February 23, 2014
പത്രമുത്തശ്ശിമാരും ഏഷ്യാനെറ്റും നവകേരളത്തിന്റെ ശാപങ്ങളോ?
February 19, 2014
ആശ്രമത്തിലെ 'നരക'ക്കാഴ്ചകളും വാർത്ത മുക്കിയ മാധ്യമങ്ങളും
ആൾദൈവങ്ങൾക്ക് മതമില്ല. അവരുടെ മതം അവരുടെ സ്വന്തം താത്പര്യങ്ങളും ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കെട്ടുകഥകളുടെ കൂമ്പാരങ്ങളുമാണ്. അത്തരം ദൈവങ്ങളിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം കാണും. അവരൊരുക്കുന്ന കപട ആത്മീയ വലയത്തിൽ അകപ്പെടുന്ന പാവം പിടിച്ച അനുയായികളെ സംബന്ധിച്ചിടത്തോളം പ്രചരിക്കപ്പെടുന്ന മിത്തുകളും കെട്ടുകഥകളും വെള്ളം തൊടാതെ വിഴുങ്ങാനുള്ള ഉരുപ്പടികളാണ്. അവിടെ ചിന്തകളോ ചോദ്യങ്ങളോ ഇല്ല. വിധേയത്വവും കീഴ്പ്പെടലും മാത്രം. ബുദ്ധിയോ വിചാരമോ ഇല്ല, വികാരങ്ങളും വിഭ്രാന്തികളും മാത്രം. മാതാ അമൃതാനന്ദമയിയെന്ന അമ്മയുടെ കൂടെ വർഷങ്ങൾ ചിലവഴിച്ച ഓസ്ട്രേലിയക്കാരിയായ
ഗെയില്‍ ട്രെഡ്വെല് എഴുതിയ 'വിശുദ്ധ നരകം' (Holy Hell - A memoir of Faith, Devotion and Pure Madness) എന്ന പുസ്തകമാണ് ആൾദൈവ
പരമ്പരയിലെ ഒടുവിലത്തെ (അവസാനത്തേതല്ല) വെടിക്കെട്ട് ഉതിർത്തിരിക്കുന്നത്. 229 പേജുള്ള പുസ്തകത്തിന്റെ പി ഡി എഫ് കോപ്പി കയ്യിൽ കിട്ടിയപ്പോൾ വെറുതെ
ഒന്ന് രണ്ടു അദ്ധ്യായങ്ങൾ വായിച്ചു നോക്കി. തല തിരിഞ്ഞ വിഷയമായത് കൊണ്ട് തല തിരിച്ചാണ് വായനയും തുടങ്ങിയത്. അവസാനത്തിൽ നിന്ന് മുകളിലോട്ട്!!.
February 16, 2014
ബാബ രാംദേവും സാദിഖലി തങ്ങളും
കോഴിക്കോട്ടെ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് നടത്തിയ സോമയാഗ വേദിയില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തതായ വാർത്ത കണ്ടു. സന്യാസി വര്യന്മാരും സാദിഖലി തങ്ങളും ചേർന്ന് യാഗ സദസ്സ് ഗംഭീരമാക്കിയ വാർത്ത വായിച്ചപ്പോൾ കേരളത്തിന്റെ മത സൗഹാര്‍ദ്ദവും സാമുദായിക സഹവർത്തിത്വവും ഓർത്ത് അല്പം അഭിമാനവും തോന്നി. ഓരോ മത വിഭാഗത്തിലെ നേതാക്കളും മറ്റു മതവിഭാഗങ്ങളുടെ പൊതുപരിപാടികളിൽ സൗഹാർദ്ധ പ്രതിനിധികളായി പങ്കെടുക്കുന്നതും സംസാരിക്കുന്നതും ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത ബഹുസ്വര സമൂഹത്തിൽ തീർത്തും ഗുണപരമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. മലബാറിലെ മുസ്ലിം സമൂഹത്തിൽ ഏറെ സ്വാധീനമുള്ള പാണക്കാട് കുടുംബത്തിലെ ആരെങ്കിലും ഇത്തരം ചടങ്ങുകളിൽ പങ്കെടുത്താൻ ആ ചടങ്ങുകളുടെയും അതിൽ പങ്കെടുത്തവരുടെയും മിഴിവ് അല്പം കൂടുകയല്ലാതെ കുറയുകയില്ല.
February 3, 2014
ജസീറാ, ബെറുപ്പിക്കല്ലേ!!
