ബ്ലോഗുകളെക്കുറിച്ചും ഫേസ്ബുക്കിനെക്കുറിച്ചും എഴുത്തുകാരി ഇന്ദുമേനോന്റെ ഒരു പ്രസ്താവന ദേശാഭിമാനിയില്‍ വായിച്ചു. പേനയും പുസ്തകവും ഉപയോഗിച്ചുള്ള എഴുത്തിനു മാത്രമേ പൂര്‍ണത കിട്ടൂ എന്നാണ് അവരുടെ പ്രസ്താവനയുടെ രത്നച്ചുരുക്കം. 'ചുവരിലും മറ്റും എഴുതാനുളള മനുഷ്യന്റെ വാസനയാണ് ബ്ലോഗ്, ഫേസ്ബുക്ക് എന്നിവയുടെ രചനകളിലൂടെ പ്രകടമാകുന്നത്' എന്നും 'ഒരു തരത്തിലുള്ള ടോയ്ലറ്റ് സാഹിത്യം എന്നതിനെ വിളിക്കാം' എന്നും അവര്‍ അഭിപ്രായപ്പെട്ടു കളഞ്ഞു!. ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലൂടെയാണ് ഇന്ദു മേനോന്‍ നടത്തിയ ഈ മഹാപ്രസ്താവനയെക്കുറിച്ച് ഞാന്‍ അറിയുന്നത്. ഉടനെ തന്നെ ഒരു ചെറിയ കമന്റ് ആ സ്റ്റോറി പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ വെബ്സൈറ്റ് ലിങ്കില്‍ നല്‍കുകയും ചെയ്തു. പക്ഷെ അത് റിലീസ് ചെയ്തു കണ്ടില്ല. എന്നാല്‍ പിന്നെ ആ ചെറിയ പ്രതികരണത്തെ ഒന്ന് വലുതാക്കി ബ്ലോഗിലിടാം എന്ന് കരുതി.
ദേശാഭിമാനിയില്‍ ഞാന്‍ നല്‍കിയിരുന്ന കമന്റ് ഇതാണ്. "നിങ്ങള്‍ എവിടെ എഴുതുന്നു എന്നതല്ല, നിങ്ങളുടെ തലയില്‍ എന്തുണ്ട് എന്നതാണ് പ്രശ്നം. താളിയോലയിലോ പേപ്പറിലോ കമ്പ്യൂട്ടറിലോ എവിടെയുമാകട്ടെ എഴുത്തിന്റെ പ്രതിഭ നിര്‍ണയിക്കുന്നത് അത് എഴുതുന്ന പ്രതലം ഏതെന്നു നോക്കിയിട്ടല്ല. കടലാസും അച്ചടിയും വരുന്നതിനു മുമ്പ് എഴുതപ്പെട്ട ഗ്രന്ഥങ്ങളും എഴുത്തുകാരും ഇന്നും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്നുണ്ട്. പ്രതലമല്ല, പ്രതിഭയാണ് അതിജയിക്കുന്നത്. ഇത്തരം വിവരക്കേട് പറയുന്നവര്‍ക്ക് പത്രത്തിന്റെ പേജുകള്‍ അനുവദിക്കുന്നതിനു പകരം വരട്ടു ചൊറിക്കുള്ള ക്രീം കൊടുത്ത് പറഞ്ഞു വിടുന്നതാണ് നല്ലത്.".
ഇന്റര്‍നെറ്റും ഇ മീഡിയകളും ഉപയോഗിക്കാനറിയാത്ത സാഹിത്യകാരന്മാരാണ് ഇത്തരം മീഡിയകളെ പലപ്പോഴും തള്ളിപ്പറഞ്ഞു കാണാറുള്ളത്. കടലാസും പേനയും ഉപയോഗിച്ച് എഴുതിയുള്ള ശീലമേ ഞങ്ങള്‍ക്കുള്ളൂ, അതുകൊണ്ട് തന്നെ അതിനപ്പുറമുള്ള ഒന്നിനെയും അംഗീകരിക്കില്ല എന്ന് വാശിയുള്ളവര്‍ . പ്രിന്റ് ചെയ്ത് പുസ്തക രൂപത്തില്‍ വരുന്നവ മാത്രമേ വായിക്കാന്‍ കൊള്ളൂ എന്ന് പറയുന്നവര്‍ . 'പ്രമേയത്തില്‍ , അവതരണത്തില്‍ , ഭാഷാപ്രയോഗങ്ങളില്‍ എല്ലാമെല്ലാം വ്യതിരിക്തതയോടെ മലയാള ചെറുകഥാസാഹിത്യത്തെ സമ്പന്നമാക്കിയ ഒരു കഥാകാരി'യില്‍ നിന്ന് (പ്രയോഗത്തിനു കടപ്പാട് : ഡി സി ബുക്സ്) ഇത്തരമൊരു പ്രസ്താവന വായിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. കടലാസും പ്രിന്റിംഗ് ടെക്നോളജിയും കടന്നു വന്ന കാലത്ത് റഷ്യയിലെ കോത്താഴത്ത് ജീവിച്ചിരുന്ന ഒരു മഹാസാഹിത്യകാരി താളിയോലയില്‍ എഴുതുന്നവ മാത്രമേ സാഹിത്യമാവുകയുള്ളൂ, ബാക്കിയുള്ളതെല്ലാം കക്കൂസ് സാഹിത്യമാണ് എന്ന് പറഞ്ഞതായി എനിക്ക് നല്ല ഓര്‍മയുണ്ട് :). ഇന്ദു മേനോന്‍ മാത്രമല്ല, എന്‍ എസ് മാധവന്‍ , വിജു വി നായര്‍ , സന്തോഷ് എച്ചിക്കാനം തുടങ്ങി 'പുസ്തക മീഡിയ'യിലെ പല പുലികളും ബ്ലോഗുകളെക്കുറിച്ചും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെക്കുറിച്ചും സമാനമായ പ്രസ്താവനകള്‍ ഇതിനു മുമ്പ് നടത്തിയിട്ടുണ്ട്. ബുദ്ധിവികാസത്തിന്റെ ജനിതക പാരമ്പര്യം വെച്ച് നോക്കിയാല്‍ റഷ്യയിലെ കോത്താഴം സാഹിത്യകാരിയുടെ അമ്മായിയുടെ മക്കള്‍ ആയിരിക്കണം ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന സാഹിത്യകാരന്മാര്‍ ! .
ഫേസ്ബുക്ക് എന്നാല്‍ തേങ്ങാക്കുലയാണോ അതോ മാങ്ങാത്തൊലിയാണോ എന്നറിയാത്ത ആളുകളാണ് സോഷ്യല്‍ മീഡിയകളെ അടച്ചാക്ഷേപിക്കുന്നത്. ഫേസ്ബുക്കില്‍ എഴുതുന്ന എഴുത്ത് ടോയ്ലെറ്റില്‍ എഴുതുന്ന അസംബന്ധം ആണെന്ന് പറയണമെങ്കില്‍ ചില്ലറ വിവരക്കേടൊന്നും പോര. തലക്കകത്ത് ഒരു കഷണം ടോയ്ലെറ്റ് പേപ്പറിന്റെ കനത്തിലെങ്കിലും 'പരിസരബോധം' ഉള്ള ആര്‍ക്കും പുതുതലമുറയുടെ ചലനങ്ങളും നിശ്വാസങ്ങളും കാതോര്‍ക്കാന്‍ കഴിയും. സക്രിയമായ സാമൂഹിക മാറ്റങ്ങള്‍ പോലും ഇന്ന് പരുവപ്പെട്ടു വരുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വായന നടക്കുന്നത്, ഏറ്റവും കൂടുതല്‍ സൃഷ്ടികള്‍ ഉണ്ടാകുന്നത്, ഏറ്റവും കൂടുതല്‍ സര്‍ഗാത്മക വിപണനം നടക്കുന്നത് ഇ-മീഡിയകളിലാണ്. കോത്താഴത്തെ കിണറ്റില്‍ കിടക്കുന്ന തവള അത് കാണുന്നില്ലെങ്കില്‍ അത് തവളയുടെ മാത്രം കുഴപ്പമല്ല. അതിനെ കിണറ്റിലെത്തിച്ച 'തരിശു ഭൂമി'കളുടെ കൂടി കുഴപ്പമാണ്. വായനയുടെയും എഴുത്തിന്റെയും പുതിയ വസന്ത ഭൂമികളെ പ്രണയിക്കാതെ പഴമയുടെ തരിശു ഭൂമികളില്‍ 'കടലാസ് കൃഷി' നടത്തുന്നവരുടെ കൂട്ടമാണ് വെള്ളമില്ലാത്ത ഇത്തരം കിണറുകള്‍ കുഴിച്ചുവെച്ചിരിക്കുന്നത്.
കുന്നംകുളത്തെ പ്രസ്സില്‍ പുസ്തകം അടിച്ചു വിതരണം ചെയ്തത് കൊണ്ടല്ല വാത്മീകിയെ നാലാള്‍ അറിഞ്ഞത്. ഡി സി ബുക്സിന്റെ റോയല്‍റ്റിയുടെ പിന്‍ബലത്തിലല്ല സോക്രട്ടീസിന്റെ ചിന്തകള്‍ തലമുറകള്‍ കൈമാറപ്പെട്ടത്. ഓരോരോ കാലത്തിനും ഓരോരോ ആശയ സംവേദന രീതികള്‍ ഉണ്ട്. കാലം മാറുന്നതിനനുസരിച്ച് ആ രീതികളും മാറിക്കൊണ്ടിരിക്കും. പക്ഷെ പ്രതിഭയുടെ തിളക്കം മാറില്ല. അത് നശിക്കില്ല. ബൈന്‍ഡു ചെയ്ത പുസ്തകത്തില്‍ എഴുതിയത് മാത്രമേ സാഹിത്യമാകൂ എന്ന് കരുതുന്നവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി കുതിരവട്ടത്ത് ഒരു പുതിയ ബ്ലോക്ക് തുടങ്ങുകയാണ് വേണ്ടത്. പുതുതലമുറയുടെ ശീലങ്ങള്‍ പരമ്പരാഗത വായനശാലാ സംസ്കാരത്തില്‍ നിന്നും ഏറെ അകലെയാണ്. വായന ശാലകളിലും സ്കൂള്‍ ലൈബ്രറികളിലും കയറിയിറങ്ങി പുസ്തകങ്ങള്‍ തിരയുന്ന ഒരു കുട്ടിയെ നമുക്ക് ഇനി തിരിയിട്ടു തിരഞ്ഞാല്‍ കിട്ടില്ല. എന്നാല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന പതിനായിരക്കണക്കിനു കുട്ടികളെ നമുക്ക് കാണാന്‍ കഴിയും. പുതിയ കാലത്തിന്റെ വായനാ ശീലങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായി മാറാന്‍ തയ്യാറാകാതെ മടിച്ചു നില്‍ക്കുന്നവര്‍ അടുത്ത തലമുറയുടെ 'നോട്ടുബുക്കില്‍ ' നിന്ന് അപ്രത്യക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.
