ഏത് വിഷയവും വല്ലാതെ ഓവറാക്കുന്നവരോട് ഞങ്ങൾ നാട്ടുമ്പുറത്തുകാർ പറയുന്ന ഡയലോഗാണ് 'വല്ലാതെ ബെറുപ്പിപ്പിക്കാതെ പോ' എന്നത്. ജസീറയോടും അതാണ് പറയാനുള്ളത്. വല്ലാതെ ഓവറാക്കല്ലേ മോളേ. പണി പാളും. ഡൽഹിയിൽ നിന്നുള്ള സമരം തീർത്ത ശേഷം ജസീറ നേരെ പോയത് ചിറ്റിലപ്പിള്ളിയുടെ വീട്ടിലേക്കാണ്. പാരിതോഷികമായി പ്രഖ്യാപിച്ച കാശ് വേണമെന്ന് പറഞ്ഞ്.. കൊച്ചു കുഞ്ഞുങ്ങളെയും പ്രദർശിപ്പിച്ചുള്ള കുത്തിയിരുപ്പ് സമരവും തുടങ്ങിക്കഴിഞ്ഞു. ഏതോ ഒരു സിനിമയിൽ ഇന്നസെന്റ് ചോറ് വിളമ്പുന്ന ഒരു കോമഡി രംഗമുണ്ട്. അല്പം ചോറിടട്ടെ എന്ന് പല കുറി ചോദിച്ചിട്ടും വേണ്ട എന്ന് പറഞ്ഞ കക്ഷി പിന്നെ ഇന്നസെന്റിനെ തിരിച്ച് വിളിച്ചു ചോറ് ചോദിക്കുന്ന രംഗം. അപ്പോൾ ഇന്നസെന്റ് ഒരു പ്രത്യേക രീതിയിൽ തല വെട്ടിച്ചു കൊണ്ട് ഒരു ഡയലോഗടിക്കുന്നുണ്ട്. ആ ഡയലോഗാണ് ജസീറയുടെ ഇപ്പോഴത്തെ സത്യാഗ്രഹം കാണുമ്പോൾ ഓർമ വരുന്നത്. ഡൽഹിയിൽ നിന്നും തിരിച്ചു വരുമ്പോൾ ചിറ്റിലപ്പിള്ളിയുടെ വീട്ട് പടിക്കലേക്കു പോകുന്നതിന് പകരം കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കേരളമൊട്ടാകെ തരംഗമുയർത്തി സമരം നടത്തുന്ന കെ കെ രമയുടെ നിരാഹാര പന്തലിലേക്ക് ജസീറ പോയിരുന്നെങ്കിൽ അതൊരു അന്തസ്സുള്ള വാർത്തയാകുമായിരുന്നു.
ജസീറയോട് സഹതാപമുണ്ട്. ആ കുട്ടികളെ ഓർത്ത്.. എന്നിരുന്നാലും വഴി തടയൽ സമരത്തിനെതിരെ പ്രതികരിച്ച് പെണ്‍കരുത്തിന്റെ ചരിത്രം സൃഷ്ടിച്ച സന്ധ്യയോടൊപ്പം അവാർഡ് വാങ്ങില്ലെന്ന് പറഞ്ഞ അവർക്ക് ഇനി അഞ്ച് കാശ് പാരിതോഷികം കൊടുക്കരുതെന്നാണ് ചിറ്റിലപ്പിള്ളിയോട് അഭ്യർത്ഥിക്കാനുള്ളത്. തോന്നുമ്പോൾ വേണ്ട എന്നും പിന്നീട് വേണമെന്നും പറയാൻ ഇതെന്താ ബാങ്കിലിട്ട കാശാണോ. അല്പം മാധ്യമ ശ്രദ്ധ കിട്ടുമെന്ന് വന്നാൽ എന്ത് കോമാളിത്തരവും കാണിക്കാമെന്ന അവസ്ഥ മാറിയേ തീരൂ. പാരിതോഷികം പിടിച്ചു വാങ്ങേണ്ട ഒന്നല്ല. സന്ധ്യ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ചിറ്റിലപ്പിള്ളിയുടെ കാശ് വാങ്ങിക്കരുത്, അതിനെതിരെ ഒരു പ്രസ്താവന നടത്തിയാൽ ഇപ്പോൾ നല്ല മാധ്യമ ശ്രദ്ധ കിട്ടും എന്ന് ഏതോ കുരുട്ട് ബുദ്ധികൾ ഉപദേശിച്ച് കൊടുത്തത് കേട്ടാണ് ആ കാശ് വേണ്ടെന്ന് ജസീറ പറഞ്ഞത്. ദേശാഭിമാനിയുടെ വക അഭിനന്ദനങ്ങളും ഫേസ്ബുക്കിൽ കുറെ ചുകപ്പൻ അഭിവാദ്യങ്ങളും അത് വഴി കിട്ടി. ഇനി കാശ് വേണമെന്ന് ഇപ്പോൾ തോന്നുന്നുവെങ്കിൽ ആ ഉപദേശികളുടെ കയ്യിൽ നിന്ന് അത് വാങ്ങിക്കുകയാവും നല്ലത്. അല്ലെങ്കിൽ ദേശാഭിമാനി ഓഫീസിൽ നിന്നായാലും കഴപ്പമില്ല.
സന്ധ്യയുടെ കൂടെ പണം വാങ്ങാൻ ഞാനില്ല എന്ന് ജസീറ പറഞ്ഞെങ്കിലും അതേ നാണയത്തിൽ മറുപടി പറയാൻ കൊച്ചൌസേപ്പ് തുനിഞ്ഞിട്ടില്ല. ചടങ്ങിൽ പണം വാങ്ങാൻ എത്തില്ല എങ്കിൽ എന്റെ പാരിതോഷികം പിൻവലിക്കുന്നു എന്ന് അദ്ദേഹത്തിന് സിമ്പിളായി പറയാമായിരുന്നു. എന്നാൽ ചടങ്ങിന് വരുന്നില്ല എങ്കിൽ കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം ബാങ്കിൽ നിക്ഷേപിക്കാൻ തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അത് പോരാ കാശായി തന്നെ വേണം എന്ന് ജസീറ!!.. നോക്കണേ പുകില്..
മണൽ മാഫിയക്കെതിരെയുള്ള സമരത്തെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന നിഷ്പക്ഷമതികൾ സപ്പോർട്ട് ചെയ്തിട്ടുണ്ട്. വേണ്ടത്ര മാധ്യമ പിന്തുണ ലഭിച്ചിട്ടുണ്ട്. ഒരൊറ്റ സമരത്തിലൂടെ ജസീറ കേരളത്തിലെ അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകയുടെ ഇമേജ് നേടിയെടുത്തിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരു കോമാളിയുടെ ഇമേജിലേക്ക് തരം താഴ്ത്തരുത് എന്നാണ് ജസീറയോട് വിനയപുരസ്സരം അഭ്യർത്ഥിക്കാനുള്ളത്. മണൽ മാഫിയക്കെതിരെയുള്ള സമരത്തെ പരിസ്ഥിതി പക്ഷത്ത് നിന്ന് കൊണ്ടാണ് പലരും പിന്തുണച്ചത്. കൊച്ചു കുട്ടികളെ വഴിയിൽ പ്രദർശിപ്പിച്ച്, അവരുടെ വിദ്യാഭ്യാസം അവതാളത്തിലാക്കി, ഒരു തരം ബാല പീഡനത്തിന്റെ രൂപത്തിൽ നടത്തിയ സമരത്തോട് മാനസികമായി യോജിക്കാൻ കഴിയാത്തവർ പോലും പരിസ്ഥിതി സ്നേഹം മൂലം പിന്തുണ നല്കി.
പല നിലക്കുള്ള പിന്തുണ കേരളീയ സമൂഹം ജസീറക്ക് നല്‍കിയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ എ പി അബ്ദുള്ളക്കുട്ടി എവിടെ നിന്നാലും അയാൾക്കെതിരെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ജസീറ പറഞ്ഞിരുന്നു. ആ പ്രസ്താവന കേട്ടപ്പോൾ ശരിക്കും കയ്യടിക്കാനാണ് എനിക്ക് തോന്നിയത്. പത്രത്തിൽ ഒരു ലേഖനമെഴുതുക. ശേഷം മാധ്യമ പ്രവർത്തകനെ രഹസ്യമായി വിളിച്ചു ലേഖനത്തിനെതിരെ പ്രതികരണം ഒപ്പിക്കാൻ ആവശ്യപ്പെടുക. അതുവഴി ലേഖനം വിവാദമാക്കുക. അത്തരം വിവാദങ്ങൾ മുതലെടുത്ത് നേതാവായി വിലസുക. അബ്ദുല്ലക്കുട്ടിയുടെ ഈ തട്ടിപ്പ് പരിപാടി പുറത്തായ ശേഷം അയാളുടെ പേര് കേൽക്കുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാനാണ് തോന്നിയിരുന്നത്. അപ്പോഴാണ് ജസീറയുടെ പ്രസ്താവനയും വന്നത്. വിവാദം കാശ് കൊടുത്ത് ഉണ്ടാക്കുന്ന ഇവന്മാരെപ്പോലുള്ള രാഷ്ട്രീയ നപുംസകങ്ങളെ എവിടെ നിന്നും മത്സരിച്ച് തോല്‍പ്പിക്കണം. ചിന്തിക്കാൻ അല്പം ബുദ്ധി പടച്ചവൻ കൊടുത്തിട്ടുള്ള ഏതെങ്കിലും കോണ്ഗ്രസ്സുകാർ ഉണ്ടെങ്കിൽ അവരുടെ പിന്തുണയും ഈ വിഷയത്തിൽ ജസീറക്ക് കിട്ടിയെന്നിരിക്കും. പക്ഷേ അത്തരം പിന്തുണകൾ എല്ലാം കണ്ട് കണ്ണ് മഞ്ഞളിക്കരുത്.
സ്ഥിരമായി മാധ്യമ ശ്രദ്ധ കിട്ടിക്കഴിഞ്ഞാൽ പിന്നെ അതില്ലാതെ ഉറക്കം വരാത്ത സ്ഥിതി വരും ചിലർക്ക്. അതൊരു തരം രോഗമാണ്. അത്തരമൊരു രോഗം ഈ സത്യാഗ്രഹത്തിന് പിന്നിൽ ഉണ്ടോ എന്നറിയില്ല. ഒരു കാര്യം ഉറപ്പാണ്. ജസീറയുടെ സമരത്തെ പല നിലയ്ക്കും പിന്തുണച്ചിരുന്ന മുഴുവൻ ആളുകളും ചിറ്റിലപ്പിള്ളിയുടെ വീട്ട് പടിക്കൽ പണത്തിന് വേണ്ടി യാചിച്ചു കൊണ്ടുള്ള ഈ കോമാളി പരേഡിൽ ജസീറയോടൊപ്പമുണ്ടാകില്ല. തീർച്ച!
Recent Posts
കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ
മെഹര്‍ തരാര്‍ ഹീ ഹോ ഹൂം.. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണി കിട്ടുന്ന വിധം.
Related Posts
സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്
ജസീറയോട് സഹതാപമുണ്ട്. ആ കുട്ടികളെ ഓർത്ത്.. എന്നിരുന്നാലും വഴി തടയൽ സമരത്തിനെതിരെ പ്രതികരിച്ച് പെണ്‍കരുത്തിന്റെ ചരിത്രം സൃഷ്ടിച്ച സന്ധ്യയോടൊപ്പം അവാർഡ് വാങ്ങില്ലെന്ന് പറഞ്ഞ അവർക്ക് ഇനി അഞ്ച് കാശ് പാരിതോഷികം കൊടുക്കരുതെന്നാണ് ചിറ്റിലപ്പിള്ളിയോട് അഭ്യർത്ഥിക്കാനുള്ളത്. തോന്നുമ്പോൾ വേണ്ട എന്നും പിന്നീട് വേണമെന്നും പറയാൻ ഇതെന്താ ബാങ്കിലിട്ട കാശാണോ. അല്പം മാധ്യമ ശ്രദ്ധ കിട്ടുമെന്ന് വന്നാൽ എന്ത് കോമാളിത്തരവും കാണിക്കാമെന്ന അവസ്ഥ മാറിയേ തീരൂ. പാരിതോഷികം പിടിച്ചു വാങ്ങേണ്ട ഒന്നല്ല. സന്ധ്യ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ചിറ്റിലപ്പിള്ളിയുടെ കാശ് വാങ്ങിക്കരുത്, അതിനെതിരെ ഒരു പ്രസ്താവന നടത്തിയാൽ ഇപ്പോൾ നല്ല മാധ്യമ ശ്രദ്ധ കിട്ടും എന്ന് ഏതോ കുരുട്ട് ബുദ്ധികൾ ഉപദേശിച്ച് കൊടുത്തത് കേട്ടാണ് ആ കാശ് വേണ്ടെന്ന് ജസീറ പറഞ്ഞത്. ദേശാഭിമാനിയുടെ വക അഭിനന്ദനങ്ങളും ഫേസ്ബുക്കിൽ കുറെ ചുകപ്പൻ അഭിവാദ്യങ്ങളും അത് വഴി കിട്ടി. ഇനി കാശ് വേണമെന്ന് ഇപ്പോൾ തോന്നുന്നുവെങ്കിൽ ആ ഉപദേശികളുടെ കയ്യിൽ നിന്ന് അത് വാങ്ങിക്കുകയാവും നല്ലത്. അല്ലെങ്കിൽ ദേശാഭിമാനി ഓഫീസിൽ നിന്നായാലും കഴപ്പമില്ല.
സന്ധ്യയുടെ കൂടെ പണം വാങ്ങാൻ ഞാനില്ല എന്ന് ജസീറ പറഞ്ഞെങ്കിലും അതേ നാണയത്തിൽ മറുപടി പറയാൻ കൊച്ചൌസേപ്പ് തുനിഞ്ഞിട്ടില്ല. ചടങ്ങിൽ പണം വാങ്ങാൻ എത്തില്ല എങ്കിൽ എന്റെ പാരിതോഷികം പിൻവലിക്കുന്നു എന്ന് അദ്ദേഹത്തിന് സിമ്പിളായി പറയാമായിരുന്നു. എന്നാൽ ചടങ്ങിന് വരുന്നില്ല എങ്കിൽ കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം ബാങ്കിൽ നിക്ഷേപിക്കാൻ തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അത് പോരാ കാശായി തന്നെ വേണം എന്ന് ജസീറ!!.. നോക്കണേ പുകില്..
മണൽ മാഫിയക്കെതിരെയുള്ള സമരത്തെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന നിഷ്പക്ഷമതികൾ സപ്പോർട്ട് ചെയ്തിട്ടുണ്ട്. വേണ്ടത്ര മാധ്യമ പിന്തുണ ലഭിച്ചിട്ടുണ്ട്. ഒരൊറ്റ സമരത്തിലൂടെ ജസീറ കേരളത്തിലെ അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകയുടെ ഇമേജ് നേടിയെടുത്തിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരു കോമാളിയുടെ ഇമേജിലേക്ക് തരം താഴ്ത്തരുത് എന്നാണ് ജസീറയോട് വിനയപുരസ്സരം അഭ്യർത്ഥിക്കാനുള്ളത്. മണൽ മാഫിയക്കെതിരെയുള്ള സമരത്തെ പരിസ്ഥിതി പക്ഷത്ത് നിന്ന് കൊണ്ടാണ് പലരും പിന്തുണച്ചത്. കൊച്ചു കുട്ടികളെ വഴിയിൽ പ്രദർശിപ്പിച്ച്, അവരുടെ വിദ്യാഭ്യാസം അവതാളത്തിലാക്കി, ഒരു തരം ബാല പീഡനത്തിന്റെ രൂപത്തിൽ നടത്തിയ സമരത്തോട് മാനസികമായി യോജിക്കാൻ കഴിയാത്തവർ പോലും പരിസ്ഥിതി സ്നേഹം മൂലം പിന്തുണ നല്കി.
പല നിലക്കുള്ള പിന്തുണ കേരളീയ സമൂഹം ജസീറക്ക് നല്‍കിയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ എ പി അബ്ദുള്ളക്കുട്ടി എവിടെ നിന്നാലും അയാൾക്കെതിരെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ജസീറ പറഞ്ഞിരുന്നു. ആ പ്രസ്താവന കേട്ടപ്പോൾ ശരിക്കും കയ്യടിക്കാനാണ് എനിക്ക് തോന്നിയത്. പത്രത്തിൽ ഒരു ലേഖനമെഴുതുക. ശേഷം മാധ്യമ പ്രവർത്തകനെ രഹസ്യമായി വിളിച്ചു ലേഖനത്തിനെതിരെ പ്രതികരണം ഒപ്പിക്കാൻ ആവശ്യപ്പെടുക. അതുവഴി ലേഖനം വിവാദമാക്കുക. അത്തരം വിവാദങ്ങൾ മുതലെടുത്ത് നേതാവായി വിലസുക. അബ്ദുല്ലക്കുട്ടിയുടെ ഈ തട്ടിപ്പ് പരിപാടി പുറത്തായ ശേഷം അയാളുടെ പേര് കേൽക്കുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാനാണ് തോന്നിയിരുന്നത്. അപ്പോഴാണ് ജസീറയുടെ പ്രസ്താവനയും വന്നത്. വിവാദം കാശ് കൊടുത്ത് ഉണ്ടാക്കുന്ന ഇവന്മാരെപ്പോലുള്ള രാഷ്ട്രീയ നപുംസകങ്ങളെ എവിടെ നിന്നും മത്സരിച്ച് തോല്‍പ്പിക്കണം. ചിന്തിക്കാൻ അല്പം ബുദ്ധി പടച്ചവൻ കൊടുത്തിട്ടുള്ള ഏതെങ്കിലും കോണ്ഗ്രസ്സുകാർ ഉണ്ടെങ്കിൽ അവരുടെ പിന്തുണയും ഈ വിഷയത്തിൽ ജസീറക്ക് കിട്ടിയെന്നിരിക്കും. പക്ഷേ അത്തരം പിന്തുണകൾ എല്ലാം കണ്ട് കണ്ണ് മഞ്ഞളിക്കരുത്.
