കേരളത്തിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള രണ്ട് പത്രങ്ങൾ മനോരമയും മാതൃഭൂമിയുമാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പത്രമുത്തശ്ശിമാർ. കേരളീയ പൊതുസമൂഹത്തിന്റെ നിത്യജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ.. ലക്ഷക്കണക്കിന് വരിക്കാർ. അനുദിനം വളരുന്ന വായനാ സമൂഹം. പക്ഷെ എന്തുകൊണ്ടാണ് ഈ രണ്ടു പത്രങ്ങളും വള്ളിക്കാവ് ആശ്രമവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളെക്കുറിച്ച് ഒരക്ഷരം എഴുതാതിരുന്നത്. ഇതൊരു വാർത്ത അല്ല എന്നത് കൊണ്ടാണോ?. ഈ വാർത്തയിൽ തെല്ലും സത്യമില്ല എന്ന് അന്വേഷിച്ചു കണ്ടെത്തിയത് കൊണ്ടാണോ? അതല്ല ഈ വാർത്ത പുറത്ത് വിട്ടാൽ അമ്മയുടെ ആരാധക വൃന്ദങ്ങൾ പിണങ്ങുമെന്നത് കൊണ്ടാണോ?. ആദ്യത്തെ രണ്ടു കാരണങ്ങളുമാകാൻ ഇടയില്ല. വളരെ സെൻസിറ്റീവായ ഒരു വാർത്ത തന്നെയാണിത്. എന്റെ കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ച പോലെ ഗെയിലിന്റെ പുസ്തകത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഉറപ്പിച്ചു പറയുക വയ്യ. അവർക്ക് അവരുടെതായ ലക്ഷ്യങ്ങളും താത്പര്യങ്ങളും കാണുമായിരിക്കാം. പക്ഷേ വളരെ ആധികാരികമായ സ്വരത്തിൽ ഉന്നയിച്ചിരിക്കുന്ന ആ ആരോപണങ്ങൾ ഒരു വാർത്തയാണ്. അതറിയാനുള്ള അവകാശം ഓരോ വായനക്കാരനുമുണ്ട്. അതിലെ ശരി തെറ്റുകൾ അവരുടെ ചിന്തകൾക്കും ബോധ്യങ്ങൾക്കുമാണ് വിട്ടു കൊടുക്കേണ്ടത്. പത്ര മുതലാളിമാരുടെ ദാർഷ്ട്യങ്ങളും താത്പര്യങ്ങളുമല്ല അത് തീരുമാനിക്കേണ്ടത്.
വാർത്ത സത്യമാണോ അല്ലയോ എന്ന് പോലീസ് അന്വേഷിച്ചു കണ്ടെത്തി റിപ്പോർട്ട് വന്ന ശേഷം പത്രത്തിൽ കൊടുത്താൽ മതി എന്ന ഒരു പോളിസി എടുത്തു കഴിഞ്ഞാൽ പത്രമുതലാളി ആപ്പീസ് പൂട്ടി എന്ന് കാശിക്ക് പോയി എന്ന് ചോദിച്ചാൽ മതി. അപ്പോൾ പ്രശ്നം അവസാനം പറഞ്ഞത് തന്നെ. അമ്മയെ ദൈവമായി കണ്ട് വിശ്വാസമർപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ വികാരം വൃണപ്പെടും. അവർ പത്രത്തിനെതിരെ തിരിയും. ആരുടെയൊക്കെ വികാരം വ്രണപ്പെടും എന്ന് നോക്കി വാർത്തകൾ തരം തിരിക്കുകയും മുക്കേണ്ടത് മുക്കുകയും പൊക്കേണ്ടത് പൊക്കുകയും ചെയ്യുന്ന ഒന്നിനെയാണോ നാം പത്രപ്രവർത്തനം എന്ന് വിളിക്കുന്നത്. മാതൃഭൂമിയുടെ ഭാഷയിൽ 'പത്രത്തോടോപ്പമുള്ള ഒരു സംസ്കാരം' എന്ന് വിളിക്കുന്നത് വികാരം നോക്കി വാർത്തകൾ മുക്കുന്നതിനെയാണോ?. 'മലയാളത്തിന്റെ സുപ്രഭാതം' എന്ന് മനോരമ പറയുന്നത് സ്വന്തം ഇഷ്ടത്തിനൊത്ത വാർത്തകൾ പടച്ചുണ്ടാക്കുകയും അറിയപ്പെടേണ്ട വാർത്തകൾ മുക്കുകയും ചെയ്യുന്ന ഒരു പ്രഭാതത്തെയാണോ? ഇതാണോ തഴക്കവും പഴക്കവും ചെന്ന ഒരു പത്രസ്ഥാപനത്തിൽ നിന്നും അതിന്റെ വായനക്കാർ പ്രതീക്ഷിക്കുന്ന മാധ്യമ നൈതികത?.
വിദേശത്തുള്ള ഏതെങ്കിലും 'അനോണി' എഴുത്തുകാരന്റെ കൃതിയെ കേന്ദ്രീകരിച്ചുള്ള ഒരു വിവാദമായിരുന്നുവെങ്കിൽ മാധ്യമങ്ങൾക്ക് അവ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിക്കേണ്ടി വരുമായിരുന്നു. പക്ഷേ ഇത് വള്ളിക്കാവിലെ ആശ്രമത്തിൽ അമ്മയോടൊപ്പം ഇരുപതു വർഷം ജീവിച്ച, കേരളീയ പൊതുസമൂഹത്തിലും മാധ്യമങ്ങൾക്കിടയിലും അമ്മയുടെ ആധികാരിക പ്രതിനിധിയായ അറിയപ്പെട്ട ഒരു സന്യാസിനി എഴുതിയ പുസ്തകമാണ്. ആ പുസ്തകത്തിൽ അവർ വെളിപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന പരാമർശങ്ങളെ അറിയാനുള്ള അവകാശം മനോരമയുടെയും മാതൃഭൂമിയുടെയും വായനക്കാർക്കില്ലേ?. അവരിൽ നിന്ന് അത്തരമൊരു വാർത്ത മറച്ചു വെക്കുന്നത് കൊണ്ട് എന്ത് പത്ര ധർമമാണ് നിർവഹിക്കപ്പെട്ടത്?. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹത്തിലെ ഒരു ചെറിയ ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ആത്മീയ കേന്ദ്രമാണ് വള്ളിക്കാവിലേത്. ഈ കേന്ദ്രത്തിനെതിരെ ഏറ്റവും ശക്തമായ എതിർപ്പുകൾ വന്നിട്ടുള്ളത് ഹൈന്ദവ സമൂഹത്തിലെ ഉത്പതിഷ്ണുക്കളിൽ നിന്നും സന്യാസിമാരിൽ നിന്നും തന്നെയാണ്. ആ എതിർപ്പുകളെ മനസ്സ് കൊണ്ട് അംഗീകരിക്കുന്ന ഒരു വലിയ ജനസഞ്ചയമാണ് ഈ പത്രങ്ങളുടെ വായനക്കാർ ... അവരോട് ഈ പത്ര മുത്തശ്ശിമാർക്ക് കടപ്പാടുകളും ബാധ്യതകളുമില്ലേ?.
ദൃശ്യമാധ്യങ്ങളുടെ കൂട്ടത്തിൽ ഈ വാർത്ത സമ്പൂർണമായി തമസ്കരിച്ചത് ഏഷ്യാനെറ്റാണ്. 'നേരോടെ നിർഭയം നിരന്തരം' അവർ ആ വാർത്ത മുക്കിക്കൊണ്ടിരുന്നു. അപ്രധാനമായ ഒരു സ്ലോട്ടിൽ പോലും ഈ 'ബ്രേക്കിംഗ് ന്യൂസ്' പുറത്തു വിട്ടില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയ സരിതയുടെ പിറകെ നാണമില്ലാതെ ഓ ബി വാനുകളുമായി ഓടിയവർ ഒരു റിപ്പോർട്ടറെപ്പോലും വള്ളിക്കാവിലേക്ക് വിട്ടില്ല. കവർ സ്റ്റോറിക്കാരെ തിരിയിട്ടു തിരഞ്ഞിട്ട് കണ്ടില്ല. ഞെട്ടിപ്പിക്കുന്ന വാർത്താസമീപനം. ഏഷ്യാനെറ്റും അതിന്റെ കഴിവുറ്റ വാർത്താ ടീമും സമ്പൂർണമായി മോദിവത്കരണത്തിലേക്ക് വഴുതി വീണു കഴിഞ്ഞുവോ എന്ന സംശയം നാൾക്കുനാൾ ബലപ്പെട്ടു വരികയാണ്. കേരള ജനത നെഞ്ചേറ്റി വളർത്തിയ വാർത്താ സ്ഥാപനങ്ങൾ തന്നെ ആ ജനതയുടെ ശാപമായി തിരിച്ചടിക്കുന്ന നാളുകളാണോ ഇനി വരാൻ പോകുന്നത്. പറയുക വയ്യ. മറ്റൊന്നുള്ളത് ഒരു സ്ത്രീ നിരന്തരം പീഡിക്കപ്പെട്ടു എന്ന് തുറന്നെഴുതിയിട്ടും സാംസ്കാരിക കേരളത്തിലെ നായകന്മാർ ശബ്ദമുയർത്തിയില്ല എന്നതാണ്. വനിതാ സംഘടനകളുടെ പ്രകടനം നടന്നില്ല. ഒരു 'അന്വേഷി'കളെയും പുറത്ത് കണ്ടില്ല.യുവ സംഘടനകളുടെ പ്രതിഷേധ മാർച്ചുകൾ ഉണ്ടായില്ല. ഒരു കോടതിയും സ്വമേധയാ കേസേടുത്തില്ല. എന്ത് പ്രബുദ്ധതയാണ് കേരളം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്.
മാധ്യമങ്ങളെ മൊത്തമായി അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ഈ വിഷയം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നപ്പോൾ തുടക്കത്തിൽ ഒന്ന് അറച്ച് നിന്നെങ്കിലും മാധ്യമ ധർമത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ഈ വാർത്തക്ക് ഇടം നല്കുവാൻ ചില മാധ്യമങ്ങൾ മുന്നോട്ട് വരികയുണ്ടായി. അവരെ അഭിനന്ദിച്ചേ തീരൂ.. ഇന്ത്യാവിഷൻ ചാനലാണ് അവയിൽ എടുത്തു പറയേണ്ടത്. ഈ വാർത്ത പുറത്ത് വന്നതിന്റെ പിറ്റേ ദിവസം തന്നെ അവരുടെ ന്യൂസ് നൈറ്റ് ഈ വിഷയത്തെക്കുറിച്ചായിരുന്നു. റിപ്പോർട്ടർ ടി വിയും ഈ വാർത്തയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അവരുടെതായ പങ്ക് വചിച്ചു. മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും ഈ വിഷയത്തെ അതിന്റെ തുടക്കം മുതൽ അർഹിക്കുന്ന ഗൌരവത്തോടെയും പാകതയോടെയും പുറത്തു വിട്ടു എന്നതും ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ സജീവ ഇടപെടലുകൾ നടത്തിയ മംഗളം, മലയാളം ന്യൂസ്, വർത്തമാനം തുടങ്ങിയ പത്രങ്ങളേയും പരാമർശിക്കേണ്ടതുണ്ട്. വൃണപ്പെടുന്ന വികാരങ്ങളെ ഭയപ്പെട്ട് വാർത്തകളെ മുക്കുന്ന മാധ്യമങ്ങൾക്കിടയിൽ ധീരതയോടെ തലയുയർത്തിപ്പിടിച്ചു നില്ക്കുന്ന ചുരുക്കം ചില മാധ്യമങ്ങളും നമുക്കുണ്ട് എന്നത് നല്കുന്ന ആശ്വാസം ചെറുതല്ല. ആരൊക്കെ വാർത്തകൾ ഒതുക്കിയാലും മുക്കിയാലും ജനമറിയേണ്ട വാർത്തകളെ ജ്വലിപ്പിച്ചു നിർത്തുവാനും ഒരു കാട്ടുതീ പോലെ അതിനെ പടർത്തുവാനും കഴിയുന്ന സോഷ്യൽ മീഡിയയെന്ന കരുത്തുറ്റ ആയുധം സാധാരണക്കാരന്റെ കയ്യിലുണ്ടെന്നതും ആവേശമുണർത്തുന്നു.
ഈ കൃതിയിലെ പരാമർശങ്ങളെ അധികരിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവർക്കെതിരെ കേസെടുത്ത കേരള സർക്കാരിന്റെ നടപടിയാണ് ഈ വിവാദത്തിലെ ഏറ്റവും വലിയ തമാശയായി തോന്നിയത്. ഭൂലോകത്തെവിടെയും കേട്ട് കേൾവിയില്ലാത്ത ഒരു ഫാസിസ്റ്റ് നടപടിക്കാണ് ചെന്നിത്തലയുടെ പോലീസ് മുതിർന്നിരിക്കുന്നത്. തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ കൃതികൾക്കെതിരെയും ഗ്രന്ഥകാരനെതിരെയും കേസുകൾ എടുത്ത ചരിത്രം ധാരളമുണ്ട്. പക്ഷേ ലോകം മുഴുക്കെ വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു കൃതിയിലെ പരാമർശങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തവരെയും അവ ഷെയർ ചെയ്തവരെയും അറസ്റ്റ് ചെയ്യുക എന്നത് തീർത്തും ഞെട്ടിപ്പിക്കുന്ന ഒന്നായി. അതും രാജ്യത്ത് വില്പനയുള്ള നിരോധിക്കപ്പെടാത്ത ഒരു ഗ്രന്ഥത്തിന്റെ പേരിൽ. ഇന്ത്യൻ ഭരണഘടനയാണോ അതോ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഭരണഘടനയാണോ ചെന്നിത്തല നടപ്പിലാക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഒരു തീരുമാനമാകേണ്ടതുണ്ട്.
അമൃതാനന്ദ മഠവും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പൊതുസമൂഹത്തിൽ ചെയ്യുന്ന നല്ല കാര്യങ്ങളെയും റിലീഫ് പ്രവർത്തനങ്ങളെയും ഒട്ടും വില കുറച്ച് കാണേണ്ടതില്ല. അവ മുന്നോട്ട് പോകട്ടെ. പക്ഷേ ഇപ്പോൾ ഉയർന്നിരിക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങൾ ആ ആശ്രമത്തെ സംശയത്തിന്റെ നിഴലിൽ ആക്കിയിട്ടുണ്ട്. അത്തരം സംശയങ്ങളെ ദുരീകരിക്കുവാൻ ഏറ്റവും കൂടുതൽ ശ്രമങ്ങളുണ്ടാവേണ്ടത് മഠത്തിന്റെ ഭാഗത്ത് നിന്ന് തന്നെയാണ്. നിഷ്പക്ഷമായ ഒരന്വേഷണത്തിന് ഞങ്ങൾ തയ്യാറാണെന്ന് പറഞ്ഞ് കൊണ്ട് ഇപ്പോൾ മുന്നോട്ട് വരേണ്ടത് മഠമാണ്. അതിനവർ തയ്യാറാവാതെ പോലീസിനെക്കൊണ്ട് ആരോപണങ്ങൾ ഉയർത്തിയവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെങ്കിൽ ഒന്നേ പറയാനുള്ളൂ.. വിവരവും വിവേകവുമുള്ള ഒരു സമൂഹം നിങ്ങളെ വിലയിരുത്തും. അവരുടെ ബുദ്ധിയേയും ചിന്തയേയും ഭീഷണികളിലൂടെ നിങ്ങൾക്ക് വിലക്ക് വാങ്ങാനാവില്ല. Post update ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി
Recent Posts
ആശ്രമത്തിലെ 'നരക'ക്കാഴ്ചകളും വാർത്ത മുക്കിയ മാധ്യമങ്ങളും
ബാബ രാംദേവും സാദിഖലി തങ്ങളും
ജസീറാ, ബെറുപ്പിക്കല്ലേ!!
കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ
മെഹര്‍ തരാര്‍ ഹീ ഹോ ഹൂം.. ക്യാ...
നേരോടെ നിര്‍ഭയം നിരന്തരം എന്നാല്‍ മോഡി സിന്ദാബാദ് എന്നാണ് മനസ്സിലാക്കേണ്ടത്...
ReplyDeleteഎന്നിട്ട് ഏഷ്യാനെറ്റ് മുഴുവൻ കോണ്‍ഗ്രസ് - രാഹുൽ ഗാന്ധി പരസ്യങ്ങൾ ആണല്ലോ?
Deleteഒരു ജനതയുടെ ആത്മാവിഷ്കാരമായ കൈരളിയും ഈ വാര്‍ത്തയെ ഗൌരവ പൂര് വം കണ്ടില്ല.. മേം മീഡീയാ പേഴ്സണ്‍ ഹോ..ഹെ.. ഹൂം എന്നൊക്കെ തൊണ്ട കീറാതെ കൊടുക്കാവുന്ന വാര്‍ത്തയായിട്ടു പോലും.
ReplyDeleteഅതിപ്പോൾ എപ്പോഴും പറയേണ്ട കാര്യം ഉണ്ടോ? ഇന്ന് ഫേസ്ബുക്ക് നിറയെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങൾ പണ്ടേ നമ്മുടെ ജോണ്‍ ബ്രിട്ടാസ് അമ്മയോടൊപ്പം എന്ന ഇന്റർവ്യൂവിൽ ചോദിച്ചിട്ടും അമ്മ അതിനെല്ലാം മറുപടി പറഞ്ഞിട്ടും ഉണ്ട്. യൂ ടുബിൽ തിരഞ്ഞാൽ ഈ വീഡിയോ കണ്ടെത്താവുന്നതെ ഉള്ളൂ.
Deleteഓരോ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ശ്രദ്ധിച്ചു കേൾക്കുക. ഇപ്പോൾ ചോദിച്ചാലും ഇതൊക്കെ തന്നെ ആവും മറുപടി.
http://www.youtube.com/watch?v=dnSqKrH32ao
മന്ത്രിമാര്കെതിരെയും പ്രതിപക്ഷതിനെതിരെയും ശബ്ദം ഉയര്‍ത്തുന്ന ഇവര്‍ മഠത്തിനെതിരെ പ്രതികരിക്കാന്‍ എന്തിനു വൈമുഖം കാണിക്കുന്നു എന്നത് ആലോചിക്കേണ്ടതുണ്ട്. ഒരു സ്ത്രീ താന്‍ പല തവണ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് പറഞ്ഞിട്ട് പോലും കേസേടുക്കാത്ത പോലീസ്; മഠത്തിനെ ന്യായീകരിച്ചു മുഖമന്ത്രി; മഠത്തിനെതിരെ പ്രതികരിചവര്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ അഭ്യന്തര മന്ത്രി; സമ്പൂര്‍ണ മൌനം ആലംബിചു സാംസ്കാരിക നായകന്മാര്. കേരളം എങ്ങോട്ടാണ്!!??
