അമ്പതു ലക്ഷം എന്ന് കേട്ടാല്‍ ഒരുമാതിരിപ്പെട്ട എന്‍ ആര് ഐ കളൊക്കെ ബോധം കെട്ട് വീഴും. ഉണങ്ങിയ കുബ്ബൂസും നാല് കൊല്ലം മുമ്പ് ബ്രസീലില്‍ ചത്ത കോഴിയുടെ കറിയും കൂട്ടി ജീവിതം തള്ളിനീക്കുന്ന ഗള്‍ഫ് മേഖലയിലെ എല്ലാ എന്‍ ആര് ഐ ക്കാരോടും എനിക്കൊന്നേ പറയാനുള്ളൂ.. ഇവിടെ കയില് കുത്തി ജീവിതം തുലക്കരുത്!. ഇക്കാമ കഫീലിന് വലിച്ചെറിഞ്ഞു കൊടുത്ത് നാട്ടില്‍ പോയി വല്ല ലോക്കല്‍ കമ്മറ്റികളിലും മെമ്പര്‍ ആവുക. നാല് കാശുണ്ടാക്കുക !!. മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവാസികള്‍ക്ക് നീക്കി വെച്ച സീറ്റാണ് അമ്പതു ലക്ഷം കൊടുത്ത് നാട്ടിലെ ആണ്പിള്ളേര് അടിച്ചെടുക്കുന്നത്.
മാസം ആയിരം റിയാലാണ് ഒരു ശരാശരി എന്‍ ആര് ഐ യുടെ വരുമാനം. അല്പം കൂടുതല്‍ കിട്ടുന്നവരും കുറവ് കിട്ടുന്നവരും കണ്ടേക്കും. വീട്ടിലെയും നാട്ടിലെയും ചിലവും രാഷ്ട്രീയക്കാരുടെയും പള്ളിക്കമ്മറ്റിക്കാരുടെയും പിരിവും കഴിഞ്ഞാല്‍ അതില്‍ നിന്ന് എന്ത് ബാക്കിയാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അമ്പതു ലക്ഷം പോയിട്ട് ഒരു ലക്ഷം ബാക്കിയാക്കാന്‍ അവന് ചക്രശ്വാസം വലിക്കണം. സര്‍ക്കാരിനോട് എനിക്ക് പറയാനുള്ളത് എന്‍ ആര് ഐ ക്കാരെ അപമാനിക്കുന്നതിനും ഒരു പരിധിയുണ്ട് എന്നാണ്. പണ്ടത്തെ പ്രവാസികളുടെ പകിട്ടൊന്നും ഗതിയില്ലാതെ രാജ്യം വിടുന്ന ഇപ്പോഴത്തെ പാവങ്ങള്‍ക്കില്ല. അവരുടെ മക്കള്‍ക്ക് ഒരു സീറ്റ് കിട്ടാന്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ചോദിക്കുന്നത് പോലുള്ള തുകയൊന്നും ചോദിക്കരുത്. പരിയാരം മെഡിക്കല്‍ കോളേജ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ബസ്സില്‍ വികലാംഗകരുടെ സീറ്റ് കയ്യൂക്കുള്ളവന് അടിച്ചെടുക്കുന്ന പോലെയാണ് പ്രവാസികളുടെ സീറ്റ് പലരും അടിച്ചെടുക്കുന്നത്. ദയവു ചെയ്തു ഇത്തരം വന്‍തുകയുടെ റിസര്‍വേഷനുകള്‍ പാവം എന്‍ ആര് ഐ ക്കാര്‍ക്ക് വേണ്ടി നീക്കി വെക്കരുത്. അത് രാഷ്ട്രീയ പാര്‍ട്ടികളുടെ ലോക്കല്‍ കമ്മറ്റികള്‍ക്കും ഏരിയ കമ്മറ്റികള്‍ക്കും വേണ്ടി നീക്കി വെക്കണം. സ്വാശ്രയക്കാര്‍ക്ക് കാശാണല്ലോ വേണ്ടത്. അത് കാശുള്ളവരോട് തന്നെ ചോദിക്കുക. ഗതിയില്ലാത്ത എന്‍ ആര് ഐ ക്കാരോട് ചോദിച്ചു അവരെ അപമാനിക്കരുത്!.
കോടതിക്ക് 'പുല്ലുവില' നല്‍കുകയും അവിടെ ഇരിക്കുന്നവരെ ശുംഭന്മാര് എന്ന് വിളിക്കുകയും ചെയ്ത എം വി ജയരാജന് സഖാവാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ കേണല്‍ ഖദ്ദാഫി. കോടതി പുള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ശുംഭനെന്ന് വടക്കുള്ളവര്‍ പ്രയോഗിക്കുന്നത് നല്ല അര്‍ത്ഥത്തിലാണെന്നും അതിന് പൊട്ടന് എന്ന ധ്വനി ഇല്ലെന്നുമാണ് സഖാവ് കോടതിയില്‍ വാദിച്ചത്. ശുംഭന് എന്നാല്‍ അതിബുദ്ധിമാന്‍ എന്നാണത്രേ അര്‍ത്ഥം!!. ഗുണ്ടര്‍ട്ട് സായിപ്പ് കഴിഞ്ഞാല്‍ മലയാള ഭാഷയ്ക്ക് ഇത്രയേറെ പദസമ്പത്ത് പകര്‍ന്നു നല്കിയ ഒരു നേതാവില്ല!. ഏതായാലും ബാലകൃഷ്ണപിള്ളക്ക് കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാന്‍ പൂജപ്പുരയിലേക്ക് ഒരു ശുംഭനെ (അതിബുദ്ധിമാന്‍ എന്ന അര്‍ത്ഥത്തില്‍ ) കിട്ടുമോ ആവോ?
പൊതുജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മരണം വരിക്കാന്‍ പോവുകയാണെന്നാണ് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ജയരാജന് സഖാവ് പറഞ്ഞത്!!. പ്ലീസ്.. സഖാവ് അത് മാത്രം ചെയ്യരുത്. നിങ്ങള്‍ മരിച്ചു പോയാല്‍ പരിയാരം കോളേജ് നടത്താന്‍ ആളുണ്ടാവില്ല. ഉന്നത പഠനം ആഗ്രഹിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പട്ടിണിപ്പാവങ്ങളായ രക്ഷിതാക്കള്‍ക്കും പാവം എന്‍ ആര് ഐകള്‍ക്കും താങ്കളാണ് കണ്‍കണ്ട ദൈവം. നിങ്ങളെപ്പോലുള്ള നാല് നേതാക്കളിലും ഏതാനും സ്വാശ്രയ കോളേജുകളിലുമാണ് അവരുടെ പ്രതീക്ഷകള്‍ . ഗാന്ധിജിയോ മരിച്ചു പോയി. ഇനി നിങ്ങള്‍ കൂടി പോയാല്‍ .. അത് ആലോചിക്കാന്‍ കൂടി വയ്യ.
പണം എറിഞ്ഞു മക്കള്‍ക്ക് സീറ്റ് വാങ്ങിയ 'ബഹുമാനപ്പെട്ട' രണ്ടു മന്ത്രിമാരും (അടൂര്‍ പ്രകാശ്, പി കെ അബ്ദുറബ്ബ്) ഡി വൈ എഫ് ഐ നേതാവ് വി വി രമേശനും വിവാദം ഉണ്ടായപ്പോള്‍ മക്കളെ കയ്യൊഴിഞ്ഞു. മൂന്നു പേരും ചെയ്തത് ശരിയായില്ല എന്നാണ് എന്റെ പക്ഷം. ആ കുട്ടികള്‍ എന്ത് പിഴച്ചു?. അവരെ പഠിക്കാന്‍ വിട്ട് അധികാരം ദുര്‍വിനിയോഗം ചെയ്ത സ്വന്തം സ്ഥാനങ്ങള്‍ രാജിവെച്ചു പുറത്തു പോവുകയായിരുന്നു മൂവരും ചെയ്യേണ്ടിയിരുന്നത്. തെറ്റ് ചെയ്തു എന്ന് സ്വയം ബോധ്യമുള്ളതു കൊണ്ടാണല്ലോ വാങ്ങിയ സീറ്റുകള്‍ തിരിച്ചു കൊടുത്തത്. കേരള സമൂഹത്തിനു ആ കുട്ടികള്‍ പഠിക്കാതിരിക്കുന്നത് കൊണ്ട് നേട്ടങ്ങള്‍ ഒന്നുമില്ല. മറിച്ച് ഇത്തരം നേതാക്കന്മാര് അവരുടെ സ്ഥാനങ്ങളില്‍ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
മ്യാവൂ: തന്നെയും മകനെയും ഉമ്മന്‍ചാണ്ടി പീഡിപ്പിക്കുന്നു എന്ന് വി എസ്സ്. (ഭൂമി ഉരുണ്ടതാണ് സഖാവേ. ഉരുണ്ടത്!!).
Updated Story : സ്വാശ്രയം ആശ്രയായ നമഹ...
