കോണ്‍ഗ്രസ് മുടിഞ്ഞ ഫോമിലാണ്. എല്ലാം നമ്മള് പ്രതീക്ഷിച്ച പോലെ മുന്നോട്ട് നീങ്ങുന്നുണ്ട്!. ഉമ്മന്‍ചാണ്ടി പുറത്തു വിട്ട മന്ത്രിമാരുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഇലക്ഷന് റിസള്‍ട്ടിന്റെ പോസ്റ്റില്‍ എഴുതിയ വരികള്‍ തന്നെയാണ് എന്റെ മനസ്സില്‍ വീണ്ടും എത്തിയത്. കോണ്‍ഗ്രസ് എത്ര നന്നായാലും അതിനൊരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് നന്നാവാന്‍ അവര്‍ക്ക് സാധിക്കില്ല. കോണ്‍ഗ്രസ് നേതാക്കളുടെ നിയമസഭക്കകത്തും പുറത്തുമുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ആദ്യത്തെ പേര് വി ഡി സതീശന്റേതായിരുന്നു.
സതീശന് ഉണ്ടായിരുന്നത് കൊണ്ടാണ് ഒരു പ്രതിപക്ഷം ഇവിടെ ഉണ്ട് എന്ന് കേരളം അറിഞ്ഞത്. ബാക്കിയേതാണ്ട് എല്ലാ മഹാന്മാരും കൃത്യമായി ടിഎ യും ഡിഎയും വാങ്ങി എം എല്‍ എ ക്വാര്‍ട്ടേഴ്സില്‍ കാറ്റും കൊണ്ട് കിടക്കുകയായിരുന്നു. സതീശന് നടത്തിയ പോരാട്ടത്തിന്റെ ബലത്തിലാണ് പ്രതിപക്ഷ കസേരയില്‍ ഉമ്മന്‍ചാണ്ടി ഞെളിഞ്ഞിരുന്നത്. സതീശന് നല്കിയ കുറിപ്പുകള്‍ നോക്കി വായിച്ചാണ് രമേശ് ചെന്നിത്തല പ്രസിഡന്റ് കളിച്ചത്. സതീശന് ഉയര്‍ത്തിയ ആരോപണങ്ങള്‍ തന്നെയാണ് തിരഞ്ഞെടുപ്പ് വേദികളില്‍ ഏറ്റവും ഉയര്‍ന്നു കേട്ടത്. ഇപ്പോള്‍ ലിസ്റ്റ് വന്നപ്പോള്‍ സതീശന് ഗാലറിയില്‍ . നാളിതുവരെ പന്ത് കൈ കൊണ്ട് തൊടാത്തവര്‍ ജെയ്സിയണിഞ്ഞു കളിക്കളത്തില്‍ . ഇതാണ് ഞാന്‍ പറഞ്ഞത് കോണ്‍ഗ്രസ് നന്നാവുന്നതിനു ഒരു പരിധിയുണ്ട് എന്ന്. അതവരുടെ കുറ്റമല്ല. ജാതകത്തില്‍ തന്നെ ഉള്ളതാണ്.
സതീശനെക്കൊണ്ട് പറഞ്ഞത് പോലെ തന്നെയാണ് മുരളിയുടെ സ്ഥിതിയും. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളില്‍ ഏറ്റവും വ്യക്തിപ്രഭയുള്ള ഒരാളാണ് മുരളി. കരുണാകരന്റെ മകന് എന്ന ഇമേജില്‍ നിന്ന് മുരളി ഏറെ വളര്‍ന്നു കഴിഞ്ഞു. മുരളിക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന പത്തിലൊന്ന് ജനക്കൂട്ടത്തെ ചാണ്ടിക്കോ ചെന്നിത്തലക്കോ ഉണ്ടാക്കാന്‍ കഴിയില്ല. മുരളി കെ പി സി സി പ്രസിഡന്റ് ആയിരുന്ന കാലത്ത് ശോഭിച്ചതിന്റെ പത്തിലൊന്ന് ചെന്നിത്തലക്ക് ശോഭിക്കാനും കഴിഞ്ഞിട്ടില്ല. എന്നെ നായരാക്കരുത് എന്ന് കരഞ്ഞു പറയുന്ന ഒരു നിലവാരത്തിനപ്പുറത്തേക്ക് അദ്ദേഹത്തിനു വളരാനും കഴിഞ്ഞിട്ടില്ല. മുരളിയുടെ വരവ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ഒരു പോലെ ഭീഷണിയാണ്. ഒരു ചെറിയ ഗ്യാപ്പ് കിട്ടിയാല്‍ മറഡോണ കേറിപ്പോകുന്ന പോലെ മുരളി കേറിപ്പോകും എന്ന് രണ്ടു പേര്‍ക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് പരസ്പരം പൊരുതുമെങ്കിലും മുരളിയെ ഒതുക്കുന്ന കാര്യത്തില്‍ ഇരുവരും ഏകാഭിപ്രായക്കാരായത്.
മന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് ഫയങ്കര സംവിധാനങ്ങള്‍ ആണുള്ളത്. മൊത്തം എം എല്‍ എ മാരുടെ ഒരു ലിസ്റ്റ് ആദ്യം ഉണ്ടാക്കും. മുരളി, സതീശന് തുടങ്ങി എല്ലാവരുടെയും പേരുകള്‍ അക്ഷരമാലാ ക്രമത്തില്‍ എഴുതും. പിന്നെ ഒരു ചുവന്ന മഷിയുള്ള പേനയെടുത്ത് വെട്ടല്‍ ആരംഭിക്കും. വെറുതെയങ്ങു വെട്ടുകയല്ല. എല്ലാ പരിഗണനകളും നോക്കിയ ശേഷമാണ് വെട്ടുക. ആദ്യം ഗ്രൂപ്പ് നോക്കും, ഏതാണ്ട് പകുതി പേര് അതില്‍ തന്നെ ഔട്ടാകും. പിന്നെ മതം നോക്കും. അത് കഴിഞ്ഞ് ജാതി നോക്കും. ശേഷം ഉപജാതി നോക്കും. അതിനു ശേഷം പ്രദേശം നോക്കും. ആണാണോ പെണ്ണാണോ എന്ന് നോക്കും. (പേടിക്കേണ്ട, ഭരിക്കാന്‍ അറിയുമോ എന്ന് മാത്രം നോക്കില്ല) എല്ലാ നോട്ടവും കഴിഞ്ഞ് കായംകുളം കൊച്ചുണ്ണിയുടെ പേരാണ് ബാക്കിയാകുന്നതെങ്കില് അവനെ പിടിച്ചു മന്ത്രിയാക്കും. പിന്നെ ഒരു 'ഫരണ'മാണ്!!.ഒടുക്കത്തെ ഫരണം!!!
ലീഗിന്റെ എലിമിനേഷന് റൗണ്ട് ഇന്നാണ്. അതും ഏതാണ്ട് ഇത് പോലെയൊക്കെത്തന്നെയായിരിക്കും. ഡേഞ്ചറസ് സോണില്‍ പലരുമുണ്ട്. ഒരു കൂട്ടക്കരച്ചില്‍ ഉറപ്പാണ്. എന്റെ ബ്ലോഗ് പ്രതീക്ഷിക്കരുത്. ഞാന്‍ ബിസിയാ..
