കൃത്യസമയത്ത് പത്രസമ്മേളനം നടത്താൻ നടി കനകയ്ക്ക് തോന്നിയത് അവരുടെ ഭാഗ്യം. ഒരഞ്ച് മിനുട്ട് താമസിച്ചിരുന്നുവെങ്കിൽ ശവസംസ്കാരം കഴിഞ്ഞേനെ.
പിന്നെ പത്രസമ്മേളനമല്ല സംസ്ഥാന സമ്മേളനം തന്നെ നടത്തിയിട്ട് വല്ല
കാര്യവുമുണ്ടോ?. വാർത്തകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ മാധ്യമങ്ങൾ കാണിക്കുന്ന സൂക്ഷ്മത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന അവസാനത്തെ ഉദാഹരണമായിരുന്നു കനകയുടെ അകാല മൃത്യു. യാതൊരു കുഴപ്പവുമില്ലാതെ ചെന്നൈയിൽ സുഖമായി കഴിയുന്ന താരത്തെ കൊന്നു എന്ന്
മാത്രമല്ല നിറം പിടിപ്പിച്ച കഥകളിലൂടെ സെൻസേഷൻ സൃഷ്ടിക്കാനും
ശ്രമങ്ങളുണ്ടായി. വാർത്തകൾ ആരാണ് ആദ്യം ബ്രേക്ക് ചെയ്യുന്നത് എന്ന് നോക്കിയുള്ള മത്സരത്തിൽ
കിട്ടുന്ന വാർത്തകളുടെ ഉറവിടമോ ആധികാരികതയോ നോക്കാതെ
സത്യത്തോടും സമൂഹത്തോടും ഒട്ടും പ്രതിബദ്ധതയില്ലാത്ത ഒരു തരം കോമാളി
സർക്കസ്സായി മാധ്യമ പ്രവർത്തനം മാറുന്നുണ്ടോ എന്ന ചോദ്യമാണ് കനകയുടെ 'മരണം'
ഉയർത്തുന്നത്.
ആരാണ് കനകയെ ആദ്യം കൊന്നത് എന്നറിയില്ല. കരുതിക്കൂട്ടിയുള്ള തമാശ ഏതെങ്കിലും ഒരു കുബുദ്ധി ഒപ്പിച്ചതാവാം. സോഷ്യൽ മീഡിയയുടെയും ഇ മാധ്യമങ്ങളുടെയും കാലത്ത് വാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും ആർക്കും എപ്പോഴും സാധിക്കും. രണ്ടു വിരലും ഒരു കീബോർഡും മാത്രമാണ് അതിനു വേണ്ട മുതൽ മുടക്ക്. കനകയെ മാത്രമല്ല ഏത് കന്യകയെയും കൊല്ലാനും ഉദകക്രിയ നടത്താനും ഒരു മിനുട്ടിന്റെ പണിയേയുള്ളൂ. പക്ഷേ കേൾക്കുന്ന വാർത്തകളൊക്കെ വെള്ളം തൊടാതെ വിഴുങ്ങി പ്രേക്ഷകർക്കും വായനക്കാർക്കും മുന്നിലെത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് അവർ ചെയ്യുന്നതെന്താണെന്ന വ്യക്തമായ ബോധം വേണം. മല്ലു മാധ്യമങ്ങൾ മാത്രമല്ല, ടൈംസ് ഓഫ് ഇന്ത്യയും വിക്കിപീഡിയയും വരെ ഈ മരണ നാടകത്തിൽ പങ്കാളികളായി എന്നതാണ് ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നത്.
കനക മരിച്ച ഉടനെ ഫേസ്ബുക്കിലായിരുന്നു കൂട്ടക്കരച്ചിൽ. ഇത്തരം എല്ലാ പണ്ടാരങ്ങളും ആദ്യം എത്തുന്നത് ഫേസ്ബുക്കിലാണല്ലോ. കുറെ കാലമായി തല മൊട്ടയടിച്ചു മെലിഞ്ഞുങ്ങിയ കനകയുടെ ഒരു ഫോട്ടോയും വെച്ച് കണ്ണീർ കഥകൾ തുടർച്ചയായി പ്രവഹിച്ചു വരികയായിരുന്നു. അതിനിടയിലാണ് ചാകരയായി മരണമെത്തിയത്. അത് ആദരാഞ്ജലികളുടെ ആക്കം കൂട്ടി. കഴിഞ്ഞ ജൂണ്‍ ഇരുപത്തിയാറിന് നെൽസൻ മണ്ടേലയുടെ അടിയന്തിരം കഴിച്ചതും ഫേസ്ബുക്കിൽ തന്നെയായിരുന്നു. മണ്ടേലയുടെ അപദാനങ്ങൾ വാഴ്ത്തിയും ആദരാഞ്ജലികൾ അർപ്പിച്ചും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ട് വെറുതെ ന്യൂസ് സൈറ്റുകൾ ഒന്ന് ബ്രൌസ് ചെയ്തു നോക്കി. പുള്ളി ആശുപത്രിയിലാണ്. ചികിത്സ തുടരുന്നു. തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ ആഘോഷത്തിന് വേണ്ട മുന്നൊരുക്കങ്ങളും നടക്കുന്നുണ്ട്. അതിനിടയിൽ അദ്ദേഹത്തിന്റെ ശവമടക്ക് ദ്രുതഗതിയിൽ നടത്തുകയാണ് നമ്മുടെ മാധ്യമങ്ങളും ഫേസ്ബുക്കികളും. ഒരു പത്രത്തിന്റെ സൈറ്റിൽ വലിയ വെണ്ടയ്ക്ക കണ്ടതോടെ ഞാൻ എന്റെ സുഹൃത്ത് കൂടിയായ അതിന്റെ വെബ് എഡിറ്ററോട് കാര്യം പറഞ്ഞു. പുള്ളി ഒരു സെക്കന്റിനുള്ളിൽ വാർത്ത മുക്കി. പക്ഷേ അത് ഷെയർ ചെയ്തവനും പകർത്തി എഴുതിയവനും കരച്ചിൽ തുടർന്ന് കൊണ്ടേയിരുന്നു. ഞാനെന്റെ പേജിൽ ഇങ്ങനെ ഒരു സ്റ്റാറ്റസ് എഴുതി "നെൽസൻ മണ്ടേലക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് പലരുടെയും പോസ്റ്റുകൾ കാണുന്നു. ആദരാജ്ഞലി അർപ്പിക്കാൻ മുട്ടി നിൽക്കുന്നവർ അദ്ദേഹം മരിക്കുന്നത് വരെ കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു".
അല്പം തമാശ കലർത്തിപ്പറഞ്ഞാൽ കെ സുരേന്ദ്രൻ നൂലിഴക്കാണ് രക്ഷപ്പെട്ടത്. കനകയുടെ മരണവാർത്ത
അറിഞ്ഞ ഉടൻ പുള്ളി ഒരു പത്രസമ്മേളനം നടത്താൻ ഒരുങ്ങിയതായാണ് (അ)വിശ്വസനീയ
കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരം. കനകയുടെ മരണം നമ്മൾ കരുതുന്ന
പോലെ ക്യാൻസർ രോഗബാധ കാരണമല്ല എന്നും ഒരു കേന്ദ്രമന്ത്രിക്കും മലപ്പുറത്തെ
ഒരു വ്യവസായിക്കും ആ മരണത്തിൽ പങ്കുണ്ടെന്നും വെച്ചു കാച്ചാൻ പുള്ളി ഒരുങ്ങിയിരിക്കുകയായിരുന്നു. വിയറ്റ്നാം കോളനിയുടെ ഷൂട്ടിങ്ങ് കാലത്ത് കനക മലപ്പുറത്തെ ലീഗ് നേതാവിന്റെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിന്റെ ബില്ലും അന്നേ ദിവസം ഹോട്ടൽ മാനേജർ കേന്ദ്ര മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചതിന്റെ രേഖകളും റെഡിയായി കയ്യിലുണ്ടായിരുന്നു എന്നാണ് അവിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നത്. ബിരിയാണി വഴി ഉള്ളിൽ കടന്നു ചെന്ന വിഷം ഇരുപത്തിയൊന്ന് കൊല്ലം കഴിഞ്ഞ് പെട്ടെന്ന് പുറത്ത് ചാടിയതായാണ് മരണ കാരണം. മാത്രമല്ല അന്ന് അർദ്ധരാത്രി പന്ത്രണ്ടേ മുപ്പത്തിയാറിനു മലപ്പുറം പാണ്ടിക്കടവ് വഴി ഒരു ക്വാളിസ് കാറ് പോയത് കണ്ട ദൃക്സാക്ഷികളും റെഡിയാണ്. ബിരിയാണിയും ക്വാളിസ് കാറും പണ്ടേ ബന്ധുക്കളാണല്ലോ. എൻ ഐ എ രേഖകളിൽ അവ പല തവണ വ്യക്തമാക്കപ്പെട്ടതുമാണ്. രക്ഷപ്പെടാൻ ഒരു പഴുതുമില്ലാത്ത സംഗതികളാണ് കയ്യിലുള്ളത്. മാത്രമല്ല രണ്ടു മണിക്കൂർ കഴിഞ്ഞ് വെളിപ്പെടുത്താനുള്ള വേറെ ചില തെളിവുകൾ എത്തിച്ചു തരാമെന്നു പി സി ജോർജ് പറയുകയും ചെയ്തിട്ടുണ്ട്. വൈകിട്ട് ന്യൂസ് അവറിൽ സുരേന്ദ്രന് ധരിക്കാനുള്ള മഞ്ഞ ടീഷർട്ട് വരെ ഏഷ്യാനെറ്റുകാർ തയ്പിച്ചു റെഡിയാക്കി വെച്ചിരുന്നു. എല്ലാം തുലച്ചത് കനകയുടെ ഒടുക്കത്തെ പത്രസമ്മേളനമാണ്. അല്പം കൂടെ താമസിച്ചിരുന്നുവെങ്കിൽ 'കനക മരിച്ചതിന്റെ രേഖകൾ റിപ്പോർട്ടറിന്
