റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു എന്ന വസ്തുത ഒരു രാഷ്ട്രീയപാര്‍ട്ടിയും നിഷേധിച്ചിട്ടില്ല!!. അത്രയും ഭാഗ്യം!. അദ്ദേഹം ഒരു കോടാലിയെടുത്ത് സ്വയം തല വെട്ടിപ്പൊളിച്ച് ആത്മഹത്യ ചെയ്തതാണ് എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്നെപ്പോലുള്ള ശുദ്ധന്‍മാര്‍ ആകെ കണ്ഫ്യൂഷനില്‍ ആകുമായിരുന്നു. ഏതായാലും അതുണ്ടായില്ല. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്ന വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ട്. ആരു കൊന്നു എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് പ്രാഥമികമായ ഒരുത്തരം മുന്നോട്ട് വെച്ച് കഴിഞ്ഞു. ക്വട്ടേഷന്‍ സംഘം. ഇനി അവരെ ആര് കാശ് കൊടുത്തയച്ചു എന്നേ അറിയേണ്ടതുള്ളൂ. അത് സി പി എം ആണോ അതോ കോണ്‍ഗ്രസ്സാണോ?.
ഒരു സേതുരാമയ്യര്‍ തിരക്കഥയിലെ ട്വിസ്റ്റുകള്‍ ഈ കൊലപാതകത്തിന് പിന്നില്‍ ഉണ്ടാകുമോ എന്ന് പറയാനായിട്ടില്ല. പക്ഷേ ഇതുവരെയുള്ള രംഗങ്ങളും ഒഞ്ചിയത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയും നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിഗമനത്തിലെത്തുക തികച്ചും സ്വാഭാവികമാണ്. കാരണം കേരളത്തിലെ ചെങ്കൊടി ഭീമന്റെ ട്രാക്ക് റെക്കോര്‍ഡ് വളരെ മോശമാണ്. എണ്ണമറ്റ രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് ആ പാര്‍ട്ടി നേതൃത്വം നല്‍കിയിട്ടുണ്ട്. എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാത്തവരെ 'അരിവാളും ചുറ്റികയും' കൊണ്ട് വെട്ടിയും തലക്കടിച്ചു വീഴ്ത്തിയും മുന്നേറിയ ഒരു ഭൂതകാലവും അവര്‍ക്കുണ്ട്. അധ്യാപകനെ കുട്ടികളുടെ കണ്മുന്നില്‍ വെച്ചു വെട്ടിക്കൊന്നതടക്കം മഹത്തായ വിപ്ലവ പാരമ്പര്യവും സ്വന്തമായുണ്ട്. കണ്ണൂരിലെ സി പി എം വിചാരണക്കോടതി അബ്ദുല്‍ ശുകൂര്‍ എന്ന ചെറുപ്പക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു വധശിക്ഷ നടപ്പിലാക്കിയിട്ടു മൂന്ന് മാസം തികഞ്ഞിട്ടില്ല. ഇത്തരം സാഹചര്യത്തെളിവുകളുടെ പാശ്ചാത്തലത്തില്‍ 'മാപ്പര്‍ഹികാത്ത വര്‍ഗ്ഗവഞ്ചകരെ' ഉന്മൂലനം ചെയ്യാനുള്ള പാര്‍ട്ടി അജണ്ടയുടെ ഭാഗമാണ് ഈ കൊലപാതകവുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല.
പാര്‍ട്ടിയില്‍ നിന്ന് വിട്ടനാള്‍ മുതല്‍ ചന്ദ്രശേഖരന്‍ സി പി എം ഭീമന്റെ വധഭീഷണികളുടെ നിഴലിലാണ് ജീവിച്ചു പോന്നത്. പലരോടും അദ്ദേഹം ആശങ്കകള്‍ പങ്കു വെച്ചിട്ടുണ്ട്. സഖാവ് പിണറായി 'കുലംകുത്തി'യെന്നും സഖാവ് വി എസ് ധീരനായ കമ്യൂണിസ്റ്റെന്നും വിളിച്ച ടി പി ചന്ദ്രശേഖരന്‍ പൊരുതിയിരുന്നത് പാര്‍ട്ടിക്കെതിരെ ആയിരുന്നില്ല, പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കിനെതിരെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ പോരാട്ടത്തെ അദ്ദേഹത്തിന്റെ കര്‍മഭൂമിയിലെ 'കുലംകുത്തികള്‍ ' ഒന്നടങ്കം പിന്തുണച്ചത്. ചരിത്രത്തിലാദ്യമായാണ് ഒഞ്ചിയം രക്തസാക്ഷികളുടെ വിപ്ലവ ഭൂമിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പഞ്ചായത്ത് ഇലക്ഷനില്‍ തോല്‍ക്കുന്നത്. നാലഞ്ചു പഞ്ചായത്തുകളില്‍ സി പി എമ്മിനെ മറികടന്നു സഖാവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി വേരോട്ടമുണ്ടാക്കി. ഈ കൊലപാതകത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇത്തരമൊരു പാശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍. കണ്ണും മൂക്കും കവിളും വെട്ടി നുറുക്കി മുഖമില്ലാതാക്കിയ പ്രിയ സഖാവിന്റെ മൃതദേഹത്തിനു പിറകില്‍ നടന്നു നീങ്ങിയ പതിനായിരങ്ങളുയര്‍ത്തിയ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു.
രാഷ്ട്രീയ കാപാലികര്‍ വെട്ടി നുറുക്കിയ സഖാവിന്റെ മുഖമല്ല, അദ്ദേഹം ഉയര്‍ത്തിയ ആശയ സമരത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ധീര മുഖമാണ് 'കമ്യൂണിസ്റ്റായി കണ്ടു മരിക്കുന്നുവെന്നു' അനുയായികള്‍ വിളിച്ച മുഖം. പാര്‍ട്ടിക്കെതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ സെല്‍വരാജിനെപ്പോലെ യു ഡി എഫ് പാളയത്തിലെ എച്ചില്‍ തിന്നാന്‍ പോകാതെ ഒറ്റയ്ക്ക് നിന്ന് പൊരുതി എന്നിടത്താണ് സഖാവ് ടി പി വ്യത്യസ്തനാകുന്നത്. അക്കാരണം കൊണ്ട് തന്നെയായിരിക്കണം അദ്ദേഹത്തിനു ഇങ്ങനെയൊരു മരണം വരിക്കേണ്ടി വന്നിരിക്കുകയും ചെയ്യുക.
ഒരു സേതുരാമയ്യര്‍ തിരക്കഥയിലെ ട്വിസ്റ്റുകള്‍ ഈ കൊലപാതകത്തിന് പിന്നില്‍ ഉണ്ടാകുമോ എന്ന് പറയാനായിട്ടില്ല. പക്ഷേ ഇതുവരെയുള്ള രംഗങ്ങളും ഒഞ്ചിയത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയും നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിഗമനത്തിലെത്തുക തികച്ചും സ്വാഭാവികമാണ്. കാരണം കേരളത്തിലെ ചെങ്കൊടി ഭീമന്റെ ട്രാക്ക് റെക്കോര്‍ഡ് വളരെ മോശമാണ്. എണ്ണമറ്റ രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് ആ പാര്‍ട്ടി നേതൃത്വം നല്‍കിയിട്ടുണ്ട്. എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാത്തവരെ 'അരിവാളും ചുറ്റികയും' കൊണ്ട് വെട്ടിയും തലക്കടിച്ചു വീഴ്ത്തിയും മുന്നേറിയ ഒരു ഭൂതകാലവും അവര്‍ക്കുണ്ട്. അധ്യാപകനെ കുട്ടികളുടെ കണ്മുന്നില്‍ വെച്ചു വെട്ടിക്കൊന്നതടക്കം മഹത്തായ വിപ്ലവ പാരമ്പര്യവും സ്വന്തമായുണ്ട്. കണ്ണൂരിലെ സി പി എം വിചാരണക്കോടതി അബ്ദുല്‍ ശുകൂര്‍ എന്ന ചെറുപ്പക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു വധശിക്ഷ നടപ്പിലാക്കിയിട്ടു മൂന്ന് മാസം തികഞ്ഞിട്ടില്ല. ഇത്തരം സാഹചര്യത്തെളിവുകളുടെ പാശ്ചാത്തലത്തില്‍ 'മാപ്പര്‍ഹികാത്ത വര്‍ഗ്ഗവഞ്ചകരെ' ഉന്മൂലനം ചെയ്യാനുള്ള പാര്‍ട്ടി അജണ്ടയുടെ ഭാഗമാണ് ഈ കൊലപാതകവുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല.
കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല. - സഖാവ് ടി പി യുടെ ഭാര്യ പ്രതികരിക്കുന്നു.
പാര്‍ട്ടിയില്‍ നിന്ന് വിട്ടനാള്‍ മുതല്‍ ചന്ദ്രശേഖരന്‍ സി പി എം ഭീമന്റെ വധഭീഷണികളുടെ നിഴലിലാണ് ജീവിച്ചു പോന്നത്. പലരോടും അദ്ദേഹം ആശങ്കകള്‍ പങ്കു വെച്ചിട്ടുണ്ട്. സഖാവ് പിണറായി 'കുലംകുത്തി'യെന്നും സഖാവ് വി എസ് ധീരനായ കമ്യൂണിസ്റ്റെന്നും വിളിച്ച ടി പി ചന്ദ്രശേഖരന്‍ പൊരുതിയിരുന്നത് പാര്‍ട്ടിക്കെതിരെ ആയിരുന്നില്ല, പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കിനെതിരെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ പോരാട്ടത്തെ അദ്ദേഹത്തിന്റെ കര്‍മഭൂമിയിലെ 'കുലംകുത്തികള്‍ ' ഒന്നടങ്കം പിന്തുണച്ചത്. ചരിത്രത്തിലാദ്യമായാണ് ഒഞ്ചിയം രക്തസാക്ഷികളുടെ വിപ്ലവ ഭൂമിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പഞ്ചായത്ത് ഇലക്ഷനില്‍ തോല്‍ക്കുന്നത്. നാലഞ്ചു പഞ്ചായത്തുകളില്‍ സി പി എമ്മിനെ മറികടന്നു സഖാവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി വേരോട്ടമുണ്ടാക്കി. ഈ കൊലപാതകത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇത്തരമൊരു പാശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍. കണ്ണും മൂക്കും കവിളും വെട്ടി നുറുക്കി മുഖമില്ലാതാക്കിയ പ്രിയ സഖാവിന്റെ മൃതദേഹത്തിനു പിറകില്‍ നടന്നു നീങ്ങിയ പതിനായിരങ്ങളുയര്‍ത്തിയ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു.
കമ്യൂണിസ്റ്റായി ജീവിക്കാന്‍
കമ്യൂണിസ്റ്റായി കണ്ടു മരിക്കാന്‍
ധീരത കാട്ടിയ വീര സഖാവ്
ഒഞ്ചിയത്തിന്‍ ഓമന പുത്രന്‍
സഖാവ് ടി പി മരിക്കുന്നില്ല
കമ്യൂണിസ്റ്റായി കണ്ടു മരിക്കാന്‍
ധീരത കാട്ടിയ വീര സഖാവ്
ഒഞ്ചിയത്തിന്‍ ഓമന പുത്രന്‍
സഖാവ് ടി പി മരിക്കുന്നില്ല
രാഷ്ട്രീയ കാപാലികര്‍ വെട്ടി നുറുക്കിയ സഖാവിന്റെ മുഖമല്ല, അദ്ദേഹം ഉയര്‍ത്തിയ ആശയ സമരത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ധീര മുഖമാണ് 'കമ്യൂണിസ്റ്റായി കണ്ടു മരിക്കുന്നുവെന്നു' അനുയായികള്‍ വിളിച്ച മുഖം. പാര്‍ട്ടിക്കെതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ സെല്‍വരാജിനെപ്പോലെ യു ഡി എഫ് പാളയത്തിലെ എച്ചില്‍ തിന്നാന്‍ പോകാതെ ഒറ്റയ്ക്ക് നിന്ന് പൊരുതി എന്നിടത്താണ് സഖാവ് ടി പി വ്യത്യസ്തനാകുന്നത്. അക്കാരണം കൊണ്ട് തന്നെയായിരിക്കണം അദ്ദേഹത്തിനു ഇങ്ങനെയൊരു മരണം വരിക്കേണ്ടി വന്നിരിക്കുകയും ചെയ്യുക.
ഒരു ഉപതെരെഞ്ഞെടുപ്പിന്റെ വക്കില്‍ ഇത്തരമൊരു രാഷ്ട്രീയ കൊലപാതകം നടത്താന്‍ ആരെങ്കിലും തയ്യാറാകുമോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. കൊല്ലാന്‍ ഗുണ്ടകളെ ചുമതലപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ അതെപ്പോള്‍ ചെയ്യണമെന്നു അവര്‍ തീരുമാനിക്കുന്നത് ഹൈക്കമാന്ടിനോടോ പോളിറ്റ് ബ്യൂറോയോടോ ചോദിച്ചിട്ടല്ല. കൊല നടത്താന്‍ രാഹുവും കേതുവും നോക്കുന്ന പരിപാടിയും ഗുണ്ടകള്‍ക്കുണ്ടാകില്ല. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ കാര്യം നടത്തി തിരിച്ചു പോവുക മാത്രമാണ് അവര്‍ ചെയ്യുക. സഖാവ് ടി പി യുടെ കേസില്‍ പ്രാഥമിക അറസ്റ്റുകള്‍ നടന്നു കഴിഞ്ഞു. ഗുണ്ടകള്‍ ആണെങ്കിലും അവര്‍ക്കും ജീവനില്‍ കൊതിയുണ്ടാകും. അത്ര പെട്ടെന്നൊന്നും കാശ് കൊടുത്തവന്റെ പേര് അവര്‍ പറഞ്ഞു കൊള്ളണമെന്നില്ല. അന്വേഷണത്തിന്റെ ഗതി വരും നാളുകളില്‍ നമുക്കറിയാന്‍ പറ്റും. ഈ കൊലപാതകത്തിന് പിന്നില്‍ സി പി എം ആണെങ്കിലും അല്ലെങ്കിലും ഒരു കാര്യം ആ പാര്‍ട്ടി ശ്രദ്ധിച്ചേ തീരൂ. പാര്‍ട്ടിയെ തിരുത്താനും ജനപക്ഷത്തു നിറുത്താനും ശ്രമിക്കുന്ന സഖാവ് ടി പി യെപ്പോലുള്ള ചെറുപ്പക്കാരെയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. അവരോടൊപ്പം നില്‍ക്കണമോ അതോ അവരെ കൊന്നൊടുക്കി ഫാസിസ്റ്റുകളുടെയും ക്രിമിനലുകളുടെയും പാര്‍ട്ടിയായി രൂപാന്തരം പ്രാപിക്കണമോ എന്ന് ആ പാര്‍ട്ടിയുടെ നേതൃത്വമാണ് തീരുമാനിക്കേണ്ടത്.
മ്യാവൂ: "കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍.. " ഉവ്വുവ്വ്.. തിളക്കുന്നുണ്ട്.. ഞരമ്പുകളിളല്ല, തെരുവുകളില്‍.. Latest update ബല്‍റാം 'vs' താരാദാസ്
Related Posts
കൈപ്പത്തിയുണ്ടോ സാറേ ഒന്നാത്മഹത്യ ചെയ്യാന്‍?
പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍
നിര്‍മല്‍ മാധവിനെ അമേരിക്കയിലയച്ചു പഠിപ്പിക്കണം.
ഷാജഹാനേ, ഇത് കണ്ണൂരാ..
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും
മ്യാവൂ: "കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍.. " ഉവ്വുവ്വ്.. തിളക്കുന്നുണ്ട്.. ഞരമ്പുകളിളല്ല, തെരുവുകളില്‍.. Latest update ബല്‍റാം 'vs' താരാദാസ്
Related Posts
കൈപ്പത്തിയുണ്ടോ സാറേ ഒന്നാത്മഹത്യ ചെയ്യാന്‍?
പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍
നിര്‍മല്‍ മാധവിനെ അമേരിക്കയിലയച്ചു പഠിപ്പിക്കണം.
ഷാജഹാനേ, ഇത് കണ്ണൂരാ..
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും


ക്രൂരവും നിന്ദ്യവും ആയിപോയി ഈ കൊലപാതകം എന്നാ കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ആ പാപക്കറ സിപിഎമ്മിന്‍റെ തലയില്‍ കെട്ടിവക്കാനുള്ള പ്രത്യക്ഷമായ രാഷ്ട്രീയ ഗൂഢാലോചന യില്‍ വള്ളിക്കുന്ന് ഇങ്ങനെ വീണുപോയതില്‍ സഹതാപമുണ്ട്.
ReplyDeleteഅന്വേഷണം ആരംഭിക്കും മുന്‍പേ സിപിഎമ്മിനെ പ്രതി ചേര്‍ക്കാന്‍ മുന്നോട്ടിറങ്ങിയ മുഖ്യനും കോണ്‍ഗ്രസ്സും ഇപ്പൊ പറഞ്ഞതിന് ന്യായീകരണം കണ്ടെത്താന്‍ ഒരു വഴിയുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ്. ആ സാഹചര്യത്തില്‍ യാതൊരു തരം തെളിവുകളോ അടിസ്ഥാനമോ ഇല്ലാതെ "ചത്തത് കീച്ചകനെന്നു കരുതി കൊന്നത് ഭീമന്‍ തന്നെ" എന്നുറപ്പിക്കുന്ന പയറ്റി പഴകിയ ചൊല്ലിന്‍റെ മാത്രം പിന്‍പറ്റി ഇത്ര "ആധികാരികമായി" ഒരു പോസ്റ്റ് വള്ളിക്കുന്ന് ഇടരുതായിരുന്നു.
This comment has been removed by the author.
Delete"സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടെ വടകരയില്‍ സി.പി.എം പ്രവര്‍ത്തകരും-റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനങ്ങള്‍ നടത്തി പരസ്പരം വെല്ലുവിളിച്ചിരുന്നു. സി.പി.എമ്മിന്‍െറ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. ‘പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞോട്ടെ, ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, വാളുകൊണ്ടൊരു പരിപാടി, ബോംബുകൊണ്ടൊരു പരിപാടി, അപ്പോ പേടിച്ചോടല്ലേ’ എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയതായി പൊലീസ് സംശയിക്കുന്നു."
Deletehttp://www.madhyamam.com/news/166897/120506
noushad vadakkel
Deleteഅതെ, ഇങ്ങനെ ഒരു മുദ്രാവാക്യം അവര്‍ വിളിച്ചിട്ടുണ്ട് എങ്കില്‍ അവര്‍ തന്നെയാണ് ഈ കൊല നടത്തിയത്. സംശയിക്കേണ്ട
സ്വന്തം ഘടകകക്ഷിയായ മുസ്ലിം ലീഗിലെ ഒരു ചെറുപ്പക്കാരന്‍ - ഷുക്കൂര്‍- രാഷ്ട്രീയ പകപോക്കലിന് വിധേയമായി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ എവിടെയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ കോണ്‍ഗ്രസ് സന്നദ്ധമായില്ല, ഇപ്പോള്‍ ഘടകകക്ഷിപോലുമല്ലാത്ത ഒരു രാഷ്ട്രീയ നേതാവിന്‍െറ കൊലപാതകത്തില്‍ - ടിപി- ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിശേധമുറകള്‍ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തിടുക്കം കാണിക്കുന്നു. സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന ഭീതിയാണോ
Deleteസഖാവെ പത്രക്കാരാ, CPM ഒരു വിപ്ളവ പാർടിയല്ലെ? വിപ്ളവം നാക്കുകൊണ്ട് മാത്രം മതിയോ? വർഗ വഞ്ജകനെ എങ്ങിനെ നേരിടണം? “സ്റ്റ്ടി ക്ലാസ്സി”ലൊന്നും കറക്റ്റായി പോകാറില്ല അല്ലേ?
Deleteപിന്നെ TPക്കുകിട്ടിയ 20,000 വോട്ട്, അദ്ദേഹം സ്വന്തമായുണ്ടാക്കിയതാണോ(അണ്ണാഹസാരെയെപ്പോലെ)?, CPM ന്റെ കോട്ടയിൽ അവരിലൊരാളായി വളർനു പാർടിയുടെ അടിയുറച്ച അണികളെ അടർതിയെടുത്തതാണു.
ജനാതിപത്യത്തിന്റെ ഏതു ത്രാസിലളന്നാലും 20,000 വോട്ടിനു ഒരു മനുഷ്യജീവനെക്കാൾ വിലയുണ്ട്!!
അതിനാൽ സഖാവ് നാളെമുതൽ മുടങ്ങാതെ “സ്റ്റ്ടി ക്ലാസ്സി” ൽ പോകാൻ നോക്ക്...
ഞങ്ങള്‍ക്കുണ്ടൊരു പരിപാടി വടിവാള്‍ കൊണ്ടൊരു പരിപാടി അപ്പണിവേണേലിവിടെക്കാട്ടാം ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചോ...
Deleteസിപി ഭരിച്ചൊരു നാടാണേയിതു സിപിയെ വെട്ടിയ നാടാണേ...
സിപിക്കുപോയതു മൂക്കാണെങ്കില്‍ .......നു പോണതു തലയാവും.......
ഇത് കോളേജില്‍ സമരത്തിന് പണ്ടേ വിളിക്കുന്ന മുദ്രാവാക്യമാണ് ........വെറുതെ വിളിച്ചു തേഞ്ഞ ഒരു മുദ്രാവാക്യം .ഇത് വിളിചാലുടന്‍ കൊല്ലുമെങ്കില്‍ കേരളത്തില്‍ പത്ത് അഞ്ഞൂറ് പ്രിന്‍സിപ്പല്‍ എങ്കിലും മരിച്ചിട്ടുണ്ടാകണം ......വടക്കെലിന്റെ ഓരോ ബുദ്ധിയെ....................... നരിക്കാട്ടേരിയില്‍ ബോംബ് പൊട്ടി മരിച്ച പാവങ്ങള്‍ "മതേതരത്വ സമാധാന ലീഗില്‍" ആണെന്ന് പറഞ്ഞ കാളിദാസന്റെ തലയില്‍ ഇടിത്തീ വീഴും .........
എന്താ സാർ നാം നന്നാവാത്തേ???
ReplyDeleteതാത്വികമായ ഒരു അവലോകനത്തിനും ഇനി സ്കോപ്പ് ഇല്ല !!!
കൊലപാതകത്തില്‍ രോഷം കൊള്ളുന്ന കാവി, പച്ച, ചുവപ്പ് , ത്രിവര്‍ണ രാഷ്ട്രീയക്കാരേ, ഒരു ചോദ്യം..കത്തുന്ന ഈ ചോദ്യത്തിനു ഇടനെഞ്ചില്‍ കൈവെച്ചു ആത്മാര്‍ഥമായി ഞങ്ങളില്‍ കൊലപാതക രാഷ്ട്രീയം ഇല്ല എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ള ഒരു രാഷ്ട്രീയ പാര്‍ടി കേരളത്തില്‍ ഇന്ന് നിലവില്‍ ഇല്ല , അത്തരം ഒരു രാഷ്ട്രീയ സംസ്കാരം ഇനിയും നാം ഉണ്ടാക്കി എടുത്തിട്ട് വേണം . ചുടു ചോരയുടെ മണം , അധികാരത്തിലേക്കുള്ള കുറുക്കു വഴി സൃഷ്ടികുമെന്ന സമ കാലിക രാഷ്ട്രീയ കാഴ്ചപാട് പൊളിച്ചടുക്കി പുതിയ രാഷ്ട്രീയ സംസ്കാരം തീര്‍ക്കാന്‍ ഒരുമിച്ചു നില്‍ക്കുക ... കൊലപാത രാഷ്ട്രീയ കോമരങ്ങളെ സമൂഹത്തില്‍ നിന്നും ഒറ്റപെടുത്തുക.
DeleteYes there is one party
DeleteWelfare Party of India ....
utopia
Deleteകൊലപാതകം സ്പോണ്സര്‍ ചെയ്യാത്ത ഏതെന്കിലും രാഷ്ട്രീയ പാര്ട്ടി ഉണ്ടോ? ലീഗ് അടക്കം.
ReplyDeleteസ്വന്തം ഘടകകക്ഷിയായ മുസ്ലിം ലീഗിലെ ഒരു ചെറുപ്പക്കാരന്‍ - ഷുക്കൂര്‍- രാഷ്ട്രീയ പകപോക്കലിന് വിധേയമായി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ എവിടെയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ കോണ്‍ഗ്രസ് സന്നദ്ധമായില്ല, ഇപ്പോള്‍ ഘടകകക്ഷിപോലുമല്ലാത്ത ഒരു രാഷ്ട്രീയ നേതാവിന്‍െറ കൊലപാതകത്തില്‍ - ടിപി- ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിശേധമുറകള്‍ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തിടുക്കം കാണിക്കുന്നു. സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന ഭീതിയാണോ
Deleteപേരെഴുതാന്‍ ധൈര്യം കാണിക്കാതെ ഇങ്ങനെ എഴുതിക്കൂട്ടുന്നതെന്തിനാണ്.
Delete((എന്താ സാർ നാം നന്നാവാത്തേ??? താത്വികമായ ഒരു അവലോകനത്തിനും ഇനി സ്കോപ്പ് ഇല്ല !!!))
ReplyDeleteDear Sameer Thikkodi,
നാദാപുരത്ത് ലീഗുകാരുടെ ബോംബ് കൊണ്ടുള്ള താത്വികമായ അവലോകനം നാം കണ്ടതല്ലേ?
