നികേഷ് കുമാറിന്റെ ചാനല്‍ ഇത് വരെ ക്ലച്ച് പിടിച്ചിട്ടില്ല. വലിയ ബഹളങ്ങളോടെ തുടങ്ങിയെങ്കിലും മൂന്നാല് മാസം കഴിഞ്ഞിട്ടും പ്രേക്ഷകന് അബദ്ധത്തില്‍ പോലും എത്തി നോക്കുന്നില്ല എന്നാണ് റേറ്റിംഗ് ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്ത് വൃത്തികേട് ചെയ്താണെങ്കിലും ഒന്ന് ഇടിച്ചു കയറാന്‍ നികേഷ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാലകൃഷ്ണപിള്ള മൊബൈലില്‍ സംസാരിച്ചതുമായി ഉയര്‍ത്തിയിരിക്കുന്ന വിവാദം. മാരക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ വാര്‍ത്ത എക്സ്ക്ലൂസീവാക്കി കാച്ചുകയുമാണ് നികേഷ് ചെയ്തത്.
തടവില്‍ കഴിയവേ മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചത് തെറ്റായിരിക്കാം. അതിന്റെ നിയമ നടപടികളുടെ സാധുതയെ ചോദ്യം ചെയ്യേണ്ടതില്ല. പക്ഷെ ഒരു മാധ്യമാസ്ഥാപനം കാണിക്കേണ്ട ഒരു സാമാന്യ മര്യാദയുണ്ട്. അത് റിപ്പോര്‍ട്ടര്‍ ടി വി കാറ്റില്‍ പരത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ. "എന്നെ ഉപദ്രവിക്കരുത്, ഞാന്‍ ക്ഷീണിതനാണ് ചികിത്സയില്‍ ആണ്, എന്റെ രോഗമൊന്നു മാറിക്കോട്ടെ. ഞാന്‍ നിങ്ങളുമായി സംസാരിച്ചതായി വാര്‍ത്ത കൊടുക്കരുത്" എന്ന പിള്ളയുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അപേക്ഷക്ക് പുല്ലുവില കല്പിക്കാതെയാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത വിവാദമാക്കിയത്. തന്ത്രപൂര്‍വ്വം കാലുപിടിച്ചു സംസാരിപ്പിക്കുകയും പിന്നെ സംസാരിച്ചത് വാര്‍ത്തയാക്കുകയും ചെയ്തത് ഏറ്റവും മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്.
പേര് വെളിപ്പെടുത്തരുത് എന്നാവശ്യപ്പെട്ടാല്‍ വാര്‍ത്തയില്‍ പേര് കൊടുക്കാതിരിക്കുക എന്നത് മീഡിയ എത്തിക്സിന്റെ ബാലപാഠമാണ്. നിയമ സംവിധാനത്തിന്റെ മുന്നില്‍ പോലും വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്തേണ്ട ആവശ്യം മാധ്യമ പ്രവര്‍ത്തകര്‍ക്കില്ല. മാധ്യമ ലോകത്തിനു മാത്രമായുള്ള ഒരു നിയമ പരിരക്ഷയാണിത്. ഫോണില്‍ സംസാരിച്ച സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം വേണമെന്ന സഖാവ് വി എസ് ആവശ്യപ്പെട്ടത് ഒരു പ്രതിപക്ഷ നേതാവ് ചെയ്യേണ്ട പണി തന്നെയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനു ചാണ്ടി സര്‍ക്കാര്‍ മറുപടി പറയുകയും വേണം.
പിള്ള ഒരു തടവു പുള്ളിയാണ്. പക്ഷേ രോഗം വന്നാല്‍ ചികിത്സിക്കാനുള്ള അവകാശമുണ്ട്. പ്രായം ചെന്ന രോഗിയായ ഒരു മനുഷ്യനോടു സമൂഹം കാണിക്കേണ്ട സാമാന്യ മര്യാദകളില്‍ ഒന്നാണിത്. ജയിലില്‍ കിടക്കുന്നവനെ ചികിത്സ കൊടുക്കാതെ കൊല്ലണമെന്ന് നിയമമില്ല. പിള്ളയെ ജയില്‍ അയച്ച നിയമ സംവിധാനത്തിന്റെ വകുപ്പുകള്‍ ഉപയോഗിച്ച് തന്നെയാണ് പിള്ളക്ക് ചികിത്സ അനുവദിച്ചത്. അദ്ദേഹം രോഗിയായി ചികില്‍ത്സ കിട്ടാതെ മരിച്ചാല്‍ ഇപ്പറയുന്നവര്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടല് എടുക്കാന്‍ നടക്കും.മാനഹാനിയും അപമാനവും സഹിച്ചു തടവില്‍ കഴിയുക എന്നതാണ് പിള്ള അനുഭവിക്കുന്ന (അനുഭവിക്കേണ്ട) ശിക്ഷ. അതയാള്‍ അനുഭവിക്കുന്നുണ്ട്. അങ്ങിനെ അദ്ദേഹം ജയിലില്‍ കിടക്കുന്നു എന്നതാണ് നമ്മുടെ ജനാധിപത്യ - നിയമ സംവിധാനത്തിന്റെ വിജയം. തടവില്‍ കിടക്കുന്നു എന്ന് വെച്ചു ഒരു മനുഷ്യനെ ഭൂമിയോളം ചവിട്ടിത്താഴ്ത്തേണ്ട ആവശ്യമില്ല. ജയിലില്‍ സഹായിയോ എന്ന് ചോദിച്ചാണ് മാധ്യമ ബഹളം. സഹായി ഉള്ളത് ജയിലില്‍ അല്ല, ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ആണ്. പ്രായമായ ഒരു രോഗി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ഒരു സഹായി പോലും വേണ്ട എന്ന് പറയുന്ന രൂപത്തിലേക്ക് നമ്മുടെ സാമൂഹ്യ ബോധം 'ഉയരരുത്'.
പിള്ള ചാനലുകാരനെ വിളിച്ചു അഭിമുഖം കൊടുത്തതല്ല. തെഹല്‍ക ചെയ്തത് പോലുള്ള ഒരു സ്റ്റിംഗ് ഓപറേഷനായി ഇതിനെ കണ്ടു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഒളിക്യാമറ വെച്ചു കൈക്കൂലി വാങ്ങുന്നത് പിടിക്കുന്നതും ഇതുമായി വലിയ വ്യത്യാസമുണ്ട്. തെഹല്‍കയുടെ പത്രപ്രവര്‍ത്തനത്തെ ഈ നാറിത്തരവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ആശുപത്രിയിലെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു കാലു പിടിച്ചു സൂത്രത്തില്‍ സംസാരിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷക്ക് ചെവി കൊടുക്കാതെ അതൊരു വിവാദമാക്കി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ. കൊട്ടാരക്കരയിലെ അധ്യാപകന്റെ മര്‍ദനത്തില്‍ പിള്ളക്ക് പങ്കുണ്ടെങ്കില്‍ അത് കണ്ട് പിടിക്കുവാന്‍ ഇവിടെ പോലീസും കോടതിയുമുണ്ട്. അവരുടെ പണി അവര്‍ ചെയ്യട്ടെ. പക്ഷേ മാധ്യമങ്ങളുടെ പണി ഒരാളെ ചതിക്കുഴിയില്‍ വീഴ്ത്തി അപമാനിക്കുകയല്ല. പ്രേക്ഷകര്‍ തിരിഞ്ഞു നോക്കുന്നില്ലെങ്കില്‍ അതിനു കാരണം വേറെ കാണും. അത് കണ്ട് പിടിക്കുകയാണ് നികേഷും കൂട്ടരും ചെയ്യേണ്ടത്. ചാനലിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഇത്തരം കളികള്‍ കളിച്ചാല്‍ കൈക്കരുത്തുള്ള പ്രേക്ഷകരുടെ തല്ലു കൊള്ളേണ്ടി വരും. അത് മറക്കരുത്. Story update : പാരക്കേസിന്റെ ക്ലൈമാക്സ് എപ്പടി സാര്‍ ?
Related Posts
'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ
നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ?
നികേഷിനെ നാര്‍ക്കോ നടത്തണം
തടവില്‍ കഴിയവേ മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചത് തെറ്റായിരിക്കാം. അതിന്റെ നിയമ നടപടികളുടെ സാധുതയെ ചോദ്യം ചെയ്യേണ്ടതില്ല. പക്ഷെ ഒരു മാധ്യമാസ്ഥാപനം കാണിക്കേണ്ട ഒരു സാമാന്യ മര്യാദയുണ്ട്. അത് റിപ്പോര്‍ട്ടര്‍ ടി വി കാറ്റില്‍ പരത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ. "എന്നെ ഉപദ്രവിക്കരുത്, ഞാന്‍ ക്ഷീണിതനാണ് ചികിത്സയില്‍ ആണ്, എന്റെ രോഗമൊന്നു മാറിക്കോട്ടെ. ഞാന്‍ നിങ്ങളുമായി സംസാരിച്ചതായി വാര്‍ത്ത കൊടുക്കരുത്" എന്ന പിള്ളയുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അപേക്ഷക്ക് പുല്ലുവില കല്പിക്കാതെയാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത വിവാദമാക്കിയത്. തന്ത്രപൂര്‍വ്വം കാലുപിടിച്ചു സംസാരിപ്പിക്കുകയും പിന്നെ സംസാരിച്ചത് വാര്‍ത്തയാക്കുകയും ചെയ്തത് ഏറ്റവും മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്.
പേര് വെളിപ്പെടുത്തരുത് എന്നാവശ്യപ്പെട്ടാല്‍ വാര്‍ത്തയില്‍ പേര് കൊടുക്കാതിരിക്കുക എന്നത് മീഡിയ എത്തിക്സിന്റെ ബാലപാഠമാണ്. നിയമ സംവിധാനത്തിന്റെ മുന്നില്‍ പോലും വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്തേണ്ട ആവശ്യം മാധ്യമ പ്രവര്‍ത്തകര്‍ക്കില്ല. മാധ്യമ ലോകത്തിനു മാത്രമായുള്ള ഒരു നിയമ പരിരക്ഷയാണിത്. ഫോണില്‍ സംസാരിച്ച സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം വേണമെന്ന സഖാവ് വി എസ് ആവശ്യപ്പെട്ടത് ഒരു പ്രതിപക്ഷ നേതാവ് ചെയ്യേണ്ട പണി തന്നെയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനു ചാണ്ടി സര്‍ക്കാര്‍ മറുപടി പറയുകയും വേണം.
പിള്ള ഒരു തടവു പുള്ളിയാണ്. പക്ഷേ രോഗം വന്നാല്‍ ചികിത്സിക്കാനുള്ള അവകാശമുണ്ട്. പ്രായം ചെന്ന രോഗിയായ ഒരു മനുഷ്യനോടു സമൂഹം കാണിക്കേണ്ട സാമാന്യ മര്യാദകളില്‍ ഒന്നാണിത്. ജയിലില്‍ കിടക്കുന്നവനെ ചികിത്സ കൊടുക്കാതെ കൊല്ലണമെന്ന് നിയമമില്ല. പിള്ളയെ ജയില്‍ അയച്ച നിയമ സംവിധാനത്തിന്റെ വകുപ്പുകള്‍ ഉപയോഗിച്ച് തന്നെയാണ് പിള്ളക്ക് ചികിത്സ അനുവദിച്ചത്. അദ്ദേഹം രോഗിയായി ചികില്‍ത്സ കിട്ടാതെ മരിച്ചാല്‍ ഇപ്പറയുന്നവര്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടല് എടുക്കാന്‍ നടക്കും.മാനഹാനിയും അപമാനവും സഹിച്ചു തടവില്‍ കഴിയുക എന്നതാണ് പിള്ള അനുഭവിക്കുന്ന (അനുഭവിക്കേണ്ട) ശിക്ഷ. അതയാള്‍ അനുഭവിക്കുന്നുണ്ട്. അങ്ങിനെ അദ്ദേഹം ജയിലില്‍ കിടക്കുന്നു എന്നതാണ് നമ്മുടെ ജനാധിപത്യ - നിയമ സംവിധാനത്തിന്റെ വിജയം. തടവില്‍ കിടക്കുന്നു എന്ന് വെച്ചു ഒരു മനുഷ്യനെ ഭൂമിയോളം ചവിട്ടിത്താഴ്ത്തേണ്ട ആവശ്യമില്ല. ജയിലില്‍ സഹായിയോ എന്ന് ചോദിച്ചാണ് മാധ്യമ ബഹളം. സഹായി ഉള്ളത് ജയിലില്‍ അല്ല, ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ആണ്. പ്രായമായ ഒരു രോഗി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ഒരു സഹായി പോലും വേണ്ട എന്ന് പറയുന്ന രൂപത്തിലേക്ക് നമ്മുടെ സാമൂഹ്യ ബോധം 'ഉയരരുത്'.
പിള്ള ചാനലുകാരനെ വിളിച്ചു അഭിമുഖം കൊടുത്തതല്ല. തെഹല്‍ക ചെയ്തത് പോലുള്ള ഒരു സ്റ്റിംഗ് ഓപറേഷനായി ഇതിനെ കണ്ടു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഒളിക്യാമറ വെച്ചു കൈക്കൂലി വാങ്ങുന്നത് പിടിക്കുന്നതും ഇതുമായി വലിയ വ്യത്യാസമുണ്ട്. തെഹല്‍കയുടെ പത്രപ്രവര്‍ത്തനത്തെ ഈ നാറിത്തരവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ആശുപത്രിയിലെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു കാലു പിടിച്ചു സൂത്രത്തില്‍ സംസാരിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷക്ക് ചെവി കൊടുക്കാതെ അതൊരു വിവാദമാക്കി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ. കൊട്ടാരക്കരയിലെ അധ്യാപകന്റെ മര്‍ദനത്തില്‍ പിള്ളക്ക് പങ്കുണ്ടെങ്കില്‍ അത് കണ്ട് പിടിക്കുവാന്‍ ഇവിടെ പോലീസും കോടതിയുമുണ്ട്. അവരുടെ പണി അവര്‍ ചെയ്യട്ടെ. പക്ഷേ മാധ്യമങ്ങളുടെ പണി ഒരാളെ ചതിക്കുഴിയില്‍ വീഴ്ത്തി അപമാനിക്കുകയല്ല. പ്രേക്ഷകര്‍ തിരിഞ്ഞു നോക്കുന്നില്ലെങ്കില്‍ അതിനു കാരണം വേറെ കാണും. അത് കണ്ട് പിടിക്കുകയാണ് നികേഷും കൂട്ടരും ചെയ്യേണ്ടത്. ചാനലിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഇത്തരം കളികള്‍ കളിച്ചാല്‍ കൈക്കരുത്തുള്ള പ്രേക്ഷകരുടെ തല്ലു കൊള്ളേണ്ടി വരും. അത് മറക്കരുത്. Story update : പാരക്കേസിന്റെ ക്ലൈമാക്സ് എപ്പടി സാര്‍ ?
ഈ പോസ്റ്റ് പുനപ്രസിദ്ധീകരിച്ച ചന്ദ്രിക ദിനപത്രത്തിന് (01 October 2011) നന്ദി.
Related Posts
'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ
നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ?
നികേഷിനെ നാര്‍ക്കോ നടത്തണം
ഹഹ ഹഹ ഇങ്ങനെ ഒരു ചാനല്‍ മലയാളത്തില്‍ ഉണ്ടോ ....?
ReplyDelete"കൊട്ടാരക്കരയിലെ അധ്യാപകന്റെ മര്‍ദനത്തില്‍ പിള്ളക്ക് പങ്കുണ്ടെങ്കില്‍ അത് കണ്ട് പിടിക്കുവാന്‍ ഇവിടെ പോലീസും കോടതിയുമുണ്ട്. അവരുടെ പണി അവര്‍ ചെയ്യട്ടെ. പക്ഷേ മാധ്യമങ്ങളുടെ പണി ഒരാളെ ചതിക്കുഴിയില്‍ വീഴ്ത്തി അപമാനിക്കുകയല്ല"
ReplyDelete---------------------------------
ഏറ്റവും നല്ല വിലയിരുത്തലും ശെരിയായ നിഗമനവും !! കൊച്ചു കേരളത്തില്‍ മാത്രം പത്തോളം ന്യൂസ് ചാനല്‍ എന്ന് ഒരിക്കല്‍ ഞങ്ങളുടെ ബോസിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു അതിനു മാത്രം എന്ത് വാര്‍ത്തയാണ് കേരളയില്‍ ഉള്ളത് എന്ന് ..ചാനല്‍ റേറ്റിങ്ങിനു ഇത്രയും മാത്സര്യം എനിക്ക് തോന്നുന്നതു!!
വള്ളിക്കുന്ന് ബ്ലോഗില്‍ ഒരു നല്ല പോസ്റ്റു കൂടി
വളരെ ശെരിയായ ഒരു നിരീഷണം ....
ReplyDeleteTrue..It was wrong
ReplyDeleteബഷീര്‍ സര് ഇതു കലക്കി ഏതായാലും ഇതു പോലെ പറ്റിക്കുന്ന ചാനലുകള്‍ വന്നാല്‍ നാളെ നമ്മുടെ അവസ്ഥ എന്തായിരിക്കും
ReplyDeleteബഷീര്‍ സര് ഇതു കലക്കി ഏതായാലും ഇതു പോലെ പറ്റിക്കുന്ന ചാനലുകള്‍ വന്നാല്‍ നാളെ നമ്മുടെ അവസ്ഥ എന്തായിരിക്കും
ReplyDeleteഇതിനും ഒരു മറുപുറമില്ലേ ?
ReplyDeleteചതിക്കു ചതി?
മലയാളികളെ മുഴുവനും ആരാണ് ചതിച്ചത്?..
@ Sabu M H
ReplyDeleteആ ചതിക്കുള്ള അതിനുള്ള ശിക്ഷയാണല്ലോ അദ്ദേഹം അനുഭവിക്കുന്നത്. മാധ്യമങ്ങള്‍ അവരുടെ പണിയല്ലേ ചെയ്യേണ്ടത്.
ഈ ശബ്ദം നന്നായി. മാധ്യമ പ്രവര്‍ത്തകരുടെ ചെട്ടത്തരങ്ങളെ തുറന്നെഴുതാനും ചിലര്‍ ദൈര്യപ്പെടനം.
ReplyDeleteദേണ്ടേ ഇങ്ങാടു നോക്ക്യേ?
ReplyDeleteഹായ് ,ബാലകൃഷ്ണപിള്ള എന്ന ഉടായിപ്പുപുള്ളി തടവുകാര്‍ക്ക് അനുവദനീയമല്ലാത്ത വിധം മൊബീലും മറ്റും ഉപയോഗിച്ച് കിംസ് ആശൂത്രിയില് പഞ്ചനക്ഷത്ര സൌകര്യത്തില് കഴിയുന്നു എന്ന വിവരം നുമ്മളെ അറിയിക്കാന്‍ ഇതല്ലാതെ മറ്റെന്താണു വഴി ബഷീറേ? ഇതുപോലുള്ള 'ചതി'യിലൂടെയല്ലേ പല പഹേന്മാരും ഇത്തരം സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്? ഈ സ്റ്റിങ് ഒപ്പറേഷന് എന്നൊക്കെ പറഞ്ഞാലെന്താണെന്നാണ് ങ്ങളു കരുതീരിക്കണത്?അതൊക്കെ ഒരു ചതി തന്നെയാണ്. ടെഹല്കയും മറ്റും അത്തരം ചതികളിലൂടെ പുറത്തുകൊണ്ടുവന്ന സത്യങ്ങള്‍ അല്ലായിരുന്നെങ്കില്‍ നുമ്മളൊക്കെ എന്തെല്ലാം കാര്യങ്ങള്‍ അറിയാതെ പോയേനെ! ഇവിടെയും 'റിപ്പോര്‍ട്ടര്‍ ' ഇതുചെയ്തില്ലായിരുന്നെങ്കില് ബാലകൃഷ്ണയുടെ നിയമവിരുദ്ധ ജീവിതം നുമ്മ അറിയ്യോ?
ഹയ് ,ഇതെന്താണു ബശീറേ ഇത്?
ഹം ചെറ്റത്തരം തന്നെ!! പക്ഷെ ബാലകൃഷ്ണപിള്ള യെ അനുകൂലിക്കാനും തരമില്ല!
ReplyDeleteചെറ്റത്തരം തന്നെ!
ReplyDelete>>>>>മാരക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ വാര്‍ത്ത എക്സ്ക്ലൂസീവാക്കി കാച്ചുകയുമാണ് നികേഷ് ചെയ്തത്.>>>
ചുളുവില്‍ സംസാരിച്ചു കേസുമായി ബന്ധപ്പെട്ട വല്ല തെളിവും ശേഖരിക്കുകയായിരുന്നുെവന്കില് സമ്മതിക്കാമായിരുന്നു, പക്ഷെ , കയ്യും കാലും പിടിച്ചു സംസാരിക്കാന്‍ അനുമതി വാങ്ങി, സംസാരിച്ചു എന്നത് വിവാദമാക്കുന്ന ഈ ഏര്‍പ്പാട് ചെറ്റത്തരമല്ലെന്കില് പിന്നെ ആ പേര് റിപ്പോര്‍ട്ടര്‍ ചാനലിന് ഇടുന്നതാ നല്ലത്..
വേണുവിനെ കൊണ്ട് മാണി സാറിനെയും ഉമ്മന്‍ ചാണ്ടിയും ഉത്തരം മുട്ടിക്കുന്ന ഇന്റര്‍വ്യൂ ചെയ്തു നോക്കിട്ടും നികേഷിന്റെ റിപ്പോര്‍ട്ടര്‍ക്ക് രക്ഷ ഇല്ലല്ലോ.. ഇന്നത്തെ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഇതിലും വലിയ ചെറ്റത്തരം കാണിച്ചില്ലെങ്കില്ലെ അത്ഭുതം ഒള്ളു... ഇന്നത്തെ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് ഞാന്‍ എഴുതിയ ഒരു പോസ്റ്റ് നോക്ക്...
ReplyDeletehttp://manassilthonniyathu.blogspot.com/2011/09/blog-post_20.html
അതെ അതെ...ജയില്‍ ശിക്ഷയാണത്രേ..ജയില്‍ ശിക്ഷ..റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്തത് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുന്നു എന്ന് തെളിയിക്കുകയാണ്.അതിന് ക്ലിപ്പിംഗ് കൊടുക്കാതെ വയ്യ..ജയില്‍ ശിക്ഷ എന്ന വ്യാജേന ആശുപത്രിയില്‍ പഞ്ച നക്ഷത്ര സുഖ ജീവിതം നയിക്കുന്ന ഇദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലുകാരനോട് മാത്രമല്ല സംസാരിക്കുന്നത്..സ്കൂളിലെ അധ്യാപകരോടും പാര്‍ട്ടിക്കാരോടും ഒക്കെ സംസാരിക്കുന്നതായി പറയുന്നുണ്ട്. പിള്ള ചെയ്യുന്നതും, പിള്ളക്ക് കൊടുത്തിരിക്കുന്ന ഈ സൌകര്യങ്ങളുമെല്ലാം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് മാത്രമേ സാമാന്യ ജനത്തിനു അറിയേണ്ടതുള്ളൂ.പിള്ള ആശുപത്രിയില്‍ കിടക്കുന്നത് നിയമം ലംഘിക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണെന്ന കാര്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നു.അക്കാര്യം മറച്ചു വയ്ക്കാനും പിള്ളയെ വെള്ള പൂശാനുമാണു ചിലരിവിടെ ശ്രമിക്കുന്നത്..
ReplyDeleteഇനി ഇതേ കാര്യം ഏതെങ്കിലും ഇടതു പക്ഷ നേതാവിന്റെ മച്ചുനനോ അമ്മാവനോ മറ്റോ ആയിരുന്നു ചെയ്തിരുന്നതെങ്കിലോ? ചാനല്‍ ചര്‍ച്ചകള്‍, വോട്ടെടുപ്പ്, എഡിറ്റോറിയലുകള്‍...ഹോ..എന്തായിരുന്നേനേ...!
ഉഗ്രന്‍ ജനാധിപത്യം തന്നെ !
ഒന്നു കൂടി, ഇത് റിപ്പോര്‍ട്ടറില്‍ മാത്രമല്ല,ഇന്‍ഡ്യാവിഷനിലും വന്നിരുന്നു.അവരുടെ ലേഖകന്‍ വിളിച്ചത്..ഏഷ്യാനെറ്റ് ഞാന്‍ കണ്ടില്ല.
ReplyDeleteസുനിലെ
ReplyDeleteഅഴിമതിക്കേസിൽ ആദ്യമയി ഒരു നേതാവ് ശിക്ഷിക്കപ്പെട്ടിട്ടും ഒറ്റ മുഖ്യധാരക്കാരനും ഒരു മുഖപ്രസംഗം എഴുതിയിട്ടില്ല.പിന്നെ അല്ലെ പിള്ളയുടെ സുഖവാസത്തെപ്പറ്റി എഴുതുക. പെൺ വാണിഭം മുൻ SFI നേതാവ് അറസ്റ്റിൽ എന്ന രീതിയിൽ വാർത്ത എഴുതി ശീലിച്ചവർക്ക് ഇതൊന്നും കണ്ണിൽ പിടിക്കില്ല.
ജയിൽ ശിക്ഷ കിട്ടിയിട്ടും ലഭിക്കാൻ സാധ്യതയുള്ളതിൽ അധികം പരോളും കിട്ടി പിന്നെ ലോകത്തില്ലാത്ത അസുഖത്തിന്റെ പേരും പറഞ്ഞ് പഞ്ച നക്ഷത്ര ആശുപത്രിയിൽ പോയി കിടക്കുന്ന നേതാവിനെ കുടുക്കാൻ സ്റ്റിങ്ങ് ഓപ്പറേഷൻ നടത്തിയത് വലിയ അപരാധമായിപ്പോയി.
