ഇന്ത്യാവിഷന് മുന്‍ സി ഇ ഒ നികേഷ് കുമാറിന്റെ അഭിമുഖവുമായി വന്ന മാതൃഭൂമി വാരിക എനിക്ക് ഇന്നലെ വൈകിട്ടാണ് കിട്ടിയത്. മമ്മൂട്ടിയെക്കാള്‍ സുന്ദരനെന്ന് തോന്നുന്ന നികേഷിന്റെ ഒരു സൂപ്പര്‍ ക്ലോസപ്പാണ് കവറില്‍ അടിച്ചു വെച്ചിരിക്കുന്നത്. ‘ഞാനെന്തിന് ഇന്ത്യാവിഷന് വിട്ടു?’ എന്ന് വെണ്ടക്കയും. റജീന വാര്‍ത്ത പുറത്തു വന്ന ശേഷം കുഞ്ഞാലിക്കുട്ടി സാഹിബ് നികേഷിനെ വിളിച്ചത്രേ.. അവര്‍ തമ്മിലുള്ള ഡയലോഗ് ഇപ്രകാരമാണ്.
"കുഞ്ഞാലിക്കുട്ടി: ആ വാര്‍ത്ത തെറ്റിദ്ധാരണ മൂലമാണ് ഉണ്ടായത്. തെറ്റിദ്ധാരണ മൂലമാണ് നിങ്ങളെ പ്പോലുള്ളവര് ആ വാര്‍ത്ത വിശ്വസിക്കാനും കൊടുക്കാനും ഇടയായത്.
നികേഷ് : അതില്‍ ഞങ്ങള്‍ക്ക് ഒരു തെറ്റിദ്ധാരണയും ഇല്ല.
കുഞ്ഞാലിക്കുട്ടി: നികേഷിനെ ഉദ്ദേശിച്ചല്ല ഞാനത് പറഞ്ഞത്.
നികേഷ് : ഇന്ത്യാവിഷനില്‍ വരുന്ന ഓരോ വാര്‍ത്തയും ഞാന്‍ അറിഞ്ഞു ഉറപ്പു വരുത്തി കൊടുക്കുന്നതാണ്.
കുഞ്ഞാലിക്കുട്ടി: ശരി, ആയിക്കോട്ടെ.."
ഇന്ത്യാവിഷനില്‍ വരുന്ന ഓരോ വാര്‍ത്തയും ഞാന്‍ അറിഞ്ഞു ഉറപ്പു വരുത്തി കൊടുക്കുന്നതാണ് എന്ന നികേഷിന്റെ ഡയലോഗ് വായിച്ചതും മാതൃഭൂമി വാരിക എന്റെ കയ്യില്‍ നിന്ന് താഴെ വീണു പോയി. എലിപ്പനി ബാധിച്ച പോലെ ഞാനാകെ നിന്നു വിറച്ചു. നിലത്ത് വീണ മാതൃഭൂമി എടുക്കുന്നതിന് മുമ്പ് ഒരു ശ്ലോകം ഞാന്‍ രണ്ടു തവണ ചൊല്ലി.
മുഖം പത്മദളാകരം
വചസ് ചന്ദന ശീതളം
ഹൃദയം വഹ്നി സന്തപ്തം
ത്രിവിധം ദുഷ്ട ലക്ഷണം
സ്വാഹ.. സ്വാഹ.. സ്വാഹ..
നികേഷിനെ മനസ്സില്‍ കണ്ടു ആരോ എഴുതിയ വരികളാണ് ഇത് എന്ന് ധരിക്കരുത്. വിറയല്‍ മാറാന്‍ അപ്പോള്‍ മനസ്സില്‍ വന്ന ഒരു ശ്ലോകം ഞാന്‍ ചൊല്ലി എന്നേയുള്ളൂ. (സ്വാഹ.. യഥാര്‍ത്ഥ ശ്ലോകത്തില്‍ ഇല്ല. ഒരു ധൈര്യത്തിന് വേണ്ടി ഞാന്‍ ചേര്‍ത്തതാണ്) നികേഷിനോട് എനിക്ക് പറയാനുള്ളത് ആളുകള്‍ക്ക് വിറയല്‍ ഉണ്ടാക്കുന്ന ഇമ്മാതിരി ബോംബുകളൊന്നും പൊട്ടിക്കരുത് എന്നാണ്. മാതൃഭൂമി വായിക്കുന്ന ആളുകളില്‍ ചില പൊട്ടന്മാര് കണ്ടേക്കും. പക്ഷെ ആ വാരിക വായിക്കുന്ന എല്ലാവരും പൊട്ടന്മാര് ആണെന്ന് കരുതരുത്. റജീന പറഞ്ഞതൊക്കെ തീര്‍ത്തും ശരിയാണെന്ന് (ഞൊടിയിടക്കുള്ളില്‍) ‘ഉറപ്പു വരുത്തി’ ഇന്ത്യാവിഷനില്‍ കൊടുത്ത് എന്ന് കുഞ്ഞാലിക്കുട്ടിയോട് താങ്കള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധിച്ചില്ലേ.. “ശരി, ആയിക്കോട്ടെ” എന്ന്. ആ ‘ആയിക്കോട്ടെ’ ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട് നികേഷ്.. . ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക് അത് പെട്ടെന്ന് പിടി കിട്ടും. കണ്ണൂരുകാരുടെ ബള്‍ബ് അല്പം താമസിച്ചേ കത്തൂ. താങ്കളുടെ ബള്‍ബ് ഇപ്പോഴും കത്തിയിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയമാണ്.
കുഞ്ഞാലിക്കുട്ടി സാഹിബ് ഉംറക്ക് പോയപ്പോഴാണ് താങ്കള്‍ ആറ്റംബോംബ് പൊട്ടിച്ചത്. അദ്ദേഹം ആ സമയത്ത് ആകാശത്തില്‍ ആണ്. അഭിമുഖത്തില്‍ പറഞ്ഞ പോലെ ഉംറ കഴിഞ്ഞ് തിരിച്ചുള്ള യാത്രയില്‍ ആണ് അദ്ദേഹം താങ്കളെ മൊബൈലില്‍ വിളിച്ചത്. ഉംറ കഴിഞ്ഞ് നേരെ ജിദ്ദയില്‍ വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ആദ്യമായി അഭിമുഖം നടത്താന്‍ ഈ ബ്ലോഗ് എഴുതുന്ന എനിക്കാണ് അവസരം കിട്ടിയത്. അന്ന് ഞാന്‍ വര്‍ത്തമാനം പത്രത്തിന്റെ ( സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ കാലം) സൗദി ചീഫ് റിപ്പോര്‍ട്ടര്‍ ആണ്. കെ എം സി സി നേതാവ് കെ പി മുഹമ്മദ് കുട്ടിയുടെ കൂടെയായിരുന്നു കുഞ്ഞാലിക്കുട്ടി. കെ പി യെ വിളിച്ച് ഒരു എസ്ക്ലൂസീവ് അഭിമുഖം തരപ്പെടുത്തിത്തരണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു.
"സിറ്റുവേഷന് വളരെ മോശമാണ് നിങ്ങള്‍ ഹോട്ടലിലേക്ക് വരൂ, ഞാന്‍ ശ്രമിക്കാം" എന്ന് കെ പി പറഞ്ഞു. കുഞ്ഞാലിക്കുട്ടി സാഹിബിന് ഇതിലും മോശമായ ഒരു ‘സിറ്റുവേഷന് ‘ഇനി ഉണ്ടാവില്ല എന്ന് എനിക്കറിയാം. എങ്ങനെയും അദ്ദേഹത്തിന്റെ പ്രതികരണം അറിഞ്ഞേ പറ്റൂ.. ഞാന്‍ ഷറഫിയ ഹോട്ടലില്‍ പാഞ്ഞെത്തി. ഇത്തരമൊരു അവസരത്തില്‍ അഭിമുഖം നല്‍കും എന്ന് എനിക്ക് തീരെ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷെ കെ പി യുടെ ഇടപെടലില്‍ അദ്ദേഹം സമ്മതിച്ചു. റെജീനയെ അറിയുമോ എന്നാണ് ഞാന്‍ ആദ്യമായി ചോദിച്ചത്. കണ്ടിട്ട് പോലുമില്ല, ഇപ്പോള്‍ ടീവിയില്‍ ആണ് ആദ്യമായി കാണുന്നത് എന്ന് അറുത്തു മുറിച്ച മറുപടി. നികേഷ്, താങ്കളായിരുന്നു എന്റെ സ്ഥാനത്തെങ്കില്‍ ഞൊടിയിടക്കുള്ളില്‍ ആ പ്രസ്താവത്തിന്റെ സത്യാവസ്ഥ ‘അറിഞ്ഞു ഉറപ്പു വരുത്തി’ കൊടുക്കാന്‍ പറ്റുമായിരുന്നു. (റജീനയുടെ പ്രസ്താവന അറിഞ്ഞ് ഉറപ്പ് വരുത്തി കൊടുത്തത് പോലെ). എനിക്ക് അത്തരം അമാനുഷ കഴിവ് ഇല്ലാത്തതിനാല്‍ ഞാന്‍ അദ്ദേഹം പറഞ്ഞ പോലെ തന്നെ റിപ്പോര്‍ട്ട് ചെയ്തു.