ഏത് വിഷയവും വല്ലാതെ ഓവറാക്കുന്നവരോട് ഞങ്ങൾ നാട്ടുമ്പുറത്തുകാർ പറയുന്ന ഡയലോഗാണ് 'വല്ലാതെ ബെറുപ്പിപ്പിക്കാതെ പോ' എന്നത്. ജസീറയോടും അതാണ് പറയാനുള്ളത്. വല്ലാതെ ഓവറാക്കല്ലേ മോളേ. പണി പാളും. ഡൽഹിയിൽ നിന്നുള്ള സമരം തീർത്ത ശേഷം ജസീറ നേരെ പോയത് ചിറ്റിലപ്പിള്ളിയുടെ വീട്ടിലേക്കാണ്. പാരിതോഷികമായി പ്രഖ്യാപിച്ച കാശ് വേണമെന്ന് പറഞ്ഞ്.. കൊച്ചു കുഞ്ഞുങ്ങളെയും പ്രദർശിപ്പിച്ചുള്ള കുത്തിയിരുപ്പ് സമരവും തുടങ്ങിക്കഴിഞ്ഞു. ഏതോ ഒരു സിനിമയിൽ ഇന്നസെന്റ് ചോറ് വിളമ്പുന്ന ഒരു കോമഡി രംഗമുണ്ട്. അല്പം ചോറിടട്ടെ എന്ന് പല കുറി ചോദിച്ചിട്ടും വേണ്ട എന്ന് പറഞ്ഞ കക്ഷി പിന്നെ ഇന്നസെന്റിനെ തിരിച്ച് വിളിച്ചു ചോറ് ചോദിക്കുന്ന രംഗം. അപ്പോൾ ഇന്നസെന്റ് ഒരു പ്രത്യേക രീതിയിൽ തല വെട്ടിച്ചു കൊണ്ട് ഒരു ഡയലോഗടിക്കുന്നുണ്ട്. ആ ഡയലോഗാണ് ജസീറയുടെ ഇപ്പോഴത്തെ സത്യാഗ്രഹം കാണുമ്പോൾ ഓർമ വരുന്നത്. ഡൽഹിയിൽ നിന്നും തിരിച്ചു വരുമ്പോൾ ചിറ്റിലപ്പിള്ളിയുടെ വീട്ട് പടിക്കലേക്കു പോകുന്നതിന് പകരം കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കേരളമൊട്ടാകെ തരംഗമുയർത്തി സമരം നടത്തുന്ന കെ കെ രമയുടെ നിരാഹാര പന്തലിലേക്ക് ജസീറ പോയിരുന്നെങ്കിൽ അതൊരു അന്തസ്സുള്ള വാർത്തയാകുമായിരുന്നു.
February 2, 2014
കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ
കൊലയാളികൾക്ക് ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതരുത്. അവരുടെ ക്ഷേമം അന്വേഷിക്കാനും അവർക്കൊരു പോറലേറ്റാൽ ഓടിയെത്തി ആശ്വസിപ്പിക്കാനും വേണ്ടി വന്നാൽ ഒരു തീപ്പന്തം കണക്കെ കത്തിജ്വലിക്കാനും അവർക്കൊരു പോളിറ്റ് ബ്യൂറോയുണ്ട്. സ്വന്തം പോളിറ്റ് ബ്യൂറോ.. കേരളത്തിലെ ജയിലുകളിൽ നിരവധി കൊലക്കേസ് പ്രതികളുണ്ട്. കഠിന തടവും ജീവപര്യന്തവും അനുഭവിക്കുന്ന നിരവധി പേർ. പക്ഷേ ഈ പോളിറ്റ് ബ്യൂറോയുടെ പ്രത്യേകത ഒരു പ്രത്യേക കൊലക്കേസിലെ പ്രതികളെക്കുറിച്ച് മാത്രമാണ് അവർക്ക് ആധിയും വ്യാധിയുമുള്ളത് എന്നതാണ്. സഖാവ് ടി പി യെ അമ്പത്തൊന്ന് വെട്ട് വെട്ടി മൃഗീയമായി കൊന്ന ഈ പ്രതികൾ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയിട്ട് കൃത്യം നാല് ദിവസം തികഞ്ഞിട്ടില്ല. അതിനിടയിലാണ് പോളിറ്റ് ബ്യൂറോ മെമ്പർ കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എം എൽ എ മാരുടെ ഒരു സംഘം കൊലപ്പുള്ളികളെ സന്ദർശിച്ചു അവർ ജയിലിൽ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് വലിയ വായിൽ നിലവിളിക്കുന്നത്. എന്തൊരു സങ്കടം. എന്തൊരു വേവലാതി. പെറ്റ തള്ളക്ക് പോലും ഇത്രയും വിഷമവും സങ്കടവും കാണുമോ എന്നത് സംശയമാണ്.
Subscribe to:
Posts (Atom)