അറേബ്യൻ മരുഭൂമിയിൽ ഒരു ദൃശ്യവിസ്മയമുണ്ട്. പലപ്പോഴായി അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ചിലർ അവിടേക്ക് നടത്തിയ സാഹസിക യാത്രകളെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു അവിടേക്കുള്ള ഒരു യാത്ര. മരുഭൂമിയുടെ ഉള്ളിലേക്കുള്ള യാത്രകൾ എപ്പോഴും വിസ്മയകരമായ അനുഭവങ്ങളുടെ നൈരന്തര്യത്താൽ സമ്പന്നമായിരിക്കും. സഞ്ചാരികളെ തന്റെ വശ്യസൗന്ദര്യത്താൽ മയക്കിയെടുത്ത്
ആകർഷിക്കുമെങ്കിലും കത്തിപ്പഴുക്കുന്ന മണൽകാടിന്റെ ചുഴിയിൽ നിർദ്ദയം കൊന്ന് കുഴിച്ചു മൂടുന്ന സ്വഭാവവും മരുഭൂമിക്കുണ്ട്. അതുകൊണ്ട് തന്നെ ഓരോ മരുഭൂയാത്രയും അത്യന്തം ആവേശകരവും ഒപ്പം അപകടകരവുമാണ്. വഹ്ബ ക്രെയ്റ്ററിലേക്ക് മരുഭൂമിയിലൂടെ കൃത്യമായ റോഡുള്ളതിനാൽ വഴിയറിയുമെങ്കിൽ അങ്ങോട്ട് എത്തിപ്പെടുക ഒട്ടും സാഹസികമല്ല എന്ന് തന്നെ പറയാം. പക്ഷേ അവിടെ എത്തിയ ശേഷം ക്രെയ്റ്ററിനെ ചുറ്റിക്കറങ്ങി ശരിക്കൊന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നത് തീർത്തും സാഹസികം തന്നെയാണ്. ഞങ്ങളുടെ യാത്ര തന്നെ ഒരു വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്നു. ഭാഗ്യം കൊണ്ടാണ് പോയ പോലെ തിരിച്ചു വരാൻ കഴിഞ്ഞത്. അത് വഴിയേ പറയാം.
മൊബൈലിൽ ഗൂഗിളിന്റെ ജി പി എസ് നാവിഗേഷൻ ഉണ്ടെങ്കിൽ ഒരാളോടും റൂട്ട് ചോദിക്കേണ്ട ആവശ്യമില്ല. ഇനി ചോദിച്ചാൽ തന്നെ പെട്ടെന്നാർക്കും പറഞ്ഞു തരാൻ കഴിയുന്ന ഒരു റൂട്ടുമല്ല. കാരണം അധികമാർക്കും ഇങ്ങനെയൊരു സ്ഥലം തന്നെ അറിയില്ല. എന്റെ കമ്പനിയിലെ സൗദി സഹപ്രവർത്തകരോരോടാണ് ആദ്യമായി റൂട്ട് ചോദിച്ചത്. ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും പറഞ്ഞപ്പോൾ അവർ അന്തംവിട്ട് മിഴിച്ച് നോക്കി. ഇങ്ങനെ ഒന്നുള്ളതായി അവർ കേട്ടിട്ട് പോലുമില്ല. നീ പോയി കണ്ട് വന്ന ശേഷം ഞങ്ങൾക്ക് റൂട്ട് പറഞ്ഞ് തരണം എന്ന് തിരിച്ചിങ്ങോട്ടൊരു റിക്വസ്റ്റ്. നല്ല പുള്ളികളോടാണ് വഴി ചോദിച്ചത്. മഖ് ല ത്വമിയ്യ എന്നാണ് വഹ്ബ ക്രെയ്റ്ററിന് അറബിയിൽ പറയുക. ('ഫൂഹത്തുൽ വഅബ' എന്നതാണ് അതിന്റെ ശരിയായ ഭാഷാ നാമം). പൊതുവെ സൗദികൾ വിദേശ യാത്രകളിൽ തത്പരർ ആണെങ്കിലും രാജ്യത്തിനകത്തെ സ്ഥലങ്ങളും കൗതുകകാഴ്ചകളും അവരിൽ പലർക്കും അറിയില്ല. സൗദി സർക്കാർ ടൂറിസം പ്രമോഷന്റെ കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കാത്തത് കൊണ്ടാവാമത്. ഒരു പ്രമോഷനും ആവശ്യമില്ലാതെ തന്നെ മില്യണ്‍ കണക്കിന് ആളുകൾ ഹജ്ജിനും ഉംറക്കും എത്തുന്നതിനാൽ വിദേശികളെ ആകർഷിക്കാൻ ടൂറിസം പ്രമോഷന്റെ ആവശ്യമില്ലെന്ന് സർക്കാർ കരുതുന്നുണ്ടാവണം.
പത്ത് പേരടങ്ങുന്ന ഒരു സംഘമാണ് ഞങ്ങളുടേത്. എല്ലാവരും യാത്രാതത്പരർ. ആറു പേർ ബ്ലോഗർമാർ ആണെന്ന ഒരു കുഴപ്പം ഒഴിച്ച് നിർത്തിയാൽ ബാക്കി കാര്യങ്ങളെല്ലാം ഓക്കെയാണ്. ജിദ്ദയിൽ നിന്നും അതിരാവിലെ നാല് മണിക്ക് പുറപ്പെടാനാണ് പരിപാടിയിട്ടത്. അതിന് തയ്യാറായി യാമ്പുവിൽ നിന്നും ബ്ലോഗർമാരായ എം ടി മനാഫും അക്ബർ ചാലിയാറും തലേ ദിവസം രാത്രി തന്നെ ജിദ്ദയിലെത്തി. അവരോടൊപ്പം ഞാനും കൂടി രാത്രി താമസം ഈ ടൂറിന്റെ മുഖ്യ ആസൂത്രകനായ ബ്ലോഗർ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിന്റെ ഫ്ലാറ്റിലാക്കി. ജബ്ബാറിന്റെ ഫാമിലി നാട്ടിലായതിനാൽ ഫ്ലാറ്റ് കാലിയാണ്. മുമ്പൊരു യാത്രയിൽ ഞാൻ കോഴിക്കറിയുണ്ടാക്കിയ കാര്യം എഴുതിയിരുന്നതിനാൽ അതിന്റെ സത്യാവസ്ഥ ഉറപ്പ് വറുത്താൻ രാത്രി കറിയുണ്ടാക്കണം എന്നതായിരുന്നു ജബ്ബാറിന്റെ ഏക കണ്ടീഷൻ. ഞാൻ നല്കിയ ലിസ്റ്റ് പ്രകാരം അതിന് വേണ്ട സാധനങ്ങളൊക്കെ അദ്ദേഹം റെഡിയാക്കുകയും ചെയ്തു. പക്ഷേ മനാഫിന്റെയും അക്ബറിന്റെയും കത്തി നോണ്‍ സ്റ്റോപ്പായി നീണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല. അർദ്ധരാത്രി കഴിഞ്ഞ ശേഷമാണ് വാച്ചിലേക്ക് നോക്കുന്നത്. അതിരാവിലെ എഴുന്നേൽക്കാനുള്ളതിനാൽ കോഴിക്കറി പരിപാടി ഉപേക്ഷിച്ചു. പകരം ജിദ്ദക്കാരുടെ ദേശീയ ഭക്ഷണമായ അൽബെയിക്ക് ബ്രോസ്റ്റിൽ ഡിന്നർ ഒതുക്കി. നാവിഗേഷനിൽ വല്ല കുഴപ്പവും വന്നാലോ എന്ന് കരുതി നെറ്റിൽ നിന്നും റൂട്ട് മാപ്പ് പ്രിന്റ് എടുത്ത ശേഷമാണ് ഉറങ്ങാൻ കിടന്നത്.
പൂർണമായും നാവിഗേറ്ററിൽ വിശ്വാസമർപ്പിച്ചുള്ള മനോഹര യാത്ര. ഗൂഗിളാണ് വഴികാട്ടി. ഒരാളോട് പോലും വഴി ചോദിക്കേണ്ടതില്ല. ഒരു ഗൈഡിന്റെയും സഹായം തേടേണ്ടതില്ല. വഴിയൊന്ന് തെറ്റിയാൽ അപ്പോൾ മൊബൈൽ ബഹളമുണ്ടാക്കിത്തുടങ്ങും. സാങ്കേതിക വിദ്യകൾ നമുക്ക് നല്കുന്ന സൗകര്യങ്ങൾ വിസ്മയാവഹമാണ്. ധൃതിയിൽ ഓടിച്ചിട്ട് പോവുകയായിരുന്നില്ല. വഴികളും കാഴ്ചകളും ആസ്വദിച്ചും ഇടക്കൊക്കെ വിശ്രമിച്ചുമുള്ള യാത്ര. മരുഭൂമിയുടെ പലതരം ഭാവങ്ങൾ.. ചിലയിടങ്ങളിൽ മുല്ലപ്പൂ പോലെ നിറമുള്ള മണൽ.. മറ്റ് ചിലയിടത്ത് വറ ചട്ടിയിൽ ചുട്ടെടുത്തത് പോലെ അല്പം കരിഞ്ഞ നിറത്തിലുള്ള മണൽ കൂനകൾ.. റോഡ് പണിക്ക് കറുത്ത കരിങ്കല്ല് ചീളുകൾ പരത്തിയിട്ടത് പോലെ കിലോമീറ്ററുകളോളം പറന്നു കിടക്കുന്ന കരിങ്കൽ ചീളുകൾ വേറെ ചിലയിടങ്ങളിൽ.. മരുച്ചെടികൾക്കിടയിൽ മേഞ്ഞു നടക്കുന്ന ഒട്ടകകൂട്ടങ്ങൾ.. ചെമ്മരിയാടുകൾ.. അപൂർവമായി പ്രത്യക്ഷപ്പെടുന്ന മരുഭൂ കഴുതകൾ.. പല ഗ്രാമങ്ങളും ഞങ്ങൾ കടന്നു പോയി.. കിണറുകളുടെ പേരിലാണ് പല പ്രദേശങ്ങളും അറിയപ്പെടുന്നത്. മരുഭൂമിയിലെ ഉദയനാണ് താരം കിണറുകളാണ്. അവയ്ക്ക് ചുറ്റുമാണ് ജീവിതം തളിർക്കുകയും കിളിർക്കുകയും ചെയ്യുന്നത്. പലപ്പോഴും ഇത്തരം സഞ്ചാരമാണ് നമ്മൾ ലക്‌ഷ്യം വെക്കുന്ന സ്ഥലത്തെ ദൃശ്യങ്ങളേക്കാൾ മനസ്സിൽ പതിഞ്ഞു കിടക്കുക. ഓരോ യാത്രയും ഓരോ പുതിയ ജീവിതമാണ്..
വഹ്ബ ക്രെയ്റ്ററിന്റെ ബോർഡ് കാണുമ്പോൾ ഏതാണ്ട് പതിനൊന്ന് മണിയായി. കൊളംബസ് അമേരിക്ക കണ്ടു പിടിച്ചപ്പോൾ ചാടിയത് പോലുള്ള ഒരു ചാട്ടമാണ് വഹ്ബ ബോർഡ് കണ്ടപ്പോൾ വട്ടപ്പൊയിൽ ചാടിയത്. നാല് മണിക്കൂർ കൊണ്ട് എത്തുമെന്ന് കരുതിയ യാത്ര ആറു മണിക്കൂർ എടുത്തു എന്ന് പറയാം. ഈ ബോർഡിന് അധികം ദൂരമല്ലാതെ ഒരു കുട്ടിയൊട്ടകം ചത്തു കിടക്കുന്നു. ഏതാണ്ട് ദ്രവിച്ചു തുടങ്ങി എല്ലുകൾ പുറത്ത് വന്നിട്ടുണ്ട്. വഹ്ബയുടെ ബോർഡിന് താഴെ തന്നെ ഇങ്ങനെയൊരു ദൃശ്യം കണ്ടത് സൂക്ഷിക്കുക എന്ന മുന്നറിയിപ്പാണോ?. വഹ്ബ ക്രെയ്റ്ററിലേക്ക് അടുക്കുന്തോറും ആകാംക്ഷ വർദ്ധിച്ചു കൊണ്ടിരുന്നു. നാല് കിലോമീറ്റർ കൂടെ മുന്നോട്ടു പോയി റോഡവസാനിക്കുന്നിടത്ത് വണ്ടി നിർത്തി.
അഗ്നിപർവത സ്ഫോടനം മൂലം ഭൂമിയുടെ പ്രതലത്തിൽ രൂപം കൊള്ളുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളെയാണ് സാങ്കേതികമായി ക്രെയ്റ്റർ എന്ന് വിളിക്കുന്നത്. കുന്നുകളുടെയും പർവതങ്ങളുടെയും മുകളിലാണ് പൊതുവേ ഇത് കണ്ടുവരാറുള്ളത്. ഈ പ്രദേശത്ത് അഗ്നിപർവത സ്ഫോടനങ്ങൾക്ക് സാധ്യതയുള്ള നിരവധി കുന്നുകളുണ്ട്. രേഖപ്പെടുത്താത്ത ചരിത്രത്തിന്റെ ഏതോ കാലചക്രങ്ങളിലൊന്നിൽ ആകാശത്ത് നിന്ന് ഒരു പടുകൂറ്റൻ തീഗോളം (ഉൾക്ക) ശക്തിയിൽ ഭൂമിയിലേക്ക് പതിച്ചതിന്റെ ഫലമായാണ് ഈ ഗർത്തം രൂപപ്പെട്ടത് എന്ന് കരുതുന്നവരുമുണ്ട്. അത്തരം നിഗമനങ്ങളും കണ്ടെത്തലുകളും ശാസ്ത്രത്തിന് വിട്ടു കൊടുക്കാം. ഇവിടെ ഞങ്ങൾക്ക് മുന്നിലുള്ളത് ഭൂമിയുടെ അത്ഭുതപ്പെടുത്തുന്ന ഒരു രൂപ ഭാവമാണ്. വന്യമായ സൗന്ദര്യമാണ്. ഇത്തിരി പേടിപ്പെടുത്തുന്ന ഒരു പരിസരമാണ്. പെട്ടെന്ന് കണ്ട് തിരിച്ചു പോ എന്ന് ആരോ ആകാശത്ത് നിന്ന് വിളിച്ചു പറയുന്നത് പോലെ..
