മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞ പോലെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ലേബർ റൂമിലെ ചാപിള്ളയിൽ അവസാനിച്ചിരിക്കുന്നു. ഈ സമരം കൊണ്ടുണ്ടായ ഏക നേട്ടം ആരോപണങ്ങളിൽ ചക്രശ്വാസം വലിച്ചിരുന്ന ഉമ്മൻ ചാണ്ടി ജാക്കിചാനെപ്പോലെ തിരിച്ചു വന്നിരിക്കുന്നു എന്നതാണ്. ഉമ്മൻ ചാണ്ടിയുടെ ഗ്രാഫ് കുത്തനെ ഉയർത്തുവാൻ സഖാക്കൾ തിരുവനന്തപുരത്ത് വെയില് കൊണ്ട് എന്ന് ചുരുക്കം. സമരമുഖങ്ങളിൽ കരുത്ത് തെളിയിച്ച് വളർന്നു വന്ന ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തിരിച്ചടി ഏറ്റു വാങ്ങി എന്നത് ഈ സമരത്തിന്റെ ബാക്കിപത്രവുമാണ്. ചാണ്ടിയുടെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇടതു പക്ഷ നേതാക്കൾക്ക്
ഇനി സന്തോഷ് പണ്ഡിറ്റിന്റെ ഡയലോഗിനെ ആശ്രയിക്കുകയല്ലാതെ മറ്റ്
വഴികളൊന്നുമില്ല. 'നീ ജയിച്ചെന്ന് കരുതി ഞങ്ങൾ തോറ്റെന്നു കരുതരുത്'
ഉമ്മൻ ചാണ്ടി രാജി വെക്കുക എന്ന ന്യായമെന്ന് തോന്നുന്ന ഒരു ആഹ്വാനവുമായാണ് ഇടതുപക്ഷം സമരമുഖത്ത് എത്തിയത്. ഏറെക്കുറെ ജനപിന്തുണ ഉറപ്പാക്കുന്ന കാര്യത്തിൽ അവർ വിജയിക്കുകയും ചെയ്തു. ഇത്രയേറെ മാധ്യമ പിന്തുണ ലഭിച്ച മറ്റൊരു സമരവും ഈയടുത്ത കാലത്തൊന്നും ഇടതുപക്ഷം നടത്തിയിട്ടില്ല. എന്നിട്ടുമെന്തേ ഇത്ര ദയനീയമായി ഈ സമരം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചത്. അവിശ്വസനീയമായ ഒരു പ്രഖ്യാപനമാണ് സമരം പിൻവലിച്ചതിലൂടെ പിണറായി സഖാവ് ഇന്ന് നടത്തിയത്. ഇടതുപക്ഷ മനസ്സുകളുടെ ആത്മവീര്യവും സമര വീര്യവും ഒന്നാകെ ചോർത്തിക്കളയുന്ന പ്രഖ്യാപനം.
ഈ സമരത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മൻ ചാണ്ടി രാജി വെക്കുക. ചാണ്ടി അധികാരത്തിൽ തുടർന്ന് കൊണ്ടുള്ള ഒരന്വേഷണവും ഞങ്ങൾക്ക് വേണ്ട എന്നാണ് ഇടത് നേതാക്കൾ ആവർത്തിച്ചു പറഞ്ഞിരുന്നത്. ചാണ്ടിയെ താഴെയിറക്കിയേ ഞങ്ങൾ തിരിച്ചു പോകൂ എന്നാണ് അവർ പ്രഖ്യാപിച്ചിരുന്നത്. ഉഴവൂർ വിജയന്റെ ഭാഷയിൽ പറഞ്ഞാൽ ചാണ്ടി രാജി വെച്ച ശേഷം സെക്രട്ടേറിയറ്റിൽ തളിക്കാനുള്ള ചാണക വെള്ളവുമായാണ് സമരക്കാർ എത്തിയത്. എന്നിട്ടോ?.. ആടിയുലഞ്ഞിരുന്ന ഉമ്മൻ ചാണ്ടിയുടെ കസേരക്ക് നട്ടും ബോൾട്ടും ശരിയാക്കിക്കൊടുത്താണ് ഈ സമരം അവസാനിപ്പിച്ചിരിക്കുന്നത്. മൂഞ്ചിയ സമരമെന്ന് ഏതെങ്കിലും സമരത്തെ നൂറു ശതമാനം ചങ്കൂറ്റത്തോടെ വിളിക്കാമെങ്കിൽ അതീസമരമാണ് എന്ന് പറയാതെ വയ്യ.
ഏറ്റവും വലിയ തമാശ ഈ സമരത്തെ തിളപ്പിച്ച് നിർത്തുവാൻ രാപ്പകൽ അധ്വാനിച്ച മാധ്യമ പ്രവർത്തകർ വീണ്ടും ശശിയായി എന്നതാണ്. ഉമ്മൻ ചാണ്ടിയെ താഴെയിറക്കാൻ പിണറായിയേക്കാൾ ആവേശം നികേഷ് കുമാറിനായിരുന്നു. കിടന്നും ഉരുണ്ടും നിലവിളിച്ചും ഈ രണ്ടാഴ്ച നികേഷിന്റെ നേതൃത്വത്തിൽ ഏതാനും ചാനലുകൾ ചാണ്ടിക്കെതിരെ സംഹാര നൃത്തം ആടുകയായിരുന്നു എന്ന് വേണം പറയാൻ. എല്ലാം തുലഞ്ചു പോച്ച്..
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇടതുപക്ഷ നേതാക്കളെ അഭിനന്ദിക്കേണ്ട ഒരു വശം ഈ സമരത്തിനുണ്ട്. അത് പറയാതെ പോകുന്നത് ശരിയല്ല. സമരത്തിന്റെ ഒരു ഘട്ടത്തിലും അത് അക്രമാസക്തമാവാതിരിക്കാൻ നേതാക്കൾ ജാഗ്രത പുലർത്തി എന്നതാണ്. ഇത്രമാത്രം സംഘർഷ സാധ്യതയുണ്ടായിരുന്ന സമരമുഖത്ത് ഏതാനും രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കുക പ്രയാസമുള്ള കാര്യമായിരുന്നില്ല. ഒരു ചെറിയ തീപ്പൊരി സ്ഥിതിഗതികൾ മുഴുവൻ മാറ്റിമറിക്കുമായിരുന്നു. പരാജയത്തിന്റെ നാണക്കേടോടെ അനന്തപുരി വിടുമ്പോഴും അവർക്ക് ആശ്വസിക്കാൻ ഇതല്ലാതെ മറ്റൊന്നില്ല.
മാസങ്ങളോളം ഒളിവിൽ കഴിഞ്ഞും പട്ടിണി കിടന്നും പോരാട്ടങ്ങളുടെ സമരാഗ്നിയിലൂടെ കടന്നു വന്ന ഇടത് പക്ഷ നേതാക്കൾ മാറിയ ജീവിത സാഹചര്യങ്ങളിൽ വലതു പക്ഷ നേതാക്കളെക്കാൾ സുഖിയന്മാരും ആഡംബര പ്രിയരുമായി മാറിയെന്ന സത്യവും ഈ സമരം വിളിച്ചു പറയുന്നുണ്ട്. വെറും ഇരുപത്തിനാലു മണിക്കൂർ വെയില് കൊണ്ടപ്പോഴേക്ക് സാധാരണ പ്രവർത്തകരുടെ മനസ്സും കരുത്തും ചോർത്തുന്ന പിന്മാറ്റ പ്രഖ്യാപനം നടത്തുവാൻ അവരെ നിർബന്ധിച്ചത് ഈ സുഖലോലുപത തന്നെയല്ലേ എന്ന് ശങ്കിച്ചു പോവുക സ്വാഭാവികമാണ്. ഒരു ലക്ഷം പ്രവർത്തകരെ തിരുവനന്തപുരത്തെ തെരുവിൽ വെയില് കൊള്ളാൻ വിട്ട് നേതാക്കൾക്ക് ശീതീകരിച്ച ലോഡ്ജ് മുറികളിൽ വിശ്രമിക്കാൻ ആവുമായിരുന്നില്ല. അവരും പ്രവർത്തകരോടൊപ്പം തെരുവിൽ കിടന്നേ മതിയാവുമായിരുന്നുള്ളൂ. പക്ഷേ ഇരുപത്തിനാലു മണിക്കൂറിന്റെ വിയർപ്പും ചൂടും നേതാക്കളെ തകർത്തിക്കളഞ്ഞു. രാപ്പകൽ സമരമടക്കം നിരന്തരം പരാജയപ്പെട്ട സമരങ്ങളുടെ ഘോഷയാത്രയാണ് ഈയടുത്ത കാലത്തായി ഇടതുപക്ഷം നടത്തിയിട്ടുള്ളത്. സമരങ്ങൾ എന്തുകൊണ്ട് നിരന്തരം പൊട്ടുന്നു എന്ന് അവർ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. അനാവശ്യ സമരങ്ങളാണോ അതോ ക്രിയാത്മക പ്രതിഷേധങ്ങളാണോ വേണ്ടത് എന്നും അവർ ഗൗരവതരമായി ആലോചിക്കേണ്ടതുണ്ട്. എല്ലാ സമര സഖാക്കൾക്കും കണ്ണീരിൽ കുതിർന്ന റെഡ് സല്യൂട്ട്. New Post ഒറ്റ നടത്തത്തിലൂടെ ദീപ്തി സൂപ്പര്‍ഹിറ്റ്
Related Posts
പാവം സോളാര്‍ എന്ത് പിഴച്ചു?
സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും
ഉമ്മൻ ചാണ്ടി രാജി വെക്കുക എന്ന ന്യായമെന്ന് തോന്നുന്ന ഒരു ആഹ്വാനവുമായാണ് ഇടതുപക്ഷം സമരമുഖത്ത് എത്തിയത്. ഏറെക്കുറെ ജനപിന്തുണ ഉറപ്പാക്കുന്ന കാര്യത്തിൽ അവർ വിജയിക്കുകയും ചെയ്തു. ഇത്രയേറെ മാധ്യമ പിന്തുണ ലഭിച്ച മറ്റൊരു സമരവും ഈയടുത്ത കാലത്തൊന്നും ഇടതുപക്ഷം നടത്തിയിട്ടില്ല. എന്നിട്ടുമെന്തേ ഇത്ര ദയനീയമായി ഈ സമരം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചത്. അവിശ്വസനീയമായ ഒരു പ്രഖ്യാപനമാണ് സമരം പിൻവലിച്ചതിലൂടെ പിണറായി സഖാവ് ഇന്ന് നടത്തിയത്. ഇടതുപക്ഷ മനസ്സുകളുടെ ആത്മവീര്യവും സമര വീര്യവും ഒന്നാകെ ചോർത്തിക്കളയുന്ന പ്രഖ്യാപനം.
