പത്രവിതരണ ഏജന്റുമാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഞാന്‍ ഇതിനു മുമ്പ് എഴുതിയത് ഓര്‍ക്കുന്നുണ്ടാകുമെന്നു കരുതുന്നു. അതിന്റെ ഒരു ഫോളോ-അപ്പ് സ്റ്റോറിയാണ് ഇത്. ഏജന്റുമാരുടെ കമ്മീഷന്‍ തുകയില്‍ ഒരു നയാപൈസ കൂട്ടിക്കൊടുക്കില്ല എന്ന പിടിവാശിയില്‍ തന്നെയാണ് മനോരമയും മാതൃഭുമിയും അടക്കമുള്ള പത്രമുത്തശ്ശിമാര്‍ . എന്നാല്‍ മംഗളം പത്രം അന്തസ്സ് കാണിച്ചിരിക്കുന്നു. ആ വാര്‍ത്ത നിങ്ങളുമായി പങ്കു വെക്കാന്‍ മാത്രമാണ് ഈ പോസ്റ്റ്. പത്ര മുതലാളിമാരുടെയും പത്രപ്രവര്‍ത്തകരുടെയും പേരോ പെരുമയോ ഇല്ലാത്ത, മഞ്ഞും മഴയും വകവെക്കാതെ അതിരാവിലെ വീട്ടുപടിക്കല്‍ പത്രം എത്തിക്കുന്ന ആ പാവങ്ങളെ അല്പമൊന്നു കരുണയോടെ നോക്കാന്‍ മലയാളത്തിലെ ഒരു പത്രം തയ്യാറായിരിക്കുന്നു എന്നത് ആഹ്ലാദകരമായ ഒരു വാര്‍ത്തയാണ്.
മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് പേര് വെച്ചെഴുതിയ എഡിറ്റോറിയലില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചപ്പതിപ്പിന്റെ വിലയില്‍ ഒന്നേ കാല്‍ രൂപ വര്‍ധന വരുത്തി ആ തുക മുഴുവന്‍ ഏജന്റുമാര്‍ക്ക് നല്‍കാനാണ് പത്രത്തിന്റെ തീരുമാനം. ഒരു മാസം അഞ്ചു രൂപ അധിക വരുമാനം ഒരു പത്രത്തില്‍ നിന്നും ഏജന്റിനു ലഭിക്കും. വര്‍ദ്ധിപ്പിച്ച തുകയില്‍ ഒരു നയാപൈസയും എടുക്കാതെ അത് മുഴുവന്‍ ഏജന്റുമാര്‍ക്ക് നല്‍കാനുള്ള തീരുമാനം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. സര്‍ക്കുലേഷനും പരസ്യങ്ങളും വഴി കോടികള്‍ ഉണ്ടാക്കുന്ന മനോരമയേയും മാതൃഭൂമിയേയും അപേക്ഷിച്ച് വരുമാനം തീരെ കുറഞ്ഞ പത്രമാണ് മംഗളം. എന്നാലും അവര്‍ ഉള്ളതില്‍ നിന്ന് ഒരോഹരി, പത്രങ്ങളെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുകയും ചെയ്യുന്ന ഈ പാവങ്ങള്‍ക്ക് നല്‍കുവാന്‍ സന്നദ്ധമായിരിക്കുന്നു.
പിടിച്ചു നില്‍ക്കാന്‍ പാട് പെടുന്ന ചെറുകിട പത്രങ്ങള്‍ കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു കൊടുക്കാത്തത് മനസ്സിലാക്കാം. എന്നാല്‍ പന പോലെ വളര്‍ന്നു നില്‍ക്കുന്ന വലിയ പത്രങ്ങള്‍ ഏജന്റുമാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നത് എന്തിനാണാവോ? സ്പെഷ്യല്‍ പതിപ്പുകളും ഇരട്ട പത്രങ്ങളും ഇറക്കുന്ന ദിവസമെങ്കിലും അത് ചുമന്നു കൊണ്ട് പോകുന്ന കുട്ടികള്‍ക്ക് ഒരു പത്തു പൈസ കൂട്ടി നല്‍കുവാന്‍ സന്മനസ്സു കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ?. രാഷ്ട്രത്തെയും രാഷ്ട്രീയക്കാരെയും നന്നാക്കുവാന്‍ ദിവസവും ഗീര്‍വാണം മുഴക്കുന്നവര്‍ സ്വന്തം പത്രം വിതരണം ചെയ്യുന്ന കുഞ്ഞുങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് എത്രമാത്രം പരിതാപകരമാണ്. കിട്ടുന്നതെല്ലാം ആര്‍ത്തിപ്പണ്ടാരങ്ങളായി വെട്ടിവിഴുങ്ങുന്നതിനിടയില്‍ ആഘോഷ ദിവസങ്ങളില്‍ പോലും ലീവ് എടുക്കാന്‍ കഴിയാതെ പത്രം വീടുകളില്‍ എത്തിക്കുന്ന ഈ മനുഷ്യ ജന്മങ്ങളോട് ഒരല്പം കരുണ കാണിച്ചിരുന്നുവെങ്കില്‍ !!.