ഇത്രയും പറഞ്ഞതില്‍ നിന്ന് തെറ്റിദ്ധരിക്കരുത്. ബ്ലോഗുകളിലും ഫേസ്ബുക്കിലും കാണുന്നതെല്ലാം ഒന്നാന്തരം സാഹിത്യമെന്നല്ല പറഞ്ഞു വരുന്നത്. ഒരു കുഞ്ഞു വളര്‍ന്നു വരുന്നെന്ന പോലെ ശൈശവഘട്ടത്തിലെ ശുശ്രൂഷകള്‍ ഇവിടെ വേണ്ടത്ര ലഭിക്കേണ്ടതുണ്ട്. മലവും മൂത്രവുമൊക്കെ കിടപ്പറയിലും തീന്മേശയിലും കണ്ടെന്നു വരും. അവയൊക്കെ വൃത്തിയാക്കാനുള്ള സന്മനസ്സും സാവകാശവും വേണം. വീഴുന്ന കുട്ടിയെ കണ്ടു പരിഹസിക്കരുത്. ഉടുപ്പില്‍ മൂത്രമൊഴിച്ചാല്‍ തിരണ്ടി വാല്‍ കൊണ്ട് അടിക്കരുത്. വായനശാലകളില്‍ നിന്ന് പുസ്തമെടുത്തും പബ്ലിക് ലൈബ്രറികളില്‍ കയറി വായിച്ചും വളര്‍ന്ന ഒരു ബാല്യം തന്നെയാണ് എനിക്കുമുള്ളത്. ആ കാലത്തെയും ആ രീതികളെയും ഇന്നും ഗൃഹാതുരതയോടെ മനസ്സില്‍ കൊണ്ട് നടക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ മാറുന്ന കാലത്തിന്റെ സ്പന്ദനം തിരിച്ചറിയാന്‍ അത്തരം വൈകാരികതകള്‍ തടസ്സമാകരുത് എന്നാണ് പറഞ്ഞു വന്നത്. സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍ സോഷ്യല്‍ മീഡിയകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണം. പുതിയ വായനാ സംസ്കാരത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താനും വിപണനം ചെയ്യാനും പുസ്തശാലകളും തയ്യാറാവണം. നമ്മുടെ സാഹിത്യവും പൈതൃകവും പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ ഇ-മീഡിയകളെ ടോയ്ലെറ്റ് എന്ന് ആക്ഷേപിച്ചു മാറി മാറിനില്‍ക്കുകയല്ല വേണ്ടത്.
പഴയ എഴുത്തുകാരോടും അവരുടെ സാഹിത്യ സൃഷ്ടികളോടും തെല്ലെങ്കിലും സ്നേഹമുള്ളവര്‍ ചരമ ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നതിനു പകരം അവരുടെ പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പികള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ആണ് നടത്തേണ്ടത്. വായനക്കാര്‍ എവിടെയാണോ ഉള്ളത് അവിടെ പുസ്തകങ്ങള്‍ ലഭ്യമാവണം. പൊടിപിടിച്ച പുസ്തക ശാലകളുടെ ഷെല്‍ഫിനുള്ളില്‍ കിടന്ന് മഹാ സാഹിത്യകാരന്മാര്‍ അകാല ചരമം പ്രാപിക്കാതിരിക്കണമെങ്കില്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് അവരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ വേണം. കാലത്തിനനുസരിച്ച അത്തരം ശ്രമങ്ങള്‍ മുന്‍ തലമുറകള്‍ നടത്തിയത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാഹിത്യ സൃഷ്ടികള്‍ നമ്മുടെ തലമുറയ്ക്ക് പരിചിതമായത്. സാഹിത്യകാരന്മാരെ കുഴിയിലേക്ക് എടുത്തു വെക്കുമ്പോള്‍ പതിനാലു ആചാര വെടി ആകാശത്തേക്ക് വെച്ചു കഴിഞ്ഞാല്‍ എല്ലാമായി എന്ന് കരുതുന്ന നമ്മുടെ സാംസ്കാരിക വകുപ്പുകള്‍ക്കും ഈ ദിശയില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയും. കഴിയേണ്ടതുണ്ട്.
തകഴി ശിവശങ്കര പിള്ള എന്ന് മലയാളത്തില്‍ എഴുതി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് 334 റിസള്‍ട്ടുകളാണ്. മലയാളത്തിലെ ഒരു ശരാശരി ബ്ലോഗറുടെ പേര്‍ എഴുതി സെര്‍ച്ചിയപ്പോള്‍ പതിനയ്യായിരത്തിലധികം റിസള്‍ട്ടുകള്‍ വന്നു. ഗൂഗിള്‍ അമ്മച്ചിക്ക് തകഴിയെക്കാള്‍ പരിചയം ആ ബ്ലോഗറെ ആണെന്നര്‍ത്ഥം. ഇന്റര്‍നെറ്റില്‍ ഉറക്കമുണര്‍ന്ന് ഇന്റര്‍നെറ്റില്‍ തന്നെ കുളിയും പല്ല് തേപ്പും കഴിഞ്ഞു ഇന്റര്‍നെറ്റില്‍ തന്നെ കിടന്നുറങ്ങുന്ന ഒരു ഇ-യുവാവിനെ/യുവതിയെ സംബന്ധിച്ചിടത്തോളം ഗൂഗിളിനേക്കാള്‍ പരിതാപകരമായിരിക്കും അവസ്ഥ എന്ന് പറയേണ്ടതില്ല. തകഴിയോ? ലവനാര്? എന്നൊരു ചോദ്യം വന്നാല്‍ പോലും ഞെട്ടേണ്ടതില്ലാത്ത വിധം പരമ്പരാഗത വായനയുടെയും എഴുത്തിന്റെയും വിളനിലങ്ങള്‍ വരള്‍ച്ചയുടെ ചുടുകാറ്റില്‍ വിണ്ടു കീറിക്കിടക്കുകയാണ്. വായനയുടെയും എഴുത്തിന്റെയും വസന്തം ഇപ്പോള്‍ ഇലക്ട്രോണിക് മീഡിയകളുടെ തിരുമുറ്റത്താണ് ഉള്ളത്.
പടിഞ്ഞാറന്‍ നാടുകളിലെ പ്രിന്റ് മീഡിയകള്‍ നിലനില്പിന്റെ ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ് . എണ്ണമറ്റ എഡിഷനുകള്‍ ഉണ്ടായിരുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല പത്രങ്ങളും അവരുടെ പ്രിന്റ് എഡിഷനുകള്‍ നിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. അവരുടെയെല്ലാം പ്രധാന ശ്രദ്ധ ഇപ്പോള്‍ വെബ് എഡിഷനുകളിലാണ്. ഇന്റര്‍നെറ്റിന്റെ പ്രചാരം താരതമ്യേന കുറവായ ഇന്ത്യയില്‍ പ്രിന്റ് എഡിഷനുകള്‍ കുറച്ചു കാലം കൂടെ നില നിന്നേക്കും. പക്ഷെ അവരും ഇന്നല്ലെങ്കില്‍ നാളെ ഇ-മീഡിയക്ക് വഴി മാറിക്കൊടുത്തേ മതിയാവൂ. ഇപ്പോള്‍ തന്നെ ആ ദിശയില്‍ ആസൂത്രണം നടത്തുന്നവര്‍ വിജയിക്കും. അല്ലാത്തവര്‍ കാലത്തിന്റെ വിസ്മൃതിയിലേക്ക് മറയും.
ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കിപീഡിയ ഒരുദാഹരണമായി എടുക്കാം. പതിറ്റാണ്ടുകളുടെ പാരമ്പര്യവും ആധികാരികതയും അവകാശപ്പെടാവുന്ന നിരവധി വിശ്വവിജ്ഞാന കോശങ്ങളുണ്ട്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അടക്കമുള്ള നിരവധി വിശ്വപ്രസിദ്ധ ഗ്രന്ഥങ്ങള്‍ . അവയെയെല്ലാം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് വിക്കിപീഡിയ വിഴുങ്ങിക്കളഞ്ഞത്. ഇലക്ട്രോണിക് വിസ്ഫോടനത്തിന്റെ പള്‍സ് പോകുന്ന വഴി നോക്കി തുടക്കം കുറിച്ച ഒരു ചെറിയ സംരംഭം ഇന്ന് വിജ്ഞാനത്തിന്റെ ഒരു മഹാസാമ്രാജ്യമായി വളര്‍ന്നു കഴിഞ്ഞു. മാറാന്‍ തയ്യാറില്ലാത്ത പഴയ 'പുലി'കള്‍ തങ്ങളുടെ കൂടുകളില്‍ പുല്ലു തിന്നു കഴിഞ്ഞു കൂടുന്നു.
ഇന്ദുമേനോന്റെ പ്രസ്താവനയോടുള്ള ഒരു വൈകാരിക പ്രതികരണം ആയി ഈ പോസ്റ്റിനെ കാണരുത്. സര്‍ഗപ്രതിഭയുള്ള ഒരു കഥാകാരി എന്ന നിലക്ക് അവരോടു അങ്ങേയറ്റം ബഹുമാനവും ആദരവും ഉണ്ട്. പക്ഷെ ഇ-മീഡിയകള്‍ കക്കൂസ് സാഹിത്യമാണെന്ന വില കുറഞ്ഞ പ്രസ്താവനയോട് വിയോജിക്കാതെ വയ്യ. ഇത്തരം പ്രസ്താവനകള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന മറ്റു സാഹിത്യ പുലികളോടുള്ള വിയോജിപ്പ് കൂടിയാണ് ഒരു ചെറിയ ബ്ലോഗ് ഉടമയായ ഞാനിവിടെ പ്രകടിപ്പിച്ചത്. പുതിയ സാങ്കേതിക വിദ്യകളും രീതികളുമായി ലോകം മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരിക്കും. മാറ്റം വരാത്തതായി ലോകത്ത് ഒന്നേയുള്ളൂ, അത് മാറ്റം മാത്രമാണ് എന്ന് തിരിച്ചറിയാന്‍ 'പുലികള്‍ക്കും പൂച്ചകള്‍ക്കും' കഴിയണം. അതല്ല, ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ വിലയം പ്രാപിക്കാനാണ് ആഗ്രഹമെങ്കില്‍ ആ ആഗ്രഹം ദൈവം സാധിപ്പിച്ചു തരട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
Related Posts
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
ടീനേജുകാരുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്
ഒടുക്കത്തെ Google+
ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍
ദേശാഭിമാനിയില്‍ ഞാന്‍ നല്‍കിയിരുന്ന കമന്റ് ഇതാണ്. "നിങ്ങള്‍ എവിടെ എഴുതുന്നു എന്നതല്ല, നിങ്ങളുടെ തലയില്‍ എന്തുണ്ട് എന്നതാണ് പ്രശ്നം. താളിയോലയിലോ പേപ്പറിലോ കമ്പ്യൂട്ടറിലോ എവിടെയുമാകട്ടെ എഴുത്തിന്റെ പ്രതിഭ നിര്‍ണയിക്കുന്നത് അത് എഴുതുന്ന പ്രതലം ഏതെന്നു നോക്കിയിട്ടല്ല. കടലാസും അച്ചടിയും വരുന്നതിനു മുമ്പ് എഴുതപ്പെട്ട ഗ്രന്ഥങ്ങളും എഴുത്തുകാരും ഇന്നും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്നുണ്ട്. പ്രതലമല്ല, പ്രതിഭയാണ് അതിജയിക്കുന്നത്. ഇത്തരം വിവരക്കേട് പറയുന്നവര്‍ക്ക് പത്രത്തിന്റെ പേജുകള്‍ അനുവദിക്കുന്നതിനു പകരം വരട്ടു ചൊറിക്കുള്ള ക്രീം കൊടുത്ത് പറഞ്ഞു വിടുന്നതാണ് നല്ലത്.".
