തല്ലു കൊള്ളാൻ സാധ്യതയുള്ള നേരത്ത് ആ വഴി പോകാതിരിക്കുകയാണ് സാമാന്യ ബുദ്ധിയുള്ളവർ ചെയ്യേണ്ടത്. പക്ഷേ ഞാനിതാ തല്ല് കൊള്ളാൻ റെഡി എന്ന മട്ടിൽ മുത്തപ്പൻ ആ സമയത്ത് കടന്നു വന്നാൽ അയാൾക്കും കിട്ടും തല്ല്. അത് കയ്യിലിരുപ്പ് കൊണ്ടുള്ള തല്ലല്ല. അസമയത്ത് വേണ്ടാത്തിടത്ത് കയറിച്ചെല്ലുന്നത് കൊണ്ടുള്ള തല്ലാണ്. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി
എഫ് നേരിടാൻ പോകുന്നത്. അതിന്റെ പാപഭാരം പ്രധാനമായും പേറേണ്ടിയിരുന്നത്
സർക്കാരിനെ നയിക്കുന്ന ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. ആ പാപഭാരം എന്റെ തലയിലേക്ക് ഇറക്കി വെച്ചോളൂ എന്ന മട്ടിൽ കഴുത്തു നീട്ടിക്കൊടുക്കുകയാണോ ആഭ്യന്തരമന്ത്രിയായിക്കൊണ്ടുള്ള ഈ വരവിലൂടെ ചെന്നിത്തല ചെയ്യുന്നത് എന്ന് സംശയമുള്ളത് കൊണ്ടാണ് 'തല്ലു കൊള്ളാൻ നേരം മുത്തപ്പനും വന്നു' എന്ന പഴമൊഴി ഓർത്തു പോയത്.
December 31, 2013
December 14, 2013
സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്
ചൊറിയന്മാർ പല വിധമുണ്ട്.. ചിലർ എന്ത് കണ്ടാലും ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിയൽ അവരുടെ ജന്മാവകാശമാണ്. ഒരു ദിവസം ആരെയെങ്കിലും ചൊറിഞ്ഞില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല. മറ്റു ചിലർ ജാതിയും മതവും നോക്കി ചൊറിയുന്നവരാണ്. ചൊറിച്ചിലിന് വിശുദ്ധ ഗ്രന്ഥങ്ങളെയും വേദങ്ങളെയുമാണ് അവർ ഉപയോഗപ്പെടുത്തുക. ഇനി വേറെ ചിലരുണ്ട്. അവർ പാർട്ടി നോക്കി ചൊറിയുന്നവരാണ്. സ്വന്തം പാർട്ടിക്കാർ എന്ത് ചെറ്റത്തരം ചെയ്താലും ഈ ചൊറിയന്മാർ അതിനെ ന്യായീകരിക്കും. മറുവിഭാഗം എന്ത് ചെയ്താലും ശരിയോ തെറ്റോ നോക്കാതെ അതിനെതിരെ ചൊറിഞ്ഞു കൊണ്ടിരിക്കും. ഈ മൂന്നാം വിഭാഗത്തിൽ പെട്ട ഒരു ചൊറിയെക്കുറിച്ചാണ് ഈ പോസ്റ്റ്. തിരുവനന്തപുരത്തെ സന്ധ്യ എന്ന വീട്ടമ്മ LDF ന്റെ അനാവശ്യ വഴി തടയൽ സമരത്തിനെതിരെ ധീരമായി പ്രതികരിച്ചപ്പോഴാണ് ചൊറിച്ചിൽ ആദ്യം ആരംഭിച്ചത്. വഴി തടഞ്ഞ രാഷ്ട്രീയ നേതാക്കളുടെയും എം എൽ എ മാരുടെയും ഇടയിലേക്ക് ഒറ്റയ്ക്ക് വന്ന് ആരും എഴുന്നേറ്റു നിന്ന് വിസിലടിച്ചു പോകുന്ന രൂപത്തിൽ പ്രതികരിച്ച ആ വീട്ടമ്മയെ പ്രമുഖ വ്യവസായിയായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം നല്കി അഭിനന്ദിക്കുമെന്നു പ്രഖ്യാപിച്ചപ്പോഴാണ് ചൊറി അതിന്റെ പൂർണ രൂപം പ്രാപിച്ചത്.
December 3, 2013
കൊടിസുനിയുടെ ഫേസ്ബുക്ക്, തിരുവഞ്ചൂരിന്റെ ബാർബർ ഷോപ്പ്
കൊടി സുനിയുടെയും സഹ കൊലയാളികളുടെയും ഫേസ്ബുക്ക് വിവാദത്തിൽ അഡ്വ. ജയശങ്കർ നടത്തിയ ഒരു ഡയലോഗിൽ നിന്നാണ് ഈ പോസ്റ്റിന്റെ തലക്കെട്ട് ഉണ്ടാക്കിയിരിക്കുന്നത്. മൃഗീയമായ ഒരു കൊലക്കേസിലെ പ്രതികളെ ജയിലിൽ അഴിഞ്ഞാടാൻ അവസരം കൊടുത്ത തിരുവഞ്ചൂരിനു സെക്രട്ടേറിയറ്റിലെ തന്റെ മുറിയിൽ ഒരു ബാർബർ ഷോപ്പ് തുടങ്ങി വരുന്നവരുടെയൊക്കെ താടിയും കക്ഷവും വടിച്ചു കൊടുക്കുകയാണ് ഇനി നല്ലത് എന്നാണ് ജയശങ്കർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത്. എമ്പാടും വിഡ്ഢിത്തങ്ങൾ പരസ്യമായി പറയാറുള്ള ആളാണ് ജയശങ്കറെങ്കിലും ഇപ്പറഞ്ഞത് ഒരൊന്നൊന്നര അഭിപ്രായം തന്നെയാണ്. അതിൽ ആർക്കും ഒബ്ജക്ഷൻ ഉണ്ടാകേണ്ട ആവശ്യമില്ല. തിരുവഞ്ചൂരിനു ഇനി നല്ലത് ജയശങ്കർ പറഞ്ഞ പണി തന്നെയാണ്. അതല്ലെങ്കിൽ ജയിലുകളിൽ ഗുണ്ടകൾക്കും കൊലയാളികൾക്കും വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെ ബർബർ പണിക്ക് അയക്കാൻ സാധിക്കണം. അതീ ജന്മത്തിൽ അദ്ദേഹത്തിനു സാധിക്കുമെന്ന് തോന്നുന്നില്ല.
November 26, 2013
ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality
November 13, 2013
രമ്യ നമ്പീശൻ കുളിക്കുന്നു. എല്ലാവരും ഓടി വരൂ!!
November 2, 2013
ശ്വേതയും ബോൾഡ്നെസ്സും പിന്നെ പീഡാംബാരക്കുറുപ്പും
കൊല്ലം പ്രസിഡൻസി ട്രോഫി വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിനിടെ ശ്വേതാമേനോനെ ഒരു ജനപ്രതിനിധി അപമാനിച്ച സംഭവമാണ് പീഡന പരമ്പരകളിലെ ലേറ്റസ്റ്റ് സ്റ്റോറി. അപമാനിക്കപ്പെട്ടത് താരമായതിനാലും പ്രതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ പാർലമെന്റ് മെമ്പറായതിനാലും വാർത്ത ലൈവായി കുറച്ചു കാലം ഓടുമെന്നത് ഉറപ്പാണ്. പീഡന വാർത്തകളുടെ പ്രളയ കാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. നാല് വയസ്സുകാരിയെ
അമ്മയും കാമുകനും ചേർന്ന് പീഡിപ്പിച്ചു കൊന്ന വാർത്ത ടി വി സ്ക്രീനുകളിൽ ഇപ്പോഴും സ്ക്രോൾ ചെയ്ത്
തീർന്നിട്ടില്ല. പീഡനങ്ങളുടെയും അനുബന്ധ കൊലപാതകങ്ങളുടെയും റിപ്പോർട്ടുകൾ ഇടവേളകളില്ല്ലാതെ വന്നുകൊണ്ടിരിക്കുന്നു. ഒരു താര ഗോസിപ്പ് നിലവാരത്തിലുള്ള വാർത്തയാണ് ശ്വേതയുടെതെങ്കിലും അപമാന ശ്രമങ്ങളോടും കയ്യേറ്റ ശ്രമങ്ങളോടും സ്ത്രീകൾ പ്രതികരിക്കേണ്ടത് എങ്ങിനെയെന്ന ചോദ്യം ഈ 'തോണ്ടൽ എപ്പിസോഡ്' ഉയർത്തുന്നുണ്ട്.
