പീഡനവിഷയത്തിൽ ഒരു ഓസ്കാറോ നൊബൈലോ കൊടുക്കുന്നുണ്ടെങ്കിൽ അതീ വർഷം
കേരളത്തിന് അവകാശപ്പെട്ടതാണ്. കാരണം എല്ലാ നോമിനേഷനും കേരളത്തിൽ നിന്നാണ്
പോകാനുള്ളത്. ഹോളിവുഡ് സിനിമകളിൽ പോലും പരീക്ഷിച്ചിട്ടില്ലാത്ത ഫോർമുലകളാണ്
സ്ത്രീ പീഡന വിഷയത്തിൽ കേരളത്തിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
മകനെ കല്യാണം കഴിക്കാൻ വേണ്ടി അച്ഛനുമായി ലൈംഗിക ബന്ധം നടത്തുന്ന നായിക.
വെബ് ക്യാമറ ഉപയോഗിച്ചുള്ള അതിന്റെ ചിത്രീകരണം. ഇടക്കിടെ മകനുമായുള്ള
എൻകൗണ്ടറുകൾ. പ്രണയം.. പാട്ട് സീൻ. ഹൃദയമിടിപ്പ് കുത്തനെ ഉയർത്തുന്ന
ബ്ലാക്ക് മെയിലിംഗ് ട്വിസ്റ്റുകൾ.. അവസാനം വെബ് ക്യാമറകളുടെ ബ്ലൂ
പ്രിന്റുകൾ വാർത്താ ചാനലുകളുടെ ലൈവ് സ്റ്റുഡിയോകളിലേക്ക്. പന്തം കണ്ട
പെരുച്ചാഴിയെപ്പോലെ ജനം അന്തം വിട്ടു നിൽക്കുമ്പോൾ നായികയുടെ രംഗ പ്രവേശം..
ക്ലൈമാക്സിൽ പത്രസമ്മേളനം!!!. ഓസ്കാർ കിട്ടിയില്ലെങ്കിൽ ഭൂകമ്പമുണ്ടാകും. ഭൂകമ്പം!!
ഭരണപക്ഷവും പ്രതിപക്ഷവും പീഡന വിഷയത്തിൽ ഒരു പോലെ പെർഫോം ചെയ്യുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. കട്ടക്ക് കട്ടക്ക് നിൽക്കുന്ന പെർഫോർമൻസ്. ആരുടെ കരണത്താണ് അടിക്കേണ്ടത് എന്ന് കണ്ഫ്യൂഷൻ ഉണ്ടാക്കുന്ന രൂപത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഭരണപക്ഷം നാല് പോയിന്റ് സ്കോർ ചെയ്ത് മുന്നിട്ട് നിന്നപ്പോൾ ദിവസങ്ങളുടെ ഇടവേളക്കുള്ളിൽ പ്രതിപക്ഷം അതിനെ കടത്തിവെട്ടി സ്കോർ ബോർഡ് മാറ്റിമറിച്ചു. ആരു ജയിക്കും ആരു തോല്‍ക്കും എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത പോക്ക്. ഒരാഴ്ചയായി കരണത്തടിക്കാൻ ആളെത്തിരഞ്ഞു നടക്കുന്ന സഖാവ് വി എസ്സിന് തിരുവഞ്ചൂർ പറഞ്ഞത് പോലെ സ്വന്തം പാളയത്തിൽ നിന്ന് തന്നെ അത് തുടങ്ങാനുള്ള സുവർണാവസരമാണ് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്.
ബാലകൃഷ്ണപ്പിള്ളയും പ്രിയ പുത്രനുമാണ് കേരളത്തനിമയുടെയും യഥാർത്ഥ മലയാളി ഹൗസിന്റെയും പ്രതീകമെന്ന് അഭിമാനിച്ചിരുന്ന നമുക്ക് തെറ്റി. അതിനേക്കാൾ വിപണി മൂല്യമുള്ള അച്ഛനും മോനും വേറെയുണ്ടെന്നു തെളിഞ്ഞു വരികയാണ്. ചാനലുകളിൽ നിരന്തരം പ്രദർശിപ്പിക്കപ്പെടുന്ന പുതിയ വീഡിയോയിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്യപ്പെട്ടതാണെന്നാണ് മുൻമന്ത്രി ജോസ് തെറ്റയിലിന്റെ വാദം. ആ വാദത്തിന്റെ ശരിതെറ്റുകളിലേക്ക് നാമിപ്പോൾ കടക്കേണ്ടതില്ല. അത് കണ്ടത്തേണ്ടത് അന്വേഷണഉദ്യോഗസ്ഥൻമാരാണ്. മുൻ മന്ത്രി ഗണേഷുമായി ബന്ധപ്പെട്ട ഒരു ഡസൻ പീഡനക്കേസുകളും കണ്ടത്തേണ്ടത് അവർ തന്നെയാണ്. തിരുവഞ്ചൂരിനും അദ്ദേഹത്തിന്റെ പൊലീസിനും അക്കാര്യം നമുക്ക് വിട്ടു കൊടുക്കാം. ഭാവിയിൽ കേരളത്തിൽ ആഭ്യന്തര മന്ത്രിയാകുന്നവർക്ക് സ്കോട്ട്ലന്റ് യാർഡിൽ നിന്നും പീഡന അന്വേഷണത്തിൽ ഡിപ്ലോമ നിർബന്ധമാക്കുന്നത് നന്നായിരിക്കും എന്നാണ് പറയാനുള്ളത്.
തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് പറഞ്ഞ്
കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഇതുപോലുള്ള
തെമ്മാടിത്തരങ്ങൾ കണ്ടാൽ ഒട്ടും ഞെട്ടേണ്ടതില്ലാത്ത വിധം വർത്തമാനകാല
യാഥാർത്ഥ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി നമ്മുടെ ബോധമനസ്സിലേക്ക്
ഓടിയെത്തുന്നുണ്ട്. പക്ഷേ പീഡിപ്പിക്കപ്പെട്ടു
എന്ന് പറയുന്ന ആ സ്ത്രീയുടെ (അതോ തെരുവ് വേശ്യയെന്ന് വിളിക്കണമോ
എന്നറിയില്ല) ചെയ്തികൾ സ്ത്രീ സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ സാമാന്യ ബോധ്യത്തെപ്പോലും തകർത്തുകളയും വിധം നാണം കെടുത്തുന്നതാണ്. തട്ടിപ്പിനും തരികിടക്കും അനുബന്ധ ലൈംഗിക വ്യാപാരത്തിനും കേരളീയ സ്ത്രീ
സമൂഹത്തിന് ലഭിച്ച 'സരിതാ നായർ' മോഡലിന് ഒരു 'ധൈഷണിക പിന്തുണ' നല്കാൻ ഈ
അങ്കമാലി അവതാരത്തിന് കഴിഞ്ഞേക്കും. കേരളത്തിൽ തഴച്ചു വളരുന്ന ലൈംഗിക അപവാദ വ്യവസായത്തിൽ അല്പം നിക്ഷേപം
നടത്തുകയാണ് പണവും പ്രശസ്തിയും കിട്ടാൻ എളുപ്പ വഴിയെന്നുള്ള സന്ദേശം ന്യൂ
ജനറേഷൻ പെണ്‍കുട്ടികൾക്ക് കൈമാറാനും ഈ 'ബോൾഡ് ആൻറ് ബ്യൂട്ടി'ക്ക് കഴിഞ്ഞു കൂടെന്നില്ല.