ഫേസ്ബുക്കിൽ ഹിറ്റായി ഓടുന്ന ഒരു ചിത്രം
ഈ സമരത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മൻ ചാണ്ടി രാജി വെക്കുക. ചാണ്ടി അധികാരത്തിൽ തുടർന്ന് കൊണ്ടുള്ള ഒരന്വേഷണവും ഞങ്ങൾക്ക് വേണ്ട എന്നാണ് ഇടത് നേതാക്കൾ ആവർത്തിച്ചു പറഞ്ഞിരുന്നത്. ചാണ്ടിയെ താഴെയിറക്കിയേ ഞങ്ങൾ തിരിച്ചു പോകൂ എന്നാണ് അവർ പ്രഖ്യാപിച്ചിരുന്നത്. ഉഴവൂർ വിജയന്റെ ഭാഷയിൽ പറഞ്ഞാൽ ചാണ്ടി രാജി വെച്ച ശേഷം സെക്രട്ടേറിയറ്റിൽ തളിക്കാനുള്ള ചാണക വെള്ളവുമായാണ് സമരക്കാർ എത്തിയത്. എന്നിട്ടോ?.. ആടിയുലഞ്ഞിരുന്ന ഉമ്മൻ ചാണ്ടിയുടെ കസേരക്ക് നട്ടും ബോൾട്ടും ശരിയാക്കിക്കൊടുത്താണ് ഈ സമരം അവസാനിപ്പിച്ചിരിക്കുന്നത്. മൂഞ്ചിയ സമരമെന്ന് ഏതെങ്കിലും സമരത്തെ നൂറു ശതമാനം ചങ്കൂറ്റത്തോടെ വിളിക്കാമെങ്കിൽ അതീസമരമാണ് എന്ന് പറയാതെ വയ്യ.
ഏറ്റവും വലിയ തമാശ ഈ സമരത്തെ തിളപ്പിച്ച് നിർത്തുവാൻ രാപ്പകൽ അധ്വാനിച്ച മാധ്യമ പ്രവർത്തകർ വീണ്ടും ശശിയായി എന്നതാണ്. ഉമ്മൻ ചാണ്ടിയെ താഴെയിറക്കാൻ പിണറായിയേക്കാൾ ആവേശം നികേഷ് കുമാറിനായിരുന്നു. കിടന്നും ഉരുണ്ടും നിലവിളിച്ചും ഈ രണ്ടാഴ്ച നികേഷിന്റെ നേതൃത്വത്തിൽ ഏതാനും ചാനലുകൾ ചാണ്ടിക്കെതിരെ സംഹാര നൃത്തം ആടുകയായിരുന്നു എന്ന് വേണം പറയാൻ. എല്ലാം തുലഞ്ചു പോച്ച്..
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇടതുപക്ഷ നേതാക്കളെ അഭിനന്ദിക്കേണ്ട ഒരു വശം ഈ സമരത്തിനുണ്ട്. അത് പറയാതെ പോകുന്നത് ശരിയല്ല. സമരത്തിന്റെ ഒരു ഘട്ടത്തിലും അത് അക്രമാസക്തമാവാതിരിക്കാൻ നേതാക്കൾ ജാഗ്രത പുലർത്തി എന്നതാണ്. ഇത്രമാത്രം സംഘർഷ സാധ്യതയുണ്ടായിരുന്ന സമരമുഖത്ത് ഏതാനും രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കുക പ്രയാസമുള്ള കാര്യമായിരുന്നില്ല. ഒരു ചെറിയ തീപ്പൊരി സ്ഥിതിഗതികൾ മുഴുവൻ മാറ്റിമറിക്കുമായിരുന്നു. പരാജയത്തിന്റെ നാണക്കേടോടെ അനന്തപുരി വിടുമ്പോഴും അവർക്ക് ആശ്വസിക്കാൻ ഇതല്ലാതെ മറ്റൊന്നില്ല.
മാസങ്ങളോളം ഒളിവിൽ കഴിഞ്ഞും പട്ടിണി കിടന്നും പോരാട്ടങ്ങളുടെ സമരാഗ്നിയിലൂടെ കടന്നു വന്ന ഇടത് പക്ഷ നേതാക്കൾ മാറിയ ജീവിത സാഹചര്യങ്ങളിൽ വലതു പക്ഷ നേതാക്കളെക്കാൾ സുഖിയന്മാരും ആഡംബര പ്രിയരുമായി മാറിയെന്ന സത്യവും ഈ സമരം വിളിച്ചു പറയുന്നുണ്ട്. വെറും ഇരുപത്തിനാലു മണിക്കൂർ വെയില് കൊണ്ടപ്പോഴേക്ക് സാധാരണ പ്രവർത്തകരുടെ മനസ്സും കരുത്തും ചോർത്തുന്ന പിന്മാറ്റ പ്രഖ്യാപനം നടത്തുവാൻ അവരെ നിർബന്ധിച്ചത് ഈ സുഖലോലുപത തന്നെയല്ലേ എന്ന് ശങ്കിച്ചു പോവുക സ്വാഭാവികമാണ്. ഒരു ലക്ഷം പ്രവർത്തകരെ തിരുവനന്തപുരത്തെ തെരുവിൽ വെയില് കൊള്ളാൻ വിട്ട് നേതാക്കൾക്ക് ശീതീകരിച്ച ലോഡ്ജ് മുറികളിൽ വിശ്രമിക്കാൻ ആവുമായിരുന്നില്ല. അവരും പ്രവർത്തകരോടൊപ്പം തെരുവിൽ കിടന്നേ മതിയാവുമായിരുന്നുള്ളൂ. പക്ഷേ ഇരുപത്തിനാലു മണിക്കൂറിന്റെ വിയർപ്പും ചൂടും നേതാക്കളെ തകർത്തിക്കളഞ്ഞു. രാപ്പകൽ സമരമടക്കം നിരന്തരം പരാജയപ്പെട്ട സമരങ്ങളുടെ ഘോഷയാത്രയാണ് ഈയടുത്ത കാലത്തായി ഇടതുപക്ഷം നടത്തിയിട്ടുള്ളത്. സമരങ്ങൾ എന്തുകൊണ്ട് നിരന്തരം പൊട്ടുന്നു എന്ന് അവർ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. അനാവശ്യ സമരങ്ങളാണോ അതോ ക്രിയാത്മക പ്രതിഷേധങ്ങളാണോ വേണ്ടത് എന്നും അവർ ഗൗരവതരമായി ആലോചിക്കേണ്ടതുണ്ട്. എല്ലാ സമര സഖാക്കൾക്കും കണ്ണീരിൽ കുതിർന്ന റെഡ് സല്യൂട്ട്. New Post ഒറ്റ നടത്തത്തിലൂടെ ദീപ്തി സൂപ്പര്‍ഹിറ്റ്
Related Posts
പാവം സോളാര്‍ എന്ത് പിഴച്ചു?
സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും
ജനാബ് ബശീറിന്ന് നിരാശ കാണും....
ReplyDeleteഉമ്മൻ ചാണ്ടി രാജി വയ്ക്കാത്തതിനും സഖാക്കളുടെ ചോര ഒഴുകുന്നത് കാണാത്തതിന്നും!!!
സമരമെന്നാൽ എന്താണെന്നറിയുക.
പൂനയിലോ മറ്റോ വലിയ ഉള്ളിത്തോട്ടം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അപ്പൊ ഇനിയത്തെ ഉപരോധം സമരം അവിടെ ആവാം. ഉള്ളിക്ക് ഒരു വളമെങ്കിലും കിട്ടും.
ReplyDeleteullikku valam theettana..... ithrem perude theettamenkilum prayajanappettene...athale akbare paranjey
Deleteചില പരമ ഊള കൊണ്ഗ്രസ്സുകാര് ഉമ്മന്‍ചാണ്ടിയുടെ വിജയമായി വാഴ്ത്തിപാടുന്നു. പരസ്പരം ഒത്തുകളിച്ചുള്ള ഈ നാടകം എന്തിനായിരുന്നു??? ഉമ്മന്‍ചാണ്ടി ഒന്ന് വിയര്‍ത്തു എന്നുള്ളത് സത്യം. മറ്റൊരു യു.പി.എ. പിന്തുണ ഭാവിയില്‍ കാണുന്ന പ്രതിപക്ഷത്തിനോ? നിലനില്‍പ്പ് അതല്ലേ എല്ലാം. ഊളന്‍ ചാണ്ടിയും അതില്‍ നിന്നും വ്യത്യസ്ഥന്‍ അല്ലല്ലോ!!! ആരുടെ വിജയമായാലും പരാജയമായാലും ഊളന്‍ ചാണ്ടിയുടെ ഇമേജ് ജനമനസ്സുകളില്‍ മോശമായിക്കഴിഞ്ഞു.
ReplyDelete"മല എലിയെ പ്രസവിച്ചു "
ReplyDelete"ഉമ്മൻ ചാണ്ടി ജാക്കിചാനെപ്പോലെ തിരിച്ചു വന്നിരിക്കുന്നു"
"ഇത്ര ദയനീയമായി ഈ സമരം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചത്".
------------------------
ആത്മ രതി എന്ന് കേട്ടിട്ടുണ്ട് .
ഇത്രതോളം ആദ്യമായി കാണുകയാണ്
പച്ച കണ്ണട ധരിച്ചാൽ എല്ലാം പച്ചയയെ കാണുകയുള്ളൂ
കളളന് കഞ്ഞി വച്ചവൻ എന്ന പോലെ
കള്ളനു ബ്ലോഗ് എഴുതുന്നവൻ
ചുവന്ന കണ്ണാട ധരിച്ചാല്‍ എല്ലാം ചുവപ്പായി മാത്രമേ കാണൂ സഹോദര...
Deleteകഷ്ടം...സമരം തീരാൻ മുട്ടി നില്‍ക്കുവായിരുന്നോ ഈ പോസ്റ്റ് ഇടാൻ....
ReplyDeleteസമരം പരാജയപ്പെട്ടു എന്ന് പറയുന്നതിനേക്കാള്‍ ഒരു ഇടതു പക്ഷ ദുരന്തം ആയി എന്ന് പറയുന്നതാവും നല്ലത്..
ReplyDeleteNB: ഞാന്‍ ശ്രീമാന്‍ ബഷീര്‍ സാഹിബിന്റെ സ്ഥിരം ബ്ലോഗ് വായനക്കാരന് ആണ്... അനുദിനം താങ്കളുടെ ഭാഷയുടെ ശുദ്ധി നഷ്ട്ടപ്പെടുന്നപോലെ തോന്നുന്നു ഈ പോസ്റ്റ് വായിക്കുമ്പോള്‍..