ഇന്റര്‍നെറ്റും ഇ മീഡിയകളും ഉപയോഗിക്കാനറിയാത്ത സാഹിത്യകാരന്മാരാണ് ഇത്തരം മീഡിയകളെ പലപ്പോഴും തള്ളിപ്പറഞ്ഞു കാണാറുള്ളത്. കടലാസും പേനയും ഉപയോഗിച്ച് എഴുതിയുള്ള ശീലമേ ഞങ്ങള്‍ക്കുള്ളൂ, അതുകൊണ്ട് തന്നെ അതിനപ്പുറമുള്ള ഒന്നിനെയും അംഗീകരിക്കില്ല എന്ന് വാശിയുള്ളവര്‍ . പ്രിന്റ് ചെയ്ത് പുസ്തക രൂപത്തില്‍ വരുന്നവ മാത്രമേ വായിക്കാന്‍ കൊള്ളൂ എന്ന് പറയുന്നവര്‍ . 'പ്രമേയത്തില്‍ , അവതരണത്തില്‍ , ഭാഷാപ്രയോഗങ്ങളില്‍ എല്ലാമെല്ലാം വ്യതിരിക്തതയോടെ മലയാള ചെറുകഥാസാഹിത്യത്തെ സമ്പന്നമാക്കിയ ഒരു കഥാകാരി'യില്‍ നിന്ന് (പ്രയോഗത്തിനു കടപ്പാട് : ഡി സി ബുക്സ്) ഇത്തരമൊരു പ്രസ്താവന വായിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. കടലാസും പ്രിന്റിംഗ് ടെക്നോളജിയും കടന്നു വന്ന കാലത്ത് റഷ്യയിലെ കോത്താഴത്ത് ജീവിച്ചിരുന്ന ഒരു മഹാസാഹിത്യകാരി താളിയോലയില്‍ എഴുതുന്നവ മാത്രമേ സാഹിത്യമാവുകയുള്ളൂ, ബാക്കിയുള്ളതെല്ലാം കക്കൂസ് സാഹിത്യമാണ് എന്ന് പറഞ്ഞതായി എനിക്ക് നല്ല ഓര്‍മയുണ്ട് :). ഇന്ദു മേനോന്‍ മാത്രമല്ല, എന്‍ എസ് മാധവന്‍ , വിജു വി നായര്‍ , സന്തോഷ് എച്ചിക്കാനം തുടങ്ങി 'പുസ്തക മീഡിയ'യിലെ പല പുലികളും ബ്ലോഗുകളെക്കുറിച്ചും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെക്കുറിച്ചും സമാനമായ പ്രസ്താവനകള്‍ ഇതിനു മുമ്പ് നടത്തിയിട്ടുണ്ട്. ബുദ്ധിവികാസത്തിന്റെ ജനിതക പാരമ്പര്യം വെച്ച് നോക്കിയാല്‍ റഷ്യയിലെ കോത്താഴം സാഹിത്യകാരിയുടെ അമ്മായിയുടെ മക്കള്‍ ആയിരിക്കണം ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന സാഹിത്യകാരന്മാര്‍ ! .
ഫേസ്ബുക്ക് എന്നാല്‍ തേങ്ങാക്കുലയാണോ അതോ മാങ്ങാത്തൊലിയാണോ എന്നറിയാത്ത ആളുകളാണ് സോഷ്യല്‍ മീഡിയകളെ അടച്ചാക്ഷേപിക്കുന്നത്. ഫേസ്ബുക്കില്‍ എഴുതുന്ന എഴുത്ത് ടോയ്ലെറ്റില്‍ എഴുതുന്ന അസംബന്ധം ആണെന്ന് പറയണമെങ്കില്‍ ചില്ലറ വിവരക്കേടൊന്നും പോര. തലക്കകത്ത് ഒരു കഷണം ടോയ്ലെറ്റ് പേപ്പറിന്റെ കനത്തിലെങ്കിലും 'പരിസരബോധം' ഉള്ള ആര്‍ക്കും പുതുതലമുറയുടെ ചലനങ്ങളും നിശ്വാസങ്ങളും കാതോര്‍ക്കാന്‍ കഴിയും. സക്രിയമായ സാമൂഹിക മാറ്റങ്ങള്‍ പോലും ഇന്ന് പരുവപ്പെട്ടു വരുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വായന നടക്കുന്നത്, ഏറ്റവും കൂടുതല്‍ സൃഷ്ടികള്‍ ഉണ്ടാകുന്നത്, ഏറ്റവും കൂടുതല്‍ സര്‍ഗാത്മക വിപണനം നടക്കുന്നത് ഇ-മീഡിയകളിലാണ്. കോത്താഴത്തെ കിണറ്റില്‍ കിടക്കുന്ന തവള അത് കാണുന്നില്ലെങ്കില്‍ അത് തവളയുടെ മാത്രം കുഴപ്പമല്ല. അതിനെ കിണറ്റിലെത്തിച്ച 'തരിശു ഭൂമി'കളുടെ കൂടി കുഴപ്പമാണ്. വായനയുടെയും എഴുത്തിന്റെയും പുതിയ വസന്ത ഭൂമികളെ പ്രണയിക്കാതെ പഴമയുടെ തരിശു ഭൂമികളില്‍ 'കടലാസ് കൃഷി' നടത്തുന്നവരുടെ കൂട്ടമാണ് വെള്ളമില്ലാത്ത ഇത്തരം കിണറുകള്‍ കുഴിച്ചുവെച്ചിരിക്കുന്നത്.
ഇത്രയും പറഞ്ഞതില്‍ നിന്ന് തെറ്റിദ്ധരിക്കരുത്. ബ്ലോഗുകളിലും ഫേസ്ബുക്കിലും കാണുന്നതെല്ലാം ഒന്നാന്തരം സാഹിത്യമെന്നല്ല പറഞ്ഞു വരുന്നത്. ഒരു കുഞ്ഞു വളര്‍ന്നു വരുന്നെന്ന പോലെ ശൈശവഘട്ടത്തിലെ ശുശ്രൂഷകള്‍ ഇവിടെ വേണ്ടത്ര ലഭിക്കേണ്ടതുണ്ട്. മലവും മൂത്രവുമൊക്കെ കിടപ്പറയിലും തീന്മേശയിലും കണ്ടെന്നു വരും. അവയൊക്കെ വൃത്തിയാക്കാനുള്ള സന്മനസ്സും സാവകാശവും വേണം. വീഴുന്ന കുട്ടിയെ കണ്ടു പരിഹസിക്കരുത്. ഉടുപ്പില്‍ മൂത്രമൊഴിച്ചാല്‍ തിരണ്ടി വാല്‍ കൊണ്ട് അടിക്കരുത്. വായനശാലകളില്‍ നിന്ന് പുസ്തമെടുത്തും പബ്ലിക് ലൈബ്രറികളില്‍ കയറി വായിച്ചും വളര്‍ന്ന ഒരു ബാല്യം തന്നെയാണ് എനിക്കുമുള്ളത്. ആ കാലത്തെയും ആ രീതികളെയും ഇന്നും ഗൃഹാതുരതയോടെ മനസ്സില്‍ കൊണ്ട് നടക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ മാറുന്ന കാലത്തിന്റെ സ്പന്ദനം തിരിച്ചറിയാന്‍ അത്തരം വൈകാരികതകള്‍ തടസ്സമാകരുത് എന്നാണ് പറഞ്ഞു വന്നത്. സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍ സോഷ്യല്‍ മീഡിയകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണം. പുതിയ വായനാ സംസ്കാരത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താനും വിപണനം ചെയ്യാനും പുസ്തശാലകളും തയ്യാറാവണം. നമ്മുടെ സാഹിത്യവും പൈതൃകവും പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ ഇ-മീഡിയകളെ ടോയ്ലെറ്റ് എന്ന് ആക്ഷേപിച്ചു മാറി മാറിനില്‍ക്കുകയല്ല വേണ്ടത്.
പഴയ എഴുത്തുകാരോടും അവരുടെ സാഹിത്യ സൃഷ്ടികളോടും തെല്ലെങ്കിലും സ്നേഹമുള്ളവര്‍ ചരമ ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നതിനു പകരം അവരുടെ പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പികള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ആണ് നടത്തേണ്ടത്. വായനക്കാര്‍ എവിടെയാണോ ഉള്ളത് അവിടെ പുസ്തകങ്ങള്‍ ലഭ്യമാവണം. പൊടിപിടിച്ച പുസ്തക ശാലകളുടെ ഷെല്‍ഫിനുള്ളില്‍ കിടന്ന് മഹാ സാഹിത്യകാരന്മാര്‍ അകാല ചരമം പ്രാപിക്കാതിരിക്കണമെങ്കില്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് അവരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ വേണം. കാലത്തിനനുസരിച്ച അത്തരം ശ്രമങ്ങള്‍ മുന്‍ തലമുറകള്‍ നടത്തിയത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാഹിത്യ സൃഷ്ടികള്‍ നമ്മുടെ തലമുറയ്ക്ക് പരിചിതമായത്. സാഹിത്യകാരന്മാരെ കുഴിയിലേക്ക് എടുത്തു വെക്കുമ്പോള്‍ പതിനാലു ആചാര വെടി ആകാശത്തേക്ക് വെച്ചു കഴിഞ്ഞാല്‍ എല്ലാമായി എന്ന് കരുതുന്ന നമ്മുടെ സാംസ്കാരിക വകുപ്പുകള്‍ക്കും ഈ ദിശയില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയും. കഴിയേണ്ടതുണ്ട്.