ReplyDeleteഅമൃതാനന്ദമയിമഠം സമാന്തര ഭരണകൂടമാവുന്നു –സന്ദീപാനന്ദഗിരി
ReplyDeleteകോഴിക്കോട്: സ്വന്തം അമ്മയെ തള്ളേ എന്നു വിളിച്ചിട്ട് ആശ്രമത്തിലെ അമ്മയെ അമ്മേയെന്നു വിളിക്കുന്ന മലയാളിയാണ് മാറേണ്ടതെന്ന് സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ ആചാര്യന് സ്വാമി സന്ദീപാനന്ദഗിരി.
സമാന്തര ഭരണകൂടവും മതവും വ്യവസ്ഥിതിയും സൃഷ്ടിക്കാനാണ് അമൃതാനന്ദമയിമഠം ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗെയ്ല് ട്രെഡ്വെല്ലിന്‍െറ ആത്മകഥ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് സന്ദീപാനന്ദഗിരി ‘മാധ്യമ’ത്തോട് സംസാരിച്ചത്. എല്ലാ സന്നദ്ധസംഘടനകളും പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോള് പണം പിരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും സര്‍ക്കാര്‍ അതുപയോഗിക്കുകയുമാണ് പതിവ്. എന്നാല്‍, സൂനാമിയുണ്ടായപ്പോള്‍ അമൃതാനന്ദമയീ മഠം പണം പിരിച്ച് സമാന്തര സര്‍ക്കാറിനെപ്പോലെ കെട്ടിടം പണിയുകയാണ് ചെയ്തത്. സര്‍വാദരണീയനും ജ്ഞാനിയുമായ സുകുമാര്‍ അഴീക്കോടിനെ കൊല്ലുമെന്ന് മഠം ഭീഷണി മുഴക്കിയിട്ടുണ്ട്.
ചെറിയ വിമര്ശനത്തിന്്റെ പേരില്‍ എന്നെയും റോഡില്‍വെച്ച് കാണാം എന്നു ഭീഷണിപ്പെടുത്തി. ആശ്രമങ്ങളില്‍ വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കല്ല ആത്മീയത. ആത്മാന്വേഷണം നടത്തേണ്ടത് ഭാരതീയ പാരമ്പര്യഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെ ന്നും സന്ദീപാനന്ദഗിരി ചൂണ്ടിക്കാട്ടി. ധരിക്കുന്ന വസ്ത്രവുമായി ബന്ധപ്പെട്ടതല്ല സന്യാസം. ഇതിന്‍െറ ലക്ഷണം ജ്ഞാനമാണ്. ഏതെങ്കിലും നിറമുള്ള വസ്ത്രം ധരിച്ചാലോ തല മുണ്ഡനം ചെയ്താലോ സന്യാസിയാവില്ല. സന്യാസമെന്നാല്‍ അറിവാണ്. ഈശാവാസ്യമിദം സര്‍വം (എല്ലായിടത്തും ഈശ്വര സാന്നിധ്യമുണ്ട്) എന്ന തിരിച്ചറിവാണ്. ആഗ്രഹത്തോടുകൂടിയുള്ള കര്‍മങ്ങളുടെ ഉപേക്ഷയാണ് സന്യാസം. ഏതൊരാള്‍ക്കും സന്യാസം കൈവരിക്കാം. ഗായത്രി എന്ന വിദേശവനിത ആരാലോ തെറ്റിദ്ധരിപ്പിക്കപ്പെട്ടാവും അവിടെ എത്തപ്പെട്ടത്. ഇന്ത്യന്‍ ആത്മീയത വരിവരിയായി നിന്ന് കെട്ടിപ്പിടിച്ചാല്‍ ലഭിക്കുന്നതല്ല. സമാന്തര മത സമ്പ്രദായത്തെ സൃഷ്ടിക്കുന്നതല്ല. നിലവിലുള്ള ക്ഷേത്രങ്ങളെനിഷേധിച്ച് ബ്രഹ്മ സ്ഥാനങ്ങള്‍ സ്ഥാപിക്കുന്നതുമല്ല. -സന്ദീപാനന്ദഗിരി പറഞ്ഞു. http://www.madhyamam.com/news/272686/140223?utm_source=twitterfeed&utm_medium=twitter
വാർത്ത അറിയുക എന്നതിലും അപ്പുറം പത്രമുതലാളിയുടെ ബിസിനസ് താൽപര്യം സംരക്ഷിക്കുകയാണ് ഇന്നത്തെ മലയാളികൾ. സത്യത്തിൽ മലയാളത്തിൽ ഒരു പത്രവും വായിക്കാൻ കൊള്ളുന്നവയല്ല . ഗതികേട് കൊണ്ടു ഈ പത്രങ്ങൾ വാങ്ങാൻ നിർബന്ധിതരാകുന്നു.
ReplyDeleteഅന്ധ വിശ്വാസം പ്രചരിപ്പിക്കാൻ മുന്നിൽ നിൽക്കുന്ന ചാനെൽ ആണ് ഏഷ്യാനെറ്റ് . അവരുടെ സത്യസായി പ്രേമവും , വിശ്വസിച്ചാലും ഇല്ലെങ്കിലും ഒക്കെ ഇതിനു ഉദാഹരണങൾ .
ENT , Ophthalmology ഒക്കെ വശമുണ്ടെങ്കിൽ (ഐ മീൻ ഡോക്ടർ ആണെങ്കിൽ !), ഇപ്പറഞ്ഞത് കേൾക്കുകയും കാണുകയും ചെയ്യേണ്ടവരെ ചികിൽസിക്കാനാവുമെങ്കിൽ മാത്രമേ ഈ പോസ്റ്റ് കൊണ്ട് ഗുണമുണ്ടാവുകയുള്ളൂ..... സോഷ്യൽ മീഡിയയിൽ ഈ വിഷയം ചർച്ച ചെയ്തതു മുതൽ ഇക്കൂട്ടരുടെ മൗനം വിഷയീഭവിച്ചിട്ടുണ്ട്... ആ വിമർശനാത്മക പരാമർശങ്ങൾ ചെറീയ കേൾവിക്കുറവുള്ളവർക്ക് ഫലിച്ചിട്ടുണ്ട്; പക്ഷേ മേജർ ഓപ്പറേഷൻ ആവശ്യമുള്ളവർക്ക് കഥിന വെടി പൊട്ടിച്ചിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല !!!
ReplyDeleteനന്നായി പറഞ്ഞിരിക്കുന്നു ബഷീർ സാഹിബ് ....
നന്നായി പറഞ്ഞിരിക്കുന്നു ബഷീർ സാഹിബ് ....
ReplyDeleteമാധ്യമങ്ങള്‍ക്ക് ഹിഡന്‍ അജണ്ട ഉള്ളതായി പലരും പറഞ്ഞിട്ടുണ്ട്, പക്ഷെ ഏഷ്യാനെറ്റ് അടക്കമുള്ളവര്‍ ഇപ്പൊ കാണിക്കുന്നത് ഹിജഡ അജണ്ട കൂടിയാണ്.. ത്ഫൂ
ReplyDeleteപുറത്തു വന്ന സരിതയുടെ പിറകെ ഓ ബി വാനുകളുമായി ഓടിയവര്‍ ഒരു ക്യാമറമാനെപ്പോലും വള്ളിക്കാവിലേക്ക് വിട്ടില്ല.
Deleteസരിതയെ ബാത്ത് റൂമിൽപ്പോലും പോകാൻ സമ്മതിച്ചതുമില്ല :)
Deleteനിരക്ഷരന്
Deleteha..ha.. Bathroom Journalism..
മഠം നടത്തുന്ന സേവനങ്ങൾ ആണ് പരിഗണിക്കേണ്ടത് എന്ന് ഒരു സംസ്ഥാന മുഖ്യ മന്ത്രി പറയുമ്പോൾ ജനം എന്താണ് മനസ്സിലാക്കേണ്ടത് ? നിങ്ങള്‍ക്ക് സേവനത്തിന്റെ മറവിൽ കൊള്ളയും കൊലപാതകവും ബാലസംഗവും നടത്താം എന്നോ ? ഈ കറയൊക്കെ സേവനങ്ങൾ മായ്ച്ചു കളയും എന്നാണോ ? ആശ്രമത്തിന്റെ സ്വന്തം കാശു കൊണ്ടാണോ ഈ സേവന പ്രവർത്തനങ്ങൾ ? കോടിക്കണക്കിനു രൂപ ജനങ്ങളിൽ നിന്ന് സ്വരൂപിച്ചു അതിന്റെ ഒരു ചെറിയ ശതമാനം സേവന പ്രവർത്തങ്ങൾക്ക് ചെലവഴിച്ചാൽ പിന്നെ ആരുടെ മുമ്പിലും ഒരു കണക്കും ബോധിപ്പിക്കെണ്ടതില്ലേ ?
ReplyDeleteഎന്താണ് നമ്മുടെ മുഖ്യ മന്ത്രി പറഞ്ഞു വരുന്നത്?
സലിം രാജും ,ജോപ്പനും ഇതുപോലെ സേവനങ്ങൾ ചെയ്തിരുന്നു !!
DeleteWhy is the media silent about the new book on Mata Amritanandamayi (G. Pramod Kumar in Firstspot).
ReplyDeletePerhaps this is the first time that a major controversy involving one of the most prominent figures in the state has been set off and sustained by the social media while the conventional media avoided it like plague. While the mainstream print media almost entirely blacked out the development, only three TV channels - two independent groups and one affiliated to a Muslim establishment - dared to discuss the issue. Justifiably, the media’s silence on the issue is also a raging discussion in social media.
Most of the time, the prime time anchors on TV blatantly twist news stories and show irrational aggression to create controversies out of nothing. But when Gail’s explosive book implicating a prominent spiritual cult and establishment fell on their lap, they recoiled.
It’s such a pity that in a state with the highest media profusion in the country, people had to rely on the social media to exchange their views. On the other hand, the development also shows that the state can defeat the agenda-setting collusion of the conventional media (two groups occupy bulk of the media space) and politicians when it comes to matters of their interest.
Click here to read the full article
Why is the media silent about the new book on Mata Amritanandamayi?"
Bashir V,
ReplyDeletePlease note that only when Ms. Gayle intend and make and forward any official complaint to police / court then only they can take action because India is a big democratic country and the accused also has the constitutional privileges. Based on a ficitious book, how police can register a case or make enquiry also the issues are more than 15 years old and vicitim is settled in another continent? Many of the people are making controversial statements / declarations on books just for fame or increase the selling of the book.
Soman. K Menon
അങ്ങനെ സേവനങ്ങള്‍ ചെയ്തവര്‍ക്ക് മറവില്‍ തട്ടിപ്പും നടത്താമെങ്കില്‍ ആദ്യം ബ്രിട്ടീഷ് കാരെ തിരിച്ച വിളിക്കണം..എന്തോരം റോഡും റേയിലും പാലങ്ങളുമാ അവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയെ..അതൊക്കെ പരിഗണിച് അവര്‍ എത്ര അധിനിവേശ ശക്തികള്‍ ആണെന്ന പറഞ്ഞാലും അവരെ തിരിച്ച വിളിക്കണം എന്ന വിനീതമായ ഒരഭ്യര്‍ത്ഥന ഉണ്ട്
ReplyDeleteമാധ്യമങ്ങൾ മാത്രമല്ല, ഭരണ കൂടവും ചില വാർത്തകൾ കണ്ടില്ലെന്നു നടിക്കുന്നു. അതവരുടെ നിസ്സഹായതയാണ്. ഒരു പരിധിക്കു മുകളിൽ ആത്മീയ വ്യവസായം വളർന്നു കഴിഞ്ഞാൽ പിന്നെ അവരെ തൊടാൻ ഒരു നിയമത്തിനും കഴിയില്ല..അധികാര കേന്ദ്രങ്ങളിൽ അവർ പണം കൊണ്ട് നേടിയ സ്വാധീനം അവരെ സംരക്ഷിക്കാൻ മുന്നിൽ നിൽക്കുമ്പോൾ എല്ലാ നിയമവും അവർക്ക് മുമ്പിൽ മുട്ട് മടക്കുന്നു. മാധ്യമങ്ങളും കാണിക്കുന്നത് ഈ വിധേയത്വമോ ഭമയൊ ആവാം..
ReplyDelete'ജനങ്ങളെ വിവരങ്ങള്‍ ധരിപ്പിക്കുക' എന്നതല്ലാതെ 'അമ്മ' ക്കോ ആമ്രിതാനന്ദ മയി മഠത്തിനോ എതിരെ ഇവിടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞു കൊള്ളണം എന്നില്ല....!
ReplyDeleteഇവിടത്തെ സകലമാന രാഷ്ട്രീയ പാര്‍ട്ടികളുടെയും മീഡിയകളുടെയും അന്താ രാഷ്ട്ര കൂട്ടി കൊടുപ്പുകളിലൂടെയാണ് 'അമ്മ'യും മഠവും വളര്‍ന്നതും വികസിച്ചതും!
പക്ഷെ, ഒന്ന് ചെയ്ത് കൂടെ? അമ്മക്കെതിരെയുള്ള വാര്‍ത്തകള്‍ വന്ന ദിവസങ്ങളിലൊന്നും ഒരു റിപ്പോര്‍ട്ട് പോലും കൊടുക്കാതിരുന്ന, പിന്നീട് ഫേസ് ബുക്കില്‍ 'അമ്മ' വിരുദ്ധ സ്റ്റാറ്റസുകള്‍ ഇട്ടവര്‍ക്കെതിരെ കേസിന് പിന്തുണയുമായി പേനയുന്തിയ, ആരോപണങ്ങള്‍ക്കെതിരെ അമ്മ തന്നെ പ്രസ്താവനയിറക്കിയപ്പോള്‍ അതും ഉദ്ദരിച്ച് റിപ്പോര്‍ട്ട് കൊടുത്ത പത്രങ്ങളും ചാനലുകളും....!
നമ്മുടെ വീടകങ്ങളിലെ ടീപോയ് അലങ്കാരങ്ങളും, കര്‍ണ രസങ്ങളും ആയി മോള്‍ഡ് ചെയ്യപ്പെട്ട മനോരമ - മാതൃ ഭൂമി പത്രങ്ങളും ചാനലുകളും, പിന്നെ മര്‍ഡോക്കിന്റെ ഏഷ്യാനെറ്റും ബഹിഷ്കരിക്കാന്‍ എന്താ നമുക്കൊക്കെ തടസ്സം?!
ഇപ്പോഴും ഓരോരുത്തരും അവരവരുടെ പ്രൊഫൈലില്‍ പോയി നോക്കൂ അവിടെ ഈ കൂട്ടി കൊടുപ്പ് പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഒരു 'ലൈക്' കാണാം....!
Asianetil vaarthakoduthal aviduthe adukala paachakakkaran Surendran pani ittechu povum athonda...
ReplyDeleteബാലുപീഡനം നിരോധിച്ചിട്ടില്ല പിന്നെങ്ങെനെ കേസെടുക്കും
ReplyDeleteഇത്രയും കോളിളക്കം സൃഷ്ടിച്ച ഒരു വാർത്തയെ മുക്കിയ പത്ര മുത്തശ്ശിമാർ അവരുടെ കുഴി സ്വയം തോണ്ടുകയാണ്. സോഷ്യൽ മീഡിയയിലൂടെ സമാന്തര വാർത്താ വിതരണവും പ്രതികരണങ്ങളും ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജനങ്ങളെ അറിയിക്കേണ്ട വാർത്ത അറിയിക്കാതെ മാറി നിൽക്കുമ്പോൾ അവരുടെ രാഷ്ട്രീയവും നിലപാടുകളും എല്ലാവർക്കും മനസ്സിലാവാനുള്ള അവസരമാണ് വന്നിരിക്കുന്നത്.മാധ്യമ സിൻഡിക്കേറ്റ് എന്നതിനി അധിക കാലം നിലനിൽക്കാനും സാധ്യതയില്ല എന്നതാണ് ഈ അവ്സരത്തിലും ധീരമായ നിലപാടുകളെടുത്ത ചില മാധ്യമങ്ങളുടെ നീക്കം സാക്ഷ്യപ്പെടുത്തുന്നത്.
ReplyDeleteഗേൽ വിഷയത്തിൽ "സോഷ്യൽ മീഡിയയിൽ" കണ്ട പക്വതയാര്‍ന്ന ഒരു വീക്ഷണം . അഭിനന്ദനങ്ങൾ ബഷീറിക്ക....!!!
ReplyDeleteATHAANU KERALAM.... THESE ARE NOT A MATTER OF FACT FOR MAIN NEWS MEDIAS.. . !!
ReplyDeleteGuess the media houses you are cribbing about don't use 'yellow' paper to publish 'green' views! Good to keep high benchmarks. Grow up!
ReplyDeleteചില കാര്യങ്ങൾ ഞാനും എഴുതട്ടെ. മാധ്യമ മുത്തശ്ശിമാർ വാർത്ത കൊടുക്കാത്തത് ആശ്രമക്കാരുടെ ബുദ്ധിയാണ്. കാശു കൊടുത്താൽ ഇതു സാധ്യമാവും. പല രീതിയിലുള്ള പരസ്യങ്ങളും ആശ്രമാക്കരുടെ
ReplyDeleteസ്ഥാപങ്ങൾ ടി പത്രങ്ങളിൽ കൊടുക്കാൻ പുതിയ കരാർ കൊടുത്തിരിക്കും. പിന്നെ ഭക്തരുടെ വികാരം
ഒന്നും പരിഗണിക്കുന്ന വരല്ല ഈ പത്രക്കാർ. ഇവർക് ആരെയും ഭയവുമില്ല. ഈ കാര്യത്തിൽ മാത്രമല്ല
എല്ലാ കാര്യത്തിലും പത്രക്കാർ ഇത്തരത്തിൽ തന്നെ യാണ് ചെയ്യുന്നത് .ഈ പത്രക്കാർ വാര്‍ത്ത കൊടുത്തില്ലെന്ന് മാത്രമല്ല ആശ്രമത്തിന്റെ പരിപാടികൾ ദിവസേന അപ്ഡേറ്റ് ചെയ്യുകയും ചെയ്തു എന്നതാണ്
ഏറ്റവും വലിയ വസ്തുത.ഇന്ന് ഏതു മാധ്യമാതിലാണ് മാന്ത്രിക ഏലസ്സും കല്ലും വെറ്റില ജ്യോതിഷവും കവടി
മാന്ത്രികവും യന്ത്രങ്ങളും വലിപ്പവും ശീഘ്ര സ്ഘലനവും തുടങ്ങി യുള്ള തട്ടിപ്പ് പരസ്യങ്ങൾ ഇല്ലാത്തത് .
പത്രക്കാർ വലിയ തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരാണ് എന്ന് ജനം മനസ്സിലാക്കാനിരിക്കുന്നതെയുള്ളൂ .