കുഞ്ഞാലിക്കുട്ടിയല്ല എന്റെ വിഷയം. വിവാദ വിഷയങ്ങളൊക്കെ അദ്ദേഹം പടച്ചോനുമായി തീര്‍ത്തോളും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ഇവിടെ വിഷയം താങ്കള്‍ പറയുന്ന ഹിമാലയന്‍ പ്രസ്താവനകളാണ്. ഷാജി കൈലാസ് സിനിമകളിലെ മോഹന്‍ലാലിനെപ്പോലെ ഒരു അമാനുഷനാകാനുള്ള പുറപ്പാടിലാണ് താങ്കള്‍ എന്ന് തോന്നുന്നു. ഏറ്റവും നല്ല പുളിക്കൊമ്പില്‍ തന്നെ പിടിക്കുന്നതിന് വേണ്ടി സ്വയം മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രങ്ങള്‍ താങ്കള്‍ കാണിക്കുന്നത് മനസ്സിലാക്കാന്‍ പറ്റും. ഒരു പക്ഷേ മാതൃഭൂമിയുടെ ചാനലില്‍ തന്നെ താങ്കള്‍ പൊങ്ങി എന്നും വരാം. പക്ഷേ ഈ അഭിമുഖത്തില്‍ ഉടനീളം ഇരുപത്തി നാല് കാരറ്റ് പുണ്യവാളന് ആണെന്ന് വരുത്താന്‍ താങ്കള്‍ കാണിക്കുന്ന തത്രപ്പാട് അത്രക്കങ്ങ് ദഹിക്കുന്നില്ല. അഭിമുഖം വായിച്ചതോടെ താങ്കളെപ്പറ്റി നല്ല രണ്ടു വാക്ക് പറഞ്ഞ് കഴിഞ്ഞ ദിവസം ഞാന്‍ എഴുതിയ പോസ്റ്റ് (നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ? ) പിന്‍വലിക്കണോ എന്നാണു ഞാന്‍ ആലോചിക്കുന്നത്. താങ്കളെ ഒരു നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കിയാലേ വാര്‍ത്തകള്‍ക്കിടയില്‍ എന്തൊക്കെ കളികള്‍ കളിച്ചിട്ടുണ്ട് എന്ന് അറിയാന്‍ പറ്റൂ. മഠത്തിനുള്ളില്‍ വെച്ച് പുരോഹിതനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് സിസ്റ്റര്‍ സ്റ്റെഫി നാര്ക്കോയില് പറഞ്ഞ കാര്യം നിങ്ങള്‍ മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നുണ്ട്. അത്തരമൊരു നാര്‍ക്കോ നടത്തിയാല്‍ താങ്കള്‍ക്കും ചിലതൊക്കെ പറയാനുണ്ടാവില്ലേ.
“അക്കാലത്ത് എനിക്ക് മുട്ടിനു മുട്ടിന് അവാര്‍ഡ് കിട്ടുമായിരുന്നു. ഓരോ മാസവും ഓരോ അവാര്‍ഡ്. ആ അവാര്‍ഡ് തുക കൊണ്ടാണ് ഞാന്‍ അന്ന് കഴിഞ്ഞു പോയിരുന്നത്”. ഹോ, ധീര ദേശാഭിമാനി രാമകൃഷ്ണപ്പിള്ള പോലും പത്രപ്രവര്‍ത്തനത്തിനു വേണ്ടി ഇത്രയും ത്യാഗങ്ങള്‍ സഹിച്ചിരിക്കില്ല!! ഒന്ന് ചോദിച്ചോട്ടെ, ഇത്ര കാലവും മാസാമാസം നിങ്ങള്‍ ഇന്ത്യാവിഷനില്‍ നിന്ന് എടുത്തിരുന്ന കൂറ്റന്‍ ശമ്പളം അവലോസുണ്ടയായിരുന്നോ?. അറിയാഞ്ഞിട്ടു ചോദിക്കുവാ.. അവാര്‍ഡ് തുക കൊണ്ടാണത്രേ ജീവിച്ചു പോയത് !!! ഇന്ത്യാവിഷന് കൊണ്ട് ഭൂമിയില്‍ ആരെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ അത് താങ്കള്‍ മാത്രമാണ്. ആ നിങ്ങള്‍ തന്നെ ഇത് പറയണം!! ഇന്ത്യാവിഷനില്‍ നിന്ന് ഒരു കിടിലന്‍ യാത്രയയപ്പും ഉപഹാരവും വാങ്ങി (ചരിത്രത്തില്‍ ഇങ്ങനെ ആര്‍ക്കും ലഭിച്ചിരിക്കില്ല എന്ന് താങ്കള്‍ തന്നെ പറഞ്ഞു) മാതൃഭൂമിയില്‍ പോയി ബോംബു പൊട്ടിക്കാന്‍ കാണിച്ച ധീരത അപാരമാണ്. എല്ലാ വിധ വിജയാശംസകളും.. ചല്‍തേ രഹോ..
Related Posts
നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ?
ഇന്ത്യവിഷന് ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു
ഇന്ത്യാവിഷന് ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു.
ഇന്ത്യാവിഷന്: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി
ഇന്ത്യാവിഷന്: വില്ലന്‍ നായകനായി മാറി !
മാതൃഭൂമിയുടെ ഈ ലക്കം സ്കാന്‍ ചെയ്തു അയച്ചു തന്ന ബ്ലോഗ്ഗര്‍ പ്രിന്സാദിന് പ്രത്യേക നന്ദി. ഗള്‍ഫില്‍ ഈ ലക്കം കിട്ടാന്‍ ഒരാഴ്ച കഴിയും.
ReplyDeleteBasheerkaa..
ReplyDeleteKala kaumudiyil abhimukathinte ad undu. Kandittu oru kidilan aanennu thonunnu. Scan cheythu ayachu tharan aarenkilum undo?
Pinne, shlokam assalayittundu. pusthakam kurachu koodi thazhchayilekkanu veenirunnathenkil namukku oru maha kavyam thanne kelkkamayirunnu alle..
ഹല്ല പിന്നെ.. എന്താ ഓന്റെ ഒക്കെ വിചാരം...
ReplyDeleteThis comment has been removed by the author.
ReplyDeleteNikesh has outlived his relevance. It's not hard to see why he is being celebrated. His thirst to become a much talked-about, extraordinary "media stalwart" at any cost and Kunhalikutty's political opponents' wicked wish to destroy him with whatever means combined together, created this unfortunate episode of events where we find political opportunism and shallow personality cult in union being paraded as the greatest of a progressive agenda.
ReplyDeleteAs most of us are nothing but mere morons who are glad to gulp down anything that's printed on our toilet news papers or flashed on the screens of the idiot box as undeniable facts, we find a large chunk of people who worship these fake celebrities as something super-natural.
Even if Kunhali kutty was at fault regarding this topic, a civilized society couldn't have enjoyed and celebrated a public mob lynching of this kind led by these hypocrites. It means we are far from being a civilized lot. Prejudices rule our mind. We may have a mind but no heart. We are living in a cloud cuckoo land.
അവസാനം പവനായി ശവമായി !!!