മാസം ആയിരം റിയാലാണ് ഒരു ശരാശരി എന്‍ ആര് ഐ യുടെ വരുമാനം. അല്പം കൂടുതല്‍ കിട്ടുന്നവരും കുറവ് കിട്ടുന്നവരും കണ്ടേക്കും. വീട്ടിലെയും നാട്ടിലെയും ചിലവും രാഷ്ട്രീയക്കാരുടെയും പള്ളിക്കമ്മറ്റിക്കാരുടെയും പിരിവും കഴിഞ്ഞാല്‍ അതില്‍ നിന്ന് എന്ത് ബാക്കിയാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അമ്പതു ലക്ഷം പോയിട്ട് ഒരു ലക്ഷം ബാക്കിയാക്കാന്‍ അവന് ചക്രശ്വാസം വലിക്കണം. സര്‍ക്കാരിനോട് എനിക്ക് പറയാനുള്ളത് എന്‍ ആര് ഐ ക്കാരെ അപമാനിക്കുന്നതിനും ഒരു പരിധിയുണ്ട് എന്നാണ്. പണ്ടത്തെ പ്രവാസികളുടെ പകിട്ടൊന്നും ഗതിയില്ലാതെ രാജ്യം വിടുന്ന ഇപ്പോഴത്തെ പാവങ്ങള്‍ക്കില്ല. അവരുടെ മക്കള്‍ക്ക് ഒരു സീറ്റ് കിട്ടാന്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ചോദിക്കുന്നത് പോലുള്ള തുകയൊന്നും ചോദിക്കരുത്. പരിയാരം മെഡിക്കല്‍ കോളേജ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ബസ്സില്‍ വികലാംഗകരുടെ സീറ്റ് കയ്യൂക്കുള്ളവന് അടിച്ചെടുക്കുന്ന പോലെയാണ് പ്രവാസികളുടെ സീറ്റ് പലരും അടിച്ചെടുക്കുന്നത്. ദയവു ചെയ്തു ഇത്തരം വന്‍തുകയുടെ റിസര്‍വേഷനുകള്‍ പാവം എന്‍ ആര് ഐ ക്കാര്‍ക്ക് വേണ്ടി നീക്കി വെക്കരുത്. അത് രാഷ്ട്രീയ പാര്‍ട്ടികളുടെ ലോക്കല്‍ കമ്മറ്റികള്‍ക്കും ഏരിയ കമ്മറ്റികള്‍ക്കും വേണ്ടി നീക്കി വെക്കണം. സ്വാശ്രയക്കാര്‍ക്ക് കാശാണല്ലോ വേണ്ടത്. അത് കാശുള്ളവരോട് തന്നെ ചോദിക്കുക. ഗതിയില്ലാത്ത എന്‍ ആര് ഐ ക്കാരോട് ചോദിച്ചു അവരെ അപമാനിക്കരുത്!.
കോടതിക്ക് 'പുല്ലുവില' നല്‍കുകയും അവിടെ ഇരിക്കുന്നവരെ ശുംഭന്മാര് എന്ന് വിളിക്കുകയും ചെയ്ത എം വി ജയരാജന് സഖാവാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ കേണല്‍ ഖദ്ദാഫി. കോടതി പുള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ശുംഭനെന്ന് വടക്കുള്ളവര്‍ പ്രയോഗിക്കുന്നത് നല്ല അര്‍ത്ഥത്തിലാണെന്നും അതിന് പൊട്ടന് എന്ന ധ്വനി ഇല്ലെന്നുമാണ് സഖാവ് കോടതിയില്‍ വാദിച്ചത്. ശുംഭന് എന്നാല്‍ അതിബുദ്ധിമാന്‍ എന്നാണത്രേ അര്‍ത്ഥം!!. ഗുണ്ടര്‍ട്ട് സായിപ്പ് കഴിഞ്ഞാല്‍ മലയാള ഭാഷയ്ക്ക് ഇത്രയേറെ പദസമ്പത്ത് പകര്‍ന്നു നല്കിയ ഒരു നേതാവില്ല!. ഏതായാലും ബാലകൃഷ്ണപിള്ളക്ക് കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാന്‍ പൂജപ്പുരയിലേക്ക് ഒരു ശുംഭനെ (അതിബുദ്ധിമാന്‍ എന്ന അര്‍ത്ഥത്തില്‍ ) കിട്ടുമോ ആവോ?
പണം എറിഞ്ഞു മക്കള്‍ക്ക് സീറ്റ് വാങ്ങിയ 'ബഹുമാനപ്പെട്ട' രണ്ടു മന്ത്രിമാരും (അടൂര്‍ പ്രകാശ്, പി കെ അബ്ദുറബ്ബ്) ഡി വൈ എഫ് ഐ നേതാവ് വി വി രമേശനും വിവാദം ഉണ്ടായപ്പോള്‍ മക്കളെ കയ്യൊഴിഞ്ഞു. മൂന്നു പേരും ചെയ്തത് ശരിയായില്ല എന്നാണ് എന്റെ പക്ഷം. ആ കുട്ടികള്‍ എന്ത് പിഴച്ചു?. അവരെ പഠിക്കാന്‍ വിട്ട് അധികാരം ദുര്‍വിനിയോഗം ചെയ്ത സ്വന്തം സ്ഥാനങ്ങള്‍ രാജിവെച്ചു പുറത്തു പോവുകയായിരുന്നു മൂവരും ചെയ്യേണ്ടിയിരുന്നത്. തെറ്റ് ചെയ്തു എന്ന് സ്വയം ബോധ്യമുള്ളതു കൊണ്ടാണല്ലോ വാങ്ങിയ സീറ്റുകള്‍ തിരിച്ചു കൊടുത്തത്. കേരള സമൂഹത്തിനു ആ കുട്ടികള്‍ പഠിക്കാതിരിക്കുന്നത് കൊണ്ട് നേട്ടങ്ങള്‍ ഒന്നുമില്ല. മറിച്ച് ഇത്തരം നേതാക്കന്മാര് അവരുടെ സ്ഥാനങ്ങളില്‍ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
മ്യാവൂ: തന്നെയും മകനെയും ഉമ്മന്‍ചാണ്ടി പീഡിപ്പിക്കുന്നു എന്ന് വി എസ്സ്. (ഭൂമി ഉരുണ്ടതാണ് സഖാവേ. ഉരുണ്ടത്!!).
Updated Story : സ്വാശ്രയം ആശ്രയായ നമഹ...
നല്ല രസം..
ReplyDeleteഇമ്മാതിരി വള്ളിക്കുന്നന്മാരുണ്ടായാല് ശുംഭന്മാരെങ്ങനെ ജീവിക്കും..
" കേരള സമൂഹത്തിനു ആ കുട്ടികള്‍ പഠിക്കാതിരിക്കുന്നത് കൊണ്ട് നേട്ടങ്ങള്‍ ഒന്നുമില്ല. മറിച്ച് ഇത്തരം നേതാക്കന്മാര് അവരുടെ സ്ഥാനങ്ങളില്‍ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ."
ആത്മാര്‍ഥമായ ആശങ്ക തന്നെ....!
ഇരുപത്തഞ്ചു ലക്ഷത്തിന്റെ പകുതിയോ അതിലും കുറെ കൂടി താഴെയോ ബാങ്കില്‍ ഉണ്ടായിരുന്ന്നെങ്കില് നാട്ടില്‍ തിരിച്ചെത്തി അതിനെ പലിശ കൊണ്ട് മാത്രം കുടുംബം നടത്താമായിരുന്നു എന്ന് കരുതുന്ന എത്രയോ എന്‍ ആര് ഐ ക്കാര് ഉണ്ട് !
ReplyDeleteനാലുവര്‍ഷം കൊണ്ട് പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി പിജി സീറ്റ് വിറ്റു നേടിയത് 29 കോടി. നാലുവര്‍ഷത്തിനിടെയുണ്ടായ 33 സീറ്റുകളില്‍ ഒരെണ്ണം മാത്രം മെറിറ്റില്‍ നല്കി ബാക്കിയെല്ലാം മാനേജ്മെന്റ സീറ്റാക്കി. സ്വാശ്രയ കരാര്‍ അട്ടിമറിച്ചു. ഇതുകൂടാതെയാണ് എം.ബി.ബി.എസ്. സീറ്റുകളും മറ്റ് കോഴ്സുകളും.
ReplyDeleteഒരു കോടിയോളം രൂപ ഫീസിനത്തിലും ലക്ഷങ്ങള്‍ 'തലവരി' ഇനത്തിലും കിട്ടാവുന്ന മെഡിക്കല്‍ പി.ജി. കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ വിറ്റിട്ടും പരിയാരം സഹകരണ മെഡിക്കല്‍ കോളജ് കടക്കെണിയില്‍തന്നെ. ധൂര്‍ത്തും അഴിമതിയും ചൂണ്ടിക്കാട്ടി 2007 സെപ്റ്റംബറില്‍ പരിയാരം മെഡിക്കല്‍ കോളജ് യു.ഡി.എഫില്‍നിന്നു സി.പി.എം. പിടിച്ചെടുക്കുമ്പോള്‍ 240 കോടിയുടെ ബാധ്യതയായിരുന്നു. ഇപ്പോള്‍ നഷ്ടം 400 കോടിയായി.
അമ്പത് ലക്ഷം തന്റെ ഗള്‍ഫിലുള്ള അളിയന് കൊടുക്കുമെന്നാണ് സഖാവ് .രമേശന് പറഞ്ഞത് ...രമേശിന്റെ അളിയന് ആരാണാവോ ?...അറ്റ് ലസ് രാമചന്ദ്രനോ ...? അതോ രവി പിള്ളയോ ..?
ReplyDeleteജയരാജന് സര് കാണണ്ട ഈ ബ്ലോഗ് , അതെല്ലെങ്കില്‍ ബഷീര്‍ വള്ളിക്കുന്ന് മൂലം . ജയരാജന് സര് മറ്റൊരു വാക്ക് മലയാളത്തിനു സംഭാവന് ചെയ്യും
ReplyDelete...
അബ്ദു റബ്ബിനും അടൂര്‍ പ്രകാശിനും ഇത്രയും ലക്ഷങ്ങള്‍ എങ്ങനെയുണ്ടായി എന്നാരും ചോദിച്ചില്ല!!!!
ReplyDelete"....തന്നെയും മകനെയും ഉമ്മന്‍ചാണ്ടി പീഡിപ്പിക്കുന്നു എന്ന് വി എസ്സ്. (ഭൂമി ഉരുണ്ടതാണ് സഖാവേ. ഉരുണ്ടത്!!)"