October 8, 2013
പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര
നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടാവും. അത്തരം യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ഒരു പോസ്റ്റാണിത്. ചെന്നൈ നഗരത്തിൽ നിന്നും ഏതാണ്ട് അറുപതു കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിപ്പെടാവുന്ന അതിമനോഹരമായ ഒരു മുക്കുവ ഗ്രാമം. തിരുവള്ളുവർ ജില്ലയിലെ പുലിക്കാട്ട്. കുടുംബ സമേതം അവിടേക്ക് ഒരു യാത്ര പോയതിന്റെ ആവേശവും ഓർമയും പങ്കുവെക്കാനാണ് ഈ കുറിപ്പ്. എന്റെ നാട്ടുകാരനായ സുഹൃത്ത് വി എം ഹനീഫയാണ് ഇങ്ങനെയൊരു യാത്രയുടെ ആശയം മുന്നോട്ട് വെച്ചത്. 'ഐസ് ക്യാപ്' എന്ന പേരിൽ ചെന്നൈയിൽ ഒരു കൂൾ ഡ്രിങ്ക്സ് ശൃംഖല
നടത്തുകയാണ് ഹനീഫ. ഞങ്ങളുടെ മിക്കവാറും യാത്രകളിൽ അവനും കുടുംബവും
കൂടെയുണ്ടാകാറുണ്ട്. യാത്ര പ്ലാൻ ചെയ്യുമ്പോൾ പുലിക്കാട്ട് ചിത്രത്തിലേ ഇല്ലായിരുന്നു. ചെന്നൈയിൽ രണ്ടോ മൂന്നോ ദിവസം കഴിയുക. വെറുതെയൊന്ന് കറങ്ങുക. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ യാത്ര ആസ്വദിക്കുക. അവധിക്കാലത്ത് കുട്ടികൾക്കൊരു ചേഞ്ച്.. അത്രയേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ.
September 22, 2013
പ്രായപൂർത്തിയാകാത്ത മുസ്ലിം സംഘടനകൾ
മുസ്ലിം പെണ്‍കുട്ടികളെ പതിനെട്ട് വയസ്സ് തികയുന്നതിന് മുമ്പ് തന്നെ കെട്ടിച്ചു വിടാനുള്ള അവകാശത്തിനു വേണ്ടി കേരളത്തിലെ സകല മുസ്ലിം മതസംഘടനകളും ഒറ്റക്കെട്ടായി സുപ്രീം കോടതി കയറാൻ പോകുകയാണത്രേ!. ഇവന്മാർക്കൊന്നും വേറെ പണിയില്ലേ എന്നാണ് ആ വാർത്ത കണ്ടപ്പോൾ മനസ്സിലേക്കോടി വന്ന ആദ്യ വാചകം. സുപ്രീം കോടതി കയറാനുള്ള പുതിയ നീക്കത്തെക്കുറിച്ച് വന്ന വാർത്തകൾ ശരിയാണെങ്കിൽ ഒന്നേ പറയാനുള്ളൂ.. കേരളത്തിലെ മുസ്ലിം സംഘടനകൾക്ക് ഇനിയും പ്രായപൂർത്തിയായിട്ടില്ല. വകതിരിവും പരിസരബോധവും വന്നിട്ടില്ല. മതത്തെയും സമൂഹത്തെയും ക്രിയാത്മകമായി വായിച്ചെടുക്കുന്ന കാര്യത്തിൽ അവരിപ്പോഴും ഏറെ പിറകിലാണ്. ഇന്ത്യൻ പൊതുസമൂഹത്തിൽ സർവ സ്വീകാര്യമായ പതിനെട്ട് വയസ്സെന്ന പ്രായപരിധിയിൽ നിന്ന് മുസ്ലിം സമൂഹത്തിനു മാത്രം ഇളവ് ലഭിക്കണമെന്ന് പറയുന്നതിലെ യുക്തിയെന്തെന്നതും ഇപ്പോൾ ഇങ്ങനെയൊരു കോമാളി വേഷം കെട്ടാൻ മുസ്ലിം സംഘടനകളെ പ്രേരിപ്പിച്ച സാമൂഹിക സാഹചര്യം എന്ത് എന്നതും ഒട്ടും മനസ്സിലാകുന്നില്ല.
September 14, 2013
സിന്ധു ജോയ് എന്ന ന്യൂസ് റീഡര്‍
September 13, 2013
ഈ വിധി പറയുന്നു, വിധിയല്ല ജീവിതം !!
September 12, 2013
പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?
ജി എസ് പ്രദീപ് മുടിഞ്ഞ ഡയലോഗടി വീരനാണ് എന്ന് ഒരുവിധം മലയാളികൾക്കെല്ലാം അറിയാം. ആ തലക്കകത്ത് ഒരുപാട് കാര്യങ്ങൾ സേവ് ചെയ്ത് വെച്ചിട്ടുണ്ട് എന്നതും സത്യമാണ്. അദ്ദേഹത്തിന് വിജ്ഞാന കാര്യത്തിൽ മാത്രമല്ല, മറ്റ് ചില 'വിഷയ'ങ്ങളിലും അപാര കഴിവുണ്ടെന്ന് മലയാളീ ഹൗസ് കണ്ടവർക്കുമറിയാം. പക്ഷേ ആ തലക്കകത്ത് ഒരു കടുക് മണിത്തൂക്കം കോമണ്‍സെൻസ് (മമ്മൂട്ടിയുടെ ഭാഷയിൽ സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും) ഇല്ല എന്ന് കഴിഞ്ഞ ദിവസമാണ് മനസ്സിലായത്. ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ട് ഈ മഹാ പണ്ഡിതൻ വിളമ്പിയ സാഹിത്യം കേരളക്കരയ്ക്ക് മൊത്തത്തിൽ അപമാനവും നാണക്കേടുമാണ് ഉണ്ടാക്കിയത്. വിഡ്ഢി ദിനത്തിൽ ജനിച്ച ആളാണെങ്കിലും നമ്മുടെ ഉപരാഷ്ട്രപതി ഒരു വിഡ്ഢിയല്ല എന്നാണ് ഗ്രാൻഡ് മാസ്റ്റർ ആവർത്തിച്ചാവർച്ച് പറഞ്ഞത്. നോക്കണേ, വിവരക്കേടിന്റെ ആഴവും പരിസരബോധമില്ലായ്മയുടെ വ്യാപ്തിയും!!.
ടി പി വിധിയുടെ സാമ്പിൾ വെടിക്കെട്ട്
തൃശൂർ പൂരത്തിന് ഒരു സാമ്പിൾ വെടിക്കെട്ട് ഉണ്ടാകാറുണ്ട്. ആ സാമ്പിൾ കണ്ടാലറിയാം ഒറിജിനൽ വെടിക്കട്ട് എങ്ങിനെയിരിക്കുമെന്ന്. സാമ്പിൾ തകർത്താൽ ഒറിജിനൽ തകർക്കും. സാമ്പിൾ തൂറ്റിയാൽ ഒറിജിനലും തൂറ്റും. അത് കട്ടായമാണ്. ടി പി വധക്കേസിന്റെ സാമ്പിൾ വിധിയാണ് വിചാരണക്കോടതിയിൽ നിന്നും ഇന്നലെ വന്നത്. ഒറിജിനൽ വിധി എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരു സാമ്പിൾ. ടി പി വധക്കേസിലെ എല്ലാ പ്രതികളും മതിയായ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ കൂൾ കൂളായി പുറത്ത് വരാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഇരുപത് പ്രതികളെ കുറ്റവിമുക്തരാക്കി നിരുപാധികം വിട്ടയച്ച വിധിയിലൂടെ അരിഭക്ഷണം കഴിക്കുന്നവർ മനസ്സിലാക്കേണ്ടത് അതല്ലാതെ മറ്റൊന്നല്ല. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയേറെ വിവാദം സൃഷ്ടിച്ച ഒരു കൊലപാതകം
ഉണ്ടായിട്ടില്ല. വെട്ടുകത്തി രാഷ്ട്രീയത്തെ തരിമ്പും ഉൾകൊള്ളാൻ കഴിയാത്ത
മുഴുവൻ കേരളീയരും കക്ഷി ഭേദമില്ലാതെ അപലപിക്കുകയും നമ്മുടെ മാധ്യമങ്ങൾ
ഒന്നടങ്കം തികഞ്ഞ ജാഗ്രതയോടെ പൊതുമണ്ഡലത്തിൽ സജീവമായി നിലനിർത്തുകയും ചെയ്ത
ഒരു കൊലപാതകം.