ലഭിച്ചു. മുഖ്യമന്ത്രി രാജിവെക്കുക' എന്ന തലക്കെട്ടിൽ നികേഷിന്റെ വക ഒരു
എക്സ്ക്ലൂസീവ് സ്റ്റോറിയും വന്നേനെ. ചുരുക്കത്തിൽ നമ്മുടെ ഷാജഹാൻ മുമ്പ് പൊട്ടിച്ചതിനേക്കാൾ തമാശയുള്ള ചില നമ്പറുകൾ പുറത്ത് വരാനിരുന്നതാണ്. പടച്ചോൻ കാത്തു. (സുരേന്ദ്രൻ ഫാൻസുകാർ കോപിക്കരുത്. നമ്മുടെ വിവാദ വാർത്താ സംസ്കാരത്തിന്റെ പാശ്ചാത്തലത്തിൽ ഭാവന അല്പം പീലി വിടർത്തി ആടിപ്പോയതാണ്. ക്ഷമിക്കുക)
കൈരളിയുടെ കാര്യമാണ് ഏറെ രസമായത്. കനക അന്തരിച്ചു എന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്തതിന് പുറമേ 'ആശുപത്രി അധികൃതർ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിട്ടില്ല' എന്ന് എഴുതിക്കാണിക്കുകയും ചെയ്തു. അതായത് ഞങ്ങളുടെ റിപ്പോർട്ടർ ആശുപത്രിയിൽ തന്നെയുണ്ട്, അധികൃതരുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. അവർ ഇതുവരെ ഒന്നും ഉറപ്പിച്ചു പറഞ്ഞിട്ടില്ല. എന്നാലും തെക്കെപുറത്തെ മാവ് വെട്ടാൻ ആളു പോയിട്ടുണ്ട് എന്ന് ചുരുക്കം. വെണ്ടയ്ക്ക അക്ഷരത്തിലാണ് ജൈഹിന്ദ് ടി വി ക്കാർ കനകയുടെ മരണം ആഘോഷിച്ചത്. മുടിഞ്ഞ കോണ്ഗ്രസ്സുകാർ പോലും കാണാത്ത ചാനലായതിനാൽ അതിനു വലിയ പ്രചാരം കിട്ടിയില്ല എന്ന് മാത്രം.
നമ്മുടെ ന്യൂസ് പോർട്ടലുകളുടെ കാര്യമാണ് പത്രങ്ങളേക്കാൾ കഷ്ടം. ഒരു 'മറുനാടൻ' വെബ് സൈറ്റ് നാല് ദിവസം മുന്നേ പറഞ്ഞ വാചകങ്ങൾ വായിച്ചാൽ ചിരിച്ചു ചിരിച്ചു ചാവും " കുസൃതിക്കാറ്റിലെ സംശയാലുവായ ഭാര്യയേയും ഗോഡ്ഫാദറിലെ മന്ത്രിക്കൊച്ചമ്മയെയും മറന്നോ മലയാളീ?. മറക്കാൻ വരട്ടെ, അനുപമമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടി കനക ദാ ഇവിടെത്തന്നെയുണ്ട്. ആലപ്പുഴയിൽ ഒരാശുപത്രിയിൽ. വേദന തിന്നു ആരെയും കാണാൻ ആഗ്രഹിക്കാതെ കാൻസറിന്റെ വേദനകളിൽ എല്ലും തോലുമായിരിക്കുന്നു" എല്ലും തോലുമായ നടി സംസാരിക്കുന്നത് താഴെയുള്ള വീഡിയോയിൽ കാണാം.
ഹിറ്റ് കൂട്ടാനുള്ള ഒടുക്കത്തെ ത്വരയിൽ പാകമുണ്ടെങ്കിൽ സ്വന്തം അമ്മയെയും അച്ഛനെയും വരെ ഇവന്മാർ കൊല്ലും. നിറം പിടിപ്പിച്ച കഥകളാണ് കനകയുടെ പേരിൽ നിമിഷങ്ങൾക്കുള്ളിൽ അവർ മെനഞ്ഞുണ്ടാക്കിയത്. ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമുണ്ടായില്ല എന്നും അനാഥ സംരക്ഷണ കേന്ദ്രക്കാരുമായി ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട് എന്നുമാണ് ഒരു പോർട്ടൽ എഴുതിപ്പിടിപ്പിച്ചത്. കണ്ണീരിന് ഊക്ക് കൂട്ടാൻ താരത്തിന്റെ പഴയ അവസ്ഥയും ഗ്ലാമർ കഥകളും കൂട്ടിച്ചേർക്കുകയും ചെയ്തു. അടിപ്പാവാട വാർത്തകൾ കൃത്യമായി നൽകാറുള്ള ഒരു പോർട്ടൽ മറ്റൊരു അവകാശ വാദവും നടത്തി. ക്യാൻസർ ചികിത്സക്ക് അവർ കേരളത്തിൽ എത്തിയ കാര്യം ദിവസങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തത് ഞങ്ങളായിരുന്നു എന്ന്!!.
1992 നു ശേഷം ആലപ്പുഴയിൽ വന്നിട്ട് പോലുമില്ലാത്ത താരത്തെക്കുറിച്ചാണ് ഇത് പറയുന്നതെന്നോർക്കണം. വാർത്തകളുടെ സ്ഥിതി ഇതാണ്. ആ പെങ്കൊച്ചിനു കൃത്യസമയത്ത് പത്രക്കാരെക്കാണാൻ ദൈവം തോന്നിപ്പിച്ചത് കൊണ്ട് ഈ വാർത്തയുടെ നിജസ്ഥിതി നാമറിഞ്ഞു. ഒരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ അവർ ചെന്നൈയിൽ സുഖമായി കഴിയുന്നു. മാധ്യമങ്ങളോട് ഒരു വാക്ക്. സോഷ്യൽ മീഡിയ ഒരു സമുദ്രമാണ്. സ്ഥിരബുദ്ധിയുള്ളവരും ഇല്ലാത്തവരും കുബുദ്ധികളും കുരുട്ടു ബുദ്ധികളും പൊട്ടന്മാരും ബുദ്ധിമാൻമാരുമൊക്കെ അവിടെ കാണും. പലവിധ താത്പര്യക്കാരും ഉണ്ടാവും. അവിടെ നിന്ന് കട്ട് ആൻഡ് പേസ്റ്റ് ചെയ്ത് ബ്രേക്കിംഗ് നിരത്തുന്നതിന് മുമ്പ് അതാത് മേഖലകളിലെ പ്രാദേശിക ലേഖകൻമാർക്ക് ഒരു മിസ്സ് കാൾ അടിക്കുക. അവർ തിരിച്ചു വിളിക്കുമ്പോൾ കാര്യം ചോദിച്ച് ഉറപ്പ് വരുത്തുക. അതിന് ശേഷം ബ്രേക്കോ മത്തങ്ങയോ എന്താണ് വെച്ചാൽ നിരത്തുക. കനക എപ്പിസോഡിൽ നിന്ന് ഈ ഒരു ചെറിയ പാഠമെങ്കിലും നിങ്ങൾ പഠിക്കേണ്ടതുണ്ട്. എവടെ?
Related Posts
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ..
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്
ആരാണ് കനകയെ ആദ്യം കൊന്നത് എന്നറിയില്ല. കരുതിക്കൂട്ടിയുള്ള തമാശ ഏതെങ്കിലും ഒരു കുബുദ്ധി ഒപ്പിച്ചതാവാം. സോഷ്യൽ മീഡിയയുടെയും ഇ മാധ്യമങ്ങളുടെയും കാലത്ത് വാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും ആർക്കും എപ്പോഴും സാധിക്കും. രണ്ടു വിരലും ഒരു കീബോർഡും മാത്രമാണ് അതിനു വേണ്ട മുതൽ മുടക്ക്. കനകയെ മാത്രമല്ല ഏത് കന്യകയെയും കൊല്ലാനും ഉദകക്രിയ നടത്താനും ഒരു മിനുട്ടിന്റെ പണിയേയുള്ളൂ. പക്ഷേ കേൾക്കുന്ന വാർത്തകളൊക്കെ വെള്ളം തൊടാതെ വിഴുങ്ങി പ്രേക്ഷകർക്കും വായനക്കാർക്കും മുന്നിലെത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് അവർ ചെയ്യുന്നതെന്താണെന്ന വ്യക്തമായ ബോധം വേണം. മല്ലു മാധ്യമങ്ങൾ മാത്രമല്ല, ടൈംസ് ഓഫ് ഇന്ത്യയും വിക്കിപീഡിയയും വരെ ഈ മരണ നാടകത്തിൽ പങ്കാളികളായി എന്നതാണ് ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നത്.