സ്ഥിരമായി മാധ്യമ ശ്രദ്ധ കിട്ടിക്കഴിഞ്ഞാൽ പിന്നെ അതില്ലാതെ ഉറക്കം വരാത്ത സ്ഥിതി വരും ചിലർക്ക്. അതൊരു തരം രോഗമാണ്. അത്തരമൊരു രോഗം ഈ സത്യാഗ്രഹത്തിന് പിന്നിൽ ഉണ്ടോ എന്നറിയില്ല. ഒരു കാര്യം ഉറപ്പാണ്. ജസീറയുടെ സമരത്തെ പല നിലയ്ക്കും പിന്തുണച്ചിരുന്ന മുഴുവൻ ആളുകളും ചിറ്റിലപ്പിള്ളിയുടെ വീട്ട് പടിക്കൽ പണത്തിന് വേണ്ടി യാചിച്ചു കൊണ്ടുള്ള ഈ കോമാളി പരേഡിൽ ജസീറയോടൊപ്പമുണ്ടാകില്ല. തീർച്ച!
Recent Posts
കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ
മെഹര്‍ തരാര്‍ ഹീ ഹോ ഹൂം.. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണി കിട്ടുന്ന വിധം.
Related Posts
സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്
നല്ലൊരു സ്ഥാനം ജനമനസ്സുകളിലുണ്ടായിരുന്നു ജസീറയ്ക്ക്.
ReplyDeleteഅതെല്ലാം കളഞ്ഞുകുളിച്ചു
നല്ലപേര് ഉണ്ടാക്കിയെടുക്കാന്‍ പാടാണ്. ഇല്ലാതാക്കാന്‍ അരനിമിഷം മതി
അതെ. സ്വന്തം വില കളയുന്നതു പോലായി.
Deleteചിറ്റിലപ്പള്ളിയുടെ വീട്ടു പടിക്കലിരിക്കുന്ന ജസീറയെ സപ്പോര്‍ട്ട് ചെയ്യാന്‍ മാത്രം വെല്‍ഫെയര്‍ പാര്‍ട്ടി അധപതിച്ചിട്ടില്ല ...... ജസീറ സമരം ചെയ്തത് കേരളത്തിലെ തീരപ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത മണല്‍ ഖനനത്തെ സര്‍ക്കാര്‍ തടയുക എന്ന ആവശ്യമുന്നയിച്ചായിരുന്നു ..... ആ സമരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചിരുന്നു ... മാത്രമല്ല ഒരു സ്ത്രീ മൂന്ന് മക്കളേയും കൂട്ടി രാജ്യതലസ്ഥാനത്ത് നീതിക്കായി സമരം നടത്തുമ്പോള്‍ കണ്ടില്ലായെന്ന് നടിക്കാന്‍ മനുഷ്യപക്ഷത്ത് നില്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് കഴിയില്ല ...... കണ്ണൂര്‍ മുതല്‍ ഡല്‍ഹി വരെയുള്ള ജസീറയുടെ നീതി തേടിയുള്ള സമരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി സപ്പോര്‍ട്ട് ചെയ്തിരുന്നു ..... അത് പക്ഷേ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമരമല്ല ജസീറ സമരം ചെയ്ത വിഷയത്തെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചു എന്ന് മാത്രം . എന്ന് കരുതി ജസീറ നടത്തുന്ന സമരാഭാസങ്ങള്‍ക്ക് പാര്‍ട്ടി കൂട്ട് നില്‍ക്കില്ല ..... മാത്രമല്ല ചിറ്റിലപ്പള്ളി ജസീറയ്ക്ക് അഞ്ചു ലക്ഷം പ്രഖ്യാപിച്ചപ്പോള്‍ തന്നെ എന്റെ നിലപാട് ഈ മുഖപുസ്തകത്തില്‍ ഞാന്‍ വ്യക്തമാക്കിയതുമാണ് ..... ജസീറ ചിറ്റിലപ്പള്ളിയുടെ വീട്ടുപടിക്കല്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി ഒരു നിലയ്ക്കും പിന്തുണയ്ക്കുന്നില്ല ..... പിന്തുണയ്ക്കുകയുമില്ല ....
ReplyDeleteവെൽഫെയർ പാർട്ടിയെക്കുറിച്ച് ഇവിടെ ആരും പറഞ്ഞില്ലല്ലോ ഷീജാ.. അച്ഛൻ പത്തായത്തിലുമില്ല എന്ന് പറഞ്ഞത് പോലായോ?
Deleteപിന്നെ തന്റെ കുതറ പോസ്റ്റിനു വന്ന് കമ്മന്റടിക്കാൻ ശ്രീജക്ക് വട്ടല്ലേ, തനിക്ക് അവരുടെ പാര്‍ട്ടിയെ വിമർശിക്കണമെങ്കിൽ അത് നേര്‍ക്ക് അങ്ങിനെ ചെയ്താപൊരെ... ഇതിപ്പോ താനെതൊ വലിയ എഴുത്കാരാൻ അതിന് ...ഒന്ന് പോടോ കൂപിലെ വള്ളി ക്കാരാ
Deleteetha ee welfare party..???
Deletekoothara postinu than comment adichallo apo thanikk vattano.. changathi ..?
Deleteഅതിനിടയ്ക്ക് അങ്ങനേം ഒരു പാർട്ടി ഇറങ്ങിയോ ? :O
Deleteമുസ്ലിം സ്ത്രീകളെ നാണം കെടുത്താൻ ഓരോന്ന് ഇറങ്ങിക്കോളും പർധയും ഇട്ടു കൊണ്ട്
ReplyDeleteഅമ്പട മുടുക്കാ, എടേക്കൂടി ഉണ്ടാക്കി അല്ലെ?
Deletehahaha
Delete:)
Deleteha ha ha പത്രക്കാരന് :)
Deleteപത്രക്കാര ഇന്ന് ദേശാഭിമാനി കിട്ടിയില്ല .ഇനി ചീഞ്ഞ മീൻ എന്തിൽ പൊതിയും
Deleteന്താ പ്പോ ണ്ടായേ? ആരാ ഇവിടെ പടക്കം പൊട്ടിച്ചേ? ഇന്ന് വിഷുവാ?
ReplyDeleteചിറ്റിലപ്പള്ളിയുടെ പണം വേണ്ടെന്ന് തീരുമാനിക്കുകതന്നെയാണ് ജസീറ ചെയ്യേണ്ടത് എന്നാണ് ഇക്കാര്യത്തിൽ എന്റെ നിലപാട്. എൽ.ഡി.എഫ് സംഘടിപ്പിച്ച ക്ലിഫ് ഹൌസ് ഉപരോധം എന്ന ഒരു ജനകീയ സമരത്തെ അവഹേളിച്ചതിനെതിരെ ഉയർന്ന പ്രതിഷേധത്തിൽ നിന്നുണ്ടായ ജാള്യത മറയ്ക്കാനാണ് ചിറ്റിലപ്പള്ളി ജസീറയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചതുതന്നെ. അല്ലാതെ ജസീറ നടത്തിയ സമരത്തോട് അനുഭാവമുണ്ടായിരുന്നെങ്കിൽ അത് “പൊതുജനംസന്ധ്യ” സംഭവത്തിനു മുമ്പേ കൊടുക്കണമായിരുന്നു. ജസീറയുടെ സമരം സംബന്ധിച്ച സി.പി.ഐ.എം നിലപാട് എന്തെന്ന് മാസ്സിലാക്കും മുമ്പു തന്നെ സെക്രട്ടറിയേറ്റിനു മുന്നിൽ ചെന്ന് അവർക്ക് അഭിവാദ്യപ്രസംഗം നടത്തുകയും കുട്ടികളൂടെ പഠനകാര്യത്തിൽ ഉണ്ടാകേണ്ട ജാഗ്രത സമരത്തിനിടയിൽ മറന്നുപോകരുതെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്ത ഒരു സി.പി.ഐ.എം പ്രവർത്തകനാണ് ഞാൻ. എന്നാൽ ഞാൻ അവിടെ പോയത് പാർട്ടി ലേബലിൽ ആയിരുന്നില്ല. അങ്ങനെയുള്ള ഞാൻ പറയുന്നു ജസിറ ചിറ്റിലപ്പള്ളിയുടെ വീട്ടുപടിക്കൽ നിന്ന് പോയി ഒരു പോരാളിയുടെ അഭിമാനം ഉയർത്തിപ്പിടിക്കണമെന്ന്!
ReplyDeleteജസീറ മാത്രമല്ല മൂന്ന് കുട്ടികളും കൂടിയാണ് സമരം ചെയ്തത് , കുട്ടികളെ അവരുടെ അമ്മച്ചിയുടെ കൂടെ നിർത്താമായിരുന്നു.അത് ചെയ്യാതെ അവരുടെ വിദ്യാഭ്യാസം പോലും മുടക്കി, തെരുവിലേക്ക്, കൊടുംതണുപ്പിലേക്ക് വലിച്ചിഴച്ചു മാധ്യമ ശ്രദ്ദനേടുകയായിരുന്നു അവർ. അങ്ങിനെയാണ് ഈ സമരം ശ്രദ്ദിക്കപെട്ടത്. മാധ്യമങ്ങളിൽ ഇടം പിടിച്ചത്. യഥാർത്ഥത്തിൽ ഈ അഞ്ചു ലക്ഷം ക്രൂരയായ ഈ മതാവിനുള്ളതല്ല. അത് കുട്ടികള്‍ക്ക് മാത്രം അവകാശപെട്ടതാണ് .
Deleteആരെങ്കിലും ചിറ്റിലപ്പള്ളിയുടെ കയ്യിൽ നിന്നും 5 ലക്ഷം വാങ്ങി ജസീറയെ എന്തെങ്കിലും നല്ല സൈക്യാട്രിസ്റ്റിനെ കാണിച്ചാൽ നന്നായിരുന്നു. അവരുടെ സംസാരം കേൾക്കുമ്പോൾ ഇപ്പൊ അങ്ങനെയാണ് തോന്നുന്നത്
ReplyDeleteകുട്ടികള്‍ക്ക് ചിറ്റിലപ്പിള്ളിയുടെ പൈസ വേണ്ട,തനിക്ക് ആവാമെന്നാണ് പുതിയ ലൈന്‍. വട്ടുകെസാണോ എന്നു സംശയം.
ReplyDelete"എൽ.ഡി.എഫ് സംഘടിപ്പിച്ച ക്ലിഫ് ഹൌസ് ഉപരോധം എന്ന ഒരു ജനകീയ സമരത്തെ അവഹേളിച്ചതിനെതിരെ ഉയർന്ന പ്രതിഷേധത്തിൽ നിന്നുണ്ടായ ജാള്യത മറയ്ക്കാനാണ് ചിറ്റിലപ്പള്ളി ജസീറയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചതുതന്നെ"
ReplyDeleteഇ.എ.സജിം തട്ടത്തുമല നമ്മളെ ചിരിപ്പിച്ചു കൊല്ലും. ഹ ഹ ഹ .
ചാകാതെ സൂക്ഷിച്ച് ചിരിച്ചോളൂ!
Deleteകൊല്ലും എന്നാണോ സഖാവേ?
Deleteപിന്നെ തന്റെ കുതറ പോസ്റ്റിനു വന്ന് കമ്മന്റടിക്കാൻ ശ്രീജക്ക് വട്ടല്ലേ, തനിക്ക് അവരുടെ പാര്‍ട്ടിയെ വിമർശിക്കണമെങ്കിൽ അത് നേര്‍ക്ക് അങ്ങിനെ ചെയ്താപൊരെ... ഇതിപ്പോ താനെതൊ വലിയ എഴുത്കാരാൻ അതിന് ...ഒന്ന് പോടോ കൂപിലെ വള്ളി ക്കാരാ
ReplyDeleteഒരു യഥാർത്ഥ മാനസികരോഗിയാണ് താൻ എന്ന് ജസീറ തന്നെ ലോകത്തോട് വിളിച്ചു പറയുന്നു. തീർച്ചയായും നമ്മുടെ സോഷ്യൽ ആക്ടിവിസ്ടുകളുടെ ശ്രദ്ധ അടിയന്തിരമായി ഈ സ്ത്രീയിൽ ഇടപെടെണ്ടതാണ്. കൂടുതൽ വൈകിയാൽ ആ കുഞ്ഞുങ്ങൾ അനാഥരായെന്നു വരാം. ഇവരെക്കൊണ്ട് ചൂട് ചോറ് വാരിച്ചു രസിക്കുന്ന കാപാലികർ ആരായാലും അവർക്കുള്ളത് കാലം കരുതിവച്ചിട്ടുണ്ട്.
ReplyDeleteസന്ധ്യ എന്ന വീട്ടമ്മയ്ക്കും അവരുടെ കുട്ടികളുടെ ബാൻക് അക്കൗണ്ടിൽ അഞ്ചുലക്ഷം ഇട്ടശേഷം ആണു് ശ്രീ ചിറ്റിലപ്പള്ളി ഇത് പറഞ്ഞിരുന്നത് എങ്കിൽ ജസീറയ്ക്കും ഒരുപക്ഷേ അത് സമ്മതമായിരുന്നേനെ. ഇത് ശ്രീ ഉമ്മഞ്ചാണ്ടിയുടെ യും സ:അചുതാനന്ദന്റെയും, ആദിവാസ്സികൾക്കും സുനാമീ പീഡിതർക്കും നൽകിയ വഗ്ദാനങ്ങൾ പോലെ, മനുഷനെ ആക്ഷേപിക്കുന്നതരത്തിൽ വെറും വാഗ്ദാനങ്ങൾ നൽകരുതായിരുന്നൂ. മാലോകരെ മുഴുവൻ അറിയച്ച് വാഗ്ദാനം നൽകിയശേഷം പിന്മാറുന്നവർക്കായുള്ള ഒരു മുന്നറിയിപ്പായിക്കണ്ട് ജസീറയുടെ ഈ സമരത്തിനു് ഞാൻ പൂർണ്ണ പിന്തുണ നൽകുന്നൂ.
ReplyDeleteഅങ്ങനെ ജസീറയും രാഷ്ട്രീയമെന്ന പാതാളത്തിലേക്ക് തലയും കുത്തി വീണു ? എന്തായാലും .പാരിധോഷികം എന്ന വാക്കിനു വിലയില്ലാതാക്കാനുള്ള സമരം..
ReplyDeleteചിറ്റിലപ്പിള്ളിയെ പിന്തുണയ്ക്കാനുള്ള വ്യഗ്രതയില്‍ താങ്കള്‍ ചില കാര്യങ്ങള്‍ മനപൂര്‍വം മുക്കുകയാണല്ലോ. ഒന്നുകില്‍ പ്രഖ്യാപിച്ച തുക തരിക, അല്ലെങ്കില്‍ അത് ഇല്ലായെന്ന് പരസ്യമായി പറയുക. ഇത് താങ്കളുടെ പോസ്റ്റില്‍ ഇല്ലല്ലോ. ഇത് അവരെ ധനമോഹിയായി ചിത്രീകരിക്കാന്‍ അര്‍ദ്ധസത്യങ്ങള്‍ നിറച്ച ഒരു പോസ്ടാണ് എന്ന് ന്യായമായും സംശയിക്കെണ്ടിവരും.
ReplyDeleteചിറ്റിലപ്പിള്ളി സന്ധ്യക്ക് കൊടുത്ത പൈസയെ മറ്റൊരു തരത്തില്‍ ന്യായീകരിക്കാന്‍ ആണ് ജസീറയ്ക്കും 5 ലക്ഷം ഓഫര്‍ ചെയ്തത്. പൈസ ഓഫര്‍ ചെയ്തപ്പോ ഈ ബാങ്കിലെ ഇടൂ എന്ന നിബന്ധന വച്ചതായി കേട്ടില്ലല്ലോ... :)
പ്രഖ്യാപിച്ച തുക നല്‍കില്ല എന്ന് ചിറ്റിലപ്പിള്ളി പറഞ്ഞിട്ടില്ല. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചിലവിന് വേണ്ടി അവ ഡിപ്പോസിറ്റ് ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രഖ്യാപിച്ച പാരിതോഷികം സന്ധ്യ പങ്കെടുക്കുന്ന ചടങ്ങില്‍ വാങ്ങില്ല എന്ന് മഹാ ഉപദേശകന്മാരുടെ വാക്ക് കേട്ട് ആദ്യമായി നിബന്ധന വെച്ചതു ജസീറയാണ്. ഡല്‍ഹിയിലെ സമരത്തില്‍ ആയതു കൊണ്ട് വരാന്‍ പറ്റില്ല എന്നല്ല അവരന്ന് പറഞ്ഞത്. കാശ് കൊടുക്കുന്ന ചിറ്റിലപ്പിള്ളിയെ കൊച്ചാക്കാന്‍ വേണ്ടി അങ്ങനെയൊരു നിബന്ധന ജസീറ വെച്ചപ്പോള്‍ സ്വന്തം കാശ് എങ്ങനെ കൊടുക്കണമെന്ന് തീരുമാനിച്ചു കൊണ്ട് ഒരു നിബന്ധന ചിറ്റിലപ്പിള്ളിയും വെച്ചു. അതിലെന്താണ് കുഴപ്പം. ആ നിബന്ധനയും പറ്റില്ല എങ്കില്‍ ഉപദേശകന്മാരുടെ വീട്ടില്‍ പോയി കുത്തിയിരുപ്പ് സമരം നടത്തട്ടെ.
