കാശ്മീർ യാത്രക്കിടയിൽ എന്നെ ഏറ്റവും ആകർഷിച്ച സ്ഥലം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. ഗുൽമാർഗ്. ശ്രീനഗറിൽ നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റർ ദൂരം. ഗുൽമാർഗ് എന്നാൽ പൂക്കളുടെ താഴ്വാരം എന്നാണർത്ഥം. പേരിന്റെ അർത്ഥവും ആ പേര് വഹിക്കുന്ന ആളുടെയോ / വസ്തുവിന്റെയോ പ്രകൃതവും തമ്മിൽ വളരെ അപൂർവമായി മാത്രമേ ഒത്തു പോകാറുള്ളൂ. (ബഷീർ എന്ന പദത്തിന് അറബിയിൽ സന്തോഷ വാർത്തകൾ പറയുന്നവൻ എന്നാണർത്ഥം!!). അതുപോലുള്ള ഒരു പേരല്ല ഗുൽമാർഗിന്റെത്. എല്ലാ അർത്ഥത്തിലും പൂക്കളുടെ പുൽമേട് തന്നെ. ('ദാൽ തടാകത്തിലെ രണ്ടു രാത്രികൾ' എന്ന പേരിൽ ഒരു പോസ്റ്റ് ഇതിനു മുമ്പ്
എഴുതിയിരുന്നു. ചിലരെങ്കിലും അത് വായിച്ചു കാണുമെന്നു കരുതുന്നു. അതിന്റെ
തുടർച്ചയായി ഈ പോസ്റ്റിനെ കണ്ടാൽ മതി).
തലേ ദിവസം ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ അന്തിയുറങ്ങിയതിന്റെയും വെയിൽ മൂക്കുന്നത് വരെ തടാകത്തിൽ കറങ്ങിയതിന്റെയും ആവേശം ഒട്ടും ചോർന്ന് പോകാതെയാണ് ഗുൽമാർഗിലേക്കുള്ള യാത്ര ഞങ്ങൾ തുടങ്ങിയത്. മഞ്ഞു മൂടിയ ഹിമാലയ നിരകളുടെ മുകളിലേക്കാണ് പോകുന്നത്. അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോപ്പ് വേയിലൂടെ കേബിൾ കാറിൽ വേണം പർവത മുകളിലെത്താൻ !!. ഓർക്കുമ്പോൾ ത്രില്ലടിക്കുന്നുണ്ട്. ശ്രീനഗറിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ വിശന്ന് തുടങ്ങിയിട്ടുണ്ട്. 'സിറ്റിയിൽ നിന്ന് ഭക്ഷണം കഴിക്കേണ്ട, വഴിയിൽ മലനിരകളുടെ പ്രാന്ത പ്രദേശത്ത് ഹോട്ടലുകൾ ഉണ്ട്. അവിടെ നിന്ന് കഴിക്കുന്നതാണ് നല്ലത്' ഡ്രൈവർ രത്തൻ സിംഗ് അഭിപ്രായപ്പെട്ടു. വളരെ കുറച്ചേ സംസാരിക്കുകയുള്ളൂവെങ്കിലും രത്തൻ സിംഗ് പറയുന്നത് കിടുകിടിലൻ അഭിപ്രായങ്ങളായിരിക്കും. ഒരു റിട്ടയേഡ് പട്ടാളക്കാരന്റെ മനസ്സല്ല, കൗതുകിയായ ഒരു ടൂറിസ്റ്റിന്റെ മനസ്സാണ് അയാൾക്കുള്ളത്. സിറ്റിയിലെ ഹോട്ടലുകളിൽ നിന്ന് നാം എത്രയെത്ര ഭക്ഷണങ്ങൾ കഴിച്ചിരിക്കുന്നു. പക്ഷേ ഏതെങ്കിലും ഗ്രാമപ്രദേശത്തെ ഓല മേഞ്ഞ കൊച്ചു ചായക്കടകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ഓർമകളേ പലപ്പോഴും മനസ്സിൽ ബാക്കി നിൽക്കാറുള്ളൂ. അതുകൊണ്ട് തന്നെ ഭക്ഷണം അല്പം വൈകിയാലും വേണ്ടിയില്ല, സർദാർജിയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.
കാഴ്ചകൾ കണ്ട് പോകാൻ പാകത്തിൽ വളരെ മെല്ലെയാണ് രത്തൻ സിംഗ് വണ്ടിയോടിക്കുന്നത്. താഴ്വാരങ്ങളിലെ ചെടികളും പൂക്കളും തഴുകിയെത്തുന്ന കാറ്റിന് പോലും സുഗന്ധമാണ്. പൂത്ത് നില്ക്കുന്ന കടുക് പാടങ്ങളുടെ ഓരത്ത് ഫോട്ടോയെടുക്കാൻ വേണ്ടി വണ്ടി നിർത്തി. കാശ്മീർ ശാന്തമാകുമ്പോൾ ഹിന്ദി സിനിമാ ഗാനങ്ങളുടെ ചിത്രീകരണത്തിന് വേണ്ടി സിനിമാക്കാർ എത്താറുള്ള വഴികളാണ് ഇത്.. ഷാരൂഖ് ഖാനും കാജളും സ്ലോ മോഷനിൽ ഈ പാടത്തു കൂടെ ഓടിയിരിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇതുപോലൊരു മനോഹരഭൂമി സംഘർഷ ഭരിത മേഖലയായി രൂപാന്തരപ്പെട്ടത് ഇവിടെ ജീവിക്കുന്നവരുടെ മാത്രമല്ല, സഞ്ചാരം ഇഷ്ടപ്പെടുന്ന ലോകത്തെ ഓരോ മനുഷ്യന്റെയും നഷ്ടമാണ്.
വഴിയോരങ്ങളിലെ ഹോട്ടലുകൾ കാണുമ്പോൾ ഞങ്ങൾ പ്രതീക്ഷിക്കും രത്തൻ സിംഗ് വണ്ടി നിർത്തുമെന്ന്. പക്ഷേ പുള്ളി കൂസലില്ലാതെ പോവുകയാണ്. ജേഷ്ഠൻ റസാക്കിന്റെ സുഹൃത്ത് കൂടിയാണ് രത്തൻ സിംഗ്. എക്സ് മിലിട്ടറിക്കാരൻ. കാശ്മീരിൽ പലയിടത്തും സേവനമനുഷ്ടിച്ചിട്ടിട്ടുണ്ട്. പഞ്ചാബിൽ നിന്നും ഒരു സ്കോർപിയോ കാറിൽ റോഡ് മാർഗമാണ് ഞങ്ങളുടെ ആറംഗ സംഘം വരുന്നത്. അതുകൊണ്ട് വഴികൾ കൃത്യമായി പരിചയമുള്ള ഒരാൾ കൂടെ വേണം എന്ന ചിന്തയാണ് രത്തൻ സിംഗിനെ കൂടെ കൂട്ടാൻ പ്രചോദനമായത്. മാത്രമല്ല യാത്ര കാശ്മീരിലേക്കായതിനാൽ അല്പസ്വല്പം ഭയം എല്ലാവരിലുമുണ്ട്. കാശ്മീരിൽ നിന്ന് വരുന്ന വാർത്തകൾ അത്തരത്തിലുള്ളവയാണല്ലോ. കാശ്മീരിൽ സേവനമനുഷ്ടിച്ച ഒരു പട്ടാളക്കാരൻ കൂടെയുള്ളത് യാത്രയിലുടനീളം ഒരു വലിയ അനുഗ്രഹമായിരുന്നു എന്നത് പറയാതെ വയ്യ.
അതിനൊരുദാഹരണം പറയാം. പഞ്ചാബിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്രയിൽ ജമ്മു പിന്നിട്ട ശേഷം ഉദംപൂർ ജില്ലയുടെ തുടക്കത്തിൽ ആണെന്ന് തോന്നുന്നു. നന്ദിനി ചുരത്തിൽ വെച്ച് ഞങ്ങളുടെ വണ്ടിയുടെ ടയർ പഞ്ചറായി. വിജനമായ പ്രദേശം. മരം കോച്ചുന്ന തണുപ്പ്. ഇടയ്ക്കിടെ കടന്നു പോകുന്ന പട്ടാള ട്രക്കുകളല്ലാതെ മറ്റൊന്നും കാണാനില്ല. പത്ത് പട്ടാള ട്രക്കുകൾ പോകുമ്പോൾ ഒരു സിവിലിയൻ വണ്ടി കണ്ടാലായി. വണ്ടി സൈഡാക്കി രത്തൻ സിംഗ് സ്റ്റെപ്പിനി മാറ്റുന്ന തിരക്കിലാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനായി ഞങ്ങൾ പുറത്തിറങ്ങി നടന്നു. എവിടെ നിന്നോ ചാടിവീണ ഒരു കുരങ്ങൻ ഗഫൂറിന്റെ കയ്യിലെ വാട്ടർ ബോട്ടിൽ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഞാനാണെങ്കിൽ ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. നല്ല പോസ് കിട്ടാൻ വേണ്ടി റോഡിന്റെ വക്കത്തെ ഒരു പാറപ്പുറത്ത് കയറി നിന്നു. പൊടുന്നനെ പിറകിൽ നിന്ന് ഒരു പ്രത്യേക ശബ്ദം. നീട്ടിയുള്ള വിസിലടിയും!!. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പട്ടാളക്കാരൻ തോക്ക് ചൂണ്ടി നില്ക്കുന്നു. ആ പാറയിടുക്ക് ഒരു പട്ടാള ബങ്കറാണ്. അവിടെ വെച്ച് ഫോട്ടോയെടുക്കാൻ അനുവദിക്കില്ല. എന്റെ ക്യാമറ തരാൻ പട്ടാളക്കാരൻ ആവശ്യപ്പെട്ടു.