അഭിപ്രായത്തെ മാനിക്കുന്നു. പക്ഷേ പൊതുജനത്തെ കഴുതകളാക്കുന്ന ഇത്തരം ആഭാസ സമരങ്ങളെക്കുറിച്ച് ഇതിലും നല്ല ഭാഷയിൽ എനിക്കെഴുതാൻ കഴിയില്ല. എഴുതുന്ന വിഷയത്തെ അനുസരിച്ചിരിക്കും ഭാഷയുടെ ക്വാളിറ്റിയും :)
Deleteകേരളത്തിലെ മുഴുവൻ ബിരിയാണി ചെമ്പുകളും വാടകയ്ക്ക്
ReplyDeleteഎടുത്താലും ഇത് പോലൊരു സമരം നടത്താൻ ലീഗിന് കഴിയുമോ
ബഷീരെ . എന്നിട്ട് പറയുന്നു 'ഇരുപത്തിനാലു മണിക്കൂറിന്റെ വിയർപ്പും ചൂടും നേതാക്കളെ തകർത്തിക്കളഞ്ഞു' എന്ന്
ഒന്ന് പോടാ ഊവേ
ഭാഷ ശുദ്ധി ഒക്കെ ഒരു മുഖം മൂടി മാത്രമായിരുന്നു
ReplyDeleteഇതാണ് യഥാര്ത ബഷീര്‍
ശരിയായ യൂത്ത് ലീഗ് സംസ്കാരം
ഇത് ഇന്നലെ എഴുതി റെഡിയാക്കി വെച്ച ബ്ലോഗാണോ?. സമരം പിന്‍വലിച്ച റിപ്പോർട്ട് വരുന്നതിനു മുമ്പേ പോസ്റ്റ് വന്നല്ലോ. സി പി എമ്മിനെ അടിക്കാൻ ഇത്ര ആവേശം നന്നല്ല ബഷേര്ക haha
ReplyDeleteഎഴുതുന്നെങ്കിൽ ചൂടോടെ എഴുതുക. അതിനു സൌകര്യം കിട്ടിയില്ലെങ്കിൽ മിണ്ടാതെയിരിക്കുക എന്നതാണ് എന്റെ പോളിസി. എല്ലാവരും എഴുതിയത് വായിച്ചിട്ട് എഴുതുന്ന പരിപാടി പണ്ടേയില്ല.
Deleteമുടന്തൻ ന്യായങ്ങൾ പറയാതെ പോടേ...നിഷ്പക്ഷനാണ് മാങ്ങാ തൊലിയാണ് എന്നൊക്കെ നെറ്റിയിൽ ഒട്ടിച്ചാലും ഇടയ്ക്കു ഇത് പോലെ പുറത്തു ചാടും..
Deleteഎന്ത് കൊണ്ടും ഉമ്മാന്റെ രാജി ആവശ്യമായിരിന്നു ...ആരെങ്കിലും അത് ഉന്നയിച്ചു വന്നാൽ ഇത് പോലെ തൂറി തോലപിചെക്കണം ...
എന്തുകൊണ്ട് സമരം പരാജയപ്പെട്ടു എന്നതിനെക്കുറിച്ച് താത്വികമായി അവലോകനം നടത്തുകയാണെങ്കില്‍, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ.... ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. അതാണ് പ്രശ്നം.
ReplyDeleteപിന്നെ, പോളണ്ടിനെക്കുറിച്ച് ഒരക്ഷരം ആരും മിണ്ടിപ്പോകരുത്.
Saghakal Sasi aayi athaanu sathyam :D. Ee Postine Kuttam paranjittu Kaaryamilla
ReplyDeleteകക്ഷി രാഷ്രീയമെന്യെ കേരളത്തിലെ ഒരുപാട് ജനങ്ങള്‍ വിശ്വസിക്കുന്നു ഈ മന്ത്രി സഭക്കും, മുഖ്യനും ഈ തട്ടിപ്പിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു ഉണ്ട് എന്ന്. അതിനെ എതിര്‍ക്കുവാൻ ജനാധിപത്യമായ സമരം തന്നെ ആണ് നടന്നതും.
ReplyDeleteമറ്റു സി പി എം ജനദ്രോഹ സമരങ്ങളെ അപേക്ഷിച്ച് അവർ മസിൽ പവർ ഉപയോഗിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും.
സി പി എം സമരങ്ങള തോല്‍ക്കുന്നത് തുടര്‍ന്നാലും ജനങ്ങൾക്ക് ചില ചോദ്യങ്ങൾ ഉണ്ട്. ഈ സമരം പൊലിഞ്ഞു എന്നാലും ചോദ്യങ്ങള ചോദ്യങ്ങൾ ആയി തന്നെ നിലനില്ക്കും.
ഈ സമരം ഇങ്ങനെ തീരരുതായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു പൌരൻ
അനിശ്ചിത കാല സമരം എന്ത് കോണ്ട് രണ്ട് ദിവസം കൊണ്ട് തീര്‍ന്നു എന്ന് ഇഴ കീറി പരിശോധിച്ചാല്‍ അവസാനം ചെന്നെത്തുന്നത് ബിരിയാണിച്ചെമ്പിന്റെ ദം പോരാഞ്ഞിട്ടോ അതല്ല കേന്ദ്ര സേനയുടെ വരവോ ഒന്നുമല്ല. മറിച്ച് തിരുവനന്തപുരം നഗരത്തിലുണ്ടായ മദ്യ നിരോധനമായിരുന്നു. 1500 രൂപായും അരിച്ചാക്കിന്റെയുമൊക്കെ കണക്കിനു പുറത്ത് സമര രം ഖത്തുള്ളവര്ക്ക് അത്യാവശ്യം വേണ്ട ചിലതുണ്ട്. ബുദ്ധി കൊണ്ടോ അതല്ല കുബുദ്ധി കൊണ്ടോ മുഖ്യമന്ത്രി മദ്യ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആരും കരുതിയിരുന്നില്ല
ReplyDeleteYassir you are right...
DeleteYes u r right
Delete1500 രൂപായും അരിച്ചാക്കിന്റെയുമൊക്കെ കണക്കിനു പുറത്ത് സമര രംഖത്തുള്ളവര്ക്ക് അത്യാവശ്യം വേണ്ട ചിലതുണ്ട്. ബുദ്ധി കൊണ്ടോ അതല്ല കുബുദ്ധി കൊണ്ടോ മുഖ്യമന്ത്രി മദ്യ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആരും കരുതിയിരുന്നില്ല. Even Other People Cannot survive this situation. You rightly said, this also one reason. Today most of the "party" incomplete with "Drinks"
Deleteതിരുവനന്തപുരം നഗരത്തിൽ മാത്രമാണ് മദ്യം നിരോധിച്ചത് സുഹൃത്തേ..ഇത്രയും പേര് ഒത്തുകൂടുമ്പോ വേണ്ടവര്‍ക്ക് എല്ലാര്ക്കും കൂടി കുപ്പി ഒപ്പിക്കാൻ യാതൊരു പാടുമില്ല.
ReplyDeleteസമരം തീർന്നതിൽ ഇടതുപക്ഷത്തേക്കാൾ സങ്കടം താങ്കൾക്കാണെന്ന് തോന്നുന്നല്ലോ.
ReplyDeleteപിന്നെ മിസ്റ്റർ വള്ളിക്കുന്ന്,
"മാസങ്ങളോളം ഒളിവിൽ കഴിഞ്ഞും പട്ടിണി കിടന്നും പോരാട്ടങ്ങളുടെ സമരാഗ്നിയിലൂടെ കടന്നു വന്ന ഇടത് പക്ഷ നേതാക്കൾ" ഈ പ്രയോഗം - താങ്കള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ. താങ്കള്‍ക്ക് അതിൽ ആത്മാർഥത ഇല്ല എന്നത് കൊണ്ട് തന്നെ.
"ഉമ്മൻ ചാണ്ടി രാജി വെക്കുക എന്ന ന്യായമെന്ന് തോന്നുന്ന ഒരു ആഹ്വാനവുമായാണ് ഇടതുപക്ഷം സമരമുഖത്ത് എത്തിയത്."
ഈ വരി വായിച്ചപ്പോൾ താങ്കളുടെ ചില മുന്‍കാല ഫേയ്സ്ബുക്ക് സ്റ്റാറ്റസുകൾ ഓര്മ വന്നു.. :D
>>താങ്കള്‍ക്ക് അതിൽ ആത്മാർഥത ഇല്ല എന്നത് കൊണ്ട് തന്നെ<< എന്റെ ആത്മാർത്ഥതയെ ഗണിച്ചെടുത്ത ജിബിന്‍ നല്ല നമസ്കാരം:)
Deleteഎന്നാ പിന്നെ അങ്ങനെയാട്ടെ
Delete:)
അപ്പോൾ നമ്മൾ എന്തിനാ സമരം ചെയ്തത്?
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
DeleteThis comment has been removed by the author.
ReplyDeleteപിരിച്ച കാശ് പോക്കറ്റില്‍ ആയല്ലോ ഇനിയെന്തിന്ന് സമരം
ReplyDeletepiricha kaasu chilavakathirikkanaarunno samaram avasanippiche
Deleteസാമ്പാറും അവിയലും കൂട്ടി ശാപ്പാട് അടിച്ചിട്ട് മലവിസര്‍ജനം നടത്താതെ ഇങ്കിലാബ് വിളിക്കാന്‍ പറഞ്ഞാല്‍ എത്ര നേരം അവര്‍ പിടിച്ചു നില്ക്കും ?? പാവം ജനം. നേതാക്കന്മാര് ഷിഫ്റ്റ് ആയി കാര്യങ്ങള്‍ സാധിച്ചു വന്നു പ്രസംഗം തുടരും. പക്ഷെ ജനങ്ങള്‍..?
ReplyDeleteThat is Right !
Deleteഹോ ..എന്ത് പറയാനാ..ഒരു ദിവസത്തെ കൊതുക് കടി കൊണ്ടപ്പഴെ ഊപ്പാട് ഇളകി...
ReplyDeleteമഴയും വെയിലും ചെളിയും എല്ലാം കൂടെ ദേഹമാസകലം ചൊറിച്ചിൽ തുടങ്ങിയിരുന്നു ...ശരിക്ക് ഒന്ന് തൂറാനും കൂടി പറ്റുന്നില്ലെന്നെ..
ഇട്ടേച്ചു പോകാൻ നിക്കുവാരുന്നു അപ്പഴാ സമരം പിൻ വലിച്ചതു..
ഇതുമാതിരി സമരമൊന്നും ഇപ്പഴത്തെ കാലത്ത് പറ്റില്ലന്നെ..
ദേഹമന ങ്ങിയുള്ള ഒരു പണിയും നുമ്മെക്കൊണ്ട് പറ്റുന്നില്ല പിന്നെയല്ലേ സമരം ..കാലത്തിനനുസരിച്ച് പുതിയ സമര രീതി കണ്ടെത്തണം.
അല്ലേലും എന്തോന്നിനായിരുന്നു ഈ സമരം.. പണക്കാരുടെ കുറെ കാശ് സോളാറിന് വേണ്ടി കൊടുത്തു നഷ്ടപ്പെട്ടു. സർക്കാറിന്റെയും സാധാരണക്കാരന്റെയും പണം നഷ്ടപെട്ടില്ലല്ലൊ.
പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയുള്ള വല്ല സമരവുമായിരുന്നെങ്കിൽ എല്ലാം സഹിക്കുന്നതിന് ഒരു അര്‍ത്ഥം ഉണ്ടാകുമായിരുന്നു.
നേതാക്കന്മാരെല്ലാവരും കൂടി ഒരിക്കല്‍കൂടി പൊതുജനത്തെ കഴുതയാക്കി പ്രഖ്യാപിച്ചു.
ReplyDeleteപാവം കഴുത!!!
