ഞെട്ടരുത്!!.. ചുള്ളിമാനൂരിലേക്ക് ബസ്സുണ്ട്. മക്കയില്‍ വിശുദ്ധ ഹറമിനോട് തൊട്ടടുത്താണ് സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ (സാപ്റ്റ്കോ) സ്റ്റാന്റ്. ഹറമിന് നേരെ എതിര്‍വശം ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടലിന്റെ തൊട്ടു ചാരിയാണ് ബസ്റ്റോപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെക്കൊണ്ട് തിങ്ങി നിറയുന്ന വിശുദ്ധ കഅബാലയത്തില്‍ നിന്ന് ഏതാനും അടി അകലെ. ഞാനും എന്റെ സഹപ്രവര്ത്തകന് മുഹമ്മദലി ചുണ്ടക്കാടനും ഉംറ നിര്‍വഹിച്ച് തറാവീഹ് നമസ്കാര ശേഷം പുറത്തു കടന്ന് നേരെ സ്റ്റാന്‍ഡിലേക്ക് വന്നതാണ്. ഞങ്ങള്‍ വന്ന കാര്‍ ദൂരെയുള്ള പാര്‍കിംഗ് സെന്ററില്‍ ആണുള്ളത്. അങ്ങോട്ടെത്താന്‍ ബസ്സ് പിടിക്കണം.
അല്പം കാരക്കയും സംസം വെള്ളവും അര ഗ്ലാസ് ഖഹ് വയും കുടിച്ച് നോമ്പ് തുറന്നതാണ്. ഹറമില്‍ എവിടെ പോയി ഇരുന്നാലും അത് ഫ്രീയായി കിട്ടും. നമ്മുടെ മുന്നില്‍ ആരേലും കൊണ്ട് വന്നു തരും. ഇപ്പോള്‍ നല്ല ക്ഷീണമുണ്ട്. ചുരുങ്ങിയത് ഒരു സാന്‍ഡ് വിച്ച് എങ്കിലും കഴിക്കണം.
ബസ്സ് സ്റ്റാന്‍ഡിന്റെ ഓരത്തുള്ള കട തേടി നടക്കുന്നതിനിടയില്‍ ദാണ്ടെ കിടക്കുന്നു മുന്നിലൊരു ബസ്സ്. പോകുന്ന സ്ഥലം രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് ഡിസ് പ്ലേ ബോര്‍ഡില്‍ ചുള്ളിമാനൂര്‍ എന്ന് വെട്ടിത്തിളങ്ങുന്നു!!.
ബോര്‍ഡ് കണ്ടതും ഞാനൊന്ന് ഞെട്ടി. ഇന്നസെന്റിന് ലോട്ടറി അടിച്ചത് പോലെ ആകെക്കൂടി ഒരു തലകറക്കം. (സൗദി അറേബ്യയാണ് രാജ്യം!, മക്കയാണ് സ്റ്റോപ്പ്!!, ചുള്ളിമാനൂരാണ് ബോര്‍ഡ്!!!). റിയാദ്, ജിദ്ദ, മദീന, തായിഫ് തുടങ്ങി എല്ലാ
നഗരങ്ങളിലേക്കും ബോര്‍ഡ് വെച്ച ബസ്സുകള്‍ക്കിടയില്‍ രാജകീയമായിത്തന്നെയാണ്
ചുള്ളിമാനൂരുകാരന്റെ നില്‍പ്പ്. സ്വപ്നമാണോ എന്ന് നോക്കാന്‍ സാധാരണ
ചെയ്യാറുള്ളത് പോലെ തൊലിയില്‍ നുള്ളി നോക്കി. വേദനയുണ്ട്. മാത്രമല്ല
പേര്‍സില്‍ ഇഖാമയുമുണ്ട്. അപ്പോള്‍ സ്വപ്നമല്ല എന്നത് നൂറു തരം.
ചുള്ളിമാനൂര്‍ എന്ന് ഒരക്ഷരം തെറ്റാതെ എഴുതിയിട്ടുണ്ട്.
മുഹമ്മദലിക്കയെ ബസ്സിനു മുന്നില്‍ നിര്‍ത്തി ഒരു ഫോട്ടോയെടുത്തു. ഒരു സാക്ഷി വേണമല്ലോ.