Konnathu ethu Rashtreeya party aanelum... Nastapettathu oru kudumbathinum.... aadhethainte sahapravrthkarkkum mathram....... CPIM ile ente suhirthukkal polum avarude blogil... 80% tholam viswasikkunnu thangalude party aanu ithu cheythathu ennu.... pazhya sahapravrthakane anthimopacharam arppikkan ethatha outhyogika bharavahikal.... ithryokke thenne mathy sadarana janthinte samanya buddhi kondu chinthikkumbol ... aru cheythu enna utharam kandethan.... Pinne veroru karyam... Angane thonnathirikkan.... CPIM ithu vere " pachavellam chavacharachu" kudicha party allaloo.... enthayalaum CPIM aanu athu cheyththengil...aaa theerumanam.. pandu Jyothibasu paranjathinekkal velliaya "mandatharam" aayirunnennu Kalam theliyikkuka thenne cheyyum......
ReplyDeleteതീര്‍ച്ചയായും, സി.പി.എം. നേതാക്കള്‍ ഒരു അനുശോചനം പോലും രേഖപ്പെടുത്താത് കണ്ടപ്പോള്‍ തന്നെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട് .പ്രിയപ്പെട്ട കാമ്മൂനിസ്റ്റ് പ്രവര്‍ത്തകരെ, നിങ്ങള്‍ നിങ്ങളുടെ പാര്‍ടിയില്‍ അടിച്ചു തെളി നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Deleteയഥാർത്ഥ പ്രതികൾ പിടിക്കപ്പെടുമെന്ന് കരുതാനുള്ള മൗഡ്യം എനിക്കില്ല. കൊല നടന്നു കഴിഞ്ഞപ്പോഴേക്കും അത് സീ.പീ.എമ്മാണെന്ന് അച്ചട്ടെഴുതാനും വിളിച്ചു പറയാനും, ഉത്തരവാദിത്തപ്പെട്ടവർക്കുള്ള തെളിവെന്താണാവോ? ഇത്രയും ക്രൂരമായ കിലകൾ നടത്താനുള്ള പൈശാചികത്തം സീ.പീ.എമ്മിനേയുള്ളു എന്ന സത്യം മാത്രം മുന്നിൽ നിർത്തി അവരെ പ്രതിയാക്കിയതെങ്കിൽ ശരി. പക്ഷേ അൻവേഷണാം തുടങ്ങിക്കഴിഞ്ഞിട്ട് മതിയായിരുന്നു ഈ രാഷ്ട്രീയ വിഴുപ്പലക്കൽ. ഇനിയിത് മാർക്സിസ്റ്റ് ചെയ്തിയെങ്കിൽ, പ്രതികളായ നേതാക്കളേ, നിങ്ങളൊരിക്കലും
ReplyDeleteപറഞ്ഞിടല്ലേ ഞങ്ങൾ മാർക്സിസ്റ്റ്കാരാണെന്ന്! എങ്ങിനെ സാധിക്കുന്നു മനുഷ്യരേ ഒരു ജീവനെയിങ്ങനെ വെട്ടിനുറുക്കാൻ? എന്ത് തെറ്റിനുള്ള ശിക്ഷയാണു നിങ്ങളീ വിധിച്ചു നടപ്പാക്കിക്കളഞ്ഞത്.
കണ്ണീർ വാർക്കുന്ന കുടുംബമേ, അച്ചനെ നഷ്ടപ്പെട്ട മക്കളേ.............
കൊല്ലുക. അല്ലെങ്കില്‍ ചാവുക. ഇതെന്തു രാഷ്ട്രീയം. ????
ReplyDeleteകമ്മ്യൂണിസം ഇത്രമേല്‍ മൃഗീയമാണോ? രാഷ്ട്രീയ എതിരാളികള്‍ക്ക് 'ക്യാപിറ്റല്‍ പണിഷ്മെന്റില്‍' കുറഞ്ഞ ഒന്നും സിപിഎം പാര്ട്ടി കോടതിയില്‍ ശിക്ഷ ഇല്ലേ...? അല്ലെങ്കിലും എന്തിനാണ് ഇത്തരം ശിക്ഷ...? നമ്മുടെ രാജ്യം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ലേ...ഇവിടെ ഓരോ പൌരനും അവനവനു ഇഷ്ടമുള്ള പ്രസ്ഥാനത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇല്ലേ...? പാര്ട്ടി വിട്ടാല്‍ 'കൊലക്കത്തി' തെടിയെത്തുമെങ്കില്‍ എന്ത് വിശ്വസിച്ചാണ് ജനങ്ങള്‍ സിപിഎം ല്‍ പ്രവര്‍ത്തിക്കുക!. വെറുതയല്ല, സിപിഎം വിട്ട ശെല്‍വ രാജിനെ സിപിഎം ഗുണ്ടകള്‍ വീട്ടില്‍ തേടിയെത്തി ഭീഷണി പ്പെടുത്തിയിരുന്നു എന്ന് പറഞ്ഞിരുന്നത്. പോലീസ് കൂടുതല്‍ കര്‍മ്മ നിരതരാകണം , സിപിഎം വിരുദ്ധ ചേരിയില്‍ ഉള്ളവരൊക്കെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം , അല്ലെങ്കില്‍ മറ്റൊരുപാട് പുലരികള്‍ കൂടി നമുക്ക് മനുഷ്യ രക്തം കണ്ടുണരേണ്ടി വരും.
ReplyDeleteIT IS REALLY CONFUSING.
ReplyDeleteWHAT IS THE CONFUSIO?
1. WHO PURCHASED SHELVERAH? ARE THEY PLANNING SOME THING EVEN MORE DANGEROUS? OR
2. AS GEORGE ORWELL WRITTEN IN HIS BOOK 1984, COMMUNISTS ARE PROVING THAT THEY ARE REALLY TOTALITARIANS?
WHAT EVER IT MAY BE OUR GNERATION AND FUTURE GENERATION MOVING TO MEXICAN STYLE LIFE.
THE DIFFERENCE THERE IN MEXICO DRUG LORDS HERE POLICAL THUGS.
Mohamed Ali Thamarassery
ഇതേതാ ഭാഷ ....സത്യം ആയിട്ടും എനിക്കൊന്നും മനസിലായില്ല.... totalitarianso......നമ്മള്‍ ഇവിടെ സായിപ്പന്മാര്‍ ഒന്നും അല്ലലോ ചേട്ടാ...മനുഷ്യനു മനസിലാകുന്ന സാധാരണ ഭാഷ ഉപയോഗിച്ചാല്‍ ഉപകാരം ആയിരുന്നു ....അല്ല എന്താ ഈ TOTALITARIANS ?????????
Deleteസമ(ഗാധിപത്യം
Deleteകൊലയാളികളെ അപലപിക്കുമ്പോള്‍ അവരെ ആ ക്യത്യത്തിനു നിയോഗിച്ച രാഷ്ട്രീയനേതാക്കളെ വെറു ക്കാതിരിക്കാന്‍ ശീലിക്കുക.അവര്‍ക്ക് വേണ്ടി, ജയ് വിളി തുടരുക .
ReplyDeleteഅറുപ്പുതോന്നുന്നു നമ്മുടെ സാംസ്‌കാരികനായകരെ കുറിച്ച്, ബുദ്ദിജീവികളെ കുറിച്ച്.
അവരെല്ലാം കുരക്കുന്നത് വേട്ടപട്ടികള്‍ക്ക് വേണ്ടിയാണല്ലോ.
കൊലപാതകം ഒരു മഹാപാതകം എന്ന അഭിപ്രായക്കാരനാണ് ഈയുള്ളവന്‍. എന്നാലും പറയട്ടെ, ഇത് ഒരു നേതാവിന്റെ കാര്യത്തില്‍ നടന്നപ്പോഴാണ് ഇത്രക്ക് ഒച്ചപ്പാടുണ്ടാക്കുന്നത്. എന്നാല്‍ ഒരു സാദാ (ഏതെങ്കിലും) പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെങ്കില്‍ ഇത്രക്ക് മാധ്യമ ശ്രദ്ധ
ReplyDeleteകിട്ടുമായിരുന്നോ എന്ന് സംശയമുണ്ട്. പിന്നെ ഭരണകൂടത്തിനു ഇതില്‍ ഇത്രക്ക് താല്‍പര്യമുണ്ടാവാന്‍ കാരണം രാഷ്ട്രീയമാണ്. ഒരു സി.പി.എം. പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെങ്കില്‍ ചാണ്ടിയും ചെന്നിത്തലയും തിരുവന്ചൂരും മുല്ലപ്പിള്ളിയും തുടങ്ങി ഈ നേതാന്ക്കന്മാര്‍ ഇത്രക്ക് ഉറഞ്ഞുതുള്ളുമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ നെയ്യാറ്റിന്‍കര ഏതുവിധേനെയും ജയിച്ചു കയറുക എന്നത് ഒരു "ഹാര്ഡ് വര്‍ക്ക്" തന്നെയാണ് ഇരു മുന്നണികള്‍ക്കും (പ്രത്യേകിച്ച് യു.ഡി.എഫിന്.). പിന്നെ ഇന്നലത്തെ ഹര്‍ത്താല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം പോലും ചോദിക്കാതെ യു.ഡി.എഫും ചെന്നിത്തലയും കൂടി ആഹ്വാനം ചെയ്തതാണെന്ന് ഒരു റിപ്പോര്‍ട്ട് കണ്ടിരുന്നു. കൂടാതെ അന്വേഷണ സംഘത്തലവനുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ അങ്ങ് ഹരിപ്പാട് എം.എല്‍.എ മാത്രമായ (ഇതുമായി ബന്ധപ്പെട്ട മറ്റു ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കാത്ത) ചെന്നിത്തല ചര്‍ച്ച നടത്തിയത് നമ്മള്‍ കണ്ടതാണ്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് എന്തിലെക്കാനെന്നു നാം ചിന്തിക്കണം. ഒരു കാര്യം നമ്മള്‍ മനസ്സിലാക്കുകയും ചെയ്യുക. മരിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പോയി. ഇനിയെന്ന്കിലും ഈ കാട്ടാള ചെയ്തികള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങണം. ഇനി കൊലപാതകികളെ പിടികിട്ടിയാലും അവരെ നിയമപരമായി സഹായിക്കാന്‍ പാര്‍ട്ടികള്‍ ഇടപെടും. പ്രഗല്‍ഭ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വക്കീലന്മാര്‍ ഹാജരാവും അവസാനം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെയും വരും. മാറിവരുന്ന സര്‍ക്കാര്‍ നിലപാടുകളും ഇതില്‍ ക്രൂഷ്യല്‍ ആവും. പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും. മാറാട് കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ക്ലാസ്സ് മുറിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ജയകൃഷ്ണന്‍ മാസ്റ്ററുടെ കേസിലും മറ്റും നാം ഇത് കണ്ടതാണ്. കൊല്ലപ്പെട്ടത് ശുക്കൂര്‍ ആയാലും ചന്ദ്രശേഖര സഖാവായാലും ഇനി ഒരു സാധാ പാര്‍ട്ടി പ്രവര്തകണോ അനുഭാവിയോ ആയാലും ചോരക്ക് ഒരു നിറം മാത്രം! അത് ചുവപ്പാണ്. അതിനു പാര്‍ട്ടിയില്ല.
കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്... ഡല്‍ഹിയിലെ എല്ലാ പരിപാടിയും രധാക്കി ഊമ്മെന്‍ കൊഴികൊട്ടെക്ക് പറക്കുന്നു . ചെന്നിത്തലയുടെ മുതലകണ്ണീര്‍ തിരുവഞ്ചൂരിന്റെ വികാര പ്രകടനം ലൊട്ടുലൊടുക്ക് എല്ലാ യു ഡി എഫ്ഫന്മാരും ഇന്ദിര ഗാന്ധി മരിച്ചപ്പോള്‍ പോലും ഇത്ര പ്രതികരിച്ചിട്ടുണ്ടാവില്ല. ഭരണത്തില്‍ തൂങ്ങാന്‍ ഇതുപോലെ അധപതിച്ച ഒരു സമൂഹം യു ഡി എഫിനെ പോലെ വേറെ കാണില്ല . നാണം കേട്ട വര്‍ഗങ്ങള്‍ ഒരു മരണത്തെയും വിട്ടു കാശാക്കാന്‍ നോക്കുന്നു.... ശവങ്ങള്‍
Deleteകൊല്ലുന്നത് കുഴപ്പമില്ല.. അത് ആരും ചുണ്ടി കാട്ടരുത്.. ഒരു പാര്‍ട്ടി എന്ന നിലയില്‍ സി പി എം നെ അടിക്കാന്‍ കിട്ടുന്ന സന്ദര്‍ഭം കോണ്‍ഗ്രസ് ഉപയോഗിച്ചു... അതില്‍ ഇത്രക്ക് നാണം കെടാന്‍ ഒന്നും ഇല്ല.. സി പി എം ഇത്തരം അക്രമ രാഷ്ട്രിയത്തില്‍ നിന്നും ഒഴിഞ്ഞു നിന്നാല്‍ മതി.. അപ്പൊ പിന്നെ ആരും മുതലെടുക്കില്ലല്ലോ?
Deleteലോകത്തെ ഏറ്റവും വലിയ മനുഷ്യക്കശാപ്പുകാരനെന്നാണ് നാസിജെര്‍മ്മനിയുടെ പിതാവ് ഹിറ്റ്‌ലറെ വിളിക്കുന്നത് . പക്ഷെ ഹിറ്റ്ലര്‍ കൊന്നത് 20,94,600 പേരെയാണ്. ചൈനയില്‍ മാര്‍ക്സിസ്റ്റ് ആചാര്യന്‍ മാവോ കൊന്നത് 3,78,28,000 മനുഷ്യരെയാണ്. സോവിയറ്റ് റഷ്യയില്‍ 4,26,72,000 ആളുകളെ സ്റ്റാലിന്‍ മാത്രം കൊന്നു .
ReplyDeleteഇ എം എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള കേരള സഖാക്കളുടെ ആത്മീയ ഗുരു ഇദ്ദേഹമാണ്. ലെനിന്‍ മുതല്‍ ഗോര്‍ബച്ചേവ് ‘മതം‘ മാറുന്നത് വരെയും വ്ലാട്മിര്‍ പുട്ടിന്റെ ഭരണ കാലത്തുമുള്‍പ്പെടെ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം മഹാ കോടികളാണ്. അവര്‍ കൊന്നു കൊണ്ടാണ് അധികാരം നിലനിര്‍ത്തുക.
കണ്ണൂരില്‍ കമ്മ്യൂണിസ്റ്റുകള്‍ അതാണ് ചെയ്യുന്നത്. നിരപരാധികളായ മനുഷ്യരെ കുരുതി കൊടുക്കുന്ന, കാലഹരണപ്പെട്ട ഈ അക്രമ രാഷ്ട്രീയ പ്രസ്ഥാനത്തെ ലോകം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു.. വികസനത്തെയും ദീര്‍ഘവീക്ഷണത്തെയും നിരുത്സാഹപ്പെടുത്തുന്ന കൊലയാളികളെയും ക്രിമിനലുകളെയും ജനം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
കമ്മ്യൂണിസ്റ്റ് അധീനതയില്‍ ഉള്ള ചൈനയിലെ സ്ഥിതി പരിശോധിക്കുക.. അവിടെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം തെല്ലും ഇല്ല. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കര്‍ശനമായ സെന്‍സറിങ്ങിന് വിധേയം. അതുകൊണ്ട് അവിടെയുള്ള ജനങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ അറിയണം, എന്തൊക്കെ അറിയണ്ട എന്ന് തീരുമാനിക്കുന്നത് അവിടുത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണ്. അവിടെ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തിയാലോ, സമരം ചെയ്താലോ, കമ്മ്യൂണിസ്റ്റുകളെ ചോദ്യം ചെയ്താലോ ഫലം ഒരുപക്ഷെ നിങ്ങള്‍ പിറ്റേ ദിവസം സൂര്യോദയം കണ്ടില്ലെന്നു വരാം, അല്ലെങ്കില്‍ തടവറയില്‍ കിടക്കും, അല്ലെങ്കില്‍ ഭീമമായ തുക പിഴ അടച്ചു വീട്ടു തടങ്കലില്‍ ആവും.
ഈ അടുത്തിടെ ഉണ്ടായ ഒരു സംഭവം തന്നെ ഏറ്റവും നല്ല ഒരു ഉദാഹരണം.. ലിയു സിയവോബോ എന്ന ചെറുപ്പക്കാരനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍. ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു ജനങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു. സമാധാനപരമായ സമരങ്ങളിലൂടെയും, പ്രസംഗങ്ങളിലൂടെയും തങ്ങളുടെ ആശയം പ്രചരിപ്പിക്കുകയും ജനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്ത ലിയുവിനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരന്‍ ആക്കി ജയിലില്‍ ഇട്ടു. 2010 -ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലിയുവിനെ തേടി എത്തി. ഐക്യ രാഷ്ട്ര സംഘടനയുടെ നേതാക്കന്മാര്‍ പലരും പറഞ്ഞിട്ടും ചൈന തങ്ങളുടെ കടും പിടുത്തത്തിനു ഒട്ടും അയവ് വരുത്തിയില്ല, ലിയുവിനെ നോബല്‍ സമ്മാനം സ്വീകരിക്കാന്‍ സമ്മതിച്ചില്ല എന്ന് മാത്രമല്ല, അയാള്‍ക്കുവേണ്ടി ഭാര്യയോ സ്വന്തം ബന്ധുക്കളോ പോലും സമ്മാനം കൈപ്പറ്റാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും നല്‍കി..
ഇത് ഒരു ലിയുവിന്റെ കഥയാണ്.. ലിയുവിനെ പോലെ സമാധാനം ആഗ്രഹിക്കുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ചൈനയില്‍ ഉണ്ട്. ഒരിക്കല്‍ അവര്‍ എല്ലാം ഉണര്‍ന്നു, ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ചീട്ടു കൊട്ടാരം പഴയ സോവിയറ്റ് യൂണിയന്‍ പോലെ നിലം പൊത്തും.
കാലഹരണപ്പെട്ട ചിന്താഗതികള്‍ പേറുന്ന അക്രമ രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് ജീര്‍ണ്ണിച്ചു ജീര്‍ണ്ണിച്ചു കേരളവും, ത്രിപുരയും കഴിഞ്ഞാല്‍ പിന്നെ റെയില്‍വേ സ്റ്റേഷനില്‍ ചെല്ലണം ചെങ്കൊടി കാണണമെങ്കില്‍... കേരളം ഇന്സിയിലെ കമ്മ്യൂണിസത്തിന്റെ ശവപ്പെട്ടിക്കുള്ള അവസാനത്തെ ആണിയാണ്
സൌധിഅരെബ്യെയെക്കള്‍ ബെധമന്നു എന്നാണു അറിവ് .ഈ രണ്ടു സ്ഥലത്തും പോയിട്‌ുണ്ട്....
DeleteFaisal Irumbuzhi
DeleteNoted your points. Liu Xiaobo യെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്.
തികച്ചും സത്യമാണ് താങ്കള്‍ പറഞ്ഞത്. മനുഷ്യ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നശിച്ചു മന്നടിയുക തന്നെ വേണം. മതങ്ങളും രാഷ്ട്രീയവും മനുഷ്യനെ നന്നാക്കുന്നതിനു പകരം അവരുടെ വിലപ്പെട്ട ജീവന്‍ കവര്‍ന്നെടുക്കാന്‍ ശ്രേമിച്ചാല്‍ അതിനെ ശക്തമായി തന്നെ നേരിടണം. അതിനു വേണ്ടി എല്ലാരും ഒന്നിച്ചു നിക്കുകയും വേണം. ഈ ചോരക്കൊതിയന്മാരെ നിലക്ക് നിര്‍ത്താന്‍ എല്ലാ സമാധാന കംക്ഷികളും ഒന്നിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു !
Delete((ഹോ, വടക്കേലെ നൌഷാദ് മാധ്യമം വായിച്ചു തുടങ്ങി അല്ലെ?! ഹോ! നോം ധന്യനായി )) ‘വര്ത്തമാനം’ അറിയണമെങ്കില്‍ ‘മാധ്യമം’ തന്നെ വായിക്കണം എന്നായിരിക്കും..
ReplyDeleteകൊല നടത്തിയവന്‍ പിടിക്കപ്പെട്ടാല്‍ അവനെ കഴുമരത്തില്‍ തൂക്കാന്‍
ReplyDeleteഇവിടുത്തെ നിയമം തയ്യാറാവാത്ത കാലത്തോളം ക്രിമിനലുകള്‍ പെരുകുകയും മനുഷ്യ ജീവന്റെ വില ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യും! പത്തും പതിനഞ്ചും കൊല്ലം കഴിഞ്ഞു ഒരു വിധി...ഏറിയാല്‍ ഒരു ജീവപര്യന്തം..കൂടിക്കിഴിച്ച് വരുമ്പോള്‍ എട്ടോ പത്തോ കൊല്ലം ജയില്‍ വാസം...ഫൂ...നാണം കെട്ട നീതി പീഡങ്ങള്‍!
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ഇങ്ങനെ ഒരു അവിവേകം കാണിക്കുമെന്നു തോന്നുന്നില്ല....അതാവുമായിരുന്നെങ്കി ആ പണി ശെല്‍വരാജിനിട്ടു തന്നെ കൊടുക്കുമായിരുന്നു...... ഈ കേസില്‍ നിസ്പക്ഷമായ ഒരന്വേഷനമാണ് നടക്കുന്നതെങ്കി പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നേക്കാം...നാദാപുരത്തും വടകരയിലും ആരാണ് ബോംബു രാഷ്ട്രീയം കളിക്കുന്നതെന്നു നമ്മള്‍ നേരത്തെ കണ്ടതാണ്..നെയ്യാറ്റിന്‍കരയില്‍ മറ്റൊരു ശെല്‍വരാജിനെ കിട്ടാതായപ്പോ UDF കളിച്ച ഒരു നാണംകെട്ട കളിയല്ലന്നാര് കണ്ടു....എന്തായാലും കാത്തിരുന്നു കാണാം...ഈ ഒരവസരത്തില്‍ ഇങ്ങനെ ഒരു പോസ്റ്റ് വള്ളിക്കുന്ന് ഇടരുതായിരുന്നു.
ReplyDeleteകൊലപാതകം അതാര് ചെയ്താലും ഏതൊരു പാര്‍ടി പ്രവര്‍ത്തകനും ന്യായീകരിക്കാന്‍ പാടില്ല. പാര്‍ടി പ്രവര്‍ത്തകന്‍ എന്നതിനപ്പുറം നാമെല്ലാം മനുഷ്യര്‍ എന്ന സത്യം മറക്കരുത്. സൂചനകള്‍ സി.പി.എമ്മിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ മനുഷ്യ സ്നേഹികളായ പ്രവര്തകരുന്ടെന്കില്‍ തന്റെ പാര്‍ടിയെ ന്യായീകരിക്കുന്നതിന് പകരം ഇത്തരം ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വത്തിനെതിരെ പട നയിക്കാന്‍ തയ്യാറാകണം .
ReplyDeleteകോണ്‍ഗ്രസ് പാര്‍ട്ടി CPI(M)- ലേക്ക് ദിശനിര്‍ണ്ണയിച്ചുകൊടുക്കുന്നു എന്ന് വാര്‍ത്താ സമ്മേളനത്തില്‍ വിലപിച്ച പിണറായിയുടെ ചാനല്‍ കൈരളി NDF- ആണ് പിന്നിലെന്ന് വരുത്തി തീര്‍ത്ത് ദിശനിണ്ണയിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു.
ReplyDeleteകൊടിയേരി ആഭ്യന്തരമൊഴിഞ്ഞത് കൈരളി ഇതേവരെ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇനി സിമി ബാക്കിയുണ്ട്. അതിനിനി തിരുവഞ്ചൂരിനു മുല്ലപ്പള്ളിയില്‍ നിന്ന് നിര്‍ദേശം കിട്ടിയാല്‍ എല്ലാം ഓകെ. കൊലയാളികളെ ഇനി അന്വേഷിക്കേണ്ടതില്ല. ഗൂഡാലോചന നടന്നത് അബൊട്ടാബാദില്‍ തന്നെ !!
കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും ചര്ച്ചയാവുന്നു കൊലപാതകം കണ്ണൂരില്‍ അല്ല എങ്കിലും കൊലപാതകികള്‍ കണ്ണൂരില്‍ നിന്നുള്ളവരാണ്
ReplyDeleteഅത് പാർട്ടി ചെയ്തു എന്ന് വിശ്വസിക്കാൻ സാധാരണക്കാർ ഇഷ്ടപ്പെടില്ല..പക്ഷേ എക്കാലത്തും ഏതു പാർട്ടീയും കൊലപാതകികളെ സംരക്ഷിക്കാൻ കൂട്ട് നിന്നിട്ടുണ്ട്. അത് തെറ്റ് തന്നെയാണു
ReplyDeleteതലക്കെട്ട് വളരെ ഇഷ്ടപ്പെട്ടു ബഷീര്ക, കിടിലന്‍
ReplyDeleteThis comment has been removed by the author.
ReplyDeletebasheerka, ഇന്നലെ നിങ്ങള്‍ ഫസിബുക്കില്‍ ഇട്ട വരികള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു
ReplyDelete"അരിവാള്‍ ചുറ്റിക മാറ്റി ബോംബും വെട്ടുകത്തിയും ചേര്‍ത്താല്‍ രക്തപതാകയുടെ കോമ്പിനേഷന്‍ ശരിയാവും !!"
അത് കലക്കി
Deleteഎന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ....ചന്ദ്രശേകരനെ കൊന്നത് കോണ്‍ഗ്രസ് ആണോ അതോ കമ്മ്യൂണിസ്റ്റ് പര്ട്ടികരാണോ എന്ന് കേരളത്തിന്റെ പല ഭാഗത്തും ഉള്ള ഇടതു സ്നേഹിതര്‍ ചോദികുന്നത് പല ന്യൂസ്-ന്റെയും അടിയില്‍ കണ്ടു..ചന്ദ്രശേകരനെകുറിച്ച് അദേഹത്തിന്റെ പുതിയ പാര്‍ട്ടി-യെ കുറിച്ച് മനസിലാക്കിയ ആര്ക്കും ഇങ്ങനെഉള്ള സംശയം വരില്ല , കാരണം അദേഹം സി പി ഐ എം-ന്റെ പ്രദാന ശത്രു ആയതു അവരുടെ അണികളെ നേരെ നയിക്കാന്‍ ഒരു പുതിയ പാര്‍ട്ടി - രേവേലുറേനരി ഉണ്ടാക്കി കൊണ്ടാണ്...