August 25, 2013
വാർത്തവായനക്കിടയിൽ ഓടിയെത്തിയ മകൾ. പതറാതെയമ്മ
ന്യൂസ്റൂമിൽ പല തമാശകളും നടക്കാറുണ്ട്. ലൈവായി എത്തുന്ന വാർത്താവായനക്കിടയിൽ കട്ടിംഗും എഡിറ്റിംഗുമില്ല. റിഹേഴ്സലും സെക്കന്റ് ടേയ്ക്കുമില്ല. വായിക്കുന്നത് ഒരു ട്രാഫിക്ക് ബ്ലോക്കിലും കുടുങ്ങാതെ ലൈവായങ്ങെത്തുകയാണ്. അതുകൊണ്ട് തന്നെ മറ്റ് ടെലിവിഷൻ പരിപാടികളിൽ നിന്ന് വ്യത്യസ്ഥമായി വാർത്തകൾക്കിടയിൽ ചില കുസൃതികളും തമാശകളും കാണുവാൻ പ്രേക്ഷകർക്ക് അവസരം കിട്ടാറുണ്ട്. ലൈവ് ക്യാമറ ഓഫാണെന്ന് കരുതി വായനക്കാരി മുടി ചീകുന്നത്, ലിപ്സ്റ്റിക്ക് നേരെയാക്കുന്നത്, തൊട്ടടുത്ത അവതാരകനെ ശൃംഗാര ഭാവത്തോടെ തോണ്ടുന്നത് തുടങ്ങി പാട്ട് പാടി ഹാർമോണിയം വായിക്കുന്നത് വരെയുള്ള 'നിർദോഷമായ' തമാശകൾ നമ്മുടെ ഏഷ്യാനെറ്റ് മുതൽ ലോകപ്രശസ്തമായ ബി ബി സി വരെയുള്ള ചാനലുകളിൽ നാം കണ്ടിട്ടുണ്ട്. പക്ഷേ തിരക്കിട്ട് വാർത്ത വായിക്കുന്നതിനിടയിൽ സ്റ്റുഡിയോ റൂമിലേക്ക് 'ദാ അമ്മേ ഫോണ്‍' എന്ന് പറഞ്ഞ് മകൾ ഓടിവന്നാലുള്ള അവസ്ഥയെന്തായിരിക്കും?. ഇങ്ങനെയൊരു സിറ്റുവേഷൻ വന്നാൽ ഒരുമാതിരിപ്പെട്ട വായനക്കാരികളൊക്കെ വിളറി വെളുക്കും. പക്ഷേ ലീന അലൂഷി ആ സിറ്റുവേഷൻ വളരെ കൂളായി കൈകാര്യം ചെയ്തു.
August 19, 2013
മാധ്യമത്തിനെന്താണ് ഈജിപ്തിൽ കാര്യം?
August 14, 2013
ഒറ്റ നടത്തത്തിലൂടെ ദീപ്തി സൂപ്പർഹിറ്റ്
ഈ പോസ്റ്റ് ദീപ്തിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ്. ഇടതുപക്ഷ നേതാവ് നീലലോഹിത ദാസൻ നാടാരുടെയും ജമീല പ്രകാശം എം എൽ എ യുടെയും മകൾ.. എൽ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം കത്തി നിൽക്കുന്നതിനിടയിലാണ് ദീപ്തി സമരക്കാരുടെ കൂക്ക് വിളികൾക്കിടയിലൂടെ നടന്ന് പോയത്. അച്ഛനും അമ്മയും സമരം ജയിപ്പിക്കാൻ വേദിയിലും പന്തലിലും വെയില് കൊണ്ട് കഷ്ടപ്പെടുമ്പോൾ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറായ ദീപ്തി എ സി ഓഫീസിലേക്ക് പോകുന്ന ദൃശ്യം മനോരമയുടെ തിരുവനന്തപുരം മെട്രോ എഡിഷനാണ് പകർത്തിയത്. മെട്രോയുടെ ഒന്നാം പേജിൽ ആ ചിത്രം വന്നു.
August 13, 2013
സമരം സ്വാഹ!! സഖാക്കളേ പിന്നോട്ട്!!
മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞ പോലെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ലേബർ റൂമിലെ ചാപിള്ളയിൽ അവസാനിച്ചിരിക്കുന്നു. ഈ സമരം കൊണ്ടുണ്ടായ ഏക നേട്ടം ആരോപണങ്ങളിൽ ചക്രശ്വാസം വലിച്ചിരുന്ന ഉമ്മൻ ചാണ്ടി ജാക്കിചാനെപ്പോലെ തിരിച്ചു വന്നിരിക്കുന്നു എന്നതാണ്. ഉമ്മൻ ചാണ്ടിയുടെ ഗ്രാഫ് കുത്തനെ ഉയർത്തുവാൻ സഖാക്കൾ തിരുവനന്തപുരത്ത് വെയില് കൊണ്ട് എന്ന് ചുരുക്കം. സമരമുഖങ്ങളിൽ കരുത്ത് തെളിയിച്ച് വളർന്നു വന്ന ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തിരിച്ചടി ഏറ്റു വാങ്ങി എന്നത് ഈ സമരത്തിന്റെ ബാക്കിപത്രവുമാണ്. ചാണ്ടിയുടെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇടതു പക്ഷ നേതാക്കൾക്ക്
ഇനി സന്തോഷ് പണ്ഡിറ്റിന്റെ ഡയലോഗിനെ ആശ്രയിക്കുകയല്ലാതെ മറ്റ്
വഴികളൊന്നുമില്ല. 'നീ ജയിച്ചെന്ന് കരുതി ഞങ്ങൾ തോറ്റെന്നു കരുതരുത്'
August 6, 2013
പാവം സോളാർ എന്ത് പിഴച്ചു?
കുട്ടിക്കാലത്ത് ചെയ്തിരുന്ന സോളാർ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു പൊരി വെയിലത്ത് ലെൻസിൽ സൂര്യ പ്രകാശം തട്ടിച്ച് ആ രശ്മികളെ കടലാസ് കഷണത്തിലേക്ക്
ഫോക്കസ് ചെയ്ത് അവ കത്തിക്കുക എന്നത്. സൂര്യ പ്രകാശത്തിന്റെ ഊർജ സാധ്യതകളെ
മനസ്സിലാക്കിയുള്ള ഒരു പരിപാടിയൊന്നുമായിരുന്നില്ല അത്. ആരൊക്കൊയൊ കാണിച്ചു
തന്നു. അതുപോലെ ചെയ്തു നോക്കി. ചില സമയങ്ങളിൽ ഈ കൗതുകം ചില
കുസൃതികളിലേക്കും വഴി മാറും. കടലാസിലേക്ക് രശ്മികളെ ഫോക്കസ് ചെയ്യുന്നതിന്
പകരം മൂത്താപ്പയുടെ മകളുടെ മേലേക്ക് ഫോക്കസ് ചെയ്യും. ശരീരം
പൊള്ളിത്തുടങ്ങുമ്പോഴാണ് അവളറിയുക. പിന്നെ അതിന്റെ പേരിൽ അടിയും വഴക്കും. അവസാനം ഉമ്മയുടെ പക്കൽ നിന്ന് ചന്തിക്കു ഒരടി കിട്ടുന്നതോടെ സോളാർ പരീക്ഷണം അവസാനിക്കും.
