എല്ലാ ശുംഭന്മാര്‍ക്കും ഈ വിധി ഒരു പാഠമാണ്. രാഷ്ട്രീയക്കാരനായാല്‍ എന്ത് അസംബന്ധവും വിളിച്ചു കൂവാമെന്നുള്ള ധിക്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണ് എം വി ജയരാജനെ പൂജപ്പുരയില്‍ അയക്കാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കഴിഞ്ഞ ഒന്നര വര്‍ഷമായി ജയരാജന്‍ ജുഡീഷ്യറിയെ മൂക്കിനു തോണ്ടി കളിക്കുകയായിരുന്നു. കിട്ടാവുന്ന വേദികളിലൊക്കെ കോടതികള്‍ക്കെതിരെ കുരച്ചു ചാടുകയായിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവില്‍ നിന്നുണ്ടാകേണ്ട ഉത്തരവാദിത്വ ബോധത്തിന്റെ ഏറ്റവും ദയനീയമായ പ്രതിരൂപമാണ് താനെന്നു തുടരെത്തുടരെ തെളിയിച്ചതിന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടി എന്ന് മാത്രമേ ഇപ്പോള്‍ പറയാനൊക്കൂ.
കോടതിയെ വിമര്‍ശിച്ചതിനല്ല ജയരാജന്‍ ജയിലില്‍ പോകുന്നത്, ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചതിനാണ്. കോടതി വിമര്‍ശനങ്ങള്‍ക്ക് അതീതമാണ് എന്ന് ആരും വാദിക്കുന്നില്ല. കോടതിയെ വിമര്‍ശിക്കാം. പക്ഷെ അതിനു അതിന്റേതായ ചില രീതികളും മാന്യതയും ഉണ്ടാവണം. ശുംഭന്മാര്‍ എന്ന് വിളിച്ചു ന്യായാധിപന്‍മാരെ അപഹസിച്ചത് പോരാഞ്ഞു കോടതിയേയും ജനങ്ങളെയും കുരങ്ങു കളിപ്പിക്കാന്‍ കൂടി ജയരാജന്‍ ശ്രമിച്ചു. ശുംഭന്‍ എന്ന പദത്തിന്റെ അര്‍ത്ഥം 'പ്രകാശം പരത്തുന്നവന്‍ ' എന്നാണെന്നാണ് അദ്ദേഹം കോടതിയില്‍ വാദിച്ചത്. കോടതിക്ക് പുറത്തു പരസ്യമായി ജഡ്ജിമാരെ വിവരം കെട്ടവര്‍ എന്ന് പറയുക, ഇനിയും വിളിക്കുമെന്ന് ആക്രോശിക്കുക, കോടത്തിക്കകത്തെത്തുമ്പോള്‍ ജഡ്ജിമാര്‍ പ്രകാശം പരത്തുന്നവര്‍ ആണെന്ന് വാദിക്കുക!!. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇത്പോലൊരു പൊറാട്ട് നാടകം ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് നടത്തിയതായി കേട്ടിട്ടില്ല. കേസ് കേള്‍ക്കുന്ന ജഡ്ജിമാരുടെ സാമാന്യബുദ്ധിയെ തന്നെ പരിഹസിക്കുന്നതായിരുന്നു ഈ കേസിന്റെ വാദം നടക്കുമ്പോള്‍ ജയരാജന്‍ സ്വീകരിച്ച സമീപനങ്ങള്‍ .
ഭാഷയെ വ്യഭിചരിച്ചു കൊണ്ട് ഇത്തരമൊരു സര്‍ക്കസ് കളിക്കുന്നതിനു പകരം മാന്യമായി കേസ് വാദിച്ചു കൊണ്ട് ജയിലില്‍ പോയിരുന്നുവെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെങ്കിലും ജയരായന് ഒരു ഇമേജു ഉണ്ടാകുമായിരുന്നു. 'ശുംഭന്‍ എന്ന് വിളിച്ചത് നേരാണ്. അതിനു തക്കതായ കാരണങ്ങള്‍ ഉണ്ട്' എന്ന് പറഞ്ഞു കൊണ്ട് കേസ് വാദിക്കുകയാണ് ജയരാജന്‍ ചെയ്തിരുന്നതെങ്കില്‍ അതിനൊരു ആശയ പോരാട്ടത്തിന്റെ മുഖം ലഭിക്കുമായിരുന്നു. കോടതിക്ക് പുറത്തു ഒരു പുലിയെപ്പോലെ ചീറുകയും കോടതിക്കുള്ളില്‍ ഒരു എലിയെപ്പോലെ പതുങ്ങുകയും ചെയ്യുകയാണ് ജയരാജന്‍ ചെയ്തത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം പരിഹാസ്യനായതും.
ആവേശം തലയ്ക്കു പിടിക്കുമ്പോള്‍ നാക്ക് പിഴക്കുക സാധാരണമാണ്. പക്ഷെ സമനില തിരിച്ചു കിട്ടുമ്പോള്‍ തെറ്റിയ പറ്റിനെ തിരിച്ചറിയാന്‍ സാധിക്കണം. ശുംഭന്‍ എന്ന് വിളിച്ചത് തെറ്റായിപ്പോയി, ഖേദിക്കുന്നു എന്ന ഒരൊറ്റ വാചകം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നമാണ് പൂജപ്പുരയില്‍ ഉണ്ട തിന്നേണ്ട അവസ്ഥയിലേക്ക് ജയരാജനെ എത്തിച്ചത്. തെറ്റ് പറ്റിയാല്‍ അത് പരസ്യമായി തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കാതെ വീണിടത്ത് കിടന്നു തല കുത്തിമറിയുന്നത് ഇനിയെങ്കിലും രാഷ്ട്രീയക്കാര്‍ നിര്‍ത്തണം. അണികളുടെ കയ്യടിയില്‍ ആവേശം കയറി വി എസ്സിനെ പുലഭ്യം പറഞ്ഞ ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായ സംഭവം ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. അത്തരമൊരു മാപ്പുപറച്ചില്‍ കൊണ്ട് ഒരു നേതാവിന്റെയും ഇമേജ് ഇടിയില്ല.മറിച്ച് അത് വര്‍ധിക്കുകയാണ് ചെയ്യുക.
നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു ധിക്കാര രാഷ്ട്രീയത്തിന്റെ മുഖമാണ് ജയരാജന്‍ പലപ്പോഴും കാണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വിധിയില്‍ സങ്കടപ്പെടുന്നവര്‍ വിരളമായിരിക്കും. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ കാണുന്നിടത്ത് വെച്ച് തല്ലാനാണ് ഏതാനും ദിവസം മുമ്പ് ജയരാജന്‍ എസ് എഫ് ഐ കുട്ടികളോട് പരസ്യമായി പറഞ്ഞത്. നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പ്രസ്താവമായിരുന്നു അത്. യൂണിഫോം ഇല്ലാതെ കണ്ടാല്‍ ഒരു പോലീസ് ഓഫീസറെ അടിച്ചു എല്ലൂരിക്കോ എന്ന് ഒരു രാഷ്ട്രീയ നേതാവിന് പറയാന്‍ കഴിയണമെങ്കില്‍ അയാളില്‍ എത്ര മാത്രം നിയമ പ്രതിബദ്ധത ഉണ്ടാകും?. പോലീസ് ഓഫീസര്‍ തെറ്റ് ചെയ്‌താല്‍ അയാളെ ശിക്ഷിക്കാന്‍ ഇവിടെ നിയമവും കോടതിയും ഉണ്ടെന്നിരിക്കെ കുട്ടികളോട് നിയമം കയ്യിലെടുക്കാന്‍ പറഞ്ഞ രാഷ്ട്രീയ നേതാവാണ് ജയരാജന്‍. ഇത്തരം നേതാക്കന്മാര്‍ അല്പം ഉണ്ട തിന്നുന്നത് എന്ത് കൊണ്ടും നല്ലതാണ്. ഈ വിധി സി പി എം കാര്‍ക്ക് മാത്രമുള്ള പാഠമല്ല. ഈ കുളിമുറിയില്‍ നഗ്നരായ എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ള പാഠമാണ്. നാക്കിനും വാക്കിനും അല്പമൊരു ലൈസന്‍സ് വേണം. അത്തരമൊരു ബോധോദയം എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കുമുണ്ടാകാന്‍ ഈ വിധി കാരണമാകട്ടെ.
Related Posts
വെല്‍ഡന്‍ ഗണേഷ്, വെല്‍ഡന്‍ !!
പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും
കോടതിയെ വിമര്‍ശിച്ചതിനല്ല ജയരാജന്‍ ജയിലില്‍ പോകുന്നത്, ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചതിനാണ്. കോടതി വിമര്‍ശനങ്ങള്‍ക്ക് അതീതമാണ് എന്ന് ആരും വാദിക്കുന്നില്ല. കോടതിയെ വിമര്‍ശിക്കാം. പക്ഷെ അതിനു അതിന്റേതായ ചില രീതികളും മാന്യതയും ഉണ്ടാവണം. ശുംഭന്മാര്‍ എന്ന് വിളിച്ചു ന്യായാധിപന്‍മാരെ അപഹസിച്ചത് പോരാഞ്ഞു കോടതിയേയും ജനങ്ങളെയും കുരങ്ങു കളിപ്പിക്കാന്‍ കൂടി ജയരാജന്‍ ശ്രമിച്ചു. ശുംഭന്‍ എന്ന പദത്തിന്റെ അര്‍ത്ഥം 'പ്രകാശം പരത്തുന്നവന്‍ ' എന്നാണെന്നാണ് അദ്ദേഹം കോടതിയില്‍ വാദിച്ചത്. കോടതിക്ക് പുറത്തു പരസ്യമായി ജഡ്ജിമാരെ വിവരം കെട്ടവര്‍ എന്ന് പറയുക, ഇനിയും വിളിക്കുമെന്ന് ആക്രോശിക്കുക, കോടത്തിക്കകത്തെത്തുമ്പോള്‍ ജഡ്ജിമാര്‍ പ്രകാശം പരത്തുന്നവര്‍ ആണെന്ന് വാദിക്കുക!!. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇത്പോലൊരു പൊറാട്ട് നാടകം ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് നടത്തിയതായി കേട്ടിട്ടില്ല. കേസ് കേള്‍ക്കുന്ന ജഡ്ജിമാരുടെ സാമാന്യബുദ്ധിയെ തന്നെ പരിഹസിക്കുന്നതായിരുന്നു ഈ കേസിന്റെ വാദം നടക്കുമ്പോള്‍ ജയരാജന്‍ സ്വീകരിച്ച സമീപനങ്ങള്‍ .