ആവര്‍ത്തിച്ചുള്ള request അടക്കം കൊടുക്കാന്‍ കാണിച്ച ഈ ചര്‍മ്മ സൌഭാഗ്യം
ReplyDeleteഅപാരം...കണ്ടാമൃഗങ്ങള്‍!!
ithu chettatharamalla
ReplyDeletekattavante jail vasam purathu kondu varalanu
കൈക്കൂലി വാങ്ങുന്ന ഡോക്റ്ററെ,
ReplyDeleteനോക്കുകൂലി വാങ്ങുന്ന ചുമട്ടു തൊഴിലാളിയെ,
ചെക്കു പോസ്റ്റ് ജീവനക്കാരന്നെ........
പൊതുസ്ഥലത്ത് പുകവലിക്കുന്ന സാധാരണക്കാരന്നെ.....
തുടങ്ങിയവരെയൊക്കെ തേജോവധം ചെയ്യാൻ മാത്രമേ മാധ്യമങ്ങൾ ശ്രമിക്കാവൂ..
സുപ്രീം കോടതി ശിക്ഷിച്ച തറവാടിയുടെ നിയമവിരുദ്ധ തോന്ന്യാസങ്ങൾ കൺറ്റാലും മുണ്ടരുത്...
ചുപ്പ് രഹോ!
മോതിരമിട്ട കൈകൊണ്ട് തല്ലിയാല്‍ അതും സുഖം എന്ന് കരുതുന്നവരുടെ വംശം കുറ്റിയറ്റിട്ടില്ല. ആശ്വാസം. :) ഇത് സ്റ്റിങ്ങ് ഓപ്പറേഷന് പോലുമല്ല. പിള്ളയെ വിളിച്ചു. പിള്ള സംസാരിച്ചു. ഇടക്ക് പുത്തി മുളച്ചപ്പോള്‍ അയ്യോ ചേട്ടാ കൊടുക്കല്ലേ കിടുക്കല്ലേ എന്ന് ന്യായം പറഞ്ഞെന്നേ ഉള്ളൂ.
ReplyDeleteനിര്‍ബന്ധിച്ച് മൊബൈല്‍ ഫോണില്‍ സംസാരിപ്പിക്കുക, എന്നിട്ട് നിയമവിരുദ്ധമായി മൊബൈലില്‍ സംസാരിച്ചേ എന്ന് എക്സ്ക്ലൂസീവ് വാര്‍ത്ത കൊടുക്കുക. എന്ത്കൊണ്ടും കേരളത്തിലെ പുത്തന്‍ സംസ്ക്കാരത്തിന് ചേരുന്ന മാധ്യമരീതി തന്നെയാണിത്. ബാലകൃഷ്ണപിള്ള മൊബൈലില്‍ സംസാരിച്ചു എന്നത് മാത്രം വിവാദത്തില്‍ ബാക്കിയാവും. അങ്ങോട്ട് നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ സംസാരിക്കുമായിരുന്നില്ല എന്ന യാഥാര്‍ഥ്യം അവഗണിക്കപ്പെടുകയും ചെയ്യും.
ReplyDeleteഇതേ മോഡലില്‍ തന്നെയാണ് ഇപ്പോള്‍ പത്രങ്ങളില്‍ തലക്കെട്ടുകളും ചാനലുകളില്‍ ബ്രേക്കിങ്ങ് ന്യൂസുകളും നിര്‍മ്മിക്കപ്പെടുന്നത്. ലേഖകന്‍ കൌശലപൂര്‍വ്വം ചോദിക്കുന്നു, പെട്ടെന്നുള്ള ചോദ്യത്തിന് എന്തെങ്കിലും ഉത്തരം പറഞ്ഞ് നേതാവ് പോകുന്നു. തല്‍ക്ഷണം ടിവിയില്‍ ബ്രേക്കിങ്ങ് ന്യൂസ് പ്രത്യക്ഷപെടുന്നു. പിന്നെ അതിനെ ചൊല്ലി ചര്‍ച്ചയായി, വിവാദങ്ങളായി. ലേഖകന്‍ അങ്ങനെ ചോദിച്ചില്ലായിരുന്നെങ്കില്‍ വിവാദാസ്പദമായ പ്രസ്താവന ചുണ്ടിന് പുറത്ത് വരില്ലായിരുന്നു എന്ന് ആരും ഓര്‍ക്കുകയില്ല. ആര്‍ക്കും ആരെയും കേരളത്തില്‍ ഇനി വിശ്വസിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇങ്ങനെയൊക്കെ കുടിലമായ മനസ്സുമായി ജീവിച്ചിട്ട് ഈ ജീവിതം കൊണ്ട് എന്താണ് നേടാന്‍ പോകുന്നത് എന്ന് ആര്‍ക്കറിയാം! പറ്റിക്കുക പിടിച്ചുപറിക്കുക വളരുക എന്നതാണ് എല്ലാ രംഗത്തും ഇപ്പോള്‍ കേരളത്തിലെ ശൈലി.
പോസ്റ്റ് നന്നായിട്ടുണ്ട് ബഷീര്‍ , ആശംസകളോടെ,
ബഷീര്‍,
ReplyDeleteസുപ്രീം കോടതി കഠിന ശിക്ഷക്ക് വിധിച്ച ഒരാള്‍ കഠിന ശിക്ഷ ആണ് അനുഭവിക്കേണ്ടത്. അയാള്‍ക്ക് ചികിത്സ ആവശ്യം എങ്കില്‍ സര്‍കാര്‍ ആശുപത്രികളില്‍ ചികിത്സ കൊടുക്കാം. അല്ലാതെ
റിപ്പോര്‍ട്ടര്‍ ഫാരിസിന്റെതന്നെയാണോ? പിണറായി ഭക്തര്‍ ചാടിവീണപ്പെള് ഒരു സംശയം.പീപ്പള്‍ പിണറായി സ്തുതിയിലും റിപ്പോര്‍ട്ടര്‍ വി എസ് നിന്ദയിലും അഭിരമിക്കുന്നു.
ReplyDeleteസ്വൊന്തം അമ്മയുടെ നഗ്നത മൊബൈലില്‍ പകര്‍ത്തി കൂട്ടുകാരെ കാണിച്ച ഒരു പയ്യനെക്കുറിച്ച്ചു കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.ഏകദേശം ആ റേറ്റിംഗ് കിട്ടുന്ന പ്രോഗ്രാം ആണ് നികേഷ് കാണിച്ചത്.
ReplyDeleteമാധ്യമ ധര്മമെന്നാല് മാധ്യമങ്ങള്‍ ക്ഷീരമുള്ള അകിടിന് ചുവട്ടില്‍ പോയി കൈകൂപ്പി ധര്‍മം ചോദിക്കുക എന്നാണര്‍ത്ഥം.
ReplyDeleteബാലകൃഷ്ണ പിള്ളകെന്താ കൊമ്പുണ്ടോ ?? !!!!
ReplyDeleteഇന്ത്യന്‍ നീതീന്യാവ്യവസ്തക്കെന്തുപറ്റി?
അന്നഹസാരെ സമരം നടത്തുമ്പോള്‍ പിന്തുണ പ്രക്യപിച്ച മധ്യ വര്‍ഗ സമൂഹമേ .. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ് ?? നെറ്റ് കിട്ടുന്നില്ലേ? !!!!!!!!!!!!!!അഴിമതിക്കാരെ തുറന്കില് ഇടണം എന്നായിരുന്നല്ലോ അന്നഹസാരെയുടെ സമരത്തിന്റെ പൊരുള്‍ .. തുറന്കില് അടക്കപെട്ടവര്‍ എവിടെയാണ് എന്നതിന്റെ ഉത്തരമാണ് ബാല കൃഷ്ണ പിള്ള .... അധികാരം ഉണ്ടെങ്കില്‍ കോടതികള്‍ക്ക് പുല്ലു വില... അവര്‍ ജയിലിനു പുറത്തു പഞ്ച നക്ഷത്ര ഹോട്ടലില്‍ ( ഹോസ്പിടല്‍ എന്ന് വിളിപ്പേര് ) കള്ളും പെണ്ണുമായി സുഖ ജീവിതം നയിക്കുന്നു .. അപ്പോളും സ്വന്തം കുഞ്ഞിന്റെ വിശപ്പടക്കാന്‍ ഒരു റൊട്ടി മോഷ്ടിക്കേണ്ടി വന്ന ഒരു "കള്ളന്" ജയിലില്‍ കിടന്നു ഹൃദയം പൊട്ടി മരിക്കുന്നു ... ഇതാണോ നീതി ???????????? ഈ നീതിയാണോ നിങ്ങള്‍ സമരങ്ങളിലൂടെ ആവശ്യപെട്ടത് ? സുഹൃത്തേ .. ചിന്തിക്കു ... വികൃതമായ ഇന്ത്യന്‍ രാഷ്ട്രീയ മുഖം മിനുക്കുക അല്ല വേണ്ടത് ...പോളിചെഴുതേണ്ടി ഇരിക്കുന്നു ..
മനോജ് കുമാര്‍ ഉദയപുരം
താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ടി . വി റിപ്പോര്‍ട്ടര്‍ കാണിച്ചതു " ചെറ്റത്തരം" തന്നെ.
ReplyDeleteഇങ്ങിനെ പറഞ്ഞു വന്നാല്‍ ഒളി ക്യാമറ വച്ച് കുറ്റം തെളിയിക്കുന്നതും ചതിയല്ലേ? പിന്നെ എന്താണ് ഈ പിള്ളയുടെ മാരക രോഗം? എല്ലാ രാഷ്ട്രിയക്കാര്‍ക്കും ജയിലില്‍ കയറിയാല്‍ വരുന്ന അസുഖം തന്നെയല്ലേ ഇത്?
ReplyDeleteകുഴൽ പണ ഇടപാടുകാരെന്നു നടിച്ച് പോലീസ് പ്രതികളെ വലയിൽ വീഴ്ത്തി.. ടെലിഫോണിലൂടെ ശല്യം ചെയ്ത പൂവാലനെ എസ് ഐ പെൺ ശബ്ദത്തിൽ സംസാരിച്ചു കുടുക്കി.. എന്നിങ്ങനെ വാർത്തകൾ നാം നിരന്തരം കാണുന്നതാണല്ലോ..എന്തിനെറെ ആയുധ ഇടപാടുകാരെന്ന് തെറ്റിദ്ധരിപ്പിച്ചല്ലേ പണ്ട് തെഹൽക ബെങ്കാരു ലക്ഷ്മണനേയും മറ്റും കുടുക്കിയത്. തെഹൽക ചെയ്തത് തന്നെയല്ലേ റിപ്പോർട്ടറും ചെയ്തുള്ളൂ.. ബാലകൃഷ്ണപിള്ള ജയിലിൽ ഫോൺ ഉപയോഗിക്കുന്നു എന്നത് തെളിയിക്കാൻ അവർ അനുയോജ്യമായ ഒരവറം ഉപയോഗിച്ചു.. അത് കയ്യോടെ സം പ്രേഷണം ചെയ്യുകയും ചെയ്തു.. ഇല്ലാത്ത അസുഖത്തിനു അമേരിക്കായിൽ നിന്നും റിപ്പോർട്ട് കിട്ടാനായി കാത്ത് പഞ്ചനക്ഷത്ര ചികൽസ നടത്തുന്ന ബാലകൃഷ്ണപിള്ള കാണിക്കുന്നതാണോ.. അതോ അതു പുറത്തു വിളിച്ചു പറഞ്ഞ റിപ്പോർട്ടർ ചെയ്തതാണോ ചെറ്റത്തരം..
ReplyDeleteഅതെ, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരം തന്നെ!ആവര്‍ത്തിച്ചു അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്,ചതിക്കല്ലേ..എനിക്ക് പ്രതികരണമില്ല..എനിക്ക് ഫോണിലൂടെ സംസാരിചൂടാ എന്നൊക്കെ .. ഇത് ചതിയാണ്.ചെറ്റത്തരം ആണ്!
ReplyDeleteബാല കൃഷ്ണപിള്ളയെ ജയിലിലടച്ച നിയമം തന്നെയാണ്അദ്ദേഹത്തിനു ചികില്‍സ ആവശ്യമുെണ്ടന്നും വിധിച്ചത്!അവനവന് ഇഷ്ടപ്പെടുന്ന വിധി മാത്രം അംഗീകരിക്കുകയും ആശിക്കാത്തത് വരുമ്പോള്‍ വിധി കര്‍ത്താവ് ശുംഭനും ആകുന്ന`ജയരാജ` സംസ്കാരം എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നില്ല!
ബാലകൃഷ്ണപിള്ള ചെയ്ത തട്ടിപ്പുമായി തട്ടിച്ചുനോക്കിയാല്‍ കിട്ടിയത് ഒരു ശിക്ഷയാണോ? ജയില്‍ ശിക്ഷയെന്ന പേരില്‍ കിംസിന്റെ ശീതീകരിച്ച ലൌഞ്ചിലും എ.സി.കാറിലുമൊക്കെയായി ശിക്ഷാകാലം ചെലവിട്ടുതീര്ക്കയാണയാള്! ചൈനയിലോ മറ്റോ ആയിരുന്നെങ്കില്‍, കസേരയിലിരുത്തി വെടിവച്ചു കൊല്ലേണ്ട ഖജാനാവു മോഷണത്തിനും അഴിമതിയ്ക്കുമാണീ വഴിപാട് ശിക്ഷ. അതാകട്ടെ വാര്‍ദ്ധക്യത്തിലും യൌവനത്തിന്റെ ആത്മവിര്യം കൈമുതലയ വി.എസ്. എന്ന നേതാവിന്റെ പോരാട്ടം മൂലം ലഭിച്ചത്. സി.പി.എം എന്ന പാര്‍ട്ടിയ്ക്കോ, രാജ്യത്തിന്റെയോ നിയമത്തിന്റെയോ ഏത് അഴിമതിവിരുദ്ധ സംവിധാനത്തിനാണ് ഇതിന്റെ പ്രശംസയില്‍ പങ്കു പറ്റാന്‍ കഴിയുന്നത്? അതിന്റെ ക്രെഡിറ്റ് വി.എസിനു മാത്രം!
ReplyDeleteപിന്നെ, ഫോണില്‍ റിപ്പോര്‍ട്ടരോടു മാത്രമല്ല പലരോടും അയാള്‍ സംസാരിക്കാറുണ്ട്. കൃഷ്ണകുമാറിന്റെ **-ല്‍ പാരകേറ്റിയ ഗുണ്ടകളോടും അയാള്‍ ഈ വിധം സംസാരിച്ചില്ലെന്ന് ആരു കണ്ടു? അതീവ കൌശലക്കാരായ പിള്ളയും ഗണേശും, തങ്ങള്‍ക്ക് രക്ഷപെടാന്‍ ഒരുക്കിയ ഒരു കവചം മാത്രമാകില്ലേ പിടിയിലായ ജോത്സ്യന്!
ബഷീർ,
ReplyDeleteതാങ്കൾ എഴുതിയതിൽ യാതൊരു ലോജിക്കും ഇല്ല താങ്കൾക്കു തന്നെ അറിയാമായിരിക്കും എന്ന് കരുതുന്നു. ഈ ഇന്ത്യാ മഹാരാജ്യത്ത് നടന്ന പല വെളിപ്പെടുത്തലുകളും ഇത്തരം രീതിയിൽ തന്നെയാണ് വന്നിട്ടുള്ളത്. ഒളിക്യാമറയായാലും റെക്കോഡഡ് സംഭാഷണം ആയാലും എല്ലാം. പിന്നെ ഇവിടെ പിള്ളയും പിള്ളയെ സംരക്ഷിക്കുന്ന യുഡിഎഫ് സർക്കാരും പ്രതിക്കൂട്ടിൽ ആയതിനാൽ താങ്കൾക്ക് വിഷമം കാണും എന്ന വസ്തുത അംഗീകരിക്കുന്നു.
നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കാന്‍... ടിവി റിപ്പോര്ട്ടര്മാര്ക്കെല്ല ഒരു സാധാരണ പൌരനും പോലും ഇടംവലം തിരിയാനാവില്ല... മുകളില്‍ വട്ടത്താന് കമന്റിയത് പോലെ അതേ തറ നിലവാരമാണ് നികേഷ് കാട്ടിയത്..
ReplyDeleteപിള്ളയെ ജയില്‍ അയച്ച അതേ കോടതിയാണ് പിള്ളക്ക് ചികിത്സ അനുവദിച്ചത്. രോഗിയായ ഒരു മനുഷ്യനോടു കാണിക്കുന്ന സാമാന്യ മര്യാദയാണിത്. അദ്ദേഹം രോഗിയായി ചികില്‍ത്സ കിട്ടാതെ മരിച്ചാല്‍ ഇപ്പറയുന്നവര്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടല് എടുക്കാന്‍ നടക്കും. ആശുപത്രിയിലെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു കാലു പിടിച്ചു സൂത്രത്തില്‍ സംസാരിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷക്ക് ചെവി കൊടുക്കാതെ അതൊരു വിവാദമാക്കി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്നത് ചെറ്റത്തരമല്ലെങ്കില് പിന്നെ എന്താണ് ചെറ്റത്തരം. ഒളിക്യാമറ വെച്ചു കൈക്കൂലി വാങ്ങുന്നത് പിടിക്കുന്നതും ഇതുമായി വലിയ വ്യത്യാസമുണ്ട്. തെഹല്‍കയുടെ പത്രപ്രവര്‍ത്തനത്തെ ഈ നാറിത്തരവുമായി താരതമ്യം ചെയ്യരുത്.
ReplyDeleteഎം.വി. രാഘവന്റെ മകന് നികേഷ് കുമാറും റിപ്പോര്‍ട്ടര്‍ ചാനലും കാണിച്ചത് ചതി തന്നെ. എങ്കിലും ഞാന്‍ ആലോചിക്കുന്നത് ഒളി ക്യാമറയും മറ്റുമായി ദിനേനെ എന്തെല്ലാം റിപ്പോര്‍ട്ടുകള്‍ നാം കാണുന്നു. ഇതൊന്നും ഈ ബാലകൃഷ്ണ പിള്ള കാണാറില്ലേ? അതോ അദ്ദേഹം ഇത്രമാത്രം വിഡ്ഢിയാണോ ഈ ചാനലുകാരെ വിശ്വസിച്ച് അവരോട് സംസാരിക്കാന്‍ ?!!
ReplyDelete"പിള്ളയെ ജയില്‍ അയച്ച അതേ കോടതിയാണ് പിള്ളക്ക് ചികിത്സ അനുവദിച്ചത് " Br. Basheer, this statement is not true , It was the government upon the request of his daughter ,but not the court who decided to give 5 star treatment to Mr. Pillai. There are more than 70 prisoners in central Jail itself who deserve medical treatment , how many of them are getting such 5 star treatment ? all of them are denied even primary medical facilities.
ReplyDeleteOn the other hand Pillai is enjoying 5 star facilities and meeting his friends party men and family members without any restrictions, using mobile phones without limitations, there is helper exclusively for him at the hospital.
There is nothing wrong in what Reporter channel did, it is one of the primary objective of the channels to expose such leaders and political games.
Biju, Riyadh
നികേഷിനോടും അയാളുടെ വാര്‍ത്താ അവതരണ രീതിയോടും ഇപ്പോഴുള്ള അയാളുടെ ചാനലിനോടും അല്‍പ്പം കൂടി അവശേഷിച്ചിരുന്ന താല്പര്യം.. ഇതോട് കൂടി.. ഇല്ലാതായി... എന്താ പറയുക.. പറഞ്ഞാല്‍ നമ്മള് നാറും... :(
ReplyDeleteപിള്ളയെ ഹോസ്പിറ്റലിലേക്ക് മാറ്റിയത് കോടതിയല്ല.. നമ്മുടെ സര്‍ക്കാര്‍ ആണ്.. കൂടാതെ പിള്ളക്ക് മൊബൈലില്‍ സംസാരിക്കാനുള്ള അവസരമുണ്ട് എന്ന് കാണിക്കുക മാത്രംമാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്. മൊബൈലില്‍ സംസാരിക്കാനുള്ള അവസരമുണ്ടെങ്കില്‍, ഒരു ആക്രമണം ആസൂത്രണം ചെയാനുള്ള അവസരവും ഉണ്ടാകും എന്ന് കാണിച്ചത് തെറ്റ് ആണോ?
ReplyDeleteറിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്തത് മാധ്യമ ധര്‍മ്മം അല്ല. ശരി തന്നെ... പക്ഷേ... ബാലകൃഷ്ണപിള്ളയ്ക്ക് പണി കൊടുക്കേണ്ടതല്ലേ... നിയമ വ്യവസ്ഥയെ കബളിപ്പിച്ച് കിടക്കുന്ന ആളല്ലേ...
ReplyDeleteബഷീര്‍ക്ക പലപ്പോഴും പോസ്റ്റിടുന്നതിനുവേണ്ടി പോസ്റ്റിടുകയാണ്.
ReplyDelete1 ഇവിടെ പോലിസും കോടതിയുമല്ല, സുപ്രധാനമായ കേസുകള്‍ വെളിച്ചത്തുകൊണ്ടു വന്നത്. മാധ്യമങ്ങളാണ്. ഈ ലക്ഷ്യത്തിലെത്തുന്നതിന് അവര്‍ക്ക് പലപ്പോഴും അല്‍പ്പം വഴിമാറി സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്.
2 ഗ്രാഫൈറ്റ് കേസില്‍ വിധി വന്നതിനുശേഷമാണ് ബാലകൃഷ്ണപിള്ള വന്‍തോതില്‍ ചികില്‍സ നേടാന്‍ തുടങ്ങിയത്. അയാള്‍ക്കെന്താ കൊമ്പുണ്ടോ? അയാള്‍ തടവുപുള്ളിയാണ്. അയാളുടെ കൈയില്‍ എങ്ങനെ ഫോണ്‍? നികേഷ് കുമാറിന്റെ ചാനല്‍ അയാള്‍ പേരുപറയരുത് എന്നു പറഞ്ഞാല്‍ പേരു പറയാതിരിക്കാന്‍ വേണ്ടിയല്ല ആ കോള്‍ ചെയ്തത്. ബാലകൃഷ്ണപിള്ള ഇപ്പോഴും ഫോണ്‍ ആക്സസ് ഉള്ളിടത്താണെന്നും അയാള്‍ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ തന്നെ സംവിധാനമുണ്ടെന്നും ബോധ്യപ്പെടുത്തികൊടുക്കുകയായിരുന്നു. അതിനുവേണ്ടി അല്‍പ്പം വഴിവിട്ട് സഞ്ചരിച്ചുവെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. ചാനലില്‍ നിന്നാണെന്ന് അറിഞ്ഞുകൊണ്ടാണല്ലോ..ഫോണ്‍ അറ്റന്റ് ചെയ്തത്. കാരണം പ്രതികരണം സ്വാഭാവികമാണ്. ഇനി അതിനിടയില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നൊന്നും പറഞ്ഞേക്കല്ലേ...
തെറ്റു ചെയ്യവന്‍ ശിക്ഷിക്കപ്പെടണം. ഒരു സാധാരണക്കാരനെ പോലെ,,,,, മാധ്യമങ്ങള്‍ ഇത്രയും സജീവമായി നില്ക്കുന്നതുകൊണ്ടു തന്നെയാണ് രാജയും അമര്‍സിങും കനിമൊഴിയും അടക്കം പലരും അഴിക്കുള്ളിലുള്ളത്...അവര്‍ വഴിവിട്ടു സഞ്ചരിച്ചതുകൊണ്ടാണ് എല്ലാവര്ക്കും ആവേശം കൊള്ളാന്‍ കഴിയുന്നത്. അല്ലെങ്കില്‍ ലക്ഷ കണക്കിന് കോടികള്‍ കോണ്‍ഗ്രസും ബിജെപിയുമെല്ലാം വീതംവച്ചെടുക്കുമായിരുന്നു.
ഒരു പുതിയ വാര്‍ത്താ ചാനല്‍ എന്ന നിലയില്‍ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈവ് പരാജയമാണ്. പുതുമയുള്ള ഒന്നും നല്കാന് കഴിയാതെ അവര്‍ പരുങ്ങുകയാണ്. അതു സത്യമാണ്. പക്ഷേ, അതിന്റെ പേരില്‍ കാടടച്ചു വെടിവെയ്ക്കരുത്. അവര്‍ തിരിച്ചുവരും. അതിനുള്ള കോപ്പെല്ലാം നികേഷ് കുമാറിനും കൂട്ടര്‍ക്കുമുണ്ട്.
റിപ്പോർട്ടർ ടിവി ഇത് കാണിച്ചത് ശരിക്കും ചെറ്റത്തരവും അതിലുപരി തല്ലുകൊള്ളിത്തരവും ആണ്.......പാവം പിള്ള...പിള്ളമനസ്സില്‍ കള്ളമില്ല.
ReplyDeleteഇവനും ഉണ്ടല്ലോ ഒരു പിതാവ് .... വളരെ വാര്‍ധക്യം ചെന്ന് എങ്ങോട്ടോ എത്തി നില്ക്കുന്നു.... അവരുടെ രാഷ്ട്രീയ പ്രസ്ഥാനം അതപ്പതിച്ചു കുപ്പ തോട്ടിയിലേക്ക് നീഴേണ്ട അവസ്ഥയിലാണ് ....അവരുടെ മേലില്‍ പോയി വല്ല മാധ്യമങ്ങളും ഇങ്ങിനെ ചെയ്താല്‍ എന്തായിരിക്കും ? ഇവനെയെല്ലാം സാംസ്കാരിക കേരളം വെറുതെ വിടാന്‍ പറ്റില്ല....!!!