ഈ ശബ്ദവും ബഹളവും കേട്ട് രത്തൻ സിംഗ് ഓടിയെത്തി. പട്ടാളക്കാരനുമായി എന്തോ സംസാരിച്ചു. അതോടെ അയാൾ കൂളായി. ഇവിടെ വെച്ച് ഫോട്ടോ എടുക്കരുത് എന്ന് സൗമ്യമായി പറഞ്ഞു. പിന്നീട് രത്തൻ സിംഗ് പറഞ്ഞു. ഞാൻ ഫോട്ടോകൾ എടുക്കുമ്പോൾ പല പ്രാവശ്യം ആ പട്ടാളക്കാരൻ വിസിലടിച്ചിരുന്നുവത്രേ. അതെന്റെ ശ്രദ്ധയിൽ പെട്ടില്ല എന്ന് മാത്രമല്ല, അയാളിരിക്കുന്ന ബങ്കറിന്റെ മുകളിൽ കയറി ഫോട്ടോയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ!!.. അതാണ് അയാൾ തോക്ക് ചൂണ്ടാൻ കാരണം. രത്തൻ സിംഗ് കൂടെയുള്ളത് കൊണ്ട് രക്ഷപ്പെട്ടു എന്ന് പറയാമല്ലോ. സംഗതി എന്തായാലും ആ പട്ടാളക്കാരനോട് മനസ്സിൽ വല്ലാത്ത ബഹുമാനം തോന്നി. വിജനമായ ഈ പ്രദേശത്ത് ഈ കൊടിയ തണുപ്പിൽ തോക്ക് ചൂണ്ടി രാജ്യത്തിന് കാവൽ നില്ക്കുകയാണ്. ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പട്ടാളക്കാർ കാവൽ നിൽക്കുന്നത് യാത്രയിലുടനീളം കണ്ടിട്ടുണ്ട്. അതിർത്തികളിലെ പട്ടാളക്കാർ സ്ത്രീകളോടും മറ്റും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഏറെ വായിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവരെക്കുറിച്ചു കൂടി നാം ഓർക്കേണ്ടതുണ്ട്.
ശ്രീനഗറിൽ നിന്ന് ഏതാണ്ട് നാല്പത് കിലോമീറ്റർ സഞ്ചരിച്ചു കാണണം. ടംഗ് മാർഗ് എന്ന സ്ഥലത്ത് ഒരു മലയടിവാരത്തിൽ ഒരു കൊച്ചു ഹോട്ടലിന്റെ സമീപം രത്തൻ സിംഗ് വണ്ടി നിർത്തി. Ice N Spice Restaurant. ഉച്ച സമയത്തും മഞ്ഞു മൂടിക്കെട്ടിയ അന്തരീക്ഷം. ഹോട്ടലിനു മുന്നിൽ ഒരു കൂറ്റൻ നായ കാവലിരിക്കുന്നുണ്ട്. ബാരാമുള്ള ജില്ലയാണ് ഇത്. തീവ്രവാദി ആക്രമണങ്ങളുടെയും സംഘട്ടനങ്ങളുടെയും വാർത്തകൾക്കിടയിൽ എപ്പോഴും കേൾക്കാറുള്ള പദമാണ് ബാരാമുള്ള. ഭക്ഷണം ഓർഡർ ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി. കുറച്ച് സമയമെടുക്കും അത് തയ്യാറായി വരാൻ. താഴ്വാരത്ത് കൊച്ചു വീടുകൾ കാണാം. തകര ഷീറ്റ് കൊണ്ട് മറച്ചതു പോലെയുള്ള കൊച്ചു കുടിലുകൾ. മഞ്ഞ് പെയ്യുന്ന ഈ പ്രദേശത്ത് ഇത്തരം കുടിലുകളിൽ കഴിയുന്ന പാവം ഗ്രാമീണരുടെ ജീവിതാവസ്ഥകൾ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. പർവത നിരകകൾക്കപ്പുറത്തു പാക്കിസ്ഥാൻ. ഇപ്പുറത്ത് ഇന്ത്യ. അങ്ങിങ്ങായി പട്ടാളത്തിന്റെ ഔട്ട് പോസ്റ്റുകൾ..
വീടുകളുടെ ഭാഗത്തേക്ക് നോക്കി നിൽക്കുമ്പോൾ രണ്ടു പയ്യന്മാർ നടന്നു വരുന്നു. ഞങ്ങൾ കുശലമന്വേഷിച്ചു. ഗൈഡായി കൂടെ പോകാൻ ടൂറിസ്റ്റുകളെ തേടിയിറങ്ങിയതാണവർ. മുന്നൂറ് രൂപ തന്നാൽ ഗുൽമാർഗിലെ എല്ലാ സ്ഥലങ്ങളും കാണിച്ചു തരാമെന്ന് രണ്ടു പേരിൽ ചെറിയ പയ്യൻ പറഞ്ഞു. വിശന്ന് വലഞ്ഞ പോലുള്ള അവന്റെ മുഖവും ദയനീയമായ കണ്ണുകളും കണ്ടപ്പോൾ പാവം തോന്നി. ഞാൻ പേര് ചോദിച്ചു. മുഹമ്മദ് അമീൻ കൂലൂ. വീടെവിടെയാണ് എന്ന് ചോദിച്ചപ്പോൾ താഴ്വാരയിലെ ഒരു കൊച്ചു കൂരയുടെ ഭാഗത്തേക്ക് കൈചൂണ്ടിക്കാണിച്ചു. എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവൻ എന്റെ കണ്ണിലേക്ക് നോക്കി. മറുപടിയൊന്നും പറഞ്ഞില്ല. വീണ്ടും ചോദിച്ചപ്പോൾ സ്കൂളിൽ പോകുന്നില്ല എന്ന് മാത്രം പറഞ്ഞു. അതെന്തേ എന്ന് ഞാൻ വീണ്ടും ചോദിച്ചപ്പോൾ ദയനീയമായ മറ്റൊരു നോട്ടം മാത്രമാണ് അവനിൽ നിന്ന് കിട്ടിയത്. ഞാൻ പിന്നീടൊന്നും ചോദിച്ചില്ല. അവന്റെ തോളിൽ തട്ടി ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചൂടുള്ള ചപ്പാത്തിയും കുറുമയും റെഡിയായിട്ടുണ്ട്.
ഭക്ഷണ ശേഷം യാത്ര തുടർന്നു. മഞ്ഞു മൂടിക്കിടക്കുന്ന മലഞ്ചെരുവുകളിലൂടെ ചെങ്കുത്തായ കയറ്റങ്ങൾ സ്കോർപ്പിയോ അനായാസമായി കയറുന്നുണ്ട്. ദേവദാരുവും കുത്തനെ വളർന്നു നില്ക്കുന്ന പൈൻ മരങ്ങളുമാണ് റോഡിനിരുവശവും. കൊടും തണുപ്പിനാൽ മഞ്ഞുറഞ്ഞ് കിടക്കുന്ന ഗുൽമാർഗിൽ സ്ഥിരതാമാസക്കാരില്ല എന്നും ടൂറിസ്റ്റുകളെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികളും റിസോർട്ടുകകളും മാത്രമേയുള്ളുവെന്നും ഡ്രൈവർ രത്തൻ സിംഗ് പറഞ്ഞു. മുന്നോട്ട് പോകും തോറും പരിസരങ്ങളിലെ മഞ്ഞു പാളികളുടെ കനവും തോതും വർദ്ധിച്ചു വന്നു. മൂന്ന് മണിയോടെ ഗുൽമാർഗിലെത്തി. ആകാശം മുട്ടി നിൽക്കുന്ന ഹിമക്കരടികൾ പോലെ കൂറ്റൻ പർവത നിരകൾ മുന്നിൽ. അവയുടെ മുകളിലേക്ക് റോപ്പ് വേയിലൂടെ കേബിൾ കാറുകൾ ഇഴഞ്ഞു നീങ്ങുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ടൂറിസ്റ്റുകൾ.. ചിലർ കുതിരപ്പുറത്ത് സവാരി നടത്തുന്നു. മറ്റു ചിലർ ടീ ഷോപ്പുകളിൽ നിന്ന് ചൂടുള്ള ചായ നുണയുന്നു. മഞ്ഞു മലയിൽ കയറണമെങ്കിൽ അതിനു പ്രത്യേകം റബ്ബർ ഷൂ ധരിക്കണമെന്ന് പയ്യൻ മുഹമ്മദ് കൂലൂ പറഞ്ഞു. അവ വാടകയ്ക്ക് നല്കുന്ന കടകളുണ്ട്. അവൻ എല്ലാവർക്കും കട്ടിയുള്ള റബ്ബർ കാലുറകൾ കൊണ്ട് വന്നു.