പ്രദേശം വിജനമാണ്. ഒരു കനേഡിയൻ പൗരനും അയാളുടെ പാക്കിസ്ഥാനി വഴികാട്ടിയും മാത്രമാണ് അപ്പോൾ അവിടെ കണ്ടത്. ക്രെയ്റ്ററിന്റെ ആദ്യ കാഴ്ചയിൽ പലരും വിളിച്ചു പറഞ്ഞു. 'ഓ, ഇതത്ര വലിയ ബുദ്ധിമുട്ടൊന്നും കാണില്ല, പെട്ടെന്ന് ഇറങ്ങാം. പെട്ടെന്ന് കയറുകയും ചെയ്യാം. പത്രക്കാരും സഞ്ചാരികളും വെറുതെ എഴുതി പേടിപ്പിച്ചതാണ്'. അപ്പോൾ ഞാൻ പറഞ്ഞു.. അങ്ങനെയങ്ങ് നിസ്സാരമാക്കാൻ വരട്ടെ.. തൊട്ടടുത്ത് പോയി നോക്കിയിട്ട് പറയാം. ഞങ്ങൾ ക്രെയ്റ്ററിന്റെ ആദ്യ ലേയറിനുള്ളിലേക്ക് ഇറങ്ങി. ഒരു കുന്നിറങ്ങുന്നത് പോലെ ആയാസരഹിതമായിരുന്നു. പക്ഷേ അതവസാനിച്ചത് ഒരു കൂറ്റൻ ഗർത്തത്തിന്റെ മുന്നിൽ.. പാളി നോക്കിയപ്പോൾ കണ്ണ് തള്ളിപ്പോയി. എണ്ണൂറടിയോളം താഴ്ചയുള്ള കൂറ്റൻ ഗർത്തം. വൃത്താകൃതിയിൽ ആരോ വെട്ടിയിറക്കിയത് പോലെ.. ക്രെയ്റ്ററിനുള്ളിലേക്ക് ഇറങ്ങാനുള്ള പരിപാടി ഏതാണ്ട് വാങ്ങി വെച്ചു. അല്പം സാഹസപ്പെട്ടാണെങ്കിലും ഇറങ്ങാനുള്ള ഒരു വഴിയുണ്ടെന്നറിയാം. എന്റെ പ്രിയ സുഹൃത്തും ബ്ലോഗറുമായ നൗഷാദ് കുനിയിൽ ആറു വർഷങ്ങൾക്കു മുമ്പ് ഇവിടെ വന്ന് ഇതിനുള്ളിൽ ഇറങ്ങിയതായി എഴുതിയിട്ടുണ്ട്. (സഞ്ചാര പ്രിയനായ താഹിർ കെ കെ യുടെ സരസമായ കുറിപ്പിലും സമാനമായ അനുഭവം പങ്കു വെച്ചിട്ടുണ്ട്)
കനേഡിയൻ സഞ്ചാരിയുടെ ഗൈഡ് ചൂണ്ടിക്കാണിച്ചു തന്ന ഭാഗത്തേക്ക് ഞങ്ങൾ വണ്ടിയെടുത്തു. (റോഡവസാനിക്കുന്നിടത്ത് നിന്ന് ക്രെയ്റ്ററിന് അഭിമുഖമായി നിന്നാൽ ഇടത് ഭാഗത്തേക്ക്) കുത്തനെയുള്ള കയറ്റം അവസാനിച്ചത് ഒരു കൂറ്റൻ പാറയുടെ മുകളിൽ.. അവിടെ നിന്ന് താഴോട്ട് നോക്കിയപ്പോൾ തന്നെ തല കറക്കം വരുന്നു. പക്ഷേ ഇറങ്ങാനുള്ള വഴി അതിന് പരിസരത്ത് എവിടെയോ ഉണ്ട്. ശ്രദ്ധിച്ചിറങ്ങിയാൽ അര മണിക്കൂർ കൊണ്ട് താഴെ എത്താൻ പറ്റും. ഒരടി പിഴച്ചാൽ രണ്ട് മണിക്കൂർ കൊണ്ട് മോർച്ചറിയിലും എത്താൻ പറ്റും. ഇറങ്ങേണ്ട.. ചുറ്റിക്കറങ്ങി നമുക്കൊന്ന് കണ്ടാൽ മതി. മാത്രമല്ല താഴെയെത്തിയാൽ മുകളിൽ നിന്ന് കാണുന്ന ആ കാഴ്ചയുടെ വശ്യത ലഭിക്കില്ലെന്നും പലരും എഴുതിയിട്ടുണ്ട്. വെറുതേ റിസ്ക് എടുക്കണ്ട.. എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ. അപാര ധൈര്യവാനും സാഹസികനുമായ ഞാൻ (നാലടി താഴേക്കു നോക്കിയാൽ തല കറങ്ങുന്നത് നോക്കണ്ട) എങ്ങിനെയെങ്കിലും ഇറങ്ങിക്കയറുമെന്നു വെക്കാം. പക്ഷേ കൂടെയുള്ള പലരും അങ്ങനെയല്ലല്ലോ. താഴേക്കു നോക്കുമ്പോൾ പലരുടെയും മുട്ട് കൂട്ടിയിടിക്കുന്നതിന്റെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാം. ഞങ്ങൾ വണ്ടി തിരിച്ച് സൈഡാക്കി. ചുറ്റിക്കാണാൻ തീരുമാനിച്ചു. അങ്ങേ തലക്കൽ ഒരു പച്ചപ്പ് കാണുന്നുണ്ട്. അവിടെ ലക്ഷ്യമാക്കി ക്രെയ്റ്ററിനെ വലയം വെച്ചു.
സമയം പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. ജനുവരി മാസമായതിനാൽ ചൂടിന് വലിയ കാഠിന്യമില്ല. അതുകൊണ്ടാണ് ഒരു പകൽ യാത്ര തീരുമാനിച്ചത്. കടുത്ത വേനലിൽ വരുമ്പോൾ രാത്രിയിൽ വരുന്നതാണ് ഉചിതം. ക്രെയ്റ്ററിന്റെ പരിസരത്ത് രാത്രി താമസത്തിന് സൗകര്യപ്പെടുമാറ് ചില ഷെഡുകൾ സർക്കാർ പണിത് വെച്ചിട്ടുണ്ട്. ഷെഡുകൾ എന്ന് പറഞ്ഞു കൂട. നാല് ഭാഗവും തുറന്ന് മേല്ക്കൂര മറച്ച പെട്ടിക്കൂടുകൾ. അതുപോലുള്ള പത്ത് പതിനഞ്ചെണ്ണം ആ പരിസരങ്ങളിൽ കാണുന്നുണ്ട്. മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിന് ഉണ്ടാക്കി വെച്ചതാണോ എന്നറിയില്ല. രാത്രി തങ്ങുന്നവരുടെ താമസത്തിന് ഉണ്ടാക്കിയതാണെന്ന് തന്നെ വേണം കരുതാൻ. കൂടുതൽ ആളുകൾ രാത്രിയിലാണ് വരിക. അവിടെ അന്തിയുറങ്ങും. അതിരാവിലെ എണീറ്റ് ക്രെയ്റ്റർ ചുറ്റിനടന്ന് കാണും. സാഹസികർ താഴോട്ട് ഇറങ്ങും. വെയിൽ മൂക്കുന്നതിന് മുമ്പ് കയറി തിരിച്ചു പോകും.
വളരെ സൂക്ഷിച്ച് ഈ ഗർത്തത്തിന് വലയം വെക്കുകയാണ് ഞങ്ങൾ.. അതിനിടയിൽ അല്പം സൗകര്യ പ്രദമായ ഒരിടം കണ്ടപ്പോൾ ശിഹാബ് താഴെക്കിറങ്ങാൻ ഒരു ശ്രമം നടത്തി. ഞങ്ങൾ എല്ലാവരും അത് വിലക്കി. ഇല്ല ഇറങ്ങുന്നില്ല വെറുതെ നോക്കുകയാണ് എന്ന് ശിഹാബ്. ഞങ്ങൾ മുന്നോട്ട് നടന്നു. ആ നടത്തം ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു കാണണം. ക്രെയ്റ്ററിന്റെ ചുറ്റളവ് രണ്ട് കിലോമീറ്റർ ആണെന്നാണ് പറയപ്പെടുന്നത്. പക്ഷേ നടന്ന് നോക്കുമ്പോൾ നാല് കിലോമീറ്ററോളം ഉണ്ടെന്ന് തോന്നിപ്പോകും. അത്ര വലിയ കയറ്റിറക്കങ്ങൾ ആണ് അതിന് ചുറ്റും. പലരും പാതിവഴിയിൽ ഇരുന്നു.
അതിനിടയിൽ പിറകിൽ നിന്നും വട്ടപ്പൊയിലിന്റെ ഫോണ്‍. 'ശിഹാബിനെ കാണുന്നില്ല. എത്ര പറഞ്ഞിട്ടും കേൾക്കാതെ അവൻ താഴോട്ട് ഇറങ്ങി നോക്കുകയായിരുന്നു. പക്ഷേ ഒരു നിമിഷം കണ്ണ് തെറ്റിയപ്പോൾ അവനെ കാണുന്നില്ല'. മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി. അടി തെറ്റി താഴേക്ക് വീണിരിക്കുമോ? പടച്ചോനെ കാക്കണേ എന്ന വിളി മനസ്സിലുയർന്നു. ഞങ്ങൾ മുന്നിലുള്ളവരും പിന്നിലുള്ളവരും ഉറക്കെ വിളിച്ചു കൊണ്ടിരുന്നു.. ശിഹാബ്.. ശിഹാബ്.. എവിടെ നിന്നും ഒരു മറുപടിയില്ല. നെഞ്ചിടിപ്പ് കൂടി. അവൻ ഇറങ്ങിയ ഭാഗം കൃത്യമായി കാണുന്നതിന് വേണ്ടി വീണ്ടും മുന്നോട്ട് നടന്നു. അവിടെ നിന്ന് നോക്കിയാൽ ഒരു പക്ഷെ കാണാൻ പറ്റിയേക്കും. ജരീർ ഉറക്കെ വിളിച്ച് മുന്നിൽ ഓടുകയാണ്. ക്രൈസിസ് മാനേജ്മെന്റിൽ അദ്ദേഹം വളരെ സമർത്ഥനാണ്. കയ്യിൽ ഒരു ബൈനോക്കുലർ കരുതാതിരുന്നത് വലിയ അബദ്ധമായി. കിലോമീറ്ററുകൾ ചുറ്റളവുള്ളതിനാൽ മലയിടുക്കിൽ ആരെയും സ്പോട്ട് ചെയ്യാൻ കഴിയില്ല. ഏതാണ്ട് ഒരു മണിക്കൂറോളം ആ തിരച്ചിൽ തുടർന്നു. ഞാൻ സിവിൽ ഡിഫൻസിന്റെയും തൊട്ടടുത്ത പോലീസ് സ്റ്റേഷന്റെയും നമ്പരുകൾ നെറ്റിൽ പരതുകയായിരുന്നു. പെട്ടെന്ന് ജരീർ വിളിച്ചു കൂവുന്നു. അതാ താഴെ ഒരാൾ.. ഒരു പൊട്ടു പോലെ കാണുന്നു.
ശ്വാസം നേരെ വീണത് അപ്പോഴാണ്. വീണിട്ടില്ല. കക്ഷി താഴെ എത്തിയിട്ടുണ്ട്. ഞങ്ങൾ കൈകൾ വീശി..ആവുന്നത്ര ഉച്ചത്തിൽ ശബ്ദമുയർത്തി. പക്ഷേ ശിഹാബ് കാണുന്നുണ്ടോ എന്നറിയുന്നില്ല. ഒരു പൊട്ടു പോലെ മാത്രമേ ഇവിടെ നിന്ന് കാണുന്നുള്ളൂ. നേരെ തിരിച്ചും അങ്ങിനെയായിരിക്കുമല്ലോ. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ നടന്ന് നടന്ന് ഞങ്ങൾ നിൽക്കുന്നതിന്റെ നേരെ താഴെ എത്തി. ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം അവൻ നടന്നു കാണണം. ഇനി അവനെങ്ങിനെ മുകളിലേക്ക് കയറും എന്നതായി ചിന്ത. ഇറങ്ങിയ സ്ഥലം ഏതെന്ന് അവന് മനസ്സിലാവുന്നില്ല എന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടത്തം കണ്ടപ്പോൾ മനസ്സിലായി. താഴെ നിന്ന് നോക്കുമ്പോൾ എല്ലാ ഭാഗവും ഒരു പോലെ തോന്നുന്നുണ്ടാവണം. ഞങ്ങൾ നിൽക്കുന്നതിന്റെ മറുഭാഗത്തേക്ക് നീങ്ങുവാൻ ആംഗ്യം കാണിച്ചെങ്കിലും അവൻ കാണുന്നില്ല. ആ ഭാഗത്ത് ആളുകൾ ഇറങ്ങി വരുന്ന വഴി ഒരു സിഗ് സാഗ് രൂപത്തിൽ കാണാൻ പറ്റുന്നുണ്ട്. അങ്ങോട്ട് എത്തിപ്പെട്ടാൽ പ്രയാസമില്ലാതെ കയറി വരാൻ പറ്റും. പക്ഷേ ആ സന്ദേശം എങ്ങിനെ എത്തിക്കാൻ പറ്റും. താഴെ മൊബൈൽ റേഞ്ച് ഇല്ല. കടലാസിൽ എഴുതി കല്ല് കെട്ടി എറിയാൻ നോക്കി. അതിശക്തമായ കാറ്റിൽ കല്ല് എറിഞ്ഞിടത്തേക്ക് തന്നെ തിരിച്ചു വരുന്നു. ചുരുക്കത്തിൽ ആശങ്കയുടെ നിമിഷങ്ങൾ .. സമയം നാല് മണിയോട് അടുക്കുന്നു. അല്പം കൂടെ വൈകിയാൽ ഇരുട്ടിത്തുടങ്ങും. പിന്നെ എന്ത് ചെയ്യും. ക്രെയ്റ്ററിനുള്ളിൽ പാമ്പുകളെ കണ്ടതായി ഏതോ സഞ്ചാരി എഴുതിയതൊക്കെ എന്റെ തലയിലൂടെ ഇറങ്ങിക്കയറി. തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വഴിയോടു ചേർന്ന് ഒരു ഗുഹ.. അതിനുള്ളിൽ അസ്ഥികൂടങ്ങൾ!!!.
അര മണിക്കൂർ കഴിഞ്ഞു കാണും. പാറക്കെട്ടുകൾക്കിടയിലൂടെ അവൻ കയറി വരുന്നത് ശ്രദ്ധയിൽ പെട്ടു. ഉടനെ വണ്ടിയിൽ കരുതി വെച്ചിരുന്ന കമ്പക്കയർ മുജീബ് കൊണ്ടുവന്നു. ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ സ്പോര്ട്സ് വിഭാഗത്തിൽ നിന്ന് കയർ വാങ്ങി വണ്ടിയിലിട്ടത് നന്നായി. പക്ഷേ കയർ ഉപയോഗിക്കേണ്ടി വന്നില്ല. എങ്ങിനെയോ അവൻ അള്ളിപ്പിടിച്ച് മുകളിലേക്ക് വന്നു. ജരീർ കൈപിടിച്ച് അവനെ വലിച്ചു കയറ്റി.