തകഴി ശിവശങ്കര പിള്ള എന്ന് മലയാളത്തില്‍ എഴുതി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് 334 റിസള്‍ട്ടുകളാണ്. മലയാളത്തിലെ ഒരു ശരാശരി ബ്ലോഗറുടെ പേര്‍ എഴുതി സെര്‍ച്ചിയപ്പോള്‍ പതിനയ്യായിരത്തിലധികം റിസള്‍ട്ടുകള്‍ വന്നു. ഗൂഗിള്‍ അമ്മച്ചിക്ക് തകഴിയെക്കാള്‍ പരിചയം ആ ബ്ലോഗറെ ആണെന്നര്‍ത്ഥം. ഇന്റര്‍നെറ്റില്‍ ഉറക്കമുണര്‍ന്ന് ഇന്റര്‍നെറ്റില്‍ തന്നെ കുളിയും പല്ല് തേപ്പും കഴിഞ്ഞു ഇന്റര്‍നെറ്റില്‍ തന്നെ കിടന്നുറങ്ങുന്ന ഒരു ഇ-യുവാവിനെ/യുവതിയെ സംബന്ധിച്ചിടത്തോളം ഗൂഗിളിനേക്കാള്‍ പരിതാപകരമായിരിക്കും അവസ്ഥ എന്ന് പറയേണ്ടതില്ല. തകഴിയോ? ലവനാര്? എന്നൊരു ചോദ്യം വന്നാല്‍ പോലും ഞെട്ടേണ്ടതില്ലാത്ത വിധം പരമ്പരാഗത വായനയുടെയും എഴുത്തിന്റെയും വിളനിലങ്ങള്‍ വരള്‍ച്ചയുടെ ചുടുകാറ്റില്‍ വിണ്ടു കീറിക്കിടക്കുകയാണ്. വായനയുടെയും എഴുത്തിന്റെയും വസന്തം ഇപ്പോള്‍ ഇലക്ട്രോണിക് മീഡിയകളുടെ തിരുമുറ്റത്താണ് ഉള്ളത്.
പടിഞ്ഞാറന്‍ നാടുകളിലെ പ്രിന്റ് മീഡിയകള്‍ നിലനില്പിന്റെ ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ് . എണ്ണമറ്റ എഡിഷനുകള്‍ ഉണ്ടായിരുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല പത്രങ്ങളും അവരുടെ പ്രിന്റ് എഡിഷനുകള്‍ നിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. അവരുടെയെല്ലാം പ്രധാന ശ്രദ്ധ ഇപ്പോള്‍ വെബ് എഡിഷനുകളിലാണ്. ഇന്റര്‍നെറ്റിന്റെ പ്രചാരം താരതമ്യേന കുറവായ ഇന്ത്യയില്‍ പ്രിന്റ് എഡിഷനുകള്‍ കുറച്ചു കാലം കൂടെ നില നിന്നേക്കും. പക്ഷെ അവരും ഇന്നല്ലെങ്കില്‍ നാളെ ഇ-മീഡിയക്ക് വഴി മാറിക്കൊടുത്തേ മതിയാവൂ. ഇപ്പോള്‍ തന്നെ ആ ദിശയില്‍ ആസൂത്രണം നടത്തുന്നവര്‍ വിജയിക്കും. അല്ലാത്തവര്‍ കാലത്തിന്റെ വിസ്മൃതിയിലേക്ക് മറയും.
ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കിപീഡിയ ഒരുദാഹരണമായി എടുക്കാം. പതിറ്റാണ്ടുകളുടെ പാരമ്പര്യവും ആധികാരികതയും അവകാശപ്പെടാവുന്ന നിരവധി വിശ്വവിജ്ഞാന കോശങ്ങളുണ്ട്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അടക്കമുള്ള നിരവധി വിശ്വപ്രസിദ്ധ ഗ്രന്ഥങ്ങള്‍ . അവയെയെല്ലാം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് വിക്കിപീഡിയ വിഴുങ്ങിക്കളഞ്ഞത്. ഇലക്ട്രോണിക് വിസ്ഫോടനത്തിന്റെ പള്‍സ് പോകുന്ന വഴി നോക്കി തുടക്കം കുറിച്ച ഒരു ചെറിയ സംരംഭം ഇന്ന് വിജ്ഞാനത്തിന്റെ ഒരു മഹാസാമ്രാജ്യമായി വളര്‍ന്നു കഴിഞ്ഞു. മാറാന്‍ തയ്യാറില്ലാത്ത പഴയ 'പുലി'കള്‍ തങ്ങളുടെ കൂടുകളില്‍ പുല്ലു തിന്നു കഴിഞ്ഞു കൂടുന്നു.
ഇന്ദുമേനോന്റെ പ്രസ്താവനയോടുള്ള ഒരു വൈകാരിക പ്രതികരണം ആയി ഈ പോസ്റ്റിനെ കാണരുത്. സര്‍ഗപ്രതിഭയുള്ള ഒരു കഥാകാരി എന്ന നിലക്ക് അവരോടു അങ്ങേയറ്റം ബഹുമാനവും ആദരവും ഉണ്ട്. പക്ഷെ ഇ-മീഡിയകള്‍ കക്കൂസ് സാഹിത്യമാണെന്ന വില കുറഞ്ഞ പ്രസ്താവനയോട് വിയോജിക്കാതെ വയ്യ. ഇത്തരം പ്രസ്താവനകള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന മറ്റു സാഹിത്യ പുലികളോടുള്ള വിയോജിപ്പ് കൂടിയാണ് ഒരു ചെറിയ ബ്ലോഗ് ഉടമയായ ഞാനിവിടെ പ്രകടിപ്പിച്ചത്. പുതിയ സാങ്കേതിക വിദ്യകളും രീതികളുമായി ലോകം മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരിക്കും. മാറ്റം വരാത്തതായി ലോകത്ത് ഒന്നേയുള്ളൂ, അത് മാറ്റം മാത്രമാണ് എന്ന് തിരിച്ചറിയാന്‍ 'പുലികള്‍ക്കും പൂച്ചകള്‍ക്കും' കഴിയണം. അതല്ല, ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ വിലയം പ്രാപിക്കാനാണ് ആഗ്രഹമെങ്കില്‍ ആ ആഗ്രഹം ദൈവം സാധിപ്പിച്ചു തരട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
Related Posts
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
ടീനേജുകാരുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്
ഒടുക്കത്തെ Google+
ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍





നിങ്ങളുടെ കമെന്റ്റ് അവിടെ വന്നിട്ടുണ്ട് ..ഞാന്‍ വായിച്ചു ...പോസ്റ്റ് ഉഗ്രന്‍ ..എന്നാലും ആരാണാ റഷ്യക്കാരി ..?
ReplyDeleteആരാണ് ഈ ഇന്ദു മേനോന്‍ ???
ReplyDeleteഉഗ്രന്‍ പോസ്റ്റ്, അതും കൃത്യ സമയത്ത് തന്നെ പ്രസ്സിദ്ധീകരിച്ചു.
ReplyDeleteKadalaasil pakarthunna aksharangal tharunna samthripthi onn verethanneyalle............aa sugam orikalum blog vaayanak tharaanavilla........
ReplyDeleteഅവര് പറഞ്ഞതില് എന്താണ് തെറ്റ് താനൊക്കെ വള്ളിക്കുന്നെന്നും മാങ്ങയെന്നും പറഞ്ഞ് എന്തെല്ലാമാണ് എഴുതുവിടുന്നത് ഇങ്ങനെ കീബോര്ഡില് തലോടാനറിയാവുന്ന സകലവന്മാരും വായില്ത്തോന്നുന്നത് എഴുതി വിട്ട് സ്വയം ആത്മനിര്വൃതി അടയുന്നു.തന്നെപോലുള്ളവര് ബ്ലോഗിനെ രാഷ്ട്രീയ പ്രൊമോഷന് ഉപയോഗിക്കുന്നു മറ്റുചിലര് കണ്ണീര്കഥകള് എഴുതുന്നു ഇതിലെവിടെയാണ് സാഹിത്യം ,സൃഷ്ടിവൈഭവം അത്രേ അവരും ഉദ്ദേശിച്ചുള്ളൂ
ReplyDeleteഈ ബ്ലോഗെഴുതുന്നവരുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചുനോക്കൂ അപ്പോളറിയാം വായില്ത്തോന്നുന്നത് എഴുതി ആളാവുന്ന ബ്ലോഗന്മാരുടെ സ്ഥാനം എവിടെയാണെന്ന് അത് കക്കൂസിനും താഴെയായിരിക്കും
നൂതന സാങ്കേതിക വിദ്യകളെ എന്നും സംശയത്തോടെ നോക്കികാണുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് അതിനെ ഉള്‍കൊള്ളാന്‍ സാധിക്കാതെ വരുമ്പോളാണ് ഓരോ കാരണം പറഞ്ഞ് അതിനെ വിമര്‍ശിക്കുന്നത്. അത് ഇന്ന് സാഹിത്യം, രാഷ്ട്രീയം, സാംസ്കാരികം അങ്ങിനെ എല്ലാ രംഗത്തും നമുക്ക് കാണാന്‍ കഴിയും..
ReplyDeleteവളരെ നല്ല അവലോകനം.തുടരുക
ReplyDeleteടോയ് ലറ്റ് സാഹിത്യം എഴുതുന്നത് ചില പേപ്പര്‍ എഴുത്ത് കാരികളാണ്.. പുതിയ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ ചില പെണ്‍പേപ്പര്‍ എഴുത്തുകാരികള്‍ എഴുതിയ സാഹിത്യം മുനിസിപ്പാലിറ്റി കക്കൂസിലെ സാഹിത്യമായി തോന്നി ഇയ്യിടെ വായിച്ചപ്പോള്‍.
ReplyDeleteഅവര്‍ കഥയാണ് എഴുതുന്നത് . ആ രംഗം കൊള്ളാം എന്നും മറ്റു രംഗം ഒന്നും അവരെ 'തൃപ്തി പ്പെടുതുന്നില്ല' എന്നുമാണ് അവരുടെ വാദം.. അത് അവരുടെ പരിമിതി ആണ്.. പുതിയ തലമുറയിലെ രണ്ടു മൂന്നു നോവലിസ്റ്റ് കളെ പേരെടുത്തു പറഞ്ഞു കൊച്ചാക്കുന്നുമുണ്ട് ഈ കൊച്ചമ്മ. ആയമ്മ പഴയ ടെലഫോണില്‍ സംസാരിച്ചു പിറകിലേക്ക് സഞ്ചരിച്ചു തൃപ്തിയടഞ്ഞോട്ടെ ..!
//ഇത്തരം വിവരക്കേട് പറയുന്നവര്‍ക്ക് പത്രത്തിന്റെ പേജുകള്‍ അനുവദിക്കുന്നതിനു പകരം വരട്ടു ചൊറിക്കുള്ള ക്രീം കൊടുത്ത് പറഞ്ഞു വിടുന്നതാണ് നല്ലത്//. ഹ ഹ ...
ReplyDeleteസാഹിത്യലോകത്തേയ്ക്കും നൂതനസാങ്കേതിക വിദ്യയയുടെ കടന്നുവരവ് സ്വാഗതാര്ഹം പക്ഷേ അത്തരം രചനകളില് സാഹിത്യം ഉണ്ടായിരിക്കണം.
ReplyDeleteഅല്ലാതെ കൊടിയുടെ നിറംനോക്കി ആഭാസം എഴുതിവിടുകയും നൊസ്റ്റാള്ജിയ എന്ന പേരില് വയലും പൂവും കാര്മേഘവും കൂട്ടി എഴുതി വിടകയും
ചെയ്യുന്ന ബ്ലോഗുകളാണ് ഇന്ന് ഏറെയും കാണാന് സാധിക്കുക വായില് തോന്നിയത് കമ്പ്യൂട്ടറില് പോസ്റ്റിയിട്ട് അതിനെ സാഹിത്യം എന്നു വിളിക്കാന്
കഴിയുമോ കഴിയുമായിരുന്നേനെ ഇവിടെ തകഴിയും ബഷീറും കുമാരനാശാനുമൊന്നും ജനിച്ചില്ലായിരുന്നെങ്കില് അവരെപോലുള്ള തികഞ്ഞ കലാകാരന്മാരുടെ എഴുത്തുകളുടെ സുഖം അറിഞ്ഞ ഏതൊരാള്ക്കും ഇതിനെയൊക്കെ ഇത്തരം ഭാഷയിലേ ഉപമിക്കാന് കഴിയൂ അത് അവരുടെ കുറ്റമല്ല.