ഗൊണ്ടോല എന്ന പേരിലാണ് ഈ കേബിൾ കാറുകൾ വിളിക്കപ്പെടുന്നത്. ജമ്മു കാശ്മീർ ടൂറിസം വകുപ്പ് ഫ്രഞ്ച് കമ്പനിയായ പൊമഗാൾസ്കിയുമായി സഹകരിച്ചാണ് പതിനാലായിരം അടി ഉയരത്തിലുള്ള കൊങ്ങ്ഡൂർ പർവത നിരയിലേക്ക് റോപ് വേ നിർമ്മിച്ചത്. ഹിമാലയ നിരകളിലെ അഫർവാത്ത് ഗിരിയുടെ ഭാഗമാണ് കൊങ്ങ്ഡൂർ. രണ്ട് സ്റ്റേഷനുകളാണ് ഈ യാത്രയിൽ ഉള്ളത്. താരതമ്യേന ഉയരം കുറഞ്ഞ ആദ്യ സ്റ്റേഷനിൽ പോയി തിരിച്ചു വരുവാൻ ഒരാൾക്ക് മുന്നൂറ് രൂപയാണ് ഫീസ്. ഏറ്റവും മുകളിലുള്ള രണ്ടാമത്തെ ഹിമപർവതത്തിലേക്ക് അഞ്ഞൂറ് രൂപയും. ഒരു കേബിൾ കാറിൽ മൂന്ന് മുതൽ ആറ് പേർക്ക് വരെ ഇരിക്കാം. മഞ്ഞു മലകൾക്ക് മുകളിലൂടെയുള്ള ആ യാത്ര മറക്കാനാവാത്ത ഒരു അനുഭവമാണ്. ഒരു റോപ്പിലൂടെ ഞങ്ങൾ മുകളിലേക്ക് കയറുമ്പോൾ മറ്റൊരു റോപ്പിലൂടെ യാത്ര കഴിഞ്ഞ് മടങ്ങുന്ന കാറുകൾ.. ഗൊണ്ടോലയുടെ ഗ്ലാസ്സിന് മുകളിൽ ചെറിയ മഞ്ഞു കട്ടകൾ വന്നിടിക്കുന്നുണ്ട്. ഏതാണ്ട് പതിനഞ്ച് മിനുട്ട് നേരമെടുത്തു പർവത മുകളിലെത്താൻ. ഞങ്ങൾ ഗൊണ്ടോലയിൽ നിന്ന് ഇറങ്ങുമ്പോൾ നൂറുകണക്കിന് ടൂറിസ്റ്റുകൾ അവിടെയുണ്ട്. മഞ്ഞു മലകളിൽ ഓടിക്കളിക്കുന്നവർ.. ഫോട്ടോയെടുക്കുന്നവർ. മഞ്ഞു കട്ടകൾ പരസ്പരം എറിഞ്ഞു കളിക്കുന്നവർ. കുതിര സവാരി, സ്കീയിംഗ്, ഗോൾഫ്, ചൂടുള്ള ഭക്ഷണം തുടങ്ങി എല്ലാം അവിടെയുണ്ട്. കയ്യിലുള്ള കാശിന് അനുസരിച്ച് എന്ത് വേണമെങ്കിലുമാവാം.
നമസ്കാര സമയമായപ്പോൾ അതവിടെ വെച്ചു തന്നെ ആകാം എന്ന് തീരുമാനിച്ചു. പക്ഷേ പയ്യൻ കൂലൂ ഉടക്കിട്ടു. 'ഇവിടെയൊന്നും വൃത്തിയുണ്ടാവില്ല'. 'അത് കുഴപ്പമില്ല. ഉള്ള വൃത്തി മതി' എന്ന് ലത്തീഫ്ക്ക പറഞ്ഞു. അപ്പോൾ ഷൂ ഇട്ടാണോ നമസ്കരിക്കുന്നത് എന്നായി. മൈനസ് ഡിഗ്രീയുള്ള ഈ മഞ്ഞു മലയിൽ ഷൂ ഊരി നിന്നാൽ അഞ്ച് മിനുട്ട് കൊണ്ട് തണുപ്പ് 'മെഡുല ഒബ്ലംഗേറ്റ'യിൽ എത്തും. (ഹൈസ്കൂൾ ക്ലാസ്സിൽ പഠിച്ച ബയോളജിയിൽ ഇപ്പോഴും മങ്ങാതെ നില്ക്കുന്നത് ഈ 'ഒബ്ലംഗേറ്റ' മാത്രമാണ്). ഇത്തരം സന്ദർഭങ്ങളിൽ ഷൂ ഇട്ടു നമസ്കരിക്കാം എന്ന് പറഞ്ഞപ്പോൾ 'മുസല്ല'യില്ലല്ലോ എന്നായി പയ്യൻ. ചുരുക്കത്തിൽ അവന് നമസ്കരിക്കാനുള്ള പരിപാടിയില്ല എന്ന് മനസ്സിലായി. ഞങ്ങളുടെ കയ്യിലുള്ള സാധനങ്ങളെല്ലാം അവനെ ഏല്പിച്ചു നമസ്കരിക്കാൻ നിന്നു.
നമസ്കാരം തുടങ്ങിയപ്പോഴാണ് എന്റെ മനസ്സിലേക്ക് ഒരു ചിന്ത പാഞ്ഞെത്തിയത്. (എല്ലാ ചിന്തയും പാഞ്ഞെത്താറുള്ളത് അപ്പോഴാണല്ലോ). പയ്യൻ സാധനങ്ങളുമായി കടന്നു കളയുമോ? വില കൂടിയ മൊബൈലുകളും ക്യാമറകളുമുണ്ട്. ഉള്ളത് പറയാമല്ലോ നമസ്കാരത്തിൽ ഞാൻ ഇടം കണ്ണിട്ട് നോക്കി. (പടച്ചോൻ പൊറുക്കട്ടെ). പയ്യൻ പരിസരത്തു തന്നെയുണ്ട്. സുജൂദിൽ പോയി എഴുന്നേറ്റു കഴിഞ്ഞപ്പോൾ അവനെ കാണുന്നില്ല. ഇത് വരെ എടുത്ത ഫോട്ടോകളും ബേഗും മൊബൈലുകളും പണവുമെല്ലാം സ്വാഹ.. ഒരു വിധം നമസ്കാരം കഴിച്ചു തിരിഞ്ഞു നോക്കിയപ്പോൾ പയ്യൻ അല്പം പിറകിലായി ഫോട്ടോയെടുത്ത് കൊണ്ടിരിക്കുന്നു. അവൻ ഓടി വന്നു എടുത്ത ഫോട്ടോകൾ കാണിച്ചു തന്നു. ഞങ്ങൾ നമസ്കരിക്കുന്നതിന്റെ വിവിധ ഫോട്ടോകൾ.. അടുത്തു നിന്നും അകലെ നിന്നും എടുത്തവ. പാവം. വെറുതെ തെറ്റിദ്ധരിച്ചു!!.
ഏതാണ്ട് രണ്ടു മണിക്കൂറോളം ആ പർവത ശിഖരത്തിൽ ചിലവഴിച്ച ശേഷം ഞങ്ങൾ മടങ്ങി. കാശ്മീരും അവിടത്തെ ജനതയും ആ മണ്ണിന്റെ മനോഹാരിതയും വാക്കുകൾക്ക് അതീതമാണ്. തീവ്രവാദികളുടെ വിളയാട്ടവും പട്ടാളത്തിന്റെ വൻ സാന്നിധ്യവുമില്ലാത്ത ഒരു സമാധാന ഭൂമിയായി ഇവിടം മാറിയിരുന്നുവെങ്കിലെന്ന് ഈ മണ്ണിലൂടെ കടന്നു പോകുന്ന ആരും കൊതിച്ചു പോകും. തിരിച്ചു പോരുമ്പോൾ ഗൈഡ് പയ്യൻ കൂലൂവിനെ അവനെ കയറ്റിയ അതേ സ്ഥലത്ത് തന്നെ (ടംഗ് മാർഗ്) ഞങ്ങൾ ഇറക്കി. അവൻ ചോദിച്ചതിലും ഇരുനൂറ് രൂപ അധികം നൽകി. നോട്ടുകൾ എണ്ണിനോക്കി അവൻ വെളുക്കെ ചിരിച്ചു. പിന്നെ കൈവീശി ഞങ്ങളെ യാത്രയയച്ചു. അങ്ങകലെ താഴ്വരയിൽ റാന്തൽ വിളക്കുകൾ മുനിഞ്ഞ് കത്തുന്ന കൊച്ചു കുടിലുകൾ പൊട്ടുകൾ പോലെ കാണാം. പയ്യൻ ആ ഭാഗത്തേക്ക് നടന്ന് പോകുന്നത് കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു. അതിലേതോ ഒരു കുടിലിൽ അവൻ വരുന്നതും കാത്ത് ഒരു കുടുംബം കാത്തിരിക്കുന്നുണ്ടാവണം. ടൂറിസ്റ്റുകളിൽ നിന്ന് വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകളാണല്ലോ അവരിൽ പലരുടെയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. നേരം ഇരുട്ടിത്തുടങ്ങുന്നുണ്ട്. രാത്രി വൈകുന്നതിന് മുമ്പ് ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലെത്തണം. രത്തൻ സിംഗ് വണ്ടിയുടെ സ്പീഡ് കൂട്ടി. കീർത്തിചക്രയിലെ കശ്മീർ ഗാനം സ്റ്റീരിയോയിൽ നിന്ന് മെല്ലെ കേൾക്കാം..