മ്യാവൂ: കുറെ കാലമായല്ലോ താന്‍ മുരളീ മുരളീ എന്നും കരഞ്ഞോണ്ട് നടക്കുന്നു.. മുരളിയാരാ തന്റെ അമ്മായീടെ മോനാ? ബ്ലോഗിലെ കളി കോണ്‍ഗ്രസ്സിനോട് വേണ്ടട്ടാ.. ലീഡറും മോനും ഞങ്ങളെ കുറെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് അതൊക്കെ തിരിച്ചു കുടിപ്പിച്ചിട്ടേ വിടൂ.. സോണിയാ ജീ സിന്ദാബാദ്, ആര്യാടന് ജീ സിന്ദാബാദ്.
Related Posts
തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി
മുരളിയേട്ടന് ഒരു തുറന്ന കത്ത്
താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍
Subscribe to:
Post Comments (Atom)
ഹ അങ്ങനങ്ങ് അടച്ചു പറയാതെ വള്ളിക്കുന്ന് സാറേ ... ഇപ്പോള്‍ മന്ത്രിമാരായ പലരെയും പല പരിഗണനകളും നോക്കിയാ മന്ത്രി ആക്കിയത് .അവരില്‍ ആരെയെങ്കിലും മാറ്റി മുരളിയെയും സതീശനെയും മന്ത്രി ആക്കിയാല്‍ ഒഴിവാക്കിയവരെ എന്ത് കൊണ്ട് പരിഗണിച്ചില്ല എന്ന് ചൂണ്ടി കാണിച്ചു വള്ളിക്കുന്ന് അല്ലെങ്കില്‍ വേറൊരു "മഹാന് " പോസ്ടിടും ...അതല്ലേ ശരി ..?
ReplyDeleteപിന്നെ വേറൊരു സത്യം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗുണ നിലവാരം നന്നായി അറിയാവുന്ന മുരളി തന്നെയല്ലേ പാര്‍ട്ടി വിട്ടു പോയി നേതാക്കളെ ചീത്ത വിളിച്ചു മുരളിയുടെ അവസരം കളഞ്ഞു കുളിച്ചത് ...
അതൊക്കെ മറക്കാന്‍ രമേഷും ,ഉമ്മന്‍ ചാണ്ടിയും ആരാ മഹാത്മാ ഗാന്ധിയോ ..? ...ഹല്ല പിന്നെ
മന്ത്രി ആയി ഒതുങ്ങുന്ന മുരളി യെക്കാള്‍ അതി ശക്തനായിരിക്കും പുറത്ത് നില്കുന്ന മുരളി ..അതിന്റെ ലക്ഷണങ്ങളൊക്കെ കാണാന്‍ തുടങ്ങിയിടുണ്ട്...കൊണ്ഗ്രസ്സില് വരാന്‍ പോകുന്നത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ..അവിടെ ചെന്നിത്തല നിഷ്പ്രഭ മാകും ..മുരളി തിളങ്ങും ..
ReplyDeleteമുരളി തിരിച്ചുവരും, മുഖ്യമന്ത്രിയായി..അച്ഛനെ ഇറക്കിവിട്ടവരോട് പകരം ചോദിക്കാന്‍...
ReplyDeleteഅച്ഛന്റെ ആത്മാവിന്നു വേദനിക്കുമോ?
ReplyDeleteസതീശനെയും മുരളിയെയും സത്യത്തില്‍ ഭയന്നിട്ടാണ് മന്ത്രിമാര്‍ ആക്കാത്തത്.അവര്‍ ഇവരെയും വെട്ടി മുന്നോട്ടു പോകും.അവര്‍ക്ക് പ്രതിഭയുണ്ട്,അത് കൊണ്ട് തന്നെ.എത്ര അമര്‍ത്തി വെച്ചാലും മുരളിയിലെ പ്രതിഭ വെളിയില്‍ വരും,ഇന്നല്ലെങ്കില്‍ നാളെ.നഞ്ഞ മിഞ്ഞ പറയാന്‍ അല്ലാതെ നാലക്ഷരം കൂട്ടി പറയാന്‍ മുരളി അല്ലാതെ ആരുണ്ട് ഇന്നത്തെ നിലയില്‍?
ReplyDeleteമുരളി തിരിച്ചു വരും. വരണം. മുരളിയില്ലാതെ കോൺഗ്രസ്സിന് വളർച്ചയില്ല.
ReplyDeleteസഖാക്കള്‍ക്ക് നേരെ എന്തിനും ഏതിനും കല്ലെറിയുന്ന രാഷ്ട്രീയ തിമിര ബാധിതര്‍ ഈ മന്ത്രിസ്ഥാന തെരഞ്ഞെടുപ്പിലും അപാകതകള്‍ കാണാതിരിക്കുന്നതില്‍ അല്‍ഭുതമില്ല...
ReplyDeleteസ്വന്തം നേതാക്കളുടെ പോരായ്മകള്‍ മറന്ന് അവര്‍ക്ക് കീ ജെയ് വിളിക്കുമ്പോള്‍ എപ്പോഴെങ്കിലും
ജ്വരം മൂത്ത് ഫേസ്ബുക്ക് സ്റ്റാറ്റസില്‍ എഴുതിവിട്ടത് ബൂമറാങ്ങ് പോലെ തിരികെ കൊത്താന്‍ വരുമെന്നത് മറക്കേണ്ട.
പിന്നെ മുരളിയുടെ കാര്യം...
അതില്‍ സംശയം വേണ്ട..
കുറ്റവും കുറവും തീര്‍ന്ന് ഒരു രാഷ്ട്രീയ തന്ത്രജ്ഞന്‍ മുരളിയില്‍ പാകപ്പെട്ട് വരുന്നുണ്ട്..
അത് താമസിയാതെ മൂശയില്‍ നിന്നും പുറന്തള്ളപ്പെടും...
ഉപജാപവലയത്തിനുമപ്പുറം ഗ്രൂപ്പുകളങ്ങള്ക്കും കളികള്‍ക്കും മേലെ മുരളി തിളങ്ങുക തന്നെ ചെയ്യും.
ജനങ്ങള്‍ക്ക് നിര്‍ഗുണ ശുംഭന്മാരെയല്ല...ശൂരന്മാരെയാണിഷ്ടം..
ഈ മന്ത്രിസഭയുടെ പ്രയാണ വീഥികളിലെവിടേയോ ഉള്ള വളവുതിരുവുകള്ക്കിടയില് ഒരു സ്റ്റോപ്പ് മുരളിക്കായി കെട്ടിയുയര്‍ത്തിയത് ഞാന്‍ കാണുന്നു.....
"കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വജനം " എന്നു പണ്ട് ക്ലാസ്സില്‍ ചൊല്ലിയത് ഒര്കുമ്പോള് ഒരു ചിരി വരുന്നു ...
ReplyDeleteപ്രതി പക്ഷതെക്കള് ഏറേ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് ഭരണ പക്ഷത്തേ ആയിരിക്കും . കാത്തിരുന്ന് കാണാം
ഇലക്ഷനില്‍ 'തോല്‍വി' രുചിച്ച കോണ്‍ഗ്രസ് ഉള്ള ഒന്‍പതു സീറ്റ് നുള്ളി ഓഹരി വെക്കാന്‍ പാട് പെടുന്നു .വി ഡി സതീശന് വരണമായിരുന്നു.
