'മുസ്‌ലിംകളുടെ തീറ്റ മാസം എത്തി'. വിശുദ്ധ റമദാന്‍ മാസത്തിന്റെ വരവിനെ ഒരമുസ്‌ലിം സുഹൃത്ത് അല്പം തമാശ കലര്‍ത്തി വിശേഷിപ്പിച്ചതാണിത്. പറഞ്ഞത് തമാശയായിട്ടാണെങ്കിലും അതിലല്പം കാര്യമുണ്ടെന്ന് എനിക്ക് തോന്നി. വ്രതമാസത്തെ ബാഹ്യപ്രകടമായ മുസ്ലിം ചുറ്റുപാടുകളുടെ നിരീക്ഷണത്തില്‍ നിന്നാവണം അവന്റെ മനസ്സില്‍ നിര്‍ദോഷമായ ആ തമാശ ഉരുത്തിരുഞ്ഞു വന്നിട്ടുണ്ടാവുക. എങ്ങിനെയാണ് റമദാന്‍ ഒരു തീറ്റ മാസമായി രൂപാന്തരപ്പെട്ടത്?. അല്ലെങ്കില്‍ ഒരു തീറ്റമാസമാണ് ഇതെന്ന് പൊതുസമൂഹത്തിലെ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങുവാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്താണ്?.
ഭക്ഷണ പാനീയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗള്‍ഫ് നാടുകളിലെ വന്‍കിട കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മാസമാണ് റമദാന്‍. ഈ ഒരു മാസത്തിനു വേണ്ടി അവര്‍ മുന്‍കൂട്ടി പ്രൊഡക്ഷന്‍ നടത്തുന്നു. വേണ്ടത്ര സ്റ്റോക്ക് കരുതി വെക്കുന്നു. എന്നാലും മാര്‍ക്കറ്റിലെ ആവശ്യത്തിനനുസരിച്ച് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ തികയുന്നില്ല. ഇതില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒരു കാര്യം മറ്റു മാസങ്ങളിലെതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം റമദാനില്‍ ഉപയോഗിക്കപ്പെടുന്നു എന്ന് തന്നെയാണ്. പകല്‍ പട്ടിണി കിടക്കുന്നതിനു 'കോമ്പന്‍സേറ്റ്' ചെയ്യുവാന്‍ മിക്കവരും രാത്രിയില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു എന്ന് സാരം. നേരം വെളുക്കുവോളം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുക എന്നതാണോ റമദാനിന്റെ രാത്രികളുടെ പ്രത്യേകത?.
വ്രതം ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് പറയാറുണ്ടെങ്കിലും ഉള്ള ആരോഗ്യത്തെ അപകടത്തിലാക്കാന്‍ കഴിവുള്ള എണ്ണയും കൊഴുപ്പും ശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടിഞ്ഞു കൂടുന്ന മാസമായി റമദാന്‍ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. പച്ച വെള്ളവും കാരക്കയും കഴിച്ചു നോമ്പ് തുറന്നിരുന്ന പ്രവാചകന്റെ ജീവിത ലാളിത്യത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളാല്‍ പള്ളികള്‍ മുഖരിതമാവുകുമ്പോഴും എണ്ണമറ്റ വിഭവങ്ങളുടെ വന്‍ശേഖരത്തിന് കോപ്പ് കൂട്ടുന്ന അടുക്കളകളാണ് നമുക്ക് ചുറ്റുമുള്ളത്. മാംസവും കൊഴുപ്പും പ്രധാന ചേരുവകളായ കണ്ണെത്താ വിഭവങ്ങളുടെ ഒരു മാസ്മരിക വലയമാണ് ഇന്നത്തെ പല നോമ്പ് തുറ സല്‍ക്കാരങ്ങളും. നിരന്നു കിടക്കുന്ന വിഭവങ്ങളില്‍ ഏതെടുക്കണം എന്നതാണ് പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്. വൈകുന്നേരം വരെയുള്ള വിശപ്പിന്റെ വിളി മുന്നിലുള്ളതെല്ലാം വെട്ടി വിഴുങ്ങാനുള്ള ഒരു സ്വാഭാവിക ആര്‍ത്തി ഉണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.
വ്യക്തിപരമായി എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത് മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിലെ നോമ്പ് തുറകളാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരിവരിയായി ഇരുന്നു ഒരു ഗ്ലാസ് സംസം വെള്ളവും ഏതാനും ഈത്തപ്പഴവും കൊണ്ട് നോമ്പ് തുറക്കുന്ന കാഴ്ച. ശരീരത്തെക്കാളേറെ മനസ്സാണ് അവിടെ നോമ്പ് തുറക്കുന്നത് എന്ന് പറയാം. വാരിവലിച്ചു ഭക്ഷണം കഴിക്കാതിരിന്നിട്ടു കൂടി ആര്‍ക്കും ഒരു ക്ഷീണവും അനുഭവപ്പെടുന്നില്ല. മറിച്ച് എന്നത്തേക്കാളുമധികം ഊര്‍ജ്വസ്സ്വലത അനുഭവപ്പെടുന്നു. എന്നാല്‍ നമുക്കാകട്ടെ നോമ്പ് തുറക്കുന്നതോട് കൂടി എണ്ണയും കൊഴുപ്പും കലര്‍ന്ന വിഭവങ്ങളുടെ ബോക്സിംഗ് മത്സരമാണ് ആമാശയത്തില്‍ നടക്കുക. അതോടെ നോമ്പുകാരന്‍ 'ഫ്ലാറ്റാ'കുന്നു.
കുട്ടിക്കാലത്തെ നോമ്പ് തുറയുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്. അരിഷ്ടിച്ചുണ്ടാക്കുന്ന ഇറച്ചിക്കറിയും പത്തിരിയും ഒരു ഗ്ലാസ് തരിക്കഞ്ഞിയും ചേര്‍ന്നാല്‍ അന്നത്തെ വിഭവ സമൃദ്ധമായ നോമ്പ് തുറയായി. ഒരു ഉണക്ക കാരക്ക പല ചീന്തുകളായി മുറിച്ച് വീട്ടിലുള്ളവരെല്ലാം പങ്കിട്ടെടുത്തിരുന്ന കാലം. വള്ളിക്കുന്നിലെ ഞങ്ങളുടെ തറവാട്ടു വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം അന്ന് ഏതാണ്ട് നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നു. പത്തായത്തില്‍ സൂക്ഷിച്ച ഉണക്ക കാരക്കയുടെ ഭരണിയില്‍ നിന്ന് ഒന്നോ രണ്ടോ കാരക്കയാണ് ഓരോ ദിവസത്തേക്കും വെല്ലിമ്മ പുറത്തെടുക്കുക. അത് എത്ര ചെറുതാക്കി മുറിക്കാന്‍ പറ്റുമോ അത്രയും ചെറുതാക്കി മുറിക്കും. ഒരു പ്ലെയിറ്റില്‍ പത്തിരി മുറിച്ചിട്ട് അതിനു മുകളില്‍ കാരക്കയുടെ ചീളുകള്‍ വിതറും. ഓരോരുത്തര്‍ക്കും ഓരോ കഷണങ്ങള്‍ എടുക്കാം. ഇന്നിപ്പോള്‍ പലതരത്തിലുള്ള ഈത്തപ്പഴങ്ങള്‍ സുപ്രകളില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോള്‍ അന്നത്തെ ആ ചീള് കാരക്കയുടെ ഓര്‍മ്മകള്‍ മനസ്സിലെത്തും. പിന്നീടു കഴിച്ച എത്ര വില കൂടിയ കാരക്കയും ആ ഉണക്ക കാരക്ക നല്‍കിയ രുചി എനിക്ക് നല്‍കിയിട്ടില്ല, സത്യം.
ഭക്ഷണവും പാനീയവും വെടിഞ്ഞ് ശരീരത്തിനു വിശപ്പ് അനുഭവവേദ്യമാക്കുക എന്നത് നോമ്പിന്റെ ഒരു പ്രാഥമിക ലക്ഷ്യമായി ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അത് നോമ്പിന്റെ ഒരു ബാഹ്യ ചട്ടക്കൂട് മാത്രമാണ്. വ്രതം സംവദിക്കുന്നത് മനസ്സിനോടാണ്. വസന്തം പ്രകൃതിയെ എന്നപോലെ റമദാന്‍ മനസ്സിനെ തഴുകി കടന്നു പോകണം. അതിന്റെ പൂവും കായ്കളും പരിമളവും മനസ്സിനെ കൂടുതല്‍ ആര്‍ദ്രവും ഭക്തി സാന്ദ്രവുമാക്കണം. വ്രതത്തിന്റെ ആത്മാവ് അതാണ്. എന്നാല്‍ അതോടൊപ്പം പ്രത്യക്ഷത്തില്‍ പറയാത്ത മറ്റൊരു സാമൂഹ്യ ദൗത്യവും കൂടെ നോമ്പ് നിര്‍വഹിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ പട്ടിണി കിടക്കുന്ന പതിനായിരങ്ങളുടെ വിശപ്പിന്റെ വിളി എങ്ങിനെയെന്ന് തിരിച്ചറിയുക എന്നതാണത്. സുഖലോലുപതക്ക് വേണ്ടിയുള്ള ഒടുങ്ങാത്ത ഓട്ടത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പട്ടിണിയുടെ ദുരിതാവസ്ഥകളെ മനസ്സിന്റെ ജാലകക്കാഴ്ചകളിലേക്ക് തിരിച്ചു കൊണ്ട് വരിക.
ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും വാര്‍ഷികാഘോഷമായി റമദാന്‍ മാറുമ്പോള്‍ അത്തരം തിരിച്ചറിവുകളിലേക്ക് നാം എത്തിച്ചേരുന്നില്ല എന്ന് മാത്രമല്ല, വ്രതമാസത്തിന്റെ ആത്മീയ വിശുദ്ധി തന്നെ സമ്പൂര്‍ണമായി ചോര്‍ന്നു പോകുകയും ചെയ്യുന്നു. നിങ്ങളില്‍ ദാരിദ്ര്യം വരുന്നതിനെ ഞാന്‍ ഭയക്കുന്നില്ല എന്നാല്‍ സമ്പത്ത് കുമിഞ്ഞു കൂടുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നത് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. റമദാന്‍ ഒരു ആഡംബരമായി മാറുമ്പോള്‍ ഈ വാക്കുകള്‍ക്ക് എന്തുമാത്രം തീവ്രതയാണ് കൈവരുന്നത്. തീറ്റമാസം എത്തിയോ എന്ന ചോദ്യം ചുറ്റുപാടും അലയടിക്കുമ്പോള്‍ മുറിപ്പെടുന്നത് റമദാനിന്റെ ആത്മാവാണ്. ധനികനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും മറ്റു സുഖഭോഗങ്ങളോടുമുള്ള ആസക്തിയെ നിയന്ത്രിച്ചും ആത്മീയമായ ചൈതന്യം നേടിയെടുക്കാന്‍ സഹായിക്കേണ്ട ഈ മാസം അതിന്റെ ആത്മസത്ത ചോര്‍ന്നു പോകുന്ന ഒരു ആഘോഷക്കാലമായി മാറുന്നില്ലേ എന്ന സന്ദേഹമാണ് തീറ്റ മാസമെന്ന 'സ്വഭാവ സര്‍ട്ടിഫിക്കറ്റ്' ജനിപ്പിക്കുന്നത്.
എല്ലാ വായനക്കാര്‍ക്കും വിശുദ്ധ റമദാന്‍ ആശംസകള്‍
Related Posts
മമ്മത്താലിക്കയും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സും
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
ഐ ലവ് യു പറയേണ്ടതെങ്ങിനെ?
ഭക്ഷണ പാനീയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗള്‍ഫ് നാടുകളിലെ വന്‍കിട കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മാസമാണ് റമദാന്‍. ഈ ഒരു മാസത്തിനു വേണ്ടി അവര്‍ മുന്‍കൂട്ടി പ്രൊഡക്ഷന്‍ നടത്തുന്നു. വേണ്ടത്ര സ്റ്റോക്ക് കരുതി വെക്കുന്നു. എന്നാലും മാര്‍ക്കറ്റിലെ ആവശ്യത്തിനനുസരിച്ച് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ തികയുന്നില്ല. ഇതില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒരു കാര്യം മറ്റു മാസങ്ങളിലെതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം റമദാനില്‍ ഉപയോഗിക്കപ്പെടുന്നു എന്ന് തന്നെയാണ്. പകല്‍ പട്ടിണി കിടക്കുന്നതിനു 'കോമ്പന്‍സേറ്റ്' ചെയ്യുവാന്‍ മിക്കവരും രാത്രിയില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു എന്ന് സാരം. നേരം വെളുക്കുവോളം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുക എന്നതാണോ റമദാനിന്റെ രാത്രികളുടെ പ്രത്യേകത?.
വ്രതം ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് പറയാറുണ്ടെങ്കിലും ഉള്ള ആരോഗ്യത്തെ അപകടത്തിലാക്കാന്‍ കഴിവുള്ള എണ്ണയും കൊഴുപ്പും ശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടിഞ്ഞു കൂടുന്ന മാസമായി റമദാന്‍ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. പച്ച വെള്ളവും കാരക്കയും കഴിച്ചു നോമ്പ് തുറന്നിരുന്ന പ്രവാചകന്റെ ജീവിത ലാളിത്യത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളാല്‍ പള്ളികള്‍ മുഖരിതമാവുകുമ്പോഴും എണ്ണമറ്റ വിഭവങ്ങളുടെ വന്‍ശേഖരത്തിന് കോപ്പ് കൂട്ടുന്ന അടുക്കളകളാണ് നമുക്ക് ചുറ്റുമുള്ളത്. മാംസവും കൊഴുപ്പും പ്രധാന ചേരുവകളായ കണ്ണെത്താ വിഭവങ്ങളുടെ ഒരു മാസ്മരിക വലയമാണ് ഇന്നത്തെ പല നോമ്പ് തുറ സല്‍ക്കാരങ്ങളും. നിരന്നു കിടക്കുന്ന വിഭവങ്ങളില്‍ ഏതെടുക്കണം എന്നതാണ് പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്. വൈകുന്നേരം വരെയുള്ള വിശപ്പിന്റെ വിളി മുന്നിലുള്ളതെല്ലാം വെട്ടി വിഴുങ്ങാനുള്ള ഒരു സ്വാഭാവിക ആര്‍ത്തി ഉണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.
വ്യക്തിപരമായി എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത് മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിലെ നോമ്പ് തുറകളാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരിവരിയായി ഇരുന്നു ഒരു ഗ്ലാസ് സംസം വെള്ളവും ഏതാനും ഈത്തപ്പഴവും കൊണ്ട് നോമ്പ് തുറക്കുന്ന കാഴ്ച. ശരീരത്തെക്കാളേറെ മനസ്സാണ് അവിടെ നോമ്പ് തുറക്കുന്നത് എന്ന് പറയാം. വാരിവലിച്ചു ഭക്ഷണം കഴിക്കാതിരിന്നിട്ടു കൂടി ആര്‍ക്കും ഒരു ക്ഷീണവും അനുഭവപ്പെടുന്നില്ല. മറിച്ച് എന്നത്തേക്കാളുമധികം ഊര്‍ജ്വസ്സ്വലത അനുഭവപ്പെടുന്നു. എന്നാല്‍ നമുക്കാകട്ടെ നോമ്പ് തുറക്കുന്നതോട് കൂടി എണ്ണയും കൊഴുപ്പും കലര്‍ന്ന വിഭവങ്ങളുടെ ബോക്സിംഗ് മത്സരമാണ് ആമാശയത്തില്‍ നടക്കുക. അതോടെ നോമ്പുകാരന്‍ 'ഫ്ലാറ്റാ'കുന്നു.
കുട്ടിക്കാലത്തെ നോമ്പ് തുറയുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്. അരിഷ്ടിച്ചുണ്ടാക്കുന്ന ഇറച്ചിക്കറിയും പത്തിരിയും ഒരു ഗ്ലാസ് തരിക്കഞ്ഞിയും ചേര്‍ന്നാല്‍ അന്നത്തെ വിഭവ സമൃദ്ധമായ നോമ്പ് തുറയായി. ഒരു ഉണക്ക കാരക്ക പല ചീന്തുകളായി മുറിച്ച് വീട്ടിലുള്ളവരെല്ലാം പങ്കിട്ടെടുത്തിരുന്ന കാലം. വള്ളിക്കുന്നിലെ ഞങ്ങളുടെ തറവാട്ടു വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം അന്ന് ഏതാണ്ട് നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നു. പത്തായത്തില്‍ സൂക്ഷിച്ച ഉണക്ക കാരക്കയുടെ ഭരണിയില്‍ നിന്ന് ഒന്നോ രണ്ടോ കാരക്കയാണ് ഓരോ ദിവസത്തേക്കും വെല്ലിമ്മ പുറത്തെടുക്കുക. അത് എത്ര ചെറുതാക്കി മുറിക്കാന്‍ പറ്റുമോ അത്രയും ചെറുതാക്കി മുറിക്കും. ഒരു പ്ലെയിറ്റില്‍ പത്തിരി മുറിച്ചിട്ട് അതിനു മുകളില്‍ കാരക്കയുടെ ചീളുകള്‍ വിതറും. ഓരോരുത്തര്‍ക്കും ഓരോ കഷണങ്ങള്‍ എടുക്കാം. ഇന്നിപ്പോള്‍ പലതരത്തിലുള്ള ഈത്തപ്പഴങ്ങള്‍ സുപ്രകളില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോള്‍ അന്നത്തെ ആ ചീള് കാരക്കയുടെ ഓര്‍മ്മകള്‍ മനസ്സിലെത്തും. പിന്നീടു കഴിച്ച എത്ര വില കൂടിയ കാരക്കയും ആ ഉണക്ക കാരക്ക നല്‍കിയ രുചി എനിക്ക് നല്‍കിയിട്ടില്ല, സത്യം.
ഭക്ഷണവും പാനീയവും വെടിഞ്ഞ് ശരീരത്തിനു വിശപ്പ് അനുഭവവേദ്യമാക്കുക എന്നത് നോമ്പിന്റെ ഒരു പ്രാഥമിക ലക്ഷ്യമായി ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അത് നോമ്പിന്റെ ഒരു ബാഹ്യ ചട്ടക്കൂട് മാത്രമാണ്. വ്രതം സംവദിക്കുന്നത് മനസ്സിനോടാണ്. വസന്തം പ്രകൃതിയെ എന്നപോലെ റമദാന്‍ മനസ്സിനെ തഴുകി കടന്നു പോകണം. അതിന്റെ പൂവും കായ്കളും പരിമളവും മനസ്സിനെ കൂടുതല്‍ ആര്‍ദ്രവും ഭക്തി സാന്ദ്രവുമാക്കണം. വ്രതത്തിന്റെ ആത്മാവ് അതാണ്. എന്നാല്‍ അതോടൊപ്പം പ്രത്യക്ഷത്തില്‍ പറയാത്ത മറ്റൊരു സാമൂഹ്യ ദൗത്യവും കൂടെ നോമ്പ് നിര്‍വഹിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ പട്ടിണി കിടക്കുന്ന പതിനായിരങ്ങളുടെ വിശപ്പിന്റെ വിളി എങ്ങിനെയെന്ന് തിരിച്ചറിയുക എന്നതാണത്. സുഖലോലുപതക്ക് വേണ്ടിയുള്ള ഒടുങ്ങാത്ത ഓട്ടത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പട്ടിണിയുടെ ദുരിതാവസ്ഥകളെ മനസ്സിന്റെ ജാലകക്കാഴ്ചകളിലേക്ക് തിരിച്ചു കൊണ്ട് വരിക.
ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും വാര്‍ഷികാഘോഷമായി റമദാന്‍ മാറുമ്പോള്‍ അത്തരം തിരിച്ചറിവുകളിലേക്ക് നാം എത്തിച്ചേരുന്നില്ല എന്ന് മാത്രമല്ല, വ്രതമാസത്തിന്റെ ആത്മീയ വിശുദ്ധി തന്നെ സമ്പൂര്‍ണമായി ചോര്‍ന്നു പോകുകയും ചെയ്യുന്നു. നിങ്ങളില്‍ ദാരിദ്ര്യം വരുന്നതിനെ ഞാന്‍ ഭയക്കുന്നില്ല എന്നാല്‍ സമ്പത്ത് കുമിഞ്ഞു കൂടുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നത് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. റമദാന്‍ ഒരു ആഡംബരമായി മാറുമ്പോള്‍ ഈ വാക്കുകള്‍ക്ക് എന്തുമാത്രം തീവ്രതയാണ് കൈവരുന്നത്. തീറ്റമാസം എത്തിയോ എന്ന ചോദ്യം ചുറ്റുപാടും അലയടിക്കുമ്പോള്‍ മുറിപ്പെടുന്നത് റമദാനിന്റെ ആത്മാവാണ്. ധനികനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും മറ്റു സുഖഭോഗങ്ങളോടുമുള്ള ആസക്തിയെ നിയന്ത്രിച്ചും ആത്മീയമായ ചൈതന്യം നേടിയെടുക്കാന്‍ സഹായിക്കേണ്ട ഈ മാസം അതിന്റെ ആത്മസത്ത ചോര്‍ന്നു പോകുന്ന ഒരു ആഘോഷക്കാലമായി മാറുന്നില്ലേ എന്ന സന്ദേഹമാണ് തീറ്റ മാസമെന്ന 'സ്വഭാവ സര്‍ട്ടിഫിക്കറ്റ്' ജനിപ്പിക്കുന്നത്.
