പ്രമുഖ മതപുരോഹിതനായ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ രാഷ്ട്രീയ നിലപാടുകളെ വിശകലനം ചെയ്ത് കൊണ്ട് തിരഞ്ഞെടുപ്പിന് ഏതാണ്ട് മൂന്നാഴ്ച മുമ്പ് ഞാനെന്റെ ഫെയ്സ്ബുക്ക് പേജിൽ ചെറിയൊരു കുറിപ്പിട്ടിരുന്നു. അതിപ്രകാരമായിരുന്നു.
കാന്തപുരം പൊളിട്രിക്സ് - മൂന്ന് പോയിന്റുകൾ.
1) ലീഗിനോ യു ഡി എഫിനോ കാന്തപുരം മുസ്ലിയാർ ഗ്രൂപ്പിന്റെ വോട്ട് കിട്ടില്ല. പണ്ടും കിട്ടിയിട്ടില്ല, ഇനിയും കിട്ടില്ല. അതൊരു കേഡർ സ്വഭാവമുള്ള ഗ്രൂപ്പാണ്. വർഷങ്ങളായി അവർക്ക് അവരുടെതായ ഒരു വോട്ട് പോളിസിയുണ്ട്. ലീഗിനെതിരായ നിലപാടാണ് ആ പോളിസിയുടെ ആണിക്കല്ല്. ഇ. കെ ഗ്രൂപ്പ് സുന്നികൾ ലീഗിന്റെ കൂടെയുള്ളിടത്തോളം കാലം അവർ ലീഗിന്റെ കൂടെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ലീഗ് / യു ഡി എഫ് നേതാക്കൾ ഉസ്താദിനെ കാണാൻ പോയിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അത്തരം സന്ദർശനങ്ങൾ മുസ്ലിം സമുദായ പ്രീണനത്തിന്റെ പേരിൽ ബി ജെ പി ക്ക് കുറച്ച് വോട്ട് കൂടുതൽ കിട്ടാൻ സഹായിക്കും എന്ന് മാത്രം.
2) എൽ ഡി എഫ് നേതാക്കൾ മുസ്ലിയാരെ കണ്ടാലും ഇല്ലെങ്കിലും അവരുടെ വോട്ട് എൽ ഡി എഫിന് പണ്ടും കിട്ടിയിട്ടുണ്ട്, ഇനിയും കിട്ടും. മുസ്ലിയാരെ വെറുതേ കാണാൻ പോയി പേര് ചീത്തയാക്കേണ്ട കാര്യമില്ല എന്നർത്ഥം. മാത്രമല്ല, മുസ്ലിയാരെ കാണാൻ പോയാൽ മറ്റൊരു ദോഷവുമുണ്ട്. കേഡർ സ്വഭാവം ഇല്ലെങ്കിലും കാന്തപുരം ഗ്രൂപ്പിന്റെ പത്തിരട്ടി വോട്ടുള്ള ഇ കെ സുന്നികളിൽ ചിലരുടെയെങ്കിലും വോട്ട് (സ്ഥാനാർഥിയുടെ ഗുണം കൊണ്ടോ പ്രാദേശിക പ്രശ്നങ്ങളുടെ പേരിലോ) എൽ ഡി എഫിന് കിട്ടാനുള്ള സാധ്യതയുണ്ടെങ്കിൽ അത് ഇല്ലാതായി കിട്ടും എന്നതാണത്.
3) പ്രധാന പോയിന്റ് ഇതാണ്, മുസ്ലിയാർ ഏതെങ്കിലും ലീഗ് സ്ഥാനാർത്ഥിയെ തോല്പിക്കണം എന്ന് പറഞ്ഞാൽ വയാഗ്ര കുടിച്ചത് പോലെ ഉറങ്ങിക്കിടക്കുന്ന ലീഗുകാർ പോലും സടകുടഞ്ഞ് എഴുന്നേൽക്കും. പിന്നെയൊരു തകർപ്പൻ പെർഫോൻസാണ് നടക്കുക. അതോടെ ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കൂടും. മുസ്ലിയാർ ജയിപ്പിക്കണം എന്ന് പറഞ്ഞ് ദുആ ചെയ്ത സ്ഥാനാർത്ഥികൾ എട്ട് നിലയിൽ പൊട്ടുന്നതും (ഉദാ:- 2009 ലോക്സഭ തിരഞ്ഞെടുപ്പിൽ ഹുസൈൻ രണ്ടത്താണി) ഇതേ 'വയാഗ്ര ശാസ്ത്രം' മൂലമാണ്. എല്ലാവർക്കും നന്ദി, നല്ല നമസ്കാരം.
റിസൾട്ട് വന്നപ്പോൾ ഈ കുറിപ്പിലെ അവസാന പോയിന്റിൽ സൂചിപ്പിച്ചത് പോലെക്കെ തന്നെ സംഭവിച്ചു. കാന്തപുരം ഉസ്താദ് തോൽപ്പിക്കണമെന്ന് പ്രഖ്യാപനം നടത്തുകയും അണികൾ ജീവന്മരണ പോരാട്ടം നടത്തി തോൽവി ഉറപ്പാക്കുകയും ചെയ്ത ഷംസുദ്ദീൻ പന്ത്രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയക്കൊടി പാറിച്ചു. കഴിഞ്ഞ തവണ കിട്ടിയത് എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. സംസ്ഥാനമൊട്ടാകെ ഇടതുപക്ഷ തരംഗം ആഞ്ഞടിക്കുകയും കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ ലീഗ് നേതാക്കൾ പോലും ഇത്തവണ തോല്‍ക്കുകയും ചെയ്തപ്പോഴാണ് ലീഗിന്റെ ഒരു എം എൽ എ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നത്. മുസ്ലിയാരുടെ നാക്കിന്റെ കറാമത്ത് നോക്കണേ. ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് എം എൽ എ ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് മുസ്ലിയാർ പടനീക്കം നയിച്ചത്.
എന്ത് വില കൊടുത്തും ഷംസുദ്ദീനെ തോൽപിക്കുമെന്നായിരുന്നു ഉസ്താദിന്റെ പ്രഖ്യാപനം. ഉസ്താദൊന്നു പറഞ്ഞാൽ ഭൂമിയിൽ പിന്നെ അതിനെതിരായി ഒന്നും സംഭവിക്കില്ല എന്നാണ് അണികൾ പറയാറുള്ളത്. അതുകൊണ്ട് തന്നെ ഈ വെല്ലുവിളിയിൽ പരാജയപ്പെട്ടാൽ പിടിച്ചു നില്ക്കാൻ പാടാണെന്ന് മനസ്സിലാക്കിയ കാന്തപുരം ശിഷ്യന്മാർ ഷംസുദ്ദീന്റെ പരാജയം ഉറപ്പ് വരുത്താൻ തെല്ലൊന്നുമല്ല വിയർപ്പൊഴുക്കിയത്. പള്ളികളും മദ്രസകളും മതപരമായ എല്ലാ വേദികളും ഇതിനായി ഉപയോഗിച്ചു. കേരളം മുഴുക്കെയുള്ള പ്രവർത്തകന്മാർ മണ്ണാർക്കാട്ടേക്ക് ഒഴുകി. തലപ്പാവ് ധരിച്ച മുസ്ലിയാർ കുട്ടികൾ വിശുദ്ധ ഖുർആനുമായി വീടുകൾ കയറിയിറങ്ങി. ഷംസുദ്ദീനെതിരെ വോട്ട് ചെയ്യുമെന്ന് സ്ത്രീകളെക്കൊണ്ട് ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചതായിപ്പോലും റിപ്പോർട്ടുകൾ വന്നു. ഗൾഫിൽ വ്യാപകമായി മണ്ണാർക്കാട്ട് ഫണ്ട് കളക്ഷൻ നടന്നു. ഉസ്താദിന്റെ അഭിമാനം കാക്കാനുള്ള പിരിവാണെന്നാണ് പറയപ്പെട്ടത്. മക്ക മദീന തീർത്ഥാടന യാത്രകൾ പോലും പ്രചാരണത്തിനായി ഉപയോഗിച്ചു. സൗദിയിൽ ഇത്തരമൊരു യാത്രാ സംഘത്തിൽ പ്രചാരണം നടത്തിയതിന്റെ പേരിൽ വാക്ക് തർക്കവും കയ്യേറ്റവുമുണ്ടായി.വെല്ലുവിളി പ്രസംഗങ്ങളും പ്രാർത്ഥനാ സദസ്സുകളും നിരന്തരം നടത്തി. ഉസ്താദ് പ്രാർത്ഥിച്ചത് കൊണ്ട് പോളിംഗ് ബൂത്തിൽ മലക്കുകൾ വന്ന് വോട്ട് ചെയ്യുമെന്ന് പോലും പ്രചരിപ്പിച്ചു. ചുരുക്കത്തിൽ പതിനെട്ടല്ല മുപ്പത്തെട്ടടവും പയറ്റിയാണ് കാന്തപുരം ഗോഥയിൽ നിറഞ്ഞു നിന്നത്. ഷംസുദ്ദീന്റെ വിജയം കപട പൌരോഹിത്യത്തിന്റെ തലമണ്ടയിൽ എത്ര ശക്തമായാണ് കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണമെങ്കിൽ ഈ മുന്നൊരുക്കങ്ങളുടെ കഥയറിഞ്ഞേ പറ്റൂ.. മുസ്ലിം സമൂഹം ഇത്തരം പൌരോഹിത്യത്തിന്റെ ജല്പനങ്ങളെ കാർക്കിച്ചു തുപ്പാൻ കാണിച്ച തന്റേടം ചരിത്രത്തിന്റെ ഭാഗമാണ്.