ഖുദാ സേ മന്നത്ത് ഹേ മേരി
ലോട്ടാ ദേ ജന്നത്ത് വോ മേരി..
Related Posts
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്
ഹിറാ ഗുഹയില്‍ ഒരു രാത്രി
ചെങ്കടലില്‍ ഒരു ബ്ലോഗ് മീറ്റ്
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
തലേ ദിവസം ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ അന്തിയുറങ്ങിയതിന്റെയും വെയിൽ മൂക്കുന്നത് വരെ തടാകത്തിൽ കറങ്ങിയതിന്റെയും ആവേശം ഒട്ടും ചോർന്ന് പോകാതെയാണ് ഗുൽമാർഗിലേക്കുള്ള യാത്ര ഞങ്ങൾ തുടങ്ങിയത്. മഞ്ഞു മൂടിയ ഹിമാലയ നിരകളുടെ മുകളിലേക്കാണ് പോകുന്നത്. അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോപ്പ് വേയിലൂടെ കേബിൾ കാറിൽ വേണം പർവത മുകളിലെത്താൻ !!. ഓർക്കുമ്പോൾ ത്രില്ലടിക്കുന്നുണ്ട്. ശ്രീനഗറിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ വിശന്ന് തുടങ്ങിയിട്ടുണ്ട്. 'സിറ്റിയിൽ നിന്ന് ഭക്ഷണം കഴിക്കേണ്ട, വഴിയിൽ മലനിരകളുടെ പ്രാന്ത പ്രദേശത്ത് ഹോട്ടലുകൾ ഉണ്ട്. അവിടെ നിന്ന് കഴിക്കുന്നതാണ് നല്ലത്' ഡ്രൈവർ രത്തൻ സിംഗ് അഭിപ്രായപ്പെട്ടു. വളരെ കുറച്ചേ സംസാരിക്കുകയുള്ളൂവെങ്കിലും രത്തൻ സിംഗ് പറയുന്നത് കിടുകിടിലൻ അഭിപ്രായങ്ങളായിരിക്കും. ഒരു റിട്ടയേഡ് പട്ടാളക്കാരന്റെ മനസ്സല്ല, കൗതുകിയായ ഒരു ടൂറിസ്റ്റിന്റെ മനസ്സാണ് അയാൾക്കുള്ളത്. സിറ്റിയിലെ ഹോട്ടലുകളിൽ നിന്ന് നാം എത്രയെത്ര ഭക്ഷണങ്ങൾ കഴിച്ചിരിക്കുന്നു. പക്ഷേ ഏതെങ്കിലും ഗ്രാമപ്രദേശത്തെ ഓല മേഞ്ഞ കൊച്ചു ചായക്കടകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ഓർമകളേ പലപ്പോഴും മനസ്സിൽ ബാക്കി നിൽക്കാറുള്ളൂ. അതുകൊണ്ട് തന്നെ ഭക്ഷണം അല്പം വൈകിയാലും വേണ്ടിയില്ല, സർദാർജിയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.
കാഴ്ചകൾ കണ്ട് പോകാൻ പാകത്തിൽ വളരെ മെല്ലെയാണ് രത്തൻ സിംഗ് വണ്ടിയോടിക്കുന്നത്. താഴ്വാരങ്ങളിലെ ചെടികളും പൂക്കളും തഴുകിയെത്തുന്ന കാറ്റിന് പോലും സുഗന്ധമാണ്. പൂത്ത് നില്ക്കുന്ന കടുക് പാടങ്ങളുടെ ഓരത്ത് ഫോട്ടോയെടുക്കാൻ വേണ്ടി വണ്ടി നിർത്തി. കാശ്മീർ ശാന്തമാകുമ്പോൾ ഹിന്ദി സിനിമാ ഗാനങ്ങളുടെ ചിത്രീകരണത്തിന് വേണ്ടി സിനിമാക്കാർ എത്താറുള്ള വഴികളാണ് ഇത്.. ഷാരൂഖ് ഖാനും കാജളും സ്ലോ മോഷനിൽ ഈ പാടത്തു കൂടെ ഓടിയിരിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇതുപോലൊരു മനോഹരഭൂമി സംഘർഷ ഭരിത മേഖലയായി രൂപാന്തരപ്പെട്ടത് ഇവിടെ ജീവിക്കുന്നവരുടെ മാത്രമല്ല, സഞ്ചാരം ഇഷ്ടപ്പെടുന്ന ലോകത്തെ ഓരോ മനുഷ്യന്റെയും നഷ്ടമാണ്.
വഴിയോരങ്ങളിലെ ഹോട്ടലുകൾ കാണുമ്പോൾ ഞങ്ങൾ പ്രതീക്ഷിക്കും രത്തൻ സിംഗ് വണ്ടി നിർത്തുമെന്ന്. പക്ഷേ പുള്ളി കൂസലില്ലാതെ പോവുകയാണ്. ജേഷ്ഠൻ റസാക്കിന്റെ സുഹൃത്ത് കൂടിയാണ് രത്തൻ സിംഗ്. എക്സ് മിലിട്ടറിക്കാരൻ. കാശ്മീരിൽ പലയിടത്തും സേവനമനുഷ്ടിച്ചിട്ടിട്ടുണ്ട്. പഞ്ചാബിൽ നിന്നും ഒരു സ്കോർപിയോ കാറിൽ റോഡ് മാർഗമാണ് ഞങ്ങളുടെ ആറംഗ സംഘം വരുന്നത്. അതുകൊണ്ട് വഴികൾ കൃത്യമായി പരിചയമുള്ള ഒരാൾ കൂടെ വേണം എന്ന ചിന്തയാണ് രത്തൻ സിംഗിനെ കൂടെ കൂട്ടാൻ പ്രചോദനമായത്. മാത്രമല്ല യാത്ര കാശ്മീരിലേക്കായതിനാൽ അല്പസ്വല്പം ഭയം എല്ലാവരിലുമുണ്ട്. കാശ്മീരിൽ നിന്ന് വരുന്ന വാർത്തകൾ അത്തരത്തിലുള്ളവയാണല്ലോ. കാശ്മീരിൽ സേവനമനുഷ്ടിച്ച ഒരു പട്ടാളക്കാരൻ കൂടെയുള്ളത് യാത്രയിലുടനീളം ഒരു വലിയ അനുഗ്രഹമായിരുന്നു എന്നത് പറയാതെ വയ്യ.
അതിനൊരുദാഹരണം പറയാം. പഞ്ചാബിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്രയിൽ ജമ്മു പിന്നിട്ട ശേഷം ഉദംപൂർ ജില്ലയുടെ തുടക്കത്തിൽ ആണെന്ന് തോന്നുന്നു. നന്ദിനി ചുരത്തിൽ വെച്ച് ഞങ്ങളുടെ വണ്ടിയുടെ ടയർ പഞ്ചറായി. വിജനമായ പ്രദേശം. മരം കോച്ചുന്ന തണുപ്പ്. ഇടയ്ക്കിടെ കടന്നു പോകുന്ന പട്ടാള ട്രക്കുകളല്ലാതെ മറ്റൊന്നും കാണാനില്ല. പത്ത് പട്ടാള ട്രക്കുകൾ പോകുമ്പോൾ ഒരു സിവിലിയൻ വണ്ടി കണ്ടാലായി. വണ്ടി സൈഡാക്കി രത്തൻ സിംഗ് സ്റ്റെപ്പിനി മാറ്റുന്ന തിരക്കിലാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനായി ഞങ്ങൾ പുറത്തിറങ്ങി നടന്നു. എവിടെ നിന്നോ ചാടിവീണ ഒരു കുരങ്ങൻ ഗഫൂറിന്റെ കയ്യിലെ വാട്ടർ ബോട്ടിൽ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഞാനാണെങ്കിൽ ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. നല്ല പോസ് കിട്ടാൻ വേണ്ടി റോഡിന്റെ വക്കത്തെ ഒരു പാറപ്പുറത്ത് കയറി നിന്നു. പൊടുന്നനെ പിറകിൽ നിന്ന് ഒരു പ്രത്യേക ശബ്ദം. നീട്ടിയുള്ള വിസിലടിയും!!. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പട്ടാളക്കാരൻ തോക്ക് ചൂണ്ടി നില്ക്കുന്നു. ആ പാറയിടുക്ക് ഒരു പട്ടാള ബങ്കറാണ്. അവിടെ വെച്ച് ഫോട്ടോയെടുക്കാൻ അനുവദിക്കില്ല. എന്റെ ക്യാമറ തരാൻ പട്ടാളക്കാരൻ ആവശ്യപ്പെട്ടു.
