അങ്ങനെ ഷാജഹാനും തല്ലു കിട്ടി. ഒരു എം എല്‍ എ യുടെ കൈ കൊണ്ട് തല്ല് കിട്ടാനും അല്പം ഭാഗ്യം വേണം. പി ജയരാജനെപ്പോലൊരു മഹാ നേതാവിന്റെ വിശുദ്ധ കൈ കൊണ്ട് ഇത്തിരി തല്ലോ അല്പം കയ്യേറ്റമോ കിട്ടണമെങ്കില്‍ മലയോളം പുണ്യം ചെയ്യണം. കാര്യം ഏതായാലും ഈ തല്ല് എനിക്ക് ഇഷ്ടപ്പെട്ടു. ഇത് ഷാജഹാന് കിട്ടേണ്ടിയിരുന്നത് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. 'പോളണ്ടി'നെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് എത്ര തവണ പറഞ്ഞതാ.. കേള്‍ക്കണ്ടേ?.
കണ്ണൂരില്‍ പോകുന്നതിനു മുമ്പ് കണ്ണൂര്‍ എന്താണെന്ന് പഠിക്കണം. അവിടെ ആരൊക്കെയാണ് ഉള്ളതെന്ന് മനസ്സിലാക്കണം. കാറ്ററിയാതെ തൂകിയാല്‍ ചെകിടറിയാതെ അടി കൊള്ളും. അത് എത്ര വലിയ പത്രപ്രവര്ത്തകന് ആയാലും ശരി!!. ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോ ചീഫാണ് ഷാജഹാന്. നല്ല ചോരത്തിളപ്പുണ്ട്. കാണാനും കൊള്ളാം. പക്ഷെ പാളയത്തും വലിയങ്ങാടിയിലും കല്ലായി പാലത്തിന്മേലും നിന്ന് ലൈവ് കൊടുക്കുന്ന പോലെയല്ല കണ്ണൂരിലെ ലൈവ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടായില്ല.
മോനെ ഷാജഹാനേ, നിനക്ക് കണ്ണൂരിനെപ്പറ്റി എന്തറിയാം?. ഒരു ചുക്കും അറിയില്ല. നീ ധാരാവി ധാരാവീ എന്ന് കേട്ടിട്ടില്ലേ?.. അത് പോലെ ഒരു ധാരാവിയാണ് കണ്ണൂര്‍. അവിടെ ചില നിയമങ്ങള്‍ ഉണ്ട്. അത് നേരാം വണ്ണം പാലിച്ചാല്‍ മാധ്യമവും മാധ്യമ സ്വാതന്ത്ര്യവും ഉണ്ടാവും. നേരെ ചൊവ്വേ കഞ്ഞി കുടിച്ചു മുന്നോട്ടു പോകാം. കോഴിക്കോട്ടും മലപ്പുറത്തും കളിക്കുന്ന പോലെ കണ്ണൂരില്‍ കളിക്കാന്‍ പറ്റില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന പോലെ വിപ്ലവത്തിന്റെ സ്വന്തം മണ്ണാണത് എല്ലാ ജയരാജന്മാരും അവിടെയാണ് ഉള്ളത്. ഏഷ്യാനെറ്റിന്റെ ഒ ബി വാന്‍ സ്റ്റാര്‍ട്ടാക്കി ക്യാമറയും തൂക്കി ഓടുന്നതിന് മുമ്പ് അല്പം ഭൂമിശാസ്ത്രം പഠിക്കണം. ഭൂമിശാസ്ത്രം...പോര്ക്കളമായാലും അടര്ക്കളമായാലും കൊള്ളാം ജയരാജന് ഏമാന്മാര് പറയുന്ന കളത്തില്‍ നിന്ന് വേണം ലൈവ് കൊടുക്കാന്‍. അവര്‍ക്ക് ദഹിക്കാത്തതൊന്നും അവിടെ വിളമ്പരുത്. ഐസ് ക്രീം കേസ് പോലെയല്ല പി ശശിയുടെ കേസ്.. സഖാക്കള്‍ പ്രതിയായാല്‍ അല്പം സൂക്ഷിച്ചു വേണം റിപ്പോര്‍ട്ട് ചെയ്യാന്‍. അല്ലേല്‍ വിവരം അറിയും. കേട്ടോടാ ഷാജഹാനേ..
പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു എം എല്‍ എ ഒരു മാധ്യമ പ്രവര്‍ത്തകന്റെ മൊബൈലില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്ന വാക്കുകള്‍ നമ്മെ പേടിപ്പെടുത്തേണ്ടതാണ്. "നീ ഇത് റിക്കോര്‍ഡ് ചെയ്തു ലോകം മുഴുക്കെ കേള്പ്പിക്കെടാ" എന്നാണ് നേതാവ് ആക്രോശിച്ചത്!. കണ്ണൂര്‍ എന്താണെന്നു നീ പഠിക്കുമെന്നും പറഞ്ഞു. നാം എവിടെയെത്തി എന്നൊന്ന് ആലോചിച്ചു നോക്കൂ.. ചര്‍ക്ക തിരിച്ചും നൂല് നൂറ്റും നിരാഹാരം കിടന്നും രാഷ്ട്രീയം എന്തെന്ന് ഇന്ത്യക്കാരനെ പഠിപ്പിച്ച അര്‍ദ്ധ നഗ്നായ ആ ഫക്കീറിന്റെ ചിത്രം എവിടെയെങ്കിലും ഇനിയും തൂങ്ങിക്കിടപ്പുണ്ടെങ്കില് അത് ഉടനെയെടുത്തു മാറ്റണം. ഒന്ന് മാത്രം പറയാം. സി പി എം പോലൊരു ജനപക്ഷ പ്രസ്ഥാനത്തെ മൂലക്കിരുത്താന്‍ കോണ്‍ഗ്രസ്സോ ബി ജെ പി യോ ആവശ്യമില്ല. നേതൃ നിരയില്‍ ഇതുപോലത്തെ നാലെണ്ണം ഉണ്ടായാല്‍ മാത്രം മതി. ലാല്‍ സലാം സഖാക്കളെ, നീട്ടി വിളിച്ചോളൂ.. ഇങ്ക്വിലാബ് സിന്ദാബാദ്. പി ജയരാജന് സിന്ദാബാദ് ..
മ്യാവൂ :- ഷാജഹാന് അടി കൊണ്ടപ്പോള്‍ ഏഷ്യാനെറ്റിനു നൊന്തു. ചര്‍ച്ചയായി ന്യൂസ് ഹവറായി സംവാദമായി, ആകെ ബഹളം. ഇത്തരം ബഹളങ്ങളൊന്നും ഷാഹിന എന്ന മുന്‍ വാര്‍ത്താ വായനക്കാരിക്കെതിരെ പോലീസ് അതിക്രമം ഉണ്ടായപ്പോള്‍ കണ്ടില്ല. ഈ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പാതാളത്തിലേക്ക് താണു പോവുമോ സാര്‍ ? മറ്റു ചിലപ്പോള്‍ അത് ഹിമാലയത്തോളം ഉയര്‍ന്നു പൊങ്ങുമോ സാര്‍ ? ഒരു ചിന്ന ഡൌട്ടാണ് സാര്‍ .. മറുപടി പറയൂ സാര്‍ . ഓടരുത് സാര്‍ .., സര് സര് ..
Related Posts
വാര്‍ത്തയെ കൊല്ലുന്ന വിധം.
ഷാഹിന തീവ്രവാദി തന്നെ!!!
.
March 29, 2011
Subscribe to:
Post Comments (Atom)
കണ്ണ് ഊരീക്കില്ല്യാലോ....? ഫാഗ്യം!
ReplyDeleteബഷീര്‍ ഭായി ഇത് ഇ പി ജയരാജന്റെ പടമാണല്ലോ.പി ജയരാജനല്ലേ പിന്നില്‍ നിന്നും തള്ളി എന്ന് ഷാജഹാന് പറഞ്ഞ പ്രതി? അല്ല ഇനി എനിക്ക് തെറ്റിയോ?
ReplyDeleteമാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല.ശക്തിയായി അപലപിക്കുന്നു.
ഇനിയൊരു ഷാജഹാനും കണ്ണൂരിലേക്ക് പോവില്ലെന്നാശിക്കാം...
ReplyDeleteഷാജഹാന്റെ പദവി ആലോചിച്ചാവും ജയരാജൻ സഖാവ് തന്നെ തല്ലിയയതു...അല്ലെൻകിൽ നിങ്ങൾ മാധ്യമ സിണ്ടിക്കെറ്റ് ചനലുകാരെ ബഹുമാനിച്ചില്ലെന്ന് പറങ്ങു നടക്കും...
കൊലവിളിയാണ് നിയമം, കണ്ണൂരാണ് നാട്!