ഭാഷയെ വ്യഭിചരിച്ചു കൊണ്ട് ഇത്തരമൊരു സര്‍ക്കസ് കളിക്കുന്നതിനു പകരം മാന്യമായി കേസ് വാദിച്ചു കൊണ്ട് ജയിലില്‍ പോയിരുന്നുവെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെങ്കിലും ജയരായന് ഒരു ഇമേജു ഉണ്ടാകുമായിരുന്നു. 'ശുംഭന്‍ എന്ന് വിളിച്ചത് നേരാണ്. അതിനു തക്കതായ കാരണങ്ങള്‍ ഉണ്ട്' എന്ന് പറഞ്ഞു കൊണ്ട് കേസ് വാദിക്കുകയാണ് ജയരാജന്‍ ചെയ്തിരുന്നതെങ്കില്‍ അതിനൊരു ആശയ പോരാട്ടത്തിന്റെ മുഖം ലഭിക്കുമായിരുന്നു. കോടതിക്ക് പുറത്തു ഒരു പുലിയെപ്പോലെ ചീറുകയും കോടതിക്കുള്ളില്‍ ഒരു എലിയെപ്പോലെ പതുങ്ങുകയും ചെയ്യുകയാണ് ജയരാജന്‍ ചെയ്തത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം പരിഹാസ്യനായതും.
നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു ധിക്കാര രാഷ്ട്രീയത്തിന്റെ മുഖമാണ് ജയരാജന്‍ പലപ്പോഴും കാണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വിധിയില്‍ സങ്കടപ്പെടുന്നവര്‍ വിരളമായിരിക്കും. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ കാണുന്നിടത്ത് വെച്ച് തല്ലാനാണ് ഏതാനും ദിവസം മുമ്പ് ജയരാജന്‍ എസ് എഫ് ഐ കുട്ടികളോട് പരസ്യമായി പറഞ്ഞത്. നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പ്രസ്താവമായിരുന്നു അത്. യൂണിഫോം ഇല്ലാതെ കണ്ടാല്‍ ഒരു പോലീസ് ഓഫീസറെ അടിച്ചു എല്ലൂരിക്കോ എന്ന് ഒരു രാഷ്ട്രീയ നേതാവിന് പറയാന്‍ കഴിയണമെങ്കില്‍ അയാളില്‍ എത്ര മാത്രം നിയമ പ്രതിബദ്ധത ഉണ്ടാകും?. പോലീസ് ഓഫീസര്‍ തെറ്റ് ചെയ്‌താല്‍ അയാളെ ശിക്ഷിക്കാന്‍ ഇവിടെ നിയമവും കോടതിയും ഉണ്ടെന്നിരിക്കെ കുട്ടികളോട് നിയമം കയ്യിലെടുക്കാന്‍ പറഞ്ഞ രാഷ്ട്രീയ നേതാവാണ് ജയരാജന്‍. ഇത്തരം നേതാക്കന്മാര്‍ അല്പം ഉണ്ട തിന്നുന്നത് എന്ത് കൊണ്ടും നല്ലതാണ്. ഈ വിധി സി പി എം കാര്‍ക്ക് മാത്രമുള്ള പാഠമല്ല. ഈ കുളിമുറിയില്‍ നഗ്നരായ എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ള പാഠമാണ്. നാക്കിനും വാക്കിനും അല്പമൊരു ലൈസന്‍സ് വേണം. അത്തരമൊരു ബോധോദയം എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കുമുണ്ടാകാന്‍ ഈ വിധി കാരണമാകട്ടെ.
Related Posts
വെല്‍ഡന്‍ ഗണേഷ്, വെല്‍ഡന്‍ !!
പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും
ശുംഭന്റെ ആഗമനത്തില്‍ ഇനി ജയില്‍ പ്രശോഭിതമാവും.
ReplyDeleteഅങ്ങനെ കോടതി വിധിക്ക് പുല്ലിനേക്കാളും വിലയുണ്ട് എന്ന് ജയരാജന്മാര്‍ക്ക് ഇപ്പോള്‍ ശുംഭിച്ചിരിക്കും. തങ്ങളുടെ പാര്‍ട്ടിയെ പറ്റി മറ്റാര്‍ക്കും ഒരു ചുക്കുമറിയില്ല എന്നും തങ്ങളൊക്കെ എന്തോ ഒരു “മഹാസംഭവം” ആണെന്നുമുള്ള മാര്‍ക്സിസ്റ്റ് ധാര്‍ഷ്ട്യത്തിന് ഏറ്റ കനത്ത പ്രഹരമായി ഈ വിധി. ഇതിപ്പൊ പണ്ടത്തെ കടവത്തെ മൂപ്പന്റെ കഥയായി. പണ്ടൊരു മൂപ്പന്‍ കടവത്ത് ഇരിക്കും. പോകുന്നവരും വരുന്നവരും മൂപ്പന് കാശ് കൊടുക്കും. കൊടുക്കുമെന്നല്ല, മൂപ്പന്‍ വാങ്ങിയിരിക്കും. ഒരു ദിവസം ഒരു പയ്യന്‍ നാണയത്തുട്ട് കൊടുക്കുമ്പോള്‍ അത് താഴെ വീണു. തുട്ട് എടുക്കാന്‍ കുനിഞ്ഞ പയ്യന്‍ ഒരു സത്യം മനസ്സിലാക്കി. മൂപ്പന്‍ ഒറ്റക്കാലനാണ് എന്ന്. തുട്ട് എടുത്ത് നിവര്‍ന്ന പയ്യന്‍ മൂപ്പനെ വെല്ലുവിളിച്ചു, മൂപ്പാ ഞാന്‍ കാശ് തരില്ല എന്തോ ചെയ്യും കാണട്ടെ എന്ന്. കണ്ടുനിന്നവര്‍ ഞെട്ടിത്തരിച്ചു. പിന്നെയാരും മൂപ്പന് കാശ് കൊടുക്കാതെയായി.
ReplyDeleteകോടതിയലക്ഷ്യക്കേസ്സ് കൊള്ളയേക്കാലും അഴിമതിയേക്കാളും പെണ്‍വാണിഭത്തേക്കാളുംവലിയ കേസ്സാണോ ശുംഭന്മാരെ.....ശുംഭന്മാര്‍ക്ക് ഹാലിളകി ജയരാജന്ന് ആദ്യം വിധിച്ചത് കഠിനതടവ് ഹാല്‍ ഇറങിയപ്പോള്‍ വെറും തടവ്...ഇത് ശുംഭത്തരമല്ലെ
ReplyDeleteഭാഷയെ വ്യഭിചരിച്ചു കൊണ്ട് ഇത്തരമൊരു സര്‍ക്കസ് കളിക്കുന്നതിനു പകരം മാന്യമായി കേസ് വാദിച്ചു കൊണ്ട് ജയിലില്‍ പോയിരുന്നുവെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെങ്കിലും ജയരായന് ഒരു ഇമേജു undakumayirunnu
ReplyDeleteജയരാജന്‍ ഒരു അഹങ്കാരിയായ രാഷ്ട്രീയക്കാരന്‍ തന്നെയാണ്.. അദ്ദേഹത്തിന്റെ ഓരോ വാക്കിലും അത് പ്രകടമാവരും ഉണ്ട്... ഇത് മറ്റുള്ള നേതാക്കള്‍ക്ക് ഒരു പാടമാവട്ടെ....
ReplyDeleteഅതാണ് സത്യം, തെരുവോരത്ത് പുലിയും കോടതിക്കുള്ളിൽ എലിയുമായി നാടകം കളിച്ചവൻ. ശരീരഭാഷകൊണ്ടും ഹുങ്ക് കൊണ്ടും പൊതുജനത്തെയും മാധ്യമങ്ങളെയും ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച ഈ സഖാവ്, ഒരു രാഷ്ട്രീയക്കാരൻ എങ്ങിനെയാവാൻ പാടില്ല എന്നതിന് ഉത്തമോദാഹരണമാണ്.
ReplyDeleteസുരേഷ്ഗോപിയാവുന്നത് സിനിമയിൽ നടക്കും, രസവുമായിരിക്കും പക്ഷേ അത് പ്രായോഗിക രാഷ്ട്രീയത്തിൽ കളിച്ചാൽ പരിണിതഫലം ഇതാവും- ബാലകൃഷ്ണപ്പിള്ള തിന്നതിന്റെ ബാക്കി (പിള്ളയുടെ ഭക്ഷണം ഏതെങ്കിലും ഹോട്ടലിൽ നിന്നായിരുന്നോ എന്നറിയില്ല!!) കഴിഞ്ഞ പാർലിമെന്റ് തെരെഞ്ഞെടുപ്പ് സമയത്ത് ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരെ പൊതുജന മധ്യത്തിൽ "എടോ പോടോ" വിളിച്ച് വെല്ലുവിളിച്ചത് നാമെല്ലാരും കണ്ടതാണ്.അന്ന് താരമായി ശുംഭിച്ച" ജയരാജാവ് കോടതിൽ പരാജയരാജനായതിൽ അതിശയമില്ല.
പലനാൾ ശുഭൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ?
@ കെ.പി.സുകുമാരന്‍
ReplyDeleteഅങ്ങനെ കടവത്തെ മൂപ്പന്‍ പൂജപ്പുരയിലെത്തി.
@ ചീരാമുളക്
'പല നാള്‍ ശുംഭന്‍ ഒരു നാള്‍ പിടിയില്‍ ' ഹ.. ഹ.. ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു.
കോടതി എന്തിനാണ് ശുംഭന്‍ ജയരാജനെ ശിക്ഷിച്ചത് എന്നറിയാത്ത ശുംഭന്മാര്‍ വായിക്കുക (കടപ്പാട് എം വി ജയരാജന്‍ എന്ന ശുംഭന് ):
ReplyDeleteശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ല, വിധിന്യായത്തിലെ പൊരുത്തക്കേടാണ് ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന്‍ ബോധിപ്പിച്ചിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ വരെ ഹാജരാക്കി ജയരാജന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജയാജന്റെ വാദമുഖങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല.
ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചത് കോടതിലക്ഷ്യം തന്നെയാണെന്ന് വിധി ന്യായത്തില്‍ പറയുന്നു. 'ശുംഭന്‍ എന്ന പ്രയോഗം കോടതിയുടെ അന്തസ് താഴ്ത്തുന്നതാണ്. ശുംഭന്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങള്‍ കോടതിയുടെ മാന്യതയെ ബാധിക്കുന്നതാണ്. നിയമനിഷേധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന നടപടിയാണിത്. കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് ശേഷവും ജയരാജന്‍ മാധ്യമങ്ങളും പൊതുചടങ്ങിലും വീണ്ടും കോടതിക്കെതിരെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു'- 140 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
പൂജപുരയുടെ ഒരു യോഗം ........ഒരു പിള്ള പടിയിറഗിയപ്പോള്‍ ഒരു പ്രകാശിക്കുന്ന ശുംബന്‍ പടി കയറുന്നു
ReplyDelete"""എല്ലാം അറിയുന്നവന്‍ നാന്‍ ശുംബന്‍ ജയരാജന്‍""
കലക്കി. പോസ്റ്റ് സമയത്ത് തന്നെ എത്തി. ഇനി ബെര്‍ളി വല്ലതും എഴുതിയോന്നു നോക്കട്ടെ.
