അർണബ് ഗോസ്വാമിയുടെ പുറത്ത് വന്ന വാട്സാപ്പ് ചാറ്റുകൾ ലോകത്തിന് മുന്നിൽ ഒരു കാര്യം വളരെ കൃത്യമായി തുറന്ന് കാട്ടുന്നുണ്ട്. ഇന്ത്യൻ മാധ്യമ രംഗത്തെ സംഘ്പരിവാർ ഭരണകൂടം എങ്ങിനെ കൈപ്പിടിയിൽ ഒതുക്കി എന്നും അതിനെ അവർ എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നും..
January 18, 2021
അർണബിന്റെ വാട്സ്ആപ് : ഇന്ത്യൻ മീഡിയ എവിടെ എത്തി നിൽക്കുന്നു?
അർണബ് ഗോസ്വാമിയുടെ പുറത്ത് വന്ന വാട്സാപ്പ് ചാറ്റുകൾ ലോകത്തിന് മുന്നിൽ ഒരു കാര്യം വളരെ കൃത്യമായി തുറന്ന് കാട്ടുന്നുണ്ട്. ഇന്ത്യൻ മാധ്യമ രംഗത്തെ സംഘ്പരിവാർ ഭരണകൂടം എങ്ങിനെ കൈപ്പിടിയിൽ ഒതുക്കി എന്നും അതിനെ അവർ എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നും..
January 13, 2021
വാട്സ്ആപ് പണി പറ്റിക്കുമോ?
വാട്സ്ആപ്പ് മെസ്സേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയത് കൊണ്ട് നാം കൈമാറുന്ന മെസ്സേജുകളിൽ പ്രൈവസി സംബന്ധമായ ആശങ്കകൾ ഇല്ല എന്ന് പറയാം. ഒരു തേർഡ് പാർട്ടിക്കോ തേർഡ് പാർട്ടി സോഷ്യൽ മീഡിയ പ്ലാറ്റഫോമിനോ വാട്സാപ്പിന് തന്നെയോ അവ വായിക്കുവാനും കാണുവാനും അവസരം ഉണ്ടാകുന്നില്ല എന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് അർത്ഥമാക്കുന്നത്. എങ്കിലും മെസ്സേജുകൾക്കപ്പുറത്ത്, നമ്മുടെ വാട്സാപ്പിൽ ശേഖരിച്ചിട്ടുള്ള കോൺടാക്ട് ഇൻഫർമേഷൻ, ഐ പി അഡ്രസ്, ലൊക്കേഷൻ, ഡിവൈസ് ഇൻഫർമേഷൻ, നമ്മുടെ മൊബൈലുകളിൽ ശേഖരിച്ചിട്ടുള്ള ചിത്രങ്ങൾ വീഡിയോകൾ ഇവയൊക്കെ എത്രമാത്രം സുരക്തിതമാണ്, ഇവ മറ്റേതെങ്കിലും ഒരു തേർഡ് പാർട്ടിക്ക് ലഭിക്കാനോ കൈമാറ്റം ചെയ്യപ്പെടാനോ ഉള്ള സാധ്യതയുണ്ടോ?.. How Private is WhatsApp എന്ന വലിയൊരു ചോദ്യമാണ് ഇപ്പോൾ ഉപയോക്താക്കൾ ഉയർത്തുന്നത്.