Deleteനിബന്ധന വച്ച് പരിതോഷികമോ. വിചിത്രമാണല്ലോ. ലോകം മുഴുവനും അവാര്‍ഡുകളും പാരിതോഷികങ്ങളും നല്കപ്പെടുന്നുണ്ട്. അതിനൊന്നും ഇതുപോലെ നിബന്ധന വച്ച് കണ്ടിട്ടില്ല. ജസീറയുടെ മക്കളുടെ കാര്യം വരെ നോക്കാന്‍ ഇദ്ദേഹമെന്താ ആ കുട്ടികളുടെ അച്ഛനാനോ? വില്‍പ്പത്രം എഴുതുന്നതുപോലെ ആണല്ലോ ഇത്. എങ്കില്‍ പിന്നെ മണല്‍ മാഫിയക്കെതിരെ സമരം ചെയ്തതിനു പാരിതോഷികമെന്നു പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടോ? ജസീറയുടെ മക്കളുടെ വിദ്യാഭ്യാസത്തിനു സഹായം ചെയ്യുന്നു എന്നു പറഞ്ഞാല്‍ പോരായിരുന്നോ?
Deleteപ്രഖ്യാപിച്ച പാരിതോഷികം സന്ധ്യ പങ്കെടുക്കുന്ന ചടങ്ങില്‍ വാങ്ങില്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ അത് ചിറ്റലപ്പള്ളിക്ക് പിന്‍വലിക്കാമായിരുന്നു. ഇപ്പോഴും വേണമെങ്കില്‍ പിന്‍വലിക്കാം.
ഇദ്ദേഹത്തെ പലരും ചെറ്റലപ്പള്ളി എന്നു വിളിച്ചപ്പോള്‍ ഞാനതിനോട് യോജിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഇദ്ദേഹം ചെയ്യുന്നത് ചെറ്റത്തരം തന്നെയാണ്.
വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി ഇറങ്ങി ഇപ്പോള്‍ നാണക്കേടിലായി. ഭക്തര്ക്കത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
Yet another prejudiced view from Kaalidaasan, as usual. It was Jaseera who put the condition in the first place, that she will not accept the gift along with Sandhya, NOT because she was away at Delhi. Chittilappally could've very well withdrawn his offer at that point, but he preferred to give it away to her children and he has already announced it publicly. Now it's Jaseera's option whether to accept it or not, but protesting in front of his house is nothing but stupid arrogance. People supporting Jaseera in this move, are doing it only because of their hatred of Chittilappally, who can no way find any noble cause behind this absurd protest.
DeleteARPV, Kannur
നിബന്ധന വെച്ചു പാരിതോഷികം പാടില്ല, നിബന്ധന വെച്ചു പാരിതോഷികം നിഷേധിക്കാം. ഇതെതു കോത്താഴത്തിലെ നയമാണു കാളീ?
Deleteഡൽഹിയിൽ അനിശ്ചിത കാല സമരം ചെയ്യുന്ന ഒരാളോട് കേരളത്തിൽ വന്ന് പാരിതോഷികം വാങ്ങാൻ പറയുന്നത് ശരിയാണോ .. ??? അതും സമരം ചെയ്തതിനാണ് അവർക്ക് പാരിതോഷികം നൽകുന്നത് എന്നും മറക്കരുത് ..
Delete"നിങ്ങൾ മണൽ മാഫിയക്കെതിരെ അനിശ്ചിതകാല സമരം നടത്തുകയാണ്, ഞാൻ നിങ്ങൾക്ക് അഞ്ചു ലക്ഷം പാരിതോഷികം നൽകാൻ തീരുമാനിച്ചിട്ടുണ്ട് , അത് കൊണ്ട് സമരം നിർത്തി കേരളത്തിൽ വന്നു കാശ് വാങൂ .." :)
ചിറ്റിലപ്പള്ളി ജസീറയുടെ സമരത്തെ ആത്മാര്തമായി അനുകൂലിക്കുനുണ്ടെങ്കിൽ, ബഹുമാനിക്കുന്നുണ്ടെകിൽ അവർ കേരളത്തിൽ വരുന്നത് വരെ കാത്തിരിക്കെണ്ടാതായിരുന്നു..
പിന്നെ , മക്കളുടെ പേരിൽ ബാങ്കിൽ ഇടുന്നത് .. മക്കളുടെ പേരിൽ ബാങ്കിൽ ഉള്ള പൈസ ജസീറക്ക് എടുക്കാൻ practically എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?? i mean , പൈസ മക്കളുടെ പേരിലാണെങ്കിലും ജസീറ ചോദിച്ചാൽ മക്കൾ എടുത്ത് കൊടുക്കില്ലേ ...?? മക്കളുടെ പേരിലാണെങ്കിലും പൈസ അവസാനം എത്തുക ജസീറ കയ്യിൽ തന്നെ ആയിരിക്കില്ലേ (അവർക്ക് വേണമെങ്കിൽ ) ..
അത് കൊണ്ട് തന്നെ പൈസ കിട്ടില്ല എന്ന് തോന്നുന്നത് കൊണ്ടാണ് ജസീറ ഈ കുത്തിയിരുപ്പ് സമരം നടത്തുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട് ..
ചിറ്റിലപ്പള്ളി ചെയ്യേണ്ടത് , വെറുതെ ബലം പിടിക്കാതെ, അവർക്ക് കൊടുക്കാം എന്ന് പറഞ്ഞ പൈസ കൊടുക്കുകയാണ്... അല്ലെങ്കിൽ പരസ്യമായി കൊടുക്കില്ല എന്ന് പറയുക ..
kideny donate ചെയ്തപ്പോഴും, സന്ധ്യക്ക് പാരിതോഷികം നല്കിയപ്പോഴും അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുണ്ട് .. ഈ ഒരു സംഭവം കൊണ്ട് അത് ഇല്ലാതാവുകയും ഇല്ല .. പക്ഷെ ഈ കാര്യത്തിൽ അദ്ദേഹം എന്തിന്നാണ് ഇങ്ങനെ ബലം പിടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല ...
തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പറഞ്ഞത്തിനു അമിതാത്മവിശ്വാസം അല്ലെങ്കിൽ അഹങ്കാരം എന്നെ പറയാനുള്ളൂ ...
ARPV, Kannur,
Deleteജസീറ ഒരു നിബന്ധനയും വച്ചില്ല. സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയോടൊപ്പം സമരം ചെയ്തതിനു പാരിതോഷികം വാങ്ങുന്നത് ശരിയല്ല എന്നവര്‍ക്ക് തോന്നി. അതുകൊണ്ട് ആ വേദിയില്‍ വച്ച് വേണ്ട എന്നവര്‍ അറിയിച്ചു. അത് ശരിയായ നിലപാടായിരുന്നു എന്നാണെന്റെ അഭിപ്രായം.താങ്കളേപ്പോലുള്ളവര്‍ക്ക് ബുദ്ധി കൂടിപ്പോയതുകൊണ്ട് അത് മനസിലാകുന്നില്ല.
സമരം ചെയതത് ജസീറയാണ്. ജസീറക്കായിരുന്നു ചിറ്റലപ്പിള്ളി പാരിതോഷികം പ്രഖ്യാപിച്ചതും. അതവര്‍ക്ക് കൊടുക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. കുട്ടികള്‍ ഇതില്‍ ആരുമല്ല. അവര്‍ അമ്മ വിളിച്ചപ്പോള്‍ അവരുടെ കൂടെ പോകയേ ഉണ്ടായുള്ളു. സമരം ചെയ്ത വ്യക്തിക്കു തന്നെ പ്രഖ്യാപിച്ച പാരിതോഷികം നല്കുകയാണു മാന്യത. അത് ചെയ്യാതിരിക്കുന്നത് ചെറ്റത്തരം തന്നെയാണെന്നേ ഞാന്‍ പറയൂ.
പണ്ടത്തെ രാജാക്കന്മാര് പാരിതോഷികം പ്രഖ്യാപിക്കുന്നതുപോലെ എടുത്തു ചാടി പ്രഖ്യാപിച്ച ചിറ്റലപ്പള്ളിക്ക് ഇപ്പോള്‍ സ്ഥല ജല വിഭ്രാന്തിയാണ്. എന്താണു ചിറ്റലപ്പിള്ളിയുടെ നിലപാട്? സമരത്തിനെതിരെ ആണോ സമരത്തിനനുകൂലമാണോ? അദ്ദേഹം അത് വ്യക്തമാക്കേണ്ടതുണ്ട്. സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യക്ക് പാരിതോഷികം പ്രഖ്യാപിച്ചായിരുന്നു ഇത് തുടങ്ങിയത്. മറ്റൊരു സമരത്തിനു പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് കുഴഞ്ഞു മറിഞ്ഞതായി പോയി. ജസീറ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ സമരം ചെയ്യുന്നത് കാവ്യ നീതി എന്നു പറയാം. സെക്രട്ടേറിയറ്റിനു മുന്നിലും ഡെല്‍ഹിയിലും സമരം ചെയ്തപ്പോള്‍ ജസീറക്കനുകൂലമായി പാടിയവരൊക്കെ ഇപ്പോള്‍ ജസീറക്കെതിരെ നിലപാടെടുക്കുന്നു. ചിറ്റലപ്പള്ളി ഉള്‍പ്പടെ. എല്ലാ മാന്യന്മാരുടെയും മുഖം മൂടി അഴിഞ്ഞു വീഴുന്നു.
കോടിക്കണക്കിനു രൂപ വരുമാനമുള്ള ഒരു മുതലാളി 5 ലക്ഷം എറിഞ്ഞു കൊടുക്കാന്‍ പത്രക്കാരെ വിളിച്ച് പ്രഖ്യാപിക്കുന്നത് മഹാസംഭവമാണെന്നു പ്രചരിപ്പിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ഇതിലും നിസാര വരുമാനമുള്ളവര്‍ ഇതിലും മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷെ അതൊന്നും ഇതുപോലെ കൊട്ടിഘോഷിച്ചു നടക്കാറില്ല. ആയിരം രൂപ മാസവരുമാനമുള്ളവന് കൊടുക്കുന്ന 5 രൂപക്ക് ഇതിലും വിലയുണ്ട്. അല്പ്പന്, അര്‍ത്ഥം കിട്ടിയാല്‍ അര്‍ത്ഥരാത്രിക്കും കുടപിടിക്കും എന്നു പറഞ്ഞപോലെയാണിതൊക്കെ.
This comment has been removed by the author.
Delete>>>പിന്നെ , മക്കളുടെ പേരിൽ ബാങ്കിൽ ഇടുന്നത് .. മക്കളുടെ പേരിൽ ബാങ്കിൽ ഉള്ള പൈസ ജസീറക്ക് എടുക്കാൻ practically എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?? i mean , പൈസ മക്കളുടെ പേരിലാണെങ്കിലും ജസീറ ചോദിച്ചാൽ മക്കൾ എടുത്ത് കൊടുക്കില്ലേ ...?? മക്കളുടെ പേരിലാണെങ്കിലും പൈസ അവസാനം എത്തുക ജസീറ കയ്യിൽ തന്നെ ആയിരിക്കില്ലേ (അവർക്ക് വേണമെങ്കിൽ ) .. <<<
Deleteമക്കളുടെ പേരില്‍ ബാങ്കിലിട്ടാലും, അവര്‍ക്ക് പ്രായ പൂര്‍ത്തി ആകുന്നതു വരെ അത് കൈ കാര്യം ചെയ്യാന്‍ മുതിര്നനൊരാളെ നോമിനി ആയി വയ്ക്കേണ്ടി വരും. സ്വാഭാവികമായും അത് ജസീറ ആയിരിക്കും. ഫലത്തില്‍ ഇത് ജസീറയുടെ കയ്യില്‍ തന്നെ ആയിരിക്കും.
ചിറ്റലപ്പിള്ളി വെറുതെ മുട്ടായുക്തി പറയുകയാണ്.അതു മാത്രമല്ല അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയവും കളിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിഷമം അബ്ദുള്ളക്കുട്ടിക്കെതിരെ ജസീറ മതസരിക്കുന്നതാണ്. സമരം ചെയ്ത ജസീറയെ അധിഷേപിച്ച വ്യക്തിയാണ്, അബ്ദുള്ളക്കുട്ടി. അങ്ങനെയുള്ള അബ്ദുള്ളക്കെതിരെ ജസീറ മത്സരിക്കരുത് എന്നാണിദ്ദേഹം ആഗ്രഹിക്കുന്നതും.ജസീറക്ക് പരിതോഷികം നല്കാന് ഓടിച്ചെന്ന ഈ മനുഷ്യ സ്നേഹി, അബ്ദുള്ള ക്കുട്ടി ജസീറയെ അധിക്ഷേപിച്ചപ്പോള്‍ വാലും ചുരുട്ടി ഇരിക്കുകയായിരുന്നു. ജസീറക്ക് താന്‍ കൊടുക്കുന്ന പണം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉപയോഗിക്കുമെന്നാണിദ്ദേഹത്തിന്റെ ആരോപണം. ഏത് ഇന്‍ഡ്യന്‍ പൌരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്നതൊന്നും ഈ ഉദാരമതിക്ക് അറിയല്ല എന്നുണ്ടോ? സി പി എമ്മിന്റെ ഭാരവാഹി ആയ ജോര്‍ജിനു പാരിതോഷികം നല്കിയപ്പോള് ഉണ്ടാകാത്ത ഏനക്കേടാണ്, ഇപ്പോള്‍ ചിറ്റിലപ്പിള്ളിക്ക്. അന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്, ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നൊന്നും ഇദ്ദേഹം നിബന്ധന വച്ചതായി കേട്ടിട്ടില്ല.
മറ്റ് രാഷ്ട്രീയക്കാര്‍ പറയുമ്പോലെ ജസീറയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണിപ്പോള് ചിറ്റിലപ്പിള്ളി പറയുന്നത്. ഏത് രാഷ്ട്രീയക്കാരാണെന്ന് തെളിച്ചു പറയാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനില്ല. അധികം വഷളാകാതെ ഇത് എത്രയും വേഗം പരിഹരിച്ചാല്‍ ചിറ്റലപ്പിള്ളിക്ക് നല്ലത്. ജസീറക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. പക്ഷെ ചിറ്റിലപ്പിള്ളിക്ക് പലതുമുണ്ട്. ഇനി ഒരു പാരിതോഷികം പ്രഖ്യാപിക്കാന്‍ ഇദ്ദേഹത്തിനു പല വട്ടം ആലോചിക്കേണ്ടി വരും.
പ്രത്യേക ശ്രദ്ധക്ക്
Delete============
വള്ളിക്കുന്ന് എന്ത് എഴുതിയാലും അതിനെ എതിര്‍ക്കുക എന്നതാണ് കാളിദാസന്റെ ശൈലി. വള്ളിക്കുന്ന് ജസീരയെ സപ്പോർട്ട് ചെയ്തു എഴുതിയിരുന്നെങ്കിൽ കാളി അതിനെതിരെ മലപ്പുറവും ലീഗും തീവ്രവാദവും കുഴച്ച് ചേർത്ത് കമന്റിടും. അതുകൊണ്ട് ആ കമന്റുകൾ വായിച്ച് ആരും സമയം കളയേണ്ട.
Vere oru cinemayile dialog aanu orma vannathu.... 'vattaanalle'
ReplyDeleteVallikkunnu nod viyojikkunnu..ennalla...ee post valare moshamaayippoyi...
ReplyDeleteചിറ്റിലപ്പള്ളി എന്ന മാന്യന്റെ മുഖം മൂടി ജസീറ വലിച്ചു മാറ്റിയിട്ടുണ്ട്. ജസീറ നടത്തിയ സമരത്തിനുള്ള പാരിതോഷികം മക്കളുടെ പേരില്‍ ബാങ്കിലിടുമെന്നു പറയുന്നതിന്റെ ന്യായീകരണം എന്താണെന്നു മനസിലാകുന്നില്ല. അദ്ദേഹം ചെയ്യുന്നത് ആത്മാര്ത്ഥമായിട്ടാണെങ്കില് അവര്‍ക്ക് പ്രഖ്യാപിച്ച തുക അവരുടെ കയ്യില്‍ കൊണ്ടു പോയി കൊടുക്കുകയാണു വേണ്ടതും. അല്ലാതെ തന്റെ പ്രശസ്തിക്കു വേണ്ടി ഒരു അവാര്‍ഡ് ദാന മാമാങ്കം നടത്തി അവിടെ വച്ചു കൊടുക്കുകയല്ല വേണ്ടത്. സന്ധ്യ അവാര്‍ഡ് മേടിക്കാന്‍ വന്നു എന്നു കരുതി എല്ലാവരും വരണമെന്നില്ല.
ReplyDeleteഇപ്പോളിതാ പണ്ടെന്നോ നല്കിയ മറ്റൊരു പാരിതോഷികം ഉടന്‍ തിരിച്ചു തരണമെന്നും പറഞ്ഞ് ചിറ്റിലപ്പള്ളി കത്തയച്ചിരിക്കുന്നു. വൃക്ക ദാനം ചെയ്തതിന് ഇരിട്ടിയിലെ ജോര്‍ജിനു പാരിതോഷികമായി നല്കിയ തുക ഉടന്‍ തിരിച്ചേല്പ്പിക്കാനാണു ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടിരിക്കുന്നത്.
സന്ധ്യക്ക് ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതില്‍ ക്ഷോഭിച്ചാണു ജോര്‍ജ്, തനിക്കു നല്കിയ അഞ്ചു ലക്ഷം രൂപ തിരിച്ചു നല്കുമെന്നു പ്രഖ്യാപിച്ചത്.
ഒരു വൈദികനു തന്റെ വൃക്കകളില്‍ ഒന്നു ദാനം ചെയ്തതിനു പാരിതോഷികമായിട്ടായിരുന്നു ജോര്‍ജിന് ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം രൂപ നല്‍കിയത്. അവയവദാനത്തിന്റെ മഹത്തായ മാതൃക സമൂഹത്തിനു കാട്ടികൊടുത്തതിനായിരുന്നു ഈ എന്ന ആദരം. വാങ്ങിയ വ്യക്തി തിരിച്ചു തരുമെന്നു പറഞ്ഞപ്പോള്‍, തരുന്ന സമയത്ത് വേണമെങ്കില്‍ മടക്കി വാങ്ങുക എന്നതാണു മാന്യത. ഇതിപ്പോള്‍ വെറും കച്ചവടം പോലെ ആയിപ്പോയി.