അവരും ആശ്രമതിന്റെ പോലെ തന്നെ കച്ചവടക്കാരാണ്. പിന്നെ മുഖ്യൻ പറഞ്ഞതു പോലെ ആശ്രമക്കാർ
ഒരു വിഹിതം സമൂഹത്തിനു നന്മ ചെയ്യാൻ നല്കി. എന്നാൽ അവർ നല്കിയ വിഹിതം ലാഭത്തിന്റെ
പത്തു ശതമാനത്തിൽ താഴെ മാത്രമാണ് .സാധാരണ കച്ചവടക്കാർക്ക് അവർ നല്കുന്ന സാധനത്തിന്റെ വിലയുടെ 5 ശതമാനo മുതൽ 15 ശതമാനം വരെയാണ് ലാഭമെങ്കിൽ ആശ്രമത്തിനു അത് 100 ശതമാനമാണ്
അവർ കാശിനു പകരം ഒരു സാധനവും നല്‍കുന്നില്ല.അപ്പോൾ മുഴുവൻ ലാഭം. എന്നാൽ അവരുടെ കോളേജുകളിലും ആശുപത്രികളിലും അതല്ല സ്ഥിതി . അവിടെ ചിലവുണ്ട് . എന്നാൽ അവർക്ക് ചെലവ് ചെയ്തു കച്ചവടം നടത്തി ലാഭമുണ്ടാക്കിയ ശീലം ഇല്ല .അതിനാലാണ് നഴ്സുമാർകു പണിമുടക്കേണ്ടി വന്നത്.
എല്ലാ കച്ചവടക്കാരും കൃത്യമായി നികുതി കൊടുക്കുന്നു .എന്നാൽ ആശ്രമക്കാർ എത്ര വരുമാനമുണ്ടെ
ന്നു കൃത്യമായി പറയുന്നില്ല . കാരണം അവർ ഒരിടത്തുനിന്നും ഒന്നും വാങ്ങി കൊണ്ടുവന്നു വിൽക്കുന്നില്ല
എന്നാൽ പൂമാലക്കും വയ്ദ്യുത വിളക്കുകൾക്കും മറ്റും വരുന്ന ചിലവുകൾ അവർ കൂട്ടികാണിക്കുകയും
ചെയ്യും .അവർക്കെതിരെ നിയമ പരമായി കേസ്സെടുക്കാൻ ഇത്തരം തട്ടിപ്പുകൾ മാത്രം മതി.എന്നാൽ എങ്ങനെ കിട്ടുന്ന പണം അവർ മറ്റു പല വിധ്വംസക പ്രവർത്തനത്തിനും ഉപയോഗിക്കുന്നു്ടോ എന്ന് അറിയേണ്ടത് സർക്കാരിന്റെ കടമയാണ്.വിദേശ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള പണം നിക്ഷേപിക്കുന്നത്
രാജ്യ താൽപ്പര്യതിനു എതിരാകയാൽ അങിനെ ഉണ്ടെകിൽ കണ്ടെത്തി തിരിച്ചു കൊണ്ടുവരണം .ഗൈൽ
ആശ്രമത്തിലെ അന്തേവാസികൾക്ക് എതിരായി സ്ത്രീ പീഡനം ,വിശ്വാസ വഞ്ചന, ചതി ,പണ ദുർവിനിയോഗം , ആളുകളെ കബളിപ്പിച്ചു പണം കരസ്തമാക്കൽ , അന്ധവിശ്വാസ പ്രചരണം ,ലൈoഗിക അതിക്രമണം , അതിനു കൂട്ടു നിൽകൽ , അതിനു പ്രേരിപ്പിക്കൽ , അതിനെ പ്രോത്സാഹിപ്പിക്കൽ , എതിർക്കുന്നവരെ എങ്ങിനെയും വകവരുത്തൽ , തുടങ്ങി അനേകം ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .അതും ഒരു വനിത മറ്റൊരു വനിതക്കും കൂട്ടാളികൾക്കും എതിരായി . എങ്ങിനെയാണ് ഇതു ഈ പത്രക്കാർ കണ്ടില്ലെന്നു നടിച്ചത്.ഇവരുടെ പത്രങ്ങൾ മലയാളികൾ ബഹിഷ്കരിക്കേണ്ട കാലം അതിക്രമിച്ചു.എന്റെ വീട്ടിൽ മനോരമ പത്രം ഇനി മുതൽ ഞാൻ ബഹിഷ്കരിച്ചു
നിങ്ങളോ?
Good observations Mr. Sandeep.. അവസാന വാചകം ശ്ശി പിടിച്ചു..
Delete"എന്നാൽ എങ്ങനെ കിട്ടുന്ന പണം അവർ മറ്റു പല വിധ്വംസക പ്രവർത്തനത്തിനും ഉപയോഗിക്കുന്നു്ടോ എന്ന് അറിയേണ്ടത് സർക്കാരിന്റെ കടമയാണ്." ..... ആരോപണങ്ങള്‍ ഉയരുമ്പോള്‍ സംഗപരിവാര്‍ ആള്‍ദൈവങ്ങള്‍ക്ക് ചുറ്റും രക്ഷാകവചം തീര്‍ക്കുന്നത് ഇതോടു കൂടെ ചേര്ത്തുവായികേണ്ടതാണ്
DeleteGreat... man..
Deleteഒരു ജനതയുടെ ആത്മ ധിഷ്കരം യെന്നവകഷപെട്ട ....ഇടതു ചാനൽ എവിടെ പോയി?
ReplyDeleteവാർത്തകളിൽ ചിലത് ആഘോഷിക്കപ്പെടുമ്പോൾ ചിലത് അവഗണിക്കപ്പെടുകയോ മൂടിവെക്കപ്പെടുകയോ ചെയ്യുന്നു..
ReplyDeleteവല്ലപ്പോഴും സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെയൊക്കെ കണ്ണടച്ച് അംഗീകരിക്കണമെങ്കില്‍ ബ്രിട്ടീഷുകാരെ തിരിച്ചു വിളിക്കേണ്ടി വരും എന്ന് ആരോ എഴുതിക്കണ്ടു. അത് ശരിയാണ്. എന്തോരം പാലങ്ങളാണ് അവര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്. അതില്‍ ഒരെണ്ണം ഇതുവരെ കേട് വന്നിട്ടുണ്ടോ.. ങ്ങള് പറ..
ReplyDeletejust shared your post in the following face book page
ReplyDeletehttps://www.facebook.com/pages/Gail-Tredwell/458540434262006
Good Venugopalji.. ഗെയിലിന്റെ പേജില്‍ തന്നെ പോസ്റ്റിയല്ലേ.. thanks..
Deleteബഷീർ ഭായ്. വളരെ നല്ല പോസ്റ്റ്. ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു. നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇത്തരം പോസ്റ്റുകളാണ്. മാധ്യമ രംഗത്തെ നല്ല വിശകലങ്ങൾ വായിക്കാൻ സാധിക്കുന്നത് നിങ്ങളുടെ ബ്ലോഗിൽ നിന്നാണ്. അത് ഇനിയും തുടരുക
ReplyDelete"കേരള ജനത നെഞ്ചേറ്റി വളർത്തിയ വാർത്താ സ്ഥാപനങ്ങൾ തന്നെ ആ ജനതയുടെ ശാപമായി തിരിച്ചടിക്കുന്ന നാളുകളാണോ ഇനി വരാൻ പോകുന്നത്. പറയുക വയ്യ. മറ്റൊന്നുള്ളത് ഒരു സ്ത്രീ നിരന്തരം പീഡിക്കപ്പെട്ടു എന്ന് തുറന്നെഴുതിയിട്ടും സാംസ്കാരിക കേരളത്തിലെ നായകന്മാർ ശബ്ദമുയർത്തിയില്ല എന്നതാണ്. വനിതാ സംഘടനകളുടെ പ്രകടനം നടന്നില്ല. ഒരു 'അന്വേഷി'കളെയും പുറത്ത് കണ്ടില്ല.യുവ സംഘടനകളുടെ പ്രതിഷേധ മാർച്ചുകൾ ഉണ്ടായില്ല. ഒരു കോടതിയും സ്വമേധയാ കേസേടുത്തില്ല. എന്ത് പ്രബുദ്ധതയാണ് കേരളം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. "
ReplyDeleteEmbarrassing questions, really!
Please also read a fb status posted by me about a ['small' of course !] protest some of us did in our town .Perhaps what matters for us in these dark times is not just number but the message we like to spell out loudly to the society of which we are part:
പയ്യനൂർ, 22-02-2014 :
അമൃതാനന്ദമയി ആശ്രമത്തെ ചുറ്റിപ്പറ്റി ദുരൂഹത നിറഞ്ഞ മരണങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച ഗുരുതരമായ അനേകം ആരോപണങ്ങൾ ഉണ്ടായിരിക്കുന്നതിന്റെയും, മുൻ അന്തേവാസിയും പ്രധാന അനുചരരിൽ ഒരാളും ആയിരുന്ന ഗെയിൽ ട്രെൻഡ് വെൽ തന്റെ പുസ്തകത്തിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പയ്യന്നൂരിലെ ഏതാനും പൌരാവകാശ പ്രവർത്തകർ ഇന്ന് വൈകുന്നേരം ടൌണിൽ പ്രകടനം നടത്തി .
അമൃതാനന്ദമയി ആശ്രമത്തെ സംബന്ധിച്ച വിമർശനങ്ങൾ സോഷ്യൽ നെറ്റ് വർക്കുകൾ വഴിയായി ഉന്നയിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക് എതിരെ സൈബർ നിയമം ഉപയോഗിച്ച് കേസ് ചുമത്താനുള്ള കേരള സർക്കാരിന്റെ ദുരുപദിഷ്ട നീക്കങ്ങൾക്കെതിരെ പ്ലേകാർഡുകൾ ഉയർത്തിക്കാട്ടിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രകടനക്കാർ പ്രതിഷേധിച്ചു.
Great Move Venugopalji.. ഇത്തരം കൊച്ചു കൊച്ചു പ്രതിഷേധങ്ങളെങ്കിലും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട് എന്ന വാര്‍ത്ത പോലും സന്തോഷകരമാണ്. താങ്കളടക്കമുള്ള പയ്യന്നൂരിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍..
Deleteathe athe, vera paniyonnum illengil, yengana enkilum samayam kalayande!!
Deleteithilum bhedam chumma chori kuthi irikkunnathaa....
australian madammeda kayyilirippu yevittekalundo ariyunnoo!! :-) LOL
Mr ബഷീർ താങ്കളുടെ പോസ്റ്റുകൾ സ്ഥിരമായി വായിക്കുന്ന ഒരു വായനക്കാരൻ എന്ന നിലക്ക് ഞാൻ പറയട്ടെ..താങ്കളും മത വികാരം ഇളക്കിവിടാൻ ശ്രമിക്കുക ആണോ എന്ന് ഒരു സംശയം തോനുന്നു ഈ പോസ്റ്റിൽ.. ഞാൻ ഒരു ആൾ ദൈവ വിശ്വാസി അല്ല..എന്നാൽ ദൈവ വിശ്വാസിയാണ്..ഈ അവസ്ഥ തമിഴ്നാട്ടിൽ ആയിരുന്നു എങ്കിൽ ഈന്തകുമയിരുന്നു എന്ന് കൂടി ചിന്തിക്കുക..ചിലർ ചെയ്യുന്നതുപോലെ ഇവർ ശ്രി. സുധ മണി അവരുടെ ആശ്രമത്തിലേക്കു ചെല്ലാൻ ആരെയും വിളിക്കുന്നില്ല
ReplyDeleteബ്ലോഗിൽ ഏന്തു എഴുതണം എന്നു് താങ്ങൾ തിരുമാനികും പൊല്ലെ പത്രത്തിൽ ഏന്തു എഴുതണം എന്നു് തിരുമാനികാൻ ഉളള അവകാശം പത്രമുടമകൽകില്ലേ. എല്ലാ പത്രങ്ങൽകും അവരുടെതായ രാഷ്ട്രീയ നിലപാടുകൾ ഇല്ലെ. ഒരു മതനെതാവിനെതിരെയും മെയിൻ പത്രങ്ങൾ എഴുതില്ല. അതുകൊണ്ടാണ് അവരുടെ circulation കൂടുന്നത്. അത് അവരുടെ business തന്ത്രം. ഇപ്പോൾ ഇവര്കെതിരെ എഴുതിയ പത്രങ്ങൾ എല്ലാ മതനെതാവിനെതിരെയും എഴുതില്ലല്ലൊ. അത് അവരുടെ policy. ദൈവം എന്ന വിശ്വാസം ഉള്ള കാലം ഇ തട്ടിപ്പുകൾ നടക്കും. കാരണം അത് illogical ആയ ഒരു concept ആന്നു.
ReplyDeleteഎമെർജിംഗ് കേരള കൊണ്ട് വന്നോന്നും നാട് നന്നാവില്ല. നമ്മുടെ നാടിനു പറ്റിയ കച്ചവടം ആത്മീയം തന്നെ. മേലനങ്ങി പണിയെടുക്കാൻ കഴിയാത്തവർക്ക് പെട്ടന്ന് "സ്വിസ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ " ഇതിലും നല്ല വഴി എതുണ്ട്...? അസുഖം വരുമ്പോൾ പ്രാർത്ഥിച്ചു സുഖപ്പെടുത്തി സ്വർഗത്തിലേക്ക് പറഞ്ഞയക്കുകയും. ചെരുപ്പും വടിയും കാട്ടി പേടിപ്പിക്കുകയും, അത് കണ്ടു പേടിക്കുകയും ചെയ്യുന്ന ജനത്തിന് അങ്ങിനെ തന്നെ വേണം. സിനിമാക്കാർ വരെ പടം വിജയിപ്പിക്കുന്നത് കവടി നിരത്തിയാണ്. മുല്ലപ്പെരിയാര്‍ വഴി തമിഴന്മാർ വെള്ളം അടിച്ചുമാറ്റി കൃഷി ചെയ്തു പണം ഉണ്ടാക്കി അവസാനം ലാഭം കിട്ടിയതിൻറെ നല്ലൊരു ശതമാനം ശബരിമലയിൽ കൊണ്ട് കാണിക്ക വെക്കുന്നു . മകര ജ്യോതി കൊണ്ട് കേരളത്തിന് കിട്ടുന്ന ഗുണം വെറുതെ എന്തിനാ ഇല്ലാതാക്കുന്നത്. അത് തന്നെയാണ് ആൾ ദൈവങ്ങളും ചെയ്യുന്നത്. ലോകത്തുള്ള എല്ലാ മരമണ്ടൻ മാരുടെയും പണം നാട്ടിലോട്ടു ഒഴുകട്ടെ... അത് ഏതെങ്കിലും തരത്തിൽ നമുക്ക് തന്നെ ഗുണം ചെയ്യും. രാഷ്ട്രീയവും പത്രങ്ങളും കൊഴുക്കട്ടെ..ജനപ്രതിനിധികൾക്കും ജനങ്ങള്‍ക്കും ഇല്ലാത്ത ആദർശവും ആത്മാർത്ഥതയും ഉത്തരത്തിൽ ഇരിക്കുന്നതായിരിക്കും ഉചിതം
ReplyDeleteഉസാമ ബിന്‍ ലാദന് കോടീശ്വരന് ആയിരുന്നു . അയാള്‍ എത്രയോ പണം ജനനന്മയ്ക്ക് ഉപയോഗിച്ചിട്ടുണ്ട് ! ആരും അയാളെ വെള്ളപൂശികണ്ടില്ല .
ReplyDeleteഈശ്വരവിശ്വാസിയെ നമ്പിക്കൊളൂ അവന് ഈശ്വര ഭയമുണ്ടാകും നീരീശ്വരവാദിയോ നമ്പിക്കൊള്ളൂ അവന് തന്നിലും ചെയ്യുന്ന പ്രവര്‍ത്തിയിലും വിശ്വസമുള്ളവനായിരിക്കും എന്നാല്‍ ഞാനാണ് ഈശ്വരനെന്ന് പറയുന്നവനെ മട്ടും നമ്പമാട്ടേ..
ReplyDeleteഞാനാണ് ഈശ്വരന് എന്ന് അമ്മ പറഞ്ഞെന്നു തെളിയിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ ?
Deleteനമ്മുടെ മാധ്യമങ്ങളെ കുറിച്ചു മനസ്സില്‍ നല്ലത് കരുതാന്‍ എന്തു കാരണമാണുള്ളത്? പെയ്ഡ് ന്യൂസുകളും സൃഷ്ടിക്കപ്പെട്ട ന്യൂസുകളും അല്ലാതെ മറ്റെന്താണ് നമുക്ക് കിട്ടുന്നത്. "സരിതയുടെ വാഹനം വളവ് തിരിഞു" എന്നു ബ്രെയ്ക്കിങ് ന്യൂസ് കൊടുക്കുന്നവരില്‍ നിന്നു മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്?
ReplyDeleteYes. Mr. Vettathan.. "സരിതയുടെ വാഹനം വളവു തിരിഞ്ഞു" എന്നത് ബ്രേക്കിംഗ് ന്യൂസായി കൊടുത്തവർ ലോകം മുഴുക്കെ ചർച്ച ചെയ്യുന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് കുറ്റകരമായ മൗനം പാലിച്ചു കൊണ്ട് ദാസ്യവേലക്ക് പുതിയ മാനം കുറിച്ചു. അവരുടെ ഈ ദാസ്യവേല പ്രേക്ഷകരുടെ മനസ്സിലും മാധ്യമ ചരിത്രത്തിലും അടയാളപ്പെടുത്തപ്പെടും.. തീർച്ച.
Delete“After everyone left, Balu entered. Amma told me to close the door. Then she sat on the floor to have her evening meal. His face was sad and long, for he was suffering from the pain of separation. With loving affection Amma teasingly said, “My little baby, come to mummy.” She lay hishead in her lap while she ate. Once finished, she washed her hands then lay on the bed. Balu sat onthe floor to her side. I was busy clearing the dishes, and my sleep-deprived brain was wonderingwhat to do with the leftover food, when Amma sat up and asked, “What’s behind that door?”
ReplyDeleteI walked across the room and opened the door, revealing a tiny walk-in closet.
“Why don’t you hop in there for a while and leave us alone,” she ordered. I was okay with the idea. I understood his desire to be alone. Besides, I was utterly exhausted. Closing the door behind me, I lay on the not-so-soft, slightly musty carpeted floor, feeling grateful for a chance to rest my weary bones.
As I lay there in the dark, a naughty smile crept over my face. I realized that Amma had just discovered a way to be alone with Balu. As far as the outside world, including her other “spiritual sons,” knew, I was their chaperone. Very clever. Very clever indeed, I thought to myself.”
(‘Holy Hell’ – Gail Tredwell)
The back story: Shortly before we left India, one of Chandru’s followers had come to the ashram requesting a private audience with Amma. She called herself Chandru’s assistant. During the emotional meeting she confessed that she was pregnant and that Chandru, who had already gone to the US, was the father. To avoid disgrace for the girl and her family (who knew nothing about the situation) and to dodge a scandal for Chandru and the ashram, Amma advised her to terminate the baby. She arranged an escort for the young woman. The subsequent medical procedure succeeded in being the death of the woman’s secret. Sadly, it also killed her. She died shortly thereafter from septic shock.