കമ്മീഷന്‍ തുക ഓരോ പത്രത്തിനും തോന്നുന്ന പോലെ കൂട്ടിക്കൊടുക്കാന്‍ പറ്റില്ല, അതിനു ഞങ്ങള്‍ക്ക് അസോസിയേഷനും സൊസൈറ്റിയും ഉണ്ട്, അവര്‍ അനുവദിക്കണം എന്നൊക്കെയാണ് മുട്ടുന്യായങ്ങള്‍ പറഞ്ഞിരുന്നത്. കീശയില്‍ നിന്ന് കാശിറക്കുന്ന കാര്യത്തില്‍ ഒരുപാട് ന്യായങ്ങള്‍ കാണും. ആ ന്യായങ്ങളെയെല്ലാം വെറും ന്യായങ്ങള്‍ മാത്രമാണെന്നും മംഗളം തെളിയിച്ചിരിക്കുന്നു. ഏജന്റുമാരുടെ സമരം വൃഥാവിലായില്ല എന്നുള്ളതും ഒരു പത്രമെങ്കിലും അവരുടെ രോദനം കേള്‍ക്കാന്‍ സന്മനസ്സു കാണിച്ചിരിക്കുന്നു എന്നുള്ളതും ഒരു 'നല്ല വാര്‍ത്ത' തന്നെയാണ്. മംഗളം കാണിച്ച ഈ അന്തസ്സിന്റെ വാര്‍ത്ത ഒരു പത്രവും പെട്ടിക്കോളത്തില്‍ പോലും കൊടുത്തുകാണില്ല എന്നുറപ്പ്. എങ്കിലും അതൊരു വാര്‍ത്തയല്ലാതാവുന്നില്ല. മംഗളം പത്രത്തിനു എന്റെ വക ഒരു ബിഗ് സല്യൂട്ട്.
Related Posts
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?
മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് പേര് വെച്ചെഴുതിയ എഡിറ്റോറിയലില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചപ്പതിപ്പിന്റെ വിലയില്‍ ഒന്നേ കാല്‍ രൂപ വര്‍ധന വരുത്തി ആ തുക മുഴുവന്‍ ഏജന്റുമാര്‍ക്ക് നല്‍കാനാണ് പത്രത്തിന്റെ തീരുമാനം. ഒരു മാസം അഞ്ചു രൂപ അധിക വരുമാനം ഒരു പത്രത്തില്‍ നിന്നും ഏജന്റിനു ലഭിക്കും. വര്‍ദ്ധിപ്പിച്ച തുകയില്‍ ഒരു നയാപൈസയും എടുക്കാതെ അത് മുഴുവന്‍ ഏജന്റുമാര്‍ക്ക് നല്‍കാനുള്ള തീരുമാനം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. സര്‍ക്കുലേഷനും പരസ്യങ്ങളും വഴി കോടികള്‍ ഉണ്ടാക്കുന്ന മനോരമയേയും മാതൃഭൂമിയേയും അപേക്ഷിച്ച് വരുമാനം തീരെ കുറഞ്ഞ പത്രമാണ് മംഗളം. എന്നാലും അവര്‍ ഉള്ളതില്‍ നിന്ന് ഒരോഹരി, പത്രങ്ങളെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുകയും ചെയ്യുന്ന ഈ പാവങ്ങള്‍ക്ക് നല്‍കുവാന്‍ സന്നദ്ധമായിരിക്കുന്നു.
പിടിച്ചു നില്‍ക്കാന്‍ പാട് പെടുന്ന ചെറുകിട പത്രങ്ങള്‍ കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു കൊടുക്കാത്തത് മനസ്സിലാക്കാം. എന്നാല്‍ പന പോലെ വളര്‍ന്നു നില്‍ക്കുന്ന വലിയ പത്രങ്ങള്‍ ഏജന്റുമാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നത് എന്തിനാണാവോ? സ്പെഷ്യല്‍ പതിപ്പുകളും ഇരട്ട പത്രങ്ങളും ഇറക്കുന്ന ദിവസമെങ്കിലും അത് ചുമന്നു കൊണ്ട് പോകുന്ന കുട്ടികള്‍ക്ക് ഒരു പത്തു പൈസ കൂട്ടി നല്‍കുവാന്‍ സന്മനസ്സു കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ?. രാഷ്ട്രത്തെയും രാഷ്ട്രീയക്കാരെയും നന്നാക്കുവാന്‍ ദിവസവും ഗീര്‍വാണം മുഴക്കുന്നവര്‍ സ്വന്തം പത്രം വിതരണം ചെയ്യുന്ന കുഞ്ഞുങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് എത്രമാത്രം പരിതാപകരമാണ്. കിട്ടുന്നതെല്ലാം ആര്‍ത്തിപ്പണ്ടാരങ്ങളായി വെട്ടിവിഴുങ്ങുന്നതിനിടയില്‍ ആഘോഷ ദിവസങ്ങളില്‍ പോലും ലീവ് എടുക്കാന്‍ കഴിയാതെ പത്രം വീടുകളില്‍ എത്തിക്കുന്ന ഈ മനുഷ്യ ജന്മങ്ങളോട് ഒരല്പം കരുണ കാണിച്ചിരുന്നുവെങ്കില്‍ !!.
കമ്മീഷന്‍ തുക ഓരോ പത്രത്തിനും തോന്നുന്ന പോലെ കൂട്ടിക്കൊടുക്കാന്‍ പറ്റില്ല, അതിനു ഞങ്ങള്‍ക്ക് അസോസിയേഷനും സൊസൈറ്റിയും ഉണ്ട്, അവര്‍ അനുവദിക്കണം എന്നൊക്കെയാണ് മുട്ടുന്യായങ്ങള്‍ പറഞ്ഞിരുന്നത്. കീശയില്‍ നിന്ന് കാശിറക്കുന്ന കാര്യത്തില്‍ ഒരുപാട് ന്യായങ്ങള്‍ കാണും. ആ ന്യായങ്ങളെയെല്ലാം വെറും ന്യായങ്ങള്‍ മാത്രമാണെന്നും മംഗളം തെളിയിച്ചിരിക്കുന്നു. ഏജന്റുമാരുടെ സമരം വൃഥാവിലായില്ല എന്നുള്ളതും ഒരു പത്രമെങ്കിലും അവരുടെ രോദനം കേള്‍ക്കാന്‍ സന്മനസ്സു കാണിച്ചിരിക്കുന്നു എന്നുള്ളതും ഒരു 'നല്ല വാര്‍ത്ത' തന്നെയാണ്. മംഗളം കാണിച്ച ഈ അന്തസ്സിന്റെ വാര്‍ത്ത ഒരു പത്രവും പെട്ടിക്കോളത്തില്‍ പോലും കൊടുത്തുകാണില്ല എന്നുറപ്പ്. എങ്കിലും അതൊരു വാര്‍ത്തയല്ലാതാവുന്നില്ല. മംഗളം പത്രത്തിനു എന്റെ വക ഒരു ബിഗ് സല്യൂട്ട്.