ReplyDeleteഒ. അബ്ദുല്ല ഈ അടുത്ത കാലത്ത് 'തേജസ്' ദിനപത്രത്തില്‍ കുഞ്ഞാലികുട്ടി-റജീന വിവാദത്തെ കുറിച്ചു എഴുതിയിരുന്നു. (ഡേറ്റ് ഒാര്മയില്ലാത്തതുകൊണ്ട് ലിങ്കില്ല) അതില്‍ അദ്ദേഹം പറഞ്ഞത്. റജീനയെയും കൂട്ടി ഒരാള്‍ ആദ്യം (ഇന്ത്യാവിഷന് ചാനല്‍ റജീനയുടെ വെളിപെടുത്തല്‍ പ്രക്ഷേപണം ചെയ്യുന്നതിണ്റ്റെ രണ്ട് ദിവസം മുന്‍പ് എന്നാണദ്ദേഹം പറയുന്നത്) 'മാധ്യമം' പത്രത്തിണ്റ്റെ കോഴിക്കോട് ഒാഫീസില്‍ വന്നിരിന്നു. റജീനക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞു. 'മാധ്യമം' പത്രാധിപ സമിതി ഈ വാര്‍ത്ത പ്രസിദ്ദീകരിക്കാന്‍ തയ്യാറില്ലെന്ന് റജീനയുടെ കൂടെ വന്ന ആളെ അറിയിച്ചു. തുടര്‍ന്ന് അയാള്‍ റജീനയെയും കൊണ്ട് നേരെ പോയത് 'എഷ്യാനെറ്റ്' ചാനലിലേക്കാണു. 'എഷ്യാനെറ്റും' അത് പ്രക്ഷേപണം ചെയ്യാതെ അവരെ മടക്കി. പിന്നീടവര്‍ ചെന്നത് മുസ്ളിം ലീഗ് സ്ര്കട്ടറി കൂടിയായ എം കെ മുനീര്‍ ഡയറക്ടറായുള്ള 'ഇന്ത്യാവിഷന്' ചാനലിലായിരുന്നു. വലിയ നഷ്ടത്തിലായിരുന്നു ചാനല്‍. മാത്രമല്ല സാധാരണ ഒരു വാര്‍ത്ത ചാനല്‍ അതിലപ്പുറം എന്തെങ്കിലും കേരള ജനതക്ക് തോന്നിയിരുന്നില്ല. അപ്പോഴാണിങ്ങനെ ഒരു 'വാര്‍ത്ത' വീണുകിട്ടുന്നത്! ആദ്യം 'മാധ്യമം' പത്രവും പിന്നീട് 'എഷ്യാനെറ്റ്' ന് ചാനലും തിരസ്കരിച്ച ആ വാര്‍ത്ത മുനീര്‍ സായ്വിണ്റ്റെ 'സ്വന്തം'ചാനല്‍ കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് പ്രക്ഷേപണം ചെയ്തു. ബാക്കിയുള്ള കോലാഹലങ്ങളൊക്കെ നാം കണ്ടതാണു. എന്തായാലും നികേഷ്കുമാര്‍ ഒരു മാധ്യമ പ്രവര്ത്തകന് എന്ന നിലക്ക് അതിണ്റ്റെ സത്യാവസ്ഥ പരിശോധിക്കേണ്ടതു തന്നെയായിരുന്നു. എങ്കിലും നികേഷിനെ 'വെറുതെ' വിടാം.
ReplyDeleteബഷീര്‍ക്കാ, നികേഷും കുഞ്ഞാലിക്കുട്ടിയും മുനീറും എല്ലാം ആരൊക്കെയാണെന്ന് ജനങ്ങള്‍ക്കറിയാം. അവരുടെയൊക്കെ പൊയ്മുഖങ്ങള്‍ പലതവണ പൊളിഞ്ഞുവീണതാണ്. വടകരയില്‍ നികേഷിന് സീറ്റ് തരപ്പെടുത്താന്‍ അച്ഛന് എം വി രാഘവന് ശ്രമിച്ചിരുന്നു. ആദ്യം തോല്‍ക്കുമെന്ന് പേടിച്ച് മടിച്ചുനിന്ന മുല്ലപ്പള്ളി മത്സരിക്കാന്‍ തയ്യാറായതോടെയാണ് അച്ഛന്റെയും മോന്റെയും പൂതി മുളയിലേ നുള്ളപ്പെട്ടത്.
ReplyDeleteവര്‍ത്തമാനത്തില്‍ വന്ന അഭിമുഖം കണ്ടിരുന്നു. ഒരു കാര്യം കൂടി, കുഞ്ഞാലിക്കുട്ടി-റജീന പ്രശ്നം ഏറ്റവും മോശമായി കവര്‍ ചെയ്ത പത്രം വര്‍ത്തമാനമാണ്. കേരളത്തില്‍ ആഴ്ചകളോളം കോളിളക്കമുണ്ടാക്കിയ വാര്‍ത്ത വര്‍ത്തമാനം സിംഗിള്‍ കോളത്തിലൊതുക്കി. അതിന്റെ മുതലാളിമാര്‍ കുഞ്ഞാലിക്കുട്ടിയുടെ ശിങ്കിടികളായിരുന്നു.
നികേഷ് കുമാര്‍ പോയി. ഇന്ത്യാ വിഷന്‍ ഇപ്പോഴും നഷ്ടവിഷന് തന്നെയാണത്രേ. ഇനിയും ഇന്ത്യാ വിഷനെ ലാഭവിഷന് ആക്കാന്‍ എന്താണ് വഴി. ഒരു റജിനയെ രണ്ടു രൂപയ്ക്കു വേണമെങ്കില്‍ ചന്തയില്‍ കിട്ടും. പക്ഷെ കിളിമൊഴി ധീരമായി എക്സ്ക്ലുസീവ് ഇന്റര്‍വ്യൂ ആക്കാന്‍ ഇനിയും ധീരനായ മറ്റൊരു നികേഷിനെ കിട്ടുമോ ?.
ReplyDeleteഅടിക്കുന്നെങ്കില്‍ അത് വല്യപ്പനെ ആവണം. വടി ആണെങ്കില്‍ അത് ഇരുമ്പുവടി ആവണം.
നല്ല പോസ്റ്റ്
ReplyDeleteകുഞ്ഞാലികുട്ടിയുടെ"ശേരി ആയികൊട്ടെ"എന്നതിലെ നിസഹായത തിരിച്ചറിയാന്‍ നികേഷിനു ആയില്ല.മാതൃഭൂമിയില്‍ ഇങ്ങനെ ഒരു മുഖചിത്രം അദ്ദേഹം മുന്കൂട്ടികണ്ടിരിക്കണം.നികെഷിനു കിട്ടിയ അവാര്ടുതുകയില് പകുതിയെങ്കിലും റെജീനക്ക് കൊടുക്കണം.ഇന്ത്യവിഷന് പൂട്ടിയാലും തെരുവില്‍ റെജീനമാര്‍ ഉള്ളടിത്തോളം നികേഷ് ജീവിക്കും അവാര്ടുത്തുകകൊണ്ടെങ്കിലും.! എന്റെ നാട്ടില്‍(വാടാനപ്പള്ളിയില്‍)ഒരു വമോഴിയുണ്ട് അതിങ്ങനെ "പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും"ഇതില്‍ ചെട്ടിയെ പിടികിട്ടി അപ്പോള്‍ പൊട്ടന്?
ReplyDelete@ navas bin adam "പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും"ഇതില്‍ ചെട്ടിയെ പിടികിട്ടി അപ്പോള്‍ പൊട്ടന്?
ReplyDeleteവല്ലാതെ confusion ഉണ്ടാക്കുന്ന ഒരു ചോദ്യമാണ് നവാസേ ഇത്. എനിക്ക് ചെട്ടിയെയും പിടി കിട്ടിയിട്ടില്ല കെട്ടോ
തെരഞ്ഞെടുപ്പ് അടുത്ത് വരികയല്ലേ? കുഞ്ഞാലിക്കുട്ടി സാഹിബിനെ വെള്ള പൂശി നിർത്തേണ്ടത് അത്യാവശ്യം തന്നെ. നല്ല ശ്രമം. നടക്കട്ടേ.. :)
ReplyDeleteആയിക്കോട്ടെ ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട് നികേഷ്.. . ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക് അത് പെട്ടെന്ന് പിടി കിട്ടും :)
ReplyDeleteമാതൃഭൂമി, കൌമുദി തുടങ്ങിയ വല്ല ‘ജിഹാദി എസ്ക്ളോസീവ് ന്യൂസ്’ ടീമിലെത്തിയാൽ നികേശ് എങ്ങിനെയിരിക്കും!!
ഈ ബഷീര്കനെ കൊണ്ട് ഞാന്‍ ജയിച്ചു
ReplyDeleteആദ്യം ഇന്ത്യവിഷനിട്ടു കുറെ കൊട്ടി
ഇപ്പൊ ഇതാ നികേഷിനു തലമണ്ടക്കിട്ടു ഒരു പെരും കൊട്ട്
എന്തിനാ ആ പാവത്തിനെ ......