കൂടുതലൊന്നും പറയുന്നില്ല. അവൻ കയറി വരുന്ന ഈ ചിത്രങ്ങൾ ബാക്കിയെല്ലാം സംസാരിക്കും. സഞ്ചാരികൾ ഒരിക്കലും ഇറങ്ങാൻ ശ്രമിക്കാത്ത വഴിയിലൂടെയാണ് അവൻ ഇറങ്ങിയതും കയറിയതും. ഒന്നടി തെറ്റിയാൽ എല്ലാം അവസാനിക്കുമായിരുന്നു. ദൈവ കൃപയാൽ അപകടമൊന്നും സംഭവിച്ചില്ല. കയറി വന്ന അവന്റെ കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നിയത്. പക്ഷേ കയറി വരാൻ അവൻ പ്രകടിപ്പിച്ച കരുത്തും മാനസിക ശക്തിയും ഓർത്തപ്പോൾ അത് മറ്റൊരു വികാരത്തിന് വഴി മാറി. ഒരു ഹീറോയുടെ പരിവേഷം അവനു ലഭിച്ചത് പോലെ. അറബികളുടെ ഭാഷയിൽ മുഖ് മാഫീ ഹീറോ എന്നാണു പറയേണ്ടത്. ഏതായാലും ഈ യാത്രയെ ആശങ്കാജനകമെങ്കിലും അവിസ്മരണീയമായ ഒരു ഓർമയാക്കി മാറ്റിയതിൽ ശിഹാബിന്റെ പങ്ക് വലുതാണ് എന്ന് പറയാതെ വയ്യ.
ആശങ്ക മാറിയതോടെ എല്ലാവരുടെയും വയറ്റിനുള്ളിലെ 'ക്രെയ്റ്റർ' അപായ സന്ദേശം തന്നു തുടങ്ങി. ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല. സമയം നാലര കഴിഞ്ഞു. കയ്യിൽ കരുതിയിരുന്ന പഴങ്ങളും ജ്യൂസുകളുമൊക്കെ കാലിയായിട്ടുണ്ട്. വേഗം വണ്ടിയുടെ സമീപത്തേക്ക് തിരിച്ചു നടത്തം തുടങ്ങി. ക്രെയ്റ്ററിന് സമീപത്തെ ചെറിയ ടെന്റിൽ ഒത്തുകൂടി കൊണ്ട് വന്ന ഭക്ഷണം കഴിച്ചു. ഖുബ്സും ചീസും ഹലാവയും. പിന്നെയും അൽപ നേരം അവിടെ സൊറ പറഞ്ഞിരുന്നു. അസ്തമയ സൂര്യന്റെ വരവിനോട് ചേർന്ന് ക്രെയ്റ്ററിന് രൂപ ഭാവങ്ങൾ മാറുന്നത് കൗതുകകരമായ കാഴ്ച തന്നെ. മടങ്ങാനുള്ള സമയമായി. പാക്കപ്പ് വിസിൽ മുഴങ്ങി. നാവിഗേഷനിൽ ജിദ്ദ സെറ്റ് ചെയ്തു തിരിച്ചുള്ള യാത്ര. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. എല്ലാവരും ക്രെയ്റ്ററിലേക്ക് പിന്നെയും പിന്നെയും തിരിഞ്ഞു നോക്കുന്നു. ആ ദൃശ്യ വിസ്മയത്തെ വിട്ടു പോകാൻ മടിക്കുന്നത് പോലെ. ഒഴിഞ്ഞ വീഥിയിൽ മൂന്നു കാറുകളും അതിവേഗം തിരിച്ചു പറന്നു. ഏതാനും ഒട്ടകങ്ങളെയും തെളിച്ചു കൊണ്ട് ഒരു ഗ്രാമീണണ്‍ അയാളുടെ താവളത്തിലേക്ക് തിരിച്ചു പോകുന്നത് കാണാം. മൂവന്തി നേരത്തെ മരുഭൂമിക്ക് ഒരു മണവാട്ടിയുടെ ഭാവഹാദികൾ വരുന്നുണ്ടോ? പതിയെ തലതാഴ്ത്തി കുസൃതിച്ചിരിയാൽ ഒളികണ്ണിട്ടു നോക്കുന്ന പോലെ.
Related Posts
ചെങ്കടലില്‍ ഒരു ബ്ലോഗ് മീറ്റ്
പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
മൊബൈലിൽ ഗൂഗിളിന്റെ ജി പി എസ് നാവിഗേഷൻ ഉണ്ടെങ്കിൽ ഒരാളോടും റൂട്ട് ചോദിക്കേണ്ട ആവശ്യമില്ല. ഇനി ചോദിച്ചാൽ തന്നെ പെട്ടെന്നാർക്കും പറഞ്ഞു തരാൻ കഴിയുന്ന ഒരു റൂട്ടുമല്ല. കാരണം അധികമാർക്കും ഇങ്ങനെയൊരു സ്ഥലം തന്നെ അറിയില്ല. എന്റെ കമ്പനിയിലെ സൗദി സഹപ്രവർത്തകരോരോടാണ് ആദ്യമായി റൂട്ട് ചോദിച്ചത്. ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും പറഞ്ഞപ്പോൾ അവർ അന്തംവിട്ട് മിഴിച്ച് നോക്കി. ഇങ്ങനെ ഒന്നുള്ളതായി അവർ കേട്ടിട്ട് പോലുമില്ല. നീ പോയി കണ്ട് വന്ന ശേഷം ഞങ്ങൾക്ക് റൂട്ട് പറഞ്ഞ് തരണം എന്ന് തിരിച്ചിങ്ങോട്ടൊരു റിക്വസ്റ്റ്. നല്ല പുള്ളികളോടാണ് വഴി ചോദിച്ചത്. മഖ് ല ത്വമിയ്യ എന്നാണ് വഹ്ബ ക്രെയ്റ്ററിന് അറബിയിൽ പറയുക. ('ഫൂഹത്തുൽ വഅബ' എന്നതാണ് അതിന്റെ ശരിയായ ഭാഷാ നാമം). പൊതുവെ സൗദികൾ വിദേശ യാത്രകളിൽ തത്പരർ ആണെങ്കിലും രാജ്യത്തിനകത്തെ സ്ഥലങ്ങളും കൗതുകകാഴ്ചകളും അവരിൽ പലർക്കും അറിയില്ല. സൗദി സർക്കാർ ടൂറിസം പ്രമോഷന്റെ കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കാത്തത് കൊണ്ടാവാമത്. ഒരു പ്രമോഷനും ആവശ്യമില്ലാതെ തന്നെ മില്യണ്‍ കണക്കിന് ആളുകൾ ഹജ്ജിനും ഉംറക്കും എത്തുന്നതിനാൽ വിദേശികളെ ആകർഷിക്കാൻ ടൂറിസം പ്രമോഷന്റെ ആവശ്യമില്ലെന്ന് സർക്കാർ കരുതുന്നുണ്ടാവണം.
മരുക്കാട്ടിലെ ജ്വാലാമുഖത്ത് എന്ന ടൈറ്റിലിൽ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച
'മാതൃഭൂമി യാത്ര'യ്ക്ക് നന്ദി.. (മാർച്ച് 2014)
'മാതൃഭൂമി യാത്ര'യ്ക്ക് നന്ദി.. (മാർച്ച് 2014)
പത്ത് പേരടങ്ങുന്ന ഒരു സംഘമാണ് ഞങ്ങളുടേത്. എല്ലാവരും യാത്രാതത്പരർ. ആറു പേർ ബ്ലോഗർമാർ ആണെന്ന ഒരു കുഴപ്പം ഒഴിച്ച് നിർത്തിയാൽ ബാക്കി കാര്യങ്ങളെല്ലാം ഓക്കെയാണ്. ജിദ്ദയിൽ നിന്നും അതിരാവിലെ നാല് മണിക്ക് പുറപ്പെടാനാണ് പരിപാടിയിട്ടത്. അതിന് തയ്യാറായി യാമ്പുവിൽ നിന്നും ബ്ലോഗർമാരായ എം ടി മനാഫും അക്ബർ ചാലിയാറും തലേ ദിവസം രാത്രി തന്നെ ജിദ്ദയിലെത്തി. അവരോടൊപ്പം ഞാനും കൂടി രാത്രി താമസം ഈ ടൂറിന്റെ മുഖ്യ ആസൂത്രകനായ ബ്ലോഗർ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിന്റെ ഫ്ലാറ്റിലാക്കി. ജബ്ബാറിന്റെ ഫാമിലി നാട്ടിലായതിനാൽ ഫ്ലാറ്റ് കാലിയാണ്. മുമ്പൊരു യാത്രയിൽ ഞാൻ കോഴിക്കറിയുണ്ടാക്കിയ കാര്യം എഴുതിയിരുന്നതിനാൽ അതിന്റെ സത്യാവസ്ഥ ഉറപ്പ് വറുത്താൻ രാത്രി കറിയുണ്ടാക്കണം എന്നതായിരുന്നു ജബ്ബാറിന്റെ ഏക കണ്ടീഷൻ. ഞാൻ നല്കിയ ലിസ്റ്റ് പ്രകാരം അതിന് വേണ്ട സാധനങ്ങളൊക്കെ അദ്ദേഹം റെഡിയാക്കുകയും ചെയ്തു. പക്ഷേ മനാഫിന്റെയും അക്ബറിന്റെയും കത്തി നോണ്‍ സ്റ്റോപ്പായി നീണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല. അർദ്ധരാത്രി കഴിഞ്ഞ ശേഷമാണ് വാച്ചിലേക്ക് നോക്കുന്നത്. അതിരാവിലെ എഴുന്നേൽക്കാനുള്ളതിനാൽ കോഴിക്കറി പരിപാടി ഉപേക്ഷിച്ചു. പകരം ജിദ്ദക്കാരുടെ ദേശീയ ഭക്ഷണമായ അൽബെയിക്ക് ബ്രോസ്റ്റിൽ ഡിന്നർ ഒതുക്കി. നാവിഗേഷനിൽ വല്ല കുഴപ്പവും വന്നാലോ എന്ന് കരുതി നെറ്റിൽ നിന്നും റൂട്ട് മാപ്പ് പ്രിന്റ് എടുത്ത ശേഷമാണ് ഉറങ്ങാൻ കിടന്നത്.
കൃത്യം നാല് മണിക്ക് തന്നെ സുൽഫിയും സൈഫുവും എത്തി. കൂട്ടം ജിദ്ദയുടെ
പ്രധാന സംഘാടകരാണ് രണ്ട് പേരും. യാത്രക്ക് പറ്റിയ ഒന്നാന്തരം പാർട്ടികളായത്
കൊണ്ടാണ് അവരെ കൂട്ടിയത്. ബ്ലോഗർമാരല്ല എന്ന ഗുണവുമുണ്ട്. അന്താരാഷ്‌ട്ര
യാത്രകൾ ഏറെ നടത്തി പ്രശസ്തനായ ബ്ലോഗർ സലീം ഐക്കരപ്പടിയും കൃത്യ സമയത്തെത്തി. പിന്നെ കൂടെയുള്ളത് പ്രൊഫഷണൽ ഡിസൈനറും ഫോട്ടോഗ്രഫറുമായ ജരീർ വേങ്ങര, ബ്ലോഗർ മുജീബ് ചെങ്ങര,
ശിഹാബ് എന്നിവരാണ്. പത്താമനായി പ്ലാൻ ചെയ്തിരുന്നത് ബ്ലോഗർ അജിത്
നീർവിളാകനെയായിരുന്നു. ചില വ്യക്തിപരമായ അസൗകര്യങ്ങൾ ഉള്ളതിനാൽ അജിത്തിനു
വരാൻ പറ്റിയില്ല. പകരം മരുഭൂ യാത്രകളിൽ പരിചിതനായ ശിഹാബിനെ കൂട്ടി. പത്തു
പേരും റെഡി. വണ്ടികളും തയ്യാർ.. സുൾഫിയുടെ ട്രയൽ ബ്ലേസർ, അക്ബറിന്റെ
മെർക്കുറി, സലീമിന്റെ കാംറി.. മൊബൈലിൽ ജി പി എസ് സെറ്റ് ചെയ്ത്
സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ..
ജിദ്ദയിൽ നിന്നും പ്രധാനമായും രണ്ട് റൂട്ടുകളുണ്ട്. ഒന്ന് തൂവൽ വഴി കുറേക്കൂടി വലിയ ഹൈവേയിലൂടെ (447 KM). മറ്റൊന്ന് ജുമൂം വഴി (363 KM). (ത്വാഇഫിൽ
നിന്ന് പോകുന്നവർക്ക് 254 കിലോമീറ്റർ). ജുമൂം വഴിയുള്ള റൂട്ടാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഏതാണ്ട് ഒന്നര മണിക്കൂർ യാത്ര ചെയ്ത് സുബഹി
നമസ്കാരത്തിന് വേണ്ടി വഴിയിൽ കണ്ട ഒരു ചെറിയ പള്ളിക്ക് സമീപം നിർത്തി.
വഴിയാത്രക്കാർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് തോന്നുന്നു.
പള്ളിക്കുള്ളിൽ മുഷിഞ്ഞ കാർപ്പറ്റുകൾക്കു മുകളിൽ പ്രാവുകളുടെ കാഷ്ഠവും
മറ്റും ചിതറിക്കിടക്കുന്നുണ്ട്. മടക്കിയിട്ട മറ്റൊരു കാർപ്പറ്റ് വിരിച്ച്
ഞങ്ങൾ നമസ്കരിച്ചു യാത്ര തുടർന്നു. ഒരു വാട്ട്‌സ് അപ്പ് ഗ്രൂപ്പുണ്ടാക്കി
അതിലൂടെയാണ് കാറുകൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ.. ബ്രേക്ക് ഫാസ്റ്റ് എന്ന
കമന്റ് വാട്ട്‌സ് അപ്പിൽ പലരിൽ നിന്നും തുടരെത്തുടരെ വന്ന് തുടങ്ങി.
ഏതാണ്ട് ഏഴ് മണിയോടെ മദ്റക എന്ന ഗ്രാമത്തിലെത്തി. അവിടെ കണ്ട ഒരു ഫൂൽ തമീസ്
കടയിൽ കയറി. അറബികളുടെ ഇഷ്ട പ്രാതൽ വിഭവമാണ് ഫൂലും തമീസും. ഒരു വലിയ കൂജ
പോലുള്ള തന്തൂരി അടുപ്പിൽ ചുട്ടെടുക്കുന്ന കട്ടിയുള്ള റൊട്ടിയാണ് തമീസ്.
