ജിദ്ദയിലെ മലപ്പുറം ഗവണ്മെന്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് കപ്പല്‍ യാത്ര സംഘടിപ്പിച്ചത്. അര ദിവസം കടലില്‍ കറങ്ങുക. കൂടെ കലാസാംസ്കാരിക പരിപാടികളും ഭക്ഷണവും. "നിങ്ങള്‍ പോരുന്നോ?.". എന്റെ സുഹൃത്തും ബ്ലോഗറും അലുംനിയുടെ ജനറല്‍ സെക്രട്ടറിയുമായ അഷ്റഫ് ഉണ്ണീന്റെ ചോദ്യം. ഞാന്‍ മറുപടി പറയുന്നതിന് മുമ്പ് തന്നെ പുള്ളി മുന്നറിയിപ്പ് നല്കി. "നൂറു റിയാലാണ് ഫീസ്". റിയാല്‍ എന്ന് കേട്ടതോടെ ഞാന്‍ വലിഞ്ഞു. 'എനിക്കന്നു വേറെ പരിപാടിയുണ്ട്. സോറി'. രണ്ടു ദിവസം കഴിഞ്ഞു പുള്ളി വീണ്ടും വിളിച്ചു. "എഴുത്തുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫ്രീ ആണ്. പോരുന്നോ?". ഫ്രീ എന്ന് കേട്ടതും എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. സംഗതി പുറത്തു കാണിക്കാതെ "നിര്ബന്ധമാണേല് വരാം" എന്നങ്ങു തട്ടി. "എന്തോ പരിപാടി ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ?" പുള്ളി എന്നെ ഊതുകയാണ്. "അതൊന്നും ആലോചിച്ചു നിങ്ങള്‍ ടെന്‍ഷന്‍ അടിക്കേണ്ട. എന്റെ പേര് എഴുതിക്കോ".
കപ്പലിനുള്ളില്‍ കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം അലുംനി പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ നിര്‍വഹിക്കുന്നു.
അലുംനി മെമ്പര്‍മാര്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ . പഠിക്കുന്ന കാലത്ത് ലവന്മാരൊക്കെ മഹാ പോക്കിരികളായിരുന്നു എന്നാണ് കേട്ടത്. ഇപ്പോള്‍ എങ്ങനെയാണാവോ?
(Photo: Saleem Kormath)
ജിദ്ദയിലെ വ്യവസായ പ്രമുഖനും ഷിഫ ജിദ്ദ ക്ലിനിക് എം ഡിയുമായ അബ്ദുറഹിമാന് സാഹിബാണ് അലുംനിയുടെ പ്രസിഡന്റ്. അദ്ദേഹമാണ് ജിദ്ദ മീഡിയ ഫോറം അംഗങ്ങളെ പ്രത്യേക അതിഥികളായി ക്ഷണിച്ചത്. ഉച്ചക്ക് മൂന്നു മണിയോടെ അല്‍ അഹ് ലാം മറൈന്‍ കമ്പനിയുടെ കപ്പലില്‍ (വലിയ ബോട്ടില്‍ എന്ന് പറയുന്നതാവും ശരി) കയറി. സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികം പേരുണ്ട്. ഔപചാരികമായ ചില ചടങ്ങുകളും ഉദ്ഘാടനവും കപ്പലിനുള്ളിലെ പ്ലാറ്റ്ഫോമില്‍ നടന്നു. ഉടനെ ചായയും കേക്കും കിട്ടി. "രാത്രി ഭക്ഷണം എന്താണ്? അത് എപ്പോഴാണ് വിളമ്പുക?" കപ്പലിന്റെ ഡൈനിംഗ് ഏരിയയിലെ ഒരു സംഘാടകനോട് ഞാന്‍ സ്വകാര്യമായി ചോദിച്ചു (ഇത്തരം കാര്യങ്ങളിലൊക്കെ എനിക്ക് വലിയ 'ശുഷ്കാന്തി'യാണ്. എന്റെ കാര്യം ഓര്‍ത്തല്ല, കൂടെയുള്ള പത്രപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഉള്ള ശ്രദ്ധ കൊണ്ടാണ് കെട്ടോ. നടുക്കടലില്‍ പട്ടിണിക്കിട്ടു എന്ന് റിപ്പോര്‍ട്ട് വരാതെ നോക്കണമല്ലോ). "ഫിഷ് ബിരിയാണിയാണ്. സമയം ആകുമ്പോള്‍ വിളമ്പും". ഒരുതരം വി എസ് ശൈലിയിലുള്ള ആ മറുപടി കേട്ടതോടെ ഞാന്‍ തടിയെടുത്തു. പായസം ഉണ്ടോ എന്ന നാവിന് തുമ്പത്ത് എത്തിയ ചോദ്യം ഞാന്‍ അവിടെ ബ്രേക്കിട്ടു നിര്‍ത്തി.