Related Posts
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?
കൊള്ളാം... അന്തസ്സുറ്റ തീരുമാനം...
ReplyDeleteMangalayhil ulla vaarthakal kambi kathakalum, pinee thale divasm mattu patharagalil vannathum aanennulla kaariyavum marakkanda
Deleteഞാന്‍ കുട്ടിക്കാലത്ത് പത്ര വിതരണത്തിന് പോകുമായിരുന്നു. രാവിലെ നാലുമണിക്ക് തുടങ്ങുന്ന കൃത്യം , ഏഴു മണിയാകുമ്പോള്‍ തീരുമായിരുന്നു. എനിക്ക് അന്ന് കിട്ടിയിരുന്നത് അഞ്ഞൂറ് രൂപ ആയിരുന്നു. മഴയായാലും തണുപ്പായാലും ഓണം ആയാലും പൊതു അവധി ആയാലും മുടങ്ങാതെ പോകണമായിരുന്നു. വര്‍ഷത്തില്‍ 365 ദിവസവും ജോലി ചെയ്യുന്ന, ചെയ്യേണ്ടി വരുന്ന ( ചില പൊതു അവധി ദിവസങ്ങളുടെ പിറ്റേന്ന് അവധി കാണും . മാക്സിമം മൂന്നോ നാലോ മാത്രം ഒരു വര്‍ഷത്തില്‍....) ഒരു ജോലി വേറെ ഉണ്ടോ എന്നും സംശയമാണ്. കോടികള്‍ വരുമാനം ഉണ്ടാക്കുന്ന മാധ്യമ ഭീമന്മാര്‍ ഈ കാണിക്കുന്നത് അങ്ങേയറ്റം ക്രൂരത ആണ്. ആ കൂട്ടത്തില്‍ മംഗളം കാണിച്ച തന്റേടം മറ്റുള്ളവരും കണ്ടു പഠിക്കട്ടെ...!!! അതിലും , ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. അവര്‍ ഈ അധികം കൊടുക്കുന്ന പൈസ അവരുടെ പോക്കറ്റില്‍ നിന്നും അല്ല. അതും വായനക്കാരുടെ കയ്യില്‍ നിന്നും അധികം വാങ്ങിയിട്ടാണ്.
ReplyDeleteമംഗളത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി.. സര്‍ക്കുലേഷന്‍ പകുതിയായിക്കിട്ടും.കാശുമുടക്കുന്നവന്‍ തീരുമാനിച്ചോളും ഇനി മംഗളം വേണോ എന്ന്.
ReplyDeleteMangalayhil ulla vaarthakal kambi kathakalum, pinee thale divasm mattu patharagalil vannathum aanennulla kaariyavum marakkanda
Deleteസ്ത്രീധനമില്ലാത്ത സമൂഹ വിവാഹം, പാവപ്പെട്ടവര്‍ക്ക് ഭവന പദ്ധതി, ചിലിത്സാ സഹായങ്ങള്‍, മംഗളം കലാസാഹിത്യവേദി തുടങ്ങി അനേകം സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക് തുടക്ക കാലം മുതല്‍ സമയവും പണവും നീക്കി വെച്ച ഒരു പത്രമാണ് മംഗളം. ഏളിയ ജീവിതവും സഹാനുഭൂതിയും ജീവിതകാലം മുഴുവന്‍ കാത്തു സൂക്ഷിച്ച ശ്രീ എം സി വര്‍ഗീസ് എന്ന പിതാവിന്റെ പാത തങ്ങളും പിന്തുടരും എന്നു തെളിയിച്ച സാബുവിന് അഭിവാദ്യങ്ങള്‍.
ReplyDeleteസുവാര്‍ത്തക്ക് നന്ദി......
ReplyDelete@ Vinod Raj
ReplyDeleteകുട്ടിക്കാലത്ത് പത്ര വിതരണം നടത്തിയിരുന്ന ആ പയ്യനായിരിക്കാം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കരുത്തുള്ള അനുഭവങ്ങള്‍ സമ്പാദിച്ചു തന്നത്.
@ അനില്‍ഫില്‍ (തോമാ)
അതെ, എം സി വര്‍ഗീസ് ഒരു പത്ര മുതലാളി എന്നതിനപ്പുറത്തേക്ക് വളര്‍ന്ന വ്യക്തിത്വം ആയിരുന്നു.
മംഗളം പത്രത്തിനു എന്റെ വകയും ഒരു ബിഗ് സല്യൂട്ട്.
ReplyDeleteമംഗളത്തിനു മംഗളം :)
ReplyDeleteമംഗളം നേരുന്നു!