ചുള്ളിമാനൂരിലേക്ക് മക്കയില്‍ നിന്ന് നേരിട്ട് ബസ്സുണ്ടെങ്കില്‍ അതിലൊന്ന് കയറിയിട്ട് തന്നെ കാര്യം. എയര്‍ ഇന്ത്യയില്‍ കയറി നട്ടം തിരിയാതെ നാട്ടിലെത്താമല്ലോ. ബസ്സിനുള്ളില്‍ ആരും കയറിയിട്ടില്ല. ഡോര്‍ അടഞ്ഞ് കിടക്കുകയാണ്. ഡ്രൈവര്‍ സീറ്റില്‍ ഒരാള്‍ കൂനിക്കൂടി ഇരിക്കുന്നുണ്ട്. അസ്സലാമു അലൈക്കും. ഞാന്‍ ഉറക്കെ ഒരു സലാം കാച്ചി. വ അലൈകുമുസ്സലാം. ഒരു പ്രത്യേക സ്ലാംഗില്‍ സലാം തിരിച്ചു കിട്ടിയപ്പോള്‍ എനിക്കുറപ്പായി. പുള്ളി തിരോന്തരംകാരന്‍ ആണ്.
ഈ ബസ്സ് എങ്ങോട്ടാ? ..
ജിദ്ദയിലേക്കാണ്.. വളരെ സൗമ്യമായ മറുപടി..
അപ്പോ ചുള്ളിമാനൂര്‍ എന്ന ബോര്‍ഡോ?.
അത് സമയമാകുമ്പോള്‍ മാറ്റും..
നിങ്ങള്‍ എവിടെയാ നാട്?
ചുള്ളിമാനൂര്‍..
പണി പോകാതെ നോക്കണം കെട്ടോ.. ഒരു ഉപദേശം കൊടുത്ത് ഞങ്ങള്‍ നടന്നു നീങ്ങി.
ട്രക്കുകൾക്കും ലോറികൾക്കുമൊക്കെ സ്വന്തം നാട്ടിന്റെ പേര് നല്‍കുന്നതും അവ ബോഡിയിൽ എഴുതിവെക്കുന്നതും പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ ലോകത്തെ ഏറ്റവും തിരക്ക് പിടിച്ച ഒരു ബസ് സ്റ്റാന്റിൽ ബസ്സ് പോകുന്ന സ്ഥലം രേഖപ്പെടുത്താനുള്ള ഡിസ്പ്ലേ ബോർഡിൽ ഇത്തരമൊരു പരീക്ഷണം ഞാനാദ്യമായി കാണുകയാണ്.
ഒരാഴ്ച കഴിഞ്ഞെങ്കിലും എന്റെ മനസ്സില്‍ നിന്ന് അയാളുടെ ചിത്രം ഇനിയും പോയിട്ടില്ല. ഒരു പാവം പ്രവാസി. ഒരു പക്ഷേ വര്‍ഷങ്ങള്‍ ആയിക്കാണണം നാട്ടില്‍ പോയിട്ട്. ചുള്ളിമാനൂര്‍ എന്ന് ബസ്സിന്റെ ബോര്‍ഡ് മാറ്റി അയാള്‍ ഒരു സ്വപ്ന ലോകത്തില്‍ ഇരിക്കുകയാണ്. തിരുവനന്തപുരം, നെടുമങ്ങാട് വഴി ചുള്ളിമാനൂരിലേക്കുള്ള അയാളുടെ യാത്രയാണ് ഞാന്‍ സലാം ചൊല്ലി തടസ്സപ്പെടുത്തിയത്. കൊച്ചു മകളുടെയോ മകന്റെയോ അതോ ഭാര്യയുടെയോ മുഖം മനസ്സില്‍ നെരിപ്പോട് തീര്‍ക്കുമ്പോള്‍ അയാള്‍ ബോര്‍ഡ് മാറ്റി ഒരു യാത്ര നടത്തുമായിരിക്കണം. ബസ്സിന്റെ ഫോട്ടോ ഞാന്‍ മൊബൈലില്‍ പകര്‍ത്തി. അയാളുടെ ഫോട്ടോ ബോധപൂര്‍വം എടുത്തില്ല. അത് പ്രസിദ്ധീകരിച്ച് ആ പാവത്തിന്റെ പണി പോക്കണം എന്ന് എനിക്ക് ഉദ്ദേശമില്ല. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട ചുള്ളിമാനൂരില്‍ എത്തുവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രവാസി എങ്ങിനെയെല്ലാം തന്റെ നാട്ടില്‍ എത്താന്‍ ശ്രമിക്കുന്നു.....മലയാളിയുടെ ഗ്രിഹാതുരത്വം..........സസ്നേഹം
ReplyDeleteഇനി ഈ പോസ്റ്റ് വായിച്ചു ആരെങ്കിലും ആ ബസ്സ് തപ്പി കണ്ടു പിടിച്ചു അയാളുടെ പണി തെറിക്കുമോ?!