ReplyDelete:-))
കൂത്ത് പറമ്പ് രക്ത സാക്ഷികളെ, മാപ്പ് ....!!!
ReplyDeleteപത്രക്കാരന് said...
ReplyDeleteഅബ്ദു റബ്ബിനും അടൂര്‍ പ്രകാശിനും ഇത്രയും ലക്ഷങ്ങള്‍ എങ്ങനെയുണ്ടായി എന്നാരും ചോദിച്ചില്ല!!!!
"ആയിരം തെങ്ങുള്ള നായര്‍ക്കു പല്ല് കുത്താന്‍ ഈര്‍ക്കിളി" ആരെങ്കിലും കൊടുത്തിട്ട് വേണോ?
എന്‍ ആര് ഐ കാരന്റെ ഓട്ടകീശയിലാണ് ലെവന്റെയൊക്കെ കൂത്താട്ടം എന്ന് മനസ്സിലായല്ലോ
ReplyDelete:)
ReplyDeleteസഖാവിന്റെ കയ്യിൽ കാശുണ്ടത്രെ കാശ് ഇപ്പോൾ 26 ലക്ഷമേ കൊടുത്തുള്ളൂ എന്നാ പറയുന്നത് ഏതോ എൻ.ആർ.ഐക്കാരൻ കുടുംബക്കാരൻ കൊടുത്തതാണ്... അന്വേഷണം വരട്ടെ തെറ്റുചെയ്താൽ അനുഭവിക്കും സഖാവായാലും ഖദറുകാരനായാലും
ReplyDeleteപിന്നെ ജയരാജൻ സഖാവ് പറഞ്ഞതിൽ ഞാൻ തെറ്റുകാണുന്നില്ല.. പൊതുയോഗം വഴിയരികിൽ അല്ലാതെ ഓരോരുത്തരുടെയും വീട്ടിൽ വെച്ച് നടത്താനാകുമോ.. അങ്ങനെയാണെങ്കിൽ ജാഥകളോ.. മതപരമായി നമ്മൾ ഓരോരുത്തരും നടത്തുന്ന പരിപാടികളിൽ പകുതിയും റോഡിൽ തന്നെയല്ലേ.... ജയരാജൻ സഖാവ് അത് നിശിതമായ ഭാഷയിൽ വിമർശിച്ചു. അത്ര തന്നെ.. ബഷീർക്കാ അതിൽ തന്നെ കടിച്ചുതൂങ്ങി കിടക്കേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല....
oru karyam theercha: Makkalekkal ivarkkokke priyapettathu.. ea sthanamanagal thanne:
ReplyDeleteഞാന്‍ കുറെ ആലോചിച്ചു, ഇതിലെ ഏതു കാര്യം ഓര്‍ത്താണ് ഞെട്ടേണ്ടത്/ഞെട്ടാതിരിക്കേണ്ടത് എന്ന്. ഞാനും ഒരു എന്‍ ആര് ഐ തന്നെ, ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അത്ഭുതപ്പെടരുത്, 32 കൊല്ലമായി. അമ്പതു ലക്ഷം ... ചിന്തിക്കാന്‍ പോലും കഴിയുന്നില്ല... ഇതൊക്കെ കൊടുക്കുന്നവര്‍ക്ക് Course കഴിഞ്ഞു താമസിയാതെ തന്നെ ഇതൊക്കെ തിരിച്ചു കിട്ടുകയും വേണമല്ലോ എന്നതാണ് ഏറ്റവും കൂടുതല്‍ ഞെട്ടളുലവാക്കുന്ന വസ്തുത, കാരണം സംഗതി "ആതുര സേവനമാണെയ്" അതിനു വേണ്ടി എത്ര രോഗികളുടെ/കുടുംബങ്ങളുടെ ജീവന്/ജീവിതം കുഴി തോണ്ടും.
ReplyDeleteഅബ്ദു റബ്ബിനും അടൂര്‍ പ്രകാശിനും ഇത്രയും ലക്ഷങ്ങള്‍ എങ്ങനെയുണ്ടായി എന്നാരും ചോദിച്ചില്ല!!!!
ReplyDeleteപത്രക്കാരാ, അത്ഭുതപ്പെടേണ്ട, അതൊന്നും അത്ര വലിയ തുകയോന്നുമല്ല. നിങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയം അറിയാത്തതു കൊണ്ടാ.
പരിയാരം മെഡിക്കല്‍ കോളേജ് യൂ .ഡി .എഫ് .ഭരണ സമിതിയുടെ കാലത്ത് ,സണ്ണി ജോസഫ് M L A ..മകള്‍ക് വേണ്ടിയും സുധാകരന് M P ബന്ധുവിന് വേണ്ടിയും രമേശന് ചെയ്ത പോലെ സീറ്റ് ഒപ്പിച്ചെടുത്തു ....ആ ചക്കര കുടത്തില്‍ കയ്യിട്ട് എല്ലാവരും നക്കിയിടുണ്ട് ....നന്നായി തന്നെ നക്കിയിടുണ്ട് ..
ReplyDeleteജയരാജൻ സഖാവ് കോടതിയിൽ വാദിച്ച് ‘ശുംഭൻ’ എന്ന് ആരെയും വിളിക്കാനുള്ള അനുമതി വാങ്ങട്ടെ. അങ്ങിനെ നമ്മുടെ സാധാരണക്കാർ രക്ഷപെടട്ടെ!
ReplyDeleteവായ നിറച്ചു തത്വം പ്രസംഗിക്കാന്‍ മാത്രമല്ല 'ഉണ്ട' തിന്നാനും സഖാവിന് സമയമായി എന്നാ തോന്നുന്നത്.
ReplyDeleteഅല്ല ഒരു ലൌട്ട്... ഈ എന്‍ട്രന്‍സ് ലിസ്റ്റിലെ അവസാനത്തെ റാങ്ക് എത്രയാ?
ആശങ്കയുണ്ടാകുമ്പോള്‍, സോണിയാജിയെ അറിയിച്ച്, പിന്നെയും പായയില്‍ ചുരുണ്ടു കൂടിയാല്‍ പോരേ?
ReplyDeleteഎന്റെ കണ്ണൂം,കാതും,വായും ആരെല്ലാമോ ചേർന്ന് കൂട്ടിക്കെട്ടിയിരിക്കുന്നൂ.... എന്ന് ഒരു പാവം കേരളീയൻ.!!!!!!!
ReplyDelete"ഒരു സീറ്റ് കിട്ടാന്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ചോദിക്കുന്നത് പോലുള്ള തുകയൊന്നും ചോദിക്കരുത്"
ReplyDeleteishtappettu Basheerka . .
ഈ പരിയാരം 'മേടിക്കല്‍ കോളേജ്' ഭരണ സമിതിക്കാര്‍ക്ക് കൂത്ത് പറമ്പ് സഖാക്കളുമായി യാതൊരു ബന്ധവുമില്ലേ ...കഴിഞ്ഞ അഞ്ചു വര്‍ഷം വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ കയ്യില്‍ വെച്ച് മൂന്നാറില്‍ പോയി കാറ്റ് കൊണ്ടിരിക്കുകയായിരുന്നോ ? സ്വന്തം നേതൃത്വത്തിന്റെ അഴിമതിയും ,ആദര്ഷമില്ലായ്മ്മയും യു ഡി എഫ് നേതാക്കളുടെ മേല്‍ അഴിമതി ആരോപിച്ചു തടി തപ്പാന്‍ മാത്രം സഖ്ക്കള് തളര്‍ന്നോ ? എവിടെ പോയി വിപ്ലവ വീര്യം ..എ?
ReplyDeleteപാവം ഒരു സഖാവ് നാല് കാശ് ഉണ്ടാക്കി മക്കളെ പഠിപ്പിച്ചാല്‍ വള്ളികുന്നിനു എന്ത് ചേദം......കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സിലെ ഖാദി ഉല്പന്നങ്ങളുടെ വില്പനശാലയില് നിന്നും ലഭിച്ച ലാഭ വിഹിതം കൊടുത്താണ് സഖാവ് സീറ്റ് തരപെടുതിയത് .....ഇത് കേട്ട് ആരും ഉള്ള ജോലി രാജി വെച്ച് നാട്ടില്‍ വന്നു ഖാദി വില്പന ശാല നടത്താന്‍ തുനിയല്ലേ :))))))
ReplyDeleteഞാനും ഗല്ഫുകാരനായ ഒരു 'ശുംഭന്' ആണല്ലോ ദൈവമേ....
ReplyDeleteഅക്രമരാഷ്ട്രീയം,കള്ളവോട്ട്,ഇങ്ങനെയുള്ള ആഷേപം ഉള്ളപ്പോഴും കാശ് വാങ്ങികുന്നതില് കുറച്ച് പിന്നിലാണ് ഈ ശുഭന്മാര് എന്നാണ് കരുതിയത് അതും നശിപിച്ചു ...
ReplyDeleteഅബ്ദു രബ്ബും അടൂര്‍ പ്രകാശും സംസ്ഥാന മന്ത്രി സഭയുടെ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രധാന അമരക്കരാണ് , അപ്പോള്‍ ഡി വൈ എഫ് ഐ നേതാവ് മകള്‍ക്ക് എന്‍ ആര് ഐ ക്വോട്ടയില്‍ അഡ്മിഷന് നേടിയതിനെക്കാള്‍ ഗുരുതരമാണ് ലീഗ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വഴി വിട്ട ഈ ചെയ്തികള്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല
ReplyDeleteഎന്നാലും വള്ളിക്കുന്നിനെ പോലുള്ളവര്‍ എന്തിനെയാണ് ഹൈ ലൈറ്റ് ചെയ്യുക എന്ന് എല്ലാവര്ക്കും അറിയാം
പരിയാരത്ത് എം ബി ബി എസ് അഡ്മിഷന് നില് യു ഡി എഫ് കാലത്ത് വന്‍ തിരിമറി നടന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു ,, എന്‍ട്രന്‍സ് ടെസ്റ്റില്‍ ഇരുപത്തി നാലായിരതിനുമാപ്പുരം റാങ്ക് ഉണ്ടായിരുന്ന കോണ്‍ഗ്രസ് എം എല്‍ എ യുടെ മകള്‍ക്ക് അടക്കം അഡ്മിഷന് ലഭിച്ചു അന്ന് ..അതൊന്നും ബഷീര്‍ സാഹിബ് പരാമര്‍ശിക്കുക കൂടി ചെയ്യരുത് ...കാരണം പ്രാര്‍ത്ഥിക്കാന്‍ താങ്കള്‍ക്കു കാരണം ഉണ്ടല്ലോ ...