ഇന്നത്തെ ഒമ്പത് മണി ചാനൽ ചർച്ചയിൽ ഡോ. തോമസ് ഐസക്കിന്റെ മുഖം കാണേണ്ടതായിരുന്നു. ഇത്രയും ദൈന്യതയോടെ അദ്ദേഹത്തെ ഇതിന് മുമ്പ് കണ്ടിട്ടില്ല. "രാജി വെക്കാതെ ജുഡീഷ്യൽ അന്വേഷണമോ?.. പള്ളിയിൽ പോയി പറഞ്ഞാൽ മതി" എന്ന് രാവിലെ വീമ്പിളക്കിയ ആ പാവത്തെ തന്നെ സമരം പിൻവലിച്ചത് ന്യായീകരിക്കാൻ പിണറായി സഖാവ് ചാനലിലേക്ക് അയച്ചത് മഹാകഷ്ടമായിപ്പോയി.
ReplyDeleteസമരം പിൻവലിക്കാൻ മദ്ധ്യസ്ഥരെ അയക്കുന്നു എന്ന് പറഞ്ഞപ്പോൾ അതങ്ങ് പള്ളീൽ പറഞ്ഞാൽ മതി എന്ന് തോമസ് ഐസക് ,, ഇപ്പോൾ മനസിലായി അതങ്ങ് പുതുപള്ളിയായിരുന്നു സഖാവ് ഉദ്ദേശിച്ചതെന്നു
Delete(y)
Deleteസഖാക്കള്‍ എല്ലാം കൂടി പാമ്പേര്സും കെട്ടി തിരുവനന്തപുരത്ത് പോയത് പണ്ട് ആലി ബേപ്പൂരില്‍ പോയത് പോലെയായി !!!!
ReplyDeleteഅപ്പൊ ഇതിനാണല്ലേ ഈ സമരം എന്ന് പറയുന്നത്
ReplyDeleteഹി ഹി ....
താടിയുള്ളപ്പനെ പേടിയുണ്ട്
സമരക്കാര്‍ക്കറിയാം കേരളാ പോലീസിന്റെ അടിപോലെയാവില്ല പട്ടാളക്കാരുടെ വെടി എന്നത്
എന്തൊരു അനുസരണയുള്ള കുട്ടികളായിരുന്നു ഇന്നലെ
ഹാവൂ ഇങ്ങനെയൊരു സമരം ഞാന്‍ കണ്ടിട്ടേ ഇല്ല ...
സി.പി.എം സര്‍ക്കാരുമായി ധാരണയില്‍ എത്തി എന്നു ഇന്നലെത്തന്നെ വ്യക്തമായിരുന്നു. ജോലിക്കാര്‍ക്കും മന്ത്രിമാര്‍ക്കും ഉള്ളില്‍ പ്രവേശിക്കുവാന്‍ ഒരു ഗേറ്റ് സമരക്കാര്‍ ഒഴിവാക്കിയത് കണ്ടപ്പോള്‍ തന്നെ ധാരണ മണത്തു. ഓരോ സമരക്കാരനും 3000 രൂപ (1500 അല്ല) കൊടുത്തു വിട്ടവര്‍ തിരുവനന്തപുരവും കന്യാകുമാരിയും ഒക്കെ കാണാന്‍ സൌകര്യം ഉണ്ടാക്കിക്കൊടുത്തു. നന്നായി. സഖാക്കള്‍ മറ്റുസ്ഥലങ്ങള്‍ കാണുന്നത് നല്ല കാര്യമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ക്കപ്പുറം ഒരു ലോകം ഉണ്ടെന്ന് അറിയുമല്ലോ.എന്നാലും അണികളോട് ഇതുപോലൊരു കൊടുംചതി കോണ്‍ ഗ്രസ്സ് കാര്‍ പോലും കാണിച്ചിട്ടില്ല.
ReplyDelete>> സഖാക്കള്‍ മറ്റുസ്ഥലങ്ങള്‍ കാണുന്നത് നല്ല കാര്യമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ക്കപ്പുറം ഒരു ലോകം ഉണ്ടെന്ന് അറിയുമല്ലോ << അത് കലക്കി vettathan sir..
Deleteശരിയാണ്. കലക്കി.
Deleteപച്ച പായസമുണ്ടാക്കുന്ന, പച്ച് ലഡ്ഢുവുണ്ടാക്കുന്ന, പച്ച ബിരിയാണി വയ്ക്കുന്ന, പാകിസ്താന് പ്രധാനമത്രിക്ക് ഹരിത ആശംസ അര്‍പ്പിക്കുന്ന ഒരു ലോകം കൂടി കേരളത്തിലുണ്ടെന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്.
സത്യം ഇനിയൊരു സമരം പ്രഖ്യാപിക്കുകയാണെങ്കിൽ നേതാക്കൾ സ്വന്തം പ്രവർത്തകരാർ വെടിയേറ്റ് മരിക്കുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടിയായിരിക്കും കമ്മുണിസ്റ്റ് ...കാരണം സഖാക്കൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു
ReplyDeleteഎല്ലാം പെട്ടെന്നായിരുന്നു. വയനാട്ടിലേക്ക് പോകുമ്പോഴുണ്ടായിരുന്ന ഉഷാർ അവിടെ എത്തിയപ്പോഴേ തീർന്ന പോലെ.. നാലഞ്ച് രക്ത സാക്ഷികളെ പ്രതീക്ഷിച്ചിരുന്ന നേതാക്കളും നിരാശരായി.. പിന്നെ വസ്ത്രമെല്ലാം അഴിഞ്ഞ് പോയിട്ടും മരത്തിൽ നിന്നിറങ്ങാതെ പിടിച്ച് തൂങ്ങി കിടക്കുന്നത് അതും വലിയ ആഭാസം തന്നെ. ഇതിനിടക്കൊക്കെ നിരങ്ങി നീങ്ങി നമ്മുടെ നാടും ജനവും.. ഇനിയും കാഴ്ചകൾ ഏറെ കാണാനിരിക്കുന്നു.. എന്തായാലും ചാ(ന)ലുകാർക്ക് രണ്ട് ദിവസം ആഘോഷമായി.. എന്നാലും ഇങ്ങിനെയൊക്കെ ഒരു സമരം സംഘടിപ്പിക്കാൻ വള്ളിക്കുന്നിന്റെ പാർട്ടിക്കോ വള്ളിക്കുന്നിന്റെ പാർട്ടി താങ്ങുന്ന ഉമ്മന്റെ പാർട്ടിക്കോ ആവില്ല എന്നത് വേറെ കാര്യം.
ReplyDeleteപോലീസ് intelligence റിപ്പോര്‍ട്ട് പ്രകാരം (സഖാക്കളുടെ കണക്കല്ല) അറുപതിനായിരത്തില്‍ അധികം ജനങ്ങള്‍ പങ്കെടുത്ത ഒരു അനിശ്ചിത കാല രാപകല്‍ ഉപരോധ സമരം തികച്ചും സമാധാനപരമായി വിജയം കൈവരിച്ച് അവസാനിച്ചു കണ്ടപ്പോള്‍ വള്ളിയുടെ പച്ചക്കണ്ണടക്കുള്ളിലെ തിമിരം ബാധിച്ച കണ്ണുകള്‍ തുറിച്ചു പോയത് സ്വാഭാവികം മാത്രം.
ReplyDeleteസമരത്തെ വൈകാരികമായി കണ്ടിട്ടില്ലാത്ത, കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം ഈ സമരത്തിന്റെ ഫലമായി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കില്ലെന്ന്. ഏറെക്കാലമായി തെരഞ്ഞെടുപ്പു കാലത്തല്ലാതെ സജീവമാകാത്ത പാര്‍ട്ടി സംഘടനാ സംവിധാനത്തെ ഊര്‍ജ്ജം നല്കി ഉണര്‍ത്താന്‍ കഴിഞ്ഞെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഒപ്പം സമരത്തിന്റെ ഉച്ചസ്ഥായിയില്‍ തന്നെ അവസാനിപ്പിച്ചത് വഴി സമരം നീണ്ടുപോയാല്‍ ഉണ്ടായേക്കാവുന്ന നഗരങ്ങളിലെ സാധാരണക്കാരുടെ ജീവിതസ്തംഭനം/വ്യാപാര-വ്യവസായ തൊഴില്‍ മേഖലകളുടെ പ്രശ്നങ്ങള്‍/സംഘര്‍ഷാവസ്ഥ/മാലിന്യപ്രശ്നം/അനിഷ്ട സംഭവങ്ങള്‍ തുടങ്ങി, ഇത്രയും വലിയൊരു ബഹുജനസമരം ഉണ്ടാകിയേക്കാവുന്ന എല്ലാ പ്രതികൂലപ്രതിസന്ധികളെയും ഉചിതമായ തീരുമാനത്തിലൂടെ തരണം ചെയ്യുവാനും സാധിച്ചു.
ഉമ്മന്‍ ചാണ്ടി 'ജാക്കിചാനെ പോലെ തിരിച്ചു വരുന്നത്' സ്വപ്നത്തില്‍ കണ്ട് വള്ളിക്കുന്നന് സ്ഖലിച്ച് ആത്മരതിയടയട്ടെ. വള്ളിയെന്ന ലീഗ് പേനയുന്തി അത് കൊണ്ടും അരിശം തീരാതെ ബ്ലോഗിന് ചുറ്റും മണ്ടി നടക്കട്ടെ.
സമരം നീണ്ടുപോയാല്‍ ഉണ്ടായേക്കാവുന്ന നഗരങ്ങളിലെ സാധാരണക്കാരുടെ ജീവിതസ്തംഭനം/വ്യാപാര-വ്യവസായ തൊഴില്‍ മേഖലകളുടെ പ്രശ്നങ്ങള്‍/സംഘര്‍ഷാവസ്ഥ/മാലിന്യപ്രശ്നം/അനിഷ്ട സംഭവങ്ങള്‍ തുടങ്ങി, ഇത്രയും വലിയൊരു ബഹുജനസമരം ഉണ്ടാകിയേക്കാവുന്ന എല്ലാ പ്രതികൂലപ്രതിസന്ധികളെയും ഉചിതമായ തീരുമാനത്തിലൂടെ തരണം ചെയ്യുവാനും സാധിച്ചു........പതിറ്റാണ്ടുകൾ സമരം ചെയ്തു പാരമ്പര്യമുള്ള നേതാക്കൾക്ക് ഇങ്ങനെയൊരു തോന്നൽ പെട്ടെന്ന് ഉണ്ടായതാണോ സമരം നിറുത്താൻ കാരണം?
DeleteI do agree with the failure of the strike has dwindled the face value of the CPM. Perhaps they have done this to avoid a bloodshed there as Ummen Chandy will go to any inhuman limit to cling on the power.
ReplyDeleteExcept Basheer every human even the kids know that Ummen Chandy is corrupted and the 99 % all ministers are having illegal relation with the Saritha.
Our democracy is misused here in all the way by the politician. The so called religious parties should be kicked out from the face of Kerala and in all India level too. The reservation to the minority ( now majority) to be abolished forthwith. Then only we can have a real democracy here.