ഇതൊക്കെയാണ് ഇപ്പോഴത്തെ മാധ്യമ ധര്‍മം
എന്ന് കരുതി സമദാനിക്ക്
അല്ല പിന്നെ .....
Kunhali Kutty Sahibine manappoorvam apamanikkan vendiyanu Nikesh, Rejeenayude abhimukham koduthathu. Geebalsineppolum nanippikkunna kalavu parayunnavananu Nikesh Kumar. Nikeshinu India Vision nalkiya yathrayayappu paripadi njan kandu. TV channelkalile mumbathe reethi mattiyezhuthiyathu India Vision anu (athayathu Nikesh Kumar)!!!!!!!
ReplyDeleteThis comment has been removed by the author.
ReplyDeleteപാവം..ശാന്തം...മൂകം !
ReplyDeleteനികേഷിന് വേണ്ട അളവില്‍
പുതിയ കുപ്പായം റെഡിയായി,ബഷീര്‍ക്കാ!
മാതൃഭൂമിയില്‍ വന്ന നികേഷിന്റെ അഭിമുഖം 2 പേജ് പോസ്റ്റില്‍ കണ്ടു. ബാക്കി കൂടി കിട്ടാന്‍ എന്താണ് വഴി? ഏതെങ്കിലും ലിങ്ക് ഉണ്ടെങ്കില്‍ ആരെങ്കിലും പോസ്റ്റ് ചെയ്യ്.
ReplyDeleteഅല്ല പിന്നെ അവന് ആരുവാ ........
ReplyDeleteHi Reader's
ReplyDeleteStill now nobody could understand about the great Kunhali "Sahib"..The Real Khiladiyon Ka Khiladi"....
Nikesh Kumar Ki Jai....
This comment has been removed by the author.
ReplyDeleteബഹുമാന്യനായ കുഞ്ഞാലികുട്ടി നിരപരാധി , റജീന നൊടിയിടയില്‍ സമ്പന്നയായി, സത്യമെന്താണാവോ ?
ReplyDeleteഎല്ലാം കാണുന്നതും ദൈവം, എല്ലാമറിയുന്നതും ദൈവം.
@ Sadik
ReplyDeleteHere is the link for complete report.
http://www.scribd.com/doc/34567693/നികേഷ്-കുമാര്‍-എന്തുകൊണ്ട്-ഇന്ത്യ-വിഷന്‍-വിട്ടു
@vallikunnu "കുഞ്ഞസ്സന്‍" സാഹിബിന്റെ പണം പിരിച്ചവന്‍ പൊട്ടന്! ചെട്ടി...ഒരു ക്ലു തരാം നിളയിലുണ്ട് പെരിയാരിലില്ല.കേടിയിലുണ്ട് കോടതിയിലില്ല.ഷാപിലുണ്ട് ബാര്ലില്ല.
ReplyDelete@desertfox കുഞ്ഞാലികുട്ടിയെ "കറുപ്"പൂശിയെ അടങ്ങു എന്നുണ്ടോ fox കുട്ടാ
After all said and done, my gut feeling is that Nikesh must be feeling sorry for what he has done to Kunhali kutty.
ReplyDeleteI don't believe Nikesh has any personal animosity towards Kunhali Kutty. Rather, Nikesh did what he did in order to make a wave (as unethical as it was) in order to break into the world of media "stardom".
നികേഷ് ഇന്ത്യവിഷന് വിട്ടതില്‍ ഖേതിക്കുന്നു.
ReplyDeleteന്യൂസ് കാണുവാന്‍ എനിക്കിഷ്ട്ടം ഇന്ത്യാവിഷന്
തന്നെ ആയിരുന്നു.
റജീനയുടെ ന്യുസ് 'ക്രൈം'മാഗസിനിലാണു പ്രതീക്ഷിച്ചത്. പക്ഷേ, വന്നത് 'ഇന്ത്യാവിഷനില്‍'!! 'ക്രൈം'മാഗസിന് റജീന സംഭവത്തിനുമുന്പും കുഞ്ഞാലിക്കുട്ടിക്കെതിരില്‍ പല സ്ത്രീകളെയും അവതരിപ്പിച്ചിരുന്നു. മാവേലി നാണു വാണിടുന്ന കാലം എന്നൊക്കെ പറയുന്ന പോലെ അന്ന് കുഞ്ഞാലികുട്ടി 'വാണിടുന്ന' കാലമായിരുന്നു. അദ്ദേഹത്തിണ്റ്റെ ശത്രുക്കളാണോ അതോ 'മിത്രങ്ങളാണോ എന്നറിയില്ല അന്തകാലത്ത് കുഞ്ഞാലികുട്ടിക്ക് 'പണിയാന്‍' വളരെ ശ്രദ്ദിച്ചിരുന്നു. അതണോടുക്കം നികേഷിലൂടെ (ഇന്ത്യാവിഷനിലൂടെ) നമ്മള് കണ്ടത്. എന്തായിരുന്നാലും റജീനക്ക് അതോടുകൂടി ഒരു 'മാതിരി' കാറ് കിട്ടിയത് മാത്രം മിച്ചം.
ReplyDeleteഏറ്റവും ഒടുവിലായി ദൂരദര്ശന് നല്കിയ അഭിമുഖത്തില്‍, ലൈംഗിക വാര്‍ത്താ വിവാദ കാലത്തെപ്പറ്റി കുഞ്ഞാലിക്കുട്ടി പറയുന്നുണ്ട്. സ്വന്തക്കാരായിക്കണ്ട പത്രക്കാരൊക്കെ അങ്ങാടീല് വെച്ചു കണ്ട പരിചയം പോലും കാണിക്കാതിരുന്ന ആ കാലം അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ബ്ലാക്ക്മെയിലിംഗ് ഒരു വ്യക്തിയില്‍ ഉണ്ടാക്കാവുന്ന നിരാശയുടെ ആഴം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്.
ReplyDeleteനികേഷ് കുഞ്ഞാലിക്കുട്ടിയെ മാത്രമല്ല, മറ്റനേകം പേരെയും ഇഷ്ടംപോലെ ദ്രോഹിച്ചിട്ടുണ്ട്. അസത്യവും അര്‍ധസത്യവും 'അറിഞ്ഞ് ഉറപ്പുവരുത്തി' വാര്‍ത്തയാക്കി കൊടുക്കുന്നത് അദ്ദേഹത്തിന്റെ ഒരു കലയായിരുന്നു. എത്ര നിരപരാധികളുടെ ചോര തന്റെ നാക്കില്‍ പുരണ്ടിരിക്കുന്നു എന്ന് നികേഷിന് കൃത്യമായി അറിയാം. ഒരു അക്രമിയും കാലാകാലവും വിജയിയായി വാണ ചരിത്രമില്ലല്ലോ.
This comment has been removed by the author.
ReplyDeleteവീണ്ടും മഴ വരും ...വേനല്‍ വരും ..അത് പോലെ തന്നെ പുതിയ നികേഷുമാരും ...സംഭവാമി .....
ReplyDeleteഅങ്ങിനെ എല്ലാവരും എഴുതിയും പറഞ്ഞും ചര്‍ച്ച ചെയ്തും ഈ നികേഷിനെ ഇപ്പോള്‍ അരാക്കി? പുള്ളി ഉദേശിച്ചതിലും ആഗ്രഹിച്ചതിലും കൂടുതല്‍ ഒരു സംഭവമാക്കി! (പുള്ളിയുടെ ഇപ്പോഴത്തെ ഈ "stardom"ത്തിനു ഇതും ഒരു കാരണമല്ലേ എന്ന സംശയം ഇല്ലാതില്ല. തെറ്റാണെങ്കില്‍ ക്ഷമിക്കുക).
ReplyDeleteThis comment has been removed by the author.