ReplyDeleteThis comment has been removed by the author.
ReplyDeleteഅയാള്‍ക്ക് തിരോന്തരംന്നോ കേരളമെന്നോ വെച്ചാല്‍ ബസ് പെട്ടന്ന് ഫുള്ളവുമായിരുന്നു.
ReplyDeleteചിരിച്ചു ഒരുപാടു ചിരിച്ചു
" ഞാന്‍ ഉറക്കെ ഒരു സലാം കാച്ചി. വ അലൈകുമുസ്സലാം. ഒരു പ്രത്യേക സ്ലാംഗില്‍ സലാം തിരിച്ചു കിട്ടിയപ്പോള്‍ എനിക്കുറപ്പായി. പുള്ളി തിരോന്തരംകാരന്‍ ആണ്."
ReplyDeleteശരിയാ മലയാളികളെ എവിടെ പോയാലും തിരിച്ചറിയും അവര്‍ ഇതു ഭാഷ സംസാരിച്ചാലും ..
എത്രയും പെട്ടെന്ന് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട ചുള്ളിമാനൂരില്‍ എത്തുവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteചിരിയേക്കാള്‍ കൂടുതല്‍ വിഷമമാണ് ഇതില്‍ .
ReplyDeleteനാട് എത്രമാത്രം അയാള്‍ക്ക് മിസ്സ് ചെയ്യുന്നു എന്ന്.
നന്നായി അവതരിപ്പിച്ചു
അലിക്കയെ വെച്ചു ഫോട്ടോ എടുത്തത് കൊണ്ട് വിശ്വസിക്കാതെ വയ്യ. ചുള്ളിമാനൂര്‍ ആദ്യമായി കേള്‍ക്കുകയാണ്.
ReplyDeleteചുള്ളിമാനൂരില്‍ സ്വന്തമായി ഒരു ബസ് വാങ്ങി ജീവിക്കുന്നത് സ്വപ്നം കണ്ടിരിക്കുംബോഴവും ബഷീര്‍ കടന്നു ചെല്ലുന്നത്.
ഈ പോസ്റ്റില്‍ പ്രചോദിതരായി മക്കയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ 'മലപ്പുറം' നാട്ടുകാര്‍ ഒരു ബസ് തട്ടികൂട്ടി അഭിമാനം സംരക്ഷിക്കൂ...
ആദ്യം വായിച്ചപ്പൊ ഇതെന്താ എന്നു കരുതി..
ReplyDeleteപിന്നെ ചിരിച്ചു..
ഫൊട്ടോ നോക്ക്കി..
അവസാനം. എന്തോ ഒരു വിഷമം..
ബഷീര്‍ക്കാ നന്നായിട്ടോ...
ഈ ബസ്സ് എങ്ങോട്ടാ? ..
ജിദ്ദയിലേക്കാണ്.. വളരെ സൗമ്യമായ മറുപടി..
അപ്പോ ചുള്ളിമാനൂര്‍ എന്ന ബോര്‍ഡോ?.
അത് സമയമാകുമ്പോള്‍ മാറ്റും..
സമയമാവുമ്പോ കഴിയട്ടെ,, ചുള്ളിമാനൂരിലേക്കെത്താന്....
ശരിയാണ് നിങ്ങള്‍ പറഞ്ഞത്.....അപ്പൊ നിങ്ങള്‍ MALABAR, ALAPUZHA, COCHIN, PATHANAMTHITTA ഒന്നും കണ്ടില്ലേ....അങ്ങിനെയും ഉണ്ട് ബസ് ബോര്‍ഡ് അവിടെ.....ഞാന്‍ മക്കയില്‍ (haram mosque expansion project )ജോലി ചെയ്യുന്ന ആള് ആയതു കൊണ്ട് ദിവസവും കാണാറുണ്ട് ഇതൊകെ....അന്നോകെ ഞാന്‍ ബസില്‍ ഇരികുന്നവരെ നോകിയാല്‍ എല്ലാവരും turkey, indonesia, iran ഒകെ ആയിരുന്നു....
ReplyDeletebasheer omassery
മക്കയില്‍ ബസ്സിനു ഇതുപോലുള്ള രണ്ടു മലയാളി പേരുകള്‍ ഞാനും കണ്ടിരുന്നു. അന്ന് കരുതിയത് ഏതെന്കിലും മലയാളി സാപ്കോ 'നടത്താന്‍' എടുത്തിരിക്കുകയാണെന്നായിരുന്നു, ബൂഫിയകളും മറ്റും എടുക്കുന്നത് പോലെ. അതിന്നു പിന്നിലെ കാര്യം ഇപ്പോഴാണ് മനസ്സിലായത്.