അല്ലേല്‍ ഒരു വെള്ള പേപ്പറില്‍ ഒന്‍പതു കോളം വരച്ചു അതില്‍ അറബി അക്ഷരം എഴുതി മന്ത്രിച്ചൂതി മടക്കി ചുരുട്ടി രോഗ ശാന്തിയും മാനസിക സുഖവും കിട്ടുമെന്ന് പറഞ്ഞു കൊടുത്തു പാവപ്പെട്ടവരെ വഞ്ചിക്കുന്ന പാണക്കാട്ടെ തങ്ങന്മാര് നയിക്കുന്ന മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് വേണ്ടി കുഴലൂത്ത് നടത്താന്‍ , അത്തരം പ്രവര്‍ത്തികളെ മാനസികമായും വിശ്വാസ പരമായും എതിര്‍ക്കുന്നു എന്ന് നടിക്കുന്ന താങ്കള്‍ തയ്യാറാകുമായിരുന്നില്ല ..ഒരു പരിത സ്ഥിതിയിലും ... ,( ഇതൊക്കെ നേരില്‍ കണ്ടു ബോധ്യം വന്നതാണ് , താങ്കള്‍ ഒരു പക്ഷെ അവിടെ പോയിട്ടുണ്ടാകില്ല )
പിന്നെ അടൂര്‍ പ്രകാശിനെ പോലുള്ളവര്‍ക്ക് ആയിരം തെങ്ങുകള്‍ ഉണ്ടായ കഥ ഒക്കെ കുറെ അങ്ങാടി പാട്ടാണ് ... ഏതായാലും പോസ്റ്റുകള്‍ നടക്കട്ടെ ..! മന സ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടുള്ള കുഴലൂത്തുകളും !അവസാനം ബാക്കി ആകുന്നതു എന്ത് എന്ന് ഒറ്റക്കിരിക്കുമ്പോള്‍ ചിന്തിക്കുന്നത് നന്ന് -
പൊതുജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഇയാള്‍ എന്ത് ഒലക്ക ച്യ്തെന്നാ ? കഷ്ടം. വെറുതെ പാവങ്ങളുടെ മെക്കിട് കേരുന്നതിനും ഒരു പരിധിയില്ലേ.
ReplyDeleteപൊതുവഴി, റോഡ് ഇതും രണ്ടും കേരളത്തില്‍ ഉണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ആയിരിക്കണം, ഒരുത്തനും പോറോട്ടു നാടകം കളിയ്ക്കാന്‍ ആവരുത്.
കച്ചവടം പൊടിപൊടിക്കട്ടെ സാഹിബെ, ഇത് കേരളം. സകലമാന തട്ടിപ്പുകളും അരങ്ങു തകര്‍ക്കുന്ന ഇടം. പുഷ്പം പോലെയല്ലേ അന്‍പതും നൂറും കോടികള്‍ വെട്ടിച്ചിട്ടു ചില മിടുക്കന്മാര് ആവി ആയി പോകുന്നത്. പിന്നെ മന്ത്രിമാരും മറ്റും മക്കളുടെ സീറ്റ് വേണ്ട എന്ന് പറഞ്ഞു ത്യാഗം ചെയ്തത് വേറൊന്നും കൊണ്ടല്ല, അത് നിയമവിരുദ്ധം ആയതു കൊണ്ട് കൂടിയാണ്. ഏഴാം തീയതി, ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി, അമ്പതു ശതമാനം സീറ്റ് സര്‍ക്കാരിന്റെത് ആക്കിക്കൊണ്ട്. അത് വെളിയില്‍ അറിഞ്ഞത് പത്താം തീയതിയും. ( ഈ ഉത്തരവില്‍ ഇന്ന് വെള്ളം ചേര്‍ത്ത്, "അമൃത" യെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി. ഇവര്‍ക്ക് മുഴുവന്‍ സീറ്റും വില്‍ക്കാം. ഏറ്റവും കൂടുതല്‍ സീറ്റ് വില്‍പ്പനയ്ക്ക് ഉള്ളതും ഇവിടെയാണ്.)
ReplyDeleteലക്ഷമാണോ വലുത് അതോ കോടിയോ..?
ReplyDeleteഇതൊന്നും ഇതു വരെ കാണാത്ത സാധാരണ ജനങ്ങള്‍ ശുംഭന്മാര് തന്നെ അല്ലേ..?
@ Latheef Parakkal
ReplyDelete>>>> അമ്പതു ലക്ഷം ... ചിന്തിക്കാന്‍ പോലും കഴിയുന്നില്ല...<<<< 32 കൊല്ലമായി ഗള്‍ഫില്‍ കഴിയുന്ന നിങ്ങള്‍ എഴുതിയ വരികളോളം ശക്തി എന്റെ വാക്കുകള്‍ക്കില്ല. മക്കളുടെ ഉന്നത പഠനം പ്രവാസികളും അല്ലാത്തവരുമായ സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
@ ABDUL KAREEM
മറ്റൊരു വടക്ക് നോക്കി യന്ത്രം ആണെന്ന് മനസ്സിലായി. ഞാന്‍ എന്ത് എഴുതിയാലും അത് ലീഗിന്റെ ആലയില്‍ കൊണ്ട് പോയി കെട്ടുന്ന ഒരു പതിവ് കുറെക്കാലമായി ഇവിടെയുണ്ട്. അത് കണ്ടു ഊരിചിരിക്കുകയാണ് എന്റെ പതിവ്. ഇനിയും ചിരിപ്പിക്കരുത്. കെ. മുരളീധരന് സിന്ദാബാദ്!!!.
50 ലക്ഷം....ഞാൻ ബോധം കെട്ടു...!
ReplyDeleteജനങ്ങള്‍ അറിയുമ്പോള്‍ മാത്രം ധാര്‍മ്മിക ബോധമുണ്ടാവുന്ന നേതാക്കള്‍ , മന്ത്രിമാര്‍ ... കഷ്ടം ഇവരാണല്ലോ നമ്മുടെ നാട് ഭരിക്കുന്നത്
ReplyDeleteബോധം എന്നേ നഷ്ടപ്പെട്ടവരായത് കൊണ്ടു നമ്മക്ക്
ReplyDeleteപ്രശ്നമില്ല
സ്കൂളിലയക്കാന് ബദ്ധപ്പെടുന്ന ആടു ജീവികള്‍ക്ക് എന്ത് എന്ജ്നീയരിംഗ് കോയാ..........
ആതുര ശുശ്രൂഷ രംഗത്തേക്ക് വരുന്നവരുടെ പ്രചോദനം അതിനോടുള്ള ആത്മാര്‍ഥതയും അര്‍പ്പണ ബോധവുമായിരിക്കണം! അല്ലാതെ കുടുംബത്തിന്റെ status symbol നു വേണ്ടിയായിരിക്കരുത്. അത് തീര്‍ത്തും അനീതിയാണ്. ഇത്രയൊക്കെ പണം മുടക്കി പിന്നീട് ഇങ്ങനെയൊക്കെ ആവണോ?!:
ReplyDelete*Most 'First Class' students get technical seats, some become Doctors and some become Engineers.
*The 'Second Class' pass, and then pass MBA, become Administrators and control the 'First Class'.
*The 'Third Class' pass, enter politics and become Ministers and control both.
*Last, but not least, The 'Failures' join the underworld and control all the above.
Now it’s your decision what you want to do?
ആ കുട്ടികള്‍ എന്ത് പിഴച്ചു, അവരെ പഠിക്കാന്‍ വിട്ട് അധികാരം ദുര്‍വിനിയോഗം ചെയ്ത സ്വന്തം സ്ഥാനങ്ങള്‍ രാജിവെച്ചു പുറത്തു പോവുകയായിരുന്നു മൂവരും ചെയ്യേണ്ടിയിരുന്നത് എന്ന വാദം പ്രഥമദൃഷ്ട്യാ ന്യായമായി തോന്നാം. എന്നാല്‍ ഫെയിസ്ബുക്കില് ബി ആര് പിയുടെ മറുപടി വായിച്ചപ്പോഴാണ് എനിക്കും കത്തിയത്. ആ സീറ്റുകള്‍ അവരുടെ മക്കള്‍ക്ക് അര്ഹതപ്പെട്ടതായിരുന്നില്ല. സര്‍ക്കാറിന് നല്കേണ്ടതായ സീറ്റ് അങ്ങനെ ചെയ്യാതെ മാനേജ്മെന്റ് സ്വന്തമാക്കിയത്കൊണ്ടാണ് അവര്‍ക്ക് ആ സീറ്റുകള്‍ കിട്ടിയത്. പഠിത്തത്തില്‍ അവരേക്കാളും മിടുക്കുള്ള, മെറിറ്റ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റായിരുന്നു അത്. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അനുചിതമെന്ന് തോന്നിയതിനാലും ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമാണ് അവര്‍ സീറ്റ് ഉപേക്ഷിച്ചത്.ഇക്കാര്യത്തിലെങ്കിലും പൊതുസമൂഹത്തിന് ആശങ്കപ്പെടും വിധം ആ അച്ഛന്മാര് തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല.