എല്ലാ വായനക്കാര്‍ക്കും വിശുദ്ധ റമദാന്‍ ആശംസകള്‍
Related Posts
മമ്മത്താലിക്കയും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സും
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
ഐ ലവ് യു പറയേണ്ടതെങ്ങിനെ?


നന്നായിരിക്കുന്നു,
ReplyDeleteഉടന്‍ തന്നെ ഇന്നലെ ഡല്‍ഹിയില്‍ നടന്ന സി.പി.എം പൊറാട്ട് നാടകത്തെ കുറിച്ചുള്ള ഒരു ഉശിരന്‍ എഴുത്ത് പ്രതീക്ഷിക്കുന്നു.
ഹോ കൈ തരിച്ചിരിക്കുവാ അല്ലെ...കഷ്ടം
Deleteബഷീര്‍ക്ക ഒരു തികഞ്ഞ സിപിഎം വിരോധിയനെണ്ണ്‍ Mr റിയാസിന്റെ കമന്റ് കണ്ടാലറിയാം...
Deleteറംസാന്‍ വ്രതവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്...
Deleteഇതാണോ റംസാന്‍ ??
ഇവിടെ ക്ലിക്കി വായിക്കാം...
ഏവര്‍ക്കും റംസാന്‍ ആശംസകള്‍...
This comment has been removed by the author.
ReplyDeleteനോമ്പ് പണക്കാരനെ സംബന്ധിച്ച് ഒരു ആഘോഷവും പാവപ്പെട്ടവന് വിശ പ്പിന്റെ സഹനവും മാത്രമായി മാറുന്നു എന്ന് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.
ReplyDeleteഎന്റെ ഒരു മുസ്ലിം സഹപാഠി , വളരെ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി പറഞ്ഞത്. അവരുടെ വീട്ടില്‍ ചോറ് മാത്രമേ ഉള്ളു. ഒരാള്‍ക്ക് എത്ര മാത്രം ചോറ് വെളുപ്പിന് കഴിക്കാന്‍ പറ്റും എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നാണ്. .
അതുപോലെ എത്രയോ മടങ്ങ് ഭക്ഷണം ആണ് ഈ മാസത്തില്‍ വേസ്റ്റ് ആക്കി കളയുന്നുണ്ട് എന്ന് കൂടി ചിന്തിക്കണം .
താങ്കള്‍ ഇക്കാര്യം തുറന്നു പറഞ്ഞതില്‍ സന്തോഷം .
>>>ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും വാര്‍ഷികാഘോഷമായി റമദാന്‍ മാറുമ്പോള്‍ അത്തരം തിരിച്ചറിവുകളിലേക്ക് നാം എത്തിച്ചേരുന്നില്ല എന്ന് മാത്രമല്ല, വ്രതമാസത്തിന്റെ ആത്മീയ വിശുദ്ധി തന്നെ സമ്പൂര്‍ണമായി ചോര്‍ന്നു പോകുകയും ചെയ്യുന്നു<<<
ReplyDeleteekishtamayi
ReplyDeleteനോമ്പ് തുറക്കുന്നതോട് കൂടി എണ്ണയും കൊഴുപ്പും കലര്‍ന്ന വിഭവങ്ങളുടെ ബോക്സിംഗ് മത്സരമാണ് ആമാശയത്തില്‍ നടക്കുക. അതോടെ നോമ്പുകാരന്‍ 'ഫ്ലാറ്റാ'കുന്നു.
ReplyDeleteശരികൾ തന്നെ
റംസാന്‍ മാസത്തില്‍ ഭിക്ഷാടനതിനും പ്രത്യേകം പുണ്യം വല്ലതുമുണ്ടോ എന്ന് കുറച്ചു കാലം മുന്പ് എന്നോടൊരു ഹിന്ദു സുഹൃത്ത് ചോദിച്ചിരുന്നു -
ReplyDeleteഭിക്ഷാടനം ഇല്ലാതാക്കാന്‍ ഉള്ള ഒരു സംവിധാനമായ ധര്‍മ്മം ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഒന്നാക്കി നമ്മുടെ നാട്ടിലെ പണക്കാരും പാവങ്ങളും തിരുത്തിയതും റംസാന്‍ മാസത്തില്‍ ചിന്തനീയമാണ്.
With prayer and expecting the same...
ഞാന്‍ ധര്മിഷ്ടനാണ് എന്ന് നാലാളെക്കൊണ്ട് പറയിചാലല്ലേ മ്മടെ നാട്ടിലെ പല പ്രമാണിമാര്‍ക്കും കമ്മറ്റികളില്‍ എല്ലാം കയറി ഞെളിഞ്ഞിരിക്കാന്‍ പറ്റൂ. അത് കൊണ്ടാണ് റമദാന്‍ മാസത്തില്‍ ഈ തെണ്ടിക്കല്‍ പരിപാടിയും എല്ലാ കൊല്ലവും നടത്തുന്നത്. മക്കള്‍ ഗള്‍ഫിലുള്ള സ്ത്രീകള്‍ പോലും സഞ്ചിയും തൂക്കി ഇറങ്ങുന്നത് കാണാറുണ്ട്, ചിലപ്പോ ചില വീടുകളിലെ സക്കാത് ക്യൂ ഒരു മമ്മൂട്ടിപ്പടതിന്റെ ഫസ്റ്റു ശോക്കുള്ളതിനേക്കാള്‍ കൂടുതല്‍ കാണും.
Deleteവിശ്വാസികള്‍ കൂടുതല്‍ ദാനം ചെയ്യുന്ന ഒരു മാസമാണ് റമദാന്‍. സ്വാഭാവികമായും കൂടുതല്‍ പേര്‍ ദാനം സ്വീകരിക്കുന്നതും ഈ മാസം തന്നെയാവണം. പക്ഷേ അത് സ്ത്രീകളും കുട്ടികളും വീടുകളില്‍ കയറിയിറങ്ങി ഒരു യാചനാമാസമായി രൂപാന്തരപ്പെടുന്ന പരുവത്തിലേക്ക് വന്നുചേര്‍ന്നിരിക്കുന്നു എന്നത് തീര്‍ത്തും ദുഖകരമാണ്. വലതു കൈ നല്‍കുന്നത് ഇടതു കൈ അറിയരുത് എന്നാണ്. നല്‍കാനുള്ളത് അര്‍ഹാതപ്പെട്ടവരുടെ വീട്ടിലേക്കു രഹസ്യമായി എത്തിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കിയെടുക്കാനാണ് ദാനം നല്‍കുന്നവര്‍ ശ്രദ്ധിക്കേണ്ടത്. മഹല്ലുകള്‍ വഴിയുള്ള സംഘടിത സക്കാത്ത് വിതരണത്തിനു ഇത്തരമൊരു സംവിധാനം കുറേക്കൂടി ഫലപ്രദമായി ഉണ്ടാക്കിയെടുക്കാന്‍ പറ്റുമെന്നാണ് എന്റെ വിശ്വാസം.
Deleteപ്രസക്തമായ വിഷയമാണ് ബഷീര്‍ പറഞ്ഞത്, നമ്മുടെ ഇസ്ലാമിക(?)സംഘടനകള്‍ നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടികളില്‍ വരെ കാണാം ഭക്ഷണത്തിന്‍റെ ഈ ആധിക്യം, തലയില്‍ കെട്ടുള്ള മുസ്ലിയാക്കന്മാരും, കെട്ടില്ലാത്ത താടിയുടെ നീളം കൂട്ടി പ്രവാചകനെ സ്നേഹിക്കുന്ന മൌലവിമാരും ഒക്കെ സുപ്രയ്ക്ക് ചുറ്റും ഇരുന്ന് വാരി വലിച്ചു തിന്നുക തന്നെയാണ്, ഇത്തരം വിഷയങ്ങളില്‍ ഇവര്‍ സംവാദങ്ങളില്‍ ഒന്നും ഏര്‍പ്പെടാറുള്ളതായി കേട്ടിട്ടുമില്ല. ചാനലുകളിലെ റംസാന്‍ ഷോകളുടെ പ്രധാന ഐറ്റം 'റംസാന്‍ വിഭവങ്ങള്‍' ആണ്. സംസ്കാരികമായും, മതപരമായും, ആത്മീയമായും, ആരോഗ്യപരമായും എന്താണോ റംസാന്‍ നോമ്പുകൊണ്ട് ഉദ്ദേശിചത്, അതിന്റെ വിപരീത ഫലമാണ് നോമ്പുതുറകള്‍ സമ്മാനിക്കുന്നത്. ബഷീറിന്‍റെ പ്രതികരണം അസ്സലായി
ReplyDeleteവള്ളിക്കുന്നു പറഞ്ഞത് സത്യമാണ്.പഴയ നോമ്പു തുറയും പാവപ്പെട്ടവരുടെ നോമ്പു തുറയും ഞാന്‍ കണ്ടിട്ടുണ്ട്.ഇന്ന് പുണ്യ മാസം ആഘോഷ രാവുകളുടെ മാസമാണ്.കാലം മാറി എന്നെ പറയാന്‍ കഴിയൂ.ഈ ബ്ലോഗ് ഉചിതമായി.
ReplyDeleteസംയോജിതമായ ലേഖനം, റമദാനിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ഭക്ഷണ കാര്യങ്ങളില്‍ വേണ്ട മാറ്റി തിരുത്തലുകള്‍ക്ക് എല്ലാവരും തെയ്യരായാല്‍ ..
ReplyDeleteറമദാന്‍ മാസം പൊതുവേ വീട്ടു ചിലവ് കൂടുന്ന മാസം കൂടിയാണ്. ശരിക്കും റമദാനില്‍ ചെലവ് കുറയുകയാണ് വേണ്ടത്. ആരാധനക്ക് പകരം നമ്മള്‍ റമദാനിനെ ആഘോഷമാക്കുന്നതാണ് പ്രശ്നം.
ReplyDeleteനോമ്പായാലും അല്ലെങ്കിലും ഒരാൾ എങ്ങിനെ എന്ത് ഭക്ഷിക്കണമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. വയറിന്റെ മൂന്നിലൊന്ന് ഭക്ഷണവും മൂന്നിലൊന്ന് വെള്ളവും ബാക്കി ഭാഗം കാലിയായിരിക്കണമെന്നാണ്. പക്ഷെ ഞാനടക്കം പലപ്പോഴും ആമാശയത്തിന്റെ ഏരിയ നെഞ്ചുംകൂടി ചേർന്നതാണെന്ന നിലയിലാണ് ഭക്ഷണത്തെ വരവേൽക്കാറ്. മനുഷ്യൻ ഭക്ഷണകാര്യത്തിൽ സൂക്ഷിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് നോമ്പ് കാലത്ത്. കർമ്മങ്ങൾ ചെയ്യാൻ ലഘുഭക്ഷണങ്ങളാണ് നല്ലത്.
ReplyDeleteവയറിന്റെ മൂന്നിലൊന്ന് എന്ന് പ്രവാചകന്‍ പറഞ്ഞത് ചെമ്പിലുള്ളതിന്റെ മൂന്നിലൊന്ന് എന്ന് പലരും ധരിച്ചു പോയതാണ്. :)
DeleteThe words hindu friend and non-muslim friends' are annoying....Basheer bhai should have used an alternate (even if it is lengthy) for the same. I am sure that you are capable of doing that. Please not that the use of such words not only divide a relation but continuous use of that also cause later to increase the gap between minds of various communities. In the holy month of Ramadan let us purify everything including the words from us.
ReplyDeleteSorry, I forgot to congratulate you for this post.
Chelat, I respectfully understands your concerns and on a broader humanitarian concept the idea can be digested well. At the same time, we are living in a socially where religion is a basic element of social interactions and one cannot absolutely abstain from using such terminologies in daily life. Therefore an ideal way is, use such words in a mutually respected and highly dignified style. I also quoted that word in order to show a person from another religion or community how they observe the changing scenarios of Muslim Community. Let us all work hard to practice whatever necessary to decrease the gap between the communities. Thank you for your highly intellectual note.
Deleteവ്രതാനുഷ്ഠാനം അഥവാ മുടിഞ്ഞ തീറ്റി!! മുസ്ലീം സ്ത്രീകൾക്ക് ഏറ്റവും തിരക്കേറിയതും ഉറക്കം കുറഞ്ഞതുമായ മാസമാണിത്! ദൈവസ്മരണയിൽ പ്രാർത്ഥനകൾക്കായി കൂടുതൽ നേരം ചിലവഴിക്കുന്നതിന് പകരം കൊളസ്ട്രോളും ഷുഗറും കൂട്ടിക്കുഴച്ചുരുട്ടി ഏറിയ പങ്കും അടുക്കളയിൽ ചിലവാക്കി ബാക്കി സമയം തിന്നും തീർക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഉടയതമ്പുരാൻ കനിഞ്ഞനുഗ്രഹിച്ച് കല്പ്പിച്ച് തന്ന ഒരു വ്യവസ്ഥയെയാണ് നാം അടിച്ചു (തിന്നു എന്നർത്ഥത്തിൽ) കൊല്ലുന്നത്!
ReplyDeleteസത്യം... 'നിങ്ങള്‍ പകല്‍ പട്ടിണി കിടക്കുന്നതിനുമാത്രം രാത്രി അടിച്ചുകേറ്റുന്നില്ലേ?' എന്ന് എന്നോട് ഒരു സുഹൃത്ത് ചോദിച്ചിട്ടുണ്ട്.
ReplyDelete******
ഉമ്മാ... ഇനി ഈ ആര്‍ഭാടങ്ങളൊന്നും വേണ്ട നോമ്പ് തുറക്കുമ്പൊ... കുറച്ച് സമ്മൂസേ, ഇറച്ചിക്കേക്കോ ഒക്കെ മതി...
ആകെ ഒരു ആശ്വാസം atleast മുസ്ലിങ്ങള്‍ എല്ലാവരും ഇപ്പളും മതാനുഷ്ടാനങ്ങള്‍ അതിന്റെ സത്ത ഉള്‍ക്കൊണ്ട് ചെയ്യുന്നുണ്ടെന്നായിരുന്നു. അപ്പൊ വന്നു വന്നു മുസ്ലിമ്സിലും ഉണ്ട് മത ലഖു വല്‍ക്കരണം, അല്ലെ?
ReplyDelete10 ശതമാനം പേര്‍ ചെയ്യുന്ന തെറ്റിന് 90 ശതമാനത്തെയും അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല ..ബ്ലോഗുകാരന്റെ വീട്ടില്‍ നോമ്പ്തുറ സല്‍കാരം ഉണ്ടായാല്‍ എന്തായിരിക്കും സ്ഥിതി...അതുകൂടെ ഒന്ന് വിവരിക്കാമോ..??
ReplyDeleteഇതൊന്നും അടച്ചു ആക്ഷേപിക്കലല്ല സുഹൃത്തെ, മറിച്ച് സ്വയം വിമര്‍ശനാത്മകമായ ചില വിലയിരുത്തലുകള്‍ മാത്രമാണ്.
Delete""10 ശതമാനം പേര്‍ ചെയ്യുന്ന തെറ്റിന് 90 ശതമാനത്തെയും അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല""
DeleteThis 10 % will never ever change !
"This 10 % will never ever change !" ha..ha..
Deleteഇപ്പോ അങ്ങാടിയിലൊക്കെ ബോഡ് തൂക്കിയിരിക്കുന്നു.സമൂസ,പൊറോട്ട,കട് ലറ്റ്,പഴംപൊരി,ചപ്പാത്തി എന്നിവ മൊത്തമായും മൊത്തമല്ലാതെയും ലഭിക്കുമെന്ന്,വേണ്ടവര്‍ ഫോണിലോ നേരിട്ടോ ബന്ധപ്പെടണമെന്ന്.ഇതൊന്നു ഇല്ലാതെ നോമ്പ് തന്നെ ഇല്ല എന്നായി.പഴവര്‍ഗങ്ങള്‍ വേറെയും.അതെങ്ങനെ നോമ്പൊക്കെയിപ്പോ അനുഷ്ടാനമല്ലല്ലോ?.ആഘോഷമല്ലേ?തിന്നും കുടിച്ചും കുറച്ച് പട്ടിണി കിടന്നും കുറെ നിസ്കരിച്ചും കുറെ ഉറങ്ങിയും വഅള് കേട്ടുമൊക്കെ ഒരു തരം ആഘോഷം!!!.നോമ്പെന്നല്ല എല്ലാം ഇപ്പോള്‍ ആഘോഷമാണ്..,ആത്മീയ ആഘോഷം.!!!എല്ലാ മതക്കാര്‍ക്കും ആത്മീയത ആഘോഷമാകുമ്പോള്‍ നമ്മളും നടുവെ ഓടും. നമ്മുടെ നോമ്പിനെ ആദരവോടെ നോക്കിക്കണ്ടിരുന്ന മറ്റു മതസ്ഥര്‍ ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മെ പരിഹസിക്കുന്നു..വേറൊന്നും കൊണ്ടല്ല,നമ്മുടെ തീന്‍ മേശകളിലെ ധാരാളിത്തം കണ്ടിട്ട്!!!
ReplyDeleteithrayum ketta sthithikku parayaruthu ennu karuthiyalum onnu parayathe vayya.......
ReplyDeleteSabarimalakku vratham anushtikkunnathum ayyappanmarum kureyokke ithu thanneya avastha....
aadyamellam 41 divasam mala ittu vratham anushtichirunnu..........athu churungi churungi..... 1 month, 1 week and even 1 day vare aayi....
Vratham nirthunna reethi athinum rasakaram........ mala irangunnathode kazhuthile maala oorunavar, veetil ethi maalayum oori dhrithi pidichu kallushappilekkodunnavar.....
50 days noyambinu sesham Easter-num ithu thanne alle avastha...
Pavam daivam .....
Anyway, let us take the positive side of all these....
Also if the post helps to make a rethink on all all these that will be great.......
ഡോ chelat , കഷ്ട്ടം !!!!
DeleteThis comment has been removed by the author.
DeleteDo Unknown,
DeleteYou are correct, really pathetic!!!!!
നല്ല പോസ്റ്റ്.
ReplyDeleteമനോനിയന്ത്രണവും,മിതത്വവും,ആരോഗ്യവും കൊണ്ടുവരുന്നതാകട്ടെ, ഓരോ നോമ്പുകാലവും!
റമദാൻ സഫലമാകാൻ ആശംസകൾ!
“പകല്‍ പട്ടിണി കിടക്കുന്നതിനു 'കോമ്പന്‍സേറ്റ്' ചെയ്യുവാന്‍ മിക്കവരും രാത്രിയില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു എന്ന് സാരം. നേരം വെളുക്കുവോളം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുക എന്നതാണോ റമദാനിന്റെ രാത്രികളുടെ പ്രത്യേകത?.“
ReplyDeleteMalayali fruit kazhikunna maasam ennum gulfil ullavar parayum.....
ReplyDelete""വയറിന്റെ മൂന്നിലൊന്ന് എന്ന് പ്രവാചകന്‍ പറഞ്ഞത് ചെമ്പിലുള്ളതിന്റെ മൂന്നിലൊന്ന് എന്ന് പലരും ധരിച്ചു പോയതാണ്. :)"" supper ..
പണ്ഡിതന്മാര്‍ സമുദായത്തോട് ഉറക്കെ പറയേണ്ട കാര്യം,പകലുറങ്ങുകയും രാത്രി ഭക്ഷിക്കുകയും ചെയ്യുന്നതിലേക്ക് കാര്യം നീങ്ങിയിരിക്കുകയാണ്,വായിക്കുന്നവരുടെ മനസില്‍ തട്ടുന്ന വിധത്തില്‍ വിഷയം പറഞ്ഞ ബഷീറിന് ഒരു കാരക്കചീന്ത്.
ReplyDeleteസംഭവം കലക്കി ആശംസകള്‍
ReplyDeleteനോമ്പുകള്‍ നമുക്ക് ഓര്‍മ്മകള്‍ മാത്രമല്ല.ഓര്‍മ്മിപ്പിക്കലും,,കൂടിയാണ്.നോമ്പ് അനുഷ്ടിച്ച്ചാല്‍ ശരീരത്തിന് മാത്രമല്ലല്ലോ..ഗുണം.ആത്മാവിനും,,കൂടിയാണ്.വ്രദം ശരീരത്തിന് വിശപ്പും, ആത്മാവിനു ചൈതന്യവും,നല്‍കുന്നു.പക്ഷെ കാലത്തിന്റെ കടന്നു കയറ്റം,ഇന്ന് നോമ്ബിനെയും,, ബാധിച്ചിരിക്കുന്നു.പകലുകളിലെ പട്ടിണിക്ക് ശേഷം,രാത്രി ഭക്ഷണങ്ങള്‍ കൊണ്ട് നമ്മള്‍ ഇന്ന് നോമ്പിനെ ഒരു ഫാസ്റ്റ്-ഫുഡു-ഫെസ്റിവല്‍ ആക്കി, നോമ്പിന്റെ അര്‍ത്ഥത്തെ കേവലം,ശാരീരികം,മാത്രമാക്കി ചുരുക്കുകയാണ്.വിശപ്പിന്റെ മഹത്വം ഉള്‍-കൊള്ളാന്‍ ഇന്ന് നമുക്ക് കഴിയാതെ വരുന്നു.നമ്മുടെ ശീതീകരിക്കപ്പെട്ട ഇഫ്താര്‍-പാര്‍ട്ടികളിലെ മുറികളിലേക്കൊന്നും .ഇന്ന് വിശപ്പിന്റെ കാഠിന്യം,അറിയുന്നവനു "പാസ്സ് 'കിട്ടുന്നും ഇല്ല. നമുടെ മുന്‍പില്‍ നിരത്തി വെച്ച വിഭവ-വൈവിധ്യങ്ങള്‍ അന്യമായ എത്രയോ..മനുഷ്യ ജന്മങ്ങള്‍ നമുക്കിടയിലുണ്ട് .കണ്ടു നില്‍കാന്‍ അല്ല..ഇടപെടാന്‍ ആണ് സര്‍വ-ശക്തന്‍ നമ്മോടു പറയുന്നത്. വറുതിയായാലും, രോഗാവസ്ഥയിലായാലും, വീടില്ലാത്തവരുടെ കാര്യത്തിലായാലും,നിരന്തര-ഇടപെടലുകള്‍ നടത്താന്‍ നമുക്ക് കഴിയണം.കാരുണ്യ-പൂര്‍ണമായ ഇടപെടലുകളാണ് യഥാര്‍ത്തത്തില്‍ ഭക്തിയുടെ മാര്‍ഗ്ഗം.ഇല്ലാത്തവന്റെ വേദനകള്‍ക്ക് മീതെ ഉള്ളവന്റെ ഇടപെടല്‍ കൂടിയാണ് നോമ്പ്.പക്ഷെ ആ ഇട-പെടലുകളെ പര്‍വ്വതീകരിച്ച് കാണിക്കാനാണ് ഇന്ന് നമുക്കിഷ്ട്ടം.
ReplyDeleteആരാധനകള്‍ക്കു പോലും,ഇങ്ങിനെയൊരു ദുര്യോഗം,വന്ന,ആരാധനാ-കര്‍മ്മങ്ങള്‍, കേവലം,ഉത്സവങ്ങള്‍..മാത്രം,ആയി തീര്‍ന്ന,ഈ..വര്‍ത്തമാനകാല- സമ കാലീനതയില്‍,ഈ നോമ്പ് -കാലമെങ്കിലും,,നമുക്കിടയില്‍ ഒരു പ്രതിരോധം ആയി തീരട്ടെ... പ്രാര്‍ഥനാ മുഖ രിതമാകുന്ന പകലി-രവുകളില്‍ സര്‍വ ശക്തന് മുന്‍പില്‍ ജീവിതത്തെ സാഷ്ടാംഗം,സമര്‍പ്പിച്ചു ആത്മ-സായൂജ്യം തേടാന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട ഈ റമദാന്‍ എങ്കിലും, നമ്മളില്‍ വെള്ളി- വെളിച്ചം,വിതറട്ടെ ...ആ..മീന്‍ .....
ഏവര്‍ക്കും,ഹൃദയം നിറഞ്ഞ റമദാന്‍ മുബാറക്...............
read more through blog
www.20milecom.blogspot.com
ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ ഉത്സവങ്ങളായി മാറി.
Deleteതരിക്കഞ്ഞി, തണ്ണിമത്തന്‍ കലക്കിയത്, നാരങ്ങാ സര്‍ബത്ത് , ലൈമൂണ്‍, ഫ്രൂട്ട് സലാഡ് , ടാങ്ക്. വേറെയുമുണ്ട് ചില പാനീയങ്ങള്‍ പിന്നെ സമൂസ , ഉന്നക്കായ , പരിപ്പ് വട പൊക്ക വട, കട്ലറ്റ്, സേമി അട മുളക് പൊരിച്ചത്, മുട്ടബജി. തുടങ്ങിയ പൊരിക്കടികള്‍ . മുന്തിരി, ആപ്പിള്‍, ഓറഞ്ച്, റോബസ്റ്റ്, ഇത്യാതി ചില പഴങ്ങളും.. ഇനി നിസ്കാരം കഴിഞ്ഞ് വരൂ ബഷീര്‍ക്കാ, അപ്പോഴേക്കും പൊറോട്ടയും പത്തിരിയും ഫ്രയ്ഡ് റൈസും ഇഡിയപ്പവും ചിക്കന്‍ മട്ടന്‍ കുറുമകളും അല്‍പം ബീഫ് വറുത്തതും വിളംബി വെക്കാം!
ReplyDeleteഎല്ലാം വിളമ്പി വെച്ചോളൂ. ഒരു സ്ട്രെച്ചറും ആംബുലന്‍സും അതിനടുത്തു ഉണ്ടാവുന്നത് നല്ലതാണ്. ആവശ്യം വരും :)
Delete'വിശപ്പിന്റെ വില അറിയുക' എന്നൊരു മഹത്തായ ലക്‌ഷ്യം കൂടി റംസാന്‍ വ്രതത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു. പള്ള നിറച്ചു ഭക്ഷണം കഴിച്ചു എഴുനേറ്റു നടക്കാന്‍ പറ്റാതെ ഉറങ്ങാന്‍ നേരം നിയ്യത്തും വെച്ച് എടുക്കുന്ന പുതു തലമുറക്കാരുടെ നോമ്പ് കൊണ്ട് ശരീരത്തിന് ദോഷം എന്നല്ലാതെ പടച്ചോന്റടുത്തു നിന്ന് ഒരു പ്രതിഫലവും കിട്ടാന്‍ പോണില്ല.
ReplyDeleteവെറും ജ്യൂസും ഈത്തപഴവും കൊണ്ട് നോമ്പ് തുറക്കുകയും രാത്രി കാലങ്ങളില്‍ സാധാരണ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പ്രവാസികള്‍ ഇതില്‍ നിന്നും വിഭിന്നമാണെന്ന് ഓര്‍മിപ്പിക്കുന്നു. എല്ലാര്‍ക്കും റമദാന്‍ കരീം.
വിശുദ്ധ റമദാന്‍ ആശംസകള്‍
ReplyDelete"നമ്മുടെ സ്വകാര്യതയിലാണ് റമദാൻ ഇടപെടുന്നത്.
ReplyDeleteഅവിടെയുള്ള അഴുക്കിനെ അകറ്റുകയും
ശീലങ്ങളെ മാറ്റുകയും മോഹങ്ങളെ മെരുക്കുകയും ചെയ്യുന്നു.
ഒട്ടും പരസ്യമാകാൻ അനുവദിക്കാതെ ഏറ്റവും സ്വകാര്യമായി
ശുദ്ധിയോടെ ജീവിക്കാൻ പരിശീലിപ്പിക്കുന്നു. പരസ്യമെന്നതിലേറെ
രഹസ്യമാണല്ലോ ശുദ്ധിയും ഭക്തിയും. അതാണ് നോമ്പിന്റെയും അന്തസ്സാരം."
http://www.vayanamuri.com/archives/2416
എന്റെ നോമ്പ് തുറ
ReplyDeleteരണ്ടു ഈത്തപഴം
ഒരു ഗ്ലാസ് ജ്യൂസ്
ഒരു ഗ്ലാസ് നാരങ്ങ വെള്ളം
ഒരു ആപ്പിളിന്റെ പകുതി
ഓറഞ്ചിന്റെ നാല് അല്ലികള്‍...
ആറു മുന്തിരിങ്ങാ
___________
ശേഷം...നോര്‍മല്‍.....
പകല്‍ മുഴുവന്‍ പട്ടിണിയിരിക്കുന്ന ആള്‍ക്ക് ഒരു പരിധി കൂടുതല്‍ ഭക്ഷണം കഴിക്കാനാവില്ല.
ReplyDeleteദാഹം മൂലം ആവശ്യത്തിലധികം വെള്ളം കുടിക്കുന്നതിലൂടെ കുറെ സമയത്തേക്ക് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകുന്നു. നോമ്പ് തുടങ്ങി മൂന്നോ നാലോ ദിവസങ്ങള്‍
കഴിയുമ്പോഴേക്കും പലരും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറയുന്നതും കാണാം.
ഒരു മാസത്തെ വ്രതാനുഷ്ട്ടാനം കഴിയുന്നതോടെ മിക്കവരുടെയും ശരീരഭാരം മൂന്നു മുതല്‍
അഞ്ചു കിലോ വരെ കുറയുന്നത് സ്വാഭാവികമാണ്
agree with u..
DeleteMe too Agree with you..
Deleteഭക്ഷണം
Deleteകഴിക്കുന്നതിന്റെ അളവല്ല,വിഭവങ്ങളൂടെ ധാരാളിത്തമാണ് വിമര്‍ശിക്കപ്പെടുന്നത്.
ശരീരത്തിന് ആവശ്യം ആയ വെള്ളം കുടിക്കാന്‍ മറക്കരുത്.
ReplyDeleteIf you weigh 180lbs/2 = 90oz/day, minimum water required
മധുര പലഹാരങ്ങള്‍ കഴിക്കാതെ പഴങ്ങള്‍ കൊണ്ട് മധുരം അഡജസ്റ്റ് ചെയ്യണം.
സൂപ്പ് ഏറ്റവും നല്ല ഭക്ഷണം ആണ്. ആവശ്യത്തിനു ജലവും പോഷണവും നല്‍കും.
സാവധാനം കഴിക്കുക.
കൊഴുപ്പ് കുറഞ്ഞ വിറ്റാമിനുകളും മിനറലുകളും നല്‍കുന്ന ആഹാരം കഴിക്കുക.
ഓരോ ആളുകള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ചെറിയ അളവില്‍ കഴിക്കാന്‍ മറക്കരുത്. അത് നിങ്ങള്ക്ക് മനസ്സില്‍ ഒരു സംതൃപ്തി തരും.
വൃത്തിയായ ചെമ്പരത്തി പൂവ് ശുദ്ധജലത്തില്‍ ഇട്ടു ഒരു രാത്രി വയ്ക്കുക. കൂടുതല്‍ സമയം വയ്ക്കും തോറും അതിന്റെ കൈപ്പു കൂടി വരും. ആ ജലം മുന്തിരി ജൂസില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. ഈ ജൂസ് രാവിലെ കുടിക്കുന്നത് ശരീരം ദിവസം മുഴുവന്‍ തണുത്ത് ഇരിക്കാന്‍ സഹായിക്കും. ശ്രദ്ധിക്കുക, മൂന്നു ദിവസം ആണ് ഇതിന്റെ എക്സ്പയറി ഡേറ്റ്.
വര്ഷം മുഴുവന്‍ പട്ടിണി കിടക്കുന്ന പാവപ്പെട്ടവന്റെ വേദന തിരിച്ചറിയാന്‍ ലഭിക്കുന്ന ഈ റമദാന്‍ ഒരു പുണ്യം തന്നെയാണ്
ReplyDeleteനാട്ടിലെ നോമ്പ് തുറ വിഭവങ്ങളെ പറ്റി എന്തേ പറയാഞ്ഞു......?
ReplyDeletejeddah islahi centralille (Madavoor) nombu thura valare lalithamannu..ee vaka ulpannagallonnum ella
ReplyDeletekeep it up
ഈ പോസ്റ്റ് ഇന്ന് പുന:പ്രസിദ്ധീകരിച്ച വര്‍ത്തമാനം പത്രത്തിനും നന്ദി. മലയാളം ന്യൂസിനുള്ള നന്ദി നേരത്തെ പറയാന്‍ വിട്ടുപോയി. അവര്‍ക്കും നന്ദി :)
ReplyDeleteKP Nirmal Kumar ഷെയര്‍ ചെയ്ത ഈ പോസ്റ്റിന്റെ ഫേസ്ബുക്ക് ലിങ്കില്‍ മുസാഫിറും BRP ഭാസ്കരും എഴുതിയത്.
ReplyDeleteMusafir Elamkulath ഉദയാസ്തമയങ്ങള്‍ക്കിടയിലെ പട്ടിണിയോടു പ്രതികാരപൂര്‍വം പക വീട്ടുന്ന പോലെ അസ്തമയം തൊട്ടു ഉദയം വരെ മൂക്കറ്റം തിന്നുന്നവരാണ് ആധുനിക കാലത്തെ ഭൂരിഭാഗം നോമ്പുകാരും.
10 hours ago · like · 4
Brp Bhaskar പരിപ്പുവടയുടെയും കട്ടന്‍ കാപ്പിയുടെ കാലം പോലും കഴിഞ്ഞിരിക്കുമ്പോഴാണ് വെള്ളത്തെയും കാരക്കയെയും കുറിച്ചുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍.
9 hours ago · like · 8
what is ur opinion on political iftar party ?
ReplyDeleteBullshit....
DeleteBullshit....
Deleteവികാരിയച്ചന്‍ ഇടവകയിലെ ഒരു വൃദ്ധയോട് ചോദിച്ചു ' അമ്മാമേ.. ഉപവാസമൊക്കെ എടുക്കാറില്ലേ ? ' അമ്മാമയുടെ മറുപടി ' എന്റച്ചോ .. ക്ഷമിക്കണേ.. ഉപവാസമെടുക്കാനുള്ള സാമ്പത്തിക ശേഷി എനിക്കില്ലാതെ പോയി' .
ReplyDeleteമുപ്പത് ദിവസം തിന്നാലും തീരാത്ത നോമ്പ് തുറയുടെ വിഭവ സമ്ര്‍ദ്ധി കണ്ടു വിസ്മയിച്ച സിസ്റ്റര്‍ ജെസ്മി അവരുടെ പുസ്തകത്തില്‍ കുറിച്ചിട്ടത്.
ബഷീബായ്
ReplyDeleteഎന്‍റെ അനുഭവം നേരെ തിരിച്ചാണ് നമ്മുടെ ആബുക്കയം
മറ്റും നോപ്പു തുറന്നാല്‍ എന്തെന്ക്കിലും
കുറച് കഷിച്ചു തളര്‍ന്നു കിടക്കും
പക്ഷെ സൂപ്പര്‍ മാര്‍ക്കറ്റ് ഒഴിക്കുനത് ആരാന്നു
മാത്രം അറിയില ആരോ ഈ പണി ചെയുന്നുണ്ട്
അതിന്‍റെ ദുഷ് പേര്‍ ഇവര്‍ക്കും കിട്ടുന്നു
മക്കയിലെയും 'മദീനയിലെയും' (?) വിശുദ്ധ ഹറമുകള്‍ ????
ReplyDeleteമദീനയിലെ പ്രവാചകന്റെ പള്ളിക്കും വിശുദ്ധ ഹറം എന്ന് തന്നെയാണ് പറയുക. സഊദി രാജാവിന്റെ സ്ഥാനപ്പേര് തന്നെ 'വിശുദ്ധമായ ഇരു ഹറമുകളുടെയും സേവകന്‍ خادم الحرمين الشريفين എന്നാണ്.
DeleteBasheer,
ReplyDeleteI think you will have more to say...
നിങ്ങള്‍ക്കുമാകാം കോടീശ്വരന്
ബ്ലോഗ് വായിച്ചു. ചിന്തിക്കേണ്ട വിഷയം. നന്നായി അവതരിപ്പിച്ചു.
Delete"ഉദയാസ്തമയങ്ങള്‍ക്കിടയിലെ പട്ടിണിയോടു പ്രതികാരപൂര്‍വം പക വീട്ടുന്ന പോലെ അസ്തമയം തൊട്ടു ഉദയം വരെ മൂക്കറ്റം തിന്നുന്നവരാണ് ആധുനിക കാലത്തെ ഭൂരിഭാഗം നോമ്പുകാരും."
ReplyDeleteപട്ടിണിയെ അറിയുക എന്നതാണ് നോമ്പിന്റെ ഉദ്ദേശമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല! അത് നോമ്പ് നിര്‍ബന്ധമാക്കിയത് എന്തിനു വേണ്ടിയായിരിക്കും എന്ന പലവിധ ചിന്തകളുടെ ഒരു വീക്ഷണം മാത്രമാണ്. പക്ഷെ ലിബറല്‍ സെക്യുലറിസത്തിന്റെ വക്താക്കള്‍ എന്നും ഈ ആശയം മാത്രമാണ് നോമ്പുകാലത്ത് ചര്‍ച്ചാവിഷയമാക്കുന്നത്. പക്ഷെ അങ്ങനെ ഒരു വ്യാഖ്യാനം നോമ്പിന് നല്‍കുന്നവര്‍ എന്ത് കൊണ്ട് നോമ്പ് സമയം ഒരു ദിവസത്തേക്ക് മുഴുവന്‍ ആക്കിയില്ല, മറിച്ചു വൈകുന്നേരം വരെ മാത്രമാക്കി എന്നാലോചിക്കാറില്ല. നോമ്പ് സമയം പട്ടിണിയെ അറിയാനാണെങ്കില്‍ അത് കഴിയുന്ന സമയം ഭക്ഷണത്തെ അറിയാനാണ് എന്നും വ്യാഖ്യാനിക്കാമല്ലോ. മറ്റൊരര്‍ത്ഥത്തില്‍ "പട്ടിണിയോടുള്ള പ്രതികാരം" എന്ന് തന്നെയും :-)
ഖുറാന്‍ പറയുന്നത് നോമ്പ് നിര്‍ബന്ധമാക്കിയത് "നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍" ആയിരിക്കാന്‍ വേണ്ടിയാണ് എന്നാണു. ചീത്തവാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കാത്തവര്‍ ഭക്ഷണ പാനീയം ഉപേക്ഷിക്കണമെന്നു അല്ലാഹുവിനു നിര്‍ബന്ധമില്ല എന്ന പ്രവാചക വചനം കൂടെ ചേര്‍ത്തുവച്ചാല്‍ ഉദ്ദേശം മനസ്സിലാവും. മാത്രമല്ല നോമ്പ് തുറന്നു നേരം വെളുക്കുവോളം നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക എന്നും ഖുര്‍ആന്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. 'മൂക്കറ്റം' എന്നതോ 'തൃപ്തി' എന്നതോ ഒക്കെയുള്ള പരിധി ഉണ്ടെന്നു വയറും മൂക്കുമൊക്കെ ഉണ്ടാക്കിയ പടച്ചവന് അറിയുന്നതിനാലായിരിക്കാം അളവൊന്നും പറഞ്ഞിട്ടുമില്ല.
മുസ്ലീങ്ങളുടെ ഭക്ഷണ രീതികളോട് കാണിക്കുന്ന അസഹിഷ്ണുത നോമ്പുകാലത്ത് കൂടുതല്‍ പ്രകടമാവുന്നു എന്നേ ഉള്ളൂ. സ്വന്തം രീതികളെക്കുറിച്ച് മുസ്ലീങ്ങളില്‍ കുറ്റബോധം സൃഷ്ടിക്കുക എന്ന സ്ഥിരം ശ്രമം തന്നെ ഇതും. ആത്മീയ / ഭൌതീക തൃപ്തികള്‍ അവനവന്റെ സ്വന്തമാണ് എന്നതുകൊണ്ടാണ് ആ ശ്രമങ്ങള്‍ വിലപ്പോവാത്തത്. പോപ്പുലര്‍ ബ്ലോഗര്‍മാര്‍ക്ക് ഇങ്ങനെ ചില സ്ഥിരം മതേതരവിഷയങ്ങള്‍ ആവശ്യമായിരിക്കാം. ചിന്തകര്‍ക്ക് അതിലല്ല തൃപ്തി ലഭിക്കുക എന്ന് ഞാന്‍ വിശ്വസിക്കുന്നു.
>> പോപ്പുലര്‍ ബ്ലോഗര്‍മാര്‍ക്ക് ഇങ്ങനെ ചില സ്ഥിരം മതേതരവിഷയങ്ങള്‍ ആവശ്യമായിരിക്കാം << ഇതൊരു 'മതേതര' വിഷയമല്ല, മതത്തിന്റെ ഏറ്റവും ദീപ്തമായ മുഖം കാണപ്പെടേണ്ട ഒരു സുപ്രധാന ആരാധനയെക്കുറിച്ചുള്ള ഒരു ചെറിയ സന്ദേഹം പങ്കു വെക്കലാണ്. മതത്തിന്റെ ആത്മാവിനെക്കുറിച്ചു ഒരു പബ്ലിക് ഡൊമൈനില്‍ ചര്‍ച്ച ചെയ്യുന്നത് പോലും 'മതേതര'മാവുമെങ്കില്‍ ആ മതേതരമാണ് ഏറെ അഭികാമ്യമായിട്ടുള്ളത് :)
Deleteനോമ്പ് പൂര്‍ണ്ണമായും ആരാധനയാണ്. ലോകത്ത് രൂക്ഷമായ പട്ടിണി നിലനിന്നിരുന്ന കാലത്ത് രൂപം കൊണ്ടതോ പട്ടിണി അവസാനിക്കുന്നതോടെ നിര്‍ത്തേണ്ടതോ ആയ ഒന്നല്ല. അതിനെ ലോകത്തെ പട്ടിണി എന്ന പ്രശ്നത്തോട് ബന്ധപ്പെടുത്തുന്നത് മതേതര ബാധ്യതയില്‍ നിന്ന് വരുന്ന ചിന്തയല്ലെങ്കില്‍ പിന്നെയെന്താണ്? ലോകത്തെ പട്ടിണിക്ക് കാരണം സാമ്പത്തികശക്തികള്‍ / ഭരണാധികാരികള്‍ ഒക്കെ വിഭവങ്ങളുടെ ഉല്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ചെലുത്തുന്ന സ്വാധീനവും നിയന്ത്രണങ്ങളും കയ്യടക്കി വെക്കലും ഒക്കെയാണ്. അതിനു രാഷ്ട്രീയ/സാമ്പത്തിക വിശകലനങ്ങളും പരിഹാരങ്ങളുമാണ് ഉണ്ടാവേണ്ടത്. അറബ് വസന്തം, വാള്‍സ്ട്രീറ്റ് ഉപരോധം തുടങ്ങിയ ജനകീയ പ്രക്ഷോഭങ്ങള്‍ ആ തിരിച്ചറിവില്‍ നിന്നുണ്ടായതാണ്. പട്ടിണി നിര്‍മാര്‍ജ്ജനം എന്ന ബാധ്യത നോമ്പ് എന്ന ആരാധനയുടെ ഭാഗമാക്കേണ്ടതില്ല. നോമ്പുതുറ, ഭക്ഷ്യമേള തുടങ്ങിയ കാര്യങ്ങളോട് അതിനെ ബന്ധപ്പെടുത്തുന്നതു ആ വിഷയത്തെ ഉപരിപ്ലവമായി മാത്രം സമീപിക്കലാവും.