ഈ ശബ്ദവും ബഹളവും കേട്ട് രത്തൻ സിംഗ് ഓടിയെത്തി. പട്ടാളക്കാരനുമായി എന്തോ സംസാരിച്ചു. അതോടെ അയാൾ കൂളായി. ഇവിടെ വെച്ച് ഫോട്ടോ എടുക്കരുത് എന്ന് സൗമ്യമായി പറഞ്ഞു. പിന്നീട് രത്തൻ സിംഗ് പറഞ്ഞു. ഞാൻ ഫോട്ടോകൾ എടുക്കുമ്പോൾ പല പ്രാവശ്യം ആ പട്ടാളക്കാരൻ വിസിലടിച്ചിരുന്നുവത്രേ. അതെന്റെ ശ്രദ്ധയിൽ പെട്ടില്ല എന്ന് മാത്രമല്ല, അയാളിരിക്കുന്ന ബങ്കറിന്റെ മുകളിൽ കയറി ഫോട്ടോയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ!!.. അതാണ് അയാൾ തോക്ക് ചൂണ്ടാൻ കാരണം. രത്തൻ സിംഗ് കൂടെയുള്ളത് കൊണ്ട് രക്ഷപ്പെട്ടു എന്ന് പറയാമല്ലോ. സംഗതി എന്തായാലും ആ പട്ടാളക്കാരനോട് മനസ്സിൽ വല്ലാത്ത ബഹുമാനം തോന്നി. വിജനമായ ഈ പ്രദേശത്ത് ഈ കൊടിയ തണുപ്പിൽ തോക്ക് ചൂണ്ടി രാജ്യത്തിന് കാവൽ നില്ക്കുകയാണ്. ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പട്ടാളക്കാർ കാവൽ നിൽക്കുന്നത് യാത്രയിലുടനീളം കണ്ടിട്ടുണ്ട്. അതിർത്തികളിലെ പട്ടാളക്കാർ സ്ത്രീകളോടും മറ്റും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഏറെ വായിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവരെക്കുറിച്ചു കൂടി നാം ഓർക്കേണ്ടതുണ്ട്.
Ice n Spice Restaurant
ശ്രീനഗറിൽ നിന്ന് ഏതാണ്ട് നാല്പത് കിലോമീറ്റർ സഞ്ചരിച്ചു കാണണം. ടംഗ് മാർഗ് എന്ന സ്ഥലത്ത് ഒരു മലയടിവാരത്തിൽ ഒരു കൊച്ചു ഹോട്ടലിന്റെ സമീപം രത്തൻ സിംഗ് വണ്ടി നിർത്തി. Ice N Spice Restaurant. ഉച്ച സമയത്തും മഞ്ഞു മൂടിക്കെട്ടിയ അന്തരീക്ഷം. ഹോട്ടലിനു മുന്നിൽ ഒരു കൂറ്റൻ നായ കാവലിരിക്കുന്നുണ്ട്. ബാരാമുള്ള ജില്ലയാണ് ഇത്. തീവ്രവാദി ആക്രമണങ്ങളുടെയും സംഘട്ടനങ്ങളുടെയും വാർത്തകൾക്കിടയിൽ എപ്പോഴും കേൾക്കാറുള്ള പദമാണ് ബാരാമുള്ള. ഭക്ഷണം ഓർഡർ ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി. കുറച്ച് സമയമെടുക്കും അത് തയ്യാറായി വരാൻ. താഴ്വാരത്ത് കൊച്ചു വീടുകൾ കാണാം. തകര ഷീറ്റ് കൊണ്ട് മറച്ചതു പോലെയുള്ള കൊച്ചു കുടിലുകൾ. മഞ്ഞ് പെയ്യുന്ന ഈ പ്രദേശത്ത് ഇത്തരം കുടിലുകളിൽ കഴിയുന്ന പാവം ഗ്രാമീണരുടെ ജീവിതാവസ്ഥകൾ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. പർവത നിരകകൾക്കപ്പുറത്തു പാക്കിസ്ഥാൻ. ഇപ്പുറത്ത് ഇന്ത്യ. അങ്ങിങ്ങായി പട്ടാളത്തിന്റെ ഔട്ട് പോസ്റ്റുകൾ..
വീടുകളുടെ ഭാഗത്തേക്ക് നോക്കി നിൽക്കുമ്പോൾ രണ്ടു പയ്യന്മാർ നടന്നു വരുന്നു. ഞങ്ങൾ കുശലമന്വേഷിച്ചു. ഗൈഡായി കൂടെ പോകാൻ ടൂറിസ്റ്റുകളെ തേടിയിറങ്ങിയതാണവർ. മുന്നൂറ് രൂപ തന്നാൽ ഗുൽമാർഗിലെ എല്ലാ സ്ഥലങ്ങളും കാണിച്ചു തരാമെന്ന് രണ്ടു പേരിൽ ചെറിയ പയ്യൻ പറഞ്ഞു. വിശന്ന് വലഞ്ഞ പോലുള്ള അവന്റെ മുഖവും ദയനീയമായ കണ്ണുകളും കണ്ടപ്പോൾ പാവം തോന്നി. ഞാൻ പേര് ചോദിച്ചു. മുഹമ്മദ് അമീൻ കൂലൂ. വീടെവിടെയാണ് എന്ന് ചോദിച്ചപ്പോൾ താഴ്വാരയിലെ ഒരു കൊച്ചു കൂരയുടെ ഭാഗത്തേക്ക് കൈചൂണ്ടിക്കാണിച്ചു. എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവൻ എന്റെ കണ്ണിലേക്ക് നോക്കി. മറുപടിയൊന്നും പറഞ്ഞില്ല. വീണ്ടും ചോദിച്ചപ്പോൾ സ്കൂളിൽ പോകുന്നില്ല എന്ന് മാത്രം പറഞ്ഞു. അതെന്തേ എന്ന് ഞാൻ വീണ്ടും ചോദിച്ചപ്പോൾ ദയനീയമായ മറ്റൊരു നോട്ടം മാത്രമാണ് അവനിൽ നിന്ന് കിട്ടിയത്. ഞാൻ പിന്നീടൊന്നും ചോദിച്ചില്ല. അവന്റെ തോളിൽ തട്ടി ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചൂടുള്ള ചപ്പാത്തിയും കുറുമയും റെഡിയായിട്ടുണ്ട്.
ഭക്ഷണ ശേഷം യാത്ര തുടർന്നു. മഞ്ഞു മൂടിക്കിടക്കുന്ന മലഞ്ചെരുവുകളിലൂടെ ചെങ്കുത്തായ കയറ്റങ്ങൾ സ്കോർപ്പിയോ അനായാസമായി കയറുന്നുണ്ട്. ദേവദാരുവും കുത്തനെ വളർന്നു നില്ക്കുന്ന പൈൻ മരങ്ങളുമാണ് റോഡിനിരുവശവും. കൊടും തണുപ്പിനാൽ മഞ്ഞുറഞ്ഞ് കിടക്കുന്ന ഗുൽമാർഗിൽ സ്ഥിരതാമാസക്കാരില്ല എന്നും ടൂറിസ്റ്റുകളെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികളും റിസോർട്ടുകകളും മാത്രമേയുള്ളുവെന്നും ഡ്രൈവർ രത്തൻ സിംഗ് പറഞ്ഞു. മുന്നോട്ട് പോകും തോറും പരിസരങ്ങളിലെ മഞ്ഞു പാളികളുടെ കനവും തോതും വർദ്ധിച്ചു വന്നു. മൂന്ന് മണിയോടെ ഗുൽമാർഗിലെത്തി. ആകാശം മുട്ടി നിൽക്കുന്ന ഹിമക്കരടികൾ പോലെ കൂറ്റൻ പർവത നിരകൾ മുന്നിൽ. അവയുടെ മുകളിലേക്ക് റോപ്പ് വേയിലൂടെ കേബിൾ കാറുകൾ ഇഴഞ്ഞു നീങ്ങുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ടൂറിസ്റ്റുകൾ.. ചിലർ കുതിരപ്പുറത്ത് സവാരി നടത്തുന്നു. മറ്റു ചിലർ ടീ ഷോപ്പുകളിൽ നിന്ന് ചൂടുള്ള ചായ നുണയുന്നു. മഞ്ഞു മലയിൽ കയറണമെങ്കിൽ അതിനു പ്രത്യേകം റബ്ബർ ഷൂ ധരിക്കണമെന്ന് പയ്യൻ മുഹമ്മദ് കൂലൂ പറഞ്ഞു. അവ വാടകയ്ക്ക് നല്കുന്ന കടകളുണ്ട്. അവൻ എല്ലാവർക്കും കട്ടിയുള്ള റബ്ബർ കാലുറകൾ കൊണ്ട് വന്നു.