പക്ഷേ ഇതിനൊക്കെയപ്പുറം എന്നെ ഞെട്ടിച്ചു കളഞ്ഞതും അസ്വസ്ഥപ്പെടുത്തിയതും നമ്മുടെ മാധ്യമങ്ങൾ ഈ വാർത്ത കൈകാര്യം ചെയ്ത രീതിയാണ്. പ്രണയ വഞ്ചനകളും വേലിചാട്ടങ്ങളും പരസ്ത്രീ ഗമനങ്ങളും പുതുമയുള്ള കാര്യങ്ങളല്ല. ലോകാരംഭം മുതൽ ഇവയൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്. ഇന്ത്യൻ നിയമപ്രകാരം പ്രായപൂർത്തിയായ ഒരു പുരുഷന് ഏത് തേവിടിശ്ശികളുമായും ഉഭയസമ്മത പ്രകാരം ബന്ധപ്പെടാവുന്നതാണ്. അത് ബലം പ്രയോഗിച്ചുള്ള പീഡനമാകാത്തിടത്തോളം കാലം നിയമത്തിന് മുന്നിൽ തടസ്സങ്ങളൊന്നുമില്ല. ലാപ് ടോപ്പും ക്യാമറയും റെഡിയാക്കി വെച്ച് വിരിപ്പിൽ മലർന്ന് കിടന്നു കൊടുക്കുന്ന ഇത്തരം 'പീഡനക്കാരി'കൾ അർഹിക്കുന്ന മാധ്യമ പരിഗണന എന്ത് എന്ന് തിരിച്ചറിയേണ്ടത് വകതിരിവിന്റെ കൂടി ഭാഗമാണ്. ഏറ്റവും ചുരുങ്ങിയത് ഇത്തരം വാർത്തകൾ കുടുംബ സദസ്സുകളിലേക്ക് എത്തിക്കുമ്പോൾ കാണിക്കേണ്ടിണ്ടിയിരുന്ന സാമാന്യ മര്യാദ പോലും കാറ്റിൽ പറത്തപ്പെട്ടു. മാതൃഭൂമി പോലൊരു മാധ്യമ സ്ഥാപനം ഈ ലൈംഗിക കേളികൾ മലയാളിയുടെ കുംടുംബ സദസ്സിലേക്ക് പരസ്യമായി സംപ്രേഷണം ചെയ്തു എന്നത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു. മനോരമ പോലും ഈ ദൃശ്യങ്ങൾ സെൻസർ ചെയ്തു കൊടുത്തപ്പോൾ കുറേക്കൂടി മാധ്യമ നൈതികത നാം പ്രതീക്ഷിക്കുന്ന മാതൃഭൂമിയിൽ നിന്നാണ് ഇത്തരമൊരു 'വാർത്താ വ്യാപാരം' നടന്നത് എന്നത് എന്തുമാത്രം അസ്വസ്ഥജനകമല്ല?. മലയാളിയുടെ വായനാ സംസ്കാരത്തെ സമ്പന്നമാക്കിയ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാധ്യമങ്ങൾ, 'പത്രത്തോടൊപ്പം ഒരു സംസ്കാരവും' വിളമ്പുന്നുവെന്നു അവകാശപ്പെടുന്നവർ ബ്ലൂ ഫിലിം കച്ചവടം ചെയ്ത് കഞ്ഞി കുടിച്ചു പോകേണ്ട ദുരവസ്ഥയിൽ എത്തി എന്നതാണ് ഈ ലൈംഗിക പീഡന വാർത്തകളെക്കാൾ നമ്മെ വ്യാകുലപ്പെടുത്തേണ്ടത്. Latest Story തങ്ങള്‍ ചന്ദ്രിക വിട്ടു.. തോമസുകുട്ടീ വിട്ടോടാ..
Related Posts
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
കണ്ണീരും സാരിയും വില്പനക്കുണ്ട് !!
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
ഭരണപക്ഷവും പ്രതിപക്ഷവും പീഡന വിഷയത്തിൽ ഒരു പോലെ പെർഫോം ചെയ്യുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. കട്ടക്ക് കട്ടക്ക് നിൽക്കുന്ന പെർഫോർമൻസ്. ആരുടെ കരണത്താണ് അടിക്കേണ്ടത് എന്ന് കണ്ഫ്യൂഷൻ ഉണ്ടാക്കുന്ന രൂപത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഭരണപക്ഷം നാല് പോയിന്റ് സ്കോർ ചെയ്ത് മുന്നിട്ട് നിന്നപ്പോൾ ദിവസങ്ങളുടെ ഇടവേളക്കുള്ളിൽ പ്രതിപക്ഷം അതിനെ കടത്തിവെട്ടി സ്കോർ ബോർഡ് മാറ്റിമറിച്ചു. ആരു ജയിക്കും ആരു തോല്‍ക്കും എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത പോക്ക്. ഒരാഴ്ചയായി കരണത്തടിക്കാൻ ആളെത്തിരഞ്ഞു നടക്കുന്ന സഖാവ് വി എസ്സിന് തിരുവഞ്ചൂർ പറഞ്ഞത് പോലെ സ്വന്തം പാളയത്തിൽ നിന്ന് തന്നെ അത് തുടങ്ങാനുള്ള സുവർണാവസരമാണ് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്.
ബാലകൃഷ്ണപ്പിള്ളയും പ്രിയ പുത്രനുമാണ് കേരളത്തനിമയുടെയും യഥാർത്ഥ മലയാളി ഹൗസിന്റെയും പ്രതീകമെന്ന് അഭിമാനിച്ചിരുന്ന നമുക്ക് തെറ്റി. അതിനേക്കാൾ വിപണി മൂല്യമുള്ള അച്ഛനും മോനും വേറെയുണ്ടെന്നു തെളിഞ്ഞു വരികയാണ്. ചാനലുകളിൽ നിരന്തരം പ്രദർശിപ്പിക്കപ്പെടുന്ന പുതിയ വീഡിയോയിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്യപ്പെട്ടതാണെന്നാണ് മുൻമന്ത്രി ജോസ് തെറ്റയിലിന്റെ വാദം. ആ വാദത്തിന്റെ ശരിതെറ്റുകളിലേക്ക് നാമിപ്പോൾ കടക്കേണ്ടതില്ല. അത് കണ്ടത്തേണ്ടത് അന്വേഷണഉദ്യോഗസ്ഥൻമാരാണ്. മുൻ മന്ത്രി ഗണേഷുമായി ബന്ധപ്പെട്ട ഒരു ഡസൻ പീഡനക്കേസുകളും കണ്ടത്തേണ്ടത് അവർ തന്നെയാണ്. തിരുവഞ്ചൂരിനും അദ്ദേഹത്തിന്റെ പൊലീസിനും അക്കാര്യം നമുക്ക് വിട്ടു കൊടുക്കാം. ഭാവിയിൽ കേരളത്തിൽ ആഭ്യന്തര മന്ത്രിയാകുന്നവർക്ക് സ്കോട്ട്ലന്റ് യാർഡിൽ നിന്നും പീഡന അന്വേഷണത്തിൽ ഡിപ്ലോമ നിർബന്ധമാക്കുന്നത് നന്നായിരിക്കും എന്നാണ് പറയാനുള്ളത്.
പക്ഷേ ഇതിനൊക്കെയപ്പുറം എന്നെ ഞെട്ടിച്ചു കളഞ്ഞതും അസ്വസ്ഥപ്പെടുത്തിയതും നമ്മുടെ മാധ്യമങ്ങൾ ഈ വാർത്ത കൈകാര്യം ചെയ്ത രീതിയാണ്. പ്രണയ വഞ്ചനകളും വേലിചാട്ടങ്ങളും പരസ്ത്രീ ഗമനങ്ങളും പുതുമയുള്ള കാര്യങ്ങളല്ല. ലോകാരംഭം മുതൽ ഇവയൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്. ഇന്ത്യൻ നിയമപ്രകാരം പ്രായപൂർത്തിയായ ഒരു പുരുഷന് ഏത് തേവിടിശ്ശികളുമായും ഉഭയസമ്മത പ്രകാരം ബന്ധപ്പെടാവുന്നതാണ്. അത് ബലം പ്രയോഗിച്ചുള്ള പീഡനമാകാത്തിടത്തോളം കാലം നിയമത്തിന് മുന്നിൽ തടസ്സങ്ങളൊന്നുമില്ല. ലാപ് ടോപ്പും ക്യാമറയും റെഡിയാക്കി വെച്ച് വിരിപ്പിൽ മലർന്ന് കിടന്നു കൊടുക്കുന്ന ഇത്തരം 'പീഡനക്കാരി'കൾ അർഹിക്കുന്ന മാധ്യമ പരിഗണന എന്ത് എന്ന് തിരിച്ചറിയേണ്ടത് വകതിരിവിന്റെ കൂടി ഭാഗമാണ്. ഏറ്റവും ചുരുങ്ങിയത് ഇത്തരം വാർത്തകൾ കുടുംബ സദസ്സുകളിലേക്ക് എത്തിക്കുമ്പോൾ കാണിക്കേണ്ടിണ്ടിയിരുന്ന സാമാന്യ മര്യാദ പോലും കാറ്റിൽ പറത്തപ്പെട്ടു. മാതൃഭൂമി പോലൊരു മാധ്യമ സ്ഥാപനം ഈ ലൈംഗിക കേളികൾ മലയാളിയുടെ കുംടുംബ സദസ്സിലേക്ക് പരസ്യമായി സംപ്രേഷണം ചെയ്തു എന്നത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു. മനോരമ പോലും ഈ ദൃശ്യങ്ങൾ സെൻസർ ചെയ്തു കൊടുത്തപ്പോൾ കുറേക്കൂടി മാധ്യമ നൈതികത നാം പ്രതീക്ഷിക്കുന്ന മാതൃഭൂമിയിൽ നിന്നാണ് ഇത്തരമൊരു 'വാർത്താ വ്യാപാരം' നടന്നത് എന്നത് എന്തുമാത്രം അസ്വസ്ഥജനകമല്ല?. മലയാളിയുടെ വായനാ സംസ്കാരത്തെ സമ്പന്നമാക്കിയ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാധ്യമങ്ങൾ, 'പത്രത്തോടൊപ്പം ഒരു സംസ്കാരവും' വിളമ്പുന്നുവെന്നു അവകാശപ്പെടുന്നവർ ബ്ലൂ ഫിലിം കച്ചവടം ചെയ്ത് കഞ്ഞി കുടിച്ചു പോകേണ്ട ദുരവസ്ഥയിൽ എത്തി എന്നതാണ് ഈ ലൈംഗിക പീഡന വാർത്തകളെക്കാൾ നമ്മെ വ്യാകുലപ്പെടുത്തേണ്ടത്. Latest Story തങ്ങള്‍ ചന്ദ്രിക വിട്ടു.. തോമസുകുട്ടീ വിട്ടോടാ..