ReplyDelete(‘Holy Hell’ – Gail Tredwell)
ആശ്രമത്തിനെതിരെ പ്രതികരിക്കാം. ഗെയിലിന്റെ പുസ്തകത്തെ ചര്‍ച്ച ചെയ്യണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെടാം. പക്ഷേ അതെല്ലാം സഭ്യമായ ഭാഷയിലും ശൈലിയിലും വേണമെന്ന് ഉണര്‍ത്തുന്നു. അത്തരത്തിലല്ലാത്ത ചില കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ReplyDeleteഅത് ന്യായം ഇതിന്റെ മറപറ്റി ചില സുഡാപ്പികള്‍ ഇവിടെ പുലഭ്യപ്രസംഗം നടത്തുന്നുണ്ടായിരുന്നു
Deleteബെർളിത്തരങ്ങളിൽ കമന്റടി നിരോധിച്ചു.... ആരോ ബ്ലോഗിനെ കൊച്ചു പുസ്തകതിനോട് ഉപമിച്ചു... അതും പോരാഞ്ഞിട്ട് ബ്ലോഗ് വായിക്കാനല്ല കമന്റുകൾ ആണ് ആദ്യം വായിക്കുന്നതെന്ന്....ബെർളി ആരാ മോൻ... അതുപോലെ വള്ളിക്കുന്നും കമന്റടി നിരോധിച്ചാൽ കഷ്ടമാകും....
Deleteചാര്‍ളി കമന്റ് ഓപ്ഷൻ മാറ്റി......കമന്റ് തൊഴിലാളികൾ തന്നെക്കാൾ വളര്‍ന്നു എന്നൊരു തോന്നൽ കക്ഷിക്ക് തോന്നി തുടങ്ങി.... കമന്റ് തൊഴിലാളികൾ പ്രതിഷേധം തുടരുന്നു.....
ReplyDeleteവസ്തുതകള്‍ തങ്ങളുടെ വ്യാപാരലാഭത്തിനായി വളച്ചൊടിക്കുകയും നുണകള്‍ പലവുരു ആവര്‍ത്തിക്കുകയും ഒരു വിഭാഗത്തെ നിഷേധാത്മകമായി ചിത്രീകരിക്കുകയും ഒരു പ്രത്യേക പാര്‍ട്ടിയെയോ പ്രത്യയശാസ്ത്രത്തെയോ അനുകൂലിക്കുകയോ ചെയ്യുന്നതു മാധ്യമപ്രവര്‍ത്തനത്തിന്റെ ജീര്‍ണ്ണതയാണ് കാണിക്കുന്നത് . അതിര്‍ത്തികളില്ലാത്ത മാധ്യമങ്ങളില്‍ മുന്‍വിധികള്‍ക്കും അതിരുകളില്ലാതായിരിക്കുന്നു (ഡെനീസ് മക്വയില്‍)..ഏഷ്യനെറ്റ് വാർത്ത കൊടുക്കാത്തതും 'മാധ്യമം ' വർദ്ധിതവീര്യത്തോടെ വാർത്തകൾ അവതരിപ്പിച്ചതും വ്യക്തമായ അജണ്ടകളോടെയാണ് ...ആദ്യത്തേത് മാധ്യമ അടവുനയമാണെങ്കിൽ രണ്ടാമത്തേത് അപകടകരമായ പ്രവണതയാണ് ...മുസ്ലീം മാധ്യമങ്ങളും അതിലെ വിശ്വാസികളും മറ്റു മതങ്ങളെക്കുറിച്ചുള്ള വാർത്തകൾ വളരെ സൂക്ഷിച്ചുവേണം അവതരിപ്പിക്കാൻ ..പലരും മനസ്സില്‍ കുറിച്ചിടുന്നുണ്ടെന്നും അവസരം വരുമ്പോൾ പ്രതികരണം രക്തപ്പുഴയായി ഒഴുകുമെന്നും കണക്കുകൂട്ടനുള്ള ബോധം ഇക്കൂട്ടരുടെ നേതാക്കൾക്ക് ഉണ്ടാകണം ..പിന്നീട് വിലപിച്ചിട്ട് കാര്യമില്ലല്ലോ ..മറ്റു മതങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ അവതരിപ്പിക്കുമ്പോൾ ദീപിക പോലുള്ള പത്രങ്ങൾ കാണിക്കുന്ന പക്വത ഇത്തരം മാധ്യമങ്ങൾക്ക് മാതൃകയാണ് ..സത്യം പറയുക എന്നത് മാത്രമല്ല, അത് അവതരിപ്പിക്കുന്ന രീതിയും വളരെ പ്രധാനമാണ് .. തസ്ലിമ നസ്രീനെയും സല്മാൻ രുഷ്ദിയെയും നാട്ടിൽ കാലുകുത്താൻ സമ്മദിക്കതവരാനു ആവേശം കൊള്ളുന്നവരിൽ നല്ലൊരു പങ്കും എന്നതും വസ്തുതയാണല്ലോ ..
ReplyDeleteDEEPIKA is always like that .....They will not get space for such new in the front page...
ReplyDeleteഇന്നലെ എന്റെ ഫേസ്ബുക്ക് പേജില്‍ ഒരു സുഹൃത്ത് ചോദിച്ച ചോദ്യം ഏതാണ്ട് ഇങ്ങിനെയായിരുന്നു. 'പ്രവാചകനെയും മറ്റും അവഹേളിക്കുന്ന വിവാദ പുസ്തകങ്ങള്‍ക്ക് എതിരെ താങ്കളുടെ സമുദായത്തില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുമ്പോള് അവയൊന്നും ചര്‍ച്ച ചെയ്യാനുള്ള നട്ടെല്ല് നിങ്ങള്ക്കുണ്ടാകാറില്ലല്ലോ. അങ്ങിനെ ചെയ്താല്‍ നിങ്ങളുടെ സമുദായത്തില്‍ നിന്ന് കൈവെട്ടാന്‍ ആളുകള്‍ വരില്ലേ?' അതിന് ഞാന്‍ ഇങ്ങനെ മറുപടി കൊടുത്തു.
ReplyDelete"അത്തരം വിവാദങ്ങള്‍ ഉയര്‍ന്ന സന്ദര്‍ഭങ്ങളില്‍ ഇതിനേക്കാള്‍ ശക്തമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. നിരവധി ഉദാഹരങ്ങള്‍ പരതിയാല്‍ കാണാന്‍ പറ്റും. കമലഹാസന്റെ വിശ്വരൂപം എന്ന സിനിമക്കെതിരെ ചില തീവ്രവാദ സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ ഞാനെഴുതിയ പോസ്റ്റിന്റെ ആദ്യ വാചകങ്ങള്‍ ഇവിടെ കുറിക്കാം.. " സിനിമക്കെതിരെ പ്രതികരിക്കാന്‍ അവകാശമുണ്ട്. പക്ഷെ ആ പ്രതികരണം ജനാധിപത്യപരമായിരിക്കണം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമ പ്രദര്ശിപ്പിക്കുവാന് ഞങ്ങള്‍ സമ്മതിക്കില്ലെന്നും തിയേറ്റര്‍ അടിച്ചു പൊളിക്കുമെന്നും പറയുന്നത് ഫാസിസമാണ്. പോപ്പുലര്‍ ഫ്രന്റ് ചെയ്താലും ശിവസേന ചെയ്താലും അത് ഫാസിസം തന്നെയാണ്. ഇത്തരം ഫാസിസ്റ്റ് വികാരജീവികളെ ശക്തമായി നേരിടാന്‍ പോലീസിനു കഴിയണം. ഇവര്‍ വികാരജീവികള്‍ മാത്രമല്ല, വിവരം കെട്ടവരുമാണ്" അതേ ലേഖനത്തില്‍ നിന്നും "ചികിത്സ വേണ്ടത് ആര്‍ക്കാണ്?. ഒരു വിമര്‍ശനം വരുമ്പേഴേക്ക് മതം ഇടിഞ്ഞു പൊളിഞ്ഞു വീണേ എന്ന് അലമുറയിടുന്ന കിഴങ്ങന്മാര്ക്കല്ലേ അത് അത്യാവശ്യമായിട്ടുള്ളത്. ഒരു സിനിമയുടെ പോസ്റ്റര്‍ കാണുമ്പോഴേക്കു തെരുവില്‍ ഇറങ്ങി തിയേറ്റര്‍ അടിച്ചു പൊളിക്കാനും സിനിമ നിരോധിക്കാനും മുറവിളി കൂട്ടുന്ന അത്തരക്കാരോട് പറയാനുള്ളത് ഇത്ര മാത്രം. ഒരു സിനിമ വരുത്തുന്ന അവഹേളനങ്ങള്‍ക്ക് പരിധിയുണ്ട്, പക്ഷെ നിങ്ങളെപ്പോലുള്ള വിവരദോഷികള്‍ ഈ മതത്തിന് വരുത്തുന്ന അവഹേളനം അതിന്റെ ആയിരം മടങ്ങ് വലുതാണ്. ദയവു ചെയ്തു മതത്തെ നിങ്ങള്‍ ഇതുപോലെ സംരക്ഷിക്കാതിരിക്കൂ. നിങ്ങളുടെയൊന്നും സംരക്ഷണത്തില്‍ കഴിയേണ്ട ഗതികേട് ഒരു മതങ്ങള്‍ക്കുമില്ല എന്നോര്‍ക്കുക"
ഈ പ്രതികരണം ഇട്ട ശേഷം അദ്ദേഹത്തെ ആ വഴിക്ക് കണ്ടിട്ടില്ല. 'കൈവെട്ട്' പരാമര്‍ശിച്ച കാരണം ആ വിഷയത്തില്‍ ഞാനെഴുതിയ പോസ്റ്റിലെ (കൈ വെട്ടിയവരോട് രണ്ട് വാക്ക്) വരികളായിരുന്നു കൊടുക്കേണ്ടിയിരുന്നത്. പക്ഷേ അത്ര ഡോസ് കൂടിയത് കൊടുത്ത് പുള്ളിയെ ബോധം കെടുത്തേണ്ട എന്ന് കരുതി :)
"നിങ്ങളുടെയൊന്നും സംരക്ഷണത്തില്‍ കഴിയേണ്ട ഗതികേട് ഒരു മതങ്ങള്‍ക്കുമില്ല എന്നോര്‍ക്കുക" അതിന് മതം എന്നൊന്ന് ഉണ്ടോ ?
Deleteസൂത്രശാലിയായ മനുഷ്യന് രൂപകല്പനചെയ്ത ഏറ്റവുംലാഭകരമായ ബിസിനസ്സ് അതത്രേ മതം ...........
എന്താ ബഷീരെ യാതൊരു പുല ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണല്ലോ പറയുന്നത്? മുഹമ്മദ് നബിക്കെതിരെ പല ബുക്കുകളും സിനിമകളും ഇറങ്ങിയിട്ടും ഇന്നേ വരെ ഒരു ചാനലും അതൊക്കെ സത്യമാണോ എന്നറിയാൻ നബിയെ കുറിച്ചു ചര്‍ച്ച ചെയ്യുകയോ ഒരു സർക്കാരും നബിക്കെതിരെ ഒരു അന്വേഷണം പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ അമ്മക്കെതിരെ ഒരു ബുക്ക് പുറത്തു വന്നപ്പോൾ അമ്മയെ കുറിച്ച് അന്വേഷിക്കണം എന്ന് പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്? നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാൾക്ക് മുഹമ്മദ് നബിയും അമൃതാനന്തമയിയും ഒരുപോലെ തന്നെ.
Deleteഅതുപോലെ നബിക്കെതിരെ എന്തെങ്കിലും പറഞ്ഞവരെ മുസ്ലീങ്ങൾ നേരിടുന്ന പോലെ ആണോ ഇവിടെ സംഭവിക്കുന്നത്? ഹിന്ദുക്കൾ ഗൈൽ എന്ന ആ സ്ത്രീയുടെ കൈ വെട്ടാനോ പുസ്തകം നിരൊധിക്കാനൊ പബ്ലിഷ് ചെയ്ത സ്ഥലം തീ വെക്കാനോ നടക്കുന്നുണ്ടോ? വ്യത്യാസം മനസിലാക്കുക എന്നിട്ട് പ്രതികരിക്കുക. ഈ ഒരു പുസ്തകത്തിന്റെ പേരില്‍ ഒരു അന്വേഷണം നടത്തേണ്ട യാതൊരു കാര്യവും ഇല്ല. ഇനി നടത്തിയാൽ യാതൊരു തെളിവും ലഭിക്കാനും പോകുന്നില്ല. ഈ വിഷയത്തിൽ അമ്രുതാനന്തമയി എത്ര പക്വമായി ആണ് പ്രതികരിച്ചത്? ഇത്തരം സംഭവങ്ങൾ അവരുടെ വിശ്വാസ്യത കൂട്ടുകയാണ് യദാർത്ഥത്തിൽ ചെയ്യുന്നത്.
മുഹമ്മദ് നബിക്കെതിരെ പല ബുക്കുകളും സിനിമകളും ഇറങ്ങിയിട്ടും ഇന്നേ വരെ ഒരു ചാനലും അതൊക്കെ സത്യമാണോ എന്നറിയാൻ നബിയെ കുറിച്ചു ചര്‍ച്ച ചെയ്യുകഉണ്ടായില്ല. തസ്ലീം നസ്രീന്റെ പുസ്തകം ഒരു ചാനലും ചര്‍ച്ച ചെയ്തിട്ടില്ല. അവയെയൊന്നും വള്ളിക്കുന്നു ചോദ്യം ചെയ്തിട്ടുമില്ല.
Delete@Hindu
Deleteമുഹമ്മദ് നബിക്കെതിരെ, എന്നല്ല ശ്രീരാമനെതിരെ പുസ്തകം എഴുതിയാലും ഇവിടെ വര്ഗീയ്യ ലഹള ഉണ്ടാകും. ഒരു ടെമ്പിൾ ആര്‍ട്ട് എന്ന നിലയില സരസ്വതിയുടെ ചിത്രം വരച്ചതിനു MF ഹുസ്സയിനു ജീവനും കൊണ്ടോടെണ്ടി വന്നു, പിന്നെയാ.
ആയിരക്കണക്കിന് വര്‍ഷം മുമ്പ് ജീവിച്ച ആളുകളെപ്പോലെ ആണോ ഇന്ന് നമ്മുടെ കണ്മുന്നിൽ ദിവ്യമയി ചമയുന്ന ഒരാള്‍ക്കെതിരെ ഉള്ള ആരോപണങ്ങൾ? 1400 വര്‍ഷങ്ങള്‍ക്ക് മുംബ് ജീവിച്ച മുഹമ്മദു നബി ഇന്ന് ഇന്ത്യയിൽ മഠം നടത്തുന്നില്ല, അവർ ഇന്ത്യൻ സര്‍ക്കാരിന്റെ പരിധിയിൽ വരുന്നുമില്ല. എന്നാൽ ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന "അമ്മ" ആശ്രമത്തില്‍ സാമ്പത്തിക ക്രമക്കേടോ ലൈംഗിക പീടനമോ നടത്തിയാൽ അത് ഇന്ത്യൻ സര്‍ക്കാരിന്റെ നിയമപരിധിയില്‍ വരില്ലേ?
"മുഹമ്മദ് നബിക്കെതിരെ, എന്നല്ല ശ്രീരാമനെതിരെ പുസ്തകം എഴുതിയാലും ഇവിടെ വര്ഗീയ്യ ലഹള ഉണ്ടാകും. ഒരു ടെമ്പിൾ ആര്‍ട്ട് എന്ന നിലയില സരസ്വതിയുടെ ചിത്രം വരച്ചതിനു MF ഹുസ്സയിനു ജീവനും കൊണ്ടോടെണ്ടി വന്നു, പിന്നെയാ."
Deleteഅവിടെയും വ്യത്യാസം ഉണ്ടല്ലോ ഫാസിസം മൊനിറ്റരെ. M F ഹുസ്സൈൻ ജീവനും കൊണ്ടോടിയത് സ്വന്തം പ്രവർത്തിയുടെ ഭലമായാണ്. ആവശ്യമില്ലാത്ത പണിക്കു പോയാൽ തിരിച്ചും പണി കിട്ടിയേക്കും. ഇവിടെ അമ്രുതാനന്തമയി പഴി കേൾക്കുന്നത് മറ്റൊരാളുടെ പ്രവർത്തിയുടെ ഭലമായാണ്.
"ആയിരക്കണക്കിന് വര്‍ഷം മുമ്പ് ജീവിച്ച ആളുകളെപ്പോലെ ആണോ ഇന്ന് നമ്മുടെ കണ്മുന്നിൽ ദിവ്യമയി ചമയുന്ന ഒരാള്‍ക്കെതിരെ ഉള്ള ആരോപണങ്ങൾ? 1400 വര്‍ഷങ്ങള്‍ക്ക് മുംബ് ജീവിച്ച മുഹമ്മദു നബി ഇന്ന് ഇന്ത്യയിൽ മഠം നടത്തുന്നില്ല, അവർ ഇന്ത്യൻ സര്‍ക്കാരിന്റെ പരിധിയിൽ വരുന്നുമില്ല."
ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഒരാൾ തെറ്റ് ചെയ്യുകയും ആ തെറ്റ് വര്‍ഷങ്ങളായി ആളുകള്‍ ചെയ്തു പോരുകയും ചെയ്താൽ തെറ്റ് തെറ്റല്ലാതാവുമോ? ചോദ്യം ചെയ്യപ്പെടാതെ അന്ധമായി വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന അങ്ങനെ വിശ്വസിക്കുന്ന കാര്യങ്ങൾ വർഷങ്ങളായി ആളുകള്‍ തുടർന്ന് പോരുന്നുണ്ടെങ്കിൽ, അവയുടെ മറ പറ്റി ഇന്നും ആളുകള്‍ വഴിതെറ്റി ഭരണകൂടങ്ങൾക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നുണ്ടെകിൽ, അതെ ആളുടെ വാക്കുകളുടെ മറ പറ്റി കൊല്ലാനും ചാകാനും യാതൊരു മടിയും ഇല്ലാതെ മാനവരാശിക്ക് ഭീഷണി ഉയർത്തുന്നുദ്നെകിൽ മുഹമ്മദ് നബിയെ കുറിച്ചും നബിയുടെ ചെയ്തികളെ കുറിച്ചും അവ എങ്ങനെ മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും തീര്‍ച്ചയായും സര്‍ക്കാര്‍ അന്വേഷണ വിധേയമാക്കുകയും ചാനലുകളിൽ ചര്‍ച്ച ചെയ്യേണ്ടതും ആണ്.
"എന്നാൽ ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന "അമ്മ" ആശ്രമത്തില്‍ സാമ്പത്തിക ക്രമക്കേടോ ലൈംഗിക പീടനമോ നടത്തിയാൽ അത് ഇന്ത്യൻ സര്‍ക്കാരിന്റെ നിയമപരിധിയില്‍ വരില്ലേ? "
നടത്തിയാൽ തീര്‍ച്ചയായും വരും. പക്ഷെ ഒരു പുസ്തകം പുറത്തിറങ്ങി എന്നുവച്ചു അതൊക്കെ നടന്നു എന്ന് കണ്ണടച്ചു വിശ്വസിക്കേണ്ടതും അന്വേഷിക്കേണ്ടതും ആയ യാതൊരു കാര്യവും ഇല്ല. ഒരു ഉദാഹരണം പറയാം. മമ്മൂട്ടി പല സിനിമകളിൽ പല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതൊക്കെ ആരുടെയൊക്കെയോ ആവിഷ്കാര കഥാപാത്രങ്ങൾ ആയിരുന്നു. പക്ഷെ യദാർത്ഥ മമൂട്ടിയെ അതൊക്കെ പ്രതിഭലിപ്പിക്കുന്നു എന്ന് അന്ധമായി വിശ്വസിക്കാൻ തരമില്ല. ഒരു സിനിമയിൽ മമ്മൂട്ടി ഒരു കൊലപാതകം ചെയ്യുന്നു എന്ന് വിചാരിക്കുക, അതായത് ആ സിനിമ നിർമിച്ച ആളുടെ മനസ്സിൽ തോന്നിയ ആശയം മമ്മൂട്ടിയിലൂടെ പ്രതിഭലിപ്പിച്ചു കാണിക്കുന്നു. സിനിമയിൽ മമ്മൂട്ടി കൊലപാതകം ചെയ്താൽ യടാര്ത മമൂട്ടി കൊലപാതകം ചെയ്തു എന്നാകുമോ? മമ്മൂട്ടിക്കെതിരെ അപ്പോൾ അന്വേഷണം പുരപ്പെദുവിക്കനൊ?