ReplyDeleteപണിയൊന്നും തെറിക്കില്ലായിരിക്കും, ഒരുപാട് ബസ്സുകള്‍ പല ഭാഷകളില്‍ ഇപ്പോള്‍ അവിടെ ഇങ്ങനെ കാണാന്‍ കഴിയും.
ചെങ്ങരക്ക് വല്ല ബസ്സും കണ്ടാല്‍ ആരേലും ഈ നമ്പറില്‍ ഒന്ന് വിളിക്കണം. 0501234567
ReplyDeleteഏതായാലും ആ trivandrum കാരന് നാട്ടിലേക്ക് ഒരു ടിക്കറ്റ് എടുത്തു കൊടുക്കാന്‍ ബഷീറിനു തോന്നാത്തത് ഭാഗ്യം. മുമ്പ് ഒരിക്കല്‍ തുര്‍ക്കിയില്‍ നിന്ന് വന്ന ഒരു ബസ്സിന്മേലും നമ്മുടെ നാട്ടിലെ ഒരു സ്ഥലപ്പേരുമായി സാമ്യമുള്ള ഒരു പേര് കണ്ടിരുന്നു. പേര് ഓര്‍മയില്‍ വരുന്നില്ല. കയ്യില്‍ മൊബൈലോ facebook ഓ ഇല്ലാത്തതുകൊണ്ട് മെയില്‍ ചെയ്യാന്‍ സാധിച്ചില്ല. ഇനി ശ്രദ്ധിക്കാം.
ReplyDeleteഹൊ! പ്രവാസി!
ReplyDeleteഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനത്തില്‍ നാടിന്റെ പേര് എഴുതിവച്ചത് ഒരു പാട് കണ്ടിട്ടുണ്ട്. തന്റെ നാടിനോടുള്ള ഒരു അഭിമാന ബോധമാണ് അതിനു പിറകില്‍ എന്നൊരു ധാരണയിലായിരുന്നു ഇതുവരെ.
ReplyDeleteഎന്നാല്‍ , "...ഒരാഴ്ച കഴിഞ്ഞെങ്കിലും എന്റെ മനസ്സില്‍ നിന്ന് അയാളുടെ ചിത്രം ഇനിയും പോയിട്ടില്ല. ഒരു പാവം പ്രവാസി. ഒരു പക്ഷേ വര്‍ഷങ്ങള്‍ ആയിക്കാണണം നാട്ടില്‍ പോയിട്ട്. ചുള്ളിമാനൂര്‍ എന്ന് ബസ്സിന്റെ ബോര്‍ഡ് മാറ്റി അയാള്‍ ഒരു സ്വപ്ന ലോകത്തില്‍ ഇരിക്കുകയാണ്. തിരുവനന്തപുരം, നെടുമങ്ങാട് വഴി ചുള്ളിമാനൂരിലേക്കുള്ള അയാളുടെ യാത്രയാണ് ഞാന്‍ സലാം ചൊല്ലി തടസ്സപ്പെടുത്തിയത്. കൊച്ചു മകളുടെയോ മകന്റെയോ അതോ ഭാര്യയുടെയോ മുഖം മനസ്സില്‍ നെരിപ്പോട് തീര്‍ക്കുമ്പോള്‍ അയാള്‍ ബോര്‍ഡ് മാറ്റി ഒരു യാത്ര നടത്തുമായിരിക്കണം. ബസ്സിന്റെ ഫോട്ടോ ഞാന്‍ മൊബൈലില്‍ പകര്‍ത്തി. അയാളുടെ ഫോട്ടോ ബോധപൂര്‍വം എടുത്തില്ല. അത് പ്രസിദ്ധീകരിച്ച് ആ പാവത്തിന്റെ പണി പോക്കണം എന്ന് എനിക്ക് ഉദ്ദേശമില്ല. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട ചുള്ളിമാനൂരില്‍ എത്തുവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. "
ചില യാഥാര്ത്യങ്ങളുടെ മറുവശം മനസ്സിലാക്കാന്‍ ചിലപ്പോള്‍ മനസ്സ് നൊമ്പരപ്പെടെണ്ടി വരും! നന്ദി ബഷീര്‍ സാഹിബ്.
പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല.. എന്ന് കേട്ടപ്പം ആരോ ചോദിച്ചു പോലും
ReplyDelete"പിന്നെ പുള്ളി എന്നാ....??"