ReplyDeleteവളരെ ലളിതമാണ് ബഷീര്‍ ,
ReplyDelete1 .താങ്കള്‍ ആദ്യം മാധ്യമ രംഗത്തെ സ്റ്റിംഗ് ഒപെരെഷനെ അനുകൂലിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുക , ശരി സുകുമാരേട്ടനും ആഹു ചെയ്യണ്ടതുണ്ട് ..അഹായത് ഇത് വരെ പ്രദേശിക ദേശീയ തലങ്ങളില്‍ നടന്നു വരുന്ന പലതരം സ്റ്റിംഗ് ഒപെരെഷനുകളും അതിലൂടെ പുറത്തു വന്ന പല കാര്യങ്ങളും പൊതുവായി സമൂഹത്തിനു ഗുണം ചെയ്യുണ്ടോ ഇല്ലയോ ..
2 .വിക്കി ലീക്സ് പുറത്തു വിടുന്ന വിവരങ്ങള്‍ പ്രസ്ക്താമാണോ അല്ലയോ എന്ന് - ഉദാഹരണത്തിന് കേരളത്തിലെ ചില പാര്‍ടികളെ പരാമര്ഷിച്ചുള്ള ..അതില്‍ ധാര്‍മികത ഉണ്ട് /ഇല്ല
3 .താങ്കളോട് ഒരു ആള് വിസ്വാസ്ഥിലെടുത്തു ഒരു തെറ്റ് ചെയ്യുന്നു .. തകള അയാള്‍ തെറ്ട്ടു ചെയ്യാന്‍ പോകുന്നു എന്നാ അറിര്വ്വ് തുറന്നു സമൂഹഹോട് പറയുമോ ..അത്തോ താങ്കളെ വിശ്വാസത്തില്‍ എടുത്ത അലോടുള്ള 'സ്നേഹം ' മൂലം അത് മൂടി വക്കുമോ.. ? സമൂഹത്തിനു എന്ത് സംഭവിച്ചാലും എനിക്കെന്താ അല്ലെ..എന്നെ അത് ബാധിക്കില്ലല്ലോ ..!!
ഈ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല. ഒന്നാമത്തെ കാര്യം - മാരകരോഗത്തിനടിമയായ ഒരാളാണ് ബാലകൃഷ്ണപ്പിള്ള എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇതിലും മാരകമായ അസുഖങ്ങള്‍ ഉള്ളവര്‍ ജയിലില്‍ ഇന്നുമുണ്ട്. അവര്‍ക്കാര്‍ക്കും കിട്ടാത്ത ഒരു പരിഗണന പിള്ളക്ക് എങ്ങിനെ കിട്ടി ??
ReplyDeleteരക്തം പരിശോധിക്കാന്‍ അമേരിക്കയില്‍ ആണത്രേ അയച്ചിരിക്കുന്നത്. അത് ഗവര്ണ്മെന്റ് കാശ് ഉപയോഗിച്ചാണാവോ ?? ഇതുവരെ എത്ര കുറ്റവാളികളുടെ രക്തം പരിശോധിക്കാന്‍ അമേരിക്കയില്‍ അയച്ചിട്ടുണ്ട് ?
രണ്ടാമത് - ഇതുവരെ നടന്ന കാര്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ എങ്ങിനെ മാരകരോഗമായി ചികിത്സയില്‍ കഴിയുന്ന പിള്ള അറിഞ്ഞു? അതും പത്രമാധ്യമങ്ങള്‍ക്ക് അറിയാവുന്നതിലധികം.
പിള്ള പറഞ്ഞിട്ടും നികേഷ് അതു പ്രസിദ്ധപ്പെടുത്തിയതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. നാട്ടുകാരുടെ നികുതിപ്പണമടിച്ചുമാറ്റിയ ഒരു കള്ളന് ഇതില്‍ കൂടുതല്‍ ബഹുമാനം കൊടുക്കേണ്ട ആവശ്യമില്ല. പിന്നെ പിള്ള മഹാതമാ ഗാന്ധി ഒന്നും അല്ലല്ലോ അത്രക്ക് പത്രധര്‍മ്മം കാട്ടാന്‍.
മൂന്നാമത് : ഇവിടെ പോലീസും കോടതിയും മുന്‍കൈ എടുത്തു പുറത്തു വന്നിട്ടുള്ള എത്ര കേസാണ് ഉള്ളത്? ഇതുപോലെ പുറത്ത് വരുന്ന തുമ്പ് പിടിച്ചല്ലേ ഇതുവരെ ഇവര്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുള്ളത്. ഇങ്ങനെയുള്ള പത്രക്കാര് ഇല്ലായിരുന്നെങ്കില്‍ ഇവര്‍ എത്ര കള്ളക്കളികള്‍ നടത്തിയേനെ എത്ര കൊലപാതകങ്ങള്‍ നടത്തിയേനം. ഇപ്പോഴും പറയുന്നു, ഈ കേസിലും പിള്ള പുല്ലു പോലെ ഊരിപ്പോരും. പിള്ളക്കുമേലെ ചാണ്ടി പറക്കില്ലടോ . . .
നികേഷ് താന്‍ പണ്ട് മുതലേ കണ്ടും ജോലി ചെയ്ത സ്ഥാപനങ്ങളില്‍ നടത്തിയും ശീലിച്ച ഒരു കലാപരിപാടി ചതി അത് തനിക്ക് വേണ്ടിയും ഒന്ന് ചെയ്തു നോക്കി എന്നെ പറയാവൂ എന്തേ അതെന്നെ?.
ReplyDeleteജയില്‍ പുള്ളികള്‍ക്ക് ചികിത്സ ആവശ്യമാണ് എങ്കില്‍, അവര്‍ ആവശ്യപ്പെടുന്ന പഞ്ചനക്ഷത്ര ആശുപത്രികളില്‍ പരിവാരസമേതം കിടക്കാന്‍ അനുവദിക്കുകയല്ല, മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയാണ് വേണ്ടത്. നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സ മോശമൊന്നുമല്ലല്ലോ.
ReplyDeleteയഥാര്‍ത്ഥത്തില്‍ പിള്ള ആശുപത്രിയില്‍ ഫോണ്‍ ചെയ്തു എന്നതില്‍ ഒതുക്കേണ്ട കാര്യമല്ല ഇത. ജയില്‍ നിയമ പ്രകാരം അനുവദിക്കാവുന്ന മുഴുവന്‍ പരോളും പിള്ളക്ക് ഇതിനകം അനുവദിച്ചു കഴിഞ്ഞു, അത് കഴിഞ്ഞു ശിക്ഷ കാലാവാധി കഴിയുന്നതിന് മുമ്പ് തെന്നെ വിട്ടയക്കണം എന്നും പറഞ്ഞു അപേക്ഷ കൊടുത്തു - ജന രോഷം ഭയക്കുന്നത് കൊണ്ട് മാത്രം സര്‍ക്കാര്‍ അത് ചെയ്തില്ല. അതിന് ശേഷമാണ് പഞ്ചനക്ഷത്ര ചികിത്സ ആരംഭിക്കുന്നത്.
രണ്ടു മാസത്തോളമായി പിള്ള കിംസ് ആശുപത്രിയില്‍ ചികിസ്തയില് ആണ്. പ്രതിപക്ഷമോ മാധ്യമങ്ങളോ ഒന്നും ചോദിച്ചില്ല എന്തുകൊണ്ട് കിംസ് എന്ന്. ആശുപത്രി ചിലവ് വഹിക്കുന്നത് സര്‍ക്കാരാണോ പിള്ളയാണോ എന്നെനിക്കറിയില്ല. പക്ഷെ ജനാധിപത്യത്തില്‍ രണ്ടു തരം പൌരന്മാരില്ല എന്ന് മനസിലാക്കുക.
This comment has been removed by the author.
ReplyDeleteഎന്ത് എന്തിനു വേണ്ടി ചെയ്തു എന്നത് വിശകലനം ചെയ്തു കൊണ്ട് മാത്രമേ ഏതൊരു കര്‍മ്മവും ധാര്മികാമോ അധാര്മികാമോ എന്ന് നമുക്ക് വിധിക്കുവാന്‍ സാധിക്കുകയുള്ളൂ . കര്‍മ്മത്തിന്റെ കാരണവും ലക്ഷ്യവും വിലയിരുത്താതെ കേവലമായി ഒരു കര്‍മ്മത്തെ ധാര്‍മികം അധാര്‍മികം എന്നൊക്കെ വിലയിരുത്തുന്നത് അമൂര്‍ത്തമായ ധാര്‍മിക ചിന്തയാണ്.
ReplyDelete..................................................
നേരിയത്തിലും നേരിയ ഭൂരിപക്ഷം മാത്രം ഉള്ള ഒരു ഭരണത്തിന്റെ ദൌര്ബല്യങ്ങള് മുതലെടുത്തു കൊണ്ട് , അഴിമതി കേസിലെ കുറ്റവാളിയും ചാണ്ടി മുന്നണിയുടെ പ്രമുഖരാഷ്ട്രീയ വ്യക്തിത്ത്വവും ആയ ബാലകൃഷ്ണപിള്ള , സുപ്രീം കോടതി കല്പിച്ചു നല്കിയ തടവ് ജീവിതത്തെ എല്ലാവിധ നിയമ ലംഘനങ്ങളും നടത്തി കൊണ്ട് പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ആശുപത്രിയില്‍ കിടന്നു ആഘോഷിക്കുന്ന വാര്‍ത്ത, തെളിവ് സഹിതം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുവാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ മാധ്യമ ദൌത്യം അഭിനന്ദനീയം ആണ്.
ബാലകൃഷ്ണപിള്ളയെ പോലെ നിയമവിരുദ്ധ സൌകര്യങ്ങള്‍ അനുഭവിക്കുന്ന ഒരു കുറ്റവാളിയോടല്ല, അധികാര രാഷ്ട്രീയത്തിന്റെ ദുരുപയോഗങ്ങള്‍ അറിയുവാനുള്ള ജനങ്ങളുടെ അവകാശത്തോട് ആണ് ജനാധിപത്യ വ്യവസ്ഥിതിയിലെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ കൂറ് പുലര്‍ത്തേണ്ടത്....
ജയിലില്‍ സഹായിയോ എന്നാണു പലരും ചോദിക്കുന്നത്. സഹായി ഉള്ളത് ജയിലില്‍ അല്ല, ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ആണ്. പ്രായമായ ഒരു രോഗി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ഒരു സഹായി പോലും വേണ്ട എന്ന് പറയുന്ന രൂപത്തില്‍ നാം അധ:പ്പതിക്കരുത്. പിള്ള ചെയ്ത കുറ്റകൃത്യങ്ങളെ ഒരിക്കലും ന്യായീകരിക്കാത്ത ആളാണ് ഞാന്‍. ഈ വിഷയത്തിലെ എന്റെ മുന്‍ പോസ്റ്റുകള്‍ വായിച്ചാല്‍ അത് വ്യക്തമാവും. തടവ് പുള്ളികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. അതിന്റെ അന്വേഷണം നടക്കട്ടെ.
ReplyDeleteയഥാര്‍ത്ഥ പ്രശ്നം പിള്ളയുടെ നിയമലംഘനമോ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലഫോണോ?
ReplyDelete1. പരമോന്നത നീതിപീഠം അഴിമതിക്കേസില്‍ ശിക്ഷിച്ച ഒരാള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ കണ്ടുനില്ക്കണോ?
2. ഭാവിയില്‍ കൊള്ളക്കാരും അധോലോകനായകരും മറ്റും മാധ്യമപ്രവര്‍ത്തകരെ വിളിച്ച് കരഞ്ഞുപറഞ്ഞാല്‍ വാര്‍ത്ത കൊടുക്കരുതായിരിക്കും അല്ലേ?
3. ഒളിക്യാമറയെന്ന പേരില്‍ ചാനലുകള്‍ ചെയ്യുന്നത് ശരിയും ഇതു തെറ്റാമാകുന്നതെങ്ങനെ?
സീന്‍ ഒന്ന് : ഒരു യുവതിയെ ഒരാള്‍ ബാലല്സന്ഘം ചെയ്യുന്നു / ഒരു കട ഒരാള്‍ മോഷ്ടിക്കുന്നു..
ReplyDeleteചെയ്യുന്ന സമയത്ത് അയാള്‍ പറയുന്നു.. അയ്യോ ഇത് പുറത്തു പറയല്ലേ.. എനിക്ക് ഇത് പാടില്ലാത്തത് ആണ്..
സീന്‍ രണ്ടു : യുവതി/ കട ഉടമ ഇത് നാട്ടുകാരോട് പറയുന്നു..
പാവം കുറ്റവാളി, കാല് പിടിച്ചു പറഞ്ഞതല്ലേ.. എന്തിനാ ആ യുവതി/കടക്കാരന് അത് പുറത്തു പറഞ്ഞത്..
ബാലകൃഷ്ണന് തന്തയില്ലായ്മ കാണിക്കാം... പക്ഷെ അത് പുറത്തു പറയുന്നവന് ആണ് അപരാധി..
കഠിനതടവ് വിധിക്കപ്പെട്ടവന് എ സി മുറിയില്‍ ഇരുന്നു ഫോണ്‍ ചെയ്യുന്നത് നിയമ വിരുദ്ധം അല്ലെ ബഷീര്‍ ?? അതോ അത് ചെറിയ കുറ്റം ആണോ ??
പിന്നെ ഒരു കാര്യം കൂടി : തടവ് ശിക്ഷ വിധിക്കുന്നത് മാനഹാനി , അപമാനം എന്നിവ സഹിപ്പിക്കാന് അല്ല.. അതും കൂടി ബഷീര്‍ മനസ്സിലാക്കിയാല്‍ നന്ന്.. അറിയാവുന്ന കാര്യങ്ങള്‍ പറയുക..
ചുമ്മാ വല്ലവനെയും കുറ്റം പറയാതെ ...പരിക്കു പറ്റി ആശുപത്രിയില്‍ കഴിയുന്ന അധ്യാപകന് ആരാണ് തന്നെ ആക്രമിച്ചതെന്ന് ഇത് വരെ വെളിപ്പെടുത്തിയില്ല..അദ്ദേഹം പറയട്ടെ ആരെങ്കിലും തന്നെ ആക്രമിച്ചതാണോ..അതോ...കാലുതെറ്റി വല്ലയിടത്തും വീണപ്പോള്‍ വല്ല കമ്പോ ..കുറ്റിയോ ..ഇരുമ്പിന്റെ കംബിയോ അങ്ങനെ എന്തെങ്കിലും കൊണ്ടതാണോ എന്നൊക്കെ....എന്തെങ്കിലും കിട്ടാന്‍ നോക്കിയിരിക്കുക വല്ലവന്റെയും മുതുകത്തു കേറാന്‍ ...ഈ പിള്ളയെ ആശുപത്രിയില്‍ കിടത്തി തടവുന്നതിനെതിരെ സമര പരിപാടികള്‍ ഒന്നും എന്തെ ആരും നടത്താത്തത് ...നാളെ ഇതേ അവസ്ഥ എനിക്കും വരും എന്ന തോന്നല്‍ ഉള്ളത് കൊണ്ടല്ലേ.. ...കാള പെറ്റു എന്ന് കേട്ടാല്‍ കയറിനോടുന്ന ബുദ്ധി ജീവികളെ നിങ്ങള്‍ക്ക് നല്ല നമസ്കാരം ...
ReplyDeleteകൊട്ടാരക്കരയിലെ അധ്യാപകന്റെ മര്‍ദനത്തില്‍ പിള്ളക്ക് പങ്കുണ്ടെങ്കില്‍ അത് കണ്ട് പിടിക്കുവാന്‍ ഇവിടെ പോലീസും കോടതിയുമുണ്ട്.
ReplyDelete-പിന്നേ പോലീസ് കൊറേയങ്ങ് ഒണ്ടാക്കും!!!
വാളയാര്‍ ചെക് പോസ്റ്റില്‍ പാവം പീടിച്ച കൈക്കൂലിക്കരനെ ട്രാപ്പില്‍ പെടുത്തി വാര്‍ത്തയാക്കുന്ന മാധ്യമ ധര്‍മ്മം പൂത്തതും, അതേ പരിപാടി ബാലകൃഷ്ണ പിള്ളയോട് കാണിക്കുമ്പോ അത് പുഴുത്തതും. കൊള്ളാം. വള്ളിക്കുന്ന് സാബ് നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ...
ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ ഒന്നേ പറയാനുള്ളു. അത് ഇത്ര മാത്രമാണ്.
"മോനേ ബാലകൃഷ്ണാ.. കൊച്ച് കള്ളാ......"
Reporter channel have done a good job, they r in the right path.
ReplyDeleteIt may feel bad to pillia loyalists... but what they feel truth cannot be hidden always... It will come out once
തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നതില്‍ ഇവിടെ പിള്ളയെ അനുകൂലിച്ച് കമന്റ് ഇട്ടവര്‍ക്കു പോലും അഭിപ്രായവ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. ആ നിയമലംഘനം വ്യക്തമായ തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവരാന്‍ മറ്റെന്തു വഴിയാണ് സ്വീകരിക്കാനാകുമായിരുന്നത്? (അപ്രകാരം ചെയ്തത് ചാനലിന്റെ റേറ്റിങ് കൂട്ടാനാണോ, മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടോ, ഉണ്ടെങ്കില്‍ അത് എന്ത് എന്നൊക്കെയുള്ളത് വേറെ കാര്യം.)
ReplyDeleteഇവിടെ പലരും പറയുന്നു, ചാനലുകാരന് ‘അങ്ങോട്ട് വിളിച്ച് കാലുപിടിച്ചതു കൊണ്ടാണ് സംസാരിച്ചത്’ എന്നും ‘ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും വഴങ്ങാതെ വിവാദമാക്കി’ എന്നൊക്കെ. ഇതുപോലെ മറ്റൊരാള്‍ വിളിച്ച് ‘കാലുപിടിച്ച് അപേക്ഷിച്ചാല്‍’ ഒരാളെ കൊല്ലാനും (കൊല്ലിക്കാനും) പിള്ള തയ്യാറാകുമോ? കുറ്റവാളിയെന്ന നിലയില്‍ ശിക്ഷ അനുഭവിക്കുന്ന (?!!) താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്, സംസാരിച്ചുകൂടാ എന്നൊക്കെ വ്യക്തമായ ബോധവും ബോധ്യവുമുള്ള പിള്ള പിന്നെ എന്തിനാണ് സംസാരിക്കാന്‍ തയ്യാറായത്? ഈ പറഞ്ഞ ‘സംസാരിച്ചുകൂടാ’ എന്ന വാചകം പിള്ളയ്ക്ക് തനിക്കൊപ്പമുള്ള, ഫോണ്‍ അറ്റന്‍ഡ് ചെയ്ത സഹായിയോട് (അയാള്‍ മുഖേന റിപ്പോര്‍ട്ടറോടും) പറഞ്ഞുകൂടായിരുന്നോ? അതോടെ ചാനലുകാരന്റെ ‘ചെറ്റത്തര’ത്തിന്റെ ‘കാറ്റു പോകു‘മായിരുന്നല്ലോ? ഇവിടെ നടന്നതോ? സംസാരിച്ചു തുടങ്ങിയ ശേഷം സംഗതി പ്രശ്നമാകുമോ എന്ന തോന്നലുണ്ടായപ്പോള്‍ ഒരു അപേക്ഷ...! കുറ്റം ചെയ്തു കഴിഞ്ഞിട്ട് അക്കാര്യം പുറത്തുപറയരുത് എന്ന് അപേക്ഷിക്കുന്ന കുറ്റവാളിയെ ന്യായീകരിക്കാനും ആളുകളുണ്ടല്ലോ!
പിള്ളേച്ചന് സുഖിച്ചു ആശുപത്രിയില്‍ കിടക്കുന്നു എന്നത് എല്ലാര്ക്കും അറിയാവുന്ന കാര്യമാ. പിന്നെ തന്ത്രപൂര്‍വം സംസരിപിച്ചു എന്ന് പറയാന്‍ അങ്ങേര്ു കുഞ്ഞു കൊച്ചാണോ?? ചാനല്‍ വിളിച്ചു .. എല്ലാ ഫോണും അറ്റന്‍ഡ് ചെയ്യുന്ന കൂട്ടത്തില്‍ അറിയാതെ ഇതും അങ്ങ് അറ്റന്‍ഡ് ചെയ്തു. അതാ സംഭവം. പിന്നെ ചാനെല്‍ ആണെന്നറിഞ്ഞപ്പോള്‍ ഒന്ന് കരഞ്ഞു നോക്കി.
ReplyDelete>>>>>>MATADOR said...
ReplyDeleteസീന്‍ ഒന്ന് : ഒരു യുവതിയെ ഒരാള്‍ ബാലല്സന്ഘം ചെയ്യുന്നു / ഒരു കട ഒരാള്‍ മോഷ്ടിക്കുന്നു..
ചെയ്യുന്ന സമയത്ത് അയാള്‍ പറയുന്നു.. അയ്യോ ഇത് പുറത്തു പറയല്ലേ.. എനിക്ക് ഇത് പാടില്ലാത്തത് ആണ്..
സീന്‍ രണ്ടു : യുവതി/ കട ഉടമ ഇത് നാട്ടുകാരോട് പറയുന്നു..
പാവം കുറ്റവാളി, കാല് പിടിച്ചു പറഞ്ഞതല്ലേ.. എന്തിനാ ആ യുവതി/കടക്കാരന് അത് പുറത്തു പറഞ്ഞത്..
<<<<
പെണ്ണ് അങ്ങോട്ട് കേറി നിര്ബന്ധിച്ചിട്ടു ശീലാവതി ചമയുന്നതാനെന്നു മനസ്സിലാക്കാനുള്ള കോമന് സെന്‍സ് പോലും ഇവര്ക്കൊന്നുമില്ലേ ?
ഇനി ഇതേ കാര്യം ഏതെങ്കിലും ഇടതു പക്ഷ നേതാവിന്റെ മച്ചുനനോ അമ്മാവനോ മറ്റോ ആയിരുന്നു ചെയ്തിരുന്നതെങ്കിലോ? ചാനല്‍ ചര്‍ച്ചകള്‍, വോട്ടെടുപ്പ്, എഡിറ്റോറിയലുകള്‍...ഹോ..എന്തായിരുന്നേനേ...!
ReplyDeleteമിസ്ടര്‍ നികേഷ് കുമാര്‍,
ReplyDelete........'വാര്‍ത്തകള്‍ തിരസ്കരിക്കപെടാനുള്ളതല്ല,വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ പാരികളികട്ടെ'. ഇന്ത്യവിഷ്യനിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ താങ്കള്‍ പറഞ്ഞിരുന്നു.ഒരു ചാനല്‍ നടത്തികൊണ്ട് പോവാനുള്ള വ്യഗ്രതയില്‍ താങ്കള്‍ ലക്ഷ്യവും മാര്‍ഗവും മറക്കരുത്.വാര്‍ത്തകള്‍ നിര്‍മിക്കുന്നത് ആണോ ജേണലിസം എന്നൊന്നും എനിക്കറിയില്ല.അതല്ല എങ്കില്‍ അത് പറയേണ്ടത് ഇവിടത്തെ സമാന ....കാരാണ് 'നികേഷ് നീ ചെയ്തത് ചെറ്റത്തരമാണ് അല്ലെങ്കില്‍ ചെയ്യിച്ചത്' എന്ന് പറയാന്‍ എങ്കിലും സഹജേണലുകള് തയ്യാറാവണം.
തടിയന്റെവിട നസീർ ജയൈലിൽ നിന്ന് ഫോൺ വഴി ഭീകരപ്രവർത്തനം നടത്തുന്നത് ആർക്കും ഒരു വിഷയമല്ലേ?
ReplyDeleteകണക്കായിപ്പോയി .ജയിലിലാക്കി എന്നല്ലാതെ അയാള്‍ക്ക് ഒരു ചുക്കും സംഭവിച്ചില്ല .സുഖം പരമ സുഖം. ഇങ്ങനെ ചില ഇടങ്ങരുകലന്കിലും അയാള്‍ക്ക് കൊടുത്തില്ലെങ്കി പിന്നെ ആണാണെന്നും പറഞ്ഞു നടന്നിട്ടെന്തു കാര്യം . അയാള്‍ ഇന്റര്‍നെറ്റ് ഉം ഉപയോഗിക്കുന്നുണ്ട്. എനിക്കറിയാം!!!!!
ReplyDeleteadeeda channel????angane oru channel undo??adoo e news just manipulated anoo...mohan lal paranjad pole just for horrror??? edayalom pudya oru ariwinu nandi
ReplyDeleteതടവുകാര്‍ക്ക് അനുവദനീയമല്ലാത്ത വിധം മൊബൈലും മറ്റും ഉപയോഗിച്ച് ആശൂപ ത്രിയില്‍ പഞ്ചനക്ഷത്ര സൌകര്യത്തില് അമേരിക്കന്‍ ചികിത്സയില്‍ കഴിയുന്നു എന്ന വിവരം ജനങ്ങളെ അറിയിക്കാന്‍ ഇതല്ലാതെ മറ്റെന്താണു വഴി എന്ന് കൂടി പറയണം ബഷീര്‍ സാഹിബെ ...റിപ്പോര്‍ട്ടര്‍ക്കും നികേഷ് കുമാറിനും അഭിനന്ദനം
ReplyDeletekannur central jailil cpm tadavukaarkk vendi mobile companikal special tawarukal thanne undaakkenda avastayaayirunnu kayinna LDF barana kaalatt.... athokke aarum charcha cheyyunnillallo.... vilikkunnavarod naan adutta aaycha varaam (parol) appol prashnam teertth taraam ethokkeyaan cpm tadav pullikalude commentukal
ReplyDeleteആരാന്റമ്മയ്ക്ക് ഭ്രന്തെടുത്താൽ കാണാൻ നല്ല രസം.