സിനിമ പോലെ ഇതേ രീതിയിൽ വാണിജ്യാവശ്യത്തിന് പ്രസിധീകരിച്ച ഒരു പുസ്തകമാണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്. അത് എഴുതിയിരിക്കുന്ന സ്ത്രീ അവരുടെ ആവിഷ്കാരം പ്രതിഭലിപ്പിച്ചിരിക്കുന്നു. അതിന്റെ പേരിൽ അമൃതാനന്തമയിയെ ഇത്രമാത്രം അവഹേളിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.
This comment has been removed by the author.
ReplyDeleteഒരു ബുക്കിന്റെ പേരില്‍ കേസെടുക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല .. പക്ഷേ അവര്‍ ഉന്നയിച്ച അരോപണങ്ങളുടെ പേരില്‍ കേസുകൊടുത്താല്‍ തീറ്ച്ചയായും അന്വേഷിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ മഠം ചെയ്യേണ്ടതു ചെയ്തു എന്നെനിക്കു തോന്നുന്നു .. സാമ്പത്തികത്തിന്റെ കണക്ക് പുറത്തു വിട്ടു. അറോപണങ്ങള് വസ്തുതകളോടെ തെറ്റാണെന്നു പറഞ്ഞു. പിന്നെ ഞാന്‍ അരുടെയും ബലാല് സം ഗത്തിനു കൂട്ടു നിന്നില്ല എന്ന് അമ്മ ചാനലുകള്‍ തോറും നടന്നു പറയണമെന്നു വിചാരിക്കുന്നതു നന്നല്ല. മഠം ഞങ്ങളെ പറ്റി അന്വേഷിക്കൂ എന്നു പറയുന്നതിനേക്കാള്‍ സം ശയമുള്ളവര് നിയമത്തിന്റെ വഴി നോക്കുന്നതല്ലേ ? ലോകം ആദരിക്കുന്ന ഒരു വ്യക്തിത്വമാണ് അമ്മ (എല്ലാവരും എന്ന അറ്ഥത്തിലല്ല) എന്നതു കൊണ്ട് സ്വാഭാവികമായും പ്രതികരണങ്ങളുണ്ടാവും . അതും മഠത്തിന്റെ തലയില്‍ കെട്ടരുത്. ഇവിടെ കൂടുതല്‍ പേരും അവസരം മുതലാക്കുക എന്നതല്ലാതെ സത്യം മനസ്സിലാക്കണമെന്നുള്ളവരല്ല ..
ReplyDeleteഅമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തല്‍: ഞാന്‍ ദൈവത്തെ കണ്ടെത്തിയില്ല; സ്വയം കണ്ടെത്തി
ReplyDeleteStory Dated: Sunday, February 23, 2014 12:47
ഏറെ നാളത്തെ മാനസിക സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ആശ്രമത്തില്‍നിന്നു രക്ഷപ്പെടാനുള്ള തീരുമാനം ഗെയ്ല് ട്രെഡ്വെല് (ഗായത്രി) തെരഞ്ഞെടുത്തത്. രണ്ടിലേറെ അധ്യായങ്ങളിലാണ് അവര്‍ ഇതു വിശദീകരിക്കുന്നത്. "സംശയത്തിന്റെ ഉദയം" എന്നാണ് ഒരധ്യായത്തിന് ഗെയ്ല് പേരു നല്‍കിയിരിക്കുന്നത്.
ആശ്രമത്തില്‍, അടുത്തിടെ കിട്ടിയ സ്ഥാനക്കയറ്റത്തിനുശേഷമെങ്കിലും തനിക്കെതിരേ ഉണ്ടായ നിരന്തരപീഡനം അവസാനിക്കുമെന്നു കരുതി. എന്നാല്‍, സന്തോഷം അല്പമാത്രമായിരുന്നു. തനിക്കെതിരേ കോപം ഉയരുമ്പോഴൊക്കെ അമ്മ കഴുത്തില്‍ നഖങ്ങളാഴ്ത്തി. തന്റെ കഴുത്തില്‍ ചുവന്നു തിണിര്‍ത്ത പാടുകള്‍ സ്ഥിരമായിരുന്നു. ആദ്യഘട്ടങ്ങളില്‍ സാരിയുപയോഗിച്ചു മറച്ചു.
തനിക്ക് ഏറ്റവും അടുപ്പമുള്ള ആളുകളോടുപോലും ഇക്കാര്യം പറഞ്ഞില്ല. വിളക്കുകള്‍ എടുത്തപ്പോള്‍ പറ്റിയ പോറലുകളാണെന്നായിരുന്നു പറഞ്ഞത്. സത്യം പറഞ്ഞാല്‍ അത് അമ്മയുടെ ചെവിയിലെത്തിയാല്‍ താന്‍ വീണ്ടും കുഴപ്പത്തിലാകുമെന്ന ഭയമുണ്ടായിരുന്നു. ശരീരത്തിലെ മുറിവുകള്‍ കുറഞ്ഞനാള് കൊണ്ട് ഉണങ്ങി. എന്നാല്‍, പീഡനമുണ്ടാക്കിയ മാനസിക മുറിവുകള്‍ ഉണങ്ങാന്‍ ഏറെക്കാലം വേണ്ടിവന്നു.
full news:http://web.archive.org/web/20140224183327/http://www.mangalam.com/print-edition/keralam/152121
എന്താണു വാര്‍ത്ത? അഫ്ഘാനിസ്താനില്‍ ബോംബ് പൊട്ടി 50 പേര് മരിച്ചാല്‍ അത് വാര്‍ത്തയാണ്. അധ്യപകന്റെ കൈ വെട്ടിയത് വാര്‍ത്തയാണ്. സല്മാന് റുഷ്ദിയുടെ തല വെട്ടാന്‍ ഫത്വ പുറപ്പെടുവിച്ചാല്‍ അത് വാര്‍ത്ത ആണ്.
പക്ഷെ ജോസഫ് എന്ന അധ്യാപകന് ഒരു സാങ്കല്പിക ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയാല്‍ അത് വാര്‍ത്ത ആകുന്നില്ല. സാല്മാന് റുഷ്ദി ഒരു പുസ്തകമെഴുതിയാലും അത് വാര്‍ത്ത ആകുന്നില്ല.
മയിയേപ്പറ്റി അവിടത്തെ പഴയ ഒരന്തേവാസി അവരുടെ അനുഭവങ്ങളേക്കുറിച്ച് ഒരു പുസ്തകം എഴുതിയാല്‍ അതെങ്ങനെ വാര്‍ത്ത ആകുമെന്നു മനസിലാകുന്നില്ല. അതിനു പകരം അവര്‍ മയിയുടെ ആശ്രമത്തിനെതിരെ ഒരു കേസു കൊടുക്കുകയാണെങ്കില്‍ അതൊരു വലിയ വാര്‍ത്ത ആകും. ആ പുസ്തകത്തിനെ അടിസ്ഥാനമാക്കി കേരള സര്‍ക്കാര്‍ കേസെടുത്താലും അത് വാര്‍ത്ത ആകും. അല്ലെങ്കില്‍ വി എച് പി ആവശ്യപ്പെടുന്നതുപോലെ ഗെയിലിനെതിരെ കേസെടുത്താലും വാര്‍ത്ത ആകും.
മുസ്ലിം പ്രവാചകന് മൊഹമ്മദിന്റെ ജീവിത ചര്യ എന്നു വിശേഷിപ്പിക്കാവുന്ന ഹദീസുകളിലെ വിവരണങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകമെഴുതിയാല്‍ ഗെയിലിന്റെ പുസ്തകത്തെ വെല്ലുന്ന ഒന്ന് ലഭിക്കും.
മാദ്ധ്യമങ്ങള്‍ ജീവകാരുണ്യ പ്രാവര്ത്തനത്തിനു വേണ്ടി നടത്തുന്ന സ്ഥാപങ്ങളൊന്നുമല്ല, ലാഭത്തിനു വേണ്ടിയാണ്. മാധ്യമം എന്ന പത്രത്തിന്റെ വായനക്കാരും, മീഡിയ വണ്‍ എന്ന ചാനലിന്റെ പ്രേക്ഷകരും മയിയേപ്പറ്റി എന്തെങ്കിലും ആരോപണമുന്നയിച്ചാല്‍ കോള്മയിര് കൊള്ളുന്ന ഇനത്തില്‍ പെട്ടതാണ്. അതുകൊണ്ട് അവര്‍ അതിനു പ്രാധന്യം കൊടുത്തു. പക്ഷെ മറ്റു ചില മാദ്ധ്യങ്ങളുടെ വായനക്കാരും പ്രേക്ഷകരും മയിയെ അങ്ങനെ വെറുക്കുന്നവരല്ല. അതുകൊണ്ട് മയിക്ക് ആക്ഷേപകരമായ വാര്‍ത്ത അവര്‍ പ്രാധാന്യത്തോടെ കൊടുത്തില്ല. ഇതിന്റെ അകത്ത് വെറും സാമ്പത്തിക ശാസ്ത്രം മാത്രമേ ഉള്ളു. ഇന്‍ഡ്യ വിഷനും മാധ്യമത്തിനും പെട്രോ ഡോളര്‍ ഇഷ്ടം പോലെ വരുന്നുണ്ടാകും. പക്ഷെ മറ്റുള്ളവര്‍ക്ക് അവരുടെ പത്രം വിറ്റും ചാനല്‍ കാണിച്ചുമാണ്, നില നില്‍ക്കേണ്ടത്. അത്രയേ ഇതിന്റെ പിന്നിലുള്ളു.
കുഞ്ഞാലിക്കുട്ടിയുടെ അളിയന് എന്തൊക്കെയോ പറഞ്ഞപ്പോഴേക്കും വള്ളി നാലു കാലില്‍ ചാടിയിരുന്നല്ലോ. ഇപ്പോള്‍ പൂജപ്പുര ജയിലില്‍ പോയി ഉണ്ട തിന്നേണ്ടി വരും എന്നോ മറ്റോ പറഞ്ഞതായി ഓര്‍ക്കുന്നു. പക്ഷെ എന്താണുണ്ടായത്? മന്ത്രി മന്ദിരത്തില്‍ കോയി ബിരിയാണീ കയിച്ചിട്ട്, കേരള ഖജനാവില്‍ നിന്നും അടിച്ചു മാറ്റി വാങ്ങിച്ച പോര്‍ഷെ കാറില്‍ മലര്‍ന്നു കിടന്ന് സുഖിക്കുന്നു. കുഞ്ഞാലിയെ സംരക്ഷിക്കുന്ന വ്യവസ്ഥിതി മയിയേയും സംരക്ഷിക്കും. അത്രയേ ഉള്ളു.
"മയിയേപ്പറ്റി അവിടത്തെ പഴയ ഒരന്തേവാസി അവരുടെ അനുഭവങ്ങളേക്കുറിച്ച് ഒരു പുസ്തകം എഴുതിയാല്‍ അതെങ്ങനെ വാര്‍ത്ത ആകുമെന്നു മനസിലാകുന്നില്ല."
Delete-----
നിങ്ങൾക്കത് മനസ്സിലാക്കാൻ താല്പര്യമില്ല എന്ന് കരുതി കാര്യങ്ങൾ അങ്ങനെ ആകണം എന്നില്ല, എഴുതിയത് ഏതെങ്കിലും ലോക്കൽ ആഷ്രമതെക്കുരിചൊന്നുമല്ലല്ലൊ? അന്താരാഷ്ട്ര പ്രസിദ്ധി ആര്‍ജ്ജിച്ച സമകാലീന പ്രസക്തി ഉള്ള VVIP ഭക്തർ പോകുന്ന ഒരു മഠം, പ്രസ്ഥാനം! ഇവര്‍ക്കെതിരെ ഇത്ര ഗുരുതരമായ ആരോപണം വന്നത് പൂഴ്ത്തി വച്ചതും അതിനെ നിർലജ്ജം ന്യായീകരിക്കുന്നതും സഹതാപം അര്‍ഹിക്കുന്നു.
"മുസ്ലിം പ്രവാചകന് മൊഹമ്മദിന്റെ ജീവിത ചര്യ എന്നു വിശേഷിപ്പിക്കാവുന്ന ഹദീസുകളിലെ വിവരണങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകമെഴുതിയാല്‍ ഗെയിലിന്റെ പുസ്തകത്തെ വെല്ലുന്ന ഒന്ന് ലഭിക്കും"
അതിനു വെറുതെ മുഹമ്മദ് നബിയെ വലിചിഴക്കുന്നതെന്തിനാണ്? യേശുവിനെപ്പറ്റി, അല്ലേൽ ശ്രീരാമാനെപ്പറ്റി എഴുതിയാലും ലഭിക്കും ഒരു പാട് കൊണ്ട്രവര്സി. പക്ഷെ അവരൊക്കെ ആയിരക്കണക്കിന് വര്‍ഷം മുമ്പ് ജീവിച്ച ആളുകള്‍ ആണ്. ഇന്ന് ഒരു മുടിയുമായി വന്ന കാന്തപുരത്തെ വിമര്‍ശിക്കുന്നത് പോലെ അമ്രിതമയിയെ വിമര്ഷിക്കാൻ ഗട്സ് ഇല്ല എന്ന് പറയുക. പിന്നെ ഗട്സും ഉജാറും ഉന്മേഷവും ഒക്കെ വരുമായിരുന്നു, ഇവര ഒരു മുസ്ലീം സ്ത്രീ ആയീരുന്നെങ്കിൽ.
"ഇതിന്റെ അകത്ത് വെറും സാമ്പത്തിക ശാസ്ത്രം മാത്രമേ ഉള്ളു. ഇന്‍ഡ്യ വിഷനും മാധ്യമത്തിനും പെട്രോ ഡോളര്‍ ഇഷ്ടം പോലെ വരുന്നുണ്ടാകും. പക്ഷെ മറ്റുള്ളവര്‍ക്ക് അവരുടെ പത്രം വിറ്റും ചാനല്‍ കാണിച്ചുമാണ്, നില നില്‍ക്കേണ്ടത്. അത്രയേ ഇതിന്റെ പിന്നിലുള്ളു."
അപ്പൊ ഫ്രീ ആയിട്ട് ഒരു ഇകനോമിക്സ് കോര്സും കിട്ടി. ഇപ്പറഞ്ഞ പെട്രോഡോല്ലർ ഒഴുക്കാന്‍ ആയി മാധ്യമത്തിന്റെ ഓഫീസിലേക്ക് പ്രത്യേക കുഴലൊന്നും സ്ഥാപിച്ചിട്ടില്ല, ഒരു പാട് പെട്രോ ഡോളർ മുത്തശ്ശി ഹിജഡ പത്രങ്ങല്ക്കും കിട്ടുന്നുണ്ട്, ഗല്ഫു മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യം ആയിട്ടും മറ്റും. എഷ്യാനെറ്റ് പോലത്തെ ചാന്നലുകൽ ഗള്‍ഫിലും സജീവം ആണ്. കാന്തപുരത്തെ മുസ്ലീം പത്രങ്ങൾ തന്നെ പരിഹസിച്ചു, അമ്മയുടെ വാര്‍ത്ത മുസ്ലീംകളുടെ പത്രം മാത്രം കൊടുത്തു. അത് വെറുതെ പതിവ് അപഹാസ്യ ആരോപണങ്ങൾ ആയ കുഞ്ഞാലി, ജോസഫ്, കൈ വെട്ടു, ബിന്‍ ലാദൻ എന്നിങ്ങനെ വീണ്ടും പുലംബിക്കൊണ്ടിരുന്നാൽ നിങ്ങള്‍ക്ക് അല്‍പ്പം മനശ്ശാന്തി കിട്ടിയെന്നിരിക്കും, അതൊരു ന്യായമായ മറുപടി ആകുന്നില്ല. (ഇങ്ങനെ കാര്യങ്ങൾ വലിയ ഉഷാർ ആയി എണ്ണുമ്പോൾ അഫയ കേസ് പറയാൻ താങ്കള്‍ വിട്ടു പോകുന്നു, അത് മറന്നു പോയതാണെന്ന് തന്നെ ആണ് എന്റെ വിശ്വാസം)
>>>>നിങ്ങൾക്കത് മനസ്സിലാക്കാൻ താല്പര്യമില്ല എന്ന് കരുതി കാര്യങ്ങൾ അങ്ങനെ ആകണം എന്നില്ല, എഴുതിയത് ഏതെങ്കിലും ലോക്കൽ ആഷ്രമതെക്കുരിചൊന്നുമല്ലല്ലൊ? <<<<
Deleteഈ ആശ്രമത്തേക്കുറിച്ച് ഇതു വരെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റിയില്ല എങ്കില്‍ അത് നിങ്ങളുടെ പിടിപ്പുകേട്. മനസിലാക്കേണ്ടവരൊക്കെ ഇത് നേരത്തെ മനസിലാക്കിയിട്ടുണ്ട്.
പൂഴ്ത്തി വയ്ക്കാന്‍ ഇതെന്താ അരിയോ മറ്റോ ആണോ? ആരു പൂഴ്ത്തി വച്ചു എന്നാണ്, നിങ്ങള്‍ പറയുന്നത്? പൂഴ്ത്തി വച്ചെങ്കില്‍ പിന്നെ നിങ്ങളെങ്ങനെ ഇതൊക്കെ അറിഞ്ഞു. മയിയേപ്പറ്റി ഉണ്ടാകുന്ന ആരോപണം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ഏത് മാദ്ധ്യമത്തിന്റെയും സ്വതന്ത്ര്യമാണ്. അതവരുടെ കച്ചവട താല്പര്യം.
ഇത് വലിയ വാര്‍ത്ത ആക്കി ചര്‍ച്ച സംഘടിപ്പിച്ച ഇന്‍ഡ്യ വിഷന്‍ ഒറ്റ ദിവസം കൊണ്ട് അത് നിറുത്തി. എന്തു പറ്റി മയിയെ അവരും പേടിച്ചു പോയോ?