Delete"മതത്തിന്റെ ഏറ്റവും ദീപ്തമായ മുഖം കാണപ്പെടേണ്ട ഒരു സുപ്രധാന ആരാധനയെക്കുറിച്ചുള്ള ഒരു ചെറിയ സന്ദേഹം..." - നോമ്പ് തുറന്നശേഷം തിന്നുന്നതിനോ കുടിക്കുന്നതിനോ മതം നിയന്ത്രണം വച്ചിട്ടില്ല എന്നിരിക്കെ ആ ആരാധനയുടെ "ദീപ്തി" എങ്ങനെ കുറയുമെന്നാണ്?
വിഭവവിതരണം / വികേന്ദ്രീകരണം വിഭാവനം ചെയ്തുകൊണ്ട് ആരാധനയുടെ ഭാഗമാക്കിക്കൊണ്ട് തന്നെ ഇസ്ലാം നിര്‍ബന്ധമാക്കിയതാണല്ലോ സക്കാത്ത്. എന്തുകൊണ്ടാണ് നോമ്പുതുറയിലെ "ധൂര്‍ത്തു" ചര്‍ച്ച ചെയ്യപ്പെടുന്നതും സക്കാത്ത് ചര്‍ച്ചചെയ്യപ്പെടാതെ പോവുന്നതും? എത്ര കൃത്യമായി പാലിച്ചാലും സക്കാത്ത് ലോകത്തിലെ പട്ടിണിയോ സാമ്പത്തിക അസമത്വമോ പരിഹരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ നോമ്പുതുറ ഉണ്ടാക്കുന്നു എന്ന് പറയുന്ന ധൂര്‍ത്തിനേക്കാള്‍ ഏറെ മടങ്ങ് ഗുണപരമായ സാമ്പത്തിക വിതരണം ഈ ആരാധനാക്രമം മൂലം നടക്കുന്നുണ്ട്. നോമ്പ് നോക്കുന്ന വിശ്വാസികള്‍ അത്രതന്നെ പ്രാധാന്യത്തോടെ സക്കാത്തും നിര്‍വ്വഹിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ് എന്നിരിക്കെ മതത്തിലെ ചില പ്രത്യേകതകള്‍ മാത്രം മതേതര ലോകത്ത് ചര്‍ച്ചചെയ്യപ്പെടുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തോടാണ് പ്രതികരിക്കുന്നത്.
'റമദാന്‍ പാചക'വും 'റമദാന്‍ വിഭവങ്ങളു'മൊക്കെയായി മാധ്യമങ്ങളും മനുഷ്യരും ആഘോഷിച്ചാഘോഷിച്ചു റമദാന്‍ ഉപവാസത്തെ ഒരു Food Festival ആക്കിയിട്ട് കാലം കുറച്ചേറെയായി. തലശ്ശേരിയിലെ ബെക്കറിക്കാര്‍ എല്ലാ നോമ്പ് (?) കാലത്തും പുതിയൊരു പലഹാരം കണ്ടുപിടിച്ചു അവതരിപ്പിക്കുമത്രേ. (ആവശ്യമാണല്ലോ കണ്ടുപിടുത്തങ്ങളുടെ മാതാവ്)
ReplyDeleteഎന്തൊരു വിചിത്രമായ തമാശ. -എല്ലാ ഗാന്ധിജയന്തി ദിനത്തിലും മക് ഡോവേല്‍ കമ്പനിക്കാര്‍ പുതിയൊരു ബ്രാന്‍ഡ് മദ്യം പുറത്തിറക്കുമെന്ന് പറയുന്ന പോലെ.
ലേഖനത്തിലെ പോലെ സമാനമായ ഒരനുഭവം പറയാം.
ReplyDeleteതെക്കന്‍ ജില്ലക്കാരനായ ഒരു പ്രവാസി സുഹൃത്ത്, സ്വന്തം നാട്ടില്‍ മുസ്ലിംകള്‍ നന്നേ കുറവായതിനാല്‍ മുസ്ലിം ആചാരങ്ങളൊന്നും പരിചിതമല്ലായിരുന്നുവെങ്കിലും കോളേജു കാലത്ത് സുഹൃത്തുക്കളായ മുസ്ലിം വിദ്യാര്‍ഥികള്‍ നോമ്പു നോറ്റുവരുന്നത് അത്യാദരപൂര്‍വ്വം വീക്ഷിച്ചിരുന്നതായ് പറഞ്ഞിരുന്നു. എന്നാല്‍ പ്രവാസം തുടങ്ങി സമകാലിക മുസ്ലിം ജീവിതവുമായി അടുത്തിടപഴകിയ ശേഷം ആ സഹൃദയനായ സുഹൃത്ത് നോമ്പിനെ വിശേഷിപ്പിച്ചത് 'രണ്ടു മഹായുദ്ധങ്ങള്‍ക്കിടയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍' എന്നാണ്.
This comment has been removed by the author.
ReplyDeleteമക്ഡവല്‍ കമ്പനിയായാലും തലശ്ശേരിയിലെ ബേക്കറിക്കാരായാലും വാങ്ങാന്‍ ആളുണ്ടെങ്കില്‍ വിഭവങ്ങള്‍ ഉണ്ടാക്കും വില്‍ക്കും. അതൊക്കെ വാങ്ങിത്തിന്നണോ എന്നതൊക്കെ വാങ്ങുന്നവന്റെ ഇഷ്ടം. കീശയില്‍ കാശുണ്ടെങ്കില്‍ വാങ്ങാം.
ReplyDeleteമുസ്ലിങ്ങള്‍ നോമ്പെന്നും പറഞ്ഞ് മൂക്കു മുട്ടെ തിന്നുന്നതിനിവിടെ ഗന്ധിജിയേയും മക്ഡവലിനെയും സിസ്റ്റര്‍ ജെസ്മിയേയും, അമ്മാമയേയും വികാരി അച്ചനെയുമൊക്കെ വലിച്ചു കൊണ്ടുവരുന്ന പാപ്പരത്തം കാണുമ്പോള്‍ സഹതാപം തോന്നുന്നു. കള്ളുകുടിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഗാന്ധിജി ഇന്‍ഡ്യയില്‍ നടപ്പാക്കിയിട്ടില്ല. ഗാന്ധി ജയന്തി ദിനത്തില്‍ കുടിക്കാനെന്നും പറഞ്ഞ് ഒരു കമ്പനിയും മദ്യമുണ്ടാക്കാറുമില്ല. പക്ഷെ റമദാനിലെ മുസ്ലിങ്ങളുടെ സ്വഭാവം അറിയുന്നവര്‍ പുതിയ പലഹാരം കണ്ടു പിടിക്കുന്നു. മുസ്ലിങ്ങള്‍ക്ക് റമദാനില്‍ തീറ്റ ഭ്രാന്തില്ലെങ്കില്‍ ആരും പുതിയ പലഹാരവുമായി ഇറങ്ങില്ല.
ക്രിസ്ത്യാനികള്‍ നോമ്പെന്നും പറഞ്ഞ് പകല്‍ പട്ടിണി കിടന്നിട്ട് അതിനു രാത്രിയില്‍ ഉണര്‍ന്നിരുന്ന് പകരം വീട്ടുന്നുമില്ല. അവര്‍ കുറച്ചു കാലം ചില ഭഷ്യ വസ്തുകള്‍ വര്‍ജ്ജിക്കുന്നു. ചില നേരങ്ങളിലെ ആഹാരവും വര്‍ജ്ജിക്കുന്നു. നോമ്പുകാലം അവസാനിക്കുമ്പോള്‍ ഒരു ദിവസം പല വിഭവങ്ങളുണ്ടാക്കി അഘോഷിക്കുന്നു. പക്ഷെ മുസ്ലിങ്ങളോ ഒരു മാസം മുഴുവന്‍ അന്നു വരെ കഴിക്കാത്ത വിഭവങ്ങളുണ്ടാക്കി ആഘോഷിക്കുന്നു.
കുറച്ചു കാലം സൌദി അറേബ്യയില്‍ ജീവിച്ച അനുഭവം എനിക്കുണ്ട്. അവിടെ റമദാന്‍ കാലം നോമ്പു കാലമല്ല, വിരുന്നുകാലമാണ്. എല്ലാ ദിവസവും ഏതെങ്കിലും മുസ്ലിമിന്റെ താമസസ്ഥലത്ത് അതി വിപുലമായ പാര്‍ട്ടികളായിരിക്കും. കൂടാതെ കഫീലിന്റെ വക ആടിനേയും ഒട്ടകത്തെയും മുഴുവനായി പൊരിച്ച സദ്യകള്‍ വേറെയും.
കേരളത്തിലെ മുസ്ലിം കുടുംബങ്ങളില്‍ രാത്രിയിലെ ഉറക്ക ക്ഷീണം മാറിക്കഴിഞ്ഞാല്‍ അടുത്ത സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. എന്നും പെരുന്നാളാണവിടെയൊക്കെ. മുസ്ലിം നേതക്കളുടെ വക ഇഫ്താര്‍ പാര്‍ട്ടികള്‍ നാടുനീളെ ഉണ്ടാകും. ശ്രദ്ധിക്കുക അതിനെ വിളിക്കുന്നത് ഇഫ്താര്‍ പാര്‍ട്ടി എന്നു തന്നെയാണ്. എന്നിട്ടും പറയും നോമ്പെന്ന്. ശുദ്ധ അസംബന്ധം.
ഇവിടെ കൊടുത്ത മറ്റൊരു ബ്ളോഗിലേക്കുള്ള ലിങ്കില്‍ പട്ടിണി കിടന്നാല്‍ ഉള്ള ഗുണങ്ങളൊക്കെ വിവരിക്കുന്നു. അത് പട്ടിണി കിടക്കുന്നവരുടെ കാര്യമല്ലേ? നോമ്പുകാലത്ത് എത്ര മുസ്ലിങ്ങള്‍ പട്ടിണി കിടക്കുന്നുണ്ട്? എന്റെ അറിവില്‍ ആരുമില്ല. എന്റെ വീടിനടുത്തുള്ള പാവപ്പെട്ട ഒരു മുസ്ലിം കുടുംബമുണ്ട്. കൂലി വേല ചെയ്തു ജീവിക്കുന്ന കുടുംബം. നോമ്പുകാലത്താണവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുള്ളത്.
മുസ്ലിങ്ങളല്ലാത്തവര്‍ പകല്‍ ഭക്ഷണം കഴിച്ച് രാത്രി പട്ടിണി കിടക്കുന്നു. മുസ്ലിങ്ങള്‍ റമദാന്‍ കാലത്ത് രാത്രി ഭക്ഷണം കഴിച്ച് പകല്‍ പട്ടിണി കിടക്കുന്നു. എനിക്കതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല.
മലപ്പുറം ജില്ലയില്‍ ഇത്തവണയും മറ്റ് മതവിശ്വാസികള്‍ പകല്‍ സമയത്ത് ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന ഫത്വ ഉണ്ടോ എന്തോ?
Whether eat full or not, that is not the issue. If anyone fasting, that is his will power to abstain food in the day and take food in the night. I don't know how many days Kalidas could practice this..Somehow it gives a difficult time on human who change his routinelife...Those who have capacity to take food what he like, that is his liberty so long as he attain what a fasting contribute...In Islam all are correlated whether it be Prayer, Zakath, Fasting, helping the needy. so pick not food issue for criticism but to look on society how they lead their life practising all virtue/good......!!
DeleteRespect this fasting and stand against all evils that troubles society..liquor, interest, exploitation, food adulteration, chemical pesticides which harms health and environement, corruption.....Are you there Kalidas ???
ഞാനെന്തിനു ദാരിദ്ര്യം പ്രാക്റ്റീസ് ചെയ്യണം? ദാരിദ്ര്യം പ്രാക്റ്റീസ് ചെയ്ത് അനുഭവിക്കാന്‍ മാത്രം എന്റെ തലക്ക് ഓളമില്ല. പാവപ്പെട്ടവരെ സഹായിക്കലും ത്യാഗം ചെയ്യലും, ഉപവസവുമൊക്കെ മനുഷ്യനു ജീവിതകാലം മുഴുവന്‍ വേണ്ട ഗുണങ്ങളാണ്. അത് മലോകരെ അറിയിക്കാന്‍ ഒരു മാസം കൂട്ടമയി ആചരികേണ്ട ചടങ്ങൊന്നുമല്ല.
Deleteദാരിദ്ര്യം പ്രാക്റ്റീസ് ചെയ്യുന്നത് മഹത്തായ സംഗതിയാണെന്ന അഭിപ്രായം എനിക്കില്ല. നിങ്ങളുടെ ദൈവമായ അള്ളാ തന്നെയാണ്, ഈ ദാരിദ്ര്യവും സമ്പന്നതയും ഇവിടെ ഉണ്ടാക്കിയതെന്നു തന്നെയല്ലേ താങ്കളൊക്കെ വിശ്വസിക്കുന്നത്?
ഞാന്‍ എന്റെ കണ്‍മുന്നില്‍ കാണുന്നത് താങ്കളൊക്കെ കാണുന്നതല്ല. സമ്പന്നര്‍ റമദാനില്‍ ദാരിദ്ര്യം പ്രാക്റ്റീസ് ചെയ്യുന്നു എന്ന വ്യാജേന ധാരാളിത്തത്തിന്റെ മഹത്വം കൊണ്ടാടുന്നു. സാധാരണ ദിവസങ്ങളില്‍ കഴിക്കാത്ത പ്രത്യേക ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു. ദരിദ്രര്‍ ഇത് നേരെ തിരിച്ചും ചെയ്യുന്നു. എന്നും പട്ടിണി കിടക്കുന്ന അവര്‍ റമദാനില്‍ ധാരാളിത്തം പ്രാക്റ്റീസ് ചെയ്യുന്നു. ഇല്ലാത്ത പണം സംഘടിപ്പിച്ച് നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു. ഒരു നേരം കഞ്ഞികുടിക്കാന്‍ ഇല്ലാത്തവര്‍ പോലും നോമ്പു തുറക്ക് ഇറച്ചി കറി ഉണ്ടാക്കുന്നു. പത്തിരി ഉണ്ടാക്കുന്നു. ഈ ധാരാളിത്തം പ്രാക്റ്റീസ് ചെയ്യാന്‍ ചില വേണ്ടി സമ്പന്നര്‍ പാവങ്ങള്‍ക്ക് പലതും വിതരണം ചെയ്ത് അവരെ ഇതുപോലെ അഭിനയിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
എന്തിനാണിതുപ്പോലുള്ള പൊറാട്ടു നാടകങ്ങള്‍ അഭിനയിക്കുന്നത്? റമദാനില്‍ മാത്രം കുറച്ച് ദാരിദ്ര്യവും ധാരാളിത്തവും അഭിനയിക്കുന്നത്കൊണ്ട് എന്താണു താങ്കളോക്കെ നേടുന്നത്? റമദാന്‍ കഴിയുമ്പോള്‍ എല്ലാം പഴയപടി. നല്ല അഭിനേതാക്കള്‍ കരുതും ഞമ്മളാദ്യം സുവര്‍ക്കത്തില്‍ എത്തുമെന്ന്.
ഒരു മാസത്തിലെ പകുതി സമയം പട്ടിണി കിടന്നാല്‍ സുവര്‍ക്കത്തില്‍ പോകുമെങ്കില്‍, 365 ദിവസവും പട്ടിണി കിടക്കുന്നവര്‍ എവിടെ പോകും?
വള്ളി ഇവിടെ എഴുതിയത് റമദാനില്‍ മുസ്ലിങ്ങള്‍ നടത്തുന്ന തീറ്റ മത്സരത്തേപ്പറ്റിയണ്. അതിനിടയിലേക്ക് സക്കാത്തും പ്രാര്‍ത്ഥനയും വലിച്ചു കൊണ്ടു വരേണ്ട ആവശ്യമുണ്ടോ? ഇനി റമദനില്‍ മാത്രമേ സക്കാത്തും, പ്രാര്‍ത്ഥനയും, മറ്റുള്ളവരെ സഹായിക്കലുമുള്ളൂ എങ്കില്‍ അതും മറ്റൊരു അഭിനയം മാത്രം.
ഉപവാസത്തോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷെ റമദാനില്‍ ഇന്നത്തെ മുസ്ലിങ്ങള്‍ നടത്തുന്ന ഉപവാസ നാടകത്തോട് പുച്ഛമാണ്.
21 അതല്ല, തിൻമകൾ പ്രവർത്തിച്ചവർ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ ( രണ്ട് കൂട്ടരുടെയും ) ജീവിതവും മരണവും തുല്യമായ നിലയിൽ ആക്കുമെന്ന്? അവർ വിധികൽപിക്കുന്നത് വളരെ മോശം തന്നെ.
Delete22 ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആൾക്കും താൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നൽകപ്പെടാൻ വേണ്ടിയുമാണ് അത്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.
23 എന്നാൽ തൻറെ ദൈവത്തെ തൻറെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവൻറെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവൻറെ കണ്ണിന് മേൽ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേർവഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?
24 അവർ പറഞ്ഞു: ജീവിതമെന്നാൽ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. ( വാസ്തവത്തിൽ ) അവർക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവർ ഊഹിക്കുക മാത്രമാകുന്നു.
25 നമ്മുടെ ദൃഷ്ടാന്തങ്ങൾ വ്യക്തമായി അവർക്ക് വായിച്ചുകേൾപിക്കപ്പെടുകയാണെങ്കിൽ അവരുടെ ന്യായവാദം നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഞങ്ങളുടെ പിതാക്കളെ ( ജീവിപ്പിച്ചു ) കൊണ്ട് വരിക. എന്ന അവരുടെ വാക്ക് മാത്രമായിരിക്കും.
26 പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽപിൻറെ നാളിലേക്ക് നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരിൽ അധികപേരും അറിയുന്നില്ല.
27 അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികൾക്കു നഷ്ടം നേരിടുന്ന ദിവസം.
28 ( അന്ന് ) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയിൽ നീ കാണുന്നതാണ്. ഓരോ സമുദായവും അതിൻറെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നതാണ്. ( എന്ന് അവരോട് പറയപ്പെടുകയും ചെയ്യും. )
29 ഇതാ നമ്മുടെ രേഖ. നിങ്ങൾക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്. തീർച്ചയായും നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു.
30 എന്നാൽ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ് തൻറെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം.
31 എന്നാൽ അവിശ്വസിച്ചവരാരോ ( അവരോട് പറയപ്പെടും: ) എൻറെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് ഓതികേൾപിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട് നിങ്ങൾ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു.
32 തീർച്ചയായും അല്ലാഹുവിൻറെ വാഗ്ദാനം സത്യമാണ്. ആ അന്ത്യസമയമാകട്ടെ അതിൻറെ കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് പറയപ്പെട്ടാൽ നിങ്ങൾ പറയും: എന്താണ് അന്ത്യസമയമെന്ന് ഞങ്ങൾക്കറിഞ്ഞ് കൂടാ. ഞങ്ങൾക്ക് ഒരു തരം ഊഹം മാത്രമാണുള്ളത്. ഞങ്ങൾക്ക് ഒരു ഉറപ്പുമില്ല.
33 തങ്ങൾ പ്രവർത്തിച്ചതിൻറെ ദൂഷ്യങ്ങൾ അവർക്കു വെളിപ്പെടുന്നതാണ്. അവർ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത് അത് അവരെ വലയം ചെയ്യുന്നതുമാണ്.
34 ( അവരോട് ) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങൾ മറന്നത് പോലെ ഇന്ന് നിങ്ങളെ നാം മറന്നുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങൾക്ക് സഹായികളാരും ഇല്ലതാനും.
35 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ നിങ്ങൾ പരിഹാസ്യമാക്കിത്തീർക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ആകയാൽ ഇന്ന് അവർ അവിടെ നിന്ന് പുറത്തയക്കപ്പെടുന്നതല്ല. അവരോട് പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല.
36 അപ്പോൾ ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിനാണ് സ്തുതി.
37 ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാകുന്നു മഹത്വം. അവൻ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും
Holy Quran,Chapter 45
@kalidaasan
Deleteക്രിസ്ത്യാനികള്‍ നോമ്പെന്നും പറഞ്ഞ് പകല്‍ പട്ടിണി കിടന്നിട്ട് അതിനു രാത്രിയില്‍ ഉണര്‍ന്നിരുന്ന് പകരം വീട്ടുന്നുമില്ല. അവര്‍ കുറച്ചു കാലം ചില ഭഷ്യ വസ്തുകള്‍ വര്‍ജ്ജിക്കുന്നു. ചില നേരങ്ങളിലെ ആഹാരവും വര്‍ജ്ജിക്കുന്നു. നോമ്പുകാലം അവസാനിക്കുമ്പോള്‍ ഒരു ദിവസം പല വിഭവങ്ങളുണ്ടാക്കി അഘോഷിക്കുന്നു.