July 31, 2013
കനകയുടെ മരണം കൂടുതൽ രേഖകൾ ലഭിച്ചു.. ശവസംസ്കാരം ദാ ഇപ്പോ ശരിയാക്കിത്തരാം!!
കൃത്യസമയത്ത് പത്രസമ്മേളനം നടത്താൻ നടി കനകയ്ക്ക് തോന്നിയത് അവരുടെ ഭാഗ്യം. ഒരഞ്ച് മിനുട്ട് താമസിച്ചിരുന്നുവെങ്കിൽ ശവസംസ്കാരം കഴിഞ്ഞേനെ.
പിന്നെ പത്രസമ്മേളനമല്ല സംസ്ഥാന സമ്മേളനം തന്നെ നടത്തിയിട്ട് വല്ല
കാര്യവുമുണ്ടോ?. വാർത്തകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ മാധ്യമങ്ങൾ കാണിക്കുന്ന സൂക്ഷ്മത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന അവസാനത്തെ ഉദാഹരണമായിരുന്നു കനകയുടെ അകാല മൃത്യു. യാതൊരു കുഴപ്പവുമില്ലാതെ ചെന്നൈയിൽ സുഖമായി കഴിയുന്ന താരത്തെ കൊന്നു എന്ന്
മാത്രമല്ല നിറം പിടിപ്പിച്ച കഥകളിലൂടെ സെൻസേഷൻ സൃഷ്ടിക്കാനും
ശ്രമങ്ങളുണ്ടായി. വാർത്തകൾ ആരാണ് ആദ്യം ബ്രേക്ക് ചെയ്യുന്നത് എന്ന് നോക്കിയുള്ള മത്സരത്തിൽ
കിട്ടുന്ന വാർത്തകളുടെ ഉറവിടമോ ആധികാരികതയോ നോക്കാതെ
സത്യത്തോടും സമൂഹത്തോടും ഒട്ടും പ്രതിബദ്ധതയില്ലാത്ത ഒരു തരം കോമാളി
സർക്കസ്സായി മാധ്യമ പ്രവർത്തനം മാറുന്നുണ്ടോ എന്ന ചോദ്യമാണ് കനകയുടെ 'മരണം'
ഉയർത്തുന്നത്.
July 15, 2013
ഇന്ത്യാവിഷൻ: പത്ത് വയസ്സിന്റെ ചെറുപ്പം
കല്യാണവീട്ടിലും മരണ വീട്ടിലും രാഷ്ട്രീയമോ മതമോ നോക്കാതെ എല്ലാവരും
പങ്കെടുക്കുകയും വിജയിപ്പിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. എത്ര പരമ
ദുഷ്ടനാണ് മരിച്ചതെങ്കിലും 'ഹോ.. അങ്ങേര് എന്തൊരു നല്ല മനുഷ്യനായിരുന്നു'
എന്ന് ശവമടക്കിന് മുന്നേ പറയാത്തവൻ ഒരർത്ഥത്തിൽ ശവമാണ്. കല്യാണ ദിവസമാണെങ്കിൽ
പറയുകയും വേണ്ട. ഏത് കൊടിയ ശത്രുവും വരനെയും വധുവിനെയും ആശിർവദിക്കുകയും
ഒത്താലൊന്നു കെട്ടിപ്പിടിക്കുകയും ചെയ്യും. ഇതൊക്കെ നാട്ടുനടപ്പും സോ കാൾഡ് ഫോർമാലിറ്റീസുമാണ്. കല്യാണവും മരണവും പോലെ തന്നെയാണ് വാർഷികാഘോഷങ്ങളും. ഇത്തരം വേളകളിൽ പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ചൊറിയുന്നതും വിമർശിക്കുന്നതും ആണുങ്ങൾക്ക് ചേർന്ന പരിപാടിയല്ല. നല്ലത് പറയാനുണ്ടെങ്കിൽ പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക. ഈയൊരു പോളിസി മുന്നിൽ വെച്ച് കൊണ്ടായിരിക്കണം ഇന്ത്യാവിഷന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ കുഞ്ഞാലിക്കുട്ടിയും പിണറായി സഖാവും അവരെ ആശിർവദിച്ചത്. അത് പോലുള്ള ഒരു പരിപാടി തന്നെയാണ് എന്റെ ഈ പോസ്റ്റും.
July 6, 2013
സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും
സരിത നായർ നികേഷിനു അർദ്ധ രാത്രിയിൽ ഒരു ഓണസന്ദേശം അയച്ചു. നികേഷ് താങ്ക്യൂ
പറഞ്ഞ് തിരിച്ച് ഒരു സന്ദേശവും അയച്ചു. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല.
ഒരു പ്രമുഖ ചാനലിന്റെ സുമുഖനായ മാനേജിംഗ് ഡയറക്ടർ എന്ന നിലക്ക് നികേഷിനു ഓണ
സന്ദേശം അയച്ചതിൽ സരിതയെ കുറ്റം പറയാൻ പറ്റില്ല. അയച്ചത് അർദ്ധ രാത്രിയിൽ
ആയിപ്പോയി എന്നത് ഒരു തെറ്റല്ല. ഓണ സന്ദേശം ആർക്കും ഏത് സമയത്തും അയക്കാം.
അതിന് പ്രത്യേക സമയമോ നേരമോ ചരിത്രത്തിലോ ഐതിഹ്യങ്ങളിലോ
നിശ്ചയിച്ചിട്ടില്ല. ആരു സന്ദേശം അയച്ചാലും തിരിച്ചൊരു താങ്ക്യൂ പറയുന്നത്
സാമാന്യ മര്യാദയാണ്. അത് സരിതയായാലും ബണ്ടി ചോറായാലും ചെയ്തേ പറ്റൂ. ഇവിടെ
വിഷയം അതല്ല, താൻ സരിതയ്ക്ക് അയച്ച എസ് എം എസ് വാർത്തയായപ്പോൾ നികേഷിനു
മാനസിക വിഷമം ഉണ്ടായി എന്നതാണ്. വിഷമം മനസ്സിൽ വിങ്ങിപ്പൊട്ടിയപ്പോൾ അപ്പുക്കുട്ടൻ കരഞ്ഞത് പോലെ അല്പം ഓവറായി കരഞ്ഞോ എന്നറിയില്ല, പക്ഷേ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നികേഷ് പൊട്ടിത്തെറിച്ചിരിക്കുന്നു.
June 29, 2013
മോഡിയും സ്വാമിയും പിന്നെ അഖിലയും: പ്രളയകാലത്തെ ഹെലിക്കോപ്റ്റർ താരങ്ങൾ
നാളിതു വരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തിലൂടെയാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കടന്നു പോകുന്നത്. ആയിരങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയിരിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. പ്രമുഖ തീർത്ഥാടന കേന്ദ്രമായ ബദരീനാഥിലാണ് ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തം നടന്നിട്ടുള്ളത്. ഇന്ത്യൻ കരസേനയും വ്യോമസേനയും യുദ്ധ കാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഓരോ ജീവനും വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ കടുത്ത കാലാവസ്ഥയോട് മല്ലിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇന്ത്യൻ ജനതയുടെ മുഴുവൻ പിന്തുണയും പ്രാർത്ഥനകളും ജീവൻ രക്ഷാ പ്രവർത്തനം നടത്തുന്ന സൈനികർക്കും സന്നദ്ധ സാമൂഹ്യ സംഘങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നു.
June 25, 2013
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ..
June 24, 2013
മാതൃഭൂമിയുടെ ബ്ലൂഫിലിം വില്പന! പത്രത്തോടൊപ്പമുള്ള സംസ്കാരം!!
പീഡനവിഷയത്തിൽ ഒരു ഓസ്കാറോ നൊബൈലോ കൊടുക്കുന്നുണ്ടെങ്കിൽ അതീ വർഷം
കേരളത്തിന് അവകാശപ്പെട്ടതാണ്. കാരണം എല്ലാ നോമിനേഷനും കേരളത്തിൽ നിന്നാണ്
പോകാനുള്ളത്. ഹോളിവുഡ് സിനിമകളിൽ പോലും പരീക്ഷിച്ചിട്ടില്ലാത്ത ഫോർമുലകളാണ്
സ്ത്രീ പീഡന വിഷയത്തിൽ കേരളത്തിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
മകനെ കല്യാണം കഴിക്കാൻ വേണ്ടി അച്ഛനുമായി ലൈംഗിക ബന്ധം നടത്തുന്ന നായിക.