ഗൊണ്ടോല എന്ന പേരിലാണ് ഈ കേബിൾ കാറുകൾ വിളിക്കപ്പെടുന്നത്. ജമ്മു കാശ്മീർ ടൂറിസം വകുപ്പ് ഫ്രഞ്ച് കമ്പനിയായ പൊമഗാൾസ്കിയുമായി സഹകരിച്ചാണ് പതിനാലായിരം അടി ഉയരത്തിലുള്ള കൊങ്ങ്ഡൂർ പർവത നിരയിലേക്ക് റോപ് വേ നിർമ്മിച്ചത്. ഹിമാലയ നിരകളിലെ അഫർവാത്ത് ഗിരിയുടെ ഭാഗമാണ് കൊങ്ങ്ഡൂർ. രണ്ട് സ്റ്റേഷനുകളാണ് ഈ യാത്രയിൽ ഉള്ളത്. താരതമ്യേന ഉയരം കുറഞ്ഞ ആദ്യ സ്റ്റേഷനിൽ പോയി തിരിച്ചു വരുവാൻ ഒരാൾക്ക് മുന്നൂറ് രൂപയാണ് ഫീസ്. ഏറ്റവും മുകളിലുള്ള രണ്ടാമത്തെ ഹിമപർവതത്തിലേക്ക് അഞ്ഞൂറ് രൂപയും. ഒരു കേബിൾ കാറിൽ മൂന്ന് മുതൽ ആറ് പേർക്ക് വരെ ഇരിക്കാം. മഞ്ഞു മലകൾക്ക് മുകളിലൂടെയുള്ള ആ യാത്ര മറക്കാനാവാത്ത ഒരു അനുഭവമാണ്. ഒരു റോപ്പിലൂടെ ഞങ്ങൾ മുകളിലേക്ക് കയറുമ്പോൾ മറ്റൊരു റോപ്പിലൂടെ യാത്ര കഴിഞ്ഞ് മടങ്ങുന്ന കാറുകൾ.. ഗൊണ്ടോലയുടെ ഗ്ലാസ്സിന് മുകളിൽ ചെറിയ മഞ്ഞു കട്ടകൾ വന്നിടിക്കുന്നുണ്ട്. ഏതാണ്ട് പതിനഞ്ച് മിനുട്ട് നേരമെടുത്തു പർവത മുകളിലെത്താൻ. ഞങ്ങൾ ഗൊണ്ടോലയിൽ നിന്ന് ഇറങ്ങുമ്പോൾ നൂറുകണക്കിന് ടൂറിസ്റ്റുകൾ അവിടെയുണ്ട്. മഞ്ഞു മലകളിൽ ഓടിക്കളിക്കുന്നവർ.. ഫോട്ടോയെടുക്കുന്നവർ. മഞ്ഞു കട്ടകൾ പരസ്പരം എറിഞ്ഞു കളിക്കുന്നവർ. കുതിര സവാരി, സ്കീയിംഗ്, ഗോൾഫ്, ചൂടുള്ള ഭക്ഷണം തുടങ്ങി എല്ലാം അവിടെയുണ്ട്. കയ്യിലുള്ള കാശിന് അനുസരിച്ച് എന്ത് വേണമെങ്കിലുമാവാം.
നമസ്കാര സമയമായപ്പോൾ അതവിടെ വെച്ചു തന്നെ ആകാം എന്ന് തീരുമാനിച്ചു. പക്ഷേ പയ്യൻ കൂലൂ ഉടക്കിട്ടു. 'ഇവിടെയൊന്നും വൃത്തിയുണ്ടാവില്ല'. 'അത് കുഴപ്പമില്ല. ഉള്ള വൃത്തി മതി' എന്ന് ലത്തീഫ്ക്ക പറഞ്ഞു. അപ്പോൾ ഷൂ ഇട്ടാണോ നമസ്കരിക്കുന്നത് എന്നായി. മൈനസ് ഡിഗ്രീയുള്ള ഈ മഞ്ഞു മലയിൽ ഷൂ ഊരി നിന്നാൽ അഞ്ച് മിനുട്ട് കൊണ്ട് തണുപ്പ് 'മെഡുല ഒബ്ലംഗേറ്റ'യിൽ എത്തും. (ഹൈസ്കൂൾ ക്ലാസ്സിൽ പഠിച്ച ബയോളജിയിൽ ഇപ്പോഴും മങ്ങാതെ നില്ക്കുന്നത് ഈ 'ഒബ്ലംഗേറ്റ' മാത്രമാണ്). ഇത്തരം സന്ദർഭങ്ങളിൽ ഷൂ ഇട്ടു നമസ്കരിക്കാം എന്ന് പറഞ്ഞപ്പോൾ 'മുസല്ല'യില്ലല്ലോ എന്നായി പയ്യൻ. ചുരുക്കത്തിൽ അവന് നമസ്കരിക്കാനുള്ള പരിപാടിയില്ല എന്ന് മനസ്സിലായി. ഞങ്ങളുടെ കയ്യിലുള്ള സാധനങ്ങളെല്ലാം അവനെ ഏല്പിച്ചു നമസ്കരിക്കാൻ നിന്നു.
നമസ്കാരം തുടങ്ങിയപ്പോഴാണ് എന്റെ മനസ്സിലേക്ക് ഒരു ചിന്ത പാഞ്ഞെത്തിയത്. (എല്ലാ ചിന്തയും പാഞ്ഞെത്താറുള്ളത് അപ്പോഴാണല്ലോ). പയ്യൻ സാധനങ്ങളുമായി കടന്നു കളയുമോ? വില കൂടിയ മൊബൈലുകളും ക്യാമറകളുമുണ്ട്. ഉള്ളത് പറയാമല്ലോ നമസ്കാരത്തിൽ ഞാൻ ഇടം കണ്ണിട്ട് നോക്കി. (പടച്ചോൻ പൊറുക്കട്ടെ). പയ്യൻ പരിസരത്തു തന്നെയുണ്ട്. സുജൂദിൽ പോയി എഴുന്നേറ്റു കഴിഞ്ഞപ്പോൾ അവനെ കാണുന്നില്ല. ഇത് വരെ എടുത്ത ഫോട്ടോകളും ബേഗും മൊബൈലുകളും പണവുമെല്ലാം സ്വാഹ.. ഒരു വിധം നമസ്കാരം കഴിച്ചു തിരിഞ്ഞു നോക്കിയപ്പോൾ പയ്യൻ അല്പം പിറകിലായി ഫോട്ടോയെടുത്ത് കൊണ്ടിരിക്കുന്നു. അവൻ ഓടി വന്നു എടുത്ത ഫോട്ടോകൾ കാണിച്ചു തന്നു. ഞങ്ങൾ നമസ്കരിക്കുന്നതിന്റെ വിവിധ ഫോട്ടോകൾ.. അടുത്തു നിന്നും അകലെ നിന്നും എടുത്തവ. പാവം. വെറുതെ തെറ്റിദ്ധരിച്ചു!!.
ഏതാണ്ട് രണ്ടു മണിക്കൂറോളം ആ പർവത ശിഖരത്തിൽ ചിലവഴിച്ച ശേഷം ഞങ്ങൾ മടങ്ങി. കാശ്മീരും അവിടത്തെ ജനതയും ആ മണ്ണിന്റെ മനോഹാരിതയും വാക്കുകൾക്ക് അതീതമാണ്. തീവ്രവാദികളുടെ വിളയാട്ടവും പട്ടാളത്തിന്റെ വൻ സാന്നിധ്യവുമില്ലാത്ത ഒരു സമാധാന ഭൂമിയായി ഇവിടം മാറിയിരുന്നുവെങ്കിലെന്ന് ഈ മണ്ണിലൂടെ കടന്നു പോകുന്ന ആരും കൊതിച്ചു പോകും. തിരിച്ചു പോരുമ്പോൾ ഗൈഡ് പയ്യൻ കൂലൂവിനെ അവനെ കയറ്റിയ അതേ സ്ഥലത്ത് തന്നെ (ടംഗ് മാർഗ്) ഞങ്ങൾ ഇറക്കി. അവൻ ചോദിച്ചതിലും ഇരുനൂറ് രൂപ അധികം നൽകി. നോട്ടുകൾ എണ്ണിനോക്കി അവൻ വെളുക്കെ ചിരിച്ചു. പിന്നെ കൈവീശി ഞങ്ങളെ യാത്രയയച്ചു. അങ്ങകലെ താഴ്വരയിൽ റാന്തൽ വിളക്കുകൾ മുനിഞ്ഞ് കത്തുന്ന കൊച്ചു കുടിലുകൾ പൊട്ടുകൾ പോലെ കാണാം. പയ്യൻ ആ ഭാഗത്തേക്ക് നടന്ന് പോകുന്നത് കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു. അതിലേതോ ഒരു കുടിലിൽ അവൻ വരുന്നതും കാത്ത് ഒരു കുടുംബം കാത്തിരിക്കുന്നുണ്ടാവണം. ടൂറിസ്റ്റുകളിൽ നിന്ന് വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകളാണല്ലോ അവരിൽ പലരുടെയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. നേരം ഇരുട്ടിത്തുടങ്ങുന്നുണ്ട്. രാത്രി വൈകുന്നതിന് മുമ്പ് ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലെത്തണം. രത്തൻ സിംഗ് വണ്ടിയുടെ സ്പീഡ് കൂട്ടി. കീർത്തിചക്രയിലെ കശ്മീർ ഗാനം സ്റ്റീരിയോയിൽ നിന്ന് മെല്ലെ കേൾക്കാം..