@ വാഴക്കോടന്‍ // vazhakodan
ReplyDeleteഫോട്ടോ മാറിപ്പോയി.. നാദാപുരത്ത് സൂപ്പി എന്ന് പറഞ്ഞ പോലെ കണ്ണൂരില്‍ എല്ലാം ജയരാജന്മാരാന്. അതുകൊണ്ടുണ്ടായ ഒരു കണ്ഫ്യൂഷന്.. മാറ്റിയിട്ടുണ്ട്..
Marxist partyude ashishnathyude mattoru thelivu.... Nishpaksha sameepanam undayirunna chilarudyenkkilum vote.. UDF nu karanamyekkavunna "chankootam" kanicha sagavinu abhinandanangal........ Madhyama swathanthratham palikkunnathinte udatha udaharanam....... danks sagave .. danks... enikkippo oru samsayam... aaranu UDF inte kayyil ninnu paisa vangiyathu ennu.......... verum samsayam aanu kettoo..... :)
ReplyDeleteI disagree with this post's message. It should have been the other way around. This one sounds quite cynical and at least it sends out such a feeling.
ReplyDeleteIn a different perspective, this is truly against press freedom (irrespective of whether Asianet responded or lobbied for Shahina - we would need to admit that they have own inclination and that's a different subject to debate). Neither the UDF Govt is seemed to be interested to tackle such vandalism/hooliganism in Kanoor, because they can't get away with it too.
Zubair
ഷാഹിനയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ പ്പോയ സഹാവല്ലേ ഇന്നലെ ഷാജഹാനിട്ട് പൊട്ടിച്ചത്
ReplyDeleteകണ്ണൂരെന്താ ഉണ്ടായേന്നറിയില്ല..
ReplyDeleteഓരോ ചാനല്‍ അവതാരകന്മാരുടെ വെറുപ്പിക്കുന്ന ചോദ്യം കേട്ടാല്‍ ശരിക്കും രണ്ടെണ്ണം പൊട്ടിക്കണംന്ന് പലപ്പൊഴും തോന്നിയിട്ടുണ്ട്.
യാതൊരു ഉളുപ്പുമില്ലാത്ത വൃത്തികെട്ട ചോദ്യങ്ങള്‍ ചോദിച്ച ആരെയും വിചാരണ ചെയ്യാനുള്ള അവകാശം ഇവനൊക്കെ ആരാണോ കൊടുത്തത് ആവോ..
ഒരു doos എല്ലാവര്ക്കും നല്ലതാ.ചാനലുകാര്‍ക്ക് പ്രതേകിച്ചും.(ഞാന്‍ ഒരു സിപിഎം കാരന് അല്ലേ) കണ്ണൂര്കാരുടെ പേര് കളഞ്ഞു. ധാരവിയികളും കഷ്ടമായ പാര്‍ട്ടി ഗ്രാമങ്ങളാ ഇവിടെ.അതിന്റെ ഹുന്കിലാ ജയരജന്മാരുടെ കളി. എന്ത് ചെറ്റത്തരം കാണിച്ചാലും ഇങ്കിലാബ് വിളിക്കാന്‍ അവര്‍ ഉണ്ടാകും.
ReplyDeleteചര്‍ക്ക തിരിച്ചും നൂല് നൂറ്റും നിരാഹാരം കിടന്നും രാഷ്ട്രീയം എന്തെന്ന് ഇന്ത്യക്കാരനെ പഠിപ്പിച്ച അര്‍ദ്ധ നഗ്നായ ആ ഫക്കീറിന്റെ ചിത്രം എവിടെയെങ്കിലും ഇനിയും തൂങ്ങിക്കിടപ്പുണ്ടെങ്കില് അത് ഉടനെയെടുത്തു മാറ്റണം.
ഷാജഹാന് -ജയരാജന് സംഭവം നിര്‍ഭാഗ്യകരം തന്നെ , ജയരാജനെ തിരെ പോലീസ് കേസെടുത്തിട്ടുണ്ട് എന്നറിയാന്‍ കഴിഞ്ഞത് .
ReplyDelete( പിന്നെ ഇത്തരം തല്ലിന്റെ കാര്യത്തില്‍ പാര്‍ട്ടി ഭേദമുണ്ടെന്നു തോന്നുന്നില്ല , കുഞ്ഞാലിക്കുട്ടി ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം കൊടുത്ത അന്ന് വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ ലീഗുകാര്‍ തല്ലിച്ചതച്ചത് നമ്മള് കണ്ടതാണ് , ദേ ഇവിടെ അടുത്ത് ഇന്ത്യ വിഷന്‍ ക്യാമറ മാന്‍ ഒരു ലീഗ് എം എല്‍ എ യുടെ വീട്ടില്‍ നിന്നും അടി കിട്ടി എന്നും കേട്ടു )
പക്ഷെ മറ്റൊരു ചിന്ത കൂടെ ഇവിടെ പ്രസക്തം ആണ് .
ഇലെക്ഷന് പോലെ വളരെ വാശിയുള്ള ഒരു പ്രക്രിയ തൊട്ടടുത്ത് എത്തിയ സമയത്ത് ഈ പോര്‍ക്കളം, കുരുക്ഷേത്രം എന്നൊക്കെ പേരിട്ടു ഒരു നിയന്ത്രണവും ഇല്ലാതെ ജനക്കൂട്ടത്തെ സംഘടിപ്പിച്ചു തമ്മില്‍ തല്ലിക്കുകയും എന്നിട്ടത് ചാനലിലൂടെ കാണിച്ചു റേറ്റിംഗ് കൂട്ടുകയും ചെയ്യുന്ന ഈ പരിപാടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ നടപടി വേണം .. കോടതിയില്‍ ഒരു കേസ് വരെ കൊടുക്കണം എന്നാണു എനിക്ക് തോന്നുന്നത് . അവതാരകര്‍ ആണെങ്കിലോ വികസനം ആണ് നമ്മുടെ പ്രധാന ചര്‍ച്ചാ വിഷയം എന്നൊക്കെ പറഞ്ഞു മലപ്പുറത്തെത്തിയാല്‍ ആകെ പറയുക കുഞ്ഞാലിക്കുട്ടിയുടെ പീഡനം , കണ്ണൂരെത്തിയാല്‍ പി ശശി ... പലപ്പോഴും ഇത്തരം പരിപാടികള്‍ സമാപിച്ചു കഴിഞ്ഞാല്‍ അവിടെ ആളുകള്‍ തമ്മില്‍ അടി അല്ലാതെ ആശ്ലേഷണം നടക്കും എന്ന് കരുതാന്‍ വയ്യ .. ഒരു കാര്യം ഉണ്ട് ഈ എലെക്ഷന് ഒക്കെ അങ്ങ് കഴിയും പല പാര്‍ട്ടികളില്‍ പെട്ട ജനങ്ങള്‍ പിന്നെയും ഒരുമിച്ചു സൗഹൃദത്തോടെ ജീവിക്കുന്നവരാണ് ..ജീവിക്കേണ്ടവരാണ്. തമ്മില്‍ തല്ലിക്കുന്ന ചാനലുകാരന് അത് ഓര്‍ത്താല്‍ നന്ന് ... ...താന്‍ മാത്രം ശരി എന്നും താന്‍ പറഞ്ഞത് എല്ലാവരും അംഗീകരിക്കണം എന്നുമാണ് പല അവതാരകരുടെയും ഭാവം ..ഈ അവതരണ ധാര്‍ഷ്ട്യം കാണുമ്പോള്‍ ഇവനിട്ട് ഒന്ന് പൊട്ടിക്കണം എന്ന് പലരും മനസ്സാലെ ആഗ്രഹിക്കാറുണ്ട് എന്നത് സത്യം .
മ്യാവൂ ..
തല്ലു കിട്ടിയാല്‍ അതും വാര്‍ത്താ ആഘോഷം ...!
സ്റ്റുഡിയോയില്‍ നിന്ന് : Mr . ഷാജി .. എന്താണ് സത്യത്തില്‍ സംഭവിച്ചത് ...
ഷാജി : ആ സനു , ഞാന്‍ സാഹസികമായി പരിപാടി അവതരിപ്പിച്ചു നിര്‍ത്തുമ്പോള്‍ ആളുകള്‍ വളയുകയായിരുന്നു ... ശ്രദ്ധേയമായ വസ്തുത , തല്ലു കിട്ടുന്നത് റെക്കോര്‍ഡ് ചെയ്യാനായി ക്യാമറയില്‍ കിട്ടുന്ന ഭാഗത്താണ് ഞാന്‍ ഇടതു കവിള് കാണിച്ചു നിന്നത് എന്നാല്‍ അവര്‍ എന്നെ നമ്മള് സ്ഥാപിച്ച ബോര്‍ഡിന് പിന്നിലേക്ക് പിടിച്ചു കൊണ്ട് പോകുകയും അവിടെ വച്ച് ഇരു കവിളിലും മാറി മാറി അടിക്കുകയും ആയിരുന്നു ... ഏതായായും ഒരു കാര്യം വ്യക്തമാണ് ക്യാമറയുടെ പൊസിഷന്‍ എവിടെയാണ് എന്നതിനെ പറ്റിയെല്ലാം നല്ല ബോധമുള്ള ആളു കളാണ് എന്നെ തല്ലിയത് സനു .. അതിനാല്‍ തന്നെ നല്ല കുറെ ദൃശ്യങ്ങള്‍ നമുക്ക് നഷ്ടമായിട്ടുണ്ട് ... ,
ഗുണപാഠം :ഇത്തരം ഹൈ voltage പരിപാടികള്‍ ഒന്നുകില്‍ സ്റ്റുഡിയോയില്‍ വച്ച് നടത്തുക, അല്ലെങ്കില്‍ തല്ലു കൊള്ളാന്‍ തയ്യാറെടുത്തു പോകുക ..