വെബ് ക്യാമറ ഉപയോഗിച്ചുള്ള അതിന്റെ ചിത്രീകരണം. ഇടക്കിടെ മകനുമായുള്ള
എൻകൗണ്ടറുകൾ. പ്രണയം.. പാട്ട് സീൻ. ഹൃദയമിടിപ്പ് കുത്തനെ ഉയർത്തുന്ന
ബ്ലാക്ക് മെയിലിംഗ് ട്വിസ്റ്റുകൾ.. അവസാനം വെബ് ക്യാമറകളുടെ ബ്ലൂ
പ്രിന്റുകൾ വാർത്താ ചാനലുകളുടെ ലൈവ് സ്റ്റുഡിയോകളിലേക്ക്. പന്തം കണ്ട
പെരുച്ചാഴിയെപ്പോലെ ജനം അന്തം വിട്ടു നിൽക്കുമ്പോൾ നായികയുടെ രംഗ പ്രവേശം..
ക്ലൈമാക്സിൽ പത്രസമ്മേളനം!!!. ഓസ്കാർ കിട്ടിയില്ലെങ്കിൽ ഭൂകമ്പമുണ്ടാകും. ഭൂകമ്പം!!
June 16, 2013
ഹുസൈൻ മടവൂരിന്റെ ലേഖനവും മുജാഹിദ് ഐക്യ പ്രതീക്ഷകളും
June 10, 2013
കണ്ണീരും സാരിയും വില്പനക്കുണ്ട് !!
June 3, 2013
മാധവിക്കുട്ടിയുടെ മതം: ജുഡീഷ്യൽ അന്വേഷണം വേണം!!
തർക്കങ്ങളോ വിവാദങ്ങളോ വന്നാൽ പിന്നെ ജുഡീഷ്യൽ അന്വേഷണമാണ് പ്രതിവിധി.
സുപ്രിം കോടതി ജഡ്ജിയെക്കൊണ്ട് ആവുന്നതാണ് നല്ലത്. മാധവിക്കുട്ടി എങ്ങിനെ
കമല സുരയ്യ ആയി?. അവരെ അതിന് പ്രേരിപ്പിച്ച ചോതോവികാരമെന്ത്?. പ്രേമമോ പ്രേമനൈരാശ്യമോ ഈ മതം മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ടോ? കമല സുരയ്യ എന്ന പേരിന് തീവ്രവാദ ബന്ധങ്ങളുണ്ടോ? ഈ സാഹിത്യകാരി പർദ്ദ
ധരിച്ചതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ?
ഉണ്ടെങ്കിൽ ആരൊക്കെയാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്?. അവരെ എന്ത് ചെയ്യണം. തൂക്കിക്കൊന്നാൽ മതിയോ അതോ വെടിവെച്ച് കൊല്ലണോ?. എത്രയും പെട്ടെന്ന് ഇക്കാര്യങ്ങളിലൊക്കെ ഒരു തീർപ്പുണ്ടാക്കണം. അല്ലെങ്കിൽ കുറെ ആളുകൾ കേരളത്തിൽ ഉറക്കം കിട്ടാതെ മരിക്കും. അവരെ അങ്ങിനെ മരിക്കാൻ അനുവദിക്കരുത്.
June 1, 2013
സിന്ധു ജോയി സി പി എമ്മിലേക്ക്. ഹി.. ഹി..
രാഷ്ട്രീയത്തിൽ എപ്പോഴും എന്തും സംഭവിക്കാം. ഗണേഷിനെ മന്ത്രിസഭയിൽ നിന്ന്
പുറത്താക്കിയില്ലെങ്കിൽ തൂങ്ങിച്ചാവും എന്ന് ഇന്നലെ വരെ പറഞ്ഞിരുന്ന
പിള്ളേച്ചൻ ഗണേഷിനെ ഉടൻ മന്ത്രിസഭയിൽ എടുത്തില്ലെങ്കിൽ
തൂങ്ങിച്ചാവുമെന്നാണ് ഇന്ന് പറയുന്നത്. അതാണ് രാഷ്ട്രീയം. പിള്ളേച്ചനേയും കടത്തി വെട്ടി മറ്റൊരു കഥാപാത്രം ഈ ആഴ്ചയിൽ രംഗത്ത് വന്നിട്ടുണ്ട്. ശ്രീമതി സിന്ധു ജോയി. 2011 മാർച്ച് ഇരുപത്തിനാലിന് ഈ ബ്ലോഗിൽ
ഞാനെഴുതിയ ഒരു പോസ്റ്റിന്റെ തലക്കെട്ട് സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്ക്.. ഹി.. ഹി.. എന്നതായിരുന്നു. സി പി എം തീപ്പന്തം കോണ്‍ഗ്രസ്സിലേക്ക് ചാടിയതിന്റെ ചിരിയടക്കാൻ വയ്യാതെ എഴുതിയതായിരുന്നു അത്. കൃത്യം രണ്ടു വർഷവും രണ്ടു മാസവും പിന്നിട്ടപ്പോൾ തലക്കെട്ടിലൊരു ചെറിയ മാറ്റം വേണ്ടി വന്നു എന്ന് മാത്രം. സിന്ധു ജോയി സി പി എമ്മിലേക്ക്.. ഹി.. ഹി..
May 26, 2013
ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ
ഒരു വ്യക്തിക്ക് വട്ടായാൽ കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ട് ചെന്നാക്കാം.
പക്ഷെ ഒരു പാർട്ടിക്ക് വട്ട് പിടിച്ചാൽ അത് പറ്റില്ല. കൊച്ചിയിലെ ലുലു
മാളിന് അനുമതി നല്കിയതും ഭൂമി നല്കിയതും ഇടതുപക്ഷ സർക്കാരിന്റെ
കാലത്താണ്. എല്ലാ പേപ്പറുകളിലും കാശ് വാങ്ങാതെയും വാങ്ങിച്ചും ഒപ്പിട്ടു
കൊടുത്തത് ഇടത് നേതാക്കളും മന്ത്രിമാരുമാണ്. അതിന്റെ പണി നടക്കുമ്പോൾ പല്ലിളിച്ച് തെക്ക് വടക്ക് നടന്നതും സഖാക്കളാണ്. മാത്രമല്ല, മാളിന്റെ ഉദ്ഘാടനത്തിന് എം എ
യൂസഫലിയെ കെട്ടിപ്പിടിച്ച് ലാവിഷായി പ്രസംഗിച്ച് ചായയും കുടിച്ച് പിരിഞ്ഞു പോയത് പ്രതിപക്ഷ നേതാവ് സഖാവ് വി എസ്സാണ്. എന്നിട്ടിപ്പോൾ അതേ പാർട്ടിക്കാർ പറയുന്നു ലുലു
മാൾ അനധികൃതമായി നിർമിച്ചതാണെന്ന്. അതിനു പിന്നിൽ വഞ്ചനയും അഴിമതിയും
നടന്നിട്ടുണ്ടെന്ന്!. ചോര തിളക്കും തീപ്പന്തങ്ങൾ വെറുതെ വിടില്ലെന്ന്!!. അതാണ് ഞാൻ പറഞ്ഞത് ഇത് കുതിരവട്ടം കൊണ്ടും അവസാനിക്കുന്ന കേസല്ലെന്നത്.