ചുള്ളിമാനൂര്‍
പുള്ളി
കൊള്ളാലോ
വള്ളിക്കുന്നേ
ഉള്ളില്‍ നോവിന്റെ
വെള്ളിടിയുണ്ട്
ആ ബസ്സില്‍ ഒരു കണ്ടക്ടരു പണി കിട്ടുവോ ആവൊ?
ReplyDeleteശരിയാണ്. ഈ ബസ് ഞാനും കണ്ടിട്ടുന്റ്. അന്ന് ഞാന്‍ കരുതിയത് വല്ല സ്ഥലവും spelling തെറ്റി എഴുതിയതാവും എന്നാണ്.
ReplyDeleteവല്ലഭനു പുല്ലും ആയുധം.
ReplyDelete(ചുള്ളിമാനൂര്കാരനെയല്ല ഞാന്‍ ഉദ്ദേശിച്ചത്)
It’s an ordinary everyday scene to find a bus or other vehicles speeding on the roads of the desert with place names written on either side of it like “chullimanur” “Valanchery” or “Peshawar”.
ReplyDeleteWhat’s extraordinary is Basheer’s knack to track this scene and bring out the pearls of wisdom out of even such an everyday routine occurrence.
Truly, whether you are aware of it or not, there is a stream of Vikom Muhamed Basheer in you. As I have read 99% of what the Bepur Sultan wrote, I believe, I can say this with authenticity.
The ache one feels when one is supposed to laugh, while reading Vikom Basheer’s heart wrenching tales, occasionally peeps out from your pen too. If it becomes more frequent, the reader would be blessed.
ശരിക്കും ബഷീര്‍ ഞെട്ടിയതു പോലെ ഞാനും ഞെട്ടി. എന്റെ തൊട്ടയല്പക്കമാണ് ചുള്ളിമാനൂര്‍. ശരിക്കും ആഗ്രഹിച്ചു പോകും. ഗൃഹാതുരത്വം. ഒന്നു കൂടി പൊലിപ്പിച്ചാല്‍ മാതൃഭൂമിയിലെ ബ്ലോഗന ആക്കാം. വേണുഗോപാല്‍
ReplyDeleteശരിക്കും ബഷീര്‍ ഞെട്ടിയതു പോലെ ഞാനും ഞെട്ടി. എന്റെ തൊട്ടയല്പക്കമാണ് ചുള്ളിമാനൂര്‍. ശരിക്കും ആഗ്രഹിച്ചു പോകും. ഗൃഹാതുരത്വം. ഒന്നു കൂടി പൊലിപ്പിച്ചാല്‍ മാതൃഭൂമിയിലെ ബ്ലോഗന ആക്കാം. വേണുഗോപാല്‍
ReplyDeleteഗൃഹാതുരത്വം മനസ്സില്‍ തൊടുമ്പോഴാണ് ഓരോരുത്തരുടേയും ബ്ലോഗിന് ഒരു വില വരുന്നത്. നിങ്ങള്‍ ഇന്നത് നേടി.കേരളത്തിലെ മലയാളിക്ക് ഇതിന്റെ വില അറിയില്ല
ReplyDeleteDear Basheer Bhai,
ReplyDeleteGood work. Special compliments for your ‘nose for news’ Few months ago, SAPTCO people inducted some keralites into their organisation as drivers. I've seen them in city routes of Jeddah and mentioned about the same in JIC Journalism class which began in October 2009. But sorry to say, none of the Jeddah based journalists thought of making a story out of it. Till 2009, SAPTCO town buses in Jeddah were driven by Philipinos, Egyptians, Sudanese or other African nationals.
People of your calibre should stick on the Journalism profession.
Best wishes
Azeez
പലരും ധരിച്ച പോലെ ബസ്സിന്റെ പേര് ആയിരുന്നില്ല അത്. ബസ്സ് എങ്ങോട്ട് പോകുന്നു എന്ന് കാണിക്കുന്ന ഡിസ് പ്ലേ ബോര്‍ഡിലാണ് 'ചുള്ളി' കിടക്കുന്നത്. കോഴിക്കോട്ടു പാളയം സ്റ്റാന്‍ഡില്‍ ന്യൂയോര്‍ക്ക് എന്ന് പേരുള്ള ഒരു ബസ്സ് കണ്ടാല്‍ അത് തികച്ചും സ്വാഭാവികം. പക്ഷെ പോകുന്ന സ്ഥലത്തിന്റെ ബോര്‍ഡില്‍ അത് കാണുമ്പോള്‍ ആരായാലും ഞെട്ടും.