>>>>>അടി എവിടെയെങ്കിലും ഉണ്ട് എന്നറിഞ്ഞാല്‍ ഒരാള്‍ ഏഷ്യാനെറ്റിന്റെ വാനുമെടുത്ത് പോയി വാങ്ങി വരും. അതാണ് ഷാജഹാന്. മര്യാദയുടെ സീമകള്‍ തെറ്റിക്കുന്നവര്‍ ആരായാലും അവര്‍ ജനങ്ങളാല്‍ കൈകാര്യം ചെയ്യപ്പെടും. കയ്യില്‍ നിന്ന് പോയ വടിയും വായില്‍ നിന്ന് പോയ വാക്കും തിരികെ എടുക്കാന്‍ കഴിയില്ല എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. വാക്ക് കൊടുത്തു അടി വാങ്ങിയ ഷാജഹാന് ശ്രദ്ധിക്കുമല്ലോ.<<<<
ReplyDeleteഫേസ് ബൂകിലെ സഖാക്കളുടെ പ്രതികരണത്തില്‍ നിന്നും ഒരു സാമ്പിള്‍ മാത്രമാണ് ഇത് ..(കടുപ്പം കൂടിയത് തല്ക്കാലം ഇടുന്നില്ല ..)
സഖാക്കളുടെ ആക്രമണത്തിന് വിധേയനായപ്പോള്‍ 'വേദി അറിഞ്ഞു പ്രസംഗിക്കണം' എന്ന് സകറിയയെ ഉപദേശിച്ച പിണറായിയുടെ ശിഷ്യന്മാര് ഇപ്പോള്‍ പി ജയരാജന്റെ അതിക്രമതെയും ന്യായീകരിക്കുന്നത് 'വേദി അറിഞ്ഞു പ്രസംഗിച്ചില്ലെങ്കില്' വിവരം അറിയും എന്നാണു ... കാലം മാറി സഖാക്കളെ ..നിങ്ങളുടെ അക്രമ രാഷ്ട്രീയത്തെ വീണ്ടും തൂത്തെറിയാന്‍ കഴിഞ്ഞ ലോക സഭാ , പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ തയ്യാറായ ജനം ഇതും കാണുന്നുണ്ട് ...അവര്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറായി കഴിഞ്ഞു ....ഉരുണ്ടു കളിക്കാതെ മാപ്പ് പറഞ്ഞു രക്ഷപ്പെടുവാന്‍ നോക്ക് ...
@Faizal kondotty
ReplyDeleteഎല്ലാത്തിനെയും ഇടത് കണ്ണിലുടെ മാത്രം കാണരുത്.എന്തൊക്കെ പറഞ്ഞാലും കണ്ണൂരിലെ ജയരജന്മാര്ക്ക് (സിപിഎം) രണ്ട് എല്ല് കുടുതല്‍ തന്നെയാ.കായിക ബലതിലൂടെ അല്ലാതെ അവര്‍ക്ക് നില നില്പ് ഇല്ല.
മാധ്യമപ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യപ്പെടുന്നത് ചായ കുടിക്കുന്നതുപോലെ സാധാരണമാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ പക്വതയുള്ള രാഷ്ട്രീയ നേതൃത്വം അതിനെ ശക്തമായി അപലപിക്കാറുണ്ട്. എന്നാല്‍ കണ്ണൂര്‍ സംഭവത്തിനെ കൂടുതല്‍ ശ്രദ്ധേയവും, ഭീതിദവുമാക്കുന്നത് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് നേതൃത്വം മാത്രമാണ് എന്നത് മാത്രമല്ല, "ഇത് കണ്ണൂര്‍ ആണെന്ന ഓര്മ വേണം ..." എന്ന ജയരാജന്റെ ആക്രോശമാണ്. ആ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന സന്ദേശം സംസ്കാരമുള്ളോരു സമൂഹത്തിനു ഉള്കൊള്ളുവാന് സാധിക്കുന്നതല്ല. വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെയും, വ്യവസ്ഥാപിതവുമായി പ്രതികരിക്കാന്‍ സംവിധാനവും, സൌകര്യങ്ങളുമുള്ള പാര്‍ട്ടിക്ക് അങ്ങനെ ചെയ്യാവുന്നതേയുള്ളൂ. ഒരു മാധ്യമ സ്ഥാപനത്തിലെ തൊഴിലാളിയായ, വികലാംഗനായ ഷാജഹാനെ മര്‍ദ്ദിക്കുന്ന തൊഴിലാളി വര്‍ഗപാര്‍ട്ടി ഏത് തൊഴിലാളി താല്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്?
ReplyDeleteകണ്ടത് രസകരം.ഇനി കാണാനിരിക്കുന്നത് അതിലും രസകരം.പക്ഷെ അടി ഉറപ്പായപ്പോള്‍ ബോര്‍ഡിന്റെ പുറകിലേക്ക് മാറെണ്ടായിരുന്നു.എങ്കില്‍ ചിത്രം കൂടുതല്‍ മിഴിവോടെ ഒരാഴ്ച പുട്ടിനു പീര പോലെ കാണിക്കാമായിരുന്നു.എന്തായാലും രസമായി വായിച്ചു.
ReplyDeleteഇവര്‍ക്കൊക്കെ തല്ലു കിട്ടേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു. അത് രാഷ്ട്രീയം നോക്കി അവരുതായിരുന്നു.
ReplyDeleteഇന്ന് ചാനല്‍ തൊഴിലാളികള്‍ സമൂഹത്തിനു ഒരു അധിക പറ്റാണ്.
എന്താണ് മാധ്യമ സംസ്കാരം എന്നുകൂടെ ഇവര്‍ വെക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.
ഈ തല്ലു ജയരാജന് ഒന്ന് മാറ്റി പിടിക്കണം രാഷ്ട്രീയം വിട്ടു അവരുടെ തോന്യസങ്ങള്കെതിരെ ആവട്ടെ എന്നാല്‍ ഞാനും വരാം കൂടെ (ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല)
സ്ഥലം കണ്ണൂർ .. പാർട്ടി സീ പി എം... പോരെങ്കിൽ സഖാവ് ജയരാജനും .. എങ്ങിനെ ധൈര്യം വന്നു ഏഷ്യാനെറ്റിനു / ഷാജഹാനു അവിടെ പോർക്കളം ഒരുക്കാൻ ... ഇനി മേലാൽ ഈ വഴി വന്നു പോകരുതു ....
ReplyDeleteഇതു സ്ഥലം വേറെയാ മോനേ ഷാജഹാനേ .. വാങ്ങിയ കാശ് തിരിച്ചു കൊടുത്തേക്ക് .. നീ കോൺഗ്രസ്സിന്റെടുക്കേന്ന് കാശു വാങ്ങി ശശിക്കെതിരെ പറയുമോ .... ഇനിയും തല്ലു കിട്ടും ....
:)
Binu Kesavan വല്യ പകല്‍ മാന്യന്മാരെ , ഞങ്ങള്‍ അടിച്ചത് ഒളിച്ചും പാത്തുമല്ല , നേരിട്ട് തന്നെ , മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങി കംമ്യുനിസത്തെ ഇല്ലാതാക്കാമെന്ന് വിചാരിക്കുന്ന എല്ലാവനെയും ഇത് പോലെ തന്നെ നേരിടണം . പണം കൊടുത്തു മാധ്യമങ്ങളെ വാങ്ങുന്നത് കോണ്‍ഗ്രസ് സംസ്ക്കാരം . അതിനുള്ള മറുപടിയുടെ ആദ്യം മാത്രം ഇത്
ReplyDelete15 hours ago · Like
ഫേസ് ബൂകിലെ സഖാക്കളുടെ പ്രതികരണത്തില്‍ നിന്നും ഒരു സാമ്പിള്‍ മാത്രമാണ് ഇത് ..
njangall eppoyum parayarund ith kannurann enn manasilakande nammal njanoke ethra adi vangitund enn ariyamo arangilum ath ariyumo basheerka blog eyuthumo ?
ReplyDeleteIam Nainar നന്നായി പോയി അവന്നു മുന്നേ കിട്ടേണ്ടതായിരുന്നു സഖാവെ ഒരായിരം അഭിവദ്യങ്ങള്‍
ReplyDelete15 hours ago · Like
ഫേസ് ബൂകിലെ സഖാക്കളുടെ പ്രതികരണത്തില്‍ നിന്നും ഒരു സാമ്പിള്‍ ..