ReplyDeleteഇപ്പോല്‍ ഈ കൊല നടന്നത് നെയ്യന്റിങ്കര പിടിക്കാനുള്ള കോണ്‍ഗ്രെസ്സ്കാരന്റെ അതി ബുദ്ദി ആണ് എന്ന് ആരും ദയവു ചെയ്തു കരുതരുത്.. കാരണം ഇതു ഇന്നലെ അല്ലെങ്ങില്‍ നെയ്യടിങ്കര തിരഞ്ഞെടുപ്പ് പ്രഗ്യപിച്ചപ്പോള്‍ ഉണ്ടായ ഒരു പ്രോബ്ലം അല്ല..ഇതു എട്ടാമത്തെ തവനെ ആണ് ചന്ദ്രശേഖരന് നേരെ കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ആക്രമണം ഉണ്ടാകുന്നതു..അതുമല്ല ഈ ആക്രമണം ചന്ദ്രശേഖരന് നേരെ മാത്രം അല്ല , ഒഞ്ചിയ പഞ്ചായത്ത് പ്രസിഡന്റ് ജയരാജനെ ഇതു പോലെ താനെ അക്രമിച്ചിരുന്നു...പകല്‍ ആയതു കൊണ്ട് അദേഹം ജീവനോടെ രക്ഷപെട്ടു...
സി പി ഐ എം വിട്ടു പോകുക അല്ല ചന്ദ്രശേഖരന്‍ ചെയ്തത് , അദേഹം കോണ്‍ഗ്രസ്-ലെകോ യു ഡി ഫഇലെകോ പോയില്ല..പകരം സി പി എം വിട്ടു പുറത്തു വന്ന സടരനകര്ക് വേണ്ടി അവരുടെ പാര്‍ട്ടി ഉണ്ടാക്കി....കഴിഞ്ഞ മുപ്പത്തി അഞ്ചു വര്‍ഷത്തിനു ശേഷം വടകരയില്‍ മുല്ലപ്പള്ളി ജയിച്ചത് വടകരയിലെ നാട്ടുകാര്‍ കോണ്‍ഗ്രസ് ആയതു കൊണ്ടല്ല , ചന്ദ്രഷഖരന്‍ മത്സരിച്ചതിനാല്‍ വോട്ട്-കല്‍ സ്പ്ളിറ്റ് ആയി പോകുകയും കോണ്‍ഗ്രസ് ജയിക്കുകയും ആണ് ഉണ്ടായതു... സി പി എം -നെ സംബന്ദിച്ചു അദേഹം വെറും പുറത്തു പോയ എതിരാളി മാത്രം ആയിരുനില്ല , സി പി എം-ന്റെ അടിത്തറയ്ക് ഒഞ്ചിയം എന്ന് സി പി എം എക്കാലവും അഹങ്കരിച്ച മണ്ണില്‍ ഇളക്കം സംബവിപിച്ച നേതാവായിരുന്...
അത് കൊണ്ട് ഇതു നെയ്യന്റിങ്കര പോലുള്ള ഒരു നിയോജക മണ്ഡലം പിടിക്കാന്‍ വേണ്ടി കോണ്‍ഗ്രെസ്സ്കര്‍(അതും വടകര-യില്‍ പേടിച്ചു തൂരികളായ കോണ്‍ഗ്രെസ്സ്കര്‍) ചെയ്ത പണി അല്ല എന്ന് ഇതൊരു വടകരകാരനും(സി പി എം ആയാലും കോണ്‍ഗ്രസ് ആയാലും ) മനസിലാകും...കാരണം നെയ്യടിങ്കര കോണ്‍ഗ്രസ്-നു വെറും ഒരു സീറ്റ്-ന്റെ പ്രശനം ആണെങ്ങില്‍ ചദ്രശേഖരന്‍ സി പി ഐ എം -നു അവരുടെ പാര്‍ട്ടി-യുടെ നിലനില്പിന്റെ പ്രശനം ആണ്...അത് കൊണ്ട് ഇപ്പോള്‍ ചന്ദ്രശേഖരനെ കൊന്നാല്‍ ആര്‍ക്കാണ് ലാഭം എന്ന് കോടിയേരി-യെ പോലെ നിങ്ങളും ചോതികരുത് ...ചോദിച്ചാല്‍ അത് ഉത്തരം സി പി ഐ എം-നു എന്ന് തന്നെ ആണ്...
:)
Deleteകൊലപാതകങ്ങള്‍ നടക്കുമ്പോള്‍ കുറ്റവാളികള്‍ ആരായാല്‍ തന്നയും അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം, അല്ലാതെ പണ്ട് ഇന്നയാളെ ആ പാര്ട്ടിക്കാര്‍ കൊന്നപ്പോള്‍ നിങ്ങള്‍ എവിടെ ആയിരുന്നു, അവര്‍ അങ്ങനെ ചെയ്തില്ലേ, തുടങ്ങിയ അഭിപ്രായങ്ങള്‍ എല്ലാ കാലത്തെയും പോലെ പുറത്തു വരാന്‍ തുടങ്ങി,
ReplyDeleteചെങ്ങനാശേരിയില്‍ ഒരു പോലീസുകാരന്‍ ദാരുണമായി കൊല്ലപെട്ടപ്പോള്‍ രാഷ്ട്രീയ മേലാളന്മാര്‍ ചാനലില്‍ കൂടി വിളിച്ചു പറഞ്ഞത്, സമാനമായി അവര്ക്ക് പറ്റിയ മുന്കാ്ല സംഭവങ്ങളെ കുറിച്ചായിരുന്നു. അങ്ങനെ ആ കൊടും പാതകത്തെ സാമാന്യ വല്ക്കരിക്കാന്‍ അവര്ക്ക് കഴിഞ്ഞു, വാളകം അധ്യാപകന്റെ നേരെ ഉണ്ടായ ആക്രമ സംഭവങ്ങളില്‍ വി എസ്സിന് ആയിരുന്നു തിടുക്കമെങ്കില്‍ ഇപ്പോഴ് യു ഡി എഫി ലെ നേതാക്കന്മാര്ക്കാന് തിടുക്കം, മരിക്കുന്നത് മനുഷ്യനാണെന്നും അവര്ക്കും കുടുമ്പവും മറ്റും ഉണ്ടെന്നും ഈ നരാധന്മാര്‍ ഓര്ത്തിരുന്നെങ്കില്‍,
ശരിയായ കുറ്റവാളികള്‍ പിടിക്കപെടുമ്പോള്‍ അത് താങ്കളുടെ എഴുത്തിന് വിപരീതമാണ് എങ്കില്‍ അതിനെ ഉള്‍ കൊള്ളാനുള്ള ആര്ജ്ജവം കാണിക്കുമെന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു.
1000 like....
Deleteകശാപ്പുകാര്‍ക്ക് എന്ത് നെയ്യ് എന്ത് നെയ്യാറ്റിന്‍കര .കശാപ്പുകാരന്‍ അറുക്കാന്‍ കൊണ്ടുപോകുന്ന എരുമ ഗര്‍ഭിണിയാണോ എന്ന് നോക്കാറില്ല .അവര്‍ക്ക് എല്ലാം പോത്ത് തന്നെ. എരുമയാണേല്‍ വനിതാ പോത്ത് എന്നുമാത്രം
ReplyDeleteഒരു കാര്യത്തില്‍ സന്തോഷമുണ്ട്. സഖാവ് ടി.പി. പെട്ടെന്ന് തന്നെ മരിച്ചല്ലൊ. അത് ചില്ലറ ഭാഗ്യമല്ല. പട്ടുവത്തെ ഷുക്കൂറിനെ പോലെ മരണത്തിന്റെ കരാള മുഖം മണിക്കൂറുകളോളം കണ്ട് വിറങ്ങലിച്ച് ജീവന് വേണ്ടി കെഞ്ചി ഇഞ്ചിഞ്ചായി മരിക്കേണ്ട ദുര്യോഗം ടി.പി.ക്ക് ഉണ്ടായില്ല. ആദ്യത്തെ ഒന്നോ രണ്ടോ വെട്ടിന് തന്നെ തലയോട് പിളര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ചിട്ടുണ്ടാകും. മരണത്തിന്റെ സാമീപ്യം ആര്‍ക്കും വളരെ ഭയാനകമാണു. മരണം തീര്‍ച്ചപ്പെട്ട് കഴിഞ്ഞാല്‍ അത് എത്രയും പെട്ടെന്ന് സംഭവിക്കുന്നതാണ് ഭാഗ്യം. ടി.പി.യെ സംബന്ധിച്ച് വിചാരണ നേരത്തെ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചു കഴിഞ്ഞതായിരിക്കും. അത്കൊണ്ട് ആ മരണം എന്തുകൊണ്ടും സംഭവിച്ചേ തീരുമായിരുന്നുള്ളൂ. വേഗത്തിലുള്ള മരണം എന്ന ഭാഗ്യം ഷുക്കൂറിന് ലഭിച്ചില്ല. അതാണ് ആ മരണത്തെ ദാരുണമാക്കുന്നത്. ടി.പി.യുടെ മരണം ദാരുണമാക്കുന്നത് മരിച്ചിട്ടും ഏല്‍ക്കേണ്ടി വന്ന അമ്പതോളം വെട്ടുകളാണ്. മരിക്കാന്‍ എന്തായാലും ഇത്രയും വെട്ടുകള്‍ വേണ്ടല്ലൊ. ലോകത്ത് ഒരാരാച്ചാര്‍ക്കും ഇങ്ങനെ ഇത്രയും വെട്ടുകള്‍ വെട്ടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും ജനിച്ചാല്‍ ഒരിക്കല്‍ തീര്‍ച്ചയായും മരിക്കേണ്ടതുണ്ട്. അത്കൊണ്ട് ഏത് മരണത്തിനും സാധുതയുമുണ്ട്. ഷുക്കൂറിനെയും ടി.പി.യെയും അത്പോലെ പലരെയും കൊന്നവര്‍ ഇപ്പോഴും മരിക്കാതെ ബാക്കിയുണ്ടാവും. അവരൊക്കെ എങ്ങനെയാണ് മരിക്കുക എന്ന് പറയാനാവില്ല. പൂച്ചയെ കൊന്നാല്‍ പില്‍ക്കാലത്ത് കൈ വിറക്കും എന്ന് പണ്ടൊരു ചൊല്ല് ഉണ്ടായിരുന്നു. ടി.പി.യെ മരിച്ചിട്ടും മുഖത്ത് ആഞ്ഞാഞ്ഞ് വെട്ടിയവരുടെ കൈകള്‍ എപ്പോഴെങ്കിലും വിറക്കുമോ ആവോ. അപ്പോഴും പാര്‍ട്ടി അവരുടെ കൂടെ ഉണ്ടാവുമോ എന്നും ആര്‍ക്കറിയാം :(
ReplyDeleteവാളെടുത്തവന്‍ വാളാല്‍. എന്റെ വീടിനു അടുത്ത് ഒരു ഗുണ്ട ഉണ്ടായിരുന്നു. അയാള്‍ പലരെയും വെട്ടിയിട്ടുണ്ട്. അവസാനം ആരുടെയോ ഇരുപത്തി എട്ടു വെട്ടു കൊണ്ട് കൊല്ലപ്പെട്ടു.
Deleteകൊലപാതകത്തെ അപലപിച്ചു കൊണ്ട് തന്നെ പറയട്ടെ.. ഹര്‍ത്താല്‍ പ്രഖ്യാപിക്കാനും പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കാനും ഉള്ള യു.ഡി.എഫിന്റെ ധൃതി കണ്ടപ്പോള്‍ അറപ്പാണ് തോന്നിയത്. അതും ഒരിക്കലും ഹര്‍ത്താലോ ബന്ദോ നടത്തില്ല എന്ന് ജനങ്ങളോട് വാഗ്ദാനം ചെയ്തു പ്രമേയം പാസ്സാക്കിയ പാര്‍ട്ടി, ഒരു മനുഷ്യന്‍റെ മൃഗീയ കൊലപാതകം പോലും രാഷ്ട്രീയ എതിരാളികളെ അടിക്കാന്‍ ഉള്ള വടിയാക്കുന്നു. പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഈ രാഷ്ട്രീയ കോമരങ്ങളും അവരുടെ കുഴലൂത്തുകാരും ഇതേക്കുറിച്ച് സംസാരിക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. ഇനി വാ തുറക്കുന്നെങ്കില്‍ അത് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഉള്ള സമ്മര്‍ദത്തിനു വേണ്ടിയാകട്ടെ.
ReplyDeleteഇനി ഭീമന്റെ ട്രാക്ക് റെക്കോര്‍ഡ് മോശമാണെങ്കില്‍ എതിര്‍പക്ഷത്തെ ദുര്യോധനന്‍മാരുടെ ട്രാക്ക് റെക്കോര്‍ഡും അത്ര തന്നെ മോശമാണ്. അതുകൊണ്ട് അക്രമങ്ങളെ തുല്യം ചാര്‍ത്താന്‍ നില്‍ക്കാതെ ശരിയായ കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ കിട്ടാന്‍ വേണ്ടി പ്രവര്‍ത്തിക്കട്ടെ.
എന്തൊരു വിരോദാഭാസം മനുഷ്യന്‍ എന്ന ലെവലില്‍ നിന്ന് ഒരാള്‍ക്കും ഇങ്ങിനെ ഒരു കൃത്യം ചെയ്യാനോ അതിന് നിര്‍ദേശം കൊടുക്കണോ സാധിക്കുമെന്ന് തോന്നുന്നില്ല.മനുഷ്യത്വം മരവിച്ച ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ക്ക് സൌദിയിലെപ്പോലെ ഒറ്റവെട്ടിന് തീര്‍ക്കുന്ന ശിക്ഷ തന്നെ നല്‍കണം എന്നാല്‍ ഈ പ്രശ്നം നല്ലൊരു ശതമാനം വരെ ഇല്ലാതാക്കാന്‍ കഴിയും.
ReplyDeleteഇതില്‍ ഒരു വെടിക്ക് ഒരുപാടു പക്ഷികളെ പിടിക്കാന്‍ ശ്രമിച്ചത് CPM ആണ്. നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടി പരാജയപ്പെട്ടാലും അച്ചുതാനന്തന്‍ വീണ്ടു മുഖ്യമന്ത്രിയാകുന്നതിനുള്ള സാധ്യത തടയാം, കുലംകുത്തികളുടെ നേതാവിനെ ഇല്ലാതാക്കം, ഈ തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ ഇങ്ങനെ ചെയ്യുമോ എന്ന് മറുചോദ്യം ചോതിച്ചു ജനങളുടെ മുന്നില്‍ നല്ലപിള്ള ചമയാം.
ReplyDeleteലോകത്തെ ഏറ്റവും വലിയ മനുഷ്യക്കശാപ്പുകാരനെന്നാണ് നാസിജെര്‍മ്മനിയുടെ പിതാവ് ഹിറ്റ്‌ലറെ വിളിക്കുന്നത് . പക്ഷെ ഹിറ്റ്ലര്‍ കൊന്നത് 20,94,600 പേരെയാണ്. ചൈനയില്‍ മാര്‍ക്സിസ്റ്റ് ആചാര്യന്‍ മാവോ കൊന്നത് 3,78,28,000 മനുഷ്യരെയാണ്. സോവിയറ്റ് റഷ്യയില്‍ 4,26,72,000 ആളുകളെ സ്റ്റാലിന്‍ മാത്രം കൊന്നു .ഇ എം എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള കേരള സഖാക്കളുടെ ആത്മീയ ഗുരു ഇദ്ദേഹമാണ്. ലെനിന്‍ മുതല്‍ ഗോര്‍ബച്ചേവ് ‘മതം‘ മാറുന്നത് വരെയും വ്ലാട്മിര്‍ പുട്ടിന്റെ ഭരണ കാലത്തുമുള്‍പ്പെടെ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം മഹാ കോടികളാണ്.
ReplyDeleteസി.പി.ഐ.എം എന്നാല്‍ മണ്ടന്‍മാരുടെ പ്രസ്ഥാനമെന്നല്ല അര്‍ത്ഥം, മറിച്ച് ആസൂത്രിത കൊലപാതകങ്ങളുടെ സര്‍വ്വകലാശാല എന്നാണ്.
ReplyDeletehttp://oiccuae.blogspot.com/2012/05/blog-post_06.html
തണ്റ്റെ ആദര്‍ശമെന്നത് അപരണ്റ്റെ (ചോദ്യം ചെയ്യുന്നവണ്റ്റെ) രക്തം കൊണ്ട് നിലനില്‍ക്കേണ്ടതാണെന്ന മൌഠ്്യം നിലനില്‍ക്കുന്ന കാലത്തോളം കേരളക്കര നരമേദരുടെ താവളവും പ്രബുദ്ദ വര്‍ഗ്ഗമെന്നു മേനിനടിക്കുന്ന ഈ ജനത അതി നികൃഷ്ടരുമായി ചരിത്രത്തിലെ വിരോദാഭാസ ഏടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു വെന്നു കൂടി മലയാളപ്പോരിശ പാടുന്ന എല്ലാ മാധ്യമങ്ങളും ഈ അക്രമ പരമ്പരയെ മുന്‍ നിര്‍ത്തി പ്രഖ്യാപിക്കട്ടെ...
ReplyDeleteഈ അനോണികളെ ഒന്നോഴിവാക്കരുതോ. നേരെ പറയാന്‍ ത്രാണിയില്ലാത്ത ഇവന്മാരുടെ കമന്റ്സ് ബോറാണ്
ReplyDeleteജിമെയില്‍ ID ഇല്ലാത്തവര്‍ക്കും ബ്ലോഗ്ഗര്‍ കുഴപ്പങ്ങള്‍ കാരണം sign in ചെയ്യാന്‍ കഴിയാത്തവര്‍ക്കും വേണ്ടിയാണ് ഈ ഓപ്ഷന്‍ നല്‍കിയത്. അത് ദുരുപയോഗം ചെയ്യുന്നവരെ സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ സ്പാമുകാരനെ എല്പിക്കുന്നുണ്ട്.
Deleteചന്ദ്രശേഖരന് ആദരാഞ്ജലികള്‍.
ReplyDeleteഅമ്മയെ കൊന്നാലും രണ്ടു പക്ഷം എന്ന് കേള്‍വിപ്പെട്ട നാടാണ് കേരളം. ആര് കൊന്നു എന്നുള്ള ചോദ്യം, ചോദ്യമായി തന്നെ അവശേഷിക്കുന്നു. അന്വേഷണം നല്ല വഴിക്ക് നടന്നു കുറ്റവാളികളെ ശിക്ഷിക്കാന്‍ അവസരം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കണം. തനിക്കു വധഭീഷണി ഉണ്ടെന്നു കേരളത്തിലെ മുഖ്യമന്ത്രി എന്ന് പറയുന്ന മാന്യനോട് പോലും കെഞ്ചിയിട്ട് ഒന്നും ചെയ്യാതെ ഇരുന്ന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. അന്വേഷണം അവസാനിക്കുന്നത് വരെ സര്‍ക്കാര്‍ ആണ് ഇതിനു ഉത്തരവാദി.
അതുകൊണ്ട് യദാര്‍ത്ഥ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമ ആണ്. ഇത്രയും ജന പിന്തുണ ഉള്ള ഒരാള്‍ക്ക് പോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ നാട് ഭരിച്ചാല്‍ സാധാരണക്കാര്‍ക്ക് ഇവിടെ എന്ത് സുരക്ഷിതത്വം ആണ് പ്രതീക്ഷിക്കാവുന്നത്? ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ പിടിക്കാന്‍ നടക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഹര്‍ത്താല്‍ നടത്തി നടക്കുന്നു ശുംഭന്മാര്‍. ആര് കൊന്നാലും അവനെ ശിക്ഷിക്കണം. പക്ഷെ എന്ത് വന്നാലും ജനങ്ങളുടെ ജീവന് സര്‍ക്കാര്‍ കുറച്ചു എങ്കിലും വില കല്‍പ്പിക്കണം.
കഴിഞ്ഞ വര്ഷം തനിക്കു വധ ഭീഷണി ഉണ്ടെന്നു മീഡിയ വഴി വിളിച്ചു പറഞ്ഞു മിസ്റ്റര്‍ കുഞ്ഞാലിക്കുട്ടി. അതിനോട് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന V S പ്രതികരിച്ചത് ഇത് കേരളമാണ് അങ്ങനെ അങ്ങ് ആരെയും കശാപ്പു ചെയ്യാന്‍ വിട്ടുകൊടുക്കില്ല എന്നാണു. എന്നാല്‍ ഇന്ന് എന്തായി അവസ്ഥ? കഷ്ടം തന്നെ.
ഈ ക്രൂര കൊലപാതകം സി പി ഐ (എം) ന്റെ ഗൂടാലോചനയാണ്, നെയ്യാറ്റിന്‍കര ഇലെക്ഷന്‍ മുന്നില്‍ ഉണ്ടാവുമ്പോള്‍ തങ്ങള്‍ ഇത്തരം ഒരു കാര്യം ചെയ്യുക ഇല്ല എന്ന് സ്വന്തം അണികളെ വിശ്വസിപ്പിച്ചു എതിരാളിയെ വക വരുത്തുക എന്ന തന്ത്രം, അണികള്‍ ചോര്‍ന്നു പോവാതെ കാര്യം നടത്താന്‍ നേതാക്കള്‍ കണ്ടെത്തിയ ഹീന തന്ത്രം..!!! നിങ്ങളുടെ അവസാനത്തിന്റെ ആരംഭം നിങ്ങള്‍ ശുക്കൂരില്‍ തുടങ്ങി ടി പി സിയില്‍ തുടര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കി കൊല്‍ക ശവം തീനി കഴുകന്‍ സഖാക്കളെ...!!
ReplyDeleteWhy you are deleting my comments?
ReplyDeletereally?
DeleteSorry! when I add a comment, immediately it disappear from the list. May be because of you activated comment moderation and waiting for your approval.
Deleteനിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സിപിഎം ഇങ്ങനെ ഒരു ക്രൂരകൃത്യം നടത്തും എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ചന്ദ്രസേഖരനെ കൊല്ലണമായിരുന്നെങ്കില്‍ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് വരെ സിപിഎമ്മിന് കാത്തിരിക്കണമായിരുന്നോ? അതിന് എത്രയോ മുന്‍പോ അല്ലെങ്കില്‍ ശേഷമോ ആകാമായിരുന്നല്ലൊ? ശെല്‍വരാജിനെ അട്ടിമറിച്ച് കൈപ്പത്തിക്കാരനാക്കിയപ്പോള്‍ അനായാസം ജയിക്കുമെന്ന് കരുതിയെങ്കിലും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന ശക്തമായ സാഹചര്യം ഉണ്ടായപ്പോഴാണ് ഈ കൊലപാതകമെന്ന് മറന്നുകൂടാ. അതുകൊണ്ട് കണ്ണടച്ച് സിപിഎമ്മിനെ പ്രതിയാക്കുന്നതിന് മുന്പ് ഒന്നുകൂടെ ചിന്തിക്കണം. എല്ലാം മുന്‍കൂട്ടി രചിച്ച തിരക്കഥപോലെ കൊലപാതകം നടത്തുന്നു വന്ന വാഹനം ഇന്നതെന്ന് ഉടനെ വാര്‍ത്ത കൊടുക്കുന്നു, സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശത്ത് ആ വാഹനം കൊണ്ടിടുന്നു, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പോലീസുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നു, ഏതാനം സിപിഎമ്മുകാരുടെ പേരുകള്‍ ഉടനെ പുറത്ത് വിടുന്നു, എല്ലാം ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ. എല്ലാം സംശയകരമായ കാര്യങ്ങളാണ് നടക്കുന്നത്..
ReplyDeleteഏതു പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും, ഒരു സഹജീവിയുടെ ജീവനെടുക്കാന്‍ മാത്രം ഭീകരമായ എന്ത് തെറ്റാണു മനുഷ്യന്‍ കാണുന്നത് ?
ReplyDeleteഎല്ലാവരും “ഡീസെന്റ്” ആണല്ലെ?
ReplyDeleteഎങ്കിൽ ഞാൻ അതല്ല..
T P അർഹിക്കുന്ന ശിക്ഷ തന്നെയാണയാൾകു കിട്ടിയത്
അല്ലാതെ ഇത്രയും നാൾ ഉണ്ടും ഉറങ്ങിയും താമസിച്ച തറവാടിനു നേരെ JCB യുമായി വരുന്നവനെ (ഏതുപാർടിയായാലും) ഇലയിട്ടു സ്വീകരിക്കണോ?
കുറച്ചു നേരെത്തെയായിരുന്നെങ്കിൽ നെയ്യാറ്റിൻ കര ഒരു തിരഞ്ഞെടുപ്പു ഒഴിവാക്കാമയിരുന്നു. ഇനി നോക്കിക്കോ അത്രപെട്ടൊന്നൊന്നും ഒരുത്തനും മറുകണ്ടം ചാടില്ല!!
Faisal chungath, Manjeri
ലളിതജീവിതം നയിച്ച, ആര്‍ജ്ജവമുള്ള കമ്യൂണിസ്റ്റുകാരനായിരുന്നു സി പി ചന്ദ്ര ശേഖരന്‍. ഇക്കാലത്ത് കണികാണാന്‍ പ്രയാസമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. സി പി എം വിട്ടു പോയിട്ടും യു ഡി എഫിന്റെ വാലാകാതെ സ്വന്തം വിശ്വസങ്ങളില്‍ ഉറച്ചു നിന്നു പോരാടിയ വ്യക്തിത്വം. അതിനു കൂടി ആദരാഞ്ജലി.