ReplyDeleteഅതെ,ഞാന്‍ ചിരിച്ചു എന്ന് പറഞ്ഞപ്പോള്‍ ഇവിടെ പലരും തെറ്റിദ്ധരിച്ചു,ഒരുപ്രവസിയുടെ നാട് മിസ്സ് ചെയ്തതിലുള്ള വിഷമം മനസിലാകുന്ന മറ്റൊരു പ്രവാസിയാണ് ഞാന്‍. ചിരിച്ചത് ചുള്ളിമാനൂര്‍ എന്നാ ബോര്‍ഡ് കണ്ടതും ബഷീര്ക്കകുണ്ടായ തലകറക്കം മുതല്‍ അതോ സമയമാകുമ്പോള്‍ മാറ്റും എന്നുള്ള മറുപടി വരെ ഒര്ത്തുകൊണ്ടാണ് .
ReplyDeleteഒരു തമാശയ്ക്ക് ഓർമ്മയ്ക്ക് അതിലൊരു തെറ്റും കാണാനാവില്ല...
ReplyDeleteബ്രേക്ക് ടൈമിൽ ഉള്ള ബസിന്റെ ബോർഡ് നോക്കാൻ ബഷീറ് ചേട്ടനോടാരാ പറഞ്ഞത്.....
ഇനി എന്നാണാവോ നമ്മളുടെ പ്രവാസത്തിന്റെ നൊസ്റ്റാൾജിയകൾ തീരുന്നത്...
ഞാനും പ്രാര്‍ത്ഥിക്കുന്നു.
ReplyDelete1000 rathil iratta century adichu alle arrinhilla....... congradulation!!!!
ReplyDeleteനല്ല പോസ്റ്റ്... ഞാനും ഒരു കുഞ്ഞു പ്രവാസിയാണ്. ഒരു രാത്രിയുടെ അകലമേ ഉള്ളു വീട്ടിലേയ്ക്ക്. എങ്കിലും ആ അകലം ഞാന്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. നൊസ്റ്റാള്‍ജിയ വരുന്നുണ്ടോ എന്നൊരു സംശയം......
ReplyDeleteആഹാ ഇപ്പഴല്ലേ ഗുട്ടന്‍സ് പുടുത്തം കിട്ടീത് , കയിഞ്ഞ മാര്‍ച്ചില്‍ ഞമ്മള് ഉമ്രക്ക് ബന്നപ്പം "THERATTAMMAL" ന്നു ബോഡ് കണ്ടീനീം. ഞമ്മള് സൗദിയക്കാരനല്ലതോണ്ട് അത് പുടി കിട്ടീല്യ. ഇപ്പയല്ലേ അതിന്റെ ഡ്രൈബ്ര് ഏതോ അരീക്കോട് കാരനായിരുന്നെയ്ക്കാരം ന്നു മനസ്സിലാബനത്.
ReplyDeleteന്തായാലും ന്റെ ബഷീര്ക ങ്ങള് നല്ല കാരിയാ ചെയ്തത് ആ പാവത്തിന്റെ പോട്ടോ എടുത്തു ങ്ങടെ പ്ലോഗില്‍ ടാഞ്ഞത്
പെരുത്ത് നന്നീണ്ട്പ്പ നന്ദി
WELL SAID!
ReplyDeleteഒരു പ്രവാസിയുടെ മനസ്. അതറിയാത്തവർക്ക് ഒരു പക്ഷേ..തമാശമാത്രമായി തോന്നാം
ReplyDeleteഞാനും കണ്ടു ഇങ്ങനെയൊരു ബോര്‍ഡ് പത്തനംതിട്ട എന്ന് ,ബഷീര്കയെ പോലെ അന്വേഷിക്കാന്‍ പോകാത്തത് കൊണ്ട് കാര്യം മനസ്സിലായില്ല,ഇപ്പൊ പുടി കിട്ടി
ReplyDeleteമലയാളിയുടെ പ്രാദേശിക പ്രേമം !