ആ പണമുപയോഗിച്ചു ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചു നിര്‍ധനരെ സഹായിച്ചു വരികയായിരുന്നു ജോര്‍ജ്. ജോര്‍ജ് വാങ്ങിയ തുക തിരിച്ചു കൊടുക്കാനാനയി ഫണ്ട് സമാഹരണം നടത്തുന്നുണ്ട്. രണ്ടു ലക്ഷം രൂപയോളം ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞതായി കേള്‍ക്കുന്നു. ബാക്കി തുക സമാഹരിച്ചാലുടന്‍ ചിറ്റിലപ്പിള്ളിക്കു കൈമാറാനിരിക്കെയാണു കത്ത് വന്നിരിക്കുന്നത്. തുക തിരിച്ചു നല്കുമെന്നു താങ്കള്‍ വിവിധ മാധ്യമങ്ങളിലൂടെ പറയുന്നതു ശ്രദ്ധയില്‍പെട്ടു. അതിനാല്‍ എത്രയും വേഗം അഞ്ചു ലക്ഷം രൂപ തിരിച്ചേല്‍പ്പിക്കണം എന്നുമാണു ചിറ്റിലപ്പിള്ളി അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.
വലതു കൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്നു പഠിപ്പിക്കുന്ന ഒരു മത വിശ്വാസി സ്വന്തം ബിസിനസു നടത്തി ജീവിക്കുന്നതിനു പകരം മാദ്ധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ച് ഇതുപോലെ പരസ്യം നല്‍കുന്നത് മാന്യത അല്ല. അനേകായിരം പേര് ഇതൊന്നുമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തികളൊക്കെ നടത്തുന്നുണ്ട്. പലരും വൃക്ക ദാനം ചെയ്യുന്നുണ്ട്. പക്ഷെ അവരൊന്നും വില കുറഞ്ഞ പരസ്യത്തിനു വേണ്ടി ഇതുപോലെ നാണം കെട്ട നടപടികള്‍ ചെയ്തു കണ്ടിട്ടില്ല.
ചിറ്റിലപ്പള്ളി സ്വമേധയാ അല്ല ജസീറക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. പല കോണുകളില്‍ നിന്നും വിമര്‍ശനം ഉണ്ടായപ്പോള്‍ ഗത്യന്തരമില്ലാതെ കൊടുത്തു പോയതായിരുന്നു. ജസീറ ഇപ്പോള്‍ ആവശ്യപ്പെടുന്നതുപോലെ ഒന്നുകില്‍ പ്രഖ്യാപിച്ച പാരിതോഷികം നല്‍കുക, അല്ലെങ്കില്‍ അത് തിരിച്ചെടുത്തു എന്നു പ്രഖ്യാപിക്കുക. അല്ലെങ്കില്‍ കൂടുതല്‍ നാറാനാണു സാധ്യത. കയ്യില്‍ കുറച്ച് പണമുണ്ടെന്നു കരുതി ഇതുപോലെ നാണം കെടാനാണു വിധിയെങ്കില്‍ അങ്ങനെ.
Again you are misrepresenting facts here. Was it Chittilappally who demanded the money back from George, or was it George who publicly announced, insulting Chittilappally that the money shall be returned. What chittilappally should've done here, other than demanding the money back from a guy who has denounced the gift in public and abused the donor on media?? It's again proves that Chittilappally had given that gift purely on the noble cause without considering George's political inclinations at all.
DeleteARPV, Kannur
ഞാനൊരു വളച്ചൊടിക്കലും നടത്തുന്നില്ല. താങ്കള്‍ക്കും ചിറ്റിലപ്പിള്ളി മുതലാളിക്കും കോടിക്കണക്കിനു രൂപ ബാങ്ക് ബാലന്സുണ്ടായിരിക്കും. പക്ഷെ എല്ലാവരും അതുപോലെ അല്ല. ജോര്‍ജിന്റെ കയ്യില്‍ അതില്ല. കിട്ടിയ പണം അദ്ദേഹം പലതിനും വേണ്ടി ചെലവഴിച്ചു. ഇനി ജോലി ചെയ്തും പിരിവെടുത്തും സ്വരൂപിക്കണം. പണം ഉണ്ടായി കഴിയുമ്പോള്‍ അത് കൊടുക്കും. തിരികെ കൊടുക്കുമെന്നു പറഞ്ഞപ്പോഴേക്കും അത് ചോദിച്ച് കൊണ്ട് കത്തയക്കുന്നത് അല്‍പ്പത്തരമാണ്. പ്രത്യേകിച്ചും ഒരു വലിയ മുതലാളി അത് ചെയ്യുമ്പോള്‍. ബ്ളേഡ് പലിശക്ക് പണം കൊടുക്കുന്നവന്റെ നിലയിലേക്കീ മനുഷ്യസ്നേഹി തരം താഴുന്നു. വീണ്ടും ഞാന്‍ പറയട്ടെ. അല്പ്പന്, അര്‍ത്ഥം കിട്ടിയാല്‍ അര്‍ത്ഥ രാത്രിക്കും കുടപിടിക്കും.
Deleteആരെങ്കിലും മൂപ്പിക്കുമ്പൊൽ കേറി പിടിക്കാൻ പോയിട്ട് ഇപ്പോൾ പ്രാരബ്ധം പറയുന്നത് മറ്റേ പരിപാടിയാണ്.
Deleteആരും പണം മടക്കി ചോദിച്ചില്ല . മടക്കി കൊടുക്കുമെന്ന് സ്വയം വീര്യം പറഞ്ഞതാണ്. ഇനിയെങ്കിലും എപ്പോ കൊടുക്കുമെന്ന് പറയുക. ഇല്ലെങ്ങിൽ മാന്യമായി ക്ഷമാപണം നടത്തിയിട്ട് മിണ്ടാതിരിക്കുക അതല്ലേ ശരി ? PNR
ജസീറയോട് സഹതാപം. വളളിക്കുന്നിനോട് അസൂയ.. ചിറ്റപളളിയോട് ആദരവ്. :) (എനിക്കും കിട്ടിയാലോ 5 ലക്ഷം)
ReplyDeleteജസീറ ആദ്യം മനസ്സിലാക്കേണ്ടത് പാരതോഷികം എന്നാല്‍ അത് അവകാശമല്ല ചിറ്റിലപ്പള്ളിയുടെ ഔദാര്യം മാത്രമാണ്.!!!!
ReplyDeleteഎന്നു വച്ചാല്‍ ചിറ്റിലപ്പള്ളി മുതലാളി എറിഞ്ഞു കൊടുക്കുന്ന ഭിക്ഷ അല്ലേ?
Deleteചിറ്റിലപ്പള്ളിയെ ഇതുപോലെ നാണം കെടുത്തണോ?
അര്ഹിക്കുന്നവര്ക്കാണു പാരിതോഷികം നല്‍കാറുള്ളത്. ജസീറ ആരുടെ മുന്നിലും യാചിച്ചു ചെന്നില്ല. ചിറ്റിലപ്പള്ളി അങ്ങോട്ടു കയറി പ്രഖ്യാപിച്ചതാണ്. അത് കൊടുക്കണോ വേണ്ടയോ എന്നതൊക്കെ ചിറ്റിലപ്പള്ളിയുടെ ഇഷ്ടം. ജസീറ നടത്തിയ സമരത്തിനാണു പാരിതോഷികമെങ്കില് അത് ജസീറക്കു തന്നെ നല്‍കണം.
സമരങ്ങള്‍ക്കെതിരെ ശബ്ദിച്ച സന്ധ്യക്ക് പാരിതോഷികം പ്രഖ്യാപിച്ച ചിറ്റിലപ്പള്ളിയുടെ പാരിതോഷികം എനിക്ക് വേണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ ജസീറയെ സമ്മതിച്ചേനെ. ഇതിപ്പൊ സമ്മാനത്തുക താന്‍ പറയുന്ന പോലെ താന്‍ പറയുന്നിടത്ത് വെച്ച് തന്നേക്കണണമെന്ന് ശാട്യം പിടിക്കാന്‍ ....? അല്ലെങ്കില്‍ പിന്നെ അത് സമ്മതിച്ചു കൊടുക്കാന്‍ ചിട്ടിലപ്പള്ളിയും അവളെപ്പോലെ വട്ടു കേസ് ആവേണ്ടി വരും......
ReplyDeleteസമ്മാനത്തുക താന്‍ പറയുന്ന പോലെ താന്‍ പറയുന്നിടത്ത് വെച്ച് തന്നേക്കണണമെന്ന് ജസീറ പറഞ്ഞില്ലല്ലോ. ഇപ്പോള്‍ ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നില്‍ ആണവരുള്ളത്. അവിടെ വച്ച് പാരിതോഷികം കൊടുക്കാന്‍ അദ്ദേഹത്തിനെന്താണു ബുദ്ധിമുട്ടെന്ന് അദ്ദേഹം പറയട്ടെ. സമരം ചെയ്ത ജസീറക്ക് എന്തുകൊണ്ട് പാരിതോഷികം കൊടുക്കില്ല എന്നതും വിശദീകരിക്കട്ടെ. ജസീറക്ക് കൊടുത്താല്‍ അവരുടെ പിന്നിലുള്ള വെല്‍ഫെയര്‍ പാര്ട്ടിക്കാര് തട്ടിയെടുക്കുമെന്ന ഭയമാണെങ്കില്‍ അതും പറയട്ടെ. അല്ലെങ്കില്‍ തന്റെ വീടിനു മുന്നിലെ വഴി തടഞ്ഞ് സമരം ചെയ്യുന്നു എന്നും പറഞ്ഞ് പാരിതോഷികം പിന്‍വലിക്കട്ടെ.
Deleteഇത് അധികം വഷളാകാതെ പെട്ടെന്നു തന്നെ പരിഹരിക്കുന്നതാണ്, ചിറ്റിലപ്പള്ളിക്കും അദ്ദേഹത്തിനുണ്ടെന്നു പറയുന്ന സല്‍പ്പേരിനും നല്ലത്.
ചിറ്റില്ലപ്പള്ളിയുടെ വീട്ടിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയ ജസീറത്തയോട്....
ReplyDeleteകഴിഞ്ഞ അഞ്ചാറ് മാസത്തോളമായി കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അപാരമായ മനക്കരുത്തോടെയും നിശ്ചയ ധാര്ഢ്യത്തോടെയും ഒറ്റയാള്‍ സമരം നടത്തിയ ജസീറ എന്ന "ആണ്‍കുട്ടി"യെ അഭിമാനത്തോടെ തന്നെയാണ് നോക്കിക്കണ്ടത്.
മാധ്യമശ്രദ്ധയേതുമില്ലാത്ത സയത്തും പിന്നീട് കേരളമൊന്നടങ്കം ശ്രദ്ധിച്ചപ്പോഴും നിങ്ങളുയര്‍ത്തിപ്പിടിച്ച ആശയത്തെ ഏവരും പിന്തുണച്ചു.
ഒരു പെണ്ണൊരുത്തി സെക്രട്ടറിയേറ്റ് നടയിലും പിന്നീട് ജന്ധര്മന്ദിറിലും ഒറ്റക്ക് സമരം ചെയ്യുന്നതിനെ പരിഹാസത്തോടെയും,
മക്കളുടെ പഠനം മുടങ്ങുന്നെന്ന് പറഞ്ഞ് മാനുഷിക വാദമുന്നയിച്ച് കപട ആദര്ശബോധത്തോടെയും പലരും സമരത്തെ എതിര്‍ക്കുകയുണ്ടായി.
എന്നിട്ടും കേരളം നിങ്ങളോടൊപ്പം നിന്നു...
ഡല്‍ഹിയിലെ കൊടും തണുപ്പില്‍ മക്കളെയും അണച്ചുപിടിച്ച് നിങ്ങളിരിക്കുന്ന ചിത്രം ഇന്നും ഉള്‍ക്കിടിലത്തോടെയല്ലാതെ ഞങ്ങള്‍ക്ക് നോക്കിക്കാണാനാകുന്നില്ല,
നിങ്ങളെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വന്നവരൊക്കെ തിരിച്ച് ഹോട്ടല്‍ മുറികളില്‍ പോയി സസുഖം ഉറങ്ങിയപ്പോഴും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന് വേണ്ടി താങ്കള്‍ നില കൊണ്ടു.
അവസാനം മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടി വിജയശ്രീലാളിതയായി തിരിച്ച് വന്നപ്പോള്‍ അത് ജനങ്ങളുടെ വിജയമായി ഞങ്ങള്‍ കണ്ടു.
എന്നാല്‍ ചിറ്റില്ലപ്പിള്ളിയെന്നൊരു "ലോക്കല്‍" വ്യവസായിയുടെ വീട്ടുപടിക്കല്‍ അതും അഞ്ചുലക്ഷം രൂപക്ക് വേണ്ടി കുത്തിയിരുന്നപ്പോള്‍ ഇത്തയെ ഇത്രയും കാലം പിന്തുണച്ചവരുടെ മനസ്സില്‍ അല്പം നീരസം ഉണ്ടായോ എന്നൊരു സംശയം,
മാത്രവുമല്ല ഇത്രയും വലിയൊരു സമരം ജയിച്ചു വന്ന താങ്കള്‍
ഒരു സമ്മാനത്തിന്റെ പേരില്‍ സമരം ചെയ്യുന്നെന്നൊക്കെ പറയുമ്പോള്‍....
വേണ്ടില്ലായിരുന്നു ഈ എടുത്തുചാട്ടം....
ന്യായീകരണങ്ങള്‍ പലതുമുണ്ടാകാം,
(സമ്മാനം നല്‍കുമെന്ന് പറഞ്ഞത് പിന്വലിപ്പിക്കാനാണെന്ന ന്യായമടക്കം)
ഇത്രയൊക്കെപ്പറയാന്‍ എനിക്ക് അവകാശമില്ലെന്ന പൂര്‍ണ്ണ ബോധ്യത്തോടെ....
കാരണം ജസീറയും കുട്ടികളും ഡല്‍ഹിയിലെ തണുപ്പില്‍ വിറങ്ങലിച്ച് സമരം ചെയ്യുമ്പോള്‍ ഞാന്‍ സുഖസുന്ദരമായി കിടന്നുറങ്ങിയവനാണ്...
നന്നായി പറഞ്ഞു Mr. Swalih...
Deleteആദ്യമേ തന്നെ ഇങ്ങനെ ഒരു അവാര്‍ഡിന് താത്പര്യം ഉണ്ടോ എന്ന് അവരോടു ചിറ്റിലപ്പള്ളി ചോദിക്കണം ആയിരുന്നു . എന്നിട്ട് അഞ്ചു ലക്ഷം പ്രക്യപിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ ആകെ കോമ്പ്ലെക്സ് ആയി കാര്യങ്ങള്‍
ReplyDeleteആ പാവത്തിനെ ആരോ വട്ടു കളിപ്പിക്കുന്നതാ. ജസീറയുടെ ഈ മണ്ടത്തരം കാരണം കുറെ പെണ്ണുങ്ങൾക്ക് കിട്ടാനിരുന്ന 5 ലക്ഷങ്ങൾ ഗോവിന്ദ ...!
ReplyDeletejaseera not deserve price. she is a real idiot now every body knows,except cpm fools.
ReplyDeleteKaalidaasante abhiprayangal jayarajanmarude shumbatharangalekkall vila kuranjathayippoyallo...
ReplyDeleteJASEERAYUDE IPPOZHATHE NADAPADIKALIL CHILA BAHYA SHAKTHIKALUDEY EDAPEDALUK ILLE ENNORU SAMSHAYAM ?? ORU CBI ANWESHANAM VENDI VARUMO????
ReplyDeleteingane okke chitilapallye adhikshepichu...aa sammaanam vangaanulla jaseerayude tholikkatti sammadhikkanam.. serikkum.. sammadhich nte sivane.......!!!!!!!!!!!!!!!!!!!!!
ReplyDeleteപണം വാങ്ങാൻ തനിക്ക് വരാൻ അസൌകര്യമുണ്ടെനെല്ല ജസീറ പറഞ്ഞത് ചിറ്റിലപ്പള്ളി ആദരിക്കുന്ന സന്ധ്യയോടൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് കൊച്ചൌസേപ്പിനെ കൊച്ചാക്കുകയായിരുന്നു . ഇനിയും വൈകിയിട്ടില്ല .
ReplyDeleteപ്രഖ്യാപിച്ച അഞ്ചു ലക്ഷം നല്കാന് തയാറാണ്. പക്ഷെ, അത് മക്കളുടെ അക്കൗണ്ടിലൂടെയേ നല്‍കൂ എന്ന നിലപാടില്‍ മാറ്റമില്ലായെന്നു ചിറ്റിലപള്ളി പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക് കുട്ടികള്‍ക്ക് കിട്ടുന്നതും തനിക്കു കിട്ടുന്നതും ഒന്നായി കണ്ടു ഒന്നുകില്‍ പണം സ്വീകരിക്കാം , അല്ലെങ്കില്‍ തനിക്കു തരാത്ത പണം തന്റെ കുട്ടികള്‍ക്കും വേണ്ടാ എന്ന് പറഞ്ഞു മാന്യമായി തിരസ്ക്കരിക്കുക.
ജസീറ തന്റെ ചെറിയ കുട്ടികളുമായി കേരളത്തിലും ഡല്‍ഹിയിലും മണല്‍ മാഫിയക്കെതിരെ സമരം നടത്തിയപ്പോള്‍ ഒരു വാക്കുപോലും അനുകൂലിച്ച് പറയാത്തവരാണ് ഇപ്പോള്‍ ജസീറക്ക് കേരളീയ പൊതു സമൂഹത്തില്‍ നല്ല സ്ഥാനം ഉണ്ടായിരുന്നു വേണും ഇപ്പോള്‍ അവര്‍ അത് കളഞ്ഞു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഓന്തിനെ ഓര്മ് വരുന്നു..