Related Posts
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
കണ്ണീരും സാരിയും വില്പനക്കുണ്ട് !!
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
മലയാളി ഹൗസൊക്കെ എന്ത് !!!
ReplyDeleteന്യൂസ് ചാനൽ പോലും കാണാൻ കൊള്ളാണ്ടായിരിക്കണു... ശിവശിവാ...
കേരളരാഷ്ട്രീയത്തിലെ അടുത്ത ക്ലിപ്പിംങ്ങ്സ് റിയാലിറ്റി ഷൊ കണ്ടസ്റ്റന്റ് ആരാണാവോ...
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..
ReplyDeleteഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു..
'പത്രത്തോടൊപ്പം ഒരു സംസ്കാരവും'കഷ്ടം!!!
ReplyDeleteഇന്നലെ ഫെയ്സ്ബുക്കിൽ മാത്യഭൂമിയുടെ വീഡിയോ ആയിരുന്നു താരം.കൂടാതെ ഒരുകുറിപ്പും പതിനെട്ടുതികഞ്ഞവർ മാത്രം കാണുക.പതിനെട്ടു തികഞ്ഞാൽ അശ്ലീവത കാണാനുള്ള ലൈസൻസായെന്നായെന്നാണോ. ഒരു പത്രത്തോടൊപ്പം സംസ്കാരം പ്രചരിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്നവർ ചാനലിനൊടൊപ്പം അശ്ലീതയാണൊ പ്രചരിപ്പിക്കുന്നത്.കാളപ്പെറ്റെന്ന് കേൾക്കുപോഴേക്ക് കയറുടെക്കാൻ മറ്റൊരു കൂട്ടരും,വീഡിയോ അശ്ലീലത നിറഞ്ഞതാണെന്നറിഞ്ഞട്ടും അത് ഷെയർ ചെയ്തവനൊക്കൊ ഇക്കാര്യത്തിൽ മാത്യഭൂമിയെ കടത്തിവെട്ടി
ReplyDeleteഹൊ
ReplyDeleteഒന്നും പറയുന്നില്ലേ
എന്തേലും പറഞാൽ പിന്നെ
അല്ല വള്ളിക്കുന്ന് സാറേ, മാതൃഭൂമിയുടെ ആ വീഡിയോ ക്ലിപ്പിങ്ങിന്റെ ഫോട്ടോസ് ഇങ്ങനെ നിങ്ങളുടെ ബ്ലോഗില്‍ കൊടുക്കേണ്ടതുണ്ടോ? അല്ല, ഒരു സംശയമാണേ...മാര്‍ക്കറ്റിംഗ്, അത് മാതൃഭൂമിക്ക് മാത്രം പറഞ്ഞതല്ലല്ലോ അല്ലെ....വള്ളിക്കുന്ന് ഡോട്ട് കോമിനും ആകാം!
ReplyDeleteഅതൊരു ചോദ്യം....സോഷിയല് മീഡിയകളില്‍ കണ്ണടച്ചു ഈ സീനുകള്‍ കാണാതിരിക്കാന്‍ ശ്രമിച്ചു പോയ്ക്കൊണ്ടിരിക്കുംബോഴാനു വള്ളിക്കുന്നിന്റെ സ്റ്റാറ്റസില്‍ വീണ്ടും സീനുകള്‍ കാണേണ്ടി വന്നത്. വ്യഭിചാരം ഇങ്ങിനെ പ്രചരിപ്പിക്കുന്നത് ഒരു മത വിശ്വാസി എന്ന നിലയില്‍ ശെരിയാണോ ബഷീര്‍ സാബ്...???പ്രശസ്തിയുടെ മുമ്പില്‍ എന്ത് മതം...!!!
Deleteമേല്പറഞ്ഞ കമന്റുകള്‍ ശ്രീ. ബഷീര്‍ വള്ളിക്കുന്നിന്റെ ഒരു ബ്ലോഗ്ഗര്‍ സാമൂഹിക പ്രവര്ത്തകന് എന്നീ നിലകളിലുള്ള സ്ഥാനത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഇതൊരുമാതിരി മഞ്ഞപത്രങ്ങള്‍ പോലെ "മഞ്ഞ ബ്ലോഗ്" ആയി ബഷീര്‍ക്കാ. താങ്കളുടെ പോസ്റ്റ് ചിത്രങ്ങളില്ലാതെ പോസ്ടിയിരുന്നു എന്നാലും വായനക്കാര്‍ വരുമായിരുന്നു. സ്വന്തം കാലിലെ മന്ത് മണ്ണില്‍ പൂഴ്ത്തി മറ്റുള്ള മന്തന്മാരെ കൂകി വിളിക്കരുതെന്നു ഒരു അപേക്ഷയുണ്ട്.
Deleteആ ഫോട്ടോ നല്കിയതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. അതിലടങ്ങിയ സദുദ്ദേശത്തെ ഉള്‍കൊള്ളുന്നു. ഒരു ദിവസം മുഴുവന്‍ നിരവധി ചാനലുകള്‍ നിര്‍ത്താതെ സംപ്രേഷണം ചെയ്ത ഒരു വീഡിയോയില്‍ നിന്നുള്ള താരതമ്യേന അശ്ലീല സ്വഭാവം കുറഞ്ഞ ഒരു സ്ക്രീന്‍ ഷോട്ട് മാത്രമാണ് ഇത്. കേരളത്തിലെ പൊതുസമൂഹം കണ്ടു കഴിഞ്ഞ ദൃശ്യങ്ങള്‍.. ചര്‍ച്ച ചെയ്യുന്ന വിഷയവുമായി പെട്ടെന്ന് കണക്റ്റ് ചെയ്യുവാന്‍ ആ ചിത്രം ആവശ്യമുണ്ട് എന്ന് തോന്നിയതിനാലാണ് അത് നല്‍കിയത്. ആ വീഡിയോ ക്ലിപ്പ് ഞാന്‍ ഷെയര്‍ ചെയ്തിട്ടില്ല.
DeleteAnonymous; ഇതിനകതോട്ടെന്തിനടാ ചെറ്റേ മതം കുത്തികേറ്റുന്നേ?
Deleteവിനോദ്..താങ്കളെ എനിക്ക് തിരിച്ചു തെറി വിളിക്കാം..എന്റെ സംസ്കാരം അതല്ല...അത് കൊണ്ട് ഞാന്‍ അത് ചെയ്യുന്നില്ല ..ഇവിടെ മത കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ബഷീര്‍ ഒരു മത വിശ്വാസി തന്നെയാണെന്നാണ് എന്റെ വിശ്വാസം. ആ മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് മറ്റൊരാളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതും പ്രചരിപ്പിക്കുന്നതും തെറ്റാണ്. മുജാഹിദ് ഗ്രൂപ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു കണ്ട ബഷീര്‍, മത നേതാക്കളുമായി ബന്ധമുള്ള ബഷീര്‍ തീര്‍ച്ചയായും ഇതിന്റെ ശെരിയായ വശങ്ങള് അറിയുമെന്ന് തന്നെ ഞാന്‍ ഊഹിക്കുന്നു. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് പ്രശസ്ത്തിക്ക് വേണ്ടി സ്വയം വിശ്വസിക്കുന്ന ആശയങ്ങള്‍ പോലും അടിയറ വേക്കേണ്ടി വരുന്നു....