ReplyDeleteകേരളം വളര്‍ന്നു കൊണ്ടിരിക്കുന്നു...........സംസ്കാര കേരളം പിറകോട്ടും ........എവിടെയാണ് കാലിടറിയത് ..ഒരു പുനര്‍ചിന്ത അവശ്യ മയി വന്നിരിക്കുന്നു ......ഞാനാണ് കേമന്‍ എന്ന് വിചാരിക്കുന്നവരാണ് അധികവും ..സ്നേഹവും സഹോദ്യര്യവും മറന്നു പോയിരിക്കുന്നു ആര്‍ക്കും ആരോടും സ്നേഹമില്ലാതെ ആയിരിക്കുന്നു
ReplyDeleteആരവിടെ നമ്മുടെ ശമ്പളം വാങ്ങുന്ന ഒരു പന്ന വാധ്യാര്‍ക്ക് ഇത്രക്ക് അഹങ്കാരമോ? നമ്മുടെ സ്ഥിരം ക്വട്ടേഷന്‍ പിള്ളാരെ വിളിക്കൂ..... വാധ്യാരുടെ കുരു അടിച്ചുടച്ച് സുനാപ്പി കണ്ടിച്ച് ആസനത്തില്‍ കമ്പിപ്പാരകേറ്റി ഏതെങ്കിലും പാണ്ടിലോറിക്കുമുന്നില്‍ തള്ളാന്‍ പറയൂ.
ReplyDeleteഓഫ് ടോപിക് : ഇതൊന്നും കേട്ട് അച്ചുമ്മാന് പേടിക്കണ്ട
yes... ടി.വി. റിപ്പോര്‍ട്ടര്‍ കാണിച്ചതു ചെറ്റത്തരം തന്നെ.
ReplyDeleteഇതിനെ ചെറ്റത്തരംമെന്നും നിഘേഷ് തെറ്റുകാരന എന്നും പറയാന്‍ പറ്റില്ല .... ഇതൊക്കേ നമ്മുടെ പത്രക്കാരും ടീവിക്കാരും എന്നും ചെയുനതല്ലേ :)
ReplyDeleteആശുപത്രിയില്‍ കഴിയുന്ന തടവുപുള്ളികെന്തിനാ മൊബൈലും പിടിച്ചു ഒരു സഹായി? അവിടെ ഡോക്ടറും നേര്സും ഒന്നും ഇല്ലേ? പിന്നെ, "ഡോക്ടറെ, നമ്മുടെ കൊട്ടേഷന്‍ ടീമിനെ വിളി" എന്ന് പറഞ്ഞാല്‍ ഡോക്ടര്‍ കേട്ടില്ലെന്ഗിലോ? അല്ലെ?
ReplyDeleteഫ്ലാഷ് ന്യൂസ്: വാര്‍ത്ത കേട്ട് BP കൂടിയ പിള്ളയെ ICU വില്‍ കയറ്റി....
ഇയാളെ വല്ല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറേണ്ട സമയം കഴിഞ്ഞു..
ഇങ്ങനെയൊക്കെ അല്ലാതെ ഈ മൊബൈല്‍ ക്കളി നമ്മള് എന്നെങ്കിലും അറിയുമായിരുന്നോ ... ഇപ്പോളും പിള്ള സാറുടെ മനസ്സ് പിള്ള മനസ്സ് ഇത് ലോകത്തെ അറിയിച്ച ആള് ചെയ്തത് ചെറ്റത്തരം അല്ലെ !!!!!!! പല നാള് ക്കള്ളന്‍ ഒരു നാളെങ്കിലും പിടിയില്‍ ആവണ്ടേ ..ജയിലില്‍ യാതന അനുഭവിക്കുന്നവരുടെ ഭാഗത്ത് നിന്നും ഒന്ന് ചിന്തിക്ക് സാഹിബെ ..
ReplyDeleteഅദികാരി മൂപ്പന്മ്മരുടെ മുന്നില്‍ നിവര്ന്ന്നിന്നു ... അവരു ചെയ്യുന്ന ചെറ്റത്തരം ജനങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാന്‍ നട്ടെല്ലു വേണം മോനേ ബഷീറേ...നികേഷിനു അതുണ്ട്... താങ്കളെ പോലുള്ളവര്‍ അദികാരി മൂപ്പന്മാരുടെ ആസാനം താങി നടന്നോ......
ReplyDeleteഅവസാനം ബെര്‍ളിയും,ബഷീറും ഒരു കാര്യത്തില്‍ യോജിപ്പിലെത്തി റിപ്പോര്‍ട്ടര്‍ ചെയ്തത് ചെറ്റത്തരമായിപ്പോയി അധികാരത്തിന്റെ സ്വാധീനത്തില്‍ പരിധിക്കപ്പുറം പരോള്‍ നേടിയതും പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖവാസം നടത്തുന്നതും ചെറ്റത്തരമല്ല കേസന്വേഷണം മാധ്യമങ്ങളുടെ പണിയല്ലെന്ന് ഇപ്പോള്‍ ചിലര്‍ക്ക് ബോധ്യം വരുന്നു മുത്തുറ്റ് കേസില്‍ ഇതേ വാചകം കോടിയേരി പറഞ്ഞപ്പോള്‍ എന്തോരു വിവാദമായിരുന്നു.
ReplyDeleteമാടമ്പി പിള്ളക്കെതിരെ പറയുന്നവരുടെ ആസനത്തില്‍ കമ്പിപ്പാര കയറ്റാന്‍ ഉത്തരവായിരിക്കുന്നു
പിള്ളക്ക് {കോടതി ശിക്ഷിച്ചു തടവില്‍ കഴിയുന്ന} ലഭിച്ചു കൊണ്ടിരിക്കുന്ന പരിഗണനകളുടെ ഏറ്റം കുറഞ്ഞ തോതെങ്കിലും..... രാജ്യത്തെ വിചാരണ തടവുകാര്‍ക്ക് പോലും ലഭിക്കാതിരിക്കേ.. കുറഞ്ഞത്, അക്കാര്യത്തെ കുറിച്ചൊരു സൂചന പോലും നല്‍കാതെ മാധ്യമ സംസ്കാരത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്ന ഈ അക്ഷര കൂട്ടത്തെ കേവല 'യജമാന ഭക്തി' എന്ന് മാത്രമേ വിളിക്കാനാകൂ..
ReplyDeleteചാനലിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഇത്തരം കളികള്‍ കളിച്ചാല്‍ കൈക്കരുത്തുള്ള പ്രേക്ഷകരുടെ തല്ലു കൊള്ളേണ്ടി വരും. അത് മറക്കരുത്.
ReplyDeleteഇന്ത്യാ വിഷനിൽ ചാഞ്ഞും ചെരിഞ്ഞും ഇരുന്നു കോമാളിത്തരും കാണിച്ചു വിഷം ചീറ്റി മതിമറന്നു തുടങ്ങിയതാണല്ലോ റിപ്പോർട്ടർ ആരും കാണുന്നില്ല എന്ന ചീത്തപ്പേർ മാറാൻ വേന്റി കാണിച്ച ഒരു പൊറാട്ടു നാടകം....
അല്ല ഹേ...അതീവ ധീരനായ രാഷ്ട്രീയകേസരി വെറുമൊരു റിപ്പോർട്ടർ മാധ്യമപ്രവർത്തകന്റെ ഫോൺ കോൾ വിശ്വസിയ്ക്കാൻ മാത്രം മഠയനായതെപ്പോ...????
ReplyDeleteപിന്നെ, ഒരാളെത്ര നിർബന്ധിച്ചു എങ്കിലും ആദ്ർശവാദിയായ രാഷ്ട്രീയക്കാരൻ എന്തിന് ആദർശങ്ങളെ ജയിലറയിലെ(?) പട്ടുമെത്തയിൽ പുതപ്പിട്ടു മൂടി???
മുട്ടുന്യായങ്ങൾ അനവധിയാണ്...
റിപ്പോർട്ടറിനെ തെറി വിളിയ്ക്കുന്നതവരു നോക്കട്ടെ...
മഹാനായ പിള്ളയുടെ സദ്പ്രവർത്തികൾ
ReplyDeletehttp://www.youtube.com/watch?v=qZ368VkBwpA&feature=uploademail
കഷ്ട്ടം .. സത്യം പുറത്ത് കൊണ്ട് വരുന്ന മാധ്യമത്തിനു എതിരെ ബ്ലോഗ് ആക്രമണം .. നന്നായിട്ടുണ്ട് ബഷീര്‍ക്ക .. അധ്യാപകന് ആക്രമിക്കപ്പെട്ട ദിവസം ബാലകൃഷ്ണപ്പിള്ളയുടെ ഫോണില്‍ നിന്നും പോയത് 40 കോളുകള്‍ ... അത് പുറത്തു കൊണ്ടുവന്ന ചാനല്‍ ചെയ്തത് ചെറ്റത്തരം .. നമ്മുടെ നാട് പോകുന്ന ഒരു പോക്കെ !!!!!!!!!!!!!!!!!!!!!!!!!!!!!!
ReplyDelete‘അമ്മയെ തല്ലിയാലും ഉണ്ടാകും രണ്ടഭിപ്രായം’
ReplyDelete:-)
‘അമ്മയെ തല്ലിയാലും ഉണ്ടാകും രണ്ടഭിപ്രായം’
ReplyDelete:-)
കഷ്ട്ടം .. സത്യം പുറത്ത് കൊണ്ട് വരുന്ന മാധ്യമത്തിനു എതിരെ ബ്ലോഗ് ആക്രമണം .. നന്നായിട്ടുണ്ട് ബഷീര്‍ക്കാ .. അധ്യാപകന് ആക്രമിക്കപ്പെട്ട ദിവസം കഠിന തടവിനു ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപ്പിള്ളയുടെ ഫോണില്‍ നിന്നും പോയത് 40 കോളുകള്‍ ... അത് പുറത്തു കൊണ്ടുവന്ന ചാനല്‍ ചെയ്തത് ചെറ്റത്തരം .. നമ്മുടെ നാട് പോകുന്ന ഒരു പോക്കെ !!!!!!!!!!!!!!!!!!!!!!!!!!!!!!
ReplyDeleteറേറ്റിംഗ് കൂട്ടാന്‍ വേണ്ടി നികേഷ് എത്ര താഴ്ചയിലേക്കും പോകുമെന്ന് ഇന്ത്യ വിഷന്‍ കാലത്ത് തെളിയിച്ചതാണ്. ഇതില്‍ പുതുമയില്ല. പിള്ളയെ ന്യായീകരിക്കുന്ന പ്രശ്നമേ ഉതിക്കുന്നില്ല ഇവിടെ. പിള്ളയിലടങ്ങിയ കള്ളം നികേഷിനെ നിഷ്കളങ്കനാക്കുന്നില്ല.
ReplyDeleteആര് ബാലകൃഷ്ണപ്പിള്ള എന്ന മുന്‍ ജയില്‍മന്ത്രി നിയമങ്ങളറിയാവുന്ന ദീര്‍ഘകാലം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു നേതാവാണ്. അദ്ദേഹം സര്‍ക്കാര്‍ ഒത്താശയോടെ ജയിലില്‍ നിന്നും പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറുകയും അവിടെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുകയും ചെയ്യുന്നു. അദ്ദേഹം ജയിലിലിരുന്ന് കേരളത്തിലെ ഭരണം നടത്തുന്നു ഇതാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട പ്രധാനപ്പെട്ട നിയമലംഘനം.
ReplyDeleteബാലകൃഷ്ണപ്പിള്ള പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ വിളിക്കുന്നു, മാധ്യമപ്രവര്‍ത്തകരെ വിളിക്കുന്നു, ഐഎഎസ് ഉദ്യോഗസ്ഥരെ വിളിക്കുന്നു, സെക്രട്ടേറിയേറ്റിലേയും മന്ത്രിമാരുടെ ഓഫീസുകളിലേയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇക്കാര്യം നേരത്തെ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകരിലെ ഒരു വിഭാഗവും രാഷ്ട്രീയനേതാക്കളും ഈ വസ്തുത ഒളിച്ചുവെക്കുകയായിരുന്നു.
ബാലകൃഷ്ണപ്പിള്ളക്ക് ഫോണ്‍ വിളിച്ചാലെന്താ ബാലകൃഷ്ണപ്പിള്ളയെ വിളിച്ചാലെന്താ എന്ന നിലപാടാണ് രാഷ്ട്രീയനേതൃത്വവും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും സ്വീകരിച്ചത്. ഇതില്‍ ഒരു നിയമലംഘനമുണ്ട്. ബാലകൃഷ്ണപ്പിള്ള ഒരു തടവുകാരനാണ്. ഏത് തടവുകാരനും നിയമപ്രകാരം അവകാശമുള്ള കാര്യങ്ങള്‍ മാത്രമേ ബാലകൃഷ്ണപ്പിള്ളക്കും അവകാശമുള്ളൂ. അതിനപ്പുറം കടന്ന് കാവല്‍ നില്ക്കുന്ന പോലീസുകാരുടെ മറവിലിരുന്ന ബാലകൃഷ്ണപ്പിള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ്. ആ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ആഭ്യന്തര വകുപ്പ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വസ്തുതകള്‍ കേരള സമൂഹത്തെ അറിയിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്. മാധ്യമസദാചാരം എന്ന് പറയുന്നത് അതാണെന്ന് റിപ്പോര്‍ട്ടര്‍ കരുതുന്നു.
ചെയ്യുന്നത് നിയമലംഘനമാണെന്ന് അറിയാവുന്ന ബാലകൃഷ്ണപ്പിള്ള അക്കാര്യം പുറത്ത് പറയരുതെന്ന് പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിന് വേണമെങ്കില്‍ പറയാതിരിക്കാം, വാടകയും മറ്റും സ്വീകരിക്കുന്ന സ്വകാര്യ ആശുപത്രിക്കാര്‍ക്ക് പറയാതിരിക്കാം പക്ഷേ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് മറച്ചുവെക്കേണ്ട ആവശ്യമില്ല. അതാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്..... Repoter
ഇങ്ങനൊരു ചെറ്റത്തരം റിപ്പോര്‍ട്ടര്‍ ചാനല്‍ കാണിച്ചത് ഒരിക്കലും പത്ര, ചാനല്‍ മാധ്യമ ധര്മ്മത്തിന് ചേരാത്ത പ്രവര്‍ത്തിയാണ്. പക്കാ ചെറ്റത്തരം എന്ന് മാത്രമല്ല, ആണും പെണ്ണും കെട്ട തന്തക്കു പിറക്കാഴിക ആണ് കാണിച്ചത്. അത് ആരോട് കാണിച്ചു എന്നതല്ല കാര്യം. മാനസ്സീകമായും, ശാരീരികമായും ക്ഷീണിച്ചിരിക്കുന്ന ഒരു വ്യക്ത്തിയോടു തന്ത്രപൂര്‍വ്വം സമീപിക്കുകയും ആ വ്യക്ത്തിക്കുണ്ടാകുന്ന വീഴ്ചയെ സ്വന്തം പബ്ലിസിറ്റിക്കുവേണ്ടി ലോകത്തിന്ടെ മുന്നില്‍ ഉയര്‍ത്തികാണിക്കുകയും ചെയ്യുന്നത് ഏതു മര്യാദയാണ്. ഒരാളുടെ വീഴ്ചയില്‍ ആനന്ദം കൊള്ളുന്നത് അത്ര വലിയ കേമത്തരം അല്ല. ബൈബിളില്‍ യേശു ദേവന് പറഞ്ഞ ഒരു വാക്ക് കടം എടുത്തു ഞാന്‍ പറയട്ടെ. "നിങ്ങളില്‍ പാപം ഇല്ലാത്തവന് ഇവളെ കല്ല് എറിയട്ടെ." അതേ ചോദ്യം ഞാന്‍ ഇവിടുത്തെ കുട്ടി സഖാക്കന്മ്മാരോട് ചോതിക്കട്ടെ... ആരുണ്ട് പിള്ളയെ വിധിക്കാന്‍ തക്ക വിശുദ്ധര്‍..? സ്വന്തം മച്ചൂണന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുകയും, സ്വന്തം മക്കള്‍ക്ക് വേണ്ടി വഴിവിട്ട നിയമനങ്ങള്‍ നടത്തുകയും, അതുവഴി കോടികള്‍ കീശയില്‍ ആക്കുകയും ചെയ്ത സഖാവ് അച്യുതാനന്ദനോ..? അതോ കോടികള്‍ കട്ട് തിന്ന, കള്ളനു കഞ്ഞി വച്ച സഖാവ് പിണറായിയോ...? അതോ 'പുണ്യവാനായ' കോടിയേരിയോ..? അതോ ലോട്ടറി മാഭ്യക്ക് കൂട്ടുനിന്നു കേരളത്തിലെ പാവങ്ങളുടെ പിച്ചകാശു അടിച്ചുമാറ്റിയ സഖാവ് ഐസക്കോ..? അതോ പട്ടിണി പാവങ്ങള്‍ റേഷന്‍ അരിക്ക് പകരം ചിക്കന്‍ തിന്നാന്‍ പറഞ്ഞ സഖാവ് ദിവാകരനോ...?
ReplyDeleteഒന്ന് നാം മനസിലാക്കുക. ചതി... അത് ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയല്ല. അത് രാഷ്ട്രീയക്കാരന് ആയാലും, മാധ്യമക്കാരന് ആയാലും . റിപ്പോര്‍ട്ടര്‍ ചാനല്‍ കാണിച്ചത് കൊടും ചതി ആണ്.
താങ്കളെയും ബെർളിയെയും ഒക്കെ ഒരു നുകത്തിന്റെ രണ്ട് അറ്റത്തായി കെട്ടേണ്ടവരാണ്. മാടമ്പിമാരുടെ പൃഷ്ടം താങ്ങാൻ നാണമാകുന്നില്ലേ ബ്ലോഗ് ലോകത്തെ വീരന്മാർക്ക്. നിങ്ങൾക്ക് ഒക്കെ രാജ്യത്തെ നിയമത്തോടും നിയമവ്യവസ്ഥയോടും എന്ത് ബഹുമാനമാണ് ഉള്ളത്. പിള്ളയുടെ കണ്ണ് നിറഞ്ഞാൽ കരൾ അലിഞ്ഞു പോകുന്ന കുറേ പച്ചപാവങ്ങൾ. നികേഷിനെ കേരള സമൂഹം ബഹുമാനിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയാത്ത് വിശാലമായ കാഴ്ചപാട് ഉള്ളതുകൊണ്ടാണ്. നിങ്ങളുടെ ഒക്കെ റോൾ മോഡലായ ചാനലും പത്രവും ഒക്കെ ഒരുപക്ഷെ മനോരമയായിരിക്കും. അധപതനം എന്ന് അല്ലതെ എന്ത് പറയാൻ. കേരള സമൂഹം നന്നാകാത്ത് അവിടുത്തെ ഭൂരിപക്ഷവും ഇപ്പോഴും അടിമത്ത ബോധത്തിന്റെ പുറത്തേക്ക് കടക്കാൻ കഴിയാത്തതുകൊണ്ടാണ്. രാജാക്കന്മാരുടെയും മാടമ്പിമാരുടെയും പൃഷ്ടം ധാർമ്മികതയോടെ താങ്ങുന്നവരാണ് നമ്മൾ. നാണമില്ലാത്തവന്മാർ എന്ന് നിങ്ങളെ വിളിക്കാൻ കൂടി ലജ്ജയാകുന്നു. ധാർമ്മികതയും നിയമവും മാത്രം നോക്കി ജീവിക്കുന്ന പി.സി ജോർജ്ജ് ബ്ബ..ബ്ബ...ബ്ബാ വെക്കുന്നത് കണ്ടല്ലോ. ഫെയ്സ്ബുക്കിലും ഒർക്കുട്ടിലും ഒക്കെ ഷെയർ ചെയ്ത് ഒരു സമൂഹത്തെ മുഴുവൻ വിഡ്ഡികളാക്ക്.
ReplyDelete"മാരക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ വാര്‍ത്ത എക്സ്ക്ലൂസീവാക്കി കാച്ചുകയുമാണ് നികേഷ് ചെയ്തത്." എവിടുന്നുകിട്ടി ഈ വിവരങ്ങൾ. ചുമ്മാ ഭാവനയിൽ നിന്ന് അങ്ങ് തട്ടി. കഴിഞ്ഞ ഒരുമാസത്തെ പിള്ളയുടെ കാൾ ലിസ്റ്റ് കണ്ടല്ലോ റിപ്പോർട്ടർ ചാനലിൽ. പിള്ളയുടെ ഉച്ചിഷ്ടം ഭക്ഷിക്കുന്ന നിങ്ങളുടെയൊക്കെ റോൾ മോഡലുകളായ് സദാചാര പത്രപ്രവർത്തകരുടെ വരെ നമ്പരുകളുണ്ട് അതിൽ. ഇതൊക്കെ കണ്ട് വള്ളിക്കുന്നിന്റെ വള്ളിപൊട്ടിയിട്ടുണ്ടാകും ഇപ്പോൾ. വേണ്ടായിരുന്നു അല്ലേ. ജയിലിലിരുന്ന് നമ്മളെയൊക്കെ ഭരിക്കുന്ന പിള്ളക്ക് ഇത്രയങ്ങ് കാൽ തിരുമേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാകും. അദ്ധ്യാപകനിട്ട് "പാര" വെച്ചകേസിൽ പിള്ളക്കെങ്ങാനും പങ്കുണ്ടെന്നുകൂടി വ്യക്തമായാൽ സ്വയം ഒരു പാര എടുത്ത് കേറ്റി ആത്മഹത്യ ചെയ്യുകായാകും വള്ളികുന്ന് ചെയ്യേണ്ടതെന്നാണ് എന്റെ അപേക്ഷ.
ReplyDeleteഇതിനു ചെറ്റത്തരമെന്നല്ല ഇക്കാ പറയെണ്ട....! ഫോണ്‍ വിളിച്ച മഹാനോട് വിളിച്ചതും അഭിപ്രായം പറഞ്ഞതും പരസ്യമാക്കെരുതന്ന് കാലു പിടിച്ച് പറയുന്നത് വളരെ വ്യക്തമായ് ആ സംഭാഷണത്തില്‍ നിന്നും മനസ്സിലാകും..ഇത് ഓടിച്ച് കുഴിയില്‍ ചാടിച്ചിട്ട് ആ കുഴിയില്‍ വീണു കിടക്കുന്ന ഫോട്ടൊ പരസ്യപ്പെടുത്തി കൈയ്യടി നേടുന്നത് പോലെ ----------------പണിയായ് പോയ് മലയാളത്തിലെ ആദ്യത്തെ "മഞ്ഞ ചാനലേ...
ReplyDeleteപാര പിള്ളയെ ജയിലില്‍ അടക്കുക ............ പാര പിള്ളക്ക് ഒത്താശ ചെയ്യുന്ന ഉമ്മന്‍ചാണ്ടി രാജി വെക്കുക ..........
ReplyDeleteഹ ഹ ഹ ഹ ഹ മുന്തിരി പുളിക്കും എന്ന് പറയുന്നത് ഇതിനാണ് :)
ReplyDeleteദയ തോന്നേണ്ടത് കാവല്‍ നിന്ന പാവം പോലീസുകാരാടാണ്. ബലിയാടാകുന്നത് അവരായിരിക്കുമല്ലോ...
ഒളി ക്യാമറയുമായി ചെന്ന് നിര്‍ബന്ധിച്ച് ചതിയില്‍ വിഴ്ത്തുന്നത് തെഹല്ക്കയും മറ്റ് വിദേശ മാധ്യമങ്ങളും ചെയ്യുമ്പോള്‍ അവരെ ബുദ്ധിശാലികള്‍ എന്ന് വിളിച്ച് അഭിമാനപൂരിതരാകുന്നവരാണ് റിപ്പോര്‍ട്ടറെ കുറ്റം പറയുന്നത് :P
പ്രിയപ്പെട്ട ബഷീര്‍ വള്ളിക്കുന്ന്, രാത്രി 12 മണിക്ക് നിങ്ങളുടെ വീട്ടില്‍ കയറി പണവും എടുത്തു കടക്കാന്‍ തുടങ്ങിയ ഒരു കള്ളനെ നിങ്ങള്‍ പിടിക്കുന്നു കള്ളന് കരഞ്ഞു പറയും "എന്നെ വിടു പ്ലീസ്...ഞാന്‍ ഇനി കക്കില്ല...പ്ലീസ്..."നിങ്ങള്‍ വിടുമോ? വിടുമെന്നാണ് ഉത്തരമെങ്കില്‍ താങ്കള്‍ ഒരു മണ്ടനാണ്..!!! അല്ല വിടില്ല എന്നാണ് ഉത്തരമെങ്കില്‍ ഈ പോസ്റ്റിനു ഒരു പ്രസക്തിയുമില്ല....
ReplyDeleteപിള്ളയുടെ അപേക്ഷയും അത് വക വെയ്ക്കാതെ ചാനലില്‍ കൊടുക്കുകയും ചെയ്തത് കാണുമ്പോള്‍ പത്ര പ്രവര്‍ത്തകര്‍ അല്ലാത്ത നമുക്ക് ഒക്കെ വിഷമം തോന്നുന്നത് സ്വാഭാവികം. പക്ഷെ നിയമലങ്കനം പുറത്തു കൊണ്ട് വരേണ്ടത് മീഡിയയുടെ കടമ തന്നെയല്ലേ?