ഒരു അഫ്ഘാനിയാണ് റൊട്ടി ചുടുന്നത്. പെട്ടെന്ന് ചുട്ടു കിട്ടാൻ വേണ്ടി
റൊട്ടി പരത്താനും ചുടാനുമൊക്കെ ഞങ്ങൾ അയാളെ സഹായിച്ചു. ഞങ്ങൾ ഫോട്ടോ
എടുക്കുന്നത് കണ്ടപ്പോൾ തമീസ് വാങ്ങിക്കാനെത്തിയ പ്രായമുള്ള ഒറബിക്കും
ഫോട്ടോക്ക് പോസ് ചെയ്യാൻ പൂതി. അയാളുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു.
വഴിയരികിൽ പായ വിരിച്ച് പ്രഭാത ഭക്ഷണം.
പൂർണമായും നാവിഗേറ്ററിൽ വിശ്വാസമർപ്പിച്ചുള്ള മനോഹര യാത്ര. ഗൂഗിളാണ് വഴികാട്ടി. ഒരാളോട് പോലും വഴി ചോദിക്കേണ്ടതില്ല. ഒരു ഗൈഡിന്റെയും സഹായം തേടേണ്ടതില്ല. വഴിയൊന്ന് തെറ്റിയാൽ അപ്പോൾ മൊബൈൽ ബഹളമുണ്ടാക്കിത്തുടങ്ങും. സാങ്കേതിക വിദ്യകൾ നമുക്ക് നല്കുന്ന സൗകര്യങ്ങൾ വിസ്മയാവഹമാണ്. ധൃതിയിൽ ഓടിച്ചിട്ട് പോവുകയായിരുന്നില്ല. വഴികളും കാഴ്ചകളും ആസ്വദിച്ചും ഇടക്കൊക്കെ വിശ്രമിച്ചുമുള്ള യാത്ര. മരുഭൂമിയുടെ പലതരം ഭാവങ്ങൾ.. ചിലയിടങ്ങളിൽ മുല്ലപ്പൂ പോലെ നിറമുള്ള മണൽ.. മറ്റ് ചിലയിടത്ത് വറ ചട്ടിയിൽ ചുട്ടെടുത്തത് പോലെ അല്പം കരിഞ്ഞ നിറത്തിലുള്ള മണൽ കൂനകൾ.. റോഡ് പണിക്ക് കറുത്ത കരിങ്കല്ല് ചീളുകൾ പരത്തിയിട്ടത് പോലെ കിലോമീറ്ററുകളോളം പറന്നു കിടക്കുന്ന കരിങ്കൽ ചീളുകൾ വേറെ ചിലയിടങ്ങളിൽ.. മരുച്ചെടികൾക്കിടയിൽ മേഞ്ഞു നടക്കുന്ന ഒട്ടകകൂട്ടങ്ങൾ.. ചെമ്മരിയാടുകൾ.. അപൂർവമായി പ്രത്യക്ഷപ്പെടുന്ന മരുഭൂ കഴുതകൾ.. പല ഗ്രാമങ്ങളും ഞങ്ങൾ കടന്നു പോയി.. കിണറുകളുടെ പേരിലാണ് പല പ്രദേശങ്ങളും അറിയപ്പെടുന്നത്. മരുഭൂമിയിലെ ഉദയനാണ് താരം കിണറുകളാണ്. അവയ്ക്ക് ചുറ്റുമാണ് ജീവിതം തളിർക്കുകയും കിളിർക്കുകയും ചെയ്യുന്നത്. പലപ്പോഴും ഇത്തരം സഞ്ചാരമാണ് നമ്മൾ ലക്‌ഷ്യം വെക്കുന്ന സ്ഥലത്തെ ദൃശ്യങ്ങളേക്കാൾ മനസ്സിൽ പതിഞ്ഞു കിടക്കുക. ഓരോ യാത്രയും ഓരോ പുതിയ ജീവിതമാണ്..
വഹ്ബ ക്രെയ്റ്ററിന്റെ ബോർഡ് കാണുമ്പോൾ ഏതാണ്ട് പതിനൊന്ന് മണിയായി. കൊളംബസ് അമേരിക്ക കണ്ടു പിടിച്ചപ്പോൾ ചാടിയത് പോലുള്ള ഒരു ചാട്ടമാണ് വഹ്ബ ബോർഡ് കണ്ടപ്പോൾ വട്ടപ്പൊയിൽ ചാടിയത്. നാല് മണിക്കൂർ കൊണ്ട് എത്തുമെന്ന് കരുതിയ യാത്ര ആറു മണിക്കൂർ എടുത്തു എന്ന് പറയാം. ഈ ബോർഡിന് അധികം ദൂരമല്ലാതെ ഒരു കുട്ടിയൊട്ടകം ചത്തു കിടക്കുന്നു. ഏതാണ്ട് ദ്രവിച്ചു തുടങ്ങി എല്ലുകൾ പുറത്ത് വന്നിട്ടുണ്ട്. വഹ്ബയുടെ ബോർഡിന് താഴെ തന്നെ ഇങ്ങനെയൊരു ദൃശ്യം കണ്ടത് സൂക്ഷിക്കുക എന്ന മുന്നറിയിപ്പാണോ?. വഹ്ബ ക്രെയ്റ്ററിലേക്ക് അടുക്കുന്തോറും ആകാംക്ഷ വർദ്ധിച്ചു കൊണ്ടിരുന്നു. നാല് കിലോമീറ്റർ കൂടെ മുന്നോട്ടു പോയി റോഡവസാനിക്കുന്നിടത്ത് വണ്ടി നിർത്തി.
ക്രെയ്റ്ററിനു മുന്നിൽ അവസാനിക്കുന്ന റോഡ്
വണ്ടിയിറങ്ങി മുന്നോട്ട് നോക്കിയപ്പോൾ ക്രെയ്റ്റർ കണ്മുന്നിൽ..
കരിമ്പാറകളുടെ അതിരുകൾക്കിടയിൽ ഭൂമിയിലേക്ക് താഴ്ന്ന് തട്ടുകടയിലെ വലിയ
തവയിൽ പൊരിച്ചിട്ട ഓംലെറ്റ് പോലെ വഹ്ബ. അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു
അത്. രണ്ടു കിലോമീറ്റർ ചുറ്റളവും എണ്ണൂറ്റി ഇരുപത് അടി ആഴവുമുള്ള ഒരു
കൂറ്റൻ ഗർത്തം. മനസ്സിൽ കരുതിയതെന്തൊ അതിനെയും കവച്ചു വെക്കുന്ന
ദൃശ്യവിസ്മയം. സോഡിയം ഫോസ്ഫെയ്റ്റിന്റെ ക്രിസ്റ്റലുകളാണ് വെള്ള നിറത്തിൽ
ക്രെയ്റ്ററിന്റെ പ്രതലത്തെ ഒരു പുതപ്പ് വിരിച്ചത് പോലെ ആകർഷകമാക്കുന്നത്.
എല്ലാവരും ക്രെയ്റ്ററിന് സമീപത്തോക്കോടി.
പ്രദേശം വിജനമാണ്. ഒരു കനേഡിയൻ പൗരനും അയാളുടെ പാക്കിസ്ഥാനി വഴികാട്ടിയും മാത്രമാണ് അപ്പോൾ അവിടെ കണ്ടത്. ക്രെയ്റ്ററിന്റെ ആദ്യ കാഴ്ചയിൽ പലരും വിളിച്ചു പറഞ്ഞു. 'ഓ, ഇതത്ര വലിയ ബുദ്ധിമുട്ടൊന്നും കാണില്ല, പെട്ടെന്ന് ഇറങ്ങാം. പെട്ടെന്ന് കയറുകയും ചെയ്യാം. പത്രക്കാരും സഞ്ചാരികളും വെറുതെ എഴുതി പേടിപ്പിച്ചതാണ്'. അപ്പോൾ ഞാൻ പറഞ്ഞു.. അങ്ങനെയങ്ങ് നിസ്സാരമാക്കാൻ വരട്ടെ.. തൊട്ടടുത്ത് പോയി നോക്കിയിട്ട് പറയാം. ഞങ്ങൾ ക്രെയ്റ്ററിന്റെ ആദ്യ ലേയറിനുള്ളിലേക്ക് ഇറങ്ങി. ഒരു കുന്നിറങ്ങുന്നത് പോലെ ആയാസരഹിതമായിരുന്നു. പക്ഷേ അതവസാനിച്ചത് ഒരു കൂറ്റൻ ഗർത്തത്തിന്റെ മുന്നിൽ.. പാളി നോക്കിയപ്പോൾ കണ്ണ് തള്ളിപ്പോയി. എണ്ണൂറടിയോളം താഴ്ചയുള്ള കൂറ്റൻ ഗർത്തം. വൃത്താകൃതിയിൽ ആരോ വെട്ടിയിറക്കിയത് പോലെ.. ക്രെയ്റ്ററിനുള്ളിലേക്ക് ഇറങ്ങാനുള്ള പരിപാടി ഏതാണ്ട് വാങ്ങി വെച്ചു. അല്പം സാഹസപ്പെട്ടാണെങ്കിലും ഇറങ്ങാനുള്ള ഒരു വഴിയുണ്ടെന്നറിയാം. എന്റെ പ്രിയ സുഹൃത്തും ബ്ലോഗറുമായ നൗഷാദ് കുനിയിൽ ആറു വർഷങ്ങൾക്കു മുമ്പ് ഇവിടെ വന്ന് ഇതിനുള്ളിൽ ഇറങ്ങിയതായി എഴുതിയിട്ടുണ്ട്. (സഞ്ചാര പ്രിയനായ താഹിർ കെ കെ യുടെ സരസമായ കുറിപ്പിലും സമാനമായ അനുഭവം പങ്കു വെച്ചിട്ടുണ്ട്)
കനേഡിയൻ സഞ്ചാരിയുടെ ഗൈഡ് ചൂണ്ടിക്കാണിച്ചു തന്ന ഭാഗത്തേക്ക് ഞങ്ങൾ വണ്ടിയെടുത്തു. (റോഡവസാനിക്കുന്നിടത്ത് നിന്ന് ക്രെയ്റ്ററിന് അഭിമുഖമായി നിന്നാൽ ഇടത് ഭാഗത്തേക്ക്) കുത്തനെയുള്ള കയറ്റം അവസാനിച്ചത് ഒരു കൂറ്റൻ പാറയുടെ മുകളിൽ.. അവിടെ നിന്ന് താഴോട്ട് നോക്കിയപ്പോൾ തന്നെ തല കറക്കം വരുന്നു. പക്ഷേ ഇറങ്ങാനുള്ള വഴി അതിന് പരിസരത്ത് എവിടെയോ ഉണ്ട്. ശ്രദ്ധിച്ചിറങ്ങിയാൽ അര മണിക്കൂർ കൊണ്ട് താഴെ എത്താൻ പറ്റും. ഒരടി പിഴച്ചാൽ രണ്ട് മണിക്കൂർ കൊണ്ട് മോർച്ചറിയിലും എത്താൻ പറ്റും. ഇറങ്ങേണ്ട.. ചുറ്റിക്കറങ്ങി നമുക്കൊന്ന് കണ്ടാൽ മതി. മാത്രമല്ല താഴെയെത്തിയാൽ മുകളിൽ നിന്ന് കാണുന്ന ആ കാഴ്ചയുടെ വശ്യത ലഭിക്കില്ലെന്നും പലരും എഴുതിയിട്ടുണ്ട്. വെറുതേ റിസ്ക് എടുക്കണ്ട.. എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ. അപാര ധൈര്യവാനും സാഹസികനുമായ ഞാൻ (നാലടി താഴേക്കു നോക്കിയാൽ തല കറങ്ങുന്നത് നോക്കണ്ട) എങ്ങിനെയെങ്കിലും ഇറങ്ങിക്കയറുമെന്നു വെക്കാം. പക്ഷേ കൂടെയുള്ള പലരും അങ്ങനെയല്ലല്ലോ. താഴേക്കു നോക്കുമ്പോൾ പലരുടെയും മുട്ട് കൂട്ടിയിടിക്കുന്നതിന്റെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാം. ഞങ്ങൾ വണ്ടി തിരിച്ച് സൈഡാക്കി. ചുറ്റിക്കാണാൻ തീരുമാനിച്ചു. അങ്ങേ തലക്കൽ ഒരു പച്ചപ്പ് കാണുന്നുണ്ട്. അവിടെ ലക്ഷ്യമാക്കി ക്രെയ്റ്ററിനെ വലയം വെച്ചു.
സമയം പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. ജനുവരി മാസമായതിനാൽ ചൂടിന് വലിയ കാഠിന്യമില്ല. അതുകൊണ്ടാണ് ഒരു പകൽ യാത്ര തീരുമാനിച്ചത്. കടുത്ത വേനലിൽ വരുമ്പോൾ രാത്രിയിൽ വരുന്നതാണ് ഉചിതം. ക്രെയ്റ്ററിന്റെ പരിസരത്ത് രാത്രി താമസത്തിന് സൗകര്യപ്പെടുമാറ് ചില ഷെഡുകൾ സർക്കാർ പണിത് വെച്ചിട്ടുണ്ട്. ഷെഡുകൾ എന്ന് പറഞ്ഞു കൂട. നാല് ഭാഗവും തുറന്ന് മേല്ക്കൂര മറച്ച പെട്ടിക്കൂടുകൾ. അതുപോലുള്ള പത്ത് പതിനഞ്ചെണ്ണം ആ പരിസരങ്ങളിൽ കാണുന്നുണ്ട്. മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിന് ഉണ്ടാക്കി വെച്ചതാണോ എന്നറിയില്ല. രാത്രി തങ്ങുന്നവരുടെ താമസത്തിന് ഉണ്ടാക്കിയതാണെന്ന് തന്നെ വേണം കരുതാൻ. കൂടുതൽ ആളുകൾ രാത്രിയിലാണ് വരിക. അവിടെ അന്തിയുറങ്ങും. അതിരാവിലെ എണീറ്റ് ക്രെയ്റ്റർ ചുറ്റിനടന്ന് കാണും. സാഹസികർ താഴോട്ട് ഇറങ്ങും. വെയിൽ മൂക്കുന്നതിന് മുമ്പ് കയറി തിരിച്ചു പോകും.