ReplyDeleteഇല്ല, ബെര്‍ലി പ്രിത്വിരാജിന്റെ കൂടെയാണ്. എന്ത് പറ്റി ആവോ?
ReplyDeleteഇനിയിപ്പോ ഇയാള്‍ക്ക് ഏത് ഹോസ്പിറ്റലിലാണാവോ ഡീലക്സ് റൂം ശരിയാക്കി കൊടുക്കുന്നത്. ജെയിലിന്റെ പടികാണുംബോള്‍ യെഡിയൂരപ്പയെപോലെ നെഞ്ചുവേദന ഉണ്ടാവാന്‍ സാധ്യതയുണ്ട്. കാത്തിരുന്ന് കാണാം...
ReplyDeleteThis comment has been removed by the author.
ReplyDeleteജയരാജന്‍ ശുംഭനെന്നു വിളിച്ചു,
ReplyDeleteചാണ്ടി സര്‍ക്കാര്‍ ശുംഭനെന്ന് തെളിയിച്ചു,
ഒരു ശുംഭനും ശബ്ദതരാവലി കൊണ്ട് നാണം മറക്കാനാവില്ല.
"ഭാഷയെ വ്യഭിചരിച്ചു കൊണ്ട് ഇത്തരമൊരു സര്‍ക്കസ് കളിക്കുന്നതിനു പകരം മാന്യമായി കേസ് വാദിച്ചു കൊണ്ട് ജയിലില്‍ പോയിരുന്നുവെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെങ്കിലും ജയരായന് ഒരു ഇമേജു ഉണ്ടാകുമായിരുന്നു. 'ശുംഭന്‍ എന്ന് വിളിച്ചത് നേരാണ്. അതിനു തക്കതായ കാരണങ്ങള്‍ ഉണ്ട്' എന്ന് പറഞ്ഞു കൊണ്ട് കേസ് വാദിക്കുകയാണ് ജയരാജന്‍ ചെയ്തിരുന്നതെങ്കില്‍ അതിനൊരു ആശയ പോരാട്ടത്തിന്റെ മുഖം ലഭിക്കുമായിരുന്നു. കോടതിക്ക് പുറത്തു ഒരു പുലിയെപ്പോലെ ചീറുകയും കോടതിക്കുള്ളില്‍ ഒരു എലിയെപ്പോലെ പതുങ്ങുകയും ചെയ്യുകയാണ് ജയരാജന്‍ ചെയ്തത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം പരിഹാസ്യനായതും. "....athe ...athaanu sathyam ....
ReplyDelete'പുറം'പണ്ടേ മലിനമായി.
ReplyDeleteഇനി 'അകവും'മലിനമാകുമോ ദൈവമേ ...
This comment has been removed by the author.
ReplyDeleteചീരാമുളകിന്റെ പ്രയോഗം കടമെടുത്തു ഞാന്‍ പോസ്റ്റിന്റെ ടൈറ്റില്‍ മാറ്റിയിരിക്കുന്നു. പലനാള്‍ ശുംഭന്‍ ഒരുനാള്‍ പിടിയില്‍ മുളകിനും മറ്റുള്ളവര്‍ക്കും പരാതിയുണ്ടാവില്ല എന്ന് കരുതട്ടെ.
ReplyDeleteകോടതി വിധിയില്‍ വിയോജിപ്പോ അല്ലെങ്കില്‍ അതില്‍ നീതി നിഷേധമോ തോന്നുന്നുവെങ്കില്‍ അക്കാര്യം അപ്പീലിലൂടെ മേല്‍ക്കോടതിയെ സമീപിക്കുകയാണ് വേണ്ടത്. നമ്മുടെ രാജ്യത്ത് നിയമവാഴ്ചയും നീതിനിര്‍വ്വഹണവും ഉറപ്പാക്കാന്‍ കോടതിയുടെ അന്തിമ വിധി അനുസരിക്കുക അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. രാജ്യം വെള്ളരിക്കാപ്പട്ടണമായി പോകാതിരിക്കാന്‍ അത് മാത്രമാണ് പോംവഴി. വിധി പ്രസ്ഥാവിക്കുന്ന ജഡ്ജിയെ ശൂംഭന്‍ എന്ന് ആക്ഷേപിക്കുകയും വിധികള്‍ക്ക് പുല്ലുവിലയേയുള്ളൂ എന്നും പരസ്യമായി പ്രസംഗിക്കാന്‍ ചില അല്പന്മാര്‍ മുതിരുമ്പോള്‍ അത് നമ്മുടെ ജനാധിപത്യസംവിധാനത്തെ തന്നെ ചോദ്യം ചെയ്യലാണ്. അങ്ങനെയുള്ള അല്പന്മാരെ ശിക്ഷിക്കുന്നില്ലെങ്കില്‍ പിന്നെ കോടതികള്‍ തന്നെ പിരിച്ചുവിട്ട് നീതിനിര്‍വഹണം ആള്‍ക്കൂട്ടത്തെ ഏല്‍പ്പിക്കുന്നതാണ് നല്ലത്. ഈ വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതേ സമയം ജ്യൂഡിഷ്യറിയില്‍ കൂടി അഴിമതി വ്യാപിക്കുന്ന ഈ ആസുരകാലത്ത് കോടതിയലക്ഷ്യത്തിന് കേസ് എടുക്കുക എന്ന നിയമം പുന:പരിശോധിക്കണം എന്നും എനിക്ക് അഭിപ്രായമുണ്ട്. ആ നിയമം ജഡ്ജ്മാര്‍ക്ക് അനര്‍ഹമായ സംരക്ഷണം നല്‍കാന്‍ ദുരുപയോഗപ്പെട്ടുകൂട. തങ്ങള്‍ക്ക് എന്തും പറയാം, തങ്ങള്‍ എന്തോ അപ്രമാദിത്വമുള്ള സംഭവമാണെന്ന മാര്‍ക്സിസ്റ്റ് ധാര്‍ഷ്ട്യത്തിന് നല്ലൊരു പ്രഹരമായി ഈ വിധി എന്നതും നല്ലതായി.
ReplyDeleteപൊതുമുതല്‍ കട്ടുമുടിച്ചോ, അഴിമതി നടത്തിയോ പെണ്ണു പിടിച്ചോ അല്ല ജയരാജന്‍ ജയിലില്‍ പോകുന്നത്. ജനാധിപത്യത്തിനെതിരെ വിധിപറഞ്ഞ നീതിപീഠത്തിനെ വിമര്‍ശിച്ചതിന്റെ പേരിലാണ്. സഖാവിനു ധൈര്യമായിട്ടു പോകാം. ആറുമാസം സ്വസ്ഥമായി ജയിലില്‍ കിടക്കുക. കുറുക്കുവഴികളിലൂടെ ഇറങ്ങാന്‍ നോക്കരുത് (നോക്കിയിട്ടും കാര്യമില്ല! യു.ഡി.ഏഫാണു ഭരണത്തില്‍). താങ്കല്‍ ജയിലിലേക്ക് പോകുമ്പോള്‍ ഒരാള്‍ "ജയിലില്‍" നിന്നും ഇന്നു ഇറങ്ങുന്നുണ്ട് - ഒരു പെരും കള്ളന്‍.
ReplyDeleteകോടതിയെയും ജഡ്ജിമാരെയും പറ്റി ഇതിലും മൂര്‍ച്ചയുള്ളതും ഗൌരവമേറിയതുമായ ചില ആരോപണങ്ങളും പ്രയോഗങ്ങളും നടത്തിയ ചില "മഹാന്‍മാരായ നേതാക്കള്‍" നമ്മുടെ ഇടയിലുള്ളത് മറക്കരുത്. പൊതു മുതല്‍ കട്ടതിനു പരമോന്നത കോടതി ശിക്ഷിച്ചിട്ടും അദ്ധേഹത്തെ നക്ഷത്ര ആശുപത്രിയിലെ പട്ടുമെത്തയില്‍ കിടത്തി അവസാനം സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് വിട്ടയക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാരല്ലേ യഥാര്‍ത്ഥതില്‍ കോടതിയെയും ആ ശിക്ഷ വിധിച്ച ന്യായാധിപനെയും "ശും.."ന്മാരാക്കിയത്???!!
ReplyDeleteകോടതിയെയും ജഡ്ജിമാരെയും പറ്റി ഇതിലും മൂര്‍ച്ചയുള്ളതും ഗൌരവമേറിയതുമായ ചില ആരോപണങ്ങളും പ്രയോഗങ്ങളും നടത്തിയ ചില "മഹാന്‍മാരായ നേതാക്കള്‍" നമ്മുടെ ഇടയിലുള്ളത് മറക്കരുത്. പൊതു മുതല്‍ കട്ടതിനു പരമോന്നത കോടതി ശിക്ഷിച്ചിട്ടും അദ്ധേഹത്തെ നക്ഷത്ര ആശുപത്രിയിലെ പട്ടുമെത്തയില്‍ കിടത്തി അവസാനം സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് വിട്ടയക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാരല്ലേ യഥാര്‍ത്ഥതില്‍ കോടതിയെയും ആ ശിക്ഷ വിധിച്ച ന്യായാധിപനെയും "ശും.."ന്മാരാക്കിയത്???!!
ReplyDeleteകോടതിയെയും ജഡ്ജിമാരെയും പറ്റി ഇതിലും മൂര്‍ച്ചയുള്ളതും ഗൌരവമേറിയതുമായ ചില ആരോപണങ്ങളും പ്രയോഗങ്ങളും നടത്തിയ ചില "മഹാന്‍മാരായ നേതാക്കള്‍" നമ്മുടെ ഇടയിലുള്ളത് മറക്കരുത്. പൊതു മുതല്‍ കട്ടതിനു പരമോന്നത കോടതി ശിക്ഷിച്ചിട്ടും അദ്ധേഹത്തെ നക്ഷത്ര ആശുപത്രിയിലെ പട്ടുമെത്തയില്‍ കിടത്തി അവസാനം സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് വിട്ടയക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാരല്ലേ യഥാര്‍ത്ഥതില്‍ കോടതിയെയും ആ ശിക്ഷ വിധിച്ച ന്യായാധിപനെയും "ശും.."ന്മാരാക്കിയത്???!!