ജമായത്തേ ഇസ്ലാന്മിക്കെതിരെ ഉണ്ടാകുന്ന ഒരു വാര്‍ത്തയും മാധ്യമം പത്രമോ മേഡിയ വണ്ണോ പ്രസിദ്ധീകരിക്കാറില്ല. ബംഗ്ളാദേശിലെ അവരുടെ നേതാവിനെ അടുത്ത് കാലത്തു തൂക്കിക്കൊന്നു. അയാള്‍ ചെയ്ത കൊള്ളരുതായ്മ എന്തുകൊണ്ട് മധ്യമം ചര്‍ച്ച ചെയ്തില്ല. താങ്കളെപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അത് പൂഴ്ത്തി വയ്പ്പായിട്ട് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
മാധ്യമത്തിന്റെ വായനക്കാര്‍ ജമായത്ത് നേതാവിന്റെ കൊള്ളരുതായ്മ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍ അത് പ്രസിദ്ധീകരിച്ചില്ല; ഏഷ്യനെറ്റിന്റെ പ്രേക്ഷകര്‍ മയിയുടെ കൊള്ളരുതയ്മകളും ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍ അതും ചര്‍ച്ച ചെയ്തില്ല. ഇതിത്ര കിടന്ന് ബഹളമുണ്ടാക്കേണ്ട അവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
>>>>ഇപ്പറഞ്ഞ പെട്രോഡോല്ലർ ഒഴുക്കാന്‍ ആയി മാധ്യമത്തിന്റെ ഓഫീസിലേക്ക് പ്രത്യേക കുഴലൊന്നും സ്ഥാപിച്ചിട്ടില്ല, ഒരു പാട് പെട്രോ ഡോളർ മുത്തശ്ശി ഹിജഡ പത്രങ്ങല്ക്കും കിട്ടുന്നുണ്ട്, ഗല്ഫു മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യം ആയിട്ടും മറ്റും. എഷ്യാനെറ്റ് പോലത്തെ ചാന്നലുകൽ ഗള്‍ഫിലും സജീവം ആണ്. <<<<
Deleteകുഴലിന്റെ കഥകളൊന്നും പറയാതെ കോയ. അതൊക്കെ നാട്ടില്‍ പാട്ടാണ്. കേരളത്തില്‍ കള്ളക്കടത്തിനു പിടിക്കപ്പെടുന്നവര്‍ 99.9 % എന്തുകൊണ്ട് മുസ്ലിങ്ങളാകുന്നു? ഇവരോടും അവരുടെ പ്രവാചകന് കള്ളക്കടത്തു നടത്താന്‍ പറഞ്ഞിട്ടുണ്ടോ?
ഗള്‍ഫ് മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യത്തേക്കാള്‍ വളരെ കൂടുതല്‍ മയി ഭക്തരുടെ പരസ്യം ഈ മുത്തശ്ശിക്കും ഹിജിഡക്കും കിട്ടുന്നുണ്ടായിരിക്കും. ആരെ പ്രീതിപ്പെടുത്തണമെന്നതൊക്കെ ഇവരുടെ സ്വതന്ത്ര്യമല്ലേ കോയാ. അവരെ ബഹിഷ്കരിച്ചേക്കുക.
ഗള്‍ഫ് മലയാളികളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് പ്രവാസി മന്ത്രി വയലാര്‍ രവിയും വിദേശ മന്ത്രി അഹമ്മദുമാണ്. എങ്കിലാദ്യം ഈ മലയാളികളൊക്കെ കോണിട്ടും കൈക്കും വോട്ടു കുത്തുന്ന ഏര്‍പ്പാടങ്ങ് നിറുത്തരുതോ? നക്കാപ്പിച്ച പരസ്യം നല്‍കിയിട്ട് മുത്തശ്ശിയും ഹിജിഡയും ഞമ്മനു സുഖിക്കുന്ന വാര്‍ത്ത നല്കുന്നില്ലേ എന്നൊക്കെ കരയുന്നതിനു മുന്നെ ഇതു പോലെ നടക്കുന്ന കാര്യം ആദ്യം ചെയ്യ് കോയ.
>>>>(ഇങ്ങനെ കാര്യങ്ങൾ വലിയ ഉഷാർ ആയി എണ്ണുമ്പോൾ അഫയ കേസ് പറയാൻ താങ്കള്‍ വിട്ടു പോകുന്നു, അത് മറന്നു പോയതാണെന്ന് തന്നെ ആണ് എന്റെ വിശ്വാസം)<<<<
Deleteഎന്തിന്, അഭയയിലേക്കൊക്കെ പോകുന്നു. അഭയ കേസില്‍ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയേയും സി ബി ഐ അറസ്റ്റ് ചെയ്ത് കേസെടുക്കുകയെങ്കിലും ഉണ്ടായല്ലൊ.
എം പി യും എം എല്‍ എ യും മന്ത്രിയുമൊക്കെ ആയ പി ജെ കുര്യനും കുഞ്ഞാലിക്കുട്ടിയും ചെയ്ത ബാല പീഢനത്തിന്റെ അടുത്തൊന്നും മയിയുടെ മഠത്തില്‍ നടന്ന ലൈംഗിക ബന്ധം വരില്ല കോയ. കുഞ്ഞാലിയും കുര്യനും നടത്തിയ വാണിഭം പോലെ അല്ലല്ലോ ഇപ്പറഞ്ഞ വൃ ത്തികേട്. ഗെയില്‍ എന്ന സ്ത്രീ പ്രായ പൂര്‍ത്തി ആയവളാണ്. അവര്‍ സ്വമനസാലെ ആണ്, ഈ ആശ്രമത്തില്‍ വന്നതും. അവിടെ വച്ച് അവിടത്തെ ഒരു സ്വാമി ബലാല് സംഗം ചെയ്തു. ഇവരെ തടഞ്ഞു വച്ചോ, ബലമായോ അല്ല അതൊക്കെ നടന്നതും. മയിയുടെ മുറിക്കു പുറത്തെ വരാന്തയില്‍ വച്ചാണെന്ന് അവര്‍ പറയുന്നു. സൂര്യെനെല്ലി പെണ്കുട്ടിയേയോ റെജീനയേയോ പോലെ ആരെങ്കിലും ഇവര്‍ കൊണ്ടു നടന്ന ആര്‍ക്കും കാഴ്ചവച്ചതുമല്ല. സൂര്യനെല്ലി പെണ്‍കുട്ടിയും റെജീനയും പോലിസില്‍ പരാതിപ്പെട്ടതുപോലെ ഈ സ്ത്രീക്കും അതൊക്കെ ആകാം. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി താങ്കള്‍ക്കും ആകാം.
കുഞ്ഞാലിയെ മന്ത്രി ആയും, കുര്യനെ രാജ്യ സഭ ഉപാദ്ധ്യക്ഷനായും താങ്കള്‍ക്കൊക്കെ സഹിക്കാമെങ്കില്‍ ഗെയിലിനെ പ്രാപിച്ച സ്വാമിയെ ആശ്രമം സഹിക്കുന്നതില്‍ എന്തിനിത്ര കോപം കോയാ.
ഈ സ്ത്രീ പറയുന്നതൊക്കെ ശരി ആയിരിക്കാം. ഇതിലെ പ്രധാന ആരോപണങ്ങള്‍ ഇതുപോലുള്ള അവിഹിതങ്ങളും സ്വിസ് ബാങ്കിലെ കള്ളപ്പണവുമാണ്. ഇന്‍ഡ്യയിലെ മുന്തിയ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇതേ നിക്ഷേപം ഉണ്ട്. അപ്പോള്‍ മയിക്കെതിരെ ആരാണ്, നടപടി എടുക്കേണ്ടത്? ബലാല് സംഗ വീരന്മാരായ കുഞ്ഞാലിയും കുര്യനും ഇന്നിന്ഡ്യ ഭരിക്കുന്നവരാണ്. അപ്പോള്‍ പിന്നെ ഈ ചിന്ന ബലാല്‍സംഗത്തിനെതിരെ ആരു നടപടി എടുക്കും
ഒരു മാസം മുഴുവന്‍ എല്ലാ ചാനലും, താങ്കളുടെയും വള്ളിയുടെയും ഭാഷയില്‍ മുത്തശ്ശിയും, ഹിജഡയും, ആണും പെണ്ണും ആയ എല്ലാ ചാനലുകളും, ഒരുമിച്ചാഘോഷിച്ച സോളാര്‍ എന്തായി കോയാ? സരിത എല്ലാ കേസും ഒത്തുതീര്‍പ്പാക്കി പുറത്തിറങ്ങി. കുഞ്ഞാലിയും മാണിയും ഉമ്മനും കൂടി എല്ലാം ഒത്തുതീര്‍പ്പാക്കി. ഇപ്പോള്‍ ആര്‍ക്കും കൃമി കടിയില്ല. ഇതൊക്കെ വായും പൊളിച്ചിരുന്ന് കേട്ട മലയാളികളൊക്കെ വെറും മണ്ടന്മാര്. അതുപോലെ തന്നെയേ മയിയുടെ കാര്യത്തിലുമുള്ളു.
കാന്തപുരം ഒരു മുടിയും കൊണ്ടു നടക്കുന്നതിനെതിരെ ഇവിടെ കുറെപ്പേര് ഉറഞ്ഞു തുള്ളിയല്ലോ. കാന്തപുരം പേടിച്ച് അത് കത്തിച്ചു കളഞ്ഞൊന്നുമില്ല. വെല്ലുവിളി പോലെ വേറെ ഏതോ പാത്രമൊക്കെ കൊണ്ടു നടക്കുന്നു. കാന്തപുരം ഭക്തര്‍ ഇന്നും മുടി കഴുകിയ വെള്ളം കുടിച്ച് സംതൃപ്തി അടയുന്നു. അതു വേണ്ടാത്ത മുസ്ലിങ്ങള്‍ പാണക്കാട്ടു തങ്ങള്‍ ജപിച്ചൂതി കൊടുക്കുന്നവെള്ളം കുടിക്കുന്നു. പാണക്കടനെ നഖ ശിഖാന്തം എതിര്‍ക്കുന്ന ആര്യടന്‍ അമ്മയെ സ്തുതിച്ച് സായൂജ്യം അടയുന്നു. ആളുകള്‍ വിശന്നു മരിക്കുമ്പോള്‍ മയിയുടെ സേവകര്‍ അവരുടെ പാദം പാലു കൊണ്ട് കഴുകുന്നു. മയി അതൊക്കെ ആസ്വദിക്കുന്നു. ഇതുപോലുള്ള ആളുകളുടെ പിടിയിലാണിന്ന് കേരളം. അതിനു മാറ്റം ഉണ്ടാകണമെങ്കില്‍ വല്ല ആം ആദ്മിയോ മറ്റോ ഭരിക്കാന്‍ വരണം.
"കേരളത്തില്‍ കള്ളക്കടത്തിനു പിടിക്കപ്പെടുന്നവര്‍ 99.9 % എന്തുകൊണ്ട് മുസ്ലിങ്ങളാകുന്നു?" എവിടുന്നു കിട്ടി കാളിപ്പൊട്ടാ ഈ കണക്ക്. ഇന്ടളിജന്സ് വിവരാവകാശം വഴി പുറത്ത് വിട്ട കണക്ക് പ്രകാരം കേരളത്തില്‍ കള്ളക്കാദത്തിനു പിടിക്കപ്പെട്ടവരില്‍ (2012) അമ്പത്തിമൂന്ന് ശതമാനം പേര് ഹിന്ദുക്കളാണ്. ഇരുപത്തി ആറു ശതമാനം മുസ്ലിംകള്. ഇരുപത് ശതമാനം ക്രിസ്ത്യാനികള്‍. കണക്കു പഠിച്ചു വാ കണാരാ.
Deleteദിവസം പത്രം വായിക്കുമ്പോള്‍ കാണുന്നതാണ്. സ്വര്‍ണ്ണം കടത്തുന്നവരുടെ പേര് നിത്യേന പത്രത്തില്‍ വരുന്നു. അതില്‍ 99.9% പേരും മുസ്ലിങ്ങളാണ്.
Deleteകള്ളക്കടത്തിന്റെ കണക്കു സൂക്ഷിക്കുന്നത് ഇന്റലിജന്‍സ് കാരല്ല. കസ്റ്റംസ് കാരാണ്. അവിടന്നുള്ള ഏതെങ്കിലും കടലാസ് ഉണ്ടോ കൈവശം?
ഹിന്ദു ബാലാല്സംഘം ,മുസ്ലിം കൊലപാതകം ക്രിസ്തിയന്‍ കള്ളക്കടത് എന്നിങ്ങനെ കുറ്റകൃത്യങ്ങളെ മതം തിരിചചു കാണുന്ന രീതി നമ്മുടെ രാജ്യത്തിനു നല്ലതല്ല. ക്രിമിനല്‍ ലാ ഒന്നേ ഉള്ളൂ. . ഇതു ഹിന്ദുക്കളുടെ പ്രശ്ണമാണ് മറ്റു മതക്കാര്‍ ഇതില്‍ ഇടപേടേണ്ട എന്ന് ആരോ എഴുതിയിരിക്കുന്നത് കണ്ടു. ഇന്ത്യയില്‍ എവിടെ ആരു കുറ്റകൃത്യം ചെയ്താലും അതു ചോദ്യം ചെയ്യാനുള്ള അവകാശവും ഉത്തരവാദിത്വവും ഓരോ ഇന്‍ ന്ത്യന്‍ പൌരനും ഉണ്ട്. അത് എന്ന് ഇല്ലാത്തവുന്നുവോ അന്നു ഈ മഹാ രാജ്യം ശിധിലമാവും.
Deleteമാതൃഭൂമിയും മനോരമയും ഏത് വാർത്ത പുറത്തു വിടണമെങ്കിൽ മിനിമം താഴെ പറയുന്ന കാര്യങ്ങൾ എങ്കിലും വേണം
ReplyDelete1. സിപിഎം ലോക്കൽ സഖാവിന്റെ ബന്ധം (അവിഹിതം, റിയൽ എസ്റ്റേറ്റ്, റിസോർട്ട് , സഹകരണ ബാങ്ക് )- മാതൃഭൂമി , മനോരമ
2. പച്ച പെയിന്റ് - മാതൃഭൂമി
3. ഉമ്മൻ ചാണ്ടിക്ക് കൂടുതൽ മൈലേജ് - മനോരമ, മാതൃഭൂമി
4. വീരേന്ദ്രകുമാറിന് കൂടുതൽ മൈലേജ് - മാതൃഭൂമി
5. വീരേന്ദ്രകുമാറിന് അവാര്‍ഡ് - മാതൃഭൂമി
6. മാമ്മൻ മാത്യു വിന്റെ വകേലൊരു അമ്മായിയുടെ പുല കുളി അടിയന്തിരം - മനോരമ
7. ക്രൈം നന്ദകുമാറിന്റെ പിണറായിക്കെതിരെയുള്ള കേസ് - മാതൃഭൂമി
8. സായി ബാബയുടെ അത്ഭുത പ്രവൃത്തികളുടെ സാക്ഷ്യം - മാതൃഭൂമി
9. അമൃതാനന്ദ മയി യുടെ അത്ഭുത പ്രവൃത്തികളുടെ സാക്ഷ്യം - മാതൃഭൂമി
10. വിശുദ്ധ എവുപ്രാസമ്മയുടെ അത്ഭുത പ്രവൃത്തികൾ - മനോരമ
11. 10 രൂപ കൂടിയ പെട്രോളിന് 10 പൈസ കുറച്ചാൽ - (മനോരമയിൽ വെണ്ടയ്ക്ക വാർത്ത, മാതൃഭൂമിയിൽ ഒന്നാം പേജ് വാര്‍ത്ത)
വി എസ് - ചുമ്മാ ലാ ലാ ലാ എന്ന് പാട്ട് പാടിയാൽ - പിറ്റേ ദിവസത്തെ വാര്‍ത്ത
" ലാവലിനിൽ പിണറായി കുറ്റക്കാരൻ " - വി എസ് (മനോരമ )
"ലാവലിനിൽ പിണറായി പ്രതി തന്നെ. കേന്ദ്ര കമ്മിറ്റിക്ക് കത്തയക്കും - വി എസ (മാതൃഭൂമി )
6. മാമ്മൻ മാത്യു വിന്റെ വകേലൊരു അമ്മായിയുടെ പുല കുളി അടിയന്തിരം - മനോരമ - കലക്കി
Delete:)
Deletelike :)
Deleteവടക്കന്‍ മലബാര്‍ അഡ്മിനായ ഫേസ്ബുക്ക് പേജുകളെല്ലാം അമ്മേ എന്നുരുവിട്ടുകൊണ്ടാണിപ്പോള് ദിവസം ആരംഭിക്കുന്നത്കാവിയിലെയും കുരിശ്ശിലെയും കുറ്റം കുറ്റം കണ്ടുപിടിക്കുന്നവരോട് ഒരഭ്യർത്ഥന - ആദ്യം സ്വയം നന്നാവുക, എന്നിട്ട് മറ്റുള്ളവരെ തിരുത്താൻ ശ്രമിക്കുക.
ReplyDeleteകള്ളക്കടത്ത്, കുഴൽപ്പണം, കള്ളനോട്ട്, തീവ്രവാദം മുതലായ രാജ്യസ്നേഹപ്രവർത്തികളിൽ, നിങ്ങൾ പ്രതിനിധീകരിക്കുന്ന സമുദായത്തിലെ യുവാക്കൾ, മറ്റ് മതങ്ങളെ ബഹുദൂരം പിന്നിലാക്കി അഭൂതപൂർവ്വമായ നേട്ടം കൊയ്യുന്ന കാര്യങ്ങൾ ദയവായി വിസ്മരിക്കാതിരിക്കുക. ആദ്യം അവരെ ശരീഅത്ത് പ്രകാരം ജീവിക്കാൻ പഠിപ്പിക്കൂ.. എന്നിട്ടാവാം മറ്റുമതക്കാരെ നേരെയാക്കാന്‍ ശ്രമിക്കുന്നത്
ഉണ്ട്, പുസ്തകം വൈകിയതിന് മറുപടി: ഗെയ്ല് ട്രെഡ്വെല് സംസാരിക്കുന്നു
ReplyDeleteഎന്റെ മനസ് ആകെ അസ്വസ്ഥമായിരിക്കുന്ന സമയായിരുന്നു അത്. ഞാന്‍ നേരിട്ടതിനൊക്കെ തിരിച്ചടി കൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അന്ന്. ഞാന്‍ നേരിട്ട മുറിവുകളെ ശമിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും മറന്നുകൊണ്ട് എന്നില്‍ മാത്രം ഒതുങ്ങിക്കൊണ്ടുള്ള ജീവിതമായിരുന്നു അപ്പോള്‍ ആഗ്രഹിച്ചിരുന്നത്. ക്രമേണ എന്നിലുള്ള ഭയവും വിദ്വേഷവും ഇല്ലാതാവുകയും ആശ്രമത്തില്‍ നിന്നുണ്ടായ അനുഭവം പുറംലോകം അറിയിണമെന്ന് ആഗ്രഹം ഉണ്ടാവുകയും ചെയ്തു.