ReplyDeleteThey are always like that. They support the downtrodden sections of the society. They built free ward for cancer patients at Kottayam medical college. This happened almost two decades ago. They generated money for this purpose by increasing issue price of the weekly for about four weeks by 10 paise. i.e.from Rs. 1.70 to Rs. 1.80 Late editor in chief Varghese sir put a note on the edit column of the issue about the temporary hike. But the response from majority of its readers was amazing. They insisted not to restore the former price level instead arrange a permanent fund to help the weaker sections. They built free houses across Kerala for poor people. You may remember literacy mission during Comrade Nayanar’s tenure. The group helped to achieve state Government’s goal by popularizing their pulp magazine. You can find humanitarian approach in whatever the group does. Glad to note Present Editor in chief Sabu Varghese too follows footsteps of his great father. Some of the other dailies too recently started helping weaker sections of the society owing to the influence of Mangalam group. Even Manorama forced to write editorial on Kochousep chittilapally’s great work. Some others started health club. etc. Above all this group never tried to make capital out of rival’s difficult situation. Long live mangalam. All the best.
ReplyDeleteമംഗളത്തിനു മംഗളം, മുത്തശ്ശിമാര്‍ കണ്ടു പഠിക്കട്ടെ.
ReplyDeleteവളരെ നന്നായി തന്നെ കാര്യങ്ങള്‍ എഴുതി. ഈ പോസ്റ്റ് കണ്ടിട്ടെങ്കിലും മനോരമ, മാതൃഭൂമി പത്രങ്ങള്‍ പത്ര വിതരണക്കാരായവര്‍ക്ക് കാശ് കൂട്ടിക്കൊടുക്കാന്‍ തയാറാവുമെന്ന് പ്രതീക്ഷിക്കാം (മ്യാവൂ...എന്ന് എഴുതുന്നില്ല)
ReplyDeleteചൂടുള്ള വാര്‍ത്ത... 'മനോരമയ്ക്ക് അവാര്‍ഡ്... മനോരമ ഏജന്റിന് ജനറല്‍വാര്‍ഡ്'
ReplyDeleteമംഗളമേ... മംഗളം ഭവിക്കട്ടെ
മംഗളത്തിന് നല്ല മംഗളം...
ReplyDeleteമംഗളം ഭവന്തു:
ReplyDelete@COT Azeez,
ReplyDeleteYou said it.. Being a veteran journalist, you knows the pulse of Media and how they are manipulating the situations. I dont really understand, why Manaorama and Mathrubumi are keeping a blind eye to the genuine demands of poor distributors. As you said, Mangalam always in the forefront of humanitarian movements. I salute their attitude..
ഇതുപൊലെ നേഴ്സമാരെടെ ശമ്പളവും കുട്ടിയിരുനെകില്‍ അവരുടെ സമരവും തീരുമാനമായേനെ..
ReplyDeleteമംഗളത്തിനു സല്യൂട്ട്. നല്ല തീരുമാനം. നല്ല മാതൃക. മറ്റു പത്ര സ്ഥാപനങ്ങള്‍ കണ്ടു പഠിക്കട്ടെ.
ReplyDeleteപ്രിന്റു മീഡിയയും ഇലക്ട്രോണിക് മീഡിയയും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പലപ്പോഴും വള്ളിക്കുന്ന് ബ്ലോഗില്‍ ഉണ്ടാകാറുണ്ട്. നമ്മള്‍ ഒന്നിച്ചു നീങ്ങേണ്ടവരാണെന്ന സന്ദേശമാണോ. എങ്കില്‍ അതിനു നൂറു മാര്‍ക്ക്.
മംഗളം പത്രത്തിന് എന്റെ അഭിവാദ്യങ്ങള്‍...
ReplyDeleteവള്ളിക്കുന്ന് മാഷെ,
നേഴ്സ് സമരത്തെക്കുറിച്ചും, സോഷ്യല്‍ മീഡിയയുടെ വായ മൂടിക്കെട്ടാന്‍ ഗവ: നടത്തുന്ന നീക്കങ്ങളെ കുറിച്ചും പോസ്റ്റ് പ്രതീക്ഷിക്കുന്നു.
മംഗളം ഭവന്തു..
ReplyDeleteഒരു വിഷയത്തെ ഫോളോ ചെയ്തു അതിലെ പുതിയ വിവരങ്ങള്‍ പങ്കു വെക്കുന നിങ്ങളുടെ രീതിയെ അഭിനന്ദിക്കുന്നു. മംഗളത്തിനു മംഗളം
ReplyDeleteമംഗളം പത്രത്തിന് ഒരു മുന്‍ പത്രക്കാരന്‍ പയ്യന്റെ സല്യൂട്ട്
ReplyDeleteമംഗളം നടത്തിയ എല്ലാ പരിപാടികളും മനോരമ പിന്നീട് ചെയ്തിട്ടുണ്ട്. നിങ്ങളെപ്പോലുള്ള സോഷ്യല്‍ മീഡിയയില്‍ സ്വാദീനമുള്ള എഴുത്തുകാര്‍ മംഗളത്തെ പുകഴ്ത്തുന്നത് കണ്ടാല്‍ മനോരമയും കമ്മീഷന്‍ കൂട്ടി മംഗളത്തിന്റെ വഴിയെ പോയേക്കും. മനോരമ അച്ചായന്മാര്‍ ആരെയും പെര്ടുക്കാന്‍ സമ്മതിക്കില്ല. ഏജന്റുമാരുടെ സങ്കടം പുറം ലോകത്ത് എത്തിച്ച ബഷീറിനു എന്റെ അഭിനദനങ്ങള്‍
ReplyDeleteMuthassi News Papers always for their own sake.They wont print anything for the society,but for circulation.So we can"t expect any support for the poor agents who are the real p r o s of their establishment.