May 19, 2013
ശ്രീശാന്തും രഞ്ജിനിയും പിന്നെ കലാഭവൻ മണിയും (പൃഥ്വിരാജ് ഔട്ട്)
May 13, 2013
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
ഒരു ബിഗ് ബ്രദർ റിയാലിറ്റി ഷോയുടെ കുറവുണ്ടായിരുന്നു നമുക്ക്. സൂര്യ ടി വി
അത് നിറവേറ്റിയിരിക്കുന്നു. ഇപ്പോൾ കേരളത്തിന് എല്ലാം തികഞ്ഞു. ഇനി ഐ എസ് ഒ സർട്ടിഫിക്കറ്റിന് ധൈര്യമായി അപേക്ഷിക്കാം. ഉഷാ
ഉതുപ്പിന്റെ പാട്ടും ഇനി തല താഴ്ത്താതെ പാടാം 'ഹെന്റെ കേരളം ഹെത്ര സുന്ദരം!!'. റിയാലിറ്റി ഷോ എന്നാൽ ഇതാണ്. പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും ഒരു വീട്ടിൽ നൂറു ദിവസം കഴിയുന്നു. സീകരണ മുറി, അടുക്കള, കിടപ്പറ തുടങ്ങി എല്ലാം ലൈവായി നമ്മളെ കാണിക്കുന്നു. പോപ്പുലാരിറ്റി ഓർഡറിൽ പറഞ്ഞാൽ സന്തോഷ് പണ്ഡിറ്റ്, സിന്ധു ജോയി, ജി എസ് പ്രദീപ്, ചിത്ര അയ്യർ, രാഹുൽ ഈശ്വർ തുടങ്ങി പതിനാറു താരങ്ങൾ 'മാറ്റുരക്കുന്ന' മൂത്ത് പഴുത്ത റിയാലിറ്റി.
May 9, 2013
ഇന്ത്യാവിഷന്റെ മാപ്പ്, ഫൗസിയയുടെ കേസ്!
സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന വ്യാപകമായ പ്രതിഷേധം ഫലം കണ്ടു. പർദ്ദയെ പ്രാകൃത വേഷമാക്കിയ ഇന്ത്യാവിഷൻ അവസാനം മാപ്പ് പറഞ്ഞു. എക്സിക്യൂട്ടീവ് എഡിറ്റർ എം പി ബഷീർ വെബ് സൈറ്റിൽ പരസ്യമായി ഖേദപ്രകടനം നടത്തി. വിവാദ വിഷയമായ ക്ലിപ്പിംഗ് ഇന്റർനെറ്റ്
ആർക്കൈവിൽ നിന്ന് പിൻവലിച്ചു. ഇത്രയും ചെയ്യാൻ തയ്യാറായ അവരെ ആദ്യമായി
അഭിനന്ദിക്കുന്നു. വമ്പൻ വങ്കത്തമാണ് തങ്ങളുടെ സ്പെഷ്യൽ കറസ്പോണ്ടന്റ്
വിളിച്ചു കൂവിയത് എന്ന് ബോധ്യപ്പെട്ടപ്പോൾ അതിനെ ന്യായീകരിക്കാൻ നില്‍ക്കാതെ മാപ്പ് പറയാൻ തയ്യാറായത് നല്ല ലക്ഷണമാണ്. പക്ഷെ മാപ്പിനോടൊപ്പം ഒരു ഭീഷണിയും ഇന്ത്യാവിഷൻ ഉയർത്തിയിട്ടുണ്ട്. പ്രതിഷേധിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്ന് !!.. ഫൗസിയ സ്വന്തം നിലക്ക് കേസ് കൊടുക്കും. ഇന്ത്യാവിഷൻ വേറെയും കൊടുക്കും!! അരിയും തിന്നു ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടി കോടതി വരാന്തയിൽ മുറുമുറുക്കുന്നു!.
May 8, 2013
ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷം
ഇന്ത്യാവിഷനിലെ ഫൗസിയ മുസ്തഫക്ക് അടുത്ത് തന്നെ ഒരു അവാർഡ് കിട്ടാൻ സാധ്യതയുണ്ട്. ഒരു മഹാ
കണ്ടുപിടുത്തം നടത്തിയതിനാണത്. മലപ്പുറത്തെ മുസ്ലിം സ്ത്രീകളും അവർ
ധരിക്കുന്ന വസ്ത്രവും തികച്ചും പ്രാകൃതമാണ് എന്ന എമണ്ടൻ കണ്ടുപിടുത്തമാണ്
ഫൗസിയ നടത്തിയിരിക്കുന്നത്. ഭർത്താക്കന്മാർ ഗൾഫിലുള്ള ഭാര്യമാർ തങ്ങളുടെ
ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ
മൂടിവെക്കാൻ ശ്രമിക്കുന്നു എന്ന ചരിത്ര പ്രാധാന്യമുള്ള നിരീക്ഷണവും ഫൗസിയ
നടത്തിയിട്ടുണ്ട്. ഡാർവിന്റെ പരിണാമ സിദ്ധാന്തം കഴിഞ്ഞാൽ ലോകചരിത്രത്തിൽ
ഇത്രത്തോളം പ്രാധാന്യമുള്ള ഒരു തിയറി നാളിതുവരെ ഉണ്ടായിട്ടില്ല. (സോക്രട്ടീസ്, ചാൾസ്
ഡാർവിൻ, ഫൗസിയ മുസ്തഫ, സർ ഐസക്ക് ന്യൂട്ടൻ..പ്രോട്ടോകാൾ പ്രകാരം ഇനി ഇങ്ങനെയാണ് പറയേണ്ടത്) ഫൗസിയ്ക്ക് ഇനി തിരിഞ്ഞു
നോക്കേണ്ടി വരില്ല. വെച്ചടി വെച്ചടി കേറ്റമായിരിക്കും.
ഇന്ത്യാവിഷനും നാല് പ്രേക്ഷകരെ കിട്ടാനുള്ള സാധ്യതയുണ്ട്. ഡോക്ടർ എം കെ
മുനീറിനും ഇച്ചിരി സോഷ്യൽ സ്റ്റാറ്റസ് കൂടാനുള്ള വകുപ്പായി.
April 23, 2013
ഗുൽമാർഗിലെ മഞ്ഞുമലയിൽ
കാശ്മീർ യാത്രക്കിടയിൽ എന്നെ ഏറ്റവും ആകർഷിച്ച സ്ഥലം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. ഗുൽമാർഗ്. ശ്രീനഗറിൽ നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റർ ദൂരം. ഗുൽമാർഗ് എന്നാൽ പൂക്കളുടെ താഴ്വാരം എന്നാണർത്ഥം. പേരിന്റെ അർത്ഥവും ആ പേര് വഹിക്കുന്ന ആളുടെയോ / വസ്തുവിന്റെയോ പ്രകൃതവും തമ്മിൽ വളരെ അപൂർവമായി മാത്രമേ ഒത്തു പോകാറുള്ളൂ. (ബഷീർ എന്ന പദത്തിന് അറബിയിൽ സന്തോഷ വാർത്തകൾ പറയുന്നവൻ എന്നാണർത്ഥം!!). അതുപോലുള്ള ഒരു പേരല്ല ഗുൽമാർഗിന്റെത്. എല്ലാ അർത്ഥത്തിലും പൂക്കളുടെ പുൽമേട് തന്നെ. ('ദാൽ തടാകത്തിലെ രണ്ടു രാത്രികൾ' എന്ന പേരിൽ ഒരു പോസ്റ്റ് ഇതിനു മുമ്പ്
എഴുതിയിരുന്നു. ചിലരെങ്കിലും അത് വായിച്ചു കാണുമെന്നു കരുതുന്നു. അതിന്റെ
തുടർച്ചയായി ഈ പോസ്റ്റിനെ കണ്ടാൽ മതി).