വളരെ സൂക്ഷിച്ച് ഈ ഗർത്തത്തിന് വലയം വെക്കുകയാണ് ഞങ്ങൾ.. അതിനിടയിൽ അല്പം സൗകര്യ പ്രദമായ ഒരിടം കണ്ടപ്പോൾ ശിഹാബ് താഴെക്കിറങ്ങാൻ ഒരു ശ്രമം നടത്തി. ഞങ്ങൾ എല്ലാവരും അത് വിലക്കി. ഇല്ല ഇറങ്ങുന്നില്ല വെറുതെ നോക്കുകയാണ് എന്ന് ശിഹാബ്. ഞങ്ങൾ മുന്നോട്ട് നടന്നു. ആ നടത്തം ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു കാണണം. ക്രെയ്റ്ററിന്റെ ചുറ്റളവ് രണ്ട് കിലോമീറ്റർ ആണെന്നാണ് പറയപ്പെടുന്നത്. പക്ഷേ നടന്ന് നോക്കുമ്പോൾ നാല് കിലോമീറ്ററോളം ഉണ്ടെന്ന് തോന്നിപ്പോകും. അത്ര വലിയ കയറ്റിറക്കങ്ങൾ ആണ് അതിന് ചുറ്റും. പലരും പാതിവഴിയിൽ ഇരുന്നു.
അതിനിടയിൽ പിറകിൽ നിന്നും വട്ടപ്പൊയിലിന്റെ ഫോണ്‍. 'ശിഹാബിനെ കാണുന്നില്ല. എത്ര പറഞ്ഞിട്ടും കേൾക്കാതെ അവൻ താഴോട്ട് ഇറങ്ങി നോക്കുകയായിരുന്നു. പക്ഷേ ഒരു നിമിഷം കണ്ണ് തെറ്റിയപ്പോൾ അവനെ കാണുന്നില്ല'. മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി. അടി തെറ്റി താഴേക്ക് വീണിരിക്കുമോ? പടച്ചോനെ കാക്കണേ എന്ന വിളി മനസ്സിലുയർന്നു. ഞങ്ങൾ മുന്നിലുള്ളവരും പിന്നിലുള്ളവരും ഉറക്കെ വിളിച്ചു കൊണ്ടിരുന്നു.. ശിഹാബ്.. ശിഹാബ്.. എവിടെ നിന്നും ഒരു മറുപടിയില്ല. നെഞ്ചിടിപ്പ് കൂടി. അവൻ ഇറങ്ങിയ ഭാഗം കൃത്യമായി കാണുന്നതിന് വേണ്ടി വീണ്ടും മുന്നോട്ട് നടന്നു. അവിടെ നിന്ന് നോക്കിയാൽ ഒരു പക്ഷെ കാണാൻ പറ്റിയേക്കും. ജരീർ ഉറക്കെ വിളിച്ച് മുന്നിൽ ഓടുകയാണ്. ക്രൈസിസ് മാനേജ്മെന്റിൽ അദ്ദേഹം വളരെ സമർത്ഥനാണ്. കയ്യിൽ ഒരു ബൈനോക്കുലർ കരുതാതിരുന്നത് വലിയ അബദ്ധമായി. കിലോമീറ്ററുകൾ ചുറ്റളവുള്ളതിനാൽ മലയിടുക്കിൽ ആരെയും സ്പോട്ട് ചെയ്യാൻ കഴിയില്ല. ഏതാണ്ട് ഒരു മണിക്കൂറോളം ആ തിരച്ചിൽ തുടർന്നു. ഞാൻ സിവിൽ ഡിഫൻസിന്റെയും തൊട്ടടുത്ത പോലീസ് സ്റ്റേഷന്റെയും നമ്പരുകൾ നെറ്റിൽ പരതുകയായിരുന്നു. പെട്ടെന്ന് ജരീർ വിളിച്ചു കൂവുന്നു. അതാ താഴെ ഒരാൾ.. ഒരു പൊട്ടു പോലെ കാണുന്നു.
വൃത്തത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ശിഹാബ്.
ക്രെയ്റ്ററിനുള്ളിൽ നിന്ന് ശിഹാബ് പകര്ത്തിയ ദൃശ്യങ്ങൾ
ശ്വാസം നേരെ വീണത് അപ്പോഴാണ്. വീണിട്ടില്ല. കക്ഷി താഴെ എത്തിയിട്ടുണ്ട്. ഞങ്ങൾ കൈകൾ വീശി..ആവുന്നത്ര ഉച്ചത്തിൽ ശബ്ദമുയർത്തി. പക്ഷേ ശിഹാബ് കാണുന്നുണ്ടോ എന്നറിയുന്നില്ല. ഒരു പൊട്ടു പോലെ മാത്രമേ ഇവിടെ നിന്ന് കാണുന്നുള്ളൂ. നേരെ തിരിച്ചും അങ്ങിനെയായിരിക്കുമല്ലോ. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ നടന്ന് നടന്ന് ഞങ്ങൾ നിൽക്കുന്നതിന്റെ നേരെ താഴെ എത്തി. ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം അവൻ നടന്നു കാണണം. ഇനി അവനെങ്ങിനെ മുകളിലേക്ക് കയറും എന്നതായി ചിന്ത. ഇറങ്ങിയ സ്ഥലം ഏതെന്ന് അവന് മനസ്സിലാവുന്നില്ല എന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടത്തം കണ്ടപ്പോൾ മനസ്സിലായി. താഴെ നിന്ന് നോക്കുമ്പോൾ എല്ലാ ഭാഗവും ഒരു പോലെ തോന്നുന്നുണ്ടാവണം. ഞങ്ങൾ നിൽക്കുന്നതിന്റെ മറുഭാഗത്തേക്ക് നീങ്ങുവാൻ ആംഗ്യം കാണിച്ചെങ്കിലും അവൻ കാണുന്നില്ല. ആ ഭാഗത്ത് ആളുകൾ ഇറങ്ങി വരുന്ന വഴി ഒരു സിഗ് സാഗ് രൂപത്തിൽ കാണാൻ പറ്റുന്നുണ്ട്. അങ്ങോട്ട് എത്തിപ്പെട്ടാൽ പ്രയാസമില്ലാതെ കയറി വരാൻ പറ്റും. പക്ഷേ ആ സന്ദേശം എങ്ങിനെ എത്തിക്കാൻ പറ്റും. താഴെ മൊബൈൽ റേഞ്ച് ഇല്ല. കടലാസിൽ എഴുതി കല്ല് കെട്ടി എറിയാൻ നോക്കി. അതിശക്തമായ കാറ്റിൽ കല്ല് എറിഞ്ഞിടത്തേക്ക് തന്നെ തിരിച്ചു വരുന്നു. ചുരുക്കത്തിൽ ആശങ്കയുടെ നിമിഷങ്ങൾ .. സമയം നാല് മണിയോട് അടുക്കുന്നു. അല്പം കൂടെ വൈകിയാൽ ഇരുട്ടിത്തുടങ്ങും. പിന്നെ എന്ത് ചെയ്യും. ക്രെയ്റ്ററിനുള്ളിൽ പാമ്പുകളെ കണ്ടതായി ഏതോ സഞ്ചാരി എഴുതിയതൊക്കെ എന്റെ തലയിലൂടെ ഇറങ്ങിക്കയറി. തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വഴിയോടു ചേർന്ന് ഒരു ഗുഹ.. അതിനുള്ളിൽ അസ്ഥികൂടങ്ങൾ!!!.
കമ്പക്കയറുമായി മുജീബ് ചെങ്ങര
ശിഹാബിനെ തേടി ജരീർ താഴോട്ടു ഇറങ്ങുന്നു.
അര മണിക്കൂർ കഴിഞ്ഞു കാണും. പാറക്കെട്ടുകൾക്കിടയിലൂടെ അവൻ കയറി വരുന്നത് ശ്രദ്ധയിൽ പെട്ടു. ഉടനെ വണ്ടിയിൽ കരുതി വെച്ചിരുന്ന കമ്പക്കയർ മുജീബ് കൊണ്ടുവന്നു. ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ സ്പോര്ട്സ് വിഭാഗത്തിൽ നിന്ന് കയർ വാങ്ങി വണ്ടിയിലിട്ടത് നന്നായി. പക്ഷേ കയർ ഉപയോഗിക്കേണ്ടി വന്നില്ല. എങ്ങിനെയോ അവൻ അള്ളിപ്പിടിച്ച് മുകളിലേക്ക് വന്നു. ജരീർ കൈപിടിച്ച് അവനെ വലിച്ചു കയറ്റി.
കൂടുതലൊന്നും പറയുന്നില്ല. അവൻ കയറി വരുന്ന ഈ ചിത്രങ്ങൾ ബാക്കിയെല്ലാം സംസാരിക്കും. സഞ്ചാരികൾ ഒരിക്കലും ഇറങ്ങാൻ ശ്രമിക്കാത്ത വഴിയിലൂടെയാണ് അവൻ ഇറങ്ങിയതും കയറിയതും. ഒന്നടി തെറ്റിയാൽ എല്ലാം അവസാനിക്കുമായിരുന്നു. ദൈവ കൃപയാൽ അപകടമൊന്നും സംഭവിച്ചില്ല. കയറി വന്ന അവന്റെ കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നിയത്. പക്ഷേ കയറി വരാൻ അവൻ പ്രകടിപ്പിച്ച കരുത്തും മാനസിക ശക്തിയും ഓർത്തപ്പോൾ അത് മറ്റൊരു വികാരത്തിന് വഴി മാറി. ഒരു ഹീറോയുടെ പരിവേഷം അവനു ലഭിച്ചത് പോലെ. അറബികളുടെ ഭാഷയിൽ മുഖ് മാഫീ ഹീറോ എന്നാണു പറയേണ്ടത്. ഏതായാലും ഈ യാത്രയെ ആശങ്കാജനകമെങ്കിലും അവിസ്മരണീയമായ ഒരു ഓർമയാക്കി മാറ്റിയതിൽ ശിഹാബിന്റെ പങ്ക് വലുതാണ് എന്ന് പറയാതെ വയ്യ.
ആശങ്ക മാറിയതോടെ എല്ലാവരുടെയും വയറ്റിനുള്ളിലെ 'ക്രെയ്റ്റർ' അപായ സന്ദേശം തന്നു തുടങ്ങി. ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല. സമയം നാലര കഴിഞ്ഞു. കയ്യിൽ കരുതിയിരുന്ന പഴങ്ങളും ജ്യൂസുകളുമൊക്കെ കാലിയായിട്ടുണ്ട്. വേഗം വണ്ടിയുടെ സമീപത്തേക്ക് തിരിച്ചു നടത്തം തുടങ്ങി. ക്രെയ്റ്ററിന് സമീപത്തെ ചെറിയ ടെന്റിൽ ഒത്തുകൂടി കൊണ്ട് വന്ന ഭക്ഷണം കഴിച്ചു. ഖുബ്സും ചീസും ഹലാവയും. പിന്നെയും അൽപ നേരം അവിടെ സൊറ പറഞ്ഞിരുന്നു. അസ്തമയ സൂര്യന്റെ വരവിനോട് ചേർന്ന് ക്രെയ്റ്ററിന് രൂപ ഭാവങ്ങൾ മാറുന്നത് കൗതുകകരമായ കാഴ്ച തന്നെ. മടങ്ങാനുള്ള സമയമായി. പാക്കപ്പ് വിസിൽ മുഴങ്ങി. നാവിഗേഷനിൽ ജിദ്ദ സെറ്റ് ചെയ്തു തിരിച്ചുള്ള യാത്ര. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. എല്ലാവരും ക്രെയ്റ്ററിലേക്ക് പിന്നെയും പിന്നെയും തിരിഞ്ഞു നോക്കുന്നു. ആ ദൃശ്യ വിസ്മയത്തെ വിട്ടു പോകാൻ മടിക്കുന്നത് പോലെ. ഒഴിഞ്ഞ വീഥിയിൽ മൂന്നു കാറുകളും അതിവേഗം തിരിച്ചു പറന്നു. ഏതാനും ഒട്ടകങ്ങളെയും തെളിച്ചു കൊണ്ട് ഒരു ഗ്രാമീണണ്‍ അയാളുടെ താവളത്തിലേക്ക് തിരിച്ചു പോകുന്നത് കാണാം. മൂവന്തി നേരത്തെ മരുഭൂമിക്ക് ഒരു മണവാട്ടിയുടെ ഭാവഹാദികൾ വരുന്നുണ്ടോ? പതിയെ തലതാഴ്ത്തി കുസൃതിച്ചിരിയാൽ ഒളികണ്ണിട്ടു നോക്കുന്ന പോലെ.
ഫോട്ടോകൾ (ജരീർ വേങ്ങര, സൈഫു, ശിഹാബ്)
Related Posts
ചെങ്കടലില്‍ ഒരു ബ്ലോഗ് മീറ്റ്
പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
അവിസ്മരണീയ യാത്ര..മൂന്നര മണിക്കൂർ നേരം ആശങ്കകളുടെ മുൾ മുനയിൽ പരസ്പരം ഒന്നും പറയാതെ ഓരോരുത്തരും അനുഭവിച്ച മാനസിക സമ്മർദം. ഒടുവിൽ സന്തോഷകരമായ പര്യവസാനം..യാത്രകൾ അവസാനിക്കുന്നില്ല. എങ്കിലും എന്നുമെന്നും മനസ്സിലെ ഓർമ്മ ത്താളുകളിൽ ഈ യാത്ര ഒരു അമ്പരപ്പോടെ അവശേഷിക്കും..
ReplyDeleteകുറച്ചു ദിവസങ്ങളായി സുഹൃതുക്കളോടൊപ്പം വഹ്ബ കുജ്ജിലേക്കുള്ള യാത്ര പ്ലാൻ ചെയ്തു തുടങ്ങിയിട്ട്
ReplyDeleteനീണ്ടു നീണ്ടു പോകുന്നതിനിടയിലാണ് ബ്ലോഗ് രാജാകന്മാരുടെ ഈ യാത്രയിലേക്ക് ക്ഷണം
പോകാനുറച്ചപ്പൊഴെക്കും ആദ്യം പ്ലാൻ ചെയ്ത പലർക്കും അസൗകര്യങ്ങൾ കാരണം കൂടെ പോരാൻ പറ്റിയില്ല.
ആഗ്രഹിച്ചതല്ലെ എന്ന് കരുതി കൂട്ടത്തിൽ കൂടി ..
അങ്ങിനെ എന്നും ഓർക്കാവുന്ന ഒരു യാത്രയിൽ പങ്കാളിയായി .
ഇപ്പോഴും ആഗ്രഹം ബാക്കി ഒന്ന് കൂടി പോവണം
അതിനടിയിൽ വരെ ഇറങ്ങണം ...
യാത്രയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് ഇങ്ങനെ ഒരു വിവരണം എഴുതിയ ബഷീർക്കാക്ക് അഭിനന്ധനങ്ങൾ ..
വളരെ ഹ്ര്ദ്യമായ അവതരണം,ശരിക്കും വഹ്ബയിലെത്തിയ അനുഭവം.