ReplyDeleteപിന്നെ ഇവിടെ പലരും നികെഷിനെ കുറ്റം പറയുന്നത് പിള്ള സ്നേഹം കൊണ്ടൊന്നുമല്ല. അധെഹമായിരുന്നല്ലോ പത്തു പതിനഞ്ചു വര്‍ഷം മുന്‍പ് ഒരു കേസ് പുറത്തു വിട്ടത്. അതിലുള്ള കലിപ്പ് പലര്‍ക്കും തീര്‍ന്നിട്ടില്ല.
പിള്ള ഉപയോഗിക്കുന്ന 944715555 എന്ന മൊബൈല്‍ നമ്പരില്‍ നിന്നും സെപ്റ്റംബര്‍ ഒന്നാം തിയതിക്ക് ശേഷം പുറത്തേക്ക് വിളിച്ച കോളുകള്‍ 250 എണ്ണത്തില്പരം ആണ്. അദ്ധ്യാപകന് ആക്രമിക്കപ്പെട്ട ദിവസം മാത്രം നാല്പതു കോളുകള്‍ വിളിച്ചിട്ടുണ്ട്. അന്ന് രാത്രി ഒന്‍പതരയ്ക്ക് ശേഷം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെയും ആ നമ്പരില്‍ നിന്നും വിളിച്ചിട്ടുണ്ട്. ഈ ഇരുന്നൂറ്റിഅന്പതില്പരം കോളുകളില്‍ പലതും പോയിരിക്കുന്നത് പല ഉന്നത ഉദ്ധ്യോഗസ്തരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളിലേക്കു ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. അദ്ധ്യാപകന് ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ ഗണേഷ് കുമാര്‍ മന്ത്രി ടി.വി ചാനലുകരോട് പറഞ്ഞത് സ്കൂലുമായി തനിക്കു ബന്ധമൊന്നും ഇല്ല എന്നും സ്കൂള്‍ മാനജര്‍ ആയ പിള്ള ജയിലില്‍ ആണല്ലോ എന്നുമാണ്. പിള്ള ജയിലില്‍ (ആശുപത്രിയില്‍ ) ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നതാണ് സത്യം. അത് പുറത്ത് വരാന്‍ കാരണമായത് ഈ "ചെറ്റത്തരം" ആണ് എന്നതിനാല്‍ ഇതിനു നൂറില്‍ നൂറാണ് മാര്‍ക്ക്.
ReplyDelete@ ADARSH KURIAKOSE
ReplyDeleteഉദാഹരണമൊന്നു മാറ്റിപ്പറയണം മാഷേ. കള്ളന്റെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കള്ളനെ കാലു പിടിച്ചു എഴുന്നേല്പിച്ച് കൊണ്ട് വന്ന് തന്റെ വീട്ടിലെ സ്വര്‍ണവും പണവും എടുത്തു കൊടുത്ത ശേഷം പിന്നെ പോലീസിനെ വിളിച്ചു പിടിപ്പിക്കുന്ന പണിയാണ് ഇവിടെ റിപ്പോര്‍ട്ടര്‍ കാണിച്ചത്. അതിനാണ് ചെറ്റത്തരം എന്ന് പറഞ്ഞത്. ബാലകൃഷ്ണ പിള്ള മൊബൈല്‍ ഉപയോഗിച്ചതിനെ ന്യായീകരിക്കുന്നില്ല. അതെന്റെ പോസ്റ്റിലും പറഞ്ഞിട്ടുണ്ട്. പക്ഷെ അയാളെ വെട്ടില്‍ വീഴ്ത്താന്‍ റിപ്പോര്‍ട്ടര്‍ കളിച്ച നാടകത്തിന്റെ നൈതികതയാണ് എന്റെ പോസ്റ്റിന്റെ വിഷയം. സംഗതി മനസ്സിലായെങ്കില്‍ കമന്റ് ഡിലീറ്റ് ചെയ്തു സ്ഥലം വിട്ടോളൂ.
വള്ളികുന്നേ,
ReplyDelete“കീഴൂട്ടു മാടമ്പിമാര്‍ ഈ ബ്ലോഗിന്റെ ഐശ്വരിയം” എന്ന് താങ്കളുടെ ഹെഡറില്‍ ചേര്‍ത്താല്‍ നന്നായിരിക്കും. പ്രഷ്ടം താങ്ങള് അല്ലെ ഉദാത്തമായ പത്രപ്രവര്‍ത്ത്നം...!
അധ്യാപകന് മര്‍ദനമേറ്റ ദിവസം പിള്ളയുടെ ഫോണില്‍നിന്ന് 40 കോള്‍
ReplyDeletehttp://www.madhyamam.com/news/122489/110930
This comment has been removed by the author.
ReplyDeleteജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാളിന് എങ്ങനെ മറ്റൊരാളുമായി മൊബൈലില്‍ സംസാരിക്കാന്‍ പറ്റും...???
ReplyDeleteനിയമ സാധുത ഇല്ലാത്ത ഒരു കാര്യം ചെയ്തിട്ട് അതിനെ ന്യായീകരിക്കുകയാണോ താങ്കള്‍ ചെയ്യുന്നത്...?
സമൂഹത്തിലെ വൃത്തി കേടുകള്‍ കണ്ടു പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ പല മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടുണ്ട്. അതിലൊന്ന് മാത്രമാണ് ഇത്...!!! എല്ലാം വിളിച്ചു പറഞ്ഞിട്ട്, "ഞാന്‍ ഒന്നും പറഞ്ഞില്ലേ" എന്ന് വിളിച്ചു കരയുന്നതിന്റെ സാംഗത്യം എത്ര ആലോചിട്ടും പിടി കിട്ടുന്നില്ല. മാധ്യമ സിന്ടിക്കെട്റ്റ് ഉണ്ടെന്നു പിണറായി നാഴികക്ക് നാല്‍പ്പതു വട്ടം വിളിച്ചു കൂവിയപ്പോള്‍ ഒന്നും, ഈ മാധ്യമ പ്രവര്‍ത്തകരുടെ നെറികേടിനു നേരിനെ താങ്കളുടെ തൂലിക ആകുന്ന പടവാള് ചലിച്ചില്ലല്ലോ...??? ഇപ്പോള്‍
കുഞ്ഞാപ്പയുടെ കൂടെ ഉള്ള അണ്ണന്റെ മേല്‍ പ്രശ്നം വന്നപ്പോള്‍ വികാരം കൊള്ളേണ്ട കാര്യം ഉണ്ടോ ബഷീര്‍ ഇക്കാ..??
>>തന്ത്രപൂര്‍വ്വം കാലുപിടിച്ചു സംസാരിപ്പിക്കുകയും പിന്നെ സംസാരിച്ചത് വാര്‍ത്തയാക്കുകയും ചെയ്തത് ഏറ്റവും മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്.<< ഇതാണല്ലോ പോസ്റ്റിലെ അന്തസത്ത
ReplyDeleteതെറ്റ് ചെയ്ത ആൾ തന്നെ ആരോടും ഇതു പറയരുതെന്നു പറയുകയും
പുറം ലോകത്തെ അറിയിക്കേണ്ടവർ തന്നെ അതു മറച്ചു വെക്കുകയും ചെയ്യപ്പെടണം എന്നതല്ലേ ബഷീർ സാഹിബ് പറഞ്ഞു വന്നത്!!
പറഞ്ഞതിലെ പോഴത്തരം ഇത്തിരി ബോറായി ഒരുപാട് മോശായി.
കാലു പിടിച്ച് പറഞ്ഞാൽ മറച്ചു വെക്കേണ്ട തെറ്റേ ലോകത്തുള്ളൂ എന്ന സന്ദേശം നൽകിയ ബ്ലോഗർക്ക് സല്യൂട്ട്.
(മാധ്യമ വാർത്ത ഒന്ന് ശ്രദിക്കൂ http://www.madhyamam.com/news/122489/110930 )
കള്ളന്റെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കള്ളനെ കാലു പിടിച്ചു എഴുന്നേല്പിച്ച് കൊണ്ട് വന്ന് തന്റെ വീട്ടിലെ സ്വര്‍ണവും പണവും എടുത്തു കൊടുത്ത ശേഷം പിന്നെ പോലീസിനെ വിളിച്ചു പിടിപ്പിക്കുന്ന പണിയാണ് ഇവിടെ റിപ്പോര്‍ട്ടര്‍ കാണിച്ചത്.
ReplyDeleteMr. Bashir
ReplyDeleteMany politicians and peoples are doing wrong things and such things are comes out only because of intelligent "reporters". So do not criticize somebody if you doesn't like. Why Mr. pilla made 27 calls on same day the incident happened?. This much of senior politician was not knowing that speaking to an media under custody is an offence.
SHOCKING!!
ReplyDeletehttp://www.youtube.com/watch?v=wi5n0iOcocg
@ Vinod Raj
ReplyDelete>>ഇപ്പോള്‍ കുഞ്ഞാപ്പയുടെ കൂടെ ഉള്ള അണ്ണന്റെ മേല്‍ പ്രശ്നം വന്നപ്പോള്‍ വികാരം കൊള്ളേണ്ട കാര്യം ഉണ്ടോ ബഷീര്‍ ഇക്കാ..?? <<<
വികാരം കൊണ്ടതല്ല. കുഞ്ഞാപ്പയും പിള്ളച്ചേട്ടനും ഒരുമിച്ചിരിക്കാന്‍ പോവുകയാണെന്ന് ഞാന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് വേണ്ടി ആ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു :) ഐസ്ക്രീം പൂജപ്പുരയിലെത്തുമോ?
പോസ്റ്റ് വായിച്ചു ബാലകൃഷ്ണ പിള്ളയുടെ പേരില്‍ വികാരം കൊല്ലേണ്ട കാര്യം ഇല്ല. ചതിയന്മാരെ ചതിക്കുക തന്നെ വേണം.
ReplyDeleteഎന്റെ ബഷീരാക്ക,
ReplyDeleteവിവരകേട് വിളിച്ചു പറയല്ലെ...
സഹായി കൊടുത്ത ഫോണ്‍ ആയിരുന്നെ... എനിക്കിപ്പോ സംസാരിക്കാന്‍ പറ്റില്ല.. എന്നെ ഇവര്‍ തടവികൊണ്ടിരിക്കുകയാണ് എന്ന് പറയാന്‍ മേലായിരുന്നോ?
പിന്നെ സഹായി കഥ ശരിയാണെ.. സഹായി ഒരു സംഭവം തന്നെ അണ്ണാ!
ഈ ലിങ്ക് ഒന്ന് നോക്ക്..
http://www.youtube.com/watch?v=qZ368VkBwpA
HIV pidipettu maranam munnil kandu kazhiyunna nammude manyanaya mun mandri Balakrishnan naya mobile upayogichal nikesh kumarinte channelinu enthu venam.
ReplyDeletenjan urakke prakyapikkukayanu talla-pille purathu irangum munpu namukku repoter adichu takarkkanam.
ini koodi vannal oru varsham koodi jevikkan pattum, AIDS aanallo; melottu ketti edukkum munpu Keralam kulam tondi oru mahathmavu aavan angekku cheriya oru aagraham ille. ella vidha pinthunayum prakyapikunnu. quatation team sindabad
ചാനലിന്റെ ഉദ്ദേശം എന്തുതന്നെയായാലും ബാലകൃഷ്ണപിള്ള എന്ന ഫൈവ്സ്റ്റാര്‍ കുറ്റവാളി ജയിലില്‍ നിന്ന് പോലും ഇത്തരം ക്രിമിനലിസം കാണിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ചാനലുകാരുടെ പ്രവൃത്തി സഹായകമായിട്ടുണ്ടെങ്കില്‍ അത് വലിയ കാര്യം തന്നെ. പ്രുഷ്ടത്തില്‍ കമ്പിപ്പാര കയറ്റി മൃതപ്രായനായനാക്കിയ ആ പാവം മാഷുടെ കാര്യത്തില്‍ സൂപ്പര്‍ ബ്ലോഗര്‍ക്ക് ഒരു പരിതാപവുമില്ല!!!വല്ലപ്പോഴും ഇരകളുടെ പക്ഷവും ചെര്ന്നുകൂടെ ബഷീര്‍ ജി..
ReplyDeleteചാനലിന്റെ ഉദ്ദേശം എന്തുതന്നെയായാലും ബാലകൃഷ്ണപിള്ള എന്ന ഫൈവ്സ്റ്റാര്‍ കുറ്റവാളി ജയിലില്‍ നിന്ന് പോലും ഇത്തരം ക്രിമിനലിസം കാണിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ചാനലുകാരുടെ പ്രവൃത്തി സഹായകമായിട്ടുണ്ടെങ്കില്‍ അത് വലിയ കാര്യം തന്നെ. പ്രുഷ്ടത്തില്‍ കമ്പിപ്പാര കയറ്റി മൃതപ്രായനായനാക്കിയ ആ പാവം മാഷുടെ കാര്യത്തില്‍ സൂപ്പര്‍ ബ്ലോഗര്‍ക്ക് ഒരു പരിതാപവുമില്ല!!!വല്ലപ്പോഴും ഇരകളുടെ പക്ഷവും ചെര്ന്നുകൂടെ ബഷീര്‍ ജി..
ReplyDeleteഇത് വരെയുള്ള ചരിത്രത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ചാനലുകള്‍ ഏതെങ്കിലും നേര് വഴി ഉപയോഗിച്ചതായി എനിക്കോര്‍മയില്ല .. അറിഞ്ഞിടത്തോളം വളഞ്ഞ വഴികളെ ഉപയോഗിച്ചിട്ടുള്ളൂ ... അന്നൊന്നും നിങ്ങള്‍ക്ക് ഈ പറയുന്ന ചെറ്റത്തരങ്ങള്‍ ഇല്ലായിരുന്നല്ലോ ... കഠിന തടവിനു ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപ്പിള്ളയുടെ ഫോണില്‍ നിന്നും ഒരൊറ്റ ദിവസം പോയത് 40 കോളുകള്‍ ... അത് പുറത്തു കൊണ്ടുവരാനാണ് ചാനല്‍ ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടത് , ഇത് പുറത്ത് വിട്ടില്ലായിരുന്നുവെങ്കില്‍ ഈ 40 കോളുകള്‍ പോയത് സുഹൃത്തിന്റെ ഫോണ്‍ എല്‍ നിന്നാണ് എന്നായിരിക്കും പ്രബുദ്ധ കേരളം മനസിലാക്കുക .. ആ സംഭാഷണം പുറത്ത് വിട്ടാലേ ജനങ്ങള്‍ക് സത്യം മനസ്സിലാവുമായിരുന്നുള്ളൂ.. ജനങ്ങള്‍ക് വേണ്ടി അത് പുറത്ത് വിട്ട റിപ്പോര്‍ട്ടര്‍ TV ക്ക് എന്റെ അഭിനന്ദനങ്ങള്‍ .... പിന്നെ ഈ നിലപാടിനെ ചെറ്റത്തരം എന്ന് പറയുന്നവരെ കള്ളനു കഞ്ഞി വെക്കുന്നവര്‍ എന്നെ എനിക്ക് പറയാന്‍ പറ്റുള്ളൂ ...
ReplyDeleteസമൂഹത്തിനു വേണ്ടി ഒരു സത്യം പുറത്ത് കൊണ്ടുവരുമ്പോള്‍ കുറ്റവാളികളുടെ അഭ്യര്‍ത്ഥന യാണോ കേരള സമൂഹതെയാണോ മാനിക്കെണ്ടത് എന്ന് ബഷീര്ക പറഞ്ഞു തന്നാല്‍ നന്നായിരുന്നു
അധ്യാപകനെ പീഡിപ്പിച്ചത് ആരാണെന്ന് അന്വേഷണം പോലും തുടങ്ങും മുന്‍പ് വി എസ് സംശയലേശമന്യേ പ്രഖ്യാപിച്ചു കഴിഞ്ഞു ! ആര്‍ക്കും പരാതിയില്ലേ ? റിപോര്ടര് ചാനലിനും ?
ReplyDeleteഅതെ അതെ...ജയില്‍ ശിക്ഷയാണത്രേ..ജയില്‍ ശിക്ഷ..റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്തത് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുന്നു എന്ന് തെളിയിക്കുകയാണ്.അതിന് ക്ലിപ്പിംഗ് കൊടുക്കാതെ വയ്യ..ജയില്‍ ശിക്ഷ എന്ന വ്യാജേന ആശുപത്രിയില്‍ പഞ്ച നക്ഷത്ര സുഖ ജീവിതം നയിക്കുന്ന ഇദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലുകാരനോട് മാത്രമല്ല സംസാരിക്കുന്നത്..സ്കൂളിലെ അധ്യാപകരോടും പാര്‍ട്ടിക്കാരോടും ഒക്കെ സംസാരിക്കുന്നതായി പറയുന്നുണ്ട്. പിള്ള ചെയ്യുന്നതും, പിള്ളക്ക് കൊടുത്തിരിക്കുന്ന ഈ സൌകര്യങ്ങളുമെല്ലാം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് മാത്രമേ സാമാന്യ ജനത്തിനു അറിയേണ്ടതുള്ളൂ.പിള്ള ആശുപത്രിയില്‍ കിടക്കുന്നത് നിയമം ലംഘിക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണെന്ന കാര്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നു.അക്കാര്യം മറച്ചു വയ്ക്കാനും പിള്ളയെ വെള്ള പൂശാനുമാണു ചിലരിവിടെ ശ്രമിക്കുന്നത്..
ReplyDeleteബഷീറിന്റെ നിരീക്ഷണങ്ങളോട് യോജിക്കാന്‍ കഴിയില്ല. കാരണം നിയമ ലംഘനം നടത്തിയിട്ട് ദയവു കാണി ക്കണം എന്ന് അപേക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ബഷീര്‍ വസിക്കുന്ന ഗള്‍ഫിലൊക്കെ അങ്ങിനെ ആണോ എന്നറിയില്ല. എന്തായാലും എന്റെ അറിവില്‍ അമ്മക്ക് മരുന്ന് വാങ്ങാന്‍ പോകുന്ന പോക്കില്‍ ഒരു red light ചാടിയാല്‍ പോലും അത് നിയമ ലം ഘനമാണ്. അത് കേരള DGP ആണേലും നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം. മാത്രമല്ല ഒരു സദാ റിപ്പോര്‍ട്ടര്‍ പിള്ളയുടെ അപേക്ഷ പരിഗണിച്ചു പിള്ള ചെയ്ത നിയമ ലംഘനം മാപ്പാക്കിയാല്‍ അത് പ്രേക്ഷകരോട് ചെയ്യുന്ന വഞ്ചനയാണ്.ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് അത്തരം പ്രവര്‍ത്തി. മാപ്പ് കൊടുക്കാന്‍ റിപ്പോര്‍ട്ടര്‍ ആരാ കോടതിയോ അതോ രാഷ്ട്ര പതിയോ എന്ന ചോദ്യവുമായി നികേഷിനോടു അത്ര രസമില്ലാത്ത ബഷീ റടക്കം വരും.പ്രത്യേകിച്ച് പിള്ള ജയില്‍ വാസത്തിനിടയില്‍ അക്രമം നടത്താന്‍ ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്നും അത് റിപ്പോര്‍ട്ടര്‍ ചാനലിനു അറിയാമായിരുന്നിട്ടും ആ വാര്‍ത്ത പുഴ്ത്തി എന്നൊക്കെ വച്ച് കാച്ചും . പരമോന്നത കോടതി ശിക്ഷിച്ച ഒരു ക്രിമിനല്‍ തുടര്‍ന്നും നിയമം കാറ്റില്‍ പറത്തി നിയമ വ്യവസ്ഥയെ വെല്ലു വിളിക്കുന്നതിനെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് നീതികരിക്കാനാകില്ല. പ്രത്യേകിച്ച് ദിവസേന ഒരു ഡസന്‍ തവണയെങ്കിലും നിയമം നിയമത്തിന്റെ വഴി ക്കുപോകട്ടെ എന്ന് "വിടുവായ്" പറയുന്ന ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന കേരളത്തില്‍.
ReplyDeleteആദ്യമൊക്കെ നമുക്കു സംശയം തോന്നാം
ReplyDeleteജയിലിൽ കിടക്കുന്ന പാവം പിള്ളയാണോ ഇതൊക്കെ ചെയ്തത് എന്ന്?
പക്ഷെ ഇപ്പൊ കാര്യങ്ങൾ വ്യക്തമായിക്കൊണ്ടിരിക്കുന്നു
ആരെയൊക്കെയോ രക്ഷിക്കാനെന്നപോലെ പ്രചാരണങ്ങൾ
സ്ത്രീ വിഷയം, തീവ്രവാദി അക്രമം, പലിശക്കു പണം കൊടുക്കൽ ഇങ്ങനെ..
പിള്ളയല്ലെങ്കിൽ പിന്നെ ആരെ രക്ഷിക്കാനാണു coverup നടത്തുന്നത്
സംശയങ്ങൾ കൂടുന്നു
നികേഷിനെ കേരള സമൂഹം ബഹുമാനിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയാത്ത വിശാലമായ ഒരു കാഴ്ചപാട് അദ്ദേഹത്തിന് ഉള്ളതുകൊണ്ടാണ്. നിങ്ങളുടെ ഒക്കെ റോൾ മോഡലായ ചാനലും പത്രവും ഒക്കെ ഒരുപക്ഷെ മനോരമയായിരിക്കും. അധപതനം എന്ന് അല്ലതെ എന്ത് പറയാൻ. കേരള സമൂഹം നന്നാകാത്ത് അവിടുത്തെ ഭൂരിപക്ഷവും ഇപ്പോഴും അടിമത്ത ബോധത്തിന്റെ പുറത്തേക്ക് കടക്കാൻ കഴിയാത്തതുകൊണ്ടാണ്.
ReplyDeleteആര് ബാലകൃഷ്ണപ്പിള്ള എന്ന മുന്‍ ജയില്‍മന്ത്രി നിയമങ്ങളറിയാവുന്ന ദീര്‍ഘകാലം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു നേതാവാണ്. അദ്ദേഹം സര്‍ക്കാര്‍ ഒത്താശയോടെ ജയിലില്‍ നിന്നും പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറുകയും അവിടെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുകയും ചെയ്യുന്നു. അദ്ദേഹം ജയിലിലിരുന്ന് കേരളത്തിലെ ഭരണം നടത്തുന്നു ഇതാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട പ്രധാനപ്പെട്ട നിയമലംഘനം.
ReplyDeleteബാലകൃഷ്ണപ്പിള്ളക്ക് ഫോണ്‍ വിളിച്ചാലെന്താ ബാലകൃഷ്ണപ്പിള്ളയെ വിളിച്ചാലെന്താ എന്ന നിലപാടാണ് രാഷ്ട്രീയനേതൃത്വവും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും സ്വീകരിച്ചത്. ഇതില്‍ ഒരു നിയമലംഘനമുണ്ട്. ബാലകൃഷ്ണപ്പിള്ള ഒരു തടവുകാരനാണ്. ഏത് തടവുകാരനും നിയമപ്രകാരം അവകാശമുള്ള കാര്യങ്ങള്‍ മാത്രമേ ബാലകൃഷ്ണപ്പിള്ളക്കും അവകാശമുള്ളൂ. അതിനപ്പുറം കടന്ന് കാവല്‍ നില്ക്കുന്ന പോലീസുകാരുടെ മറവിലിരുന്ന ബാലകൃഷ്ണപ്പിള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ്.
ആ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ആഭ്യന്തര വകുപ്പ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വസ്തുതകള്‍ കേരള സമൂഹത്തെ അറിയിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്. മാധ്യമസദാചാരം എന്ന് പറയുന്നത് അതാണെന്ന് റിപ്പോര്‍ട്ടര്‍ കരുതുന്നു. ചെയ്യുന്നത് നിയമലംഘനമാണെന്ന് അറിയാവുന്ന ബാലകൃഷ്ണപ്പിള്ള അക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് മറച്ചുവെക്കേണ്ട ആവശ്യമില്ല. അതാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്.
Reporter TV through YouTube.
oro p[okritharam kaanichu malayalikale muzhuvan chathichitanu pilla adyem jayil vaasathi aayathu.. ennitu avideyum niyamathe pattichu pancha nakshathra hospitalil sukha jeevitham nayikkunnu.. avide kidannu ellavarodum phnil samsarikumbol pilla orkanamayirunnu pala naal kallan oru naal pidiyil enna aapthvakyam..
ReplyDeletehttp://commentjar.blogspot.com/2011/09/blog-post_29.html
ReplyDeleteബഷീറും ബെര്‍ളിയും സുകുമാരന്‍ മാഷും ഒക്കെ വായിച്ചിരിക്കേണ്ട ഒരു പോസ്റ്
ഒരിക്കല്‍ ഭാഹുമാനപ്പെട്ട മുഖ്യ മന്ത്രിയെ അബമാനിച്ചവര് ആണ് ഇവര്‍ ഈ ചാനലിനെ കുറിച്ച അഭിപ്രായം പറയുന്ന നമ്മള് ഒരു പക്ഷെ ചെട്ടകള്‍ ആയിപ്പോകും അതിനാല്‍ മിണ്ടാതിരിക്കുന്നതാ നല്ലത്
ReplyDeleteഒരിക്കല്‍ ഭാഹുമാനപ്പെട്ട മുഖ്യ മന്ത്രിയെ അബമാനിച്ചവര് ആണ് ഇവര്‍ ഈ ചാനലിനെ കുറിച്ച അഭിപ്രായം പറയുന്ന നമ്മള് ഒരു പക്ഷെ ചെട്ടകള്‍ ആയിപ്പോകും അതിനാല്‍ മിണ്ടാതിരിക്കുന്നതാ നല്ലത്
ReplyDeleteബാലാ കൃഷ്ണ പിള്ള മരിച്ചാലും കണ്ണടച്ച് കിടന്നു അഭിനയിക്കുകയാണ് എന്ന് പറയാന്‍ വെമ്പല്‍ കൊള്ളുന്ന ഒത്തിരി പേര് ഉണ്ട്
ReplyDeleteബാലാ കൃഷ്ണ പിള്ളയുടെ രോഗമെന്തു ? ഡോക്ടര്‍ മാരുടെ റിപ്പോര്‍ട്ട് എന്ത് ? എന്തൊക്കെ ചികിത്സകള്‍ വേണം?