Noushad Abdulrahman ഏഷ്യാനെറ്റില്‍ പലര്‍ക്കും ഇനിയും തല്ലിന്റെ കുറവുണ്ട് ,ആ സിന്ധു സൂര്യ കുമാറിനെ ഒരു പെണ്ണായിപ്പോയതിന്റെ പേരില്‍ ആണ് ഒഴിവാക്കുന്നത് ഒരു പാര്‍ടി അനുഭാവികള്‍ വരുന്നതിനു മുന്‍പ് എതിര് ചേരിയുമായി ഗൂഡാലോചന നടത്തി അവരുടെ അജണ്ടയില്‍ പെട്ട പരിപാടി നടത്തുമ്പോള്‍ അതിന്നു പറഞ്ഞ മരുന്ന് തല്ലു തന്നെയാണ് ,ഞങ്ങള്‍ക്ക് ഒന്നും മൂടിവെക്കാന്‍ ഇല്ല നീ റിക്കോര്‍ഡ് ചെയ്തോ എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ജയരാജന് ഭീഷണി പ്പെടുത്തിയത് ഈ പരിപാടി ഏഷ്യാനെറ്റ് നിര്‍ത്തിയില്ലങ്കില്‍ മറ്റു മണ്ഡലങ്ങളില്‍ നിന്നും അടി കൊള്ളുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട
ReplyDelete14 hours ago · Like · 4 people
ഫേസ് ബൂകിലെ സഖാക്കളുടെ പ്രതികരണത്തില്‍ നിന്നും ഒരു സാമ്പിള്‍ ..
Issac Thomas തല്ലുകൊള്ളിത്തരം കാണിക്കുന്ന എല്ലാവര്ക്കും ഞങ്ങള്‍ തുല്യ പരിഗണനയാണ് നല്‍കാറുള്ളത്, അത് ചാനലുകരാണോ കോണ്ഗ്രസ്കാരാണോ എന്ന് നോക്കാരെ ഇല്ല..
ReplyDelete11 hours ago · Like
ഫേസ് ബൂകിലെ സഖാക്കളുടെ പ്രതികരണത്തില്‍ നിന്നും ഒരു സാമ്പിള്‍ ..
പുറമേ ആധുനികരെന്ന് ഭാവിക്കും. ലോകവിജ്ഞാനം മുഴുവന്‍ സ്വന്തം തലയിലാണെന്നാണ് വിചാരം. എന്നാല്‍ മനോഭാവം കൊണ്ടും ജീവിതരീതി കൊണ്ടും പ്രാകൃതകാലത്താണ് കമ്യൂണിസ്റ്റുകള്‍. 'മനുഷ്യന് അധഃപതിച്ചാല്‍ മൃഗമാകും. മൃഗം അധഃപതിച്ചാല്‍ കമ്യൂണിസ്റ്റാകും' എന്ന് സി.പി.എം സഹയാത്രികനായ സുകുമാര്‍ അഴീക്കോട് സ്വന്തം ചിന്തയ്ക്ക് തേയ്മാനം പറ്റിയിട്ടില്ലാത്ത കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്....
ReplyDeleteഎന്നാല്‍ സംഭവത്തില്‍ പ്രതിഷേധിക്കുന്ന സഖാക്കളും ഉണ്ട് കേട്ടോ ..താഴെ വായിക്കാം അത് ....
ReplyDeleteShinu Avolam തെരഞ്ഞെടുപ്പു അടുത്ത സമയത്ത് എന്തെങ്കിലും ഒരു വിഷയം വരുമ്പോ നാട്ടിന് പുറത്തെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിക്കുന്ന പക്വത പോലും ജയ രാജന് കാട്ടിയില്ല. ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടു പോലും"നീ റെക്കോര്‍ഡ് ചെയ്തു, ഏഷ്യാനെറ്റില്‍ കൊടുത്തോ" എന്ന് പറയുമ്പോ...നിഅഷ് പക്ഷ വോട്ടുകള്‍ ഞാന്‍ നഷ്ട്ടപ്പെടുത്തി തരാം എന്ന് മൂപ്പര് ആര്‍ക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ?
35 minutes ago · Like · 1 person
എന്നാല്‍ സംഭവത്തില്‍ പ്രതിഷേധിക്കുന്ന സഖാക്കളും ഉണ്ട് കേട്ടോ ..താഴെ വായിക്കാം അത് ....
ReplyDeleteInquilab Makkal സിബിന്, ഇലക്ഷന് അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരം നിലപാടുകള്‍ തെറ്റാണു. അത് പാര്‍ട്ടി തന്നെ സമ്മതിച്ചിരിക്കുന്നു. അതാണു പി.ജയരാജനെതിരെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്... ആണത്തം കാണിക്കേണ്ടിയിരുന്നത് ഇന്നലെ നമ്മുടെ സഖാക്കളെ വെട്ടിയ ആര്.എസ്.എസുകാരെ വിരട്ടിയായിരുന്നു... പാവം പിടിച്ചവരെ വിരട്ടുന്നത് സംഘടനാ രീതിയല്ല...
11 hours ago · Like · 1 person
സംഭവത്തില്‍ പ്രതിഷേധിക്കുന്ന സഖാക്കളും ഉണ്ട് കേട്ടോ ..താഴെ വായിക്കാം അത് ....
ReplyDeleteBaiju Merikunnu ഷാജഹാന് എന്റെ സുഹൃത്താണ് , മാധ്യമ പ്രവര്‍ത്തനം അവന്റെ ജോലിയാണ് , അതിനുമൊക്കെ അപ്പുറത്ത് അവന് നല്ല ഒരു സി.പി.എമ്മു കാരന് കൂടി ആണ് എന്ന് കൂടി നാം തിരിച്ചരിയെണ്ടാതുണ്ട് ..
5 hours ago · Like · 4 people
Raju Mavila
ReplyDeleteസത്യത്തിന്റെ മുഖം വികൃതമായിരിക്കും, ഈ ധാര്‍ഷ്ട്യം ആണ് വളര്‍ന്നു വരുന്ന നേതാക്കളില്‍ ഭൂരിപക്ഷവും പിന്തുടരുന്നത്.. അത് ഭൂഷണമാണോ എന്ന് ഒന്ന് വീട്ടില്‍ പോയി ആലോചിക്കുന്നത് നേതാക്കള്‍ക്ക് നല്ലത്.. ശശിയുടെ വിഷയം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ തന്നെ ചര്‍ച്ച വിഷയം ആണ് എന്നതില്‍ തര്‍ക്കമില്ല.. അത് സ്വാഭാവികമായും, ചര്‍ച്ചയില്‍ കടന്നു വരികയും ചെയ്യും.. ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുതാണ്ട് വാക്കുകള്‍ കൊണ്ടാണ് നേരിടേണ്ടത്
രക്ഷിക്കുന്നത് ഇങ്ങനെയാണോ? രക്ഷിച്ചത് എങ്ങനെ എന്ന് ഫോണ്‍ സംഭാഷണത്തില്‍ നിന്നും മനസ്സിലായതാണ്.. കൂടുതല്‍ രക്ഷിക്കരുത്..
4 hours ago · Like · 3 people
Thariq Ch
ReplyDeleteവ്യക്തി പരമായി ഷാജഹാന് കമ്മ്യൂണിസ്റ്റ് ആണ്, ഇന്നും. പഠിക്കുന്ന കാലം മുതല്‍ അയാള്‍ എസ എഫ് ഐ ആയിരുന്നു. അയാളില്‍ ഉള്ള കമ്മ്യൂണിസ്റ്റ് ബോധം തന്നെയാണ് ശശിയെ കുറിച്ച് പരാമര്‍ശിക്കാന്‍ അയാളെ പ്രേരിച്ചിട്ടുണ്ടാവുക. ഇത്തരം 'ഞരമ്പുകളെ' രക്ഷിക്കുന്നിടത്തോളം ഈ ചോദ്യം സി പി എം നേരിട്ടേ മതിയാവൂ.
"തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും". അതിനു മുഷ്ക് കാട്ടിയാല്‍ തെരഞ്ഞെടുപ്പിലും നാറും.
3 hours ago · Like · 5 people
Kamyunisam Neenal Vazhatte. Keralam Nasikkatte
ReplyDeleteRajeesh Krishnan നമ്മുടെ പാര്‍ട്ടിയിലെ ഒരു വിഭാഗം സഖാക്കള്‍ക്ക് ഭൂമിയില്‍ ഒരു ഭൂകമ്പം ഉണ്ടായാലും ഒന്നും സംഭവിച്ചില്ല എന്നാ മട്ടില്‍ കന്നടച്ചൊരു ഇരുതമാണ് ... എന്നെങ്കിലും ഇതിനൊരു മാറ്റം ഉണ്ടാവുമോ ആവോ . ഗുണ്ട രാഷ്ട്രിയം എത്ര കാലം കളിയ്ക്കാന്‍ പറ്റും , എതിര്‍ക്കുന്നവരെയും വിമര്ഷിക്കുന്നവരെയും തെറി പറച്ചില് അല്ലെങ്കില്‍ ആക്രമിക്കല്‍ ....