Jaih Hind.
Vinu
സമരത്തില്‍ ആള് കുറഞ്ഞെന്നോ ചൂട് പോരായിരുന്നു എന്നോ സംഘാടനം പിഴച്ചു എന്നോ അല്ലല്ലോ ഇവിടെ ആരോപിക്കുന്നത് . ഇന്ന് രാവിലെ പോലും കോടിയേരി പറഞ്ഞത് "ഒരു ചര്‍ച്ചയും ഇല്ല,മുഖ്യമന്ത്രി രാജി വിവരം പിണറായിയെയോ അച്യുതാനന്ദനെയോ അറിയിച്ചാല്‍ ആ നിമിഷം സമരം പിന്‍വലിക്കും" എന്നായിരുന്നു.
ReplyDeleteപലരും പരിഹസിക്കുന്ന പോലെ രണ്ടാം ദിവസം `രണ്ടിന്റെ `പ്രശ്നം കൊണ്ടാണോ ഇത്ര പൊടുന്നനെ എല്ലാം അവസാനിപ്പിച്ചത് എന്ന സംശയം സ്വാഭാവികം.
ഏറ്റവും ചുരുങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്ന ഉപാധിയെങ്കിലും അംഗീകരിപ്പിക്കാന്‍ ആകാതെ സമരം പിന്‍വലിച്ചു ഓടിയിട്ടു ഇപ്പോള്‍ വഴിയില്‍ തടയും , കയ്യേറ്റം ചെയ്യും എന്നൊക്കെ പറയുന്നത് മിതമായി പറഞ്ഞാല്‍ അല്പത്തരമാണ് .
പലരും പരിഹസിക്കുന്ന പോലെ രണ്ടാം ദിവസം `രണ്ടിന്റെ `പ്രശ്നം കൊണ്ടാണോ ഇത്ര പൊടുന്നനെ എല്ലാം അവസാനിപ്പിച്ചത് എന്ന സംശയം സ്വാഭാവികം.
Deletesecretariatinu munpil DYFI munkai eduthu ullithottam vechu pidipichal adutha samaram vijayikkum
Deleteഈ സഖാകളുടെ തലയില്‍ ഇരികേണ്ടത് അവരുടെ കക്ഷത്തില്‍ ..................(ചിന്ത)
ReplyDeleteThis comment has been removed by the author.
ReplyDeleteỘ ഒരു സമര സഖാവിന്റെ രോധനം Ỏ
ReplyDeleteകള്ളം പറഞ്ഞു പൊള്ളും പറഞ്ഞു തുള്ളിച്ചതല്ലേ എന്നെ
ഒന്നിച്ചിറക്കി സെക്രട്ടരിയെട്ടിൽ നട്ടം തിരിച്ചതല്ലേ ........
വെറുതെ ..........
പാർട്ടി പറയും ഞങ്ങളിറങ്ങും
സമരം പൊളിയും
പലവട്ടം സമരം ചെയ്തു ഞാൻ സെക്രട്ടരിയേറ്റിൻ പടിവാതിക്കൽ
ReplyDeleteഒരുകാര്യവും നേടാതെ നീ പോയില്ലേ
അലങ്കോലം പരിസരമേ ...........
ശപിക്കുന്നു ഞാൻ നിന്നെ
ചെന്താമര സുരേന്ദ്രനേയും നെഞ്ചിലേറ്റീല്ലെ
നിൻ ഭരണം തായേ ഇറക്കാൻ ഉറച്ചാതാണീ നെഞ്ചം
തകർത്തടുക്കി പെട്ടീലാക്കീല്ലേ
പൊൻ പ്രഭാതം വിരിയുന്നേരം കക്കൂസ് തേടിയലയ്യുന്നിവിടം
വിളിച്ച പാർട്ട്യോ പിരിച്ചു വിട്ടില്ലേ സമരം
ഇളബ്യനായി വിഷ്ണനായി പിരാന്തനായി ഞാൻ നിന്നു
പലവട്ടം സമരം ചെയ്തു ഞാൻ സെക്രട്ടരിയേറ്റിൻ പടിവാതിക്കൽ
ഒരുകാര്യവും നേടാതെ നീ പോയില്ലേ
പട്ടാളത്തെ ഇറക്കും കക്കൂസ് പൂട്ടിയിടും ഹോട്ടലുകൾക്ക് വെള്ളം കൊടുക്കില്ല ഇങ്ങിനെ ഒക്കെ ജനകീയ സമരത്തെ വെല്ലുവിളിച്ചപ്പോൾ വെറുതെ വീട്ടില്‍ ഇരുന്നവർ കൂടി എന്നാൽ ഒന്ന് കാണട്ടെ എന്ന് പ്രഖാപിച്ചു തെരുവിൽ ഇറങ്ങി അപ്പോൾ സെക്രട്ടെരിയെട്ടിനു അവധി കൊടുത്തു അവധി ആണെങ്കിൽ പിന്നെ ആൾക്കാർ അതിനു ചുറ്റും ഇരുന്നിട്ടെന്തു കാര്യം , കനോടോന്മേന്ടു ഗേറ്റ് മാത്രമല്ല നഗരം ആകെ നിശ്ചലം ആക്കാനുള്ള ജനരോഷം ഉണ്ടായിരുന്നു പക്ഷെ ഈ ആഴ്ച ഇങ്ങിനെ പോയി എന്ന് കരുതുക തീര്‍ച്ചയായും അക്രമം ഉണ്ടാകും അത് വെടിവെപ്പിൽ കലാശിക്കും വെടിവച്ചാൽ പിന്നെ ചാണ്ടി ആ കസേരയിൽ ഒരു ദിവ്സം ഇരിക്കാൻ കഴിയില്ല , കസേര ഇപ്പോൾ എല്‍ ഡീ എഫിന് വേണ്ട താനും അങ്ങിനെ ഒരു ഹോട്ട് ലൈൻ വലിച്ചു ഒത്ത് തീര്‍പ്പു നടത്തി , ആ കരാര്‍ എന്തെന്ന് നമ്മൾ അറിയില്ല , മിക്കവാറും ടീ പീ ചന്ദ്ര ശേഖരൻ കേസിൽ വാദം വീക്കായിരിക്കും അല്ലെങ്കിൽ പിണറായിക്ക് അനുകൂലമായിരിക്കും ലാവലിൻ കേസ് , ഇതൊന്നും നമ്മൾ സാധാരണക്കാര്‍ക്ക് മനസ്സിലാവില്ല , പക്ഷെ ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരിയുടെ എല്ലാ വിശ്വാസ്യതയും നഷ്ടമായി , ലോക സഭ ഇലക്ഷന് യു ഡീ എഫ് നിലം പരിശാകും , അത് കഴിഞ്ഞു ഘടക്കന്മാർക്ക് മറുകണ്ടം ചാടാൻ ഒരു കാരണം കിട്ടും ഭരണം മറിയും , ഏതായാലും ബഷീര്‍ വല്ലിക്കുന്നിനും നിഷ്പക്ഷത ഒന്നും ഇല്ല ആവേശം വരുമ്പോൾ മനസ്സില്‍ ഉള്ള പാര്‍ടി വ്ധേയത്വം പുറത്തു വരും എന്നാണു ഈ ലേഖനം വായിച്ചപ്പോൾ എനിക്ക് മനസിലായത് , പലരുടെയും ക്രെടിബിളിടി നഷ്ടമായ ഒരു സംഭവം ആണ് സോളാർ , മീഡിയ, കേന്ദ്ര മന്ത്രി മാർ , ഉമ്മൻ ചാണ്ടി, കൂട്ടത്തിൽ ബഷീറും
ReplyDeleteഇതാണ് ശെരിയായ മറുപടി , കമന്റ് കലക്കി ...ഞാൻ ഇത് കോപ്പി ചെയനുന്ടെയ്
Deleteമുന്‍പ് കൊണ്ഗ്രസ്സില് ആരോപണ വിധേയരായ മുഖ്യന്മാരെ രാജിവേപ്പിക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഉമ്മന്‍ പോയാല്‍ പിന്നെ ഒരു അച്ചായനെ വേറെ കിട്ടാനില്ല. ഹൈക്കമാണ്ടിനാനെങ്കില് അച്ചായ മേധാവിത്വം ഉറപ്പിക്കുകയും വേണം. ആദര്ശധീരന് അടുത്ത പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ചു ഇരിക്കുന്നതിനാല്‍ മൂപ്പരെ ഇങ്ങോട്ട് ഇറക്കാനുമാവില്ല. മൂപ്പര്‍ക്ക് താല്പര്യവും ഇല്ല. താരതമ്യേനെ നല്ലത് ദില്ലി തന്നെ. ചെന്നിത്തല വന്നാല്‍ അത് നായര്‍ ആധിപത്യത്തിന് വഴിവെക്കും. പിന്നെ മാണിയെ മുഖ്യനാക്കിയാല്‍ അതോടെ തീര്‍ന്നു! ഇതാണ് ഉമ്മന്‍ ഇത്രക്ക് ഇറങ്ങി കളിക്കാന്‍ കാരണം. ഇനി പ്രതിപക്ഷത്തിന്റെ കാര്യം - രണ്ടു ദിവസം ഉപരോധിച്ചപ്പോള്‍ തന്നെ തങ്ങള്‍ക്ക് തലസ്ഥാന വാസികള്‍ പണി തരും എന്ന് തോന്നിക്കാനും. കാരണം ആയിരങ്ങളുടെ ഉപരോധം ഉണ്ടാക്കുന്ന പരിസ്ഥിതി-മാലിന്യ പ്രശ്നങ്ങള്‍ തന്നെ മുഖ്യം! തന്ത്രപരമായ ഒരു പിന്മാറ്റം എന്നും പറയാം. പിന്നെ ഇതിനു പിന്നിലുള്ള കളികള്‍ അറിയണമെങ്കില്‍ ഇടതു വലതു നേതാക്കളുടെ മൊബൈലുകളുടെ കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ മതി.
ReplyDeleteOnnu podai... thante comments njan sradhhichu.... oru vargeeya visham niracha siringe um kondu irangiyirikkunnu.... thanikku nallathu haindavakeralam blog aaanu... avide poyi appiyidu..
Delete@Anonymous - ചേട്ടാ, സത്യം ചിലപ്പോള്‍ വര്‍ഗ്ഗീയവും ആകാം. കാത്തിരുന്നു കണ്ടോ. കൂടുതല്‍ ഒന്നും പറയുന്നില്ല. ഏതായാലും അനോണി ചേട്ടന്റെ സര്‍ട്ടിഫിക്കറ്റ് തല്ക്കാലം ആവശ്യമില്ല.
Deletekalakavellathil meen pidikalle fi yoni xee...
Deleteകളിച്ചത് കുഞ്ഞാപ്പ ആയിരുന്നെന്ന് ലീഗു പത്രം സക്ഷ്യപ്പെടുത്തുന്നു.