ഇതൊന്നും മനസിലാകാതെ ഒരു വൃദ്ധനായ മനുഷ്യനെ ഇങ്ങിനെ അക്രമികുന്നതെന്തിനാണ് ?
എത്രയോ അഴിമതി വീരന്മാര് അഴിക്കു പുറത്തും വിലസുന്നില്ലേ ? ഇന്ന് പുറത്തുള്ള രാഷ്ട്രിയ നേതാക്കന് മാരെല്ലാം "വിശുദ്ദ പശുകളാണോ"?
ചെറ്റത്തരം കാണിച്ചു ജന ശ്രദ്ധ ഉണ്ടക്കാന്‍ ശര്മികുന്ന റിപ്പോര്‍ട്ടര്‍ തനി "ചെറ്റ" തന്നെ
നല്ല പോസ്റ്റ് ,,,,,,,,,ബഷീര്‍ വള്ളിക്കുന്ന് ......ആശംസകള്‍
ഈ പോസ്റ്റ് ഇന്ന് പുനപ്രസിദ്ധീകരിച്ച ചന്ദ്രിക ദിനപത്രത്തിന് നന്ദി.
ReplyDeleteഊ ... ഉപദേശം ഊഞ്ഞാലാട്ടം ഒന്നിച്ചു... കക്കും ജൈലി കെടക്കും.. ഫോണേല്‍ സംസാരിക്കും.. ആരും അറിയില്ല.. അറിഞ്ഞാല്‍ മിണ്ടരുത്.. മിണ്ടിയാല്‍ അത് ചെറ്റത്തരം... കൊന്നവനല്ല സാക്ഷി പറഞ്ഞവനാണ് കുറ്റവാളി....
ReplyDeleteഈ പോസ്റ്റിനുള്ള വിശദമായ മറുപടി വായിക്കാന്‍ താഴെ കൊടുത്ത ലിങ്ക് പിന്തുടരുക....
ReplyDeleteപിള്ളയുടെ ഫോണും, വള്ളിക്കുന്നിന്റെ പോസ്റ്റും ...
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടക്കുന്ന ബാലകൃഷ്ണപിള്ളയുടെ കാര്യമാണോ പറയുന്നത് ?
ReplyDeleteപാവപ്പെട്ട പിള്ളയെ എന്തിനിങ്ങനെ ക്രൂഷിക്കുന്നു ? പിള്ളമനസ്സില്‍ കള്ളമില്ല എന്ന് റിപ്പോര്‍ട്ടര്‍ ചാനലുകാരന് ഇനിയും മനസ്സിലായില്ലേ . പിന്നെ ഒളികാമറ വാര്‍ത്തകള്‍ കേള്‍ക്കുന്ന നമുക്കെങ്ങനെ ഇത് ചെറ്റത്തരമായി എന്ന് ചിന്തിച്ചു ചിന്തിച്ചു എന്റെ തല പുകയുന്നു ...
ReplyDeletepilla manassil kallamilla... paavam..
ReplyDeleteYou said it!
ReplyDeleteഅതെ അതെ...ജയില്‍ ശിക്ഷയാണത്രേ..ജയില്‍ ശിക്ഷ..റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്തത് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുന്നു എന്ന് തെളിയിക്കുകയാണ്.അതിന് ക്ലിപ്പിംഗ് കൊടുക്കാതെ വയ്യ..ജയില്‍ ശിക്ഷ എന്ന വ്യാജേന ആശുപത്രിയില്‍ പഞ്ച നക്ഷത്ര സുഖ ജീവിതം നയിക്കുന്ന ഇദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലുകാരനോട് മാത്രമല്ല സംസാരിക്കുന്നത്..സ്കൂളിലെ അധ്യാപകരോടും പാര്‍ട്ടിക്കാരോടും ഒക്കെ സംസാരിക്കുന്നതായി പറയുന്നുണ്ട്. പിള്ള ചെയ്യുന്നതും, പിള്ളക്ക് കൊടുത്തിരിക്കുന്ന ഈ സൌകര്യങ്ങളുമെല്ലാം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് മാത്രമേ സാമാന്യ ജനത്തിനു അറിയേണ്ടതുള്ളൂ.പിള്ള ആശുപത്രിയില്‍ കിടക്കുന്നത് നിയമം ലംഘിക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണെന്ന കാര്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നു.അക്കാര്യം മറച്ചു വയ്ക്കാനും പിള്ളയെ വെള്ള പൂശാനുമാണു ചിലരിവിടെ ശ്രമിക്കുന്നത്..
ReplyDeleteഇനി ഇതേ കാര്യം ഏതെങ്കിലും ഇടതു പക്ഷ നേതാവിന്റെ മച്ചുനനോ അമ്മാവനോ മറ്റോ ആയിരുന്നു ചെയ്തിരുന്നതെങ്കിലോ? ചാനല്‍ ചര്‍ച്ചകള്‍, വോട്ടെടുപ്പ്, എഡിറ്റോറിയലുകള്‍...ഹോ..എന്തായിരുന്നേനേ...!
>>>>>>ഇനി ഇതേ കാര്യം ഏതെങ്കിലും ഇടതു പക്ഷ നേതാവിന്റെ മച്ചുനനോ അമ്മാവനോ മറ്റോ ആയിരുന്നു ചെയ്തിരുന്നതെങ്കിലോ? ചാനല്‍ ചര്‍ച്ചകള്‍, വോട്ടെടുപ്പ്, എഡിറ്റോറിയലുകള്‍...ഹോ..എന്തായിരുന്നേനേ...!<<<
ReplyDeleteഅയ്യോ പാവങ്ങള്‍ ... :(
കണ്ണൂര്‍ ജയിലില്‍ കുപ്രസിദ്ധി കേട്ടതാണ് സി പി എം തടവുകാരെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്ക്. ഇവിടെ പരിശോധന നടത്താന്‍ പോലും സി പി എം തടവുകാര്‍ ഉദ്യോഗസ്ഥരെ അനുവദിക്കാറില്ല. മാസങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ജയിലില്‍ സര്‍വസന്നാഹങ്ങളോടും കൂടി നടന്ന റെയ്ഡില്‍ തടവുകാരില്‍ നിന്ന് പിടിച്ചെടുത്ത നൂറു കണക്കിന് മൊബൈല്‍ഫോണുകള്‍ ജയിലുദ്യോഗസ്ഥര്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ്. സി പി എം തടവുകാര്‍ക്ക് ജയിലില്‍ മൊബൈല്‍ ഫോണുപയോഗിക്കാം, ഇഷ്ടപ്പെട്ട ഭക്ഷണം പുറത്തു നിന്നുമെത്തിക്കാം, ഇഷ്ടമുള്ള ജോലി ചെയ്യാം- ഇതിനെല്ലാം സി പി എം നേതാക്കളുടെ പരിപൂര്‍ണ പിന്തുണയുണ്ട്. ജയിലില്‍ സി പി എമ്മുകാര്‍ക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്കെല്ലാം വേറൊരു നിയമം എന്ന സി പി എം നിലപാടിലെ പരിഹാസ്യതയാണ് ബാലകൃഷ്ണപിള്ള വിവാദത്തില്‍ മറനീക്കി പുറത്തു വരുന്നത്.
നന്നായി എഴുതി , ഇടക്ക് പോസ്റ്റുകള്‍ കാണാതായപ്പോള്‍ വിജാരിച്ചിരുന്നു ഉടനെ ഇത്തരം മേത്തരം സൃഷ്ടികള്‍ ഇനിയും ആ അനുഗ്രഹീത തൂലികയില്‍ നിന്നും ഉതിക്കും എന്ന് , താങ്കളുടെ പോരാട്ടം തുടരുക , കൂട്ടിനു എല്ലാരും ഉണ്ട് ഇത്തവണ. താങ്കളുടെ രാഷ്ട്രീയ നിലപാടിന് വിരുദ്ധമാണ് എങ്കില്‍ ഒരിക്കലും സത്യത്തിനും നീതിക്കും അനുകൂലമായി ശബ്ദിക്കരുത് , പിള്ള ചെയ്ത തെറ്റിനെ എതിര്കുന്നു അതിനെ പുറത്തു പറഞ്ഞ പത്ര ധര്‍മ്മത്തെ അതിനെക്കാളും വലിയ ശബ്ദത്തില്‍ എതിര്കുന്നു . ഇതിനെതിരില്‍ ശബ്ദിക്കുന്നവര്‍ മുഴുവന്‍ ഇടതു പക്ഷ രാഷ്ട്രീയക്കാരോ അതിന്റെ അനുഭാവികളോ ആണെന്ന് നിഗമനത്തില്‍ എത്തി പിള്ള സ്തുതി പാടകര്‍ക്ക് സമാധാനിക്കാം.
ReplyDeleteസമൂഹവും രാഷ്ട്രീയവും ജീര്ണ്ണിയ്ക്കുമ്പോള് അതു തടയേണ്ട മാധ്യമങ്ങള്‍ അതിലേറെ ജീര്ണ്ണിയ്ക്കുന്നുവെന്നതാണ് സമകാലിക പാഠം
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ ,
ReplyDeleteനിങ്ങളുടെ മനസിലെ രാഷ്ട്രീയമാണ് നിങ്ങള്‍ ഈ പോസ്റ്റില്‍ ധര്മികരോഷത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എത്തിക്സ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേയുല്ലോ ? രാഷ്ട്രീയക്കാര്‍ക്ക് ഇല്ലേ? പിള്ളയെ എന്തിനാണ് ജയിലില്‍ അടച്ചിരിക്കുന്നത്? നിങ്ങള്‍ എന്താ അതിനെ പറ്റി ഒന്നും പറയാത്തത് ? രാഷ്ട്രീയക്കാരെയും ഉധ്യോഗസ്തരെയും ഒട്ടും വിശ്വാസമില്ലാത്ത സാധാരണ ജനത്തിന് ഏക ആശ്രയം ഈ രാജ്യത്തെ നീതി സംവിധാനമാണ് , അതിന്റെ പരമോന്നത സ്ഥാപനമായ ബഹു സുപ്രീം കോടതിയാണ് കുറ്റക്കാരനെന്നു കണ്ടു പിള്ളയെ ശിക്ഷിച്ചത്. എന്നിട്ട് പിള്ള എത്ര നാള് ശിക്ഷ അനുഭവിച്ചു? എങ്ങനെയാണു അനുഭവിച്ചത്? നിങ്ങള്‍ക്കരിയില്ലല്ലോ .....പിന്നെ നിങ്ങള്‍ പറഞ്ഞത് പോലെ പിള്ളക്ക് എന്ത് മരകരോഗമാനുള്ളത് ? ജയിലിലെ മറ്റു തടവുകാര്‍ക്ക് എത്ര മാരകമായ അസുഖം വന്നാലും മെഡിക്കല്‍ കോളജില്‍ കൊണ്ട് പൊയ് സെല്‍ റൂമില്‍ പര്പ്പിക്കുകയാണ് പതിവ് . അത് തെറ്റിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക പ്രിവിലേജ് ഒന്നും ഇന്ത്യന്‍ ഭരണഖടന അനുവദിക്കുന്നില്ലല്ലോ?. രാഷ്ട്രീയക്കാര്‍ക്കും കാശുള്ളവര്‍ക്കും നിയമവ്യവസ്ഥയെ പോലും മറികടക്കാനവും എന്നുള്ള ചിന്ത സാധാരണ ജനങ്ങള്ക്കുണ്ടാവനെ ഈ സംഭവങ്ങള്‍ ഉപകരിക്കു. എത്രയോ കാലം കൊണ്ട് ജയില്‍ വകുപ്പ് തന്നെ ഗോവെര്ന്മേന്റിനോട് ആവശ്യപ്പെടുന്ന കാര്യമാണ് 70 വയസു കഴിഞ്ഞ തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം. അന്നൊന്നും ചെയ്യാതെ ഇപ്പൊ പിള്ളയെ വിട്ടയക്കാന്‍ വേണ്ടി മാത്രം നാണം കെട്ട രാഷ്ട്രീയം കളിച്ചു നിയമനിര്‍മാണം നടതനോരുങ്ങുന്നവര്ക്ക് കാലം ഒരിക്കലും മാപ്പ് നല്‍കില്ല. ജയിലില്‍ കിടക്കുന്ന ഒരു സാധാരണ തടവുകാരന് പരോള്‍ കിട്ടാന്‍ നിയമപരമായി ഒരുപാടു കടമ്പകള്‍ കടന്നു കിട്ടിയാല്‍ കിറി എനാ അവസ്ഥ നിലനില്‍ക്കെ യാതൊരു പാടും ഇല്ലാതെ പിള്ളക്ക് അനുവധിചിട്ടുള്ളതില് കൊടുത്താല്‍ പരോള്‍ നല്കുമ്പോള് നിയമത്തില്‍ വിശ്വസിക്കുന്ന പാവം ജനങ്ങള്‍ ആരായി . വെറും തടവുകാരനായ പിള്ള കിംസ് ആശുപത്രിയില്‍ exercise ചെയ്യുമ്പോള്‍ എഴുന്നേറ്റു നിന്നില്ല എന്നാ കാരണം പറഞ്ഞു അവിടെ ദുടിയിലുണ്ടായിരുന്ന പോലീസുകാരനെ മാറ്റുകയും ശകാരിക്കുകയും ചെയ്തത് എന്ത് എത്തിക്സിന്റെ ഭാഗമാണ് . നികേഷ് കുമാറിനെ ന്യായീകരിക്കുകയല്ല . മരിച്ചു പിള്ള ചെയ്ത തെറ്റിനെ ന്യായീകരിക്കരുത് എന്ന് അപേക്ഷിക്കുകയാണ് . ജയിലിനുള്ളില്‍ പോലും പ്രതികരിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിട്ടും ജീവിക്കാന്‍ വേണ്ടി മറഞ്ഞിരുന്നു മാത്രം പരിതപിക്കാനും പ്രതികരിക്കാനും വിധിച്ച അനേകം മലയാളികളില്‍ ഒരാള്‍
>>>>>>ഇനി ഇതേ കാര്യം ഏതെങ്കിലും ഇടതു പക്ഷ നേതാവിന്റെ മച്ചുനനോ അമ്മാവനോ മറ്റോ ആയിരുന്നു ചെയ്തിരുന്നതെങ്കിലോ? ചാനല്‍ ചര്‍ച്ചകള്‍, വോട്ടെടുപ്പ്, എഡിറ്റോറിയലുകള്‍...ഹോ..എന്തായിരുന്നേനേ...!<<<
ReplyDeleteഅയ്യോ പാവങ്ങള്‍ ... :(
കണ്ണൂര്‍ ജയിലില്‍ കുപ്രസിദ്ധി കേട്ടതാണ് സി പി എം തടവുകാരെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്ക്. ഇവിടെ പരിശോധന നടത്താന്‍ പോലും സി പി എം തടവുകാര്‍ ഉദ്യോഗസ്ഥരെ അനുവദിക്കാറില്ല. മാസങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ജയിലില്‍ സര്‍വസന്നാഹങ്ങളോടും കൂടി നടന്ന റെയ്ഡില്‍ തടവുകാരില്‍ നിന്ന് പിടിച്ചെടുത്ത നൂറു കണക്കിന് മൊബൈല്‍ഫോണുകള്‍ ജയിലുദ്യോഗസ്ഥര്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ്. സി പി എം തടവുകാര്‍ക്ക് ജയിലില്‍ മൊബൈല്‍ ഫോണുപയോഗിക്കാം, ഇഷ്ടപ്പെട്ട ഭക്ഷണം പുറത്തു നിന്നുമെത്തിക്കാം, ഇഷ്ടമുള്ള ജോലി ചെയ്യാം- ഇതിനെല്ലാം സി പി എം നേതാക്കളുടെ പരിപൂര്‍ണ പിന്തുണയുണ്ട്. ജയിലില്‍ സി പി എമ്മുകാര്‍ക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്കെല്ലാം വേറൊരു നിയമം എന്ന സി പി എം നിലപാടിലെ പരിഹാസ്യതയാണ് ബാലകൃഷ്ണപിള്ള വിവാദത്തില്‍ മറനീക്കി പുറത്തു വരുന്നത്.
മിസ്റ്റര്‍ ബഷീര്‍,
ReplyDeleteറിപ്പോര്‍ട്ടര്‍ ചാനല്‍ തീരെ റീച് കുറഞ്ഞ ചാനല്‍ ആണ് എന്ന് പറഞ്ഞാണ് താങ്കള്‍ ലേഖനം തുടങ്ങുന്നത്.
ഈ വാര്‍ത്ത പിന്നെ എങ്ങിനെ ഇത്ര വിവാദം ആയി? മുന്‍പ് മാണിയുടെ അഭിമുഖം , ഉമ്മന്ചാണ്ടിയുടെയ് അഭിമുഖം ഇറങ്ങിപ്പോക്ക് ഇതൊക്കെ എങ്ങിനെ നാട്ടുകാര്‍ അറിഞ്ഞു?
താങ്കള്ക് നികെഷിനെ ഇഷ്ടം ഇല്ല എന്ന് വച്ചു വായില്‍ തോന്നിയത് പറയരുത്.
well first of all not that much impressive post.. biased one....as a new channel, REPORTER really getting grip nowadays.better u check.ur arguing for such a corrupted leader is shameful man..to get admitted in a private hospital ICU is easy way out for creamy layer..y don't he go for gov hospital.so on basis of that we can't point out the intensity of disease...i strongly believe he has done wrong thing to society and that's can't be tolerated any cost...and big applause to reporter channel for their endeavor to unveil pilla's illegal secret deeds...
ReplyDeleteറിപ്പോര്‍ട്ടര്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ ബാലകൃഷ്ണ പിള്ള എന്ന വ്യക്തിയോട് ചെയ്തത് ചതിയാണ്.
ReplyDeleteഎന്നാല്‍...
അഴിമതി കേസില്‍ ജയിലില്‍ ആയ പിള്ള അനധികൃത സൌകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് അറിഞ്ഞിട്ടും അത് ജനങ്ങളെ അറിയിക്കാതിരുന്നെങ്കില് അത് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന ചതിയായേനെ!
ഏതാണ് വലിയ തെറ്റെന്നു മാധ്യമപ്രവര്ത്തകന് കൂടിയായ ബഷീര്‍ സാഹിബിനു അറിയാതിരിക്കില്ലല്ലോ...?
പിള്ളക്കും പരോളും ചികിത്സയും ഒക്കെ വേണം,
എന്നാലും സുപ്രീംകോടതി ശിക്ഷിച്ചത് അല്ലേ...
ഇടക്കൊക്കെ ഒന്ന് ജയിലിലും കിടക്കേണ്ടേ...? ;)
'കള്ളന്റെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കള്ളനെ കാലു പിടിച്ചു എഴുന്നേല്പിച്ച് കൊണ്ട് വന്ന്..."
കള്ളന് 39 വീടുകളില്‍ മോഷണം നടത്തിയ ശേഷം വന്നു തളര്‍ന്നു ഉറങ്ങുകയായിരുന്നു എന്ന് തോന്നുന്നു. ;)
http://www.madhyamam.com/news/122489/110930
വീ. എസ്. ബഹളം വെക്കുന്നത് വെറുതെയാണ്.
ഇനിയിപ്പോള്‍ അധ്യാപകനെ ആക്രമിച്ചതിന് പിന്നില്‍ പിള്ളയാനെങ്കില് തന്നെ അയാളുടെ സുഖ ചികിത്സയുടെ കാലാവധി കൂടുക എന്നല്ലാതെ അയാള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല.
you are absolutely right.......
ReplyDeleteമാധ്യമ ധാര്‍മികതയുടെ പേര് പറഞ്ഞു അങ്ങട്ടു പിള്ളയെ നല്ല പിള്ള ചമയിക്കേണ്ട ...
ReplyDeleteഎന്നെങ്കിലും ഏതെങ്കിലും തടവ് പുള്ളികള്‍ക്ക് ഇങ്ങനെ രാജകീയ തടവറ കണ്ടിട്ടുണ്ടോ ...??
ഒന്നര മാസത്തോളം പരോള്‍ ...അത് കഴിഞ്ഞപ്പോ സുഖ ചികില്‍സ .....!!!
ഇനി അതൊക്കെ പോകട്ടെ ...
ഞാന്‍ പറയുന്നത് പുറത്തു വിടരുത് എന്ന് പിള്ള പറഞ്ഞത് കട്ട് ചെയ്തു വേണമെങ്കില്‍ REPORTER നു വാര്‍ത്ത പുറത്തു വിടാമായിരുന്നു
ആ തരം താഴ്ന്ന നടപടി അവര്‍ ചെയ്തിരിന്നെന്കില് ഈ പറയുന്നവര്‍ക്ക്
ഒരു ധാര്‍മികതയും പറയാന്‍ പറ്റില്ലായിരുന്നു ...
യഥാര്‍ത് ധാര്‍മികത REPORTER കാണിച്ചതാണ് ...
ചാനലിന്റെ റേറ്റിംഗ് ഉയര്‍ത്താന്‍ നികേഷ് കുമാര്‍ ചെയ്ത പ്രവൃത്തി
ReplyDeleteഎന്തായാലും കടന്നു പോയി. ഇതിനെക്കാള്‍ ഭേദം മാമാപ്പണി ചെയ്യുന്നതായിരുന്നു.
മുന്‍പ് പിള്ള ഫോണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ മാത്രം ചാനലിലൂടെ
പറഞ്ഞാല്‍ മതിയായിരുന്നല്ലോ. അതിനു പകരം ഒരു എക്സ്ക്ലുസിവിനു വേണ്ടി
പിള്ളയെക്കൊണ്ട് സംസാരിപ്പിച്ച് അത് ചോര്‍ത്തിക്കൊടുത്തതു പെണ്ണ്
കൂട്ടികൊടുക്കുന്നതിനേക്കാള് മോശം പ്രവൃത്തിയായിപ്പോയി. സ്വന്തം അച്ചനും
ഒരു രാഷ്ട്രീയ നേതാവാണെന്ന കാര്യം നികേഷ് ഒരു നിമിഷം മറന്നു പോയി.
പിന്നെ വിയെസ്സിന്റെ കാര്യം, അത് പറഞ്ഞാല്‍ ചിരിച്ചു ചിരിച്ചു മണ്ണ്
കപ്പും. കിളിരൂര്‍, കവിയൂര്‍ അങ്ങിനെ എന്തൊക്കെയോ ഊര് , അവിടങ്ങളിലെ
പ്രതികളെയെല്ലാം കൈയാമം വെച്ച് നടത്തിച്ചതിനു സി ഐ എ അവാര്‍ഡ് കൊടുത്തു
ആദരിച്ച മനുഷ്യനല്ലേ. ഇതിന്റെ നാലിലൊന്ന് മിടുക്കുണ്ടായിരുന്നെങ്കില്‍ ആ
പ്രതികളെയൊക്കെ എന്നെ പിടിക്കാമായിരുന്നു. കുറ്റവും ശിക്ഷയും എല്ലാം
അദ്ദേഹം തന്നെ വിധിച്ചു. അധികാരം പോയതിന്റെ ചൊരുക്ക് ഇതുവരെ
മാറിയിട്ടില്ലെന്ന് വേണം കരുതാന്‍.
"റിപ്പോര്ടര്" ചാനല്‍ നിലവില്‍ വരുമ്പോള്‍ ഒരു ആകാംക്ഷയും പ്രതീക്ഷയും ഒക്കെ ഉണ്ടായിരുന്നു. മീഡിയാ രംഗത്തെ യുവ തുര്‍ക്കികള്‍ എന്നു കരുതപ്പെടുന്ന ഒരു ടീം ഒന്നിച്ചു കൂടുമ്പോഴെങ്കിലും മീഡിയാ രംഗത്തെ പിമ്പിങ് ഒന്നു കുറയുമെന്നു കരുതി. റിപ്പോര്‍ട്ടര്‍ ഇപ്പോള്‍ ചെയ്തതിനേക്കാളും ഭേദം അവര്‍ക്ക് പെണ്ണ് കൂട്ടിക്കോടുപ്പ് തന്നെയാണ്. ബാലകൃഷ്ണപിള്ള ഒരു ഭീകര വാദിയൊന്നും അല്ല, മറിച്ചു കേരളത്തില്‍ ഒരു പാട് കാലം മന്ത്രി സ്ഥാനത്തിരുന്ന ഒരു ഉത്തരവാദിത്തപ്പെട്ട ജനനേതാവാണ്. ജയിലീലാണെങ്കിലും അദ്ദേഹം ഒരു രോഗി കൂടിയാണ്. വായില്‍ വെള്ളിക്കരന്ടിയുമായിത്തന്നെ ജനിച്ചു വീണ അദ്ദേഹം ഏതൊരു പൌരനേയും പോലെ തന്നെ ചികിത്സക്കും പരിഗണക്കും അര്‍ഹനാണു. ഇടമലയാര്‍ വിഷയത്തില്‍ അഴിമതി നടത്തി വേണ്ട, അദ്ദേഹത്തിന് കാശ് ഉണ്ടാക്കാന്‍ എന്ന് ആര്‍ക്കും അറിയാം. എന്നാലും രാഷ്ട്രീയ വിദ്വേശം വ്യക്തി വിദ്വേശത്തിലേക്ക് വഴി മാറിയപ്പോള്‍ ഉണ്ടായ ഒരു കൂട്ടം ഉപജാപങ്ങളുടെ അനന്തരഫലമാണ് പിള്ളയുടെ ജയില്‍വാസം. എന്നു വിചാരിച്ചു പിള്ളയെ കാലാകാലം ജയിലില്‍ തളച്ചിടാനോ, അതല്ലെങ്കില്‍ രാജന് പിള്ളയുടെ അനുഭവമോ ചിലരൊക്കെ കിനാവ് കാണുന്നുണ്ടെന്നു തോന്നുന്നു.