ReplyDelete2 hours ago · Like · 2 people
ഇ. എം. എസ്. കേന്ദ്ര ബിന്ദുവായി വരുന്ന എം മുകുന്ദന്റെ 'കേശവന്റെ വിലാപങ്ങളി'ല്‍ , ഒരു കഥാപാത്രം പറയുന്നുണ്ട്: "ഏഴാം ക്ലാസ്സില്‍ തോറ്റാല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ ചേരാം!"
ReplyDeleteഏഷ്യനെറ്റ് വാര്‍ത്തയുടെ വീഡിയോ ഞാനും കണ്ടു.അതില്‍ സത്യത്തിന്റെ എത്ര ശതമാനം ഉണ്ടെന്നതാണ് നാം ആലോചിക്കേണ്ടത്. ആടിനെ പട്ടിയക്കുന്നതും പേപ്പട്ടിയാക്കുന്നതും അതിനെ തല്ലിക്കൊല്ലുന്നതും ഇവിടുത്തെ ചാനലുകാര് ആണ്. ഈ വിഷയത്തില്‍ നമ്മുക്ക് ആരെയും വിശ്...വസിക്കാന്‍ കഴിയുകില്ല, ഷാജഹാനെ കൈയേറ്റം ചെയ്തു എന്നത് സത്യമാണ് പക്ഷെ ആരാണ് അദ്ധേഹത്തെ കൈ വെച്ചത്? അവിടെയാണ് വിഷയത്തിന്റെ മര്‍മ്മം, ഷാജഹാനെ പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ കുറച്ചാളുകള്‍ വട്ടംചുറ്റി പെരുമാറാന്‍ തുടങ്ങുന്നുണ്ട്,,അപ്പോള്‍ പി.ജയരാജന് ആണ് കൈയേറ്റം ചെയ്തത് എന്നത് 100 ശതമാനം വിശ്വസനീയമല്ല. കൂടാതെ ഷാജഹാന് തന്നെ പറയുന്നത് തിരിഞ്ഞുനോക്കിയപ്പോള്‍ പുറകില്‍ ജയരാജന് ആണ് എന്നതാണ്, ഇതും വിശ്വസനീയമല്ല, കാരണം അവിടെ ഒന്നോ രണ്ടോ ആളുകള്‍ അല്ല ഉള്ളത് ഷാജഹാനെ ആക്രമിച്ചത് ഒരു കൂട്ടം ആളുകളാണ്. പിന്നെ ഫോണ്‍ സംഭാഷണം, അതില്‍ പി. ജയരാജന് കണ്ണൂറിലെ രാഷ്ട്രീയ ശൈലിയില്‍ രൂക്ഷമായി സംസാരിക്കുന്നുണ്ട് അതിനെ ഭീഷണി എന്ന് കണ്ണൂര്‍ഭാഷ അറിയുന്നവര്‍ പറയില്ല.പക്ഷെ അദ്ദേഹം തന്റെ പാര്ട്ടികാരുടെ തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ട് മാന്യമായി സംസാരിക്കേണ്ടാതായിരുന്നു അതുണ്ടായില്ല. അന്ധമായ പാര്‍ട്ടി പക്ഷപാതിത്വം ഒഴിച്ച് നിര്‍ത്തിവേണം ഇത്തരം വാര്‍ത്തകളെക്കുറിച്ച് വിലയിരുത്തുവാന്‍. കൂടാതെ ഷാജഹാന് മുമ്പ് ചെയ്ത റിപ്പോര്‍ട്ടുകളും നാം വിലയിരുത്തുന്നത് നല്ലതായിരിക്കും, ഐസ്ക്രീം വിഷയവും അദ്ദേഹം അല്പം "നന്നായി" റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതിന്റെ സത്യാവസ്ഥയും നമുക്കറിയില്ല. മ്യാവു.എന്നെ ഒരു കമ്മുനിസ്റ്റ്കാരനാക്കരുത് പ്ലീസ്..
ReplyDeleteതിണ്ണ മിടുക്കിന്റെയും അവസര വാദത്തിന്റ്യും സ്ക്രിപ്റ്റും സംഭാഷണവും
ReplyDeleteപ്രബുദ്ധ കേരളത്തിന് മാതൃകാപരം...
@ hifsul
ReplyDeleteNoushad Kuniyil said...
മാധ്യമപ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യപ്പെടുന്നത് ചായ കുടിക്കുന്നതുപോലെ സാധാരണമാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ പക്വതയുള്ള രാഷ്ട്രീയ നേതൃത്വം അതിനെ ശക്തമായി അപലപിക്കാറുണ്ട്. എന്നാല്‍ കണ്ണൂര്‍ സംഭവത്തിനെ കൂടുതല്‍ ശ്രദ്ധേയവും, ഭീതിദവുമാക്കുന്നത് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് നേതൃത്വം മാത്രമാണ് എന്നത് മാത്രമല്ല, "ഇത് കണ്ണൂര്‍ ആണെന്ന ഓര്മ വേണം ..." എന്ന ജയരാജന്റെ ആക്രോശമാണ്. ആ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന സന്ദേശം സംസ്കാരമുള്ളോരു സമൂഹത്തിനു ഉള്കൊള്ളുവാന് സാധിക്കുന്നതല്ല. വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെയും, വ്യവസ്ഥാപിതവുമായി പ്രതികരിക്കാന്‍ സംവിധാനവും, സൌകര്യങ്ങളുമുള്ള പാര്‍ട്ടിക്ക് അങ്ങനെ ചെയ്യാവുന്നതേയുള്ളൂ. ഒരു മാധ്യമ സ്ഥാപനത്തിലെ തൊഴിലാളിയായ, വികലാംഗനായ ഷാജഹാനെ മര്‍ദ്ദിക്കുന്ന തൊഴിലാളി വര്‍ഗപാര്‍ട്ടി ഏത് തൊഴിലാളി താല്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്?
March 29, 2011 9:44 AM
@ Noushad Vadakkel
ReplyDeleteകുഞ്ഞാലിക്കുട്ടി ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം കൊടുത്ത അന്ന് വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ ലീഗുകാര്‍ തല്ലിച്ചതച്ചതിനെ ക്കുറിച്ച് ലീഗുകാര്‍ക്ക് എന്ത് പറയാനുണ്ട് നൌഷാദേ... താഴെ ഉള്ള വാര്‍ത്തയെക്കുറിച്ചോ
കൊച്ചി: മുസ്ലിം ലീഗ് മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ വീട്ടില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യാവിഷന് വാര്‍ത്താ സംഘത്തിന് ക്രൂരമര്‍ദ്ദനം. സാരമായി മര്‍ദനമേറ്റ ക്യാമറാമാന് ഷാജി കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
തല്ലണ്ടെങ്കിലും ചെറിയ മുന്നറിപ്പ് ഒക്കെ നല്ലതാ നൌഷാദ് മോനെ .. തങ്ങള്‍ എന്തോ വലിയ സംഭവം ആണ് എന്നാണു പല അവതാരകരുടെയും ഒരു ഭാവം ..!
ഏഷ്യാനെറ്റ് പോലുള്ള ചാനലുകാരുടെ കാര്യം പിന്നെ പറയാതിരിക്കുകയാണ് ഭേദം .... ഒരു ഹിന്ദി സെക്സ് പടം ചാനലുകാര് കേരള പീഡനം ആക്കിയ ആഘോഷിച്ച സംഭവം ഇവിടെ കാണാം
Noushad Vadakkel.....നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാം.അല്ലാതെ Face book ൽ വരുന്ന അഭിപ്രായം paste & copy ചെയ്യുന്നത് ഒരു തരം ഷണ്ഡന്മാരുടേ പണിയല്ലെ? പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന് ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.
ReplyDeleteആള്‍ക്കൂട്ടത്തിനിടയില്‍ നില്ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്.
"കണ്ണൂരെന്ന് കേട്ടാല്‍
ReplyDeleteഭയപൂരിതമാകണമന്തരംഗം
ശശിയെന്നു കേട്ടാലോ
തിളക്കണം ചോര നമുക്ക് 'ഞരമ്പു'കളില്‍!!..."
NB: അവരവരുടെ മനോധര്‍മം പോലെ തിളപ്പിക്കാം.
പൊള്ളാതെ സൂക്ഷിക്കണേ
സംഭവത്തില്‍ പ്രതിഷേധിക്കുന്ന സഖാക്കളും ഉണ്ട് കേട്ടോ ..താഴെ വായിക്കാം അത് ...