കേരളത്തിലെ ഒട്ടുമിക്ക ആളുകളുംഗെയ്ല് ട്രെഡ്വെല്എന്ന പേര് കഴിഞ്ഞ ഒരാഴ്ചക്കാലമായി കേട്ടുകൊണ്ടിരിക്കുകയാണ്. മാതാ അമൃതാനന്ദമയീമഠത്തില്‍ ചിലവഴിച്ച 20 വര്‍ഷത്തെ തന്റെ അനുഭവം ‘ഹോളി ഹെല്’ എന്ന തന്റെ പുസ്തകത്തിലൂടെയാണ് അവര്‍ പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഓണ്‍ലൈന്‍ വഴി പുസ്തകം ഡൗണ്‍ലോഡ് ചെയ്ത് വായിച്ചത്. വലിയ വിവാദത്തിനും സംവാദത്തിനും തുടക്കം കുറിക്കുന്നതായിരുന്നു പുസ്തകത്തിലെ വെളിപ്പെടുത്തല്‍.
അമൃതാനന്ദമയി മഠത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ അരങ്ങേറുന്നതെന്തെന്ന് തുറന്ന് പറയുന്ന ഗെയ്ലിന്റെ പുസ്തകം ഓണ്‍ലൈനില്‍ എത്തിയ ആദ്യ രണ്ട് ദിവസം സോഷ്യല്‍ മീഡിയാ സൈറ്റുകളിലൂടെ വന്‍ ചര്‍ച്ചയായപ്പോള്‍ ഈ വാര്‍ത്തയെ പൂര്‍ണമായും തമസ്ക്കരിക്കുന്ന രീതിയായിരുന്നു മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ചത്.
ഗെയ്ല് ട്രെഡ്വെല് ഡൂള്ന്യൂസിന്അനുവദിച്ച അഭിമുഖത്തില്‍ പുസ്തകത്തില്‍ പ്രതിപാദിച്ച വിഷയങ്ങളെ കുറിച്ചും തന്റെ പുസ്തകത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന മറുപടികളെകുറിച്ചും മുഖ്യധാരമാധ്യമങ്ങളുടെ മൗനത്തെകുറിച്ചുമൊക്ക അവര്‍ വിശദമായി സംസാരിക്കുന്നു.......
http://web.archive.org/web/20140225164653/http://www.doolnews.com/gail-tredwell-interview123.html
വാര്‍ത്ത മുക്കിയത് പോകട്ടെ അത് അവരുടെ പത്ര ധര്‍മ്മം. ഡാമേജ് കണ്ട്ടോളിനായി അമ്മ തിരുവനന്തപുരത്ത് വന്നു ഒരു കൂട്ട യോഗം നടത്തി അതാണ് രണ്ടു ദിവസമായി മനോരമ ഫ്രംഡ് പേജില്‍ കളര്‍ പ്രിണ്ടില് കൊടുക്കുന്നത് , അകത്തും ഉണ്ട് വലിയ ഒരു പടം , ക്രിസ്തുവിന്റെ മല മുകളിലെ പ്രഭാഷനത്തെഅനുസ്മരിക്കും വിധം , ഇതാണ് മാത്തുക്കുട്ടിഅചായന്റെ പെയിഡ് ന്യൂസ് , ഇതല്ലാതെ അമ്മ്മ അപ്പിയിട്ടു അമ്മ ഒന്നിനു പോയി ഇങ്ങിനെ ചെറിയ ഹെഡ് ലൈന്‍ വേറെയും ഉണ്ട്
ReplyDelete@വാർത്തകളുടെ ലോകത്തെ മാധ്യമങ്ങളുടെ ധർമമെന്ത്?. വായനക്കാരോടും പ്രേക്ഷകരോടുമുള്ള അവരുടെ ബാധ്യതയെന്താണ്?. പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തോട് അവർ സ്വീകരിക്കേണ്ട നൈതികമായ സമീപനമെന്ത്?.
ReplyDeleteവെറുതെ ചോദ്യങ്ങൾ ചോദിക്കാതെ അതിനുള്ള ഉത്തരങ്ങളും കൂടി എഴുതിക്കൂടായിരുന്നോ?
തലക്കെട്ട് ശുദ്ധ മണ്ടത്തരം. ഈ ഒരു വാർത്ത പ്രചരിപ്പിച്ചില്ലെങ്കിൽ പത്ര മുത്തശ്ശിമാരും ഏഷ്യാനെറ്റും മലയാളികൾക്ക് ശാപം ആകുന്നതു എങ്ങനെ?
@കേരളത്തിലെ പ്രമുഖ പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും ഈ വിവാദവുമായി ബന്ധപ്പെട്ട് അവർ സ്വീകരിച്ച സമീപനങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ആരെയും അസ്വസ്ഥപ്പെടുത്തുന്ന ചില നിഗമനങ്ങളിലാണ് എത്തിച്ചേരാൻ സാധിക്കുന്നത് എന്ന് പറയാതെ വയ്യ.
ആരെയും അസ്വസ്ഥതപ്പെടുത്തും എന്നൊക്കെ വെറുതെ അങ്ങ് പറഞ്ഞു പോകാതെ. ഈ വാര്‍ത്ത കൊടുത്താൽ അത് കേട്ട് അസ്വസ്ഥമാകുന്ന ആളുകള്‍ ആണ് കൂടുതൽ ഉള്ളത് എങ്കിലോ? പുസ്തകം ഇറങ്ങി എന്നുള്ളത് നേര് തന്നെ. പക്ഷെ അതിൽ പറയുന്ന കാര്യങ്ങൾ വിസ്വസിക്കാവുന്ന ഒന്നാണെന്ന് എന്താണ് തെളിവ്?
@പ്രബുദ്ധ കേരളമെന്ന് നാം സ്വയം വിളിക്കുമ്പോഴും പ്രബുദ്ധമല്ലാത്ത നിരവധി ഘടകങ്ങളുടെ തടവറയിൽ നിന്ന് നമ്മുടെ ബോധവും ബോധ്യങ്ങളും വിട്ടു മാറിയിട്ടില്ല എന്നും നമ്മുടെ മുൻനിര മാധ്യമങ്ങൾ പോലും പ്രാകൃതമായ ഒരു സാംസ്കാരിക തലത്തിൽ നിന്ന് കൊണ്ടാണ് നമ്മോട് സംവദിച്ചു കൊണ്ടിരിക്കുന്നത് എന്നും അസ്വസ്ഥതയോടെ തിരിച്ചറിയേണ്ട അവസ്ഥയുണ്ട്.
Wow!!! what a language. Really amazing. Congrats.
@ഇതൊരു വാർത്ത അല്ല എന്നത് കൊണ്ടാണോ?. ഈ വാർത്തയിൽ തെല്ലും സത്യമില്ല എന്ന് അന്വേഷിച്ചു കണ്ടെത്തിയത് കൊണ്ടാണോ? അതല്ല ഈ വാർത്ത പുറത്ത് വിട്ടാൽ അമ്മയുടെ ആരാധക വൃന്ദങ്ങൾ പിണങ്ങുമെന്നത് കൊണ്ടാണോ?. ആദ്യത്തെ രണ്ടു കാരണങ്ങളുമാകാൻ ഇടയില്ല.
ReplyDeleteഇതൊരു വാർത്ത തന്നെയാണ്. അതുകൊണ്ട് ആദ്യത്തേത് അല്ല.
പുസ്തകം ഇറങ്ങി എന്ന വാർത്ത സത്യം തന്നെ. പക്ഷെ അതിലെ ഉള്ളടക്കം സത്യമാണോ അല്ലയോ എന്ന് പാവം മാധ്യമ പ്രവർത്തകർക്ക് എങ്ങനെ അറിയാം? ഇതുപോലെ ഇറങ്ങുന്ന പുസ്തകങ്ങൾ മുഴുവൻ വായിച്ചു അത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കണമോ അതോ അതിലും പ്രധാനപ്പെട്ടതോ അല്ലെങ്കിൽ ഒരു പ്രയോജനവും ഇല്ലാത്ത മറ്റെന്തെങ്കിലും ചർച്ച ചെയ്യണമോ എന്ന് അവർക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഓരോ മാധ്യമങ്ങളും അവരുടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നത് വിളമ്പും. അത് അവരുടെ സ്വാതന്ത്ര്യം. പിന്നെ മൂന്നാമത്തെ കാര്യം. ആരാധക വൃന്തങ്ങൾ പിണങ്ങുമോ എന്നത്. സത്യമല്ലാത്ത വാര്‍ത്ത കൊടുത്താൽ പിണങ്ങും.
@ പക്ഷേ വളരെ ആധികാരികമായ സ്വരത്തിൽ ഉന്നയിച്ചിരിക്കുന്ന ആ ആരോപണങ്ങൾ ഒരു വാർത്തയാണ്.
ReplyDeleteഅത് മനസിലായില്ല. ഒരു പുസ്തകം തൻറെ ഭാവനയിൽ എഴുതി വിൽക്കാൻ വെക്കുന്നതിൽ എന്ത് ആധികാരികത ആണ് ഉള്ളത്? ഒരു വശത്ത് അമൃതാനന്തമയിയുടെ പഴയ ശിക്ഷ്യ മറുഭാഗത്ത് അമൃതാനന്തമയിയുടെ ലക്ഷക്കണക്കിന് ആരാധകർ. ഇവരിൽ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? ആയിരക്കണക്കിന് ആരാധകർ അവരുടെ 'അമ്മയെ' കുറിച്ച് വളരെ നല്ലത് പറയുന്ന പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട് അതിൽ ഗൈൽ എഴുതിയ ഒരു പുസ്തകം മാത്രം എങ്ങനെ ആധികാരികം ആകും? അപ്പോൾ പുസ്തകങ്ങളുടെ പിൻബലം മാത്രം നോക്കിയാൽ അമൃതാനന്തമായി വിജയിച്ചു.
മയിയുടെ ജീവചരിത്രം ഞാൻ വായിച്ചിട്ടുണ്ട് . പച്ചക്കള്ളങ്ങലുടെ കൂമ്പാരമാണ് ആ പുസ്തകം. ദാനധര്‍മങ്ങൾ കൊണ്ട് എത്ര വെള്ളപൂശിയാലും അതൊന്നും സത്യമാവുകയില്ല. മയിയെ അവിശ്വസിക്കാൻ ഗയിലിന്റെ പുസ്തകം വേണമെന്നില്ല. ഈ ജീവചരിത്രം തന്നെ ധാരാളം
Deleteഅമൃതാനന്ദമയി മഠത്തെ ന്യായീകരിച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും രംഗത്ത്. മഠത്തിനെതിരായ അപവാദപ്രചരണങ്ങള്‍ അവിശ്വസനീയമാണെന്നും അമ്മയെ അറിയുന്നവര്‍ അത് അവജ്ഞയോടെ തള്ളിക്കളയുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDeleteഅമൃതാനന്ദമയി മഠത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് അഭിപ്രായപ്പെട്ടിരുന്നു. മഠം നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഭിപ്രായപ്പെട്ടു. അമൃതാനന്ദമയിയും മഠവും നല്കുന്ന സംഭാവനകള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
@ഈ കേന്ദ്രത്തിനെതിരെ ഏറ്റവും ശക്തമായ എതിർപ്പുകൾ വന്നിട്ടുള്ളത് ഹൈന്ദവ സമൂഹത്തിലെ ഉത്പതിഷ്ണുക്കളിൽ നിന്നും സന്യാസിമാരിൽ നിന്നും തന്നെയാണ്.
ReplyDeleteതന്നെ തന്നെ.
http://www.mathrubhumi.com/story.php?id=432748
@തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ കൃതികൾക്കെതിരെയും ഗ്രന്ഥകാരനെതിരെയും കേസുകൾ എടുത്ത ചരിത്രം ധാരളമുണ്ട്.
ReplyDeleteഎങ്കിൽ ഉടനെ ആ പുസ്തകം എഴുതിയ മദാമക്ക് എതിരെ കേസ്സ് എടുത്ത് നമ്മുടെ പോലീസ് മാത്രുക കാട്ടണം. യാതൊരു തെളിവും തരുന്നില്ല. താൻ പറയുന്നത് കണ്ണും അടച്ചു വിശ്വസിച്ചു കൊള്ളാൻ പറയുന്നു. പിന്നെ ഈ പുസ്തകത്തിൽ അവർ പരാമർശിക്കുന്ന ചില ആളുകള്‍ ആണ്. അവർ എന്താണ് പറയുന്നത് എന്നുള്ളത് ഇവിടെ വായിക്കാം.
Gretchen McGregor 1983 മുതൽ ആശ്രമത്തിൽ ഉണ്ടായിരുന്ന അന്തേവാസി
http://ammascandal.wordpress.com/2014/02/21/gail-tredwell-lied-about-me-kusuma-sets-the-story-straight/
Susanne Wecker 1990 മുതൽ ആശ്രമത്തിൽ ഉണ്ടായിരുന്ന അന്തേവാസി
http://ammascandal.wordpress.com/2014/02/21/remembering-gail-tredwell-a-letter-from-susanne-wecker/
ഗൈൽനെ പോലെ ആശ്രമം ഉപേക്ഷിച്ച ഒരു വ്യക്തി
http://ammascandal.wordpress.com/2014/02/20/a-former-ashram-resident-who-left-amritapuri-speaks-out-about-gail-tredwells-true-nature/
"എന്റെ പേരു പ്രകാശ്. ഒരു ഗെയിൽ ട്രെഡ്വെല് ഈയിടെ പ്രസിദ്ധീകരിച്ച ''ഹോളിഹെല്‍'' എന്ന പുസ്തകത്തില്‍, ഞാന്‍ അമ്മയുടെ മുറിയില്‍ പണം എത്തിച്ചു എന്ന് ആരോപിച്ചിരിക്കുന്നതായി അറിഞ്ഞു. ഇതു പച്ചക്കള്ളമാണ്. മുന്‍പോ ഇപ്പോഴോ, ഒരു സാഹചര്യത്തിലും ഞാന്‍ ഒരിക്കലും അമ്മയുടെ മുറിയില്‍ പണമൊന്നും എത്തിച്ചിട്ടില്ല. വാസ്തവം ഇങ്ങനെയിരിക്കെ, തന്റെ നിലതെറ്റിയ മനസ്സ് കെട്ടിച്ചമച്ച ഒരു കഥയിലേക്ക് ഗെയിൽ എന്റെ പേര് വലിച്ചിഴച്ചതെന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇതു കടുത്ത ക്രൂരതയാണ്. ക്രിമിനല്‍ കുറ്റമാണ്." - പ്രകാശ്
ഇങ്ങനെ ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ആളുകള്‍ തന്നെ അതെല്ലാം തെറ്റാണെന്ന് പറയുന്നു. ഇനി ഈ പുസ്തകത്തിന്റെ പേരില്‍ കേസ്സെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു എന്ന് വയ്ക്കുക. ഇവര ഒക്കെ തന്നെ അല്ലെ മൊഴി കൊടുക്കേണ്ടവർ? വര്‍ഷങ്ങളായി ആശ്രമത്തിൽ കഴിയുന്ന അനേകം ആളുകള്‍ ഉണ്ടല്ലോ? അവർക്ക് ആർക്കും എന്തെ യാതൊരു പരാതിയും ഇല്ലാത്തത്? അതും പോട്ടെ ഈ പുസ്തകം എഴുതിയ ഗൈലിനു പോലും എന്തെ പരാതി ഇല്ല? അപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞ പോലെ ആശ്രമത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നില്ല എന്ന് തന്നെ വിശ്വസിക്കുന്നു. ആശ്രമം നടത്തുന്ന നല്ല നല്ല കാര്യങ്ങൾ ആണ് പ്രധാനം.
ഫെബ്രുവരി 9, 2014
ReplyDeleteഇന്റര്‍നെറ്റിലൂടെ മാതാ അമൃതാനന്ദമയീമഠത്തിന് (എം.എ.എം) നൂറു മില്ല്യന്‍ യു.എസ് ഡോളറിനും നാനൂറു മില്ല്യന്‍ യു.എസ് ഡോളറിനും മദ്ധ്യേ ബാങ്ക് നിക്ഷേപമുണ്ടെന്നുള്ള കുപ്രചരണത്തിനു മഠം കൃത്യമായ മറുപടി പറയുകയാണു്. എഫ്.സി.ആര്.എ (ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട്) റിപ്പോര്‍ട്ടു പ്രകാരം, രണ്ടായിരത്തി പതിനൊന്ന് പന്ത്രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ മഠത്തിന്റെ പേരിലുള്ള നിക്ഷേപം മുന്നൂറ്റി പതിനാലു കോടി രൂപയാണെന്നു് അതു് ഏകദേശം നാല്പത്തൊന്പതു മില്യന്‍ യു.എസ്. ഡോളറോളം വരും. ഇതു് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തെട്ടു മുതലുള്ളതാണു്. അല്ലാതെ രണ്ടായിരത്തി ആറു മുതലല്ല.
മഠത്തിനു് ഏതെങ്കിലും പ്രത്യേക പ്രോജക്ടിനായി ലഭിക്കുന്ന സംഭാവന അതിലേക്കായിത്തന്നെ ഉപയോഗിക്കുന്നു. ധാര്‍മ്മികകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ധനത്തിന്റെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ടു ചിലര്‍ സംഭാവന തരും. ചിലര്‍ മഠത്തിന്റെ ഇഷ്ടാനുസാരം ഉപയോഗിക്കാമെന്നു പറഞ്ഞു തരുന്ന സംഭാവനകളുമുണ്ടു്.
ഭവനരഹിതര്‍ക്കു വീടു്, ദുരന്തനിവാരണം, വിധവകള്‍ക്കും വൈകല്യമുള്ളവര്‍ക്കും പെന്ഷന്, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കു സ്കോളര്‍ഷിപ്പ്, അനാഥമന്ദിരം, സൗജന്യ വൈദ്യസഹായം, നിര്‍ധനര്‍ക്കു സൗജന്യ ശസ്ര്തക്രിയ, ഗ്രാമങ്ങള്‍ ഏറ്റെടുക്കുക തുടങ്ങി ഒട്ടനവധി, നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മഠം ഏറ്റെടുത്തു നടത്തി ക്കൊണ്ടിരിക്കുകയാണു്. ഭാവിയില്‍ സംഭാവനകള്‍ കുറഞ്ഞു പോയാല്‍, ഇത്തരം സേവനപ്രവര്‍ത്തനങ്ങളുടെ അനുസ്യൂതമായി നടത്തിക്കൊണ്ടുപോകുന്നതിനുളള കരുതലായാണു് അതു സൂക്ഷിക്കുന്നതു്. ഭാവിയില്‍ സംഭാവനകള്‍ കുറഞ്ഞുപോയാല്‍ ഇപ്പോള്‍ മഠം നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മുടക്കം കൂടാതെ തുടരുന്നതിനു വേണ്ടിയാണു് ഈ പണം . ഉദാഹരണത്തിനു രണ്ടായിരത്തി നാലില്‍ ഉണ്ടായ സുനാമിദുരന്തത്തില്‍ മഠം ഇരുന്നൂറു കോടി രൂപയിലധികം ദുരന്തനിവാരണത്തിനും സുനാമി ബാധിതരുടെ പുനരധിവാസത്തിനും ചെലവാക്കി.