ReplyDeleteകോടതിയെയും ജഡ്ജിമാരെയും പറ്റി ഇതിലും മൂര്‍ച്ചയുള്ളതും ഗൌരവമേറിയതുമായ ചില ആരോപണങ്ങളും പ്രയോഗങ്ങളും നടത്തിയ ചില "മഹാന്‍മാരായ നേതാക്കള്‍" നമ്മുടെ ഇടയിലുള്ളത് മറക്കരുത്. പൊതു മുതല്‍ കട്ടതിനു പരമോന്നത കോടതി ശിക്ഷിച്ചിട്ടും അദ്ധേഹത്തെ നക്ഷത്ര ആശുപത്രിയിലെ പട്ടുമെത്തയില്‍ കിടത്തി അവസാനം സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് വിട്ടയക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാരല്ലേ യഥാര്‍ത്ഥതില്‍ കോടതിയെയും ആ ശിക്ഷ വിധിച്ച ന്യായാധിപനെയും "ശും.."ന്മാരാക്കിയത്???!!
ReplyDeleteകോടതിയെയും ജഡ്ജിമാരെയും പറ്റി ഇതിലും മൂര്‍ച്ചയുള്ളതും ഗൌരവമേറിയതുമായ ചില ആരോപണങ്ങളും പ്രയോഗങ്ങളും നടത്തിയ ചില "മഹാന്‍മാരായ നേതാക്കള്‍" നമ്മുടെ ഇടയിലുള്ളത് മറക്കരുത്. പൊതു മുതല്‍ കട്ടതിനു പരമോന്നത കോടതി ശിക്ഷിച്ചിട്ടും അദ്ധേഹത്തെ നക്ഷത്ര ആശുപത്രിയിലെ പട്ടുമെത്തയില്‍ കിടത്തി അവസാനം സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് വിട്ടയക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാരല്ലേ യഥാര്‍ത്ഥതില്‍ കോടതിയെയും ആ ശിക്ഷ വിധിച്ച ന്യായാധിപനെയും "ശും.."ന്മാരാക്കിയത്???!!
ReplyDeleteജനാധിപത്യ ധ്വംസനം എന്ന പ്രധാന പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ ശുംഭൻ എന്ന ഒരു വാക്കിൽ -ഒരു വ്യക്തിയുടെ നാവുപിഴയിൽ- പിടിച്ചാൽ മാത്രം കഴിയില്ലെന്ന് എല്ലാവരും മനസിലാക്കേണ്ടതാണ്. ശുംഭൻ എന്ന ഒരു വാക്കുച്ചരിക്കുന്നതിനേക്കാൾ അപകടം ജനാധിപ്യ ധ്വംസനത്തിനുണ്ട്. ആറുമാസത്തെ തടവൊക്കെ നൽകാൻ മാത്രമുള്ള കഠിനമായ കുറ്റമാണിതെന്നൊക്കെ സമ്മതിച്ചുകൊടുക്കുന്നവർ അന്ധമായ ഇടതുപക്ഷ വിരോധികൾ മാത്രമായിരിക്കുമെന്ന് എടുത്തു പറയേണ്ടതിലല്ലൊ! കോടതികൾ മാർക്സിസ്റ്റുകാരുടെ കാര്യത്തിൽ മാത്രമല്ല, പലരുടെ കാര്യത്തിലും ഇനിയും പല വിധികളും പറയും. അപ്പോഴും ഇതുപോലെയൊക്കെത്തന്നെ ആയിരുന്നാൽ മതി! ശ്രീ. ബഷീർജി പറഞ്ഞതുപോലെ ഒരു മാപ്പ് പറഞ്ഞാൽ തീരുമെങ്കിൽ, കോടതിയെ അഥവാ വിമർശിച്ചു പോയിട്ടുണ്ടെങ്കിൽ അതിനൊക്കെ ഒരു മാപ്പ്. വിമർശനങ്ങൾക്കതീതമല്ല, കോടതികൾ എന്നുതന്നെയാണെങ്കിൽ കോടതിയെ വിമർശിക്കുകയെന്നതേ ജയരാജൻ ചെയ്തിട്ടുള്ളൂ. വലിയ അർത്ഥവ്യാപ്തിയൊന്നുമില്ലാത്ത ഒരു വാക്ക് ഉച്ചരിച്ചുപോയി എന്നു മാത്രം! അതിനു മാപ്പ് പറയാൻ പുള്ളിയൊട്ടു തയ്യാറായതുമില്ല. സാരമില്ല, അഴിമതിയ്ക്കും പെണ്ണുകേസിനുമൊന്നുമല്ലല്ലോ അദ്ദേഹം ജയിലിൽ പോകുന്നത്. മൌലികാവകാശത്തിനു വേണ്ടി വാദിച്ചതുകൊണ്ടാണ്.
ReplyDeleteഇനി ശുംഭൻ എന്നപ്രയോഗത്തിന്റെ കാര്യം വേറെ നിൽക്കട്ടെ. ശിക്ഷയും കിട്ടിയല്ലോ. എന്നാൽ ഒന്നോർക്കുക.
ഇന്ന് റോഡരികിലെ പൊതുയോഗങ്ങളും ജാഥകളും നിരോധിച്ചു. നാളെ ബ്ലോഗെഴുത്തും പേപ്പറിലെഴുത്തും ഒക്കെ ഇതുപോലെ നിരോധിക്കും. പിന്നെ എല്ലാവർക്കും ചൊറിയും കുത്തി വീട്ടിലിരിക്കാം. ആരെങ്കിലും കയറി ആക്രമിച്ചാലും , റേപ്പ് ചെയ്താലും രാജ്യത്തിന്റെ സ്വത്തെല്ലാം വല്ലവരും കട്ടോണ്ടു പോയാലും എന്തിന്, രാജ്യംതന്നെ ആരെങ്കിലും വെട്ടിപ്പിടിച്ചാലും പുറത്തറിയില്ല. ആർക്കും ഒന്നും മിണ്ടിക്കൂടല്ലോ! പല രാജ്യങ്ങളിലും ഇങ്ങനെയൊക്കെത്തന്നെയാണ് ജനാധിപത്യനിരാസം തലപൊക്കുന്നത്. ചൈനയിലെ ഏകാധിപത്യത്തെക്കുറിച്ച് കലഹിക്കുന്നവർക്ക് ഇപ്പോൾ ഇവിടുത്തെ ഈ തുടക്കം മനസിലാകില്ല. കലാക്രമേണ അറിഞ്ഞുകൊള്ളും. ജനാധിപത്യം എന്നാൽ വോട്ടു കുത്താനുള്ള അവകാശം മാത്രമല്ല!
കോടതിയെയും ജഡ്ജിമാരെയും പറ്റി ഇതിലും മൂര്‍ച്ചയുള്ളതും ഗൌരവമേറിയതുമായ ചില ആരോപണങ്ങളും പ്രയോഗങ്ങളും നടത്തിയ ചില "മഹാന്‍മാരായ നേതാക്കള്‍" നമ്മുടെ ഇടയിലുള്ളത് മറക്കരുത്. പൊതു മുതല്‍ കട്ടതിനു പരമോന്നത കോടതി ശിക്ഷിച്ചിട്ടും അദ്ധേഹത്തെ നക്ഷത്ര ആശുപത്രിയിലെ പട്ടുമെത്തയില്‍ കിടത്തി അവസാനം സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് വിട്ടയക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാരല്ലേ യഥാര്‍ത്ഥതില്‍ കോടതിയെയും ആ ശിക്ഷ വിധിച്ച ന്യായാധിപനെയും "ശും.."ന്മാരാക്കിയത്???!!
ReplyDeleteapo aadyathe title enthaayirunnu basheerkka?
ReplyDeleteജസ്റ്റീസ് രാംകുമാർചരിതം - ഒരു പോസ്റ്റർ കിടക്കട്ടെ!
ReplyDeletehttp://oliyambukal.blogspot.com/2010/07/justice-ramkumar-judgment-expunction.html
വൈര്യനിര്യാതനത്തിനു നടക്കുന്ന ഇത്തരം പ്രകാശിക്കുന്നവർക്കു ശമ്പളം കൊടുന്നതിൽ എനിക്കും ഒരു പങ്കുണ്ടല്ലോ, അല്ലേ.!
തീര്‍ച്ചയായും ജുദീഷരിയുടെ ഭാഗത്ത് നിന്നുള്ളൊരു മികച്ച നീക്കമായി ഈ വിധിയെ കാണാം..
ReplyDeleteജുദീഷരിയെ ബഹുമാനിക്കാന്‍ പഠിക്കാത്തവര്‍ക്ക് പാഠമായി ഈ വിധി മാറട്ടെ എന്ന് ആശംസിക്കുന്നു..
@ ഇ.എ.സജിം തട്ടത്തുമല
ReplyDeleteഅങ്ങനെയങ്ങ് പേടിച്ചാലോ? കോടതിക്ക് തോന്നിയത് പോലെ വിധി പറയാം എന്ന് കരുതുന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാനശിലകളെക്കുറിച്ച് മനസ്സിലാക്കാത്തത് കൊണ്ടാണ്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരിനാണ് നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം. കോടതിക്കല്ല. ജനസഭ തയ്യാറാക്കി നല്‍കുന്ന നിയമങ്ങള്‍ നോക്കി വിധി പറയുക മാത്രമാണ് കോടതി ചെയ്യുക. മൂക്കുകയര്‍ ജനങ്ങളുടെ കയ്യിലാണ്. ചൈനയില്‍ ഇന്ത്യയിലെ പോലെ ഒരു ജനാധിപത്യ ഭരണമല്ല ഉള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എകാധിപത്യമാണ് അവിടെ. അതുകൊണ്ട് നിങ്ങള്‍ പറഞ്ഞ പോലുള്ള പലതും അവിടെ നടക്കും. ഒരു ശുംഭന്‍ ജയിലില്‍ പോയി എന്ന് കരുതി തകര്‍ന്നു വീഴുന്നതല്ല ഇന്ത്യന്‍ ജനാധിപത്യം.
@ കുമാരന്‍ | kumaran
ReplyDelete'ശുംഭന്‍' ജയിലിലേക്ക്, താരം കോടതി തന്നെ!
കമ്മ്യൂണിസ്റ്റ് ശുംഭന്മാര്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ക്കു തിരിച്ചു എന്തെങ്കിലും പറയാന്‍ നമ്മള്‍ക്കൊരു വള്ളിക്കുന്നും ബെര്‍ളിയും എങ്കിലും ഉണ്ടല്ലോ..? :)
ReplyDeleteപൊളിറ്റിക്കല്‍ ഹിജഡകള്‍ മേഞ്ഞ് നടക്കുന്ന നാട്....