ReplyDeleteനികേഷിനെ അങ്ങിനെ പൂര്‍ണ്ണമായി കുറ്റപ്പെടുത്താന്‍ പറ്റില്ല. നികേഷിന്റെ ബോസ്സ് ഒരു സംഭാവമാല്ലാത്തത് കൊണ്ടായിരിക്കണം നികേഷ് ഒരു സംഭവമായത്, അല്ലെങ്കില്‍ അയാള്‍ക്ക് നികേക്ഷിനെ നിയന്ത്രിക്കാനുള്ള ഗട്സ് ഇല്ലാതെ പോയി എന്ന് വേണം കരുതാന്‍. ഏതു കോപ്പിലെ സ്റ്റൈലില്‍ വാര്‍ത്ത വായിക്കുന്നവനായാലും നിലക്ക് നിര്‍ത്താനുള്ള പവര്‍ ബോസ്സിനില്ലെങ്കില് പിന്നെ ബോസ്സെന്നും പറഞ്ഞ് എന്തിനാ ഒരു ബോസ്സ്. അവിടെ വാര്‍ത്ത വായിക്കുന്നവര്‍ കൂടാതെ ചായ അടിക്കുന്നവന് വരെ നാളെ വാര്‍ത്തകള്‍ ഉണ്ടാക്കും, ഇതും നമ്മള് തന്നെ കാണേണ്ടി വരും. വെയിറ്റ് & സീ ...ഹല്ല പിന്നെ!(തെറ്റാണെങ്കില്‍ ക്ഷമിക്കുക)
ReplyDeletevallikkunne ,nikeshine enthinanu aviswasikkunnathu?
ReplyDeletevallikkunne ,nikeshine enthinanu aviswasikkunnathu?
ReplyDeletevallikkunne ,nikeshine enthinanu aviswasikkunnathu?
ReplyDeleteനികേഷ് ചനല്‍ വിട്ടത്
ReplyDeleteവാര്‍ത്തകള്‍ സത്യസന്ധമായി
കേലകാന് ആഗ്രഹിക്കുന്ന പ്രേക്ഷകരുടെ
നഷ്ടമാണ്
ഫിദല്‍ അഹമ്മദ്
ഞാനിപ്പോഴാ വീണ്ടും ഇന്ത്യ വിഷന്‍ കണ്ടു തുടങ്ങിയത്.
ReplyDeleteവാര്‍ത്താ അവതരണം കേരളത്തില്‍ ഒരു വലിയ സംഭവമായതു നികേഷിലും ഇന്ത്യാവിഷനിലും കൂടിയാണ്. ചോദിക്കാനുള്ളതു വിവിധ ആംഗിളില്‍ ചോദിക്കുന്നതു കാണാനൊരു രസമാ. പക്ഷെ, അതിന്റെ ഫലത്താല്‍ ചാനലുകളില്‍ മുഖം കാട്ടിയവരൊക്കെ നാറി എന്നുള്ളതാണ് വസ്തുത. പൂര്‍ണ്ണമായും സദ്ഗുണനായ ഒരുവന് ഇല്ലെന്നതിനാല്‍, ഒരുത്തനെ നാറ്റിക്കാന്‍ വേറൊന്നും വേണ്ടാതായി. അങ്ങനെ സമൂഹം മുഴുവന്‍ ചീഞ്ഞളിഞ്ഞ ഗന്ധമായി.
ReplyDeleteThis comment has been removed by the author.
ReplyDelete@ salam pottengal: I would like to add one more point to it
ReplyDeleteThe larege scale 'media activism' as Nikesh advocate and stands for is basically did nothing in the past other than limits the scope of it in cheap 'yellow press' controversies. rare exceptions may be can pointed out, I agree, still I would say, in Kerala, the so called media activists are yet to learn what the positive media activsm is really stands for.
@ Shafi:
ReplyDelete"എത്ര നിരപരാധികളുടെ ചോര തന്റെ നാക്കില്‍ പുരണ്ടിരിക്കുന്നു എന്ന് നികേഷിന് കൃത്യമായി അറിയാം."
Yes.. you said it right..
ആക്ഷേപ ഹാസ്യത്തിലൂടെ , മൌലികമായ ചിന്തകളിലൂടെ പൊതു വിഷയങ്ങളില്‍ ഏറ്റവും ആദ്യം ഇടപെടുന്ന ബ്ലോഗര്‍ എന്ന നിലയില്‍ ബഷീര്‍ വള്ളിക്കുന്നിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണ്; ഇടപെടലുകള്‍ ശ്രദ്ധാര്‍ഹമാണ്. തന്റെ പതിവ് ശൈലിയില്‍ നിന്നും വിഭിന്നമായി അത്യന്തം പ്രകോപിതനായൊരു ബ്ലോഗറെയാണ് നികേഷ് കുമാറിന്റെ മാതൃഭൂമി അഭിമുഖത്തെ വിലയിരുത്തിയെഴുതിയ കുറിപ്പില്‍ കണ്ടത്! ലേഖകനെ ഇത്രമേല്‍ പ്രകോപിതനാക്കിയ വരികള്‍ വായിക്കാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണമല്ലോ.
ReplyDeleteഇന്ത്യാ വിഷന്‍ നല്കിയ ഫെയര്‍ വെല്ലില്‍ ചെയ്ത പ്രസംഗത്തില്‍ ഇന്ത്യാ വിഷനെയും, മുനീറിനെയും, സഹ പ്രവര്‍ത്തകരെയും വാനോളം പുകഴ്ത്തുന്നുണ്ട്, നികേഷ്. ഇതിനു വിപരീതമായ കാര്യങ്ങളാണ് മാതൃഭൂമി അഭിമുഖത്തിലുള്ളതെങ്കില് മലയാള ദൃശ്യമാധ്യമ ലോകത്തെ പ്രശസ്തനായൊരു 'ഐക്കണ്‍' ന്റെ ക്രഡിബിലിറ്റിക്ക് നേരെയാണ് അത് സംശയം ഉയര്‍ത്തുക. മലയാളി സമൂഹത്തെ നേര്‍ക്ക് നടത്തുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്നൊരു ധാരണയുണ്ട്, പൊതുവില്‍ . എന്നാല്‍ മാധ്യമ പ്രവര്‍ത്തകനെ 'നാര്‍ക്കോ നടത്തണം എന്ന് പറയുന്ന ധീരത, സമൂഹത്തില്‍ ശക്തി പ്രാപിച്ച ചില അബദ്ധ ധാരണകളുടെ കടക്കല്‍ കത്തി വെക്കുകയാണ് ചെയ്തത്. നന്ദി, ബഷീര്‍ സാഹിബ്; മനോഹരമായൊരു ഇടപെടലിന്; ഒരു പാട് പേരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഒരു അവതാരകന് നേരെ വിരല്‍ ചൂണ്ടിയതിനു.
മംഗളം ദിനപത്രത്തില്‍ കെ.എം.റോയി എഴുതിയ ലേഖനത്തിലെ പരാമര്‍ശം ഈ പോസ്റ്റിനോട് കൂട്ടിവായിക്കപ്പടേണ്ടതാണ് എന്ന് തോന്നുന്നു.
ReplyDelete>>>മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയമായി തേജോവധം ചെയ്യാന്‍ കോഴിക്കോട് മിഠായിത്തെരുവില്‍നിന്ന് ഒരു പിഴച്ചപെണ്ണിനെ ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ആദരിച്ചു കൊണ്ടുവന്നിരുത്തി അതു കേരളത്തിന്റെ ഏറ്റുവും വലിയ വാര്‍ത്തയായി മണിക്കൂറുകള്‍ ഇന്ത്യാവിഷന് ചാനല്‍ ആഘോഷിച്ച അന്നു തുടങ്ങി വാര്‍ത്താചാനലുകളുടെ അധഃപതനം. പറഞ്ഞതത്രയും ആ 'കുലീന കന്യക' പിറ്റേദിവസം പാടേ നിഷേധിച്ചപ്പോള്‍ ഇളിഭ്യരായതു ചാനലല്ല മറിച്ചു മാധ്യമലോകമാണ്. പിന്നീട് ആ 'കന്യക' സംസ്ഥാന സര്‍ക്കാരിന്റെ ഗുണ്ടാ ലിസ്റ്റിലും പെട്ടുവത്രേ! പിന്നെയെന്തെല്ലാം വാര്‍ത്താ ചാനലുകളില്‍ കേരളം കണ്ടു. ഒരു വിമാനം പറന്നുയരുന്ന ഉദ്വേഗജനകമായ നിമിഷത്തില്‍ മന്ത്രി പി.ജെ. ജോസഫ് ഒരു യാത്രക്കാരിയെ തോണ്ടിയതായിരുന്നു ചാനലുകള്‍ ദിവസങ്ങള്‍ ആഘോഷിച്ച മറ്റൊരു ഭൂകമ്പം. എവിടെയെത്തി ആ നാടകമിപ്പോള്‍, എവിടെയാണ് ആ സ്ത്രീ കഥാപാത്രമിപ്പോള്‍? വാര്‍ത്താ ചാനലുകളുടെ നടത്തിപ്പുകാര്‍ക്കും മാതാപിതാക്കളും ഭാര്യയും പെങ്ങന്മാരുമൊക്കെയില്ലേ?<<<<
http://mangalam.com/index.php/pdf/10/03/12/index.php?page=detail&nid=322675&lang=malayalam
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇത്രമാത്രം വാഴ്തപ്പെടാന്‍ നികേഷ് ആരാണ്? എന്താണ് കേരളീയ സമൂഹത്തിനു അദ്ദേഹത്തിന്റെ സംഭാവന?