എത്ര മുകളിലേക്ക് എറിഞ്ഞാലും പൂച്ച നാല് കാലിലേ വീഴൂ എന്ന് പറഞ്ഞ പോലെ ആറ്റം ബോംബ് പൊട്ടിയ പോലെ വന്ന റിസൾട്ടിന് ശേഷവും മുസ്ലിയാർ പഴയ തന്ത്രം പയറ്റാൻ നോക്കി. മണ്ണാർക്കാട്ട് ഒഴികെ ബാക്കിയെല്ലായിടത്തും ഞങ്ങൾ അനുഗ്രഹിച്ച സ്ഥാനാർത്ഥികളെല്ലാം ജയിച്ചു എന്നാണ് പ്രസ്താവന ഇറക്കിയത്. പലരേയും പരാജയപ്പെടുത്തി എന്നും. രാജവെമ്പാല കടിച്ചു ചത്ത ആളെ കുഴിച്ചിടാൻ കൊണ്ടുപോകുമ്പോൾ 'ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന്' നീർക്കോലി പറഞ്ഞ പോലെ. ഏതായാലും ഉസ്താദ് അനുഗ്രഹിച്ച പാവം നികേഷിന്റെ ഫോട്ടോ മാത്രം ഈ പോസ്റ്റിനൊപ്പം കിടന്നോട്ടെ.
ഏത് തിരഞ്ഞെടുപ്പിലും സമർത്ഥമായി എട്ടുകാലി മമ്മൂഞ്ഞ് കളിച്ചിരുന്ന മുസ്ലിയാർ ഇത്തവണ ശരിക്കും പെട്ടു എന്നർത്ഥം. അണിയറയിൽ സമർത്ഥമായി പ്ലാൻ ചെയ്ത് ആളും തരവും നോക്കി രഹസ്യ നിർദേശങ്ങളിലൂടെ തങ്ങളുടെ ഓരോ വോട്ടും പോൾ ചെയ്യിക്കുന്ന രീതിയാണ് ഇത്രനാളും സ്വീകരിച്ചിരുന്നത്. ഫലപ്രഖ്യാപനം വന്ന് കഴിഞ്ഞാലുടാൻ ജയിച്ചു വരുന്നത് ആരായാലും "അത് ഞമ്മളുടെ വോട്ടാണ്" എന്ന് പ്രസ്താവന നടത്തും. അങ്ങിനെ നാട്ടിലെ എല്ലാ അവിഹിത ഗർഭങ്ങളും ഏറ്റെടുക്കുന്ന മമ്മൂഞ്ഞിനെപ്പോലെയാവുകയായിരുന്നു ഇതുവരെയുള്ള പോളിസി. പക്ഷേ ഇത്തവണ അബദ്ധവശാൽ പരസ്യപ്രസ്താവന നടത്തി കുടുങ്ങി. കാവ്യാ മാധവന്റെ മുടിയേക്കാൾ നീളമുള്ള ഒരു മുടി എവിടെനിന്നോ കൊണ്ട് വന്ന് അത് പ്രവാചകന്റെതാണെന്ന് പറഞ്ഞ് കാശുണ്ടാക്കാൻ ശ്രമിച്ച ഇത്തരം പുരോഹിതന്മാരെ മുസ്ലിം സമുദായം തന്നെ പുറം കാല് കൊണ്ട് അടിക്കുമ്പോൾ അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഷംസുദ്ദീൻ അടിച്ചിരിക്കുന്നത് കപട പൌരോഹിത്യത്തിന്റെ പത്തിയിൽ തന്നെയാണ്. ഇനിയൊരിക്കലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തല പൊക്കാൻ കഴിയാത്തത്ര ശക്തമായ അടി.
ജനാധിപത്യ വ്യവസ്ഥക്ക് ഒരു സൗന്ദര്യമുണ്ട്. ആ സൗന്ദര്യം സാമൂഹ്യ നിലപാടുകളുടെയും വീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ രാഷ്ട്രീയ നയനിലപാടുകളുടെ മാറ്റുരയ്ക്കുക എന്നതാണ്. മതമുള്ളവനും ഇല്ലാത്തവനും അതിൽ ഭാഗഭാക്കാകാം. തലപ്പാവ് ധരിച്ച മുസ്ലിയാർക്കും ളോഹയിട്ട പുരോഹിതനും കാഷായ വസ്ത്രം ധരിച്ച സന്യാസിക്കുമെല്ലാം അതിൽ പങ്കെടുക്കാം. പക്ഷേ മതത്തേയും മതത്തിന്റെ ആരാധാന സംവിധാനങ്ങളേയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് സമൂഹത്തിന്റെ മൊത്തം താളം തെറ്റിക്കരുത്. ഇന്ത്യ പോലൊരു ബഹുസ്വര ബഹുമത സമൂഹത്തിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നാറിയ രാഷ്ട്രീയ കളികളിലേക്ക് ഉസ്താദുമാരും പാതിരിമാരും സന്യാസിമാരും ഇറങ്ങിയാൽ സമൂഹത്തിലുള്ള അവരുടെ നിലയും വിലയും കാക്ക തൂറും. അതാണിവിടെ സംഭവിച്ചത്. മണ്ണാർക്കാട്ട് തിരഞ്ഞെടുപ്പ് ഇത്തരം കപട പുരോഹിതന്മാർക്കും സന്യാസിമാർക്കും എന്നും ഓർമയിൽ സൂക്ഷിക്കാനുള്ള ഒരു പാഠമായിരിക്കട്ടെ.
Recent Posts
ചെമ്മണ്ണൂർ പീഡനം : മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ?
ആ പരിപ്പ് ഇവിടെ വേവില്ല മോനേ
കനയ്യ ഒരു പ്രതീക്ഷയാണ്
Related Posts
തിരുകേശപ്പള്ളി: വൈ ദിസ് കൊലവെറി?
പിണറായിക്കൊരു റെഡ് സല്യൂട്ട്!
ഷംസുദ്ദീൻ അടിച്ചിരിക്കുന്നത് കപട പൌരോഹിത്യത്തിന്റെ പത്തിയിൽ തന്നെയാണ്. ഇനിയൊരിക്കലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തല പൊക്കാൻ കഴിയാത്തത്ര ശക്തമായ അടി.
ReplyDeleteതകർന്നടിഞ്ഞത് പൗരോഹിത്യത്തിന്റെ അഹന്ത" എന്ന ക്യാപ്ഷൻ നൽകാൻ എന്തെങ്കിലും സാധുതയുണ്ടോ.....? അത് വലിയ തെറ്റാണു.... നിരവധി ഇസ്ലാമിക സംഘടനകളും, പ്രസ്ഥാനങ്ങളും, പണ്ഡിത വരേണ്യരും ഉൾപ്പെടുന്ന സമുദായത്തിലെ പുകഞ്ഞ കൊള്ളി" എന്നറിയപ്പെടുന്ന കാന്തപുരത്തെ പ്രതിരോധിച്ചത് ലീഗിന്റെ രാഷ്ട്രീയം മാത്രമല്ല......ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ ജാഗ്രത കൊണ്ടു കൂടിയാണു ......അവരാരും നേരിട്ടു രാഷ്ട്രീയത്തിൽ ഇടപെടുന്നവരായിരുന്നില്ല......കാന്തപുരം ഒരു സംഘടനയുടെ മാത്രം പുരോഹിതനോ, നേതാവോ ഒക്കെയാണ്....ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ അയാൾ ഒന്നുമല്ല ...അതിനാൽ താകളുടെ എന്തെങ്കിലും അജണ്ടകൾ ദ്യോതിപ്പിക്കാൻ വണ്ടി ഉള്ളത് ആയിരുന്നാലും ശരി ഈ ടൈറ്റിൽ പിൻ വലിക്കണം....!
Deleteമറ്റൊന്നു ഇയാളുടെ ഈ നശിച്ച പിന്തുണ കാരണം ഉറപ്പായും ഞങ്ങൾ ഇടതുപക്ഷത്തിനു കിട്ടേണ്ടിയിരുന്ന പെരിന്തൽമണ്ണയും, മങ്കടയുമുൾപ്പെടെ എട്ടോളം സീറ്റുകളാണു നഷ്ടമായത്.....
മുടി ആൽബം
ReplyDeleteമൂന്ന് കെട്ടു മുടികൾ ......അതും ഇത്രയും നീളം ....ചരിത്രത്തിൽ ആര്‍ക്കും പ്രവാചകൻ (സ) യോട് ചേര്‍ക്കാൻ പറ്റാത്ത മുടി കൊണ്ട് വന്ന കാന്തപുരം ചെയ്തത് ഏറ്റവും വലിയ പ്രവാചക നിന്ദ ....
മുസ്ലിങ്ങളുടെ ദീനും ദുനിയാവും കൊള്ള യടികുന്ന ഇത്തരക്കാരെ തിരിച്ചറിയാത്തവർ ഇനിയെങ്കിലും തിരിച്ചറിയുക !!!!!!!