കനക മരിച്ച ഉടനെ ഫേസ്ബുക്കിലായിരുന്നു കൂട്ടക്കരച്ചിൽ. ഇത്തരം എല്ലാ പണ്ടാരങ്ങളും ആദ്യം എത്തുന്നത് ഫേസ്ബുക്കിലാണല്ലോ. കുറെ കാലമായി തല മൊട്ടയടിച്ചു മെലിഞ്ഞുങ്ങിയ കനകയുടെ ഒരു ഫോട്ടോയും വെച്ച് കണ്ണീർ കഥകൾ തുടർച്ചയായി പ്രവഹിച്ചു വരികയായിരുന്നു. അതിനിടയിലാണ് ചാകരയായി മരണമെത്തിയത്. അത് ആദരാഞ്ജലികളുടെ ആക്കം കൂട്ടി. കഴിഞ്ഞ ജൂണ്‍ ഇരുപത്തിയാറിന് നെൽസൻ മണ്ടേലയുടെ അടിയന്തിരം കഴിച്ചതും ഫേസ്ബുക്കിൽ തന്നെയായിരുന്നു. മണ്ടേലയുടെ അപദാനങ്ങൾ വാഴ്ത്തിയും ആദരാഞ്ജലികൾ അർപ്പിച്ചും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ട് വെറുതെ ന്യൂസ് സൈറ്റുകൾ ഒന്ന് ബ്രൌസ് ചെയ്തു നോക്കി. പുള്ളി ആശുപത്രിയിലാണ്. ചികിത്സ തുടരുന്നു. തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ ആഘോഷത്തിന് വേണ്ട മുന്നൊരുക്കങ്ങളും നടക്കുന്നുണ്ട്. അതിനിടയിൽ അദ്ദേഹത്തിന്റെ ശവമടക്ക് ദ്രുതഗതിയിൽ നടത്തുകയാണ് നമ്മുടെ മാധ്യമങ്ങളും ഫേസ്ബുക്കികളും. ഒരു പത്രത്തിന്റെ സൈറ്റിൽ വലിയ വെണ്ടയ്ക്ക കണ്ടതോടെ ഞാൻ എന്റെ സുഹൃത്ത് കൂടിയായ അതിന്റെ വെബ് എഡിറ്ററോട് കാര്യം പറഞ്ഞു. പുള്ളി ഒരു സെക്കന്റിനുള്ളിൽ വാർത്ത മുക്കി. പക്ഷേ അത് ഷെയർ ചെയ്തവനും പകർത്തി എഴുതിയവനും കരച്ചിൽ തുടർന്ന് കൊണ്ടേയിരുന്നു. ഞാനെന്റെ പേജിൽ ഇങ്ങനെ ഒരു സ്റ്റാറ്റസ് എഴുതി "നെൽസൻ മണ്ടേലക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് പലരുടെയും പോസ്റ്റുകൾ കാണുന്നു. ആദരാജ്ഞലി അർപ്പിക്കാൻ മുട്ടി നിൽക്കുന്നവർ അദ്ദേഹം മരിക്കുന്നത് വരെ കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു".

കൈരളിയുടെ കാര്യമാണ് ഏറെ രസമായത്. കനക അന്തരിച്ചു എന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്തതിന് പുറമേ 'ആശുപത്രി അധികൃതർ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിട്ടില്ല' എന്ന് എഴുതിക്കാണിക്കുകയും ചെയ്തു. അതായത് ഞങ്ങളുടെ റിപ്പോർട്ടർ ആശുപത്രിയിൽ തന്നെയുണ്ട്, അധികൃതരുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. അവർ ഇതുവരെ ഒന്നും ഉറപ്പിച്ചു പറഞ്ഞിട്ടില്ല. എന്നാലും തെക്കെപുറത്തെ മാവ് വെട്ടാൻ ആളു പോയിട്ടുണ്ട് എന്ന് ചുരുക്കം. വെണ്ടയ്ക്ക അക്ഷരത്തിലാണ് ജൈഹിന്ദ് ടി വി ക്കാർ കനകയുടെ മരണം ആഘോഷിച്ചത്. മുടിഞ്ഞ കോണ്ഗ്രസ്സുകാർ പോലും കാണാത്ത ചാനലായതിനാൽ അതിനു വലിയ പ്രചാരം കിട്ടിയില്ല എന്ന് മാത്രം.
നമ്മുടെ ന്യൂസ് പോർട്ടലുകളുടെ കാര്യമാണ് പത്രങ്ങളേക്കാൾ കഷ്ടം. ഒരു 'മറുനാടൻ' വെബ് സൈറ്റ് നാല് ദിവസം മുന്നേ പറഞ്ഞ വാചകങ്ങൾ വായിച്ചാൽ ചിരിച്ചു ചിരിച്ചു ചാവും " കുസൃതിക്കാറ്റിലെ സംശയാലുവായ ഭാര്യയേയും ഗോഡ്ഫാദറിലെ മന്ത്രിക്കൊച്ചമ്മയെയും മറന്നോ മലയാളീ?. മറക്കാൻ വരട്ടെ, അനുപമമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടി കനക ദാ ഇവിടെത്തന്നെയുണ്ട്. ആലപ്പുഴയിൽ ഒരാശുപത്രിയിൽ. വേദന തിന്നു ആരെയും കാണാൻ ആഗ്രഹിക്കാതെ കാൻസറിന്റെ വേദനകളിൽ എല്ലും തോലുമായിരിക്കുന്നു" എല്ലും തോലുമായ നടി സംസാരിക്കുന്നത് താഴെയുള്ള വീഡിയോയിൽ കാണാം.
ഹിറ്റ് കൂട്ടാനുള്ള ഒടുക്കത്തെ ത്വരയിൽ പാകമുണ്ടെങ്കിൽ സ്വന്തം അമ്മയെയും അച്ഛനെയും വരെ ഇവന്മാർ കൊല്ലും. നിറം പിടിപ്പിച്ച കഥകളാണ് കനകയുടെ പേരിൽ നിമിഷങ്ങൾക്കുള്ളിൽ അവർ മെനഞ്ഞുണ്ടാക്കിയത്. ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമുണ്ടായില്ല എന്നും അനാഥ സംരക്ഷണ കേന്ദ്രക്കാരുമായി ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട് എന്നുമാണ് ഒരു പോർട്ടൽ എഴുതിപ്പിടിപ്പിച്ചത്. കണ്ണീരിന് ഊക്ക് കൂട്ടാൻ താരത്തിന്റെ പഴയ അവസ്ഥയും ഗ്ലാമർ കഥകളും കൂട്ടിച്ചേർക്കുകയും ചെയ്തു. അടിപ്പാവാട വാർത്തകൾ കൃത്യമായി നൽകാറുള്ള ഒരു പോർട്ടൽ മറ്റൊരു അവകാശ വാദവും നടത്തി. ക്യാൻസർ ചികിത്സക്ക് അവർ കേരളത്തിൽ എത്തിയ കാര്യം ദിവസങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തത് ഞങ്ങളായിരുന്നു എന്ന്!!.
1992 നു ശേഷം ആലപ്പുഴയിൽ വന്നിട്ട് പോലുമില്ലാത്ത താരത്തെക്കുറിച്ചാണ് ഇത് പറയുന്നതെന്നോർക്കണം. വാർത്തകളുടെ സ്ഥിതി ഇതാണ്. ആ പെങ്കൊച്ചിനു കൃത്യസമയത്ത് പത്രക്കാരെക്കാണാൻ ദൈവം തോന്നിപ്പിച്ചത് കൊണ്ട് ഈ വാർത്തയുടെ നിജസ്ഥിതി നാമറിഞ്ഞു. ഒരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ അവർ ചെന്നൈയിൽ സുഖമായി കഴിയുന്നു. മാധ്യമങ്ങളോട് ഒരു വാക്ക്. സോഷ്യൽ മീഡിയ ഒരു സമുദ്രമാണ്. സ്ഥിരബുദ്ധിയുള്ളവരും ഇല്ലാത്തവരും കുബുദ്ധികളും കുരുട്ടു ബുദ്ധികളും പൊട്ടന്മാരും ബുദ്ധിമാൻമാരുമൊക്കെ അവിടെ കാണും. പലവിധ താത്പര്യക്കാരും ഉണ്ടാവും. അവിടെ നിന്ന് കട്ട് ആൻഡ് പേസ്റ്റ് ചെയ്ത് ബ്രേക്കിംഗ് നിരത്തുന്നതിന് മുമ്പ് അതാത് മേഖലകളിലെ പ്രാദേശിക ലേഖകൻമാർക്ക് ഒരു മിസ്സ് കാൾ അടിക്കുക. അവർ തിരിച്ചു വിളിക്കുമ്പോൾ കാര്യം ചോദിച്ച് ഉറപ്പ് വരുത്തുക. അതിന് ശേഷം ബ്രേക്കോ മത്തങ്ങയോ എന്താണ് വെച്ചാൽ നിരത്തുക. കനക എപ്പിസോഡിൽ നിന്ന് ഈ ഒരു ചെറിയ പാഠമെങ്കിലും നിങ്ങൾ പഠിക്കേണ്ടതുണ്ട്. എവടെ?
Related Posts
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ..
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്
രണ്ടു ദിവസം മുമ്പ് കേരള കൌമുദി പത്രമാണ് അവര്‍ ആലപ്പുഴയില്‍ ചികിത്സയില്‍ ആണ് എന്ന് വിരൂപമായ ഒരു ഫോടോ വെച്ച് ന്യൂസ് കൊടുത്തത്.