ReplyDeleteഉഗ്രന്‍ !!
ReplyDelete@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
ReplyDeleteതാങ്കള്‍ സൂചിപ്പിച്ച പോലെ ബി ആര് പി സാറിന്റെ അഭിപ്രായം തന്നെയാണ് കുറേക്കൂടി യുക്തിഭദ്രം. കുട്ടികള്‍ക്ക് ആ സീറ്റില്‍ തുടര്‍ന്ന് പഠിക്കാന്‍ ധാര്‍മികമായ അവകാശമില്ല. കെ പി ഇവിടെ സൂചിപ്പിച്ച സ്ഥിതിക്ക് ഫേസ്ബുക്കില്‍ ബി ആര് പി സാര്‍ നല്കിയ കമന്റ് ഇവിടെ നല്‍കാം.
>>> @Basheer Vallikkunnu തെറ്റായ മാർഗ്ഗത്തിൽ നേടിയ സീറ്റുകളാണ് രാഷ്ട്രീയ നേതാക്കൾ ഉപേക്ഷിച്ചത്. മറ്റ് കുട്ടികൾക്ക് അർഹതപ്പെട്ടത് സ്വാധീനമുള്ള തങ്ങളുടെ അച്ഛന്മാർ തട്ടിയെടുക്കുകയായിരുന്നെന്ന് ആ കുട്ടികൾ തീർച്ചയായും അറിഞ്ഞിരിക്കണം. അതുകൊണ്ട് അവരെ തീർത്തും നിരപരാധികളായി കാണാനാവില്ല. ഇക്കൊല്ലത്തെ പ്രവേശനം ആയതുകൊണ്ടാണ് സീറ്റ് തിരിച്ചെടുക്കൽ സാധ്യമായത്.<<<<
അതെ, അവകാശപ്പെട്ടതല്ലാത്ത സീറ്റാണ് തങ്ങള്‍ക്കു പണം കൊടുത്ത് അച്ഛന്മാര് വാങ്ങിച്ചു തരുന്നത് എന്ന് കുട്ടികള്‍ക്ക് അറിയാം. എന്നാലും ആ രക്തത്തില്‍ അവരുടെ പങ്കു തുലോം കുറവാണ്. തങ്ങളുടെ കയ്യിലുള്ള അധികാരവും പണവും ഉപയോഗിച്ചാണ് ഈ മൂന്നു പേരും മക്കള്‍ക്ക് സീറ്റ് വാങ്ങിച്ചു കൊടുത്തത്. അത് പുറത്തറിഞ്ഞപ്പോള്‍ സീറ്റ് തിരിച്ചു കൊടുത്തത് നല്ല കാര്യം തന്നെ. അതിനെ നിഷേധിക്കുന്നില്ല. എന്നാല്‍ അധികാര ദുര്വിനിയോഗത്തിന്റെതായ ഒരു കുറ്റം അവരുടെ മേല്‍ അപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് കുട്ടികളുടെ മേല്‍ നമുക്ക് ചുമത്താന്‍ പറ്റില്ല. എന്‍ ആര് ഐ ക്വാട്ടയിലെ സീറ്റ് പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ച് അരക്കോടിക്ക് വിലക്ക് വാങ്ങിയ ആള് ആ സീറ്റ് തിരിച്ചു നല്‍കുന്നത് വഴി പൂര്‍ണമായി കുറ്റവിമുക്തന്‍ ആകുന്നില്ല. പാര്‍ട്ടിയെ വഞ്ചിച്ചതിന് അയാള്‍ നല്‍കേണ്ട പ്രായശ്ചിത്തം എന്താണ്? മന്ത്രിമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്നത് അവിതര്‍ക്കിതമായ കാര്യമാണ്.
Mr. Basheer Now think why VS is differend.. this is the reason.68 pidikkan 87 aya mooppilanu engane saadidthu
ReplyDeleteഇവനെപ്പോലുള്ള രാഷ്ട്രീയക്കാരെ വെടി വെച്ച് കൊല്ലണം....
ReplyDelete"കേരള സമൂഹത്തിനു ആ കുട്ടികള്‍ പഠിക്കാതിരിക്കുന്നത് കൊണ്ട് നേട്ടങ്ങള്‍ ഒന്നുമില്ല."
ReplyDeleteലക്ഷങ്ങളും കോടികളും കൊടുത്ത് പുറത്ത് വന്ന് സിസേറിയ ന്റെ ടാര്‍ഗറ്റ് തികക്കുന്ന, വലതു കണ്ണിനു പകരം ഇടതു കണ്ണും വലത്തെ പല്ലിനു പകരം ഇടത്തെ പല്ലും ഒപരറേന് നടത്തുന്ന രോഗികളുടെ കഴുത്തും കീശയും മുറിക്കുന്ന മുരിവൈദ്യന്മാരെ സൃഷ്ടിക്കാതിരിക്കുന്നത് നേട്ടം തന്നെ എന്നതില്‍ എന്താണ് സംശയം?
ഗാന്ധിജിയോ മരിച്ചു പോയി. ഇനി നിങ്ങള്‍ കൂടി പോയാല്‍ .. അത് ആലോചിക്കാന്‍ കൂടി വയ്യ.
ReplyDeleteithinu 100 mark
(ഭൂമി ഉരുണ്ടതാണ് സഖാവേ. ഉരുണ്ടത്!!).
ithinu 200 mark
athu pore?
ദീപസ്തംഭം മഹാശ്ചര്യം,
ReplyDeleteഎനിക്കും കിട്ടണം സീറ്റ്.
അബ്ദുറബ്ബ് ആയാലും അടൂര്‍ പ്രകാശ് ആയാലും രമേശന് ആയാലും തെറ്റ് തെറ്റ് തന്നെ.ഇതിന്നെതിരെ സമരം ചെയ്തു രക്തസാക്ഷികളെ സൃഷ്ടിച്ച പാര്‍ട്ടിയുടെ ഇപ്പോഴും തുടരുന്ന നേതാവെന്ന നിലയിലാണ് രമേശന് പ്രത്യേകിച്ച് വിമര്‍ശിക്കപ്പെടുന്നത്.എംബിബിഎസ് സീറ്റിന്നു അമ്പതു ലക്ഷം,പിജിക്ക് കോടികള്‍ ഈ പൈസയൊക്കെ ജനങ്ങളെ പിഴിഞ്ഞ് തന്നെ വസൂലാക്കെണ്ടേ ??(ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു വരുമ്പോള്‍ ആന്തരാവയവങ്ങള്‍ ഒക്കെ അവിടെ തന്നെ ഉണ്ടോ എന്നൊന്ന് തപ്പി നോക്കുന്നത് നന്നാവും).ഈ സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണം.ഒരു പിജി ഡോക്ടറെ സൃഷ്ടിക്കാന്‍ സ്വാശ്രയ കോളേജുകള്‍ക്ക് ഒരു കോടി പോട്ടെ അതിന്റെ പത്തിലൊന്ന് ചെലവ് വരുന്നുണ്ടോ. പിന്നെ പറയുന്നത് നഷ്ടത്തിന്റെ കണക്കാണ്.ലാഭാമുണ്ടാക്കാന് സ്വാശ്രയ കോളേജ് നടത്തുകയല്ല മാര്‍ഗ്ഗം വേറെ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ കിടക്കുന്നു ബ്ലേഡ് കമ്പനി മുതല്‍ ടൈകൂന്‍ വരെ. കേട്ടാല്‍ തോന്നും ഈ കോളേജുകള്‍ നടന്നില്ലേല്‍ ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യം കട്ടപ്പൊകയാണെന്ന്
ReplyDeleteഭീകരന്മാര്...!!
ReplyDeleteകമ്പോളവല്‍ക്കരിക്കപ്പെട്ട വിദ്ദ്യാഭ്യാസ മേഖലയുടെ അത്യുന്നതിയിലെ തൊഴുത്തില്‍ കൊണ്ട് പോയി കെട്ടാന്‍ മാത്രം പുരോഗമന പ്രസ്ഥാനങ്ങളുടെ വിദ്ദ്യാഭ്യാസ വിപ്ലവസങ്കല്‍പ്പങ്ങളെ പ്രാപ്തമാക്കിയ ജയരാജനും രമേശനും , ഭരണകൂടത്തിന്റെ കൊടുംക്രൂരതക്ക് വിധേയരായ യുവസഖാക്കളുടെ രക്തസാക്ഷിത്വത്തെ പാടെ അവഹേളിചിരിക്കുന്ന ഈ ചതിയന്മാരെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പുറം കടത്തി അതതു സ്ഥാനങ്ങള്‍ ശുദ്ധീകരിചില്ലെങ്കില് ഇവരുടെ മടിക്കെട്ടുകളില് നിന്നായിരിക്കും വര്‍ഗ്ഗസമരത്തിലേക്ക് 'പെരിസ്ട്രോയ്ക്ക'കള്‍ പ്രവഹിക്കുകയെന്ന് പ്രസ്ഥാനിക നേതൃത്വങ്ങള്‍ മുന്‍പേ മനസ്സിലാക്കുന്നത് നല്ലതായിരിക്കും.. തെറ്റ് ഏറ്റു പറയുന്ന രമേശന്റെ ശരീരഭാഷ ചതിയന്റെതല്ല ,അവനു കഞ്ഞി വച്ചവന്റെതാണ്.. പരിഹാസമാണെങ്കിലും ബ്ലോഗിനോട് യോജിക്കുന്നു ..
ReplyDeleteവളരെ നല്ലത് .
ReplyDeleteഹമ്പട ശുംഫാ.....