ReplyDeleteഈ വിഷയത്തില്‍ പിള്ള റിപ്പോര്‍ട്ടര്‍ ചാനലുകാരനെ അങ്ങോട്ട് വിളിച്ചത ല്ല. ആശുപത്രിയില്‍ കിടക്കുന്ന പിള്ളയുടെ സഹായിയുടെ ഫോണിലേക്ക് ചാനലുകാരന് അങ്ങോട്ട് വിളിച്ചു കാലു പിടിച്ചു പിള്ളക്ക് കൊടുപ്പിക്കുകയാണ് ഉണ്ടായത്. എന്നിട്ടു പിള്ളയുടെ ആവര്‍ത്തിച്ചുള്ള അപേക്ഷ ചെവി കൊള്ളാതെ അതൊരു വിവാദമാക്കി മാറ്റി ചാനലിന്റെ റേറ്റിങ് കൂട്ടാനുള്ള പല തന്തയ്ക്ക് പിറക്കാത്ത ശ്രമമാണിവിടേ നടന്നത്.
ഹഹഹഹ..... കൊള്ളാലോ ബഷീര്‍ വള്ളിക്കുന്ന് :) റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചെറ്റത്തരം കണ്ടുപിടിക്കാനിറങ്ങിയ ബഷീര്‍ വള്ളിക്കുന്നിന്റെ ചെറ്റത്തരമാണല്ലോ ഈ പോസ്റ്റിലൂടെ വെളിവായിരിക്കുന്നത് !! ജയില്‍ നിയമങ്ങളേയും, കോടതികളേയും, ജനങ്ങളേയും കബളിപ്പിച്ചുകൊണ്ട് കുറ്റവാളികളുടെ ഉടമസ്തതയിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഒരു ജയില്‍ പുള്ളിയായ മാടമ്പിക്ക് ജയില്‍ശിക്ഷക്കു പകരം പഞ്ചനക്ഷത്ര സുഖചികിത്സ നല്കുമ്പോള്, ആ സത്യം കണ്ടുപിടിച്ച് തെളിവുസഹിതം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടര്‍ ടിവിയെ ചെറ്റകളായി വിശേഷിപ്പിച്ച് സായൂജ്യമടയുക എന്നതൊക്കെ ചെറ്റത്തരത്തേക്കാള്‍ എത്രയോ നിന്ദ്യമായ മൂല്യച്ഛ്യുതിയാണല്ലോ ബഷീര്‍ വള്ളിക്കുന്നെ !!! ഒരു വയറ്റുപ്പിഴപ്പ് ജേണലിസത്തിന്റെ രൂക്ഷമായ നാറ്റം പിള്ളയെ കുളിപ്പിച്ച് ഡ്രസ്സ്ചെയ്യിപ്പിക്കുന്ന ഈ പോസ്റ്റില്‍ അനുഭവപ്പെടുന്നുണ്ട്.ചിത്രകാരന്റെ ആശംസകള്‍ !!!
ReplyDeleteമലയാളത്തില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച പല മഞ്ഞ പത്രങ്ങളുണ്ട്.. എന്നാല്‍ ദൃശ്യ മാധ്യമ രംഗത്ത് അത്തരത്തില്‍ പക്കാ മഞ്ഞ നിലവാരത്തിലേക്ക് ചാനലുകള്‍ പോയതു കണ്ടിട്ടില്ല. എന്നാല്‍ സമീപകാലത്ത് ആരംഭിക്കുകയും നിലനില്പ്പിനായ് പോരാടുകയും ചെയ്യുന്ന ഒരു ചാനല്‍ ഈ ഒഴിവ് നികത്തും എന്നാണ് തോന്നുന്നത്...
ReplyDeleteജയിലില്‍ (ആശുപത്രിയിലായാലും ശിക്ഷക്കിടയില്‍) ഫോണ്‍ ഉപയോഗിച്ചത് ശരിയാണൊ? അല്ലേയല്ല. അത് പിള്ളയായതിനാല് വാര്‍ത്തയായി എന്നു മാത്രം. ഒരു ദിവസം ആയിരക്കണക്കിന്നളുകള് മരിക്കുന്നു. നൂറില്‍ താഴെ മാത്രം പത്രത്തില്‍ വരുന്നു. മന്ത്രിയോ വലിയ വ്യവസായിയോ പ്രമുഖകലാകാരനോ ഒക്കെയാണെങ്കില്‍ മുന്‍പേജില്‍ വരുന്നു. ചിലപ്പോള്‍ പൊതു ഒഴിവ്. അതുപോലെ കരുതിയാല്‍ മതി ജയിലില്‍ നിര്‍ബ്ബാധം നടക്കുന്ന ഈ ഫോണ്‍ പരിപാടി.
ReplyDeleteഇനി ചോദ്യം റിപ്പോര്ട്ടറ് ടീ.വി വാര്ത്തയാക്കിയതിനെക്കുറിച്ചാണ്. പേര് പറയില്ല എന്ന ഉറപ്പിന്മേല് സത്യം പറയുന്നതും പലരുടെയും മുഖം മറച്ചു കാണിക്കുന്നതും മാധ്യമങ്ങളില്‍ പതിവ് തെന്നയാണ്. ഇവിടെ കാലുപിടിച്ച് ഫോണില്‍ സംസാരിപ്പിച്ചു എന്ന് പറയുന്ന റ്റീ വീ റിപ്പോര്ട്ടറ് പ്രേരണാകുറ്റമാണ് ചെയതത്. അയാള്‍ക്കറിയില്ലേ ശിക്ഷക്കിടെ സംസാരിക്കരുതെന്ന്. എനി വാര്‍ത്ത ശേഖരിക്കലാണ് ഉദ്ദേശമെങ്കില്‍ റിപ്പോര്‍ട്ടിന്റെ സ്വഭാവം വേറെയാവുമായിരുന്നു. ജയിലില്‍ നിനും ആര്.ബാലക്റിഷ്ണപ്പിള്ള എന്ന ക്യാപ്ഷന്‍ കൊടുത്തതില്‍ തന്നെ മനസ്സിലാക്കാം ഒരു "വാര്‍ത്ത" സ്രിഷ്ടിക്കുന്നതിലപ്പുറം യാതൊരു ഉദ്ദേശവുമില്ലായിരുന്നു ഈ പുത്തന്‍ ചാനലിന്.
രാഷ്ട്രീയക്കാരുടെ മുന്നിൽ പഞ്ചപുച്ഛവുമടക്കി നിൽക്കുന്ന മാധ്യമപ്രവർത്തകരെ കണ്ട് ശീലിച്ചു പോയ നമുക്ക് ഇതു വലിയൊരു അത്ഭുതവാർത്തയായി തോന്നുന്നതിൽ ഒട്ടും അത്ഭുതമില്ല.
ReplyDelete“തന്ത്രപൂര്‍വ്വം കാലുപിടിച്ചു സംസാരിപ്പിക്കുകയും പിന്നെ സംസാരിച്ചത് വാര്‍ത്തയാക്കുകയും ചെയ്തത് ഏറ്റവും മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ് ”.
ReplyDeleteകാലുപിടിച്ചാലുടന് മൊബൈല്‍ഫോണില്‍ സംസാരിക്കാന്‍ തയറാവുമോ ഒരു തടവുകാരന്. അങ്ങനാണേല്‍ അയാളുടെ വീട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ ദിവസോം വിളിച്ച് കാലുപിടിച്ചു പറഞ്ഞിട്ട് ഫോണ്‍ വിളിചു സുഖവിവരം അന്വെഷിച്ചോണ്ടിരിക്കാമല്ലൊ. ഇതു ഒരു സാധാരണ തടവുകാരനെക്കൊണ്ട് സാധിക്കുമോ......?
“മാനഹാനിയും അപമാനവും സഹിച്ചു തടവില്‍ കഴിയുക എന്നതാണ് പിള്ള അനുഭവിക്കുന്ന (അനുഭവിക്കേണ്ട) ശിക്ഷ. അതയാള്‍ അനുഭവിക്കുന്നുണ്ട് ”.
എന്നു താങ്കള്‍ തീരുമാനിച്ചാല്‍ മതിയൊ? കോടതി വിധിയില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടൊ?
ഇങ്ങനെയാണെങ്കില്‍ ഞാന്‍ അപമാനം സഹിച്ചോളാമെന്നും പറഞ്ഞ് വീട്ടില്‍ പോയി കിടന്നാപോരെ എല്ലാര്ക്കും . എന്തിനാ വെറുതെ ജയിലൊക്കെ ഉണ്ടാക്കിയിട്ടേക്കുന്നെ.
പിന്നെ.. രോഗിയാണെങ്കില്‍ ചികിത്സ നല്‍കണം ശരിയാണ്. എത്ര സധാരണ തടവുകാര്‍ക്ക് ചികിത്സ കിട്ടുന്നുണ്ട്? ഏത്ര പേര്‍ക്കു അര്‍ഹതപ്പെട്ട അത്രയുമെങ്കിലും പരോളു കിട്ടുന്നുണ്ട്?
ആകെ മൊത്തത്തില്‍ ഒന്നാലോചിച്ചു നോക്കു മാഷെ .....
വള്ളികുന്നിന്റെ വള്ളി പോട്ടിയല്ലോ റബ്ബേ....
ReplyDeleteകോടതി ശിക്ഷിച്ച ഒരു ക്രിമിനലിനു വേണ്ടി കണ്ണീരോഴുക്കാന്‍ ക്രിമിനല്‍ ചിന്താഗതിയുള്ള എല്ലാവരും ഉണ്ടല്ലോ. ജയിലില്‍ അയക്കപ്പെട്ടവനു നിയമം നല്കുന്ന മനുഷ്യാവകാശങ്ങളില്ല. ജയിലേക്കയക്കുക എന്നു പറഞ്ഞാല്‍ മനുഷ്യാവകാശങ്ങള്‍ റദ്ദ് ചെയ്യുക എന്നാണര്‍ത്ഥം. മാനുഷിക പരിഗണന വച്ച് സര്‍ക്കാര്‍ നല്കിയ ഔദാര്യങ്ങളേ ഉള്ളു. ആ ഔദാര്യം ചട്ടലംഘനം നടത്താനുള്ള അനുമതി അല്ല.
ReplyDeleteആശുപത്രിയില്‍ ആയാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ചട്ട ലംഘനം തന്നെയാണ്. ചട്ട ലംഘനം നടത്തുന്നവരെ പൊതു സമുഹത്തിന്റെ മദ്ധ്യത്തില്‍ കൊണ്ടു വരിക എന്നത് മാദ്ധ്യമ ധര്‍മ്മമാണ്. ആ ധര്‍മ്മം പഠിക്കാന്‍ വള്ളിക്കുന്നനൊക്കെ ഇനിയും ഒരുപാട് ശ്രമിക്കേണ്ടി വരും. മാദ്ധ്യമ പ്രവര്ത്തകന് എന്ന ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു വച്ചതുകൊണ്ടായില്ല.
This post seems to be as artificial as the narrow vision of ethics,truth,justice ,society and such things touched up on here!
ReplyDeleteYou may never ask,for instance, why these powerful people with exceptional hatred to the victim which should not be suspects in causing to inflict an attack engaging a quotation gang? why should not that itself rather not become a ground to charge with non bailable offence like criminal conspiracy for murder,and why don't responsible party leaders yet make this demand ?
പിള്ളയെ അങ്ങോട്ട് വിളിച്ച മാധ്യമപ്രവര്‍ത്തകനും ചട്ടലംഘനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു
ReplyDeleteThis comment has been removed by the author.
ReplyDeleteബഷീറിന്റെ മനസിലിരുപ്പ് കൊള്ളാം ,വരുന്ന മിക്ക പോസ്റ്റും നികെഷിനു വിമര്‍ശിച്ചു !
ReplyDeleteപോസ്ടിടുമ്പോള്‍ സത്യസന്തധ പുലര്‍ത്തുക...
ചന്ദ്രികക്ക് നന്ദി പറയുമ്പോള്‍ അറിയാം ബഷീരെ മനസിലിരുപ്പ് !
കടടിച്ചു വെടിവേക്കരുത്!
വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ ഒരു വള്ളി നിക്കറും.. അതിനെ അനുമോദിക്കാന്‍ കുറെ അഞ്ചര തെണ്ടികളും
ReplyDelete>>>പിള്ളയെ അങ്ങോട്ട് വിളിച്ച മാധ്യമപ്രവര്‍ത്തകനും ചട്ടലംഘനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു<<<
ReplyDeleteപിള്ള വിളിച്ച മുഖ്യമന്ത്രിക്ക് ഇനി അതല്ലേ പറയാന്‍ പറ്റൂ. ഇനി മിഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ കൂടി പുറത്തു വരണം. അപ്പോള്‍ പിള്ള എന്ന ജയില്‍ പുള്ളി ഭരണ കാര്യങ്ങളില്‍ കൂടി ഇടപെട്ടു എന്നും കൂടി മനസിലാകും. കേസായി ഈ പ്രശ്നം കോടതിയില്‍ വന്നാല്‍ ഇതൊക്കെ പുറത്തു വരും.
മാദ്ധ്യമ പ്രവര്‍ത്തകനു വിളിക്കാന്‍ പാടില്ല എന്ന ഒരു ചട്ടം ഈ നാട്ടിലില്ല. ജയില്‍ പുള്ളി സ്വന്തം മൊബൈല്‍ ഫോണ്‍ കൊണ്ടു നടക്കുന്നു. അതില്‍ നിന്നും ദിവസം 40 ടെലഫോണ്‍ കോളുകള്‍ നടത്തുന്നു. അതാണിതിലെ ചട്ട ലംഘനം.
മാദ്ധ്യമ പ്രവര്‍ത്തകനാണെന്നു പറഞ്ഞപ്പോള്‍ പിള്ളക്ക് ഫോണ്‍ കട്ട് ചെയ്യാമായിരുന്നു. വിളിച്ച ആള് റിപ്പോര്‍ട്ടര്‍ ചാനനില്‍ നിന്നാണെന്നു ല്പറഞ്ഞാണ്, സംസാരം ആരംഭിക്കുന്നത്. വ്യാജ പേരിലോ വ്യാജ ഐ ഡിയിലോ അല്ല പരിചയപ്പെടുത്തുനതും. അപ്പോള്‍ തന്നെ പിള്ളക്ക് നിയമ വ്യവസ്ഥ പറഞ്ഞ് നിറുത്താമായിരുന്നു. എങ്കില്‍ വെറും ചട്ട ലംഘനം എന്ന ചെറിയ വകുപ്പിലേ ഈ വിഷയം വരുമായിരുനുള്ളൂ. അതിനു പകരം മാദ്ധ്യമങ്ങളോട് പ്രസ്താവന നടത്തുകയായിരുന്നു പിള്ള. ഈ കേസിന്റെ എല്ലാ വിശദംശങ്ങളും പിള്ള പറയുന്നുണ്ട്. പോലീസ് അന്വേഷിച്ചതിന്റെയും മറ്റ് അദ്ധ്യാപകര്‍ മൊഴി കൊടുത്തതിന്റെയും ഒക്കെ വിശദംശങ്ങള്‍ ഒരു ജയില്‍ പുള്ളിക്ക് ലഭിച്ചിട്ടുണ്ട്. ജയില്‍ പുള്ളി തന്നെ അത് മദ്ധ്യമ പ്രവര്‍ത്തകനോട് വിളിച്ചു പറയുന്നു. അത് ചട്ട ലംഘനം മാത്രമല്ല നിയമ ലംഘനം കൂടിയാണ്.
വള്ളിക്കുന്നും സഹ ഗായകരും പാടി നടന്നലൊന്നും ഇതിലെ നിയമ വശത്തിന്റെ ഗൌരവം മാഞ്ഞു പോകില്ല.
Congratulation Mr. Razik and mr. chithravishesham
ReplyDeleteതെഹല്‍ക്ക ഒക്കെ ചെയ്യണമാതിരി സംഘപരിവാറുമായി ബന്ധപ്പെട്ടത് മാത്രം എന്തു രീതിയിലും ഓപ്പറേറ്റ് ചെയ്തെടുക്കുക അതാണ് ( ശരിയായ സ്റ്റിങ്ങ് ഓപ്പറേഷന്) മാന്യമായ മാധ്യമപ്രവര്‍ത്തനം എന്നാണോ പറയുന്നത്? (ശരിയാണ് തെഹല്‍ക്ക് ചെയ്യുന്നത് സംഘപരിവാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്ലേ കൂടുതല്‍, കോണ്‍ഗ്രസ്സ്, കേരള കോണ്‍ഗ്രസ്സ് തുടങ്ങിയ്വയെ തൊടാറില്ലല്ലോ. അപ്പോള്‍ അത് മാന്യമാകാനേ തരമുള്ളൂ.)
ReplyDelete2 ജി അഴിമതി പുറത്തുകൊണ്ടുവന്നത് മാധ്യമ പ്രവര്‍ത്തനത്തിലേ ഏറ്റവും വലിയ ചെറ്റത്തരം എന്ന് താങ്കള്‍ എന്തുകൊണ്ട് പറയുന്നില്ല വള്ളിക്കുന്നേ?
സ്റ്റിങ്ങ് ഓപ്പറേഷനു പല വഴികളും മാധ്യമപ്രവര്‍ത്തകര്‍ ചെയ്യാറുണ്ട് എന്നത് പുത്തരിയല്ല എന്ന് ബെര്‍ളിയും സമ്മതിക്കുന്നു.
കോഴിക്കടത്തിനു ചെക്ക് പോസ്റ്റില്‍ കൈക്കൂലിനല്‍കുന്നത് തെറ്റുചെയ്യാനുള്ള പ്രലോഭിപ്പിക്കലല്ലേ?
50 രൂപയുള്ള ഡോളറിന് 54 രൂപക്ക് വാങ്ങുന്നതും അത് ഒളിക്യാമറയില്‍ പകര്‍ത്തി കാണിക്കുന്നത് മാധ്യമ മാന്യതയാണോ?
വ്യാജകള്ള് കലക്കുന്നത് സ്വാധീനം/സൌഹൃദം/പണം അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച് പകര്‍ത്തി കാണിക്കുന്നത് തെറ്റല്ലേ?
ഇവിടെ വിഷയം പരമോന്നത നീതിപീഠത്തിനാല് ശിക്ഷിക്കപ്പെട്ടിട്ടും അധികാരത്തിന്റെ ബലത്തില്‍ സുഖചികിത്സയില്‍ ഇരിക്കുന്ന പിള്ളയുടെ സ്വര്യം റിപ്പോര്ട്ടറുകാരന് കെടുത്തി എന്നതു തന്നെ അല്ലേ. വള്ളിക്കുന്നിനു മനസ്സിലാക്കണമെങ്കില്‍ ജയിലില്‍ നേരാം വണ്ണം ചികിത്സ ലഭിക്കാതെ കിടക്കുന്നവരെ പറ്റിയൊന്ന് ചിന്തിച്ചാല്‍ അറിയാം എന്താണ് ചെറ്റത്തരം എന്ന്. മെഡിക്കല്‍ കോളേജുകള്‍ അടച്ചു പൂട്ടിയിട്ടൊന്നും ഇല്ലല്ലോ? രോഗം വന്ന എത്ര തടവുപുള്ളീകളെ ഫൈവ്സ്റ്റാര്‍ സൌകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കിടത്താറുണ്ട്? ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പിറ്റേന്ന് പിള്ള ആശുപത്രി വിടില്ലേ?
വള്ളിക്കുന്നേ ഇവിടെ വിഷയം പിള്ള മറ്റൊരു രഹസ്യം പുറാത്ത് വിട്ടത് പേരു വച്ച് പ്രസിദ്ധീകരിച്ചു എന്നതല്ലല്ലോ. വിഷയം പിള്ളയുടെ ഫോണ്‍ സംഭാഷമാണ്. അതായത് പിള്ള നടത്തുന്ന നിയമ/ചട്ട ലംഘനം. അപ്പോള്‍ പിന്നെ ഫോണ്‍ സംഭാഷണം നടത്തുന്ന ആളിന്റെ പേരു വെളിപ്പെടുത്താതെ (പിള്ളയുടെ ശബ്ദം നാട്ടുകാര്‍ക്ക് അറിയാവുന്നതുമാണ്) അഞ്ജാതന് എന്ന് വെക്കാന്‍ പറ്റുമോ?
പിള്ള പറഞ്ഞത് ഇതാണ്.
ReplyDeletehttp://www.youtube.com/watch?v=eGMZZNdpnbc
പ്രദീപ്: സാറെ സാറെ. നമസ്കാരം സാറെ. റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ്. പ്രദീപ്.
പിള്ള: ആ എന്താണ്?
സാറിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്കൂളില്‍ ഒരു സംഭാവം ഉണ്ടായി. സാറ്, അതറിഞ്ഞായിരുന്നോ. അദ്ധ്യാപകനെ മര്‍ദ്ദിച്ചത്.
ഉടമസ്ഥതയില്‍ ഉള്ള സ്കൂളില്‍ ഉണ്ടായിട്ടില്ല അവിടത്തെ ഒരദ്ധ്യാപകനു പ്രശ്നമുണ്ടായി എന്ന് പത്രത്തിലൊക്കെ കണ്ടു. അല്ലാതെ എനിക്ക് കോണ്ടാക്റ്റ് ഒന്നുമില്ലല്ലോ..
അതെ ആ.
എനിക്ക് അതേപ്പറ്റി. ഞാന്‍. സാറുമാര്. അവരോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ പര്ട്ടിക്കാരോട് പറഞ്ഞിട്ടുണ്ട്. അത് വളരെ വേഗം തെളിയിക്കാന്‍ പോലീസ് അതിശക്തമായ നടപടികള്‍, എന്റെ ഒന്നും റ്റി വി യിലൊന്നും കൊടുക്കരുത്.
ആ ആ
അങ്ങനെയാണെങ്കില്‍ എനിക്ക് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പിന്നെ പോലീസിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ അവിടത്തെ പാര്ട്ടിക്കാര് തീരുമാനിച്ചതായി പറഞ്ഞു. എനിക്ക് അത്രയേ അറിയത്തുള്ളു.
സാര്‍ സറാണ് ഇതിനു പിന്നിലുള്ളതെന്ന ആരോപണം ഇപ്പോള്‍ അവര്‍ ഉന്നയിച്ചിരിക്കുന്നത് ബന്ധുക്കളും
അല്ല ബന്ധുക്കള്‍ എനിക്ക് എതിരായിട്ടുള്ളവര്‍ അണല്ലോ. അവരാണല്ലോ യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകനു കൊടുക്കേണ്ട ജോലി അവ തട്ടിയെടുത്തതാണ്, അവിടത്തെ പ്രശ്നം.
ഇന്നീ പ്രതിപക്ഷ നേതാവു പറഞ്ഞത്, സാറും ഗണേഷ് കുമാര്‍ സാറും കൂടി ചേര്‍ന്ന ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ്,
അതവര് തെളിയിക്കട്ടെ. ഞാനിപ്പോള്‍ ജയിലാ. ആശുപത്രി എന്നു പറഞ്ഞാ ജയിലിനേക്കാള്‍ സ്റ്റ്രിക്റ്റാ ഇവിടെ. എന്തായാലും ഇത് തെളിയുമല്ലൊ. അപ്പോ പ്രതിപക്ഷ നേതാവു പറഞ്ഞത് ശരിയല്ലെന്ന് നിങ്ങള്‍ക്ക് തന്നെ പറയേണ്ടി വരും. അത്രയേ ഉള്ളു വേറെ കാര്യമൊന്നും ഇല്ല.
പ്രതിപക്ഷ നേതാവ് ശക്തമയിട്ടാണ്, ആരോപണമുന്നയിച്ചത്. ഗണേഷ് കുമാര്‍ രാജി വയ്ക്കണം എങ്കിലേ നിഷ്പക്ഷ അന്വേഷണം.
ഏതായലും ഒരു കാര്യമുണ്ടല്ലൊ. അയാളെ ആശുപത്രിയില്‍ കൊണ്ടു വന്ന് അഡ്മിറ്റ് ചെയ്യുന്നതു വരെ ഒരു 8 മണിക്കൂര്‍ സമയം അയാള്‍ക്ക്, ഒരു ബോധക്കേടുമില്ലായിരുന്നു. ഒരു കുഴപ്പവുമില്ലായിരുന്നു എന്നാണു ഞാന്‍ മനസിലാക്കുന്നത്. കാരണം അദ്ധ്യപകര്‍ തന്നെയാണ് കൊണ്ടു വന്ന് അഡ്മിറ്റ് ചെയ്തെ. സ്കൂളിലെ അവര്‍ പറയുന്നത് പല പ്രാവശ്യം ചോദിച്ചിട്ടും,ആദ്യം ആക്സിഡന്റ് ആണെന്ന് പറഞ്ഞു എന്നാണ്. പോലീസും ഉണ്ടായിരുന്നു.അത് കഴിഞ്ഞ് പിനെഒപ്പറയാം പിന്നെപ്പറയാം എന്നു പറഞ്ഞിട്ട് അവസാനം വരെ ഒന്നും പറഞ്ഞില്ലെന്നാണു പറയുന്നത്. അത്രയൊക്കെ സ്കൂളീന്ന് വിവരം കിട്ടി എന്നു പറയുവാ. അവര്‍ ആരാണ്ട് കാണാന്‍ വന്നവര്‍ ആശുപത്രിയില്‍ അയാളെ കാണാന്‍ വന്നപ്പോള്‍ സാറന്മാര് ആരാണ്ട് ഇവിടെയും വന്നാരുന്നു. കൊണ്ടുപോയ സാറു തന്നെ പറയുന്നത്, അയാള്‍ അവിടത്തെ സ്റ്റാഫ് സെക്രട്ടറിയാ. അയാള്‍ പറയുന്നത് പല പ്രാവശ്യം ചോദിച്ചിട്ടും പിന്നെപ്പറയാം പിന്നെപ്പറയാം, ആദ്യം പറഞ്ഞത് ആക്സിഡന്റാണെന്നു പറഞ്ഞു. പോലീസുകാരുമുണ്ട്. അവരോടും അങ്ങനാ പറഞ്ഞേക്കുന്നെ. വരട്ടെ അച്യുതാനന്ദന് തെളിയിക്കട്ടെ.