ReplyDeleteഉഗ്രന്‍ തീരുമാനം തന്നെ. സ്വന്തം കയ്യില്‍ നിന്നും 5 പൈസ പോലും ഇടാതെ വായനക്കാരനെ കുത്തിവാരി കമ്മീസന്‍ കൊടുക്കുന്ന പണി കൊള്ളാം.
ReplyDeleteനേഴ്സുമാര്‍ ശംബളം കൂട്ടി ചോദിക്കുന്നതിനു പരിഹാരമായി ആശുപത്രികല്‍ ഇനി എല്ലാ തിങ്കളാഴ്ചയും വ്അരുന്ന രോഗികളില്‍ നിന്നും 500 രൂപ കൂടുതല്‍ വാങ്ങുന്ന്തായിരിക്കും.
അതിനെ പ്രകീര്‍ത്തിക്കനങ്ക്ഉറെ അവന്മാരും കാണും..
വലിയ പണക്കാർക്കെങ്ങനെ പാവങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകാൻ? അത് പാവങ്ങൾക്കേ മനസ്സിലാകൂ.
ReplyDeleteമംഗളത്തിന് എല്ലാ മംഗളങ്ങളും നേരുന്നു.
മംഗളം മാന്യതയുള്ള പത്രം
ReplyDelete" ഉഗ്രന്‍ തീരുമാനം തന്നെ. സ്വന്തം കയ്യില്‍ നിന്നും 5 പൈസ പോലും ഇടാതെ വായനക്കാരനെ കുത്തിവാരി കമ്മീസന്‍ കൊടുക്കുന്ന പണി കൊള്ളാം."
ReplyDelete......................
ഈ " അനോണി ' ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്. എല്ലാ പത്രങ്ങളും നാലുരൂപാ ഈടാക്കുമ്പോള്‍ മംഗളം പത്രത്തിന് മൂന്നുരൂപാ മാത്രമാണ്. ഇപ്പോ ഞായറാഴ്ചകളില്‍ ഒന്നര കൂട്ടി നാലേകാല്‍ ആക്കിയാലും മറ്റ് പത്രങ്ങളെ അപേക്ഷിച്ച് 25 പൈസ കുറവാണ് (മറ്റ് പത്രങ്ങള്‍ ഞായറാഴ്ചകളില്‍ 4.50 )
ഇനി ലാഭമില്ലേലും നല്ലത് ചെയ്യുന്നത് ഇത്തരക്കാരുടെ കണ്ണില്‍ പെടില്ലേ.?
- ഈ വിഷയം ഫോളോ ചെയ്ത
ശ്രീ. ബഷീറിന് അഭിനന്ദനം........
Mangalayhil ulla vaarthakal kambi kathakalum, pinee thale divasm mattu patharagalil vannathum aanennulla kaariyavum marakkanda
Deleteഞായറാഴ്ചകളില്‍ ഒന്നേകാല്‍ കൂട്ടി നാലേ കാല്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.
ReplyDeleteആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. വരാന്‍ വൈകിപ്പോയതില്‍ വിഷമമുണ്ട്. മാധ്യമ രംഗത്തെ സംഭവങ്ങളെ വിമര്‍ശ രൂപത്തില്‍ വിലയിരുത്തുന്ന ഇത്തരം ബ്ലോഗുകള്‍ കൂടുതല്‍ ജനശ്രദ്ധ നേടേണ്ടതുണ്ട്.
ReplyDeleteമംഗളങ്ങള്‍ നേരുന്നു !! :-)
ReplyDeleteശരിക്കും അനിയോച്യമായ തീരുമാനം....
ReplyDeleteമംഗളം നേരുന്നു!മംഗളം നേരുന്നു!
മംഗളത്തിന്റെ തീരുമാനം എന്തടിസ്ഥാനത്തിലാണ് സ്വാഗതാര്‍ഹം എന്ന് മനസിലാകുന്നില്ല. വരിക്കാരന്റെ തലയില്‍ വിലവര്‍ദ്ധനയുടെ ഭാരം അടിച്ചുകയറ്റിയിട്ടാണ് ഏജന്റിന് ഔദാര്യം അനുവദിച്ചിരിക്കുന്നത്. അല്ലാതെ മംഗളം വീക്കിലി വിറ്റുണ്ടാക്കി നേരത്തെ സമ്പാദിച്ചുവെച്ചിരിക്കുന്നതില്‍നിന്നല്ല. വരിക്കാരനില്‍നിന്ന് പിടിച്ച് ഏജന്റിന് കൊടുക്കുന്നത് തേങ്ങ വാങ്ങാന്‍ വന്നവന്റെ പോക്കറ്റില്‍നിന്ന് ഒരു രൂപ കൂടുതലെടുത്ത് ഭിക്ഷ തെണ്ടാന്‍ വന്നവന് കൊടുത്ത പഴയ നാടന്‍ മുതലാളിയുടെ ഔദാര്യം പോലെ അപഹാസ്യമാണ്. അതിനെ മഹത്വവത്കരിക്കുന്നതാണ് മനസിലാകാത്തത്!! വിലക്കുറവുള്ളത് കൊണ്ട് മംഗളം വാങ്ങുന്നവരാണ് വരിക്കാരിലധികവും. വില കൂട്ടിയാല്‍ സര്‍ക്കുലേഷന്റെ കാര്യം കണ്ടറിയണം.