ReplyDeleteപണം എറിഞ്ഞു മക്കള്‍ക്ക് സീറ്റ് വാങ്ങിയ 'ബഹുമാനപ്പെട്ട' രണ്ടു മന്ത്രിമാരും (അടൂര്‍ പ്രകാശ്, പി കെ അബ്ദുറബ്ബ്) ഡി വൈ എഫ് ഐ നേതാവ് വി വി രമേശനും വിവാദം ഉണ്ടായപ്പോള്‍ മക്കളെ കയ്യൊഴിഞ്ഞു. മൂന്നു പേരും ചെയ്തത് ശരിയായില്ല എന്നാണ് എന്റെ പക്ഷം. ആ കുട്ടികള്‍ എന്ത് പിഴച്ചു?. അവരെ പഠിക്കാന്‍ വിട്ട് അധികാരം ദുര്‍വിനിയോഗം ചെയ്ത സ്വന്തം സ്ഥാനങ്ങള്‍ രാജിവെച്ചു പുറത്തു പോവുകയായിരുന്നു മൂവരും ചെയ്യേണ്ടിയിരുന്നത്. തെറ്റ് ചെയ്തു എന്ന് സ്വയം ബോധ്യമുള്ളതു കൊണ്ടാണല്ലോ വാങ്ങിയ സീറ്റുകള്‍ തിരിച്ചു കൊടുത്തത്. കേരള സമൂഹത്തിനു ആ കുട്ടികള്‍ പഠിക്കാതിരിക്കുന്നത് കൊണ്ട് നേട്ടങ്ങള്‍ ഒന്നുമില്ല. മറിച്ച് ഇത്തരം നേതാക്കന്മാര് അവരുടെ സ്ഥാനങ്ങളില്‍ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
ReplyDelete50 ലക്ഷം എന്നത് പ്രവാസിക്ക് സ്വപ്നം കാണാന്‍ കഴിയില്ല എന്ന് മാത്രം പറയരുത്. സ്വപനം കാണാന്‍ മാത്രമേ കഴിയുന്നുള്ളൂ എന്നതാണ് സത്യം... :)
ReplyDeleteEee Bahalthinidayil Church council -um Christian managemnt um Avarude Seats Muzhuvanum Kachavadamkkunnadu nam shradhichadeyilla, Taht is called "Media Politics" Oru Pariyaram college issue charcha cheyda keralam 19 other Christian college admission kanade poyi, be ashamed & be aleart
ReplyDeleteകാശുള്ള ഏതൊരു പൗരനും ചെയ്യുന്നതല്ലെ ഈ മന്ത്രിമാരും ചെയ്തുള്ളൂ ...
ReplyDeleteപ്ലസ്റ്റുവിനു പോലും കാശിന്റെ ബലത്തില്‍ മക്കള്‍ക്ക് സീറ്റ് തരപ്പെടുത്തുന്ന നാമൊക്കെ തന്നെ വേണം ഇവരെ നന്നാക്കന്‍ :)
++
എന്റെ ഒരു എളിയ സജഷന്‍,
വിവരമുള്ള ഡോക്ടര്‍മാരെ എളുപ്പം മനസ്സിലാക്കന്‍ അവരുടെ ഡിഗ്രിക്കൊപ്പം "സ്വാശ്രയം" ഉദാ: MBBS (സ്വാശ്രയം) എന്നു ചെര്ത്താല് നന്നായിരിക്കും, പണ്ടൊക്കെ FRCS (London) എന്നു വെക്കുമ്പോലെ!
ഇവരൊക്കെ മക്കളെക്കാള്‍ പണത്തോടാണ് സ്നേഹം എന്ന് സമ്മതിച്ചല്ലോ .ഹത് തന്നെ ധാരാളം ...........
ReplyDeleteസ്വപ്നമോരുചാക്ക് തലയിലതുമെന്തി പ്രവാസി യാത്രതുടര്ന്നുകൊണ്ടെയിരിക്കുന്നു.
ReplyDeleteകയ്യൂക്കുള്ളവര്‍ കാര്യക്കാര്‍... ഇവരുടെ ഭാഷയില്‍ N.R.I (Nangalude Rashtreeyam Inganeyokkethanne..)
ReplyDeleteവളരെ നന്നായി വല്ലിക്കുന്നാനെ! , ആണുങ്ങള് ബ്ലോഗെഴുതിയാലും അഭിനന്ദനങള്‍ കിട്ടൂന്ന് ഇപ്പൊ മനസ്സിലായല്ലോ :-)
ReplyDelete@ബഷീര്ക...
ReplyDeleteബി ആര് പിയുടെ വാദങ്ങളോട് എനിക്ക് തികഞ്ഞ വിയോജിപ്പാണ് ഉള്ളത്..
അതിലെ പ്രധാനപ്പെട്ട ഒന്ന്, മന്ത്രിമാരുടെ മക്കള്‍ സീടു നേടിയത് അവരവരുടെ മന്ത്രി സ്വാധീനം ദുരുപയോഗം ചെയ്തനെന്നുല്ലതാണ്.
പരിയാരത്ത് അഡ്മിഷന് വാങ്ങിയ മന്ത്രിയുടെ മകന്റെ പെക്ഷയും, മറ്റു രീതികളും കഴിഞ്ഞത്, അദ്ദേഹം ഒരു മന്ത്രിയകുന്നതിണോ, എന്തിനേറെ എം എല്‍ എ ആകുന്നതിണോ മുന്‍പാണ്. ഇത് മന്ത്രിയെ പോലെ അതാണെ എം വി ജയരാജനും സമ്മതിച്ച കാര്യമാണ്.
എന്നാല്‍ അവിടെ അദ്ദേഹത്തിന് വന്ന തെറ്റ്, അദ്ദേഹം ആ സീറ്റ് എങ്ങിനെ പരിയാരത്തെ മനജ്മെന്റ്റ് ഉണ്ടാക്കി എന്ന് അന്വേഷിച്ചില്ല എന്നതാണ്.
സര്‍ക്കാരിന്റെ മെരിറ്റ് സീടു മറിച്ച്, അത് മനജ്മെന്റ്റ് ലേക്ക് മാറ്റി, കിട്ടിയ സീടിലെക്കാന് അദ്ധേഹത്തിന്റെ മകന് പ്രവേശനം നേടിയത്. ഒരു പൊതു പ്രവര്ത്തകന് എന്നാ നിലയില്‍, അദ്ദേഹം അത് അന്വേഷിക്കെണ്ടാതായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
പിന്നെ അബ്ദു രബ്ബിന്റെ മകന്റെ കാര്യത്തിലും അതുപോലെ തന്നെ, കോളേജു മനജ്മെന്റിന്റെ അഭിപ്രായത്തില്‍, അവര്‍ക്ക് അവകാശപ്പെട്ട മനജ്മെന്ടു സീടിലേക്ക് നടത്തിയ അട്മിഷനില് ആറാം റാങ്കുകാരന് ആയി ആണ് പ്രവേശനം നേടിയത്. പ്രവേശനം നേടുമ്പോള്‍, അബ്ദു റബ് മന്ത്രി ആയിരുന്നില്ല എന്നതും വേറെ കാര്യം. പിന്നെ എന്തിനു ഒഴിവാക്കി എന്നതിന്, അദ്ദേഹം പറഞ്ഞ മറുപടി നമുക്ക് സ്വീകരിക്കാം, കൂടെ അഭിനന്ദനവും അര്‍ഹിക്കുന്നു. " സര്‍ക്കാരിന്റെ 50 % സീടു എന്ന നിബന്ധന പാലിക്കാതെ ഒരു കോളേജില്‍ എന്റെ മകന് സീടു വേണ്ട ". ഇനിയുള്ള രമേശന്റെ കുട്ടിയുടെ കാര്യമാണ്. അദ്ദേഹം പറഞ്ഞ രീതിയില്‍ ആണെങ്കില്‍, അങ്ങിനെ എന്‍ ആര് ഐ സീടു വാങ്ങാമെങ്കില്‍, അദ്ദേഹം ചെയ്തതിലും തെറ്റ് കാണുന്നില്ല. എന്നാല്‍ ഇവര്‍ക്കൊക്കെയും ഇത്രയും പണം എവിടുന്നു കിട്ടി എന്നത് വേറെ അന്വേഷിക്കേണ്ടതാണ്.
ഇവിടെ സങ്ങടകരമായ കാര്യം, ഒരു പൊതു പ്രവര്‍ത്തകന്റെ മകന് ആയി എന്നത് കൊണ്ടോ, മന്ത്രിയുടെ മക്കള്‍ ആയി എന്നത് കൊണ്ടോ മൂന്ന് കുട്ടികള്‍ക്ക് മനജ്മെന്ടു സീറ്റില്‍ പ്രവേശനം നേടിക്കൂട എന്നുള്ള പൊതു സമൂഹത്തിന്റെ അസൂയ നല്ലതല്ല. അവരും വിധ്യര്തികള് ആണ്. അവരും രക്ഷിതാക്കള്‍ ആണ്. അവരുടെ മക്കള്‍ക്കും പഠിക്കാനുള്ള അവസരം വേണം.
മ്യാവൂ: എന്റെ അച്ഛന് ഒരു പൊതു പ്രവര്ത്തകന് അല്ല. പടച്ചോനെ..അടുത്ത ജന്മത്തില് ഒരു മന്ത്രി പുത്രനായി ജനിപ്പിക്കല്ലേ...