ഖുദാ സേ മന്നത്ത് ഹേ മേരി
ലോട്ടാ ദേ ജന്നത്ത് വോ മേരി..
(ഇവിടെയും വായിക്കാം - ഇന്ത്യാവിഷൻ ലൈവ്)
Related Posts
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്
ഹിറാ ഗുഹയില്‍ ഒരു രാത്രി
ചെങ്കടലില്‍ ഒരു ബ്ലോഗ് മീറ്റ്
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
ഹോ .... ഇപ്പോഴും തണുപ്പ് എന്റെ ശരീരത്തിൽ തുളച്ചുകയറുന്നു ....... :), അതിമനോഹരമായി .
ReplyDeleteഇക്കാ നിങ്ങൾക്ക് യാത്രാവിവരണം എഴുതുന്ന പണി (!!) നന്നായി ചേരും . എത്ര സുഖകരമായിട്ടാണ് ഓരോ വിവരണവും വായിച്ചതെന്നോ !!
യുദ്ധങ്ങൾ ഉണ്ടാകാതിരിക്കട്ടെ ... കശ്മീർ സുന്ദരിയായിരിക്കട്ടെ .........
(ഇത്തവണ സന്തോഷ വാർത്ത പറഞ്ഞത് കൊണ്ട് ബഷീർ എന്നാ പേര് നിലനിര്‍ത്തിക്കോ !!)
വളരെ മനോഹരമായ യാത്ര............ എത്രയും പെട്ടൊന്ന് ഈ താഴ്വരയില് എത്തിയിരുന്നെങ്കില്‍...........
ReplyDeleteകുറച്ചുകാലം വള്ളികുന്നില്‍ കറുത്ത പുകയായിരുന്നു.വെറുതെ എന്തെങ്കിലും എഴുത്തുന്ന ആളല്ല ബഷീര്‍ക്ക അതുകൊണ്ട് തന്നെ എന്തോ കനപ്പെട്ടത്ത് വരുന്നുണ്ട് മനസ്സിലായിരുന്നു.
ReplyDeleteയാത്രാവിവരണം അതി ഗഭീരമായിരുന്നു.
സുന്ദരിയായ കാശ്മീരിന്റെ സൗന്ദര്യത്തെ മുഴുവന്‍ എഴുതിലൂടെ ആവാഹിച്ചിരിക്കുന്നു.ഇത് വായിച്ച കഴിഞ്ഞപ്പോള്‍ കശ്മീര്‍ കണ്ടതുപോലെ തോന്നി.
ഒരുപാട് കാലം കേരളം രാഷ്ട്രീയം ഇള്ളക്കി മറിഞ്ഞപ്പോള്‍ ബഷീറക്ക എഴുതാത്തിരുന്ന കാരണം പിടികിടി കാരണം ബഷീറക്കയുടെ മനസ്സ് ഇപ്പോഴും കാശ്മീരില്‍ ആണ്ണല്ലേ????????????????
ഭൂമിലെ സ്വര്‍ഗ്ഗവാസം ഗഭീരമാക്കിയല്ലേ
ബഷീർക, യാത്രാവിവരണം എഴുതുമ്പോഴാണ് നിങ്ങൾ കൂടുതൽ ശോഭിക്കുന്നത്. എത്ര മനോഹരമായ അവതരണം. പോസ്റ്റുകൾ കാണാതിരുന്നപ്പോൾ എഴുത്ത് നിരത്തിയോ എന്ന് പേടിച്ചിരുന്നു. ഈ കിടിലൻ പോസ്റ്റോടെ ആ ഭയം മാറിക്കിട്ടി
ReplyDeleteമേരാ കാശ്മീർ... യാത്രാ വിവരണം അസ്സലായി ബഷീർ ജി.
ReplyDeleteTravelogue was excellent. You are proficient in that. Appreciate the effort.
ReplyDeleteയാത്ര വിവരണം വളരെ നന്നയി!! കാശ്മീരില്‍ എത്തിയ ഒരു പ്രതീധി ഉള്‍കൊള്ളാന്‍ സാധിച്ചു. എന്നാലും നിസ്കാരത്തിലെ പേടി അല്പം കൂടീപൊയൊ എന്നൊരു സംശയം ബാക്കി.. വിവരണത്തിനു അഭിനന്ദനങ്ങള്‍ !!!
ReplyDeleteകാശ്മീരിൽ തണുപ്പ ശരിക്കും കാണുന്നുണ്ട് എഴുത്തിൽ ,
ReplyDeleteമുഗൾ പൂന്തോട്ടത്തെ (Mugal Garden) കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല ,അതില്ലാതെ കാശ്മീര മുയുവാൻ ആവുമോ ?3 വര്‍ഷം മുനബ് 4 ദിവസം കാശ്മീരിൽ തങ്ങിയത് കുളിരുള്ള ഓര്മ തന്നെയാണ്, ഇനിയും കാണാൻ ഒരു പട ബാക്കി വച്ചിട്ടാണ് കാശ്മീരിൽ നിന്നും ഓരോ സഞ്ചാരിയും മടങ്ങുന്നത് എന്നാണ് അന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞത്.
താങ്കൾ സൂചിപ്പിച്ചത് ശരിയാണ്. മുഗൾ ഗാർഡനടക്കം കാശ്മീരിലെ പല കാഴ്ചകളെക്കുറിച്ചും പലർക്കും ധാരാളം പറയാനുണ്ടാകും. ഒരു ബ്ലോഗ് പോസ്റ്റിന്റെ പരിമിതിക്കുള്ളിൽ അവയെ ഒതുക്കനാകില്ല
Deleteബഷീര്‍ ,താങ്കളുടെ യാത്രാബ്ലോഗ് വളരെ നന്നായി.
ReplyDeleteഈ അനുഭവങ്ങള പങ്കു വെച്ചതിനു ഒരായിരം നന്ദി ബഷീര്ക. യാത്രയുടെ ബാക്കി ഭാഗങ്ങൾ കൂടി എഴുതുക.
ReplyDeleteകശ്മീര്‍ പോലെ മനോഹരമായ വിവരണം. ഈ യാത്രയില്‍ കൂടെ കൂട്ടിയതിന്.
ReplyDeleteപലേടത്തും ഞാനിട്ട കമന്റുകളില്‍ ആവര്‍ത്തിച്ചിട്ടുള്ള അമീര്‍ ഖുസ്രുവിന്റെ പ്രസിദ്ധമായ ഈരടി സിംപ്ലി പകര്‍ത്തട്ടെ.
അഗര്‍ ഫിര്‍ദൌസ് ബറൂയെ സമീന്‍ അസ്ത്
ഹമീ അസ്തോ ഹമീ അസ്തോ ഹമീ അസ്ത്
(ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗ......)
ആശംസകള്‍
അവസാനം മേരിയെ കുറിച്ച പറഞ്ഞത് മനസ്സിലായില്ല..
ReplyDeleteലോട്ടാ ദേ ജന്നത്ത് വോ മേരി എന്നാണ് ശരി , അല്ലെങ്കിൽ അർത്ഥം മാറും )
അത് ശരിയാക്കിയിട്ടുണ്ട്. Thank you for notifying it
Deleteഖുദാ സെ മന്നത്ത് ഹേ മേരി ...
ReplyDeleteറബ്ബിനോട് എന്റെ അഭിലാഷം ഇതാണ്
ലോട്ടാ ദേ ജന്നത്ത് വോ മേരി...
എനിക്കെന്റെ ആ സ്വര്‍ഗം (കശ്മീർ) തിരിച്ചു തരൂ...
വിജനമായ ഈ പ്രദേശത്ത് ഈ കൊടിയ തണുപ്പിൽ തോക്ക് ചൂണ്ടി രാജ്യത്തിന് കാവൽ നില്ക്കുകയാണ്. അതിർത്തികളിലെ പട്ടാളക്കാർ സ്ത്രീകളോടും മറ്റും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഏറെ വായിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവരെക്കുറിച്ചു കൂടി.......................
ReplyDeleteReally nice to learn about your trip / Photos . Reminded me of SK Pottakadu BALI Trip
ReplyDeleteദെ ഇതിലും ഗഫൂര്ക, ബഷീര്ക അടുത്ത ടൂറിനു "ഞാനും വരട്ടെയോ നിങ്ങളെ കൂടെ"?
ReplyDeleteഗഫൂറാണ് താരം!! ഞാനെപ്പോഴും ഗഫൂർ കാ ദോസ്താണ്
Deleteബഷീർ മനോഹരമായി എഴുതി എല്ലാം നേരിൽ കാണുന്നതുപോലെ കുലുവിന്റെ രൂപവും ആ ചോദ്യവും വേദനയായി.ഇതൊക്കെ എന്നാണ് പോയത് ഇപ്പോൽ നാട്ടിലുണ്ടോ ബഷീർ ?
ReplyDeleteനാട്ടിലുണ്ട്. ഒരു മാസത്തെ അവധിക്ക് വന്നതാണ്.
Deleteയാത്ര വിവരണം വളരെ മനോഹരമായി.