ReplyDeleteഅദ്ദേഹത്തിന്റെ കൊലപാതകം ഇപ്പോള്‍ യു ഡി എഫ് ആഘോഷമാക്കി മാറ്റുന്നു. കേരളത്തിലെ ഒരു മന്ത്രി കൊലചെയ്യപ്പെട്ടതുപോലെയാണ്, ഉമ്മന്‍ ചാണ്ടി ഡെല്‍ഹിയില്‍ നിന്നും പാഞ്ഞു വന്നത്. സി പി എമ്മാണു കൊല നടത്തിയതെന്ന് അവരൊക്കെ ഏക സ്വരത്തില്‍ പ്രഖ്യാപിക്കുന്നു. ലീഗുകാരനായതുകൊണ്ട് വള്ളിക്കുന്നും അതില്‍ അണിചേരുന്നു. നെയ്യാറ്റിന്‍കരയില്‍ മത്സരം എല്‍ ഡി എഫും ബി ജെപിയും തമ്മിലായപ്പോളാണിതു നടന്നത്. എല്‍ ഡി എഫ് ജയിക്കരുതെന്ന ആഗ്രമുള്ളവര്‍ നടത്തിയ കൊലപാതകം. അതുള്ളവര്‍ യു ഡി എഫുകാരും, സി പി എമ്മിലെ മറ്റ് ചിലരുമാണ്. ആരു നടത്തിയതായാലും ഹീനമായി പോയി.
ഭരണ സംവിധാനം ഉമ്മന്റെയും ചെന്നിത്തലയുടേയും കയ്യിലാണ്. അന്വേഷിച്ച് പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരട്ടെ. അര്‍ഹിക്കുന്ന ശിക്ഷ മേടിച്ചു കൊടുക്കട്ടെ. ഇതില്‍ സി പി എമ്മിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംഗതികള്‍ വേഗം പുറത്തു വരും. ഇല്ലെങ്കില്‍ നെയ്യാറ്റിന്‍കര കഴിഞ്ഞാലും പുറത്തു വരില്ല.
ഒരിക്കലും ഹര്‍ത്താലോ ബന്ദോ നടത്തില്ല എന്ന് ഉഗ്രപ്രതിജ്ഞ എടുത്ത സകല ഉണ്ണാക്കമോറന്‍മാരും ആസനത്തില്‍ ചുരുട്ടി വച്ച വാലിന്റെ തണലില്‍ കയറി നിന്ന് ഹര്‍ത്താലും നടത്തി. കാപട്യത്തിന്റെ പര്യായമായി ചെന്നിത്തല വിളങ്ങി വികസിച്ചു നില്‍ക്കുന്നു.
വള്ളിക്കുന്ന് ഉള്‍പ്പടെയുള്ള കണ്ണുപൊട്ടന്‍മാര്‍ക്ക് കണ്ണൂരും പരിസരത്തും മാര്‍ക്സിസ്റ്റുകാര്‍ നടത്തുന്ന കൊലപാതകം മാത്രമേ കണ്ണില്‍ വരൂ. കോണ്‍ഗ്രസുകാരും, ലീഗൂകാരും, ആര്‍ എസ് എസ് കാരും, എന്‍ ഡി എഫ് കാരും നടത്തുന്നതൊന്നും ഇവരുടെകണ്ണില്‍ പെടാറില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ചാലക്കുടിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തതും കോണ്‍ഗ്രസ് എം പി സുധാകരന്‍ അവര്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പു നടത്തിയതുമൊന്നും ഇവരുടെ ചിന്തയിലേ വരില്ല. മാര്‍ക്സിസ്റ്റ് വിരോധം കാരണം അത്രക്ക് അന്ധരായിപ്പോയി ഇവര്‍.
കണ്ണൂരു മാത്രമല്ല. കേരളം മുഴുവന്‍ മാര്‍ക്സിസ്റ്റുകാരുണ്ട്. പക്ഷെ അവിടെയൊന്നും ഒരു മാര്‍ക്സിസ്റ്റുകാരനും ആരെയും കൊല്ലാറില്ല. കണ്ണൂരും പരിസരത്തും എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും കൊലപാതകം നടത്തുന്നുണ്ടെങ്കില്‍ അതാ നാടിന്റെ കുഴപ്പമാണ്. രാഷ്ട്രീയത്തിനപ്പുറം ഇതിനു കാരണങ്ങളുണ്ട്. പക്ഷെ അതൊന്നും ഇവര്‍ക്ക് താല്‍പ്പര്യമില്ല. ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നതാണു വള്ളിക്കുന്നുമാരുടെ മുദ്രവാക്യം.
>>> ലീഗുകാരനായതുകൊണ്ട് വള്ളിക്കുന്നും അതില്‍ അണിചേരുന്നു..നെയ്യാറ്റിന്‍കരയില്‍ മത്സരം എല്‍ ഡി എഫും ബി ജെപിയും തമ്മിലായപ്പോളാണിതു നടന്നത്. എല്‍ ഡി എഫ് ജയിക്കരുതെന്ന ആഗ്രമുള്ളവര്‍ നടത്തിയ കൊലപാതകം<<<
Deleteതാങ്കള്‍ എല്‍ ഡി എഫ് കാരനായതുകൊണ്ടാവും താങ്കള്‍ അവരുടെ കൂടെ അണിചെര്‍ന്നത് എന്ന് വായിക്കുന്നവര്‍ക്കും തോന്നില്ലേ മാഷെ ?
>>വള്ളിക്കുന്ന് ഉള്‍പ്പടെയുള്ള കണ്ണുപൊട്ടന്‍മാര്‍ക്ക് കണ്ണൂരും പരിസരത്തും മാര്‍ക്സിസ്റ്റുകാര്‍ നടത്തുന്ന കൊലപാതകം മാത്രമേ കണ്ണില്‍ വരൂ<<
മറ്റൊരു പാര്‍ട്ടി കൊലപാതകങ്ങള്‍ നടത്തുന്നു എന്നത് ഒരു തരത്തിലും ഒരു ന്യായീകരണം അല്ല. കൊലപാതക രാഷ്ട്രീയത്തിന് തങ്ങളില്ല എന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം സി പി എം കാട്ടിയാല്‍ മറ്റുള്ളവരും അത് പിന്തുടരും. സ്വയരക്ഷക്കൊന്നുമാല്ലല്ലോ പരസ്പരം വെട്ടി മരിക്കുന്നത്.
>>കണ്ണൂരു മാത്രമല്ല. കേരളം മുഴുവന്‍ മാര്‍ക്സിസ്റ്റുകാരുണ്ട്. പക്ഷെ അവിടെയൊന്നും ഒരു മാര്‍ക്സിസ്റ്റുകാരനും ആരെയും കൊല്ലാറില്ല<< കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുന്നതിന് രണ്ടു കാര്യങ്ങള്‍ ഉണ്ട്. അവിടെ പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും മരിക്കാനും നടക്കുന്നവരെ പാര്‍ടി നോക്കും..അവരുടെ കുടുംബത്തെയും സംരക്ഷിക്കും. എന്ന് ഇതൊക്കെ നിലക്കുന്നുവോ അന്ന് ഈ അന്ധമായ രാഷ്ട്രീയ വൈര്യം അവസാനിക്കും .
കണ്ണൂര് കാരനായ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ജീവനോടുക്കുന്നത് അഭിമാനമായി കരുതുന്ന കുറെ പേരെ അറിയാം എന്ന്.
കാളിദാസന്റെ കമന്റുകള്‍ പലതും വായിക്കാറുണ്ട്. ഇവിടെ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഈ കേസില്‍ ആവേശം കാട്ടി എന്ന് പറഞ്ഞു പരിഹസിച്ചല്ലോ. പകരം ഈ തരം കൊലപാതകങ്ങളെ അപലപിചിരുന്നെങ്കില്‍ താങ്കളുടെ ഉദ്ദേശ ശുദ്ധിയെ അഭിനന്ദിക്കാമായിരുന്നു. പക്ഷെ ഇത് താങ്കള്‍ വിശ്വസിക്കുന്ന തത്വ ശാസ്ത്രങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം മാത്രം..
>>>>>താങ്കള്‍ എല്‍ ഡി എഫ് കാരനായതുകൊണ്ടാവും താങ്കള്‍ അവരുടെ കൂടെ അണിചെര്‍ന്നത് എന്ന് വായിക്കുന്നവര്‍ക്കും തോന്നില്ലേ മാഷെ ?<<<<<<<
Deleteആരുടെ കൂടെ അണിചേരുന്നു എന്നാണു താങ്കള്‍ പറഞ്ഞുവരുന്നത്? ഇത് നടത്തിയത് സി പി എമ്മാണെന്നതിന്, എന്തു തെളിവാണു വള്ളിക്കുന്നിനും സഖാക്കള്‍ക്കുമുള്ളത്? സി പി എമ്മിനെ ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ എന്നാക്ഷേപിച്ച്, അവരാണിത് ചെയ്തതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണു ഞാന്‍ എഴുതിയത്. എല്‍ ഡി എഫ് കാരനായതുകൊണ്ടാണതിനെ എതിര്‍ത്തതും. എന്റെ നാട്ടിലുള്ള ഒരു സി പി എം കാരനും മറ്റുള്ളവരെ കൊല്ലാറില്ല. എന്തുകൊണ്ട് കണ്ണൂരും പരിസരത്തും മാത്രം ഇത് നടക്കുന്നു?
അറിയപ്പെടുന്ന രണ്ട് മുസ്ലിം ഗുണ്ടകളാണി കൊലപാതകം നടത്തിയതെന്നാണു പോലീസ് പറയുന്നത്. അത് വച്ച് ഇത് മുസ്ലിം ലീഗോ, ആര്യാടന്‍ പറയുന്ന മുസ്ലിം തീവ്രവാദ സംഘടനകളോ നടത്തിയ കൊലപതകമാണെന്നും പറഞ്ഞുകൂടെ?
>>>>>മറ്റൊരു പാര്‍ട്ടി കൊലപാതകങ്ങള്‍ നടത്തുന്നു എന്നത് ഒരു തരത്തിലും ഒരു ന്യായീകരണം അല്ല. കൊലപാതക രാഷ്ട്രീയത്തിന് തങ്ങളില്ല എന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം സി പി എം കാട്ടിയാല്‍ മറ്റുള്ളവരും അത് പിന്തുടരും. സ്വയരക്ഷക്കൊന്നുമാല്ലല്ലോ പരസ്പരം വെട്ടി മരിക്കുന്നത്. <<<<<<<
Deleteമറ്റൊരു പാര്‍ട്ടി കൊലപാതകം നടത്തുന്നു എന്നല്ലല്ലോ ഞാന്‍ എഴുതിയത്? സി പി എം കാരായാലും, കോണ്‍ഗ്രസുകാരയാലും, ലീഗുകാരായാലും ്, ആര്‍ എസ് എസുകാരായാലും, കണ്ണൂരും പരിസരത്തുമുള്ള ആളുകള്‍ പരസ്പരം വെട്ടി ചാകുന്നു. ഇപ്പറഞ്ഞ പാര്‍ട്ടിക്കാരൊക്കെ കേരളത്തിലെ മറ്റിടങ്ങളിലുണ്ട്. അവിടെ അവര്‍ വെട്ടി ചാകുന്നില്ല. എന്തുകൊണ്ട്? അവിടെയുള്ള പാര്‍ട്ടിക്കാര്‍ക്ക് പ്രത്യേകമായ രാഷ്ട്രീയ നയങ്ങളുണ്ടോ?
കൊലപാതക്രാഷ്ട്രീയത്തിനു തങ്ങളില്ല എന്ന് മറ്റുള്ളവര്‍ക്കും പ്രഖ്യാപിച്ചു കൂടേ? അടുത്ത കാലത്താണല്ലോ നരിക്കാട്ടേരിയില്‍ നാലഞ്ച് ലീഗുകാര്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ അത് പൊട്ടി മരിച്ചത്. ബോംബുണ്ടാക്കിയത് ബിരിയാണി വച്ച് കഴിക്കാനൊന്നുമല്ലായിരുന്നല്ലോ. കഴിഞ്ഞ വിദ്യാഭ്യാസ സമരകാലത്ത് യൂത്ത് ലീഗുകാര്‍ ഓടിച്ചിട്ട് ഒരു അധ്യാപകനെ വക വരുത്തി. അതിനു സാക്ഷി പറയാഅന്‍ ആരെങ്കിലും പോയാല്‍ അവരുടെ കാലു വെട്ടുമെന്ന് ഇപ്പോള്‍ എം എല്‍ എ ആയിരിക്കുന്ന ഒരു ലീഗു നേതാവ് പരസ്യമായി പറഞ്ഞത് ഇപ്പോഴും യു റ്റ്യൂബില്‍ കിടക്കുന്നുണ്ട്. സ്വയരക്ഷക്കൊന്നുമല്ലല്ലോ ഇദ്ദേഹം ഈ ഭീക്ഷണി മുഴക്കിയത്. ഇവര്‍ക്കൊക്കെ പ്രഖ്യാപിച്ചു കൂടെ തങ്ങളും കൊലപാതക രാഷ്ട്രീയത്തിനില്ല എന്ന്.
ഭാരതപ്പുഴക്ക് വടക്ക് എല്ലാവരും ഭ്രന്തുപിടിച്ച് പരസ്പരം വെട്ടിക്കൊല്ലുന്നു. കണ്ണൂരും പരിസരത്തും അത് കൂടുതലാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും ഈ മാമാങ്കത്തില്‍ പങ്കു ചേരുന്നു. ഭാരതപ്പുഴക്ക് തെക്കുള്ളതിനേക്കാള്‍ കൂടുതലായി ഇവിടെ ഉള്ളത് മുസ്ലിം ലീഗ് എന്ന മത സംഘടനയാണ്.
അപലപന നാടകത്തിനു ഞാനില്ല. അതുകൊണ്ട് യതൊരു ഗുണവുമില്ല. എല്ലാവരും കൂടി അപലപിച്ചാല്‍ പതിറ്റാണ്ടുകളായി നടക്കുന്ന ഹീനത അവസാനിക്കയുമില്ല.
Deleteവേണ്ടത് ആര്‍ജ്ജവമാണ്. നാടിളക്കി ഹര്‍ത്താലു നടത്തിയാലൊന്നും ഈ ഹീനത അവസാനിക്കില്ല. അതിനു അധികാരികളും ജനങ്ങളും മനസുവയ്ക്കണം. ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഈ കേസില്‍ അമിത ആവേശം കാട്ടിയതിനു ഞാന്‍ പരിഹസിച്ചു. എന്താ അത് ശരിയല്ലേ? ചന്ദ്രശേഖരന്റെ ജീവനു ഭീക്ഷണിയുണ്ടെന്ന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയോടും മുല്ലപ്പള്ളി രാമ ചന്ദ്രനോടും പറഞ്ഞിരുന്നല്ലോ. കേരള ആഭ്യന്ത്ര മന്ത്രി എന്നനിലയില്‍ ഉമ്മന്‍ ചാണ്ടിയും കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുല്ലപ്പള്ളിയും എന്തു ചെയ്തു? ഇതുപോലെ നിഷ്ക്രിയരായി ഇരുന്നിട്ട്, ഇപ്പോള്‍ തകര്‍ത്തഭിനയിക്കുന്നവരെ പരിഹസിക്കാനാണ്, ഭാഷയില്‍ പരിഹാസം എന്ന വാക്കുള്ളത്.
ഞാന്‍ വിശ്വസിക്കുന്ന തത്വ ശാസ്ത്രങ്ങളിലൊരിടത്തും എതിരാളിയെ വക വരുത്തുന്ന നയമില്ല. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സി പി എം കാരാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യണം ്. നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം,. പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കണം. ഞാന്‍ അതിനെ പരിപൂര്‍ണ്ണമായി പിന്താങ്ങുന്നു.
ഒന്നു തുറിച്ചു നോക്കിയാല്‍ പോലും കേസെടുക്കുന്ന പോലീസാണു കേരളത്തിലേത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മറ്റ് തലമാരും ഹര്‍ത്താല്‍ വരെ നടത്തി പ്രതിക്ഷേധിക്കുന്ന ഈ കൊലപാതകത്തിലെ സംശയിക്കേണ്ട പ്രതികള്‍ ഉണ്ടായിട്ടും, അവരെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ രണ്ടു ദിവസം കഴിഞ്ഞിട്ടും പോലീസിനായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം എളുപ്പത്തില്‍ അറസ്റ്റ് ചെയ്യാവുന്ന ഗുണ്ടാകളും കുറ്റവാളികളുമാണവര്‍.ഇപ്പോള്‍ കേള്‍ക്കുന്നു അവര്‍ സംസ്ഥാനം വിട്ടു എന്ന്. വെറുതെ സി പി എം വിരോധം മാത്രം വച്ചുകൊണ്ടിരുന്നാല്‍ ഈ നാടകത്തിന്റെ അര്‍ത്ഥം പിടി കിട്ടില്ല.
അങ്ങനെ ഒരു പഴയ സി.പി.എം ഗുണ്ട കൂടി കാലയവനികക്കുള്ളില്‍ മറഞ്ഞു... ഇനിയെത്ര ഗുണ്ടകള്‍ ബാക്കി കിടക്കുന്നു... എല്ലാവരെയും കാലം എടുക്കും.... കാത്തിരിക്കാം...
ReplyDeleteഒഞ്ചിയത്തെ നെല്ലാച്ചേരിയിലെ ടി. പി. ചന്ദ്ര ശേഖരന്‍ എന്ന റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവിന്‍റെ വീട്ടില്‍ നിന്നും സഹപ്രവര്‍ത്തകരും സഖാക്കളും ഉപചാരം ചൊല്ലി പടിയിറങ്ങിക്കഴിയുമ്പോള്‍
ReplyDeleteഅവിടെ ബാക്കിയാവുന്നത് , തനിച്ചാവുന്നത് ടി. പിയുടെ ഭാര്യ രമയും മകന്‍ നന്ദുവും. നന്ദു, അവന്‍ ഇനി അനാഥനായി വളരണം. ഒരു മനുഷ്യനെ നിഷ്ടൂരമായി വെട്ടിക്കൊല്ലാന്‍ ആളെ വിട്ടവര്‍ക്ക് എന്തേ ആ കുഞ്ഞിന്റെ മുഖം ഒന്നു ഓര്‍ക്കാന്‍ കഴിയാതെ പോയി. ഏതു പാതിരാവിലും ഉറക്കമിളച്ചു കാത്തിരിക്കുന്ന ആ മകനും അമ്മയ്ക്കും സമാധാനം കിട്ടാന്‍ ..... ഒരാശ്വാസ വാക്ക് പറയാന്‍ എന്താണ് ഉള്ളത് ? എങ്ങിനെ സാധിക്കുന്നു ഇത് ? എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന ഒരു മനുഷ്യന്‍ സ്വന്തം
മകനോട് എന്ത് മാത്രം സ്നേഹമായിരിക്കും കരുതി വച്ചിട്ടുണ്ടാവുക ?
ഇതെല്ലാം വിപ്ലവത്തിനിറങ്ങിപുറപ്പെടുന്നവർകൂടി ആലോചിക്കേണ്ടേ..
Deleteപിന്നെ വനിതാസഖാവും വിപ്ളവത്തിനു വീര്യത്തിനു ഒട്ടും കുറവില്ലന്നാണു മനസ്സിലാകുന്നതു“ആയിരങ്ങൾ പുറകിലുണ്ട”ന്നാനു വാദം!
നഷ്ടപെട്ടതിന്റെ വില എന്നാണു ‘പെങ്ങൾ’ മനസ്സിലാക്കുക, “കൂടെയുള്ള ആയിരങ്ങൾ”കൊന്നും അതുനികത്താൻ കഴിയില്ല സഹോദരീ...
ക്വട്ടേഷന്‍ സംഘം ആണെന്ന പ്രതമ നിഗമനം ചൂണ്ടുന്ന വിരല്‍ സിപിയെമ്മിനെക്കാള്‍ യുഡീഎഫിലേക്കല്ലെ? അക്രമരാഷ്റ്റ്രീയം തൊഴിലാക്കിയ സിപിയെമ്മിനു ചന്ദ്രശേഖരനെ തട്ടാന്‍ ക്വട്ടേഷന്‍ സംഘത്തെ ആശ്രയിക്കേണ്ടി വന്നു എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല.
ReplyDeleteപുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പോലീസ് സംശയിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരും സി പി എം കാരാണ്!!
Deleteപ്രതികളെ പിടിചെന്നനല്ലോ ബ്ലോഗിലുള്ളത്....എന്നിട്ടിപ്പോ കമെന്റ്റ് ബോക്സ് പൂട്ടുന്നതിന് മുന്‍പേ അത് തിരുത്തേണ്ടി വരുന്നു....മനോരമയും മത്രുഭൂമിയുമെല്ലാം പറഞ്ഞ അവസാനത്തെ ഒരു ഫോണ്‍ കൊളുണ്ടായിരുന്നല്ലോ....സാധാരണ വഴിയില്‍ നിന്നും ടി പി യെ കൊലപാതകികള്‍ക്ക് മുന്പിലെക്കെതിച്ച കോള്‍ അതിനെ കുറിചെന്തു പറയുന്നു...റഫീക്ക് സിപി എം കാരന്‍ അല്ല എന്ന് ഇപ്പോള്‍ കേള്‍ക്കുന്നു....കൊല നടന്ന ദിവസം നവീന്ദാസ് ക പി എം അനുഭാവി എന്ന് പറഞ്ഞ മാധ്യമങ്ങള്‍ ഇപ്പോള്‍ അയാളെ കുറിച്ച് പറയുന്നു പോലും ഇല്ല...പണ്ട് നാദാപുരത്ത് ഇത് പോലെ ഒരു ബലാത്സംഗ നാടകം അരങ്ങേറി ....അന്ന് മാധ്യമങ്ങള്‍ ആഗോഷിച്ച പോലെ തന്നെയാണ് ഈ ആഘോഷവും...ഇരുപത്തയ്യായിരം രൂപയാണ് അന്ന് ആ നടിക്ക് പാണകാട് തങ്ങളും സോണിയയും ചേര്‍ന്ന് പാരിതോഷികം നല്‍കിയത്...ആ കേസിന്റെ സത്യാവസ്ഥ വള്ളിക്കുന്നിന് നന്നായി അറിയാമായിരിക്കും....പിന്നെ ടി പി ക പി എം വിടുന്നത് വലിയ നയങ്ങള്‍ പറഞ്ജോന്നും അല്ല....പഞ്ചായത്ത് ഭരണം ജനത ദളിന് കൊടുതതിലുള്ള പ്രശ്നത്തിലാണ് അവര്‍ പാര്‍ട്ടി വിട്ടത്...ആ ജനത ദളിന് തന്നെയാണ് കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ടി പി യുടെ പാര്‍ട്ടിയുടെ പിന്തുനയുണ്ടായിരുന്നതും ....പക്ഷെ ഇതൊന്നും മാധ്യമങ്ങള്‍ പരസ്യമാക്കില്ലല്ലോ....ചോരയുല്ലോരകിടില്‍ തന്നെ കൊതുകിനു ......
Delete@Ahammed
Deleteക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം... എന്ന് തെളിച്ചു പാടൂ...
anonikale ozhivakkenda samayam athikramichirikkunnu.
ReplyDeletesatyam!
Deleteചുവപ്പ് നിലവിളിക്കുമ്പോള്‍ .......!
ReplyDeleteകരഞ്ഞു കലങ്ങിയ കണ്ണുകളോടെ
അവന്‍ ചോദിക്കുന്നു...
ചെഞ്ചോരക്കൂട്ടിനാല്‍ തുടുത്ത
ഞങ്ങളുടെ ഹൃദയധമനികളില്‍ നിന്ന്
ഇന്നിപ്പോള്‍
പുഴുത്തു നാറിയ ചലത്തിന്റെ പ്രവാഹം
എന്ത് കൊണ്ടായിരിക്കും...?
നന്മയുടെ അവസാന കണികയും
വറ്റി വരണ്ടിടത്ത്,
കൂടപ്പിറപ്പിലൊന്നിന്‍റെ
മുഖവും മൂക്കും ചെവിയുമരിഞ്ഞ്,
ഉന്മത്തനൃത്തമാടിയവരുടെ
വെറുപ്പിന്‍റെ വിപ്ലവം എന്തായിരുന്നിരിക്കും..?
അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന്‍ മറവിലേക്കയച്ച
കാട്ടാളക്കൂട്ടത്തിന്‍റെ
മനസ്സിലെന്തായിരുന്നിരിക്കും...?
വയ്യ സുഹൃത്തെ,
ഇനിയൊട്ടും വയ്യാ....
നാളെയുടെ സമ്പദ് സമൃദ്ധികള്‍
പണിയും തുണിയും അന്നവുമായി
കൂരകള്‍ തേടിയെത്തുന്ന വാഗ്ദാനത്തിനു
ചെവിയോര്‍ത്തിരിപ്പാന്‍.
സ്വപ്നങ്ങളുടെ നെഞ്ച് കീറുന്ന
ചെന്നായ്ക്കൂട്ടങ്ങളോടൊപ്പം
വേട്ടക്കാരനെ തിരയാന്‍...!
ഞങ്ങള്‍ തിരിച്ചറിയുന്നു..
ഇപ്പോളിപ്പോള്‍,
പകയുടെ ആള്‍ രൂപങ്ങള്‍ക്ക്
വല്ലാത്ത ക്രൌര്യമാണെന്ന്......
ഇനിയും നുണഞ്ഞു തീരാനുള്ള
രക്തത്തിന്റെ സ്വാദോര്‍ത്ത് ,
കൂര്‍ത്ത പല്‍മുനകളോടെ
ഇരുളിന്‍റെ വഴികളില്‍
അത് പാത്തിരിക്കുന്നുണ്ടെന്ന്...