ബഷീറിക്ക... ഇതില്‍ ശ്രീ ജയരാജന്റെ മെക്കട്ട് കയറേണ്ട കാര്യം എന്താണ് സര്?അദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി അധ്യക്ഷ സ്ഥാനത്തിനു ചേരാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് തെളിയട്ടെ.അപ്പോളാകാം അതൊക്കെ.നിങ്ങളൊക്കെ എത്ര പുച്ചിച്ചാലും ഒരു ജനകീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ് അദ്ദേഹം.ഇത്തരം ചെളിവാരി എറിയലെല്ലാം അരാഷ്ട്രീയ വാദികളുടെ സ്ഥിരം നമ്പരുകളാണ്.അങ്ങും അത് തുടരുന്നു.ഈ ഒരു കോളേജ് അല്ലാതെ വേറെ ഒരു സ്വാശ്രയ സ്ഥാപനവും കേരളത്തില്‍ ഇല്ലേ?അവിടുത്തെ കാര്യങ്ങള്‍ ഒന്നും അങ്ങ് അറിയുന്നില്ലേ?ഒരു ചെറിയ പരാമര്‍ശം പോലും കണ്ടില്ല.അതിനാല്‍ ചോദിച്ചതാണ്.ശ്രീ ജയരാജന് എതിരെയുള്ളത് കോടതി അലക്ഷ്യ കേസാണ്.അതും ചേര്‍ത്ത് ബാലകൃഷ്ണപിള്ളയുടെ കൂടെ ഉണ്ട തിന്നാം എന്നൊക്കെ പറയുന്നത് വല്ലാതെ കൂടിപ്പോയി.പൊതു ജനങ്ങളുടെ അവകാശത്തിനു വേണ്ടിയുള്ളതായിരുന്നു വിവാദമായ ആ യോഗവും പ്രസംഗവും എന്ന് മനസിലാക്കുന്നവരും ഈ നാട്ടില്‍ ഉണ്ട്.ഇത്തരം പ്രസ്ഥാനങ്ങളും ആളുകളും നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നതുകൊണ്ടും ഉള്ളതുകൊണ്ടും ആണ് വള്ളിക്കുന്നിനും എനിക്കുമൊക്കെ ആരെ പറ്റിയും ഇങ്ങനെ എന്തും പറയാനുള്ള സ്വാതന്ത്ര്യങ്ങള്‍ കിട്ടുന്നത്.നിയമത്തിന്റെ വഴിയിലൂടെ തന്നെ ആ പ്രശ്നം നേരിടും എന്ന് ജയരാജന് പറഞ്ഞത് അങ്ങ് ശ്രദ്ധിച്ചില്ലേ?അത് വരെ ഒന്ന് ക്ഷമിച്ചു കൂടെ?
ReplyDeleteപിന്നെ രമേശന്റെ കാര്യം. അത് ധാര്‍മികമായി തെറ്റ് തന്നെയാണ്.അതിനുള്ള ശിക്ഷയും രമേശന് കിട്ടും. ഉത്തരവാദിത്തമുളള ഒരു നേതാവും അത് ന്യായീകരിക്കുകയും ഇല്ല.പല കാര്യങ്ങളും യഥാര്‍ത്ഥ വസ്തുതയെ വക്രീകരിച്ചു അവതരിപ്പിച്ചു അതില്‍ പരിഹാസവും ചേര്‍ക്കുമ്പോള്‍ അരാഷ്ട്രീയ വാദം വിജയിക്കും.അങ്ങേക്ക് കുറച്ചു കയ്യടിയും കിട്ടും.ഫേസ്ബുക്കില്‍ ബി ആര് പി "സാറിന്റെ" കമന്റും....
ബഷീറിക്ക... ഇതില്‍ ശ്രീ ജയരാജന്റെ മെക്കട്ട് കയറേണ്ട കാര്യം എന്താണ് സര്?അദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി അധ്യക്ഷ സ്ഥാനത്തിനു ചേരാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് തെളിയട്ടെ.അപ്പോളാകാം അതൊക്കെ.നിങ്ങളൊക്കെ എത്ര പുച്ചിച്ചാലും ഒരു ജനകീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ് അദ്ദേഹം.ഇത്തരം ചെളിവാരി എറിയലെല്ലാം അരാഷ്ട്രീയ വാദികളുടെ സ്ഥിരം നമ്പരുകളാണ്.അങ്ങും അത് തുടരുന്നു.ഈ ഒരു കോളേജ് അല്ലാതെ വേറെ ഒരു സ്വാശ്രയ സ്ഥാപനവും കേരളത്തില്‍ ഇല്ലേ?അവിടുത്തെ കാര്യങ്ങള്‍ ഒന്നും അങ്ങ് അറിയുന്നില്ലേ?ഒരു ചെറിയ പരാമര്‍ശം പോലും കണ്ടില്ല.അതിനാല്‍ ചോദിച്ചതാണ്.ശ്രീ ജയരാജന് എതിരെയുള്ളത് കോടതി അലക്ഷ്യ കേസാണ്.അതും ചേര്‍ത്ത് ബാലകൃഷ്ണപിള്ളയുടെ കൂടെ ഉണ്ട തിന്നാം എന്നൊക്കെ പറയുന്നത് വല്ലാതെ കൂടിപ്പോയി.പൊതു ജനങ്ങളുടെ അവകാശത്തിനു വേണ്ടിയുള്ളതായിരുന്നു വിവാദമായ ആ യോഗവും പ്രസംഗവും എന്ന് മനസിലാക്കുന്നവരും ഈ നാട്ടില്‍ ഉണ്ട്.ഇത്തരം പ്രസ്ഥാനങ്ങളും ആളുകളും നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നതുകൊണ്ടും ഉള്ളതുകൊണ്ടും ആണ് വള്ളിക്കുന്നിനും എനിക്കുമൊക്കെ ആരെ പറ്റിയും ഇങ്ങനെ എന്തും പറയാനുള്ള സ്വാതന്ത്ര്യങ്ങള്‍ കിട്ടുന്നത്.നിയമത്തിന്റെ വഴിയിലൂടെ തന്നെ ആ പ്രശ്നം നേരിടും എന്ന് ജയരാജന് പറഞ്ഞത് അങ്ങ് ശ്രദ്ധിച്ചില്ലേ?അത് വരെ ഒന്ന് ക്ഷമിച്ചു കൂടെ?
ReplyDeleteപിന്നെ രമേശന്റെ കാര്യം. അത് ധാര്‍മികമായി തെറ്റ് തന്നെയാണ്.അതിനുള്ള ശിക്ഷയും രമേശന് കിട്ടും. ഉത്തരവാദിത്തമുളള ഒരു നേതാവും അത് ന്യായീകരിക്കുകയും ഇല്ല.പല കാര്യങ്ങളും യഥാര്‍ത്ഥ വസ്തുതയെ വക്രീകരിച്ചു അവതരിപ്പിച്ചു അതില്‍ പരിഹാസവും ചേര്‍ക്കുമ്പോള്‍ അരാഷ്ട്രീയ വാദം വിജയിക്കും.അങ്ങേക്ക് കുറച്ചു കയ്യടിയും കിട്ടും.ഫേസ്ബുക്കില്‍ ബി ആര് പി "സാറിന്റെ" കമന്റും....
അടൂറ് പ്രകാശിണ്റ്റെ യമുനാ ബാറിലെ ഒരു കൊല്ലത്തെ കളക്ഷന്‍ ഇല്ല അന്‍പതു ലക്ഷം , ഇവിടെ രണ്ട് തരം ബാറും സജ്ജീകരിച്ചിട്ടുണ്ട് പാവങ്ങള്‍ക്ക് നില്പ്പന് അടിക്കാനും ഇരുന്നു സ്റ്റൈലില്‍ കുടിക്കണ്ടവറ്ക്ക് വേറെയും അബ്ദു റബ്ബും പ്റകാശും മന്ത്റിപ്പണി വഴി അല്ല ഇതൊക്കെ സമ്പാദിച്ചത്, രമേശന് എങ്ങിനെ ഒപ്പിച്ചു അതാണു സഖാക്കള്‍ ചോദിക്കേണ്ടത്? പക്ഷെ മങ്ങലാപുരത്ത് പഠിക്കാന്‍ ഇത്റ ഡൊണേഷന്‍ ഇല്ല , പരിയാരം കത്തി തന്നെ റേറ്റ്
ReplyDelete" അവരെ പഠിക്കാന്‍ വിട്ട് അധികാരം ദുര്‍വിനിയോഗം ചെയ്ത സ്വന്തം സ്ഥാനങ്ങള്‍ രാജിവെച്ചു പുറത്തു പോവുകയായിരുന്നു മൂവരും ചെയ്യേണ്ടിയിരുന്നത്. ''ബഷീരിക്ക ഈ ഡയലോഗ് കലക്കി .....
ReplyDelete(ഭൂമി ഉരുണ്ടതാണ് സഖാവേ. ഉരുണ്ടത്!!).
ReplyDeleteഗള്‍ഫുകാരന്റെ ശരാശരി ശമ്പളം വെറും ആയിരം റിയാലോ?, അതായത് പന്ത്രണ്ടായിരം രൂപ.. ഇതല്‍പ്പം കുറഞ്ഞു പോയില്ലേ? അങ്ങനെയാനെഗില് ഗള്‍ഫില്‍ പോകാതെ നാട്ടില്‍ വല്ല സര്‍ക്കാര്‍ ജോലിയും ചെയ്തു ജീവിച്ചുകൂടെ...
ReplyDelete@ mallikarjun
ReplyDelete>>>>ബഷീറിക്ക... ഇതില്‍ ശ്രീ ജയരാജന്റെ മെക്കട്ട് കയറേണ്ട കാര്യം എന്താണ് സര്? ..നിങ്ങളൊക്കെ എത്ര പുച്ചിച്ചാലും ഒരു ജനകീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ് അദ്ദേഹം.<<<
ഉവ്വ് ഉവ്വ്.. ഞാനൊന്നും പറഞ്ഞില്ലേ.
@ അക്ബര്‍ ശ്രീമൂലനഗരം
>>തെറ്റ് ഏറ്റു പറയുന്ന രമേശന്റെ ശരീരഭാഷ ചതിയന്റെതല്ല ,അവനു കഞ്ഞി വച്ചവന്റെതാണ്..<<
:)..