You predicted I'll faith of this pseudo well in advance in fb post. Thank you
ReplyDeleteമണ്ണാർക്കാട്ട് ഒഴികെ ബാക്കിയെല്ലായിടത്തും ഞങ്ങൾ അനുഗ്രഹിച്ച സ്ഥാനാർത്ഥികളെല്ലാം ജയിച്ചു എന്നാണ് പ്രസ്താവന ഇറക്കിയത്. പലരേയും പരാജയപ്പെടുത്തി എന്നും. രാജവെമ്പാല കടിച്ചു ചത്ത ആളെ കുഴിച്ചിടാൻ കൊണ്ടുപോകുമ്പോൾ 'ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന്' നീർക്കോലി പറഞ്ഞ പോലെ.
ReplyDeleteബഷീര്കാ, അടിക്കുമ്പോൾ ഇങ്ങനെ അടിക്കണം. പോസ്റ്റെന്നു പറഞ്ഞാൽ എജ്ജാതി പോസ്റ്റ്.
ReplyDeleteരാജവെമ്പാല കടിച്ചു ചത്ത ആളെ കുഴിച്ചിടാൻ കൊണ്ടുപോകുമ്പോൾ 'ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന്' നീർക്കോലി പറഞ്ഞ പോലെ. ha ha super
ReplyDeleteമൂരിയും മുജാഹിദും ജിന്നും ചെകുത്താനും സംഘിയും ചേർന്ന അവിഹിത വേഴ്ച്ചയിലാണ് ശംസുദ്ധീൻ ജയിച്ചത്
ReplyDeleteഒസ്താദിന്റെ ബല്ല്യ ബല്ല്യ കറാമത്തുകള്‍ക്ക് അതിനെയൊന്നും മറികടക്കാന്‍ ശേഷിയില്ലേ,,പോരാത്തതിന് ബയാര്തങ്ങളും മുള്ളൂര്‍ക്കരയും രംഗം കൊഴുപ്പിച്ചപ്പോള്‍,,,,,ബയാര്തങ്ങളെ മുട്ടകെട്ടത് മിച്ചം,,,
Deleteമണ്ണാര്‍ക്കാട് കഥ തീര്‍ന്നിട്ടില്ല !
ReplyDelete------------------------------------------------------
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അണിയറ കളികള്‍ കളിക്കാന്‍ സുന്നികള്‍ പാകമായിട്ടില്ല . അല്ലെങ്കില്‍ നേരും നെറിയും കെട്ട ആ കളികള്‍ അവര്‍ക്ക് ഇണങ്ങുന്നതല്ല . കല്ലാംകുഴിയില്‍ രണ്ടു സുന്നി പ്രവര്‍ത്തകരെ കൊന്നവരെ എല്ലാ നിലക്കും സഹായിച്ച ശംസുദ്ധീനെ തോല്‍പ്പിക്കണം എന്ന് , കാന്തപുരം ഉസ്താദ് ആഹ്വാനം ചെയ്തത് , ശരിയായില്ല എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല . കാരണം അഴിമതി നടത്തിയവരും , അക്രമികള്‍ക്ക് കൂട്ട് നിന്നവരും , ജനങ്ങളോട് ബാധ്യത നിറവേറ്റാന്‍ കഴിയാത്തവരും തോല്ക്കേണ്ടവര് തന്നെയാണ് . ജനാധിപത്യ രീതിയില്‍ നടക്കുന്ന ഇലക്ഷന് മൂലം ,അത്തരക്കാര്‍ എപ്പോഴും പരാജയപ്പെട്ടെന്നിരിക്കില്ല . കുറെ പേരെ മാറ്റി നിര്‍ത്താന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞാലും ജനം ആഗ്രഹിച്ചിട്ടും തോല്‍ക്കാത്ത എത്രയോ പേര് ഉണ്ട് . ഈ ഇലക്ഷന് റിസള്‍ട്ട് നോക്കിയാലും അത് മനസ്സിലാക്കാന്‍ കഴിയും , അവരും ഇപ്പോള്‍ വിളിച്ചു പറയുന്നത് സത്യം ജയിച്ചു എന്നാണു . അത്തരക്കാരുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ മാത്രമാണ് മണ്ണാര്‍ക്കാട്ടെ ശംസുദ്ധീനും. ഇലക്ഷനില്‍ ജയിച്ചു എന്നത് കൊണ്ട് മാത്രം ആള് പുണ്യവാന് ആകുന്നില്ല .
കാന്തപുരം ഉസ്താദിന്റെ പ്രഖ്യാപനം വന്ന നാള് തന്നെ , ഉസ്താദിന്റെ പ്രസ്താവനക്ക് എതിരെ തിരിഞ്ഞവര്‍ ശംസുധീനെ അനുകൂലിക്കുന്ന ലീഗ് കാര്‍ മാത്രമായിരുന്നില്ല എന്ന് നാം സോഷ്യല്‍ മീഡിയയില്‍ എമ്പാടും കണ്ടതാണ് , പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുനവരും , മുജാഹിദു - ജമാഅത്തെ ഇസ്ലാമി ക്കാരും സര്‍വ്വോപരി ജഹാംകീര്‍ വക്കീലിനെ പോലുള്ള കമ്മ്യൂണിസ്റ്റ്കളും കാന്തപുരത്തിനു എതിരെ തിരിഞ്ഞു . എല്ലാവര്ക്കും പറയാന്‍ ഒരേ ന്യായം , കാന്തപുരം പറഞ്ഞത് കൊണ്ട് ശംസുദ്ധീന്‍ ജയിക്കണം ..എന്ത് കൊണ്ട് ഷംസുദ്ദീനെ തോല്‍പ്പിക്കണം എന്ന് കാന്തപുരം പറഞ്ഞു എന്നത് അവര്‍ക്ക് ഒരു വിഷയമേ അല്ല . ഏതെങ്കിലും ഒരു പാര്‍ട്ടി ഇനി ഗോവിന്ദ ചാമിയെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയാല്‍ അയാളെ തോല്‍പ്പിക്കണം എന്ന് കാന്തപുരം പറഞ്ഞാലും ഈ അവസ്ഥ തന്നെയാണ് ഉണ്ടാവുക . ഇവിടെ കാരണങ്ങള്‍ ക്കോ നീതി ബോധത്തിനോ അല്ല പ്രസക്തി . എതിര് പക്ഷ ത്ത് കാന്തപുരം ആണോ ...എന്നാല്‍ സര്‍വ്വ മുള്ള് മുരിക്ക് മൂര്‍ഖന്‍ മുതല്‍ എട്ടുകാലി വരെ ഒരുമിക്കും . ആ ട്രെന്‍ഡ് പലവട്ടം ഇതിനു മുന്നേയും നമ്മള് കണ്ടതാണ് .
കാന്തപുരത്തിന്റെ പല പ്രസ്താവനകളും ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചപ്പോള്‍ അത് കൊണ്ടാടിയവര്‍ ആ മാധ്യമങ്ങള്‍ തെറ്റ് തിരുത്തിയപ്പോള്‍ പിന്നെ മാളത്തിലേക്ക് വലിയുകയാണ് ചെയ്തത് . ബി ജെ പി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കാന്തപുരത്തിനു പത്മശ്രീ എന്ന് ഒരു മഞ്ഞ പത്രം വാര്‍ത്ത വിട്ടപ്പോള്‍ അത് ഷെയര്‍ ചെയ്തവര്‍ സോഷ്യല്‍ മീഡിയയില്‍ പതിനായിര കണക്കിന് വരും . പക്ഷെ ആ പോര്‍ട്ടല്‍ അത് തിരുത്തി ക്ഷമാപണം നടത്തിയപ്പോള്‍ അബദ്ധം തങ്ങള്‍ക്കും പറ്റി എന്ന് സമ്മതിക്കാനുള്ള തന്റേടം ഇവര്‍ കാണിച്ചില്ല . അതാണ് അവരുടെ കാന്തപുരം സ്നേഹം .
കാന്തപുരത്തിന്റെ മാനം പോയപ്പോൾ
Deleteതങ്ങളെ വിമർശിക്കുന്നവർ ഇതൊന്നു വായിക്കൂ
1-പാണക്കാട് തങ്ങള്‍ ലീഗ് പ്രസിഡന്റായാണ് പറഞ്ഞത്, സമ്സത ഉപാധ്യക്ഷനായല്ല, കാന്തപുരം അഖിലേന്ത്യാ ജംഇയത്തുല്‍ഉലമ സെക്രട്ടറിയുടെ ലേബലിലാണ് പറഞ്ഞത്
2-രാഷട്രീയ നേതാവായിട്ട് പോലും തങ്ങള്‍ ആരെയും തോല്‍പ്പിക്കാന്‍ പറഞ്ഞില്ല, യുഡിഎഫിനെ വിജയിപ്പിക്കാനെ പറഞ്ഞുളളു, ഉസ്താദ് ഉളുപ്പേതുമില്ലാതെ രാഷ്ട്രീയ മാന്യത പോലും കാട്ടാതെ ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞ് പിടിച്ച് തോല്‍പ്പിക്കാന്‍ പറഞ്ഞു
3-പാണക്കാട് തങ്ങള്‍ തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയോ തങ്ങളുടെ മുന്നണിയിലുള്ള സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയോ ആണ് പറഞ്ഞത്. കാന്തപുരം സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ ഇടതുമുന്നണിയില്‍ അംഗമാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആരും ഇങ്ങനെ വിമര്‍ശിക്കില്ല
4-പാണക്കാട് തങ്ങളുടെ കറാമത്ത് കൊണ്ട് യുഡിഎഫ് ജയിക്കും എന്ന് ആരും പ്രചരിപ്പിച്ചില്ല, എന്നാല്‍ ഉസ്താദിന്റെ കറമാത്തിന് വലിയ പ്രചാരമായിരുന്നു.