Deleteഉപരോധസമരത്തിന്റെ കൊടിപ്പടം താഴ്ത്തിയത് കുഞ്ഞാലിക്കുട്ടിയെന്ന് 'ചന്ദ്രിക'
'...ഇടതുപക്ഷ രാഷ്ട്രീയം അവരുടെ സമരശേഷി മുഴുവനും ആവാഹിച്ച് വന്‍ സന്നാഹത്തോടെ നടത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ കൊടിപ്പടം താഴ്ന്നത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രജ്ഞതയുടെ മുന്നിലാണ്. എന്തുവിലകൊടുത്തും സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ കേന്ദ്രസേനയെ വിളിച്ചപ്പോള്‍ തലസ്ഥാനം കിടുകിടുത്തു. എന്തും സംഭവിക്കാമായിരുന്ന ഈ സ്ഥിതിവിശേഷത്തില്‍ നിന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ പ്രശ്ന പരിഹാരത്തിന്റെ മാര്‍ഗം കണ്ടെത്തിയത് കുഞ്ഞാലിക്കുട്ടിയുടെ നയചാതുരിയാണെന്ന് മാധ്യമങ്ങള്‍ തന്നെ വാഴ്ത്തുന്നു. ഈ നയചാതുരി, പ്രിയപ്പെട്ടവര്‍ കുഞ്ഞാപ്പയെന്ന് വിളിക്കുന്ന പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിക്ക് ജന്മസിദ്ധമായി ലഭിച്ചതാണോ നിരന്തര പരിശ്രമത്തിലൂടെ അദ്ദേഹം നേടിയെടുത്തതാണോയെന്ന് ചികഞ്ഞ് നോക്കേണ്ടതില്ല'
ലാഭം നോക്കി ലക്ഷ്യം തീരുമാനിക്കുന്ന ഈ കാലത്ത് തുലാസിലെ ഭാരം ഉമ്മന്റെ രാജിയെക്കാൾ പിരിച്ചെടുത്ത കോടികൾക്കായിരുന്നു.
ReplyDelete40000 ആളുകൾക്ക് 3 നേരത്തെ ശാപ്പാടിന് ഏറ്റവും ചെറിയ അര കോടി രൂപ വേണം. മറ്റിതര ചിലവുകൾ വേറെയും. അങ്ങിനെ യെങ്കിൽ പിരിചെടുത്ത കോടികൾ നഷ്ടപ്പെടുത്തണോ അതൊ ചാണ്ടി രാജി വെക്കണോ എന്ന് ചോദ്യം വന്നാൽ ബ്ലും .
സമരം പ്രഖ്യാപിച്ചവര്‍ക്ക് അത് എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ശരി തന്നെ!. പക്ഷേ മുഖ്യമന്ത്രിയെ രാജി വെപ്പിക്കുന്നത് പോയിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പെടുത്താന്‍ പോലും സാധിക്കാതെ അവസാനിപ്പിച്ച സമരം സി പി എമ്മിന്റെ ചരിത്രത്തിലെ എക്കാലത്തെയും ദുരന്തങ്ങളില്‍ ഒന്നാണ്. ഒരു നേരമെങ്കിലും അരി ഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്ന ഇക്കാര്യം പോസ്റ്റാക്കി എഴുതിയതിന് ചിലര്‍ എഴുതിയ കമന്റ് 'നിഷ്പക്ഷനെന്ന നിങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീണു' എന്നാണ്. ഞാനൊരു നിഷ്പക്ഷനല്ല മക്കളേ.. അങ്ങനെ പറഞ്ഞെന്നെ അപമാനിക്കരുത്..
ReplyDeleteഉമ്മൻ ചാണ്ടിയ്ക്ക് ഇല്ലാത്ത നാണം സമരക്കാർക്ക് ഉണ്ട് എന്ന് അവർ തെളിയിച്ചു :)
Deletearudeyo comment...
ReplyDeleteപിന്നെന്തു വേണമായിരുന്നു മുഖ്യന് രാജിവക്കും വരെ സമരം നടത്തണമായിരുന്നോ? അങ്ങേര് ചത്താലും രാജിവക്കില്ലെന്നുറപ്പല്ലേ.എന്തുകൊണ്ടും എല്‍ ഡി എഫ് ഉചിതമായ തീരുമാനം തന്നെയാണെടുത്തത്. പിന്നെ സമരസഖാക്കള്ക്കില്ലാത്ത വിഷമം മറ്റുള്ളവര്‍ ക്കെന്തിനാ?
പിന്നെന്തു വേണമായിരുന്നെന്നോ?!.. തൂറിത്തോൽപിക്കണമായിരുന്നു. എങ്കിൽ രണ്ട് മുട്ടുകൾക്കും അറുതി വരുമായിരുന്നു. തൂറാൻമുട്ടിനും. രാജിമുട്ടിനും. അതിനുപോലും സഖാക്കൾക്ക് ഉശിരില്ലാതെ പോയല്ലോ?..
DeleteCPI -M സമരത്തെ എന്നും എതിര്തിട്ടുള്ള നിങ്ങൾ ഈ സമരമെങ്ങിലും ന്യായ മാണെന്ന് സമ്മതിച്ചല്ലോ.അത് തന്നെ ഞങ്ങളുടെ വിജയമല്ലേ.ലീഗുകാരനായ ബഷീരെ നിനഗളുടെ മുന്നണി മനസ്സാ ആഗ്രഹിച്ചതും ചാണ്ടിയുടെ രാജിയല്ലേ .അത് നടക്കാത്തതിന്റെ വിഷമം വാക്കുകളില കാണാം
ReplyDeleteബഷീറിന്റെ ആത്മഗതം...അല്ലങ്കിൽ ഒരു നിക്ഷ്പക്ഷന്റെ വിലാപഗൽ...
ReplyDeleteസമരത്തിന് ഒന്നും കിട്ടിയില്ലേലും മൊബൈൽ ഫോണ്‍ ചാർജ് ചെയ്യാനുള്ള സൗകര്യം ചെയ്തു തന്നാ മതിയായിരുന്നു.
ReplyDeleteഇടയ്ക്കിടയ്ക്ക് മൊബൈലിൽ നോക്കുമ്പം ഒന്നും കണ്ടില്ലേൽ എനിക്കപ്പം തലകറക്കം വരും.
പത്രക്കുറിപ്പ് : കേരളത്തിലെ മഹാ ഭൂരിപക്ഷം ജനങ്ങളും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ "വിജയം വരെയും ഉപരോധം" എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല , "വിജയൻ"പറയും വരെയും ഉപരോധം" എന്നാണു ഞങ്ങൾ ഉദ്ദേശിച്ചത് .....
ReplyDeletekalakki
DeleteWe really Miss Berly's writing style at this moment. He would have given a wonderful post with his on way which is acceptable men in every walk of life. Basheer must take 100 lives to reach 1/50th of his way of writing. Blogging does not mean that one can write any irrelevant matter.
ReplyDeleteThough I am not a blogger, I have been reading Malayalam blogs since 2005.
Vinu
ബഷീർ ഭായ്...
ReplyDeleteഉമ്മൻ കട്ടോ അതോ കട്ടില്ലേ?
കട്ടില്ലെങ്കിൽ നിങ്ങളായി, നിങ്ങടെ പാടായി.
കട്ടെങ്കിൽ അതിനെതിരെ നിങ്ങൾ പ്രതിഷേധിച്ചോ?
എങ്കിൽ എങ്ങനെ?
ഇല്ലെങ്കിൽ എന്തുകൊണ്ട്?
അതു പറ?
With this protestation LDF proved that Saritha and Radhakrishan is much better. They looted money from people who never pays Income tax. Which is in fact better than a party who misguided people and collected money. If LDF has some ethics they should publish the income and expenditure on this agitation. UDF is on the other hand seldom cares about anything. When Central environment ministry wanted to implement protection of western ghats and rivers, they always wanted to oppose. Reason simple. When there is natural calamity like idukki they can get central money. Construct the road commission, Nature will destruct it again commission. In summer again central aid. commission. I am not sure where we will be the end.. Our impotent central finance minster have no shame to say the statistics of the people who pay tax in India.
ReplyDeleteAll India statistics
people who declared income More than 10 Lakh= 14 Lakhs (Malappuram district it self will have more than this number)
Total number of people who pay tax = 2.5 crore out of 120 crore.
who is really bothered about the facts.. God Save India..
This comment has been removed by the author.
ReplyDeleteസഖാക്കള്‍ മറ്റുസ്ഥലങ്ങള്‍ കാണുന്നത് നല്ല കാര്യമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ക്കപ്പുറം ഒരു ലോകം ഉണ്ടെന്ന് അറിയുമല്ലോ << അത് കലക്കി vettathan sir..
ReplyDeleteRASHEED THANAL
>>>>പക്ഷേ മുഖ്യമന്ത്രിയെ രാജി വെപ്പിക്കുന്നത് പോയിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പെടുത്താന്‍ പോലും സാധിക്കാതെ അവസാനിപ്പിച്ച സമരം സി പി എമ്മിന്റെ ചരിത്രത്തിലെ എക്കാലത്തെയും ദുരന്തങ്ങളില്‍ ഒന്നാണ്<<<<
ReplyDeleteകോണ്‍ഗ്രസിന്റെ വിവരമുള്ള നേതാക്കാരും സമരം അവസാനിച്ചപ്പോള്‍ വലിയ അവകാശവദങ്ങളൊന്നും നടത്തി കണ്ടില്ല. ടി സിദ്ധിക്ക്, ഉണ്ണിത്താന്, ഷാനവാസ്, വിഷ്ണുനാഥ് തുടങ്ങി തലയില്‍ കളിമണ്ണു കുത്തിനിറച്ച കുറെയെണ്ണം സമരം തീര്‍ന്നതില്‍ ഏറെ സങ്കടപ്പെട്ടും, കലാപമുണ്ടാകാത്തതില് ഖിന്നത അറിയിച്ചും പല പൊട്ടത്തരങ്ങളും പറഞ്ഞു നടക്കുന്നുണ്ട്. വള്ളിയും അവരുടെ തലത്തിലേക്ക് ഉയരുന്നു. വളരെ നല്ലത്.
മനോരമ നിലവാരത്തില്‍ ഗോസ്സിപ്പെഴുതി പത്രപ്രവാര്ത്തനം എന്ന് മേനി നടിക്കുന്ന താങ്കളിതുപോലെയുള്ള മന്ദബുദ്ധി ആണെന്ന് ഞാന്‍ കരുതിയില്ല. ധാര്‍മ്മികതക്കു വേണ്ടിയുള്ള ഒരു സമരത്തെ അധികാരത്തില്‍ അള്ളിപിടിച്ചിരിക്കുന്ന ഒരു തട്ടിപ്പുകാരന് അധികാരത്തിന്റെ മുഷ്കുപയോഗിച്ചതും, ഒരു അനിഷ്ടസംഭവവും ഉണ്ടാകാതെ ഇടതുപക്ഷം അതിനെ നേരിട്ടതും, ദുരന്തമെന്നൊക്കെ വിശേഷിപ്പിക്കണമെങ്കില്‍ തലക്കകത്ത് പച്ച കളിമണ്ണു തന്നെ വേണം. ഉമ്മന്‍ ചാണ്ടിക്കൊക്കെ എത്രയോ നിലവാരമുണ്ട്, ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍.