ReplyDeleteShinu Avolam
Linjith Mpr Haneefa Kunhalakath “ആവേശം നല്ലതാണ്, പക്ഷേ അത് കമ്യൂണിസ്റ്റുകാരന്റെ ആവേശമായിരിക്കണം, കള്ളുകുടിയന്റെ ആവേശമാകരുത്. ആരു നിലവിട്ട് പെരുമാറിയാലും സഖാക്കൾ അതു ചെയ്യാൻ പാടില്ല.”. വി എസ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ മഴയും മറ്റുമായി ചില ആളുകൾ നൃത്തം തുടങ്ങിയപ്പോൾ കുപിതനായ പിണറായി മൈക്ക് ഏറ്റെടുത്ത് പറഞ്ഞ വാചകമാണ്. പി. ജയരാജനോട് പറയാനുള്ളതും ഇത് തന്നെ.
ഇടതുപക്ഷം ഉണ്ടായ കാലം മുതൽ അതിനെ മാധ്യമങ്ങൾ അവഹേളിച്ചുകൊണ്ടേയിരിക്കുകയാണ്, ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആകും. എന്നാൽ ഒരു മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ അതൊരു ഒഴിവുകഴിവല്ല. ആരു നിലവിട്ടാലും സഖാക്കൾ അതു ചെയ്യരുത്. കയ്യാങ്കളിയിൽ ജയരാജനു പങ്കുണ്ടോ എന്ന് വീഡിയോയിൽ വ്യക്തമല്ല, എന്നാൽ ശേഷം ജയരാജൻ ചെയ്തതെന്ന് ഏഷ്യാനെറ്റ് സമ്പ്രേക്ഷണം ചെയ്ത ഫോൺകോൾ ശരിയാണെങ്കിൽ അതിന്റെ പേർ ഭീഷണി എന്നു തന്നെയാണ്. കയ്യേറ്റത്തിലും ഭീഷണിയിലും പങ്കുള്ളവർ ശിക്ഷിക്കപ്പെടണം, എം എൽ ഏയോ മന്ത്രിയോ രാഷ്ട്രപതിയോ ആരായാലും ശിക്ഷിക്കപ്പെടണം. പ്രകോപനം കൊണ്ടാൺ നിലവിട്ടത് എന്നത് ഒരു ഒഴിവുകഴിവല്ല.
10 hours ago
മാധ്യമ പ്രവർത്തകർക്ക് നേരെയെന്നല്ല, ആർക്ക് നേരയുള്ള അക്രമവും അപലപനീയം തന്നെ. മാധ്യമപ്രവർത്തകർക്ക് പ്രത്യേകിച്ച് കൊമ്പ് ഒന്നും ഇല്ല. പക്ഷെ റിപോർട്ടിംഗ് ഏകപക്ഷീയമാകുമ്പോഴോ?
ReplyDeleteമുസ്ലിം ലീഗ് എം.എല്‍.എയുടെ വീട്ടില്‍ ചെന്നപ്പോൾ ഇന്ത്യാവിഷന് കാമറാ മാന്‍ മര്‍ദ്ദനമേറ്റത് ആരും ആഘോഷിച്ചില്ലല്ലോ? എന്താ മുസ്ളീം ലീഗ് എം എൽ എക്ക് മാധ്യമപ്രവർത്തകരെ മർദ്ദിക്കാമോ?? അപ്പോൾ ഇതിന്റെയൊക്കെ പുറകിൽ വ്യക്തമായ അജണ്ടകളില്ലേ?
Rajeesh Krishnan
ReplyDeleteThariq Ch അനൂബ്,
കേരളത്തിലെ മാധ്യമങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരാണ് എന്ന് തിരിച്ചറിയാത്തവര്‍ ഒന്നുമല്ല നമ്മുടെ സഖാക്കളും ജനങ്ങളും. ഈ മീഡിയകള്‍ എല്ലാം ശ്രമിച്ചിട്ടും ജനങ്ങള്‍ അവരെ അധികാരത്തില്‍ എത്തുന്നത്, വി എസിനെ പോല...ുള്ളവര്‍ മുന്നോട്ടു വെക്കുന്ന ജനപക്ഷ രാഷ്ട്രീയം കണ്ടിട്ടാണ്; അല്ലാതെ ജയരാജന്മാരുടെ മസില് കണ്ടിട്ടോ ശശിയുടെ 'ഉദ്ധാരണ ശേഷി ' കണ്ടിട്ടോ അല്ല. ഷാജഹാന് നമ്മുടെ മാധ്യമ ശ്രുംഖലയിലെ ഒരു കണ്ണി മാത്രമാണ്. ഒരു നേരത്തെ വാര്‍ത്തയില്‍ എങ്കിലും നമ്മുടെ ജനതയെ ആ വാര്‍ത്തയില്‍ മുക്കാന്‍ ഇട കൊടുത്തു എന്നതാണ് ജയരാജന്റെ ഈ ആവേശത്തിന്റെ ഫലം. പാര്‍ട്ടി അഭിസംബോധന ചെയ്യുന്നത് ഒരു ജനതയെ ആണ്. പാര്‍ട്ടി പരാജയപ്പെടാന്‍ യു ഡി എഫിനെക്കള് ആഗ്രഹിക്കുന്നവന് ആണ് ശശി എന്ന് തിരിച്ചറിയാന്‍ അനൂബിനു ചിലപ്പോള്‍ അല്പം കൂടി സമയം വേണ്ടി വന്നേക്കും.
about an hour ago
2 people like this.
'Anoop Kc പി ശശി എന്ന അശ്ലീലത്തിന് വേണ്ടി പി.ജയരാജന് ഷാജഹാനെ എന്ന പത്ര പ്രവര്‍ത്തകനെ ആക്രമിച്ചു. ഇത് നമ്മുടെ പര്‍ടിയുടെ ഗതികേടാണ്. ഈ കണ്ണൂര്‍ ഗുണ്ടകളെ ഒരുനാള്‍ യഥാര്‍ത്ഥ കമ്മുണിസ്റ്റുകള്‍ തന്നെ കയ് വെക്കും.
ReplyDelete11 hours ago
Thariq Ch
ഇടതു പക്ഷം തോറ്റാല്‍ അതില്‍ ചെന്നിത്തലെയാക്കാള് സന്തോഷിക്കുന്നവന് ആവും 'പി.' ശശി എന്ന വെടി വീരന്. അത് തിരിച്ചറിയേണ്ടത് ജില്ലാ സെക്രട്ടറി എന്ന കസേരയില്‍ ഇരിക്കുന്ന മറ്റേ ' പി 'ആയിരുന്നു. അതിനുള്ള ബുദ്ധി ഇല്ലാതെ പോയതോ, അതോ...
രണ്ടിന്റെയും ഇനീഷ്യല്‍ 'പി'...യാദൃശ്ചികമാണോ ഇത്..?
2 hours ago
ജയരാജന് ചെയ്തത് ഒരു മുതിര്‍ന്ന നേതാവ് ചെയ്യാന്‍ പാടില്ലാത്ത കാര്യം തന്നെ .. ഇങ്ങനെ പക്വത ഇല്ലാത്ത നേതാക്കളെ ജയിപ്പിച്ചു വിടണോ എന്ന് ജനങ്ങള്‍ രണ്ടു വട്ടം ആലോചിക്കണം .. കാര്യം എന്ത് പറഞ്ഞാലും ഈ ചാനല്‍ താന്തോന്നികള്ക്കു രണ്ടു പൊട്ടീര് കൊള്ളണ്ടതു അത്യാവശ്യം തന്നെ ആണ് ... കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കുന്ന പരിപാടി ആണ് കുറെ നാളായി ഇവന്മാര് കാണിക്കുന്നത് ... വ്യക്തമായ പക്ഷപാതം മനസ്സില്‍ വച്ചുകൊണ്ടാണ് ഇന്ന് പല അവതാരകരും വാര്‍ത്തകള്‍ പടച്ചു വിടുന്നത് ... എല്ലാം വയറ്റിപ്പിഴപ്പു .. അല്ലാതെ എന്താ ..
ReplyDeleteബഷീര്‍ ചേട്ടോ ... ഈ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ എന്ന് ഞാനല്ലേ ആദ്യം പറഞ്ഞത് ....?? :)
നിങ്ങള്‍ക്ക് ഈ പാറ്ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല
ReplyDeleteഈ മാധ്യമ സിണ്ടിക്കെട്ടിനെ കൊണ്ട് തോറ്റു.സി പി എമ്മിനെ തകര്‍ക്കാന്‍ എന്തല്ലാം പ്രചാര വേലകലാണ് അവര്‍ നടത്തുന്നത്.നമ്മള്‍ക്കെല്ലാം രോഗം വരും .വല്ല ചൊറിയോ,ചിരന്ഗോ,മൂത്രക്കടചിലോ അങ്ങിനെ എന്തങ്കിലും.രോഗം വരുന്നെങ്കില്‍ നമ്മുടെ മുസ്ലി പവര്‍ ശശി അണ്ണനെ കണ്ടു പഠിക്കണം.നല്ല ഒന്നാം തരം ഞരമ്പ് രോഗമല്ലേ അണ്ണന് വന്നുകളഞ്ഞത്.എന്തല്ലാമാണ് മാധ്യമ സിണ്ടികെട്ടും ഒബാമയുടെ സി ഐ എയും കേരളത്തില്‍ പറഞ്ഞു പരത്തിയത്.