ReplyDeleteനാല് ദിവസം മുന്നേ (27 July) ഒരു വെബ് പോര്‍ട്ടലില്‍ വന്ന ഡയലോഗാണ് ഞാന്‍ മുകളില്‍ കൊടുത്തിട്ടുള്ളത്.
Deleteആ ഫോട്ടോ ഒരു നാല് കൊല്ലം മുന്‍പ് ഒക്കെ ഓടി കൊണ്ടിരുന്ന ഫോട്ടോയ . പണ്ട് ബെര്‍ലി കനകക്കു എന്ത് പറ്റി എന്ന പറഞ്ഞു ഒരു പോസ്റ്റും ഇട്ടായിരുന്നു
DeleteBy the way, where is Mr. Berly? Any idea?
Delete:)
ReplyDelete'ആശുപത്രി അധികൃതർ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിട്ടില്ല' അവിടെ വേറെ വല്ല കനകയും കാണും..അവസാനം അതെങ്കിലും സ്ഥിരീകരിക്കംയിരുന്നു...
ReplyDelete:)
ReplyDeleteനമ്മുടെ മീഡിയാ എവിടെ നില്ക്കുന്നു എന്നതിന് ഒന്നാം തരം തെളിവ്. എന്തു വൃത്തികെട്ട നുണകളും ബ്രയ്ക്കിങ് ന്യൂസ് ആയി കൊടുത്തു സത്യത്തെ കൊഞ്ഞനം കാണിക്കുന്ന ഈ മാദ്ധ്യമപുംഗവന്മാര്ക്കെതിരെ തുടരെത്തുടരെ കേസുകളുണ്ടായാലേ ഈ ജീര്‍ണ്ണത അവസാനിക്കു
ReplyDeleteഏതു വിഷയത്തെക്കുറിച്ച് പോസ്റ്റിയാലും വള്ളിക്കുന്നന്റെ 'വികൃതമായ പച്ച രാഷ്ട്രീയം' മുഴച്ചു നില്ക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണീ പോസ്റ്റ്.
ReplyDeleteഅനുബന്ധം:
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബാല്‍ താക്കറെ മരണവുമായി ബന്ധപ്പെട്ടു വിവാദമായ ഫേസ് ബുക്ക് സ്റ്റാറ്റസ് ഇട്ട മുംബൈയിലെ പെണ്കുട്ടികളുടെതെന്ന പേരില്‍, സിനിമാ നടി സോണിയ അഗർവാളിന്റെയും സഹായിയുടെയും ഫോട്ടോ പോസ്റ്റിയ മഹാനാകുന്നു വിശ്വവിഖ്യാതനായ ബഷീര്‍ വള്ളിക്കുന്ന്. അന്ന് കാള പെറ്റെന്ന് പോലും കേള്‍ക്കാൻ നിന്നില്ല ഈ മഹാനായ ബ്ലോഗര്‍. ഹാ കഷ്ടം!
ഈ ബ്ലോഗ്ഗറെ തൂക്കി കൊല്ലണം എന്നാണു എന്റെ അഭിപ്രായം :D :D
Deleteഈ പച്ച രാഷ്ട്രീയം മാത്രം എങ്ങിനെ വികൃതമാവുന്നു എന്ന് മനസ്സിലാവുന്നില്ല. അല്ലേല്‍ ഒരു ബ്ലോഗര്‍ക്ക് രാഷ്ട്രീയമായ അനുഭാവം പാടില്ല എന്നാണോ?
Delete(സുരേന്ദ്രൻ ഫാൻസുകാർ കോപിക്കരുത്. നമ്മുടെ വിവാദ വാർത്താ സംസ്കാരത്തിന്റെ പാശ്ചാത്തലത്തിൽ ഭാവന അല്പം പീലി വിടർത്തി ആടിപ്പോയതാണ്. ക്ഷമിക്കുക)
Deleteഇങ്ങനെ ഒരു ജാമ്യമെടുക്കലും ! ബുദ്ധിമാൻ !!
സത്യസന്ധതയോടെ പ്രതികരിക്കാൻ എന്തെല്ലാം issues വേറെ ഉണ്ടായിരുന്നു .16 വയസ്സിൽ കല്യാണം ഉൾപെടെ.അതൊക്കെ പറയാൻ പ്രയാസം ഉണ്ടല്ലോ. Fatwa യെ പേടിക്കാതിരിക്കാൻ പറ്റില്ലല്ലോ .
Deleteബ്രേക്കില്ലതാവുന്ന ബ്രേക്കിഗ് ന്യൂസുകള്‍ :D
ReplyDeleteഇതാ പുതിയ ബ്രേക്കിഗ് ന്യൂസ് -മലബാര്‍ സംസ്ഥാനം വേണമെന്ന് മുസ്ലീം യൂത്ത് ലീഗ്
Deletehttp://www.asianetnews.tv/latest-news/14838-muslim-youth-league-demands-new-state-kozhikode-as-capital
തീര്‍ച്ചയായും... താങ്കള്‍ പറഞ്ഞത് വാസ്തവമാണ്... പല ഫെയ്സ്ബുക്ക് പേജുകളും ഓണ്‍ലൈന്‍ പത്രങ്ങളും ഈ വാര്‍ത്ത കൊടുത്തു. എഫ് ബിയിലെ ഒരു പേജില്‍ ഞാനീ വാര്‍ത്ത കണ്ടു കുറച്ചു നേരത്തിനകം അത് ഫേക് ആണെന്ന് പറഞ്ഞു അവര്‍ തന്നെ പുതിയ വാര്‍ത്ത കൊടുത്തു..പഴയ വാര്‍ത്ത കാണുന്നുമില്ല..
ReplyDelete***
പക്ഷെ താങ്കള്‍ക്ക് ഏഷ്യനെറ്റിനോട് വിരോധമുണ്ട് എന്നു കരുതി ഇങ്ങനെ ഒന്നും ആക്ഷേപഹാസ്യം ചമയ്ക്കരുത്...ചേരുന്നത് തമ്മിലേ ചേര്‍ക്കാവൂ...താങ്കളുടെ കുറിപ്പ് താങ്കള്‍ തന്നെ "മനോരമ"വല്‍ക്കരിക്കരുത്....
ഇന്ന് ഫേസ് ബുക്കിൽ അക്ഞാതനായ ഒരു സുഹൃത്ത് എഴുതിയ കമന്റ് ഓർത്തു പോയി: കനക മരിച്ചുവെന്ന് ചാനലുകള്‍..
ReplyDeleteതാന്‍ മരിച്ചിട്ടില്ലെന്ന് കനക...
ഇത്രയും വിദ്യാഭ്യാസമുള്ള പത്രമാധ്യമപ്രവര്ത്തകരെക്കാളും നിനക്കാണോ വിവരമെന്ന് കനകയോട് നാട്ടുകാര്‍ :)
good
ReplyDeleteഫ്ലാഷിംഗ് ബ്രേക്കിംഗ് ന്യൂസസ്.
ReplyDeleteഇതാ പുതിയ ഫ്ലാഷിംഗ് ബ്രേക്കിംഗ് ന്യൂസ് -മലബാര്‍ സംസ്ഥാനം വേണമെന്ന് മുസ്ലീം യൂത്ത് ലീഗ്
Deletehttp://www.asianetnews.tv/latest-news/14838-muslim-youth-league-demands-new-state-kozhikode-as-capital
kottayam achayanmarkku vendi kottayam samsthanam roopeekarikkanam
Delete<<>>>
ReplyDeleteആത്മഹത്യ വരെ ചെയ്യും!
എവടെ?
ReplyDeleteഇതൊക്കെ എന്ത് ? ഹി ഹി ഹി
ReplyDelete"വാർത്തകൾ ആരാണ് ആദ്യം ബ്രേക്ക് ചെയ്യുന്നത് എന്ന് നോക്കിയുള്ള മത്സരത്തിൽ കിട്ടുന്ന വാർത്തകളുടെ ഉറവിടമോ ആധികാരികതയോ നോക്കാതെ സത്യത്തോടും സമൂഹത്തോടും ഒട്ടും പ്രതിബദ്ധതയില്ലാത്ത ഒരു തരം കോമാളി സർക്കസ്സായി മാധ്യമ പ്രവർത്തനം മാറുന്നുണ്ടോ എന്ന ചോദ്യമാണ് കനകയുടെ 'മരണം' ഉയർത്തുന്നത്." I like this
ReplyDeleteസോഷ്യൽ മീഡിയ ഒരു സമുദ്രമാണ്. സ്ഥിരബുദ്ധിയുള്ളവരും ഇല്ലാത്തവരും കുബുദ്ധികളും കുരുട്ടു ബുദ്ധികളും പൊട്ടന്മാരും ബുദ്ധിമാൻമാരുമൊക്കെ അവിടെ കാണും. പലവിധ താത്പര്യക്കാരും ഉണ്ടാവും.
ReplyDelete'കനക'മൂലം, കാമിനി മൂലം ദുഃഖം
ReplyDeleteസത്യസന്ധമായ വാർത്ത ജനങ്ങളിലെത്തിക്കുകയെന്നതാണ് മാധ്യമ ധർമ്മത്തിന്റെ ആദ്യ പടി.
ReplyDeleteടി പി വധം നടന്ന സമയത്ത് ഇവിടുത്തെ പ്രതിപക്ഷ പാർട്ടി മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞു.