ReplyDelete-'ശുംഭന്‍ എന്ന് വിളിച്ചത് നേരാണ്. അതിനു തക്കതായ കാരണങ്ങള്‍ ഉണ്ട്' എന്ന് പറഞ്ഞു കൊണ്ട് കേസ് വാദിക്കുകയാണ് ജയരാജന്‍ ചെയ്തിരുന്നതെങ്കില്‍ അതിനൊരു ആശയ പോരാട്ടത്തിന്റെ മുഖം ലഭിക്കുമായിരുന്നു. കോടതിക്ക് പുറത്തു ഒരു പുലിയെപ്പോലെ ചീറുകയും കോടതിക്കുള്ളില്‍ ഒരു എലിയെപ്പോലെ പതുങ്ങുകയും ചെയ്യുകയാണ് ജയരാജന്‍ ചെയ്തത്. -
ReplyDeleteyou said it....
ഇതൊക്കെ ഒരു പാഠം ആണ്
എല്ലാര്‍ക്കും
സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് ജയരാജന്റെ.മറ്റുള്ളവര്‍ക്കെതിരെ എന്തും പറയുക,എന്തും ചെയ്യുക എന്ന പാര്‍ട്ടി ലൈന്‍ തന്നെയാണ് ജയരാജന്മാരും,സുരാജ്മാരും നടപ്പാക്കുന്നത്. ആരെങ്കിലും ചെറിയ രീതിയില്‍ പ്രതികരിച്ചാല്‍ ,ചാനല്‍ സഖാക്കളുടെ സഹായത്തോടെ കൊന്നു കൊല വിളിക്കും.ഏതായാലും "ജയരാജന്മാര്‍ പൂജപ്പുരയില്‍" എന്ന പുതിയ സിനിമാ റിലീസ് ചെയ്തു.ബാലകൃഷ്ണ പിള്ളയുടെ മുറിയിലെ ജയരാജന്റെ താമസം കാവ്യ നീതിയായി .
ReplyDeleteഏതായാലും നന്നായി. ഒന്നുമില്ലെങ്കിലും എല്ലാവര്‍ക്കും മനസമാധാനത്തോടെ കിടന്നുറങ്ങാമല്ലോ.ജയരാജന്‍ ശുംഭനെന്നു വിളിച്ചതോടെ എല്ലാവരുടേയും മന്‍സമാധാനവും ഉറക്കവും എല്ലാം നഷ്ടപ്പെട്ടുപോയില്ലേ.ഒരു കൊല്ലം തടവിനുവിധിക്കപ്പെട്ട പിള്ള മൂന്നുമാസം കഴിഞ്ഞു പുറത്തിറങ്ങിയതാണ് ഞങ്ങള്‍ തൂങ്ങിച്ചാവാതിരിക്കാനുള്ള കാരണം.കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് എനിക്കൊരു സംശയം.രാഷ്ട്രീയക്കാര്‍ ജയരാജന്‍ പണി കാണിച്ചാല്‍ ചെവിക്കു പിടിക്കാന്‍ കോടതിയുണ്ട്.എന്നാല്‍ കോടതി ജയരാജന്‍ പണി കാണിച്ചാല്‍ ആരു ചെവിക്കു പിടിക്കും സുഹൃത്തുക്കളേ?
ReplyDeleteഎന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എം.വി. ജയരാജന്‍ നമ്മുടെ പ്രതിപക്ഷ നേതാവ് അച്ചുതാനന്ദനെക്കാള്‍ നല്ലവനാണ്. വിധി പറയുന്ന ജഡ്ജിയെ 'ശുംഭന്‍' എന്ന് വിളിച്ചത് കൊണ്ടാണ് അദ്ദേഹം ജയിലില്‍ പോയത്. ശുംഭന് 'വിഡ്ഢി' എന്നതിന് പകരം 'പ്രകാശം പരത്തുന്നവന്‍' എന്ന അര്‍ഥം കണ്ടു പിടിച്ചത് ഭീരുത്വമാണ്.
ReplyDeleteജനങ്ങള്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു എങ്കില്‍ താന്‍ ഉപയോഗിച്ച മോശമായ പദങ്ങള്‍ക്ക് ആറ് മാസമല്ല അറുനൂറു കൊല്ലം അച്ചുതാനന്ദനെ ജയിലില്‍ അടക്കുമായിരുന്നു.
ഇനി മുതല്‍ ജയരാജന്‍ 'ശുംഭന്‍ ജയരാജന്‍ ' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഈ വിവാദത്തിന്റെ ഒരു ലോങ്ങ് ടേം എഫ്ഫക്റ്റ് അതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് :)
ReplyDelete"ശുംഭൻ എന്ന ഒരു വാക്കുച്ചരിക്കുന്നതിനേക്കാൾ അപകടം ജനാധിപ്യ ധ്വംസനത്തിനുണ്ട്. ആറുമാസത്തെ തടവൊക്കെ നൽകാൻ മാത്രമുള്ള കഠിനമായ കുറ്റമാണിതെന്നൊക്കെ സമ്മതിച്ചുകൊടുക്കുന്നവർ അന്ധമായ ഇടതുപക്ഷ വിരോധികൾ മാത്രമായിരിക്കുമെന്ന് എടുത്തു പറയേണ്ടതിലല്ലൊ!"
ReplyDeleteഇപ്പറഞ്ഞ ജയരാജനും മറ്റും ഇരുന്ന സഭ നിയമമാക്കിയതു വച്ചു തന്നെയാണു ഈ ശിക്ഷ. പിന്നെ ഇതു കടുത്തശിക്ഷയെന്നു പറയുന്നവർ ഇടതുപക്ഷത്തിന്റെ കുഴുലൂത്തുകാരല്ലായിരിക്കുമല്ലേ?
ഞാന്‍ ഉദ്ദേശിച്ചത് ശുംബന്‍ എന്നല്ല മറിച്ചു 'ഇത് ശുംബത്തരമാണ്' എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്, നാക്ക് പിഴച്ചതാണ്. ബഹുമാനപ്പെട്ട കോടതിയുടെ വിതിയെ സംബന്ദിച്ചു 'ശുംബത്തരം' എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ബഹുമാനപ്പെട്ട കോടതിയോട് എനിക്ക് യാതൊരു ആദരവു കുറവും ഇല്ല, മറിച്ചു പുറപ്പെടുവിച്ച വിധിയോടു വിയോജിപ്പുണ്ട്, എന്നെല്ലാം പറഞ്ഞിരുന്നെകില്‍ (എന്നിട്ട് ശിക്ഷ കിട്ടിയിരുന്നെകില്‍) എത്ര നന്നായേനെ.നെഞ്ച് വിരിച്ചു കോളറും കുലുക്കി ജയിലില്‍ പോവാമായിരുന്നു. പുല്ലാണെ..പുല്ലാണെ, സെന്‍ട്രല്‍ ജയില് ഞങ്ങള്‍ക്ക് പുല്ലാണെ എന്ന് പിള്ളാര്‍ക്ക് ആവേശത്തോടെ വിളിച്ചു കൂവി നടക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ ജയരാജന്‍ കോടതിയില്‍ കളിച്ചത് ഒരു തരം ആണും പെണ്ണുംകെട്ട നാണംകെട്ട (മറ്റു സഘാക്കല്ക് നാലാളോട് ന്യായം പറയാന്‍ പറ്റാത്ത) കളിയായിപ്പോയി.
ReplyDeleteഅതെ, പത്തു പിള്ളേരെ മുന്നില്‍ കാണുമ്പോള്‍ ആവേശം മൂത്ത് വായില്‍ തോന്നിയതെല്ലാം വിളിച്ചു കൂവുന്ന എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇത് ഒരു പാടമാവട്ടെ!!!
കോടതിയ്ക്ക് പൌരനെ കീട്മെന്നു വിളീക്കാം. പക്ഷെ അയാൾ ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കണമെന്നുമത്രം. ജയരാജന്റെ ശൂംഭൻ പ്രയോഗത്തിനു കോടതിയലക്ഷ്യത്തിനു കേസെടുക്കാം. കോടതി ജയരാജനെ കീടമെന്നു വിളീച്ച “പൌരയലക്ഷ്യത്തിനു” ആരു കേസെടുക്കും? അപ്പീൽ അവകാശം നിഷേധിക്കുക വഴി കോടതി നടത്തിയ നീതി നിഷേധവും ഇവിടെ വാഴ്ത്തപ്പെടുകയാണ്. എന്നും ഈ വാഴ്ത്തുകാർ അങ്ങനെ ആയിരുന്നാൽ മതി. എല്ലാവരുടെ കാര്യം വരുമ്പോഴും!
ReplyDeleteഇ.എ.സജിം തട്ടത്തുമല said...
ReplyDeleteകോടതിയ്ക്ക് പൌരനെ കീട്മെന്നു വിളീക്കാം. പക്ഷെ അയാൾ ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കണമെന്നുമത്രം. ജയരാജന്റെ ശൂംഭൻ പ്രയോഗത്തിനു കോടതിയലക്ഷ്യത്തിനു കേസെടുക്കാം. കോടതി ജയരാജനെ കീടമെന്നു വിളീച്ച “പൌരയലക്ഷ്യത്തിനു” ആരു കേസെടുക്കും?
സജിം, ചിലപ്പോള്‍ കീടങ്ങള്‍ "കീടയലക്ഷ്യത്തിനു" കേസ് കൊടുക്കുമായിരിക്കും.
ഇരയോടൊപ്പം ഒടുകുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നതു രാഷ്ട്രീയക്കാരന്റെ പൊതു സ്വഭാവമാണ് ...ഇവിടെ റോഡില്‍ യോഗങ്ങള്‍ നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുയും ചെയ്തിട്ട് എന്ത് വിപ്ലവകരമായ പുരോഗതിയാണ് നേതാക്കള്‍ ഈ നാടിനു നല്‍കിയിട്ടുള്ളത്
ReplyDeleteവനിതാ വാച് ആന്‍ഡ് വാര്ടിനെ മോശമായി ചിത്രീകരിച്ച ജോര്‍ജ്ജ് അണ്ണന് കുറ്റമില്ല.. വി എസ്സിനെ കാമ ഭ്രാന്തന്‍ എന്ന് വിളിച്ച ഗണേഷ് അണ്ണന് കുറ്റമില്ല... ജയരാജിനെ കീടം എന്ന് വിളിച്ച രാം കുമാര്‍ അണ്ണന് കുറ്റമില്ല... കൊള്ളാം...ബഹുത് അച്ഛാ ഹേ ..!!!
ReplyDeleteകോടതി വിശുദ്ധ പശുവോ? ഒരു ജനാധിപത്യ സംവിധാനത്തില്‍ ആരും പ്രഭു സ്ഥാനത്തിനു അര്‍ഹരല്ല.