ജിദ്ദ ഒബഹുര്‍ ബീച്ചിന്റെ മനോഹാരിത മുഴവന്‍ ആസ്വദിച്ചു കൊണ്ട് കപ്പല്‍ കടലിനുള്ളിലേക്ക് നീങ്ങാന്‍ തുടങ്ങിയതും നല്ല കാറ്റ്. കപ്പല്‍ ആടിയുലയാന്‍ തുടങ്ങി. ഇത് പതിവില്ലാത്തതാണെന്ന് കപ്പിത്താന്റെ കമന്റ്. (കപ്പലില്‍ ബ്ലോഗര്‍മാര്‍ കയറിയ വിവരം ആ പാവം അറിഞ്ഞിട്ടില്ല) തീരം വിടുംതോറും കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു. മുകള്‍ തട്ടിലേക്ക് കയറിയ എല്ലാവരെയും അല്പ നേരത്തേക്ക് താഴെയിറക്കി. ബേപ്പൂരിലെ സെര്‍ച്ച് ലൈറ്റ് കാണുന്നുണ്ടോ എന്ന് നോക്കാന്‍ രണ്ടാമത്തെ തട്ടിന്റെ മുകളില്‍ കയറിയ ഞാന്‍ കാറ്റിന്റെ ശക്തിയില്‍ തലകറക്കം വന്നു പിന്മാറി. താഴെ വന്നു നോക്കുമ്പോള്‍ കഥാകൃത്തും കാര്‍ട്ടൂണിസ്റ്റുമായ ഉസ്മാന് ഇരുമ്പുഴിയുടെ നേതൃത്വത്തില്‍ മീഡിയക്കാര് വെടി പൊട്ടിച്ചുകൊണ്ടേയിരിക്കുകയാണ്. തുടയില്‍ അടിച്ചു സാഹസ കഥകള്‍ പറയുന്ന മലയാറ്റൂരിന്റെ കേണലിനെയാണ് ഇരുമ്പുഴിയെ കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത്. അറബ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ പി കെ അബ്ദുല്‍ ഗഫൂറും കൈരളി റിപ്പോര്‍ട്ടര്‍ അബ്ദുറഹിമാനും മാത്രമാണ് അല്പം ഡോസ് കുറച്ച വെടികള്‍ പൊട്ടിക്കുന്നത്. എഴുത്തുകാരുടെ കപ്പല്‍ യാത്ര (വായനക്കാര്‍ സംഘടിപ്പിക്കുന്നത്) എന്ന പേരില്‍ വി സുരേഷ് കുമാര്‍ എഴുതിയ മനോഹരമായ ഒരു ചെറുകഥയുണ്ട്. എഴുത്തുകാരെക്കൊണ്ട് പൊറുതി മുട്ടിയ വായനക്കാര്‍ അവരെ ഒരു കപ്പല്‍ യാത്രക്കെന്ന് പറഞ്ഞു അജ്ഞാതദ്വീപിലേക്ക് നാടുകടത്തുന്നതാണ് കഥ. അസമയത്താണ് ഇത്തരം കഥകളൊക്കെ എന്റെ തലയില്‍ വരുന്നത്!!.
ബ്ലോഗര്‍ കപ്പലില്‍ തന്നെ!.
മുസാഫിര്‍ (മലയാളം ന്യൂസ്) , ഇബ്രാഹിം ശംനാട് (മാധ്യമം) എന്നിവരാണ് കൂടെയുള്ളത്.
കപ്പല്‍ ആടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഡെക്കിനു മുകളില്‍ വെച്ചു അസര്‍ നമസ്കരിച്ചത്. കാല് നിലത്തുറക്കാതെ ആടിയാടി നമസ്കരിച്ചത് ഒരു പുതിയ അനുഭവം ആയിരുന്നു. കാറ്റ് ശമിച്ചതോടെ കുട്ടികളുടെ കലാപരിപാടികളും പാട്ടുമൊക്കെ ഭംഗിയായി നടന്നു. കരീം മാവൂര്‍ അടക്കം ജിദ്ദയിലെ പ്രശസ്തരായ പാട്ടുകാരും യാത്രയില്‍ ഉണ്ടായിരുന്നതിനാല്‍ തിരമാലകളുടെ ശബ്ദത്തെ വെല്ലുന്ന കരോക്കി സംഗീത മഴ നിര്‍ത്താതെ തുടര്‍ന്നു. ചെങ്കടലിനോട് കിന്നാരം പറഞ്ഞും കപ്പലിനെ വളഞ്ഞ മത്സ്യക്കൂട്ടങ്ങളെ നോക്കിയിരുന്നും ചുറ്റും ഓടിക്കൊണ്ടിരുന്ന സ്പീഡ് ബോട്ടുകളുടെ ആരവങ്ങളും ആര്‍പ്പുവിളികളും ആസ്വദിച്ചും രാത്രി പത്തു മണിയായത് അറിഞ്ഞേയില്ല. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇത് പോലുള്ള ട്രിപ്പുകള്‍ സംഘടിപ്പിക്കാനും മാധ്യമ പ്രവര്‍ത്തകരെ ഫ്രീയായി കൊണ്ടുപോകാനും ജിദ്ദയിലെ എല്ലാ സംഘടനകളോടും അലുംനി അസോസിയേഷനുകളോടും ഇതിനാല്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു, അപേക്ഷിച്ച് 'കൊല്ലുന്നു'.