ഇറോം ശര്‍മ്മിള, യൂസഫ് മലാല എന്നൊക്കെ താങ്കള്‍ കേട്ടിട്ടുണ്ടോ എന്നു ഞാന്‍ ചോദിക്കുന്നില്ല. കാരണം അവരേക്കുറിച്ചൊക്കെ അറിയാതെ താങ്കളെഴുതിപ്പോയിട്ടുണ്ട്. അവരുടെ സമരമൊക്കെ ദുരന്തമാണെന്ന് തലക്കകത്ത് കടുകുമണിയോളം വിവരമുള്ള ആരും പറയില്ല. ഒരു ലക്ഷ്യവും നേടാതെ പോയ അവരുടെ സമരങ്ങളെ ലോകം മുഴുവന്‍ പുകഴ്ത്തുന്നു. മലാല പതിനഞ്ചുകാരി പെണ്‍കുട്ടി അയതുകൊണ്ടാണവരെ ലോകം ശ്രദ്ധിച്ചതെന്ന ന്യൂ ജെനെറേഷന് വൃത്തികേട് താങ്കളെഴുതിയത് മറക്കുന്നില്ല. മനുഷ്യ ജാതിയില്‍ ജനിച്ചതുകൊണ്ടോ, മനുഷ്യ രൂപം ഉള്ളതുകൊണ്ടോ ഇതൊന്നും മനസിലാകണമെന്നില്ല. മറ്റ് ചിലതു കൂടി വേണം. അതിന്റെ ഉദാഹരണമാണു താങ്കള്‍
ഇന്‍ഡ്യക്ക് സ്വതന്ത്ര്യം കിട്ടിയത് ഒന്നോ രണ്ടോ സമരങ്ങളിലൂടെ അല്ല. പല പരാജയങ്ങളും ഏറ്റുവാങ്ങി, അനേകായിരം പേരെ കുരുതി കൊടുത്ത് നൂറ്റാണ്ടു നീണ്ട സമരങ്ങളിലൂടെ ആണത് നേടിയത്. ഇടതു പക്ഷം തിരുവന്തപുരത്തു തന്നെ ഒരു രാപ്പകല്‍ സമരം നടത്തിയിരുന്നു. ഉണ്ണിത്താന് മാരും, സിദ്ധിക്കുമാരും, വിഷ്ണു നാഥുമാരും, മറ്റും ചാനലുകളില്‍ വന്നിരുന്നു താങ്കള്‍ പറയുമ്പോലെ പരാജയപ്പെട്ടു എന്നാണു പറഞ്ഞത്. തീറ്റ മാസത്തിന്റെ തിരക്കിലായതുകൊണ്ടൊന്നുമായിരുന്നില്ല അന്ന് അവരുടെ കൂടെ ചേരാതിരുന്നത്. ആ സമരവും ലക്ഷ്യങ്ങള്‍ നേടിയില്ല. അതിനേക്കള്‍ വലിയ സമരമായിരുന്നു ഇപ്പോള്‍ താങ്കള്‍ ദുരന്തമെന്ന് വിശേഷിപ്പിക്കുന്ന ഈ സമരം. ഇപ്പോള്‍ ഇവരൊക്കെ വീണ്ടും ദുരന്തമെന്നു പറയുന്നു. താങ്കള്‍ അവരോടൊപ്പം ചേരുന്നു.
ഈ സമരം പ്രഖ്യാപിച്ചതുമുതല്‍ തിരുവഞ്ചൂര്‍ പറഞ്ഞിരുന്നത് ഇടതുപക്ഷം കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ബാബ്രി മസ്ജിദ് തകര്‍ത്ത പോലെ സെക്രറ്റേറിയറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ ആയിരുന്നു. ഈ സമരം സമാധാനപരമായിരിക്കും എന്ന് സി പി എമ്മിന്റെ എല്ലാ നേതാക്കളും ഉറപ്പിച്ചു പറഞ്ഞിരുന്നു. അവര്‍ അതുപോലെ ചെയ്തു. 70000 ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സമരം തികച്ചും സമാധാനപരമായിരുന്നു. ഈ സമരം അക്രമാസക്തമാകണമെന്നും അവരെ കേന്ദ്ര സേനയേക്കൊണ്ട് വെടി വയിപ്പിക്കാമെന്നുമായിരുന്നു തിരുവഞ്ചൂരിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ലക്ഷ്യം. സമരം നീണ്ടു പോയിരുന്നെങ്കില്‍ കൂത്തുപറമ്പിലേതു പോലെ വെടി വയ്പ്പുണ്ടാകുമായിരുന്നു എന്ന് ഉണ്ണിത്താന് പറയുന്നതുകേട്ടു. അത് വേണ്ടിയിരുന്നു എന്ന് താങ്കളും ആഗ്രഹിച്ചിരുന്നിരിക്കാം.
കലാപമുണ്ടാക്കലാണ്,, ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞ് കേന്ദ്ര സേനയെ കൊണ്ടു വന്നു നിറുത്തി. തിരുവനന്തപുരത്തേക്ക് ജനങ്ങള്‍ വരാതിരിക്കാന്‍ വേണ്ടി ചെയ്യാവുന്ന എല്ലാ തറ വേലകളും നടത്തി. പൊതു കക്കൂസ് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു. ബസ് സര്‍വീസുകള്‍ റദ്ദാക്കി. പെര്‍മിറ്റ് റദ്ദ് ചെയ്യുമെന്നു ഭീക്ഷണിപ്പെടുത്തി. പാചകപ്പുര പൂട്ടിക്കാന്‍ നോക്കി. ജില്ലയില്‍ ജനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ നോക്കി. ജനങ്ങളെ താമസിപ്പിച്ചാല്‍ ലോഡ്ജുടമസ്ഥര്ക്കെതിരെ കേസെടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തി. ഇതിനെയൊക്കെ അതി ജീവിച്ച് 70000 ആളുകള്‍ തിരുവനന്തപുരത്തെത്തി. അതിനെ ദുരന്തമെന്നൊക്കെ വിശേഷിപ്പിക്കുന്ന താങ്കളോട് പുച്ഛമല്ല സഹതാപമാണു തോന്നുന്നത്.
ഇത്രയധികം സന്നാഹങ്ങളോടെ ഈ സമരത്തെ നേരിട്ട ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റ് അടച്ചു പൂട്ടി ഓടിപ്പോയി.
ഈ സമരം നീണ്ടുപോയിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കുമായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്? എങ്കില്‍ താങ്കള്‍ക്ക് ഉമ്മന്‍ ചാണ്ടിക്ക് യുന്‍ എന്‍ അവാര്‍ഡ് കൊടുത്തു എന്ന് അദ്ദേഹം അവകാശപെടുന്നതുപോലെ, താങ്കള്‍ക്കും ഒരു യു എന്‍ അവാര്‍ഡ് നല്‍കേണ്ടി വരും. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന ആരും ഉമ്മന്‍ ചാണ്ടി സ്വയം രാജി വയ്ക്കുമെന്ന് കരുതുന്നില്ല. കാരണം അതിനുള്ള ധാര്‍മ്മികത ആ കാപട്യത്തിനില്ല.
ReplyDeleteഎല്ലാ സമരങ്ങളും ലക്ഷ്യം നേടില്ല വള്ളി. നേടിയിട്ടില്ല. അത് ചരിത്രം പഠിച്ചാല്‍ അറിയാം. 99% സമരങ്ങളും പരാജയപ്പെടുകയാണുണ്ടായത്. അത് അറിയണമെങ്കില്‍ ചരിത്ര ബോധം വേണം. സമീപ കാല ചരിത്രമെങ്കിലും അറിയണം. ഗദ്ദാഫി, സദ്ദാം ഹുസ്സൈന്‍, മുബാറക് എന്നീ സ്വേഛാധിപതികള്‍ക്കെതിരെ അനേകം സമരങ്ങളുണ്ടായിട്ടുണ്ട്. അനേകരെ അവര്‍ കൊന്നൊടുക്കിയിട്ടുമുണ്ട്. പല സമരങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. അതിനെയൊക്കെ ദുരന്തമെന്നു വിശേഷിപ്പിക്കാന്‍ താങ്കളേപ്പോല്ലുള്ള ഒരു മന്തനേ കഴിയൂ. കുറഞ്ഞപക്ഷം ഇസ്ലാമിക സംഘടനകള്‍ നടത്തിയിട്ടുള്ള സമരങ്ങളെങ്കിലും മുസ്ലിമായ താങ്കള്‍ അറിയേണ്ടതാണ്. ഇന്നലെ ആയിരുന്നു ഈജിപ്റ്റില്‍ മുസ്ലിം ബ്രദര്‍ഹുഡ് 2000 ആളുകളെ ബലി കൊടുത്ത് മറ്റൊരു സമരം നടത്തിയത്. അതും ദുരന്തമായിട്ട് താങ്കള്‍ കരുതുമെങ്കിലും ശഹീദായ ബ്രദര്‍ ഹുഡുകാര്‍ കരുതില്ല.
വിജയിക്കാന്‍ വേണ്ടി മാത്രമല്ല സമരം ചെയ്യാറുള്ളത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിക്ഷേധിക്കാനും സമരം ചെയ്യും. ഇറോം ശര്‍മ്മിള ഇന്നും നിരാഹാരം കിടക്കുന്നത് അതുകൊണ്ടാണ്. താങ്കളവരെ പുക്ഴ്ത്തി ഒരു കപട ലേഖനം എഴുതിയപ്പോഴേക്കും അവിടത്തെ പട്ടാളക്കാരൊക്കെ ബാരക്കുകളിലേക്ക് പോയിട്ടില്ല. അവിടെ കുറച്ച് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്നരായി പ്രതിക്ഷേധിച്ചത് ലോകം മുഴുവന്‍ വാര്‍ത്തയായിരുന്നു. താങ്കളുടെ സംസ്കാരം അനുസരിച്ച് വേണമെങ്കില്‍ അവരുടെ നഗ്നത ആസ്വദിക്കാന്‍ ആണത് ലോക ശ്രദ്ധ നേടിയതെന്നു പറയാം. അല്ലെങ്കില്‍ അവര്‍ ചെയ്തത് എന്റെ മത വിശ്വാസമനുസരിച്ച് സഭ്യമല്ല. അവര്‍ പര്‍ദ്ദ ഇട്ട് ശരീരം മറച്ചില്ല എന്നൊക്കെ വേണമെങ്കില്‍ കരയാം.