ഇന്നിപ്പോൾ സോളാർ വിഷയത്തിൽ ഭരണപക്ഷം മാധ്യമങ്ങൾക്ക് നേരെ തിരിയുന്നു. അപ്പോൾ പൊതുവായി പറഞ്ഞാൽ തങ്ങൾക്കെതിരായി വാർത്ത വരുമ്പോൾ മാധ്യമങ്ങൾക്ക് നേരെ തിരിയുകയെന്നത് രാഷ്ട്രീയപാർട്ടികളുടെ ശൈലിയായി മാറിക്കഴിഞ്ഞു.
ഈ പോസ്റ്റിനാധാരമായ വിഷയം വളരെ വിഷമത്തോടെ വിവരിക്കാം...
ചില ചാനലിൽ വന്ന വർത്ത, പഴയകാല നടി കനക ക്യാൻസർ മൂലം ചികിത്സയിലായിരുന്നൂവെന്നും ഇന്ന് മരണപ്പെട്ടൂവെന്നും, ഇതിന്റെയടിസ്ഥാനത്തിൽ FB-യിൽ ആദരാജ്ഞലികളുടെ പ്രവാഹം. കൂട്ടത്തിൽ ഞാനും ഏതാനും പോസ്റ്റുകൾക്ക് ആദരാജ്ഞലികളെന്ന comment നല്കി. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ വളരെ ആരോഗ്യവതിയായി കനക മറ്റൊരു ചാനലിൽ സംസാരിക്കുന്നു.
അപ്പോൾ ഒരു വാർത്ത പുറത്ത് വിടുമ്പോൾ അത് 100 % ശരിയാണോ എന്ന് ഉറപ്പ വരുത്തണം. ഈ രീതി ദൂരദർശനിൽ മാത്രമേ കാണാറുള്ളൂ...
ജീവനോടെ നടക്കും ജനത്തിനെ ജീവനില്ലാതെ ആക്കുന്നതും ഭവാന് രണ്ടു നാല് നിമിഷം കൊണ്ടൊരുത്തിയെ കാലപുരിക്കയക്കുന്നതും ഭവാന് ആ ഭവാന്മാരല്ലേ നമ്മുടെ പത്രമാധ്യമങ്ങള്‍ നടത്തുന്നവര്‍
ReplyDeleteപിഴച്ചുപോട്ടെ ബഷീറെ
തലനീട്ടുന്ന അരാജക സിംഹം എന്ന തലക്കെട്ടിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ മനോരമ ബ്ലോഗിൽ എഴുതിയ കുറിപ്പ് ഇവിടെ ഷെയർ ചെയ്യട്ടെ.
ReplyDelete"ഇന്ന് (ചൊവ്വ, ജൂലായ് 30, 2013) രാത്രി 9 മണിയുടെ കൗണ്ടര്‍പോയന്റ് അവതരിപ്പിച്ചശേഷമാണ് ഞാന്‍ ഇത് എഴുതുന്നത്. പരിപാടിയില്‍ അതിഥിയായി വന്ന കോണ്‍ഗ്രസ് വക്താവ് പി.സി.വിഷ്ണുനാഥ് എം.എല്‍.എയുമായി ഒരു വിഷയത്തില്‍ എനിക്ക് അല്പം കര്‍ശനമായി സംസാരിക്കേണ്ടിവന്നു. രമേശ് ചെന്നിത്തലയ്ക്ക് നല്‍കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുതിവച്ചിരിക്കുന്നത് ഉപമുഖ്യമന്ത്രി പദമാണ് എന്ന എന്റെ പരാമര്‍ശത്തെ വിഷ്ണുനാഥ് എതിര്‍ത്തത് വാര്‍ത്താചാനലുകള്‍ പ്രചരിപ്പിക്കുന്ന അവാസ്തവങ്ങളെക്കുറിച്ചുള്ള ഒരു ഉദാഹരണം കൊണ്ടാണ്. അതിതാണ്. ഇന്ന് ഒരു വാര്‍ത്താചാനല്‍ ഒരു നടി മരിച്ചതായി വാര്‍ത്ത കൊടുത്തു. പിന്നാലെ അവര്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. ചാനലുകള്‍ കോണ്‍ഗ്രസിനേയും മുഖ്യമന്ത്രിയേയും കുറിച്ച് പറയുന്ന കാര്യങ്ങളും സമാനമായ സംഗതിയാണെന്നാണ് വിഷ്ണുനാഥ് പറഞ്ഞുവച്ചത്. ഞാന്‍ ആ വാദം ശക്തമായി എതിര്‍ത്തു. ഉപമുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് വിഷ്ണുനാഥിന് പറയാം. അതുപക്ഷേ ഒരു നടി മരിച്ചെന്ന് തെറ്റായ വാര്‍ത്ത കൊടുംക്കുംപോലെയാണെന്ന് പറഞ്ഞാല്‍ വിലകുറഞ്ഞ മാധ്യമപ്രവര്‍ത്തനത്തെയും സോഴ്സുകളെ ആശ്രയിച്ച് നടത്തുന്ന ആധികാരികമായ മാധ്യമപ്രവര്‍ത്തനത്തെയും ഒരുപോലെ കാണലാണ്.
ഇതിന് ഞാന്‍ വിഷ്ണുനാഥിനെ കുറ്റംപറയില്ല. അദ്ദേഹത്തെപ്പോലെ ചാനലുകളുടെ പ്രവര്‍ത്തനത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാള്‍ക്കുപോലും ഇതിനെ രണ്ടിനെയും ചേര്‍ത്തുവായിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ സിവില്‍ സമൂഹത്തിന് ഇതിനേക്കാള്‍ വലിയ തെറ്റിദ്ധാരണ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ഉണ്ടാകും തീര്‍ച്ച. അതിന് ചാനലുകള്‍ തന്നെയാണ് കാരണക്കാര്‍ എന്നതിന് നടിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത അടിവരയിടുന്നു.
നടി കനക മരിച്ചെന്ന് വാര്‍ത്ത നല്കിയ മലയാള ചാനല്‍ എന്തിനെ ആശ്രയിച്ചാണോ ആ വാര്‍ത്ത നല്‍കിയത്, ആ വിവരം മറ്റെല്ലാ ന്യൂസ് ചാനലുകളുടെ ന്യൂസ് റൂമുകളിലും എത്തിയിരുന്നു. എല്ലാവരും ശ്രമിച്ചത് അതിന്റെ ആധികാരികത ഉറപ്പിക്കാനാണ്. അവരെ ചികില്‍സിച്ചു എന്നു പറയുന്ന ആശുപത്രിയുമായി ബന്ധപ്പെട്ടും ചെന്നൈയിലെ സോഴ്സുകളുമായി ബന്ധപ്പെട്ടും വാര്‍ത്ത സത്യമാണോ എന്ന് അറിയാന്‍ ശ്രമിച്ചു. ഒടുവില്‍ കനകയുടെ അച്ഛനെത്തന്നെ ഫോണില്‍ കിട്ടി. നിര്‍ഭാഗ്യകരമായ ഒന്നും സംഭവിച്ചിട്ടില്ല എന്ന് അദ്ദേഹം അറിയിച്ചതോടെ മനോരമ ന്യൂസിന്റെ ന്യൂസ് റൂമില്‍ അങ്ങനെയൊരു വാര്‍ത്ത ഇല്ലാതായി.
ഇതല്ല, ആ ചാനല്‍ ചെയ്തത്. പരന്ന അഭ്യൂഹം അതേപടി വാര്‍ത്തയാക്കുകയായിരുന്നു. അതാകട്ടെ, ആദ്യം അഭ്യൂഹം എന്ന നിലയില്‍ പോലുമല്ല കനക മരിച്ചു എന്നുതന്നെയാണ് ബ്രേക്കിങ് ന്യൂസ് നല്‍കിയത്. സ്റ്റുഡിയോയില്‍ ഒരാളെ നിര്‍ത്തി കനകയുടെ അഭിനയജീവിതത്തെക്കുറിച്ച് പറയിച്ചു. തലൈവാസല്‍ വിജയ് എന്ന നടനെ വിളിച്ച് അനുശോചിപ്പിച്ചു. അവതാരക തലൈവാസല്‍ വിജയിനോട് ചോദിക്കുന്നു, താങ്കള്‍ക്ക് കനക മരിച്ചതായി കൃത്യമായ വിവരം കിട്ടിയിട്ടുണ്ടോ?! ഒടുവില്‍ ഇങ്ങനെയൊരു തീര്‍പ്പ്. ‘ അടുത്ത മണിക്കൂറില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." ഒരുമണിക്കൂറൊന്നും വേണ്ടിവന്നില്ല, പത്തുമിനിറ്റിനകം ആ ചാനല്‍ ഇങ്ങനെയൊരു ഫ്ലാഷ് കൊടുത്തു. കനക മാധ്യമങ്ങള്‍ക്കുമുന്നില്‍. അവര്‍ മരിച്ചതായി ചില െവബ്്സൈറ്റുകള് വാര്‍ത്ത കൊടുത്തിരുന്നു!! Continued..