ReplyDeleteബഷീര്‍ പറയുന്നത്, മംഗളത്തിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റു പത്രങ്ങളും വില കൂട്ടണമെന്നും വര്‍ദ്ധനവിന്റെ വിഹിതം ഏജന്റിന് കൊടുക്കണമെന്നുമാണല്ലോ? മംഗളം വില വര്‍ദ്ധിപ്പിച്ചതുകൊണ്ട് കേരളത്തിലെ വലിയൊരു വായനാ സമൂഹത്തെ ബാധിക്കാന്‍ സാധ്യതയില്ല. എന്നാല്‍ മറ്റു പത്രങ്ങളും ഇതേ വഴി പിന്തുടര്‍ന്നാല്‍ വായന മരിക്കുന്ന എന്ന മുറവിളിക്കിടയിലും നിലനില്‍ക്കുന്ന അവശേഷിക്കുന്ന വായനാസമൂഹം കൂടി വംശനാശ ഭീഷണിയിലാവും. ഏജന്റുമാരുടെ കമ്മീഷന്‍ തോതുയര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ പത്രത്തിന്റെ വില വര്‍ദ്ധിപ്പിക്കലല്ല പരിഹാരം. ചില പത്രങ്ങള്‍ക്ക് ചില ദിവസങ്ങളില്‍ ഇരട്ട പതിപ്പുകളുണ്ടാവും. രണ്ടാമത്തെ പതിപ്പിനും കമ്മീഷന്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. അതുപോലെ സപ്ലിമെന്റുകള്‍ക്കും. അത് പത്രമുതലാളിമാര്‍ക്ക് കൊടുക്കാവുന്നതേയുള്ളൂ. കാരണം ഓരോ പുതിയ പതിപ്പിറക്കുമ്പോഴും പരസ്യത്തിലൂടെ വരുമാനം ഉണ്ടാവുന്നുണ്ട്. പത്രത്തിന്റെ കമ്മീഷന്‍ വര്‍ദ്ധന എന്ന സാധ്യതയെ തകര്‍ക്കുകയാണ് യഥാര്‍ഥത്തില്‍ ഇവിടെ മംഗളം മുതലാളി നടത്തിയിരിക്കുന്നത്. അതൊരു കച്ചവട കണ്ണാണ്. കമ്മീഷന്‍ തോത് വര്‍ദ്ധിപ്പിക്കാന്‍ പൊതുവില്‍ തീരുമാനമായാല്‍ സ്വതവേ വില കുറച്ചുകൊടുക്കുന്ന തന്റെ പത്രത്തെയാവും അതിന്റെ പ്രത്യാഘാതം കൂടുതല്‍ ബാധിക്കുക എന്ന് കണ്ടറിഞ്ഞ് ഒരു മുഴം നീട്ടിയുള്ള എറിയാണിത്. അതുകൊണ്ട് മംഗളം ഒരു മഹത്തായ കാര്യവും ഇവിടെ ചെയ്തിട്ടില്ല.
ReplyDeleteരാവിലെയെഴുന്നേറ്റു വാതില്‍ തുറക്കുമ്പോള്‍ പത്രം വരാന്തയില്‍ കിടക്കുന്നില്ലെങ്കില്‍ ആ ദിവസത്തിനെന്തോ പന്തികേടുണ്ട് എന്ന തോന്നല്‍ ഉടനുണ്ടാകുന്നു. ടിവിയുടെ അതിപ്രസരവും വാര്‍ത്താചാനലുകളുടെ എണ്ണവും കൂടിയിട്ടും രാവിലെ പത്രം കിട്ടിയിരിയ്ക്കണം എന്ന നിഷ്കര്‍ഷയ്ക്ക് ഇടവപ്പാതിയിലെ പേമാരിയ്ക്കിടയിലായാലും യാതൊരു നീക്കുപോക്കുമുണ്ടായിട്ടില്ല. തിരിഞ്ഞു നോക്കുമ്പോള്‍, ആ ബുദ്ധിമുട്ടുകളൊക്കെ സഹിച്ച് അവരതു നിറവേറ്റിത്തന്നു കൊണ്ടിരുന്നത് അതിശയകരമായിത്തോന്നുന്നു. ആ സേവനത്തിന് അഞ്ചല്ല, പത്തും കൂട്ടി കൊടുക്കാവുന്നതാണ്. എങ്കിലും ഒന്നാം തീയതി അഞ്ചു രൂപ കൂടുതല്‍ കൊടുക്കേണ്ടി വരുമ്പോഴൊരു ചെറിയ വൈമനസ്യം വരിക്കാരനു തോന്നിയാലത് സ്വാഭാവികവുമാണ്. പത്രമേജന്‍റിനു കൂട്ടികൊടുക്കുന്ന കമ്മീഷന്‍തുക, ഞായറാഴ്ചപ്പതിപ്പിന്‍റെ വില കൂട്ടിയതിലൂടെ വരിക്കാരനില്‍ നിന്നീടാക്കുകയാണ് മംഗളം ഫലത്തില്‍ ചെയ്തിരിയ്ക്കുന്നത്. 'ആ തീരുമാനം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്' എന്ന്‍ ബഷീര്‍ പറയുമ്പോള്‍ അതിനോടു യോജിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്, ക്ഷമിയ്ക്കുക. വരിക്കാരനില്‍ നിന്നീടാക്കുന്നതിനു പകരം പത്രമുടമ പത്രത്തിന്‍റെ വരുമാനത്തില്‍ നിന്നാണ് ആ അധികകമ്മീഷന്‍ കൊടുക്കുന്നതെങ്കില്‍ ആ തീരുമാനത്തില്‍ ഞാനൊരു വരിക്കാരനെന്ന നിലയില്‍ മേന്മ കണ്ടേനെ, മറ്റു പത്രങ്ങള്‍ക്കതൊരു മാതൃകയുമായേനെ. വരിക്കാരനെ ബുദ്ധിമുട്ടിയ്ക്കാതെ പത്രമുടമ എജന്‍റുമാരുടെ ആവശ്യം നിറവേറ്റേണ്ടതായിരുന്നു. ഞങ്ങളുടെ നാട്ടില്‍ മറ്റൊരു തരത്തിലാണ് ഇതിനൊരു പരിഹാരം കണ്ടത്. പ്രതിമാസം അഞ്ചു രൂപ എജന്‍റുമാര്‍ക്കായി കൂടുതല്‍ ഈടാക്കുന്നതാണെന്ന് എജന്‍റുമാര്‍ അവരുടെ പ്രശ്നങ്ങള്‍ വിശദീകരിച്ചിട്ടുള്ള നോട്ടീസു മുഖാന്തിരം വരിക്കാരെ മുന്‍കൂട്ടി തെര്യപ്പെടുത്തി. അതനുസരിച്ച് അഞ്ചു രൂപ ഞാന്‍ കൂടുതല്‍ കൊടുക്കുന്നുമുണ്ട്. പത്രമുടമയുടെ തീരുമാനമോ ശുപാര്‍ശയോ ഇടപെടലോ കൂടാതെ തന്നെ ഉരുത്തിരിഞ്ഞുവന്നൊരു സംവിധാനമാണിത്. പത്രമുടമ ഇടപെട്ടാലും ഇടപെട്ടില്ലെങ്കിലും വരിക്കാരന്‍ കൂടുതല്‍ തുക കൊടുക്കാന്‍ നിര്‍ബന്ധിതനായിരിയ്ക്കുന്നു. സാരമില്ല; കിലോയ്ക്ക് 18 രൂപ മാത്രമുണ്ടായിരുന്ന തക്കാളിയും മറ്റു പല പച്ചക്കറിയിനങ്ങളും മൂന്നു ദിവസം കൊണ്ട് 40 രൂപ കടന്നു. അത്തരം പകല്‍ക്കൊള്ളയ്ക്ക് ഇടയ്ക്കിടെ വിധേയരായിക്കൊണ്ടിരിയ്ക്കുന്ന നിലയ്ക്ക്, ദിവസേന അതിരാവിലെ കണി കാണുന്ന പത്രമേജന്‍റിന് ഒരു മാസം അഞ്ചു രൂപ - പ്രതിദിനം 17 പൈസ മാത്രം - കൂടുതല്‍ കൊടുക്കാന്‍ വരിക്കാര്‍ക്ക് വലിയ വൈമനസ്യമുണ്ടാവില്ല. വരിക്കാരുടെ സന്മനസ്സ് മാതൃകയായി സ്വീകരിച്ച് പത്രമുടമ സ്വന്തം വരുമാനത്തില്‍ നിന്നു കൂടി അഞ്ചു രൂപ എജന്‍റുമാര്‍ക്ക് കൊടുക്കാന്‍ തയ്യാറാകണമെന്നാണ് മംഗളമുള്‍പ്പെടെയുള്ള പത്രങ്ങളോടു പറയാനുള്ളത്. മംഗളത്തിന്‍റെ മുഖപ്രസംഗത്തില്‍ പ്രതിഫലിച്ച സഹതാപം ആത്മാര്‍ത്ഥമാണോ എന്നു കാണട്ടെ. അതെന്തൊക്കെത്തന്നെയായാലും, ഈ ജനപ്രിയവിഭാഗത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വായനക്കാരുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്ന ബഷീറിന് നന്ദി, അഭിനന്ദനങ്ങള്‍.
ReplyDelete@ നജിം കൊച്ചുകലുങ്ക് & Sunil MS
ReplyDeleteനിങ്ങള്‍ രണ്ടു പേരും പറഞ്ഞതിലെ ലോജിക് മനസ്സിലാക്കുന്നു. ഞാന്‍ ഇതിനു മുമ്പ് എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ച എന്ന നിലക്കാണ് ഈ പോസ്റ്റ്. ആദ്യ പോസ്റ്റില്‍ വിതരണക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വില വര്‍ദ്ധന പത്രങ്ങള്‍ കാലാകാലങ്ങളായി നടത്തിവരുന്നതാണ്. എന്നാല്‍ ആ വര്‍ദ്ധനവില്‍ നിന്ന് ഒരോഹരി വിതരണക്കാര്‍ക്ക് ഇതുവരെ ആരും നല്‍കിയിട്ടില്ല. മറിച്ച് കമ്മീഷന്‍ ശതമാനം മുപ്പത്തഞ്ചില്‍ നിന്ന് ഇരുപത്തിയഞ്ചിലേക്ക് കുറച്ചു കൊണ്ട് വരികയാണ് ചെയ്തത്. മംഗളം വായനക്കാരില്‍ നിന്ന് ഞായറാഴ്ചപ്പതിപ്പിന് ഒന്നേകാല്‍ കൂട്ടി വാങ്ങി എന്നത് ശരിയാണ്. പക്ഷെ ആ തുക അവര്‍ക്ക് സ്വന്തമായി പോക്കറ്റില്‍ ഇടാമായിരുന്നു. "തേങ്ങ വാങ്ങിയവന്റെ പോക്കറ്റില്‍ നിന്ന് ഒരു രൂപയെടുത്ത്" സ്വന്തം പോക്കറ്റില്‍ തിരുകിയ ശീലമാണ് മറ്റു പത്രങ്ങള്‍ക്കുള്ളത്. മംഗളം അത് കാണിച്ചില്ല. ഏജന്റിനെ സഹായിക്കാനാണ് ഈ വര്‍ധന എന്ന് വായനക്കാരോട് പറഞ്ഞു കൊണ്ടാണ് അവര്‍ അത് ചെയ്തത്. മറ്റു പത്രങ്ങളില്‍ നിന്നും വില അല്പം കുറവുള്ള പത്രം എന്ന നിലക്കും പരസ്യങ്ങള്‍ കുറവായതിനാലും ഏജന്റുമാരെ സഹായിക്കാന്‍ അവര്‍ക്ക് മറ്റു വഴികള്‍ ഉണ്ടായിരുന്നില്ലായിരിക്കാം. അതുകൂടെ നാം കണക്കിലെടുത്തേ മതിയാവൂ. ഈ വര്‍ധനവിന് ശേഷവും മംഗളം ഞായറാഴ്ചപ്പതിപ്പിനു മറ്റു പത്രങ്ങളെ അപേക്ഷിച്ച് 25 പൈസ കുറവാണ് എന്നും അറിയുക.