ReplyDeleteഏതു സൂക്കേട് വന്നാലും പടച്ചോനെ ഞരമ്പ് രോഗം വരുത്തല്ലേ എന്ന് എന്നെ പോലെയുള്ള സി ഐ എ ക്കാര് പ്രാര്‍ഥിച്ചു.കാരണം എന്താന്നല്ലേ.ഞരമ്പ് രോഗം ഒരു ഇമ്മിണി വല്ല്യ കുറ്റെമായതുകൊന്ടെല്ലേ നമ്മുടെ മുസ്ലി പവര്‍ അണ്ണനെ ഇന്ത്യയിലെ പരമോന്നത കോടതിയായ പാര്‍ട്ടി അന്വോഷണ കമ്മിഷന് ഇമ്മിണി വല്ല്യ നടപടിക്ക് വിധേയനാക്കിയെത് .അതോടെയാണ് രോഗം പാര്‍ട്ടി സെക്രടറിക്ക് വന്നാല്‍ അതിനു കോയമ്പത്തൂര്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സിച്ചാല്‍ മാത്രം പോര അന്വോഷണ കമ്മീഷനും നടപടിയും വേണമെന്ന് മാലോകര്‍ക്ക് മനസ്സിലായത്.
അപ്പോഴാണ് ഷാജഹാനും ഏഷ്യാനെറ്റും കണ്ണൂരില്‍ വന്നു പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്.കണ്ണൂര്‍ വന്നു നിങ്ങള്‍ക്ക് എന്തും ചോദിക്കാം.പക്ഷെ ഷാജഹാന് എന്താ ചെയ്തത്.രോഗം ബാധിച്ചു അസ്സന്നാവസ്ഥയില് കോയമ്പത്തൂര്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സയില്‍ കഴിയുന്ന നമ്മുടെ മുസ്ലി പവര്‍ ശശി അണ്ണനെ പറ്റി പരിപാടിക്കിടയില്‍ ചോദിച്ചുപോലും.ശാജഹാനൊരു കാര്യം മനസ്സിലാക്കണം.ഉള്പരിപാടി ജനാധിപത്യം കണ്ണൂര്‍ പാര്‍ടി അനുവദിച്ചിട്ടുണ്ട്.പക്ഷെ...എന്നുവച്ച്....ത്വാതികമായ ഒരു അവലോകനമാണ് പാര്‍ടി ഉദേശിക്കുന്നത്.
പോളണ്ടിനെ പറ്റി ഒരക്ഷരവും മിണ്ടരുത് എന്ന് പണ്ടാരോ പറഞ്ഞത് പോലെ ശശിയെ പറ്റി ഒരക്ഷരവും മിണ്ടരുതെന്ന് ജയരാജന് അണ്ണന് പണ്ടേ ഷാജഹാനോട് പറഞ്ഞതാ.അത് കേള്‍ക്കാതെ, പാര്‍ടി
'കണ്ണൂര്‍ മഹാരാജ്യത്ത്' അനുവദിച്ച മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത ഷാജഹാന് ഒരു ദയയും അര്‍ഹിക്കുന്നില്ല.ഷാജഹാനെ, കരുതിയിരുന്നോ.ഇന്ന് രാത്രി സഖാവ് വൃന്ദാ കാരാട്ടും പ്രകാശ് കാരാട്ടും അവൈലബ്ല് പോളിറ്റ് ബ്യൂറോ കൂടി ഷാജഹാന് കുറ്റക്കാരന്‍ ആണന്നു കണ്ടതിയാല് പിന്നെ സുപ്രീംകോടതിയില്‍ പോലും രക്ഷ ഉണ്ടാകില്ല.ജാഗ്രതൈ!
ബെല്ല്; സുകുമാര്‍ അഴീക്കോട് തിരക്കിലാണ്!അയാള്‍ കഥ എഴുതുകയാണ്!ശ്....
Posted by NAJMAL MOHAMMED at 10:41
ലോനപ്പന് മുതല്‍ ജയാ ഡാലി വരെ ഒരു പാട് പേര് സീ പീ എം തട്ടകത്തിലേക്ക് വന്നിട്ടുണ്ട് .ഒരു കൊണ്ഗ്രെസ്സു കാരനും അവരെ തെറി പറയുകയോ മോശമായി ചിത്രീ കരിക്കുകയോ ചെയ്തിട്ടില്ല .എന്നാല്‍ സെ പീ എം വിട്ടു പോയവരെ ജീവിക്കാന്‍ തന്നെ അവര്‍ സമ്മതിക്കാറുണ്ടോ ??
ReplyDeleteഎം വീ രാഖവന് കണ്ണൂരില്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ ,ഇന്നും എന്തിന്നാണ് ഞാന്‍ ജീവച്ച്ചമായി കിടക്കുന്നതെന്ന് അറിയാത്ത പുഷ്പന് ,വീ എസ്സിന് കെട്ടിവെക്കാന്‍ കാശ് കൊടുത്തപ്പോള്‍ ഒരു പക്ഷെ ചോദിച്ചിട്ടുണ്ടാവും സഖാവേ താങ്കളുടെ ഭരണത്തില്‍ എത്ര സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി .തലശ്ശേരിയിലെ പാര്‍ടി nursing college പോലെ എത്ര എത്ര എത്ര
പിന്നെ അബ്ദുള്ള കുട്ടി പൊന്‍ മുടിയില്‍ നിന്നും പോന്നപ്പോള്‍ പിറകിലെ കാറിലുണ്ടായിരുന്ന ഒരു കുടുംബവുമായി കൂട്ടിയുണ്ടാക്കിയ കഥകള്‍
പാര്‍ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച സഖാവിന്റെ പുത്രി വിനീതാ കോട്ടായി നാദാപുരത്തിന്റെ മണ്ണില്‍ അന്യ യായി ജീവിച്ച കഥ .ഇത് പോലെ ഒന്ന് കൊണ്ഗ്രെസ്സിനെ കുറിച്ച് പറയാന്‍ കഴിയുമോ .
മനുഷ്യത്തമില്ലാത്ത ജയരാജന് മാര്‍ ഇതാ ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകനെപ്പോലും കയ്യേറ്റം നടത്തിയിരിക്കുന്നു.ഇത് കുഞ്ഞാലി കുട്ടിയുടെ പാര്‍ട്ടി ക്കാരന് ആണെങ്കില്‍ നാളെ എന്താകുമായിരുന്നു - റജീന ഒന്നാം എപ്പോസോടു ഓര്‍മ്മ വരുന്നു.
വള്ളിക്കുന്ന് പറ ഇവരോട് ഉപയോഗിക്കേണ്ട ഭാഷ ഏതാണ് ,ഇവര്‍ക്ക് നേരെ ഉപയോഗിക്കേണ്ട ആയുധം ഏതാണ്
അരിയാണ് താരം എന്നാ പോസ്റ്റില്‍ ഞാന്‍ കമെന്റിയത്
voteforkvabdulkader
ReplyDeleteപ്രിയ സഹോദരാ ഈ സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും ചില സഖാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ഇവിടെ പേസ്റ്റ് ചെയ്തത് ...അവര്‍ സഖാക്കള്‍ അല്ല എന്ന് താങ്കള്‍ക്കു അഭിപ്രായമുണ്ടോ ? ഈ വിഷയത്തില്‍ സി പി എമ്മിലെ പിണറായി ,വീ എസ് പക്ഷക്കാര്‍ രണ്ടു ചേരിയില്‍ ആണ് എന്ന് ഫേസ് ബുക്കില്‍ സജീവമായി ഉള്ള എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട് ..അത് ഇവിടെ തെളിവ് സഹിതം കൊടുത്തു എന്നതിനെയാണോ താങ്കള്‍ ഷണ്ടത്വം എന്ന് ആക്ഷേപിക്കുന്നത് ..
>>>>>>>>>>>>>>ഇടതുപക്ഷം ഉണ്ടായ കാലം മുതൽ അതിനെ മാധ്യമങ്ങൾ അവഹേളിച്ചുകൊണ്ടേയിരിക്കുകയാണ്, ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആകും. എന്നാൽ ഒരു മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ അതൊരു ഒഴിവുകഴിവല്ല. ആരു നിലവിട്ടാലും സഖാക്കൾ അതു ചെയ്യരുത്. കയ്യാങ്കളിയിൽ ജയരാജനു പങ്കുണ്ടോ എന്ന് വീഡിയോയിൽ വ്യക്തമല്ല, എന്നാൽ ശേഷം ജയരാജൻ ചെയ്തതെന്ന് ഏഷ്യാനെറ്റ് സമ്പ്രേക്ഷണം ചെയ്ത ഫോൺകോൾ ശരിയാണെങ്കിൽ അതിന്റെ പേർ ഭീഷണി എന്നു തന്നെയാണ്. കയ്യേറ്റത്തിലും ഭീഷണിയിലും പങ്കുള്ളവർ ശിക്ഷിക്കപ്പെടണം, എം എൽ ഏയോ മന്ത്രിയോ രാഷ്ട്രപതിയോ ആരായാലും ശിക്ഷിക്കപ്പെടണം. പ്രകോപനം കൊണ്ടാൺ നിലവിട്ടത് എന്നത് ഒരു ഒഴിവുകഴിവല്ല.<<<<<<<<<<<<
താങ്കള്‍ പറഞ്ഞത് പോലെ പി ജയരാജന് കൈ രണ്ടും സ്വാധീനക്കുരവ് ഉണ്ട് എന്ന് സമ്മതിച്ചാല്‍ തന്നെ നാവിനു സ്വാധീനക്കുരവില്ല എന്നതിന് തെളിവല്ല ഫോണ്‍ വഴിയുള്ള ഭീഷണി ? അതാണ് ഒരു സഖാവ് മുകളില്‍ ചോദിച്ചതും ...ഇക്കണക്കിനു കൈക്ക് സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി ...?