ReplyDeleteമലയാളി സ്വന്തം കുടുംബത്തെ പോലെ തന്നെ സ്വന്തം പ്രദേശത്തെയും സ്നേഹിക്കുന്നു, അത് അടയാള പ്പെടുത്താന്
കിട്ടുന്ന ഒരവസരവും അവന് പാഴാക്കാറില്ല.എക്സ്പ്രസ്സ് ഹൈവേ യിലൂടെ പോകുന്ന ട്രക്കുകളുടെ പിന്നില്‍
ശ്രദ്ദിച്ചാല്‍ ഇന്ത്യ, പാകിസ്ഥാന്, ഫിലിപ്പീന്‍സ് എന്നൊക്കെ കാണുമെന്ഘില് മലയാളി ആണെങ്കില്‍ തിരുവനന്തപുരം,
കൊല്ലം,ചേര്‍ത്തല, നാദാപുരം, വണ്ടൂര്‍...അങ്ങനെ പോകും. അതുപോലെ സ്വന്തം പേരിന്റെ കൂടെ വള്ളിക്കുന്ന് ,
വലിയോറ അങ്ങനെയും . മലയാളിയുടെ 'toilet ' സാഹിത്യത്തിലും സ്ഥലത്തിന് മുഖ്യ സ്ഥാനമുണ്ട് . കന്തറ
പാലത്തിനു അടിയില്‍ പോലുമുണ്ട് ഈ സ്നേഹം.! എങ്കിലും ഇത് ഒത്തിരി കൂടിപ്പോയി. ആ പുതിയ പാവത്തിനോട്
സലിം കുമാറിന്റെ ടയലോഗ് ശരിക്കും ഒന്ന് പറയാമായിരുന്നു ...
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഗള്‍ഫിലെ ഏതെങ്കിലും ഒരു ബസിന്റെ മുകളില്‍ നല്ല പച്ചമലയാളത്തില്‍ ബലീയ അക്ഷരത്തില്‍ 'കൊയിലാണ്ടീന്നു' കാണാന്‍ പൂതിയാവുന്നു.ഏതെങ്കിലും ശകടനിയന്ത്രകന്മാര് സാധിപ്പിച്ചു തരുമോ ?
ReplyDeleteലേഖനം ഇഷ്ടപ്പെട്ടു. വായിച്ച് കഴിഞ്ഞപ്പോൾ എവിടെയൊക്കെയോ ഒരു വല്ലാത്ത ദുഃഖം അനുഭവപ്പെട്ടു.
ReplyDeleteബഷീര്‍ക്കാ, ഏതെന്കിലും ബസ്സിനു 'കണ്ണൂരാന്‍' എന്ന പേര് കണ്ടാല്‍ ഗൂഗിള്ബസ്സ് വഴി അറിയിക്കണേ.. കണ്ണൂരാന്റെ ആരാധകര്‍ ഉള്ള സ്ഥലമാ സൌദി)
ReplyDeleteമം...
ReplyDeleteചുള്ളിമാനൂരുകാരന്റെ മനസ്സറിഞ്ഞ എല്ലാവര്ക്കും നന്ദി.
ReplyDeleteഈ പോസ്റ്റ് പുനപ്രസിദ്ധീകരിച്ച വര്‍ത്തമാനം പത്രത്തിനും നന്ദി. (post updated with the copy)
ആകാംക്ഷ ചോരാതെ വായിച്ചൂട്ടോ...
ReplyDeleteഗൂഗിള്‍ ബസ്സില്‍ ഈ പോസ്റ്റിട്ടപ്പോഴാണ് ഈ ലിങ്ക് ഒരാള്‍ ഇട്ടത്...
ReplyDeletehttps://profiles.google.com/117540781569500343634/posts/j76rMjQmp7q
വായിക്കാന്‍ അല്‍പ്പം താമസിച്ചു. എങ്കിലും വായിക്കാനായല്ലോ. എവിടെയോ ഒരു വേദന കൊളുത്തിപ്പിടിക്കുന്നു. നന്ദി.
ReplyDeleteഏതായാലും അവതരണം നന്നായിട്ടുണ്ട്. ഞാനും ഒരു തിരോന്ദ്രം കാരനാണ്. എന്റെ വാപ്പയുടെ നാട് ചുള്ളിമാനൂര്‍ ആണ്. ചുള്ളിമാനൂരിനെ ഇത്രയും പ്രശസ്തമാക്കിയ ബഷീര്‍ ഇക്കാക്കും ആ ചുള്ളിമാനൂര്കാരനായ ഡ്രൈവര്‍ക്കും നന്ദിയും ആശംസകളും നേരുന്നു.