July 28, 2020
ഹാഗിയ സോഫിയ: എർദോഗാനെ പിന്തുണക്കുന്നവർ തോണ്ടുന്നത് സ്വന്തം കുഴിമാടം
July 2, 2020
ആ ബാന്ധവം ലീഗ് രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യും
ജമാഅത്തെ ഇസ്ലാമി ആത്യന്തികമായി ഒരു മതരാഷ്ട്ര സങ്കല്പത്തിന്റെ പുറത്ത് ആശയാടിത്തറ പണിത ഒരു വിഭാഗമാണ്. ജനാധിപത്യ രീതിയോടും മതേതര വ്യവസ്ഥയോടും അവർക്ക് മൗലികമായ വിയോജിപ്പുകൾ ഉണ്ട്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ വോട്ട് ചെയ്യുന്നത് പോലും തെറ്റാണെന്ന് പറഞ്ഞു ആ പ്രക്രിയയിൽ നിന്ന് ഏറെക്കാലം വിട്ടു നിന്ന ഒരു ചരിത്രം അവർക്കുണ്ട്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് കേരളത്തിലെ തെരുവുകളിൽ പോലും എഴുതി വെച്ച് ഒരു ബഹുസ്വര സമൂഹത്തിൽ വലിയ പിളർപ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ച സിമി പോലുള്ള രാഷ്ട്രീയ സംഘടനകളുടെ വേരുകളുമുള്ളത് ജമാഅത്തെ ഇസ്ലാമിയിലാണ്. തീവ്ര രാഷ്ട്രീയ ശൈലിയുമായി മഅദനി എൺപതുകളുടെ അവസാനത്തിൽ ഐ എസ് എസ് ഉണ്ടാക്കിയ കാലത്ത് അതിന് വലിയ പിന്തുണ കൊടുത്തത് മാധ്യമം പത്രമാണ്. അവരുടെയും തുടക്ക കാലമായിരുന്നു അത്.
June 25, 2020
ഏഷ്യാനെറ്റോ ട്വന്റി ഫോറോ? ചാനൽ മത്സരം മുറുകുന്നു
ഏഷ്യാനെറ്റ് പറയുന്നതാണ് ശരി എന്ന് ഒറ്റനോട്ടത്തിൽ പറയാം. യൂണിവേഴ്സൽ റേറ്റിങ്ങിൽ അവർ തന്നെയാണ് മുന്നിൽ. ബാക്കിയെല്ലാവരും പിറകിലാണ്. രണ്ടാം സ്ഥാനത്ത് 24 ഉണ്ട്, മൂന്നും നാലും സ്ഥാനങ്ങളിൽ മനോരമയും മാതൃഭൂമിയുമുണ്ട്, അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 .
എന്നാൽ 24 നല്കിയ ചാർട്ടിനെ അങ്ങനെയങ് പരിഹസിച്ചു തള്ളാനും വയ്യ.. അവർ കൊടുത്തതും ശരിയായ ചാർട്ട് തന്നെയാണ്. വ്യത്യാസം അതൊരു പ്രത്യേക ഏജ് ഗ്രൂപ്പിന്റെതാണ് എന്നതാണ്. 22 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള ന്യൂ ജനറേഷനിൽ അവരാണ് ഒന്നാം സ്ഥാനത്ത്.. കഴിഞ്ഞ നാല് ആഴ്ചകളിലും അവർ തന്നെയാണ് ആ ഏജ് ഗ്രൂപ്പിൽ ടോപ്പ്. അപ്പോൾ അതിനെ അങ്ങനെയങ് തള്ളിക്കളയാൻ പറ്റില്ല എന്ന് ചുരുക്കം.
June 15, 2020
ചാർട്ടേർഡ് ഫ്ലൈറ്റുകളിലെ കോവിഡ് ടെസ്റ്റ് : ഈ പിടിവാശി എന്തിന്?
ഗൾഫ് നാടുകളിൽ നിന്ന് സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ കേരളത്തിലേക്ക് എത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള കേരള സർക്കാരിന്റെ സർക്കുലർ ഒരു വലിയ ഷോക്കാണ് പ്രവാസ ലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്.
ഇന്നത്തെ ഒരനുഭവം പറഞ്ഞു കൊണ്ട് തുടങ്ങാം.