Deleteബഷീര്‍ക്കാ, തെറ്റു മനസ്സിലാക്കിയെങ്കില്‍ നല്ലത്. പിന്നെ ചാനലുകള്‍ അങ്ങിനെ ചെയ്തു എനിക്ക് ഇങ്ങിനെ ചെയ്തൂടെ എന്നുള്ള മറുപടി ബാലിശമാണ്. താങ്കളുടെ ബ്ലോഗിന്റെ പ്രചാരണത്തിന് ഒരു ചിത്രമാണ് വേണ്ടതെങ്കില്‍ ജോസ് തെറ്റയില്‍ എമ്മെല്ലേടെ പടം പോരായിരുന്നോ. ബ്ലോഗില്‍ പറഞ്ഞ മറ്റുകാര്യങ്ങളോട് ഉള്ള യോജിപ്പ് ഇതോടൊപ്പം പറയട്ടെ.
Deleteനല്ലൊരു മരുമകളാവാൻ ആദ്യം അമ്മായി അച്ഛനെ കയ്യിലെടുക്കണം. സ്ത്രീ ജന്മം പുണ്ണ്യ ജന്മം.
ReplyDeleteThis is also using for there own business news papers and bloggers ....
ReplyDeleteഎല്ലാ മതങ്ങളും-അല്ല, മാനവസമൂഹം ഒന്നടങ്കം- അംഗീകരിക്കുന്ന ചില നന്മകളുണ്ട്. അതുപോലെ തന്നെ ഒരാള്‍ക്കും പക്ഷാന്തരമില്ലാത്ത ചില ചീത്ത കാര്യങ്ങളുമുണ്ട്
ReplyDeleteവാര്ത്താചാനല്പോലും സദാചാര ബോധമുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത സ്ഥിതിയാണ് ഇന്നുള്ളത്.
സ്ത്രീശരീരം ഇത്രമാത്രം ദുരുപയോഗപ്പെടുത്തപ്പെട്ടിട്ടും അതിന്നെതിരെ ഒരക്ഷരം ഉരിയാടാത്ത `പെണ്‍പോരിമ'ക്കാര് പെണ്ണ് ശരീരം മറച്ച് മാന്യമായവേഷം ധരിക്കണമെന്ന് പറയുന്നവരെ ഭര്‍ത്സിക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടിലെ വെനീസിലെ നിയമസംഹിതയി ല്‍ വേശ്യകള്‍ മാറുമറയ്ക്കാതെ ജനാലക്കല്‍ ഇരുന്നുകൊള്ളണമെന്ന കല്പനയുണ്ടായിരുന്നു.എന്നാല്‍ ആ നിയമ സംഹിത ജീവിതവിജയത്തിനു വേണ്ടി പ്രയോഗവത്കരിക്കുന്ന മാന്യതയുടെ മുഖം മൂടിയണിഞ്ഞ ചെറുതല്ലാത്ത സ്ത്രീ സമൂഹം ഇന്നും എവിടെയും കണ്ടുകൊണ്ടിരിക്കുന്നു.സ്ത്രീ പീഠകര്‍ മാത്രം വാര്ത്തയാകുംബോള് ഇത്തരം മാനം വില്ക്കാന് മടിയില്ലാത്ത പ്രദര്‍ശക ജീവികള്‍ നിയമത്തിണ്റ്റെ കഴിവില്ലാഴ്മയെ പരമാവതി ഭോഗിക്കുന്നവരാണെന്ന സത്യം സമൂഹം തിരിച്ചറിയാതെ പോകുന്നു.
സര്‍വാംഗീകൃതമായ ഒരു മൂല്യമാണ് ലൈംഗിക വിശുദ്ധി.
മാതാപിതാ പുത്ര ബന്ധങ്ങളെ പവിത്രമായി കാണുന്നതും വിവാഹം മതാചാരണത്തിന്റെ ഭാഗമായി കാണുന്നതും അതുകൊണ്ടാണ്.
കാലത്തിനൊത്ത് കോലം കെട്ടുക എന്നൊരു ചൊല്ലുണ്ടല്ലോ. അത് അന്വര്‍ഥമാക്കി മൂല്യനിരാസത്തില്‍ ആധുനികത കണ്ടെത്തുന്നവര്‍ക്ക് യഥാര്‍ഥ മൂല്യങ്ങളുടെ കാര്യത്തില്‍ ഉത്തരമില്ലാത്ത അവസ്ഥയാണ്.
നമ്മുടെ തലയ്ക്കുമീതെ പറന്നുനടന്ന് പൈശാചിക നൃത്തം ചവിട്ടുന്ന കുത്തഴിഞ്ഞ ലൈംഗികതയും അശ്ലീലതയും പിടിച്ചുകെട്ടാന്‍ കഴിയാത്തവിധം പടരുകയാണ്.
ശാന്തമായൊഴുകുകയാണെന്ന് തോന്നിക്കുന്ന സമൂഹത്തിന്റെ മുകള്‍പ്പരപ്പാണ് നാം കാണുന്നത്. എന്നാല്‍ ജീര്‍ണതയുടെ ശക്തമായ അടിയൊഴുക്കുകളിലും അപകടകരമായ ചുഴികളിലും പെട്ട് ഉഴറുകയാണ് ആധുനികത മനുഷ്യര്‍.
കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കാത്ത സാഹചര്യം വളരെ സുപ്രധാനമാണ്,അതിലേറെ പ്രധാനമത്രെ തെറ്റുകുറ്റങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ശുദ്ധവും നിര്‍മലവുമായ ഒരു മനസ്സ് വളര്‍ത്തിയെടുത്ത് ജീവിതവിശുദ്ധി കൈക്കൊള്ളുക എന്നത്.
മനുഷ്യന് നന്നായി ജീവിച്ചാല്‍ വിശുദ്ധനാകാം. വഴിപിഴച്ചാല്‍ പിശാചായിത്തീരാം. പിശാചിന്റെ പ്രത്യേക വിഹാരരംഗമാണ് ലൈംഗികത.
"വ്യഭിചാരത്തെ സമീപിക്കുകപോലും ചെയ്യരുത്"(Quran 17:32)
evane parda kondu moodanam
Delete//evane parda kondu moodanam//
Deleteഅനോണീ - ഇദ്ദേഹത്തെ പർദ്ദ കൊണ്ട് മൂടിയാൽ താങ്കളുടെ കൃമികടി മാറുമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ...!!
മറ്റൊരു അനോണി
lokathevideyenkilum peedanam undayal vasthradharanathe kuttam paryunnavarkkaanu krimi kadi kooduthal.
Deleteമാതൃഭൂമി ചെയ്തത് തെറ്റാണെങ്കിൽ താങ്കളീ ചെയ്തതും തെറ്റ് തന്നെയാണ്. അവർ കാഴ്ചക്കാർക്ക് വേണ്ടത് വിളമ്പി,താങ്കൾ വായനക്കാർക്ക് വേണ്ടത് വിളമ്പി;അല്ലാതെന്താ ഭായ്..??
ReplyDeleteമലയാളി ഹൗസായിരുന്നു ഇതിനേകാൾ ബെട്ടർ
ReplyDeleteMr. Vallikkunnu....Now we can see your real face with double standards.
ReplyDeleteചാന്നലുകളിൽ വീഡിയോ ദ്രിശ്യങ്ങൾ അത്ര ക്ലിയർ അല്ലായിരുന്നു... ഇപ്പോഴാണ് ആളെ വ്യക്തമായി കാണാൻ സാധിച്ചത്... നന്ദി വള്ളിക്കുന്നെ നന്ദി..