"ഇത് ഒരു ചാനലിന്റെ പൂര്‍ണമായ പതനമാണ്. വാര്‍ത്ത കൈകാര്യം ചെയ്യുന്നവര്‍ പുലര്‍ത്തുന്ന ധിക്കാരം നിറഞ്ഞ സമീപനത്തിന്റെ ദൃഷ്ടാന്തമാണ്. മരിച്ചിട്ടില്ലെങ്കില്‍ അപ്പോള്‍ വലിക്കാം എന്ന നിലയില്‍ ബ്രേക്കിങ് ന്യൂസ് കൊടുക്കുന്ന അഹങ്കാരം നിറഞ്ഞ മനോഭാവത്തിന്റെ പ്രകടനം. ഒരു സെലിബ്രിറ്റിയെന്നല്ല, ഒരു മനുഷ്യജീവി മരിച്ചു എന്ന വാര്‍ത്ത കൊടുക്കുന്പോള്‍ ഉണ്ടാകേണ്ട മാനുഷികമായ വികാരത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത നടപടി. കനകയുടെ സന്മനസ് കൊണ്ടുമാത്രമാണ് ചാനലിന്റെ മേലാളന്മാര് കോടതി കയറാത്തത്.
ReplyDeleteചോദിക്കാനുള്ളത് ഇതുമാത്രം. ഒരു മരണവാര്‍ത്ത കൊടുക്കാന്‍ ഇത്ര ദുര്‍ബലമായ സോഴ്സ് മതിയെങ്കില്‍ ഈ ചാനല്‍ കൊടുക്കുന്ന രാഷ്ട്രീയ വാര്‍ത്തകള്‍ ഏതുതരം സോഴ്സില്‍ നിന്ന് ജനിക്കുന്നതാവണം? ഉറപ്പായും ഒരു ചോദ്യം വരും. പിന്നെ ആരാണ് ഇന്ന് കേരളം അക്ഷരാര്‍ഥത്തില്‍ കീഴ്പ്പെട്ടുകിടക്കുന്ന ഒരു വാര്‍ത്ത പുറത്തുകൊണ്ടുവന്നത്? അത് ആ ചാനലിലെ ഒരു റിപ്പോര്‍ട്ടറുടെ മികവ്. ന്യൂസ് ഡസ്ക് സമാനമായ പ്രഫഷനലിസം കാണിക്കേണ്ടത് കനക മരിച്ചെന്ന അഭ്യൂഹം ബ്രേക്കിങ് ന്യൂസ് ആയി തട്ടിവിടാതെയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയുടെ പിറവികൂടി പരിശോധിക്കണം. രാഷ്ട്രീയവാര്‍ത്തയാണ്. അത് നല്കിയ ചാനലിനെതിരേ മുഖ്യമന്ത്രി നിയമനടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ എന്റെ ആശങ്ക ആ ചാനല്‍ നല്കിയ വാര്‍ത്തയെക്കുറിച്ചല്ല. ജീവിച്ചിരിക്കുന്ന ആളെ ആള്‍മാറാട്ടം നടത്തിയത് ശരിയായോ എന്ന ചോദ്യം മാധ്യമസമൂഹവും പൊതുസമൂഹവും ചര്‍ച്ചചെയ്യട്ടെ. ആ ചാനല്‍ നല്‍കാതിരുന്ന തെളിവിനെക്കുറിച്ചാണ് എന്റെ സംശയം. ആദ്യം നല്കിയ ബ്രേക്കിങ് ന്യൂസിനുള്ള ആധികാരിക തെളിവാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അഡ്വ.ഫെനി ബാലകൃഷ്ണന് ഒരു യു.ഡി.എഫ് നേതാവിന്റെ അനുയായിയേയും മധ്യതിരുവിതാംകൂറില്‍ നിന്നുള്ള ഒരു എ ഗ്രൂപ്പ് എം.എല്‍.എയേയും മധ്യസ്ഥരാക്കി, സരിതയുടെ മൊഴി വച്ച് വിലപേശുന്നു എന്നാണ് ചാനല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുള്ള തെളിവല്ല എ.പി.അനില്‍ കുമാറിന്റെ വാക്കുകള്‍. അല്ലെങ്കില്‍ ഹംസയുടെ വാക്കുകള്‍. ഹംസ പറയുന്നുണ്ട്, ഇത് ഫെനി ബാലകൃഷ്ണന് മുഖേനയുള്ള ഓപ്പറേഷന് അല്ല എന്ന്. അനില്‍കുമാറാകട്ടെ, സൂചിപ്പിക്കുന്നത് ഹംസയുടെ കാര്യവുമാണ്. ഇതില്‍ ഫെനിയെവിടെ? യു.ഡി.എഫ് ഘടകകക്ഷി നേതാവിന്റെ അനുയായിയെവിടെ? മധ്യകേരളത്തില്‍ നിന്നുള്ള എ ഗ്രൂപ്പ് എം.എല്‍.എ എവിടെ? ഇതിനെല്ലാം തെളിവായി മൂന്നമണിവാര്ത്തയില് ഞങ്ങള്‍ ഒരു ഫോണ്‍ സംഭാഷണം കൊടുത്തു എന്നാണ് ചാനല്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. മൂന്നുമണിക്ക് കൊടുത്തതോ, ആരാണെന്ന് യാതൊരു സൂചനയുമില്ലാത്ത ഒരാളുടെ 30 സെക്കന്റ് സംഭാഷണം. ഇത് ഇടനിലക്കാരനാണെങ്കില്‍, ആ സംഭാഷണം അത്രയ്ക്ക് ആധികാരികമാണെങ്കില്‍ അതെന്തുകൊണ്ട് ആവര്‍ത്തിച്ചില്ല? കേട്ടിടത്തോളം ആ ഫോണ്‍ സംഭാഷണത്തെ മാത്രം ആശ്രയിച്ചാണ് ഏതാണ്ട് രണ്ടുമണിക്കൂറോളം (സമയം കൃത്യമാകണമെന്നില്ല) ചാനലിന്റെ രണ്ട് പ്രമുഖ അവതാരകര്‍ രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചത് എന്ന് വിശ്വസിക്കുക പ്രയാസം! ആ ചാനലിലെ എന്റെ സുഹൃത്തുക്കള്‍ ക്ഷമിക്കുക.
ഇവിടെ ശ്രമിച്ചത് മറ്റു ചാനലുകളെ കുറ്റം പറയാനല്ല. അബദ്ധങ്ങള്‍, തെറ്റുകള്‍, വീഴ്ചകള്‍ ഒക്കെ എല്ലാ ന്യൂസ് ചാനലുകള്‍ക്കും സംഭവിക്കാം. പക്ഷേ വാര്ത്താനിര്ണയത്തിലും സംപ്രേഷണത്തിലും സാമൂഹികമായ ചോദ്യംചെയ്യലുകള്‍ക്ക് വിധേയമായാലും അടിപതറാതെ നിന്ന് പൊരുതാന്‍ കഴിയുന്ന ആധികാരികത പുലര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ അത് മാധ്യമ അരാജകത്വമാണ് സൃഷ്ടിക്കുക. ജനാധിപത്യമേ ജാഗ്രത."(കടപ്പാട്: manoramaonline.com)
ഒരു മരണവാര്‍ത്ത കൊടുക്കാന്‍ ഇത്ര ദുര്‍ബലമായ സോഴ്സ് മതിയെങ്കില്‍ ഈ ചാനല്‍ കൊടുക്കുന്ന രാഷ്ട്രീയ വാര്‍ത്തകള്‍ ഏതുതരം സോഴ്സില്‍ നിന്ന് ജനിക്കുന്നതാവണം? ഉറപ്പായും ഒരു ചോദ്യം വരും.
DeleteValare sathyam...
മാധ്യമങ്ങളോട് ഒരു വാക്ക്. സോഷ്യൽ മീഡിയ ഒരു സമുദ്രമാണ്. സ്ഥിരബുദ്ധിയുള്ളവരും ഇല്ലാത്തവരും കുബുദ്ധികളും കുരുട്ടു ബുദ്ധികളും പൊട്ടന്മാരും ബുദ്ധിമാൻമാരുമൊക്കെ അവിടെ കാണും. പലവിധ താത്പര്യക്കാരും ഉണ്ടാവും. അവിടെ നിന്ന് കട്ട് ആൻഡ് പേസ്റ്റ് ചെയ്ത് ബ്രേക്കിംഗ് നിരത്തുന്നതിന് മുമ്പ് അതാത് മേഖലകളിലെ പ്രാദേശിക ലേഖകൻമാർക്ക് ഒരു മിസ്സ് കാൾ അടിക്കുക. അവർ തിരിച്ചു വിളിക്കുമ്പോൾ കാര്യം ചോദിച്ച് ഉറപ്പ് വരുത്തുക. അതിന് ശേഷം ബ്രേക്കോ മത്തങ്ങയോ എന്താണ് വെച്ചാൽ നിരത്തുക. കനക എപ്പിസോഡിൽ നിന്ന് ഈ ഒരു ചെറിയ പാഠമെങ്കിലും നിങ്ങൾ പഠിക്കേണ്ടതുണ്ട്. എവടെ? like like
ReplyDeleteബഷീര്ക അടിപ്പാവാട പോര്‍ട്ടല്‍ എന്ന് പറഞ്ഞത് ബൂലോകം പോർട്ടലിനെയല്ലേ?. തെളിച്ചു പറയാൻ എന്താണ് മടി?