ReplyDeleteമുരളി കുറച്ചു നാള് റെസ്റ്റ് എടുക്കട്ടെ.. ഇപ്പോഴേ പിടിച്ച് മന്ത്രി ആക്കിയാല്‍ വേറെ പോസ്റ്റ് വരും. മന്ത്രിയാകാന്‍ യോഗ്യനായ മുരളിക്കുട്ടനെ എന്തിനാ വെറുതെ ആറു വര്‍ഷം പുറത്തിരുത്തിയത് എന്നും ചോദിച്ച്....
ReplyDelete!!!!!!!! സതീശനെ പിടിച്ച് മന്ത്രിയോ സ്പീക്കറോ ആക്കിയാല്‍ പിന്നെ കാമ്പുള്ള രാഷ്ട്രീയ വാദഗതികളുമായി പ്രതിപക്ഷത്തെ ആരു നേരിടും ? vallikkunnu.com - ന് ഒരു പരിധി ഒക്കെ ഇല്ലേ? :-)
" ലീഗിന്റെ എലിമിനേഷന് റൗണ്ട് ഇന്നാണ്. ---- എന്റെ ബ്ലോഗ് പ്രതീക്ഷിക്കരുത്. ഞാന്‍ ബിസിയാ.. ".... മതി... ആ മുന്‍കൂര്‍ജാമ്യം മാത്രം മതി........
താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെയും നിഷ്പക്ഷരായ എത്രയോ കോണ്‍ഗ്രസ്സ് അനുഭാവികളുടെയും വികാരമാണ് ബഷീര്‍ ഇവിടെ പങ്ക് വെച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് ബംഗാളിലെ പോലെ മൂന്നര പതിറ്റാണ്ടോളം പ്രാഥമിക പൌരാവാകാശങ്ങള് നിഷേധിക്കപ്പെടാതെ സ്വതന്ത്രരായി ജീവിയ്ക്കാന്‍ സാധിച്ചത് ശ്രീ.കെ.കരുണാകരന് കെട്ടിപ്പടുത്ത ഐക്യജനാധിപത്യ മുന്നണി എന്നൊരു സംവിധാനം നിലവില്‍ ഉള്ളത്കൊണ്ട് മാത്രമായിരുന്നു. യശ:ശ്ശരീരനായ കരുണാകരന് മാത്രം സാധ്യമാവുമായിരുന്ന ഒരു ചരിത്ര ദൌത്യമായിരുന്നു അത്. കേരള രാഷ്ട്രീയം കറങ്ങുന്നത് മാര്‍ക്സിസ്റ്റ് വിധേയത്വം, മാര്‍ക്സിസ്റ്റ് വിരോധം എന്ന അടിസ്ഥാനപരമായ രാഷ്ട്രീയ അച്ചുതണ്ടിലാണ്. ജനാധിപത്യവിശ്വാസികള്‍ എല്ലാം മാര്‍ക്സിസ്റ്റ് വിരുദ്ധചേരിയിലാണ് ഉള്ളത്.ആ ചേരിക്ക് നേതൃത്വപരമായ പങ്ക് വഹിച്ചതും ഗ്രാസ്സ് റൂട്ട് ലവലില്‍ പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസ്സിലെ ഐ വിഭാഗമാണ്. ആദര്‍ശം പ്രസംഗിക്കുന്ന വിഭാഗമായ ഏ വിഭാഗം ഒരു ഘട്ടത്തില്‍ മാര്ക്സിസ്റ്റ്കാരോടൊപ്പം അധികാരം പങ്കിട്ടവരാണ്. ആ വിഭാഗത്തെ വീണ്ടും കോണ്‍ഗ്രസ്സില്‍ കൊണ്ടുവന്നത് കരുണാകരന് തന്നെയായിരുന്നു.
ReplyDeleteആദര്‍ശം പ്രസംഗിക്കാനല്ലാതെ പ്രവര്‍ത്തിക്കാന്‍ താഴെ തട്ടില്‍ ഏ-ക്കാര് എവിടെയും ഇല്ലായിരുന്നു. ഐ വിഭാഗം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സ് യൂനിറ്റുകള്‍ എവിടെയുമില്ല. വിശാല ഐ എന്ന് പറഞ്ഞ് രമേശ് ചെന്നിത്തല അദ്ധ്യക്ഷപദവിയില്‍ ഉണ്ടെങ്കിലും അതൊക്കെ ചില ചരട് വലിയില്‍ കിട്ടിയ കസേര മാത്രമാണ്. രാഷ്ട്രീയത്തില്‍ ചാണക്യനായിരുന്നെങ്കിലും ഇത്തരം ചരട്വലി കരുണാകരന് വശമില്ലായിരുന്നു എന്ന് തോന്നുന്നു. എന്തായാലും അടിത്തട്ടില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള പ്രവര്‍ത്തകര്‍ നിഷ്ക്രിയരായി ഇപ്പോഴും മുരളിയുടെ കൂടെയാണുള്ളത്. സംഘടനാതെരഞ്ഞെടുപ്പ് നടക്കാത്ത കാലത്തോളം ഈ സ്ഥിതിയില്‍ മാറ്റമൊന്നും വരാനില്ല. “കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളില്‍ ഏറ്റവും വ്യക്തിപ്രഭയുള്ള ഒരാളാണ് മുരളി. കരുണാകരന്റെ മകന് എന്ന ഇമേജില്‍ നിന്ന് മുരളി ഏറെ വളര്‍ന്നു കഴിഞ്ഞു. മുരളിക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന പത്തിലൊന്ന് ജനക്കൂട്ടത്തെ ചാണ്ടിക്കോ ചെന്നിത്തലക്കോ ഉണ്ടാക്കാന്‍ കഴിയില്ല.” എന്ന് ബഷീര്‍ പറഞ്ഞതാണ് സത്യം. കോണ്‍ഗ്രസ് എത്ര നന്നായാലും അതിനൊരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് നന്നാവാന്‍ അവര്‍ക്ക് സാധിക്കില്ല എന്നും ബഷീര്‍ പറഞ്ഞല്ലോ, അതാണ് സത്യവും.
കലക്കി ബഷീറിക്ക.എന്നെ പോലുള്ളവര്‍ക്ക് ഏറെ ഇഷടപ്പെടും ഇത്.ഉറപ്പ്. പിന്നെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ പുരോഗമിക്കട്ടെ.ഇന്നലെ അങ്ങയുടെ ക്യാമ്പിലെ തമാശ ശ്രദ്ധിച്ചില്ലേ?അതോ അങ്ങയുടെത് പൂച്ച പാലുകുടിക്കണ സൂത്രവിത്യയോ? (ഈ "ദ" വാക്കുകള്‍ക്കിടയില്‍ വരാന്‍ ഗൂഗിള്‍ transliteration ഉപയോഗിക്കണ എന്നെ ഒന്ന് ആരെങ്ങിലും ഹെല്‍പ്പ് ചെയ്യുമോ?പ്ലീസ്... ) നമ്മുടെ എല്ലാവരുടെയും ആരാധ്യനായ മുനീറിക്ക ഇന്ത്യവിഷന്റെ "ആലങ്കാരിക സംഭവം" ഒഴിഞ്ഞുവത്രേ.എന്തൊക്കെയായിരുന്നു കുറച്ചു നാള് മുന്‍പ് കാച്ചിവിട്ടത്. മാധ്യമ സ്വാതന്ത്ര്യം , legal obligations , മലപ്പുറം കത്തി...നേരെ പാണക്കാട് പോയി ഇണ്ടാസും കൊടുത്തു അന്ന്.ഹോ ..കോരിതരിച്ചിരുന്നിരുന്നു, അന്ന് .എന്നാല്‍ ഇന്നോ ?പൂച്ച വീണ്ടും പൂച്ചയായി. ഇപ്പോള്‍ എന്നെപ്പോലുള്ളവരും സമ്മതിക്കുന്നു - ഈ കുഞ്ഞാപ്പ ആളൊരു പുലി തന്നെ!കുഞ്ഞാപ്പ വെറുമൊരു പുലിയല്ല പുപ്പുലി തന്നെ എന്ന് അവസാനം തെളിയിക്കുമോ? കൊതിപ്പിച്ചു കൊതിപ്പിച്ചു മുനീറിക്കയെ ഇല്ലത്ത് നിന്ന് പോരുകയും ചെയ്തു അമ്മാത്ത് എത്തീം ഇല്ല എന്ന അവസ്ഥയിലാക്കുമോ അവസാന നിമിഷം പേരുവെട്ടി? കാത്തിരുന്നു കാണാം അല്ലെ?