അമൃത (എയിംസ്) ആശുപത്രി, അമൃത സര്‍വ്വകലാശാല, അമൃത വിദ്യാലയം സ്കൂളുകള്‍ എന്നിവ ലാഭേച്ഛയില്ലാതെ നടത്തുന്ന സ്ഥാപനങ്ങളാണു്. വാസ്തവത്തില്‍, അവ - മഠത്തിനെപ്പോലെയുള്ള ചാരിട്ടബിള്‍ ട്രസ്റുകള്‍ ലാഭത്തിനായി പ്രവര്‍ത്തിക്കരുതെന്നു നിയമം അനുശാസിക്കുന്നു. ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ മഠത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ വിദ്യ അഭ്യസിക്കുന്നു. ഗുണമേന്മയുള്ള, മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തോടൊപ്പം കരുണാപൂര്‍ണ്ണവും സമൃദ്ധവുമായ ഒരു സമൂഹത്തില്‍ സേവന തത്പരരും വിദഗ്ദ്ധരുമായ ബിരുദധാരികളെ വാര്‍ത്തെടുക്കാനായി മഠം പ്രതിജ്ഞാബദ്ധമാണു്. മഠത്തിന്റെ കീഴിലുള്ള സര്‍വ്വകലാശാലയില്‍ മാനുഷികതയ്ക്കു് ഊന്നല്‍ കൊടുത്തുകൊണ്ടു കരുത്തുറ്റ ഒരു ഗവേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നു. ഇവിടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തു് അവയ്ക്കു വ്യക്തമായ പരിഹാരം കണ്ടുപിടിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുന്നു. ഇവയെല്ലാംതന്നെ സേവനത്തിനു് ഊന്നല്‍ കൊടുക്കുന്ന, ശ്രേഷ്ഠമായ ഉദ്ദേശ്യലക്ഷ്യംവച്ചു്, ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്നവയാണു്.
to be cont...
ഇനിയും, ആശുപത്രിക്കാവശ്യമായ സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും ആശുപത്രി ഉപകരണങ്ങള്‍ വാങ്ങാനും ഉപയോഗിച്ച തുക ധാര്‍മ്മികമല്ലെന്ന പ്രസ്താവന സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടു്. ഉപകരണങ്ങളില്ലാതെയും സൗകര്യങ്ങളില്ലാതെയും വൈദ്യുതിക്കു പണമടയ്ക്കാതെയും കെട്ടിടത്തിനു് അറ്റകുറ്റപണികള്‍ ചെയ്യാതെയും എയിംസില്‍ എങ്ങനെ രോഗികളെ ചികത്സിക്കാനാകും? കാന്‍വാസ് വാങ്ങിക്കാതെ ഒരു പെയിന്റിങ് പെയിന്റ് ചെയ്യണമെന്നു പറയുന്നതുപോലെയാണിതു്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടു മുതല്‍ എയിംസും അതിന്റെ അനുബന്ധ ആശുപത്രികളും മൂന്നു മില്ല്യന്‍ രോഗികളെ സൗജന്യമായി ചികത്സിച്ചിട്ടുണ്ടു്. കൂടാതെ നാനൂറ്റി മുപ്പത്തിമൂന്നു കോടി രൂപയിലധികം സൗജന്യ ആരോഗ്യപദ്ധതിക്കായി ചെലവാക്കിയിട്ടുണ്ടു്. ഇതിലെ ഭൂരിഭാഗം രോഗികള്‍ക്കും കൂടുതല്‍ നിലവാരമുള്ള ഉപകരണം ആവശ്യമുള്ള മൂന്നാംഘട്ടം ചികിത്സയും കൊടുക്കുന്നുണ്ടു്. ഒക്ടോബര്‍ രണ്ടായിരത്തി പന്ത്രണ്ടു മുതല്‍ ആഗസ്റ് രണ്ടായിരത്തി പതിമൂന്നു വരെ മാത്രം എയിംസില്‍ ഇരുന്നൂറ്റി അന്‍പത്തി മൂന്നു ഹൃദയ ശസ്ര്തക്രിയ പാവപ്പെട്ട രോഗികള്‍ക്കു ചാര്‍ജ്ജൊന്നുമില്ലാതെ ചെയ്തു കൊടുത്തു. (ഇത്തരം ശസ്ര്തക്രിയകള്ക്കു് ഒരു പ്രൈവറ്റ് ആശുപത്രിയിലെ ചാര്‍ജ്ജ് ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ രൂപയാണു്). എയിംസിലെ വെറും ഒരു സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ മാത്രം കണക്കാണിത്. അത്തരം അന്‍പത്തൊന്നു വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ എയിംസിലുണ്ടു്. പ്രധാനമന്ത്രിയുടെ സഹായനിധിയിനത്തില് രണ്ടായിരത്തി പതിമൂന്നില്‍ ഇരുപത്തിയാറു രോഗികള്‍ക്കായി അന്‍പത്തിരണ്ടു ലക്ഷം അശുപത്രി ചെലവാക്കിയപ്പോള്‍ തിരിച്ചു കിട്ടിയതു പതിനാലു ലക്ഷമാണു്.
ReplyDeleteഇന്ത്യാ ഗവണ്മെന്റ് നിയമമനുസരിച്ചു മഠത്തിന്റെ എല്ലാ ഫണ്ടുകളും ദേശസാത്കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നാണു നിയമം. ഏതെങ്കിലും വിദേശബാങ്കില്‍ പണം നിക്ഷേപിക്കുന്നതു മഠത്തിനെ സംബന്ധിച്ചു നിയമവിരുദ്ധമാണു്. സ്വിസ്സ് ബാങ്കില്‍ നിക്ഷേപമുണ്ട് എന്നും മറ്റും നടത്തുന്ന കുപ്രചരണങ്ങളില്‍ തരിമ്പും വാസ്തവമില്ല.
മാതാ അമൃതാനന്ദമയീമഠം നിയമാനുസൃതമായിത്തന്നെയാണു നീങ്ങുന്നതു്, ഇതുവരെ നീങ്ങിയിട്ടുള്ളതും. മഠത്തിന്റെ കണക്കുകള്‍ എല്ലാംതന്നെ ഗവണ്മെന്റ് പരിശോധിച്ചു അംഗീകരിച്ചിട്ടുളളവയാണു്.
ബ്രഹ്മചാരി മാതൃദാസ് ചൈതന്യ
കണക്കുകളുടെ മേധാവി
അമൃതപുരി ആശ്രമം
ആർ എസ എസിന്റെ റഫറൻസ് ഇല്ലാതെ അമൃത ആശുപത്രിയിൽ ഏതെങ്കിലും രോഗികൾക്ക് സൌജന്യം ലഭിക്കുമോ ?? എത്രയോ ഉദാഹരങ്ങൾ ...... സൌജന്യം കൊടുത്ത രോഗികളുടെ വിവരങ്ങൾ അവർ പുറത്തു വിടുമോ ?
Delete"തായ്" ൽ തുടങ്ങുന്ന ഒരു ഭൂമിയാണ് തായ്ലാൻഡ് , സെക്സ് ടൂറിസത്തിനു പ്രശസ്തമാണ്. പാരമ്പര്യത്തിലൂടെ കിട്ടിയ മസ്സാജ്, ഭക്ഷണം എന്നിവ ലോക പ്രശസ്തമാക്കുന്നു. ലോകത്തിൽ ആത്മീയത പ്രചരിപ്പിക്കുന്ന ഒരേ ഒരിടമായ കേരളത്തിന് എന്ത് കൊണ്ട് ആ വഴിക്ക് ചിന്തിച്ചു കൂടാ ......മുകളിൽ കൊടുത്ത കൃത്യമായ കണക്കുകൾ നമ്മുടെ കയ്യിലുണ്ടല്ലോ...മാത്രവുമല്ല ഉമ്മൻ ചാണ്ടിയുടെ എല്ലാ സപ്പോർട്ടും കിട്ടും. സരിതയിലൂടെ കിട്ടിയ ഊർജത്തിന്റെ ആവേശം ബഹു ദൂരം മുന്നിൽ എത്തിച്ചിട്ടുണ്ട്. ലൈംഗിക അപവാദത്തിൽ പെടാത്ത ഏതെങ്കിലും ആൽ മരങ്ങൾ ഉണ്ടെങ്കിൽ അവർക്ക് വിശിഷ്ട അവാർഡുകൾ ഏർപ്പെടുത്തുകയാണെങ്കിൽ, ഹ ഹാ ഹഹാ ......ആകും
Deletehow many students are in merit quota for medical school? out of that how many are low income family kids... if this answer is 90+% I would agree that AIMS is charitable.. otherwise its a business. every ( including xians and muslim) medical college is running as business. if not show me the authentic information...
Delete@Anony: ആർ എസ എസിന്റെ റഫറൻസ് ഇല്ലാതെ അമൃത ആശുപത്രിയിൽ ഏതെങ്കിലും രോഗികൾക്ക് സൌജന്യം ലഭിക്കുമോ ?? എത്രയോ ഉദാഹരങ്ങൾ ...... സൌജന്യം കൊടുത്ത രോഗികളുടെ വിവരങ്ങൾ അവർ പുറത്തു വിടുമോ ?
Deleteആർ എസ്സ് എസ്സ് ൻറെ റഫറൻസ് എന്നത് കൊണ്ട് എന്താണ് ഉദേശിച്ചത്? രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കാൻ അവർ ശുപാർശ ചെയ്യുന്നു എങ്കിൽ അതൊരു നല്ല കാര്യം തന്നെയാണ്. ഇനിയും അങ്ങനെ ചെയ്യട്ടെ. മറിച്ച് മുസ്ലീം തീവ്രവാദികളെ പോലെ തങ്ങളാണ് മത സംരക്ഷകർ അതിനുള്ള പോം വഴി അക്രമമാണ് എന്ന നിലപാടാണ് അവർക്ക് എങ്കിൽ അത് എതിർക്കപ്പെടെണ്ടാതാണ്.
സൗജന്യം കൊടുത്ത രോഗികളുടെ പേര് വിവരങ്ങൾ പുറത്തു വിടരുത് എന്നാണ് എൻറെ ആഗ്രഹം. അത്തരം വിവരങ്ങൾ പുറത്ത് വരാൻ ഭൂരിഭാഗം രോഗികളും ആഗ്രഹിക്കുന്നില്ല. പക്ഷെ ചിലർക്ക് അത് പ്രശ്നം ഇല്ലായിരിക്കും അങ്ങനെയുള്ളവരുടെ വിവരങ്ങൾ പത്ര മാധ്യമങ്ങൾ വഴി പുറത്തു വരാറും ഉണ്ട്. ആരെങ്കിലും അതായത് സര്‍ക്കാരോ കോടതിയോ മറ്റോ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാത്രം എല്ലാ വിവരങ്ങളും നല്‍കുക. അത് അമൃത ഹൊസ്പിറ്റൽ ചെയ്യുന്നും ഉണ്ടെന്നാണ് വിശ്വാസം.
@Anony : ലോകത്തിൽ ആത്മീയത പ്രചരിപ്പിക്കുന്ന ഒരേ ഒരിടമായ കേരളത്തിന് എന്ത് കൊണ്ട് ആ വഴിക്ക് ചിന്തിച്ചു കൂടാ
DeleteAccessible tourism, Agritourism, Alternative tourism, Atomic tourism, Benefit tourism, Bicycle touring, Birth tourism, Boat sharing, Booze cruise, Business tourism, Channel hopping, Child sex tourism, Christian tourism, Culinary tourism, Day-tripper, Dental tourism, Disaster tourism, Domestic tourism, Drug tourism, Ecotourism, Enotourism, Escorted tour, Excursion, Experimental travel, Extreme tourism, Female sex tourism,
Garden tourism, Genealogy tourism, Geotourism, Ghetto tourism, Grand Tour, Guest ranch, Halal tourism, Honeymoon, Jihadi tourism, Justice tourism, Kosher tourism, Libel tourism, Militarism heritage tourism, Motorcycle touring, Nautical tourism, Package tour, Recreational travel, Religious tourism, River cruise, Romance tours, Rural tourism, Sacred travel, Safari, Scenic route, Self-guided tour, Senior Week, Setjetting, Sex tourism, Shark tourism, Slum tourism, Space tourism, Sports tourism, Spring break, Stag party tourism, Staycation, Suicide tourism, Sustainable tourism, Tolkien tourism, Tombstone tourist, Tourism geography, Virtual tour, Visiting friends and relatives, Volunteer travel, Walking tour, War tourism, Water tourism, Wellness tourism, Whale watching, Wildlife tourism
ഇങ്ങനെ ഒരുപാട് ടൂറിസം ഉണ്ട്. ആത്മീയത തേടി വിദേശികൾ ഇവിടെ വരുന്നുടെങ്കിൽ അതിലൂടെ നല്ലൊരു വരുമാനം സർക്കാരിന് ലഭിക്കുന്നും ഉണ്ട്. പിന്നെ ആത്മീയത പ്രചരിപ്പിക്കുന്ന ഒരേ ഒരിടം ആണ് കേരളം എന്ന് താങ്കൾക്കു തോന്നുന്നതാണ്. എന്താണ് ആത്മീയത എന്നതും ഒരു വലിയ ചോദ്യം ആണ്.
It is a deemed university and all the seats are private. They have their own selection process. Others do not have any control over this process. Nobody can verify the merit of these students. In an advertisement, they have stated that the annual fee for Medical student is 5.5 lakhs. It can never be called charity. And more over the nurses salary in Amritha Hopsital speaks volumes about the charity business.
Deleteതായിലണ്ടിലെ മാമ്പഴം പ്രസിദ്ധമാണ്....... തായി മാമ്പഴം ആസ്വദിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ഒരു പരസ്യം വിവാദമായിരുന്നു.....
Deletehttp://www.newindianexpress.com/cities/kochi/AIMS-Receives-Best-Hospital-Award/2013/12/10/article1937878.ece
Deleteകഴിഞ്ഞ വർഷത്തെ രാജ്യത്തെ ഏറ്റവും നല്ല ഹൊസ്പിറ്റൽ ആയി തെരഞ്ഞെടുത്തത് AIMS ആണ്. ഈ ഒരു കാരണം മതി ഹോസ്പിറ്റൽ ഓടിക്കുന്നത് വെറും കെഴങ്ങൻമാര് അല്ല എന്ന് മനസിലാക്കാൻ. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത അമൃതാനന്തമയി ആണ് ഇത്ര ഭംഗിയായി ഇത്രയും സ്ഥാപനങ്ങൾ കൊണ്ടുപോകുന്നത് എങ്കിൽ അവർ നിസ്സാരക്കാരി അല്ല. ഈ ഹോസ്പിറ്റൽ കേരളത്തിൽ ആയതു നമ്മുടെ ഭാഗ്യം.
നേരിട്ട് സൗജന്യ ചികിത്സക്കായി അധികൃതരെ ബന്ധപ്പെടുന്ന രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമായാൽ അതിനെ പറയാം ചാരിറ്റി എന്ന്.... ഇതിനെ പറയേണ്ട പേര് ...മറ്റെന്തോ ആണ്...
Deleteനേരിട്ട് സൗജന്യ ചികിത്സക്കായി അധികൃതരെ ബന്ധപ്പെടുന്ന രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമായാൽ അതിനെ പറയാം ചാരിറ്റി എന്ന്.... ഇതിനെ പറയേണ്ട പേര് ...മറ്റെന്തോ ആണ്...
DeleteDo you ever approached for a free treatment? if not first do it and then come back with your experience.
മംഗളത്തിലും ചില ദ്വൈവാരികകളിലും വരുന്ന തുടര്‍നോവല്‍ പോലെയാണ് വള്ളിക്കാവിലെ സംഭവവികാസങ്ങള്‍ മാധ്യമം ദിനപത്രം റി്പോര്ട്ട്ചെയ്യുന്നത് അതും ഫ്രണ്ട് പേജില്‍
ReplyDeleteഅമ്മ ചെയ്യുന്നതെല്ലാം ചാരിറ്റി ...,, ആരും ചോദ്യം ചെയ്യാൻ പാടില്ല.....
ReplyDelete@mushikan charity cheyunathu enthinada chodikunathu ....nalakaryangal alathe enthengilum avar cheunudangil athu chodyam cheyanam .... athinu thante yo thante koottukarude kayilooo thelivu undo???
ReplyDeleteതെളിവ് ഉണ്ട്. ഗയിലിന്റെ ഡയരിക്കുറിപ്പുകള്. അവര്‍ ഡയരിക്കുറിപ്പുകളില്‍ നിന്നാണ് പുസ്തകമെഴുതിയതിയത്. അല്ലാതെ ഭാവനയില്‍ നിന്നല്ല.
ReplyDeleteവള്ളികുന്നിന്റെ ബ്ലോഗ് കുറച്ചു കാലമായി വീക്ഷിക്കുന്ന ഒരു ആൾ ആണ് ഞാൻ. ഇത്രയും സജീവമായ ഒരു ചര്‍ച്ച മറ്റൊരു വിഷയത്തിലും കണ്ടിട്ടില്ല. കൃത്യമായ അജണ്ടാകളോടെ ചിലര്‍ ഈ ചർച്ചകളിൽ ഇടപെടുന്നില്ലേ എന്ന് സംശയം തോന്നിയിട്ടുണ്ട് . എന്തായാലും കേരളത്തിലെ ഏറ്റവും ശക്തമായ പാർട്ടിയുടെ ഏറ്റവും ശക്തനായ ഒരു നേതാവിന് പോലും പൊസ്റ്റിട്ടു മനിക്കൂരുകല്ക്കകം പിന് വലിക്കെണ്ടിവന്ന ഒരു വിഷയത്തിൽ സോഷ്യൽ മീഡിയ എത്ര ധീരമായി ഉപയോഗിക്കപെടുന്നു എന്നത് സ്തുത്യര്‍ഹം തന്നെ. ആത്മീയതയും മതബോധവും മതാതിഷ്ടിത രാഷ്ട്രീയവും തീര്‍ത്തും വ്യത്യസ്തമാണ് എന്നാലും ഇവയെല്ലാം തമ്മിൽ സൂക്ഷ്മമായി ബന്ടിപ്പിക്കുന്ന ശക്തികൾ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. മാറിയ ജീവിത സാഹചര്യങ്ങളിൽ മഠം പോലുള്ള ആത്മീയ കേന്ദ്രങ്ങളിലുള്ള വിധേയാത്വം എല്ലാ സമുദായങ്ങളിലും , പൊതു സമൂഹത്തിലും കൂടിയിട്ടുമുണ്ട്. അതിന്റെ ഇനം തിരിച്ചുള്ള കണക്കുകളൊന്നും ഇവിടെ അവതരിപ്പിക്കുന്നില്ല. നിയമം പാലിക്കേണ്ടാവർ തന്നെ ഇവിടെ നിയമ ലംഘനത്തിന് കൂട്ട് നിൽക്കുമ്പോൾ നീതി എവിടെ നിന്ന് ലഭിക്കും?
ReplyDeletejohn brittas spreding"sex vires" all over the world, ee mahanu vere joliyille? there are many social issus in kerala/ oru painkili reporter brittu chanel ennu parayathirikkan vayya, viswasikkan enthanu thelivukal ningalil ullathu-ithinte mara neekkithannal viswasikkam…..mattulla chanalukale kuttamparanju samarthikkenda, ithaano pathradharmam??? bmf
ReplyDelete