ReplyDeleteഔസേപ്പച്ചന് കൊടുക്കാന്‍ കരുതിയിട്ടിലെന്കില് അത് തരൂലാ എന്ന് പറഞ്ഞാല്‍ വിഷയമ കഴിഞ്ഞില്ലേ
ഇപ്പോള്‍ ഔദാര്യവാനായ കൊച്ചിലപ്പിള്ളി ജോര്‍ജിനു കൊടുത്ത പൈസ തിരിച്ചു ചോദിക്കുന്നു
പലിശ വേണോ അആവോ - പരസ്യ വിപണി പഠിച്ച സന്തോഷ് പണ്ഡിറ്റ് അയാളെ താങ്ങാന്‍ കുറെ ബ്ലോഗര്‍മാരും
Vaayichu Ozhivaakki..... Foolish arguments
DeleteGeorge aanu thirichu tharaam ennu paranjathu.... tharaam ennu paranjittu tharaathappo onnu chothichu.. athra maathram
Deleteരണ്ട് സ്ത്രീ സമരങ്ങള്‍ നടക്കുന്നു. ഒന്ന്) ഗുണ്ടാരാഷ്ട്രീയത്തിന്റെ താഴ് വേരറുക്കാന്‍ അന്തസ്സുള്ള നിരാഹാരം. രണ്ട്) ഒരാവേശത്തിനു വേണ്ടെന്ന് പറഞ്ഞ കാശും പോയ കിളിയും തിരിച്ചു പിടിക്കാന്‍.. ആദ്യത്തെ സമരത്തോട് ആദരവുണ്ട്.. രണ്ടാമത്തെതിനോട് പുച്ഛവും!!.
ReplyDeletekalakki mashe...
Deleteജസീറ - നിബന്ധനകള്‍ തന്നെയാണ് കുഴപ്പമായത്
Deleteഇനി രമയുടെ കാര്യം – കുരങ്ങിനെകൊണ്ട് ചുട് ചോറ് മാന്തിക്കുക എന്നതിന്റെ അവസാന ഉദാഹരണം
ടിപി യെ കൊന്നതും അന്ന്വേഷണം നടത്തിയത്തും ഒരേ ഭരണത്തില്‍ എന്നിട്ടും യഥാര്‍ത്ഥ പ്രതികളെ പിടിക്കാതെ ഇപ്പോള്‍ ആ വിധവയെക്കൊണ്ട് സമരം ചെയ്യിപ്പിക്കുന്നു
ഗുണ്ടാരാഷ്ട്രീയത്തിന്റെ താഴ് വേരറുക്കാനോ. ചിരിച്ചു പോയി.
Deleteതന്റെ ഭര്‍ത്താവിനെ കൊല്ലിച്ചവരെ നീതി പീഠത്തിനു മുന്നില്‍ കൊണ്ടു വരാനാണ്, രമ നിരഹാരം കിടക്കുന്നത്. വാടക കൊലയളികളെ വിട്ട് ചന്ദ്രശേഖരനെ കൊല്ലിച്ചവരെ. രമ നിരാഹാരം കിടന്നലൊന്നും ഒരു ഗുണ്ടാ രാഷ്ട്രീയവുമില്ലാതാകില്ല. മുസ്ലിം ലീഗു ഗുണ്ടകളും, എസ് ഡി പി ഐ ഗുണ്ടകളും, ആര് എസ് എസ് ഗുണ്ടകളും, മാര്‍ക്സിസ്റ്റ് ഗുണ്ടകളും, കോണ്‍ഗ്രസ് ഗുണ്ടകളുമൊക്കെ ഗുണ്ടാരാഷ്ട്രീയം ഉപക്ഷിക്കണമെങ്കില് ഇവരൊന്നുമില്ലാത്ത ഒരു പാര്‍ട്ടി കേരളം ഭരിച്ച് ഗുണ്ടകളെ അടിച്ചമര്‍ത്തണം. ഈ പരസ്പര സഹായ സഹകരണ സംഘങ്ങളേക്കൊണ്ട് അതിനു കഴിയില്ല.
രമയുടെ നിരാഹാരത്തോട് സുബോധമുള്ള എല്ലാവര്ക്കും ആദരവുണ്ട്. അതോടൊപ്പം ചിന്താശേഷിയുള്ളവര്‍ക്ക് കോണ്‍ഗ്രസും ലീഗും നടത്തുന്ന പൊറാട്ടു നാടകത്തോട് പുച്ഛവുമുണ്ടാകും. സി ബി ഐ അന്വേഷണം നടത്തണമെന്നു പറഞ്ഞ വീരശൂരന്മാര് അനവധിയാണ്, ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍, രമേശന് നായര്‍, മുല്ലപ്പള്ളി തുടങ്ങിയവരും കോണ്‍ഗ്രസിലെ തല മുതിര്‍ന്ന നേതാക്കളായ സുധീരനും സുധാകരനും ഒക്കെ ആ കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി ഒരു കടലാസെടുത്ത് എഴുതി ഒപ്പിട്ടാല്‍ തീരുന്ന വിഷയമാണിത്. അത് ചെയ്യാതെ ഇവരൊക്കെ സമരപന്തലില്‍ വന്ന് അഭിവാദ്യമര്‍പ്പിച്ചു നാടകം കളിക്കുന്നു. ഈ സി ബി ഐ അന്വേഷണത്തിനെതിരെ ആത്മാര്‍ത്ഥമായ നിലപടെടുക്കുന്ന ഒരു നേതാവേ ഇപ്പോള്‍ ഭരണ പക്ഷത്തുള്ളു. അത് കുഞ്ഞാലിക്കുട്ടിയാണ്. ഐ ക്രീം കേസില്‍ നിന്നും തന്നെ ഒഴിവാക്കി കൊടുത്ത കണ്ണൂര്‍ ലോബിയുമായി കുഞ്ഞാലിക്കുട്ടിക്കുള്ള ബന്ധം കാരണമാണതും. രമയെ ആദരിക്കുമ്പോള്‍ പുച്ഛിക്കുന്നെങ്കില്‍ ഈ നാടകക്കാരെയാണു പുച്ഛിക്കേണ്ടത്. അല്ലാതെ ജസീറയെ അല്ല.
Vallikkunnu
ReplyDeleteതാങ്കള്‍ ഇപ്പോഴും വായന്കാരെ തെറ്റിദ്ധരിപ്പിക്കുന്നു
ജസീറ പണത്തിനു വേണ്ടിയാണോ സമരം നടത്തുന്നത്
സധ്യക്ക് കൊടുത്തപോലെ ജസേരകും നേരിട്ട് കൊടുത്തൂടെ
അല്ലെങ്കില്‍ തരില്ലെന്ന് പറഞ്ഞുകൂടെ അതല്ലേ ജസീറ പറയുന്നത്
ചിറ്റിലപിള്ളിയുടെ പണം വേണ്ട എന്നും സന്ധ്യക്ക് സമ്മാനം കൊടുക്കുന്ന വേദിയിൽ തൻ അത് സ്വീകരിക്കില്ല എന്നും പറയാനുള്ള അവകാശമുണ്ട് . അർഹതയുമുണ്ട് . എത്രയോ സാഹിത്യകാരന്മാരും, സിനിമാക്കരുമൊക്കെ പലവിധ അവാർഡുകൾ നിരസിക്കുന്നതിന്റെയൊക്കെ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ആദ്യമായാണ് പ്രഖ്യാപിച്ച അവാര്ട് വേണ്ട എന്ന് നിരസിച്ച ശേഷം അവാർഡ് നല്‍കില്ല എന്ന് അവാർഡ് ക്കമറ്റി പ്രഖ്യാപിക്കണമെന്ന് പറയുന്നത്. വിചിത്രം തന്നെ. PNR
Deleteതാങ്കള്‍ ഇപ്പോഴും വായന്കാരെ തെറ്റിദ്ധരിപ്പിക്കുന്നു ജസീറ പണത്തിനു വേണ്ടിയാണോ സമരം നടത്തുന്നത്
ReplyDeleteസധ്യക്ക് കൊടുത്തപോലെ ജസേരകും നേരിട്ട് കൊടുത്തൂടെ
അല്ലെങ്കില്‍ തരില്ലെന്ന് പറഞ്ഞുകൂടെ അതല്ലേ ജസീറ പറയുന്നത്
സന്ധ്യ വെറുതെ കിട്ടുന്ന കാശിന് നിബന്ധന വെച്ചില്ല. അപ്പോള്‍ കയ്യില്‍ കൊടുത്തു. ജസീറ നിബന്ധന വെച്ചു. അപ്പോള്‍ തിരിച്ചൊരു നിബന്ധന കൊച്ചൌസേപ്പും വെച്ചു. ന്താ കുഴപ്പം വല്ലതുമുണ്ടോ?
Deleteഇവിടെ ആരാണ് കൊടുക്കുന്നത്? ആരാണ് വാങ്ങുന്നത്...? ഒരു പിടിയും കിട്ടുന്നില്ല.
Deleteഈ സ്ത്രീയെ ഇങ്ങിനെ വേഷം കെട്ടിച്ചു ചിറ്റിലപ്പള്ളിയോടു ദേഷ്യം തീർക്കുന്നവർ ആ കുട്ടികളെ എങ്കിലും വീട്ടില്‍ കൊണ്ട് ചെന്നാക്കാൻ പറയൂ..
ReplyDeleteകുട്ടികളുടെ പേരില്‍ 5 ലക്ഷം രൂപ കൊടുക്കാമെന്നു പറഞ്ഞിട്ടും കുഞ്ഞുങ്ങളെ പൊരി വെയിലത്ത് ഇരുത്തി അനാവശ്യ സമരം ചെയ്യുന്ന ഈ സ്ത്രീ ഒരമ്മയാണോ....
കുട്ടികളുടെ പേരില്‍ 5 ലക്ഷം രൂപ കൊടുക്കാമെന്നു പറഞ്ഞിട്ടും കുഞ്ഞുങ്ങളെ പൊരി വെയിലത്ത് ഇരുത്തി അനാവശ്യ സമരം ചെയ്യുന്ന ഈ സ്ത്രീ ഒരമ്മയാണോ....
Deleteകുട്ടികള്‍ സമരപന്തലില്‍ വെച്ച് ഉണ്ടായതല്ലോ
ചിറ്റിലപ്പിള്ളി സന്ധ്യക്ക് കൊടുത്തപോലെ വിവാദമായപ്പോള്‍ ജസീരക്ക് കൊടുത്തു
അത് അവര്രുടെ മക്കളുടെ ദയനീയത കണ്ടായിരുന്നില്ല
ചിറ്റിലപ്പിള്ളി ഫാനുകാരുടെ ജസീറയുടെ മക്കളോടുള്ള സ്നേഹം എന്നാ തുടഗിയത്
ജസീറ മാത്രമല്ല മൂന്ന് കുട്ടികളും കൂടിയാണ് സമരം ചെയ്തത് , കുട്ടികളെ അവരുടെ അമ്മച്ചിയുടെ കൂടെ നിർത്താമായിരുന്നു.അത് ചെയ്യാതെ അവരുടെ വിദ്യാഭ്യാസം പോലും മുടക്കി, തെരുവിലേക്ക്, കൊടുംതണുപ്പിലേക്ക് വലിച്ചിഴച്ചു മാധ്യമ ശ്രദ്ദനേടുകയായിരുന്നു അവർ. അങ്ങിനെയാണ് ഈ സമരം ശ്രദ്ദിക്കപെട്ടത്. മാധ്യമങ്ങളിൽ ഇടം പിടിച്ചത്. യഥാർത്ഥത്തിൽ ഈ അഞ്ചു ലക്ഷം ക്രൂരയായ ഈ മതാവിനുള്ളതല്ല. അത് കുട്ടികള്‍ക്ക് മാത്രം അവകാശപെട്ടതാണ് .
Deletebasheerkakum vattayo, Gafoor
ReplyDeleteചുകപ്പന്മാരുടെ സമയം ശരിയല്ല ....എന്ത് പറഞ്ഞാലും പ്രവർത്തിച്ചാലും അത് മണ്ടത്തരം ആകും ...
ReplyDeleteജസീറ - നിബന്ധനകള്‍ തന്നെയാണ് കുഴപ്പമായത്
ReplyDeleteഇനി രമയുടെ കാര്യം – കുരങ്ങിനെകൊണ്ട് ചുട് ചോറ് മാന്തിക്കുക എന്നതിന്റെ അവസാന ഉദാഹരണം
ടിപി യെ കൊന്നതും അന്ന്വേഷണം നടത്തിയത്തും ഒരേ ഭരണത്തില്‍ എന്നിട്ടും യഥാര്‍ത്ഥ പ്രതികളെ പിടിക്കാതെ ഇപ്പോള്‍ ആ വിധവയെക്കൊണ്ട് സമരം ചെയ്യിപ്പിക്കുന്നു
കുട്ടികള്‍ സമരപന്തലില്‍ വെച്ച് ഉണ്ടായതല്ലോ
ReplyDeleteചിറ്റിലപ്പിള്ളി സന്ധ്യക്ക് കൊടുത്തപോലെ വിവാദമായപ്പോള്‍ ജസീരക്ക് കൊടുത്തു
അത് അവര്രുടെ മക്കളുടെ ദയനീയത കണ്ടായിരുന്നില്ല
ചിറ്റിലപ്പിള്ളി ഫാനുകാരുടെ ജസീറയുടെ മക്കളോടുള്ള സ്നേഹം എന്നാ തുടഗിയത്
ജസീറ മാത്രമല്ല മൂന്ന് കുട്ടികളും കൂടിയാണ് സമരം ചെയ്തത് , കുട്ടികളെ അവരുടെ അമ്മച്ചിയുടെ കൂടെ നിർത്താമായിരുന്നു.അത് ചെയ്യാതെ അവരുടെ വിദ്യാഭ്യാസം പോലും മുടക്കി, തെരുവിലേക്ക്, കൊടുംതണുപ്പിലേക്ക് വലിച്ചിഴച്ചു മാധ്യമ ശ്രദ്ദനേടുകയായിരുന്നു അവർ. അങ്ങിനെയാണ് ഈ സമരം ശ്രദ്ദിക്കപെട്ടത്. മാധ്യമങ്ങളിൽ ഇടം പിടിച്ചത്. യഥാർത്ഥത്തിൽ ഈ അഞ്ചു ലക്ഷം ക്രൂരയായ ഈ മതാവിനുള്ളതല്ല. അത് കുട്ടികള്‍ക്ക് മാത്രം അവകാശപെട്ടതാണ് .
ReplyDeleteസന്ധ്യക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചതോടെ ഫേസ്ബുക്കിലെ ചൂടേറിയ ചർച്ചാവിഷയമായിരുന്നു സന്ധ്യക്ക് കൊടുക്കണമെന്ന് തോന്നിയ ചിറ്റിലപ്പിള്ളിക്ക് എന്തുകൊണ്ട് കൊച്ചു കുഞ്ഞുങ്ങളുമായി കേരളത്തിലെ ഒരു പൊതുവിഷയത്തിന്‍ വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന ജസീറക്ക് കൊടുക്കുവാൻ തോന്നിയില്ല എന്നത്. ഈ ചൂടേറിയ ചർച്ചയെ തുടർന്ന് 5 ലക്ഷം തന്നെ ജസീറക്കും പ്രഖ്യാപിച്ചപ്പോൾ ഫേസ്ബുക്ക് അംഗങ്ങളെങ്കിലും ആശ്വസിച്ചു എന്നത് നേരാണ്... ഫേസ്ബുക്ക് ചർച്ച കൊണ്ട് ചെന്നെത്തിച്ചത് ഏതാണ്ട് കേരളത്തിലെ പാരിതോഷികങ്ങലെല്ലാം ചിറ്റിലപ്പിള്ളിയാണ് പ്രഖ്യാപിക്കേണ്ടതെന്ന തരത്തിലായിരുന്നു... സമരത്തെ എതിർക്കുന്ന സന്ധ്യയുടെകൂടെ ജനകീയ സമരത്തെ അനുകൂലിക്കുന്ന താൻ വേദി പങ്കിടില്ല എന്ന് വെല്ലുവിളിച്ചതും കുറെയൊക്കെ ഫേസ്ബുക്ക് അംഗങ്ങളെ കോരിത്തരിപ്പിച്ചു എന്നതും നേര്... പകരം കുട്ടികളുടെ പേരിൽ നിക്ഷേപിക്കാം എന്ന വാഗ്ദാനം അദ്ദേഹത്തിന്റെ മാറ്റ് കൂട്ടി എന്നതും നേര്... എന്നാൽ അവസാനം ഒരു പ്രഖ്യാപനവും കൂടാതെ ഡൽഹിയിൽ നിന്ന് പുറപ്പെട്ടതും നേരെ ചിറ്റിലപ്പിള്ളിയുടെ വീടിന്ന് മുന്നിൽ സമരം നടത്തുന്നതും ഈ അംഗങ്ങളെങ്കിലും എന്ത് ഡയലൊഗ് പോസ്റ്റ് ചെയ്യണം എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലായിരിക്കുന്നു, ഇത് കുറെ ഓവറായി പോയില്ലേ എന്നെനിക്കും നിങ്ങളെ പോലെ തോന്നുന്നു... അറ്റ്ലീസ്റ്റ് അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെങ്കിലും ധർണ്ണ നടത്താമായിരുന്നു...! ജസീറേ... നിങ്ങൾ പുലിയും പുപ്പുലിയും ആനയും പൂച്ചയും ഇങ്ങനെ എന്തൊക്കെയോ സാധനങ്ങളാണ്... ഇതിനിടയിൽ ഫുൾ സ്റ്റോപ്പും കോമയും വള്ളിയും പുള്ളിയും ആവശ്യമാണ്... അല്ലാതെ ഇത് ഒരുമാതിരി ചുക്ക്മു -ളകുതി -പ്പല്ലി എന്നെഴുതുന്നത് പോലെയായല്ലോ എന്നത് പുതിയ സംശയമാണ്....