ReplyDeleteബഷീര്‍ക്ക നിക്ഷ്പക്ഷമായ വിലയിരുത്തല്‍ ! അഭിനന്ദനങ്ങള്‍ !
ReplyDeleteതാങ്കള്‍ പറഞ്ഞ പലപ്പോഴും കൊണ്ഗ്രെസ്സ് പ്രതീക്ഷക്കു ഒത്തു ഉയരുന്നില്ല എന്ന് തോന്നുന്നു ... വി ഡി സതീശനെ മന്ത്രിയാക്കിയില്ല എന്ന് മാത്രമല്ല ,അധികാരത്തില്‍ വന്നാല്‍ ഉടനെ ലോട്ടറി കേസില്‍ സി ബി ഐ അന്വേഷണം നടത്തും എന്ന് ചെന്നിത്തല ഇലെക്ഷന് മുന്ന് അസ്സന്നിഗ്ത്മായി പറഞ്ഞിരുന്നു . പക്ഷെ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നു ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു സി ബി ഐ അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കും എന്ന് . ചുരുക്കി പറഞ്ഞാ സി ബി ഐ അന്വേഷണം ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നര്‍ത്ഥം . ലോട്ടറി കേസില്‍ അനാവശ്യമായി ഇടപെട്ടതാണ് വി ഡി സതീശന് ഹൈ കമ്മാണ്ടില് വിനയായത് എന്ന് തോന്നുന്നു ( അഭിഷേക് സിഗ് വിക്കും , ചിതംബരത്തിനും ലോട്ടറി മാഫിയയുമായി ഉള്ള ബന്ധം അറിയാമല്ലോ )
ഒരു രൂപക്കുള്ള അരി കേന്ദ്രവുമായി ചര്‍ച്ച ചെയ്തെ നടപ്പാക്കു എന്നും പറയുന്നു ..അതായത് ലോക സഭ എലെക്ഷന് മുന്‍പ് യു പി എ വാഗ്ദാനം ചെയ്ത രീതിയില്‍ ( രണ്ടു വര്‍ഷമായിട്ടും നടപ്പിലാക്കിയില്ല ) കേന്ദ്രം മൂന്നു രൂപയ്ക്കു അരി കൊടുത്താല്‍ മാത്രം കേരളത്തില്‍ ഒരു രൂപയ്ക്കു അരി കൊടുക്കും ..കേന്ദ്രം അത് നടപ്പാക്കിയില്ലെങ്കില്‍ അരി സ്വാഹ . , അഴിമതിക്ക് എതിരെ കര്‍ശന നിലപാട് എടുക്കും എന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി പി ജെ ജോസെഫ് നും മോന്‍സിനും എതിരെയുള്ള വിജിലെന്‍സ് അന്വേഷണം തടഞ്ഞിരിക്കുന്നു , കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അടൂര്‍ പ്രകാശിന് രക്ഷപ്പെടുത്താന്‍ വീണ്ടും അന്വേഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്കുന്നു ... ഏതായാലും ജനങ്ങള്‍ നല്കിയ ചെറിയ വിശ്വാസം പോലും കോണ്‍ഗ്രസ് കളഞ്ഞു കുളിക്കും എന്ന് തോന്നുന്നു ..മുരളിയെ വിളിക്കൂ ..കോണ്‍ഗ്രസ് നെ രക്ഷിക്കു എന്ന് പറയേണ്ടി വന്നിരിക്കുന്നു ...
mallikarjunan,
ReplyDeleteമുനീറിന് കിട്ടി ... സന്തോഷായി എന്ന് മുനീറിക്ക ..
സമതാനിയും മറ്റും കരക്കിരിക്കെ , ഇന്നലെ വന്നവന് മന്ത്രി സ്ഥാനം കൊടുക്കുന്നത് എന്തിനാണ് എന്ന് ലീഗില്‍ ചോദ്യം ഉയര്‍ന്നേക്കാം ..അതെ നമ്മുടെ മഞ്ഞളാം കുഴി അലിക്ക് മത്രി സ്ഥാനം ഉണ്ട് എന്ന് എന്ന് കേള്‍ക്കുന്നു . മുന്‍പ് പണ ചാക്കായ അബ്ദുല്‍ വാഹബിനു രാജ്യ സഭാ എം പി സ്ഥാനം വെറുതെ കൊടുത്തത് വ്യാപക പ്രതിഷേധം ഉയര്ത്തിടിരുന്നു ,..ഇവിടെ പിന്നെ അലി എലെക്ഷന് നിന്ന് ജയിച്ചു എന്നെങ്കിലും പറയാം ..വഹാബിന് യോഗ്യത വെറും പണം മാത്രമായിരുന്നു .
വി. ഡി. സതീശനും, മുരളിയും മന്ത്രിസഭയില്‍ വരേണ്ടിയിരുന്നു എന്ന ഫീലിംഗ് കൊണ്ഗ്രസുകാരെക്കാള് കോണ്‍ഗ്രസ് ഇതരരായ ആളുകളിലും ഉണ്ട് എന്നത് തന്നെയാണ് അഞ്ചു വര്‍ഷത്തെ മന്ത്രിസ്ഥാന ലബ്ദിയെക്കാള് മഹത്തരമായത് എന്ന് തോന്നുന്നു. മുരളിയുടെ വന്‍ വീഴ്ചയില്‍ നിന്നുമുള്ള ദ്രുതഗതിയിലുള്ള തിരിച്ചു വരവിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വിജയം. ഗ്രൂപ്പ് കളിച്ചു മന്ത്രിയാകുവാന്‍ ഞാനില്ല എന്ന വിശദീകരണം അനേകം സൂചനകള്‍ ഉള്ളതാണെങ്കിലും പക്വമതിയായൊരു രാഷ്ട്രീയക്കാരനെ അതില്‍ കാണാം. 'വിവിധ പരിഗണനകള്‍ പാലിക്കേണ്ടി' വരുന്ന കോണ്‍ഗ്രസ് പതിവ് ദുരന്ത നാടകങ്ങളുടെ ബാലന്‍സ് ഷീറ്റ് കഴിവുള്ളവര്‍ പരിഗണിക്കപ്പെടില്ല എന്നതാണ്.
ReplyDeleteമന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്. പാര്‍ട്ടിയില്‍ ഗ്രൂപ്പുകളിച്ചു കിട്ടുന്ന മന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്നും മുരളി പറഞ്ഞു.