ഉവ്വോ? കത്തോലിക്കര്‍ വെള്ളിയാഴ്ച മാംസം കഴിക്കരുത് എന്നാണു, അങ്ങനെ ചെയ്യുന്ന കത്തോലിക്കരെ എനിക്കറിയാം. ബാക്കി അഞ്ചു ദിവസവും പിന്നെ ഭയങ്കര വെജിട്ടെരിയന്‍സ് ആണ് അവര്‍ - അതായത് പന്നിയും താറാവും കഴിക്കുന്നതിനിടക്ക് ഒരല്‍പം തോരന്‍ കഴിക്കുന്നു. പിന്നെ തനിക്കിഷ്ടമുള്ള ആഹാരം കുറച്ചു ദിവസം കഴിക്കാതിരിക്കുകയും കൊല്ലത്തില്‍ ബാക്കി എല്ലാ ദിവസവും ആ ആഹാരം മൂക്ക് മുട്ടെ തിന്നുകയും ചെയ്യുന്ന ക്രിസ്ടിയാനികളുടെ ആ വിരോധാഭാസം ന്യായീകരിക്കുകയും മുസ്ലീംകളുടെ ഉപവാസത്തെ പരിഹസിക്കുകയും ചെയ്യുന്ന താങ്കളുടെ പാപ്പരത്തം പുച്ഛം അല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നുമില്ല.
കുറച്ചു കാലം സൌദി അറേബ്യയില്‍ ജീവിച്ച അനുഭവം എനിക്കുണ്ട്. അവിടെ റമദാന്‍ കാലം നോമ്പു കാലമല്ല, വിരുന്നുകാലമാണ്.
സൗദി അറേബിയ ഒരു ഇസ്ലാമിക രാജ്യം എന്നറിഞ്ഞു തന്നെ ആയിരോന്നോ കാളികുമാരന്‍, അല്ലേല്‍ കാളിഔസേപ്പച്ചന്‍ അങ്ങോട്ട് യാത്ര തിരിച്ചത്? അതോ വതിക്കാനിലെക്കുള്ള വിമാനം സൗദി വ്യോമാര്തിതിയില്‍ തകര്‍ന്നു വീണപ്പോ അവിടെ അങ്ങ് പെട്ട് പോയതായിരുന്നോ? അപ്പൊ മുസ്ലീം/ഇസ്ലാം അല്ലര്‍ജി ഒക്കെ ഉള്ളവരും പോയി ജീവനോടെ തിരിച്ചു വരുന്ന സ്ഥലം ആണ് സൗദി ആരെബിയയും അല്ലെ.
സോമാലിയയില്‍ പട്ടിണി ആണെന്നും അവിടെ മനുഷ്യക്കോലങ്ങള്‍ ചത്തു വീഴുന്നുണ്ട് എന്നും പുറത്തു നിന്നും അവിടേക്ക് ഒരു സഹായവും വരാന്‍ ഇസ്ലാമിക ഭീകരര്‍ അനുവദിക്കില്ല എന്നും ഈ മുഫ്തിക്കറിയില്ലെങ്കില്‍ അദ്ദേഹം ഭൂമിയിലെ ഏറ്റവും വലിയ മണ്ടനാണെനു പറയേണ്ടി വരും
ഈ വിവരക്കേട് ഇവിടെ വിളിച്ചു പറഞ്ഞതിലൂടെ കാളിയുടെ ലോക പരിജ്ഞാനവും വെളിപ്പെടുന്നു. ഇസ്ലാമിക ഫീകരര്‍ അങ്ങനെ എല്ലാവരുടെയും സഹായം നിരാകരിചിട്ടോന്നുമില്ല - തുര്‍ക്കി മുതല്‍ സൗദി വരെ അവരെ സഹായിച്ചിട്ടുണ്ട്, അവര്‍ സഹായം സ്വീകരിച്ചിട്ടുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ആണ് അവര്‍ തിരസ്ക്കരിച്ചത്, അതിനവരെ കുറ്റം പരയാനോട്ടു കഴിയുകയുമില്ല. വര്‍ഗ്ഗ ശത്രുക്കളുടെ സഹായം ഏതു രാജ്യമാണ് സ്വീകരിക്കുക? ചൈനയില്‍ ഒരു പാട് പട്ടിനിക്കാരുണ്ട്, എന്ന് കരുതി അമേരിക്കക്കാര്‍ ഒരു വിമാനത്തില്‍ അരി കയറ്റി ചൈനയ്ക്കു മുകളിലൂടെ പറന്നു ആ അരി ചാക്ക് താഴേക്കിട്ടു പട്ടിണി മാറ്റാം എന്ന് പറഞ്ഞാല്‍ ചൈന സമ്മതിക്കുമോ? ഗുജറാത് ഭൂകമ്പ സമയത്ത് ഇന്ത്യ പാകിസ്ഥാന്റെ മരുന്നുകള്‍ കയറ്റിയ വിമാനത്തിനു അനുമതി നിഷേധിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
എന്താണീ നോമ്പു തുറക്കാനുള്ള വക എന്നു കൂടി ഒന്നു വ്യക്തമാക്കാമോ?
ഞാന്‍ മനസിലാക്കിയിടത്തോളം നോമ്പു തുറക്കാനുള്ള വക സാധാരണ കഴിക്കാന്‍ സാധിക്കാത്ത വിശിഷ്ടഭക്ഷണമാണ്.
ഞാന്‍ ദിവസവും രാവിലെ കഞ്ഞിയും ചമ്മന്തിയും, ഉച്ചക്ക് പുഴുക്കും, വൈകുന്നേരം കഞ്ഞിയും പയറും കഴിക്കുന്നു. അതിനപ്പുറം എനിക്ക് ശേഷിയില്ല. എനിക്ക് നോമ്പു തുറക്കാനുള്ള വക ഒന്നു വിശദീകരിക്കാമോ?
അത് കാളിദാസന്‍ മനസ്സിലാക്കിയത്, അല്ലേല്‍ മനസ്സിലിരുപ്പ്. സമൂസ, ചട്ടിപ്പത്തിരി തുടങ്ങി നെയ്ചോരു വരെ ഉള്ള നോമ്പ് തുറ വിഭവങ്ങള്‍ ഇന്ന് കേരളത്തിലെ ഒരു ശരാശരി മുസ്ലീമിന് നോമ്പ് കാലത്ത് മാത്രമല്ല, അല്ലാത്ത സമയത്തും പ്രാപ്യമാണ്.
ഉപവാസത്തോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷെ റമദാനില്‍ ഇന്നത്തെ മുസ്ലിങ്ങള്‍ നടത്തുന്ന ഉപവാസ നാടകത്തോട് പുച്ഛമാണ്.
നോമ്പിന്റെ സാങ്കേതിക വശം രാവിലെ മുതല്‍ സന്ധ്യ വരെ അന്ന പാനീയ്യങ്ങള്‍ ഉപേക്ഷിക്കുക എന്നതാണ്. അത് നോമ്പ് പിടിക്കുന്ന എല്ലാ മുസ്ലീംകളും നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍ വൈകുന്നേരം വാരി വലിച്ചു തിന്നുന്നതിലൂടെ അതിന്റെ ആത്മീയ്യ വശം ചോര്‍ന്നു പോകുന്നു എന്നതാണ് ഈ പോസ്റ്റിന്റെ കാതല്‍.
പിന്നെ കാളിദാസന്റെ പ്രീതിക്ക് വേണ്ടി അല്ല മുസ്ലീംകള്‍ നോമ്പ് പിടിക്കുന്നത്, എന്നാല്‍ ഇത് പോലുള്ള പല പുച്ച്ചക്കാരും ചില ഇഫ്താര്‍ പാര്‍ട്ടികളിലും മുസ്ലീം സദ്യകളിലും എല്ലാം നടത്തുന്ന പ്രകടനം ഒന്ന് കാണേണ്ടത് തന്നെ ആണ്. ഇന്റര്‍നെറ്റില്‍ ബിരിയാണിയുടെ ആപത്തിനെക്കുറിച്ച് വാക്കുകള്‍ കൊണ്ട് കുരിശുയുദ്ധം നടത്തുന്ന ഈ വക ആസാമികള്‍ ഒരു മാതിരി ഗ്രഹനി പിടിച്ച പിള്ളാര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയത് പോലെ ആണ് ഇഫ്താര്‍ പാര്‍ട്ടികളില്‍ ആക്രാന്തത്തോടെ ചാടി വീഴാര്. അത് കൊണ്ട് തന്നെ മുസ്ലീംകളുടെ ഭക്ഷണ പ്രിയത്തെ വിമര്‍ശിക്കുന്ന പല അമുസ്ലീമ്കളും അത് അസൂയ കൊണ്ട് തന്നെ പറയുന്നതായെ എനിക്ക് തോന്നിയിട്ടുള്ളൂ.
This comment has been removed by a blog administrator.
Delete>>>>സൗദി അറേബിയ ഒരു ഇസ്ലാമിക രാജ്യം എന്നറിഞ്ഞു തന്നെ ആയിരോന്നോ കാളികുമാരന്‍, അല്ലേല്‍ കാളിഔസേപ്പച്ചന്‍ അങ്ങോട്ട് യാത്ര തിരിച്ചത്? <<<<
Deleteമോണിട്ടര്‍.
സൌദി ഇസ്ലാമിക രാജ്യം ആണെന്നറിഞ്ഞ് കൊണ്ടു തന്നെയാണവിടേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ ഇസ്ലമിന്റെ യഥാര്‍ത്ഥ മുഖം ശരിക്കും കണ്ടു. താങ്കളേപ്പോലുള്ളവര്‍ പറഞ്ഞു പരത്തുന്നതല്ല ഇസ്ലാം എന്ന തിരിച്ചറിവ് അവിടെ വച്ചുണ്ടായി.
>>>>ഇസ്ലാമിക ഫീകരര്‍ അങ്ങനെ എല്ലാവരുടെയും സഹായം നിരാകരിചിട്ടോന്നുമില്ല - തുര്‍ക്കി മുതല്‍ സൗദി വരെ അവരെ സഹായിച്ചിട്ടുണ്ട്, അവര്‍ സഹായം സ്വീകരിച്ചിട്ടുമുണ്ട്.<<<<
Deleteമോണിട്ടര്‍.
തുര്‍ക്കി മുതല്‍ സൗദി വരെ അവരെ സഹായിച്ചിട്ടും സോമാലിയക്കാരന്‍ നോമ്പു തുറക്കാനുള്ള വക ഇല്ലാതെ കരയുന്നു. സൌദി ഒകെ നല്‍കുനത് ശബാബുകാരന്റെ കീശയില്‍ പോകുമ്പോള്‍ പാവം സോമാലിയക്കാരന്‍ ഇരുന്നു കരയുന്നു.
തുര്‍ക്കി മുതല്‍ സൗദി വരെ ഇന്‍ഡ്യന്‍ മുസ്ലിങ്ങളെയും സഹായിക്കുന്നുണ്ട്. അതൊക്കെ എങ്ങോട്ട് പോകുന്നു എന്ന് ഇപ്പോള്‍ എന്‍ ഐ എ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. സഹയം മേടിച്ച തടിയന്റവിടയൊക്കെ അതിന്റെ പേരില്‍ ഇപ്പോള്‍ ഗോതമുണ്ടായും തിന്നുന്നു.
>>>> പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ആണ് അവര്‍ തിരസ്ക്കരിച്ചത്, അതിനവരെ കുറ്റം പരയാനോട്ടു കഴിയുകയുമില്ല. വര്‍ഗ്ഗ ശത്രുക്കളുടെ സഹായം ഏതു രാജ്യമാണ് സ്വീകരിക്കുക? ചൈനയില്‍ ഒരു പാട് പട്ടിനിക്കാരുണ്ട്, എന്ന് കരുതി അമേരിക്കക്കാര്‍ ഒരു വിമാനത്തില്‍ അരി കയറ്റി ചൈനയ്ക്കു മുകളിലൂടെ പറന്നു ആ അരി ചാക്ക് താഴേക്കിട്ടു പട്ടിണി മാറ്റാം എന്ന് പറഞ്ഞാല്‍ ചൈന സമ്മതിക്കുമോ? ഗുജറാത് ഭൂകമ്പ സമയത്ത് ഇന്ത്യ പാകിസ്ഥാന്റെ മരുന്നുകള്‍ കയറ്റിയ വിമാനത്തിനു അനുമതി നിഷേധിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.<<<<
Deleteമോണിട്ടര്‍.
വേണ്ട കുറ്റം പറയേണ്ട. പാശ്ചാത്യ രാജ്യങ്ങളുടെ സഹായം സ്വീകരിച്ചാല്‍ മലക്കിനേപ്പോലുള്ളവര്‍ക്ക് സോമാലിയക്കാരന്റെ സങ്കടവും അത് കണ്ട് സൌദി മുഫ്തി കരയുന്നതുമാഘോഷിക്കാന്‍ ആകില്ലല്ലൊ. സോമലിയക്കാരന്‍ നോമ്പു തുറക്കന്‍ വകയില്ലാതെ സങ്കടപ്പെടട്ടെ. മുഫ്തി അത് കണ്ട് കള്ളകണ്ണീര്‍ ഒഴുക്കട്ടെ. മലക്കുകളൊക്കെ അത് ആഘോഷിക്കട്ടെ. എനിക്ക് യാതൊരു പ്രശ്നവുമില്ല.
അമേരിക്കാരനോട് ചൈനക്കാരന്‍ വര്‍ഗ്ഗ ശത്രു ആയി കണുന്നില്ല. അതുകൊണ്ട് ചൈനയില്‍ വന്ന് വ്യവസായം നടത്തി, ആളുകള്‍ക്ക് തൊഴില്‍ നല്‍കി അവരുടെ പട്ടിണീ മാറ്റിക്കോളൂ എന്ന് ചൈനക്കാരന്‍ പറൌന്നു. . പട്ടിണി ആണെന്നു പറഞ്ഞ് ഒരു ചൈനക്കാരനും അമേരിക്ക്യിലെ പുരോതിരോട് പട്ടിണി മാറ്റാന്‍ സഹായിക്കണമെന്നു പറയാറില്ല. പുരോഹിതര്‍ കാണികള്‍ക്ക് വേണ്ടി കരയാറുമില്ല.
ഭീകരവാദ ക്യാമ്പുകളിലൂടെ പരിശീലിപ്പിക്കുന്ന ഭീകരെ ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്ത അയക്കുന്നതുകൊണ്ട് പാകിസ്താന്റെ മരുന്ന് ഇന്‍ഡ്യക്കു വേണ്ട എന്നവര്‍ പറഞ്ഞു. അതില്‍ എന്താനു തെറ്റ്?
സോമാലിയക്കാരന്‍ പാശ്ചാത്യരുടെ സഹായം വേണ്ട എന്നു പറഞ്ഞിട്ടില്ല. പട്ടിണിയുടേ മുഖം കാണുന്ന അവര്‍ ആരുടെ സഹായവും മേടിക്കും. പക്ഷെ ചില മോണിട്ടര്‍മാര്‍ അത് തടയുന്നു. എങ്കിലല്ലേ മുഫ്തിക്ക് കരയാനുള്ള വക ഉണ്ടാകൂ. അതാണിവിടെ പറഞ്ഞത്.
>>>> അത് കാളിദാസന്‍ മനസ്സിലാക്കിയത്, അല്ലേല്‍ മനസ്സിലിരുപ്പ്. സമൂസ, ചട്ടിപ്പത്തിരി തുടങ്ങി നെയ്ചോരു വരെ ഉള്ള നോമ്പ് തുറ വിഭവങ്ങള്‍ ഇന്ന് കേരളത്തിലെ ഒരു ശരാശരി മുസ്ലീമിന് നോമ്പ് കാലത്ത് മാത്രമല്ല, അല്ലാത്ത സമയത്തും പ്രാപ്യമാണ്.<<<<
Deleteമോണിട്ടര്‍.
ഏതൊക്കെ നോമ്പ് തുറ വിഭവങ്ങള്‍ മലയാളി മുസ്ലിങ്ങള്‍ക്ക് എപ്പോഴൊക്കെ പ്രാപ്യമാണെന്നതല്ല വിഷയം. റമദാന്‍ മാസത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വളരെ കൂടുതലായി മുസ്ലിങ്ങള്‍ അകത്താക്കുന്നുഎന്നതാണ്. പാവപ്പെട്ടവനായാലും പണക്കാരനായാലും ഇതുപോലെ സാധാരണ മാസങ്ങളില്‍ തിന്നുന്നതിലും കൂടുതല്‍ തിന്നുന്നു. അതിനു വിളിക്കുന്ന ഓമനപ്പേരാണ്, നോമ്പെന്നും.
മുസ്ലിങ്ങളൊക്കെ ഒരു വര്‍ഷം തിന്നുന്നതൊക്കെ ഒരു മാസം തിന്നാലും എനിക്ക് വിരോധമില്ല. പക്ഷെ കൂടുതല്‍ തിന്നുന്നതിനെ നോമ്പെന്നു വിളിക്കുന്നതാണു പറഞ്ഞത്.
>>>> എന്നാല്‍ വൈകുന്നേരം വാരി വലിച്ചു തിന്നുന്നതിലൂടെ അതിന്റെ ആത്മീയ്യ വശം ചോര്‍ന്നു പോകുന്നു എന്നതാണ് ഈ പോസ്റ്റിന്റെ കാതല്‍.
Deleteപിന്നെ കാളിദാസന്റെ പ്രീതിക്ക് വേണ്ടി അല്ല മുസ്ലീംകള്‍ നോമ്പ് പിടിക്കുന്നത്<<<<
മോണിട്ടര്‍.
അള്ളായുടെ പ്രീതിക്കെന്ന നാട്യത്തിലാണ്, മുസ്ലിങ്ങള്‍ വൈകുനേരം വാരി വലിച്ചു തിന്നുന്നത്.
>>>ഇന്റര്‍നെറ്റില്‍ ബിരിയാണിയുടെ ആപത്തിനെക്കുറിച്ച് വാക്കുകള്‍ കൊണ്ട് കുരിശുയുദ്ധം നടത്തുന്ന ഈ വക ആസാമികള്‍ ഒരു മാതിരി ഗ്രഹനി പിടിച്ച പിള്ളാര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയത് പോലെ ആണ് ഇഫ്താര്‍ പാര്‍ട്ടികളില്‍ ആക്രാന്തത്തോടെ ചാടി വീഴാര്. അത് കൊണ്ട് തന്നെ മുസ്ലീംകളുടെ ഭക്ഷണ പ്രിയത്തെ വിമര്‍ശിക്കുന്ന പല അമുസ്ലീമ്കളും അത് അസൂയ കൊണ്ട് തന്നെ പറയുന്നതായെ എനിക്ക് തോന്നിയിട്ടുള്ളൂ.<<<<
മുസ്ലിങ്ങളുടെ തീറ്റ മാസം അഘോഷിക്കാന്‍ ക്ഷണിക്കപ്പെടുന്ന എല്ലാ ആസാമികളും ഗ്രഹണി പിടിച്ച പിള്ളാര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയത് പോലെ തന്നെ ഇഫ്താര്‍ പാര്‍ട്ടികളില്‍ ആക്രാന്തത്തോടെ ചാടി വീഴും. തിന്നാന്‍ വിളിച്ചാല്‍ പിന്നെ പട്ടിണി കിടക്കണോ? നൂറു പേരെ ക്ഷണിച്ചിട്ട് ആയിരം പേര്‍ക്ക് തിന്നാനുള്ള വിഭവങ്ങള്‍ കണ്ടാല്‍ ആരും ചാടി വീഴും.
നോമ്പെന്നു പറഞ്ഞാല്‍ ഇതാണെങ്കില്‍ നോമ്പില്ലാത്ത അവസ്ഥ ഓര്‍ത്ത് ആരും അസൂയപ്പെടും. നോമ്പെന്നു പറഞ്ഞ് പാര്‍ട്ടി നടത്തുന്നതിനോളം വൃത്തികേടല്ലല്ലോ, പാര്‍ട്ടിക്ക് വന്നിട്ട് തിന്നുന്നത്?
എടോ, പരട്ട കാളിദാസാ , കൃസ്ത്യാനിയായ താന്‍ എന്തിനാനെണ്ടോ ഒരു ഹിന്ദു പേര് വെച്ചു കൊണ്ട് എഴുതുന്നത്?. പേര് പോലും പുറത്തു പറയാന്‍ മടിക്കുന്ന വിധം തന്റെ മതം ഇത്രയും തരാം താണതാണോ?. അതോ പള്ളീലച്ചന്മാരുടെയും അച്ച്ചത്തിമാരുടെയും കൂട്ട് രാത്രി നാടകം കളിച്ചു വളര്‍ന്ന കുഞാടാണോ താന്‍?
Deleteമുസ്ലിങ്ങളുടെ തീറ്റ മാസം അഘോഷിക്കാന്‍ ക്ഷണിക്കപ്പെടുന്ന എല്ലാ ആസാമികളും ഗ്രഹണി പിടിച്ച പിള്ളാര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയത് പോലെ തന്നെ ഇഫ്താര്‍ പാര്‍ട്ടികളില്‍ ആക്രാന്തത്തോടെ ചാടി വീഴും. തിന്നാന്‍ വിളിച്ചാല്‍ പിന്നെ പട്ടിണി കിടക്കണോ? നൂറു പേരെ ക്ഷണിച്ചിട്ട് ആയിരം പേര്‍ക്ക് തിന്നാനുള്ള വിഭവങ്ങള്‍ കണ്ടാല്‍ ആരും ചാടി വീഴും.