മ്യാവൂ: ഏത് പരിപാടിക്ക് പോയാലും ഭക്ഷണം കഴിച്ചു മുങ്ങുന്ന ഒരു സ്വഭാവം എനിക്കുണ്ട്. നടുക്കടലില്‍ ആയ കാരണം മുങ്ങാന്‍ പറ്റിയില്ല!!! - ലവനാരെടാ പൊന്നാട ഇട്ടത്?
ക്ഷണം ഉണ്ടായിരുന്നുവെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ എനിക്ക് കൂടെ ചേരാന്‍ കഴിയാത്തത് ഇതു കൂടെ വായിച്ചപ്പോള്‍ നഷ്ടമായി തോന്നുന്നു.
ReplyDeleteകുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ദുഫായില് നിന്നും കോഴിക്കോട്ടേക്ക് ഒരു കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നു. ദിര്‍ഹംസിന്റെ കുറവ് കണ്ടു ചാടിക്കേറി പോന്ന എന്റെ ചില അയല്‍വാസികള്‍ ആഘോഷ ദിവസങ്ങളിലെ ശരാശരി മലയാളിയെ പോലെയാണ് വീട്ടില്‍ വന്നു കയറിയത്. കടല്‍ ചൊരുക്ക് സഹിക്കാനാവാതെ വാളു വെച്ച് തളര്‍ന്ന പാവങ്ങളുടെ വെക്കേഷന് ദിനങ്ങള്‍ ആശുപത്രിയില്‍ സമുചിതം ആഘോഷിക്കപ്പെട്ടു. 'ഫ്രീ' എന്ന് കേട്ട് ചാടിയിറങ്ങിയ വള്ളിക്കുന്നിനും ഇതേ ഗതി തന്നെ വന്നോ എന്നായിരുന്നു എന്റെ ശങ്ക! :)
ReplyDeleteകാറ്റ് കൂടുത്തല്‍ അടിക്കാത്തത് നന്നായി
ReplyDeleteഅല്ലെങ്കില്‍ നാളെ കാറ്റിനെ കളിയാക്കിയും ബ്ലോഗ്ഗ് വരും, എന്റമ്മോ
രസകരം
വൈക്കം മഹമ്മദ് ബഷീറിന്റെ അളിയാണോ.കലക്കിണ്ട്.
ReplyDeleteകപ്പല്‍ മുങ്ങിയെങ്കില് ബ്ലോഗ് ലോകത്തിനു തീരാനഷ്ടം
ഭക്ഷണത്തിന്റെ കാര്യത്തില്‍ വീടിലും ഇങ്ങനെ തന്നേയ് ആണേ
ReplyDeleteസോമാലിയക്കാരായ കടല്‍ കൊള്ളക്കാര്‍ കപ്പല്‍ കൊള്ളയടിക്കുവാന് പ്ലാനിട്ടിരുന്നു എന്നും , കപ്പലില്‍ ഉള്ളത് കുറച്ചു പത്രപ്രവര്‍ത്തകരും ,ബ്ലോഗ് എഴുതുന്നവരും അക്കൂട്ടത്തില്‍ വള്ളിക്കുന്ന് എന്നബ്ലോഗ്ഗെരും ഉണ്ട് എന്നും മനസ്സിലാക്കിയതോടെ
ReplyDeleteതങ്ങളെക്കാള്‍ ക്രൂരന്മാരായവരെ
നേരിടാന്‍ ത്രാനിയില്ലാതെ ആ ഉദ്ധ്യമത്തില്‍ നിന്നും പിന് വാങ്ങി എന്നൊരു അഭ്യൂഹം വ്യാപകമാണ്.
(ബ്ലോഗ്,പത്ര വാര്‍ത്തകള്‍ എഴുതി കലാപം ഉണ്ടാക്കുന്ന ആളുകളെ അങ്ങനെ പറഞ്ഞാല്‍ മതിയോ ? വായനക്കാര്‍ എന്നെ തല്ലരുത് എനിക്ക് അതിലും കൂടിയ വാക്കുകള്‍ അറിയില്ല.)
(ഇവിടെ കമന്റ് ചെയ്യുന്ന എല്ലാരും കൂടി ഊതി പെരുപ്പിച്ചാല്‍ നമുക്ക് ഇതൊരു വസ്തുതയായി പ്രഖ്യാപിക്കാം )
ഞാനും കരുതി ഇങ്ങേരെ രണ്ടു ദിവസമായി കാണാന്‍ ഇല്ലാലോ എന്ന്. കടലില്‍ ആയിരുന്നല്ലേ? കടലില്‍ ആയതു കാരണം അറിഞ്ഞു കാണില്ല, എന്തോ ഒരു സള്‍ഫാന്റെ കാര്യം പറഞ്ഞിരുന്നില്ലേ? അത് നിരോധിച്ചു.. ഡിങ്ക ഡിങ്കാ
ReplyDeleteഅന്ന് ഇട്ട പോസ്റ്റ് ഇപ്പൊ ഇട്ടിരുന്നെങ്കില്‍ അതിനൊരു സാമൂഹ്യ പ്രതിബബ്ധത വന്നേനെ. മറ്റു കീടനാശിനികളെ പറ്റി അടക്കം അതില്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തേനെ.