ReplyDeleteചാനലുകളെ പാപ്പരാസി സംസ്കാരത്തിലേക്ക് വഴി നടത്തി എന്നതോ? ഇന്ത്യാവിഷനെ പോപ്പുലര്‍ ആകിയത് ഒരേയൊരു റജീന സംഭവമായിരുന്നു.
ഒരു അഭിസാരിക സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളെ ചൂണ്ടി അങ്ങേരും എന്നെ ഭോഗിച്ചു എന്ന് പറയുന്നതില്‍ കൂടുതല്‍ എന്ത് പ്രാധാന്യമാണ് അതിനുള്ളത്? പലതവണ അവള് വാക്ക് മാറ്റിയും മറിച്ചും പറഞ്ഞിട്ടുമുണ്ട്. കുഞ്ഞാലിക്കുട്ടി പരിശുദ്ധനാണോ അല്ലയോ എന്നതല്ല വിഷയം.
കഥാകൃത്ത് സഖറിയ പറഞ്ഞു: 'എട്ടു കൊല്ലം മുന്‍പ് ജോലി തരാമെന്ന കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പില്‍ ഞാന്‍ വീട് വിറ്റു രണ്ടു ലക്ഷം രൂപ കൊടുത്തു. എനിക്ക് ജോലിയും കിട്ടിയില്ല; വീടും പോയി' എന്നായിരുന്നു റജീനയുടെ മൊഴിയെങ്കില്‍ നമ്മുടെ പത്രങ്ങളില്‍ ഉള്‍പേജില്‍ രണ്ടു കോളം വാര്ത്തയിലൊതുങ്ങുമായിരുന്നു അത്. അതാകട്ടെ അത്രമേല്‍ സ്വീകര്യമാക്കിയത് അന്യന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ സാദാ വെമ്പിനില്ക്കുന്ന മലയാളി മന:ശാസ്ത്രവും.
നികേഷ് പറയുന്നത്, ഇത്തരം വാര്‍ത്തകള്‍ മാറ്റി നിറുത്തുന്ന മാധ്യമ സംസ്കാരം താന്‍ പൊളിച്ചെഴുതിയെന്നാണ്.
ശരിയാണ്, മാധ്യമങ്ങള്‍ അല്പസ്വല്പം നൈതികതയും ധാര്‍മ്മികതയുമൊക്കെ സൂക്ഷിച്ചിരുന്നു മുന്‍പ്. ഇക്കിളിപരതക്ക് വേണ്ടി ഒളിഞ്ഞു നോക്കുന്ന സംസ്കാരത്തിലേക്ക് മാധ്യമങ്ങളെ കൊണ്ട് പോയത് അദ്ദേഹത്തിന്റെ മഹത്തായ നേട്ടം തന്നെ.
തൊഴിലുടമയെ മാറ്റി നിര്‍ത്തി നിയന്ത്രണം കൈക്കലാക്കാന്‍ നികേഷിനു സാധിച്ചു എന്നത് നേര്. മുതലാളി ഇല്ലാത്തപ്പോ മാനേജരുടെ ദുര്‍ഭരണം എന്ന പോലെയായിരുന്നു അത്!
മുനീര്‍ വിട്ടുനിന്നതില്‍ പിന്നെ നികേഷ് എന്ന വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കായി അവിടെ പ്രാമുഖ്യം.
മാതൃഭൂമി അഭിമുഖത്തില്‍ നാം കാണുന്നത് 'അഹം ബ്രഹ്മം' ശൈലിയില്‍ സ്വയം പര്‍വതീകരിക്കുന്ന ഒരു നികേഷിനെയാണ്.
തന്റെ നേട്ടങ്ങള്‍ക്കായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍ ആദര്‍ശത്തിന്റെ പുറന്തോടിന്റെ സുരക്ഷ തേടുന്ന ഗിമ്മിക്. മറ്റൊന്നുമല്ല.
പക്ഷെ മാതൃഭൂമി കൂടുതല്‍ 'ജനകീയ'മാകുന്നതിന്റെ ഭാഗമായി മനോരമയുടെയോ ക്രൈമിന്റെയോ നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കവര്‍ സ്ടോറികള്‍.
ആരോപണങ്ങളെ ആഘോഷിക്കുന്നത് പുതിയ മാധ്യമ രീതിയാക്കി മാറ്റുന്നതില്‍ 'നിസ്തുല സേവനമാണ്' ഇന്ത്യ വിഷന്‍ വഴി നികേഷ് കുമാര്‍ ചെയ്തത്. പല വിവാദ വിഷയങ്ങളിലും ആരോപിക്കപ്പെടുന്നവരുടെ മനസികാവസ്തക്കോ വാര്‍ത്തയുടെ നിജസ്ഥിതിക്കോ ലവലേശം വില കല്പിക്കാത്ത കച്ചവടക്കണ്ണ് ഉണ്ടാക്കുന്ന മാറാമുറിവുകള്ക്ക് എന്ത് പ്രതിവിധിയാണ്,പ്രായശ്ചിത്തമാണ് നികേഷിനെപ്പോലുള്ളവര്ക്ക് ചെയ്യാനാവുക..കേരളത്തിലെ വാര്‍ത്താ അവതരണ രീതിക്ക് സവിശേഷ ശൈലി നല്കിയ ശ്രദ്ധേയനായ വ്യക്തിത്വം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന നികേഷ് തന്റെ കരിയറില്‍ ഇങ്ങനെ കരി തേച്ചത് എന്തിനാണാവോ?വ്യഭിചാരാരോപണങ്ങള്‍ തറവാട്ടിലെ കല്യാണം പോലെ മാധ്യമങ്ങള്‍ മുന്‍പിന്‍ നോക്കാതെ ആഘോഷിച്ചപ്പോഴും വര്‍ത്തമാനം പോലെയുള്ള ചില പത്രങ്ങളെങ്കിലും ഒരല്പം നീതിബോധം കാട്ടിയത് മറക്കുന്നില്ല.ഒരു നല്ല ചര്‍ച്ചക്ക് വേദിയുണ്ടാക്കിയ വള്ളിക്കുന്നിനു നന്ദി.
ReplyDeleteകാഴ്ച സൃഷ്ടിക്കുന്ന മായിക വലയത്തില്‍ വീഴുന്നവരാണ് ബഹുഭൂരിഭാഗവും
ReplyDeleteശബ്ദവും കാഴ്ചയും നല്കുന്ന മിഥ്യാ വിരുന്നുകള്‍ നമ്മുടെ സ്വീകരണ മുറിയിലും
തീന് മേശക്കരികിലും നിറഞ്ഞു നില്‍ക്കുകയാണ്. എല്ലാം ആര്‍ത്തിയോടെ വിഴുങ്ങുമ്പോഴാണ്
നികേഷുമാര് ഉണ്ടാവുക, റജീനമാര്‍ മുടിയഴിച്ചാടുക, 'ഒരു ജനതയുടെ ആത്മാവിഷ്കാരം' ചാനലുകളായി മാറുക!
@Noushad Kuniyil
ReplyDelete"ആക്ഷേപ ഹാസ്യത്തിലൂടെ , മൌലികമായ ചിന്തകളിലൂടെ പൊതു വിഷയങ്ങളില്‍ ഏറ്റവും ആദ്യം ഇടപെടുന്ന ബ്ലോഗര്‍ എന്ന നിലയില്‍ ബഷീര്‍ വള്ളിക്കുന്നിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണ്; ഇടപെടലുകള്‍ ശ്രദ്ധാര്‍ഹമാണ്."
എനിക്കാകെ കുളിര് കോരുന്നു നൗഷാദ്..
@ Bachoo : ചില വേറിട്ട നിരീക്ഷണങ്ങള്‍ ആണ് താങ്കള്‍ നടത്തിയിരിക്കുന്നത്. വളരെ ശ്രദ്ധേയമായ ഒരു കമന്റ് ആയി ഞാനിതിനെ കാണുന്നു.