Delete---
ഹാ, താങ്ക് യൂ വെരി മച്ച്. മുസ്ലീംകളുടെ പാര്‍ട്ടികളില്‍ ചെന്ന് ആക്രാന്ത ശേനായിമാരെപ്പോലെ വാരിതിന്നാം, എന്നിട്ട് ഇന്റര്‍നെറ്റില്‍ അവരുടെ ഭക്ഷണത്തെയും ഭക്ഷണ പ്രിയത്തെയും അവഹെളിക്കാം - ഇതിനു പച്ച മലയാളത്തില്‍ നമ്മ ജാതിക്കാര്‍ക്ക് നല്ല ഭക്ഷണം തിന്നാനുള്ള ശേഷിയോ മനസ്തിതിയോ ഇല്ല എന്ന കടുത്ത അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉടലെടുക്കുന്ന ഒരു തരാം മാനസിക വൈകല്യം എന്നാണു പറയേണ്ടത്
നോമ്പെന്നു പറഞ്ഞ് പാര്‍ട്ടി നടത്തുന്നതിനോളം വൃത്തികേടല്ലല്ലോ, പാര്‍ട്ടിക്ക് വന്നിട്ട് തിന്നുന്നത്?
--
വൃത്തികേട് എന്നല്ല അതിന്നു പറയേണ്ടത്, ചെറ്റത്തരം, എച്ചിതരം, പിതൃ ശൂന്യത എന്നൊക്കെ ആണ്. അങ്ങേയറ്റം അധപ്പതിച്ച മനുഷ്യരേ അങ്ങനെ ചെയ്യുക ഉള്ളൂ. അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉടലെടുക്കുന്ന ഒരു തരം വികലമായ ചിന്താഗതി. അല്‍പ്പം എന്കേലും മാന്യത ഉണ്ടെങ്കില്‍ അവിടെ പോകാതിരിക്കുക ആണ് വേണ്ടത്, അല്ലാതെ മൂക്ക് മുട്ടെ തിന്നു ഏമ്പക്കവും വിട്ടിട്ടു ഇങ്ങനെ കിടന്നു കരയുക അല്ല.
ഏതൊക്കെ നോമ്പ് തുറ വിഭവങ്ങള്‍ മലയാളി മുസ്ലിങ്ങള്‍ക്ക് എപ്പോഴൊക്കെ പ്രാപ്യമാണെന്നതല്ല വിഷയം. റമദാന്‍ മാസത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വളരെ കൂടുതലായി മുസ്ലിങ്ങള്‍ അകത്താക്കുന്നുഎന്നതാണ്.
--
ആ ഇപ്പൊ മാറ്റി പറയുന്നോ? ആദ്യം ഒരു കണ്സിസ്ടന്സി ഒക്കെ വേണ്ടേ. താങ്കളുടെ തന്നെ പൂര്‍വ കമ്മന്റു ഒന്ന് വായിച്ചു നോക്കുക
അമേരിക്കാരനോട് ചൈനക്കാരന്‍ വര്‍ഗ്ഗ ശത്രു ആയി കണുന്നില്ല. അതുകൊണ്ട് ചൈനയില്‍ വന്ന് വ്യവസായം നടത്തി, ആളുകള്‍ക്ക് തൊഴില്‍ നല്‍കി അവരുടെ പട്ടിണീ മാറ്റിക്കോളൂ എന്ന് ചൈനക്കാരന്‍ പറൌന്നു.
--
ഉവ്വ് ഉവ്വ്. അപ്പൊ ലോക വിവരവും സ്വാഹ. ചൈനയില്‍ അമേരിക്കക്കാരന്‍ സഹായം നടത്തി നടക്കുന്ന ഫാക്ടറികളിലെ സ്ഥിതി അവിടത്തെ ആത്മഹത്യാ നിരക്ക് നോക്കിയാല്‍ മനസ്സിലാകും. ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തിയിട്ട് വലിയ വാദം നടത്തി വിജയിച്ചു എന്ന് കരുതുന്നത് വെറും മൌഡ്യം - ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ വടക്കന്‍ കൊറിയയുടെ പട്ടിണി വേണമെങ്കില്‍ അയല്‍രാജ്യമായ ജപ്പാന്‍ വിചാരിച്ചാല്‍ ഒരു മണിക്കൂര് കൊണ്ട് തീര്‍ക്കാം. എന്നിട്ടും എന്ത് കൊണ്ട് അങ്ങനെ നടക്കുന്നില്ലാ? വടക്കന്‍ കൊറിയ മുഴുവന്‍ ഇസ്ലാമിക ഫീകരാര്‍ ആയതു കൊണ്ടാണോ? (ഇതിനു മറുപടി ഇല്ലാത്തത് കൊണ്ട് വീണ്ടും കൊഞ്ഞനം കുത്താം)
പന്നിയും താറാവു പോത്തും കാളയും കോഴിയുമൊക്കെ മനുഷ്യനു തിന്നാന്‍ വേണ്ടിയാണു ക്രിസ്ത്യാനികളുടെ ദൈവം സൃഷ്ടിച്വ്ചത് എന്നാണാവ്രുടെ വിശ്വാസം. അതുകൊണ്ട് അതൊക്കെ അവര്‍ മൂക്കു മുട്ടെ തിന്നുന്നു. കത്തോലിക്കരുടെ മതം അനുശാസിക്കുന്നതുകൊണ്ട്, വെള്ളിയാഴ്ച അവര്‍ മാംസം ഉപേക്ഷിക്കുന്നു. അത് ദൈവം ഏതെങ്കിലും പൊത്തകത്തിലൂടെ ഇറക്കിയ ഫത്വയൊന്നും അല്ല. അത് വിശപ്പറിയാനുമല്ല. ഒരു ത്യാഗം മാത്രം. വെള്ളീയാഴ്ച മാംസം തിന്നു എന്നു കരുതി അവരുടെ ദൈവം അവരെ തീയിട്ടു ചുടുകയും ഇല്ല. പക്ഷെ മുസ്ലിങ്ങളുടെ ദൈവമോ? റമദാനില്‍ പകല്‍ തുപ്പലു വിഴുങ്ങിയാല്‍ പോലും തീയിട്ട് ചുടില്ലേ?
ഹാ. ഈ മൂഡ സ്വര്‍ഗ്ഗ ചിന്താഗതിക്ക് ഒരു നമസ്കാരം, അല്ല സ്ത്രോത്രം. ക്രിസ്ഥിയാനികള്‍ മതത്തിന്റെ പേരില്‍ കാണിക്കുന്ന എല്ലാ വിരോധാഭാസങ്ങളും പിന്നെ താങ്കളുടെ ദൈവമോ ദൈവ പുത്രനോ അല്ലേല്‍ പരിശിധ ആത്മാവോ പഴയതോ അല്ലെങ്കില്‍ പുതിയതോ ആയ നിയമങ്ങളില്‍ കൂടെ ഇറക്കിയ ഫത്വകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ പിന്നെ എന്താണ്? ഐക്യ രാഷ്ട്ര സഭ പറഞ്ഞോ ക്രിസ്ഥിയ്യനികള്‍ വെള്ളിയാഴ്ച മാംസം വര്‍ജ്ജിക്കണമെന്നു?
ദൈവ പ്രീതിക്ക് വേണ്ടിയോ അല്ലേല്‍ വേദ പുസ്തകത്തെ അനുസരിക്കാനോ അല്ലാതെ ക്രിസ്ഥിയാനികള്‍ പിന്നെ എന്തിനാണ് വെള്ളിയാഴ്ച, അല്ലേല്‍ വര്‍ഷത്തില്‍ ചില ദിവസങ്ങളില്‍ മാത്രം പന്നിയെ വെറുതെ വിടുന്നത് എന്നൊന്നറിഞ്ഞാല്‍ കൊള്ളാം. പെട്ടെന്ന് വേണ്ട, ആലോചിച്ചു മതി.
"ദൈവ പ്രീതിക്ക് വേണ്ടിയോ അല്ലേല്‍ വേദ പുസ്തകത്തെ അനുസരിക്കാനോ അല്ലാതെ ക്രിസ്ഥിയാനികള്‍ പിന്നെ എന്തിനാണ് വെള്ളിയാഴ്ച, അല്ലേല്‍ വര്‍ഷത്തില്‍ ചില ദിവസങ്ങളില്‍ മാത്രം പന്നിയെ വെറുതെ വിടുന്നത് എന്നൊന്നറിഞ്ഞാല്‍ കൊള്ളാം. പെട്ടെന്ന് വേണ്ട, ആലോചിച്ചു മതി". ITHU KALAKKI
Deleteപന്നിയെ തിന്നിട്ടു പന്നിയെ പോലെ സംസാരിക്കുക്കുകയാണ് മത്തായി എന്ന കാളിദാസന്‍
@Kalidaasan
Deleteഅള്ളായുടെ പ്രീതിക്കെന്ന നാട്യത്തിലാണ്, മുസ്ലിങ്ങള്‍ വൈകുനേരം വാരി വലിച്ചു തിന്നുന്നത്.
--
2000 വര്ഷം മുമ്പ് വേറെ ഏതോ ഒരു നാട്ടില്‍ ഒരു ജൂതന്‍ ജനിച്ചു എന്ന നാട്യത്തില്‍ അല്ലെ കേരളത്തിലെ നസ്രാണികള്‍ എല്ലാ ഡിസംബര്‍ 25 നും ലിവര്‍ അടിച്ചു കളയുന്നത്?
കാളിദാസന്‍ പേര് മാറിയ ഒരു ക്രിസ്തീയ മത ഭ്രാന്തന്‍ ആണ്. പന്നിയെ തിന്നു ബുദ്ധി പോയതാണ്. അയാളെ പിറകെ വെറുതെ വാദിച്ചു സമയം കളയേണ്ട.
Delete>>>ഹാ, താങ്ക് യൂ വെരി മച്ച്മുസ്ലീംകളുടെ പാര്‍ട്ടികളില്‍ ചെന്ന് ആക്രാന്ത ശേനായിമാരെപ്പോലെ വാരിതിന്നാം, എന്നിട്ട് ഇന്റര്‍നെറ്റില്‍ അവരുടെ ഭക്ഷണത്തെയും ഭക്ഷണ പ്രിയത്തെയും അവഹെളിക്കാം -<<<
Deleteനോമ്പെന്നും പറഞ്ഞ് മുസ്ലിങ്ങള്‍ നടത്തുന്നത് പാര്‍ട്ടി ആണെന്നു സമ്മതിക്കുന്നതിനു നന്ദി. പാര്‍ട്ടിയില്‍ ആരും വലിഞ്ഞു കയറി വരുന്നില്ല. ക്ഷണിച്ചിട്ടു തന്നെയാണ്. പാര്‍ട്ടിയില്‍ എന്തൊക്കെ നടക്കുന്നു എന്നതൊക്കെ പിന്നീടു വരുന്ന വിഷയമാണ്. നോമ്പെന്നു വിളിച്ച് പാര്‍ട്ടി നടത്തുന്നു. അതാണു വൃത്തികേട് എന്നു പറഞ്ഞത്.
>>>>അല്‍പ്പം എന്കേലും മാന്യത ഉണ്ടെങ്കില്‍ അവിടെ പോകാതിരിക്കുക ആണ് വേണ്ടത്, അല്ലാതെ മൂക്ക് മുട്ടെ തിന്നു ഏമ്പക്കവും വിട്ടിട്ടു ഇങ്ങനെ കിടന്നു കരയുക അല്ല.<<<<
Deleteതിന്നാന്‍ വിളിച്ചാല്‍ എന്തിനു പോകാതിരിക്കണം. നോമ്പ് എടുക്കാനല്ലല്ലോ വിളിക്കുന്നത്. വരു തിന്നൂ എന്നും പറഞ്ഞ് നൂറുകണക്കിനു വിഭവങ്ങള്‍ ഒരുക്കി വച്ചിട്ട് തിന്നാനാണു വിളിക്കുന്നത്. വരുന്നവര്‍ തിന്നുന്നു. ഏമ്പക്കം വിടുന്നു. പോകുന്നു. വേറെ ഏതെങ്കിലും നേരമ്പോക്കുകള്‍ ഉണ്ടെങ്കില്‍ അതും ആസ്വദിക്കും.
തിന്നാന്‍ വിളിച്ചിട്ട് തിന്നു പോകുന്നവരെ ആക്ഷേപിക്കുന്നതാണ്, ചെറ്റത്തരം, എച്ചിതരം, പിതൃ ശൂന്യത എന്നൊക്കെ പറയേണ്ടത്.
മുസ്ലിങ്ങള്‍ തിന്നു മദിക്കുന്നതിനെയൊ തീറ്റ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനെയോ ആരും യാതൊരു കുറ്റവും പറഞ്ഞിട്ടില്ല. തിന്നു മദിക്കുന്നതിനെ നോമ്പെന്നു വിളിക്കുന്നതിനെയാണ്.
>>>ചൈനയില്‍ അമേരിക്കക്കാരന്‍ സഹായം നടത്തി നടക്കുന്ന ഫാക്ടറികളിലെ സ്ഥിതി അവിടത്തെ ആത്മഹത്യാ നിരക്ക് നോക്കിയാല്‍ മനസ്സിലാകും. ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തിയിട്ട് വലിയ വാദം നടത്തി വിജയിച്ചു എന്ന് കരുതുന്നത് വെറും മൌഡ്യം - ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ വടക്കന്‍ കൊറിയയുടെ പട്ടിണി വേണമെങ്കില്‍ അയല്‍രാജ്യമായ ജപ്പാന്‍ വിചാരിച്ചാല്‍ ഒരു മണിക്കൂര് കൊണ്ട് തീര്‍ക്കാം. എന്നിട്ടും എന്ത് കൊണ്ട് അങ്ങനെ നടക്കുന്നില്ലാ? വടക്കന്‍ കൊറിയ മുഴുവന്‍ ഇസ്ലാമിക ഫീകരാര്‍ ആയതു കൊണ്ടാണോ? (ഇതിനു മറുപടി ഇല്ലാത്തത് കൊണ്ട് വീണ്ടും കൊഞ്ഞനം കുത്താം)<<<<
Deleteഏതാണാ കണക്ക്. ചൈനയില്‍ അമേരിക്കക്കാരന്‍ സഹായം നടത്തി നടക്കുന്ന ഫാക്ടറികളിലെ ആത്മഹത്യാ നിരക്ക് ഒന്ന് എഴുതിക്കേ മോണിട്ടറെ. മറ്റുള്ളവരും ഒന്ന് വായിക്കട്ടെ. ഏതായാലും ഈ കണക്കുകളൊന്നും ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാമിക ഭീകരര്‍ ബോംബ് വച്ചും വെടി വച്ചും കൊല്ലുന്നതിന്റെ ഏഴയലത്തുപോലും വരില്ല.
ഈ ഒരു മണിക്കൂര് കൊണ്ട് പട്ടിണി മാറ്റുന്ന സൂത്രവും ഏതെങ്കിലും മലക്ക് വന്ന് ഇറക്കിത്തരുന്നതാണോ?
വടക്കന്‍ കൊറിയക്കാരന്റെ പട്ടിണി മാറ്റാമെന്ന് ജപ്പാന്‍ പറഞ്ഞിട്ടില്ല. ജപ്പാന്‍ അവിടേക്ക് സഹായവും അയച്ചിട്ടില്ല. അതുകൊണ്ട് താങ്കളുടെ ഭാവനയെ അതിന്റെ വഴിക്ക് വിടുന്നു.
സോമാലിയയിലേക്ക് വരുന്ന സഹയം അവിടത്തെ ശബാബ് എന്ന ഇസ്ലാമിക ഭീകര സംഘടന തടസപ്പെടുത്തുന്നു. പട്ടിണിക്കാരനായ സോമാലിയക്കാരന്‍ നോമ്പു തുറക്കാനുള്ള വക ഇല്ലാതെ സങ്കടം പറയുന്നു. അതു കേട്ട് സൌദി മുഫ്തി കരയുന്നു. ഒരു വടക്കന്‍ കൊറിയക്കാരനുമിതുപോലെ സങ്കടം പറയുന്നില്ല. ഒരു പുരോഹിതനും അതുകൊണ്ട് കരായാനുള്ള യോഗവുമുണ്ടാകുന്നില്ല.
ജപ്പാനില്‍ സുനാമി ഉണ്ടായപ്പോള്‍ വടക്കന്‍ കൊറിയ ജപ്പാനിലേക്ക് സഹായം അയച്ചിട്ടുണ്ട്.
North Korean leader Kim Jong-Il sends $500,000 in aid to Japan
Korean aid groups stream into Japan
>>>ദൈവ പ്രീതിക്ക് വേണ്ടിയോ അല്ലേല്‍ വേദ പുസ്തകത്തെ അനുസരിക്കാനോ അല്ലാതെ ക്രിസ്ഥിയാനികള്‍ പിന്നെ എന്തിനാണ് വെള്ളിയാഴ്ച, അല്ലേല്‍ വര്‍ഷത്തില്‍ ചില ദിവസങ്ങളില്‍ മാത്രം പന്നിയെ വെറുതെ വിടുന്നത് എന്നൊന്നറിഞ്ഞാല്‍ കൊള്ളാം. പെട്ടെന്ന് വേണ്ട, ആലോചിച്ചു മതി.<<<<
Deleteവെള്ളിയാഴ്ചയും മറ്റ് ചില ദിവസങ്ങളിലും പന്നിയെ മാത്രമല്ല കോഴിയേയും ആടിനെയും, താറാവിനെയും, പശുവിനെയും കാളയേയും പോത്തിനെയും മുയലിനെയൊമൊക്കെ ക്രിസ്ത്യാനികള്‍ വെറുതെ വിടുന്നു. നോമ്പെന്നു പറഞ്ഞാല്‍ ഇ ജീവികളെയൊക്കെ തല്ലികൊല്ലാതിരിക്കുക എന്നത് അവരുടെ ആചാരം. പന്നിയൊഴികെ ഉള്ള സകല ജീവികളെയും കൊന്നു തിന്ന് നോമ്പാചരിക്കുന്നത് മുസ്ലിങ്ങളുടെ ആചാരം. അതില്‍ മുസ്ലിം ദൈവം പ്രീതിപ്പെടുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ തീയിലിട്ട് ചുടുമെന്ന ഭീക്ഷണി ഉള്ളതുകൊണ്ട്, മോണിട്ടാറൊക്കെ അതാചരിക്കുന്നു.
ക്രിസ്ത്യാനികളുടെ ദൈവം യേശുവാണ്. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഉള്ളത് സുവിശേഷങ്ങളില്‍ ആണ്. അതില്‍ എവിടെയെങ്കിലും വെള്ളിയാഴ്ചയോ വര്‍ഷത്തിലെ ചില ദിവസങ്ങളിലോ പന്നിയെ വെറുതെ വിടണമെന്ന് എഴുതി വച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവു മോണിട്ടര്‍ തന്നെ തരിക. തന്നെ പ്രീതിപ്പെടുത്താന്‍ പന്നിയെ തിന്നണമെന്ന് യേശു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതുകൂടി എഴുതുക.
This comment has been removed by a blog administrator.
Deleteനോമ്പെന്നും പറഞ്ഞ് മുസ്ലിങ്ങള്‍ നടത്തുന്നത് പാര്‍ട്ടി ആണെന്നു സമ്മതിക്കുന്നതിനു നന്ദി. പാര്‍ട്ടിയില്‍ ആരും വലിഞ്ഞു കയറി വരുന്നില്ല. ക്ഷണിച്ചിട്ടു തന്നെയാണ്. പാര്‍ട്ടിയില്‍ എന്തൊക്കെ നടക്കുന്നു എന്നതൊക്കെ പിന്നീടു വരുന്ന വിഷയമാണ്. നോമ്പെന്നു വിളിച്ച് പാര്‍ട്ടി നടത്തുന്നു. അതാണു വൃത്തികേട് എന്നു പറഞ്ഞത്.
Delete----
നോമ്പ് തുറ പാര്‍ട്ടി ആയി നടത്തുന്നവര്‍ ഉണ്ടാകും, അല്ലാത്തവരും ഉണ്ടാകും. അതൊക്കെ അവരവരുടെ സൗകര്യം. അതിന്നു മുസ്ലീംകള്‍ നസ്രാണികളുടെ കയ്യില്‍ നിന്നും കാശ് വാങ്ങാറില്ല. അവിടെ ചെന്ന് തിന്നുകയും പിന്നെ അതിനെ കുറ്റം പറയുകയും ചെയ്യുന്നതാണ് വൃത്തികേട്. ക്ഷണിക്കുന്നത് മുസ്ലീംകളുടെ ആദിത്യ മര്യാദ, അവിടെ ചെന്ന് തിന്നിട്ടു അധിക്ഷേപിക്കുന്നത് അങ്ങനെ ചെയ്യുന്ന നസ്രാണികളുടെ സംസ്കാര ശൂന്യത. പിന്നെ നോമ്പിന്റെ പേരില്‍ പാര്‍ട്ടി നടത്തുന്നത് ദൈവത്തിനു ബര്‍ത്ത് ഡേയ്, ഡെത്ത് ഡേയ് എല്ലാം കൊടുത്തു അതിന്റെ പേരില്‍ ലിവര്‍ അടിച്ചു പോകും വരെ കുടുംബമായി ഇരുന്നു കള്ള് കുടിക്കുന്ന പോലുള്ള ഏര്‍പ്പാട് ഒന്നും അല്ല വൃത്തികേട് എന്ന് പറയുവാന്‍. സമൂഹ ഇഫ്താര്‍ പോലെ സമൂഹ ക്രിസ്തുമസ് ആഘോഷം ഇല്ല, സാമൂഹ്യതക്ക് കുടുംബമായി ഇരുന്നു ബോധം കെടും വരെ കള്ള് കുടിച്ചു നാല് തെറിപ്പാട്ട് പാടിയാല്‍ മതി ചില കൂട്ടര്‍ക്ക്.