ഫെയ്സ്ബുക്കിനെ വാനോളം പുകഴ്ത്തുന്ന ബഷീര് എന്ത് സര്ഗ്ഗാത്മതയാണ് അതില് നടക്കുന്നത് സുന്ദരികളായ സ്ത്രീകളുടെ ചിത്രം പ്രൊഫൈല് പിക്ചറായി ഇട്ട് ഫെയ്ക്ക് ഐഡികള് ഉണ്ടാക്കുന്നതോ അതോ സമൂഹത്തില് അറിയപ്പെടുന്നവരുടെ ചിത്രം മോര്ഫ്ചെയ്ത് കോമാളിത്തരം കാട്ടുന്നതോ അതോ സ്ത്രീകളുടെ ഫോട്ടോയ്ക്ക് മാത്രം കമന്റെഴുതി നിര്ൃവൃതി അടയുന്ന ഒരു കൂട്ടം ഞരമ്പുരോഗികളായ യുവാക്കളെ സൃഷ്ടിക്കുന്നതോ.ഇതിനെല്ലാപുറമേ പ്രാഥമിക കൃത്യങ്ങള് പോലും മൊബൈല് കാമറയില് പകര്ത്തി മുഖപുസ്തകത്തില് പോസ്റ്റി കമന്റ് കാത്തിരിക്കുന്ന കഴുതകളെ ഉദ്ധരിക്കാനോ...ചോദ്യങ്ങള് അവസാനിക്കുന്നില്ല.
ReplyDeleteതാങ്കളുടെ ഫെയസ്ബുക്കിനെക്കുറിച്ചുള്ള വര്ണ്ണനം കൊണ്ട് എഴുതിപോയതാണ്.
ഇ-മീഡിയ ഉപയോഗിച്ച് തുടങ്ങുന്നത് വരെയുള്ള അറപ്പും അതിന്‍റെ റീച്ചിനെ കുറിച്ചുള്ള സംശയവുമായിരിക്കാം പ്രധിഭാധനയായ ഈ എഴുത്തു കാരിയെക്കൊണ്ട് ഇത് പറയിച്ചത്. ഇന്ദു മേനോന്‍ മാത്രമല്ല, എന്‍.എസ്. മാധവന്‍ ബിജൂ തുടങ്ങിയവരെല്ലാം പ്രഗല്‍ഭര്‍ തന്നെ. പുതിയ തലമുറ ബഷീര്‍ പറഞ്ഞത് പോലെ നെറ്റ് വഴിയാണ് സംവദിക്കുന്നത്. എന്‍റെ അയല്‍പക്കത്തുള്ള എല്ലാ കുട്ടികളെയും ഞാന്‍ ഇവിടെ കണ്ടു മുട്ടുന്നു. പുതിയ കുട്ടികളുമായി പരിചയപ്പെടുന്നു. ഇ-മീഡിയയുടേതാണ് ഇനിയുള്ള കാലം. കടലാസിനോടോപ്പം ഇവിടെയും നമ്മുടെ എഴുത്തുകാര്‍ അവരുടെ സര്‍ഗസൃഷ്ടികള്‍ കുറിച്ചിടട്ടെ. പിന്നെ ഒരു സംശയം, "പടിഞ്ഞാറന്‍ നാടുകളിലെ പ്രിന്റ് മീഡിയകള്‍ നിലനില്പിന്റെ ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ് . എണ്ണമറ്റ എഡിഷനുകള്‍ ഉണ്ടായിരുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല പത്രങ്ങളും അവരുടെ പ്രിന്റ് എഡിഷനുകള്‍ നിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്."
ReplyDeleteഇത് ആശങ്കപ്പെടുത്തുന്ന പ്രതിഭാസമാണ്. പത്രങ്ങള്‍ അച്ചടി നിര്‍ത്തുകയാണെങ്കില്‍ പ്ലാസ്റ്റികിന് നിരോധനമുള്ള ഈ കാലത്ത്, നാം കടയില്‍ പോയി മുളകും മല്ലിയും പഞ്ചസാരയും പൊതിഞ്ഞു കൊണ്ടുവരാന്‍ എന്താ ചെയ്വ? വിഷയം ചിരിച്ചു തള്ളാന്‍ മാത്രം ചെറുതല്ല എന്ന് തോന്നുന്നു.
ഞാന്‍ ബുക്സ് വല്ലാതെ വായിക്കാറില്ല അഥവാ വായികുകയണേല്‍ അത് ഉറങ്ങാന്‍ വേണ്ടി മാത്രം . ആകെ കുതുനത് ബ്ലോഗ്സില്ലനു അടുത്തകാലത് വായിച്ച ബുക്ക് ആണ് ആട് ജീവിതം അത് ഇന്‍റര്‍നെറ്റില്‍ അവൈലബ്ലെ ആയതു കൊണ്ട് മാത്രം
ReplyDeleteനേര്‍വഴി ദയവു ചെയ്തു ആട് ജീവിതത്തിന്റെ ലിങ്ക ഒന്ന് ഇവിടെ ഇടാമോ ??? അല്ലെങ്കില്‍ എന്റെ മെയിലില്‍ അയച്ചാലും മതി .. mohdshafeekh@gmail.com
ReplyDeleteഅവനവന്റെ സാഹിത്യം അവനവന് വലുത്. അവനവന്റെ മതം,ജാതി, വിശ്വാസം എന്നിവ പോലെ.
ReplyDeleteആ നിലക്ക് ഇന്ദു മേനോനും, വിജു.വി. നായരും
പറഞ്ഞതിനെ അവഗണിക്കുന്നതാണു നല്ലതെന്ന് തോന്നുന്നു. എല്ലാ കാര്യങ്ങൾക്കും ഒരു ഡെഡ് ലൈൻ ഉണ്ടല്ലോ. അതു കൊണ്ടല്ലേ ഓലയെഴുത്ത് നിന്നത്? ഒരു പക്ഷേ കടലാസിന്റെ കാലം കഴിഞ്ഞാൽ പിന്നെ എഴുത്ത് മാദ്ധ്യമം എന്തായിരിക്കും? ഗരുഡൻ സാഹിത്യകാരന്മാർ ബ്ലോഗർമാരെ വെറുതെ വിടുന്നതാണ് നല്ലത്.നിങ്ങൾ നിങ്ങളുടെ രീതിയിൽ എഴുതുക. ബ്ലോഗർമാർ അവരുടെ രീതിയിൽ എഴുതട്ടെ. പൈങ്കിളി എന്ന് ആക്ഷേപിക്കപ്പെട്ട സാഹിത്യം കുറ്റിയറ്റ് പോയില്ലെങ്കിലും, ആ ഗണത്തിൽ പെട്ട സീരിയലുകളിലാണ് ഇന്ന് ജനം ശരണം കണ്ടെത്തുന്നത്. ഗരുഡൻ സാഹിത്യകാരന്മാരെയും കാരികളെയും എത്ര പേർക്കറിയാം? അവർ ഏത് കാര്യത്തിലാണ് സമൂഹത്തിൽ ഇടപെടുന്നത്?
സമീപ കാലത്ത് ഒരു സാമൂഹ്യ മാറ്റത്തിനു പ്രേരണ നൽകുന്ന ഏതെങ്കിലും സാഹിത്യ കൃതി മലയാളത്തിലുണ്ടായിട്ടുണ്ടോ?
മറ്റുള്ളവരുടെ മെക്കിട്ടു കേറി ആളാകുന്ന മാടമ്പിത്തരം മഹാ സാഹിത്യകാരന്മാർ ഉപേക്ഷിച്ചാൽ അവർക്ക് കൊള്ളാം. കാരണം അവരെഴുതുന്നതെല്ലാം ആധുനിക സാഹചര്യത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ടിരിക്കുകയാണ്. അവർ അവശകലാകാരന്മാരാകാൻ അധിക കാലം വേണ്ടെന്ന് തോന്നുന്നു. ഒരു നല്ല കൂട്ടായ്മ പോലും ഉണ്ടാക്കാനാകാത്ത അത്തരം
ചിതറിയവർക്ക് വേണ്ടി വാദിക്കാൻ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. വെറുതെ വിവരക്കേട് വിളിച്ചുപറയാതെ നല്ലതെന്തെങ്കിലും പറയൂ ഗരുഢൻ സാഹിത്യകാരികളേ....സാഹിത്യകാരന്മാരേ.
നാട്ടാർക്ക് നാറ്റക്കേസുകൾ കേൾക്കാൻ ഇനിയും മനസ്സില്ല.
മലയാള ഭാഷക്കും സാഹിത്യത്തിനും ഒരു പുതു ജീവൻ നൽകാൻ ബ്ലോഗ് രംഗത്തിന്റെ വികാസം ഉപകരിക്കുമെന്നതിൽ സംശയമില്ല. ഈ വിഷയത്തിൽ ചിലർ കാണിക്കുന്ന ആശങ്ക, അക്കാര്യത്തിൽ അവരുടെ അജ്ഞതയായി മാത്രം കണ്ടാൽ മതി. മീഡിയകളാണ് എക്കാലവും കലയേയും സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതെന്ന കാര്യത്തിൽ തർക്കമേതുമില്ല. സാങ്കേതികതയുടെ വികാസത്തിനനുസൃതമായി മറ്റെന്തിനെപോലെ മീഡിയയും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലമായ മനസ്ഥിതിയാണ് ഉണ്ടാവേണ്ടത്. ഇതിന് മുമ്പും നാം മാറ്റങ്ങളെ ഉൾക്കോണ്ടിട്ടുണ്ട്. താളിയോലകളിൽ ‘എഴുത്ത് കോല്’ ഉപയോഗിച്ച് ആലേഖനം ചെയ്യുന്ന സമ്പ്രദായത്തിൽ നിന്ന് അച്ചടിയിലേക്കും തുടർന്ന് ഓഫ്സെറ്റിലേക്കും, ഇതിന്റെ തന്നെ ഉത്തരാധുനിക സങ്കേതങ്ങളിലേക്കും നാം കൂടുമാറി. ഇനിയും പുതിയ പുതിയ മാറ്റങ്ങളുണ്ടായികൊണ്ടിരിക്കും. അതിനോടെല്ലാം ആരോഗ്യപരമായി ഇണങ്ങിച്ചേർന്നെ മതിയാകൂ. തങ്ങളുടെ കൈകൾക്ക് വഴങ്ങാത്തതെന്തും പാഴ്‌വേലയാണെന്ന ചിന്താഗതി ബാലിശമാണ്. സാങ്കേതികതയുടെ ഗുണങ്ങൾ മാനവ പുരോഗതിക്കായി ഉപയോഗിക്കുക എന്ന തിരിച്ചറിവാണ് വേണ്ടത്. നിലവാരമില്ലാത്ത സൃഷ്ടികളാണ് ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്നതെന്ന് വിളിച്ച് കൂവുന്നവർ അഗ്രിഗേറ്ററിൽ വന്ന് നിലവാരമുള്ള ബ്ലോഗുകൾ വായിക്കാനുള്ള സന്മനസ്സ് കാണിക്കണം. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ‘സാഹിത്യമായി’ അച്ചടിച്ചു വരുന്ന ചിലത് (മുഴുവനുമല്ല) ബ്ലോഗിൽ വരുന്ന സൃഷ്ടിയുടെ ഏഴകലത്തുകൂടി കടന്നു പോകാത്തവയാണ്.