March 13, 2013
ഇറ്റലിയില്‍ വെളുത്ത പുക, ഇന്ത്യയില്‍ കറുത്ത പുക
പോപ്പിന്റെ തിരഞ്ഞെടുപ്പ് കാലത്ത് സിസ്റ്റൈന്‍ ചാപ്പലിന്റെ പുകക്കുഴലിലേക്ക് നോക്കി കഴുത്തുളുക്കുന്നത് റോമില്‍ പലര്‍ക്കും പതിവാണ്. കറുത്ത പുകയാണോ വെളുത്ത പുകയാണോ വരുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ തല വെട്ടിക്കാതെ നോക്കി
നില്‍ക്കുമ്പോഴാണ് കഴുത്തുളുക്കുന്നത്. വെളുത്ത പുക കണ്ടു പുതിയ പോപ്പിനെ കിട്ടിയ സന്തോഷത്തില്‍ റോമിലെ വിശ്വാസികള്‍ സന്തോഷിച്ചപ്പോള്‍ നമ്മുടെ സുപ്രിം കോടതിയില്‍
നിന്നും ഒരു കാരണവുമില്ലാതെ കറുത്ത പുക വരുന്നത് കണ്ടു കഴുത്തു മാത്രമല്ല,
നട്ടെല്ല് വരെ ഒടിഞ്ഞു പോകുന്ന അവസ്ഥയിലാണ് ഇന്ത്യയിലെ ജനങ്ങളുള്ളത്. രാജ്യത്തിന്റെ അന്തസ്സും അഭിമാനവും രണ്ട് പരട്ട കൊലയാളികള്‍
കറുത്ത പുക കൊണ്ട് മൂടിയിരിക്കുന്നു. രാജ്യത്തെയും സുപ്രിം കോടതിയെയും മൂക്കിനു തോണ്ടിക്കൊണ്ട് നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങളുടെ ആത്മാഭിമാനത്തെ അവര്‍ വെല്ലുവിളിച്ചിരിക്കുന്നു. അണ്ടി പോയ അണ്ണാന്റെ അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാരും കോടതിയും മേലോട്ട് നോക്കി നില്‍ക്കുകയാണ്.
March 10, 2013
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്
അവാര്‍ഡ് കിട്ടിയിട്ടില്ല, ഉടനെ കിട്ടും. നോമിനേഷന് പോയിട്ടുണ്ട്. ജൂറി തകൃതിയായി വീഡിയോകള്‍ പരിശോധിച്ച് വരികയാണ്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ വെച്ച് അമൃത എന്ന പെണ്‍കുട്ടി ഏതാനും പൂവാലന്മാരെ ഒറ്റയ്ക്ക് നേരിട്ടു
എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ഏഷ്യാനെറ്റ് അവതരിപ്പിച്ച സൂപ്പര്‍ ഡൂപ്പര്‍ ആക്ഷന്‍ ത്രില്ലറിനാണ് അവാര്‍ഡ് ലഭിക്കാന്‍ പോകുന്നത്. ലോകത്തെ എല്ലാ ചാനലുകളേയും ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റിന്റെ ഈ ക്ലിപ്പ് ഫൈനല്‍ ലിസ്റ്റില്‍ കടന്നു കഴിഞ്ഞതായാണ് പോസ്കാര്‍ കമ്മറ്റിയില്‍ നിന്ന് ചോര്‍ന്നു കിട്ടിയിരിക്കുന്ന വിവരം. അവാര്‍ഡ് ലഭിക്കുന്നത് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലല്ല, മറിച്ച് കോമഡി വിഭാഗത്തിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത!!.
March 7, 2013
62 ബൂമറാങ്ങ്, പി ഒ പൂഞ്ഞാര്‍
ബൂമറാങ്ങ് കണ്ടു പിടിച്ചിട്ടു കാലം എത്രയായി എന്നറിയില്ല. പക്ഷെ പൂഞ്ഞാറിലെ ബൂമറാങ്ങിനു ഏതാണ്ട് അറുപത്തിരണ്ടു വയസ്സായിട്ടുണ്ട്. പരസ്ത്രീ ഗമനം
ആരോപിച്ചു മന്ത്രി ഗണേഷിന് നേരെ പൂഞ്ഞാറില്‍ നിന്നും തൊടുത്ത് വിട്ട അമ്പ്
തിരിച്ചു പൂഞ്ഞാര്‍ ഭാഗത്തേക്ക് തന്നെ മടങ്ങി വന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എറിഞ്ഞത് മാങ്ങക്ക്, കൊണ്ടത് തേങ്ങക്ക്, വീണത് കുമ്പളങ്ങ എന്ന് പറഞ്ഞത്
പോലെ സ്ത്രീ വിഷയത്തില്‍ ആരോപിതനായ വ്യക്തി പൊതുസമൂഹത്തില്‍ ഗ്ലാമറോടെ
തിരിച്ചു വരുന്നതും ആരോപണം ഉന്നയിച്ച വ്യക്തി ചക്രശ്വാസം വലിക്കുന്നതുമായ
വിചിത്ര കാഴ്ചയാണ് സ്ക്രീനില്‍ തെളിഞ്ഞു വരുന്നത്. സ്കൂള്‍ കുട്ടികള്‍ക്ക് ബൂമറാങ്ങിന് ഉദാഹരണം പറഞ്ഞു കൊടുക്കാന്‍ ഇനി അദ്ധ്യാപകര്‍ക്ക് ഏറെ പ്രയാസമുണ്ടാകില്ല എന്ന് ചുരുക്കം.
March 3, 2013
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു
February 25, 2013
ലൈക്കരുത്, സൈബര്‍ പോലീസ് വരുന്നുണ്ട്!
February 18, 2013
ഖുല്‍ബൂഷന്‍ജി വള്ളിക്കുന്നില്‍
February 11, 2013
മീഡിയ വണ്‍ : തുടക്കം കസറി
ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകളെ എതിര്‍ത്തു കൊണ്ടും അവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അവരുടെ കയ്യിരുപ്പ് വെച്ചു നോക്കിയാല്‍ ഇനിയും എഴുതാനുള്ള സാധ്യതയുമുണ്ട്. പക്ഷേ അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാതിരിക്കുന്നത് മഹാപാതകമാണ്. മീഡിയ വണ്‍ ചാനലിന്റെ ഉദ്ഘാടന പരിപാടിയും അവരുടെ പ്രഥമ വാര്‍ത്താ
ബുള്ളറ്റിനും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍
ഒട്ടും നിരാശപ്പെടുത്തിയില്ല. എന്ന് മാത്രമല്ല, എന്റെ പ്രതീക്ഷയെക്കാള്‍ ഇത്തിരി അപ്പുറമെത്തുകയും ചെയ്തു. ഒരു പക്ഷെ അല്പം മാത്രം പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം എനിക്കങ്ങനെ
തോന്നിയത്. മാതൃഭൂമിയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചത് കൊണ്ട് തുടക്കം മുതല്‍
അവര്‍ നിരാശപ്പെടുത്തി. ഇപ്പോഴും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
January 29, 2013
താക്കോല്‍ ദ്വാരത്തിലെ നായന്മാര്
January 26, 2013
ഷക്കീല മതി, വിശ്വരൂപം വേണ്ട!!
January 24, 2013
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
രാത്രി ഒമ്പത് മണിക്ക് വീട്ടിലുണ്ടെങ്കില്‍ ഒരു ചെറിയ കണ്ഫ്യൂഷന്
ഉണ്ടാവാറുണ്ട്. ഇന്ന് ആരുടെ കസര്‍ത്ത് കാണണം?. വിനു? വീണ? നികേഷ്?. ഇന്നലെ
മുതല്‍ അതിലേക്കു നമ്മുടെ വേണു കൂടി വന്നു. മാതൃഭൂമി ന്യൂസുമായി. കറക്കിക്കുത്തി ഒരു ചാനലങ്ങ്
തുറക്കുകയാണ് സാധാരണ ഞാന്‍ ചെയ്യാറ്. ചര്‍ച്ചയുടെ വിഷയം കൊള്ളാമെങ്കില്‍
അവിടെ നങ്കൂരമിടും. ഇല്ലേല് അടുത്തതിലേക്ക് ചാടും. ഏഷ്യാനെറ്റ്,
ഇന്ത്യാവിഷന്, റിപ്പോര്‍ട്ടര്‍ ഈ മൂന്നു ചാനലുകള്‍ എന്റെ റസീവറില്‍
അടുത്തടുത്താണ്. ഡിഷ് സെറ്റ് ചെയ്ത പയ്യന് മനോരമ ന്യൂസും അതിനോട് ചേര്‍ത്തു
വെച്ചിരുന്നു. പാസ്സ് മാര്‍ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ മനോരമയെ ഞാന്‍ അല്പം പിറകോട്ടു തട്ടി വെച്ചിരിക്കുകയാണ്. പീപ്പിള്‍ ചാനലിന്റെ തൊട്ടടുത്താണ് അച്ചായന്റെ ഇപ്പോഴത്തെ കിടപ്പ്. മാതൃഭൂമിയെ മനോരമയുടെ പഴയ സ്ഥാനത്തേക്ക് ഇപ്പോള്‍ കയറ്റി വെച്ചു. രണ്ടു ദിവസം കൊണ്ട് മാതൃഭൂമിയുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കണം. എന്നിട്ട് വേണം മുകളിലേക്ക് മാറ്റണോ അതോ പിറകിലേക്ക് തട്ടണോ എന്ന് തീരുമാനിക്കാന്‍.