പക്ഷെ പോലീസുകാര്‍ പറയുന്നത് ആ മൊഴി എടുക്കാന്‍ പറ്റിയില്ല എന്നാണു സാറെ. മൊഴിയെടുക്കാന്‍ ഇതു വരെആയിട്ടില എന്നാ.
അത് അന്ന്. ഇവിടെ വന്ന് എടുക്കാന്‍ ആയില്ല എന്നായിരിക്കുംപറഞ്ഞെ. അന്നു വന്നപ്പോ പോലീസുകാര്‍ ഉള്ളവരോട് ഇതു തന്നെയാ പറഞ്ഞേ.എന്നാണു ഞാന്‍ മനസിലാക്കുന്ന്നെ. സാറാ പറഞ്ഞെ എന്നോട്. വിവേകാനനദന് എന്നു പറഞ്ഞ സാറ്. അയളാന്നു പറഞ്ഞെ പിന്നീട് പല പ്രാവശ്യം ചോദിച്ചും,അയാള്‍ പിന്നെപ്പറയാം, ആദ്യം ആക്സിഡന്റാണെനു പറഞ്ഞു. ആക്സിഡന്റ് അകില്ലെന്ന് തര്‍ക്കിച്ചപ്പോള്‍ പിന്നെ പിന്നെ പറയാമെന്നു പറഞ്ഞു. ഇവിടെ അഡ്മിറ്റ് ചെയ്യും വരെ കുഴപ്പമൊനുമില്ലായിരുന്നു. പോലീസ് മൊഴിയെടുത്തോ എന്നറിയില്ല. ഞാന്‍ ഇതിന്റെ പുറകെ ഇല്ലല്ലൊ. എനിക്ക് അറിയാന്‍ മര്ഗ്ഗമൊന്നു ഇല്ലല്ലോ.
ഞാന്‍ ജയില്‍ ശിക്ഷ അനുഭവിക്കയാണ്. അപ്പം എനിക്കതൊന്നും പാടില്ല.പത്രസമ്മേളനം പത്ര പ്രസ്താവന റ്റിവി ഒന്നും എനിക്ക് പറ്റില്ലല്ലൊ. ദയവായി എന്നെ ഉപദ്രവിക്കല്ലെ. ഞാനി സൂക്കേടൊന്ന് ചികിത്സിച്ച് ഭേദമക്കിക്കോട്ടേ. എന്നേപ്പറ്റി ഒന്നും പറയല്ലെ. ഞാന്‍ പറഞ്ഞതായിട്ടോ എടുത്തതായിട്ടോ ഒന്നും പറയരുത്. ഞാന്‍ ഒരഭിപ്രായവും നിങ്ങളോട് പറഞ്ഞിട്ടില്ല. ഒട്ടു പറയുന്നുമില്ല.
"""കൊച്ചു കേരളത്തില്‍ മാത്രം പത്തോളം ന്യൂസ് ചാനല്‍ എന്ന് ഒരിക്കല്‍ ഞങ്ങളുടെ ബോസിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു അതിനു മാത്രം എന്ത് വാര്‍ത്തയാണ് കേരളയില്‍ ഉള്ളത് എന്ന് """"
ReplyDeleteസൌദി അറേബ്യയിലായിരിക്കും ജോലി. അല്ലേ.
ബഷീറിക്ക നിങ്ങള്‍ വലിയ അപരാധം ആണ് ചെയ്തത്.... പിള്ളയെ ആല്ല പിണറായി മുതലാളിയെ ഇങ്ങനെ പിടിക്കുമ്പോ വേണമായിരിന്നു ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍... അപ്പൊ ഈ കുറ്റം പറഞ്ഞവന് ഒകെ സ്തുതിഗീതം പാടിയേനെ... ബെര്‍ളി ഈ വിഷയത്തില്‍ ഇട്ട പോസ്റ്റിനു പ്രകോപിതന്‍ ആയി ഒരു വിശദീകരണ പോസ്റ്റ് ഇട്ടതു കണ്ടല്ലോ.... ഇക്കക്കും അങ്ങനെ വല്ലോ പ്ലാനും ഉണ്ടോ??
ReplyDeleteഓഫ് : ഞാനും ഈ വിഷയത്തില്‍ ഒരു പോസ്റ്റ് ഇട്ടിരിന്നു... നിങ്ങളെ പോലെ പ്രസിദ്ധന്‍ അല്ലാത്തതുകൊണ്ട് രക്ഷപെട്ടു...
ബഷീര്‍ക്ക..
ReplyDeleteബഹുമാനത്തോടെ പറയട്ടെ.. നിഭാഗ്യകരമായ പോസ്റ്റ്..
ബഷീര്‍ക്ക പറയുന്നു. പിള്ള പറഞ്ഞതായി..
*എന്നെ ഉപദ്രവിക്കരുത്, ഞാന്‍ ക്ഷീണിതനാണ് ചികിത്സയില്‍ ആണ്, എന്റെ രോഗമൊന്നു മാറിക്കോട്ടെ. ഞാന്‍ നിങ്ങളുമായി സംസാരിച്ചതായി വാര്‍ത്ത കൊടുക്കരുത്*
ഇത് ഒരു കുറ്റവാളിയുടെ കുറ്റം പുരതുവരാതിരിക്കാനുള്ള അഭ്യര്തനയില് കവിഞ്ഞു എന്ത് പ്രാധാന്യമാനുള്ളത്?
ഒരു മാധ്യമത്തിനു ആരോടാണ് കംമിട്മെന്ടു വേണ്ടത് ?
സ്വന്തം കസ്ട്ടമെഴ്സ്നോടോ അതോ ജനങ്ങലോടോ?
ഇവിടെ പിള്ള ഒരു കുറ്റം ചെയ്തു തടവില്‍ കിടക്കുന്ന വ്യക്തിയാണ്.
അദ്ദേഹത്തിന്റെ ഫോണിലേക്ക് നിരന്തരം ഫോണ വരുന്നു എന്നും, അദ്ദേഹം ചട്ടം ലംഘിച്ചു ഫോണ ചെയ്യുന്നു എന്ന്, അധികാര ദൃവിനിയോഗം നടത്തുന്നു എന്നും വിവര, ലഭിക്കുന്നു.
അത് കണ്ടു പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നാ നിലക്ക് ചാനല്‍ അവരുടെതായ വഴികള്‍ ഉപയോഗിക്കുന്നു..
അത് മനസ്സിലാകിയ പിള്ള എന്നാ തടവുകാരന് ഇത് പുറത്തു വിടരുതെന്ന് പറയുന്നു..
ഇവിടെ ചാനല്‍ ആര് പറയുന്നത് കേള്‍ക്കണം..
പിള്ള എന്നാ കുറ്റവാളിയുടെ മറ്റൊരു കുറ്റകൃത്യം മറച്ചു വെക്കണോ?
അതോ അധികാരം ദുര്‍വിനിയോഗം ചെയ്തു കൊണ്ട് പിള്ള ഫോണ ചെയ്യുന്നു എന്നാ സത്യം ജനങ്ങളെ അറിയിക്കണോ?
റിപ്പോര്‍ട്ടര്‍ ചാനല്‍ ഇതില്‍ രണ്ടാമത്തെ വഴി തെരഞ്ഞെട്ത്..
ഇതല്ല പത്രപ്രവര്‍ത്തനം എങ്കില്‍ മാധ്യമങ്ങള്‍ക്ക് ആരുടെ താല്പര്യമാണ് സംരക്ഷിക്കേണ്ടത്?
story update പാരക്കേസിന്റെ ക്ലൈമാക്സ് എപ്പടി സാര്‍?
ReplyDeleteസ്വബോധം പണയം വച്ചിട്ടില്ലാത്ത ആര്‍ക്കും മനസിലാകും അച്ചു മാമ യുടെ അങ്കലാപ്പ്... പൊന്നോമന (മുടിയനായ) പുത്രനെതിരെ കോടതി പരാമര്‍ശം വന്നതുകൊണ്ട് ജനശ്രദ്ധ തിരിക്കാന്‍ എന്തെങ്കിലും വേണമല്ലോ... അതിനു കൂട്ട് നില്ക്കാന് മലയാളത്തിന്റെ പുതിയ 'തേവിടിസ്സി' ചാനലും (Reportar ).... #$%^
ReplyDeletebalakrishnante maraka asukhamenthnau roga chikilsa kodukkunna kodathi vidhi vavasthayude vijayamanathre 9 kollam madaniye veruthe jayililit swantham ummumma marichappol polum parol kodukkatha kodathiyanu nammude naatilethu adheathinte maraka asukhangalkkulla chikilsa aaru kodukkum
ReplyDeleteoru kallanod enth maryadha.....adhehamennalathe onnum vilikunilla..vilicholuuu....pakshe thankalude irattathap nayam sheriyalla....oru thettum cheyyathe akaranamaayii peedipikapedunna abdul nasser maidaniye kurich thankal ezhuthiya abhasam niranja oru postil ee maryadhakandillallo
ReplyDeleteജനങ്ങളെ പറ്റിച്ച് 'കടിന' ശിക്ഷ പഞ്ചനക്ഷത്ര ഹോസ്പിറ്റലില്‍ എല്ലാവരെയും (ചാനല്‍ റിപ്പോര്ട്ടറ് വിളിച്ചത് മാത്രമല്ല) ഫോണ്‍ ചെയ്ത് 'അനുഭവിക്കുന്ന' 'മാരകരോഗിയായ' വയോവ്യദ്ദനോട് യു ഡി എഫുകാരനായിപോയി എന്നതുകൊണ്ട് മാത്രം ഒരാള്‍ക്ക് ഇത്രയും സ്നേഹം തോന്നുമോ?! ഈ ചാനലുകാരണ്റ്റെ ഫോണ്‍ വിളി കാരണം ബാലക്രിഷ്ണപിള്ള ജയിലിലാണെന്ന് തെറ്റിദ്ദരി(പ്പി)ച്ച എന്നെ പോലുള്ളവര്‍ക്ക് പുള്ളി എവിടെയാണെന്നും ജയില്‍ ശിക്ഷ അനുഭവിക്കാത്തവര്‍ ചെയ്യുന്നതെന്തൊക്കെയോ അതെല്ലാം ചെയ്യുന്നുണ്ടെന്നും മനസ്സിലാക്കാനായി. ഇനി കേരളീയ 'പൊതുമണ്ഡല'ക്കാരോട് ഒരു ചോദ്യം "ബാല ക്രിഷ്ണപിള്ള അനുഭവിക്കുന്ന ഈ 'സുഖ ശിക്ഷ' മഅദനിക്കായിരുന്നെങ്കില് (അങ്ങിനെ സംഭവിക്കില്ല) എന്തായിരിക്കും ഇവിടത്തെ പുകില്?"
ReplyDeleteഈ കുറിപ്പിന്റെ തലക്കെട്ട് തന്നെ ശരിയായില്ല, എത്ര മാന്യ മായ ഭാഷയില്‍ പറഞ്ഞാലും "ചെറ്റത്തരം" മാന്യമാവുമോ ? ബാലകൃഷന് പിള്ളയെ ഹരിച്ചരിച്ചന്ദ്രനും , റിപ്പോര്‍ട്ടര്‍ ചാനലിനെ കൊച്ചുണ്ണിയുമാക്കിയുള്ള ഈ കുറിപ്പ് ചന്ദ്രികയ്ക്ക് ഇഷ്ട്ടപ്പെടും!!!
ReplyDeleteആരാണ് ബാലാ കൃഷ്ണ പിള്ള? വര്‍ഷങ്ങളോളം നീണ്ട നിയമ യുദ്ധത്തിനു ശേഷം അഴിമതി കേസ്സില്‍ ഇന്ത്യയുടെ പരമോന്നത നീതി പീഠം കുറ്റകാരനെന്നു കണ്ടെത്തി ജയിലിലയച്ച വെക്തി ഒരു എം. ല്‍. എ. യുടെ "പേശി" ബലത്തില്‍ അവിഹിതമായി സര്‍കാരിനെ സ്വാദീനിച്ചു "പഞ്ച നക്ഷത്ര ഹോസ്പിറ്റലില്‍" ചികിത്സാ സൗകര്യം. പാവപ്പെട്ടവനൊരു നിയമം പണവും സ്വാദീനവും ഉള്ളവന് മറ്റൊരു നിയമമെന്ന തോന്നല്‍ സാദാരണ ക്കാര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഈ സംഭവം ഇടയായി എന്നത് വളരെമോശമായ ഒരു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്.
അധ്യാപകാന് ആക്രമിക്കപ്പെട്ട ദിവസം പിള്ള നാല്പതോളം പ്രാവശ്യം ഫോണില്‍ വില്ച്ചു !!! അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളെ പലവട്ടം വിളിച്ചു !!! ഖനെഷിന്റെ പ്രൈവറ്റ് സെക്രട്ടിമാരെ വിളിച്ചു !!! ഉമ്മെന്ച്ചണ്ടിയെയും വിളിച്ചു എന്നും പറയപ്പെടുന്നു !!! റിപ്പോര്‍ട്ടര്‍ ചാനലിന്റെ തന്ത്ര പരമായ ഇടപെടലല്ലേ ഈ വിവരങ്ങളൊക്കെ പുറംലോകം അറിയാന്‍ ഇടവരുത്തിയത് അവരെ അഭിനന്ടിചില്ലെങ്കിലും ചെറ്റകള് എന്ന് വിളിക്കാതിരിക്കാമായിരുന്നു. ഫോണ്‍ ചെയ്യുന്നത് തെറ്റാണെന്ന് പിള്ളയ്ക്ക് അറിയാമായിരുന്നിട്ടും, കക്ഷത്തില്‍ ഇരിക്കുന്നത് വീഴാനും പാടില്ല ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം മെന്ന പിള്ളയുടെ
വക്ര ബുദ്ധിക്കു കിട്ടിയ തിരിച്ചടിയാനിതെന്നു കരുതുക.
കോണ്‍ഗ്രസ്സുകാരും കോണകം താങ്ങികളായ ചിലരും പറയുന്നത് കേട്ടാല്‍ തോന്നും 80 വയസ്സായതോണ്ട് അങ്ങേരെ വെറുതെ വിടണം എന്ന്. 25-30 കൊല്ലം കേസ് നീളാതെ നേരത്തെ സംഗതിയങ്ങ് അവസാനിപ്പിച്ചിരുന്നേല്‍ ഇപ്പോള്‍ ഈ വയസ്സുകാലത്ത് പ്രശ്നം ഉണ്ടാകുമായിരുന്നോ? മുട്ടിനു മുട്ടിനു പറയുന്നു നിയമംനിയമത്തിന്റെ വഴിക്ക് പോകുന്നു എന്ന്. വഴിക്ക് പിള്ളയെ കാണുമ്പോള്‍ നിയമം വഴിമാറുന്നുണ്ടോ എന്നൊരു സംശയം. ആ സംശയം ബലപ്പെട്ടപ്പോള്‍ ആയിരിക്കും റിപ്പോര്‍ട്ടര്‍ പണിപറ്റിച്ചത്. എന്തായാലും റിപ്പോര്‍ട്ടര്‍ ചാനലിനു അഭിവാദ്യങ്ങള്‍. ചെറ്റകളുടെ കുത്തുവാക്കുകള്‍ക്ക് ആ ചങ്കൂറ്റത്തെ ചെറുതാക്കുവാന്‍ ആകില്ല.
ReplyDeleteവര്‍ത്താനം കേട്ടാല്‍ തോന്നും ആ ചാനലുകാരന് പിള്ളയെ പിടിച്ച് ബലമായി വര്‍ത്താനം പറയിച്ചതാണെന്ന്. ഇവിടെ ഏറ്റവും വലിയ തമാശ ജയിലില്‍ കിടക്കാതെ ആശുപത്രിയില്‍ കിടക്കുകയും അവിടെ നിന്നും ഫോണില്‍ സംസാരിക്കുയും ചെയ്തതിനേക്കാള്‍ വലിയ പാതകം ആണത്രെ അത് പുറത്തു കൊണ്ടുവന്നത്. വള്ളിക്കുന്നന് പറഞ്ഞുവരുന്നത് പിള്ള ആദ്യമായി സംസാരിച്ചത് ഈ റിപ്പോര്ട്ടറോടാണെന്നാണോ?
കോഴിക്കോട് മുക്കത്തെ പാവങ്ങള്‍ ചാരായം വാറ്റുന്നതും വിക്കണതും ഏഷ്യാനെറ്റ് ദാണ്ടെ കാണിക്കുന്നു. കുടിക്കാനെന്ന വ്യാജേന പോയി അവരെ പറ്റിച്ച് അതൊക്കെ ക്യാമറയില്‍ പകര്‍ത്തി. അത് ന്യൂസില്‍ കാണിച്ചു. അതോടെ വാറ്റുകാര്‍ക്ക് വീടു വിടേണ്ടി വന്നു. മാധ്യമപ്രവര്‍ത്തനത്തിലെ ചെറ്റത്തരം/ വിശ്വാസവഞ്ചനയല്ലെ ഇത് എന്നൊന്നും ചോദിക്കാന്‍ ille?.
ReplyDeleteഎന്തേ “ഫൈവ്സ്റ്റാര്‍ സ്കര്യങ്ങലോടെ സ്വകാര്യ ഹോസ്പിറ്റലില്‍ “കഠിന തടവനുഭവിക്കുന്ന” മാന്യന്റെ ഫോണ്‍വിളിയെ വെളിച്ചത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ക്കെതിരെ തുമ്പി തുള്ളിയ വള്ളിക്കുന്നനു തുള്ളാന്‍ മുട്ടണില്ല്ലേ?
പിള്ളവേറെ പാവങ്ങള്‍ വേറേ അല്ലേ? മാധ്യമങ്ങളുടെ “ചെറ്റത്തരം“ കാരണം വാറ്റുകാരികള് മാത്രമല്ല വെള്ളംടിക്കാന് വരുന്ന പാവങ്ങളും ഇപ്പോള്‍ ഗതികേടില്ലായി. ബീവറേജ്-ബാര്‍ ലോബിയുടെ “ചട്ടുക”മ്ായ റൂപ്പര്‍ട്ടിന്റെ കരങ്ങള്‍ കോഴിക്കോട്ടേക്ക് ചെന്നതാണോ?
Using mobile phone by a prisoner is a punishable offence. Everybody knows that most of the political prisoners (especially, prisoners of Kannur Jail) are being used mobile phones. Being a senior politician of UDF, Pillai has been targeted little bit cruelly. Reporter has also committed punishable offence. Both of them (Pillai and Reporter) should be punished according to the provisions laid down in our law.
ReplyDeleteSreekumar, New Delhi
അച്ചു മാമയുടെ ഒന്നിനും കൊള്ളാത്ത മകന് എന്ത് യോഗ്യത ആണ് ഉള്ളത് IHRD യുടെ ജോയിന്റ് ഡയറക്ടര്‍ ആകാന്‍? ഇങ്ങനെ ഉള്ള പോഴന്മാരെ ചുമക്കേണ്ടി വരുന്നത് കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുത്തഴിഞ്ഞു പോയത്. ഇത്രയും അഭ്യസ്ത വിദ്യര് ഉള്ള ഈ നാട്ടില്‍ എന്തുകൊണ്ടാണ് ഇത്തരം ജാരസന്തതികള്‍ പുറം വാതിലില്‍ കൂടി നിയമിക്കപ്പെടുന്നത്? ഇതിന്റെ ഉള്ളുകള്ളികള്‍ വെളിച്ചത് കൊണ്ടുവരാന്‍ എന്താണ് നികേഷിന്റെ ചാനലിനു ധര്യം ഇല്ലാത്തതു?
ReplyDeleteഎന്തൊക്കെ പറഞ്ഞാലും ഈ നാട്ടിലെ നിഷ്പഷരായ ജനങള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ടര്‍ എന്നത് ഇതുവരെ വെറും ഒരു മഞ്ഞ ചാനല്‍ മാത്രം. കമ്മുനിസ്റ്റ് മുതലാളി മാരുനെ മുന്നില്‍ മുട്ടിടിക്കുന്ന നെറികെട്ട മാധമ അഭിസാരിക... ഫു.....
ഉള്ളത് പറഞ്ഞാല്‍ കഞ്ഞി ഇല്ല എന്നൊരു ചൊല്ലുണ്ട്.. നികേഷ് ,വേണു തുടങ്ങിയവര്‍ ഉദേശികുന്നത് അച്ചുതാനന്തന് ശൈലിയിലുള്ള ഒരു കൈയടി... മഹാമാന്സ്കരാണെന്ന് വരുത്തി തീര്കുക... ബഷീറ്ന്റെ അഭിപ്രായത്തിന് പൂര്‍ണമായും പിന്താങ്ങുന്നു... എല്ലാ പുറത്തുകൊണ്ടുവരണം..പക്ഷേ ഒരു കണ്ണിലൂടെയോ,ഒരേഒരു ഉദേശത്തിലൂടെയോ ആവുമ്പോള്‍ അതിന്റെ ആത്മാര്‍ഥത ചോദ്യം ചെയപ്പെടും...
ReplyDeleteaanakkaryathinidakkano chenakkaryam ennu chodichekkam ennalum parayukayaanu. thankal upayogikkunna bhashaude kaaryathil kurachu kude shradha pularthunnathu nannavum. chetta, chettatharam ennee vaakkukalude ulbhavam enganeyaanennullathum, athinu pinnilulla aadya, keezhaala virrudha manassine kurichu thaankalkku ariyumaayirikkumennum anumanikkunnu. thaankal chodikkukayundayi, ithallenkil pinne verenthaanu chettatharamennu. enthanu chettatharamennu thankal vishadheekarikkukayaayirunnenkil nannayirunnu. chandrika ee post athe padi pun prasidheekarichenkil, aa pathrathe kurich enikkonnum parayaanilla
ReplyDeleteകേരള ജനതയോടും നിയമ വ്യവസ്ഥിതിയോടും ചെറ്റത്തരം കാണിച്ച പിള്ളയുടെ ചെറ്റത്തരം തുറന്നു കാണിച്ച മാധ്യമപ്രവര്‍ത്തനം ഒരു ചെറ്റത്തരം ആണെന്ന് പറയുന്ന താങ്കളാണ് യഥാര്‍ത്ഥത്തില്‍ ചെറ്റത്തരം കാണിക്കുന്നത് .
ReplyDeleteപിള്ളനാറിയെ താങ്ങാന്‍ bulokathile അതിലും വലിയ നാറികള്.....
ReplyDeletethankale sponser cheyyunnathu
ReplyDeletepillayo atho kunjaliyo
ഹ ഹ ഹ കൊള്ളാം റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വാര്‍ത്ത് പ്രസിദ്ധീകരിച്ച പത്രം കൊള്ളാം ചന്ദ്രിക മലപ്പുറത്തുള്ള ലീഗുകാര്ക്കല്താതെ ആറ്ക്കറിയാം ഈ പത്രം വള്ളിക്കുന്നെന്നത് ഒരു "ള" മാറ്റി വായിക്കുന്നതാവും നല്ലത്
ReplyDeleteമാധ്യമ സ്ഥാപനത്തിന്റെ സാമാന്യ മര്യാദയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ കാണിച്ചത്..തടവില്‍ കഴിയുന്ന ഒരു രാഷ്ട്രീയ നേതാവ് തന്റെ രാഷ്ടീയ ശക്തി ഉപയോഗിച്ച് ജെയില്‍ നിയമങ്ങളെ കാറ്റില്‍ പറത്തി സര്‍വ്വവിധ സൗകര്യങ്ങളോടും കൂടി ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ കഴിയുന്നത് ജനം അറിയണം...അത് അറിയിക്കേണ്ടത് സത്യം മനസ്സില്ലാകിയ സ്ഥിതിക്ക് ആ മാധ്യമ സുഹൃത്തിന്റെ കടമയാണ്.അത് ജനങ്ങളെ അറിയിച്ചില്ലെങ്കില്‍ ആണ് ചെറ്റത്തരം ആകുന്നത്...മി.വള്ളിക്കുന്ന് ഈ എഴുതിയത് അതിലും വലിയ ചെറ്റത്തരവും..!.താങ്കള്‍ എന്താകരുതുന്നത് "ഫോണില്‍ സംസാരിച്ച കാര്യം ആരോടും പറയരുത് എന്നു പറഞ്ഞാല്‍ അത് പുറത്തു പറയാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ വെളുത്ത ളോഹയുമണിഞ്ഞ് കുമ്പസാര കൂട്ടിനുള്ളില്‍ ഇരിക്കുന്ന പാതിരിമാരാണെന്നു കരുതിയോ?.
ReplyDeleteഇത് ചെറ്റത്തരം തന്നെ... :)
ReplyDelete“കീഴൂട്ടു മാടമ്പിമാര്‍ ഈ ബ്ലോഗിന്റെ ഐശ്വരിയം”
ഹ ഹ ഹ ...
Click Here to Enter a Magical World
ReplyDelete