ReplyDeleteഇത്രയും കമന്റ്സ് വന്ന സ്ഥിതിയ്ക്ക് ഞാനും ഒരു കാര്യം പറയട്ടെ നാട്ടില്‍ കുറച്ചു എഴുത്ത്കാര്‍ക്ക് ഒരു ധാരണ ഉണ്ട് ശുദ്ധ സാഹിത്യത്തിന്റെ അപോസ്തലന്മാര്‍ ആണ് അവര്‍ എന്ന് !!!! ഒരു വാദത്തിനു വേണ്ടി അത് അംഗീകരിച്ചു തന്നാല്‍ പോലും നാട്ടിലെ സാഹിത്യകാരെ പോലെ പേനയും കടലാസും എടുത്തു പൂമുഖത്തിരുന്ന് സാവധാനം സ്വാതന്ത്ര്യത്തോടെ എഴുതാനുള്ള സാവകാശവും പിന്നീട് അത് പ്രസിദ്ധീകരിക്കാനുള്ള സമയവും സൌകര്യവും പ്രവാസി എഴുത്ത് കാര്‍ക്ക് കിട്ടാറില്ല ജോലിക്കിടയില്‍ വീണു കിടുന്ന സമയത്തെ സര്‍ഗത്മഗമാക്കാന്‍ ആഗ്രഹമുള്ളവര്‍ ആണ് ഇവിടെ ബ്ലോഗ് എഴുതുന്നവരില്‍ ഒട്ടു മുക്കാലും. അവരുടെ കാലിക പ്രസക്തമായ്തും കനലെരിയുന്നതും അനുഭവ തീക്ഷണത ഉള്ളതും ആയ അവരുടെ രചനകള്‍ ഈ പറയുന്ന ശുദ്ധ സാഹിത്യത്തിന്റെ അപോസ്തലന്‍ മാര്‍ക്ക് ഭീഷണി ആകുമോ എന്നാ ഭയമായിര്‍ക്കണം ഇത്തരം അഭിപ്രായം പറയുന്നവരുടെ ചേതോ വികാരം... നിങ്ങള്‍ ഈ ശുദ്ധ സാഹിത്യകരെക്കാള്‍ മനുഷ്യ സ്നേഹികള്‍ ആണ് ഈ ബ്ലോഗ് എഴുതുന്നവര്‍ എന്നുകൂടെ ഇതിനോട് കൂട്ടി വായിക്കണം...
ReplyDeleteബ്ലോഗിന്‍റെ ഒരു വലിയ ദോഷം അതില്‍ ഒരു എഡിറ്റര്‍ ഇല്ല എന്നതാണ്. നല്ല എഴുത്തുകാര്‍ക്ക് അത് സുഖമാണ്. പറയാനുള്ളതൊക്കെ പറയാമല്ലോ. എന്നാല്‍ പുതിയ എഴുത്തുകാര്‍ക്ക് തങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ അവസരം ലഭിക്കുന്നില്ല. എഴുത്ത് നന്നാക്കാന്‍ പ്രേരണ നല്‍കുന്നില്ല എന്നതൊക്കെ അതിന്‍റെ ദോഷമാണ്.
ReplyDeleteThis comment has been removed by the author.
ReplyDelete/ചുവരുകള്‍ സാധാരണ മനുഷ്യന് എന്തും എഴുതുന്നതിനുള്ള ധൈര്യം നല്‍കുന്നു/ അങ്ങിനെയാണെങ്കില്‍ കാമ്പില്ലാത്ത ഈ പ്രസ്താവന അച്ച്ചടിച്ച്ചുവന്ന താളും ഒരു ടോയ്ലട്റ്റ് ടിഷ്യൂ എന്നല്ലേ പറയാന്‍ പറ്റു. പബ്ലിഷര്മാര്‍ പലരും പുസ്തകകങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. വിവരം ഉള്ള സാഹിത്യകാരികള്‍ ചമയുന്ന നിങ്ങളൊക്കെ ഇങ്ങനെ പറയാന്‍ നടന്നാല്‍ ലോകം 20 -)o നൂറ്റാണ്ടീന്ന് പിന്നോട്ട് പോകില്ലേ. പഴയ ആ നാരായം കൊണ്ട് താളിയോലകളിലും എഴുതിയത് മാത്രമേ ഭാഷയാകുള്ളൂ എന്നെങ്ങാനും വല്ലവരും പറഞ്ഞിരുന്നെങ്കില്‍ കുടുങ്ങിപോയേനെ ഇന്ദുമേനോനും..
ReplyDeleteഒരു നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ രണ്ടു പുസ്തകം വിട്ടു പോകണം എന്നാ ഉദ്ദേശമാണെങ്കില്‍ ഐഡിയ പൊളപ്പന്‍.. അല്ല അതാണല്ലോ ഇപ്പൊ ഒരു ഫാഷന്‍.. ( എന്തും വിളിച്ചു പറയാം ടോയ്ലെറ്റ് അല്ലെ )
പേനയും പുസ്തകവും ഉപയോഗിച്ചുള്ള എഴുത്തിനു മാത്രമേ പൂര്‍ണത കിട്ടൂ എന്നതിനോട് യോജിപ്പില്ല, ഒരു പക്ഷെ ലേഖിക ഉദ്ധേശിക്കുന്നത് ഉത്തരവാദിത്വമുള്ള പ്രസിദ്ധീകരണങ്ങളാണ് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. കാര്യമാത്രപ്രസക്തിയുള്ള പല ചര്‍ച്ചകളും ബ്ലോഗ്-ഫേസ്ബുക് മീഡിയകളില്‍ നടക്കുന്നു, പ്രിന്റ് മീഡിയകള്‍ക്ക് തരാന്‍ പറ്റാത്ത പല വിവരങ്ങളും യുദ്ധ ഭൂമികളില്‍ നിന്നും മറ്റും ബ്ലൊഗ് വഴി നമുക്ക് കിട്ടിയിട്ടുണ്ട്.
ReplyDeleteആനുകാലികങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ ബ്ലോഗും അല്പം പൈങ്കിളി ചേര്‍ത്തായാലും പ്രസക്തമായ പല നല്ല ചര്‍ച്ചകലും മിക്കപ്പോഴും നടക്കുന്ന ബെര്‍ലിയുടെ ബ്ലോഗും സമാനമായ മറ്റു ചില ബ്ലോഗുകളും വള്ളിക്കുന്നിന്റെ ചില വാക്കുകള്‍ക്ക് അടിവരയിടുന്നു.
പക്ഷെ സാഹിത്യരംഗത്ത് മലയാളം ബ്ലോഗുകള്‍ പൈങ്കിളിയില്‍ നിന്നും കൂടുതലൊന്നും മുന്നോട്ട് പോയിട്ടില്ല, പോവാന്‍ ശ്രമിക്കുന്നുമില്ല എന്നതല്ലെ യാഥാര്‍ത്യം?
കൊള്ളാവുന്ന രചനകള്‍ ബ്ലോഗുകളില്‍ വന്നിട്ടുണ്ടെങ്കില്‍ അവയില്‍ മിക്കതും പിന്നീട് പ്രിന്റ് മീഡിയകളില്‍ അല്ലെങ്കില്‍ പുസ്തക രൂപത്തില്‍ പുന പ്രസിദ്ധീകരിച്ചിട്ടുമുണ്ടാകും. ഇ-ബുക്കുകളെ പുസ്തകള്‍ക്കൊപ്പമല്ലാതെ (ആര്‍ക്കും കേറി എഴുതാവുന്ന) ബ്ലോഗുകള്‍ക്കൊപ്പം ചേര്‍ത്ത് ബ്ലോഗുകള്‍ക്ക് മേനി പറയുന്നത് ശരിയാണോ?. ഇന്നു ബ്ലോഗോഹരി നിലവാരം പുസ്തകോഹരി നിലവാരത്തെക്കാള്‍ എത്രയോ പിറകില്‍ തന്നെയാണ് അതു അടുത്ത കാലത്തൊന്നും മാറാനും പോകുന്നില്ല പ്രത്യേകിച്ചും ഇ-പുസ്തകങ്ങളുടെ ഇ-യുഗത്തില്‍.
അല്ല....... ആരാണീ ഇന്ദു മേനോന്‍ ?
ReplyDeleteബ്ലോഗ് എഴുത്തിനെ ടോയ് ലെറ്റ് സാഹിത്യമായി വിശേഷിപ്പിച്ചതിനെ യാഥാര്‍ത്ഥ്യം അനുകൂലിക്കുകയില്ല. ഫെയ്സ് ബുക്ക് പോലെയുള്ള ഈ-ലോകത്തെ സംവിധാനങ്ങള്‍ ലോകത്തെ സുപ്രധാനമായ ചില 'മാറ്റ'ങ്ങള്‍ക്ക് ഹേതുവായി തീര്‍ന്നതിന് സമീപകാല ലോകചരിത്രം സാക്ഷിനില്‍ക്കുമ്പോള്‍, ടോയ് ലെറ്റ് എഴുത്തിന്റെ 'വാസന'യാണ് അത്തരം രചനകളില്‍ കാണുവാന്‍ സാധിക്കുന്നത് എന്ന വിലയിരുത്തല്‍ അപക്വമാണ്. ലേഖികയുടെ ഇ - മീഡിയയെ കുറിച്ചുള്ള അജ്ഞതയോ, പരിചയക്കുറവോ ഈ പ്രസ്താവത്തില്‍ തെളിയുന്നു. "മനുഷ്യന്‍ തനിക്കറിവില്ലാത്തതിന്റെ ശത്രു"വാണല്ലോ!
ReplyDeleteകല്ലുകളിലും, എല്ലുകളിലും എഴുതിയിരുന്ന പുരാതന കാലങ്ങളില്‍ നിന്നും കടലാസിന്റെയും, അച്ചടിയുടെയും കണ്ടുപിടുത്തത്തിലേക്കുള്ള വികാസപരിണാമം മനുഷ്യപുരോഗതിയില്‍ ചെലുത്തിയ സ്വാധീനം ഏറെ വലുതാണ്. എഴുത്തിന്റെ, പ്രസിദ്ധീകരണത്തിന്റെ മേഖലയിലെ ഏറ്റവും നൂതനമായ സംവിധാനമാണ് ബ്ലോഗ് പോലെയുള്ള മാധ്യമവും, മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളും. അച്ചടിച്ച് കടലാസ് നഷ്ടപ്പെടുത്തേണ്ടി വരാത്ത ഒരു പരിസ്ഥിതി സൌഹൃദ സൗകര്യം.