ReplyDelete>>>ശുംഭന്‍ എന്ന് വിളിച്ചത് തെറ്റായിപ്പോയി, ഖേദിക്കുന്നു എന്ന ഒരൊറ്റ വാചകം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നമാണ് പൂജപ്പുരയില്‍ ഉണ്ട തിന്നേണ്ട അവസ്ഥയിലേക്ക് ജയരാജനെ എത്തിച്ചത്. <<<<
ReplyDeleteഇത് വാസ്തവവിരുദ്ധമായ പ്രസ്താവനയാണ്. വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ പറഞ്ഞത് ഇതായിരുന്നു.
എന്നാല്‍ തെറ്റുകള്‍ സ്വയം തിരിച്ചറിഞ്ഞു പ്രതി യഥാസമയം ഖേദപ്രകടനം നടത്തിയിരുന്നെങ്കില്‍ പോലും ഒഴിവാക്കാന്‍ കഴിയുന്ന കേസാണിതെന്നു കരുതുന്നില്ല.
അപ്പോള്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും ഈ മഹാന്‍മാര്‍ ജയരാജനെ ശിക്ഷിക്കുമായിരുന്നു. എന്നു വച്ചാല്‍ പ്രകടമായ വൈര നിര്യാതനം ഈ നീക്കത്തിനു പിന്നിലുണ്ടായിരുനു എന്നാണ്.
>>>അണികളുടെ കയ്യടിയില്‍ ആവേശം കയറി വി എസ്സിനെ പുലഭ്യം പറഞ്ഞ ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായ സംഭവം ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. അത്തരമൊരു മാപ്പുപറച്ചില്‍ കൊണ്ട് ഒരു നേതാവിന്റെയും ഇമേജ് ഇടിയില്ല.മറിച്ച് അത് വര്‍ധിക്കുകയാണ് ചെയ്യുക.<<<<
ReplyDeleteകേരളം മുഴുവന്‍ ആദരിക്കുന്ന 87 വയസായ ഒരു വയോധികനെ കാമഭ്രാന്തന്‍ എനും ഞരമ്പുരോഗി എന്നുമൊകെ വിളിച്ചിട്ട്, മാപ്പു പറയുന്നത് മഹത്തായ കാര്യമെന്നു പറയുന്ന വള്ളിക്കുന്നിന്റെ തല പരിശോധിക്കേണ്ടതാണ്.
>>>>ഇനി മുതല്‍ ജയരാജന്‍ 'ശുംഭന്‍ ജയരാജന്‍ ' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഈ വിവാദത്തിന്റെ ഒരു ലോങ്ങ് ടേം എഫ്ഫക്റ്റ് അതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് :)<<<<
ReplyDeleteഒരാള്‍ പ്രയോഗിക്കുന്ന ഒരു പേര്, വട്ടപ്പേരാകുനു എങ്കില്‍ ഗണേഷ് കുമാറിനും നല്ല ഒരു വട്ടപ്പേരിടാം. അതും യോജിക്കുന്ന ഒരു വട്ടപ്പേര്. അദ്ദേഹത്തിനെ കാമ ഭ്രാന്തന്‍ ഗണേഷ് കുമാര്‍ എന്നു വിളിക്കാം. K Bഎന്നതിന്റെ expansion Kaama Bhraanthan Ganesh Kumar എന്നു എല്ലാ വിധത്തിലും യോജിക്കുകയും ചെയ്യും. പലയിടത്തും വച്ച് പൊതു ജനം കൈകാര്യം ചെയ്ത കഥയൊക്കെ ഈ പേരിനദ്ദേഹത്തെ തികച്ചും അര്‍ഹനാക്കുന്നു. യാമിനി തങ്കച്ചി വനിതാ കമ്മീഷനിലും കുടുംബ കോടതിയിലും നല്‍കിയ പരാതികള്‍ അധിക യോഗ്യതയായുമെടുക്കാം.
കൂടുതല്‍ ഇവിടെ എഴുതിയിട്ടുണ്ട്.
ReplyDeletehttp://kaalidaasan-currentaffairs.blogspot.com/2011/11/blog-post_2908.html
ബഷീര്‍ ബായ് നിങള്‍ പറഞത് ശരിയാണ് എന്നി അദേഹം അറിയപെടുക "" ശുംബന്‍ ജയരാജന്‍ " എന്ന് തന്നെയാണ്
ReplyDelete@ കാളിദാസന്‍
എന്നാല്‍ vs നെ വാണം വിടുന്നവന്‍ എന്നും പറയേടിവരും (vs അബ്ദുല്‍ കലാമിനെ അങ്ങനെയാണ് അഭിസബോദന ചെയ്ടത് )
(വനിതാ വാച് ആന്‍ഡ് വാര്ടിനെ മോശമായി ചിത്രീകരിച്ച ജോര്‍ജ്ജ് അണ്ണന് കുറ്റമില്ല.. വി എസ്സിനെ കാമ ഭ്രാന്തന്‍ എന്ന് വിളിച്ച ഗണേഷ് അണ്ണന് കുറ്റമില്ല... ജയരാജിനെ കീടം എന്ന് വിളിച്ച രാം കുമാര്‍ അണ്ണന് കുറ്റമില്ല.)
ReplyDelete------------------------------------
വിനോദ് ഭായ് : ഒന്നര കൊല്ലം മുന്പ് നടന്ന ഒരു സംഭവത്തിന്റെ വിധി ആണ് ഇപ്പോള്‍ വന്നത് .... ഒന്ന് കാത്തിരിക്കൂ .... താങ്കള്‍ പറഞ്ഞത് നടന്നിട്ട് ഒരു പത്തോ പതിനന്ജോ ദിവസമല്ലേ ആയിട്ടുള്ളൂ ഇങ്ങനെ തിരക്ക് പിടിച്ചാലോ ....?
@kalidasan
ReplyDeleteശുംഭന്‍ എന്ന പദം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ പോലും ജയരാജന്‍ എത്തും. അത്തരമൊരു ജനകീയത ആ പ്രയോഗത്തിനു ഉണ്ടാക്കുന്നതില്‍ അയാള്‍ വിജയിച്ചിട്ടുണ്ട് :) അതുകൊണ്ടാണ് അതിന്റെ ലോങ്ങ് ടേം എഫ്ഫക്റ്റ് ആയി 'ശുംഭന്‍ ജയരാജന്‍' എന്ന് അറിയപ്പെടാനുള്ള സാധ്യതയുണ്ടെന്നു ഞാന്‍ പറഞ്ഞത്. പ്രത്യേകിച്ചും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് നിരവധി ജയരാജന്മാര്‍ ഉള്ള സ്ഥിതിക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ അത് ഉപകരിക്കും. മൂന്നു പ്രമുഖ ജയരാജന്‍മാരെ പലര്‍ക്കും മാറിപ്പോകാറുണ്ട്. ഒരിക്കല്‍ എനിക്കും ഒരബദ്ധം പറ്റി. പി ജയരാജന് പകരം ഇ പി ജയരാജന്റെ ഫോട്ടോയാണ് ഒരു പോസ്റ്റില്‍ കൊടുത്തത്. ഒരു വായനക്കാരന്‍ ചൂണ്ടിക്കാട്ടിയ ശേഷമാണ് അത് മാറ്റിയത്. അത്തരമൊരു അവസ്ഥ ഗണേഷിനു ഇല്ല എന്നാണു എന്റെ വിശ്വാസം.
@ Nere Chowe
ഹ..ഹ.. kalidasan ന്റെ ലോജിക് അനുസരിച്ച് വി എസ്സിനെ അങ്ങനെയും വിളിക്കാം.
>>>>എന്നാല്‍ vs നെ വാണം വിടുന്നവന്‍ എന്നും പറയേടിവരും (vs അബ്ദുല്‍ കലാമിനെ അങ്ങനെയാണ് അഭിസബോദന ചെയ്ടത് )<<<
ReplyDeleteനേരേ ചൊവ്വേ,
നേരും ചൊബ്വ്വുമുള്ളവര്‍ക്ക് ആളുകളെ തിരിച്ചറിയാന്‍ വട്ടപ്പേരുകളുടെ ആവശ്യമില്ല. അത് നേരും ചൊവ്വുമില്ലാത്തവര്‍ക്ക് വേണ്ടി വരും.
വി എസിനെ തിരിച്ചറിയാന്‍ വാണം വിട്ടവന്‍ എന്നു പറയേണ്ടി വരുന്നെങ്കില്‍ അതൊക്കെ താങ്കളേപ്പോലുള്ളവരുടെ അല്‍പ്പത്തരം. ജയരാജനെ ശുംഭന്‍ ജയരാജന്‍ എന്നു വിളിക്കാമെങ്കില്‍ അതേ ലോജിക്കനുസരിച്ച്, ഗണേശനെ കാമ ഭ്രാന്തനെന്നും കുഞ്ഞാലിയെ വേറെ ചില പേരുകളുമൊക്കെ വിളിക്കേണ്ടി വരും. അത് കാളിദാസന്റെ ലോജിക്കല്ല. വള്ളിക്കുന്നന്റെ ലോജിക്കാണ്. ഈ സിദ്ധാന്റമിവിടെ അവതരിപ്പിച്ചത് അദ്ദേഹമാണ്. ഗണേശനിലും കുഞ്ഞാലിയിലുമൊക്കെ ഇതേ ലോജിക്ക് ആര്‍ക്കു വേണമെങ്കിലും പ്രയോഗിക്കാം എന്നേ ഞാന്‍ പറഞ്ഞുള്ളു.
ശുംബന്‍നെ കീടം എന്ന് കോടതി വിളിച്ചതു തീരെ ശരിയായില കാരണം കീടം എന്ന വാക്ക് മാര്‍കിസ്ടുകാര്‍ക്ക് മാത്ര അതും പിണറായി സഗാവിനു മാത്രം ഉപയോഗിക്കാന്‍ വേണ്ടി അവര്‍ കണ്ടുപിടിച്ചതാണ് (മക്ക് അലിയെ പണ്ട് പിണറായി കീടം എന്ന് വിളിച്ചതു എല്ലാവരും കേട്ടതാണ്)
ReplyDeleteബഷീര്‍,
ReplyDeleteശുംഭന്‍ എന്നു കേള്‍ക്കുമ്പോഴേക്കും എന്റെ മനസില്‍ ജയരാജന്റെ പേരു വരില്ല. പെണ്‍വാണിഭം എന്നു കേള്‍ക്കുമ്പോഴേക്കും താങ്കളുടെ മനസില്‍ ഒരു പക്ഷെ ആദ്യം ഓടി വരിക കുഞ്ഞാലിയുടെ പേരായിരിക്കും. അതൊക്കെ താങ്കളുടെ പ്രത്യേകത.