ReplyDeleteകനകയ്ക്കു പത്ര സമ്മേളനം നടത്താൻ തോന്നിയത് ഭാഗ്യം.....ഇല്ലെങ്കിൽ ഒമ്പത് മണി വാർത്തയിൽ നികേഷ് കുമാറും വേണുവും വിനുവും വീണ ജോർജ്ജുമൊക്കെ പോസ്റ്റ് മോര്‍ട്ടം കൂടി നടത്തിയേനെ...!!!!!
ReplyDeleteനമ്മുടെ മാധ്യമ പുലികൾ ഈ പരിപാടി തുടർന്നാൽ ഒരു സാമുദായിക സംഗർഷത്തിനു തിരി കൊളുത്താനോ അയൽ രാജ്യവുമായി യുദ്ധം തുടങ്ങാനോ ഒക്കെ സാധിക്കുമല്ലോ എന്ന ചിന്ത തന്നെ ഭീതിപ്പെടുത്തുന്നു.
ReplyDeleteഇത്രയും വിദ്യാഭ്യാസമുള്ള പത്രമാധ്യമപ്രവര്ത്തകരെക്കാളും നിനക്കാണോ വിവരമെന്ന് കനകയോട് നാട്ടുകാര്‍ !!!!!
ReplyDeleteകനകയ്ക്ക് മാനസിക വിഭ്രാന്തിയാന്~ അര്ബുടമാന്~ എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ കുറച്ചു കാലമായി പ്രചരിക്കുന്നുണ്ട് ..പക്ഷെ അത് ആരുടെ സ്രഷ്ടി ആണെന്ന് വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാവണം..
ReplyDeleteബോധം നഷ്ടപെട്ട തന്റെ ഭാര്യയുമായി ഹോസ്പിറ്റലിൽ എത്തിയ ടിന്റുവിനോട് ഭാര്യയെ പരിശോടിച്ച ഡോക്ടർ ഭാര്യ മരിച്ചെന്നു വിധിയെഴുതി. അങ്ങിനെ ഭാര്യയെ മറവുചെയ്യാൻ കൊണ്ടുപോകുമ്പോൾ ഭാര്യക്ക് ബോധം വന്നു ഭാര്യ: എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നെ
ReplyDeleteടിന്റു: നീ മരിച്ചു പോയി നിന്നെ മറവു ചെയ്യാൻ കൊണ്ട് പോകുകയാണ് അപ്പോൾ ഭാര്യ: ''ഞാൻ മരിച്ചിട്ടില്ല''
അപ്പോൾ ടിന്റു; MBBSപാസ്സായ ഡോക്ടറെ ക്കാളും വിവരം സ്കൂളിൽ പോകാത്ത നിനക്കോ.? മിണ്ടാതെ അവിടെ കിടന്നോ..
(ടിന്റു വിനെ പോലെ ഒരു ഭാര്താവിലാത്തത് കനകയുടെ ഭാഗ്യം.)
Madhyamangal Swayam Parihasam Eattu Vangunnu.
ReplyDeleteDear Basheerbhai, Enjoyed the 'death' of Kanaka. Illustrated well on how 'break' is created in each channel. Today one tv channel shown statement of her own father. Hope he has strained relation with her. He gone to the extent that it was her stunt to get attracted to her recent wish to return to movies.
ReplyDeleteI first saw a friend's excuse for fake news shared by him in facebook. Then next day comes clarification by Kanaka herself like pensioners give 'Live Certificate' to authorities at the end of every fiscal year.
ReplyDeleteമരണ വാര്‍ത്തയ്ക്കു പിന്നില്‍ കനക തന്നെ: പിതാവ്
ചെന്നൈ: നടി കനകയ്ക്കെതിരേ ആരോപണവുമായി പിതാവ് രംഗത്ത്. സ്വന്തം മരണ വാര്‍ത്ത പബ്ലിസിറ്റിക്കായി കനക തന്നെ സൃഷ്ടിച്ചതാണെന്നാണു പിതാവ് ദേവദാസിന്റെ ആരോപണം. സിനിമാ രംഗത്ത് സജീവമാകാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ കനകയുടെ നടപടിയെന്നു സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മരണവാര്‍ത്തയ്ക്കു പിന്നില്‍ പിതാവാണെന്ന കനകയുടെ ആരോപണത്തിനു പിന്നാലെയാണു പ്രത്യാരോപണവുമായി ദേവദാസിന്റെ രംഗപ്രവേശം. അര്‍ബുദം ബാധിച്ച് ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന കനക മരിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടത്.
ഇതിനു പിന്നാലെ, കനക മാധ്യമങ്ങളെ നേരില്‍ കണ്ട് വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി. അമ്മയും മുന്‍കാല നടിയുമായിരുന്ന ദേവികയുടെ മരണത്തോടെ അഭിനയരംഗം വിട്ട് അജ്ഞാത വാസത്തിലായിരുന്ന കനക 2010 ല്‍ ദേവിദാസിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
What went wrong with Kanaka
Kanaka......What happened to her?
ReplyDeleteഎന്റെ 'മരണവാര്‍ത്ത' നല്‍കിയത് അച്ഛന്: കനക
ചെന്നൈ: താന്‍ മരിച്ചുവെന്നു പ്രചരിപ്പിച്ചതു തന്റെ പിതാവ് ദേവദാസാണെന്നാണു കനകയുടെ ആരോപണം. മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു ല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് കക പിതാവിതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നോടും മരിച്ചു പോയ തന്റെ അമ്മയോടും അച്ഛു വൈരാഗ്യമാണെന്നും തന്റെ സ്വത്ത് തട്ടിയെടുക്കുകയെന്നതാണ് ഇപ്പോള്‍ അച്ഛന്റെ ലക്ഷ്യമെന്നും കക ഈ അഭിമുഖത്തില്‍ ആരോപിക്കുന്നു.
തമിഴ് മാധ്യമങ്ങള്‍ക്കാണു താന്‍ മരിച്ചുവെന്ന വാര്‍ത്ത അച്ഛന് ആദ്യം കൊടുത്തതെന്നും പിന്നീടതു മലയാളമാധ്യമങ്ങള്ക്കു ലഭിച്ചതായിരിക്കാമെന്നുമാണു കക പറയുന്നത്. തന്നോടു സ്ഹേമാണെന്ന് അച്ഛന് പറയുന്നുണ്ടെടങ്കിലും തന്നെയല്ല തന്റെ പണത്തെയാണ് പിതാവ് സ്നേഹിക്കുന്നത്. താന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നേയും അമ്മയെയും ഉപേക്ഷിച്ചു മറ്റു സ്ത്രീകളെ തേടി പോയ ആ മുഷ്യന് ഇപ്പോള്‍ വന്നിരിക്കുന്നതു സ്വത്തില്ലാതെ പിന്നെന്തിനാണെന്നും അഭിമുഖത്തിനിടെ കനക ചോദിച്ചു. എന്റെ സ്വത്ത് മാത്രമാണു ലക്ഷ്യം. അതിു ഞാന്‍ ചത്തു കിട്ടണം. അതിാണു പച്ചയായിരിക്കുന്ന ഞാന്‍ മരിച്ചുവെന്നു മാധ്യമങ്ങളില്‍ വാര്‍ത്ത കൊടുത്തത്. മരണവാര്ത്തയറിഞ്ഞെന്ന വ്യാജേ കാണാത്തിെയ പിതാവിു മുന്നില്‍ താന്‍ വീടിന്റെ വാതിലടച്ചു. ഇിയൊരിക്കലും ആ മുഷ്യന്റെ മുന്നില്‍ വാതില്‍ തുറക്കില്ലെന്നും കക വ്യക്തമാക്കി.
താന്‍ മരിച്ചതായി വാര്‍ത്ത കൊടുത്ത മാധ്യമങ്ങളോടു തിക്കു വെറുപ്പില്ലെന്നു മറ്റൊരു ചോദ്യത്തിു മറുപടിയായി കക പറഞ്ഞു. അവരോടിെക്കു വെറുപ്പോ സഹതാപമോ ഇല്ല. എന്നെ മലയാളികള്‍ ഇപ്പോഴും സ്ഹിേക്കുന്നു എന്നു ന്നായി മസിലായത് എന്റെ അകാലത്തിലെ ചരമവാര്‍ത്ത കണ്ടപ്പോഴാണ്. കോടിക്കണക്കിനു രൂപയ്ക്കു മാനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണ്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തി മരിച്ചുവെന്നു ചിത്രവും വച്ചു കൊടുക്കുന്നതു ചെറിയ കാര്യമല്ല. പക്ഷേ വാര്‍ത്തയ്ക്കു പിന്നില്‍ ആരെന്നു വ്യക്തമായി അറിയാവുന്നതിനാല്‍ അതിനൊന്നും പോകുന്നില്ല. കനക കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ മടങ്ങിവരാന്‍ കനക തന്നെ നടത്തിയ കളളപ്രചരണമാണ് മരണവാര്‍ത്ത എന്ന അഭ്യൂഹങ്ങളോടു കകയുടെ പ്രതികരണം ഇങ്ങയൊയിരുന്നു. സിിമയോട് ഇപ്പോള്‍ എിക്കൊരു താത്പര്യവുമില്ല. അഭിയത്തോടു താത്പര്യമുണ്ടായിരുന്നെങ്കില്‍ സിനിമയില്‍ തുടരാന്‍ അവസരങ്ങളുണ്ടായിരുന്നു. അമ്മ മരിച്ച വേളയില്‍ അഭിയം അവസാനിപ്പിച്ചു വീട്ടിലൊതുങ്ങുകയായിരുന്നു. അമ്മയുടെ അസാന്നിധ്യം എന്നെ അത്രമേല്‍ വേദിപ്പിച്ചു- കനക വ്യക്തമാക്കി.