എന്നാല്‍, ഒരിക്കലും ബുക്ക് വായിക്കുന്നതിന്റെ സുഖം കമ്പ്യൂട്ടര്‍ സ്ക്രീനിനു നല്‍കുവാന്‍ സാധിക്കില്ല' എന്ന ഇന്ദു മേനോന്റെ വിലയിരുത്തല്‍ വസ്തുതാപരമാണ്. പുസ്തകത്തിന്റെ മോഹിപ്പിക്കുന്ന മണവും, പേജുകള്‍ മറിക്കുമ്പോള്‍ കേള്‍ക്കുന്ന അനുഭൂതിയുളവാക്കുന്ന നേര്‍ത്ത ശബ്ദവും, കീറിപ്പോയ താളുകള്‍ ശ്രദ്ധയോടെ ഒട്ടിക്കുമ്പോള്‍ നമ്മില്‍ ഊറിവരുന്ന അക്ഷരസ്നേഹവും എല്ലാം ഇലക്ട്രോണിക് പ്രതിരൂപങ്ങള്‍ക്ക് നല്‍കുവാന്‍ സാധിക്കില്ല.
Courtesy to Vaikom Mohammed Basheer : "അവട ഉമ്മൂമ്മാക്ക് സത്രീധനം കിട്ടീതാണൊ (മലയാള) ഭാഷ?"
ReplyDeleteP.S: Above is the first ever text I prepared in Malayalam on computer. I couldn't refrain myself. :P
ഇ-വായനയെക്കള്‍ സുഖവും, ആത്മ ബന്ധവും പലര്‍ക്കും ഇപ്പോളും പുസ്തക വായനക്ക് തന്നെയാണ് എന്ന ഇന്ദു മേനോന്‍ പറഞ്ഞ വസ്തുത അംഗീകരിക്കുന്നു. അത് കൊണ്ട് തന്നെയാണല്ലോ മിക്ക ബ്ലോഗ് എഴുത്തുകാരും തന്റെ ബ്ലോഗ് പുസ്തകമാകാന്‍ പ്രസാധകരെ സമീപിക്കുന്നതും ബ്ലോഗുകള്‍ പുസ്തകങ്ങള്‍ ആകുന്നതും. അത് പക്ഷെ മനുഷ്യനില്‍ പുസ്തകങ്ങള്‍ക്കുള്ള സ്വാധീനമാണ്. കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ അതിനു സമൂലമായ ഒരു മാറ്റം വരും എന്ന് തന്നെ പ്രതീക്ഷിക്കാം.
ReplyDeleteഫേസ് ബൂകിലും, ബ്ലോഗിലും ചവറു സാഹിത്യങ്ങള്‍ കണ്ടേക്കാം..എന്ന് കരുതി അതെല്ലാം ഒരേ ഗണത്തില്‍ പെടുത്തി 'നെല്‍ കൃഷിക്കിടയില്‍ പാഴ് ചെടി കണ്ട് ഈ കൃഷി മുഴുവന്‍ പാഴ് ചെടി ആണ്' എന്ന് പറഞ്ഞത് പോലെ ആയിപ്പോയി ഇന്ദു മേനോന്‍ എഴുതിയത് വായിച്ചപ്പോള്‍. ഒരു പാട് സര്‍ഗ പ്രതിഭകള്‍ക്ക് തങ്ങളുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാനുള്ള വേദി തന്നെയാണ് സോഷ്യല്‍ മീഡിയ എന്നത് നിസ്തര്‍ക്കം.
ഇ-വായനയുടെ സാധ്യത തിരിച്ചറിഞ്ഞത് കൊണ്ടാണല്ലോ ഡി സി ബുക്സ് e -reader എന്ന gadget തന്നെ വിപണിയില്‍ ഇറക്കിയത്.
(മ്യാവൂ: നീ വലിയവന്‍ ആണെന്ന് കരുതി ഞാന്‍ ചെറിയവന്‍ ആകണം എന്നില്ല- കടപ്പാട്: സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് )
ഇന്ദുമേനോന്‍... ഈ പേരുപോലും ഈ അടുത്താണ് കേട്ട് തുടങ്ങിയത്... ഒരു പക്ഷെ ഇവര്‍ സന്തോഷ് പണ്ടിട്ടിന്റെ വേറൊരു വേര്‍ഷന്‍ ആകാനും മതി... ഒരുതരം നെഗറ്റീവ് പബ്ലിസിറ്റി... ഏതായാലും അവര്‍ ഈ പറഞ്ഞത് തീര്‍ത്തും തരം താണ പരുപാടി ആയിപ്പോയി...
ReplyDelete@Faisu Madeena
ReplyDeleteശരിയാണ്. അത് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഞാന്‍ പോസ്റ്റ് ചെയ്ത ദിവസം അത് അവിടെ കണ്ടിരുന്നില്ല. അന്ന് എഴുതിയ പോസ്റ്റ് ആണിത്. അതിനിടക്ക് ജയരാജന്‍ ജയിലിലായതോടെ ഈ പോസ്റ്റ് മാറ്റിവെച്ചതാണ്. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.
ഈ ദേശാഭിമാനിയില്‍ ഇതല്ല ഇതിലും വലുതു കാണാം അവിടെയോകെ പോയി commend ഇടാന്‍ നിങ്ങള്ക് വേറെ പണിയോനും ഇല്ലെ
ReplyDeleteഎന്നാലും ഇ പോസ്റ്റ് കലക്കി.......
ആരാണീ ഇന്ദു മേനോന്‍? അവരെഴുതിയ ഏതെങ്കിലും കൊള്ളാവുന്ന കഥ ഉണ്ടെങ്കില്‍ പറയൂ.വായിക്കാമല്ലോ.പിന്നെ നിലവാരത്തിന്റെ കാര്യം പറയുകയാണ് എങ്കില്‍,മലയാളത്തില്‍ ഒരു ഭേദപ്പെട്ട കഥ വായിച്ചിട്ട് നാളുകളെറെയായി.
ReplyDeleteവള്ളിക്കുന്ന്‍ ഇങ്ങനെ വികാരാധീനന്‍ ആകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. കാരണം അവര്‍ അങ്ങനെ പറഞ്ഞെന്നു കരുതി ബ്ലോഗു വായിക്കുന്നവര്‍ വായിക്കാതെ ഇരിക്കില്ല. ബ്രേക്ക് ഡാന്‍സ് ഒക്കെ തുടങ്ങിയ കാലത്ത് 'മേലാകെ ഉറുമ്പ് കടിക്കുന്നതാണ് ഇപ്പോഴത്തെ ഡാന്‍സ്" എന്ന് ക്ലാസിക്കല്‍ ഡാന്‍സ്കാര്‍ പരിഹസിച്ചിരുന്നു. ജനം അത് കേട്ട് കൈ ഒക്കെ അടിച്ചെങ്കിലും കാണുന്നത് ബ്രേക്ക് ഡാന്‍സ് തന്നെ. എതിരാളികളെ പരിഹസിച്ചഒതുക്കാനാണ് എല്ലാവരും ആദ്യം ശ്രമിക്കുക. 90% കേസിലും അത് വിജയിക്കാറില്ല. അവര്‍ തറ വര്‍ത്തമാനം പഞ്ഞാല്‍ നമ്മള്‍ കൂതറ ആവരുത്. "വരട്ടു ചൊറിക്കുള്ള ക്രീം കൊടുത്ത് പറഞ്ഞു വിടുന്നതാണ് നല്ലത്" എന്നതൊക്കെ അല്പം കൂതറ ആയില്ലേ?
ReplyDeleteആര്‍ക്കും ഈ ഇന്ദു മേനോനെ പറ്റി പിടിയില്ലെന്നു തോന്നുന്നു ഒരു ലെസ്ബിയന്‍ പശു എന്ന സമാഹരത്തിലൂടെയാണ് അവര്‍ പ്രശസ്തയായത് , ഒന്ന് രണ്ടു നല്ല കഥകള്‍ എഴുതിയ ശേഷം അവരും ആണിനെ നിന്ദിക്കുന്ന പെണ്ണെ ഴുതിലേക്ക് തിരിഞ്ഞ്ഞ്ഞു ഇപ്പോള്‍ കഴമ്പു ള്ളതൊന്നും എഴുതാറില്ല ഭാഷാപോഷിണിയില്‍ ഒരു നീണ്ട കഥ വന്നിരുന്നു മെനകെട്ട് വായിച്ചിട്ട് ഉള്ളി തൊലിച്ചപോലെ , ഇവര്‍ ഒരു പ്രണയ വിവാഹം നടത്തി രൂപേഷ് പോള്‍ എന്ന കവിയുമായി ഈ രൂപേഷ് പോള്‍ ആണ് മദേര്‍സ് ലാപ് ടോപ് എന്ന സുരേഷ് ഗോപി ചിത്രം സംവിധാനിച്ചത് ജനം ഒന്നാകെ തെറി വിളിച്ച ഒരു പടം ആണ് അത് പിന്നീട് അദ്ദേഹം ഏതോ ഗുണ്ടയെ ഹീറോ ആക്കി പടം പിടിക്കാമെന്ന് പറഞ്ഞു സിനിമ തുടങ്ങി ഒടുവില്‍ ഗുണ്ട രൂപേഷ് പോളിനെ തട്ടിക്കൊണ്ടു പോയി അങ്ങിനെ കുറെ കൊണ്ട്രവേര്സികള്‍ ഉണ്ടായി ഒടുവില്‍ ഗുണ്ടക്കു ചെലവായ കാശ് പലിശ സഹിതം രൂപേഷ് പോളിന്റെ അപ്പന്‍ കൊടുക്കേണ്ടി വന്നു , ഇതൊകെ കാരണം ആകാം ഇന്ദു മേനോന് പഴയ പ്രതിഭ ഇന്നില്ല മേനക്കെടിരുന്നു വരികള്‍ പോളീഷ് ചെയ്താണ് അവരുടെ എഴുത്ത് , കുളി മുറിയില്‍ നില്‍ക്കുമ്പോള്‍ ഒരു ചെറിയ വിടവിലൂടെ സൂര്യ പ്രകാശം നമ്മുടെ മേല്‍ പതിക്കുന്നതിനെ പറ്റി വളരെ പോയടിക് ആയി അവര്‍ ലെസ് ബിയന്‍ പശു എന്ന കഥയില്‍ എഴുതിയിരുന്നു
ReplyDeleteകൊണ്ട്രവേര്സികള്‍ ഉണ്ടാക്കി പബ്ലിസിറ്റി നേടുക ആണ് അവരുടെ പണ്ടേയുള്ള അജണ്ട അല്ലെങ്കില്‍ ലെസ്ബിയന്‍ പശു എന്ന ടൈറ്റില്‍ വേണ്ടല്ലോ പശുവുമായി ആ കഥക്ക് യാതൊരു ബന്ധവും ഇല്ല ഒരു അയലത്തുകാരിയുടെ ലെസ്ബിയന്‍ ടെന്‍ ഡാന്‍സി ആണ് വിഷയം അവളെ ഒരു പശു ആയി കൂട്ടിക്കെട്ടി ടൈറ്റില്‍ ആക്കി എന്ന് മാത്രം
ReplyDelete"നിങ്ങള്‍ എവിടെ എഴുതുന്നു എന്നതല്ല, നിങ്ങളുടെ തലയില്‍ എന്തുണ്ട് എന്നതാണ് പ്രശ്നം. താളിയോലയിലോ പേപ്പറിലോ കമ്പ്യൂട്ടറിലോ എവിടെയുമാകട്ടെ എഴുത്തിന്റെ പ്രതിഭ നിര്‍ണയിക്കുന്നത് അത് എഴുതുന്ന പ്രതലം ഏതെന്നു നോക്കിയിട്ടല്ല. കടലാസും അച്ചടിയും വരുന്നതിനു മുമ്പ് എഴുതപ്പെട്ട ഗ്രന്ഥങ്ങളും എഴുത്തുകാരും ഇന്നും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്നുണ്ട്. പ്രതലമല്ല, പ്രതിഭയാണ് അതിജയിക്കുന്നത്. ഇത്തരം വിവരക്കേട് പറയുന്നവര്‍ക്ക് പത്രത്തിന്റെ പേജുകള്‍ അനുവദിക്കുന്നതിനു പകരം വരട്ടു ചൊറിക്കുള്ള ക്രീം കൊടുത്ത് പറഞ്ഞു വിടുന്നതാണ് നല്ലത്....."