ReplyDeleteRoy
മകനെ കല്യാണം കഴിക്കാന്‍ അപ്പന്റെ കൂടെ കിടക്കുക തെളിവിനു വേണ്ടി റെക്കോര്‍ഡ് ചെയ്യുക ഈ പെണ്ണിനെ (ചെകുത്താനെ) എവിടെ കൊണ്ടുപോയി ചികിത്സിക്കണം എന്നതായിരുന്നു ചര്‍ച്ച വേണ്ടിയിരുന്നത്
ReplyDeleteമുൻ മന്ത്രിയും ഇപ്പോൾ എമ്മെല്ലെയും ആയ ഒരു വ്യക്തി ഇത്തരം കലാപരിപാടികളിൽ ഏർപെടുവാൻ പാടുണ്ടോ എന്ന് മൂല്യബോധവും സദാചാരവും മുൻനിർത്തി ജോസ് തെറ്റയിൽ സ്വയം ചോദിക്കേണ്ടി ഇരുന്നു.സ്വന്തം മകൻ വെച്ച് കൊണ്ടിരുന്ന ഒരു സാധനത്തിനെ ചാമ്പിയ തെറ്റയിൽ ഈ വക കാര്യത്തിൽ സദാചാരത്തിനും മൂല്യബോധത്തിനും വില കൽപിക്കുന്നില്ല എന്നും മനസിലാക്കാം.രണ്ടു കല്പിച്ചു ഒരുങ്ങി പുറപെട്ട ഒരു സ്ത്രീ പീഡനം എന്നും പറഞ്ഞു കേസ് കൊടുത്തപ്പോൾ പത്രങ്ങളും ചാനലുകളും അത് ആഗോഷിക്കുന്നതിനു മുൻപ്,പീഡനത്തിന്റെ നിർവചനം എന്താണെന്ന് കൂടി വ്യക്തമാക്കേണ്ടി ഇരുന്നു.മകനെയും അച്ഛനെയും ഒരേ പോലെ കിടത്തി ഉറക്കിയ സ്ത്രീ തന്നെ ഇവർ തന്നെ പീഡനം നടത്തി എന്നും പറഞ്ഞു കേസ് കൊടുത്താൽ അത് പീഡനം ആവുന്നത് എങ്ങിനെ?സ്വന്തം ഇഷ്ട പ്രകാരം സ്വന്തം വീട്ടിൽ വിളിച്ചു വരുത്തി ബലപ്രയോഗം ഇല്ലാതെ സ്വന്തം ഇഷ്ടത്തിനു സുനപ്പികെഷൻ ചെയ്യുവാൻ സമ്മതിക്കുക പോരാഞ്ഞ് അത് വെബ്ക്കാമിൽ പകർത്തുകയും കൂടി ചെയ്ത വ്യക്തിക്ക് തന്നെ "പീഡിപിച്ചു" എന്ന് എങ്ങിനെ അവകാശപ്പെടുവാൻ കഴിയും?സോളാർ കത്തുന്ന സമയത്ത് ഇങ്ങിനെയൊരു വെടി പൊട്ടിച്ചത് കൊണ്ട് ഗുണം ആർക്ക്?ഇനി സോളാർ താനേ തണുക്കുകയും ഈ വിഷയം കോടതിയിൽ എത്തിയാൽ കാറ്റ് പോവുകയും ചെയ്യും..അപ്പോൾ ഈ വിഷയം ഇപ്പോൾ പുറത്താക്കിയത് കൊണ്ട് ലാഭം ആരു നേടി എന്ന് സാമാന്യ ബുദ്ധി കൊണ്ട് ചിന്തിച്ചാൽ മനസിലാവും.എന്തായാലും തെറ്റയിൽ ചെയ്തതിനെ ന്യയികരിക്കുന്നില്ല,പക്ഷെ സ്വന്തം അറിവും സമ്മതത്തോടും കൂടി അച്ഛനും മകനും കിടക്ക വിരിച്ചു കൊടുത്ത് ഇപ്പോൾ പീഡനം എന്നും പറഞ്ഞു നിലവിളിക്കുന്നതിലെ യുക്തി മനസിലാവുന്നില്ല.ചാനലുകാരുടെ ധാർമികതയും നീതിബോധവും നശിച്ചു നാറണ കല്ലെടുത്തതിൽ അങ്ങേയറ്റം വ്യസനിക്കുന്നു.
ReplyDeletei agree with you...
Delete((((((((((പക്ഷേ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ആ സ്ത്രീയുടെ (അതോ തെരുവ് വേശ്യയെന്ന് വിളിക്കണമോ എന്നറിയില്ല))))))))))
ReplyDeleteഅങ്ങനെയൊരു അബദ്ധമൊന്നും കാണിക്കരുതേ!
ഒരു നേരത്തെ വിശപ്പടക്കാനോ കുഞ്ഞിനു മരുന്ന് വാങ്ങാനോ ഒക്കെ ശരീരം വില്‍ക്കുന്ന - വില്‍ക്കേണ്ടി വരുന്ന പാവം തെരുവ് വേശ്യകളെ "ഇജ്ജാതി സാധനങ്ങളുമായി" താരതമ്യം ചെയ്യുന്നത് ക്രൂരമാണ്..പാപവുമാണ്.
ഉടയ തമ്പുരാന് പോലും താങ്കളോട് പൊറുക്കില്ല!
മകനെ വേള്‍ക്കാന്‍ അച്ഛനു കിടക്ക വിരിക്കുന്ന
നാലാം കിട വേശ്യകള്‍ പോലും ചെയ്യാന്‍ അറക്കുന്ന കാര്യം
മാതാപിതാക്കളുടേയും ബന്ധുജനത്തിന്റേയും (ആ വാര്‍ത്തയും കേട്ടു ഇന്ന്!)
പിന്തുണയോടെ അരങ്ങേറുമ്പോള്‍ സംശയിക്കണം, നമ്മള് പേടിക്കണം
കേരളത്തിന്റെ സാംസ്കാരികമൂല്യങ്ങളെ ചികില്‍സയില്ലാത്ത ഏതോതരം
അര്‍ബുദം കാര്‍ന്നു തിന്നുന്നുണ്ടെന്ന്...
ഇതൊക്കെ കണ്ടും കേട്ടും മനസ്സിലാക്കിയുമാണ്
എന്റേയും നിങ്ങളുടേയും മക്കള്‍ വളര്‍ന്നു വരുന്നതെന്ന്...
അതേ നൗഷാദ്ji, നിങ്ങള്‍ പറഞ്ഞതാണ് ശരി. വേശ്യയെന്ന് വിളി പോലും അവരര്‍ഹിക്കുന്നില്ല. ഇത്തരം സാംസ്കാരിക വിഴുപ്പുകളെ വിളിക്കാന്‍ മറ്റു പദാവലികള്‍ തേടേണ്ടിയിരിക്കുന്നു.
Deleteyou said noushad
Deleteപോസ്റ്റിനോടൊപ്പം എന്തെ ഫോടോ മാത്രം കൊടുത്തത്, വീഡിയോയുടെ ലിങ്ക് കൂടെ കൊടുക്കാമായിരുന്നു.
ReplyDeleteഇന്ത്യടുഡെ പോലെയുള്ള ചില പ്രസിദ്ധീകരണങ്ങള്‍ ഉണ്ട്, അവ സിനിമയിലും മറ്റും സ്ത്രീകളെ ലൈഗിമായി ചിത്രീകരിക്കുന്നതിനെ തിരെ കവര്‍ സ്റ്റോറി ചെയ്യുമ്പോള്‍, സ്ത്രീകളെ എങ്ങിനെ ലൈഗികമായി ചൂഷണം ചെയ്യുന്നു എന്നുള്ളത് മനൊഹരമായി മോഡലുകളെ വെച്ച് ഷൂട്ട് ചെയ്യും. എന്നിട്ട് അവ കവര്‍ പേജില്‍ തെന്നെ പ്രസിദ്ധീകരിക്കുകയയും ചെയ്യും. വള്ളിക്കുന്നിന്റെ പോസ്റ്റില്‍ ആ മാര്‍ക്കറ്റിംഗ് സ്ട്ട്രാറ്റജി മണക്കുന്നു.
എന്ത് പറയണം ഏത് തരം പിക്ചറുകള്‍ പ്രചരിപ്പിക്കാം എന്നതിനൊക്കെ ഒരു മാര്‍ഗരേഗ ആവശ്യമാണെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു നാലാം തൂണ് തേങ്ങാകൊല എന്നൊക്കെ പറയുന്നവരും ജനങ്ങള്‍ ജീവിക്കുന്നത് ശൂന്യാകാശതോന്നുമാല്ലന്നു മനസ്സിലാക്കണം
ReplyDeleteThis comment has been removed by the author.