ഒരു വൻകിട ആശുപത്രിയുടെ രണ്ട് പ്രതിനിധികൾ ജിദ്ദയിലെ ഞങ്ങളുടെ കമ്പനിയിൽ വന്നു. ഡോക്ടർമാരാണ്. വലിയ കമ്പനികളുടെ തൊഴിലാളികളെ മൊത്തം കോവിഡ് പരിശോധനക്ക് വിധേയമാക്കാനുള്ള പാക്കേജുമായുള്ള മാർക്കറ്റിങ് സന്ദർശനമാണ്. അവരോട് ഞാനാണ് സംസാരിച്ചത്. ടെസ്റ്റുകൾക്ക് പ്രൈസ് എത്ര എന്നാണ് ആദ്യമായി ചോദിച്ചത്.. ഒരു വ്യക്തിക്ക് ആയിരത്തി എഴുന്നൂറ്റി അമ്പത് റിയാൽ.. കമ്പനിയിലുള്ള തൊഴിലാളികളെ മൊത്തത്തിൽ ടെസ്റ്റ് ചെയ്യുകയാണെങ്കിൽ പാക്കേജ് പ്രൈസായി ഒരാൾക്ക് ആയിരത്തി നാന്നൂറ്റി അമ്പത് റിയാൽ. അതായത് ഇന്നത്തെ റേറ്റ് പ്രകാരം ഇരുപത്തി ഒമ്പതിനായിരത്തി മുന്നൂറ്റി നാല്പത് രൂപ. വ്യക്തികൾ പോയി നേരിട്ട് ചെയ്യുകയാണെങ്കിൽ ഇന്ത്യൻ രൂപ മുപ്പത്തി അയ്യായിരത്തി നാന്നൂറ്..
June 14, 2020
നിധി രസ്ദാൻ : ഭരണകൂടത്തിന്റെ മുട്ടിലിഴയാത്ത മാധ്യമ പ്രവർത്തക
കത്വ പെൺകുട്ടിയുടെ ദാരുണ അന്ത്യത്തിന്റെ വിശദ വിവരങ്ങൾ ഒരു അന്വേഷണാത്മക റിപ്പോർട്ടിലൂടെ പുറത്ത് കൊണ്ട് വന്നതിനു ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഐ പി ഐ അവാർഡ് സ്വീകരിച്ചു കൊണ്ട് നിധി നടത്തിയ പ്രഭാഷണത്തിൽ ഒരു കാര്യം പറഞ്ഞിരുന്നു, ടെലിവിഷൻ ജേർണലിസം എന്നത് സ്റ്റുഡിയോയിൽ ബഹളം കൂട്ടലാണെന്ന ധാരണ നിലനിൽക്കുന്ന ഈ കാലത്ത് ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും നടുവിൽ നിന്ന് കൊണ്ട് മാധ്യമ പ്രവർത്തനം നടത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണെന്ന്.
നിധിയുടെ ഡിബേറ്റുകൾ കണ്ടിട്ടുള്ളവർക്ക് അറിയാം, വളരെ കൂളായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് നിധി ഡിബേറ്റുകൾ നടത്താറുള്ളത്.. അർണബ് നടത്തുന്നത് പോലുള്ള അട്ടഹാസങ്ങളോ കൊലവിളികളോ നിധിയിൽ കാണാറില്ല. ഒരേ വിഷയത്തിലുള്ള അർണാബിന്റെയും നിധിയുടെയും രണ്ട് ഡിബേറ്റുകളെ താരതമ്യപ്പെടുത്തി വർഷങ്ങൾക്ക് മുമ്പൊരു പോസ്റ്റ് എന്റെ എഫ് ബി പേജിൽ എഴുതിയിരുന്നു. അത് ഈ ഈ പോസ്റ്റിന്റെ അനുബന്ധമായി വായിക്കാം.
June 4, 2020
ജീവിതത്തിന്റെ അവസാന സ്റ്റോപ്പിലാണ് പ്രവാസികള്, അവര്ക്ക് വേണ്ടത് പ്രസ്താവനകളല്ല
December 27, 2019
Jamesh Show with Basheer Vallikkunnu
November 11, 2019
ആ പള്ളി അയോധ്യയിൽ തന്നെ ഉയരട്ടെ
June 29, 2019
മരുഭൂമിയിലെ കുക്കിങ്, പിന്നെ മർവാനി ഡാമും മാമ്പഴത്തോട്ടവും.