5-ദിക്റും സ്വലാത്തും ഹദ്ദാദും റാത്തീബും ഒക്കെയായി തിരഞ്ഞെടുപ്പ് രാഷട്രീയത്തെ പൂര്‍ണമായും മതവത്കരിച്ചു
തരുവണയുടെ പുതിയ അവകാശവാദമാണ് അദ്ഭുതപ്പെടുത്തുന്നത്, വിഘടിതര്‍ പിന്തുണച്ചത് കൊണ്ടാണത്രെ ഇടതുപക്ഷത്തെ 91 പേരും വിജയിച്ചത്.
അത് കഴിഞ്ഞ തവണ ലീഗ് ജയിച്ച ഇരുപതില്‍ പതിനെട്ടും ഉസ്താദിന്റെ പിന്തുണ കൊണ്ടായിരുന്നുവല്ലോ അപ്പൊ അതിനെ കുറിച്ച് അധികമൊന്നും പറയേണ്ടതില്ല.
1-ജയിച്ച മുന്നണിയുടെ കൂടെ കൂടുക എന്ന പതിവിനപ്പുറം ഇതില്‍ എന്തുണ്ട്
2-മണ്ണാര്‍ക്കാട് ജയിച്ചാല്‍ നിങ്ങളുടെ പിന്തുണയെന്ന് പറയാമായിരുന്നുസ കാരണം ഉസ്താദ് പരസ്യമായി പിന്തുണച്ചിരുന്നു,
3-തൊന്നൂറ്റൊന്ന് മണ്ഡലങ്ങളിലും നിങ്ങള്‍ എപ്പോയാണാവോ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്
തരുവണ അവസാനം കരയുകയാണ്. മണ്ണാര്‍ക്കാട് തോറ്റതിന് എന്താനാണ് ഒരാളെ ഇങ്ങനെ കുതിരകയറുന്നതെന്നാണ്
1-രാഷട്രീക്കാരെ ലജ്ജിപ്പിക്കുന്ന നെറികെട്ട രാഷട്രീയം കളിച്ചതിന്
2-ആരാന്റെ കുട്ടിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ വന്നതിന്...
രാഷട്രീയ നേതാവായിട്ട് പോലും തങ്ങള്‍ ആരെയും തോല്‍പ്പിക്കാന്‍ പറഞ്ഞില്ല, യുഡിഎഫിനെ വിജയിപ്പിക്കാനെ പറഞ്ഞുളളു.
Deleteഒരാളെ വിജയിപ്പിക്കാൻ പറഞ്ഞാൽ മറ്റേ ആളെ തോൽപ്പിക്കണം എന്ന് തന്നെ അല്ലെ.....
@ഒരാളെ വിജയിപ്പിക്കാൻ പറഞ്ഞാൽ മറ്റേ ആളെ തോൽപ്പിക്കണം എന്ന് തന്നെ അല്ലെ.....
Deleteഒന്ന് പോസിറ്റീവ് തിങ്കിങ്ങും മറ്റേത് നെഗറ്റീവ് തിങ്കിങ്ങും ആണ്. ഒരാളെ തോൽപ്പിക്കണം എന്ന് പറയുമ്പോൾ അതിൽ ഒരു 'ജയം' അല്ല ലക്ഷ്യം വയ്ക്കുന്നത്. ഒരു പ്രതികാരം ആണ്. ആര് വേണമെങ്കിലും ജയിച്ച്ചുകൊള്ളട്ടെ ഇന്നയാൾ തൊറ്റു കണ്ടാൽ മതി എന്ന കാഴ്ചപ്പാട് ഒരു നെഗറ്റീവ് തിങ്കിങ്ങ് ആണ്.
പരസ്പരം തല്ലുകയും പോരടിക്കുകയും ചെയ്യുന്ന കേരളത്തിലെ സകലര്‍ക്കും ഒരുമിച്ചു നില്‍ക്കാനുള്ള ഒരേ വിഷയമാണ് കാന്തപുരം വിരോധം . അതില്‍ ബി ജെ പി എന്നോ മാര്‍കിസ്റ്റ് എന്നോ സുടാപ്പി പിഡിപ്പി എന്നോ വിത്യാസമില്ല , ചേളാരി സുന്നി എന്നോ മടവൂരി - ജിന്നൂരി മുജാഹിദു ഗ്രൂപ്പുകള്‍ എല്ലാം കാന്തപുരം എന്ന സബ്ജക്റ്റനു മുന്നില്‍ കൈ കോര്‍ത്ത് പിടിക്കും .
ReplyDeleteമണ്ണാര്‍ക്കാട് അത് തന്നെയാണ് സംഭവിച്ചതു . മുള്ള് മുരിക്ക് ചണ്ടി ചവറുകള്‍ ഒക്കെ ഒരുമിച്ചു കൂടി . മണ്ണാര്‍ക്കാട് ഒഴികെയുള്ള പാലക്കാട് ജില്ലയുടെ വിവിധ മണ്ഡലങ്ങളിലെ ഫലം പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട് , മിക്ക മണ്ഡലങ്ങളിലും ബി ജെ പി ക്ക് ഇരുപതിനായിരത്തില്‍ ഏറെ വോട്ടു കിട്ടിയിട്ടുണ്ട് , ഷോര്‍ണൂര്‍ ഇരുപത്തി എട്ടായിരം , ഒറ്റപ്പാലം ഇരുപത്തി ഏഴായിരം , കോങ്ങാട് ഇരുപത്തി മൂന്നായിരം , മലമ്പുഴ നാല്പത്തി ആറായിരം , പാലക്കാട് മുപ്പത്തി എട്ടായിരം , ഇങ്ങിനെ തുടങ്ങി ചിലയിടത്ത് രണ്ടാം സ്ഥാനത്ത് വരെ എത്തിയ ബി ജെ പിക്ക് മണ്ണാര്‍ക്കാട് മാത്രം പത്തായിരം , മുസ്ലിം ഭൂരിപക്ഷ പ്രദേശ മല്ലാഞ്ഞിട്ടു പോലും ഭൂരിഭാഗം മണ്ഡലങ്ങളിലും ആയിരത്തി അഞ്ഞൂറില്‍ പരം വോട്ടുകള്‍ നേടിയ SDPI ക്ക് മണ്ണാര്‍ക്കാട് മാത്രം നാന്നൂര് വോട്ട് . അതും മുസ്ലിം ഭൂരിപക്ഷ പ്രദേശ മായിട്ടും ...
എല്‍ ഡി എഫ് കാര്‍ വരെ കാലു വാരിയ ഒരാള്‍ക്ക് കിട്ടിയ വോട്ടുകളുടെ കണക്കു അത് സുന്നികളുടെ അക്കൌണ്ടില്‍ തന്നെയേ ഉണ്ടാകൂ . തിരഞ്ഞെടുപ്പുകള്‍ ഇനിയും വരാനുണ്ട് , അപ്പോഴും ഇതേ ശൌര്യം കാണിക്കാന്‍ കഴിയണം , കാന്തപുരം ഉസ്താദിനെ കൊണ്ട് ഇങ്ങിനെ ഒരുമിച്ചു നില്ക്കാനെങ്കിലും ഞങ്ങള്‍ക്ക് കഴിയുന്നുണ്ടല്ലോ എന്ന് ചേളാരി സമസ്ത , മുജ ഗ്രൂപ്പുകള്‍ , സു ഡാ പ്പി സംഘപരിവാര്‍ ടീമുകള്‍ക്ക് അഭിമാനിക്കാം ,അല്ലേലും
സംഘപരിവാര്‍ ശക്തികള്‍ക്കു മണ്ണാര്‍ക്കാട്ടെ ലീഗിന് വോട്ടു ചെയ്യുന്നതില്‍ അഭിപ്രായവിത്യാസമുണ്ടാകേണ്ട കാര്യമില്ല , അവര്‍ ആഗ്രഹിക്കുന്നത് മുസ്ലിംകള് നശിക്കാനാണ് , മുസ്ലിംകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടണം , വിശുദ്ധ ഗ്രന്ഥം ഇല്ലാതാവണം . ഇതൊകെക് അവരെക്കാള്‍ നന്നായി കൈകാര്യം ചെയ്യുന്ന ഒരു പാര്‍ട്ടി ഉണ്ടാകുമ്പോള്‍ പിന്നെ ബി ജെ പി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ടു ചെയ്തു കൊള്ളണം എന്നും ഇല്ലല്ലോ . കഥ അറിയാതെ വെള്ളാപള്ളി ഉണ്ടാക്കിയ പാര്‍ട്ടി വഴി കിട്ടിയ ഈഴവ വോട്ടുകള്‍ പെട്ടിയിലായി എന്നല്ലാതെ ബാക്കിയൊക്കെ ശംസുദ്ധീന്‍ തന്നെ നേടി .അതെങ്ങിനെ നേടി എന്നും എന്തൊക്കെ കൊടുത്തു എന്നും പടച്ചോനും ലീഗ് കാര്‍ക്കും അറിയാം .