ReplyDeleteമാതൃഭൂമിയുടെ പ്രദേശനത്തിന് പിന്നില്‍ ജനതാദള്‍ രാഷ്ട്രീയം കൂടി ഉണ്ട്. അവള് കാമുകിയോ വേശ്യയോ ആവട്ടെ, അച്ഛനും മകനും ഒരുവളെത്തന്നേ പ്രാപിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്.? ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ്കാരന് പി.സി.ജോര്‍ജ്ജിനോട് ചോദിച്ചു "അവസാനം കേരളാ നിയമസഭയില്‍ പീഡനക്കേസില്‍ പെടാത്ത ആരും ഇല്ല എന്ന അവസ്ഥ വരുമോ?" ജനം ചിരിക്കണോ,അതോ കരയണോ?
ReplyDeleteഅതിന് പി സി ജോർജ് പറഞ്ഞ മറുപടി "ആരില്ലെങ്കിലും ഞാനുണ്ടാവും" എന്നാണ് :)
Deleteകാണാത്തവർക്ക് കാഴ്ചയെത്തിക്കാനുള്ള പ്രചാരണത്തിൽ അറിഞ്ഞോ അറിയാതെയോ ഈ പോസ്റ്റും !!
ReplyDeleteബഷീർ, നമ്മുടെ ഇന്ത്യാമഹാരാജ്യത്തു തന്നെയുള്ള ഏതോ ആദിവാസികൾക്കിടയിൽ, മകനു പറ്റിയ പെണ്ണിനെ തിരയുന്നതും തിരഞ്ഞെടുക്കുന്നതും അച്ഛന്റെ ചുമതലയാണ് - എന്താ ഇതിൽ ഇത്ര അതിശയമെന്നാവും - മകൻ കണ്ടിഷ്ടപ്പെട്ട പെണ്ണിനെ അച്ഛൻ 'സംഭോഗം' ചെയ്താണ് കൊള്ളാമോ എന്ന് നിർണയിക്കുന്നതത്രെ !! ഏതോ യാത്രാ വിവരണത്തിൽ വായിച്ചതാണ്. ഇതിൽ എന്താണു തെറ്റ്? മകന് നല്ലത് നല്ലതു വരണമെന്ന് ഏത് പിതാവാണ് ആഗ്രഹിക്കാത്തത് .....
ReplyDeleteകേരളത്തിൽ ഇങ്ങനെയൊരു രീതി ഏതായാലും ഇല്ലാത്തത് ആരോ ചെയ്ത പുണ്യം! അല്ലായിരുന്നെങ്കിൽ ഇവിടെ കല്യാണമേ നടക്കില്ലായിരുന്നല്ലോ! തന്നെയുമല്ല,"പീഡനങ്ങളുടെ സ്വന്തം നാട്" ആകുമായിരുന്നൂ നമ്മുടേത്... .!
sex , violence ഇവ പണ്ടേ ഇരട്ടകളാണ്. ഈ കൂട്ടത്തിലേക്കിനി രാഷ്ട്രീയത്തെയും ചേർക്കാമെന്ന് തോന്നുന്നു. പ്രൊമോട്ടു ചെയ്യാൻ ഇനി മാധ്യമപ്പടയും ...
ഏതായാലും കേരളത്തിൽ ഉടനെ ചെയ്യാവുന്ന ചില കാര്യങ്ങൾ:
1. എല്ലാ ജില്ലകളിലും വേശ്യാലയം സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തനം തുടങ്ങുക.
2. മാധ്യമങ്ങൾക്ക് പെരുമാറ്റ ചട്ടങ്ങൾ കർശനമാക്കുക.
യാത്രാ വിവരണത്തില്‍ വായിച്ച ആദിവാസി രീതി കൊള്ളാം. പക്ഷേ മകന് തയ്യാറാകാത്തതാണ് പുലിവാലായത്.
Deleteപ്രായപൂര്‍ത്തിയായവരുടെ ശരീരബന്ധം വിവാഹമായി പരിഗണിക്കുമെന്ന് മദ്രാസ് കോടതി പറഞ്ഞ സ്ഥിതിക്ക് ജോസേട്ടനെക്കൊണ്ട് അവളെയങ്ങ് കെട്ടിച്ചാലും മതി.
വെറുതെ അല്ല....ഭാര്യ....
Deleteവാര്‍ത്തയുടെ രാഷ്ട്രീയ ലാഭ ത്തിന്റെ തിളക്കത്തിൽ നമ്മുടെ ചാനൽ മുതലാളിമാർ മാധ്യമ ധര്‍മം മറന്നു പോകുന്നു ..
ReplyDeleteമാതൃകയായി മീഡിയ വണ്‍
ReplyDelete------------------------------
എല്ലാ വാർത്താ ചാനലുകളും "തെറ്റയിൽ ക്ലിപ്പിംഗ്" നിരന്തരം കാണിച്ചുകൊണ്ടിരുന്നപ്പോൾ അതിൽ നിന്നും തികച്ചും വെത്യസ്തമായി മീഡിയ വണ്‍ ചാനൽ, വീഡിയോ കാണിക്കാതെ വാർത്ത മാത്രം റിപ്പോർട്ട് ചെയ്തു...... അത്കൊണ്ട് എന്തുണ്ടായീ, സാധാരണ മീഡിയ വണ്‍ കാണുന്നവർ പോലും ഇന്നലെ മീഡിയ വണ്‍ ഒഴിവാക്കി "മാതൃഭുമിയുടെ" മുന്നിൽ കുത്തിയിരുന്നു..!!!
സദാചാരം പ്രസംഗിക്കാൻ കൊള്ളാം, പ്രാവർത്തികമാക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്
Ashraf Manoli
മീഡിയ വണ്ണിനു ആ ക്ലിപ്പ് കിട്ടിയിട്ടുണ്ടാവില്ല. കിട്ടാത്ത ക്ലിപ് എങ്ങിനെ കൊടുക്കാനാ ജമാത് അനോണീ
Deletesuhruthee, adheham adhehathinte peru avide kruthyamayitt koduthittund, ayaal paranhathile satire manassilayillenkil mindathirikkunnathallee budhi
Deletemandan... avarkku CLIPPU KITTIKKANATHILLA
Delete//മീഡിയ വണ്ണിനു ആ ക്ലിപ്പ് കിട്ടിയിട്ടുണ്ടാവില്ല.//
Delete//mandan... avarkku CLIPPU KITTIKKANATHILLA//
എടൊ തിരുമാണ്ടാ, ക്ലിപ്പിംഗ് ഒരാൾക്ക് കിട്ടിയാൽ മതി, ബാക്കി എല്ലാവരും അതിൽ നിന്നും കോപി അടിച്ചോളും, ഈ ക്ലിപ്പിംഗ് മാതൃഭുമിക്കാണു കിട്ടിയത്, ബാക്കിയൊക്കെ കൊപിയാണ്
https://fbcdn-sphotos-d-a.akamaihd.net/hphotos-ak-prn1/1010742_574061145979081_393502590_n.jpg
Deleteedo mandante PA manda... athinu thanikkentha kedu?
DeleteGods own country & God fearing citizens !
ReplyDeleteപതിനാറ് വയസ്സിൽ താഴെ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികൾക്കും പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള മറ്റു ഇന്ത്യാക്കാർക്കും കാണാൻ കൊള്ളാവുന്ന കാര്യമാണോ ഈ ചാനലുകളിൽ വരുന്നത്? കഷ്ടം!
ReplyDeleteAthu correct......
Deleteha ha ha.... this 16 and 18 comment is really one of the best comments...
Deleteഇന്നലെ മാതൃഭൂമി ആ ക്ലിപ്പ് കാണിച്ചപ്പോഴേ ഓര്‍ത്തു ബഷീര്കാക് പണിയായി എന്ന്. പ്രതീക്ഷിച്ച പോലെ പോസ്റ്റും എത്തി.
ReplyDeletei thu veeranum thettayilumayittulla rashtreeya pakayalle janangale?
ReplyDeleteഈ താഴെ ഉള്ള ഫോട്ടോ ഇത്ര വ്യക്തമായി വേറെ ഒരു സൈറ്റ് ലും കണ്ടില്ല.. ഇത്തിരി ലെവൽസ് അഡ്ജസ്റ്റ് ചെയ്തു വ്യക്തത വരുത്തിയിരിക്കുന്നു.. കൊള്ളാം..എന്നിട്ട് ബാക്കിയുള്ളവർക്ക് കുറ്റവും .