ReplyDeleteപാര്‍ട്ടിയ്ക്കുള്ളില്‍ എന്നെ സഹായിക്കാന്‍ ഒട്ടേറെപ്പേര്‍ ഉള്ളതിനാല്‍ മന്ത്രിസ്ഥാനം ലഭിയ്ക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. മന്ത്രിയാകില്ലെന്ന് രണ്ടുനാള്‍ മുമ്പുതന്നെ എനിയ്ക്കറിയാമായിരുന്നു.
ചില നേതാക്കള്‍ ഇക്കാര്യത്തില്‍ എന്നെ സഹായിച്ചു. ഞാനിപ്പോള്‍ ഒരു ഗ്രൂപ്പിന്‍േറയും ആളല്ല. ലീഡര്‍ കെ.കരുണാകരന്റെ മകന്, പത്തുപതിന്നാലുവര്‍ഷം എം.പി, കെപിസിസി പ്രസിഡന്റ് എന്നി നിലകളില്‍ ഏതെങ്കിലും പരിഗണിച്ച് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പിന്നെ അതിന്റെ പേരില്‍ എനിക്കൊന്നും പറയാനില്ല- മുരളീധരന് പറഞ്ഞു.
മന്ത്രിയാകുന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം ആരും ചോദിച്ചിട്ടില്ലെന്നും ഭാവിയിലും തന്നെ മന്ത്രിയാക്കുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് മുരളി ഇങ്ങനെ പറഞ്ഞത്.
ഇതിനിടെ മുരളീധരന് മന്ത്രിസ്ഥാനം നല്‍കാത്തത് ലീഡര്‍ കെ.കരുണാകരന്റെ ആത്മാവിനോടു കാട്ടിയ കൊലച്ചതിയാണെന്ന് ഇടതുനേതാവ് ചെറിയാന് ഫിലിപ്പ് പറഞ്ഞു.
ലീഡറോടുള്ള സ്നേഹ വികാരം കേരളമാകെ ജ്വലിപ്പിച്ച് വോട്ടാക്കാന്‍ മാത്രമാണ് മകന് മുരളീധരനെ തലസ്ഥാന നഗരിയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുരളിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു ചെറിയാന് ഫിലിപ്പ്.
മലപ്പുറം ജില്ലക്ക് ആറു മന്ത്രിമാര്‍......... ജില്ലക്കാര്‍ വഴി നടക്കുമ്പോള്‍ കാലില്‍ തടഞ്ഞു വീഴാന്‍ മാത്രം മന്ത്രിമരുണ്ട് മലപ്പുറത്തിന്.... മന്ത്രി കസേരയില്‍ 'അലിഞ്ഞു' ചേരാതെ.... ജില്ലയിലുടനീളം 'ലഡ്ഡു' പൊട്ടിക്കണേ...
ReplyDeleteഹ ഹ ഹ..
ReplyDeleteബെസീറിക്കാ..
ഇതിനു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പക്ഷെ ഈ പോസ്റ്റ് ശ്ശി ഷ്ട്ടായി. നല്ല ശൈലി. ഈ പോസ്റ്റിനും ഇതിലെ കാര്‍ട്ടൂണിനും എന്റെ ഒരു സൂപ്പര്‍ ലൈക്ക്..
ആശംസകള്‍.
എന്തായാലും ഞങ്ങളെ ആര്യാടന് കുഞ്ഞാക മന്ത്രിയായാല്‍ ഞങ്ങള്‍ മെച്ചം ഉണ്ടാകും,
ReplyDeleteഎല്ലാ കുറിയും അങ്ങേര് പലതരത്തിലുള്ള വികസനമാണ് കൊണ്ടു വരുന്നത്
...... മന്ത്രി ആയാല്‍ അങ്ങനെഉഅവണം
എന്തായാലും ഞങ്ങളെ ആര്യാടന് കുഞ്ഞാക മന്ത്രിയായാല്‍ ഞങ്ങള്‍ മെച്ചം ഉണ്ടാകും,
ReplyDeleteഎല്ലാ കുറിയും അങ്ങേര് പലതരത്തിലുള്ള വികസനമാണ് കൊണ്ടു വരുന്നത്
...... മന്ത്രി ആയാല്‍ അങ്ങനെഉഅവണം
@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
ReplyDeleteകോണ്‍ഗ്രസ്സുകാരെ KP ശരിക്കും പഠിച്ചിട്ടുണ്ട് അല്ലേ.
@ Noushad Kuniyil
വി. ഡി. സതീശനും, മുരളിയും മന്ത്രിസഭയില്‍ വരേണ്ടിയിരുന്നു എന്ന ഫീലിംഗ് കൊണ്ഗ്രസുകാരെക്കാള് കോണ്‍ഗ്രസ് ഇതരരായ ആളുകളിലും ഉണ്ട് എന്നത് തന്നെയാണ് അഞ്ചു വര്‍ഷത്തെ മന്ത്രിസ്ഥാന ലബ്ദിയെക്കാള് മഹത്തരമായത് എന്ന് തോന്നുന്നു. 100% right..
@ ഷാജു അത്താണിക്കല്‍
"അങ്ങേര് പലതരത്തിലുള്ള വികസനമാണ് കൊണ്ടു വരുന്നത്"
ശരിക്കും ഉള്ളതാണോ? :)
വള്ളി ചേട്ടാ..ഇത്രേം നാൾ ഇടതുപക്ഷത്തിന്റെ കൂടെ നിന്ന അലിയ്ക്ക് ലീഗ് സമ്മാനം കൊടുത്തു...മുരളിയ്ക്ക് ഒരു സമ്മാനം കൊടുക്കാമായിരുന്നു....പ്രിയപ്പെട്ട മുളരീ..താങ്കൾ തിരിച്ചു വരോ അതോ തിരിച്ചു പോകോ?
ReplyDeleteഈ വണ്ടി അധിക കാലം ഓടുമെന്നു തോന്നുന്നില്ല...
ReplyDelete@ നൗഷാദ് അകമ്പാടം
ReplyDelete"സഖാക്കള്‍ക്ക് നേരെ എന്തിനും ഏതിനും കല്ലെറിയുന്ന രാഷ്ട്രീയ തിമിര ബാധിതര്‍ ഈ മന്ത്രിസ്ഥാന തെരഞ്ഞെടുപ്പിലും അപാകതകള്‍ കാണാതിരിക്കുന്നതില്‍ അല്‍ഭുതമില്ല... സ്വന്തം നേതാക്കളുടെ പോരായ്മകള്‍ മറന്ന് അവര്‍ക്ക് കീ ജെയ് വിളിക്കുമ്പോള്‍ എപ്പോഴെങ്കിലും ജ്വരം മൂത്ത് ഫേസ്ബുക്ക് സ്റ്റാറ്റസില്‍ എഴുതിവിട്ടത് ബൂമറാങ്ങ് പോലെ തിരികെ കൊത്താന്‍ വരുമെന്നത് മറക്കേണ്ട".
എന്തരോ എന്തോ? എനിക്കൊന്നും പിടികിട്ടിയില്ല നൌഷാദ് ഭായ്.