ഉണ്ണിത്താന്, സിദ്ധിക്ക്, വിഷ്ണു നാഥ്, ഷാനവാസ് തുടങ്ങിയ മന്ദുബുദ്ധികളും പേനയുന്തുകാരനായ താങ്കളൊമൊക്കെ ചേര്‍ന്ന് വലിയ ഒരു സഹായം ഇടതുപക്ഷത്തിനു ചെയ്യുന്നുണ്ട്. സമരം നിറുത്തേണ്ടി വന്നതില്‍ കുറച്ചു പേര്‍ക്കെങ്കിലും നിരാശ ഉണ്ടായിരുന്നു. അവരുടെ സമര വീര്യം ആളിക്കത്തിക്കാന്‍ ഇതുപോലുള്ള ജല്പനങ്ങള് സഹായിക്കും. തീക്ഷ്ണമായ സമരങ്ങള്‍ ഇനിയുണ്ടാകും. ലക്ഷ്യം നേടിയാലും ഇല്ലെങ്കിലും.ഒരു തട്ടിപ്പുകാരനെ മുഖ്യമന്ത്രി കസേരയില്‍ ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാന്‍ ആകില്ല. തട്ടിപ്പിന്റെ പങ്കു പറ്റുന്നവര്‍ അംഗീകരിച്ചാലും.
സമരത്തിൽ ജയിച്ചത് ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല.... നമ്മളെ പോലെയുളള സാധാരണ ജനങ്ങൾ ആണ്. ഒരിക്കലും കരുതരുത് CPIM'നു മൂന്നോ നാലോ ദിവസം സമരം ചെയ്യാനുള്ള കഴിവില്ല എന്ന്. ഞങ്ങൾ UDF പോലെ താരം താണവരല്ല ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ. ഞാനും സമദൂര സിദ്ധാന്തം കൊണ്ടുനടക്കുന്ന ആളാണ്. പക്ഷെ ഇപ്പോൾ തോന്നുന്നു കുറച്ച ഇടതു പക്ഷ ചിന്താഗതി വേണമെന്ന്.
ReplyDeleteഅനിശ്ചിതകാല രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധമെന്ന സമരത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാജിവയ്പ്പിക്കാമെന്ന വിദൂര പ്രതീക്ഷ പോലും സമരം നയിച്ച നേതാക്കള്ക്കള്ക്കാര്ക്കും ഉണ്ടാവാന്‍ വഴിയില്ല. എന്നാല്‍ ഈ സമരം ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനു പിന്നില്‍ പിണറായി വിജയന് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി യന്ത്രം അടിമുടി ഉഷാറാക്കുക എന്നതായിരുന്നു ഒരു ലക്ഷ്യം, പാര്‍ട്ടിയിലെ വലിയൊരു വിഭാഗം സാധാരണ പ്രവര്‍ത്തകരെയും അടുത്ത അനുഭാവികളെയും ബാധിച്ച നിസംഗതയും നിരാശയും പരിഹരിച്ച് പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കുക എന്ന ഈ ലക്ഷ്യം വലിയൊരു അളവോളം പരിഹരിക്കാനായി. സമരം ഇടയില്‍ നിര്‍ത്തിയതിന്റെ കാരണങ്ങള്‍ ഇനിയും അണികള്‍ക്ക് ദഹിച്ചിട്ടില്ലെങ്കിലും ഏറെ നാളായി ഉറങ്ങി കിടന്ന പാര്‍ട്ടി ഇപ്പോള്‍ സമരസജ്ജമായി. ടി.പി ചന്ദ്രശേഖരന് വധത്തോടെ പാര്‍ട്ടിയുടെ താഴെ തട്ടിലുണ്ടായ കടുത്ത നിരാശയും അമര്‍ഷവും ഒരളവോളം പരിഹരിക്കാന്‍ ഈ സമരത്തിനായി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പാര്‍ട്ടി നടത്തിയ ഭൂരിപക്ഷം സമരങ്ങളിലും നഗരങ്ങളില്‍ സ്ഥിരമായി പാര്‍ട്ടി സമരങ്ങളില്‍ അണിനിരക്കുന്ന ആയിരത്തില്‍ താഴെ മാത്രം വരുന്ന യുവസംഘത്തിന്റെ പ്രാതിനിധ്യം മാത്രമാണ് ഉണ്ടായിരുന്നത്. ആയിരത്തില്‍ താഴെ അംഗങ്ങളില്‍ ചിലപ്പോള്‍ ഇരുനൂറോ മുന്നൂറോ അംഗങ്ങളാണ് പല സമരങ്ങളിലും പങ്കെടുത്തത്. പൊലീസുമായുളള ഏറ്റുമുട്ടലില്‍ അവസാനിക്കുന്ന ഇത്തരം സമരങ്ങള്‍ നടത്താന്‍ ഈ സംഘം മതിയാവും. ഇവര്‍ക്ക് ഒപ്പം നേതാക്കളും പൊലീസുമായുളള ഏറ്റുമുട്ടലും മാദ്ധ്യമങ്ങളും ചേരുന്നതോടെ സമരം വലിയ വാര്‍ത്തയാകും. എന്നാല്‍ ഇത്തരം ചാനല്‍ സമരങ്ങളിലൂടെ പാര്‍ട്ടിയുടെ താഴെ തട്ടിലേക്ക് ആവേശം പടര്‍ത്താനാവില്ല. വിപുലമായ മുന്നൊരുക്കങ്ങളോടെ നടന്ന ഇപ്പോഴത്തെ സമരം വഴി പാര്‍ട്ടിയുടെ താഴെ തട്ടില്‍ വരെ സമര സന്ദേശം എത്തി എന്നു മാത്രമല്ല പാര്‍ട്ടി അനുഭാവികള്‍ അടക്കം സമര സന്നാഹങ്ങളില്‍ പങ്കാളികളുമായി. നിസംഗരും നിരാശരും ആയിരുന്ന ഇവരില്‍ ഒരു വിഭാഗമെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയെത്തി.
ReplyDeletehttp://www.azhimukham.com/secondtopnews-158.html
വീട്ടുകാര്‍ക്കു നിത്യച്ചെലവിനുള്ള കിറ്റും സമരക്കാര്‍ക്ക് 2500 വീതം പോക്കറ്റ് മണിയും മൂന്ന് നേരം മൃഷ്ടാന്നവും കിട്ടുമെങ്കില്‍ പാര്‍ട്ടി കേഡര്‍മാര്‍ തന്നെ വേണമെന്നില്ല; ഒരു പാര്‍ട്ടിയുമില്ലാത്ത എത്ര പേരെ വേണമെങ്കിലും നമ്മുടെ നാട്ടില്‍ കിട്ടും.
ReplyDeleteഇനി സോളാര്‍ സമരത്തിന്റെ ഉള്ളറകളിലേക്ക് കടന്നുനോക്കാം. ആര്‍ക്കു വേണ്ടിയായിരുന്നു ഈ പടപ്പുറപ്പാട്? ഈ തട്ടിപ്പ് കേസില്‍ പൊതു ഖജനാവിനു ചില്ലിക്കാശ് നഷ്ടമായിട്ടില്ല. പാവപ്പെട്ടവര്‍ക്ക് പണം നഷ്ടപ്പെട്ടതായും പരാതിയില്ല. സമൂഹത്തിലെ ഒരു പിടി സമ്പന്നരും അതിസമ്പന്നരും തങ്ങളുടെ സുഖസൗകര്യങ്ങളും ആദായവും വര്‍ധിപ്പിക്കാന്‍ വേണ്ടി പണം മുടക്കി. പണമുണ്ടാക്കാന്‍ കാണിച്ച മിടുക്ക് അത് മുടക്കുന്ന കാര്യത്തില്‍ കാണിക്കാത്തതുകൊണ്ടു പെട്ടു. ഇങ്ങനെ പെടുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നാട്ടില്‍ നിയമമുണ്ട്. ആ നിയമം അതിന്റെ വഴിക്കു സഞ്ചരിക്കുന്നുമുണ്ട്. സോളാര്‍ തട്ടിപ്പിന്നിരയായത് മുപ്പത്തിമൂന്ന് പേരാണെന്നാണ് വാര്‍ത്ത. അതായത്, സി പി എം വാളെടുത്തതു നാട്ടിലെ സമ്പന്നരായ മുപ്പത്തിമൂന്ന് പേര്‍ക്കു വേണ്ടിയായിപ്പോയി. കോടതിയില്‍ പോകാനും കേസ് നടത്താനും കൊടുത്തതു തിരിച്ചു പിടിക്കാനും കഴിവുള്ള ഒരുപിടിയാളുകള്ക്കു വേണ്ടി പാവപ്പെട്ടവന്റെയും പണിയെടുക്കുന്ന പട്ടിണിക്കാരന്റെയും പാര്‍ട്ടി എന്തിനു വാളെടുത്തു എന്ന ചോദ്യത്തിനു ശരിയുത്തരമില്ല.
മുറ്റത്തു വന്നുനില്ക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയുടെ കൈയില്‍ ഒരായുധവുമില്ല. ടി പി വധം, ശുക്കൂര്‍ വധം, മണിയാശാന്റെ വധചരിത്രപുരാണ കഥാകഥനം എല്ലാം ചേര്‍ന്നു കൊടി മാത്രമല്ല, കുപ്പായവും അടിവസ്ത്രം പോലും ചോരച്ചുകപ്പായിപ്പോയ കാലത്ത് പിടിച്ചുനില്ക്കാന് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു സോളാര്‍. പക്ഷേ, സോളാറിന്റെ പേരില്‍ ആസൂത്രണം ചെയ്ത സമര പരമ്പരകളൊന്നും ക്ലിക്കായില്ല. കലക്ടറേറ്റ് ഉപരോധം മുതല്‍ രാപകല്‍ സമരം വരെ പാളി. ഒടുവില്‍ തിരുവനന്തപുരത്തെ അന്തിമ പോരാട്ടം നനഞ്ഞ പടക്കവുമായി. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിക്കഴിയുന്ന ചിലര്‍ സോളാര്‍ തട്ടിപ്പില്‍ ഭാഗഭാക്കായെന്നു വിശ്വസിക്കാം. പക്ഷേ, ഇമ്മാതിരിയൊരു പക്കാ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരാള്‍ പങ്കാളിയാകുമെന്നു ജനങ്ങള്‍ വിശ്വസിക്കുന്നില്ല. മുഖ്യന്റെ ഓഫീസും പരിസരവും സദാ ഉത്സവപ്പറമ്പ് പോലെയാണ്. കാതിലും മൂക്കിലും പറഞ്ഞു പാകത്തിന് അതൊരു ഫ്രെയിം ആക്കി മുതലെടുക്കാന്‍ സരിതയെപ്പോലെ ഒരു മിടുക്കി തന്നെ വേണമെന്നില്ല; ഒരു മന്ദബുദ്ധി തന്നെ ധാരാളം. മുഖ്യമന്ത്രിക്കസേരയില്‍ ഒരു മനോരോഗി കയറിയിരുന്നു ‘ഞാനാണു മുഖ്യമന്ത്രി’യെന്നു പറഞ്ഞ സംഭവം ഓര്‍ക്കുക. മി. ചാണ്ടിയുടെ ചുറ്റുവട്ടത്തിന്റെ സവിശേഷത മാത്രമാണിത്. ഈ രീതി ശരിയാണോ എന്നതു വേറെ കാര്യം. എന്നാല്‍ ഇതൊന്നും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്ന ഒരു മുഖ്യമന്ത്രിയെ വളഞ്ഞിട്ടു രാജി വെപ്പിക്കാന്‍ മാത്രമുള്ള വകയായില്ല.
ReplyDelete