@ Rahims
>>മന്ത്രിയുടെ മക്കള്‍ ആയി എന്നത് കൊണ്ടോ മൂന്ന് കുട്ടികള്‍ക്ക് മനജ്മെന്ടു സീറ്റില്‍ പ്രവേശനം നേടിക്കൂട എന്നുള്ള പൊതു സമൂഹത്തിന്റെ അസൂയ നല്ലതല്ല.<<<
ശരിയാണ്. അങ്ങനെ ഒരു അസൂയ പാടില്ല. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ (മന്ത്രിയായാലും അല്ലെങ്കിലും) പാലിക്കേണ്ട ചില നൈതിക നിലപാടുകള്‍ ഉണ്ട്. അതാണ് അവരുടെ credibility യുടെ അളവുകോല്‍. സാധാരണക്കാരന് ചെയ്യുന്നത് അവര്‍ ചെയ്യുമ്പോള്‍ അതിനു പ്രത്യേക മാനങ്ങള്‍ വരുന്നത് അത് കൊണ്ടാണ്.
മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ വായനയില്‍ നിന്ന് പുക വലി ഹാനികരമാണ് അത് ജീവന് നസ്ടപെടുതും എന്ന് കണ്ടത്തില്‍ പുക വലി നിര്‍ത്തി, അതിനുശേഷം മൂന്നയ്ച്ച മുമ്പ് വായിച്ചു ഇറച്ചി ( റെഡ് മീറ്റ് ) കൊളസ്ട്രോള്‍ ഉണ്ടാക്കുമെന്നും ജീവന് നഷ്ടപെടുത്തുമെന്നും അതിനെ തുടര്‍ന്ന് അതും ഒഴിവാക്കി, എന്നാല്‍ രണ്ടയ്ച്ച മുമ്പ് വീണ്ടും വയ്ച്ചു ലഹരി (മദ്യം) ഉപയോഗിക്കുന്നത് ആയസ്സു കുറയ്ക്കുമെന്ന് അതുകൊണ്ട് അതും നിര്‍ത്തി, കയിഞ്ഞയ്ച്ച വയ്ച്ചത് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് ബ്രെയിന്‍ തകരകുമെന്നും തുടര്‍ന്ന് ജീവന് നഷ്ടപെടുതും എന്ന് കണ്ടപ്പോള്‍ അതും ഒഴിവാക്കി; എന്നാല്‍ ഇന്നലെ നടത്തിയ വായന അമിതമായി സെക്സില്‍ എര്പെടുന്നവര്ക്ക് മരണം അടുത്ത്തനെന്നാണ് അത് കണ്ടപ്പോള്‍ വായന തന്നെ നിര്‍ത്തി എന്ന് പറഞ്ഞപോലെയാണ് ഈ ആയിമാതിക്കാര് അവര്‍ക്ക് ജാതിയും മതവും പാര്‍ടിയും ഒന്നും കാണുന്നില്ല ചന്ചെ കിട്ടിയവരൊക്കെ വേദവിതത്ത്തില് ഉപയോഗിക്കുന്നു അതുകൊണ്ട് ഇനി ഈ ആയിമാതികഥകള് വായിക്കുന്നത് നിര്‍ത്തുകയാണ്!!
ReplyDelete"ഉവ്വ് ഉവ്വ്.. ഞാനൊന്നും പറഞ്ഞില്ലേ." അതെന്താ ബഷീറിക്ക അങ്ങനെ....എന്നെയും പുച്ചിച്ചതല്ലല്ലോ... പിന്നെ അങ്ങയുടെ ഈ വാചകത്തിനെതിരെ -"ആയിരം തെങ്ങുള്ള നായര്‍ക്കു പല്ല് കുത്താന്‍ ഈര്‍ക്കിളി ആരെങ്കിലും കൊടുത്തിട്ട് വേണോ?" സുകുമാരന്‍ നായരോ മറ്റോ വാളോ ഈര്കിളിയോ എടുക്കാന്‍ ഒരു സാധ്യത കാണുന്നുണ്ട്...
ReplyDeleteഎന്താ പ്രശ്നം ?
ReplyDeleteഅടുത്തിടെ ഡോക്ടര്‍മാര്‍ക്കായി നടത്തിയ (PSC ആണെന്ന് തോന്നുന്നു, വ്യക്തമായി ഓര്‍മയില്ല) പരീക്ഷയില്‍ 'ഒരു' മാര്‍ക്ക് കിട്ടിയവന് ഒന്നാം സ്ഥാനത്തും, തൊട്ടു പുറകില്‍ പൂജ്യം, മൈനസ് മാര്‍ക്കുകാരും 'റാങ്കുകള്‍' വാരിക്കൂട്ടി 'അഭിമാന' വിജയം നേടിയ വാര്‍ത്ത വന്നിരുന്നു.. ഈ 'സ്വാശ്രയ' കഥകള്‍ അതിനോട് കൂട്ടി വായിക്കുമ്പോള്‍.., ഉള്ളില്‍ എവിടെയോ ഒരു ഞെട്ടല്‍.. 'ആതുര സേവനം' എന്നാ വാക്ക് അതികം വൈകാതെ മലയാളം നിഘണ്ടുവില്‍നിന്നും SHIFT DELETE അടിക്കാം. [നല്ല ഡോക്ടര്‍മാര്‍ ഇല്ല എന്നല്ല..]
ReplyDeleteഈ 'പാവം' അച്ചന്മാരുടെ മക്കളെ അങ്ങനെ അങ്ങ് 'പച്ച പാവം' എഴുതി തള്ളാന്‍ ആവില്ല... നേര്‍വഴിക്കല്ലാതെ നേടിയ സീറ്റ് ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയാനുള്ള ആര്‍ജവം ഇല്ലാത്ത ഇവര്‍, നാളെ പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടര്‍മാര്‍ ആയി 'ആതുര സേവനം' നടത്താന്‍ എതുംബോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. സീറ്റ് മേടിക്കുമ്പോള്‍ ഇല്ലാതെ എത്തിക്സ്, പ്രാക്ടീസ് ചെയ്യുമ്പോള്‍ എവിടെനിന്ന് വരാന്‍..?
എല്ലാം കച്ചവടമായ ഈ കാലത്ത് ഇത്രയും ലക്ഷങ്ങള്‍ മുടക്കി ഒരു സീറ്റ് കിട്ടിയാല്‍, മുടക്കിയ ലക്ഷങ്ങള്‍ വസൂലാക്കുമോ? അതോ ആതുരസേവനമെന്നും പറഞ്ഞു നടക്കുമോ ?
ReplyDeleteഇത് കട്ടന്‍കാപ്പിയും കുടിച്ചു ബീഡി വലിച്ചുനടന്ന പാര്ട്ടിക്കാരനല്ല സഖാവേ അഞ്ചു നക്ഷത്ര ഹോട്ടലില്‍ ഉറങ്ങി പാര്‍ട്ടി വളര്തുന്നവരാനെ . അവര്‍ക്ക് അമ്പത് ലക്ഷം പുല്ലാണ്, പുല്ലു. അതിനു അവര്‍ക്ക് അളിയന്മാരോന്നും വേണ്ട.,
ReplyDeleteKazhinha 5 years ivanmarude buddhi(brain) urangukayayirunno
ReplyDeleteI FULLY AGREE WITH MALLIKARJUN.. BODHAMULLAVARUM EE BLOG VAAYIKKUNNUNDALLO... THIS BLOG BLAMES CPM LEADERS TOO MUCH.. Mr. BASHEER, PLS STOP THIS BLAMING AND USE YOUR EFFORTS AND SKILLS FOR BRIGHT AND GOOD THINGS. ALSO PLS LEARN OUR HISTORY THAT WHAT ARE THE STRUGGLES FACED BY THE SAID LEADERS AT THE TIME OF FIGHTING FOR EQUALITY AND FREEDOM. YOU CAN EASILY BLAME THAT LEADERS BUT YOU CAN'T HIDE THEM FROM OUR HEART.
ReplyDeleteI FULLY AGREE WITH MALLIKARJUN.. BODHAMULLAVARUM EE BLOG VAAYIKKUNNUNDALLO... THIS BLOG BLAMES CPM LEADERS TOO MUCH.. Mr. BASHEER, PLS STOP THIS BLAMING AND USE YOUR EFFORTS AND SKILLS FOR BRIGHT AND GOOD THINGS. ALSO PLS LEARN OUR HISTORY THAT WHAT ARE THE STRUGGLES FACED BY THE SAID LEADERS AT THE TIME OF FIGHTING FOR EQUALITY AND FREEDOM. YOU CAN EASILY BLAME THAT LEADERS BUT YOU CAN'T HIDE THEM FROM OUR HEART.
ReplyDeleteഅഹങ്കാരത്തിന് കയ്യും കാലും വെച്ചാല്‍ അതാണ് ജയരജന്മാര്‍
ReplyDeleteഅഹങ്കാരത്തിന് കയ്യും കാലും വെച്ചാല്‍ അതാണ് ജയരജന്മാര്‍
ReplyDeleteവളരെ നല്ല ഒരു റിപ്പോര്‍ട്ട് , ഇടതും വലതും രാഷ്ട്രീയം കളിച്ച് ഭരിച്ചു മുടിച്ചു, 400 കോടി കടഭാരം ജനങ്ങളിലേക്ക് എത്തിച്ചു ...... "ഇന്ത്യന്‍" എന്ന സിനിമയില്‍ കമല്‍ ഹാസന് ചെയ്തത് പോലെ അഴിമതിക്കാരായ എല്ലാ നേതാക്കളെയും കൊന്നൊടുക്കുകയാണ് ഏക പോംവഴി... അത് പോലെ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ന് ആശിച്ചു പോകുന്നു...
ReplyDelete