വിഷയം എനിക്കങ്ങട് കത്തീല..ഡിഷ് ടീവി പണിമുടക്കിയതിനാല്‍ മനോരമ ന്യൂസും,ഏഷ്യാനെറ്റും ഒന്നും കാണാറില്ല.നെറ്റില്‍ കിട്ടുന്ന ഇന്ത്യ വിഷന്‍ മാത്രമാണ് ശരണം..എനി വേ എനിക്ക് പറയാനുള്ളത് ഇദ്ദാണ്.'' നാളിതുവരെ പന്ത് കൈ കൊണ്ട് തൊടാത്തവര്‍ ജെയ്സിയണിഞ്ഞു കളിക്കളത്തില്‍ . '' കൈ കൊണ്ടു പന്ത് തൊടാത്തത് കൊണ്ടാ അവര്‍ ജഴ്സി അണിഞ്ഞത് ..വള്ളിക്കുന്നിന് foot ബോള്‍ അത്ര പിടിയില്ലെന്നു തോന്നുന്നു...)
ReplyDelete@ Jazmikkutty
ReplyDeleteഫുട്ബാള്‍ ആണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. വോളിബോള്‍, ബാസ്ക്കറ്റ്ബാള്‍ തുടങ്ങി എത്രയധികം കളികള്‍ വേറെ കിടക്കുന്നു :)
"എല്ലാ നോട്ടവും കഴിഞ്ഞ് കായംകുളം കൊച്ചുണ്ണിയുടെ പേരാണ് ബാക്കിയാകുന്നതെങ്കില് അവനെ പിടിച്ചു മന്ത്രിയാക്കും." അല്ല ഫഷീര്ക്കാ! ഈ കായംകുളം കൊച്ചുണ്ണിക്കെന്താ ഒരു കൊയപ്പം?!!!! കേരളം ഭരിച്ച പല മന്ത്രിമാരെക്കാളും ജനസ്നേഹിയും പരോപകാരിയും ആയിരുന്നില്ലേ അദ്യം?
ReplyDeleteപിന്നെ ഇക്കൂട്ടത്തില്‍ യൂ ഡി എഫിന് വോട്ടു ചെയ്തവര്‍ ടെന്‍ഷന്‍ അടിക്കുന്നതു കാണുമ്പോള്‍ മനസ്സിലാക്കാം!. അല്ലാത്തവര്ക്കെന്തിനു ടെന്‍ഷന്‍?!
യോഗ്യതയുള്ളവര്‍ പുറത്ത് നില്‍ക്കുന്നത് നല്ല ലക്ഷണമല്ല... എങ്കിലും തുടര്‍ മന്ത്രി സഭ യിച്ചു പണികള്‍ ഉണ്ടാകുമ്പോള്‍ മുരളിയൊക്കെ മന്ത്രി സഭയിലെതുംയിരിക്കും ... പത്മജ മുരളിക്ക് മന്ത്രിസ്ഥാനം കൊടുക്കണം എന്ന് പറഞ്ഞതായിരിക്കാം ഒരു നെഗറ്റീവ് വന്നത്...
ReplyDelete@Basheer vallikkunnu
ReplyDelete>>>>>>@ നൗഷാദ് അകമ്പാടം
"സഖാക്കള്‍ക്ക് നേരെ എന്തിനും ഏതിനും കല്ലെറിയുന്ന രാഷ്ട്രീയ തിമിര ബാധിതര്‍ ഈ മന്ത്രിസ്ഥാന തെരഞ്ഞെടുപ്പിലും അപാകതകള്‍ കാണാതിരിക്കുന്നതില്‍ അല്‍ഭുതമില്ല... സ്വന്തം നേതാക്കളുടെ പോരായ്മകള്‍ മറന്ന് അവര്‍ക്ക് കീ ജെയ് വിളിക്കുമ്പോള്‍ എപ്പോഴെങ്കിലും ജ്വരം മൂത്ത് ഫേസ്ബുക്ക് സ്റ്റാറ്റസില്‍ എഴുതിവിട്ടത് ബൂമറാങ്ങ് പോലെ തിരികെ കൊത്താന്‍ വരുമെന്നത് മറക്കേണ്ട".
എന്തരോ എന്തോ? എനിക്കൊന്നും പിടികിട്ടിയില്ല നൌഷാദ് ഭായ്.<<<<<<
ഹ ഹ ഹ ബഷീര്‍ ഭായ് ഈ പോസ്റ്റിലെ ഒന്നാമത്തെ കംമെന്റ്കാരനെ ഒന്ന് താങ്ങിയതാണ് ... നമ്മള് മുരളീടെ ആളാണെന്നു അദ്ദേഹത്തിനു മനസ്സിലായില്ല ...അതന്നെ കാര്യം ഹ ഹ ഹ ...വിട്ടു കള ...
ഇത് വായിച്ചു തൃപ്തിപ്പെട് ...ഹ ഹ ഹ ;)
This comment has been removed by the author.
ReplyDelete>>>>>>Blogger Prutwi said...
ReplyDeleteപിന്നെ ഇക്കൂട്ടത്തില്‍ യൂ ഡി എഫിന് വോട്ടു ചെയ്തവര്‍ ടെന്‍ഷന്‍ അടിക്കുന്നതു കാണുമ്പോള്‍ മനസ്സിലാക്കാം!. അല്ലാത്തവര്ക്കെന്തിനു ടെന്‍ഷന്‍?!<<<<<<
അപ്പോ ഈ ജനാധിപത്യ വ്യവസ്ഥയിൽ തോറ്റവന് വോട്ട് ചെയ്തവർക്ക് ടെൻഷൻ അടിക്കാൻ പോലും അവകാശമില്ലേ? ഈ വക ടെൻഷനുകൾ ഉള്ളതു കൊണ്ടാണല്ലോ അവർ മറ്റേ ടീമിനെ ജയിപ്പിക്കാൻ ശ്രമിച്ചത്? പരണം ഇങ്ങള് നടത്തിക്കോളിൻ! പക്കേങ്കി ടെൻശനടിക്കാനുള്ള അവകാശം ഓര്ക്ക് വിട്ട്കൊട് മനിശാ... :))))
മുരളി തിരിച്ചു വരും. മുരളി തിരിച്ചു വരും. മുരളി തിരിച്ചു വരും. മുരളി തിരിച്ചു വരും. മുരളി തിരിച്ചു വരും. മുരളി തിരിച്ചു വരും.
ReplyDelete@ ബഷീര്‍ വള്ളിക്കുന്ന്., കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി. ........