ബഷീര്‍ ഭായ് പറഞ്ഞ ഈ വാക്കുകൾ ഞാനും ആവർത്തിക്കുന്നു. very correct സോഷ്യൽ മീഡിയ ഒരു സമുദ്രമാണ്. സ്ഥിരബുദ്ധിയുള്ളവരും ഇല്ലാത്തവരും കുബുദ്ധികളും കുരുട്ടു ബുദ്ധികളും പൊട്ടന്മാരും ബുദ്ധിമാൻമാരുമൊക്കെ അവിടെ കാണും. പലവിധ താത്പര്യക്കാരും ഉണ്ടാവും. അവിടെ നിന്ന് കട്ട് ആൻഡ് പേസ്റ്റ് ചെയ്ത് ബ്രേക്കിംഗ് നിരത്തുന്നതിന് മുമ്പ് അതാത് മേഖലകളിലെ പ്രാദേശിക ലേഖകൻമാർക്ക് ഒരു മിസ്സ് കാൾ അടിക്കുക. അവർ തിരിച്ചു വിളിക്കുമ്പോൾ കാര്യം ചോദിച്ച് ഉറപ്പ് വരുത്തുക. അതിന് ശേഷം ബ്രേക്കോ മത്തങ്ങയോ എന്താണ് വെച്ചാൽ നിരത്തുക. കനക എപ്പിസോഡിൽ നിന്ന് ഈ ഒരു ചെറിയ പാഠമെങ്കിലും നിങ്ങൾ പഠിക്കേണ്ടതുണ്ട്. എവടെ?
ReplyDeleteമലബാർ സംസ്ഥാനം ആവശ്യമോ ???
ReplyDeleteഅഖണ്ടതാ വാദം പരിശോധിക്കപ്പെടണം. തെലുങ്കാന സംസ്ഥാന രൂപീകരണ തീരുമാനം ഇത്തരം ആവശ്യങ്ങളുടെ പഴയതും പുതിയതും ആയ ചിന്തകൾ വീണ്ടും ഉയർത്ത് എഴുന്നേല്ക്കാൻ കാരണം ആയിട്ടുണ്ട്. ചില യാഥാർത്യങ്ങൾ പരിശോധിക്കപ്പെടണം. ബ്രിട്ടീഷ് ( മദ്രാസ് ) പ്രോവിന്സിന്റെ ഭാഗം ആയിരുന്ന മലബാർ പ്രദേശം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപികരിച്ചപ്പോൾ കേരളത്തിന്റെ ഭാഗം ആകുകയാണ് ഉണ്ടായത്. തെലുങ്കാനയ്ക്ക് സമാനമായ സ്ഥിതി വിശേഷം തന്നെയാണ് മലബാർ മേഖലയും നേരിടുന്നത്. ഇതിൽ പ്രധാനമായും വികസന നയത്തിലെ കെടുകാര്യസ്ഥതയും അലംഭാവവും തന്നെയാണ്. വികസനം മുഴുവൻ തെക്കൻ / മധ്യകേരളത്തിൽ കേന്ദ്രീക്രിതം ആവുകയാണ് കേരളപ്പിറവിക്ക് ശേഷം. മുസ്ലീം ലീഗ് ഉയര്‍ത്തുന്ന വിഘടന വാദം എന്ന നിലയിൽ കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. കാരണം ഇത് ചാരം മൂടിയ ഒരു വാദം ആണെന്നത് തന്നെ. ഇത്തരം ആവശ്യങ്ങൾ മുൻപ് ഉയര്ന്നിട്ടുന്ടെങ്കിലും അത് കാര്യമായി പരിഗണിക്കയോ ശ്രദ്ധിക്കപ്പെടുകയോ ഉണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം. ഇതേ ആവശ്യം ഉന്നയിച്ചവരിൽ പ്രധാനി ആയിരുന്നു K.P.R ഗോപാലൻ. തൃശൂരിന് വടക്കോട്ട് കേരളം എന്ന ഒന്ന് ഇല്ല എന്ന ചില നിലപാടുകൾ ആണ് കാലാകാലം ആയി ഭരിക്കുന്നവർ പുലര്‍ത്തുന്ന നിലപാട്. മുസ്ലീം ലീഗിന്റെ സ്വാധീനത്താൽ മലപ്പുറം ജില്ലയ്ക്കു കുറച്ചു മുന്നോട്ട് പോകാൻ കഴിഞ്ഞു എന്നതൊഴിച്ചാൽ മലബാർ പ്രത്യേകിച്ച് വടക്കേ മലബാർ ഇന്നും കേരളത്തിലെ ആഫ്രിക്ക ആയി തുടരുകയാണ്. കൊച്ചിയും അവിടുന്ന് തെക്കോട്ട് തിരുവനന്തപുരം വരെ വികസന മാപ്പിൽ ഇടം പിടിക്കുമ്പോൾ മലബാറിനെ പാടെ തള്ളിക്കളയുകയാണ് ഉണ്ടായത്. മലബാറിൽ നിന്നുള്ള നേതാക്കൾ ആയ EK.നായനാർ / K. കരുണാകരൻ എന്നിവര്‍ 30 വര്‍ഷത്തോളം കേരളം ഭരിച്ചിട്ടും മലബാര്‍ മേഖല വികസനത്തിന് പുറത്താണ്. ആരോഗ്യ / വിദ്യാഭ്യാസ / യാത്ര മേഖലകളിൽ സമാനതകൾ ഇല്ലാത്ത അവഗണന മലബാർ നേരിടുന്നുണ്ട്. കണ്ണൂർ വിമാനത്താവളം എന്നതിൽ ഉപരി രണ്ടു പതിറ്റാണ്ടിൽ മലബാറിൽ ഉണ്ടായ പ്രൊജക്റ്റ് എന്താണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഖാദി / നെയ്ത്ത് സംരഭങ്ങൾ മണ് മറഞ്ഞ് കഴിഞ്ഞു. തീരദേശപാതകൾ പോലെ പോകുന്ന റെയിൽ / നാഷണൽ ഹൈവേ യാതൊരു യാത്ര പ്രശ്നങ്ങള്‍ക്കും പരിഹാരവും അല്ല. ഇന്നും ഇടുക്കിക്ക് സമാനമായ അവസ്ഥകൾ അല്ല അതിലും മോശമാണ് കണ്ണൂര്‍ വയനാട് ജില്ലകൾ അനുഭവിക്കുന്നത്. പതിറ്റാണ്ടിന്റെ ആവശ്യം ആയ തലശ്ശേരി-- മൈസൂര്‍ റെയിൽവേ എന്ന യാത്രാ പരിഹാരം എന്ന് പൂർത്തീകരിക്കപ്പെടും. അങ്ങനെ എണ്ണിയാലും പറഞ്ഞാലും ഒടുങ്ങാത്ത അവഗണനയുടെ കൂമ്പാരം തന്നെയാണ് മലബാർ. സംസ്ഥാനം വികേന്ദ്രീകൃത വികസന നയം നടപ്പാക്കാതെ മുന്പോട്ട് പോകുന്നതാണ് ഇത്തരം ആവശ്യങ്ങളുടെ അടിത്തറ. മലബാർ സംസ്ഥാനം എന്നത് ഒരു അസംബന്ധം ആണെന്ന് പുച്ഛം വേണ്ട. കാര്യങ്ങൾ ഗൌരവം ആയിത്തന്നെ കാണേണ്ടതുണ്ട്.... വായിക്കുക പ്രതികരിക്കുക.. വിവേചനപരം ആയ അഖണ്ടതാ വാദം നിലനില്‍ക്കേണ്ടത് ആണോ ?..പ്രതികരിക്കുക...ആരോഗ്യപരം ആയ ചര്‍ച്ച അത്യാവശ്യം ആണ്.
എലിയെ പേടിച്ചു ഇല്ലം ചുടണോ ????????????
Deleteചർച്ച ചെയ്യാൻ നാട്ടിൽ , വേറെ എന്തെല്ലാം പ്രശ്നങ്ങൾ കിടക്കുന്നു . കർഷക ആത്മഹത്യ ,എന്റൊസൽഫാൻ ,തൊഴിലില്ലായ്മ ..ഇവിടെ കനകയും ,മലയാളി ഹൗസും ,സന്തോഷ് പന്ടിടും ,പിന്നെ ഇന്ത്യ വിഷനും .കാലത്തിൻറെ ഒരു പോക്കേ :( ആര്ക്കെങ്ങിലും എന്തേലും പറയാൻ ഉണ്ടോ !!!
ReplyDeletemalayali housil ippol enthokkeyanu nadakkunnathu? neena pantiesil moothramozhichittundonnu mattoru koothara check cheyyunnnu... rosin enna oru alavalathi napkinil moothramozhichittundonnu check cheyyunnu..... rosine kettippidichondu rahul enna manyan thanthri mazhayathu carinarikil nilikkunnu..... aa penninu enthinte sookkeda? ivide aarum prathikarikkanille?
Deleteഇത്തരം ന്യൂസ് കൾ ... ബ്രേകിംഗ് ന്യൂസ് ന്നു വേണ്ടി നെട്ടോട മോടുന്ന മാധ്യമ പ്രവര്തകന്റെ ധർമം മായിരിക്കാം
ReplyDelete