കാന്തപുരം ഉസ്താദ് ഒന്ന് പറഞ്ഞു , സുന്നികള്‍ അത് ഭംഗിയായി തന്നെ ചെയ്തു . ജനാധിപത്യ ഇലക്ഷ ഭൂരിപക്ഷ ഹിതമാണ് ,അതനുസരിച്ച് ശംസുദ്ധീന്‍ ജയിക്കുകയും ചെയ്തു . എന്ന് വെച്ച് കൊന്ന പാപം മായുകയോ , വിജയം പുണ്യം ആവുകയോ ഇല്ലല്ലോ . മണ്ണാര്‍ക്കാട് തമ്പടിച്ച എല്ലാവര്ക്കും ഇനി സമാധാന ത്തോടെ തിരിച്ചു പോകാം , കാന്തപുരത്തെ തോല്‍പ്പിച്ചു എന്ന ആശ്വാസത്തില്‍ ,, പക്ഷെ നിങ്ങളെ കാത്തിരിക്കുന്ന ചിലതുണ്ട് , രണ്ടു മുസ്ലിംകളെ നിഷ്ടൂരമായി കൊന്നതിന്റെ അനന്തര ഫലം, കണ്ണീര് തോരാതെ രണ്ടു ആണ്മക്കള് നഷ്ടപെട്ട ഒരു ഉമ്മയുടെയും അവരുടെ വിധവകളുടെയും പ്രാര്‍ഥനയുടെ ഫലവും . അത് നിങ്ങളെ വേട്ടയാടാന്‍ തുടങ്ങുമ്പോള്‍ ഈ ജയത്തിന്റെ മധുരത്തിന് കയ്പ് കേറി തുടങ്ങും
SEE BROTHER...THIS SHOWS HOW MUCH PEOPLE HATE THIS KANTHAPURAM.
Deleteവല്ല കാര്യവും ഉണ്ടായിരു ന്നോ,
ReplyDeleteആ മുടിക്കച്ചവടവും കൊണ്ട് കഞ്ഞി കുടിച്ച് കഴിഞ്ഞാ പോരാരു ന്നോ
Super
ReplyDeleteഏ പി വിരുദ്ധ വോട്ടാണ് (SKSSF, മുജാഹിദ് ) ഏറ്റവും വലിയ വിജയം സമ്മാനിച്ചത്....
ReplyDeleteഇവരാണ് അണിയറ പ്രവർത്തനം നടത്തിയത്
നാറിയ രാഷ്ട്രീയ കളികളിലേക്ക് ഉസ്താദുമാരും പാതിരിമാരും സന്യാസിമാരും ഇറങ്ങിയാൽ സമൂഹത്തിലുള്ള അവരുടെ നിലയും വിലയും കാക്ക തൂറും .........
ReplyDeleteനിലയും വിലയും ഉള്ളവരല്ലേ അത് നോക്കേണ്ടതുള്ളൂ ......
പലിശയും വാങ്ങി മുടിവെള്ളവും വിറ്റു നടക്കുന്നവര്‍ക്ക് എന്ത് നിലയും വിലയുമാണ് സാറെ ....
ജനാധിപത്യ വ്യവസ്ഥക്ക് ഒരു സൗന്ദര്യമുണ്ട്. ആ സൗന്ദര്യം സാമൂഹ്യ നിലപാടുകളുടെയും വീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ രാഷ്ട്രീയ നയനിലപാടുകളുടെ മാറ്റുരയ്ക്കുക എന്നതാണ്. മതമുള്ളവനും ഇല്ലാത്തവനും അതിൽ ഭാഗഭാക്കാകാം. തലപ്പാവ് ധരിച്ച മുസ്ലിയാർക്കും ളോഹയിട്ട പുരോഹിതനും കാഷായ വസ്ത്രം ധരിച്ച സന്യാസിക്കുമെല്ലാം അതിൽ പങ്കെടുക്കാം. പക്ഷേ മതത്തേയും മതത്തിന്റെ ആരാധാന സംവിധാനങ്ങളേയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് സമൂഹത്തിന്റെ മൊത്തം താളം തെറ്റിക്കരുത്. ഇന്ത്യ പോലൊരു ബഹുസ്വര ബഹുമത സമൂഹത്തിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നാറിയ രാഷ്ട്രീയ കളികളിലേക്ക് ഉസ്താദുമാരും പാതിരിമാരും സന്യാസിമാരും ഇറങ്ങിയാൽ സമൂഹത്തിലുള്ള അവരുടെ നിലയും വിലയും കാക്ക തൂറും. അതാണിവിടെ സംഭവിച്ചത്. മണ്ണാർക്കാട്ട് തിരഞ്ഞെടുപ്പ് ഇത്തരം കപട പുരോഹിതന്മാർക്കും സന്യാസിമാർക്കും എന്നും ഓർമയിൽ സൂക്ഷിക്കാനുള്ള ഒരു പാഠമായിരിക്കട്ടെ. superb words
ReplyDeleteകാന്തപുരത്തിന്റെ രണ്ടു അനുയായികളെ നിഷ്ടൂരമായി കൊലപ്പെടുത്തുകയും, മരണ വെപ്രാളത്തിൽ വെള്ളം ചോദിച്ചപ്പോൾ മൂത്രമൊഴിച്ചു കൊടുക്കുകയും ചെയ്ത രാഷ്ട്രീയപ്പാർട്ടിയെ ജയിപ്പിച്ച് വീണ്ടും നിയമ വ്യവസ്ഥിതിയെ വെല്ലുവിളിക്കണമെന്നാണോ അദ്ദേഹം പറയേണ്ടത്. തോൽപ്പിക്കണം എന്നു തന്നെയല്ലേ പറയേണ്ടത്. അദ്ദേഹം ആർജവത്തോടെ പറഞ്ഞു, തന്റെ അനുയായികൾക്ക് വേണ്ടി.അതാണ് നീതിയും.
ReplyDeleteപക്ഷെ അദ്ധേഹത്തിന്റെ പ്രസ്താവന കേട്ടപ്പോൾ അക്രമികൾക്കെതിരെ ഒന്നിക്കാതെ അദ്ധേഹത്തിനെതിരെ ഒന്നിച്ച മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, ചേളാരി, ബി ജെ പി, സുടാപ്പി കൂട്ടുകെട്ടാണ് യദാർത്ഥത്തിൽ ജനങ്ങൾക്ക് മുന്നിൽ ഇളഭ്യരായത്. അവിടെത്തെ വോട്ടു കണക്കുകൾ ആ സത്യം ഉറക്കെ വിളിച്ചു പറയും.
എഴുത്തുകാരൻ സത്യത്തിനു നേരെയുള്ള ചൂട്ടാകണം ബഷീർ, അല്ലാതെ അസത്യത്തിന്റെ പേനെയുന്തികളായി മാറരുത്. നിങ്ങളെ പോലുള്ള ഒരു ബ്ലോഗർ ഇത്തരത്തിൽ തരംതാണ് പോകരുത്.
അവര്‍ കൊല്ലപ്പെട്ട് നിരവധി എ, പി , സമ്മേളനങ്ങള്‍ നടന്നു,,കുഞ്ഞാലിക്കുട്ടിയടക്കം നിരവധി ലീഗുനേതാക്കള്‍ പങ്കെടുത്തു,,പേരോട് ശൈഖുനവരെ മുസ്ലിംലീഗിന്റെ മദ്ഹ് പറഞ്ഞു തൊള്ള കീറി,,,(https://www.youtube.com/watch?v=z94xK76XJR0),,അന്നൊന്നുമില്ലാത്ത അയ്ത്തമെന്തേ മുടിക്കുട്ടികള്ക്ക് ഇപ്പോള്‍ തെരഞ്ഞടുപ്പ് സ്പെഷ്യല്‍ മുടിയാട്ടമാണോ,,,മുശാവറയിലെ ഒരു ഉസ്താദിന്റെ മകന് നടത്തിയ കാമപ്പിരാന്തിന് കൂട്ട് കൂടിയില്ല എന്നതാണോ വയാഗ്രകുടിച്ച പോലെ( കടപ്പാട് മ്മളെബ്ലോഗനോട്) മുടിക്കുട്ടികള്‍ ശംസുവിനെതിരെ ഉറഞ്ഞു തുള്ളുന്നത്
Deleteഎനിക്കിപ്പോൾ വാട്സ് ആപ്പിൽ ഒരു ക്ലിപ്പ് ഒരാൾ അയച്ചു തന്നു. അതിൽ കാന്തപുരം ഗ്രൂപ്പ് പള്ളിയിൽ നിന്നുള്ള പ്രാർത്ഥനയാണ്. നാല് മണ്ഡലങ്ങളിൽ പടച്ചോനേ നീ ലീഗിനെ തോല്പിക്കണേ എന്നാണ് മുസ്ലിയാർ കരഞ്ഞു പ്രാർത്ഥിക്കുന്നത്. അതിൽ ഒന്നാമത്തേത് മണ്ണാർക്കാട്ട് ആണ്. അവിടെ ഷംസുദ്ദീൻ ജയിച്ചാൽ ഞങ്ങളുടെ ഉസ്താദിന്റെ 'ഇസ്സത്ത്' ഇല്ലാതായിപ്പോകും. തലയുയർത്തി നടക്കാൻ കഴിയില്ല എന്നൊക്കെ കരയുന്നുണ്ട്. പിന്നെ പറയുന്നത് കെ എം ഷാജിയുടെ കാര്യമാണ്. അത് കഴിഞ്ഞ് പറയുന്നത് അബ്ദുറബ്ബിന്റെത്. അവസാനം സീതിഹാജിയുടെ മകൻ ബഷീറിന്റെത്. ഈ നാല് പേരേയും തോല്പിച്ചിട്ടേ ഇനി നമുക്ക് വിശ്രമമുള്ളൂ എന്നും..