ReplyDeleteകെ മുരളീധരന് ഒരു നല്ല നേതാവാനെന്നതില് തര്‍ക്കമില്ല. പക്ഷെ സ്വന്തം പാര്‍ട്ടി നേതാക്കളെ തെറിപറഞ്ഞു, പാര്‍ട്ടി ക്കുപുരത്തായി, ഇപ്പൊ തിരിച്ചു വന്ന ഉടനെ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്കി. ഇത് തന്നെ പാര്‍ട്ടി സ്ട്ടെഹത്തിനു നല്കിയ വലിയ അന്ഗീകാരമാണ്. മന്ത്രി സ്ഥാനം ഇപ്പോള്‍ തന്നെ തളികയില്‍ വെച്ച് കൊടുത്താല്‍, പാര്‍ട്ടി ശിക്ഷാ നടപടി ഒരു പ്രഹസനമാകില്ലേ .... ഇടെക്കെങ്കിലും കോണ്‍ഗ്രസ് ഒന്ന് തെളിയിക്കട്ടെ, പാര്‍ട്ടി നിയമാവലിയും, ശിക്ഷാവിധിയും അല്പമെങ്കിലും പാലിക്കാപ്പെടാനുല്ലതാനെണ്ണ്. പിന്നെ വീ ഡി സതീശന്റെ കാര്യം. സംശയമില്ല. കോണ്‍ഗ്രസിന് ഭാവിയിലെ ഒരു മികച്ച നേതാവാണ് അദ്ദേഹം. പിന്നെ ഒന്‍പതു മന്ത്രി സ്ഥാനം നാല്പതോളം കുഞ്ഞാടുകള്‍ക്ക് വീതം വെക്കുമ്പോള്‍ അദ്ദേഹം പുറത്തു പോയത് നിര്‍ഭാഗ്യകരം തന്നെ. വീ ഡി സതീശന് വേണ്ടി ബി ജെ പി യും ഇപ്പോള്‍ ജയരാജനും വരെ രംഗത്ത് വന്നത് തന്നെയാണ് അദ്ദേഹത്തിനു മന്ത്രി സ്ഥാനത്തിനെക്കാളും നല്ല ബഹുമതി
>>>>>ലീഗിന്റെ എലിമിനേഷന് റൗണ്ട് ഇന്നാണ്. അതും ഏതാണ്ട് ഇത് പോലെയൊക്കെത്തന്നെയായിരിക്കും. ഡേഞ്ചറസ് സോണില്‍ പലരുമുണ്ട്. ഒരു കൂട്ടക്കരച്ചില്‍ ഉറപ്പാണ്. എന്റെ ബ്ലോഗ് പ്രതീക്ഷിക്കരുത്. ഞാന്‍ ബിസിയാ..<<<<<
ReplyDeleteഅതൊന്നും പറഞ്ഞാല്‍ പറ്റില്ല. ബഷീര്കയുടെ ബ്ലോഗിനായി കാത്തിരിക്കുന്നു. എഴുതൂ പ്ലീസെ
മുരളിക്ക് ഒരുഗ്രന്‍ തിരിച്ചുവരവുണ്ടാവുമെന്നു ഞാന്‍ ഉറപ്പായും വിശ്വസിക്കുന്നു.
ReplyDeleteഹ ഹ ഹ ..വടക്കേലേ..പിടികിട്ടിയല്ലേ..!!!!!
ReplyDeleteനല്ല എഴുത്ത്, കാര്യമാത്ര പ്രസക്തം
ReplyDelete@ നൗഷാദ് അകമ്പാടം
ReplyDeleteകാര്യമൊക്കെ പിടി കിട്ടി. സഖാക്കള്‍ക്കെതിരെ എന്തിനും ഏതിനും കല്ലെറിയുന്ന ആള് എന്ന് പറയുമ്പോള്‍ താങ്കള്‍ മനസ്സിലാക്കുക ഞാന്‍ അത്തരക്കാരന് അല്ല ... മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തിനു വിജയിപ്പിച്ച മലപ്പുറത്തെ ജനങ്ങളെ മുഴുവന്‍ വര്‍ഗ്ഗീയ വാദികള്‍, തീവ്രവാദികള്‍ , വിവരം കേട്ടവര്‍ എന്ന് ഒക്കെ അടച്ചു പറഞ്ഞ 'ഫേസ് ബുക്ക് സഖാക്കല്ക്കെതിരില് ശക്തമായി പ്രതികരിച്ചിട്ടുണ്ട് ...(താങ്കള്‍ അത് കണ്ടിട്ടുണ്ടാവില്ല ..അല്ലെങ്കില്‍ കണ്ടതായി നടിക്കാത്തതാവാം ) കേരള രാഷ്ട്രീയത്തില്‍ സി പി എം തകര്‍ന്നാല്‍ പകരം അവിടെ വളര്‍ന്നു വരുവാന്‍ ഏറെ സാദ്ധ്യത ബി ജെ പി ആണ് ... ആ ആശങ്ക ഉള്ള ഒരു മനുഷ്യനാണ് ഞാന്‍ .പക്ഷെ തങ്ങളുടെ പിഴവുകള്‍ തുറന്നു സമ്മതിക്കുവാന്‍ സി പി എം തയ്യാറാവുന്നില്ല എന്നതാണ് പച്ചയായ സത്യം .സി പി എമ്മിന് വേണ്ടത് അധികാരത്തിലേക്കുള്ള കുറുക്കു വഴികളാണ് .അതിനുള്ള മരുന്ന് ബെന്ഗാളില് നിന്നും കിട്ടിയിട്ടുമുണ്ട് .
പിന്നെ കുഞ്ഞാലിക്കുട്ടി വിഷയം ...അത് നമുക്ക് കാത്തിരുന്നു കാണാം ..രണ്ടു തവണ ആരോപണ വിധേയന് ആയിട്ടും നമ്മുടെ നിയമ വ്യവസ്ഥക്ക് പ്രതിയാക്കുവാന്‍ കഴിയാത്ത ഒരാളെ രാഷ്ട്രീയ എതിരാളികള്‍ ആക്ഷേപം പറയുമ്പോഴേക്കും പ്രതി സ്ഥാനത് നിര്‍ത്തേണ്ട ആവശ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ല ... കുഞ്ഞാലിക്കുട്ടി വ്യഭിചാരം നടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല ..ഞാനോ ഈ ആരോപണം ഉന്നയിക്കുന്നവരോ അതിനു സാക്ഷികളുമല്ല. നമ്മുടെ നീതി ന്യായ സമ്പ്രദായം പറയട്ടെ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് .അപ്പോള്‍ കുഞ്ഞാലിക്കുട്ടി 'തെറ്റ് ചെയ്താലും ഇല്ലെങ്കിലും' നമുക്ക് അംഗീകരിക്കാം അദ്ദേഹം തെറ്റുകാരനാണ് എന്ന് . കാരണം അതാണ് ജനാധിപത്യ സമ്പ്രദായത്തില്‍ കരണീയം ...
@ Noushad Vadakkel :വടക്കേലേ...കഴിഞ്ഞ ദിവസങ്ങ്നളിലൊന്നിലെ താങ്കളുടെ സ്റ്റാറ്റസ് പോസ്റ്റ് കണ്ടപ്പോള്‍
ReplyDeleteഎഴുതിയതാണു...
ഇന്ന് ഒന്നുകൂടെ മുങ്ങിനോക്കി താങ്കളുടെ ഫേസ്ബുക്ക് പേജില്‍...പക്ഷേ കിട്ടിയില്ല..
അത് ഡെലിറ്റിയോ..
((അതല്പ്പം കൂടിപ്പോയെന്ന് താങ്കള്‍ക്ക് തന്നെ തോന്നിയോ))
പോട്ടെ..ഞാന്‍ ഇനിയും സൈക്കിളെടുത്ത് കൂടുന്നില്ല...
ബഷീര്‍ജി ചെവിക്ക് പിടിച്ച് പുറത്തിടും മുന്‍പ് ഞാന്‍ പോണൂ!
@ Noushad Vadakkel
ReplyDeleteഎന്റെ ബള്‍ബ് കത്താന്‍ കുറച്ചു സമയമെടുത്തു.
@ Noushad Akambadam
നിങ്ങളെ പിടിച്ചു പുറത്തിടുകയോ? എന്നിട്ട് കാര്‍ട്ടൂണ്‍ വരക്കാനല്ലേ.. ആ പൂതി മനസ്സിലിരിക്കട്ടെ..