തിന്നാന്‍ വിളിച്ചാല്‍ എന്തിനു പോകാതിരിക്കണം. നോമ്പ് എടുക്കാനല്ലല്ലോ വിളിക്കുന്നത്. വരു തിന്നൂ എന്നും പറഞ്ഞ് നൂറുകണക്കിനു വിഭവങ്ങള്‍ ഒരുക്കി വച്ചിട്ട് തിന്നാനാണു വിളിക്കുന്നത്. വരുന്നവര്‍ തിന്നുന്നു. ഏമ്പക്കം വിടുന്നു. പോകുന്നു. വേറെ ഏതെങ്കിലും നേരമ്പോക്കുകള്‍ ഉണ്ടെങ്കില്‍ അതും ആസ്വദിക്കു
തിന്നാന്‍ വിളിച്ചിട്ട് തിന്നു പോകുന്നവരെ ആക്ഷേപിക്കുന്നതാണ്, ചെറ്റത്തരം, എച്ചിതരം, പിതൃ ശൂന്യത എന്നൊക്കെ പറയേണ്ടത്.
----
തിന്നാന്‍ വിളിച്ചിട്ട് വരുന്നവരെ മുസ്ലീംകള്‍ കുറ്റം പറയാറില്ല, ക്ഷണിക്കുന്നത് ആദിത്യമര്യാദ കൊണ്ടാണ്. അവിടെ വന്നു ആക്രാന്തത്തോടെ വലിച്ചു വാരി തിന്നുന്ന കുഞ്ഞാടുകള്‍ സംസ്കാര ശൂന്യര്‍ ആയി പോയത് ക്ഷണിക്കുന്നവരുടെ കുറ്റം അല്ല. ഇനി ഇപ്പൊ ഇഷ്ടമില്ലാത്തവര്‍ ക്ഷണം നിരസിച്ചാലും മുസ്ലീംകള്‍ അവര്‍ക്ക് വേണ്ടത് തിന്നും, അവരുടെ കയ്യില്‍ ഉള്ള വിഭവത്തിനു അനുസരിച്ച്. ചിലര്‍ക്ക് ഒരു പക്ഷെ വീട്ടില്‍ തിരിച്ചു എത്തുമ്പോ അവിടെ ഉള്ളത് മലം തിന്നുന്ന ജീവികളുടെ കറിയും സായിപ്പിനെ അനുകരിക്കാന്‍ ഉള്ള പല ശ്രമങ്ങളില്‍ ഒന്ന് മാത്രമായ ഒണക്ക റൊട്ടിയും ജാമും മാത്രമേ വീട്ടില്‍ ഉള്ളൂ എന്ന അപകര്‍ഷതാ ബോധത്തില്‍ നിന്നായിരിക്കും ഈ സംസ്കാര ശൂന്യത പൊട്ടി മുളക്കുന്നത്.
@Kalidaasan
Deleteഏതാണാ കണക്ക്. ചൈനയില്‍ അമേരിക്കക്കാരന്‍ സഹായം നടത്തി നടക്കുന്ന ഫാക്ടറികളിലെ ആത്മഹത്യാ നിരക്ക് ഒന്ന് എഴുതിക്കേ മോണിട്ടറെ. മറ്റുള്ളവരും ഒന്ന് വായിക്കട്ടെ. ഏതായാലും ഈ കണക്കുകളൊന്നും ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാമിക ഭീകരര്‍ ബോംബ് വച്ചും വെടി വച്ചും കൊല്ലുന്നതിന്റെ ഏഴയലത്തുപോലും വരില്ല.
അമേരിക്കക്കാരന്‍ "സഹായിച്ചു" കൊണ്ട് നടത്തുന്ന ഫാക്ടറികളിലെ ആത്മഹത്യകളും ചൂഷണങ്ങളും അന്താരാഷ്‌ട്ര ശ്രദ്ധ വരെ പിടിച്ചു പറ്റിയിട്ടുണ്ട്. അതൊക്കെ മ്മടെ നാട്ടിലെ ചില കൂട്ടര്‍ വായിക്കാത്തത് ദൈവത്തിന്റെ പിറന്നാള് കൃത്യമായി പറഞ്ഞു തരികയും അന്ന് എങ്ങനെ കള്ള് കുടിക്കണം എന്ന് പറഞ്ഞു തരികയും ചെയ്ത സായിപ്പ് കുഞ്ഞാടുകള്‍ ആയ മലക്കുകളെ ചോദ്യം ചെയ്യുവാന്‍ ഉള്ള ബൌദ്ധിക ശേഷി ഇല്ലാത്തത് കൊണ്ടായിരിക്കും
വടക്കന്‍ കൊറിയക്കാരന്റെ പട്ടിണി മാറ്റാമെന്ന് ജപ്പാന്‍ പറഞ്ഞിട്ടില്ല. ജപ്പാന്‍ അവിടേക്ക് സഹായവും അയച്ചിട്ടില്ല. അതുകൊണ്ട് താങ്കളുടെ ഭാവനയെ അതിന്റെ വഴിക്ക് വിടുന്നു.
ഒരു രാജ്യം പട്ടിണി മാറ്റുന്നത് ആദ്യം കോട്ടയത്തേക്ക് ഒരു ഫാക്സ് അയച്ചിട്ടല്ല. ജപ്പാന്‍ ഏഷ്യയിലെ ഇന്ത്യ ഉള്‍പ്പെടെ ഉള്ള ഒരു പാട് ദരിദ്ര രാജ്യങ്ങള്‍ക്ക് വര്‍ഷാ വര്‍ഷവും കോടി കണക്കിന് സഹായം നല്‍കുന്നുണ്ട്, എന്നിട്ടും എന്ത് കൊണ്ട് മൂക്കിനു താഴെയുള്ള കൊറിയ ഇങ്ങനെ ദാരിദ്ര്യത്തില്‍ കഴിയുന്നു. അവിടെ ഏതെങ്കിലും ഇസ്ലാമിക ഫീകരാര്‍ ഉണ്ടോ?
വെള്ളിയാഴ്ചയും മറ്റ് ചില ദിവസങ്ങളിലും പന്നിയെ മാത്രമല്ല കോഴിയേയും ആടിനെയും, താറാവിനെയും, പശുവിനെയും കാളയേയും പോത്തിനെയും മുയലിനെയൊമൊക്കെ ക്രിസ്ത്യാനികള്‍ വെറുതെ വിടുന്നു. നോമ്പെന്നു പറഞ്ഞാല്‍ ഇ ജീവികളെയൊക്കെ തല്ലികൊല്ലാതിരിക്കുക എന്നത് അവരുടെ ആചാരം. പന്നിയൊഴികെ ഉള്ള സകല ജീവികളെയും കൊന്നു തിന്ന് നോമ്പാചരിക്കുന്നത് മുസ്ലിങ്ങളുടെ ആചാരം. അതില്‍ മുസ്ലിം ദൈവം പ്രീതിപ്പെടുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ തീയിലിട്ട് ചുടുമെന്ന ഭീക്ഷണി ഉള്ളതുകൊണ്ട്, മോണിട്ടാറൊക്കെ അതാചരിക്കുന്നു.
---
അതൊരു ബല്ലാത്ത പറച്ചില്‍ ആയിപ്പ്പോയല്ലോ കാളിദാസ. മുസ്ലീംകള്‍ നോമ്ബെന്നു പറഞ്ഞല്ല ജീവികളെ കൊന്നു തിന്നുന്നത്, നോമ്പ് തുറക്ക് ആണ്. നസ്രാണികള്‍ എന്തിനാണ് പിന്നെ വെള്ളിയാഴ്ച മാത്രം പന്നിയെ വെറുതെ വിടുന്നത്? ഇനി ഡിസംബര്‍ 25 ദൈവത്തിന്റെ പിറന്നാള്‍ ആണെന്ന് പറഞ്ഞ സായിപ്പ് കൃത്യമായി വെള്ളിയാഴ്ച പന്നിക്ക് സ്പെഷ്യല്‍ ഡേയ് ആണെന്ന് പറഞ്ഞു തന്നോ?
ക്രിസ്ത്യാനികളുടെ ദൈവം യേശുവാണ്. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഉള്ളത് സുവിശേഷങ്ങളില്‍ ആണ്. അതില്‍ എവിടെയെങ്കിലും വെള്ളിയാഴ്ചയോ വര്‍ഷത്തിലെ ചില ദിവസങ്ങളിലോ പന്നിയെ വെറുതെ വിടണമെന്ന് എഴുതി വച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവു മോണിട്ടര്‍ തന്നെ തരിക. തന്നെ പ്രീതിപ്പെടുത്താന്‍ പന്നിയെ തിന്നണമെന്ന് യേശു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതുകൂടി എഴുതുക.
അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെങ്കില്‍ പിന്നെ എന്തിനു കൃത്യമായി വെള്ളിയാഴ്ച മാത്രം പന്നിയെ തലോടുകയും ബാക്കി എല്ലാ ദിവസവും ആ വൃത്തി കേട്ട ജന്തുവിനെ കൊന്നു തിന്നുകയും ചെയ്യുക എന്ന കപട നാടകം നസ്രാണികള്‍ കളിക്കുന്നു? അത് എവിടെ പറഞ്ഞു എന്ന് അറിയണമെങ്കില്‍ കത്തോലിക്കാ ചര്‍ച്ചിന്റെ പഴയ ഫത്വകള്‍ ഒന്ന് മരിച്ചു നോക്കുക. ആ ഫത്വ അനുസരിക്കാന്‍ നസ്രാണികള്‍ ബാധ്യസ്ഥരാണ് താനും "Jesus guaranteed that when his Church teaches it teaches with his authority and that anyone rejecting his Church's teachings rejects him (Luke 10:16)"
നാട്യത്തില്‍ അല്ലല്ലോ. 2000 വര്‍ഷം മുന്നേ ജനിച്ച യഹൂദന്‍ അവരുടെ ദൈവമാണെന്ന് വിശ്വസിച്ചുകൊണ്ടാണ്, അദ്ദേഹം ജനിച്ച ദിവസം അവര്‍ മദ്യം കഴിക്കുന്നത്. വെള്ളം മദ്യമാക്കി മാറ്റിയ അദ്ദേഹത്തെ അവര്‍ ആരാധിക്കുന്നു. അതുകൊണ്ട് മദ്യത്തോട് അവര്‍ക്ക് വെറുപ്പില്ല. അദ്ദേഹം ജനിച്ച ദിവസം അവര്‍ മദ്യം കഴിക്കുന്നതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല.
600 വര്‍ഷം കഴിഞ്ഞ് ജനിച്ച ഒരു കട്ടറബി ഇതേ യഹൂദനെ അടിച്ചു മാറ്റി സ്വന്തമാക്കിയതും ഈ നാട്യത്തിന്റെ ഗണത്തില്‍ തന്നെ വരുമോ മോണിട്ടറേ?
അടിച്ചു മാറ്റിയെന്നതൊക്കെ ഇങ്ങടെ വിശ്വാസം. 2000 കൊല്ലം മുമ്പ് ദൈവത്തിനു ഡിസംബര്‍ 25 നു കൃത്യമായി ജനന സര്‍ട്ടിഫിക്കറ്റു ഒപ്പിച്ചു തന്ന പഴയ കാട്ടുസായിപ്പിന്റെ സൂത്രം മുഴുവനും നസ്രാനികള്‍ക്ക് അതേ പടി വിഴുങ്ങാമെങ്കില്‍ വെറും 1400 വര്ഷം പഴക്കമുള്ള അറബിയുടെ വിശ്വാസത്തില്‍ യാതൊരു പിശകുമില്ല, ദൈവത്തിനു ജനന സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന കാപട്യത്തില്‍ നമ്മളാരും അന്നെല്ലാം കുടുംബമായി ഇരുന്നു കള്ള് കുടിച്ചു ആഭാസങ്ങളില്‍ ഏര്‍പ്പെടാരും ഇല്ല.
>>>>നോമ്പ് തുറ പാര്‍ട്ടി ആയി നടത്തുന്നവര്‍ ഉണ്ടാകും, അല്ലാത്തവരും ഉണ്ടാകും. അതൊക്കെ അവരവരുടെ സൗകര്യം.<<<
Deleteആ സൌകര്യത്തേക്കുറിച്ചാണിവിടെ പരാമര്‍ശിച്ചത്. എന്നും കഴിക്കുന്നതിലും കൂടുതല്‍ വക നോമ്പു തുറക്കാന്‍ വേണമെന്ന സംഗതിയാണത്. പണക്കാരനായാലും പാവപ്പെട്ടവനയാലും ഇതു തന്നെ അവസ്ഥ. അതുകൊണ്ടാണ്, നോമ്പു മാസത്തില്‍ പതിവില്‍ കൂടുതല്‍ കച്ചവടം നടക്കുന്നതും.
കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് നോമ്പെന്ന ആശയത്തെ വ്യഭിചരിക്കലാണ്.
>>>> അവിടെ ചെന്ന് തിന്നുകയും പിന്നെ അതിനെ കുറ്റം പറയുകയും ചെയ്യുന്നതാണ് വൃത്തികേട്. ക്ഷണിക്കുന്നത് മുസ്ലീംകളുടെ ആദിത്യ മര്യാദ, അവിടെ ചെന്ന് തിന്നിട്ടു അധിക്ഷേപിക്കുന്നത് അങ്ങനെ ചെയ്യുന്ന നസ്രാണികളുടെ സംസ്കാര ശൂന്യത. <<<
Deleteനോമ്പെന്നു പറഞ്ഞ് പാര്‍ട്ടി നടത്തി അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നത് ആഥിത്യ മര്യാദ തന്നെയാണ്. അഥിതികളെ ക്ഷണിച്ച് അനേകം വിഭവങ്ങളുണ്ടാക്കി തിന്നു കുടിച്ച് ആഘോഷിക്കുന്നതിനെ നോമ്പെന്ന് വിളിക്കുന്ന ആഭാസത്തരത്തേക്കുറിച്ചാണു പരാമര്‍ശിച്ചത്. മുസ്ലിങ്ങളും അല്ലാത്തവരുമൊക്കെ പല പാര്‍ട്ടികളും നടത്താറുണ്ട്. ബെര്‍ത്ത് ഡേ ആയും ഡെത്ത് ഡേ ആയും വിവാഹമായും ഒക്കെ. അതില്ജും ആളുകള്‍ പങ്കെടുക്കും. തിന്നും. അതുപോലെ തന്നെ നോമ്പും ആഘോഷിക്കുന്നത് മുസ്ലിങ്ങള്‍ മാത്രമേ ഉള്ളു.
This comment has been removed by a blog administrator.
Delete>>>ഇപ്പൊ ഇഷ്ടമില്ലാത്തവര്‍ ക്ഷണം നിരസിച്ചാലും മുസ്ലീംകള്‍ അവര്‍ക്ക് വേണ്ടത് തിന്നും, അവരുടെ കയ്യില്‍ ഉള്ള വിഭവത്തിനു അനുസരിച്ച്.<<<<
Deleteമുസ്ലിങ്ങള്‍ അവര്‍ക്ക് വേണ്ടതും അതിനപ്പുറവും നോമ്പെന്ന ഓമനപ്പേരിട്ട് വിളിച്ച് തിന്നുന്നതിനേക്കുറിച്ചാണിവിടെ ചര്‍ച്ച ചെയ്തത്. . ഇതെഴുതിയ വള്ളി പറഞ്ഞത് റമദാനില്‍ മറ്റ് മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭക്ഷണം ചെലവാകുന്നു എന്നാണ്. റമദാന്‍ മസത്തേക്ക് വേണ്ടി തലശ്ശേരിയില്‍ ബേക്കറികള്‍ പ്രത്യേക പലഹാരങ്ങളുണ്ടാക്കുന്നു എന്ന് മറ്റൊരളും എഴുറ്റ്ഘി. ഗള്‍ഫ് നാടുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടുതല്‍ ശേഖരിച്ചു വയ്ക്കുന്നു. എന്നിട്ടും പലയിടത്തും തികയുന്ന്നില്ല. ഇതൊക്കെയണിവിടെ പരമര്‍ശിച്ചത്. വേണ്ടതും അതിലധികവും തിന്ന്നു മദിക്കുന്ന ആഭാസത്തരത്തെ നോമ്പെന്നു വിളിക്കുന്ന ത്തികേടിനേപ്പറ്റിയാണു ഞാന്‍ എഴുതിയതും.
കയ്യില്‍ വിഭവം ഇല്ലാതെ പരാതി പറഞ്ഞ ഒരു സോമാലിയക്കാരന്റെ അവസ്ഥ കണ്ട് കരഞ്ഞ മുഫ്തിയേക്കുറിച്ച് മലക്കും ഇവിടെ എഴുതി. കയ്യിലുള്ള വിഭവത്തിനുമേലെ ഇല്ലാത്തതായിരുന്നു പാവം സോമാലിയക്കാരന്റെ സങ്കടം. മോണിട്ടര്‍ക്ക് ഇതു വരെ അതൊന്നും മനസിലായിട്ടില്ല.
This comment has been removed by a blog administrator.
Delete>>>ജപ്പാന്‍ ഏഷ്യയിലെ ഇന്ത്യ ഉള്‍പ്പെടെ ഉള്ള ഒരു പാട് ദരിദ്ര രാജ്യങ്ങള്‍ക്ക് വര്‍ഷാ വര്‍ഷവും കോടി കണക്കിന് സഹായം നല്‍കുന്നുണ്ട്,<<<
Deleteജപ്പാന്‍ എത്ര കോടി കഴിഞ്ഞ വര്‍ഷം കൊറിയക്ക് കൊടുത്തു എന്തൈന്റെ കണക്ക് പറയൂ മോണിട്ടറേ. കൊറിയ ജപ്പാനു കൊടുത്ത കോടികളുടെ കണക്ക് ഞാന്‍ ഹാജരാക്കിയല്ലോ. അതുപോലെയുള്ള കണക്കാണു ചോദിച്ചത്.
>>>മുസ്ലീംകള്‍ നോമ്ബെന്നു പറഞ്ഞല്ല ജീവികളെ കൊന്നു തിന്നുന്നത്, നോമ്പ് തുറക്ക് ആണ്. <<<<
Deleteതുറന്നാലും അടച്ചാലും ജീവുകളെ തല്ലിക്കൊന്നു തിന്നുന്നു. വറുത്തും പൊരിച്ചും, ബിരിയാണിയാക്കിയും മറ്റും. അതൊരു ദിവസമല്ല. ഒരു മാസം. എന്നിട്ടും ഈ മാമാങ്കത്തെ വിളിക്കും നോമ്പെന്ന്. ശരിക്കും നോമ്പ് ഈ ജീവികള്‍ക്കാണ്., അവര്‍ അവരുടെ ജീവന്‍ വെടിഞ്ഞ് നോമ്പാചരിക്കുന്നു. മുസ്ലിങ്ങളോ? അതിനെയൊക്കെ ശപ്പാടക്കി തിന്നു മദിച്ച് ഒരു മാസം അര്‍മ്മാദിക്കുന്നു.
>>>>അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെങ്കില്‍ പിന്നെ എന്തിനു കൃത്യമായി വെള്ളിയാഴ്ച മാത്രം പന്നിയെ തലോടുകയും ബാക്കി എല്ലാ ദിവസവും ആ വൃത്തി കേട്ട ജന്തുവിനെ കൊന്നു തിന്നുകയും ചെയ്യുക എന്ന കപട നാടകം നസ്രാണികള്‍ കളിക്കുന്നു?<<<<
Deleteപന്നിയെ കൊന്നു തിന്ന് ഒരു ക്രിസ്ത്യാനിയും നോമ്പ് തുറക്കാറോ അടയ്ക്കാറോ ഇല്ല. അവരുടെ അഘോഷ ദിവസങ്ങളായ ക്രിസ്തുമസിനും ഈസ്റ്ററിനും അവര്‍ പന്നിയിറച്ചിയും പോത്തിറച്ചിയും ആട്ടിറച്ചിയും താറാവിറച്ചിയും കോഴിയിറച്ചിയും ഒക്കെ കഴിക്കാറുണ്ട്. അത് എന്തങ്കിലും അടക്കലോ തുറക്കലോ അല്ല. ആഘോഷമാണ്. ആഘോഷമാണെന്നു പറഞ്ഞു കൊണ്ടു തന്നെയാണവര്‍ അതൊക്കെ തിന്നുന്നത്. കൂടെ കള്ളും ബ്രാണ്ടിയും വിസ്കിയുമൊക്കെ കഴിക്കാറുമുണ്ട്. അവരുടെ ലിവര്‍ പോകുന്നതോ വരുന്നതോ ഒക്കെ അവരുടെ കാര്യം.
പന്നി എന്ന ജന്തു വൃത്തികെട്ടതാണെങ്കില്‍ അതിനെ സൃഷ്ടിച്ച താങ്കളുടെ അള്ളായാണുത്തരവാദി. എന്തിനാണങ്ങേര്‍ ഈ വൃത്തി കെട്ട ജന്തുവിനെ സൃഷ്ടിച്ചത്?
ഒരു സംശയം ചോദിക്കട്ടെ. എന്തുകൊണ്ടാണ്, മറ്റ് ജന്തുക്കളോടില്ലാത്ത വെറുപ്പ് പന്നി എന്ന ജന്തുവിനോട് താങ്കള്‍ക്കുള്ളത്?
മറ്റ് മനുഷ്യര്‍ക്ക് അത് വൃത്തികെട്ട ജന്തുവല്ല. നല്ല രുചികരമായ മാംസമുള്ള ജന്തുവാണ്. ദുബായിലൊക്കെ അതിന്റെ മാംസം വില്‍ക്കുന്നുണ്ട്. അത്രക്ക് വൃത്തികെട്ടതാണെങ്കില്‍ എന്തുകൊണ്ട് അത് മുസ്ലിം രാജ്യങ്ങളില്‍ പോലും വില്‍ക്കുന്നു?