കലക്കന്‍ ബ്ലോഗ് ആണ് സോദരാ ..പക്ഷെ ഒന്ന് ചോദിച്ചോട്ടെ .... താങ്കള്‍ മഹത്തരം പറഞ്ഞ പത്രം എത്ര കോപ്പി ആണ് എന്ന് അറിയുമോ ...അതോ കണ്ണില്‍ പൊടി താങ്കള്‍ ഇടുന്നതോ അതോ ആ പത്ര മുതല്ലാളി ഇടുന്നതോ ..സോദരാ വാക്കുകള്‍ മനോഹരം തന്നെ പക്ഷെ "ഉള്ള ലാഭത്തില്‍ നിന്ന് അല്ലോ കൂടി കൊടുക്കുന്നത് , പത്രതിന്നു വില കൂട്ടി ബാക്കി ആ കൂടിയ തുക അല്ലെ പത്ര വിതരണക്കാര്‍ക്ക് കൊടുക്കുന്നത് "......ഇതു ഇതു പോലീസുകാരനും പറ്റും ...താങ്കളും ഒരു പത്രം തുടങ്ങൂ ...സാധന വിലയേക്കാള്‍ പത്തു രൂപ കൂടി വിലക്ക് ..ആ പത്തു രൂപ ലാഭം ആയി കൊടുക്ക് ........നോക്കട്ടെ ..പത്രം എത്ര പേര്‍ വാങ്ങും എന്ന് ....സുഹൃത്തേ വാചങ്ങള്‍ എഴുതി വിടാന്‍ എളുപ്പം ആണ് ...പക്ഷെ മനോരമയും മാതൃഭൂമിയും ഇല്ലാത്ത ഒരു സുപ്രഭാതത്തെ സങ്കല്പ്പികാന്‍ ഇത്തിരി ബുദ്ധിമുട്ടാണ് സോദരാ .....അല്ലെങ്കില്‍ ഇതേപോലെ അവര്‍ പത്ര വില കൂട്ടിയാല്‍ , ആ വില ലാഭമായി പത്ര വിതരണക്കാര്‍ക്ക് കൊടുത്താല്‍ ....കാണാം എത്രപേര്‍ അത് വാങ്ങും എന്ന് ...അതിനാല്‍ എഴുതി വിടുമ്പോള്‍ ശ്രദ്ധിക്കുക ..അല്ലെങ്കില്‍ മഹത്തായ എഴുത്തുകള്‍ എഴുതുന്ന താങ്കള്‍ വെറും ഒരു കേട്ടെഴുതുകാരനും കൂലിക്ക് തൂലിക നിക്കുന്ന ആളും ആണ് എന്ന് ജനം കരുതും
ReplyDeleteMangalam Agentumaarkku Nalkunna sneham mattoru pathravum nalkaarilla.
ReplyDeleteഅങ്ങനെ വില കൂട്ടാന്‍ മനോരമയ്ക്കും കഴിയില്ലേ? എന്ത് കൊണ്ട് ചെയ്യുന്നില്ല?
ReplyDeleteഅതിരാവിലെ മുന്ന് മണിക്ക് എഴുന്നേറ്റു കടത്തിണ്ണകളില്‍ കാത്തുകിടന്നു പത്രത്താളുകള്‍ അടുക്കി വെച്ച് സൈകിളില്‍ ....ബെല്ലടിച്ചു ഓരോ വീടിലും പത്രങ്ങള്‍ വിതരണം ചെയുന്ന.മഴ ആണെങ്കില്‍ നനയിക്കാതെ പത്രം വിതരണം ചെയുന്ന....ഇതും പോരഞ്ഞിട്ട് മാസകുടിശകക്ക് ഓരോ വീടിലും കയറി ഇറങ്ങി....നമ്മുടെ മലയാളികള്‍ക്ക് പത്രം വാങ്ങിക്കാന്‍ നല്ല ഉത്സാഹമാണ്..പൈസ ഇച്ചിരി വിഷമം ആണ്....ഇതും പോരഞ്ഞിട്ട് ബാക്കി വരുന്ന പത്രങ്ങളുടെ നഷ്ടവും ....ഇവരെ സഹായിക്കാന്‍ എന്തിനു മനോരമയുടെ വീടിലെ നായകള്‍ക്ക് ഇറച്ചി വാങ്ങിക്കുന്ന പൈസ മതിയായിരിക്കും....കഷ്ടം......എന്തായാലും മംഗളത്തിന് എന്റെ വക സ്പെഷ്യല്‍ സല്യൂട്ട്.....തല്ലുപോളിതരങ്ങള്‍ എഴുതി കൈയടി നേടുന്ന ബ്ലോഗേരുന്മാരുടെ നടുവില്‍ ഒറ്റയാന അയ ഈ ലേഖകനും ഒരു സല്യൂട്ട്......മോര്‍ ..ക്ലിക്ക് ഹിയര്‍..
ReplyDelete37.5 roopayanu eppozhulla thu 37.5*500 ==18500 oru divasm muzhuvan kadayil nilkkunna sales manu sambalam maximum 6500 girlinu 5000
ReplyDelete