ആശയങ്ങളുടെ വിദ്യുദ്‌പ്രവാഹത്തെ,
കൊലക്കത്തി കൊണ്ടെതിരിടുന്ന
രാഷ്ട്രീയ നപുംസകങ്ങള്‍ക്ക്
ചുവപ്പ് വെറുപ്പാകുന്നതും,
ചുവപ്പിനെ വെറുപ്പാക്കുന്നതും
മലഭോജ്യം പോലെ പ്രിയങ്കരമായിരിക്കുന്നെന്ന് ... !
ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!!!
http://noushadkoodaranhi.blogspot.com/2012/05/normal-0-false-false-false-en-us-x-none.html
ശക്തമായ വരികള്‍.. ചുവപ്പ് നിലവിളിക്കുകയല്ല, അട്ടഹസിക്കുകയാണ് എന്നും പറയാം.
Deleteഒക്കത്തൊരു കൈക്കുഞ്ഞുമായി
Deleteപാരലറില് തിണ്ണയില്
നിരാലംബയാം സ്ത്രീ നില്പൂ
രാത്രിതന് തണല്പറ്റി വന്നോരു
ചെന്നായതന് പച്ചബീജംപേറേണ്ടി വന്നവള്
തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം മാര്ജ്ജാരവര്ഗ്ഗം
പാറിപ്പറക്കുന്ന കൊടിയുമായിപായും
ശകടംനോക്കി കുഞ്ഞിന് ജനകനെ
ചൂണ്ടി കാട്ടാന് വിധിക്കപ്പെട്ടവള്
ചീഞ്ഞുനാറുന്നു മാമലനാടാകെ....
ഇ കവിതയ്ക്ക് ഞമ്മളൊരു പേരിടാം " പച്ചപുതപ്പിട്ട ചെന്നായ "
Delete.......അന്നും ഇന്നും എന്നും മാനവികതക്കു ആരും എതിരല്ല. അതിന് വിരുദ്ധമായി ചെയ്യുന്നവരാകട്ടെ അന്നും ഇന്നും എന്നും അതൊക്കെ അവരുടെ താല്പര്യങ്ങള്‍ക്കായി അനുയോജ്യമായ സമയത്ത് ചെയ്തു കൊണ്ടിരിക്കും. ആരൊക്കെ യാത്ര ചെയ്താലും, ആത്മീയം പറഞ്ഞാലും, സ്വലാത്ത് ചൊല്ലിയാലും ഇതൊക്കെ അതുപോലെ തന്നെ സംഭവിച്ചു കൊണ്ടിരിക്കും.....
ReplyDelete.....യാത്ര പോയാലും, വിശ്രമിച്ചാലും "സ്വന്തം സമുധായത്തിലും" പൊതു സമൂഹത്തിലും ഉണ്ടായിരുന്ന "മാനവികത" പതിവുപോലെ തുടരും ! ഇല്ലാതെ പോയതിനു ഞാനെന്തു പിഴച്ച് എന്ന മറുപടിക്ക് ഒരു ചോദ്യം പോലും ആരില്‍ നിന്നും വരില്ല !
Is there any accused ???
recall my earlier posts...
www.viwekam.blogspot.com
സഖാവ് ടി പി ചന്ദ്ര ശേഖരന് ആദരാഞ്ജലികള്‍...,...
ReplyDeleteമനുഷ്യ മനസ്സിനെ ചോദ്യം ചെയ്തു പോയ ഈ രാഷ്ട്രീയ കൊലപാതകത്തിനു പിന്നില്‍ എതവനായാലും, അവന്‍ ഒരിക്കല്‍ നിയമത്തിനു മുന്നില്‍ വന്നു നിന്ന് തല താഴ്ത്തി നിക്കും. ആ ദിവസത്തിനായി ഈ ജനങ്ങള്‍ മുഴുവന്‍ കാത്തിരിക്കുന്നു.
ഇവിടെ കൊല ചെയ്യപ്പെട്ടത് സഖാവും ഗാന്ധിയനും ഭാരതീയനുമല്ല, ഒരു മനുഷ്യനാണ്. നഷ്ടപെട്ടത് കണ്ണീരൊഴുക്കുന്ന ഒരു പാര്‍ട്ടിക്കാര്‍ക്കുമല്ല, അദ്ദേഹത്തിന്‍റെ കുടുംബത്തിന് മാത്രം.
ഇതിനു താഴെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരനും രാഷ്ട്രീയം പറഞ്ഞു പോകരുത്. ഒരു മനുഷ്യനായി നിങ്ങള്‍ ഇതിനു വിലപിച്ചു കൊണ്ട് മറുപടി പറഞ്ഞെ മതിയാകൂ..
ഈ മൃഗീയ അക്രമ രാഷ്ട്രീയം നമുക്ക് ബഹിഷ്ക്കരിച്ചു കൂടെ... ഈ തിരഞ്ഞെടുപ്പ് പ്രഹസനം വേണോ ? വേണമെങ്കില്‍ ആര്‍ക്കു വേണ്ടി ? എന്തിനീ രാഷ്ട്രീയ മുതലെടുപ്പുകല്‍ക്കായി ഒരു തിരഞ്ഞെടുപ്പ്? ബഹിഷ്ക്കാന്‍ തയ്യാറുള്ള വിവേചന ബുദ്ധിയുള്ള നട്ടെല്ലുള്ള ജനങ്ങളെ നിങ്ങള്‍ ഉണരിന്‍...,... ആട്ടി പായിക്കിന്‍ ഈ രാഷ്ട്രീയ പിശാചിനെ. ഉണര്‍ത്തിന്‍ ഒരു നവ ചേതനയെ....
ഇനിയും വീണ്ടും ഒരിക്കല്‍ കൂടി രക്ത സാക്ഷി മണ്ഡപം പണിയാന്‍ ഈ ഭൂമിയില്‍ ഇടമില്ലാതാകട്ടെ...
ഞാന്‍ ഒരു സഖാവല്ല, ഒരു മനുഷ്യന്‍..,. ഈ മൃഗീയത കണ്ടു കരഞ്ഞു പോയ വെറും ഒരു മനുഷ്യന്‍ മാത്രം..
ഈ ക്രൂര കൊലപാതകം സി പി ഐ (എം) ന്റെ ഗൂടാലോചനയാണ്, നെയ്യാറ്റിന്‍കര ഇലെക്ഷന്‍ മുന്നില്‍ ഉണ്ടാവുമ്പോള്‍ തങ്ങള്‍ ഇത്തരം ഒരു കാര്യം ചെയ്യുക ഇല്ല എന്ന് സ്വന്തം അണികളെ വിശ്വസിപ്പിച്ചു എതിരാളിയെ വക വരുത്തുക എന്ന തന്ത്രം, അണികള്‍ ചോര്‍ന്നു പോവാതെ കാര്യം നടത്താന്‍ നേതാക്കള്‍ കണ്ടെത്തിയ ഹീന തന്ത്രം..!!! നിങ്ങളുടെ അവസാനത്തിന്റെ ആരംഭം നിങ്ങള്‍ ശുക്കൂരില്‍ തുടങ്ങി ടി പി സിയില്‍ തുടര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കി കൊല്‍ക ശവം തീനി കഴുകന്‍ സഖാക്കളെ...!!
ReplyDeleteKollapettaverude kanankku paranju kuttathe nyayeekarikkunna suhurthakalodu oru chodyam..... ee paranja maricha communistukaril ethre pere Sakahvu TP konnittundu ??
ReplyDeleteകയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് മണ്ടയില്‍ ഉണ്ടയും , വെട്ടു കൊണ്ട് അറ്റ് തൂങ്ങിയാടുന്ന
ReplyDeleteകരങ്ങളുമായി , വെടികൊണ്ടും , വെട്ടുകൊണ്ടും . വിറളി പൂണ്ടും നടക്കുന്ന കുറെ ഗുണ്ടകള്‍ നയിക്കുന്ന ഒരു സമൂഹം എന്ന് കേരളത്തിലെ കമ്മ്യൂണിസത്തെ വിളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കണ്ണൂരിലെ കമ്മ്യൂണിസത്തിന് കാണ്ടാ മൃഗത്തിന്റെ മുഖം എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയരുത്....
എന്റെ ബഷീറിക്കാ... നിങ്ങളിത്രേം പ്രശസ്തനായ ബ്ലോഗറും പത്രപ്രവര്‍ത്തകനുമൊക്കെയായിട്ടും നിങ്ങള്‍ക്ക് സംഭവങ്ങളുടെ കിടപ്പില്‍ ഒരസ്വാഭാവികികതയും തോന്നുന്നില്ലേ? മാര്‍ക്സിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ കൊലകള്‍ നടത്തിയിട്ടുണ്ട്. ഒന്നല്ല, ഒരുപാട്. ഇപ്പറയുന്നതുപോലെ പാര്‍ട്ടിയാണ് ഈ പാതകവും ചെയ്തതെന്ന് തന്നെയിരിക്കട്ടെ. ചെയ്തതേത് ക്വട്ടേഷന്‍ സംഘമാണെങ്കിലും പാര്‍ട്ടി നേതൃത്വമറിയാതെ ഒരു വടിവാള് പോയിട്ട് ഒരു പുല്‍ക്കൊടി പോലുമനങ്ങുമെന്ന് കരുതുന്നുണ്ടോ? അതും ചെറുതെങ്കിലും ഒരു പാര്‍ട്ടിയുടെ സംസ്ഥാനനേതാവിനെ വധിക്കാന്‍? അതും സര്‍ക്കാറിനെ മറിച്ചിടാന്‍ ഓരോ സീറ്റും നിര്‍ണായകമായ രാഷ്ട്രീയസാഹചര്യത്തില്‍, ഈ ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്ത്? ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്ത് ചെയ്താല്‍ തങ്ങളല്ല ചെയ്തതെന്ന് നാട്ടാര് ധരിച്ചുകൊള്ളും എന്ന് ചിന്തിക്കാന്‍ മാത്രം മണ്ടന്മാരാണ് മാര്‍ക്സിസ്റ്റ് താത്വികരെന്ന് കരുതാന്‍ ഞാനോ നിങ്ങളോ മണ്ടന്മാരാണോ? അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ സാധ്യതയുള്ള, ഏത് നിമിഷവും തിരിഞ്ഞ് കൊത്താന്‍ സാധ്യതയുള്ള അങ്ങനെയൊരു പാമ്പിനെവ് ഈ നിര്‍ണായകനിമിഷത്തില്‍ പാര്‍ട്ടിയെടുത്ത് തോളില്‍ വെക്കുമോ? ഞാന്‍ നോക്കിയിട്ട് സാധ്യത കാണുന്നില്ല.
ReplyDeleteപിന്നെ ചില സംശയാസ്പദമായ കാര്യങ്ങള്‍. കൊല നടന്നയുടനെ വന്നുകഴിഞ്ഞു ആഭ്യന്തരമന്ത്രിയുടെയും ചെന്നിത്തലയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ ശക്തമായ, ആലോചിച്ചുറപ്പിച്ച മാതിരിയുള്ള പ്രസ്താവനകള്‍. സിപിഎം ആണ് കൊല ചെയ്തതെന്ന്. കൊലയാളി ആരെന്നറിയുമെങ്കില്‍ പിന്നെ പോലീസ് മന്ത്രിക്കങ്ങ് ഉത്തരവിടരുതോ അറസ്റ്റ് ചെയ്യാന്‍? വടകരയിലൊതുങ്ങി നില്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ, എം എല്‍ എ പോലുമല്ലാത്ത ഒരു നേതാവ് കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് കര്‍മ്മപരിപാടികളെല്ലാം അടിയന്തരമായി ക്യാന്‍സല്‍ ചെയ്ത് മടങ്ങിയെത്തിയതില്‍ അസ്വാഭാവികത ഇല്ലേ? കൊലപാതകത്തിന്റെ അന്വേഷണോദ്യോഗസ്ഥനും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്യുന്നതിനിടയിലേക്ക് ഒരു പാര്‍ട്ടിയധ്യക്ഷനും എം എല്‍ എയും മാത്രമായ രമേശ് ചെന്നിത്തല ഇടപെടേണ്ട സാഹചര്യമെന്ത്? വടകരയില്‍ ആര്‍ എം പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളമൊട്ടാകെ വ്യാപിപ്പിക്കാന്‍ ചെന്നിത്തല കാട്ടിയ വ്യഗ്രതയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പാടില്ലാത്ത മീറ്റിംഗിലെ അസ്വാഭാവികസാന്നിദ്ധ്യവും അദ്ദേഹത്തിന്റെ പ്രതികരണങ്ങളിലെ കരുതിക്കൂട്ടിയ ആക്രമണങ്ങളും എല്ലാം കൂടി നിഗൂഢമായൊരു ചിത്രം തരുന്നു. അതിന്റൊപ്പം മുഖ്യമന്ത്രിയുടെ അടിയന്തിരമടക്കവും അദ്ദേഹത്തിന്റെ പ്രസ്താവനകളിലെ വ്യക്തമായ മുനകളും ആഭ്യന്തരമന്ത്രിയുടെ സദൃശ്യപ്രസ്താവനകളുമെല്ലാം കൂടി എന്തോ “സംതിങ് ഫിഷി” ആയ ഒരു ഫീലാണ് തരുന്നത്. ടി.പി.യെ വ്യക്തിപരമായി വലുതായി അറിയില്ലെങ്കിലും കൊന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയെന്ന് എം ആര്‍ മുരളിയെയും പിസി ജോര്‍ജിനെയും പോലുള്ളവര്‍ വേറെ. മനോരമയിലാണെങ്കില്‍ കൊന്നത് സിപിഎം തന്നെയെന്ന് വിശദമായ വാര്‍ത്തകള്‍ വരെ വന്നുകഴിഞ്ഞു. ഇതൊക്കെയും പാര്‍ട്ടിക്കെതിരെയോ പാര്‍ട്ടിക്കാര്‍ക്കെതിരെയോ കൊലയുടെ തെളിവൊന്നും ഇതുവരെ കിട്ടാത്ത സാഹചര്യത്തിലാണെന്നോര്‍ക്കണം. ഒരു സംഘടിതവും ആസൂത്രിതവുമായ ഒരു രാഷ്ട്രീയാക്രമണം മണക്കുന്നില്ലേ? ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്നമട്ടിലുള്ള കണ്ണടച്ചുള്ളൊരു ആക്രമണം? ഏതായാലും വരികള്‍ക്കിടയില്‍ വായിക്കുവാന്‍ കഴിവുള്ളവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളും മനോരമയും പറയുന്നത് അതേപടി വിഴുങ്ങുവാനാകുമെന്ന് തോന്നുന്നില്ല. ഏറ്റവും കുറഞ്ഞത് ഈ വിഷയത്തിലെങ്കിലും. അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് ഇതിന്റെ പിന്നില്‍ മാര്‍ക്സിസ്റ്റ് കാരാണെന്ന് അസന്ദിഗ്ധം തെളിയുന്നത് വരെയെങ്കിലും. കോണ്‍ഗ്രസുകാര്‍ ബുദ്ധിമാന്മാരാണെങ്കില്‍ മാര്‍ക്സിസ്റ്റുകാര്‍ അതിബുദ്ധിമാന്മാരാണെന്ന കാര്യം മറക്കരുതെന്നാണെനിക്ക് പറയാനുള്ളത്.
ഓഫ് : സിപിഎമ്മിനെ ബോധപൂര്‍വ്വം പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ശ്രീജിത് ഐപിഎസിനെ ഒഴിവാക്കിയെന്ന് വാര്‍ത്ത. ( എന്തൊക്കെയാണോ എന്തോ...?)
നെയ്യാറ്റിന്‍ കരയോ? ഈ കൊലപാതകത്തിന് നെയ്യാറ്റിന്‍കര ഒരു മറ ആയി വയ്ക്കാം എന്ന് മാത്രം മനസിലാക്കണം. CPM ആണ് ഇത് ചെയ്തത് എന്ന് തീര്‍ത്തു പറയുന്നില്ല. പക്ഷെ CPM ആണെന്ന് വിശ്വസിക്കാന്‍ സാദ്യതകള്‍ ഒരുപാട് ഉണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ഏതെങ്കിലും നേതാവ് അറ്റസ്റ്റ് ചെയ്യപ്പെടുകയോ വിചാരണ നേരിടുകയോ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ സംഭവം നടന്നു ഒരു ദിവസം കൊണ്ട് ഇത്രയും തെളിവ് ശേഖരിക്കാന്‍ കഴിഞ്ഞ മിടുക്കാന്മാരായ പോലീസുകാര്‍ക്ക് ഇതിന്റെ പിന്നില്‍ ഉള്ളവരെ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. ഇതിനോടകം തന്നെ അവര്‍ക്ക് കുറ്റവാളികളെ മനസിലായിട്ടും ഉണ്ടാവും. പക്ഷെ അറസ്റ്റ് ചെയ്യനമെങ്ങില്‍ തെളിവ് വേണം കൂടെ 'അനുമതിയും'. അത് മാത്രം ഇല്ല.
Deleteകൂടി പോയാല്‍ ഇപ്പോള്‍ കിട്ടിയ പ്രതികളെ വിചാരണ ചെയ്തു ശിക്ഷിക്കും. അതല്ലെങ്ങില്‍ കേസ്സ് CBI അന്വേഷിക്കും. എന്നാലും ഒരു നേതാവിനെതിരെയും തെളിവ് കാണില്ല. അതുകൊണ്ട് അറസ്റ്റ് ചെയ്യാനും കഴിയില്ല. സൊ ദി ഷോ മസ്റ്റ് ഗോ ഓണ്‍...
Chandrakanthan ഇത്രയുമൊക്കെ ബുദ്ധി നിങ്ങള്‍ക്കുള്ള സ്ഥിതിക്ക് അല്പം കൂടെ കടന്നു ചിന്തിച്ചു കൂടെ. ഈ സമയം തിരഞ്ഞെടുത്തത് കൊന്നവരുടെ അതിബുദ്ധിയല്ലേ?.. ഉപതിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി ഇത്തരമൊരു അബദ്ധം കാണിക്കില്ല എന്നും കുറ്റം മറ്റേ മുന്നണിയുടെ തലയില്‍ കെട്ടിവെക്കാന്‍ അവസരം കിട്ടുമെന്നും കണക്കുകൂട്ടിയ അതിബുദ്ധി. ഇച്ചിരി തണുത്ത വെള്ളം തലയില്‍ ഒഴിച്ച ശേഷം ഒന്ന് കൂടി ചിന്തിച്ചാല്‍ അങ്ങനെയുമൊരു ലാ പോയിന്റ് കിട്ടിക്കൂടായ്കയില്ല :)))
Delete((കോണ്‍ഗ്രസുകാര്‍ ബുദ്ധിമാന്മാരാണെങ്കില്‍ മാര്‍ക്സിസ്റ്റുകാര്‍ അതിബുദ്ധിമാന്മാരാണെന്ന കാര്യം മറക്കരുതെന്നാണെനിക്ക് പറയാനുള്ളത്.))
Deleteഅത് തന്നെയാണ് പാര്‍ട്ടി യുടെ ഭാവിതന്നെ തക്കരാന്‍ നില്കുബോള്‍ എന്ത് നെയ്യാറ്റിന്‍കര ??????????
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് പിറവത്തിന്റെ അത്ര രാഷ്ട്രീയ പ്രാധാന്യമില്ല. പിറവം തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് തളിപറമ്പില്‍ ഒരു യുവാവിനെ കേവലം കാറില്‍ കല്ലെറിഞ്ഞ കുറ്റം ചുമത്തി വധ ശിക്ഷയ്ക്ക് വിധിച്ച ആളുകള്‍ക്ക് ഇത് പോലൊരു കൊലപാതകം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല.
Deleteകൊന്നത് ആരുമാകട്ടെ, ആസന്നമായ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, ഒരു സംഘടിതവും ആസൂത്രിതവുമായ ഒരു രാഷ്ട്രീയാക്രമണം മണക്കുന്നില്ലേ?
ReplyDeleteഅതുകൊള്ളാം. എന്റെ കമന്റെവിടെ?
ReplyDeleteമുകളില്‍ ഉണ്ട്. സ്പാമില്‍ പോയി കിടന്ന അവനെ പൊക്കിയെടുത്ത് ഇവിടെ എത്തിച്ചിട്ടുണ്ട്.
Deleteരാഷ്ട്രീയ വിമര്‍ശകരെ ഇല്ലായ്മ ചെയ്യുന്നവര്‍ സ്വയം ആത്മഹത്യ ചെയ്യുകയാണ്...
ReplyDeleteയഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടട്ടെ....
പറഞ്ഞും പ്രതികരിച്ചും മടുപ്പായിരിക്കുന്നു !! സംസ്കാരികമറക്കും ബുദ്ധിജീവികള്‍ ഇനിയും വാ തുറന്നിട്ടില്ലല്ലോ ! ഇതൊക്കെ ഇപ്പൊ തന്നെ പത്രങ്ങളടക്കം എല്ലാവരും മറക്കും ! ആസൂത്രകരും അനുയായികളും ഒക്കെ ചാനല്‍ ചര്‍ച്ചകളില്‍ വാചാലരാകും .
ReplyDeleteഅപ്പോ ഇനി 'താലിബാനിസം' എന്നൊക്കെ പറഞ്ഞു വെറുതെ പുളുവടിക്കേണ്ടതില്ല അല്ലെ? കൊടും ക്രൂരതയെ കണ്ണൂരിസം എന്നോ അല്ലെങ്കില്‍ മാര്‍ക്സിസം എന്നോ ഒക്കെ വിളിച്ചൂടെ? ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത മതഭക്തര്‍ ആരോ എങ്ങോ പൊട്ടിച്ച ബോംബിന്റെ പഴി കേട്ടോളണം! ഇവിടെ പച്ച മനുഷ്യനെ വെട്ടി നുറുക്കി അച്ചാറിട്ടാലും ഒരു കുഴപ്പവുമില്ല! അപ്പോഴും നമ്മുടെ ഭരണ കര്‍ത്താക്കള്‍ പുതിയ ഭീകര വിരുദ്ധ കേന്ദ്രം ഉണ്ടാക്കി കൂടുതല്‍ നിരപരാധികളെ വേട്ടയാടാനുള്ള ഒരുക്കം തകൃതിയായി നടത്തും! അതിനു ഓശാന പാടാന്‍ കുറെ കപട ദേശ സ്നേഹികളും!
ReplyDeleteകൈ വെട്ടുന്നതിനെ ആണ് താലിബാനിസം എന്ന് പറയുന്നത്. തല വെട്ടിയാല്‍ കൊഴപ്പം ഒന്നൂല്ല്യ. ഏറി വന്നാല്‍ രാഷ്ട്രീയ്യ പകപോക്കല്‍ എന്ന വകുപ്പില്‍ പെടുത്താം. ആ ഹിപ്പോക്രസി എല്ലാ മലയാളികളും ഒന്നാം ക്ലാസ്സില്‍ തന്നെ പടിചിരിക്കെണ്ടതല്ലേ?
DeleteThis comment has been removed by the author.
ReplyDeleteഅധ്യാപകനെ ചവിട്ടി കൊന്നപ്പോള്‍ ഈ ധാര്‍മിക രോഷം കണ്ടില്ലല്ലോ....?? ഒരു കൊലപാതകത്തെ ന്യായീകരികുകയല്ല. പക്ഷെ, ഈ പക്ഷ പാതം കണ്ടപ്പോള്‍ ചോദിച്ചു പോയതാണ്...!!! സി പി എമ്മുകാര്‍ ആണ് കൊന്നതെന്ന് കൊണ്ഗ്രസ്സുകാര്‍ അല്ലാതെ വേറെ ആരും പറഞ്ഞിട്ടുമില്ല...? ഇപ്പോള്‍ ബഷീര്‍ ഇക്കയും പറഞ്ഞു. ഇനി ഇത് ഒരു തെളിവായി സ്വീകരിച്ചു അവരുടെ മേല്‍ കുറ്റം ആരോപിച്ചു കൂടായ്കയില്ല.
ReplyDeleteഇപ്പോഴത്തെ ധാര്‍മിക രോഷം ഒന്ന് തീര്‍ന്നോട്ടെ. പഴയ ധാര്‍മിക രോഷം നമുക്ക് പൊടിതട്ടിയെടുത്തു ഒരു കാച്ചങ്ങു കാച്ചാം.