ReplyDeleteഓരോ യാത്രയും നല്കുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ പറ്റില്ല , അതും സമാന മനസ്കരുടെ കൂടെ ആവുമ്പോള്‍. പരസ്പരം സഹിച്ചും , സഹകരിച്ചും ചിരിച്ചും,ചിരിപ്പിച്ചും ഉള്ള യാത്ര മനസ്സില്‍ എവിടെയോ കുളിര്‍മ നല്കുന്നു. പ്രവാസത്തിന്റെ പതിവ് ചിട്ടവട്ടങ്ങളില്‍ നിന്ന് മാറി മരുഭൂമിയുടെ മനസ്സറിഞ്ഞുള്ള യാത്ര. ഇടക്കെവിടെയോ ഒരു നിമിഷത്തില്‍ ഉയര്‍ന്ന ഹൃദയത്തിന്റെ തേങ്ങല്‍ ഒഴിച്ച് നിര്‍ത്തിയാല്‍ യാത്ര പൂര്‍ണ്ണ വിജയം. നന്ദി എല്ലാവര്ക്കും . തിരിച്ചു നല്കാന് സ്നേഹം മാത്രം ബാക്കി.
ReplyDeleteകഴിഞ്ഞ പെരുന്നാളിന് ഞാനും എന്റെ കുറച്ചു "കൂട്ടം" സുഹൃത്തുക്കളും പോയിരുന്നു.. ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള എല്ലാവര്ക്കും അപാര ധൈര്യം ആയതു കൊണ്ട് സാഹസികത ഒന്നും നടന്നില്ല.... കുറച്ചു നേരം നടന്നു... വള്ളിക്കുന്ന് പറഞ്ഞത് പോലെ അസ്തമയ സൂര്യന്റെ സൌന്ദര്യം കണ്ടു തിരിച്ചു പോന്നു....
ReplyDeleteരസകരമായി വായിച്ചു വന്നു അവസാനം ശ്വാസം പോയി ,, എന്തായാലും വലിയൊരു സാഹസം തന്നെയാണ് കാണിച്ചത് . വട്ടപോയില്‍ വിളിച്ചിട്ടും വരാന്‍ കഴിയാത്ത ത് വലിയൊരു നഷ്ടമായി ....
ReplyDeleteഇത്തരം വിഷമ ഘട്ടത്തില്‍ ഈ നമ്പരുകള്‍ ഒന്ന് ഓര്‍മ്മിച്ചു വെക്കുന്നത് നന്നായിരിക്കും , അറിവിലേക്കായി ഇവിടെ ,
DeleteEmergency Services
Police - 999
Fire service - 998
Ambulance service (public) - 997
Traffic Police (Al Maroor) - 993
Najm (Najm Insurance Services Company) - 9200 00560
Thanks Faisal.. പക്ഷേ ഒരു നമ്പര്‍ വിട്ടു പോയി
Deleteമോര്‍ച്ചറി 0099 :)
നാട്ടിലും, വിദേശത്തും, സൌദിയിൽ തന്നെയും പല സ്ഥലങ്ങളിലും പോവാൻ കഴിഞ്ഞതിൽ എന്നെന്നും ഓർക്കാനും, മനസ്സില്‍ താലോലിക്കാനും പറ്റിയ ഒരു യാത്ര തന്നെയായിരുന്നു ഇത്. അവസാന നിമിഷം വരെ ഉദ്യൊഗജനകവും ആവേശകരവും, ആക്കാൻ കഴിഞ്ഞതും, സഹയാത്രികർ എല്ലാവരും മികച്ച ടീം സ്പിരിറ്റ് കാത്ത് സൂക്ഷിച്ചതും മനസ്സില്‍ കോറിയിട്ട ഒരു അനുഭവം ആക്കി യാത്രയെ മാറ്റി.
ReplyDeleteശിഹാബിന്റെ അതിസാഹസികത ഒരിക്കലും മറക്കാത്ത ഒരു സംഭവമായി എന്നും മനസ്സില്‍ തങ്ങി നില്ക്കും. അടുത്ത പോക്കിൽ ഇറങ്ങാൻ കഴിയും എന്ന വിശ്വാസമുണ്ട്, ഉടനെ പ്ലാൻ ചെയ്യൂ...
വിഞാനപ്രദവും രസകരവുമായ യാത്രാ വിവരണത്തിനും ജീവൻ തുടിക്കുന്ന ഫോട്ടോകൾക്കും നന്ദി !
മനസ്സിനെ ത്രസിപ്പിക്കുന്ന ഒരു യാത്രാവിവരണം . മരുഭൂമിയുടെ നിഗൂഡതയും സൗന്ദര്യവുമെല്ലാം വാക്കുകളിലും ചിത്രങ്ങളിലും പരമാവധി പകര്‍ത്താന്‍ കഴിഞ്ഞു.പാറയില്‍ അള്ളിപ്പിടിച്ചു കയറുന്ന ശിഹാബിന്റെ ചിത്രങ്ങള്‍ പേടിപ്പെടുത്തുകയും ചെയ്തു. വളരെ ഹൃദ്യമായ യാത്രാക്കുറിപ്പ് എന്ന് വീണ്ടും എടുത്തുപറയുന്നു, ഇതിലെ രണ്ടാമത്തെ ചിത്രത്തില്‍ ചാലിയാറിലെ നീരൊഴുക്കിന്റെ ആര്‍ജവത്തോടെ മനസ്സ് കുളിര്‍പ്പിക്കുന്ന അക്ബര്‍ ചാലിയാറിന്റെ മുന്നില്‍ ചുക്കുവെള്ളത്തോടൊപ്പം പെപ്സി ടിന്നും കണ്ടപ്പോള്‍ ഒരു നര്‍മ്മ കഥ ആസ്വദിച്ച ചിരിയും വന്നു.
ReplyDeleteനിങ്ങളിങ്ങനെ യാത്ര നടത്തി ഞങ്ങളെ കൊതിപ്പിച്ചു കൊല്ല്. ഒരു തവണയെങ്കിലും കൂടെ കൂട്ടാൻ പറഞ്ഞാൽ വിളിക്കൂല. പിണങ്ങി ബഷീര്കാ
ReplyDeleteപിണങ്ങല്ലേ മോനേ.. ബ്ലോഗ് വായിക്കുന്ന എല്ലാവരെയും കൂടെ കൊണ്ട് പോകണമെന്നാണ് മനസ്സിലെ ആഗ്രഹം. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൊണ്ട് നടക്കാതെ പോകുന്നതാണ്.
Deleteഫോട്ടോസ് adipoli. ഏതാ കാമറ?
ReplyDeleteEnte Kayyil Undaayirunna Camera: Nicon P510
Deleteഅതിനു മറുപടി ജരീര്‍ പറയണം. എന്റെ മൊബൈല്‍ ക്യാമറയില്‍ എടുത്ത മൂന്നു ചിത്രങ്ങള്‍ മാത്രമേ ഈ പോസ്റ്റിലുള്ളൂ. ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും ജരീര്‍ എടുത്തതാണ്. വാട്ടര്‍ മാര്‍ക്ക് കാണുന്നത്. ചില ചിത്രങ്ങള്‍ സൈഫുവും ക്രെയ്റ്ററിനുള്ളിലെ ചിത്രങ്ങള്‍ ഷിഹാബും എടുത്തതാണ്.
Deleteഈ പോസ്റ്റിലെ ആദ്യ ചിത്രം ഗൂഗിളിൽ നിന്ന് എടുത്തതാണ്.
Deleteബ്ലോഗ് രാജാക്കന്മാര്ക്കൊപ്പം ഒരു യാത്ര, എന്നെന്നും ഓര്മിക്കുവാനുള്ള അനുഭവങ്ങള്‍ ...
ReplyDeleteടൂറിസം വികസനത്തിന്റെ ഈ അപൂര്‍വ സാധ്യത ഇവര്‍ ഉപയോഗപ്പെടുത്താന്‍ ഇനിയെത്ര കാലമെടുക്കും ആവോ ?
ellam nannayi ennalum aa shihab avanoru kadayum kodayum ella engine onnu epooyum venam koottattil
ReplyDeleteWhen it is about travelogue, you are the best. I understand the limitation of visiting & finding various site in the country you are working now, wish, we would have been supplied with more & more if you were working in some other place. Anyways, thanks a lot for sharing it.
ReplyDeleteDear Jhonmelvin, You are a regular reader of my travel blogs. I used to see your comments in each and every travel post. Thanks for the appreciations..
Delete<<< Ashraf ഫോട്ടോസ് adipoli. ഏതാ കാമറ? >>>>
ReplyDeleteEnte Kayyil Undaayirunna Camera: Nicon P510
ഞങ്ങൾ പ്ലാൻ ചെയ്തു കൊണ്ടേ ഇരിക്കുന്നു , എന്നാൽ നിങ്ങൾ പ്രാവർത്തികമാക്കി . ഈ യാത്രയിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിനു മനോഹരമായ ഈ വിവരണം കുറെയൊക്കെ പരിഹാരമായി .ചിത്രങ്ങൾക്കും വിവരണത്തിനും നന്ദി .
ReplyDeleteസാഹസ്സികയാത്രയും സരസമായ എഴുത്തും.. ചിത്രങ്ങളും മികച്ചത്..
ReplyDeletemanoharamaaya oru yaathra vivaranam.... adu e blog il koody ellavarumaayi share cheythathinu valare nanniyundu.... yaathra ishtta pedunna kootathila e njangalude family... oru paadu yaathragalum cheythittundu.... appolokkeyum athinde oormakkayi kure photos um eduthu sookshikkarundu... .ikkazhinja winter vacationu (magande) 1week yathrayilaairunnu... riyadh il ninnum vandiyilaanu (hundai-tucson) poyadu... nere taif al-hada ring road vazhi Makkah...avidennu umra nirvahichu 2 days avide thaamasichu nere jeddah lekku vittu....avide 2days thangi jeddah yi karangi oormagal pudukki..(12 varsham jeddayil pravaasa jeevitham nayichittundu...) endeyum hus ndeyum brothers avide family aayi kazhiyunnundu...thirichu al hada ring road vazhi taif riyadh high way yaanu madakkam... basheerka paranja pole jeddayil thamasichapol AL BAIK... adozhivaakan pattatha oru sambavam thanneyaanu... orennam jeddaah-makkah high way il kayariyappol kanda AL BAIK outlet il ninnum orennam vaangi kayyil karuthi.vazhiku ninnum kazhikkan...ini epola jeddayil pogaanu parayan pattillalo... :) :) al hada mala ethinnadinum munne thanne thaaze ninnum mala nokkitu malayude mel bhagam aa ball poleyulla water tank ...ithonnum kaanan pattiyirunnilla... apole thonniyirunnu.... mala mugalil motham FOG aanenu.(oru paadu thavana hada ring road kayari- irangiyittundu) mala mukkal ethiyappolekkum fog kaatupole angu adichu varunnu... thottu munnil ulla vandy polum aa puga marayiloodu neengunnadu hazard ittu odikunnadu kondu maathram kaanam enna avastha.... aa yathra aa ...churam kayattam... thrilling um manoharavumaairunnu.. mobile il adinde video eduthu sookshichitundu....
ReplyDeleteithrayokke paranju vannadu.... ningalude ezhuthu vaayichu athile vivaranangal... athinde manoharitha... ithonnum ellavarkum kazhiyanamennilla.... ende vivaranam kando/ for example.
vaayanakkarude manasine ingalude ezhuthinoppam kondu pogan ningalku kazhiyunnundu... athaanu ningalude vijam... ellavida bhavugangalum nernnu kondu...iniyum ningalude yaathra vivaranangalku kaathu kondu....nirthatte.
NB; ningalude blog sthiram vayikunna oral aanu njan. ennalum innu vare oru comment polum ittitilla....
idu vayichu comment (idu comment thanneyano!!! )ideepichu kalanju ....
:P
thanks shamy for sharing your travel experience. യാത്രകള്‍ ആസ്വദിക്കുന്ന ഒരു വീട്ടമ്മയുടെ മനസ്സ് വായിക്കാന്‍ കഴിയുന്നുണ്ട്..
Deleteയാത്രകൾ മനസ്സിൻറെ ചുമരുകളിൽ മായാത്ത ചിത്രങ്ങൾ തൂക്കിയിടും. അനുഭവങ്ങളുടെ നനവിൽ ആ ഓർമ്മകൾ എക്കാലവും തളിർത്തു നിൽക്കും. അവയുടെ സൌന്ദര്യം നമ്മെ അടുത്ത യാത്രക്ക് പ്രേരിപ്പിക്കും. പ്രകൃതിയെ തൊടുന്ന ഓരോ യാത്രയും വലിയ തിരിച്ചറിവുകളാണ്; അവാച്യമായ അനുഭൂതിയാണ്.
ReplyDeleteത്രില്ലിംഗ്, അവിടെ പോകാന്‍ തോന്നുന്നു..ശിഹാബിന്റെ ഫോട്ടോകള്‍ കാണുമ്പോള്‍ അത്രയും റിസ്ക് എടുക്കെരുതായിരുന്നു എന്ന് തോന്നി.
ReplyDeleteരസകരമായ യാത്രാ വിവരണവും, ഫോട്ടോകളും...
ReplyDeleteDear is there any tour operators taking people there. i am interested to join. going alone is risky
ReplyDeleteI never heard about any travel agents to this place.. its not at all risky to reach der if you have a navigator enable fon is with you... better to keep 1 or 2 friends with you.
DeleteDear Mr. Raju, As Mr. Rahimon Kasim rightly replied to you, there are no tour operators taking people to such remote areas. You have to gather a group of people who are well interested in adventurous trips and set a date and go..
Deleteകൊതിപ്പിക്കുന്ന വിവരണം. ക്രെയ്റ്ററിന്റെ ചിത്രം കണ്ടപ്പോള്‍ അകത്ത് ജലം ആണെന്ന് കരുതി. വിവരണത്തില്‍ ജലം കണ്ടെന്ന് പറയുന്നുമില്ല. അതെന്താണെന്ന് ആകാംക്ഷ പെരുത്ത് വന്ന്പ്പോഴാണ് ശിഹാബ് അവിടെയിറങ്ങി ഫോട്ടോ എടുത്ത് കാട്ടിയത്. ശിഹാബ് ധീരനാണല്ലോ. എന്നേം വിളിച്ചിരുന്നെങ്കില്‍ ഞാനു ശിഹാബിന്റെ കൂടെ ഇറങ്ങിയേനെ. (ചിരിക്കണ്ട).നിഗൂഢമായ മരുഭൂമിയിലൂടെ ഒരു യാത്ര ഒരുക്കിയതില്‍ വളരെ സന്തോഷം.അവിടെ ടൂറിസം വികസനമൊന്നും നടക്കാതിരിക്കട്ടെ. ഗൂഗിള്‍ നാവിഗേറ്ററുപയോഗിച്ചുള്ള സാഹസിക യാത്രയൊക്കെ മരിച്ചുപോകില്ലേ?