ഇദി അമീന്‍ എന്ന മുസ്ലിം നോമ്പു തുറന്നിരുന്നത് മനുഷ്യ മാംസം ഭക്ഷിച്ചായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതിലും വൃത്തികേടല്ലല്ലോ മോണിട്ടറേ പന്നിയിറച്ചി തിന്നുന്നത്.
This comment has been removed by a blog administrator.
Delete@Kaalidaasan
Deleteഅനേകം വിഭവങ്ങളുണ്ടാക്കി തിന്നു കുടിച്ച് ആഘോഷിക്കുന്നതിനെ നോമ്പെന്ന് വിളിക്കുന്ന ആഭാസത്തരത്തേക്കുറിച്ചാണു പരാമര്‍ശിച്ചത്.
--
നോമ്ബെന്ന വാക്കോ ആശയമോ ദൈവത്തിന്റെ പിറന്നാള്‍ കണ്ടു പിടിച്ച കുഞ്ഞാടുകള്‍ കാപ്പി രയിട് എടുത്തിട്ടുണ്ടോ? നസ്രാണികള്‍ വെള്ളിയാഴ്ച പന്നിയെ വെറുതെ വിട്ടു കൊണ്ട് അതിനെ വെള്ളിയാഴ്ച നോയംബെന്നു പറയുന്നു, മുസ്ലീംകള്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസക്കാലം വൈകുന്നേരം വരെ പട്ടിണി കിടന്നിട്ടു ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കിയിട്ട് അതിനെ നോമ്പ് എന്ന് വിളിക്കുന്നു. തങ്ങളുടെ കൂട്ടര്‍ക്ക് വിധിച്ചത് പന്നി മാംസവും ഒണക്ക റോട്ടിയുമാനെന്ന അപകര്‍ഷതാ ബോധത്തില്‍ ചിലര്‍ മുസ്ലീംകളുടെ നോമ്പിനെ അധിക്ഷേപിക്കുന്നു, രഹസ്യമായി അതെല്ലാം തങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു കൊണ്ട് തന്നെ!
ശരിക്കും നോമ്പ് ഈ ജീവികള്‍ക്കാണ്., അവര്‍ അവരുടെ ജീവന്‍ വെടിഞ്ഞ് നോമ്പാചരിക്കുന്നു. മുസ്ലിങ്ങളോ? അതിനെയൊക്കെ ശപ്പാടക്കി തിന്നു മദിച്ച് ഒരു മാസം അര്‍മ്മാദിക്കുന്നു.
--
അപ്പൊ പന്നികള്‍ക്ക് വെള്ളിയാഴ്ച മാത്രം നോമ്പ് എടുക്കുന്ന പോലത്തെ പരിപാടി മുസ്ലീംകളും തുടങ്ങിയാല്‍ എല്ലാം സോള്‍വ് ആകുമായിരിക്കും. താങ്കള്‍ വിമര്‍ശിക്കുന്ന ഏര്‍പ്പാട് മറ്റൊരു രൂപത്തില്‍ നസ്രാണികള്‍ വര്‍ഷത്തില്‍ എല്ലാ ആഴ്ചയും ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച ദിവസം മാത്രം പന്നിയെ തലോടിയിട്ടു മറ്റെല്ലാ ദിവസങ്ങളിലും ആ വൃത്തി കെട്ട ജന്തുവിനെ പോലും കൊന്നു തിന്നു അര്മാദിക്കുന്നു.
പന്നി എന്ന ജന്തു വൃത്തികെട്ടതാണെങ്കില്‍ അതിനെ സൃഷ്ടിച്ച താങ്കളുടെ അള്ളായാണുത്തരവാദി. എന്തിനാണങ്ങേര്‍ ഈ വൃത്തി കെട്ട ജന്തുവിനെ സൃഷ്ടിച്ചത്?
ഒരു സംശയം ചോദിക്കട്ടെ. എന്തുകൊണ്ടാണ്, മറ്റ് ജന്തുക്കളോടില്ലാത്ത വെറുപ്പ് പന്നി എന്ന ജന്തുവിനോട് താങ്കള്‍ക്കുള്ളത്?
---
അള്ളാ പറഞ്ഞോ എന്റെ നസ്രാണീ അള്ള സൃഷ്‌ടിച്ച എല്ലാ വൃത്തി കെട്ട ജന്തുക്കളെയും ആക്രാന്തം മൂലം കൊന്നു തിന്നോളൂ എന്ന്. എല്ലാ ജന്തുക്കളെയും കൊന്നു തിന്നാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്ന് അള്ള പറഞ്ഞിട്ടില്ല. പിന്നെ സംസ്കാര ശൂന്യര്‍ എന്തും തിന്നും, അങ്ങനെ ഒന്നാണ് നസ്രാണികളുടെ ഇഷ്ട മാംസമായ പന്നി.
മറ്റ് മനുഷ്യര്‍ക്ക് അത് വൃത്തികെട്ട ജന്തുവല്ല. നല്ല രുചികരമായ മാംസമുള്ള ജന്തുവാണ്. ദുബായിലൊക്കെ അതിന്റെ മാംസം വില്‍ക്കുന്നുണ്ട്.
--
വൃത്തിയും സംസ്കാരവുമുള്ള എല്ലാ മനുഷ്യര്‍ക്കും പന്നി വൃത്തി കെട്ട ജന്തു തന്നെ ആണ്. പിന്നെ ദുബായിലുള്ള നസ്രാണികള്‍ അത് തിന്നെന്കിലെ ഒറക്കം വരൂ എന്ന് പറഞ്ഞു ബഹളം കൂട്ടിയത് കൊണ്ട് അവിടെ അതിന്റെ വില്‍പ്പന അനുവദിച്ചത് അവരുടെ കുറ്റം അല്ല, അത് തിന്നുന്നവരുടെ കുറ്റം ആണ്.
ക്രിസ്തു മത വിരുദ്ധനും അത് കൊണ്ട് തന്നെ അല്‍പ്പം സത്യ സന്ധത ഉള്ളതുമായ ഒരു ജര്‍മന്‍ സഹ പ്രവര്‍ത്തകന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത് കുറഞ്ഞ ചിലവില്‍ കൂടുതല്‍ മാംസം തിന്നുവാന്‍ ഉള്ള അത്യാര്‍ത്തി ആണ് എളുപ്പം പെറ്റു പെരുകുകയും മലവും ചണ്ടിയും എല്ലാം ഭക്ഷിക്കുകയും ചെയ്യുന്ന പന്നിയെ തിന്നുവാന്‍ സായിപ്പന്മാര്‍ക്ക് പ്രേരണ ആയതു എന്ന്. ദൈവത്തിന്റെ പിറന്നാളും ചാവടിയന്തിരവും ഓതിക്കൊടുത്ത സായിപ്പന്മാരെ അനുകരിക്കാന്‍ വേണ്ടി അത് കേരളത്തിലെ നസ്രാണികളും പിന്‍ പറ്റുന്നു. എന്നിട്ട് അപകര്‍ഷതാ ബോധം മൂലം മുസ്ലീംകളെ തെറി വിളിക്കുന്നു!
ഇദി അമീന്‍ എന്ന മുസ്ലിം നോമ്പു തുറന്നിരുന്നത് മനുഷ്യ മാംസം ഭക്ഷിച്ചായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതിലും വൃത്തികേടല്ലല്ലോ മോണിട്ടറേ പന്നിയിറച്ചി തിന്നുന്നത്.
--
പിന്നെ ഇദി അമീന്‍ അങ്ങനെ ചെയ്തെങ്കില്‍ അത് ആഫ്രിക്കയിലെ നര ഭോജികള്‍ ആയ ക്രിസ്ഥിയാനികളില്‍ നിന്നും പകര്‍ന്നു കിട്ടിയത് ആയിരിക്കും.
@Kaalidaasan
Deleteദൈവത്തിന്റെ പിറന്നാള്‍ ഡിസംബര്‍ 25 എന്ന വിഡ്ഢിത്തം സായിപ്പ് എങ്ങനെ കണ്ടു പിടിച്ചു എന്ന് അവരോടു തന്നെ ചോദിക്കുക. ആ പിറന്നാളിന്റെ അന്ന് ലിവര്‍ അടിച്ചു പോകും വരെ കള്ള് കുടിക്കാനും ആഭാസങ്ങളില്‍ ഏര്‍പ്പെടാനും വേണ്ടി ഒരു മതം ഉണ്ടാക്കുകയും അത് കേരളത്തിലെ നസ്രാണികളെ പഠിപ്പിക്കുകയും ചെയ്ത ആ സായിപ്പുമാരോട്. അതിന്റെ ബാധ്യത മുസ്ലീമ്കലുടെയോ അല്ലെങ്കില്‍ പ്രവാചകന്റെയോ തലയില്‍ കെട്ടി വെക്കാതിരിക്കുക. ദൈവത്തിന്റെ പിറന്നാളും പിന്നെ മനുഷ്യര്‍ കൊന്ന ദൈവത്തിന്റെ ചാവടിയന്തിരവും നസ്രാണികളുടെ ബാധ്യത ആണ്. ആ അപകര്‍ഷത മുസ്ലീംകളെ അധിക്ഷേപിച്ചാല്‍ മാറും എന്ന് കരുതുന്നത് താങ്കളുടെ മൌഡ്യം
ലൈംഗിക ആഭാസത്തരം മുതല്‍ കൊലപാതകം വരെ ഒതുക്കാന്‍ ഉള്ള കള്ളപ്പണം മേടിക്കാന്‍ വേണ്ടി ഇഷ്ടം പോലെ കപട സന്യാസിമാര്‍ പോകാറില്ലേ വെള്ളക്കാരുടെ നാട്ടിലേക്ക്, അവര്‍ അവരോടു തന്നെ ചോദിച്ചു ആ ഡൌട്ട് ക്ലിയര്‍ ചെയ്യുക. വേണമെങ്കില്‍ ഒരു ക്ലൂ തരാം - നസ്രാണികളുടെ ദൈവം ജനിക്കുന്നതിനു മുമ്പ് തന്നെ കുളിക്കാതെയും പല്ല് തേക്കാതെയും നടന്ന കാട്ടു സായിപ്പന്മാര്‍ മഞ്ഞു കാലത്ത് ഒരു ആഘോഷം നടത്തിയിരുന്നു. പുതിയ ഒരു മതം കിട്ടിയപ്പോ ന്നാപ്പിന്നെ മ്മടെ പുതിയ ദൈവത്തിന്റെ ബര്‍ത്ത്‌ടെ അന്നങ്ങു ആക്കിയാലോ എന്ന് ഒരു വിവരം ഉള്ള കാട്ടു സായിപ്പിന് തോന്നി. മഞ്ഞു കാലം ഇല്ലാത്ത മലയാളി നാട്ടിലെ നസ്രാനിമാരും അത് ദൈവത്തിന്റെ പിറന്നാള്‍ ആയി കള്ള് കുടിച്ചും പന്നിയെ തിന്നും അക്കാലത്തെ കാട്ടു സായിപ്പിനെ അനുകരിക്കുന്നു, അത്ര തന്നെ. പിന്നെ കാട്ടു സായിപ്പിന്റെ കണ്ണില്‍ തവിട്ടു നിറവും, കട്ടി മീശയും, പിച്ചക്കാര്‍ക്ക് ലോട്ടറി അടിച്ച പോലത്തെ കോട്ടും ഇട്ടു നടക്കുന്ന മലയാളി സായിപ്പിന്റെ സ്ഥാനം കാട്ടറബിയേക്കാള്‍ എത്രയോ താഴെ ആണെന്നാ ഇറ്റലിയില്‍ പോയി വന്ന ഒരു മലയാളി സായിപ്പ് തന്നെ പറഞ്ഞത്. അത് ഈയ്യിടെ രണ്ടു നാടന്‍ കുഞ്ഞാടുകളെ കടപ്പുറത്ത് വെച്ച് പന്നികളെ വെടി വച്ച് കൊല്ലുന്ന അതെ ലാഘവത്തോടെ കൊന്ന വെള്ള കുഞ്ഞാടുകളുടെ നിലപാടില്‍ വ്യക്തവും ആണ്.
@Ashraf
Deleteകാളിദാസന്‍ പേര് മാറിയ ഒരു ക്രിസ്തീയ മത ഭ്രാന്തന്‍ ആണ്. പന്നിയെ തിന്നു ബുദ്ധി പോയതാണ്. അയാളെ പിറകെ വെറുതെ വാദിച്ചു സമയം കളയേണ്ട.
അറിയാം സുഹൃത്തേ. പലപ്പോഴും സമയം ഇല്ലാത്തത് കൊണ്ടും മറുപടി പോലും അര്‍ഹിക്കാത്തത് കൊണ്ടും വിട്ടു കളയുന്നതാണ്. പക്ഷെ വീണു കിടക്കുന്ന കാഷ്ടത്തില്‍ അയാള്‍ കിടന്നു ഉരുളുന്നത് കാണുവാന്‍ ഒരു രസം. നോമ്പില്‍ നിന്നും തുടങ്ങി സൗദി അരെബിയക്ക് വെറും ഒരു ഓട്ടു മെടല്‍ മാത്രമല്ലേ കിട്ടിയുള്ളൂ എന്ന് പറഞ്ഞു ആശ്വസിക്കേണ്ട സ്ഥിതി വരെ എത്തി ആ കുഞ്ഞാട്. അമേരിക്കയില്‍ പട്ടിണി ലവലേശമില്ല എന്നൊരു മഹാ വങ്കത്തരവും ഒന്ന് കാച്ചിയിട്ടുണ്ട്. ഈ വക ആസാമികള്‍ക്ക് ഒരു വിചാരമുണ്ട് - കേരളത്തിലെ മുസ്ലീംകള്‍ ഇപ്പോഴും ഇവരുടെ പഴയ ഏമാന്മാര്‍ ഇന്ത്യ "ഫരിച്ച" കാലത്തെ പോലെ ഏമാന്മാരും കേരളത്തിലെ അവരുടെ കുഷിനിക്കാരും കൂട്ടിക്കൊടുപ്പുകാരും (അതായത് മ്മടെ നാട്ടിലെ പന്നി തീറ്റക്കാര്‍) പറയുന്നതെല്ലാം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യും എന്നാണു. ദൈവത്തിന്റെ പിറന്നാള്‍ ഡിസംബര്‍ 25 നു തന്നെ ആണോ എന്ന് മുഹമ്മദു നബിക്ക് ചോദിക്കാമായിരുന്നില്ലേ എന്ന് ദയനീയ്യമായി വാദിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തിന്റെ പിറന്നാള്‍ അന്വേഷിച്ചു പോകേണ്ട ബാധ്യത ദൈവം ജനിച്ചു ഉണ്ടായതാണ് എന്നും പിന്നെ ദൈവത്തെ മനുഷ്യര്‍ തന്നെ കൊന്നു എന്നും വിശ്വസിക്കുന്ന തന്റെ തന്നെ കൂട്ടരുടെ ഹലാക്ക് ആണെന്ന് പാവം ഓര്‍ക്കാന്‍ വിട്ടു പോയി.
@Fasism Monitar പന്നിയെ തിന്നുന്ന കാളിയുടെ തീട്ടം മണക്കുന്ന ന്യായങ്ങലെക്കുരിച്ചു ഞാന്‍ നിങ്ങളെ ഒന്ന് ഒര്മാപ്പെടുത്തിയെന്നെയുള്ളൂ. നിങ്ങള്‍ കൊടുക്കുന്ന മറുപടികള്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. മനുഷ്യര്‍ ഒറ്റു കൊടുക്കുകയും പിന്നെ കൊല്ലുകയും ഒക്കെ ചെയ്യുന്ന ഒരു ദൈവം എന്തോന്ന് ദൈവമാണ് !.. ദൈവമാനത്രേ ദൈവം. ഇങ്ങനെയൊക്കെ വിശ്വസിച്ചു കാളി മത്തായിയെപ്പോലുള്ള പൊട്ടന്മാരെ എന്ത് വിളിക്കാന്‍.? പിശുക്ക് കാണിക്കാത്ത മുസ്ലിംകള്‍ നല്ല ഭക്ഷണം കഴിക്കുന്നത് കണ്ടിട്ട് ഇവനൊന്നും സഹിക്കുന്നില്ല. അറ്റ കൈക്ക് ഉപ്പു തേക്കാത്ത കാളി കഞ്ഞിയും ഉണക്ക റൊട്ടിയും തിന്നു മുസ്ലിംകള്‍ കഴിക്കുന്ന ഭക്ഷണം നോക്കി വെള്ളമോളിപ്പിക്കകയാണ്.
Delete@kali ദൈവത്തിനു ഒരു അമ്മ. ദൈവത്തിനു ഒരു ജനനതിയ്യതി. പിന്നെ ആ ദൈവത്തെ ചിലര്‍ ആണിയടിച്ചു കൊല്ലുന്നു. ഹ..ഹ.. പന്നിയെ തിന്നുന്ന നിന്നെ പോലുല്ലവര്‍ക്കെ ഇങ്ങനെയൊക്കെ വിശ്വസിക്കാന്‍ കഴിയൂ.
Delete@kali ലോകത്തെ സ്വാധീനിച്ച നൂറു മഹാന്മാരെ മൈക്കല്‍ ഹാര്‍ട്ട് എന്ന ക്രിസ്തീയന്‍ തിരഞ്ഞെടുത്തപ്പോള്‍ ഒന്നാം സ്ഥാനത്തു നല്‍കിയത് മുഹമ്മദ് നബിയെ ആണ്. നീ കാട്ടറബി എന്ന് വിളിച്ച മുഹമ്മദ നബിയെ. പന്നിയെ തിന്നുന്നവരുടെ ദൈവം ആ ലിസ്റ്റില്‍ വളരെ പിറകിലാണ്.
Delete>>>>മുസ്ലീംകള്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസക്കാലം വൈകുന്നേരം വരെ പട്ടിണി കിടന്നിട്ടു ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കിയിട്ട് അതിനെ നോമ്പ് എന്ന് വിളിക്കുന്നു.<<<<
Deleteഎല്ലാ മനുഷ്യരും രാത്രി മുഴുവന്‍ പട്ടിണി കിടന്ന് പകല്‍ മൂന്നു നേരം സധാരണ കഴിക്കുന്നത് തിന്നു. ഒരു മാസക്കാലം മുസ്ലിങ്ങള്‍ പകല്‍ പട്ടിണി കിടന്ന് രാത്രി മുഴുവന്‍ അന്നു വരെ കഴിക്കാത്ത വിഭവങ്ങളുണ്ടാക്കി തിന്നുന്നു. ഒരു ദിവസ്ത്തിന്റെ പകുതി സമയം ഭക്ഷണം കഴിക്കാതിരിക്കുന്നതാണു നോമ്പെങ്കില്‍ എല്ലാ മനുഷ്യരും മറ്റ് ജീവികളും എന്നും നോമ്പെടുക്കുകയാണ്.
വൃത്തിയും സംസ്കാരവുമുള്ള എല്ലാ മനുഷ്യര്‍ക്കും പന്നി വൃത്തി കെട്ട ജന്തു തന്നെ ആണ്.
Deleteവൃത്തിയും സംസ്കാരവുമുള്ള എല്ലാ മനുഷ്യര്‍ക്കും പന്നി മറ്റേതൊരു ജന്തുവിനേയും പോലെയാണ്. ആടിനോ പട്ടിക്കോ കോഴിക്കോ പശുവിനോ പോത്തിനോ ഇല്ലാത്ത ഒരു പ്രത്യേകതയും പന്നിക്കില്ല. മനുഷ്യന്റെ അവയവങ്ങളുമായി ഏറ്റവും സാമ്യമുള്ളത് പന്നിയുടെ അവയവങ്ങള്‍ക്കാണ്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ അവയവങ്ങളായിരിക്കും ഭാവിയില്‍ മനുഷ്യനേറ്റവും ഉപകാരപ്പെടാന്‍ പോകുന്നത്.
തഴെകാണുന്ന വാര്‍ത്തകള്‍ വായിച്ചാല്‍ ത ബോധ്യമാകും.
TEXT
Pig To Human Transplantation Getting Closer
Animal transplants: A step closer?
Humans May Receive Organ Transplants from Pigs
Pig-to-Human Transplants on the Horizon
>>>>ക്രിസ്തു മത വിരുദ്ധനും അത് കൊണ്ട് തന്നെ അല്‍പ്പം സത്യ സന്ധത ഉള്ളതുമായ ഒരു ജര്‍മന്‍ സഹ പ്രവര്‍ത്തകന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത് കുറഞ്ഞ ചിലവില്‍ കൂടുതല്‍ മാംസം തിന്നുവാന്‍ ഉള്ള അത്യാര്‍ത്തി ആണ് എളുപ്പം പെറ്റു പെരുകുകയും മലവും ചണ്ടിയും എല്ലാം ഭക്ഷിക്കുകയും ചെയ്യുന്ന പന്നിയെ തിന്നുവാന്‍ സായിപ്പന്മാര്‍ക്ക് പ്രേരണ ആയതു എന്ന്.<<<<
ഈ ജെര്‍മ്മന്‍ സായിപ്പു മല വിസര്‍ജനം നടത്തുന്നത് പന്നി ഫാമിലാണെന്ന അറിവു പങ്കു വച്ചതിനു നന്ദി. ദുബായിയിലും ഇദ്ദേഹം പന്നി ഫാമില്‍ തന്നെയായിരിക്കണം മല വിസര്‍ജ്ജനം നടത്തുക.
മലം തിന്നുന്ന പട്ടിയേയും സായിപ്പ് ഇതുപോലെ വെറുക്കുന്നുണ്ടോ എന്ത