Deleteഏത് രാഷ്ട്രീയ കോലപാതകം എടുത്തു നോക്കിയാലും ഒരു ഭാഗത്ത് സി പി എം എന്നത് ഒരു സത്യമല്ലേ? കൊലപാതക രാഷ്ട്രീയത്തില്‍ മുന്‍പന്തിയില്‍ സി പി എം തന്നെ അല്ലേ? അവരുടെ പൂര്‍വകാല ചെയ്തികള്‍ ഭീകരമല്ലേ? നെയ്യാറ്റിങ്കര ഇലെക്ഷന്‍ സമയത്ത് കൊന്നാല്‍, വിജയത്തെ ബാധിക്കും എന്നതുകൊണ്ട് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യില്ല, എന്ന സംശയത്തിന്റെ ആനുകൂല്യം ലഭിക്കും എന്നു മനസ്സിലാക്കിയ സി പി എമ്മിന് ഇതിനേക്കാള്‍ കൊല്ലാന്‍പറ്റിയ ഒരു സന്ദര്‍ഭം വേറെ കിട്ടില്ല. ഇവിടെ കൊലപാതക രാഷ്ട്രീയം നിര്‍ത്താന്‍ ഒറ്റ മാര്‍ഗമേ ഉള്ളൂ. പോസ്റ്റര് ഒട്ടിക്കുന്നവനെയും, പോസ്റ്റ് ബുക്ക് ചെയ്യുന്നവനെയും, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓടി നടക്കുന്നവനെയും വെട്ടികൊല്ലുന്നതിന് പകരം, ചില്ലുമേടകളില്‍ ഇരുന്നു വധശിക്ഷയില്‍ ഒപ്പുവെക്കുന്ന അതാത് പാര്‍ടികളുടെ സംസ്ഥാന നേതാക്കളെ കൊല്ലണം. അവരുടെ ഭാര്യയും കുട്ടികളും വേദന അറിയണം. പരസ്പര ബഹുമാനം എന്നതിന്റെ കൂടേ പരസ്പര ഭയവും പാര്‍ടികള്‍ക്കിടയില്‍ വേണം. ഇന്‍ഡ്യ ഒരു മിസൈല്‍ പരീക്ഷിച്ചാല്‍ പിറ്റേന്ന് തന്നെ പാകിസ്താന്‍ മറുപടി മിസൈല്‍ പരീക്ഷിക്കുന്നത് പരസ്പരം ആക്രമിക്കാന്‍ വേണ്ടിയല്ല. മറിച്ച്, പരസ്പര ഭയം എന്നതും ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ ചിലപ്പോള്‍ ഉപകാരപ്പെടും. ഒരാളെ കൊല്ലാന്‍ ഉത്തരവിട്ടാല്‍ എന്നെയും തിരിച്ചു കൊല്ലും എന്ന പേടി വരണം. അതിനു അഞ്ചു പൈസക്ക് ഗതിയില്ലാതെ നട്ടം തിരിഞ്ഞു നടക്കുന്ന കൊടിയും വടിയും പിടിച്ചു നടക്കുന്നവനെ കോന്നിട്ട് കാര്യമില്ല. മിനിമം സംസ്ഥാന നേതാക്കളെ തിരഞ്ഞുപിടിച്ച് കൊല്ലണം. അഞ്ചോ ആരോ നേതാക്കള്‍ കൊല്ലപ്പെടുന്നതോടുകൂടി കേരളം സമാധാന സുന്ദര രാജ്യമാകും. അങ്ങനെ ഒരു ഗ്രൂപ് കടന്നു വരണം. ബി ജെ പി ശ്രമിച്ചു, ഒരു പരിധി വരെ, അവരെ അടിച്ചോതുക്കി കളഞ്ഞു. പക്ഷേ അവരും നേതാക്കളെ ഉന്നം വെച്ചില്ല. കല്ലുവെട്ടുകാരനും, ഓടോ ഡ്രൈവറും, ബസ് ക്ലീനറും വെട്ടേറ്റു മരിച്ചു. നേതാക്കളുടെ ലണ്ടനില്‍ പഠിക്കുന്ന മക്കള്‍, ഉന്നത സ്വാശ്രയ കോളേജില്‍ പഠിക്കുന്ന കുട്ടികള്‍......അവരെ തട്ടണം....എല്ലാം ശുഭമാകും.....വേദന എല്ലാവരും അറിയട്ടെ.....ഈ ലോകത്ത് വെച്ചുതന്നെ.....!!!
ReplyDeleteവേഗം താലിബാനിലേക്ക് വിട്ടോ. അവിടെ നല്ല സ്കോപ് ഉണ്ട്.
Deleteഎന്തിന് താലിബാന്‍? പ്രതിക്രിയ നിലനില്‍കുന്ന എത്ര എത്ര രാജ്യങ്ങള്‍ ഇപ്പോഴും ലോകത്തുണ്ട്. അവിടെയെല്ലാം ഇത്തരം അക്രമങ്ങള്‍ കുറവാണെന്നതും കാണാം. അവിടെ ഭരണകൂടം നടപ്പാകുന്നു. കേരളത്തില്‍ ജനം നടപ്പാക്കണം . ഐ മീന്‍ ...ഒരു 'ഫോര്‍ ദ പീപ്പിള്‍'......
Deleteകമ്പിളികെട്ട്
Deleteഒരു 'ഫോര്‍ ദ പീപ്പിള്‍' മൂവ്മെന്റ് ആവശ്യം തന്നെയാണ്. പക്ഷെ എല്ലാം കൈവിട്ടു പോകുന്ന ഒരു കളിയായി അത് പരിണമിക്കില്ലേ എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.
Very sad incident. Kerala police should eradicate this quotation people. Encounter and kill them .give strong signals to this third rated ass holes. Who eat shits by killing others.
ReplyDeletesakhaavu TP ye vadhichathu CPM thanneyaanu, oru upa thiranjeduppu veelayil cpm ingane oru mandatharam kaanikkumooo ennaayirikkkum nammude samshayam, ee samayam thiranjeduthathu oru mandatharam alla marichu eettavum budhiparamaaya theerumaanam aaanu, kaaranam eee samayathu TP kollapethhathu kondaanu upatherunjeduppil thoolppikkan congress cheyyunna thanthramaanu ithu ennu paranju cpm nu pidichu nilakkaaan pattiyattu, mattoru samayathu aayirunnenkil ithu yaathoru samshayavum illathe cpm leekku thanne chennene, eee samayam thiranjeduthathu vazhi cpm nu undaaya neetham TP yenna avarude raadtreeya prathiyoogiye illaathaaakkaanum patti atinte samshayathinte congress ileekkum padarthaan patti ennathaaanu
ReplyDeleteഫെസ്ബുകിലും മറ്റും മാര്‍ക്സിസ്റ്റ് പേനയുന്തികള്‍ (മൌസുന്തികള്‍ എന്ന് കമ്പ്യൂട്ടര്‍ ഭാഷ) കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം കൊണ്ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ പോസ്റ്റ് എന്ത് കൊണ്ടും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ മാനിഫെസ്റ്റോയും ഇതപര്യന്തമുള്ള പ്രവര്‍ത്തനരീതികളും പരിശോധിച്ചാല്‍ ഭീമന്‍ തന്നെ എന്ന നിഗമനത്തില്‍ എത്തുന്ന ആരെയും നമുക്ക് കുറ്റം പറയാനൊക്കില്ല. കല്ലേറ് കിട്ടിയ കടന്നല്‍ക്കൂട്ടം പോലെ 'ബൂലോക' മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ തലങ്ങും വിലങ്ങും പരക്കം പായുകയാണ്.
ReplyDeleteഈ വിഷയത്തില്‍ എന്റെ ശ്രദ്ധയില്‍ പെട്ട ഒരു നല്ല ബ്ലോഗ് പോസ്റ്റ് ഇവിടെ ഷെയര്‍ ചെയ്യുന്നു. ഏട്ടനെ അവര്‍ക്ക് കൊല്ലാനേ കഴിയൂ, തോല്‍പ്പിക്കാന്‍ ആവില്ല
ReplyDeleteRead it.. very good writeup
Deleteജൂണ് 2 ന് വൈകുന്നേരം 5 മണികഴിഞ്ഞ് പ്രതികളെകുറിച്ച് വ്യക്തമായ വിവരം കിട്ടുമെന്ന് സര്ക്കാര്
ReplyDeleteEee kolapathaka Rashtreeyam Keralathil Anuvathikkan Padilla.... Athu ethu Rastreeya partiayalum anuvadikkaruthu
ReplyDeleteബഷീറിക്ക ചായ്വുകളും ചരിവുകളുമില്ലാതെ തുറന്നെഴുതിയിരിക്കുന്നു. ജീവന്‍ തിരിച്ചു കൊടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കൊല്ലുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നു. കൊടിയുയര്‍ത്തി ഊക്കില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കും നാളെ ടി.പിയുടെ അവസ്ഥ വരില്ലെന്നാരു കണ്ടു? ടി.പി ഉയര്‍ത്തിയ ആശയ സമരത്തോട് മല്ലിടാന്‍ കഴിയാതെ കൊടുവാളെടുത്തവര്‍ ഭീരുക്കള്‍ തന്നെ. രാത്രീഞ്ചരന്മാര്‍!! ഷെയര്‍ ചെയ്ത പോസ്റ്റും ഗംഭീരമായി.
ReplyDeleteടി. പി. യെ ആര് കൊന്നു എന്ന ചോദ്യത്തിന് ടി. പി യുടെ തന്നെ വാക്കുകള്‍ മറുപടി പറയട്ടെ! പ്രിയങ്കരനായ ടി. പി യുടെ ഒരു പ്രസംഗത്തിലൂടെ...
ReplyDeletehttp://www.youtube.com/watch?v=yF_lW0b7L3M
സി.പി.എമ്മാണ് ചെയ്തത് എന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരാളല്ല ഞാന്‍, സാധ്യത മറ്റു ചിലരിലേക്കും നീളുന്നുണ്ട്. പക്ഷേ സംഭവത്തോടുള്ള സി.പി.എമ്മിന്‍െറ പ്രതികരണം മാനുഷികമല്ല. കൂടുതല്‍ നന്നായി സി.പി.എമ്മിന് പ്രതികരിക്കാമായിരുന്നു. പക്ഷേ അങ്ങനെ പ്രതീക്ഷിക്കുന്ന നാമാണ് വിഢികള്‍. വിജയന്‍ മാഷ് മരിച്ചപ്പോ ‘നല്ല അധ്യാപകന്‍’ എന്ന് വിശേഷിപ്പിച്ച പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.......... ദാരുണമായി ഈ സംഭവത്തെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കത്തിന് വേണ്ടി ഉപയോഗിക്കുന്ന യു.ഡി.എഫിന്‍െറ നാണം കെട്ട കളിയും രാഷ്ട്രീയ കേരളത്തിന് അപമാനകരമാണ്...
ReplyDeleteകേരളം ഭ്രാന്താലയം....കണ്ണൂര്‍ അതിന്റെ തലസ്ഥാനം....!
ReplyDeleteടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് താന്‍ പറഞ്ഞത് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനെ ഉദ്ധരിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംഭവത്തിന് പിന്നിലെ പ്രതികളേ മാത്രം കണ്ടെത്തിയാല്‍ പോര പ്രേരണ നല്‍കിയവരേയും അന്വേഷണ സംഘം കണ്ടെത്തണമെന്ന് വി എസ് ആവശ്യപ്പെട്ടു.
ReplyDeleteടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. ധീരനായ കമ്മ്യൂണിസ്റ്റായിരുന്നു ചന്ദ്രശേഖരന്‍. കമ്മ്യൂണിസ്റ്റുകാരനെ കായികമായി ഇല്ലാതാക്കാമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ടി പി ചന്ദ്രശേഖരന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം വി എസ് എത്തിയിരുന്നു. എന്നാല്‍ മറ്റ് സി പി എം നേതാക്കാളാരും ടി പിയുടെ വീട് സന്ദര്‍ശിച്ചിരുന്നില്ല. വി എസിനെ പോലുള്ള ആളുകള്‍ ഒഴികെയുള്ള സി പി എം നേതാക്കള്‍ ടി പിയുടെ വീട് സന്ദര്‍ശിക്കരുതെന്ന് റെവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍ വേണു തിങ്കളാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു.
ടി പിയുടെ കൊലനടന്ന പിറ്റേദിവസം രാവിലെ, പൊലീസ് ഇന്‍ക്വസ്റ് ആരംഭിക്കുന്നതിനുമുമ്പുതന്നെ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തരമന്ത്രിയും പരസ്യപ്രസ്താവന നടത്തി "പ്രതികള്‍ സിപിഎമ്മുകാരെന്ന്''. കേസന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടച്ചിട്ട മുറിയില്‍ കെപിസിസി അധ്യക്ഷന്റെ ക്ളാസ്. എന്തിനും ഏതിനും എപ്പോഴും സിപിഐ എമ്മിനെ വാതോരാതെ തെറി വിളിക്കുന്ന പി സി ജോര്‍ജ് മാത്രം രണ്ടുദിവസത്തേക്ക് മിണ്ടിയില്ല!!!!!! ഇന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ആഭ്യന്തരമന്ത്രിയുടെ തിരുത്തല്‍: "സിപിഎമ്മുകാരാണ് പ്രതികളെന്ന് താനോ മുഖ്യമന്ത്രിയോ പറഞ്ഞിട്ടേയില്ല.... ആരാണ് പ്രതികള്‍ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല'' എന്ന്. മാധ്യമങ്ങളായ മാധ്യമങ്ങളിലൂടെയാകെ സിപിഎമ്മുകാരാണ് പ്രതികള്‍ എന്ന് വിളിച്ചുപറഞ്ഞ് അത് നാടാകെ പ്രചരിച്ചുകഴിഞ്ഞപ്പോള്‍ തിരുത്തിപ്പറയാന്‍ എന്തെളുപ്പം. ഉദ്ദേശിച്ച കാര്യം കഴിഞ്ഞല്ലോ. നെയ്യാറ്റിന്‍കരയിലടക്കം നാലാള്‍ കൂടുന്നിടത്തെല്ലം ടി പിയെ കൊന്നത് സിപിഎമ്മുകാരാണ് എന്ന് ചര്‍ച്ച ചെയ്യാന്‍ പരുവത്തില്‍ എല്ലാം ഒപ്പിച്ചിട്ട് അവസാനം പറയുന്നു ഞങ്ങള്‍ അങ്ങിനെ പറഞ്ഞിട്ടേയില്ലായെന്ന്. ഇത്രയും വൃത്തികെട്ട രാഷ്ട്രീയക്കളി ഈ നാട് ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ??? ഫേസ്ബുക്കിലടക്കം സിപിഎമ്മുകാരെ പ്രതിയാക്കാന്‍ വല്ലാതെ ഉത്സാഹിക്കുന്നവര്‍ എന്തിനാണ് ഈ മുന്‍വിധി വെച്ചുപുലര്‍ത്തുന്നത്. കേരളത്തിന്റെ പൊതുരാഷ്ട്രീയചരിത്രം ഒന്നു പഠിച്ചുനോക്കൂ. ഇത്രയധികം സഖാക്കളെ നഷ്ടപ്പെട്ട മറ്റൊരു രാഷ്ട്രീയപാര്‍ടിയെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ നിങ്ങള്‍ക്ക്. അവര്‍ക്കുമുണ്ടായിരുന്നില്ലേ കുടുംബങ്ങള്‍??? സിപിഎമ്മിനെ തെറി വിളിക്കാന്‍ വല്ലാതെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളെ, നിങ്ങള്‍ സ്വയം മനസ്സിലാക്കുക.... കമ്യൂണിസ്റ്പാര്‍ടിയുടെ ധീരമായ ചെറുത്തുനില്‍പുകളുടെയും സമരപോരാട്ടങ്ങളുടെയും ഫലമാണ് കേരളം ആര്‍ജിച്ച നേട്ടങ്ങളൊക്കെയും. അതിന്റെയൊക്കെ ഗുണഭോക്താക്കള്‍ നിങ്ങള്‍ കൂടിയാണ്. നഷ്ടപ്പെടുന്നവരുടെ ദുഃഖമെന്തെന്ന് നല്ലതുപോലെ അറിയാവുന്ന പ്രസ്ഥാനമാണിത്. കാരണം, നഷ്ടമായവര്‍ ഏറെയും ഈ പ്രസ്ഥാനത്തിന്റെ ധീരന്മാരായ സഖാക്കളായിരുന്നു.
ReplyDeleteഇത്രയധികം സഖാക്കളെ നഷ്ടപ്പെട്ട മറ്റൊരു രാഷ്ട്രീയപാര്‍ടിയെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?
Delete..കല്ലുവെട്ടുകാരനും, ഓടോ ഡ്രൈവറും, ബസ് ക്ലീനറും,ചുമട്ടു തൊഴിലാളിയും വെട്ടേറ്റു മരിച്ചു. നേതാക്കളുടെ ലണ്ടനില്‍ പഠിക്കുന്ന മക്കള്‍, ഉന്നത സ്വാശ്രയ കോളേജില്‍ പഠിക്കുന്ന കുട്ടികള്‍....അവര്‍ക്കുമുണ്ടായിരുന്നില്ലേ കുടുംബങ്ങള്‍???
..ധീരമായ ചെറുത്തുനില്‍പുകളുടെയും സമരപോരാട്ടങ്ങളുടെയും ഗുണഭോക്താക്കള്‍ ആര്‍ജിച്ച നേട്ടങ്ങളൊക്കെയും നല്ലതുപോലെ അറിയാവുന്ന ഇന്നത്തെ യുവതയുടെ തീക്ഷ്ണ ചോദ്യ ശരങ്ങല്‍ക്കു മുന്നില്‍ പരങ്ങുകയാണു ചെങ്കൊടി കൈയ്യിലെടുത്തുപോയ പോയ പാവം അണികള്‍ .
ഇത്തരം വൃത്തികെട്ട രാഷ്ട്രീയക്കളി മാത്രമേ ഇപ്പൊഴും ഇതിനു മുന്‍പും ഈ നാട് കണ്ടിട്ടുള്ളൂ ...
This comment has been removed by the author.
Deleteസുഹൃത്തേ, കൊല്ലപ്പെട്ട ടി. പി യെയും കൊല ചെയ്തുവേന്നാരോപിക്കുന്ന റഫീഖിനെയും സുനിയെയും നേരിട്ടറിയാവുന്ന വ്യക്തിയാണ് ഈയുള്ളവന്‍. രണ്ടു പേരും പവന്‍ മാറ്റ് സി. പി. എമ്മുകാര്‍. എന്റെ അമ്മാവന്റെ മകന്‍ (ബി. ജെ. പി ക്കാരാല്‍ കൊല ചെയ്യപ്പെട്ട ഫൈസല്‍) പോലും ഈയൊരു പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയായിട്ടുണ്ട്. പക്ഷെ സത്യം പറയാതിരിക്കാനാവില്ലല്ലോ? പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അണിയുടെ നഷ്ടം. പക്ഷെ ഞങ്ങള്‍ക്ക് ഇന്നും അതൊരു തീരാത്ത നൊമ്പരമാണ്. പാര്‍ട്ടി നേതാക്കള്‍ ഇന്ന് ഞങ്ങളുടെ ഫൈസലിനെ ഓര്‍ക്കുന്നു പോലുമുണ്ടാവില്ല. "ഇല്ല നിങ്ങള്‍ മരിച്ചിട്ടില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ" എന്ന് ആവേശത്തിന്റെ ഭംഗി വാക്കുകള്‍ പറയാമെന്നല്ലാതെ അവന്റെ കുടുംബത്തിനു നീതി വാങ്ങിക്കൊടുക്കാന്‍ പോലും പാര്‍ട്ടിയെക്കൊണ്ട് കഴിഞ്ഞിട്ടില്ല. കൊലയാളികള്‍ ഞങ്ങളുടെ മുമ്പിലൂടെ ഇപ്പോഴും സ്വൈര്യ വിഹാരം നടത്തുന്നു. പാര്‍ട്ടിക്ക് വേണ്ടത് അണികളെയല്ല; രക്തസാക്ഷികളെയാണ്. ടി. പി യെക്കൊന്നാല്‍ തിരിച്ചടിയുണ്ടാകും അതിലൂടെ രക്ത സാക്ഷികളെയും ലഭിക്കുമെന്നും ഒപ്പം ടി. പി പടുത്തുയര്‍ത്തിയ പാര്‍ട്ടിക്കെതിരെയുള്ള പ്രതിരോധനിര തകര്‍ക്കുകയും ചെയ്യാം എന്ന കണക്കു കൂട്ടലുകളിലായിരുന്നു കൊല്ലാന്‍ ഉത്തരവിട്ടത്.അത് കേരളം ഇങ്ങിനെ കൊണ്ട് പിടിക്കുമെന്ന് ക്രിമിനല്‍ ബുദ്ധിജീവികള്‍ ഒട്ടും കരുതിയിട്ടുണ്ടാവില്ല. ടി. പി ഞങ്ങളുടെ നാട്ടിലെ കൊണ്ഗ്രസ്സുകാരുടെയും ലീഗുകാരുടെയും ബിജെപി ക്കാരുടെയും സുഹൃത്താണ്. ഒപ്പം നല്ലവരായ സി. പി എമ്മുകാരുടെയും. അവരുടെ വീട്ടിലെ കല്യാണങ്ങളിലെ, അടിയന്തിരങ്ങളിലെ എല്ലാം നിറസാന്നിധ്യമാണ് ടി. പി എന്ന പുഞ്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്‍. അദ്ദേഹത്തോട് ശത്രുതയുള്ളവര് അദ്ദേഹത്തിന്റെ മൃതദേഹം കാണാതിരുന്നവര്‍ മാത്രമാണ്. ആരാണ് കൊലയാളികള്‍ എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. ഏറ്റവും കൂടുതല്‍ അണികളെ നഷ്ടപ്പെട്ട പാര്‍ട്ടി എന്ന് വേദനയോടു പറയുന്ന സുഹൃത്ത് മറ്റൊരു കാര്യം മറന്നു. ഏറ്റവും കൂടുതല്‍ കൊല ചെയ്തവരെന്ന ഖ്യാതിയും സി. പി എമ്മിന് മാത്രമാണ്. കണ്ണൂര്‍ ജയിലിലെ രാഷ്ട്രീയ തടവുകാരില് (കൊലയാളികളടക്കം) ഏറെയും സി. പി.എമ്മുകാരാണ്‍. ചിന്തിക്കുക! തലച്ചോറിന്റെ സ്ഥാനത്ത് കട്ട പിടിച്ചിരിക്കുന്ന രക്തപിണ്ഡമല്ല ഉള്ളതെങ്കില്‍
Delete"കമ്യൂണിസ്റ്പാര്‍ടിയുടെ ധീരമായ ചെറുത്തുനില്‍പുകളുടെയും സമരപോരാട്ടങ്ങളുടെയും ഫലമാണ് കേരളം ആര്‍ജിച്ച നേട്ടങ്ങളൊക്കെയും" - ട്രാക്ടര്‍ വന്നപ്പോള്‍ നിലമുഴുന്ന കാളകള്‍ക്ക് ജോലി പോകുമെന്ന് പറഞ്ഞു സമരം നടത്തിയ ആളുകളാണ് പോലും മലയാളികളുടെ നേട്ടങ്ങളുടെ എല്ലാം അവകാശികള്‍... കഷ്ടം... മലയാളിയുടെ ഏതു നേട്ടമാണ് ഈ പിന്തിരിപ്പന്‍ പാര്‍ട്ടി നേടി തന്നത് എന്ന് വ്യക്തമാക്കണം. ഏതായാലും 40 കൊല്ലത്തോളം ഭരിച്ചു വളര്‍ത്തിയ പശ്ചിമ ബംഗാളില്‍ ചെന്ന് ഈ വീരവാദം മുഴക്കിയാല്‍ ബംഗാളികള്‍ താങ്കളെ കുമ്പിട്ടു ആരാധിക്കും.
Delete>>>>കൊലയാളികള്‍ ഞങ്ങളുടെ മുമ്പിലൂടെ ഇപ്പോഴും സ്വൈര്യ വിഹാരം നടത്തുന്നു. പാര്‍ട്ടിക്ക് വേണ്ടത് അണികളെയല്ല; രക്തസാക്ഷികളെയാണ്. ടി. പി യെക്കൊന്നാല്‍ തിരിച്ചടിയുണ്ടാകും അതിലൂടെ രക്ത സാക്ഷികളെയും ലഭിക്കുമെന്നും ഒപ്പം ടി. പി പടുത്തുയര്‍ത്തിയ പാര്‍ട്ടിക്കെതിരെയുള്ള പ്രതിരോധനിര തകര്‍ക്കുകയും ചെയ്യാം എന്ന കണക്കു കൂട്ടലുകളിലായിരുന്നു കൊല്ലാന്‍ ഉത്തരവിട്ടത്.<<<<
Deleteആത്മഹത്യ ചെയ്യുന്ന ഒരു പ്രസ്താവന ആയിപ്പോയല്ലോ ഇത്. കഷ്ടം. താങ്കള്‍ താങ്കളുടെ ലേഖനത്തില്‍ എഴുതിയതിങനെ.
കാതടപ്പിക്കുന്ന പ്രത്യയ ശാസ്ത്ര ഗര്‍ജ്ജനങ്ങള്‍ക്കിടയില്‍ മൃദു ഭാഷിയായ ടി. പി. യുടെ പ്രസംഗം പോലെ അദ്ദേഹത്തെയും ജനങ്ങളിഷ്ടപ്പെട്ടത് അവരോടുള്ള അദ്ദേഹത്തിന്‍റെ സമീപനം കൊണ്ട് കൂടിയായിരുന്നു. എല്ലാത്തില്‍ നിന്നും വേറിട്ടൊരു സഖാവ്. അതായിരുന്നു ടി. പി.
വേറിട്ടൊരു സഖാവ് എന്ന് എഴുതിയ മഷി ഉണങ്ങും മുമ്പ് എഴുതുന്നു, റ്റി പി യെകൊന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന്. റ്റി പി യെ പൊക്കിപ്പറഞ്ഞതൊക്കെ ഈ ഒറ്റ വാചകത്തില്‍ ആവിയായി പോയി. റ്റി പി യെ കൊന്നാല്‍ തിരിച്ചടി ഉണ്ടാകുമെങ്കില്‍, റ്റി പി യോ സഖാക്കളോ വേറിട്ട സഖാക്കളല്ല. ഒരേ തൂവല്‍ പക്ഷികള്‍ എന്നു പറയേണ്ടി വരും. റ്റി പി യെ കൊന്നല്‍ തിരിച്ചടിക്കണം എന്ന താങ്കളുടെ അബോധമനസിലെ ആഗ്രഹമല്ലേ ഈ വാചകത്തിലൂടെ പുറത്തു വന്നത്? താങ്കള്‍ ശരിക്കും ആരോമല്‍ ചേവകരുടെ യഥാര്‍ത്ഥ പിന്മുറക്കാരനാണ്.
താങ്കളുടെ അമ്മാവന്റെ മകന്‍ ഫൈസലിനെ ബി. ജെ. പി ക്കാര്‍ കൊന്നു. ആരാണു കൊന്നതെന്ന് സംശയമില്ലല്ലോ. അപ്പോള്‍ സി പി എം കാരല്ലാത്ത കൊലയാളികളും നിങ്ങളുടെ നാട്ടിലുണ്ട്. ഇനി പി ജയരാജന്റെ കൈ വെട്ടിയതാരാണെന്നു കൂടി പറയാമോ?
ഈ ഫൈസലും, ജയരാജനും, ജയക്രുഷ്ണനും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ഭരരതപ്പുഴക്ക് തെക്കുമുണ്ട്. ഒട്ടും സമര വീര്യം ചോര്‍ന്നു പോകാത്ത പവന്‍ മാറ്റ് സി. പി. എമ്മുകാരും ബി ജെപിക്കാരും, കോണ്‍ഗ്രസുകാരുമൊക്കെ ഉണ്ട്.