ReplyDeleteഅതെ, ഇത്ര ക്ലിയർ ചിത്രം മറ്റെവിടെയും കണ്ടിട്ടില്ല. ഇതെങ്ങിനെ വല്ലിക്കുന്നിനു കിട്ടി എന്നത് അന്വേഷിക്കണം :)
Delete//അതെ, ഇത്ര ക്ലിയർ ചിത്രം മറ്റെവിടെയും കണ്ടിട്ടില്ല. ഇതെങ്ങിനെ വല്ലിക്കുന്നിനു കിട്ടി എന്നത് അന്വേഷിക്കണം :)//
Deleteസംഭവം നടക്കുമ്പോ വള്ളിക്കുന്ന് സ്ഥലത്ത് ഉണ്ടായിരുന്നു... ഒന്ന് പോടോ
Dande vallikkunnante "vaal" aarenthu paranjalum ettu pidicholum.....
DeleteNotable Question of a friend
ReplyDelete"ഒരു വ്യവസായി അയാളുടെ സ്ഥാപനത്തിൽ ഭാവിയിൽ എന്നെ മാനേജറായി നിയമിക്കാം എന്ന് വാഗ്ദാനം ചെയ്തു. നിയമനം പിന്നെയാവാം, ഇപ്പോൾ നിനക്ക് ഇടക്ക് കമ്പനിയിൽ വന്ന് സേവനം ചെയ്യാമോ എന്നയാൾ ചോദിച്ചു. നിയമന ഉത്തരവിന് കാത്തുനിൽക്കാതെ ആ വാഗ്ദാനത്തിൽ വിശ്വസിച്ച് ഞാൻ പിറ്റേന്ന് മുതൽ ആ സ്ഥാപനത്തിലെ മാനേജർ ജോലി ആരംഭിച്ചു. വെറുതെ കിട്ടുന്നതല്ലേ എന്ന് കരുതി മുതലാളി അത് ഒരു ലാഭമായി ആസ്വദിക്കുകയും ചെയ്തു. മുതലാളിക്ക് ഒരു പ്രചോദനം നൽകാൻ ഞാൻ മുതലാളിയുടെ വാപ്പാന്റെ കമ്പനിയിലും ഇടക്കാലത്ത് ജോലി ചെയ്തു. മൂപരും അതൊരു ലാഭമായി ആസ്വദിച്ചു. കുറേ കഴിഞ്ഞു, മുതലാളി നിയമനം തരുന്നില്ല. ഞാൻ മുതലാളിക്കെതിരെ കേസ് കൊടുക്കാൻ തീരുമാനിക്കുന്നു. ഇവിടെ ഞാനാണോ പ്രതി അതോ മുതലാളിയും പിതാവുമോ?"
Dingolfi nadathiyal prathiyavum.
ReplyDeleteThis comment has been removed by the author.
ReplyDeleteമിനിക്കഥ :
ReplyDeleteസാധാരണ പോലെ വാര്‍ത്ത കാണാന്‍ അന്നും ടി വി റൂമിന്റെ വാതിലടച്ചു ഇരുന്നു. കാരണം കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ സംസാരം മൂലം വാര്‍ത്ത കൃത്യമായി കേള്‍ക്കാന്‍ പറ്റില്ല. പതിവില്ലാതെ ഭാര്യയും വാര്‍ത്ത കേള്‍ക്കാന്‍ ഇരുന്നു. വാര്‍ത്തകളില്‍ ഷക്കീല ചിത്രത്തെ തോല്‍പ്പിക്കുന്ന ചൂടന്‍ രംഗങ്ങള്‍ . പ്രതികരണ തൊഴിലാളികളുടെ ചര്‍ച്ചകള്‍ നീളുന്നതനുസരിച്ചു ചൂടന്‍ രംഗങ്ങളും നീണ്ടു. മാറി മാറി ചാനലുകള്‍ മാറ്റി വെച്ച് ചര്‍ച്ചകള്‍ ആസ്വദിച്ചു. അന്ന് രാത്രി ഞങ്ങള്‍ക്ക് "ശിവരാത്രി " ആയിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ ഭാര്യ നാണത്തോടെ പറഞ്ഞു ഇന്നും നമുക്ക് ഒരുമിച്ചു വാര്‍ത്ത കാണണം . പെട്ടെന്നെന്തോ ഓര്‍ത പോലെ അവള് അടുത്ത വീടുകളിലേക്ക് നോക്കി , ശാന്തയും, ലൈലയും , കോമളവുമൊക്കെ കണ്ണെത്താ ദൂരത്തു നില്പുണ്ട്. ഒരു ശാസനയോടെ അവള് എന്നോട് പറഞ്ഞു മേലില്‍ ഈ വീട്ടില്‍ ഏതെന്കിലും വാര്‍ത്താ ചാനല്‍ വെച്ചാല്‍ ഞാനീ ടി. വി തല്ലിപ്പൊട്ടിക്കും.
നമ്മുടെ മാധ്യമ സംസ്കാരം ഇതിലും അധ:പതിക്കാന്‍ ഇല്ല, കേരളമേ ലജ്ജിക്കൂ. ഏതായാലും ബഷീര്‍ ആ വിഡിയോ ക്ലിപ്പുകള്‍ ഇടാതിരുന്നതു നന്നായി,ഇട്ടാല്‍ കൂടുതല്‍ കമന്റുകളും ലിക്കുകളും കിട്ടിയേനെ!
ReplyDeleteആര് തെറ്റ് ചെയ്താലും, തെറ്റുകൾ ചെയ്യാത്ത അവരുടെ ബന്ദു മിത്രതികളെ കൂടി ഇതു ബാധിക്കും എന്ന് മാധ്യമങ്ങളും, ബ്ലോഗ് എഴുത്തുകാരും, അത് ചര്‍ച്ച ചെയ്തു കൊഴിപിക്കുന്നവരും ശ്രദ്ധിച്ചാൽ നന്ന്.
ReplyDeleteഇന്നലെ ചാനലുകാർ വലിച്ചു കീറിയ ഉടുമുണ്ടുമായി നാണം പൊത്തി നില്കുന്ന നാട്ടുകാരുടെ ശിഷ്ട വസ്ത്രം ഇന്ന് ബ്ലോഗർ മാരും , വാർത്ത പോര്‍ട്ടലുകാരും കൊണ്ട് പോയി . പ്രതികരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി
ReplyDeleteകൊച്ചു ഗള്ളാ... ഇന്നലെ രാത്രി മുഴുവൻ ക്ലിപ്പും കണ്ടിരുന്ന്, ഇന്ന് പണിക്കൊന്നും പോയില്ലെ....ഇമ്മടെ മലയാളി ഹൌസൊക്കെ എന്തായ്....മുടങ്ങാതെ കാണണംട്ടോ....
ReplyDeleteമാതൃഭൂമിയുടെ സദാചാരത്തെ ചോദ്യം ചെയ്യുന്ന ബ്ലോഗില്‍ അതെ ചാനലിലെ അതെ വാര്‍ത്തയുടെ ക്ലിപ്പ്സ്... എനിക്കൊരു സംശയം ഇന്നത്തെ ചാരിത്ര പ്രാസംഗികന് വള്ളിക്കുന്നോ അതോ മാത്രിഭൂമിയോ...?
ReplyDeleteഈ പോസ്റ്റിൽ എവിടെയാണ് നിങ്ങൾ ആ ക്ലിപ്പ് കണ്ടത്?. ആ ക്ലിപ്പോ അതിലേക്കുള്ള ലിങ്കോ ഞാൻ നൽകിയിട്ടില്ലല്ലോ. ഫോട്ടോ നല്കിയതിനെക്കുറിച്ചുള്ള പ്രതികരണം മുകളിൽ നല്‍കിയിട്ടുണ്ട്.
Deleteമാതൃഭൂമി ചെയ്തത് ഇപ്പോൾ ബഷീർ ചെയ്യുന്നു. ഒരു വണ്ടിയിൽ കെട്ടാവുന്ന കാളകൾ. . . :)
ReplyDeleteഈയിടെയായി താങ്കളുടെ പോസ്റ്റുകളുടെ നിലവാരം 'വെരളിത്തരങ്ങൾ' (!!!) ആകുന്നു.
kure nalayi veralitharangale kaanunnilla....