ബഷീര്‍ എന്ന പേര്, അനേകം പേര്‍ക്കുണ്ട്. അത് താങ്കളാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നത് ഏത് പേരു പറഞ്ഞാണ്? അതും ഇതുപോലെ വല്ല പൊട്ടനെന്നും മന്തനെന്നുമൊക്കെയാണോ? ബ്ളോഗെഴുതുന്ന മറ്റ് ബഷീറുമാരില്‍ നിന്നും താങ്കളെ തിരിച്ചറിയുന്നത് ഇതുപോലെയുള്ള വട്ടപ്പേരുകള്‍ വിളിച്ചിട്ടാണോ?
കേരള രാഷ്ട്രീയത്തില്‍ മൂന്നു ജയരാജന്‍മാരുണ്ട്. പി ജയരാജന്‍, ഇ പി ജയരാജന്‍, എം വി ജയരാജന്‍. അവരുടെ ഇനീഷ്യല്‍ വച്ചാണവരെ തിരിച്ചറിയുക. പി ജയരാജന് പകരം ഇ പി ജയരാജന്റെ ഫോട്ടോ പോസ്റ്റില്‍ കൊടുത്തെങ്കില്‍ അത് താങ്കളുടെ അജ്ഞത. പക്ഷെ എല്ലാവര്‍ക്കും ആ അജ്ഞതയുണ്ടെന്ന് കരുതുന്നത് താങ്കളുടെ വിവരക്കേടും.
@കാളിദാസന്‍
ReplyDeletevs നെ പോലെ എല്ലാവരും ബഹുമാനിക്കുന്ന ഒരു വെക്തി എങനെ ഒരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു ..നമ്മുടെ നാടിനു ഒരു രാഷ്ട്രപതി ഉണ്ടേ എന്ന് നമുക്ക് മനസിലാക്കിതന്ന ഒരു വെക്തി യാണ് അബ്ദുല്‍ കാലം
vs നും പിണറായിക്കും ജയരാജന്മാര്‍ക്കും സുരാജ് മാര്‍ക്കും എന്തും ആരെയും പറയാം ഒരു കുഴപ്പവും ഇല്ല ..ഇവരെ വലതും തിരിച്ചു പറയാന്‍ പോയാല്‍ പിന്നെ കേരളം മുഴുവന്‍ കത്തിക്കലും
ഹര്‍താലും ഒകേ ആകും ...വേറെ ചിലര്‍ നാന്‍ ഒന്നും ചെയ്തില്ലേ എന്ന് പറഞു പൊട്ടി പൊട്ടി വാവിട്ടു കരയുകയും ചെയും ......
Nobody bothers who does what, but all are interested in who says what!!! This is the paradox in our state. For us news is what people said rather than their deeds...
ReplyDeleteThe politicians know this best and keeps on utters rubbish so that they are always in the news....
<<<< കോടതി വിധിയില്‍ വിയോജിപ്പോ അല്ലെങ്കില്‍ അതില്‍ നീതി നിഷേധമോ തോന്നുന്നുവെങ്കില്‍ അക്കാര്യം അപ്പീലിലൂടെ മേല്‍ക്കോടതിയെ സമീപിക്കുകയാണ് വേണ്ടത്. നമ്മുടെ രാജ്യത്ത് നിയമവാഴ്ചയും നീതിനിര്‍വ്വഹണവും ഉറപ്പാക്കാന്‍ കോടതിയുടെ അന്തിമ വിധി അനുസരിക്കുക അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. രാജ്യം വെള്ളരിക്കാപ്പട്ടണമായി പോകാതിരിക്കാന്‍ അത് മാത്രമാണ് പോംവഴി. >>>>
ReplyDeleteകോടതി വിധിയില്‍ നീതി നിഷേധം ഉണ്ട് എന്നതിന്റെ തെളിവാണ് അപ്പീലിലൂടെ മേല്‍ക്കോടതിയെ സമീപിക്കുന്നതിനു വേണ്ടി ശിക്ഷ നടപ്പാക്കുന്നത് മാറ്റി വയ്ക്കുവാന്‍ സാധിക്കില്ല എന്ന കടുംപിടുത്തം. ഹൈക്കോടതി വിധി അന്തിമ വിധി ആണ് എന്ന തരത്തിലുള്ള വാചകം തന്നെ ഒരു വലിയ ശുംഭത്തരം ആണ്. രാജ്യത്ത് നിയമവാഴ്ചയും നീതിനിര്‍വ്വഹണവും ഉറപ്പാക്കാന്‍ ആയിരക്കും സുപ്രീംകോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ കേരള സര്‍ക്കാര്‍ തുറന്നുവിട്ടത്.
സുപ്രധാനമായ എല്ലാ കേസുകളുടെ കാര്യത്തിലും കോടതിയ്ക്ക് ഈ ഉത്സാഹം ഉണ്ടാവണം അല്ലാതെ റോഡില് കോടതിയെ കൊഞ്ഞണം കുത്തുന്നവരേയും
ReplyDeleteകോടതിമതിലില് മൂത്രാഭിഷേകം നടത്തുന്ന ശ്വാനനെയും ജയിലിലടയ്ക്കാന് തുടങ്ങിയാല് അതിനേ നേരം കാണൂ ഇതിന്റെ മറവില് ഇടത് വലത് വ്യത്യാസമില്ലാതെ മാഞ്ഞുപോവുന്ന എത്രയോ കേസുകള് .എത്ര ശക്തമായ തെളിവുണ്ടായാലും കോടതികാണില്ല അവസാനം സിബിഐ വന്ന് ഉണ്ടാക്കണം
ജയരാജനെതിരായ ശിക്ഷ തികച്ചും അനുചിതവും അദ്ദേഹത്തിന് അപ്പീലിനുള്ള അവകാശം നിഷേധിച്ചത് അതിനേക്കാള്‍ തെറ്റുമായിപ്പോയി.
ReplyDeleteടെലിവിഷന്‍ ചാനലുകള്‍ വന്നതിനുശേഷം നേതാക്കന്മാര്‍(വിശേഷിച്ച് ഓബീസീകളും ദലിതരുമായ ജനനേതാക്കള്‍) സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കേണ്ടത് വളരെ കൂടിയിരിക്കയാണ്. ജയരാജന്‍ ഉന്നയിച്ച കോടതിവിധിയെക്കുറിച്ച് ജനാധിപത്യബോധമുള്ള ഏതു പൌരനും വിമര്ശനമേ ഉണ്ടാകൂ. ആവേശത്തള്ളലില്‍ ജയരാജന്‍ ഒരു പൊതുയോഗത്തില്‍ പറഞ്ഞ വാക്കുകളില്‍ പിടിച്ച് കോടതിയലകഷ്യ നിയമം പ്രയോഗിക്കാന് ശ്രമിച്ച കോടതിയാണ് വാസ്തവത്തില്‍ ഇവിടെ ചെറുതായിരിക്കുന്നത്.
നേരേ ചൊവ്വേ,
ReplyDeleteപലതും പാടില്ലായിരുന്നു. ഈ പാടില്ലായിരുന്നു എന്നറിയാവുന്ന കോടതി തന്നെ ഒരു പൌരനെ വിളിച്ചത് പുഴു എന്നാണ്. ഒരു കോടതിയുടെ മുന്നിലും ഒരിന്‍ഡ്യന്‍ പൌരനും പുഴുവല്ല. ശുംഭന്‍ എന്ന് തങ്ങളെ വിളിച്ചതിനു ജയരാജനെ ജയിലിലേക്കയച്ച തമ്പ്രാക്കളാണു ജയരാജനെ പുഴു എന്നു വിളിച്ചത്. അതിനീ തമ്പ്രാക്കളെ എന്തു ചെയ്യണം? താങ്കള്‍ പറ. ഇവരെ ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ എന്തു നിയമമാണുള്ളത്?
ജയരാജനു കോടതി നടപടികളെക്കുറിച്ച് അജ്ഞതയാണെന്നും മറ്റും പറഞ്ഞതായി വാർത്തയിൽ കണ്ടു.
ReplyDeleteകോടതിയലക്ഷ്യത്തിന് കഠിനതടവ് ഇല്ലാതിരിക്കെ ആദ്യം കഠിനതടവെന്നെഴുതിയെന്നും പിന്നീട് തിരുത്തിയെന്നും കേട്ടു. യഥാർഥത്തിൽ അജ്ഞത ആർക്കാണ്?
ജഡ്ജിയെ ശുംഭനെന്നു വിളിച്ചാൽ അകത്തിടും. ഇനി നമുക്ക് ശുംഭന്മാരെ ജഡ്ജിയെന്നു വിളിക്കാം, ന്താ?
ReplyDeleteകാളീ, കലാമിനെ വാണം വിടുന്നവന്‍ എന്ന് വിളിച്ച രണ്ടാം ക്ലാസുകാരനെ പൊക്കിപ്പിടിക്കുന്നതെന്തിനാ? അടിമത്വം ആണോ? പിന്നെ എന്നെപ്പോല്‍ പട്ടിണിപ്പാവങ്ങളെ കമ്പ്യൂട്ടര്‍ ഗോബാക്ക് വിളിപ്പികാന്‍ വിട്ട് സ്വംന്തം മകനെ കാശ് കൊടുത്ത് എം.സി.എ പഠിപ്പിച്ച ആ വയസനെ തെറിപറഞ്ഞത് എനിക്ക് സന്തോഷമേ ആയുള്ളൂ!
ReplyDelete@ മുക്കുവന്‍ >>>എന്നെപ്പോല്‍ പട്ടിണിപ്പാവങ്ങളെ കമ്പ്യൂട്ടര്‍ ഗോബാക്ക് വിളിപ്പികാന്‍ വിട്ട് സ്വംന്തം മകനെ കാശ് കൊടുത്ത് എം.സി.എ പഠിപ്പിച്ച ആ വയസനെ തെറിപറഞ്ഞത് എനിക്ക് സന്തോഷമേ ആയുള്ളൂ!<<<
ReplyDeleteha..ha.. athu kalakki..
മുക്കുവന്‍,
ReplyDeleteഞാനാരെയും പൊക്കിപ്പിടിച്ചില്ല. താങ്കളെ ഒരാള്‍ കാമഭ്രാന്തനെന്ന് വിളിച്ചിട്ട് മാപ്പു പറയുന്നത് താങ്കള്‍ക്കൊക്കെ നിസാരമായിരിക്കാം.
കേരള മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ 87 വയസുള്ള വി എസിനെ, കേരള സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയാണു കാമ ഭ്രാന്തന്‍ എന്നും ഞരമ്പുരോഗി എന്നും വിളിച്ചത്. അതും ഖജനാവു കട്ടുമുടിച്ചതിന്, ഇന്‍ഡ്യയുടെ പാരമോന്നത കോടതി ബാലന്‍ പിള്ളയെ ശിക്ഷിച്ചതിന്റെ പേരില്‍. കൂടെ നില്‍ക്കുന്നവര്‍ വരെ മോശമായിപ്പോയി എന്നാക്ഷേപിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ കസേര രക്ഷിക്കാന്‍, മാപ്പു പറഞ്ഞു. അതും മനസില്ലാ മനസോടെ. ഇതിനെ മഹത്തായ കാര്യമെന്നു വാഴ്ത്തിപ്പാടുന്നവരല്ലേ യഥാര്‍ത്ഥ ഞരമ്പു രോഗികള്‍?