അതല്ലാതെ ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തിനു വേണ്ടി ജീവന് മരണ പോരാട്ടം നടത്തുമ്പോള്‍ അനവസരത്തില്‍ ആ പോസ്റ്റ് ഇടണ്ടായിരുന്നു. കാസര്‍കോഡ് എന്ന് പറഞ്ഞാല്‍ കോയി ബിരിയാണി എന്ന് കേള്‍ക്കുന്ന യൂത്ത് ലീഗുകാര്‍ വരെ എന്ഡോസല്ഫാന്റെ നേരെ കുരച്ചു ചാടിയപ്പോള്‍ രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിച്ചു പുലിവാല് പിടിച്ച വള്ളിക്കുന്ന് ഇപ്പൊ ആരായി ?
@ Samad Karadan
ReplyDeleteഅതെ, നഷ്ടം തന്നെയാണ്. അടുത്ത ട്രിപ്പില്‍ കൂടാം.
@ shradheyan
എയര്‍ ഇന്ത്യ, കപ്പല്‍ സര്‍വീസ് തുടങ്ങിയാല്‍ ആദ്യത്തെ ടിക്കറ്റ് ഞാന്‍ എടുക്കും.
@ പത്രക്കാരന്
സള്ഫാന് നിരോധിക്കണം എന്ന് പറഞ്ഞു പോസ്റ്റിട്ട ഞാന്‍ ഇപ്പോള്‍ ഔട്ടായോ? എനിക്കിത് തന്നെ വേണം..
@ Noushad Vadakkel
ബ്ലോഗര്‍മാരെ പേടിക്കാത്തെ എനിക്കുണ്ടോ സോമാലിയക്കാരെ പേടി?
വിവാദ പോസ്റ്റ് അല്ലാഞ്ഞിട്ടും ഒന്നിലധികം തവണ വിശദമായി വായിച്ചു ...! വളരെ രസകരമായ വിവരണം ..!
ReplyDeleteമാങ്ങക്ക് കല്ലെറിഞ്ഞ നടന്ന സമയത്ത് വല്ല കോളേജിലും ചേര്‍ന്നിരുന്നെങ്കില്‍ ഇങ്ങനത്തെ വ്യത്യസ്തങ്ങളായ അലുംനി മീറ്റില്‍ എനിക്കും പങ്കെടുക്കാമായിരുന്നു :)) (വള്ളിക്കുന്ന് പക്ഷെ മാധ്യമ പ്രവര്ത്തകന് ആയതു കൊണ്ട് ഇത്തവണ നറുക്ക് വീണു ..:) )
കാല് നിലത്തുറക്കാതെ ആടിയാടി നടന്നതു ഒരു പുതിയ അനുഭവം ആയിരുന്നോ , ഓ കപ്പലില്‍ പുതിയ അനുഭവം അല്ലെ ..:)) , അരം + അരം = കിന്നരം ! ( just a joke !)
ഹഹഹ.. അത് എയര്‍ ഇന്ത്യയാവില്ല; വാട്ടര്‍ ഇന്ത്യയാവും. അവര്‍ തുടങ്ങുന്നെങ്കില്‍ ഒരു അന്തര്‍വാഹിനി സര്‍വീസാകും നല്ലത്. അല്ലെങ്കിലത് അന്തകവാഹിനിയാവും! :)
ReplyDeleteവള്ളിക്കുന്ന് ചെയ്ത ഒരു (ഒരേയൊരു?) സുകൃതം. വി. സുരേഷ് കുമാറിന്റെ നല്ല കഥയെ പ്രമോട്ട് ചെയ്തല്ലൊ. നന്ദി.
ReplyDeleteവള്ളിക്കുന്ന്, എയര്‍ ഇന്ത്യ എങ്ങിനെയാണ് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത്? അപ്പോള്‍ സി ഇന്ത്യ (വാട്ടര്‍ ഇന്ത്യ) എന്നു പേരില്‍ കമ്പനി തുടങ്ങില്ലെ. കേരളത്തിലെ ഉപരിതല ഗതാഗത കോര്‍പ്പറേഷനെ പോലെ (കെ.എസ്.ആര്.ടി.സിയോടൊപ്പം കെ.എസ്.ഡബ്ല്യു.ടി.സി പോലെ).
ReplyDeleteഎന്നെയും കൂട്ടാമായിരുന്നു. ഞാനും ഒരു കടലാസിന്റെ പത്രാധിപനല്ലെ...
ReplyDeleteithaano kappalhahah
ReplyDeleteകപ്പല്‍ യാത്ര രസകരമായി വിവരിച്ചു.