എട്ട് പേരടങ്ങിയ സംഘം.. രണ്ട് വണ്ടികൾ.. ഹിജാസ് കൊച്ചിയും ഷബീറുമാണ് വളയം പിടിക്കുന്നത്.. ജിദ്ദ അസ്ഫാൻ റോഡിൽ ഖുലൈസ് താഴ്വരയിലാണ് മർവാനി ഡാമുള്ളത്.. ഏതാണ്ട് നൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരം.. മരുഭൂമിയെ കീറിമുറിച്ചുള്ള റോഡാണ്.. വെള്ളത്തിൽ കഴുകി മിനുക്കിയെടുത്തത് പോലുള്ള പാറക്കൂട്ടങ്ങൾ ഈ റോഡിന്റെ ഇരുവശത്തും ധാരളാമായി കാണാം. ഖുലൈസ് താഴ്വരയിലേക്കുള്ള മരുഭൂപാത ഏത് യാത്രികനേയും മത്ത് പിടിപ്പിക്കും..
March 23, 2019
ജെസിന്ഡ ആര്ഡന്: ലോകത്തിന് ഒരു പാഠപുസ്തകം
ലോകത്തെ നടുക്കിയ ഒരു ഭീകരാക്രമണമായിരുന്നു ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ നടന്നത്. അമ്പത് പേർ കൊല്ലപ്പെട്ടു. ഇസ്ലാമിനോടും മുസ്ലിം കുടിയേറ്റക്കാരോടുമുള്ള പകയും വിദ്വേഷവുമാണ് ഈ ക്രൂരകൃത്യത്തിന് കാരണമെന്ന് തുറന്നു പറഞ്ഞു ആക്രമണം നടത്തിയ ഭീകരൻ.. ആക്രമണത്തിന്റെ ഓരോ നിമിഷങ്ങളും അയാൾ ക്യാമറയിൽ പകർത്തി ലോകത്തെ ലൈവായി കാണിച്ചു.. പ്രാർത്ഥനക്കെത്തിയ മനുഷ്യരെ പള്ളിയിലേക്ക് ഓടിക്കയറി തന്റെ അത്യാധുനിക മെഷിൻ ഗണ്ണുപയോഗിച്ച് അയാൾ വെടിവെച്ചു കൊല്ലുകയായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധി പേരുടെ ചോരക്കളമായി മാറി ആ പള്ളി. വാർത്തയുടെ ഷോക്കിൽ ലോകം പകച്ചു നിന്ന ആ നിമിഷങ്ങളിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്ഡ ആര്ഡന് മാധ്യമങ്ങൾക്ക് മുന്നിലെത്തി. ആക്രമണ വാർത്ത പുറത്തെത്തിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനം.
"ഞാൻ ഞെട്ടിത്തെറിച്ചു, അന്വേഷിക്കും, നടപടി സ്വീകരിക്കും" തുടങ്ങിയ പതിവ് പദപ്രയോഗങ്ങളിൽ നിന്ന് മാറി അവർ തുറന്നു പറഞ്ഞു.. "ഇതൊരു ഭീകരാക്രമണമാണ്, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്.. ന്യൂസിലാൻഡ് അവരുടെ വീടാണ്, അവർ നമ്മൾ തന്നെയാണ്, എന്നാൽ കൊലയാളി നമ്മളിൽ പെടുന്നവനല്ല". ആദ്യ പ്രതികരണത്തിൽ നിന്ന് തന്നെ അവരുടെ വ്യത്യസ്തത ലോകം തിരിച്ചറിഞ്ഞിരുന്നു. പിന്നീടുള്ള നാളുകളിൽ ജെസിന്ഡ ഒരു ലോകനേതാവായി ഉയരുകയായിരുന്നു. അവരുടെ നിലപാടുകൾ, സമീപനങ്ങൾ, കൈക്കൊണ്ട നടപടികൾ, നിയമ നിർമാണങ്ങൾ, എല്ലാത്തിലും തെളിഞ്ഞു നിന്നത് അനിതര സാധാരണമായ സ്റ്റേറ്റ്സ്മാൻഷിപ്പായിരുന്നു.