ReplyDeleteഈ നാല് പേരും തോറ്റ സ്ഥിതിക്ക് ആ പാവങ്ങൾക്ക് ഇനി വിശ്രമിക്കാം.. ഹ.ഹ..
ഹ ....ഹ....ഹ.....നിങ്ങൾ ഇത്ര വിഡ്ഢി ആയിപ്പോയല്ലോ ബഷീർ, ആധുനിക സാങ്കേതിക വിദ്യ ഇത്രയും വളർന്ന ഈ കാലത്ത് ആർക്കും എന്താ വ്യാജമായി നിർമ്മിക്കാൻ സാധിക്കാത്തത്???.
Deleteഅതിനുള്ള സാധ്യത ഇല്ലാ എന്ന് പറയുന്നില്ല. ഒറിജിനൽ ആണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പ്രാർത്ഥിക്കുന്നതും ആളുകൾ അമീൻ പറയുന്നതും എല്ലാം അതിലുണ്ട്. ഞാൻ കേട്ട ഒരു ക്ളിപ്പിലെ കാര്യം പറഞ്ഞു എന്ന് മാത്രം.
Deleteപ്രാർത്ഥിക്കുന്നതും ആളുകൾ അമീൻ പറയുന്നതും ഉണ്ടെങ്കിൽ അത് ഒറിജിനൽ ആണെന്നാണോ,,,,,?????
Deleteഹോ! എന്നാൽ പോട്ടെ. അവർ ലീഗിനെ ജയിപ്പിക്കാൻ പ്രാർധിച്ചതാ. പാവങ്ങൾ വെറുതെ തെറ്റിദ്ധരിച്ചു.
Deleteസരിത പറഞ്ഞു LDF ജയിക്കുമെന്ന് , റിസൾട്ട് വന്നപ്പോ LDF ജയിച്ചു
ReplyDeleteAP പറഞ്ഞു ഷംസു തോല്കുമെന്നു , റിസൾട്ട് വന്നപ്പോ ഷംസു ജയിച്ചു
സരിതയുടെ കരാമത്ത് പോലും AP ക്ക് ഇല്ലാതായാ...
രാജ്യത്തെതന്നെ ഏറ്റവും വിമർശനവിധേയനും, ആത്മാഭിമാനം തെരുവിൽ വലിച്ചിഴക്കപ്പെടുകയും ചെയ്ത ഒരു ആത്മീയ നേതാവ് കാന്തപുരത്തെ പോലെ വേറെ ഉണ്ടാവില്ല. വിദ്യാസമ്പന്നവും, സംസ്കാരവുമുള്ള കേരള സമൂഹം അദ്ദേഹത്തെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്നത് വളരെ പ്രസക്തമായ ചോദ്യം. ആത്മീയതട്ടിപ്പ് ഒരു തൊഴിലായി സ്വീകരിക്കുകയും അതിന്റെ പേരിൽ കോടികൾ മുക്കി (ന്യൂനപക്ഷമാണെങ്കിൽ പോലും) ഒരു സമൂഹത്തെ കുരുടന്മാരാക്കുന്ന പ്രവണത ലോകം നോക്കിക്കാണുന്നതും മുഖം ചുളിക്കുന്നതുമാണ് കാന്തപുരത്തിന്റെ പരാജയം. നടുക്കടലിൽ ചെന്നാലും ഉസ്താദ് തിരുത്തിപ്പറയാത്തിടത്തോളം കാലം ഞങ്ങൾ നക്കിയേ കുടിക്കൂ എന്ന ഒരു കഴുതസമൂഹം കൂടെ ഉണ്ടെങ്കിൽ പിന്നെ ഭയപ്പെടുന്നത് എന്തിന്...?
ReplyDeleteതെരഞ്ഞെടുപ്പിന് മുമ്പ് ലീഗ് ദീനിനെതിരാണ്, ലീഗിന്റെ കോണി നരകത്തിലേക്കുള്ള കോണിയാണ്, അബ്റഹത്തിന്റെ സൈന്യത്തെ തോൽപിച്ചത് പോലെ തോൽപ്പിക്കണം എന്നൊക്കെ പറയുകയും ലീഗ് ജയിച്ചാൽ അത് മുസ്ലിം ലീഗിനെക്കുറിച്ചല്ല തബ്ലീഗിനെക്കുറിച്ചായിരുന്നു എന്ന് പറയുന്ന ട്രിപ്പീസ് കളി. ഇരു മുന്നണീ സ്ഥാനാർത്ഥികളെയും ക്ഷണിച്ച് വരുത്തി രണ്ടാളും വിജയിക്കാൻ ദുആ ചെയ്ത് കൊടുക്കുന്ന ആത്മീയ വ്യഭിചാരം.( ബി.പോക്കർ സാഹിബും ഖാൻ ബഹാദൂർ ആറ്റക്കോയ തങ്ങളും മൽസരിക്കുന്ന കാലത്ത് ജയിക്കാൻ ദുആ ചെയ്യണമെന്നഭ്യർത്ഥിച്ച പോക്കർ സാഹിബിനോട് ഞാൻ ആറ്റക്കോയ തങ്ങൾക്ക് വേണ്ടി ദുആ ചെയ്തല്ലോ, രണ്ടാളെയും ജയിപ്പിക്കാൻ ദുആ ചെയ്യുന്നതെങ്ങനെ എന്ന് ചോദിച്ച ബാഫഖി തങ്ങളുടെ ധാർമികത അങ്ങയെ സാന്ദർഭികമായി ഓർമിപ്പിക്കട്ടെ). ഇതായിരുന്നു അങ്ങയുടെ പതിവെങ്കിൽ ഇത്തവണ അങ്ങേക്ക് പിഴച്ചു പോയി !!
ReplyDeleteതാങ്കൾ എന്തൊക്കെയോ ആണെന്ന് തെറ്റുധരിച്ചുവശായ സാധുക്കൾ പലതും പ്രതീക്ഷിച്ചു. താങ്കളുടെ കറാമത്ത് കൊണ്ടെങ്കിലും, മലക്കുകൾ ഇറങ്ങിയിട്ടാണെങ്കിലും ശംസുദ്ദീൻ തറപറ്റുമെന്ന് പാവങ്ങൾ ഈമാൻ കാര്യങ്ങൾ വിശ്വസിക്കുന്ന ദൃഢതയോടെ വിശ്വസിച്ചു . ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും സോഷ്യൽ മീഡിയകളിലും തെരഞ്ഞെടുപ്പിന് മുമ്പേ വിജയാഘോഷം തുടങ്ങി. മണ്ണാർക്കാട് ബദറായി. വടശ്ശേരി മുതലിയാർ കരഞ്ഞ് പറഞ്ഞു: ഉസ്താദിന്റെ അഭിമാന പ്രശ്നമാണ്. കല്ലാം കുഴി ശുഹദാക്കളുടെ ഗുരുത്വക്കേട് തട്ടാതിരിക്കാൻ ശംസുദ്ദീനെ തോൽപിക്കണം. ചുള്ളിക്കോട് മുതലിങ്ങോട്ടുള്ള സഖാഫിമാരും അല്ലാത്തവരും വീമ്പിളക്കി: ഉസ്താദ് പറഞ്ഞാൽ പറഞ്ഞതാ. ശംസുദ്ദീൻ തോൽക്കും. കരഞ്ഞും പിഴിഞ്ഞും !!!
പ്രവചനങ്ങളും പ്രാർത്ഥനകളും ലക്ഷ്യം കണ്ടിരുന്നു എങ്കിൽ ജൂതന്മാരുടെ കയ്യിലകപ്പെട്ട ബൈത്തുൽ മുഖദ്ധസ് മുസ്ലിംകളുടെ കരങ്ങളിൽ എന്നേ തിരിച്ചു കിട്ടിയേനേ ,,, ചിലത് ലക്ഷ്യം കാണുന്നു
ReplyDeleteചിലത് കാണുന്നില്ല ,,,, ലോക മുസ്ലിംകൾ
തീരു ഗേഹങ്ങളായ ഇരു ഹറമുകളിലും
(മക്ക മദീന) നിരന്തരം പ്രാർത്ഥിക്കുന്നു ,,,
പക്ഷേ ഇന്നും അത് ജൂതന്മാരുടെ കരങ്ങളിൽ തന്നെ ,,,,,
ഇതിനർത്ഥം മക്കക്കും മദീനുക്കും മഹത്വമില്ലാ എന്ന്
മുസ്ലിമേ നിനക്ക് പറയാൻ പറ്റുമോ ?