ReplyDelete>> എന്നേം വിളിച്ചിരുന്നെങ്കില്‍ ഞാനു ശിഹാബിന്റെ കൂടെ ഇറങ്ങിയേനെ. (ചിരിക്കണ്ട). <<
Deleteചിരിക്കുന്നില്ല. തിലകൻ പറഞ്ഞ പോലെ ഉവ്വ.. ഉവ്വ്.. എന്ന് മാത്രം പറയുന്നു.
Dear basheer,
ReplyDeletevisit eastern province (dammam-alkobar) thre is some tourist places..bahrain bridge,jabal gara cave,jubail beach etc....
കണ്ടപോലെ വായിച്ചനുഭവിക്കാനാവുന്ന ഹൃദ്യമായ വിവരണവും ചിത്രങ്ങളും......!
ReplyDeleteCaution:- This area is not advisable with ladies....
ReplyDeletesuper post basheer. come to chennai i am ready host you to go places. plenty of attractive remote areas nearby
ReplyDeleteനല്ല ചിത്രങ്ങളും ത്രസിപ്പിക്കുന്ന വിവരണവും.
ReplyDeleteകുറച്ചു റിസ്ക് ഒക്കെ എടുക്കാതെ യാത്രകള്‍ക്ക് എന്ത് രസം.
പോയ യാത്രകളെ കുറിച്ച് വായനക്കാരനെ ബോറടിപ്പിക്കാതെ വിവരിക്കുക എന്നത് ഒരു കഴിവ് തന്നെയാണ്.അവിടെ എത്തിയത് പോലെയുള്ള ഒരു പ്രതീതി....വളരെ നന്ദി.
ReplyDeleteഎന്നാലും ബഷീര്‍ സാബ്, നേരത്തെ പറഞ്ഞില്ലല്ലോ എനിക്കും കൂടാമായിരുന്നു. ഇതിന്റെ പേരാണോ ആകര്‍ഷണമായത്. മുജകള്ക്കുള്ള അപരനാമം പോലെയുണ്ട്
ReplyDeleteപത്രക്കാരെ കൂട്ടിയാൽ പൊല്ലാപ്പാകും എന്ന് കരുതി വിളിക്കാതിരുന്നതാണ് അസീസ് ഭായ്..
Deleteവാഹ്! ഒരു ഇങ്ക്ലീഷ് സിൽമ കണ്ടപോലെ ബഷീർ ഭായ്! അന്നേരം ആ ഷിഹാബിനെ കിട്ടീർന്നെങ്കിൽ ഒരെണ്ണം പൊട്ടിച്ചേനേം!
ReplyDeleteശരിക്കും ത്രസിപ്പിക്കുന്ന വിവിവരണം.
ReplyDeleteഅടുത്ത തവണ പോകാന്‍ ഒരു സഥലമായി
കൂടുതൽ ഫോട്ടോകൾക്ക്
ReplyDeletehttps://www.facebook.com/jareer.vengara/media_set?set=a.645038718896052&type=1
ഈ ക്രയിറ്റ് ഒരു സംഭവമാട്ടോ ഇഷ്ടായി.... ഒരു ചാന്‍സ് കിട്ടിയാല്‍ വിടൂലാട്ടാ.... ഉറപ്പിച്ചു.
ReplyDeleteസംഗതി ഉഷാറാണ്.
വല്ലാതെ കൊതിപ്പിച്ചു ...
ReplyDeleteയാത്രകള്‍ എനിക്കെന്നും ആവേശമാണ് ...
പ്രത്യേകിച്ചും ഇത്തരം യാത്രകള്‍ ...
നല്ല അനുഭവക്കുറിപ്പ് തന്നെ.. ഞാന്‍ സന്ദര്‍ശിച്ചപോലെ പോലെ അനുഭവപ്പെട്ടു ..
തങ്കളോടെനിക്കെപ്പോളും പരാതിയാണ് കാരണം ഞാന്‍ വിളിക്കുന്ന ഒരു പരിപാടിയിലും താങ്കള്‍ വരില്ല ഒപ്പം താങ്കളുടെ ഒരു പരിപാടിയിലും എന്നെ വിളിക്കില്ല ..
ചങ്കിൽ കുത്തുന്ന വർത്താനം പറയാതെ തൊട്ടിയൻ സാബ്.. കല, സാഹിത്യം, സംസ്കാരം, സാമൂഹ്യ പ്രവർത്തനം തുടങ്ങി തിരക്കോട് തിരക്കുള്ള നിങ്ങളെപ്പോലുള്ള ആളുകളെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി വിളിക്കാതിരുന്നതാണ്
Delete
ReplyDeleteകൊറേ അസൂയ ബാക്കിയുണ്ട് .
നിങ്ങളിൽ ഒരാളാവാൻ പറ്റാത്തതിന് .
ആ ശിഹാബിനെ പോലെ പരീക്ഷണം നടത്താൻ പറ്റാത്തതിന് .
അങ്ങിനെ കുറേ .
നല്ല രസമുള്ള അവതരണം
വളരെ രസകരമായ യാത്രാ വിവരണം ത്യ്മയില് ഞാന്‍ പോയിട്ടുണ്ട് അത് ജോലി ആവശ്യം അന്ന് ഇങ്ങിനെ ഒരു സ്ഥലം ഉള്ളതായി അറിയില്ല ഉണ്ടെങ്കിലും പോകാന്‍ പറ്റുമായിരുന്നില്ല വണ്ടി ഇല്ല പിന്നെ കഫീല്‍ വിടുമായിരുന്നില്ല ആ സ്ഥലത്ത് നിന്നും ഞാന്‍ ഓടി പോരുകയാ ഉണ്ടായത് മറ്റുള്ളവര്‍ക്ക് ഇത്തരം സ്ഥലത്തെ പറ്റി അറിവു നല്കുന്ന താങ്കളുടെ പ്രവര്‍ത്തികള്‍ അള്ളാഹു സ്വീകരികട്ടെ ആമീന്‍ താഴെ ഇറങ്ങിയ ശിഹാബിനെ ഈ വിവരണം കുറച്ചു നരത്തേ ക്ക് ശ്വാസം പിടിച്ചു വായിച്ചു ഗുഡ് ഇനിയും ഇത്തരം വിവരണം പ്രതീക്ഷിക്ക്ന്നു
ReplyDeleteമരീചിക പോലെ തോന്നി അടുത്തെത്തുമ്പോള്‍ വീണ്ടും മരുഭൂ കാണുന്ന പോലെ ബഷീറിന്റെ യാത്രാ വിവരണം വായിച്ച് കമ്പം മൂത്ത് ആളുകള്‍ യാത്ര തുടങ്ങും... ....
ReplyDeleteവെറുതെ എന്തിനാളുകളുടെ പ്രാക്ക് കേള്‍ക്കാന്‍ വേണ്ടി വിരസമായോരു യാത്രയെ ഇത്ര മനോഹരമായി വര്‍ണ്ണിക്കണം ബഷീര്‍..??
[ആര്ക്കായാലുംണ്ടാവും....അസൂയ ;) ]
ഹ..ഹ.. അസൂയ പാടില്ല പ്രിയ രാജ്.. പ്രാക്ക് കേള്‍ക്കുകയില്ല. യാത്രകള്‍ ആസ്വദിക്കുന്നവരും അതല്ലാത്തവരുമുണ്ട്. "ഈ മരുഭൂമിയില്‍ എന്ത് കാണാന്‍.. സൂപ്പര്‍ മാര്‍ക്കറ്റുകളോ മള്‍ട്ടി പ്ലക്സുകളോ എന്തിനു കാണാന്‍ കൊള്ളാവുന്ന ഒരു കെട്ടിടം പോലുമില്ല' എന്നൊക്കെ പറയുന്നവരെ ഇത്തരം ട്രിപ്പുകളില്‍ കൂടെ കൂട്ടിയാല്‍ കഥ തീര്‍ന്നു. അപ്പോള്‍ പ്രാക്ക് കേട്ടെന്നിരിക്കും :)
Deleteഎല്ലാരും കൂടി കൊതിപ്പിക്കാന്‍ ഇറങ്ങിയിരിക്ക്യാ ?
ReplyDeleteഅതുവരെ പോയിട്ട് താഴെ ഇറങ്ങാഞ്ഞത് മോശമായി പോയി . ഇപോ നിങ്ങടെ പ്രായവും ആരോഗ്യവും ധൈര്യവുമൊക്കെ വായനക്കാര്‍ക്ക് പിടി കിട്ടിക്കാണും .....
ഒരു പുസ്തകത്തിലും വായിക്കാൻ കിട്ടാത്ത നല്ലൊരു ..യാത്ര വിവരണം നൽകിയതിന് നന്ദി.
ReplyDeleteആറു പേർ ബ്ലോഗർമാർ ആണെന്ന ഒരു കുഴപ്പം ഒഴിച്ച് നിർത്തിയാൽ ബാക്കി കാര്യങ്ങളെല്ലാം ഓക്കെയാണ്....എന്നാലും ശിഹാബിനെ സമ്മതിക്കണം...എങ്ങനെയാ റബ്ബേ അയാള്‍; ഇറങ്ങിയത്...
ReplyDeleteശിഹാബ് പേടിപ്പിച്ചു കളഞ്ഞു. ചങ്ങാതിയോട് പറയൂ മാതിരി അതിസാഹസികത ഇനി കാണിച്ചാൽ ഇങ്ങോട്ടും കൂടെ കൂട്ടില്ല എന്ന്! :( ബഷീർ വള്ളിക്കുന്ന് ! രാഷ്ട്രീയം ഇല്ലാത്ത ഒരു ലേഖനം വായിച്ചതിന്റെ സന്തോഷം കൂടെ രേഖപ്പെടുത്തുന്നു. :)
ReplyDeleteആറു പേർ ബ്ലോഗർമാർ ആണെന്ന ഒരു കുഴപ്പം ഒഴിച്ച് നിർത്തിയാൽ ബാക്കി കാര്യങ്ങളെല്ലാം ഓക്കെയാണ്.എന്നാലും ശിഹാബിനെ സമ്മതിക്കണം...എങ്ങനെയാ റബ്ബേ അയാള്‍; ഇറങ്ങിയത്...
ReplyDeleteത്രസിപ്പിക്കുന്ന യാത്രാവിവരണം.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
DeleteAshraf Meleveettil, ഇനി ജബ്ബാർ ഭായ് വിളിക്കില്ല. ഈ ട്രിപ്പോടെ അദ്ദേഹം വളരെ തിരക്കുള്ള ഒരു ടൂർ കോർഡിനേറ്ററായി മാറിക്കഴിഞ്ഞു. അടുത്ത ട്രിപ്പിന് ആളുകൾ ക്യൂവിലാണ്.
Deleteഇങ്ങിനെയൊരു ടൂർ പദ്ധതിയെപ്പറ്റി ശ്രീ വട്ടപ്പൊയിൽ സൂചിപ്പിച്ചിരുന്നു. കക്ഷി ഇത്തരം യാത്രാ പദ്ധതികളുമായി പലയിടങ്ങളിലേക്കും ക്ഷണിക്കാറുള്ളതും
Deleteഞാൻ അതിസമർത്ഥമായി വഴുതിമാറാറുള്ളതുമാണ്.
ഒരു ബ്ലോഗ് പോസ്റ്റ് വായിക്കുന്നതിലുമെത്രയോ മടങ്ങ് പീഠനമാകും ഒരു കൂട്ടം ബ്ലോഗ്ഗേർസിന്റെ കൂടെയുള്ള ദീർഘദൂരയാത്രയെന്നെ കോമൺസെൻസിന്റെ പിൻബലത്തിൽ
ഈ ക്ഷണവും നിരസിച്ചുവെങ്കിലും
സരസവും അതിലേറെ ഉദ്വേഗജനകവുമായ ഈ പോസ്റ്റിലെ വിവരണം വായിക്കുമ്പോൾ ചെറിയൊരു നഷ്ടബോധം ഫീൽ ചെയ്യുന്നപോലെ...
യാത്രാവിവരണത്തിന് കൊഴുപ്പ് കൂട്ടാനായി കൂട്ടത്തിലെരാളെ കുഴിയിലിറക്കിയത് ക്രൂരതയായിപ്പോയി. ആവശ്യത്തിലും കവിഞ്ഞ് തുളുമ്പിയ ഫോട്ടോസ് അരോചകവും
താഹിറിന്റെയും നൌഷാദിന്റെയും സമാന ബ്ലോഗ്പോസ്റ്റുകളെ മെന്‍ഷന്‍ ചെയ്യുക വഴി ബഷീര്‍ക്ക ഈ'യിടങ്ങളില്‍ അത്യപൂര്‍വ്വമായൊരു
മാന്യതയും വര്‍ഗ്ഗസ്നേഹവും പ്രകടിപ്പിക്കുന്നു.....
മുഹമ്മദ് അസദിന്റെ പുസ്തകം വായിചതിൽപ്പിന്നെ മരുഭൂമിയോട് എന്തോ ഒരു അടുപ്പമാണു. ഇതും കൂടിയായപ്പോൾ .....
ReplyDeleteമസ്കതിലിരുന്നു വഹ്ബ ക്രെയ്റ്ററില് പോയ ഒരു പ്രതീതി...വളരെ നന്ദി.......
ReplyDeleteഇങ്ങിനെയുള്ള ഒരുസ്തലതെ കുറിച്ച് അറിയാനും കാണുവാനും കഴിഞ്ഞതിൽ.....
WELL SAID, INTERESTING. VAYANAKKIDAYIL ARIYADE SHIHAB KARANAM BP ONNU KOODI !!. ALHAMDULILLAH !!!
ReplyDeleteWOW! Very interesting and lively. Keep sharing.
ReplyDeleteThanks Basheerka....ഹൃദ്യമായ വിവരണവും ചിത്രങ്ങളും......! പക്ഷെ ശിഹാബ് ശെരിക്കും പേടിപ്പിച്ചു കളഞ്ഞു......ആ ഫോട്ടോസ് കണ്ടാൽ അയാൾക് ഒരിക്കലും അതിലെ കേറിവരാൻ പറ്റും എന്ന് തോന്നുന്നില്ല ...താങ്ക്സ് God .
ReplyDeleteനല്ല ഒരു യാത്ര വിവരണം .വഹ്ബ ക്രെയ്റ്ററിനെ പറ്റി ഞാൻ ഇവിടെ ചില സ്വദേശികളോട് ചോതിച്ചു ..ഒരുത്തനും അറില്ല ..ആദ്യ ഫോട്ടോകളിൽ ഒന്നും അത്ര ഭീകരത തോന്നിയില്ല ,ശേഷം ശിഹാബ് താഴെ എത്തിയ "ആ വട്ടത്തിൽ മാർക്കു ചെയ്ത " ഫോട്ടോ കണ്ടപ്പോൾ ആണ് ,ഇതൊരു സംഭവം ആണ് എന്ന് മനസിലായത് ..ഒരിക്കൽ പോകണം എന്ന് കരുതുന്നു ..