ReplyDeleteഒരു പെരുന്നാളിന് ഞങ്ങളും യാത്ര നടത്തിയിരുന്നു ഇതേ (കമ്പനിയുടെ)കപ്പലില്‍ (ബോട്ടില്‍!) ഭക്ഷണ സമയത്ത് കാറ്റ് കാരണം ഭയങ്കരമായ കുലുക്കം! കരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പം ആടിയാടി ഭക്ഷണം കഴിച്ച ആ അപൂര്‍വ അനുഭവം ഓര്‍മ്മിച്ചു ഇത് വായിച്ചപ്പോള്‍.
ini oru blogu meet kappalil nadatthiyalo ...eathu....
ReplyDeleteThis comment has been removed by the author.
ReplyDeleteമലപ്പുറം കോളജിലെ പൂര്‍വ-വിദ്യാര്‍ഥികളാണോ ഈ കപ്പലില്‍ ഉള്ളവരൊക്കെ. അപ്പൊ കോളേജു കഴിഞു എല്ലാവരും ജിദ്ദയിലേക്ക് പോരുകയായിരുന്നോ.
ReplyDeleteചില ബ്ലോഗ്ഗര്‍മാരെ കണ്ടാല്‍ കപ്പലിന് പോലും ഒന്ന് ആടാന്‍ തോന്നും. ബൂലോകം കുലുക്കി വാഴുന്നവരുടെ ധൈര്യം കടലില്‍ ചോരാഞ്ഞത് ഭാഗ്യം.
ഏതായാലും ഈ കപ്പല്‍യാത്ര ഞാന്‍ അന്തര്‍വാഹിനിയിലൂടെ നടത്തിയ യുറോപ്യന്‍ യാത്രയോളം വരില്ല.
ബ്ലോഗ്ഗര്മാര് എലിക്കെണിയില്‍ കുടുങ്ങിയാലും പോസ്റ്റാക്കുന്ന ഇക്കാലത്ത് ഈ കപ്പല്‍ യാത്ര പോസ്റ്റാക്കിയില് ഒട്ടും ആശ്ചര്യമില്ല.
വിഷയമേ ദാരിദ്ര്യം. ദാരിദ്ര്യമേ ശാപം. ശാപ മോക്ഷത്തിനു പോസ്റ്റ് തന്നെ അഭികാമ്യം. (ശ്ലോകം ആണേ..)
ഇനി "കൂറ കപ്പലില്‍ കയറിയത് പോലെ" എന്നതിന് പകരം "ബ്ലോഗ്ഗര്‍ കപ്പലില്‍ കയറിയ പോലെ" എന്നൊരു പുതിയ ചൊല്ല് ഉണ്ടാകുമോ ആവോ.
ആള് വെള്ളത്തിലായാലും പോസ്റ്റ് ഇറക്കം എന്നു മനസിലായി.
ReplyDeleteസ്നേഹാശംസകള്‍
വൈകിട്ടെന്താ കഴിക്കാന്‍?
ReplyDelete"ഫിഷ് ബിരിയാണിയാണ്. സമയം ആകുമ്പോള്‍ വിളമ്പും".
പായസം ഉണ്ടോ?
" അയ്യോ പായസം ഇല്ലല്ലോ ബഷീര്‍ക്കാ"
നന്നായി. പായസം ഇല്ലേല് അല്പംകഴിച്ചേക്കാം ......
ഫ്രീ ടിക്കറ്റിന്റെ കാര്യം സമദ് ഇക്കയോട് പറയാമായിരുന്നു ....
ReplyDelete@ പത്ര കാരന് ബഷീര്‍ സാഹിബ്ന് ഉള്ളത് പിന്നെ തരാം പത്രക്കാരന് എന്തിനാ സഹോദരാ സോയം മുഖം മാന്തി പോളികുന്നെ
ReplyDeleteയൂത്ത് ലീഗ് കാര്‍ ബിരിയാണി കാണാത്തവര്‍ അല്ല ( കാസര്‍കോഡ് എന്ന് പറഞ്ഞാല്‍ കോയി ബിരിയാണി എന്ന് കേള്‍ക്കുന്ന യൂത്ത് ലീഗുകാര്‍ )എന്നാ തന്റെ പോസ്റ്റ് വളരെ മോശം ! തനിക്കും തന്റെ കൂട്ടര്കും പണ്ട് കഞ്ഞി എല കുന്ബ്ലി യില്‍ (എന്നും അങ്ങനെ ?/?) കിടിയപോലെയാണോ ലീഗ് കാര്‍
കപ്പല്‍ യാത്ര അറബ് ന്യൂസിലും
ReplyDeleteFun day out on ship
വലിയ കാര്യമായി പോയി.... നുമ്മെ ഒന്നും വിളിക്കാതെ ഊരു ചുറ്റിയിട്ട് എഴുതി മോഹിപ്പിക്കുന്നോ...? നുമ്മടെ മാവും പൂക്കും!!!!
ReplyDeleteഎന്റോസള്ഫാന് നിരോധിച്ചപ്പോള്‍ വള്ളിക്കുന്നു മുങ്ങി എന്നു പലരും പറയുന്നത് കേട്ടു, ഏതായാലും ഈ പോസ്റ്റ് വായിച്ചതോടെ മുങ്ങിയില്ല സുരക്ഷിതമായ് തിരിച്ചെത്തി എന്നു മനസ്സിലായി!