ബാബരി മസ്ജിദിന്റെ താഴിക കുടങ്ങൾ
തകർന്നു പോകരുതേ എന്ന് ഇന്ത്യൻ മുസ്ലിംകൾ ഏല്ലാ പള്ളി മിംബറുകളിൽ നിന്നും പള്ളിയുടെ അകത്തളങ്ങളിൽ നിന്നും മനമുരുകി പ്രാർത്ഥിച്ചു
ഫലം കണ്ടില്ല ,,,,,
അള്ളാഹു കേൾകുന്നില്ല യെന്ന് മുസ്ലിംമേ
നിനക്ക് പറയാൻ പറ്റുമോ ?
കേരളത്തിൽ യു ഡി എഫ് തിരിച്ച് വരും
എന്ന് പ്രവാചക കണ്ണിയിലെ ബഹു സയ്യിദ വ ർകൾ പ്രവചിച്ചിരുന്നു ,,
ഫലം കണ്ടില്ല ,,,
മുത്ത് നബിയുടെ രക്തം സിരകളിലൂടെ ഓടുന്ന സയ്യിദിന് മഹത്വമില്ല യെന്ന്
മുസ്ലിമേ നിനക്ക് പറയാൻ പറ്റുമോ ?
സയ്യിദ വർകളുടെ മഹനീയ കരങ്ങളിൽ
നിന്നും അനുഗ്രഹം വാങ്ങി നാമ നിർദേശ
പത്രിക സമർപ്പിച്ചവരും തോറ്റു പോയില്ലേ ?
സയ്യിദിന്റെ കരങ്ങൾക്ക് അനുഗ്രഹമില്ല യെന്ന് മുസ്ലിമേ നിനക്ക് പറയാൻ പറ്റുമോ ?
കേരള രാഷ്ട്രീയത്തിൽ ഇതിനു മുമ്പും
ആ ധർഷ പരമായ വൈരുദ്ധ്യത്തിന്റെ
പേരിൽ പലർക്കും വോട്ട് കൊടുക്കരുത്
യെന്ന് പണ്ടിത തേജസ്സുകൾ പറഞ്ഞിട്ടുണ്ട്
എന്നിട്ടും അവർ വിജയിച്ചു ,,,,
ഈ പണ്ടിതർക്ക് മഹത്വമില്ല യെന്ന്
മുസ്ലിമേ നിനക്ക് പറയാൻ പറ്റുമോ ,?
ഇത് പോലെ കാന്തപുരവും അദ്ധേഹത്തിന്റെ അനുയായികൾക്ക് വേണ്ടി
സംസാരിച്ചു ,,,,
ഇത്രമാത്രമേ ഉള്ളൂ ,,,,,,
അദ്ധേഹത്തിന്റെ പ്രവചനവും തെറ്റി
അത് കൊണ്ട് അദ്ധേഹത്തിന്റെ മഹത്വം
ഇല്ലാതാകുമോ മുസ്ലിംമേ ,,,,,,,,,?
ഓർക്കൂ പ്രിയ മുസ്ലിം സോദരാ ,,,,,
കോലം കത്തിക്കുംമ്പോഴും പൂര തെറികൾ കൊണ്ട് അന്തരീക്ഷം മലിനമാക്കുംമ്പോഴും
അപ്പുറത്തിരുന്ന് രാമൻ ചോദിക്കുന്നു
ഇതെന്ത്
ജാതി??????????
കവി എന്താണ് ഉദ്ധേശിച്ചത്? ഇനി ജൂതന്മാർ കാരണമോ, രാമൻ ചോദിക്കുന്ന ജാതിയോ കാരണമാണോ കാന്തപുരത്തിന് തെറ്റിയത് എന്ന് വരുത്തിത്തിർക്കാനുള്ള വെമ്പൽ ആണോ? മോനെ! പ്രവചനങ്ങൾ മഹാന്മാർക്ക് പറഞ്ഞിട്ടുള്ള കാര്യമാണ്. ചിലപ്പോൾ ശരിയാകും ചിലപ്പോൾ തെറ്റും എന്ന് പറഞ്ഞാൽ അതിനെ പ്രവചനം എന്ന് പറയാൻ കഴിയില്ല. 'കറക്കിക്കുത്ത്' എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. താങ്കൾ വിഷമിക്കേണ്ട കാന്തപുരം മഹാൻ തന്നെ, ഒരബദ്ധം ഒക്കെ ഏത് കറക്കിക്കുത്തുകാരനും പറ്റും.
Deleteഉസ്താദേ, നിങ്ങൾക്ക് പറ്റിയ പണി രാഷ്ട്രീയമാണ്, തരാതരം പോലെ വാക്ക് മാറ്റാനും പച്ചക്കള്ളങ്ങൾ സത്യമായി അവതരിപ്പിക്കാനുമുള്ള അങ്ങയുടെ കഴിവ് അവിടെ ഉപകാരപ്പെടും. ഇന്നലെ ഗൾഫിൽ പത്രക്കാരോട് അങ്ങ് ചിരിച്ച് കൊണ്ട് പറഞ്ഞില്ലേ അത് തന്നെയാണ് അങ്ങേക്ക് പറ്റിയ പണി. വെള്ളാപ്പളളിയുടെ പിന്നാലെ താങ്കൾക്കും അവിടെ ഒരു മീസാൻ കല്ലിനുള്ള സ്ഥലം ബാക്കിയുണ്ട്. അതോടെ ദീനിനും സുന്നത്ത് ജമാഅത്തിനും പണ്ഡിത ലോകത്തിനും ചീത്തപ്പേര് ഒഴിഞ്ഞ് കിട്ടും. അതിന് അങ്ങ് ഒന്ന് മനസ്സ് വെക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് നിർത്തട്ടെ. എന്ന്, ആദരപുരസ്സരം - അത് അർഹിക്കുന്നുണ്ടെങ്കിൽ മാത്രം !!!
ReplyDeleteഈ പോസ്റ്റ് കൊണ്ട് എനിക്കൊരു ഉപകാരം കിട്ടി, ബഷീർ വള്ളിക്കുന്ന് എന്ന ആളുടെ നിലവാരം മനസ്സിലാക്കാൻ കഴിഞ്ഞു. ബലേ ഭേഷ്""""""''''
ReplyDeleteപ്രവചനങ്ങളും പ്രാർത്ഥനകളും ലക്ഷ്യം കണ്ടിരുന്നു എങ്കിൽ ജൂതന്മാരുടെ കയ്യിലകപ്പെട്ട ബൈത്തുൽ മുഖദ്ധസ് മുസ്ലിംകളുടെ കരങ്ങളിൽ എന്നേ തിരിച്ചു കിട്ടിയേനേ ,,, ചിലത് ലക്ഷ്യം കാണുന്നു
ReplyDeleteചിലത് കാണുന്നില്ല ,,,, ലോക മുസ്ലിംകൾ
തീരു ഗേഹങ്ങളായ ഇരു ഹറമുകളിലും
(മക്ക മദീന) നിരന്തരം പ്രാർത്ഥിക്കുന്നു ,,,
പക്ഷേ ഇന്നും അത് ജൂതന്മാരുടെ കരങ്ങളിൽ തന്നെ ,,,,,
ഇതിനർത്ഥം മക്കക്കും മദീനുക്കും മഹത്വമില്ലാ എന്ന്
മുസ്ലിമേ നിനക്ക് പറയാൻ പറ്റുമോ ?
ബാബരി മസ്ജിദിന്റെ താഴിക കുടങ്ങൾ
തകർന്നു പോകരുതേ എന്ന് ഇന്ത്യൻ മുസ്ലിംകൾ ഏല്ലാ പള്ളി മിംബറുകളിൽ നിന്നും പള്ളിയുടെ അകത്തളങ്ങളിൽ നിന്നും മനമുരുകി പ്രാർത്ഥിച്ചു
ഫലം കണ്ടില്ല ,,,,,
അള്ളാഹു കേൾകുന്നില്ല യെന്ന് മുസ്ലിംമേ
നിനക്ക് പറയാൻ പറ്റുമോ ?
കേരളത്തിൽ യു ഡി എഫ് തിരിച്ച് വരും
എന്ന് പ്രവാചക കണ്ണിയിലെ ബഹു സയ്യിദ വ ർകൾ പ്രവചിച്ചിരുന്നു ,,
ഫലം കണ്ടില്ല ,,,
മുത്ത് നബിയുടെ രക്തം സിരകളിലൂടെ ഓടുന്ന സയ്യിദിന് മഹത്വമില്ല യെന്ന്
മുസ്ലിമേ നിനക്ക് പറയാൻ പറ്റുമോ ?
സയ്യിദ വർകളുടെ മഹനീയ കരങ്ങളിൽ
നിന്നും അനുഗ്രഹം വാങ്ങി നാമ നിർദേശ
പത്രിക സമർപ്പിച്ചവരും തോറ്റു പോയില്ലേ ?
സയ്യിദിന്റെ കരങ്ങൾക്ക് അനുഗ്രഹമില്ല യെന്ന് മുസ്ലിമേ നിനക്ക് പറയാൻ പറ്റുമോ ?