ReplyDeleteമക്കയില്‍ ഹറമിന് അടുത്ത് കുതൈ എന്നാ സ്ഥലത്ത് ഒരു വര്‍ഷം ഞാനും ജോലി ചെയ്തിരുന്നു. ഇടക്കൊകെ ഹറമിലേക്ക് നടന്നു പോകും. പലപ്പോയും ഇതുപോലെ നമ്മുടെ നാട്ടിലേക്ക് ബോര്‍ഡ് വച്ച ബസ്സുകള്‍ കണ്ടിട്ടുണ്ട്. ആദ്യത്തെ രണ്ടുമാസം ആരോടും സംസാരിക്കാന്‍ പോലും അറിയാതിരുന്ന തികച്ചും ഒറ്റപ്പെട്ടു എന്നുതോന്നിയ ഒരുദിവസം ഞാന്‍ ഹറമിലെ നടക്കുമ്പോള്‍ ആണ് ആദ്യമായി എറണാങ്കുളം ബോര്‍ഡ് വച്ച ബസ്സ് കണ്ടത്. ഒരുപാടു പ്രാവശ്യം ആവര്‍ത്തിച്ച് അന്ന് അത് വായിച്ചുനോക്കി. ഒരു സ്പെല്ലിംഗ് മിസ്ടകും കണ്ടില്ല. ആകംക്ഷനിറഞ്ഞു ഞാന്‍ ഡ്രൈവറെ കണ്ടു ചോതിച്ചു. ബഷീര്കാ... അത് വല്ലാത്ത ഒരുഫീളിങ്ങയിരുന്നു എനിക്ക്. നാന് ഒരുപാട് കരഞ്ഞുപോയി... എന്തിനെന്നു എനിക്കറിയില്ല. പിന്നീട പലപ്പോയും അങ്ങനെ കാണാറുണ്ടായിരുന്നു.
ReplyDeleteപ്രവാസം ഒരു വേദനതന്നെ... ഞാന്‍ എക്ഷിട് അടിച്ചു നാട്ടില്‍ വന്നു. പക്ഷെ ഇവിടെ കലുരക്കുന്നില്ല. തിരിച്ചുവരുന്നു. മക്കയിലേക്ക് തന്നെ....
ഹ ഹ ഹ നന്നായിട്ടുണ്ട് . അടുത്ത തവണ പോകുമ്പോള്‍ ചിലപ്പോള്‍ വള്ളിക്കുന്നിലോട്ടും കാണും ഒരു ബസ്സ്
ReplyDeletehttp://sasthavattom-kd.blogspot.com/
വിഷയ ദാരിദ്ര്യം
ReplyDeleteGood One....
ReplyDeleteഎന്റെ ബഷീറേ നീ പോകുന്നിടത്തെല്ലാം നിനക്ക് എന്തെകിലും ഒന്ന് കാത്തിരിക്കുന്നുണ്ടല്ലോ ...സ്വപ്നങ്ങള്‍ ഇങ്ങനെയും...ഒന്ന് നല്ല വണ്ണം ചിരിച്ചു ..നല്ല പോസ്റ്റ്..................
ReplyDeleteമക്കത്തു നിന്നും വേങ്ങര വഴി മലപ്പുറത്തേക്ക് ഒരു ബസ് വേണം...
ReplyDeleteഈയടുത്ത് കേരള കൌമുദിയിലും ഇതുപോലൊരു ന്യൂസ് ഉണ്ടായിരുന്നു .യു പി യില്‍ ഇലക്ഷന് റിപ്പോര്‍ട്ട് ചെയ്യാന്‍ ലേഖകന്‍ ഒരു സ്ഥലത്തെ ബസിന്റെ പുറകിലെ മലയാളം ബോര്‍ഡ് കണ്ടു ഞെട്ടിപ്പോയി .'പെരിന്തല് മണ്ണ-വളാഞ്ചേരി -കുറ്റിപ്പുറം' .കൂടുതലന്വേഷിപ്പഴാണ് മനസിലായത് അത് ഇവിടത്തെ പഴയ ബസ്സുകള്‍ വാങ്ങിച്ചുകൊണ്ടു പോയി സര്‍വീസ് നടുത്തുന്നതാണെന്ന് .
ReplyDeletelike it
ReplyDeleteനന്നയിരിക്കുന്നു.....
ReplyDeleteബഷീര്‍ക്കാ എനിക്കൊന്നു ഫോണില്‍ വിളിക്കണമായിരുന്നു.....നമ്പര്‍ ഒന്നു കിട്ടിയിരുന്നെങ്കില്‍...
0568723618 എന്റെ നമ്പര്‍...
"തിരുവനന്തപുരം, നെടുമങ്ങാട് വഴി ചുള്ളിമാനൂരിലേക്കുള്ള അയാളുടെ യാത്രയാണ് ഞാന്‍ സലാം ചൊല്ലി തടസ്സപ്പെടുത്തിയത്." .....
ReplyDelete