ReplyDeleteകാശ്മീരിനെ ഇങ്ങനെ കാണിചു കൊതിപ്പിക്കല്ലേ ബഷീര്‍ക്കാ .. ആ ഒബ്ലൊങ്കറ്റ തണുപ്പ് വല്ലാതെ കുളിര്‍ന്നു
ReplyDeleteവീണ്ടും പോയി അല്ലെ ..സന്തോഷം.എനിക്ക് ഇപ്പോഴും അവിടെ നിന്നും പോന്നതിന്റെ സങ്കടം പോയിട്ടില്ല.ഒരു കാര്യത്തില്‍ നന്ദിയുണ്ട്. കശ്മീരില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരെ മോശമായി ചിത്രീകരിക്കുന്നവര്ക്കിടെ നല്ല വാക്ക് പറഞ്ഞല്ലോ. മാസങ്ങളോളം മൈനസ് ഡിഗ്രീ താപ നിലയില്‍ രാത്രിയെന്നോ പലലെന്നോ വ്യത്യാസമില്ലാത്ത ജോലി ചെയ്യുന്ന മനുഷ്യരെ എത്ര മോശമായാണ് പലരും പറയുന്നത്. ഒരു നാട്ടില്‍ ഒരു ബലാല്‍സംഗം നടന്നാല്‍ ആ നാട്ടുകാരെല്ലാം ബലാല്സംഗക്കാരെന്ന് പറയുന്ന പോലെ
ReplyDeleteവീണ്ടും പോയതല്ല. മുമ്പ് എഴുതിയതിന്റെ ബാക്കിയാണ്. ഗുൽമാർഗിനെക്കുറിച്ച് എഴുതാമെന്നു മുമ്പ് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. നാട്ടിൽ വന്നപ്പോൾ വീട്ടിലെ കമ്പ്യൂട്ടറിൽ ആ യാത്രയുടെ ഫോട്ടോകളൊക്കെ കണ്ടപ്പോൾ എഴുതണമെന്ന് തോന്നി. കാശ്മീരിൽ ഏറെക്കാലം താമസിച്ച നിങ്ങൾക്കുമുണ്ടാകുമല്ലോ എഴുതാനേറെ.
Deleteമനോഹരമായി.
ReplyDeleteഈ പോസ്റ്റ് ഇവിടെയും വായിക്കാം
ReplyDeleteഇന്ത്യാവിഷൻ ലൈവ്
നന്നായിരിക്കുന്നു വിവരണം ...ഇതു വായിക്കുമ്പോൾ
ReplyDeleteഅവിടെ പോകാൻ കൊതിതോന്നുന്നു ഭഷീരിക്ക ..
ഗ്രാമത്തിൽ ഉള്ള ചായക്കട നോക്കിപ്പോയിട്ടു അവിടെ നിന്നും എന്താണ് കഴിച്ചതു എന്ന് പറഞ്ഞില്ല. അവിടെ എന്തൊക്കെ ഭക്ഷണം കിട്ടും?
ReplyDeleteഈ സ്വര്‍ഗ്ഗം നമ്മുടെതാണ്, ആര്‍ക്കും വിട്ടുകൊടുക്കരുത്. ഇത് ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ പൂന്തോട്ടം ആണ്. ഇവിടെ തീവ്രവാദത്തിനു വിത്ത് പാകാൻ ആണ് കേരളത്തിൽ റിക്രൂട്ടുമെന്റ് നടക്കുന്നത് എന്നത് വളരെ സങ്കടകരമായ കാര്യമാണ്.
കേരളത്തിന്റെ വടക്കന്‍ മേഘലകളില്‍ തീവ്രവാദമെന്നരോഗം പടര്‍ന്നുകഴിഞ്ഞിരിക്കുന്നു നായയെ വെട്ടി പരിശീലനം മനുഷ്യരൂപമുണ്ടാക്കി വെടിവെയ്പ് ഇതിനെയൊക്കെ ഒരു വണ്ടിയിലാക്കി പാകിസ്ഥാനിലേയ്ക്ക് അയക്കണം എങ്കിലെ നാട് രക്ഷപെടൂ അല്ലെങ്കില്‍ കേരളവും ഒരു കറാച്ചിയോ ബാഗ്ദാദോ ആയി മാറും പക്ഷികളുടെ കളകൂചനംമാറി യന്ത്രത്തോക്കുകളുടെ ഹുങ്കാര ശബ്ദം മാത്രമുള്ള നരഗം
Delete@Malak
Deleteഅവിടെ നിന്ന് കഴിച്ചത് ചപ്പാത്തിയും കുറുമയുമാണ്. വൈവിധ്യ പൂർണമായ വിഭവങ്ങൾ കാശ്മീരികളുടെ മെനുവിൽ ഉണ്ട്. വെജിറ്റബിൾ വിഭവങ്ങളോടൊപ്പം ഇറച്ചിയിൽ മട്ടണ്‍ കൊണ്ടുള്ള വിഭവങ്ങളാണ് കൂടുതൽ. ബീഫ് അവർ വല്ലാതെ കഴിക്കാറില്ലെന്ന് തോന്നുന്നു. ശ്രീനഗറിൽ ദാൽ തടാകക്കരയിലെ ഹോട്ടലിൽ നിന്ന് കഴിച്ച പ്രത്യേക മീൻ കറിയുടെ രുചി ഇപ്പോഴും നാവിലുണ്ട്
If there is heaven on earth it is here, it is here it is here
ReplyDeleteഭൂമിയില ഒരു സ്വര്‍ഗം ഉണ്ടെകിൽ അത് ഇതാണ്, ഇത് ഇതാണ്, അത് ഇതാണ്
ഈ വാക്കുകൾ അന്വർഥമാക്കുന്ന മനോഹാരിത. ആ നയന മനോഹരമായ ദൃശ്യങ്ങൾ വാക്കുകളിലേക്ക് ആവാഹിച്ച യാത്ര വിവരണം കേമം..
ഡും ഡും: പുലിയെ കണ്ടു പേടിച്ച നായയുടെ ഫോട്ടോ സൂപ്പർ ആയിട്ടുണ്ട്. :)
തെറ്റിദ്ധരിക്കരുത്; പുലി = ബഷീര്‍ ഇക്ക, നായ= ശെരിക്കും നായ :)
>>പുലി = ബഷീര്‍ ഇക്ക, നായ= ശെരിക്കും നായ:)
Delete:)
ജോർജ് ബുഷ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന കാലത്ത് ബുഷ് വളർത്തു നായയുമായി ഇരിക്കുന്ന ഫോട്ടോക്ക് ഒരു പത്രം നല്കിയ അടിക്കുറിപ്പ് വിവാദമായതായി കേട്ടിട്ടുണ്ട്. (ബുഷ് വളർത്തു നായയോടൊപ്പം. ഇടതു വശത്തിരിക്കുന്നതാണ് നായ' എന്നോ മറ്റോ ആയിരുന്നത്രെ അടിക്കുറിപ്പ്)
awesome
ReplyDeleteബഷീർ.. മനോഹരമായിരീയ്ക്കുന്നു വിവരണം... ഡൽഹിയിലേയ്ക്ക് കുടിയേറിയിട്ട് വർഷങ്ങൾ ഏറെ ക്കഴിഞ്ഞിരിയ്ക്കുന്നു... കാശ്മീർ എന്ന സ്വർഗ്ഗഭൂമി അന്നുമുതൽ ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടുനടക്കുകയാണ്.. ഒരിയ്ക്കൽ ആ സുന്ദരമായ ദേശത്തിന്റെ സൗന്ദര്യം ആവോളം നുകർന്ന്, കുറച്ചു ദിവസങ്ങളെങ്കിലും ചിലവഴിയ്ക്കണമെന്നുള്ള ആഗ്രഹത്തിന് ഈ കുറിപ്പുകൾ കൂടുതൽ പ്രചോദനമാകുന്നു...
ReplyDeleteas usual, excellent post. loved to see those places
ReplyDeleteഉഗ്രൻ വിവരണം !! കാശ്മീർ നേരിട്ട് കണ്ട പോലെ ...
ReplyDeleteമഞ്ഞിൽ നിന്നും വിരിഞ്ഞ പൂക്കൾ... മനോഹരം
ReplyDeleteവളരെ വളരെ നന്നായിട്ടുണ്ട്.
ReplyDeletepls visit my blog also...http://sabiteacher.blogspot.com
ReplyDeleteബഷീർക, വളരെ നന്നായിടുണ്ട്. ഞാൻ ആദ്യമായാണ് താങ്കളുടെ യാത്രാവിവരണം വായികുന്നത്, മാതൃഭൂമിയിൽ . എഴുത്തിലെ ജീവൻ എന്നെ താങ്കളുടെ ബ്ലോഗിൽ എത്തിച്ചു. ഒട്ടും നിരാശയുണ്ടാക്കിയില്ല . ഞാൻ ഭക്ഷണം പോലും മറന്നു വായിച്ചിരുന്നുപോയി . കാരണം അതിനേക്കാൾ വിഭവങ്ങൾ ഇവിടെയുണ്ട് .ബഷീർകയുടെ ( അങ്ങനെ വിളികുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് കരുതുന്നു ) യാത്രകൾ ഇനിയും തുടരുക..
ReplyDeleteWah...Super.All fee are less compared to Kerala !!
ReplyDelete