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐയില്‍ പ്രാവര്‍ത്തിച്ചിരുന്നു. എന്നെയോ എനിക്കറിയാവുന്ന മറ്റാരെയെങ്കിലുമോ ആരും രക്തസാക്ഷിയാക്കാന്‍ നോക്കിയില്ല. എനിക്കറിവുള്ള ആരും രക്തസാക്ഷിയായിട്ടുമില്ല. എന്തുകൊണ്ട് നിങ്ങളുടെ നാട്ടില്‍ മാത്രം ഇത് സംഭവിക്കുന്നു.
എം വി രാഘവനേക്കാളും മുന്തിയ കമ്യൂണിസ്റ്റായിരുന്നു കെ ആര്‍ ഗൌരി. അവര്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ ആരും കൊല്ലാന്‍ ചെന്നില്ല. എന്തേ ആലപ്പുഴയുള്ള സി പി എം കാരുടെ പ്രത്യയ ശാസ്ത്രം അങ്ങ് അമേരിക്കയില്‍ അച്ചടിച്ചതുകൊണ്ടാണോ? കണ്ണൂരുള്ളവര്‍ കൊലക്ക് ഉത്തരവിടുന്നുണ്ടെങ്കില്‍ അത് കണ്ണൂരിന്റെ മഹത്വം. ആലപ്പുഴക്കില്ലാത്ത മഹത്വം.
കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ എന്തിനായിരുന്നു ഗുണ്ടകള്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പു നടത്തിയത്? ആരെ കൊല്ലാന്‍ വന്ന ഗുണ്ടകളായിരുന്നു അവര്‍? നേര്‍ച്ചക്കോഴി ആയ അബ്ദുള്ളക്കുട്ടിയെ വക വരുത്തി അത് സി പി എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു എന്നാണ്, പാണന്‍മാര്‍ പാടി നടക്കുന്നത്.
വടക്കന്‍ പാട്ടുകളിലെ ചേവകരേപ്പോലെ കുറെപ്പേര്‍ കണ്ണൂരും പരിസരത്തും ഉറുമി വീശി ആനന്ദിക്കുന്നു. അവരില്‍ കോണ്‍ഗ്രസുകാരുണ്ട്, സി പ് എം കാരുണ്ട്, ബി ജെപിക്കാരുണ്ട്, മുസ്ലിം ലീഗുകാരുണ്ട്, എന്‍ ഡി എഫ് കാരുണ്ട്. പക്ഷെ കുറച്ച് കോങ്കണ്ണന്‍മാര്‍ക്ക് സി പി എം കാരെ മാത്രം കാണാനുള്ള കാഴ്ച ശക്തിയേ ഉള്ളു.
ആകെ കണ്ഫുഷന്‍ ആയല്ലോ...
Deleteമലക്,
Deleteഇതിലെന്ത് കണ്‍ഫ്യൂഷന്‍?
വി എസ് ഉള്‍പ്പടെ അനേകം സി പി എം നേതാക്കളുണ്ട്. അവരുടെ അനുയായികളായി ലക്ഷക്കണക്കിനു പേരുമുണ്ട്. സി പി എമ്മിന്റെ അതേ നയപരിപാടികളാണ്, ചന്ദ്രശേഖരന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുമുള്ളത്. ഇതല്ലാതെ സി പി ഐയിലും മറ്റനേകം കമ്യൂണിസ്റ്റുപര്‍ട്ടികളിലും അനേകം കമ്യൂണിസ്റ്റുകാരുണ്ട്. അതൊക്കെ മറന്നിട്ട് എല്ലാ കമ്യൂണിസ്റ്റുകാരും കൊലയാളികള്‍ എന്ന് മുദ്ര കുത്തുന്നത് ആത്മ വഞ്ചനയാണ്.
ഇവിടെ എഴുതിയ മാന്യ ദേഹത്തിന്റെ അമ്മാവന്റെ മകനെ ബി ജെ പിക്കാര്‍ കൊലപ്പെടുത്തി എന്നു കേട്ടല്ലോ. കൊല്ലപ്പെടുന്നവരും കൊലപ്പെടുത്തുന്നവരും ഒരേ സമയം കുറ്റക്കാരെന്നു പറഞ്ഞത് അസംബന്ധമല്ലേ? എന്തുകൊണ്ടാണാ വ്യക്തി കൊല്ലപ്പെട്ടത്? എന്തെങ്കിലും കാരണമുണ്ടാകുമല്ലോ? ഒരു കാരണവുമില്ലാതെ വെറുതെ ഒരു രസത്തിനു ബി ജെപിക്കാര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയെങ്കില്‍ അതാ നാടിന്റെ കുഴപ്പമാണ്. അതോ ഇനി ബി ജെപിക്കാര്‍ കത്തി രാകി മൂര്‍ച്ച വയ്ക്കുന്നിടത്തേക്ക് അദ്ദേഹത്തെ സി പി എം കാര്‍ ഉന്തി തള്ളി വിട്ടതാണോ എന്തോ.
പി ജയരാജന്റെ കൈ വെട്ടിയത് ആരായിരുന്നു? ഇ പി ജയരാജനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത് ആരായിരുന്നു. ഇനി അതും സി പി എം കാര്‍ തന്നെയാണെനാണോ വള്ളിയുടെ അഭിപ്രായം.
ഈ പ്രദേശത്തുള്ള സി പി എം കാരെ മാത്രം ക്രിമിനലുകളാക്കി, മറ്റുള്ളവരെ പുണ്യാളന്‍മാരാക്കുന്ന ഒടിവിദ്യയോട് എനിക്ക് യോജിപ്പില്ല. അത് ചെയ്യുന്നവരുടെ അജണ്ട വേറെയാണ്.
എന്തായി? തീരുമാനായോ? അല്ലെങ്കില്‍, ടി.പി.യെ ആരും കൊന്നതല്ല. അദ്ദേഹം നടന്നു പോകുമ്പോള്‍ കല്ലില്‍ തടഞ്ഞു വീണു. വീണത് മൂക്ക് കുത്തിയായിപ്പോയി. അപ്പോള്‍ മുഖമാസകലം മുറിവുകളായി. അത് തുന്നെണ്ടി വന്നു. അങ്ങനെ ഒരു തീരുമാനമെടുത്ത് ഇത് പിരിച്ചു വിടുന്നതാകും നല്ലത്. ഇന്നലെ മുതല്‍ വായിക്കാന്‍ തുടങ്ങിയതാണ്. ഇന്ന് വരെ തീരുമാനമായില്ലെങ്കില്‍ അതിന്‍റെ മാനക്കേട് ഓരോ മലയാളിയുടെതുമാണ്. ഒരു മനുഷ്യനെ വിഷ സര്‍പ്പത്തെ കൊല്ലുന്നത് പോലെ കൊന്നിട്ട് അതിനും ന്യായീകരങ്ങള്‍!
ReplyDelete((ശെല്‍വരാജ് യു ഡി എഫ് ല്‍)) എപ്പോള്‍ മനസ്സിലായോ ബഷീര്‍ക്കാ ശെല്‍വരാജ്‌നു അറിയാം ഒറ്റയ്ക്ക് നിന്നാല്‍ ഇവന്‍ മാര്‍ തട്ടും എന്ന്
ReplyDelete(((പാര്‍ട്ടിക്കെതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ സെല്‍വരാജിനെപ്പോലെ യു ഡി എഫ് പാളയത്തിലെ എച്ചില്‍ തിന്നാന്‍ പോകാതെ ഒറ്റയ്ക്ക് നിന്ന് പൊരുതി എന്നിടത്താണ് സഖാവ് ടി പി വ്യത്യസ്തനാകുന്നത്.)))
ReplyDeleteപറയേണ്ടത്... പറയേണ്ടത് മാത്രം (പറയേണ്ടതെല്ലാം)പറഞ്ഞു.
നന്ദി.
@ Shamsi
ReplyDeleteടി പി യുടെ നാട്ടുകാരനായ താങ്കളുടെ കമന്റിനെ ഏറെ വിലമതിക്കുന്നു. ആ വരികളിലെ ആര്‍ജ്ജവം ഉള്‍കൊള്ളുന്നു.
Shamsi said "സുഹൃത്തേ, കൊല്ലപ്പെട്ട ടി. പി യെയും കൊല ചെയ്തുവേന്നാരോപിക്കുന്ന റഫീഖിനെയും സുനിയെയും നേരിട്ടറിയാവുന്ന വ്യക്തിയാണ് ഈയുള്ളവന്‍. രണ്ടു പേരും പവന്‍ മാറ്റ് സി. പി. എമ്മുകാര്‍. എന്റെ അമ്മാവന്റെ മകന്‍ (ബി. ജെ. പി ക്കാരാല്‍ കൊല ചെയ്യപ്പെട്ട ഫൈസല്‍) പോലും ഈയൊരു പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയായിട്ടുണ്ട്. പക്ഷെ സത്യം പറയാതിരിക്കാനാവില്ലല്ലോ? പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അണിയുടെ നഷ്ടം. പക്ഷെ ഞങ്ങള്‍ക്ക് ഇന്നും അതൊരു തീരാത്ത നൊമ്പരമാണ്. പാര്‍ട്ടി നേതാക്കള്‍ ഇന്ന് ഞങ്ങളുടെ ഫൈസലിനെ ഓര്‍ക്കുന്നു പോലുമുണ്ടാവില്ല. "ഇല്ല നിങ്ങള്‍ മരിച്ചിട്ടില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ" എന്ന് ആവേശത്തിന്റെ ഭംഗി വാക്കുകള്‍ പറയാമെന്നല്ലാതെ അവന്റെ കുടുംബത്തിനു നീതി വാങ്ങിക്കൊടുക്കാന്‍ പോലും പാര്‍ട്ടിയെക്കൊണ്ട് കഴിഞ്ഞിട്ടില്ല. കൊലയാളികള്‍ ഞങ്ങളുടെ മുമ്പിലൂടെ ഇപ്പോഴും സ്വൈര്യ വിഹാരം നടത്തുന്നു. പാര്‍ട്ടിക്ക് വേണ്ടത് അണികളെയല്ല; രക്തസാക്ഷികളെയാണ്. ടി. പി യെക്കൊന്നാല്‍ തിരിച്ചടിയുണ്ടാകും അതിലൂടെ രക്ത സാക്ഷികളെയും ലഭിക്കുമെന്നും ഒപ്പം ടി. പി പടുത്തുയര്‍ത്തിയ പാര്‍ട്ടിക്കെതിരെയുള്ള പ്രതിരോധനിര തകര്‍ക്കുകയും ചെയ്യാം എന്ന കണക്കു കൂട്ടലുകളിലായിരുന്നു കൊല്ലാന്‍ ഉത്തരവിട്ടത്.അത് കേരളം ഇങ്ങിനെ കൊണ്ട് പിടിക്കുമെന്ന് ക്രിമിനല്‍ ബുദ്ധിജീവികള്‍ ഒട്ടും കരുതിയിട്ടുണ്ടാവില്ല. ടി. പി ഞങ്ങളുടെ നാട്ടിലെ കൊണ്ഗ്രസ്സുകാരുടെയും ലീഗുകാരുടെയും ബിജെപി ക്കാരുടെയും സുഹൃത്താണ്. ഒപ്പം നല്ലവരായ സി. പി എമ്മുകാരുടെയും. അവരുടെ വീട്ടിലെ കല്യാണങ്ങളിലെ, അടിയന്തിരങ്ങളിലെ എല്ലാം നിറസാന്നിധ്യമാണ് ടി. പി എന്ന പുഞ്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്‍. അദ്ദേഹത്തോട് ശത്രുതയുള്ളവര് അദ്ദേഹത്തിന്റെ മൃതദേഹം കാണാതിരുന്നവര്‍ മാത്രമാണ്. ആരാണ് കൊലയാളികള്‍ എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. ഏറ്റവും കൂടുതല്‍ അണികളെ നഷ്ടപ്പെട്ട പാര്‍ട്ടി എന്ന് വേദനയോടു പറയുന്ന സുഹൃത്ത് മറ്റൊരു കാര്യം മറന്നു. ഏറ്റവും കൂടുതല്‍ കൊല ചെയ്തവരെന്ന ഖ്യാതിയും സി. പി എമ്മിന് മാത്രമാണ്. കണ്ണൂര്‍ ജയിലിലെ രാഷ്ട്രീയ തടവുകാരില് (കൊലയാളികളടക്കം) ഏറെയും സി. പി.എമ്മുകാരാണ്‍. ചിന്തിക്കുക! തലച്ചോറിന്റെ സ്ഥാനത്ത് കട്ട പിടിച്ചിരിക്കുന്ന രക്തപിണ്ഡമല്ല ഉള്ളതെങ്കില്‍ "
"കമ്മ്യൂണിസ്റ്റ്‌ആയി ജീവിക്കാന്‍ ... കമ്മ്യൂണിസ്റ്റ്‌ആയി തന്നെ മരിക്കാന്‍.." എന്നാണ് ഞാന്‍ കേട്ടത്.
ReplyDeleteസഖാവിനെ കൊന്നത് കൊട്ടേഷന്‍ സംഖമാനെന്നത് തെളിഞ്ഞല്ലോ... എന്ത് കൊണ്ട് ഇത്തരം സംഘങ്ങള്‍ക്കെതിരെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നടപടി എടുക്കുന്നില്ല?
ReplyDeleteകൊല്ലിച്ചതാരാണെന്ന് ഇവിടത്തെ ഓരോ സി.പി.എം കാരനും അറിയാം.ആ വിങ്ങലാണ് കോഴിക്കോട് മുതല്‍ വടകര വരെ മൃതദേഹം ഒരു നോക്കൂ കാണാന്‍ കാത്തിരുന്ന ആബാലവൃദ്ധം ജനങ്ങളുടെ മുഖത്ത് കണ്ടത്.ഗീബല്‍സ് ചത്തിട്ടു നാളുകളേറെയായി.ഇനിയും സി.പി.എം കാര്‍ അയാളുടെ ശവവും ചുമന്നുകൊണ്ടു വരേണ്ട.
ReplyDeleteപ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .... കൊന്നവനെ കൊല്ലുക.......! ഇവിടെ ശരീഅത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു........
ReplyDeleteകൊല നടന്നു , കൊലയാളിയെ Arrest ചെയ്തു , പേപ്പറില്‍ കൊലയാളികളുടെ ഫോട്ടോ ബിഗ് സൈസില്‍ വന്നു.
ReplyDeleteഎല്ല്ലാം ശുഭം ... എല്ലാം ... എല്ല്ലാവരും... മറന്നു.....
..... ഏധാര്‍ത്ഥ കൊലയാളീ വീട്ടില്‍ ഇരിക്കും ....
....അധികാരത്തില്‍ വരാന്‍ കഴിവുള്ളവര്‍ ചെയ്യുന്ന കൊലപാതകം ... രാഷ്ട്രീയ കൊലപാതകം ...
.... അതികാരത്തില്‍ വരാത്തവന്‍ , സൊന്തം രാഷ്ട്രീയ പാര്‍ടി ഇല്ലാത്തവന്‍ ചെയ്യുന്ന കൊലപാതകം .... തീവ്ര വാദം ...
അവസാനം കമ്മ്യൂണിസം നല്ലതാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ നല്ലവരാനെന്നും TP യിലൂടെ മനോരമയും വള്ളികുന്നും.....അന്ഗീകരിചിരിക്കുന്നു......അല്ല ലീഗുകരെ നിങ്ങള്‍ക്ക് RMP യില്‍ ചേര്‍ന്ന് കൂടെ ഈ നല്ല പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ .........
ReplyDeleteഎന്തായാലും UDF ഇതുകൊണ്ട് കുറച്ചു നേട്ടം ഉണ്ടാക്കി. ലീഗിന്റെ അഞ്ചാം മന്ത്രി അഴിമതി പ്രശ്നങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാന്‍ ഇല്ല. പിള്ളയും ഗണേഷും വാര്‍ത്തകളില്‍ ഒരു മൂലയ്ക്ക് അടിഞ്ഞു. NSS ചോടിച്ചത് എല്ലാവരും മറന്നു. മുല്ലപ്പെരിയാര്‍ കേസ്സ് തോറ്റാലും ആര്‍ക്കും ഒരു പ്രശ്നവും അല്ല. ആര്യാടനും മുരളിയും തത്കാലം വിട വാങ്ങി. ലീഗിന്റെ തെറി കേള്‍ക്കല്‍ ഒഴിവായി. ഇതിനേക്കാള്‍ ഏറെയായി ശെല്‍വരാജ് ചെയ്തത് ശരിയാണെന്ന് പറയാനും കഴിഞ്ഞു. വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന UDF ഇലെ ഇത്രയേറെ പ്രശ്നങ്ങള്‍ വെറും ഒരു രാത്രികൊണ്ട് എല്ലാവരും മറന്ന മട്ടാണ്. ഈ ഒളങ്ങള്‍ക്കിടയില്‍ പുട്ട് കച്ചവടം നടത്തുന്ന ചില രാഷ്ട്രീയ കോമരങ്ങള്‍ വേറെയും ഉണ്ട്. നേട്ടങ്ങള്‍ ഉണ്ടാക്കിയവര്‍ പലര്‍ ആണ് പല വിദത്തില്‍. അതാണ് ഈ കൊലപാതകത്തിന്റെ ഒരു... ഒരു... ഇത്..... ഏത്?
ReplyDeleteCPM ആണ് ചെയ്തത് എന്ന് തന്നെ കൂടുതല്‍ ആളുകളും വിശ്വസിക്കുന്നത്. ഇനി ആരെങ്കിലും പാര്‍ട്ടിയില്‍ നിന്ന് ചാടി പാര ആയാല്‍ വെട്ടി നുറുക്കിക്കളയും എന്നൊരു താക്കീതും കൂടി ഈ കൊലപാതകം നല്‍കുന്നുണ്ട്. പക്ഷെ കേസ്സ് തെളിയുന്നത് വരെ CPM അല്ല ചെയ്തത് എന്നും വിശ്വസിക്കേണ്ടി വരും. 40 വര്‍ഷത്തോളം പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ഒരു MLA യെ വിലക്ക് വാങ്ങാം എങ്കില്‍ വെറും ഒരു രാഷ്ട്രീയ ഗുണ്ടയെ വിലക്ക് വാങ്ങാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നു ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്.
ഇന്ന് അല്ലെങ്കില്‍ നാളെ ഏതെങ്കിലും ഒരു കോളനിക്ക് തീപിടിച്ചാലോ ബോംബ് പൊട്ടിയാലോ കുറെ എണ്ണം തട്ടിപ്പോയാലോ ആ ഒരു രാത്രികൊണ്ട് ഈ കൊലപാതകവും എല്ലാവരും മറക്കും. മുകളില്‍ ഷംസി പറയുന്ന പോലെ നഷ്ടപ്പെടുന്നത് കുടുംബാഗങ്ങള്‍ക്ക് മാത്രം. അതാണ് രാഷ്ട്രീയം.
@Anilkumar Parameswaran
ReplyDelete"കേരളത്തിന്റെ പൊതുരാഷ്ട്രീയചരിത്രം ഒന്നു പഠിച്ചുനോക്കൂ."
-->അങ്ങനെ ചെയ്തതു കൊണ്ടാവില്ലേ ആളുകള്‍ക്കീ മുന്‍വിധി?
This is for all who support the criminal secretary of CPM. He says Naveendas' family is congress. what about Kodi Suni? He is Criminal no2 in kannur party killers. main culprit of Fazal murder case and many other cases? Sakhav TP was inspiration of the true communist in our area.
ReplyDeleteCriminal Party of Idiots (Mafia)
ReplyDeleteCriminal Party Of Idiots (Mafia)
ReplyDeleteCPM says they never killed who left the party. Let me know if anybody believes it. Plz.... If there is somebody who thinks so, i have list of 13 people from kannur dist itself. I can list if anybody wants. That is not a complete list only what I know. There may be many others also...
ReplyDeleteഅന്വേഷണതിലുള്ള വിഷയമല്ലേ നടക്കട്ടെ, പക്ഷെ തിരുവഞ്ചൂര്‍ ആത്മാര്‍ഥത യുള്ള വ്യക്തിയാണ്
ReplyDeleteശരിയായ അന്വേഷണം നടക്കുമെന്ന് പ്രത്യാശിക്കാം
@Anilkumar Parameswaran
"കേരളത്തിന്‍റെ പൊതുരാഷ്ട്രീയചരിത്രം ഒന്നു പഠിച്ചുനോക്കൂ."
-->അങ്ങനെ ചെയ്തതു കൊണ്ടാവില്ലേ ആളുകള്‍ക്കീ മുന്‍വിധി?... ശരിയാണത് നിഷേധിക്കാനാവാത്ത സത്യം !!
എല്ലാവരെയും എല്ലാകാലത്തും മണ്ടന്മാരാക്കാന്‍ ഇനി സാധ്യമല്ല കാരണം ഇതു വിവര സാന്ഗെതിക വിദ്യ വളര്‍ ന്നകാലമാണ് എന്ന് ഓര്‍മിക്കുന്നത് നന്ന്..! "കൊട്ടേഷന്‍" അതൊരു ഫഷനായ് മാറുകയാണോ? കയ്യില്‍ പണമുണ്ടെങ്കില്‍ എന്തും ചെയ്യുന്നവരെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ നാടിനെ എവിടെയാണ് കൊണ്ടെത്തിക്കുന്നത് ?
ഭയമാകുന്നു ഇവിടെ ജീവിക്കാന്‍ ..!!
താങ്കളൊക്കെ ആത്മാര്‍ത്ഥത അളക്കുന്നത് ഏത് അളവു കോലു വച്ചാണ്?
Deleteഉമ്മന്‍ ചണ്ടിയും, തിരുവഞ്ചൂരും, ചെന്നിത്തലയും ഏക സ്വരത്തില്‍ കോറസുപാടി, മാര്‍ക്സിറ്റ് പാര്‍ട്ടിയാണ്, ഈ കൊലപാതകം നടത്തിയത്, അതിനു തെളിവു ലഭിച്ചിട്ടുണ്ട് എന്ന്. ഇപ്പോള്‍ തിരുവഞ്ചൂര്‍ മലക്കം മറിയുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണിത് ചെയ്തതെന്ന് മുഖ്യമന്ത്രിയോ ഞാനോ പറഞ്ഞിട്ടില്ല. അന്വേഷിച്ചിടത്തോളം വച്ച് സംഗതി പന്തികേടാണെന്ന് തിരുവഞ്ചൂരിനു മനസിലായിട്ടുണ്ടാകും. തിരുവഞ്ചൂരും അദ്ദേഹത്തിന്റെ പോലീസും അറിഞ്ഞു കൊണ്ടാണ്, അവര്‍ പ്രതികളെന്ന് വിളിച്ചു കൂവിയ ഗുണ്ടകള്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ രക്ഷപ്പെടുത്തിയത്.
തിരുവഞ്ചൂരിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന ഇതാണ്.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11556603&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@
ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികളെ നിശ്ചിത സമയത്തിനകം കണ്ടെത്തണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കൊല നടന്നയുടന്‍ തന്നെ വാഹനം കണ്ടെത്താന്‍ കഴിഞ്ഞതു നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ഏതാണാവോ ആ നിശ്ചിതസമയം. നെയ്യാറ്റിന്‍ കര തെരഞ്ഞെടുപ്പു കഴിഞ്ഞു വരുന്ന ആഴ്ചയായിരിക്കും.
സി പി എം ആണിത് ചെയ്തതെങ്കില്‍ വാഹനം തമിഴ് നാടും കടന്ന് അന്ധ്രയില്‍ എത്തുമായിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച വാഹനം സ്വന്തം പറമ്പിലോ, ഏതെങ്കിലും സഖാവിന്റെ പറമ്പിലോ ഉപേക്ഷിക്കാന്‍ മാത്രം മന്ദബുദ്ധികളല്ല സി പി എം കാര്‍. പോലീസിന്റെ മിടുക്കൊന്നുമല്ല, കൊലയാളികളുടെ ബുദ്ധിമോശമോ അടവു നയമോ ആണത്.
മനസ്സില്‍ നിന്നും എത്ര മായ്ക്കാന്‍ ശ്രമീച്ചിട്ടും കഴിയാത്ത ഒരു രാഷ്രീയ കൊലപാതമാണ് ഇത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു പറഞ്ഞവര്‍ക്ക് ഇത്തരം കൊലപാതകങ്ങളെ ഏതു ജനുസ്സില്‍ പെടുത്താന്‍ കഴിയും? ആശയങ്ങളുടെ മുഖം വിക്രുതമായത് കൊണ്ടാണോ പ്രതിയോഗിയുടെ മുഖവും ഇങ്ങിനെ...........? മനുഷ്യന് വേണ്ടിയോ, ഉണ്മുലനതിനു വേണ്ടിയോ പാര്‍ടികള്‍?