ReplyDeleteവളരെ ദുഖം തോന്നി ഈ പോസ്റ്റ് വായിച്ചപ്പോള്‍. ആദ്യമായി പറയാന്‍ ഉള്ളത് അപാരമായ ആത്മാഭിമാനം ഉള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന സമരമാണ് അവര്‍ നടത്തിയത്. അത് വ്യക്തിപരമായ് തലത്തില്‍ നിന്ന് സമൂഹമനസാക്ഷിയുടെ പ്രതിഫലനം എന്ന നിലയിലേക്ക് ഉയരുകയോ (താഴുകയോ ) ചെയ്തിട്ടില്ല. അതൂകൊണ്ട് തന്നെ ജസീറക്ക് എതിരെ ഉള്ള വിമര്‍ശനം സാമൂഹികമായി അപ്രസക്തമാണ് ,വിവരക്കേട് ആണ്
ReplyDeleteജസീറയുടെ സമരം രാഷ്ട്രീയ പ്രേരിതം -കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
ReplyDeletePosted on: 05 Feb 2014
കൊച്ചി : താന്‍ പ്രഖ്യാപിച്ച പാരിതോഷികം സ്വീകരിക്കാതെ പിന്മാറിയ ജസീറയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജസീറയുടെ കുട്ടികളുടെ പേരില്‍ പാരിതോഷിക തുക നിക്ഷേപിക്കാന്‍ ഇപ്പോഴും തയ്യാറാണ്. ജസീറയുടെ കൂടി സമ്മതത്തോടെയാണ് ജനവരി 24ന് എറണാകുളത്തുള്ള ചടങ്ങില്‍ പാരിതോഷികം നല്കാന് തീരുമാനിച്ചത്. സന്തോഷപൂര്‍വം പാരിതോഷികം സ്വീകരിക്കാമെന്ന് പറഞ്ഞപ്പോള്‍ത്തന്നെ അതിനും ഒരാഴ്ചയ്ക്കു മുമ്പ് സന്ധ്യയെന്ന വീട്ടമ്മയ്ക്കും താന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജസീറയ്ക്ക് അറിയാമായിരുന്നു. പിന്നീട് സന്ധ്യക്കും പാരിതോഷികം നല്കുന്ന ചടങ്ങായതിനാല്‍ പങ്കെടുക്കുന്നില്ലെന്നു പറഞ്ഞ് ജസീറ പിന്മാറിയത് രാഷ്ട്രീയ പ്രേരിതമാണ്. അവര്‍ എന്റെ വീടിനു മുന്നില്‍ ആരംഭിച്ചിരിക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. സമരം സ്പോണ്സര് ചെയ്തവര്‍ വീചാരിച്ചാലേ അത് തീരുകയുള്ളു. എനിക്ക് സമരംകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല-കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
>>>>എനിക്ക് സമരംകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല-കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.<<<
Deleteഇതാണു ചിറ്റിലപ്പിള്ളി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.
ജസീറ സമരം ചെയ്താല്‍ ചിറ്റിലപ്പിള്ളിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കോണ്‍ഗ്രസ് സമരം ചെയ്താല്‍ കോണ്‍ഗ്രസുകാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. സമരത്തിനെതിരെ തൊണ്ട പൊട്ടുമാറ്, അലറുന്ന ഹസന് വരെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടുക്കിയും വയനാടും സ്ഥാംഭിപ്പിക്കും. ലീഗുകാരും അതില്‍ ചേരും. സര്‍കാര്‍ ഓഫീസുകളും കത്തിക്കും. പക്ഷെ ഇവരൊക്കെ കൂടെ ഇടതുപക്ഷം ചെയ്യുന്ന സമരത്തെ നഖശിഖാന്തം എതിര്‍ക്കും. എതിര്‍ക്കുന്നവരെ ചിറ്റിലപ്പിള്ളി 5 ലക്ഷം നല്കി ആദരിക്കും. അതിന്റെ കൂടെ സമരം ചെയ്യുന്ന ജസീറയേയും ആദരിക്കും.
സുബോധമുള്ള ആരെങ്കിലും ഈ കൂട്ടത്തിലുണ്ടോ എന്തോ.
ചിറ്റിലപ്പിള്ളി മുതലാളിക്കും അദ്ദേഹത്തിന്റെ മൂടു താങ്ങികള്‍ക്കും ഇപ്പോള്‍ ഉണ്ടായ വെളിപാടാണു രസകരം. സമരം രാഷ്ട്രീയ പ്രേരിതമാണത്രെ. മഞ്ഞിലും മഴയിലും വെയിലത്തും ഒരു വര്‍ഷത്തോളം അവര്‍ സമരം ചെയ്തപ്പോള്‍ മക്കളേപ്പറ്റി ഒരു മന്തനും ഉത്ഖണ്ഠ ഉണ്ടായില്ല. സമരം മുതലാളിക്കെതിരെ ആയപ്പോള്‍ പെട്ടെന്നതു കൂടി ഉണ്ടായി. കോടിക്കണക്കിനു പിഞ്ചുകുട്ടികള്‍ ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളം ഇതുപോലെ കഷ്ടപ്പെടുന്നതൊന്നും ഇവര്‍ക്ക് പ്രശ്നമേ അല്ല.
പിഞ്ചു കുട്ടികളെ തോക്കും കൊടുത്ത് യുദ്ധമുന്നണിയിലേക്കയക്കുന്ന കാര്യം ഞാന്‍ പറഞ്ഞാല്‍ എല്ലാ വള്ളിക്കുന്നന്മാരും എന്റെ മുതുകത്ത് കയറും.
എടോ കാളിദാസ .താൻ എത്ര കിടന്നു ജസീറക്ക് വേണ്ടി തുള്ളിയാലും ..വിവരമുള്ള മലയാളികൾക്ക് അറിയാം ഇവിടെ എന്താ നടക്കുന്നത് എന്ന്... ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കല്ലേ മോനെ ദിനേശാ ...
Deleteകഥാ പ്രസംഗം മിമിക്ക്രി ആയി അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാമില്‍ ,കാഥികന് കഥ പറഞ്ഞു തുടങ്ങിയാല്‍ അറിയാതെ അയാളുടെ തൊഴിലുമായി ബന്ധ പെട്ട മരുന്ന് കച്ചവടക്കാരന് ആയി മാറും. കൈ കാല് കഴപ്പ് , ഉളുക്ക് ചതവ് , ..... ഒരു കുപ്പി 5 രൂപ , വലിയത് 10 രൂപ ഇങ്ങനെ പോകും. അത് പോലെ ആണ് കാളിദാസനും, ഏതു വിഷയത്തെ കുറിച്ച് കമന്റു എഴുതിയാലും അത് അവസാനം തീവ്രവാദം ജിഹാദ് , ബോംബ് തുടങ്ങിയ സ്ഥിരം പല്ലവികളി ലേക്ക് വരും, അതായത് ഏതു ചര്‍ച്ചയും ഈ ഒരു ലെവലിലേക്ക് എത്തിക്കുക എന്നുള്ളതാണ് പുള്ളിയുടെ ഹോബി. ( സോറി , ജോലി- ശമ്പളത്തോട് കൂടിയത്)
Deleteസമരത്തെ എതിര്‍ക്കുന്ന സന്ധ്യയുടെ കൂടെ അവാർഡ് വാങ്ങാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് അവാര്‍ഡ് വാങ്ങാൻ തയ്യാറല്ലാത്തത് എന്നാണല്ലോ ജസീറയുടെ ന്യായം... ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും അടിസ്ഥാന ആവശ്യങ്ങളും തടസ്സപ്പെടുത്തുന്ന സമരത്തെയല്ലേ സന്ധ്യ എതിര്‍ത്തത്??? അതെങ്ങിനെ ജസീരയെ ബാധിക്കും??? ജസീറയുടെ സമരത്തെ ആ ഗണത്തിലാണോ ഈ സമൂഹം നോക്കിക്കണ്ടത്...? സന്ധ്യക്ക് പോലും അങ്ങിനെയൊരു അഭിപ്രായമുണ്ടാകാനിടയില്ല... സന്ധ്യയുടെയും ജസീരയുടെയും, രമയുടെയും സമരങ്ങളെ രാഷ്ട്രീയക്കാരുടെ പ്രഹസന സമരങ്ങളുമായി താരതമ്യം ചെയ്യാൻ അന്നം കഴിക്കുന്ന ആര്‍ക്കും സാധിക്കില്ല...
ReplyDeleteപ്രത്യേക ശ്രദ്ധക്ക്
ReplyDelete============
വള്ളിക്കുന്ന് എന്ത് എഴുതിയാലും അതിനെ എതിര്‍ക്കുക എന്നതാണ് കാളിദാസന്റെ ശൈലി. വള്ളിക്കുന്ന് ജസീരയെ സപ്പോർട്ട് ചെയ്തു എഴുതിയിരുന്നെങ്കിൽ കാളി അതിനെതിരെ മലപ്പുറവും ലീഗും തീവ്രവാദവും കുഴച്ച് ചേർത്ത് കമന്റിടും. അതുകൊണ്ട് ആ കമന്റുകൾ വായിച്ച് ആരും സമയം കളയേണ്ട.
വള്ളി എന്തെഴുതിയാലു അതിനെ വേദ വാക്യം പോലെ സ്തുതിക്കാന്‍ കാളിദാസനറിയില്ല. വള്ളി എഴുതുന്ന ഗോസിപ്പുകളൊക്കെ ആസ്വദിക്കാന്‍ താങ്കളേപ്പോലുള്ള ആരാധകരുണ്ടല്ലൊ. ഞാന്‍ സാധാരണ അവയില്‍ ഭൂരിഭാഗവും ശ്രദ്ധിക്കാറുപോലുമില്ല. അതൊക്കെ താങ്കളേപ്പോലുള്ളവര്‍ വായിച്ചു കാണാപ്പാഠം പഠിക്കുന്നതില്‍ കാളിദാസനൊരു വിരോധവുമില്ല. ജസീറ എന്ന സാധു സ്ത്രീ നടത്തുന്ന സമരത്തിന്, എന്റെ ധാര്‍മ്മിക പിന്തുണയുണ്ട്. അതുകൊണ്ടാണ്, കുറെ കാപാലികന്മാര് ഒരു മുതലാളിയുടെ തോളിലേറി അവരെ അധിക്ഷേപിച്ചപ്പോള്‍ പ്രതികരിച്ചതും.
Deleteമലപ്പുറവും ലീഗും തീവ്രവാദവും ഒന്നും ആരും കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. അതൊക്കെ ഒന്നിച്ചു തന്നെ ആണു കിടക്കുന്നത്. പകല്‍ ലീഗും രാത്രി എസ് ഡി പി ഐയും ആയി നടക്കുന്നവര്‍ അടുത്ത നാളില്‍ പട്ടാപ്പകല്‍ ചെയ്ത ഭീകര പ്രവര്‍ത്തിയൊക്കെ കേരളം മുഴുവന്‍ കാണുകയും ചെയ്തു.
ഇക്കാര്യത്തില്‍ ചിറ്റിലപ്പള്ളി തന്നെയാണ് തെറ്റുകാരന്‍ - അദ്ദേഹം ജസ്സീറക്ക് പാരിതോഷികം പ്രഖ്യാപിച്ചത് ഒഴിവാക്കാമായിരുന്നു .....സന്ധ്യ ജനങ്ങളുടെ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ അതോടൊപ്പം നിന്ന് തങ്ങളും ജനപക്ഷത്താണെന്ന് പ്രഖ്യാപിക്കുന്നതിനു പകരം അത് തങ്ങള്‍ക്കെതിരെ ആണെന്ന് വിളിച്ചുകൂവിയ ഇടതുപക്ഷം തുടര്‍ന്നു നടത്തിയ മറ്റൊരു ചിന്താശൂന്യമായ നിലപാടായിരുന്നു സന്ധ്യക്ക് പാരിതോഷികം പ്രഖ്യാപിച്ച ചിറ്റിലപ്പള്ളിക്കെതിരെ ആക്ഷേപം ചൊരിയുക എന്നതും .......ആ പശ്ചാത്തലത്തില്‍ ചിറ്റിലപ്പള്ളി ജസീറക്കും സമാനമായ തുക പാരിതോഷികം കൊടുക്കുമെന്ന് പറഞ്ഞത് ഒരു balancing act ആയിട്ട് തോന്നിയിരുന്നു ........എന്നിരുന്നാലും ജസീറ ആ തുക വാങ്ങുന്നതിന് വ്യവസ്ഥകള്‍ നിഷ്കര്‍ഷിക്കുകയും ഇന്നിപ്പോള്‍ ഒരു പരോപകാരം ചെയ്യാനുദ്ദേശിച്ച വ്യക്തിയെ അപകീര്‍ത്തി പ്പെടുത്തുന്ന നടപടികള്‍ കൈക്കൊള്ളുകയും ചെയ്ത സ്ഥിതിക്ക് .......ചിറ്റി ലപ്പള്ളിക്ക് ചെയ്യാവുന്നത് എനിക്ക് തെറ്റു പറ്റിപ്പോയി ക്ഷമിക്കണം ഞാനാ പാരിതോഷികം പ്രഖ്യാപിച്ചത് പിന്‍വലിക്കുന്നു എന്ന് പറയുകയാണ് ......അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ മാന്യതക്കൊ ഇത്രകാലമായി ഉണ്ടായ യശസ്സിനോ അല്പം പോലും പോറലേല്ക്ക്കയില്ല
ReplyDeleteചിറ്റിലപ്പിള്ളിയും സി പി എമ്മും ആയി പണ്ടെ ഒരു പ്രശ്നമുണ്ട്. അതുകൊണ്ട് ചിറ്റിലപ്പിള്ളിയെ കിട്ടുന്ന അവസരത്തില്‍ താറടിക്കാന്‍ അവര്‍ ശ്രമിക്കുക സ്വാഭാവികം മാത്രം. ചിറ്റിലപ്പിള്ളി തിരിച്ചും അത് ചെയ്യുന്നു. സന്ധ്യക്ക് പാരിതോഷികം പ്രഖ്യാപിച്ചതും അതിന്റെ ഭാഗം മാത്രമാണ്. അല്ലാതെ സമൂഹത്തേക്കുറിച്ചുള്ള വേവലാതിയൊന്നുമല്ല.
Deleteഇപ്പോള്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ.
മണല്‍ മാഫിയയ്ക്ക് എതിരെ ഡല്‍ഹിയില്‍ ജസീറ നടത്തിയ സമരം സമരം മുഖ്യമന്ത്രിയുടെ പ്രത്യേക ഉറപ്പൊന്നും ലഭിക്കാതിരുന്നിട്ടും അവസാനിപ്പിച്ചു എന്റെ വീടിനു മുന്നിലേക്കു മാറ്റി. അത് സിപിഎമ്മിന്റെ പ്രേരണ കൊണ്ടു മാത്രമാണ്. ജസീറയുടെ സമരപ്പന്തലിനോടു ചേര്‍ന്നു പ്രത്യക്ഷപ്പെട്ട ബാനറുകള്‍ അതിനു തെളിവാണ്. 12 വര്‍ഷം മുന്‍പു വീഗാലാന്‍ഡില്‍ അപകടത്തില്‍പ്പെട്ട വിജേഷ് വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സന്ദര്‍ശിക്കുന്ന ചിത്രം ഉള്‍പ്പെട്ട ഫ്ലക്സ് ബോര്‍ഡാണു ഡിവൈഎഫ്ഐ സ്ഥാപിച്ചത്. നോക്കുകൂലിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തന്റെ സ്ഥാപനത്തിന്റെ ഗോഡൌണിനു മുന്നില്‍ അറുനൂറിലേറെ ദിവസത്തിലേറെയായി സമരം ചെയ്യുന്ന സിഐടിയു തൊഴിലാളികള്‍ ജസീറയ്ക്ക് അഭിവാദ്യം പ്രഖ്യാപിക്കുന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ജസീറയുടെ കുട്ടികളുടെ പേരില്‍ പണം നിക്ഷേപിക്കാമെന്നു സമ്മതിച്ചിട്ടും വീടിനു മുന്നില്‍ സമരം ചെയ്യാന്‍ സിപിഎം പ്രേരിപ്പിക്കുന്നതു ഖേദകരമാണ്. കണ്ണൂരില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്ന സിപിഎം, തന്റെ കുടുംബ ബിസിനസ് തകര്‍ക്കുവാനുള്ള ശ്രമങ്ങളാണു നടത്തുന്നത്.
ജസീറ കുത്തിയിരിപ്പു സമരം തുടരുന്നു. മറ്റൊരു മുതലാളി ചിറ്റിലപ്പള്ളി മുതലാളിയെ കടത്തി വെട്ടിയിരിക്കുന്നു. കളമശേരി ആസ്ഥാനമായ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്‍.എ.മുഹമ്മദ്കുട്ടി സമരവേദിയിലെത്തി ജസീറയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു. ഒരു ലക്ഷം രൂപ സമ്മാനവും നല്കി. ജസീറയുടെ സമരങ്ങളോട്, ചിറ്റിലപ്പിള്ളിക്കെതിരെ ഉള്ള സമരത്തോടും, ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനാണു സാമ്പത്തിക സഹായമെന്നു മുഹമ്മദ്കുട്ടി പറയുന്നു. ഇതിപ്പോള്‍ രണ്ടു മുതലളിമാര്‍ തമ്മിലുള്ള ചക്കളത്തി പോരാട്ടമായി മാറി. ഒരു പക്ഷെ രണ്ടു പക്ഷത്തും ചേരാന്‍ ഇനിയും മുതലാളിമാര്‍ വരുമായിരിക്കും. അധികം വഷളാക്കാതെ ചിറ്റിലപ്പിള്ളി ഇതവസാനിപ്പിക്കുന്നതയിരിക്കും ബുദ്ധി. ഗോഡൌണിനു മുന്നില്‍ സി പി എം നടത്തിയ സമരം വന്നു വന്ന്, ഇപ്പോള്‍ മുതലാളിയുടെ വീട്ടുപടിക്കല്‍ പലരും വന്ന് അഭിവാദ്യം അര്‍പ്പിക്കുന്ന സമരമായി മാറി. അതിന്റെ പൂര്‍ണ്ണ ഉത്തരവാദി മുതലാളി മാത്രമാണ്. ഒറ്റവാക്കില്‍ അവസാനിപ്പിക്കേണ്ടി ഇരുന്ന സംഭവം ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി മാറ്റി. ഇനി വരുന്നതൊക്കെ അനുഭവിക്കുക. വേണമെങ്കില്‍ വള്ളിക്കും സഖാക്കള്‍ക്കും പോയി ചിറ്റിലപ്പിള്ളിക്ക് അഭിവാദ്യം അര്‍പ്പിച്ച് പിന്തുണ അറിയിക്കാം.