'മമ്മൂട്ടിയെക്കാള്‍ സുന്ദരനെന്ന് തോന്നുന്ന നികേഷിന്റെ ഒരു സൂപ്പര്‍ ക്ലോസപ്പാണ് കവറില്‍ അടിച്ചു വെച്ചിരിക്കുന്നത്'എന്ന താങ്കളുടെ പോസ്റ്റിലെ രണ്ടാമത്തെ വാചകം തന്നെ താങ്കളും ഒരു ടിപ്പിക്കല്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്നു. അതിഭാവുകത്വത്തിന്റെ തമ്പുരാക്കാന്മാര്. സത്യമായാലും നുണയായാലും വിശേഷണത്തിന്റെ മസാലപുരട്ടാതെ ഇക്കൂട്ടര്‍ക്ക് എഴുതാനാകില്ല. പറയാനും (ദൃശ്യമാധ്യമക്കാരും തഥൈവ). കേരളത്തിലെ സമകാലിക വിവാദങ്ങളുടെയൊക്കെ അടിത്തറയും ഈ മാധ്യമ സംസ്കാരം തന്നെയാണ്. ഉള്ളത് ഉള്ളപോലെ പറയാനും എഴുതാനും കഴിയുന്ന മാധ്യമ വര്‍ഗത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അവാര്ഢുകള് കൊണ്ടു ജീവിച്ചു എന്ന ബ്രഹ്മാണ്ഡ ഗീര്‍വാണം മാതൃഭൂമിയിലൂടെ അടിച്ചുവിട്ട നികേഷിനെ അതിന്റെ പേരില്‍ വിമര്ശിക്കുമ്പോഴെങ്കിലും അല്പം കൂടി ശ്രദ്ധ ബഷീറിനും ആവാമായിരുന്നു. പോട്ടെ, പറഞ്ഞിട്ടും കാര്യമില്ല, താങ്കളും ഒരു മാധ്യമ പ്രവര്‍ത്തകനല്ലെ...
ReplyDelete:) :(
ReplyDeleteവരൂ അറിയൂ എന്താണ് ബൂള്‍ഷിറ്റ്?ബൂള്‍ഷിറ്റ് ഏ?
ReplyDelete@ viewpoint
ReplyDelete'മമ്മൂട്ടിയെക്കാള്‍ സുന്ദരനെന്ന് തോന്നുന്ന നികേഷിന്റെ ഒരു സൂപ്പര്‍ ക്ലോസപ്പാണ് കവറില്‍ അടിച്ചു വെച്ചിരിക്കുന്നത്'എന്ന താങ്കളുടെ പോസ്റ്റിലെ രണ്ടാമത്തെ വാചകം തന്നെ താങ്കളും ഒരു ടിപ്പിക്കല്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്നു. അതിഭാവുകത്വത്തിന്റെ തമ്പുരാക്കാന്മാര്"
ഇഷ്ടപ്പെട്ടു അളിയാ.. ഇഷ്ടപ്പെട്ടു.. നേരില്‍ കാണുമ്പോള്‍ ഒരു ചായ വാങ്ങിച്ചു തരാം.. കുടിക്കാതെ പോകരുതേ..
തീര്‍ച്ചയായും അളിയാ ചായ കുടിക്കാം....പക്ഷേ ഇതങ്ങ് ലഡാക്കില്‍ നിന്ന് കൊണ്ട് വന്ന ചായപ്പൊടി കൊണ്ടുണ്ടാക്കിയ അതി വിശിഷ്ടമായ ചായയാണെന്നങ്ങ് വച്ച് കാച്ചിയേക്കരുത്... അല്ല പിന്ന..
ReplyDeleteആയിക്കോട്ടെ!
ReplyDeleteഹല്ല പിന്നെ!
Off topic.
ReplyDeleteThat there is a sectarian character hiding inside VS Achudanandhan has never been a secret. For those who doubted it saw the cat inside bulging out a few years ago when he made his now infamous remark that most of the students from Malappuram get passed the exam through illegal methods.
Now alas, one gets the shock of a lifetime when one realizes that it’s not only a sectarian that lives inside V.S but it’s the ghost of Narendra Modi himself. His idiotic statement today that an organization is trying to make India, kerala a muslim majority state should have put the party into shame. But not at all. This writer has no sympathy at all for that lunatic fringe outfit. But can a CM make such a statement with such cynical connotations? Why is this happening? Is it because the party has discovered that this is the easiest way to capture votes? CPM’s agenda is coming out in the open. Shameless communal polarization to garner votes, and this is going to become the darkest period of this party’s history. A party which is supposed to stand for secularism, equality and humanity. “Gods own country” has become one of nuts’ own country.
Basheer Saahib. I am looking forward for a timely exposing post from you on VS’ outrageous statement.
@ Salam Pottengal
ReplyDelete....But can a CM make such a statement with such cynical connotations? Why is this happening? Is it because the party has discovered that this is the easiest way to capture votes? CPM’s agenda is coming out in the open. Shameless communal polarization to garner votes, and this is going to become the darkest period of this party’s history. A party which is supposed to stand for secularism, equality and humanity. “Gods own country” has become one of nuts’ own country.
Basheer Saahib. I am looking forward for a timely exposing post from you on VS’ outrageous statement.
I WOULD LIKE TO UNDERSIGN ON YOUR COMMENTS... THE REAL COLOUR OF VS MUST BE UNVEILED,,,
Off Topic
ReplyDelete@ salam pottengal
& Noushad Kuniyil
ധൃതിയില്‍ ഒരു ചെറിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
വി എസ്, വിവരക്കേടിന് ഒരതിരുണ്ട്.
"ആക്ഷേപ ഹാസ്യത്തിലൂടെ , മൌലികമായ ചിന്തകളിലൂടെ പൊതു വിഷയങ്ങളില്‍ ഏറ്റവും ആദ്യം ഇടപെടുന്ന ബ്ലോഗര്‍ എന്ന നിലയില്‍ ബഷീര്‍ വള്ളിക്കുന്നിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണ്; ഇടപെടലുകള്‍ ശ്രദ്ധാര്‍ഹമാണ്."
ReplyDeleteഎനിക്കാകെ കുളിര് കോരുന്നു നൗഷാദ്..
ഇതാണോ ബ്ലോഗെഴുത്ത്??? ഇതിലും നല്ലത് ചന്ദ്രിക വായിക്കുന്നതല്ലെ?? ആക്ഷേപ ഹാസ്യം പോലും...ഹഹഹ..എനിക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല.
നിന്റെ ബഹുമാനപ്പെട്ട ‘കുട്ടി’ എത്ര ശമ്പളം തരുന്നുണ്ട് തനിക്ക് ഇതു എഴുതുന്നതിനു??
കുഞ്ഞാലിക്കുട്ടു ആരാണെന്നും, മുനീര്‍ ആരാണെന്നും ഒക്കെ നിക്ഷ്പക്ഷ്മായി രാഷ്ട്രീയത്തെ വിലയിരുത്തുന്ന ഏതൊരു മലയാളിക്കും അറിയാം...
താന്‍ എത്ര തന്നെ തലകുത്തി, ഉറക്കമിളച്ച് ബ്ലോഗെഴുതിയാലും അതൊന്നും മാറാന്‍ പോകുന്നില്ല.
ഞങ്ങളെ പോലുള്ളവരെ സംബന്ദിച്ചെടുത്തോളം തന്റെ കുട്ടിയും, പിണറായിയും, കെ.മുരളീധരനും, കോടിയേരിയും ഒക്കെ ഒരു നാണയത്തിന്റെ വശങ്ങള് മാത്രമാണ്.
തനിക്ക് ധൈര്യമുണ്ടെങ്കില്‍ ഇവരൊക്കെ ചേറ്ന്നുള്ള ബിസിനസ്സ് കൂട്ട് കെട്ടിനെ കുറിച്ച് എഴുത്. അവിടെ കാണിക്കു തന്റെ ദേശ സ്നേഹവും, ആക്ഷേപ ഹാസ്യവും...
ദൈവം രക്ഷിക്കട്ടെ.
സഹീറ് അബ്ദുല്ല.
ദോഹ, മൊബൈല്‍: +974 7393972
സഹീര്‍ അബ്ദുള്ള :
ReplyDeleteഈ ബ്ലോഗിലെ വ്യത്യസ്ത പോസ്റ്റുകള്‍ക്ക് താങ്കളുടെ കമന്റുകള്‍ ഞാന്‍ വാഴിച്ചു ..