ReplyDeleteഅതെ Deepu, സ്വദേശികളിൽ പലർക്കും ഈ സ്ഥലത്തെപ്പറ്റി വലിയ പിടിപാടില്ല. മറ്റെന്തെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഇതൊരു വലിയ ടൂറിസ്റ്റ് കേന്ദ്രം ആവുമായിരുന്നു.
Deleteവളരെ നന്നായിട്ടുണ്ട്
ReplyDeleteവളരെ മനോഹരം , യാത്രയില്‍ കൂടെ പോന്ന പോലെ തീര്‍ച്ചയായും ജരീറിന്റെ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് ഒരു റഫറന്‍സ് ആയി ഉപകരിക്കും .ശിഹാബ് കയറി വന്നു എന്തെല്ലാം പങ്കുവച്ചു എന്ന് കൂടി ചേര്‍ക്കുമോ ? , വഴി കാണാതെ എന്തായിര്നു അവന്റെ മനസില്‍ .? മുകളില്‍ നിലക്കുനവരെ പോലെ അവനും ഭായപെട്ടിരുന്നോ ?ശിഹാബിന്റെ അനുഭവം കൂടി പങ്കു വച്ചാല്‍ ഇനി ആരെങ്കിലും ഇറങ്ങാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അവര്‍ക്ക് പ്രയോജനം ആവും
ReplyDeleteശിഹാബ് ഏറെ ഭയപ്പെട്ടിരുന്നു. മുകളിലേക്ക് നോക്കുമ്പോള്‍ ചുറ്റുപാടും കൂറ്റന്‍ പാറക്കെട്ടുകള്‍ കണ്ടു തളര്‍ന്നു പോയി എന്ന് പറഞ്ഞു. ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി ഒരു മരത്തിന്റെ വലിയ ചില്ല ഒടിച്ചെടുത്ത് അതുമായി ക്രെയ്റ്ററിന്റെ നടുവിലേക്ക് നടക്കുക പോലും ചെയ്തു. ഞങ്ങള്‍ നില്ക്കുന്ന ഭാഗം കണ്ണില്‍ പെട്ട ശേഷമാണ് കയറി വരാനുള്ള ധൈര്യം ഉണ്ടായത് എന്ന് പറഞ്ഞു.
Deleteഗള്‍ഫിലേക്കുള്ള തൊഴിലവസരങ്ങളെല്ലാം പലപ്പോഴായി തട്ടിമാറ്റിയതാണ്. ജോലിയൊക്കെ നാട്ടില്‍ മതിയെന്ന തോന്നല്‍. പക്ഷേ യാത്രാനുഭങ്ങള്‍ കാണുന്പോള്‍ ഗള്‍ഫിലേക്ക് പറക്കണം എന്ന അാഗ്രഹം കൂടി കൂടി വരുന്നു.
ReplyDeleteശിഹാബിനെ കൈ പിടിച്ചു കയറ്റി എങ്ങിനെയുണ്ട് താഴെ എന്ന ചോദ്യത്തിന് അവന്റെ മറുപടി ഇറങ്ങരുത് ട്ടോ എന്നായിരുന്നു
ReplyDeleteഎന്നാൽ ഉള്ളിലുണ്ടായ അവന്റെ ഭയം ഒന്നും മുഖത്ത് കണ്ടില്ല. അപാര ആത്മ ധൈര്യമാണ് അവന് .
വിറയാർന്ന കൈകളോടെ പിടക്കുന്ന മനസ്സോടെ ആണ് അവൻ അള്ളിപ്പിടിച്ചു കയറുന്ന ഫോട്ടോ ഞാൻ എടുത്തത്
മാത്രവുമല്ല മനസ്സിൽ ഭയവും... ഒന്ന് അവനെന്തെങ്കിലും പറ്റുമോ എന്നത്
രണ്ടാമത്തത് അവനെങ്ങാനും ആ സമയത്ത് ഫോട്ടോ എടുക്കുന്നത് കണ്ടാൽ എന്ത് പറയും എന്നുള്ളത് .
എന്നാൽ മുകളിലെത്തി അവന്റെ കോണ്ഫിടെന്റ്റ് കണ്ടപ്പോ എനിക്ക് തോന്നി 2 സനാപ്പും കൂടി അടിക്കാമായിരുന്നു എന്ന് ...
എങ്ങനെ ജറീര്‍ ശിഹാബിന്റെ കൂടെ ഇറങ്ങാതിരുന്നു. ജരീറും സാഹസികത ഇഷ്ടപെടുന്ന ആളാണല്ലോ
Deleteഅവന് ഇറങ്ങുത് ജറീര്‍ കണ്ടില്ലേ ?
very intrsting
ReplyDeleteബഷീര്‍ക്ക ... മനസ്സില്‍ എവിടെയൊക്കെയോ പാത്ത് വെച്ചിരുന്ന ഒരു സ്വപ്ന യാത്ര താങ്കള്‍ കട്ടെടുത്തു പോയ പോലെ ..ഏതായാലും ബ്ലോഗിലൂടെ കൂടെ പോരാന്‍ ഒത്തു
ReplyDelete. കഴിഞ്ഞ പെരുന്നാള്‍ ലീവിന് റിയാദില്‍ നിന്ന് ജിസാനില്‍ പോയപ്പോള്‍ രാത്രി ബീച്ചില്‍ കൂട്ടുകാരൊത്തു കളിച്ചു കൊണ്ടിരിക്കെ .. ജേഷ്ടനെ കാണാതായതും വെള്ളത്തിലും കരയിലും.. വണ്ടിയെല്ലാം ലൈറ്റ് ഇട്ടുവെച്ചു തെരഞ്ഞു വിളിച്ചു നടന്നതും മനസ്സിലേക്ക് ഇരമ്പിവന്നു, ശിഹാബിനെ കാണാതായ അനുഭവം വായിച്ചപ്പോള്‍.,
സന്തോഷത്തോടെ വന്നു ഒരാളെ കൂടാതെ തിരിച്ചു പോരേണ്ടുന്ന ആ ഒരവസ്ഥ, ഒരു നിമിഷം മനസ്സിലേക്ക് തള്ളിക്കയറി വന്നു. ജീവിതത്തിലൊരിക്കലും മനസ്സില്‍ അപ്പോളുണ്ടാകുന്ന ആളലും മനസ്സിലൂടെ മിന്നി മറയുന്ന ആന്തലുകളും മറക്കാനാവില്ല...തീര്ച്ചലയായും ഇതില്‍ യാത്ര പോയ എല്ലാരും വേണ്ടുവോളം അതനുഭാവിചിരിക്കുംഎന്ന് തോന്നി. (ബേജാറായി കുറെ തിരഞ്ഞു നടന്ന ശേഷം മൂപ്പര് തിരിച്ചെത്തി.- ഇരുട്ടത്ത് കടലില്‍ ഇറങ്ങി കളിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ പുള്ളി ദിശ മാറി കുറച്ച് അപ്പുറം പോയി കേറി ഞങ്ങളെ തിരഞ്ഞു നടക്കുകയായിരുന്നു. )
സമാനമായ അനുഭവമുള്ളതു കൊണ്ട് നിങ്ങൾക്ക് അതിന്റെ ഗൌരവം പെട്ടെന്ന് ഉൾകൊള്ളാൻ പറ്റി അല്ലേ.
DeleteThis comment has been removed by the author.
ReplyDeleteയാത്രകള്‍ പല തരത്തിലാണല്ലോ ആസ്വദിക്കുന്നത് , zoo ലേക്ക് പോകുന്നതും പാര്‍ക്കിലേക്ക് പോകുന്നതും മ്യൂസിയത്തിലേക്ക് പോകുന്നതുമെല്ലാം അതിന്റേതായ രീതിയില്‍ ആണ് ആസ്വതിക്കുക . ഈ ടൂറില്‍ അതിന്റേതായ രീതിയില്‍ ആസ്വതിച്ചത് ശിഹാബ് തന്നെയാണ് . ശിഹാബ് ഇല്ലെങ്കില്‍ ഈ യാത്രാ പൂര്ന്നമാകുമായിരുന്നില്ല ..... ശിഹാബിന്റെ ധൈര്യത്തിന് ഒരു ഉമ്മ . ഒരു യാത്ര പോയി വന്ന സുഖം കിട്ടി ബഷീര്‍ക്കാ ... എന്നാലും പകുതി വരെയെങ്കിലും ഇറങ്ങാമായിരുന്നു.....
ReplyDeleteThis comment has been removed by the author.
ReplyDeleteVery nice ... Thank You..
ReplyDeleteYatra istapedunnavar SAFARI channel kananam
Now available online http://safaritvchannel.com
ബഷീരിക്ക, ഫോട്ടോകൾ അതിമനോഹരം, വായിച്ചപ്പോൾ ഞാനും നിങ്ങളുടെ കൂടെ വന്ന അനുഭവം, ശിഹാബ് കാണിച്ചത് അതിസാഹസം തന്നെ, അത്രയും വേണ്ടായിരുന്നു. ഒന്നും പറ്റാഞ്ഞത് വളരെ ഭാഗ്യം കൊണ്ട്.
ReplyDeleteവായിച്ചു കഴിഞ്ഞപ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലെ തോന്നി .... വളരെ മനോഹരം , യാത്രയില്‍ കൂടെ പോന്ന പോലെ തീര്‍ച്ചയായും ജരീറിന്റെ ഫോട്ടോകള്‍ ,.......
ReplyDeleteആദ്യ അന്യഗ്രഹ യാത്രയില്‍ സാധാരണ മനുഷ്യര്‍ പോകാറില്ല... ഏതായാലും വഹ്ബയിലേക്ക് കുറച്ച് ബ്ലോഗര്‍മാരെ അയച്ച് പരീക്ഷിക്കാന്‍ എടുത്ത തീരുമാനം ശരിയായി എന്നു തോന്നുന്നു. :)
ReplyDeleteഅടുത്ത തവണ ഞങ്ങളുടെ കൂടെ വന്നാല്‍ കുഴിയിലിറക്കി തരാം..
മാഷേ സാഹസികമായ ഈ യാത്ര അതിന്റെ ചൂരും ചൂടും പകർന്നാണ് എഴുതിയത് .ഇടക്ക് ഭയപ്പെടുത്തിയെങ്കിലും നല്ല ഒരു യാത്രാനുഭവം തന്നു .ഇതൊരു പുതിയ അറിവും അനുഭവവുമാണ് പകർന്നത്.എങ്കിലും സാഹസികനായ ഷിഹാബിന്റെ ഫോട്ടൊ പരിചയപെടുത്താമായിരുന്നു.എന്തയാലും പോയികണ്ടതുപോലെ അനുഭവപ്പെട്ട് .മനോഹരം
ReplyDeleteശിഹാബ് ക്രെയ്റ്ററിനുള്ളില് നിന്നെടുത്ത അദ്ദേഹത്തിന്റെ ക്ലോസ് അപ്പ് അടക്കം നിരവധി ഫോട്ടോകള്‍ ഉണ്ടല്ലോ.. കണ്ടില്ലേ..
Deleteമനോഹരമായ വിവരണം
ReplyDeleteകുറെ വര്‍ഷങ്ങള്‍ സൌദിയില്‍ നിന്നിട്ടും ഇങ്ങേനെയൊരു സ്ഥലത്തെപറ്റി അറിഞ്ഞില്ലല്ലോ എന്ന നിരാശയുണ്ട്
ഒന്നാന്തരം അനുഭവവിവരണം. ത്രില്ലടിച്ചുപോയി. വിവരണത്തോട് ഒട്ടിനില്ക്കുന്ന ചിത്രങ്ങളും. നന്ദി ബഷീര്‍.
ReplyDelete.. സമയം നാല് മണിയോട് അടുക്കുന്നു. അല്പം കൂടെ വൈകിയാൽ ഇരുട്ടിത്തുടങ്ങും. പിന്നെ എന്ത് ചെയ്യും. ക്രെയ്റ്ററിനുള്ളിൽ പാമ്പുകളെ കണ്ടതായി ഏതോ സഞ്ചാരി എഴുതിയതൊക്കെ എന്റെ തലയിലൂടെ ഇറങ്ങിക്കയറി. തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വഴിയോടു ചേർന്ന് ഒരു ഗുഹ.. അതിനുള്ളിൽ അസ്ഥികൂടങ്ങൾ!!!. സന്ദര്‍ഭം ; എട്ടു ഹൃദയങ്ങളില്‍
ReplyDelete(ബ്ലോഗേഴ്സ് &അണ് ബ്ലോഗേഴ്സ് ) നിന്നും പല്ലാവൂര്‍ അപ്പുമാരാരും സംഘവും പാറമേക്കാവിന് വേണ്ടി അവതരിപ്പിക്കുന്ന ഒരു ട്രിപ്പിള്‍ തായമ്പക കേള്‍ക്കാം
ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
ReplyDeletethank you.. Good attempt
Deleteവളരെ നല്ല വിവരണം, പോകണമെന്ന് ആഗ്രഹിക്കുന്നു
Delete.
കിടിലന്‍ യാത്രാവിവരണം..
ReplyDeleteഅഭിനന്ദനങ്ങള്‍...!!
എന്ത് പറഞ്ഞാലാ മതിയാവുക എന്ന് അറിയില്ല ബഷീര്‍ക്കാ.. പടച്ചവനു നന്ദി. എല്ലാരും സുരക്ഷിതരായത്തിനു. ഞങ്ങള്‍ക്ക് ഇത് വായിക്കാന്‍ എഴുതിയതിനു എല്ലാം അനുഗ്രഹം തന്നെ.
ReplyDeletekothiyaaavunnu..
ReplyDeleteasooya perukkunnu...
assalayi....vayich kazhinhappozanu manassilayath nhan office le kaserayil thanneyanullathenn
ReplyDeleteനന്നായിരിക്കുന്നു ബഷീര്‍ക്കാ ....
ReplyDeletebasheerkka adipoli tttttooooooooooo
ReplyDeleteഎന്നെപ്പോലുള്ളവർ ഒരിക്കലും ചെന്നു പെടാനിടയില്ലാത്ത മരുഭൂമിയിലെ വന്യതയെ ആകർഷകമായി അക്ഷരപ്പെടുത്തിയ ബഷീരിന് സകല ഭാവുകങ്ങളും...ഉദ്യോഗജനകമായിരുന്നു വായനാനുഭവം.ഒപ്പം ശിഹാബ് എന്ന ധൈര്യശാലിക്ക് പ്രത്യേക അഭിനന്ദനം.
ReplyDeleteക്രെട്ടറിനുള്ളില് ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ എന്റെ പോസ്റ്റില്‍ കാണാം
ReplyDelete