ചിറ്റി ലപ്പള്ളി യുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ഥത ഇല്ലാത്തതാണെന്ന് പറയുന്നത് ഇടതു പക്ഷകാരുടെ കണ്ണ ടച്ച് ഇരുട്ടാക്കലാണ് - കേരളത്തിലെ സാമാന്യജനം അത്തരത്തിലുള്ള അന്ധന്മാരൊന്നും അല്ല - സ്വന്തം കിഡ്നി ദാനം ചെയ്ത ഏതെങ്കിലും ഒരു ഇടതു പക്ഷ നേതാവ് പറയട്ടെ
Deleteസന്ധ്യയുടെ പൊട്ടിത്തെറി സാമാന്യജനത്തിന്റെ വികാരമാണെന്ന് മനസ്സിലാക്കാത്തത് ഇടതു പക്ഷത്തിന്റെ മണ്ടത്തരം .......അത് തങ്ങള്‍ക്കെതിരെ ആണെന്നും അതുകൊണ്ടു സന്ധ്യക്ക് പാരിതോഷികം പ്രഖ്യാപിച്ച ചിറ്റിലപ്പള്ളി തങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുക ആണെന്നും ധരിച്ചത് അതിലുമേറെ അബദ്ധം ........അക്കാരണത്താല്‍ ചിറ്റിലപ്പള്ളിയെ കരിതേച്ചു കാണിക്കാന്‍ നടത്തുന്ന സാഹസങ്ങളൊക്കെ ഇടതുപക്ഷക്കാരെ കൂടുതല്‍ പരിഹാസ പാത്രമാകകുവാനേ ഉതകൂ .......ചിറ്റിലപ്പള്ളിയാവട്ടെ ജസീറയെപ്പോലെ അര്‍ഹത ഇല്ലാ എന്നു സ്വയം തെളിയിച്ചവരെ സഹായിക്കാന്‍ ശ്രമിക്കുന്നത് ധനനഷ്ടവും മാനഹാനിയും ഉണ്ടാവാന്‍ ഇടവരുത്തും എന്ന പാഠം ഉള്‍ക്കൊണ്ട് അതില്‍ നിന്നും പിന്മാറുകയും ചെയ്യണം
തൂറിയോനെ പേറിയാല്‍ പേറിയോന്‍ നാറും എന്ന ചോല്ല് കാളി ഓര്‍ത്താല്‍ നന്ന് (ഇപ്പോള്‍ അതുതന്നെയായിരിക്കും ഭാവന്റെ മനസ്സില്‍ എന്നെനിക്കറിയാം)
Delete>>>>ചിറ്റി ലപ്പള്ളി യുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ഥത ഇല്ലാത്തതാണെന്ന് പറയുന്നത് ഇടതു പക്ഷകാരുടെ കണ്ണ ടച്ച് ഇരുട്ടാക്കലാണ്<<<<
Deleteചിറ്റിലപ്പിള്ളി യുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ഥത ഇല്ലാത്തതാണെന്ന് ഏത് ഇടതു പക്ഷക്കാരണു പറഞ്ഞത്? ചിറ്റിലപ്പിള്ളി സന്ധ്യക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത് സമൂഹ്യ പ്രവര്‍ത്തനമാണെന്നു പറഞ്ഞു നടക്കുന്നവര്‍ അത് ഒന്നു കൂടി അലോചിക്കേണ്ടതുണ്ട്. അത് ഒരു സാമൂഹ്യ പ്രവര്‍ത്തനവും അല്ല. വെറും മൂന്നം കിട തറ രാഷ്ട്രീയമായിരുന്നു. സി പി എമ്മുമായി ചിറ്റിലപ്പിള്ളിക്കുണ്ടായിരുന നോക്കുകൂലി പ്രശ്നത്തിന്റെ പൊട്ടിത്തെറി മാത്രമായിരുന്നു അത്.
ചിറ്റിലപ്പിള്ളി സന്ധ്യക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത് സി പി എമ്മിനെ ഒന്നു ഞോണ്ടാന്‍ വേണ്ടി തന്നെ ആയിരുന്നു. ഇടതു പക്ഷ നേതക്കള്‍ക്കെതിരെ കൂടെ അവര്‍ ശകാരം ചൊരിഞ്ഞപ്പോള്‍ ചിറ്റിലപ്പിള്ളി കോരിത്തരിച്ചു പോയി. ഉടനെ സന്ധ്യക്ക് അവാര്‍ഡും പ്രഖ്യാപിച്ചു. ജസീറക്ക് എന്തുകൊണ്ട് പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ഉണ്ടായപ്പോള്‍ അതും പ്രഖ്യാപിച്ചു. ഇതൊക്കെ സാമൂഹ്യ പ്രതിബദ്ധതകൊണ്ടാണെനു തോന്നുന്നത് മണ്ടത്തരമാണ്. സാമൂഹ്യ പ്രതിബദ്ധത മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഉണ്ടാകേണ്ട ഗുണങ്ങളല്ല. സ്വാഭാവികമായി ഉണ്ടാകേണ്ടവയാണ്.
ജസീറ സമരം ചെയ്തപ്പോള്‍ സി പി എം പിന്തുണയുമായി വരുന്നതിന്, ഒരു കാരണമേ ഉള്ളൂ. കുറച്ചു നാളായി ചിറ്റിലപ്പിള്ളിയും സി പി എമ്മും നേര്‍ക്കുനേര്‍ നിന്നു വെല്ലുവിളിക്കുകയാണ്. അതുകൊണ്ട് സി പി എമ്മിനെ കൊച്ചാക്കാന്‍ ചിറ്റിലപ്പിള്ളി കിട്ടിയ അവസരം ഉപയോഗിച്ചു. അതുപോലെ സി പി എമ്മും കിട്ടിയ അവസരം ഉപയോഗിച്ചു. ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രവര്‍ത്തികളൊന്നും ഇതുമായി കൂട്ടിക്കുഴക്കേണ്ട. ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ കളികള്‍ മറ്റാരും തിരിച്ചറിയില്ല എന്നു കരുതിയത് അദ്ദേഹത്തിന്റെ ബുദ്ധിമോശം.
സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യക്ക് അവാര്‍ഡ് കൊടുത്തതിന്റെ കൂടെ, സമരം ചെയ്യുന്ന ജസീറക്ക് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴേ ചിറ്റിലപ്പിള്ളിയുടെ വിശ്വാസ്യതയും പ്രതിബദ്ധതയും തകര്‍ന്നു വീണു. സമരത്തിന്റെ ന്യായാന്യായത നോക്കിയല്ല ചിറ്റിലപ്പിള്ളി അവാര്‍ഡ് കൊടുത്തതെന്നോര്ക്കുക. സമരം കൊണ്ട് പൊതു ജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടാണദ്ദേഹം പരാമര്‍ശിച്ചത്. അങ്ങനെയെങ്കില്‍ എല്ലാ സമരങ്ങളും എതിര്‍ക്കപ്പെടേണ്ടതല്ലേ?
ബഷീറങ്കിളെ ചിറ്റിലപ്പള്ളിയെ സപ്പൊർട്ട് ചെയ്യാൻ ഒരു പാവം സ്ത്രീയെ തെറി വിളിക്കണോ.ദില്ലിയിൽ നിന്നും വന്നു പരിദോഷികം വങ്ങിലെന്ന് പറഞ്ഞത് അവരുഡെ ആത്മാഭിമനം കൊണ്ടനു.അഹങ്കാരമല്ല.അവരുഡെ പേരിൽ നിക്ഷെപിചഖ്ലെന്താ.മതെതരനവാൻ വെൻപുംബൊൾ ഒരു ബ്ഖ്ട്ടം ചിന്ധിക്കുക...
ReplyDeleteചിറ്റിലപ്പിള്ളി അവര്‍ഡ് പിന്‍വലിച്ചു. ജസീറ സമരവും പിന്‍വലിച്ചു. ഇനി അടുത്ത ആവര്‍ഡ് നാടകത്തിനു കാത്തിരിക്കാം.
ReplyDeletewho lost? kaali, some times you need to wait a second before blindly supporting LDF!
Deleteഞാന്‍ എല്‍ ഡി എഫിനെ പിന്തുണച്ചെന്നോ!!. ഇതില്‍ എല്‍ ഡി എഫിനെന്തെങ്കിലും പങ്കുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ജസീറ ചിറ്റിലപ്പിള്ളിയുടെ വീടിനു മുന്നില്‍ സമരം ചെയ്തപ്പോള്‍ സി പി എം അത് മുതലെടുത്തു. എല്ലാ രാഷ്ട്രീയക്കാരും ഇതാണു ചെയ്യാറുള്ളത്. രമ നിരാഹാരം കിടന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ വന്ന് അഭിവാദ്യം അര്‍പ്പിക്കുന്നത് ആര് എം പി യോടുള്ള സ്നേഹം കൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന ആരും പറയില്ല.
Deleteചിറ്റിലപ്പിള്ളി സന്ധ്യക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത് സി പി എമ്മിനെ ഒന്നു ഞോണ്ടാന്‍ വേണ്ടി തന്നെ ആയിരുന്നു. ഇടതു പക്ഷം സമരം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുന്നെ ഒരു കിലോമീറ്റര്‍ അപ്പുറം റോഡ് കൊട്ടിയടച്ചത് പോലീസല്ലായിരുന്നോ. സന്ധ്യ ദേഷ്യപ്പെട്ടതും പോലീസുകാരുടെ നേരെ അല്ലായിരുന്നോ? അവിടേക്ക് കടന്നു വന്ന ഇടതു പക്ഷ നേതക്കള്‍ക്കെതിരെ കൂടെ അവര്‍ ശകാരം ചൊരിഞ്ഞപ്പോള്‍ ചിറ്റിലപ്പിള്ളി കോരിത്തരിച്ചു പോയി. ഉടനെ സന്ധ്യക്ക് അവാര്‍ഡും പ്രഖ്യാപിച്ചു. ജസീറക്ക് എന്തുകൊണ്ട് പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ഉണ്ടായപ്പോള്‍ അതും പ്രഖ്യാപിച്ചു. മനുഷ്യ സ്നേഹവും സാമൂഹ്യ പ്രതിബദ്ധതയുമൊക്കെ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഉണ്ടാകേണ്ട ഗുണങ്ങളല്ല. സ്വാഭാവികമായി ഉണ്ടാകേണ്ടവയാണ്.
ചിറ്റിലപ്പിള്ളി ചെയ്തത് മഹത്തായ കാര്യം എന്നും പറഞ്ഞ് ആഘോഷിച്ചവരൊന്നും പക്ഷെ മറ്റൊന്നു കണ്ടതായി നടിച്ചില്ല. ഒരു സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യ കോണ്‍ഗ്രസ് നേതാവ് ഹസനോടൊപ്പം ഒരു നിരാഹാര സമരം നടത്തിയിരുന്നു. അന്ന് പക്ഷെ മുതലാളി സന്ധ്യക്ക് കൊടുത്ത അവാര്‍ഡൊന്നും പിന്‍വലിച്ചില്ല. അവിടെയാണു മുതലാലിയുടെ ഇരട്ടത്താപ്പ്. ആരാധകര്‍ക്കൊന്നും അത് പ്രശ്നമേ അല്ല.
ജസീറ സമരം ചെയ്തപ്പോള്‍ സി പി എം പിന്തുണയുമായി വരുന്നതിന്, ഒരു കാരണമേ ഉള്ളൂ. കുറച്ചു നാളായി ചിറ്റിലപ്പിള്ളിയും സി പി എമ്മും നേര്‍ക്കുനേര്‍ നിന്നു വെല്ലുവിളിക്കുകയാണ്. അതുകൊണ്ട് സി പി എമ്മിനെ കൊച്ചാക്കാന്‍ ചിറ്റിലപ്പിള്ളി കിട്ടിയ അവസരം ഉപയോഗിച്ചു. അതുപോലെ സി പി എമ്മും കിട്ടിയ അവസരം ഉപയോഗിച്ചു. ഇപ്പോള്‍ രമ നടത്തുന്ന സമരത്തിനു കോണ്‍ഗ്രസുകാര്‍ അഭിവാദ്യം അര്‍പ്പിക്കുന്നത് ചന്ദ്രശേഖരനെ കൊല്ലിച്ചവരെ ശിക്ഷിക്കാനുള്ള അദമ്യമായ ആഗ്രഹം കൊണ്ടുന്നുമല്ല. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പു മാത്രമാണു ലക്ഷ്യം. ചിറ്റിലപ്പിള്ളി ആയാലും കോണ്‍ഗ്രസായാലും സി പി എമ്മായാലും ചില ലക്ഷ്യങ്ങള്‍ മുന്നിറുത്തിയാണിതൊക്കെ ചെയ്യുന്നത്. ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രവര്‍ത്തികളൊന്നും ഇതുമായി കൂട്ടിക്കുഴക്കേണ്ട. ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ കളികള്‍ മറ്റാരും തിരിച്ചറിയില്ല എന്നു കരുതിയത് അദ്ദേഹത്തിന്റെ ബുദ്ധിമോശം.
ചന്ദ്രശേഖരനെ കൊല്ലിച്ചവര്‍ ആരാണെന്നത് പകല്‍ പോലെ സുതാര്യമാണ്. കൊല നടത്തിയവരെ രാജാക്കന്മാരേപ്പോലെ ജയിലില്‍ കിടത്തി പരിചരിച്ചത് യു ഡി എഫ് സര്‍ക്കാരാണ്. ഒറ്റ സെല്ലില്‍ കിടത്തി മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുത്ത് സാക്ഷികളെ ഒക്കെ ഭീഷണിപ്പെടുത്തി കൂറു മാറ്റിച്ചതൊക്കെ കേരള പോലീസിന്റെ ഒത്താശയോടെ ആണെന്ന് എല്ലാവര്ക്കും അറിയാം. ദൃശ്യം സിനിമയിലെ പോലീസിനേപ്പോലെയാണിന്ന് കേരള സര്‍ക്കാര്‍. സി ബി ഐ അന്വേഷണമെന്നു പറഞ്ഞ് മുക്ര ഇട്ടു നടന്നവരൊക്കെ ഇപ്പോള്‍ കാലു മാറുന്നു. രമ എത്ര നാള് നിരഹാരം കിടക്കുന്നോ അത്രയും യു ഡി എഫിനു നല്ലതാണെന്നാണവരുടെ പക്ഷം. പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ച് തീരുന്നതുവരെയെങ്കിലും രമയെ അവര്‍ നിരാഹാരം കിടത്തും. സി പി എമ്മിനു ദോഷമുണ്ടാക്കുന്ന ഏതിനും അവര്‍ കൂട്ടു നില്ക്കും. അതു തന്നെയേ ചിറ്റിലപ്പിള്ളിയും ചെയ്തുള്ളു.
നോക്കുകൂലിയും ഇല്ലാത്ത കൂലിയും സി ഐ റ്റി യു മാത്രമല്ല മേടിക്കുന്നത്, ഐ എന്‍ റ്റി യു സി യും മേടിക്കുന്നുണ്ട്. പക്ഷെ ചിറ്റിലപ്പിള്ളി മുതലാളിയുടെ കണ്ണില്‍ തൊഴിലാളി എന്നു പറഞ്ഞാല്‍ സി ഐ റ്റി യു മാത്രമേ ഉള്ളു. കേരളത്തിലെ ഭൂരിപക്ഷം പേരുടെ അഭിപ്രായത്തിലുമതേ ഉള്ളു.
തോറ്റത് ചിറ്റിലപ്പിള്ളി അല്ലേ മുക്കുവ. 5 ലക്ഷം എടുത്തു വീശിയാല്‍ ആരും വന്നു മേടിച്ചുകൊള്ളുമെന്ന ധാര്‍ഷ്ട്യമല്ലേ തോറ്റത്. സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യക്ക് അവാര്‍ഡ് കൊടുത്തതിന്റെ കൂടെ സമരം ചെയ്യുന ജസീറക്ക് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴേ ചിറ്റിലപ്പിള്ളി തോറ്റു. സമരത്തിന്റെ ന്യായാന്യായത നോക്കിയല്ല ചിറ്റിലപ്പിള്ളി അവാര്‍ഡ് കൊടുത്തതെന്നോര്ക്കുക. സമരം കൊണ്ട് പൊതു ജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടാണദ്ദേഹം പരാമര്‍ശിച്ചത്. അങ്ങനെയെങ്കില്‍ എല്ലാ സമരങ്ങളും എതിര്‍ക്കപ്പെടേണ്ടതല്ലേ?
Kali rocks...
Deletekaali,
Deletethere are lots of stealing happening every where. it doesn't mean that the guy who caught for stealing will be released without punishment. same way, there are many strikes are happening all around world. Kochouseph offered some money for an act which he liked. it does not mean that he is going to pay for any other strike!
what I want to say is he is good character and he does not want to publish it this way. some CPM/loyalist portray him as a bad character though.
my understanding is that you are trying support a blog which you might have written long time back... people can change their views... if not, I do not see any difference between you and a core religious group!