താങ്കള്‍ക്കു അസൂയ മൂത്ത് ബ്രാന്തായത് ആണോ യീന്‍ ഒരു സംശയം ഉണ്ട് .
അങ്ങിനെ യാണെങ്കില്‍ തായേ പറയുന്ന കാര്യങ്ങള്‍ മൂന്ന് നേരം വായിച്ചാല്‍ മതി .
1.സത്യം നമ്മുടെ ശത്രുവിന്റെ അടുതാനെങ്കിലും അന്ഗീകരിക്കുക
2. കാര്യങ്ങളെ നിക്സ്പക്ഷ മായിട്ട് വിശകലനം ചെയ്യുക .
3 . ബഷീറിനെ പോലെ ഫേമസ് ആകണമെങ്കില്‍ (താങ്കളുടെ വരെരു പോസ്റ്റിലെ കമന്റില്‍ ഫേമസ് ആകാന്‍ വേണ്ടി യാണ് ഇങ്ങിനെ പോസ്റ്റ് ഇടുന്നത് എന്ന് പറയുന്നുണ്ട് ) ഒരു ബ്ലോഗ് തുടങ്ങികോളൂ എന്നിട്ട് നമ്മളെയൊക്കെ ക്ഷനിചോളൂ നമ്മള് കമന്റിചോളം .
തന്തയ്ക്കു പിറന്ന മകന്!
ReplyDeleteഎന്നാലും ബഷീര്‍ക്കാ, "കണ്ണൂരുകാരുടെ ബള്‍ബ് അല്പം താമസിച്ചേ കത്തൂ.." എന്ന പ്രയോഗം എന്റെ മര്‍മ്മം കലക്കി കേട്ടോ..
വളരെ നന്നായി ..എന്നാലും ഇപ്പോള്‍ വര്‍ത്തമാനം പത്രം എന്തായി ബഷീര്‍ക്ക?"നികേഷ് മാതൃഭൂമിയില്‍ ചേര്‍ന്നാല്‍ സ്വന്തം അച്ഛനെ വരെ തീവ്രവാദി ആക്കിക്കളയും അല്ലെ?
ReplyDeleteപാവം കുഞ്ഞാലിക്കുട്ടി സാഹിബ്..
ReplyDeleteപാവം നീകേഷ്
പാവം റജീനകള്..!!
ജനം വലഞ്ഞു,
ഇനി പുതു ചാനലും സഹിക്കണമല്ലോ
ജെര്‍ണലിസം പാസായി വരുന്ന കുട്ടികള്‍ വിവിധ എണ്ട്രന്സുകള് എഴുതി പാസാവാതെ വന്നതിനാല്‍ അവസാനം തിരഞെടുത്ത വഴിയാണ് ജേര്ണലിസമെന്നത് അതിനാല്‍ തന്നെ അവരില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത് പോലെ വാര്‍താ പ്രാധാന്ന്യമുള്ള വിഷയങ്ങള്‍ കിട്ടിയെന്ന് വരില്ല ,ഇങിനെ പോകുന്നു നികേശ്ജിയുടെ പരിഭവം ,അതിനാല്‍ നികേശ്ജി പുത്തന്‍ ജേര്‍ണലിസത്തെ കുറിച്ച് തുടങ്ങാന്‍ പോകുന്ന 'ഇസ്കൂളിലേക്ക്'പ്രവേശനം ആഗ്രഹിക്കുന്ന വിദ്ദ്യാഥികള് ഇനി പറയാന്‍ പോകുന്ന പരീക്ഷകള്‍ പാസായ സേര്‍ട്ടിഫിക്കറ്റുമായി നേരില്‍ കാണേണ്ടതാണ്,
ReplyDeleteപ്രൈമറി ക്ലാസില്‍ നിന്നും കൂട്ടുകാരന്റെ മരിച്ച തന്തയ്ക് പ്രാര്ഥനയ്ക് നിന്ന നേരം നോക്കി മൈകിലൂടെ എല്ലാവരും കേള്കെ വിളിച്ചതിന്റെ ,അല്ലെങ്കില്‍ മൈകിലൂടെ റ്റീചറുടെ തന്തക്ക് വിളിച്ചതിന്റെ ദ്ര്സ്സാക്ഷി വിവരണം ,സ്കൂള്‍ അറ്റസ്റ്റ്ചെഇത്.. ഹൈസ്കൂള്‍ തലത്തില്‍ വാറ്റ് കേറ്റി കിറുങ്ങി പെണ്പിള്ളരുടെ മൂത്രപുരയുടെ പിന്നില്‍ കുനിഞ്ഞ് നിന്നത് കൈയ്യോടെ പിടിച്ചത് തെളിയിക്കുന്ന സ്കൂള്‍ സേര്‍ട്ടിഫിക്കറ്റ്,ഇനി പോലീസ് ക്ലിയറന്‍സാണ്,ഒന്നിലതികം തവണ രാത്രിയുള്ള എത്തിനോട്ടം നാട്ടുകാര്‍ കൈയ്യോടെ പിടിച്ച് പൊതിരെ തല്ലി സ്ഥലം പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്, വേറെ,ഹോട്ടലിലെ കിടപ്പറ രംഗങ്ങളുടെ ഒളികേമറ ദ്ര്ശ്യം ചൂട് ഒട്ടും ചോര്ന്നുപോകാതതിന്റെ രണ്ട് കോപ്പി,മോബൈല്‍ കേമറവച്ച് ഷൂട്ട് ചൈയ്ത കുളി സീന്‍ വണ്‍ ജി ബി ,എനി നിങ്ങള്‍ ഒരു ജേര്‍ണലിസ്റ്റാവാന്‍ യോഗ്യനാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ പറ്റെണമെങ്കില് നിങ്ങളുമായി ഏറ്റവും അടുത്ത ബന്തമുള്ളവരുടെ കിടപ്പാ രംഗങ്ങള്‍ പകര്താന്‍ പറ്റിയാല്‍ മേല്‍ പറഞ്ഞ യോഗ്യതയില്ലെങ്കിലും നിങ്ങളെ പരിഗനിക്കപ്പെടും കാരണം ലോലമായ വിഗാരം വാര്തയുടെ ശക്തിയെ തളര്തില്ല എന്ന് നിങ്ങള്‍ തെളിയിച്ചു കഴിഞ്ഞു,പിന്നെ പോരുമ്പോള്‍ താമസിക്കാനുള്ള തയ്യാറെടുപ്പോടെ വരണം ഒര്‍ക്കുക അടിവസ്ത്രങ്ങള്‍ നിരോദിച്ചിരിക്കുന്നു,
റെജീനയുമായി അഭിമുഖം നടത്തി എന്നത് കൊണ്ട്, റജീന പറയുന്നതെല്ലാം സത്യമാണെന്ന് നികേഷ് സമ്മതിക്കുന്നു എന്ന് അതിനര്തമില്ല, കെ.എം.റോയി യുടെ അഭിപ്രായം തികച്ചും പരിഹാസ്യമാണ്, ബഷീര്‍ വല്ലിക്കുണ്ണ് ദയവു ചെയ്തു ഇത്തരം പക്ഷപാതപരമായ ബ്ലോഗുഗള്‍ എഴുതരുത് എന്ന് വീനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഒരാള്‍ അയാളുടെ അഭിപ്രായം തുറന്നു പറയുമ്പോള്‍ അതിനെ വിമര്‍ശിക്കാനുള്ള അവകാശം തീര്‍ച്ചയായും നമുക്കുണ്ട്. പക്ഷെ, നമുക്കിഷ്ടമില്ലാത്ത അഭിപ്രായങ്ങള്‍ പറഞ്ഞതുകൊണ്ട് ഒരാളെ ഭ്രാന്തനെന്നു വിളിക്കുന്നത് സംസ്കാരമുള്ളവര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല.
ReplyDeleteകെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കളഞ്ഞിട്ടു ഡി.ഐ.സി പ്രസിഡന്റ് ആകാന്‍പോയ കെ. മുരളീധരന്റ്റേ അവസ്ഥ വരാണ്ടിരുന്നാ മതിയാരുന്നു..
ReplyDeleteTo be or not To be.. if kunjali molested an immatured girl.. not allah we should punish him... allah will do his part later... dont try to justify such persons.
ReplyDeleteThis comment has been removed by the author.
ReplyDelete:)
ReplyDelete