ReplyDelete
പിന്നെ,ഈ കപ്പല്‍ യാത്ര....
ഇത് ചെറ്ത്...
ഞമ്മള് പണ്ട് പിഡബ്ലിയുഡിയില് ഉണ്ടായിരുന്നപ്പോള്‍ പോയതു....
മെയ്തീനേ...
സസ്നേഹം
വഴിപോക്കന്
അടുത്ത പ്രാവശ്യം ബഷീര്‍ക്ക നിര്‍ബന്ധിച്ചാല്‍ ഞാനും വരാം കെട്ടോ... പക്ഷേ നിര്‍ബന്ധിക്കണം...
ReplyDeleteകാറ്റൊന്ന് ആഞ്ഞു വീശിയിരുന്നു എങ്കിൽ നാട്ടുകാർ രക്ഷപ്പെട്ടിരുന്നു. പിന്നെ നിങ്ങളുടെ ബ്ലോഗൺനും വായിക്കേണ്ട ഗതി ഞങ്ങൾക്കാന്നും ഉണ്ടാകില്ലല്ലോ,
ReplyDeleteഅങ്ങിനെ 'കപ്പല്‍ യോഗവും' കഴിഞ്ഞു അല്ലെ? ഒരു കാര്യം അങ്ങ് പറഞ്ഞോട്ടെ? ആ മൂന്നാമത്തെ ഫോട്ടോ, ഭൂകമ്പ ബാധിത പ്രദേശത്ത് ഭക്ഷണപ്പൊതി കൊടുക്കുന്ന ഹെലിക്കോ പ്ടരിലേക്ക് നോക്കി നില്കുന്നവരെ പോലെയുണ്ട്. എനിക്ക് സംശയം ആ പറയപ്പെട്ട ബിരിയാണി മുകളിലെ തട്ടില്‍ ആണെന്നാ!
ReplyDeleteആരാന്റെ കോളേജ്, ഫ്രീ ഭക്ഷണം, പാട്ട്, കൂത്ത്....നടക്കട്ടെ....
ReplyDelete(ഇമ്മിണി ബല്യ ബ്ലോഗറായ എന്നെയും എഴുത്തു്കാരന്റെ ലേബലിൽ കൊൻടുപോവാത്ത അഷ്റഫ് ഉണ്ണീനെ ഞാൻ കാണുന്നുൻട്)
ഹായ് ഇത് കലക്കീട്ടാ
ReplyDeleteപിന്നെ പത്രക്കാരന് പറഞ്ഞതിന് ഒരു കൊട്ട് " എന്തിനാ ഘടീ വെറുതെ ലീഗിന്റെ മെക്കിട്ടു കേരനത് " വള്ളിക്കുന്ന് കപ്പലില്‍ പോയാലും കൊട്ട് ലീഗിനിട്ടു "
താനൊക്കെ എന്നാടോ ഇനി പഠിക്ക്യാ
അതെന്തൂട്ടാണ് " ക്ഷീരമുല്ലോരകിടിന്‍ ...... അങ്ങിനെ ഒരു പാട്ടോ ചോല്ലോ ണ്ടല്ലോ ? അതന്ന്യാ ഇയാള്‍ക്ക്
വള്ളിക്കുന്ന് കലക്കീട്ടാ
ന്നാലും പായസം ഇല്ലാത്തത് മോശായി
ബഷീര്‍ക്കയെ കൊണ്ട് പോയത് കൊണ്ട് കമ്മട്ടിക്കാരുടെ കാശ് മുതലായി. ഇപ്പോള്‍ നാട് മുഴുവന്‍ കപ്പല്‍ യാത്ര അറിഞ്ഞല്ലോ :)
ReplyDelete("ഫിഷ് ബിരിയാണിയാണ്. സമയം ആകുമ്പോള്‍ വിളമ്പും". ഒരുതരം വി എസ് ശൈലിയിലുള്ള ആ മറുപടി കേട്ടതോടെ ഞാന്‍ തടിയെടുത്തു. )
ReplyDeleteഹി ഹി ഹീ..
വെള്ളം ചോദിച്ച എന്നെ പിണറായി വീ എസിനെ കണ്ടതുപോലെ ഒരു നോട്ടം നോക്കി പേടിപ്പിച്ചവന് തന്നെ ആയിരിക്കും കക്ഷി. നോട്ടത്തില്‍ പേടിക്കാതെ പോയി പണി നോക്കെടാ എന്ന് പറഞ്ഞു ( മനസ്സില്‍ ) വെള്ളം എടുത്തു കുടിച്ചതിനു ബിരിയാണി വിളമ്പിയപ്പോള്‍ ഫിഷ് കഷ്ണത്തിന് പകരം കനത്തില്‍ മസാല മാത്രം വിളമ്പി പകരം വീട്ടിയതും ചന്തു.