മുക്കുവന്,
Deleteജസീറയുടെ വിഷയത്തില്‍ ചിറ്റിലപ്പിള്ളിയുടെ നടപടിയോട് ഞാന്‍ യോജിക്കുന്നില്ല. ജസീറയുടെ സമരത്തിനു പിന്നില്‍ ആരൊക്കെ എന്നത് വേറെ വിഷയമാണ്. സി ഐ റ്റി യുസി കാരും ഐ എന്‍ റ്റിയുസികാരുമൊക്കെ ഉണ്ട്. അത് തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ടതാണ്. അതില്‍ സി ഐ റ്റി യുവിനെ മാത്രം തെരഞ്ഞുപിടിച്ച് ചിറ്റിലപ്പിള്ളി ആക്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ ശുക്തിയെ സംശയക്കേണ്ടി വരുന്നു.
സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യക്ക് പാരിതോഷികം കൊടുത്തകൂടെ സമരം ചെയ്യുന്ന ജസീറക്കു കൊടുത്തതിന്റെ സാംഗത്യം എനിക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. ഏത് സമരവും കുറച്ചു പേര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അപ്പോള്‍ ജസീറയുടെ സമരവും ബുദ്ധിമുട്ടുണ്ടാക്കും.
സോളാര്‍ വിഷയത്തില്‍ തട്ടിപ്പുകാരെ ഉമ്മന്‍ ചാണ്ടി സംരക്ഷിക്കുന്നതും മണല്‍ മാഫിയയയുടെ പ്രവര്‍ത്തനവും സാമൂഹ്യ വിരുദ്ധം തന്നെയാണ്. രണ്ടിനെതിരെയും പൊതു സമൂഹം പ്രതികരിക്കേണ്ടതും സമരം ചെയ്യേണ്ടതുമുണ്ട്. അതിനെ രണ്ടിനെയും രണ്ടു രീതിയില്‍ കാണുന്ന ചിറ്റിലപ്പിള്ളിക്ക് ഇതില്‍ ആത്മാര്‍ത്ഥത ഇല്ല എന്നാണെന്റെ അഭിപ്രായം. ഇത് പക്ഷെ അദ്ദേഹം ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. അതൊക്കെ നല്ല കാര്യങ്ങള്‍ തന്നെയാണ്.
സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യ തന്നെ എം എം ഹസനോടൊപ്പം സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാര സമരം കിടന്നിട്ടുണ്ട്. ചിറ്റിലപ്പിള്ളിക്ക് അത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇതിന്റെ പേരില്‍ അവര്‍ക്കു കൊടുത്ത പാരിതോഷികം പിന്‍വലിക്കേണ്ടതല്ലേ?
ചുമട്ടു തൊഴിലാളികളുടെ പല പ്രവര്ത്തികളുമതിരു വിടുന്നുണ്ട് എന്നു തന്നെയാണെന്റെ അഭിപ്രായം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമട്ടു തൊഴിലാളികളുമുണ്ട്. പക്ഷെ ചിറ്റിലപ്പിള്ളിയേപ്പോലുള്ളവര് പ്രതികരിക്കുമ്പോള്‍ അത് സി ഐ റ്റിയുക്കാരോട് മാത്രമാകുന്നു. പക്ഷെ കേരളത്തില്‍ സി ഐ റ്റിയുക്കാരേക്കൂടുതല് ഐ എന്‍ റ്റി യു സി കാരാണെന്ന് കണക്കുകള്‍ പറയുന്നു. അവര്‍ ചെയ്യുന്ന ചെറ്റത്തരവും സി ഐ റ്റിയുവിന്റെ തലയില്‍ കെട്ടി വയ്ക്കുന്നത് ശരിയായ നിലപാടല്ല.
ശത്രുവിന്റെ ശത്രു മിത്രവും, ശത്രുവിന്റെ മിത്രം ശത്രുവും എന്നതൊക്കെ രാഷ്ട്രീയത്തിലെ പതിവു കാഴ്ചകളല്ലേ? അതിനെയൊക്കെ ആ അര്‍ത്ഥത്തില്‍ എടുത്താല്‍ പോരേ മുക്കുവാ.
സാധാരണക്കാരന് പ്രയാസങ്ങള്‍ സൃഷ്ടിച്ച് നടത്തുന്ന വഴി മുടക്കി സമരങ്ങള്‍ക്കെതിരെ ഒരു വീട്ടമ്മയുടെ പ്രതിഷേധത്തിനാണ് ചിറ്റിലപ്പള്ളി സന്ധ്യക്ക് അവാര്‍ഡ് കൊടുത്തത്. ഏതെങ്കിലും പൊട്ടന്മാര് കരുതുന്ന പോലെ മൊത്തത്തില്‍ സമരങ്ങള്‍ക്കെതിരെയുള്ള ഒരു അവാര്‍ഡ് അല്ല അത്. സമരത്തിന് എതിര് നിന്ന സന്ധ്യക്ക് അവാര്‍ഡ് കൊടുത്ത ചിറ്റിലപ്പിള്ളി സമരം നടത്തിയ ജസീറക്ക് എന്തിന് അവാര്‍ഡ് കൊടുക്കുന്നു എന്ന ചോദ്യം അത്തരം പൊട്ടത്തരത്തില്‍ നിന്ന് ഉണ്ടായതാണ്.
Deleteസമരത്തിനെതിരെ നേരിട്ട് പ്രതികരിക്കാന്‍ നട്ടെല്ലില്ലാത്തവരാണ്, പ്രതികരിക്കുന്നവര്‍ക്ക് അവാര്‍ഡ് കൊടുത്ത് തൃപ്തി അടയുന്നത്. പൊട്ടനല്ല എന്നഭിമാനിക്കുന്നവര്‍ക്ക് ഇത് മനസിലാകാത്തതില്‍ അത്ഭുതവുമില്ല.
Deleteചിറ്റിലപ്പിള്ളിക്ക് സന്ധ്യയേപ്പോലെ തന്നെ വേണമെങ്കില്‍ സമരക്കാരെ ചീത്ത പറയാമായിരുന്നു. സ്വന്തം വീട്ടുപടിക്കല്‍ സമരം ചെയ്ത ജസീറയെ പോലും ചീത്തപറഞ്ഞില്ല. എന്തുകൊണ്ടത് ചെയ്തില്ല. അതിനു പകരം പത്രസമ്മേളനം നടത്തി ആ സ്ത്രീയെ അധിഷേപിക്കുകയാണുണ്ടായത്. പൊട്ടനല്ലാത്തവരൊക്കെ ഒന്ന് ആലോചിച്ചാല്‍ നന്ന്.
സമരവും സമരാഭാസവും തമ്മിൽ തിരിച്ചറിയില്ല എന്ന് വാശി പിടിക്കുന്നവരോട് എന്ത് പറയാനാ?
Deleteപിന്നെ ഈ ചർചയിലുദനീലം കണ്ട ഒരു വാദം 5 ലക്ഷം രൂപയുമായി ബന്ധപെട്ടാണ് . ജസീരക്ക് പണം വേണ്ടെന്നു അവർ വ്യക്തമാക്കിയതാണ്. അവരുടെ വാദം ചിറ്റി ലപിള്ളി അത് പ്രഖ്യാപികണമെന്ന് മാത്രമാണ് . അദ്ദേഹത്തിന് സൌകര്യമുണ്ടെങ്കിൽ മാത്രം ജസീറയുടെ ആവശ്യം പോലെ ഒരു പ്രസ്താവന നടത്തിയാൽ മതി. മക്കളുടെ പേരിലോ സ്വിസ് ബാങ്കിലോ ഇടുന്നതിനെ പറ്റി ചര്‍ച്ച ചെയേണ്ട കാര്യമില്ല. PNR
സമരാഭാസത്തിന് കൂട്ട് നില്‍ക്കില്ലെന്നും ജസീറക്ക് പണം കൊടുക്കില്ലെന്നും ചിറ്റിലപ്പിള്ളി പരസ്യമായി പ്രഖ്യാപിച്ചു. ആ പണം സാമൂഹ്യ നീതിവകുപ്പിന്റെ താലോലം പദ്ധതിയിലേക്ക് നല്‍കും. ജസീറയുടെ അടുത്ത സമരം തന്നെ പിരികയറ്റി കാശ് പോക്കിയ ഉപദേശകന്മാരുടെ വീട്ടു പടിക്കല്‍.. സ്റ്റാര്‍ട്ട്.. ക്യാമറ.. ആക്ഷന്‍..
ReplyDeleteജസീറ സമരം അവസാനിപ്പിച്ചു
ReplyDeletehttp://www.deepika.com/News_latest.aspx?catcode=latest&newscode=136586&rnd=9c4aV9g
ജസീറക്കു കിട്ടുമായിരുന്ന പണം മാത്രമല്ല കേരളത്തിലെ സാമാന്യ ജനത്തിന്റെ goodwill ഉം നഷ്ടപ്പെട്ടു .........അതിനു വഴിവച്ച ഇടതു പക്ഷമാവട്ടെ ചാക്കു രാധാകൃ ഷ്ണന്മാരാണ് തങ്ങള്‍ക്കു ആരാധ്യപുരുഷരെന്നും ചിറ്റിലപ്പള്ളിയെ പോലെയുള്ള സാമൂഹ്യ പ്രതിബദ്ധത കാണിക്കുന്ന വ്യവസായ പ്രമുഖരെ താറടിക്കുകയും പരമാവധി ദ്രോഹിക്കുകയും ഒക്കെ ചെയ്യുക ആണു തങ്ങളുടെ അജണ്ട എന്നും പൊതുജനത്തിനു സംശയ ലെശമെന്യേ വ്യക്തമാക്കി കൊടുത്തു
ReplyDeleteകൊട് കൈ സിപിഎം എന്നാൽ സ്വർഗത്തിൽ നിന്നും വന്ന മാലാഖ മാരുടെ പാർട്ടി എന്നായിരുന്നു. കേരളത്തിലെ സാമാന്യ ജനത്തിന്റെ ധാരണ . ആ ധാരണ TP വധം മുതലുള്ള സംഭവംഗളിലൂടെ അവർ തന്നെ പൊളിച്ചടുക്കി.മാത്രമല്ല sfi കുട്ടിസകാക്കൽ മുതലുള്ളവരുടെ ഗുണ്ടയിസതെയും നന്മ മാത്രമായി കാണുന്ന ചില സാംസ്കാരിക കൊനാപ്പന്മാരും മാറി ചിന്തിക്കാൻ തുടങ്ങി
Delete
Delete>>>>ജസീറക്കു കിട്ടുമായിരുന്ന പണം മാത്രമല്ല കേരളത്തിലെ സാമാന്യ ജനത്തിന്റെ goodwill ഉം നഷ്ടപ്പെട്ടു .........അതിനു വഴിവച്ച ഇടതു പക്ഷമാവട്ടെ ചാക്കു രാധാകൃ ഷ്ണന്മാരാണ്<<<<
ഇടതു പക്ഷം ചാക്കെങ്കില് ചാക്ക്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ഐ എന്‍ റ്റി യു സിയുടെ കൊടി പിടിച്ച്, ചുവന്ന ഷര്‍ട്ടിട്ടു നിന്ന് ജസീറക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന വലതു പക്ഷത്തെ ഏത് പേരിട്ട് താങ്കള്‍ വിളിക്കും.
ജസീറക്ക് അഭിവാദ്യങ്ങള്‍- ഐ എന്‍ റ്റി യു സി
ഒരേ തൂവല്‍ പക്ഷികള്‍ ...... ചാക്കു രാധാകൃ ഷ്ണന്മാരെ ആരാധിക്കുന്ന ഇടതു പക്ഷക്കാരും ലാവ് ലിനുമായുള്ള ഇടപാടില്‍ സംസ്ഥാന ഖജനാവിന് നഷ്ടമൊന്നുമുണ്ടായിട്ടില്ല എന്നു കോടതിയില്‍ പറയുന്ന വലതു പക്ഷക്കാരും പോലെ
Deleteവേറിട്ട തൂവലുള്ള പക്ഷി ആണെന്നഭിമാനിക്കുന്ന ബി എ പിയോ? ജയകൃഷ്ണന് മാസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ വ്യാജ പ്രതികളെ അംഗീകരിച്ച് ഒത്തു തീര്‍പ്പു നടത്തിയ അവരും കൂടെ ചേര്‍ന്നാല്‍ പിന്നെ ആരെയാണു കേരളത്തില്‍ വിശ്വസിക്കാന്‍ ആകുക?
Deleteഅവരൊക്കെ തിരിച്ചു അവര്‍ക്ക് പറ്റിയ പാളയത്തിൽ തന്നെ എത്തിചേര്‍ന്നിട്ടുണ്ട് PNR
Delete"തൂറിയോനെ പേറിയാല്‍ പേറിയോന്‍ നാറും എന്ന ചോല്ല് കാളി ഓര്‍ത്താല്‍ നന്ന് (ഇപ്പോള്‍ അതുതന്നെയായിരിക്കും ഭാവന്റെ മനസ്സില്‍ എന്നെനിക്കറിയാം)"
ReplyDeleteവളരെ ശരി. ..
ഇപ്പോൾ സമരം മനോരമ ഓഫീസിന് മുന്നിലാണത്രെ!. ഡൽഹിയിൽ നിന്ന് വന്ന ശേഷം മൂന്നാമത്തെ സമര പോയിന്റാണ് മനോരമ. മനോരമയിൽ വാർത്ത കൊടുക്കണമെന്ന് പറഞ്ഞാണ് അവരുടെ ഓഫീസിന് മുന്നിലുള്ള പിക്കറ്റിംഗ്. പിന്തുണച്ച് പിറകെ നടന്നവരൊക്കെ ജീവനും കൊണ്ട് തടിയെടുത്തെന്നാണ് റിപ്പോർട്ട്. അടുത്ത സമര പോയിന്റ് ഏതാണെന്ന് നാളെ രാവിലെ അറിയാം :)
ReplyDeleteസൂക്ഷിച്ചോ ....വള്ളിക്കുന്നിലൊരു സമരത്തിനു scope ഉണ്ട് !!!
Deleteജസ്സീറക്കെതിരെ ബ്ലോഗ് എഴുതിയ വള്ളിക്കുന്നിന്റെ വീട്ടുപടിക്കൽ ആവട്ടെ ജസ്സീറയുടെ അടുത്ത സമരം..
Deleteജസ്സീറക്കെതിരെ ബ്ലോഗ് എഴുതിയ വള്ളിക്കുന്നിന്റെ വീട്ടുപടിക്കൽ ആവട്ടെ ജസ്സീറയുടെ അടുത്ത സമരം..
ReplyDeleteആദ്യം കണ്ണൂര്‍ collecorate പിന്നെ നിയമസഭ പിന്നെ പർലെമെന്റ് പിന്നെ ചിറ്റിലപ്പള്ളി യുടെ വീട് ശേഷം പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഒടുവില മനോരമ ഓഫീസും. തോൽവികൾ എട്ടു വാങ്ങാൻ ജസീരതതയുദെ ജന്മം പിന്നെയും ബാകി . അല്ല ഈ ജസീരക്ക് ഭാരതാവ് ഉണ്ടോ .ഉണ്ടെകിൽ അയാളെ എന്താണ് മാധ്യമംങ്ങളിൽ ഒന്നും കാണാത്തത് .
ReplyDeletejazeerayayirikkum bharthavu !!!
Deleteശരിയാണ് ജസീറയുടെ കുട്ടികളുടെ പഠനം മുടക്കിയുള്ള സമരത്തിന് ജനങ്ങള്‍ പിന്തുണ നല്‍കിയത് ഒരു പരിസ്ഥിതി സംരക്ഷണം എന്നുള്ള നിലക്കായിരുന്നു.... എന്തായാലും അവസാനം കുടം പൊട്ടിച്ചല്ലോ താത്ത.... :(
ReplyDeleteരഞ്ജിത്തിന്റെ അരിപ്രാഞ്ചി എന്ന കഥാപാത്രത്തിന്റെ മറ്റൊരു പതിപ്പ് " ചിറ്റില പ്രാഞ്ചി "
ReplyDeletehttp://www.mediaonetv.in/news/21135/fri-02072014-1547
ReplyDeleteജസീറ/സന്ദ്യ മനസ്സക്ഷിയെ മറക്കതെ വള്ളിക്കുന്ന് ആർക്കൊപ്പം നിൽക്ക്കുന്നു?
ReplyDeleteവള്ളിക്കുന്നിനു മനസാക്ഷിയോ
Deleteകമ്യൂണിസ്റ്റുപാര്‍ട്ടിയെ ആരു ചീത്തപറയുന്നോ അവര്‍ക്കൊപ്പം വള്ളിക്കുന്നു നില്ക്കും.
Baba ramdev police kare vettichu kadannu kalanjapoleyalle Jaweera kadannu kalanjathu
ReplyDeletekaalidasan oru sambavamanalle ?? veritta shabdangal sraddikkappedum.....
ReplyDeleteജസീറയുടെ മണൽ മാഫിയക്കെതിരെയുള്ള സമരത്തോട് ബഹുമാനം ഉണ്ടായിരുന്നു.ഇപ്പോൾ ചെയ്യുന്നതിനോട് വെറുപ്പ് തോന്നുകയാണ്.സമരത്തിന്റെ ലക്ഷ്യം മാറുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല..
ReplyDeleteജസീറയെ വാഴ്ത്തിപ്പാടിയവ�
ReplyDeleteഇറോം ശ�മിളയെ മറന്നു പോയി.. .......................dont forget Irom Chanu Sharmila
Political Activist
Irom Sharmila Chanu, also known as the "Iron Lady of Manipur" or "Mengoubi" is a civil rights activist, political activist, and poet from the Indian state of Manipur. On 2 November 2000, she began a hunger strike which is still ongoin
ജസീറയെ വാഴ്ത്തിപ്പാടിയവ�
ReplyDeleteഇറോം ശ�മിളയെ മറന്നു പോയി..
Irom Chanu Sharmila
Political Activist
Irom Sharmila Chanu, also known as the "Iron Lady of Manipur" or "Mengoubi" is a civil rights activist, political activist, and poet from the Indian state of Manipur. On 2 November 2000, she began a hunger strike which is still ongoin