Deleteപെണ്‍കുട്ടിയെ ഞാൻ "അഭിനന്ദിക്കുന്നു"
ReplyDelete________________________________
മലയാളത്തിലെ ഒരു സിനിമയിൽ ആയിരുന്നു "നടി-നായിക" (പ്രണയം, സെക്സ് ) വഞ്ചിക്കപ്പെടുകയും "മകനും" അച്ഛനും" ചേർന്ന് "ഉദാഹരണം" ... "കണ്ണെഴുതിപ്പൊട്ടുംതൊട്ടു" (മഞ്ചു വാര്യർ). "22 ഫീമേൽ" നടി (റിമാ കല്ലിങ്കൽ) തന്നെ, തന്റെ ശരീരത്തെ നാശകൂശമാക്കിയ പുരുഷന്‍മ്മാരോട് അതി ദാരുണമായി പൊട്ടിത്തെറിച്ചുകൊന്ടു (ലിംഗം ചേദിക്കുക വരെ ചെയ്തു) പ്രതികരിച്ചു ആ നടിയെ , കഥാപാത്രത്തെ വാനോളം പുകഴ്ത്തി "ധീരവനിതയുടെ ആധുനീക കാൽവയ്പ്പ് എന്നുവരെ വാനോളം ഈ "ഫേസ് ബുക്ക് " കാപട്യക്കാർ പുകഴ്ത്തിയപ്പോൾ ലൈക്കുകരുടെ "കൈകഴക്കുന്നത്" നാം കണ്ടു. എന്നാൽ സ്വന്തം ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചതിയും, വഞ്ചനയും മുന്‍കൂട്ടി കണ്ടു "പെണ്‍കുട്ടി" അതിനെതിരെ പ്രതികരിച്ചതു തന്റെ ജീവിതം കൊണ്ട് തന്നെയായിരുന്നു. അത്തരമൊരു ചെറുതു നില്‍പ്പ് വരാനിരിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു പടവും, പ്രചോദനവുമാകണമേന്നെനിക്ക് തോന്നുന്നു.
സിനിമളിലെ വളിപ്പൻ പ്രതികരണതിനെക്കൾ മൂര്‍ച്ചയേറിയ ഒരു തിരിച്ചടി "ജീവിതത്തിൽ" കൊടുത്തപ്പോ "പെണ്‍കുട്ടി ഊളയയി" ചതിച്ച, വഞ്ചിച്ച "അച്ഛനും, മകനും" വാഴ്ത്തപ്പെടുകയും ചെയ്തു. മലയാളി സിനിമയിൽ ജീവിക്കട്ടെ!!!
"അച്ഛനും മകനും" എതിരെ തന്റെ ജീവിതം കൊണ്ട് പ്രതികരിച്ച ധീരയായ ആ പെണ്‍കുട്ടിയെ ഞാൻ "അഭിനന്ദിക്കുന്നു"
Valare Sathyam....... (22 female direct cheythathu Ashiq Abu valle?/ pinnengane prathikarikkum
Deleteഎം ല്‍ എ യുടെ സദാചാരം നശിച്ചപ്പോള്‍ സദാചാരവാദിയായ മാതൃഭൂമി വെബ്കാം ക്ലിപ്പ് കാട്ടി പ്രതികരിച്ചു.... മാതൃഭൂമിയുടെ സദാചാരം വീണുടഞ്ഞപ്പോള്‍ അതെ ക്ലിപ്പ് ഇട്ടു വള്ളിക്കുന്നും പ്രതികരിച്ചു.... അതിലെന്താ തെറ്റ്!!!!!
ReplyDeleteകട്ടക്ക് കട്ടക്ക് നിൽക്കുന്ന പെർഫോർമൻസ്.ഇത്തരം പരിപാടിക്ക് ഇനി എസ് എം എസും കൂടി വേണം.
ReplyDeletehahaha
ReplyDeleteമനോരമ ഈ 'Blue film' sensor ചെയ്തു കൊടുക്കാന്‍ കാരണം അതൊരു അച്ചായന്റെ വീഡിയോ ആയതുകൊണ്ടുമാത്രമാണ്! അതൊരു മുസ്ലിമിന്റെതായിരുന്നെങ്കില് അവര്‍ ഔരു ആഴച്ചയെങ്കിലും അത് സംപ്രേഷണം ചെയ്യുമായിരുന്നു!!! അന്നത്തെ പത്രത്തിലെ ഫ്രന്റ് പേജ് വാര്‍ത്തയില്‍ നിന്നും അവര്‍ ഒഴിവാക്കി....നല്ലത് തന്നെ പക്ഷെ എല്ലാവരോടും തുല്യ നീതി കാന്ക്കണം!
ReplyDeleteലൌവ് ജിഹാദ് വിഷയം മനോരമ ആഘോഷിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അതില്‍ പെട്ട രണ്ടു മുസ്ലിം ചെറുപ്പക്കാരെ കുറിച്ച് അവര്‍ ഫ്ലാഷ് ന്യൂസ് ഇട്ടത്.."കൊടും ഭീകരര്‍" എന്നാണ്. എന്താണ് ഭീകരത എന്നല്ലേ?? അവര്‍ അന്യ മതത്തില്‍ നിന്നും സ്വന്തം ഇഷ്ട പ്രകാരം ഇസ്ലാം മതം സ്വീകരിച്ച രണ്ടു ബിരുദ്ദധാരികളെ വിവാഹം കഴിച്ചു! നോക്കണേ ഇവരുടെ വര്‍ഗീയ മുഖം!! സത്യത്തോട് ഒരു തരി നീതി പുലര്‍ത്താതെ എന്തും വിളംബാന്‍ കുറെ പത്ര ദ്രിശ്യ മാധ്യമങ്ങളും അത് അപ്പടി വെള്ളം തൊടാതെ വിഴുങ്ങാന്‍ വിദ്യാ സമ്പന്നര്‍ എന്ന് അഹങ്കരിക്കുന്ന കുറെ ബുദ്ധി ജീവികളും ഉള്ള മഹത്തായ നാടായി മാറിയിരുക്കുന്നു നമ്മുടെ സ്വന്തം കേരളം!!?
sontham ishtaprakaramayirunno avar matham mariyathu... Ashiq Abu matham marrathe reema kallingale kalyanam kashikkumo ? achayantethu censor cheythu kaanichathu achayante valuppakooduthal kondavum
Deleteജോസ് തെറ്റയിലിനെ തന്റെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി, തന്നെ പീഢിപ്പിക്കൂ എന്ന് അപേക്ഷിച്ച്, പീഢനത്തിനു വിധേയയായ 30 വയസുള്ള ഈ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രം ഏതാണെന്ന്, വീഡിയോ കണ്ട ആരെങ്കിലും ഒന്ന് പറയാമോ?
ReplyDeleteആസമയത്ത് വസ്ത്രം ഉണ്ടാവുമോ?...
Deleteആസമയത്ത് വസ്ത്രം ഉണ്ടാവുമോ???
Deleteകാളി ദാസന്റെ അപ്പനപ്പൂപ്പന്മാർ പണ്ട് തറ്റുടുത്തിരുന്ന "കോണകം" ആവാൻ തരമില്ല!
ReplyDeletepinnentha pardayayirunno mulakkachayayirunno?
Delete
ReplyDeletenobody exists in kerala to give public case in court against that news channel (not A channel) for publishing like this type of immoral video . time is reached high to stand public tv channel with moral values . Let our social organizations stand against these channels and have a guts to make case against the channel
തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം
ReplyDeleteOru pakshe oru test aayirikkum... saadhanam vaangunnathinu mumpu test cheyyille athu pole...
ReplyDeleteEnthu parayaanaa mashe.... :D
വീരന്റെ ചാനൽ അത് കാണിച്ചില്ലെങ്കിൽ ആണ് അത്ഭുതം. അവരുടെ പാർടിക്ക് ആണ് അതിന്റെ ഗുണം. പിന്നെ കേരളത്തിൽ ഇതിനെക്കാൾ വിശേഷപ്പെട്ട സരിത വിഷയവും മറ്റും കത്തി നിൽക്കുമ്പോൾ അതിനെ പറ്റി ഒരക്ഷരം എഴുതാത്ത വീക്ഷണം , ചന്ദ്രിക തുടങ്ങിയ പത്രങ്ങളെ പോലെ താങ്കളും അതിനെ പറ്റി സ്വന്തം ബ്ലോഗിൽ ഒരക്ഷരവും എഴുതാതെ ഈ വിഷയം കയറി വന്നപ്പോൾ പ്രതികരിച്ച് പ്രതികരിച്ചു ചിരിപ്പിക്കുന്നു . എനിക്കൊര്മ വരുന്നത് ഇതാണ് "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു ......................
ReplyDelete