ചെമ്മാനും ചെരുപ്പുകുത്തിയും രാജവെമ്പാലയും തേളും ഒക്കെ ചേര്‍ന്ന മുന്നണിയെ നയിക്കാന്‍ നേതാവായി ആര് വന്നാലും യു ഡി എഫ് സര്‍ക്കാരിന് കാലാവധി തികക്കാന്‍ കഴിയില്ലെന്ന വെള്ളാപ്പള്ളിയുടെ വാക്കുകള്‍ അന്വര്ത്തകമാവുന്നു. ബഷീര്‍ ഭായ് ഭാഗ്യവാന്.യു ഡി എഫ് ഭരണം ഇനി തകര്‍ന്നാലും അദ്ദേഹത്തിന് ഉഗാണ്ടയിലേക്ക് പോകണ്ടല്ലോ....
ReplyDelete@Noushad Akampadam
ReplyDeleteഇന്നേ വരെ ഇട്ട സ്റ്റാറ്റസ് ഒന്നും ഡിലീറ്റ് ചെയ്തിട്ടില്ല ഞാന്‍ ...അതാണെന്റെ സ്റ്റാറ്റസ് ..ഹ ഹ ഹ ...പിന്നെ താങ്കള്‍ പ്രകൊപിതനാവുന്നതിന്റെ കാര്യമൊക്കെ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ ..നടക്കട്ടെ നടക്കട്ടെ ... ഇനി ഇവിടെ ഏതായാലും ഞാനില്ല ...സ്വന്തമായി രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മഹാ ഭൂരിപക്ഷവും .അതൊക്കെ പല വിധത്തില്‍ രൂപപ്പെടുന്നതാണ് .ഒരു ബ്ലോഗ് ചര്‍ച്ചയിലൂടെ അതൊക്കെ മാറുവാനുള്ള സാദ്ധ്യത വളരെ വളരെ നേര്‍ത്തതാണ് ..അത് കൊണ്ട് എനിക്ക് എന്റെ ബുദ്ധിയും ചിന്തയും ,മറ്റുള്ളവര്‍ക്ക് അവരുടെ ബുദ്ധിയും ചിന്തയും ..അപ്പൊ നന്മകള് നേരുന്നു ...അസ്സലാമു അലൈകും ..:)
ഉമ്മന്‍ ചാണ്ടി ഇത്രയും ക്രൂരനാവരുത്;ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല
ReplyDeleteK. Muraleedharan deserves a berth in the UDF cabinet. He won with a handsome margin from the Vattiyoorkavu constituency. He is qualified for the post being a senior leader, three times M.P, former minister and a former chief of the Kerala Pradesh Congress Committee.
ReplyDeleteകുഞ്ഞാലിക്കുട്ടി വ്യഭിചാരം നടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല ..ഞാനോ ഈ ആരോപണം ഉന്നയിക്കുന്നവരോ അതിനു സാക്ഷികളുമല്ല. നമ്മുടെ നീതി ന്യായ സമ്പ്രദായം പറയട്ടെ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് .അപ്പോള്‍ കുഞ്ഞാലിക്കുട്ടി 'തെറ്റ് ചെയ്താലും ഇല്ലെങ്കിലും' നമുക്ക് അംഗീകരിക്കാം അദ്ദേഹം തെറ്റുകാരനാണ് എന്ന് . കാരണം അതാണ് ജനാധിപത്യ സമ്പ്രദായത്തില്‍ കരണീയം .
ReplyDelete==============
നൗഷാദ്, നിയമ ദൃഷ്ട്യാ, കേവല വ്യഭിചാരതെക്കാള് ഗുരുതരമായ ആരോപണങ്ങള്‍ ആണ് കുഞ്ഞാലിക്കുട്ടിക്കെതിരെ, വളരെ ക്കാലം സ്വന്തം വലംകയ്യായി വര്‍ത്തിച്ചിരുന്ന അളിയന്, സ്വന്തം പാര്‍ടി അംഗം ചെയര്‍മാനായിട്ടുള്ള ചാനലില്‍ നടത്തിയത്. കുഞ്ഞാലിക്കുട്ടി നിയമത്തെ കയ്യിലെടുത്തുവെന്നും വ്യായാധിപന്മാരെ വിലക്കെടുതുവെന്നും ഇരകളെ കാശ് കൊടുത്തു സ്വാധീനിച്ചുവേന്നുമാണ് തെളിവ് സഹിതം ആരോപിച്ചത് മുനീര്‍ ചെയര്‍മാനായ ചാനലാണ്.
ആരോപണങ്ങള്‍ കോടതി തെളിയിചിട്ടില്ലല്ലോ എന്നാണ് ന്യായമെങ്കില്‍ രാഷ്ട്രീയത്തില്‍ അധികമൊന്നും അഴിമാതിക്കാരില്ല എന്ന് പറയേണ്ടി വരും.
രൌഫിന്റെ ആരോപണങ്ങള്‍ക്ക് വിശ്വസനീയത എറാന്‍ കാരണം, റൗഫ് കുഞ്ഞാലിക്കുട്ടിയുടെ അടുത്തയളായിരുന്നു വളരെ ക്കാലം എന്നതാണ്. രൌഫാണ് സാക്ഷികളെ സ്വാധീനിക്കുന്നത് എന്ന് അജിതയെപ്പോലെയുള്ളവര് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞതാണ്, അന്നൊന്നും കുഞ്ഞാലിക്കുട്ടി രൌഫിനെ തള്ളിപറഞ്ഞിട്ടില്ല. റൗഫ് ഇത്ര മോശം ആളാണ് അങ്കിള്‍, അതൊരു സുപ്രഭാതത്തില്‍ ആയതല്ലല്ലോ, അപ്പോള്‍ പിന്നെ അത്തരനം ഒരു ക്രിമിനലും ആയി ഒരു ബന്ധു എന്നതിലുപരിയായ ബന്ധം പുലര്‍ത്തിയത് മാത്രം മതി കുഞ്ഞാലികുട്ടിയുടെ നിലപാടുകള്‍ സംശയാസ്പദമാക്കാന്‍.
മുസ്ലിം ലീഗ് എന്നാ പാര്‍ടി, മുസ്ലിംകളിലെ പണക്കാരുടെ പണക്കാര്‍ക്ക് വേണ്ടിയുള്ള പാര്‍ടിയായി മാറിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
ReplyDeleteമഞ്ഞളാം കുഴി അലി എന്ന, ഇന്നലെ വരെ ലീഗിന്റെ എതിര്‍പക്ഷത് നിന്നയാളെ, മന്ത്രിയാക്കാന്‍ ശ്രമിക്കുന്നു ലീഗ് ? എന്തെ അലിയെക്കാള്‍ കഴിയുന യോഗ്യതയും ഉള്ള, പ്രവര്‍ത്തന പാരമ്പര്യം ഉള്ള ആരും ലീഗില്‍ ഇല്ലേ ?
ലീഗിലെ മുനീര്‍ വിജിലന്‍സ് അന്വേഷണങ്ങളും അഴിമതി ആരോപണങ്ങളും നേരിടുന്ന നേതാവാണ്, എന്നാലും മുനീറിനും മന്ത്രിസ്ഥാനം.
സാമുദായിക വികാരം ഒന്നുകൊണ്ടു മാത്രമാണ് ലീഗ് ജയിച്ചു വന്നത് എന്ന് കരുതാനാണ് ന്യായം.