(മ്യാവൂ: ഏത് പരിപാടിക്ക് പോയാലും ഭക്ഷണം കഴിച്ചു മുങ്ങുന്ന ഒരു സ്വഭാവം എനിക്കുണ്ട്. നടുക്കടലില്‍ ആയ കാരണം മുങ്ങാന്‍ പറ്റിയില്ല!!! -)
ചില പാട്ടുകള്‍ കേട്ടപ്പോള്‍ നടുക്കടലായാലും ചാടി നീന്തിയാലോ എന്ന് ഞാന്‍ ആലോചിച്ചതാണ്.
ശ്ശേ..ട്വിസ്റ്റില്ലാതെ എന്തോന്ന് യാത്ര...അവസാനം സൌദിയിലെ മഞ്ഞ്മലയിലിടിച്ച് കപ്പലിന്റെ ആക്സിൽ ഒടിയുന്നു...ഇത് കണ്ട ബെഷീറേട്ടൻ തോർത്തെടുത്ത് അരയിൽ കെട്ടി താഴേക്ക് ചാടി ഒടീഞ്ഞ ആക്സിൽ രണ്ട് കൈകൊണ്ടും ശക്തമായി ചേർത്ത് വയ്ക്കുന്നു..
ReplyDeleteഅങ്ങനെ ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ബഷീർ വള്ളിക്കുന്നിന് സൌദി സർക്കാർ വഹ ഇക്കൊല്ലത്തെ ഏറ്റവും വലിയ ധീരനുള്ള സന്തോഷ് ട്രോഫി ലഭിക്കുന്നു......
എന്നാൽ ആയിരങ്ങളെ സാക്ഷിയാക്കി ആ അവാർഡ് ദാന ചടങ്ങിൽ വച് മഹാനായ ബഷീർക്ക ഒരു ബൌദ്ധികജാഡയ്ക്ക് വേണ്ടി അവാർഡ് സ്നേഹപൂർവം നിരസിച്ച് സ്വതസിദ്ധമായ പുഞ്ചിരിയോടെ ഹാളിൽ നിന്ന് നടന്ന് നീങ്ങുന്നു..ഇത്രയെങ്കിലും ഞാൻ ക്ലൈമാക്സിൽ പ്രതീക്ഷിച്ചു...
എന്നാലും എന്തു മാത്രം കപ്പലുകള്‍ ആ സൊമാലിയന്‍ കൊള്ളാക്കാര്‍ തട്ടിക്കൊണ്ട് പോണു! അന്ന് മാത്രം അവന്മാര് ആ വഴി വന്നില്ലേ?!
ReplyDelete(അതോ "കിലുക്കത്തില്‍" ജഗതി പറഞ്ഞത് പോലെ "കൊള്ളാക്കാര്‍ ലെവനെ കണ്ടോടിക്കാണു." അല്ലേ?!!)
ബഷീര്‍ക്കാ.. അഭിനന്ദനങ്ങള്‍ ..
ReplyDeleteവര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ടിപ്പു സുല്‍ത്താനില്‍’ മിനികോയി യിലേക്ക് പോയതും ‘ഭാരത് സീമയില്‍’ മടങ്ങിയതും ഓര്‍ത്ത് പോയി.
ReplyDelete@haneefpandi,@Riyas
ReplyDeleteസൂപ്പര്‍ ബ്ലോഗ്ഗര്‍ കപ്പലില്‍ പോയ കഥക്കിടയില്‍ കണ കുണ പറയാന്‍ വന്നത് എന്റെ തെറ്റ്.സമ്മതിച്ചു.
അത് ചുമ്മാ ഞാനും ബഷീര്‍ക്കയും തമ്മില്‍ ഉള്ള ഇരിപ്പ് വശം വച്ച് പറഞ്ഞതാ ഭായ്.. വിട്ടേക്ക്
പിന്നെ കഞ്ഞിയുടെയും അകിടിന്റെയും കാര്യം, വിമാനത്താവളത്തിന്റെ മുകളിലെ ദേശീയ പതാക ഊരി പച്ചക്കൊടി നാട്ടിയ ധീരന്മാര്ക്കു അതങ്ങ് പത്രക്കാരനിലോട്ട് വന്നാല്‍ പറഞ്ഞു തരാം..
@ Pony Boy
ReplyDeleteഹ..ഹ.. എസ് എന്‍ സ്വാമിയുടെ ഏട്ടനാണ് അല്ലേ. ഫാവിയുണ്ട്.
@ നജിം കൊച്ചുകലുങ്ക്
കേരളത്തിലെ റോ(തോ)ഡുകളില് കെ എസ് ആര് ടി സിക്ക് ബസ്സ് ഓടിക്കാമെങ്കില്‍ എയര്‍ ഇന്ത്യക്ക് കപ്പലും ഓടിക്കാം. ഒരു 'ദമാശ' പറയുമ്പോഴേക്കു ഗ്രാമറും കൊണ്ട് വന്നാലോ?
@ MT Manaf
മൂന്നാമത്തെ ഫോട്ടോയെക്കുറിച്ചുള്ള കമന്റ് ഗലക്കി. ഇനി ജിദ്ദയില്‍ വരുമ്പോള്‍ ഒന്ന് സൂക്ഷിക്കണേ..