കോടതിയലക്ഷ്യത്തിനു കഠിനതടവാണോ വെറും തടവാണോ ശിക്ഷ എന്നറിയാത്ത, കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്ന ശുംഭന്‍മാരോട് ജയരാജന്‍ മാപ്പുപറയാതിരുന്നത് നന്നായി. അതദ്ദേഹത്തിന്റെ അന്തസ് കൂട്ടിയിട്ടേ ഉള്ളു.
ജയരാജന്റെ അനാവശ്യ പ്രസ്താവനകള്‍ പലപ്പോഴും അതിര് കടന്നിട്ടുണ്ട്. അതിനു ശിക്ഷ ചോദിച്ചു വാങ്ങുകയും ചെയ്തു. പക്ഷെ വിദൂരമായ ഒരു രഹസ്യ വീക്ഷണം അതില്‍ ഉണ്ടോ എന്ന് നമ്മള്‍ സംശയിക്കേണ്ടി ഇരിക്കുന്നു. ശിക്ഷ വെറും ആറ് മാസം. ഇര വിഴുങ്ങി മാളത്തിലേക്ക് വലിഞ്ഞ ഒരു മൂര്‍ഖന്‍ പാമ്പിനെ പോലെ ആണോ ഇപ്പോള്‍ ജയരാജന്‍? അദ്ദേഹത്തിന് കിട്ടിയ യാത്ര അയപ്പ് tv യില്‍ നമ്മള്‍ എല്ലാം നേരിട്ട് കണ്ടതല്ലേ? ബാലകൃഷ്ണ പിള്ള ജയിലില്‍ പോയപ്പോള്‍ ജന പിന്തുണ കൂടി എന്ന് പറയാന്‍ വയ്യ പക്ഷെ ജയരാജന്‍റെ കാര്യത്തില്‍ സംശയം ഇല്ല. കാരണം രണ്ടുപേരും ചെയ്ത കുറ്റത്തിന്റെ അന്തരവും ഒരു മിഥ്യാ ധാരണ ഉടലെടുപ്പിക്കാന്‍ LDF ഇന് കഴിഞ്ഞു എന്നതും ആണ്
ReplyDelete. ഇനി ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങുന്നത് നൊന്ത അത്യുഗ്ര വിഷ പാമ്പ് ആയിട്ട് ആയിരിക്കാം. കൂടെ പണ്ട് ഉണ്ടായിരുന്നതിന്റെ പതിന്‍ മടങ്ങ് രാഷ്ട്രീയ പിന്‍ബലവും ജനങ്ങളുടെ സഹതാപ കരങ്ങളും. ഇനി പൂജപ്പുര ഒരു ട്രെന്‍ഡ് ആയി മാറുമോന്നു ജയരാജനെ കണ്ടു പഠിക്കാം. എന്തായാലും ഇനി ശിക്ഷ കഴിഞ്ഞു ഇറങ്ങുന്ന ദിവസത്തിന് നമുക്ക് കാത്തിരിക്കാം.
മിസ്റ്റര്‍ ബഷീര്‍ വള്ളിക്കുന്ന്,
ReplyDeleteഒരു കോടതി വിധിയെ മറികടക്കുന്നതിനായി, ഈ രാജ്യത്തു അടിയന്ടിരവസ്ഥ നടപ്പിലാക്കിയ കോണ്‍ഗ്രസ് പാര്ട്ടിക്കുവേണ്ടിയാണോ താങ്കള്‍ വാദിക്കുന്നത്? പാമോലിന്‍ കേസ്സില്‍, ഉമ്മന്‍ചാണ്ടിയുടെ പങ്കു അന്വ്വേഷിക്കണം എന്ന് കോടതി പറഞ്ഞപ്പോള്‍, ജഡ്ജി കമ്മ്യൂണിസ്റ്റുകാരന്‍ ആണെന്ന് പറഞ്ഞുനടന്ന കോണ്‍ഗ്രസ് നിലപാടിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ? ആ ഊരകുടിക്കില്‍നിന്നു രക്ഷപെടാന്‍ അണിയറയിലൂടെ P C ജോര്‍ജിനെയും ജിജി തോംസനേയും രംഗത്തിറക്കിയ ഉമ്മന്‍ചാണ്ടിയെ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു? രാജ്യത്തെ കട്ടുമുടിപ്പിച്ച ബാലകൃഷണ പിള്ളയെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ചെന്ന് കണ്ടല്ലേ അദേഹത്തോട് ഐക്യധാര്ട്യം പ്രഖ്യാപിച്ചത്. ജയരാജന്‍ കോടതിയെ അപമാനിച്ചതിനോട് എനിക്ക് യോജിപ്പില്ല. തക്കതായ ശിക്ഷ അയാള്‍ക്ക് കിട്ടുകയും വേണം. പക്ഷെ അത് നടപ്പിലാക്കിയ കോടതിയുടെ ജനാധിപത്യ വിരുദ്ധ രീതിയെ എതിര്‍ക്കപെടെണ്ടത് തന്നല്ലേ? ജനാധിപത്യത്തിന്റെ അന്തസ് ഉയര്തിപ്പിടിക്കുവാന്‍ ഒരു സാധാരണ പൌരനെക്കാളും ബാധ്യത കോടതിക്കില്ലേ? ജയരാജനെ കീടമെന്നു വിളിച്ച കോടതിയുടെ നിലപാടിനെ താങ്കള്‍ വിമര്ശിക്കാത്തത്, കോടതി വിളിച്ചത് ഒരു കമ്മ്യൂണിസ്റ്റ്‌കാരനെ ആയതുകൊണ്ടാണോ. താങ്കള്‍ അഭിപ്രായം പറയുമെന്ന് കരുതുന്നു.
"ഒരിക്കല്‍ എനിക്കും ഒരബദ്ധം പറ്റി. പി ജയരാജന് പകരം ഇ പി ജയരാജന്റെ ഫോട്ടോയാണ് ഒരു പോസ്റ്റില്‍ കൊടുത്തത്. ഒരു വായനക്കാരന്‍ ചൂണ്ടിക്കാട്ടിയ ശേഷമാണ് അത് മാറ്റിയത്. "
ReplyDeleteചിത്രം മാറ്റിയാലും ഖേദം പ്രകടിപിച്ചാലും രക്ഷയുണ്ടെന്നു തോന്നുന്നില്ല. 100 കോടിയാണു നഷ്ടപരിഹാരം കോടതി വിധിച്ചത്.
http://malayalam.deepikaglobal.com/CAT3_sub.asp?ccode=CAT3&newscode=188911
ജഡ്ജിയുടെ ചിത്രം തെറ്റായി സംപ്രേഷണം ചെയ്ത ചാനലിനു 100 കോടി പിഴ
ന്യൂഡല്‍ഹി: ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ 'ടൈംസ് നൌ' ചാനലിനു 100 കോടി രൂപ പിഴ ചുമത്തിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോ ടതി ശരിവച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് പി.ബി. സാവന്തിന്റെ പരാതിയിലാണു നടപടി.
ഉത്തര്‍പ്രദേശിലെ പ്രൊവിഡന്റ് ഫണ്ട് അഴിമതിയില്‍ ആരോപണവിധേയനായ കോല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി പി.കെ. സാമന്തയെക്കുറിച്ചു വാര്‍ത്ത നല്‍കിയപ്പോള്‍ ജസ്റ്റീസ് സാവന്തിന്റെ ചിത്രം തെറ്റായി സംപ്രേഷണം ചെയ്തുവെന്നാണു കേസ്. 2008 സെപ്റ്റംബര്‍ 10- നു പുറത്തുവിട്ട വാര്‍ത്ത ഏതാണ്ട് 15 സെക്കന്‍ഡാണ് ഈ ചാനലില്‍ സംപ്രേഷണം ചെയ്തത്. ചാനല്‍ തിരുത്ത് നല്‍കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല്‍, ജസ്റ്റീസ് സാവന്ത് പൂന ജില്ലാക്കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ തയാറായില്ല.
ജസ്റീസ് സാവന്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാക്കോടതിയുടെ ഉത്തരവിനെതിരേ ടൈംസ് നൌ ചാനല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
തങ്ങള്‍ ജസ്റീസ് സാവന്തിനോടു ക്ഷമാപണം നടത്തിയെന്നും തുടര്‍ച്ചയായി അഞ്ചു ദിവസം ചാനലിലൂടെ സ്ക്രോള്‍ ന്യൂസായി ക്ഷമാപണം നല്‍കിയെന്നും ചാനല്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, ഇതില്‍ താന്‍ തൃപ്തനല്ലെന്ന് ജസ്റീസ് സാവന്ത് ഹൈക്കോടതിയെ അറിയിച്ചു. 20 കോടി രൂപ പണമായും ബാക്കിത്തുക ബാങ്ക് ഗാരണ്ടിയായും കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഇതിനെതിരേ ചാനല്‍ നല്‍കിയ ഹര്‍ജിയില്‍ തങ്ങള്‍ ഇടപെടില്ലെന്നു വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജി തള്ളി.
ഹൈക്കോടതിയുടെ ഉത്തരവില്‍ പിശകുകളുണ്െടന്നും വിധി സ്റേ ചെയ്യണമെന്നും ടൈംസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ വാദിച്ചെങ്കിലും ജസ്റ്റീസ് ജി.എസ്. സിംഗ്വി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
ശ്രീ ബഷീർ,
ReplyDeleteശുംഭന്‍ ആണോ തിണ്ണനിരങ്ങി ആണോ കൂടുതല്‍ അപമാനകരം? എന്തുകൊണ്ട് കോടതികള്‍ ഇതിനെതിരെ സ്വമേധയാ കേസെടുത്തില്ല? ഇതില്‍നിന്ന് മനസ്സിലായത് ഈ ജഡ്ജിക്ക് മറ്റേതോ താല്പര്യം ഉണ്ട് എന്നു തന്നെയാണു
ജസ്റ്റിസ് രാംകുമാറിനെ പോലെ ഉള്ള ശുംബന്‍ മാരെ കേരളം വെച്ച് പൊറുപ്പിക്കില്ല എന്ന് തെളിയിച്ചു കഴിഞ്ഞു... കേരളത്തിലെ ജനങ്ങള്‍ക് വേണ്ടി പോരാടിയ സഖാവ് ജയരാജന് അഭിവാദ്യങ്ങള്‍
ReplyDelete