ReplyDeleteകേരളത്തില്‍ മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി.ചന്ദ്രശേഖര്‍ വധം.മറ്റെല്ലാ രഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ ഇതും. നെയ്യാറ്റിന്‍കര ഇലെക്ഷന്‍ കഴിയുന്നതോടെ ഇതിന്റെ പ്രാധാന്യവും കുറയും.ഒടുവില്‍ ഏതെന്കിലും ഗുണ്ടകളെ ചൂണ്ടികാട്ടി പോലീസ് പറയും ഇവര്‍ ആണ് കൊലയാളി.ഇവര്‍ D ആകൃതിയില്‍ ഉള്ള കതികൊണ്ടാ ചന്ദ്രശേഖറിനെ കൊന്നത്.കൊലപാതകി കുറ്റവും സമ്മതിക്കും.ജയിലിലുമാകും.അപ്പോഴും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത മനസുകള്‍ ജനങ്ങളെ നോക്കി പല്ലിളിക്കും.അങ്ങനെ മറ്റൊരെ കുലം കുത്തിയുടെ അവസാനം അവര്‍ ആഹോഷിക്കും.ഇ കൊലപാതകം നടന്ന ശേഷം വന്ന വാര്‍ത്തകളുടെ Comments വായിച്ചപ്പോ എനിക്ക് ഒരുകാര്യം മനസിലായി.ഒരു സാധു മനുഷ്യനെ അതി ക്രൂരവും പൈശാചികവുമായ് കൊന്നതില്‍ ആര്‍ക്കും ഒരു വിഷമവും ഇല്ല.ഇതു UDF ചെയ്തോ അതോ CPM ചെയ്തോ എന്നുള്ളതിനെ കുറിച്ചാ Comments അധികവും.നമ്മുടെ മലയാളികള്‍ ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കരയോ?എന്നെ സംബന്ധിച്ചു അത് ആരു ചെയ്തു എന്നുള്ളതല്ല.ഇത്രയും ക്രൂരവും പൈശാചികവുമായ് കൊലപാതകം എന്ത് പ്രത്യയ ശാസത്രത്തിന്റെ പേരിലായാലും,എന്ത് രാഷ്ട്രീയ ലെക്ഷ്യതിന്റെ പേരിലായാലും നമ്മുടെ നാട്ടില്‍ സ്വപ്നത്തില്‍കൂടെ സംഭവിക്കാന്‍ പാടില്ലാത്തതാകുന്നു.ഒരു പാവം സ്ത്രീക്ക് ഭര്‍ത്താവ് നഷ്ടപ്പെട്ടു.ഒരു മകന് അഛനെ നഷ്ടപ്പെട്ടു.നഷ്ടപ്പെട്ടവര്‍ക്കെ നഷ്ടപ്പെടലിന്റെ വേദന അറിയൂ.ഒരാളുടെ ജീവന്‍ എടുക്കാന്‍ വളരെ എളുപ്പമാ.പക്ഷെ ജീവന്‍ തിരികെ കൊടുക്കാന്‍ ആരെകൊണ്ടും സാധിക്കില്ല.നമ്മള്‍ എന്താ ഇത്രയും ക്രൂരന്‍മാര്‍ ആയിപോകുന്നെ.ഇന്നലെ നാട്ടില്‍ ഒരു സുഹൃത്തിന്റെ അമ്മയെ വിളിച്ചപ്പോ,അവര്‍ പറഞ്ഞു ഇ സംഭവത്തിനു ശേഷം കമ്മ്യൂണിസം എന്ന വാക്ക് കേള്‍ക്കുന്നതുപോലും അവര്‍ക്ക് അറപ്പ് ആണെന്ന്.പിണമായി വിജയന്‍ സഖാവിനോട്(സോറി അക്ഷരത്തെറ്റ് വന്നുപോയതാ,പിണറായി വിജയന്‍ സഖാവിനോട്)ഒരു വാക്ക്.ഇത്തരം ക്രൂരതയുടെ മുഖം നിങ്ങളുടെ കമ്മ്യൂണിസ്റ്റ്‌കാരുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവരാണ് ശെരിക്കും കൂലം കുത്തികള്‍.അവര്‍ കാരണം കമ്മ്യൂണിസം എന്ന വാക്ക് ഒരു അമ്മ മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ വെറുക്കും.പണ്ട് VS മുഖ്യ മന്ത്രി ആയിരുന്നപ്പോ മലമ്പുഴയില്‍ BJP ക്കാര്‍ കൊന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട് സന്നര്സിച്ചു.അന്ന് ആ ഭര്‍ത്താവു നഷ്ടപ്പെട്ട സ്ത്രീ VS ന്‍റെ കാല്‍ക്കല്‍ കെട്ടിപിടിച്ചു കരഞ്ഞ് നിലവിളിച്ചത് എന്താന്ന് അറിയോ."എന്‍റെ പൊന്ന് അച്ഛാ അവര്‍ കൊന്നുകളഞ്ഞച്ഛാ ,എനിക്കിനി അരുമില്ലച്ഛാ,ഞാന്‍ അനാഥയായി അച്ഛാ".................എന്നാണ്.അത് കേട്ട് VS നിര്‍വികാരനായി നിന്നതെ ഉള്ളു.കാരണം ആ നഷ്ടപ്പെട്ട ജീവന്‍ VS ന് തിരികെ കൊടുക്കാന്‍ സാധിക്കില്ല.നഷ്ടപ്പെട്ടവര്‍ക്കെ നഷ്ടപ്പെടലിന്റെ വേദന അറിയാവൂ സഖാവെ.ഇത്തരം ദീന രോദനം നമുക്കിനി കേള്‍ക്കണോ നേതാക്കളെ.........................കേള്‍ക്കണോ...........അല്ല........നമ്മുടെ നാട് ഒരിക്കലും നന്നാകില്ല............അല്ലാതെ
ReplyDeleteദൃശ്യമാധ്യമങ്ങള്‍ അടക്കമുള്ള സാങ്കേതിക വിദ്യ മനുഷ്യരുടെ വിവേകത്തെയും വിശകലന ശേഷിയെയും എങ്ങനെ ബാധിച്ചു എന്നത് പഠിക്കേണ്ടതാണ്. പത്രങ്ങള്‍ മാത്രമുള്ള കാലത്തായിരുന്നു എങ്കില്‍
ReplyDeleteചന്ദ്രശേഖരനെ കൊന്നത് ആരാണെന്ന സംശയം ഒരു മലയാളിക്കും ഉണ്ടാവുമായിരുന്നില്ല.
മറുമൊഴി: ഒഞ്ചിയത്തു വെട്ടിയത് നെയ്യാറ്റിൻകരയിൽ കൊള്ളുമ്പോൾ......> www.marumozhy.blogspot.in
ReplyDeleteവിവിധങ്ങളായ രാഷ്ട്രീയ, സാമുദായിക ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമായ വിജയപ്രതീക്ഷയുമായി രാജഗോപാൽ മുന്നേറി വരുമ്പോളാണ് അപ്രതീക്ഷിതമായി ഒഞ്ചിയം കൊലപാതകം സംഭവിക്കുന്നത്. സ്വാഭാവികമായും കുറച്ചുദിവസത്തേയ്ക്ക് മാദ്ധ്യമ ചർച്ചകൾ അതിനു പിന്നാലെയായി. ഇത്തരം ചർച്ചകൾ ഉടൻ തന്നെ കെട്ടടങ്ങിയേക്കാമെങ്കിലും, ഈയൊരു സംഭവം നെയ്യാറ്റിൻകരയിൽ വിജയപ്രതീക്ഷകളെ അനുകൂലമായോ പ്രതികൂലമായോ അല്പമെങ്കിലും ബാധിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ?
http://www.marumozhy.blogspot.in/2012/05/blog-post_09.html
ഒന്ന്) നെയ്യാറ്റിന്‍ കര പോലുള്ള ആത്മാഭിമാനം സംരക്ഷിക്കേണ്ട ഒരു ഉപ തിരഞ്ഞെടുപ്പ് കയ്യെത്തും ദൂരത്തില്‍ നില്‍ക്കുമ്പോള്‍ ഉയര്‍ന്ന രാഷ്ട്രീയ ബോധം ഉള്ള ഒരു പാര്‍ട്ടി ആയ സി പി എം, പാര്‍ട്ടി വിട്ടു പോയ ഒരാള്‍ക്കെതിരെ ഇത്തരം ഒരു നീക്കം നടത്തും എന്ന് സാമാന്യ രാഷ്ട്രീയ ബോധം ഉള്ള ഒരാള്‍ക്കും ചിന്തിക്കാന്‍ ആകില്ല.
ReplyDeleteരണ്ടു ) നെയ്യാറ്റിന്‍ കരയിലെ സെല്‍വരാജ് പാര്‍ട്ടി വിട്ടു പോയ ഒരാള്‍ ആയിരിക്കെ , ടി പി ചന്ദ്ര ശേഖരനെ വധിക്കുന്നത്
സി പി എമ്മിനെ പ്രതി ക്കൂട്ടില്‍ ആക്കും എന്നുള്ളത് ഇതൊരു കുട്ടിക്കും അറിയാവുന്ന കാര്യം ആണ്..നെയ്യാറ്റിന്‍ കരയിലെ വിജയം ആണ് സി പി എമ്മിന് പ്രധാനവും അഭിമാന പ്രശ്നവും എന്നിരിക്കെ അത്തരമൊരു നീക്കം സി പി എം നടത്തുമെന്ന് ചിന്തിക്കാന്‍ വയ്യ.
മൂന്നു) ടി പി യുടെ കൊലപാതകം ആര്‍ക്കാണ് ഏറ്റവും ഗുണകരം ആയതു എന്നും ആരാണ് പ്രതിക്കൂട്ടില്‍ ആയതു എന്നും നാം കണ്ടതാണ്.
നാല്) ടി പി യെ വധിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ പ്രധാന പെട്ട എല്ലാ യു ഡി എഫ് നേതാക്കളും പ്രതികരിച്ചു.ഇവരില്‍ ചിലര്‍ക്ക് എങ്കിലും കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയുക വയ്യ.
അഞ്ചു) കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപള്ളി പോലും പ്രതികരിച്ചു കണ്ടു.അത്രമാത്രം പ്രാധാന്യമുള്ള ഒരു ദേശീയ പ്രശ്നം ആയിരുന്നോ ഇത്?
ആറു) ചാണ്ടിയും തിരുവഞ്ചൂരും മറ്റു ചില മന്ത്രിമാരും ഭരണ ഘടന പരമായ ചുമതലകള്‍ മറന്നു, കക്ഷി രാഷ്ട്രീയ നേതാക്കന്‍ മാരായി തരം താണ് സി പി എമ്മിനെ കുറ്റ പെടുത്തുന്ന തിരക്കില്‍ ആയിരുന്നു.ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിന് മുന്‍പ് ഉത്തരവാദ പെട്ട സ്ഥാനങ്ങളില്‍ ഇരുക്കുന്ന ഇവര്‍ എന്തിനാണ് സി പി എമ്മിനെ കുറ്റപെടുത്താന്‍ തിടുക്കം കൂട്ടിയത്?
ഏഴു) രമേശ് ചെന്നിത്തല അന്വേഷണ സംഘത്തെ അടച്ചിട്ട മുറിയില്‍ കണ്ടു ചര്‍ച്ച നടത്തിയത് എന്തിനു?
എട്ടു) പാര്‍ട്ടി കോടതി എന്ന പദ പ്രയോഗം താലിബാന്‍ കോടതി എന്നതിന് പകരം ലീഗ് തീവ്രവാദികള്‍ മുന്നോട്ടു വച്ചതാണ്. ലീഗിന്റെ താലിബാന്‍ കോടതികള്‍ കാസറഗോഡ് ജില്ലയിലും മറ്റും ഇപ്പോള്‍ സജീവം ആണ്. ചെന്നിത്തല ടി പി കൊലക്കേസില്‍ ഈ പ്രയോഗം വീണ്ടും വീണ്ടും പ്രയോഗിക്കുമ്പോള്‍ മറ്റാരൊക്കെയോ ആടി തീര്‍ത്ത നാടകത്തിലെ കോമാളി വേഷം അല്ലെ അദേഹം ആടുന്നത് എന്ന് തോന്നി പോകുന്നു.
ഒന്‍പതു) സെല്‍വരാജു പാര്‍ട്ടി വിട്ടതിനു ശേഷം പ്രത്യയ ശാസ്ത്രം വക വെയ്ക്കാതെ കോണ്‍ഗ്രസ് ഇല്‍ ചേര്‍ന്ന് മത്സീരിക്കുന്നത് ജീവന് ഭീഷണിയും അദേഹത്തെ കൊല്ലാന്‍ കൊട്ടേഷന്‍ സംഘത്തിനു കൊട്ടേഷന്‍ നല്‍കിയത് അറിഞ്ഞതിനും ശേഷം അത്രെ .മനോരമ ന്യൂസ് ആണ് ഇന്ന് ഇത് പറഞ്ഞത്...മന്തി സ്ഥാനത്തിനു വേണ്ടി പാര്‍ട്ടി യെയും ജനങ്ങളെയും പറ്റിച്ചു മുങ്ങി യു ഡി എഫ് പാളയത്തില്‍ പൊങ്ങിയ സെല്‍വനു ഇനി നിര്‍ഭയം തിരഞ്ഞെടുപ്പിനെ നേരിടാം...അദേഹത്തിന്റെ നല്ല പാതി പറഞ്ഞത് പോലെ ജീവനേക്കാള്‍ വലുതല്ലലോ പ്രത്യയ ശാസ്ത്രം..
മനോരമ പടച്ചു വിടുന്ന വാര്‍ത്തകള്‍ കേട്ട് അന്ധരായി, സി പി എമ്മിനെ തെറി വിളിക്കുന്ന ആളുകള്‍ക്ക് ഇതൊന്നും തലയില്‍ കയറില്ല എന്നറിയാം."നിന്നെ പോലുള്ള സഖാക്കള്‍ ആണ് കേരളത്തിനെ ശാപം " എന്ന് ഫേസ് ബുക്കില്‍ എന്നെ തെറി വിളിച്ച നല്ലവരായ സുഹൃത്തുകള്‍ക്കും ഇതൊന്നും തലയില്‍ കയറില്ലയിരിക്കാം...പക്ഷെ എന്റെ സംശയങ്ങള്‍ ഒരു സി പി എം അനുഭാവിയുടെത് മാത്രമായി തള്ളികളയാന്‍ ആവില്ല തന്നെ!!!പക്ഷെ മറുപടി തരേണ്ടത് കാലമാണ്...സത്യമാണ്...
ബഷീർ വള്ളിക്കുന്നിനെ പോലുള്ള മൂന്നാം കിട എഴുത്തുകാർ ഇതല്ല ഇതിനപ്പുറവും എഴുതും, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാ താങ്കൾ ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലയിൽ കെട്ടിവെക്കുന്നത്. താങ്കൾക്ക് എഴുതാൻ പറ്റിയ ഏറ്റവും നല്ല മാസിക ക്രൈം മാസികയാൺ അവിടെ ഭാവനകൾക്ക് നല്ല സ്ഥാനമുണ്ട്. (അതോ സ്വന്തം ബ്ലോഗിൽ ഹിറ്റ് റേറ്റ് കൂട്ടാൻ വേണ്ടി വിവാദമുണ്ടാക്കുകയാണോ?)
ReplyDeleteകൊലപാതകത്തിന്റെ ഉത്തരവതിത്വം തലയില്‍ ഇരിക്കുന്നത് കൊണ്ടാണ് സ്വന്തം പാര്‍ട്ടിക്കാര്‍ ഇങ്ങനെ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത്..ഇപ്പോള്‍ കണ്ടില്ലേ..വി എസ്സും കുലം കുത്തുന്നു..ഇത്രേം ഒക്കെ പോരെ ഉത്തരവതിത്വം അര്കനെന്നു അറിയാന്‍.."കൊല നടത്തിയത് പാര്‍ട്ടി തന്നെ എന്ന് വി എസും പറയാതെ പറഞ്ഞു. ഇനിയും സംശയമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഉടനടി ധാത്രിയുടെ കരിങ്കുരങ്ങ് രസായനം തലയില്‍ തേക്കെണ്ടാതാണ്"
Deleteകൈ വെട്ടിയാല്‍ തീവ്രവാദി..... തലവെട്ടിയാലോ...???
ReplyDeleteശരിയ വാദി.
Deleteചന്ദ്രശേഖരൻ ഓർക്കപ്പെടുന്നത്.....
ReplyDeleteചെങ്കൊടി കൈവിടാത്ത, പ്രലോഭനങ്ങൾക്ക് കേൾവി കൊടുക്കാതിരുന്ന, കൂടെ പോന്നവർക്ക് വേണ്ടി ജീവിച്ച , സൌമ്യതയുടെ വിസ്മയ ശൃംഘങ്ങൾക്ക് മേലൊപ്പ് ചാർത്തിയ വിനയാന്വിതൻ, കേരളമൊട്ടുക്കും തന്റെ നിലപാടുകളെ നിലക്ക് തന്നെ നിർത്തി രാഷ്ട്രീയം പറഞ്ഞ ആത്മാഭിമാനി. പാർട്ടി വിട്ടത് അവരുടെ നിലപാടുകളിൽ ഇപ്പോൾ നീതിയില്ലെന്ന് പറയുമ്പോഴും, കൊന്ന് തീർത്തുകളയുമെന്ന് പറയുന്നവരോട് പോലും നേർക്ക് നേർ നിന്ന് പൊരുതിയ എല്ലാം തികഞ്ഞ രാഷ്ട്രീയക്കാരൻ. ടി.പി യുടെ ജീവനെടുക്കാൻ ശത്രുവിനു കഴിഞ്ഞു, പക്ഷെ ടി.പി ഉയർത്തിയ നിലപാടുകളെ ഉൾകൊള്ളാൻ കഴിയാത്തവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ എങ്ങിനെ നില നിർത്താൻ കഴിയും എന്ന ചോദ്യം നിലനിൽക്കുകയാണ്. എണ്ണമറ്റ സാധാരണക്കാരുടെ പ്രതീക്ഷയെ തല്ലികൊന്നവർ പറയുന്നു, അവരും കമ്മ്യൂണിസ്റ്റാണെന്ന്!!
ടി പി യുടെ കൊലപാതകത്തിലെ ഒന്നാം പ്രതി എവിടെ?
ReplyDeleteടി പി ചന്ദ്രശേഖരന്റെ കോലയാളികളുടെ സാധ്യതാ ലിസ്റ്റുമായി കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഓടി നടക്കുകയാണ്. നെയ്യാറ്റിന്‍'കരയുദ്ധത്തില്‍' ജയിക്കാന്‍ പറ്റുന്ന ഇരുതലമൂര്‍ച്ചയുള്ള വാളാണ് ഇന്ന് ഈ കൊലപാതകം. സ്വാഭാവികമായും സി പി എം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ടു. അതിനു പൊതുജനത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെതന്നെ പ്രൊഫൈല്‍ അങ്ങനെയാണ് പറയുന്നത്. എന്നാല്‍, യഥാര്ത്ഥ പ്രതി, നെയ്യാറ്റിങ്കരയിലെ പരാജയമോ പാര്‍ടിക്കുണ്ടാകുന്ന ക്ഷീണമോ വകവെക്കാതെ പുറത്തു വിലസിനടക്കുകയാണ്. എങ്ങനെ ടി പി ചന്ദ്രശേഖരന്‍ എന്ന ഒരു നേതാവ് വിമതനായി, എന്തുകൊണ്ട് ആര്‍എംപി എന്ന ഒരു രാഷ്ട്രീയ പാര്‍ടി പിറന്നു? ടി പി, സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയുടെ ശത്രുവായി മാറിയതെങ്ങനെ? ആര്‍എംപിക്കു നിര്‍ദേശങ്ങളും ബുദ്ധിയും ഉപദേശിച്ചു കൊടുത്തവര്‍ ആര്? ഏറാമല പഞ്ചായത്തില്‍ നിലനിന്നിരുന്ന പ്രാദേശിക ആഭ്യന്തര പാര്‍ടി പ്രശ്നം എങ്ങനെ സീപീഏമ്മിനെ വെല്ലുവിളിക്കാന്‍ പാകത്തിലുള്ള ഒരു പാര്‍ടി ജന്‍മംകൊള്ളുന്നതില്‍ വരെ എത്തി. എല്ലാറ്റിലും ഉപരി എങ്ങനെ ഒഞ്ചിയതും ഷൊര്‍ണൂരും കുലംകുത്തികള്‍ ഉണ്ടായി. എല്ലാം വേലിക്കകത്ത് അച്ചുതാനന്ദന്‍ എന്ന മഹാന്റെ ചില താല്പര്യങ്ങള്‍ക്ക് വേണ്ടി, തന്റെ ഇമേജ് നിലനിര്‍താണ്‍ വേണ്ടി, പാര്‍ടിക്കുള്ളില്‍ ഉണ്ടാക്കിയ ഗ്രൂപ് താല്‍പര്യത്തിന് വേണ്ടി വളര്‍ത്തിയെടുത്ത സമ്മര്‍ദ ശക്തികള്‍ ആയിരുന്നു. പ്രാദേശികമായ പല പ്രശനങ്ങളിലും അതൃപ്തരായവരെ ബുദ്ധിപരമായി വി എസ് തന്റെ അനുയായിവൃന്ദമായി മാറ്റുകയായിരുന്നു. അതെ സമയം തന്റെ പിഴച്ചുപോയ മകനിലൂടെ കാര്യങ്ങള്‍ പലതും അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. തന്നാല്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ തനിച്ചും ചെയ്തു. പകലില്‍ ഇരകള്‍ക്കുവേണ്ടി സംസാരിക്കുകയും രാത്രി ഗംഭീര വേട്ടക്കിറങ്ങുകയും ചെയ്തു ഈ മഹാന്‍. കാലാന്തരത്തില്‍ വിമതര്‍ ഉന്നയിച്ച ന്യായമായ പ്രശ്നങ്ങളെ വി എസ തന്റെതുമാക്കി മാക്കി, അതുവഴി പൊതുജനത്തിന്റെ ഇടയില്‍ ആരാധനാ പുരുഷനും വിമതരെ തന്റെ അനുയായികളുമാക്കി മാറ്റി അദ്ധേഹത്തിന്റെ കുടിലബുദ്ധി; കാസര്‍ഗോടും ഒന്ജിയതും ഷോര്നൂരും മാത്രമല്ല, തനിക്കു പറ്റിയ സ്ഥലങ്ങളില്‍ എല്ലാം ഇതേ കളി അച്ചുതാനന്ദന്‍ കളിച്ചു. ബുദ്ധിയും ഉപദേശവും ഒരുവേള അര്‍ത്ഥവും നല്‍കി വി എസ വളര്‍ത്തിയെടുത്ത ചാവേറുകളായി കേരളത്തില്‍ അങ്ങോളമിങ്ങോളം അവര്‍ മാറിയപ്പോള്‍ ഒന്ജിയതും ഷോര്നൂരും മാത്രം പിടിച്ചു നിന്നു. അവര്‍ പാര്‍ടിക്ക് ഷോക്ക് ട്രീട്മെന്റുകള്‍ നല്‍കാന്‍ തുടങ്ങി. അപ്പോള്‍ മാത്രമാണ് പാര്‍ടി ഈ 'കീടങ്ങളെ' കാര്യമായി എടുത്തത്. ഒതുതീര്‍പ്പ് ഫോര്‍മുലകള്‍ പാര്‍ടി മുന്നോട്ടു വന്നു വിമതന്മാരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴെല്ലാം, എന്തെങ്കിലും വിഷയത്തില്‍ നെടുനീളന്‍ പ്രസ്താവനകളുമായി വി എസ വന്നു കയറും. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് വിമതര്‍ പാര്‍ടി വിളിക്കുമുമ്പില്‍ തിരിഞ്ഞു നിന്നു. അതേസമയം തനിക്കു കിട്ടേണ്ട സ്ഥാനലബ്ധിക്ക് വേണ്ടി, ആരും കാണാതെ പോസ്റ്റര്‍ ഒട്ടിക്കാനും ജാഥ നടത്താനും പിണറായിയുടെ പോസ്റ്ററില്‍ ചാണകം എറിയാനും വി എസ ഈ വിമത ശക്തികളെ ഉപയോഗിച്ചു. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ അവര്‍ക്കുവേണ്ടി ഒരു വാക്ക് ഉരിയാടാതെ, അവരെ സംരക്ഷിക്കാതെ തന്റെ ഭാഗം മാത്രം സുരക്ഷിതമാക്കി അദ്ദേഹം കളി തുടര്‍ന്നു. ഇപ്പോഴും പാര്‍ടിക്കെതിരെ നടത്തുന്ന ഈ നിഴല്‍ യുദ്ധം കേവലം ചില താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. അച്ചുതാനന്ദന്‍ സി പി എമ്മിലെ അസംതൃപ്തരെ ബുദ്ധിപരമായി ഉപയോഗിച്ച് ഉപേക്ഷിച്ച നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് ടി പി ചന്ദ്രശേഖരനും. അതുകൊണ്ട് തന്നെ അദ്ധേഹത്തെ കൊലക്കത്തിക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത വേലിക്കകത്ത് അച്ചുതാനന്ദന്‍ തന്നെയാണ് ഈ കൊലപാതകത്തിലെ 'ഒന്നാം പ്രതി'.
a kamblikkettu eduthu thala vazhi moodi irunno thala adhikam veyilu kollikkanda... ulla budhi koode poyi oru mandabhudhi aakum....
DeletePlease do not close your eyes and write rubbish
Deleteഒന്നാം പ്രതിയെ കണ്ടെത്തിയ താങ്കളുടെ കാഴ്ചപ്പാട് കൊള്ളാം. ഇതേ കാഴ്ചപ്പാട് വച്ച് പല 'ഒന്നാം പ്രതികളും' ഇന്ത്യയുടെ ചരിത്രത്തില്‍ നാം കണ്ടെത്തേണ്ടി വരും. പണ്ട് ബ്രിട്ടിഷ്കാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ ഒരു മഹാന്‍ പല ഇന്ത്യക്കാരെയും ഇങ്ങനെ മരണം വരിക്കാന്‍ പ്രലോഭിപ്പിച്ചിരുന്നു. അദ്ധേഹത്തിന്റെ പേര് മഹാത്മാ ഗാന്ധി എന്നാണു. ആ കിളവന്‍ പല ഇന്ത്യാക്കാരെയും ബ്രിടിഷ്കാരുടെ തോക്കിന്‍ മുനയിലേക്ക് എറിഞ്ഞു കൊടുത്തു. അവരെ ഒക്കെ വെടി വച്ച് കൊന്നിട്ട് ബ്രിട്ടിഷ്കാര്‍ പോലും പറഞ്ഞില്ല നിങ്ങളെ കൊന്നത് മഹാത്മാ ഗാന്ധി ആണെന്ന്. പക്ഷെ താങ്കള്‍ അന്ന് ജീവിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ പറഞ്