ശരിക്കും ഉള്ളു തുറന്നുല്ലസിച്ച യാത്ര! എനിക്ക് ഏറ്റവും അനുഭൂതി തോന്നിയത് നൗക ആടിയുലഞ്ഞപ്പോള്‍!
ReplyDeletehttp://www.facebook.com/home.php?sk=group_127617823958008&ap=1
excellent description of a trip. A 'basheeriyan' touch. good photos
ReplyDeleteഏതൊരു സാഹിത്യകാരന് കപ്പലില്‍ കയറിയാലും അപ്പോള്‍ വരും കാറ്റ് മഴ കൊടുംകാറ്റ്. ഇതൊക്കേ വായനക്കാരെ സുഖിപ്പിക്കാന്‍ വേണ്ടി എഴുതുന്നതല്ലേ. എല്ല പിന്നെ..
ReplyDeleteനന്നായി.എന്നാലും ഒരു വള്ളിക്കുന്ന് ശൈലി ഇല്ല കെട്ടോ.പോണിബോയ് പറഞ്ഞ പോലെ മിനിമം ഒരു ട്വിസ്റ്റൊക്കെ വേണ്ടെ.നമ്മുടെ യന്തിരന് സ്റ്റൈലില്‍ ഒരു കൈയ്യില്‍ കപ്പലും മറുകൈയ്യില്‍ നായികയും(അതുണ്ടായിരുന്നോ)മായി സ്റ്റൈലായ് കടലിനു മീതെ കൂടി നടന്നു വരണമായിരുന്നു.ഹാ ഹാ..
ReplyDeleteഓസ് യാത്ര രസകരമായിട്ടെഴുതി.
ReplyDeleteഅപ്പ്യോ ഈ മലപ്പുറം അലുമിനീസും കപ്പലോട്ടം നടത്തി അല്ലേ
ReplyDeleteനന്നായിട്ടുണ്ട്ട്ടാാ ഭായ്
ആ... ഞമ്മളെ മാവും മാവും ..
ReplyDelete@ ബഷീര്‍ വള്ളിക്കുന്നു: നമ്മുടെ കപ്പല്‍ യാത്ര കഴിഞിട്ടും അതിങ്ങനെ ഇപ്പോഴും ആഘോഷിച്ചു രസിക്കാന്‍ കഴിയുന്നത് നിങ്ങള്‍ അത് പോസ്റ്റ് ആകിയതിനാലാണ്. താങ്ക് യു. ഇനി മീഡിയ കവറേജ് നോക്കി നടക്കുന്നവര്‍ നിങ്ങളെ നോക്കി നടക്കും.(പൊക്കാനും സാധ്യതയുണ്ട്). പങ്കെടുക്കണമെങ്കില്‍ വെറും ഫ്രീ പോര ഇനി ഫീ കൂടി വേണമെന്ന് സൂപ്പര്‍ ബ്ലോഗ്ഗെര്‍ക്ക് ന്യയമായും ആവശ്യഫെടാം.
ReplyDelete@ ഐക്കരപ്പടിയന്‍ : ഇമ്മിണി ബല്യ ബ്ലോഗറായ സലീംകനെയും ഇമെയില്‍ വഴി ക്ഷണിച്ചതാ. എന്തോ നമ്മുടെ ക്ഷണം നിങ്ങള്‍ ..... എന്നിട്ടിപ്പോ .....!!
@MT Manaf : ..ഭക്ഷണപ്പൊതി കൊടുക്കുന്ന ഹെലിക്കോ പ്ടരിലേക്ക് നോക്കി നില്കുന്നവരെ പോലെയുണ്ട്... ഹേ അങ്ങിനെ ആവാന്‍ വഴിയില്ല. മനാഫ് മാഷ് കൂട്ടത്തില്‍ ഇല്ലാത്തത് കൊണ്ട്.
@ അശ്രഫ് ഉണ്ണീന്‍
ReplyDeleteഈ യാത്രയുടെ പ്രധാന സംഘാടകരില്‍ ഒരാള്‍ എന്ന നിലക്ക് താങ്കള്‍ക്കു തീര്‍ത്തും അഭിമാനിക്കാം. യാത്രയില്‍ പങ്കെടുത്തവര്‍ക്ക് ഒരു പുതുമയുള്ള അനുഭവം നല്കാന് കഴിഞ്ഞു. ഇതുപോലുള്ള ട്രിപ്പുകള്‍ ഇനിയും സംഘടിപ്പിക്കുക. Jai Jai MGC Alumni..
വെള്ളി യാഴ്ച ഇലക്ഷന് റിസള്‍ട്ട് വരും ..പിന്നെ വിഷയത്തിനു ഒരു കുറവും ഉണ്ടാകില്ല ..അതുവരെ കപ്പല്‍ യാത്ര തുടരട്ടെ ..
ReplyDeleteBASHEER BAAI കപ്പല്‍ ബെപൂരിലെക് വിടാന്‍ പറയാഞ്ഞത് നന്നായി
ReplyDelete