കേരള രാഷ്ട്രീയത്തിൽ ഇതിനു മുമ്പും
ആ ധർഷ പരമായ വൈരുദ്ധ്യത്തിന്റെ
പേരിൽ പലർക്കും വോട്ട് കൊടുക്കരുത്
യെന്ന് പണ്ടിത തേജസ്സുകൾ പറഞ്ഞിട്ടുണ്ട്
എന്നിട്ടും അവർ വിജയിച്ചു ,,,,
ഈ പണ്ടിതർക്ക് മഹത്വമില്ല യെന്ന്
മുസ്ലിമേ നിനക്ക് പറയാൻ പറ്റുമോ ,?
ഇത് പോലെ കാന്തപുരവും അദ്ധേഹത്തിന്റെ അനുയായികൾക്ക് വേണ്ടി
സംസാരിച്ചു ,,,,
ഇത്രമാത്രമേ ഉള്ളൂ ,,,,,,
അദ്ധേഹത്തിന്റെ പ്രവചനവും തെറ്റി
അത് കൊണ്ട് അദ്ധേഹത്തിന്റെ മഹത്വം
ഇല്ലാതാകുമോ മുസ്ലിംമേ ,,,,,,,,,?
ഓർക്കൂ പ്രിയ മുസ്ലിം സോദരാ ,,,,,
കോലം കത്തിക്കുംമ്പോഴും പൂര തെറികൾ കൊണ്ട് അന്തരീക്ഷം മലിനമാക്കുംമ്പോഴും
അപ്പുറത്തിരുന്ന് രാമൻ ചോദിക്കുന്നു
ഇതെന്ത്
ജാതി??????????
കാന്തപുരത്തിന്റെ രണ്ടു അനുയായികളെ നിഷ്ടൂരമായി കൊലപ്പെടുത്തുകയും, മരണ വെപ്രാളത്തിൽ വെള്ളം ചോദിച്ചപ്പോൾ മൂത്രമൊഴിച്ചു കൊടുക്കുകയും ചെയ്ത രാഷ്ട്രീയപ്പാർട്ടിയെ ജയിപ്പിച്ച് വീണ്ടും നിയമ വ്യവസ്ഥിതിയെ വെല്ലുവിളിക്കണമെന്നാണോ അദ്ദേഹം പറയേണ്ടത്. തോൽപ്പിക്കണം എന്നു തന്നെയല്ലേ പറയേണ്ടത്. അദ്ദേഹം ആർജവത്തോടെ പറഞ്ഞു, തന്റെ അനുയായികൾക്ക് വേണ്ടി.അതാണ് നീതിയും.
ReplyDeleteപക്ഷെ അദ്ധേഹത്തിന്റെ പ്രസ്താവന കേട്ടപ്പോൾ അക്രമികൾക്കെതിരെ ഒന്നിക്കാതെ അദ്ധേഹത്തിനെതിരെ ഒന്നിച്ച മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, ചേളാരി, ബി ജെ പി, സുടാപ്പി കൂട്ടുകെട്ടാണ് യദാർത്ഥത്തിൽ ജനങ്ങൾക്ക് മുന്നിൽ ഇളഭ്യരായത്. അവിടെത്തെ വോട്ടു കണക്കുകൾ ആ സത്യം ഉറക്കെ വിളിച്ചു പറയും.
എഴുത്തുകാരൻ സത്യത്തിനു നേരെയുള്ള ചൂട്ടാകണം ബഷീർ, അല്ലാതെ അസത്യത്തിന്റെ പേനെയുന്തികളായി മാറരുത്. നിങ്ങളെ പോലുള്ള ഒരു ബ്ലോഗർ ഇത്തരത്തിൽ തരംതാണ് പോകരുത്
മിസ്റ്റര്‍ ബഷീര്‍,
ReplyDeleteനിങ്ങളൊരു കാര്യ മനസ്സിലാക്കണം
കാന്തപുരം മണ്ണാര്‍ക്കാട് വിഷയം പരാമര്ശിച്ച്ത മുതല്‍ കാന്തപുരം വിരോദം മാത്രം അജന്‍ഡയാക്കി നടക്കുന്നവരെല്ലാം ന്നിച്ച് അദ്ദേഹത്തെ തോല്‍പ്പിക്കുകയാണ് ചെയ്തത്. അത് മണ്ഡല്ത്തിലെ വോട്ടു നില പരിശോധിച്ചാല്‍ തലയില്‍ ചെറിയ വറ്റ് ഉള്ളവര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.
താങ്കളെ പോലൊരാള്‍ ഒരു ലോഖനമെഴുതുമ്പോള് വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതായിരുന്നു.അല്ലാതെ വെറും കാന്തപുരം വിരോധം മാത്രം മുന്‍ നിര്‍ത്തി എഴുതിയതിന്റെ അര്‍തഥം മനസ്സിലാകുന്നില്ല.
അവര്‍ കൊല്ലപ്പെട്ട് നിരവധി എ, പി , സമ്മേളനങ്ങള്‍ നടന്നു,,കുഞ്ഞാലിക്കുട്ടിയടക്കം നിരവധി ലീഗുനേതാക്കള്‍ പങ്കെടുത്തു,,പേരോട് ശൈഖുനവരെ മുസ്ലിംലീഗിന്റെ മദ്ഹ് പറഞ്ഞു തൊള്ള കീറി,,,(https://www.youtube.com/watch?v=z94xK76XJR0),,അന്നൊന്നുമില്ലാത്ത അയ്ത്തമെന്തേ മുടിക്കുട്ടികള്ക്ക് ഇപ്പോള്‍ തെരഞ്ഞടുപ്പ് സ്പെഷ്യല്‍ മുടിയാട്ടമാണോ,,,മുശാവറയിലെ ഒരു ഉസ്താദിന്റെ മകന് നടത്തിയ കാമപ്പിരാന്തിന് കൂട്ട് കൂടിയില്ല എന്നതാണോ വയാഗ്രകുടിച്ച പോലെ( കടപ്പാട് മ്മളെബ്ലോഗനോട്) മുടിക്കുട്ടികള്‍ ശംസുവിനെതിരെ ഉറഞ്ഞു തുള്ളുന്നത്
Deleteമുസ്ലിമേ ഒന്ന് നിർത്തൂ.... എന്തിനാണ് ഇങ്ങിനെ തമ്മിലടിക്കുന്നത് !?
ReplyDeleteജാതീയ വ്യവസ്ഥ ഇല്ലാത്ത മുസ്ലീമീങ്ങളുടെ ഇടയിൽ എന്തിന്റെ പേരിലാണ് പരസ്പരം കലഹിക്കുന്നത് എന്ന് അന്യ മതക്കാർ വരെ ചോദിച്ച് തുടങ്ങി.
ഒന്ന് നിർത്തൂ... ഒന്ന് നിർത്തൂ... പ്ലീസ്.
ഇത്തരം പോസ്റ്റുകള്‍ വീണ്ടും തമ്മിലടിപ്പിക്കാനേ ഉപകരിക്കൂ
ReplyDeleteഅതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ബഷീര്‍ വള്ളിക്കുന്നിലെ പോലോയുള്ല എഴുത്തുകാര്‍ സമുധായ നന്മ ലക്ഷ്യം വെച്ചായിരിക്കണം എഴുതേണ്ടത്.
ബ്ലോഗില്‍ ആളാവാന്‍ വേണ്ടി വായില്‍ തോന്നുന്നത് ഒക്കെ വിളിച്ചു പറയുന്നത് ഇവന്റെ ഒരു സ്ഥിരം പതിവായ് മാറിയിരിക്കുന്നു... ഇവന്റെ സൃഷ്ടികള്‍ ഉദാത്തമെന്നു ഇവന് മാത്രേ തോന്നൂ...
ReplyDeleteമിസ്റ്റർ ബഷീർ,നിക്ഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്ന താങ്കളുടെ പോസ്റ്റുകൾ മികിച്ചതാണു പക്ഷെ ഒരു ലീഗ് അനുഭാവിയോ പ്രവർത്തകനോ ആയ താങ്കൾ കാന്തപുരത്തെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും വിമർ ശിച്ചു മാത്രമാണു പോസ്റ്റിടാറുള്ളത്.മണ്ണാർക്കാട് എന്താണു സംഭവിച്ചതെന്നറിയാൻ പാലക്കാട് മറ്റു മണ്ഡലങ്ങളിൽ ബിജെപിക്കു കിട്ടിയ വോട്ടും മണ്ണാർക്കാട്ടു കിട്ടിയ വോട്ടും ഒന്നു പരിശോധിച്ചാൽ മാത്രം മതി.മിസ്റ്റർ,നിങ്ങൾ കാന്തപുരത്തെ മനസ്സിലെ മുൻ ധാരണകൾ മാറ്റിവെച്ചു പഠിക്കണം.ഒരു പണ്ഢിതന്റെ പച്ച മാംസം തിന്നുന്നത് നിങ്ങൾക്കുനല്ലതല്ല.ഒരു വിശ്വാസി എന്ന നിലയിൽ പാരത്രിക ജീവിതം കൂടി ഉണ്ടെന്ന വിശ്വാസം താങ്കൾക്കുണ്ടല്ലോ.സംഘടനകളെയും വ്യക്തികളെയും വിമർശിച്ചോളൂ.സൂഫി പണ്ഡിതന്മാരെ വാളോങ്ങാനൊരുങ്ങുമ്പോൾ അൽപം ചിന്തിക്കുന്നത് നല്ലതാണു.അല്ലാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ,ആമീൻ
ReplyDelete