ReplyDeleteഈ മറുപടി എല്ലാ ഇ-എഴുത്തുകാർക്കും വേണ്ടി ,ഭായ് ചെയ്തിരിക്കുന്നൂ...
ഹാറ്റ്സ് ഓഫ് ബഷീർ ഭായ്..!
super post..........
ReplyDeleteബഷീറിന്റെ അരിശം അങ്ങനെ തന്നെ വരികളിൽ വന്നിട്ടുണ്ട്. പക്ഷെ, ഈ പോസ്റ്റ് കൊണ്ട് ഇന്ദു മേനോൻ എന്നൊരാളെക്കുറിച്ച് അറിയാൻ പറ്റി. അവരുദ്ദേശിച്ചതും ഇതായിരിക്കും.:)
ReplyDelete>>>>തകഴി ശിവശങ്കര പിള്ള എന്ന് മലയാളത്തില്‍ എഴുതി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് 334 റിസള്‍ട്ടുകളാണ്. മലയാളത്തിലെ ഒരു ശരാശരി ബ്ലോഗറുടെ പേര്‍ എഴുതി സെര്‍ച്ചിയപ്പോള്‍ പതിനയ്യായിരത്തിലധികം റിസള്‍ട്ടുകള്‍ വന്നു. ഗൂഗിള്‍ അമ്മച്ചിക്ക് തകഴിയെക്കാള്‍ പരിചയം ആ ബ്ലോഗറെ ആണെന്നര്‍ത്ഥം.<<
ReplyDeleteഅവര്‍ പറഞ്ഞതില്‍ ചിലത് സത്യം തന്നെയാണ് ...ബഷീര്‍ സാഹിബ് പറഞ്ഞതിലും സത്യമാണ് കൂടുതല്‍ ..അതിന്റെ പ്രകട ഉദാഹരണമാണ് മുകളില്‍ കൊടുത്തിരിക്കുന്നത് ...
എന്റെ വ്യക്തിപരമായ നിരീക്ഷണത്തില്‍ കടലാസ് എഴുത്തുകളിലൂടെ നമ്മള്‍ കബളിപ്പിക്കപ്പെടുക പ്രയാസമാണ് . കാരണം എഴുത്തുകാരന്റെയും കാരിയുടെയും പേര് നോക്കിയാണ് നമ്മള്‍ പുസ്തകങ്ങള്‍ വാങ്ങുക .അല്ലെങ്കില്‍ അന്വേഷിക്കുക .പ്രതിഭയുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് demand ഉണ്ടാകും .എന്നാല്‍ ബ്ലോഗുകളുടെ അവസ്ഥ അങ്ങനെയാവുന്നില്ല ..അവ നമ്മളിലേക്ക് വന്നു പെടുകയാണ് അധികവും .അപവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മഹാ ഭൂരിപക്ഷവും അങ്ങനെ സംഭവിക്കുന്നുണ്ട് . നല്ല എഴുത്തുകള്‍ക്ക് കൂടുതല്‍ പ്രതികരണങ്ങള്‍ ലഭിക്കുന്നില്ല മറിച്ച് ഒരു 'വല' ഉണ്ടാക്കിയെടുത്ത പോസ്റ്റുകള്‍ക്ക് ധാരാളം പ്രതികരണങ്ങള്‍ ലഭിക്കുന്നുമുണ്ട് ..(രണ്ടിനും ചില അപവാദങ്ങള്‍ ഉണ്ട് എന്നും സമ്മതിക്കുന്നു )
>>>>തകഴി ശിവശങ്കര പിള്ള എന്ന് മലയാളത്തില്‍ എഴുതി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് 334 റിസള്‍ട്ടുകളാണ്. മലയാളത്തിലെ ഒരു ശരാശരി ബ്ലോഗറുടെ പേര്‍ എഴുതി സെര്‍ച്ചിയപ്പോള്‍ പതിനയ്യായിരത്തിലധികം റിസള്‍ട്ടുകള്‍ വന്നു. ഗൂഗിള്‍ അമ്മച്ചിക്ക് തകഴിയെക്കാള്‍ പരിചയം ആ ബ്ലോഗറെ ആണെന്നര്‍ത്ഥം.<<
ചുരുക്കി പറഞ്ഞാല്‍ SEO ട്രിക്കുകള്‍ അറിയാത്ത ഇ എഴുത്തുകള്‍ സമയം കളയലാണ് ..അതിനു കൂടി അല്‍പ സമയം നമ്മുടെ ഈ വിമര്‍ശകര്‍ തയ്യാറായാല്‍ ഒരു പക്ഷെ ഇ എഴുത്ത് രംഗത്തെ തരികിടകള്‍ (ഞാനടക്കം ) അടുത്ത വണ്ടിക്കു ടിക്കറ്റ് എടുക്കും ..:)
ഒരു സുഹൃത്ത് ഇന്ദു മേനോന്റെ ഫേസ്ബുക്ക് പേജിന്റെ ലിങ്ക് എനിക്ക് അയച്ചു തന്നു. വലിയ ആളനക്കമില്ലാത്ത അവിടെ കഴിഞ്ഞ ചൊവ്വാഴ്ച അവര്‍ ഇട്ട ഒരു പോസ്റ്റ് ആണിത്.
ReplyDeleteIndu Menon
ഫേസ് ബുക്ക് ചുമരും കക്കൂസ് ചുമരും ഒന്നാകുന്നതിലെ നീതി
ഫേസ് ബുക്കിലെ വമ്പന്‍ സ്രാവുകള്‍ക്ക് നീതികരിക്കാനകാത്ത ഒരു സത്യമാണ് ഞാന്‍ എഴുതാന്‍
പോകുന്നത്.ആദ്യ കാലം മുതല്‍ക്കേ ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളിലും
എഴുതുന്നത് കാണുമ്പോള്‍ എനിക്ക് തീവണ്ടിയുടെ കക്കൂസ് മുറികള്‍ ഓjര്‍മ്മവരും.
ചുമരെഴുത്തിന്റെ ആദിമ സുഖത്തില്‍ അഭിരമിക്കുന്ന ഒരു സംഘം ആള്‍ക്കാര്‍.
നാല് ചുമരിന്റെ ധൈര്യം.....മനുഷ്യനെ ബിരിയാണി വച്ച് തിന്നുന്നതും വേലക്കാരിയെ
ക്രൂരമായി ഉപദ്രവിക്കുന്നതും പെണ്‍കുട്ടികളെ ബാലത്കാരം ചെയ്യുന്നതും ക്യാമറ വെച്ച് ഷൂട്ട് ചെയ്യും
ചിലര്‍..അത് ഭംഗിയായി ചുമരില്‍ പോസ്റ്റ് ചെയ്യും വേറെ ചിലര്‍..ഹ്ഹാ....ഇത് കിടിലന്‍ എന്ന്
പറഞ്ഞു കാണുകയും പങ്കു വെച്ച് ആസ്വദിക്കുകയും ചെയ്യും മറ്റു ചിലര്‍ ......ഇത് കണ്ടു നിലവിളിക്കും
വേറെ കൂട്ടര്‍ ......ലൈക്, അണ്‍ ലൈക് ..അത്മരോഷതിനെ ആയിരം വഴികള്‍...ഒന്നും ചെയ്യാനാകാത്ത ഒരു
നപുംസക മനോഭാവം.....അടച്ച നാല് ചുമരിനുള്ളിലെ അടക്കി വെച്ച ആത്മ വികാരം.ഒന്നിനും ധൈര്യമില്ലാത്ത ഭീരുക്കളുടെ
ആത്മ രോഷം.....ഇതിനു മുമ്പേ ഞാന്‍ കക്കൂസ് ചുമരുകളില്‍ മാത്രമേ കണ്ടിട്ടുള്ളു.....
അടുത്ത വീട്ടില്‍ ചാവനായി കിടക്കുന്ന തളര്‍വാതം വന്ന ചേട്ടനെ കണ്ടിട്ട് 3 വര്‍ഷമായി.അയാളുടെ കുടുംബക്കാരെ
കണ്ടാല്‍ ചിരിക്കാന്‍ വിഷമം.മരുന്നിനു പൈസ ചോദിച്ചാലോ.. വിശക്കുന്ന കുഞ്ഞിനു അരി വാങ്ങാന്‍ 10 രൂപ
കൊടുക്കേണ്ടി വന്നാലോ.ആ ചേട്ടന്റെ പടം ഒന്ന് ഫേസ് ബുക്കില്‍ ഇട്ടു നോക്ക്...ഷെയര്‍ ചെയ്യുന്നു.ലൈക് ചെയ്യുന്നു.
കരയുന്നു.കോക്രി കാണിക്കുന്നു.ബ്ലോഗ് എഴുതുന്നു...ഹ്ഹോ ...എന്തൊരു പ്രകടനം.
ഇത്തരം ഷണ്ടന്‍മാരുടെ ആഭാസകരമായ നാട്യങ്ങള്‍ എഴുതിയ ചുമര്‍ ഫേസ് ബൂക്കിനും കക്കൂസ്സിനും മാത്രമേ
ഞാന്‍ കണ്ടിട്ടുള്ളു
Share · Tuesday at 19:05 ·
ബഷീര്‍ക്കാ , വളരെ നന്നായിട്ടുണ്ട്.....
കുറച്ചു കടന്നു പോയോ എന്നൊരു സംശയം............
സാരമില്ല, എങ്കിലേ ഇവരൊക്കെ കാലത്തോടൊപ്പം നടക്കാന്‍ ശ്രമിക്കൂ.....
-ഹമീദ്.