January 21, 2013
നീ.. കൊ.. ഞ.. ഭ. (നീയും കൊറച്ച് ഞങ്ങളെ ഭരിച്ചോ)
കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് ന്യൂ ജനറേഷന് സിനിമാ സ്റ്റൈലില്‍ ഇനി പറയാനുള്ളത് ഇത് മാത്രം. നീ.. കൊ.. ഞ.. ഭ. (നീയും
കൊറച്ച് ഞങ്ങളെ ഭരിച്ചോ). അച്ഛനപ്പൂപ്പന്മാരായിട്ട് തുടങ്ങി വെച്ച ഒരു
കലാപരിപാടിയാണിത്. നീയായിട്ടത് മുടക്കേണ്ട. ഇത് ഇങ്ങനെയൊക്കെ
പര്യവസാനിക്കുമെന്ന് ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നിന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് മുതലേ അറിയാവുന്ന കാര്യമാണ്. പ്രിയങ്കയാണോ നീയാണോ എന്ന കാര്യത്തില്‍ മാത്രമേ ഇത്തിരി
കണ്ഫ്യൂഷന് ഉണ്ടായിരുന്നുള്ളൂ.. അതിപ്പോള്‍ മാറിക്കിട്ടി. ഇനി എത്രയും
പെട്ടെന്ന് ഒരു കല്യാണം കഴിച്ച് ഒന്നോ രണ്ടോ കിരീടാവശികളെ ഞങ്ങള്‍
ഇന്ത്യക്കാര്‍ക്ക് തരണം. അടുത്ത തലമുറയ്ക്ക് വേണ്ടിയാണത്. അവരെ കാക്കയ്ക്കും
പരുന്തിനും ഇട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ. ബുദ്ധിമുട്ടാണേല് വേണ്ട..
പ്രിയങ്കയുടെ കുട്ടികളുണ്ടല്ലോ.. അവര്‍ക്ക് ഹോര്‍ലിക്സും ഹാപ്പി ജ്യൂസുമൊക്കെ കൊടുത്ത് പെട്ടെന്ന് വളര്‍ത്തിയെടുക്കണം. അടുത്ത തലമുറ അവരെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളും.
അത് കൊണ്ട് ഇനി ഒട്ടും അമാന്തിച്ചു നിക്കേണ്ട.. നീ. കൊ.. ഞ.. ഭ.
January 14, 2013
തോറ്റോടേണ്ടി വന്ന സമരക്കാരോട്
ഇടതു പക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരാഴ്ചയായി നടത്തി വന്നിരുന്ന സമരം ഇന്നലെ അര്‍ദ്ധ രാത്രി പിന്‍വലിച്ചു. ബലേ ഭേഷ്.. മാണി കൊടുത്ത 'ഉറപ്പു'കളല്ല, പൊതു ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവാണ് സമരം പിന്‍വലിക്കാന്‍ ഇടതുപക്ഷ സംഘടനകളെ പ്രേരിപ്പിച്ചത്. തലച്ചോറിനുള്ളില്‍ ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പത്തിലെങ്കിലും ബുദ്ധിയുണ്ടായിരുന്നെകില്‍ ഇത്തരമൊരു സമരവുമായി അവര്‍ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല. കേരളത്തിലെ പത്തു ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ തെമ്മാടിത്തരത്തിനു കൂട്ട് നിന്ന് മൂന്നരക്കോടി ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ഇടതു നേതാക്കള്‍ക്ക് അര്‍ദ്ധ രാത്രിയിലെങ്കിലും വിവേകം ഉദിച്ചതിനു നന്ദി. ഇത്തരം ആഭാസ സമരങ്ങളെ എങ്ങിനെ നേരിടണമെന്ന് പഠിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കും മാണിക്കും പ്രത്യേക അഭിനന്ദനങ്ങള്‍.
January 9, 2013
ബോംബേയ്..ബോംബ്!!
ഇതൊരു ന്യൂ ജനറേഷന് കാലമാണ്. എന്ന് വെച്ചാല്‍ മരുമോനിയ്ക്കായി
അപ്പങ്ങളെമ്പാടും ചുട്ടുകൂട്ടുന്ന പൊന്നമ്മായിമാരുടെ കാലം. വളിച്ചതും
പുളിച്ചതുമായ അപ്പങ്ങള്‍ പല അമ്മായിമാരും ലാവിഷായി ചുട്ടെടുക്കുന്നുണ്ട്.
ഏത് വളിച്ചത് തിന്നാലും അടിപൊളി എന്ന് പറയണം. അല്ലേല്‍ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകും. വളിച്ചത് തിന്നാനും വയ്യ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകാനും വയ്യ,
അതിനെന്ത് വഴിയുണ്ട് എന്ന് ചിന്തിക്കുന്ന പതിനായിരങ്ങളുടെ ഇടയിലേക്കാണ്
'നേറ്റീവ് ബാപ്പ' കടന്നു വരുന്നത്. 'കൊട് കൈ' എന്ന് പറയാന്‍ തോന്നുന്ന ഒരു ന്യൂ ജനറേഷന് ഐറ്റം!! ബോംബേയ്...ബോംബ്!!. നമ്മുടെ ചുറ്റുപാടുകളിലെ ചില കറുത്ത സത്യങ്ങള്‍ക്ക് നേരെ ഏതാനും ചെറുപ്പക്കാര്‍ കലഹിച്ചു വലിച്ചെറിയുന്ന ബോംബ്. "പൂരത്തിന് ബലൂണ്‍ വാങ്ങാനാന്നും പറഞ്ഞു കൂട്ടിക്കൊണ്ടോയിട്ട് വെടി കേട്ട്
പേടിച്ച് മണ്ടി, മുണ്ടിന്റെ മുന്നും പിന്നും എരപ്പാക്കിയോനാ, എന്നിട്ടിപ്പം
ബോംബേയ്.. ഏത്..? ബോംബ്!!".
January 2, 2013
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!
ദബാങ്ങ് 1 ഹിറ്റായപ്പോള്‍ സല്മാന് ഖാന് ദബാങ്ങ് 2 ഇറക്കി. റിലീസായ ഒരാഴ്ചക്കുള്ളില്‍ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറി അത് കുതിച്ചു മുന്നോട്ട് പോവുകയാണ്. മിക്കവാറും ദബാങ്ങ് 3 യും
അടുത്തിറങ്ങിയേക്കും. സൊനാക്ഷിയോ അതോ കരീനയോ എന്നതില്‍ മാത്രമാണ് ഇത്തിരി കണ്ഫ്യൂഷന് നിലനില്‍ക്കുന്നത്. സല്മാന് ഖാന് ചെയ്യുന്ന പോലെ ഹിറ്റ് നോക്കിയുള്ള ഒരു പരിപാടിയാണ് ഈ
രണ്ടാം ഭാഗം എന്ന് കരുതരുത്. വേറെ ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ട് എഴുതുകയാണ്. ഞാന്‍ നേരത്തെ എഴുതിയ പോസ്റ്റ് അതിന്റെ കോണ്ടെക്സ്റ്റില് നിന്ന് ബഹുദൂരം വിട്ടുപോയ ചര്‍ച്ചകളിലേക്കാണ് എത്തിപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക്
സര്‍ക്കാറുകളെ മാത്രം പഴിപറയാതെ സാമൂഹ്യ സാംസ്കാരിക തലങ്ങളില്‍
ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുമോയെന്ന ചോദ്യമുയര്‍ത്തുകയായിരുന്നു പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ചര്‍ച്ച എത്തിപ്പെട്ടത് പര്‍ദ്ദയിലാണ്. പിന്നെ അത് പാക്കിസ്ഥാനിലേക്കും താലിബാനിലേക്കും വരെ പോയി!!!
Subscribe to:
Posts (Atom)