പോര്‍ക്കളം കൂടുതല്‍ ശ്രദ്ധിക്കപ്പെടാനും ഷാജഹാന് കൂടുതല്‍ ഉയരാനും കിട്ടിയ ഒരു നല്ല അവസരം കിട്ടി ഏഷ്യാനെറ്റിനു.
ReplyDeleteകണ്ണൂരിലേക്ക് പോവുമ്പോള്‍ റെക്കോര്‍ഡിങ്ങിനു ഒരു അധിക യൂനിറ്റ് കരുതതിരുന്നത് ഏഷ്യാനെറ്റിന്റെ തെറ്റ്, എത്ര നല്ല സീനുകളാ നഷ്ടമായത്.
സംഗതി മൊത്തത്തില്‍ ആസ്വദിചു...
ഇനിയെങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് അക്രമ വാസനയുള്ള വാക്കുകള്‍ക്കു (പോര്‍ക്കളം,etc ..)പകരം അതിനു യോചിച്ച പേര് കൊടുക്കുവാന്‍ ശ്രദ്ധിക്കുക !!! ഇല്ലെങ്കില്‍ "പോരിനു" ഇറങ്ങാന്‍ തയ്യാറായികൊള്ളുക!!
ReplyDeleteThis comment has been removed by the author.
ReplyDeleteഅമ്മയെ തല്ലിയാലും രണ്ടഭിപ്രായം പണ്ടേ പതിവാണ്. അതുകൊണ്ട് സഖാക്കളില്‍ നിന്നും മറിച്ചു പ്രതീക്ഷിക്കേണ്ട.
ReplyDelete"ഇത് കണ്ണൂരാണ് സൂക്ഷിച്ചോ" എന്നു മാത്രമേ ഇപ്പോള്‍ ജയരാജന് പറഞ്ഞുള്ളൂ. ഇനി ഒരു കാലത്ത് കേരളം മുഴുവന്‍ ജയരാജ സഖാവിന്റെ രാജ്യമായാല്‍ പിന്നെ ആദ്യം അടിച്ചു നിരപ്പാക്കുന്നതും വായ മൂടി കെട്ടുന്നതും മാധ്യമ പ്രവര്‍ത്തകരെ ആയിരിക്കും.
ഇങ്ങിനെ പറയാന്‍ കണ്ണൂര്‍ ആരാണ് നിങ്ങള്‍ക്ക് തീര് എഴുതി തന്നത് സഖാക്കളെ ?.
@Faizal Kondotty - ഏഷ്യാനെറ്റിന്റെ ഒരു പ്രവര്‍ത്തകനെ തല്ലിയാല്‍ അതു പിന്നെ ഏഷ്യാനെറ്റിലല്ലാതെ "വിവ്ദ് ഭാരതിയുടെ വാണിജ്യ പ്രക്ഷേപണ"ത്തിലാണോ കൊടുക്കേണ്ടത് സഖാക്കളെ. ഓ അബ്ദുള്ള ചോദിച്ച പോലെ "ഇത് ഇതാ മോനേ ദുനിയാവ്" ?
പി. ജയരാജന് കണ്ണൂര്‍ക്കാരെ മുഴുവനും ഗുണ്ടകളും വിഢികളുമാക്കി ചിത്രീകരിച്ചിരിക്കുന്നു. ഈ ജനം ഒന്ന് തിരിഞ്ഞ് നിന്നാല്‍ ഓടിയൊളിക്കാന്‍ ഒരു കണ്ണൂരുപോലും ഉണ്ടാവില്ല നിങ്ങള്‍ക്കെന്ന് മനസ്സിലാക്കുക സഖാവേ...
ReplyDeleteകൈ ഇല്ലാത്ത ചാമി സൗമ്യയെ പിച്ചി ചീന്തി ചോര കുടിച്ചു കൊന്നു... ആ വാര്‍ത്തയുടെ ഹാംഗ് ഓവര്‍ തീരും മുന്‍പേ നമ്മള് ചോദിക്കുന്നു, കൈക്ക് വെട്ടേറ്റിരുന്ന ജയരാജനെങ്ങനെ ഷാജഹാനെ കയ്യേറ്റം ചെയ്യുമെന്ന്!!!
ReplyDeleteഏതു വിഷയത്തോടും പക്ഷപാതം പിടിച്ചു നേരിനെ മുക്കിക്കൊല്ലുക എന്ന രാഷ്ട്രീയ അടിമത്വം ബാധിച്ച നട്ടെല്ലില്ലാത്ത സമൂഹം കേരളത്തില്‍ ഇത് പോലെ ഉണ്ടാകുമ്പോള്‍ ഇത്തരം എന്ത് തോന്ന്യാസങ്ങളും ചെയ്യുന്ന നേതാക്കളുടെ അടിമകളായി ജീവിക്കെണ്ടി വരും ഇക്കൂട്ടര്‍ക്ക്. തെറ്റ് കണ്ടാല്‍ അതു തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റം ഇല്ലെങ്കില്‍ പിന്നെ ഇവനമാരോക്കെ നാട് റോഡില്‍ നഗ്നരായി നിന്നാലും പാവയെ കണ്ട കൊച്ചു കുട്ടികളെ പോലെ അനുയായികള്‍ എന്ന വിട്ടിക്കൂട്ടം ആര്‍ത്തു ചിരിച്ചു പ്രോത്സാഹിപ്പിക്കും.
ReplyDeleteഅനുയായികള്‍ക്ക് ഒന്നുകില്‍ രാജാവ് നഗ്നനനാണ് എന്നു വിളിച്ചു പറയാനുള്ള നിഷ്കളങ്കത വേണം അല്ലെങ്കില്‍ രാജാവിനെ തുണി ഉടുപ്പിക്കാനുള്ള ചങ്കൂറ്റം വേണം. ഇത് രണ്ടുമില്ലാത്തവര്‍ ഇങ്ങിനെ ഒക്കെ ബ്ലാ ബ്ലാ പറഞ്ഞു കൊണ്ടിരിക്കും. അവരാണ് ഈ നേതാക്കളുടെ ശക്തി. പത്ര സ്വാതന്ത്ര്യത്തിന്റെ മുഖത്തടിച്ചാലും തെറ്റ് കാണില്ല. അതു സംപ്രേഷണം ചെയ്ത ചാനലിനെ കുറ്റം കാണൂ. കാരണം വന്നത് തമ്പ്രാനാകുമ്പോള് അടിയാത്തി ബ്ലൌസ് ഇടെണ്ടല്ലോ. അതല്ലേ അടിമയുടെ വിധേയത്വം.
മാധ്യമപ്രവര്‍ത്തകര്‍ എന്ന സ്വാതന്ത്ര്യം വച്ച് എന്തു തെമ്മാടിത്തരവും വിളിച്ചുപറയാനും ചെയ്യാനും നടന്നാല്‍ ചിലപ്പോ നല്ല ഫസ്റ്റ്ക്ലാസ് അടി കിട്ടിയെന്നൊക്കെ വരും.ഇന്നലത്തെ സംഭവത്തില്‍ സത്യത്തില്‍ കണ്ണുചിമ്മാതെ ടിവി ദൃശ്യം കണ്ടുകൊണ്ടിരുന്നിട്ടും ജയരാജന് അടിയ്ക്കുന്നതൊന്നും കാണാന്‍ പറ്റിയില്ല.പക്ഷേ ഫ്ലാഷ്ന്യൂസ് കാട്ടിക്കൊണ്ടിരുന്നത് തല്ലിച്ചതച്ചേ എന്നായിരുന്നു.മൂന്നുദിവസത്തെ ചര്‍ച്ചയ്ക്ക് വകുപ്പായി.
ReplyDelete@ Akbar & IUML പീപ്പിള്‍..
ReplyDeleteചാനലുകള്‍ ചെയ്യുന്ന വൃത്തികേടിനെ കണ്ടില്ലാന്നു നടിക്കണോ സുഹൃത്തേ ? ഈ വാര്‍ത്താ ചാനലുകള്‍ ചെയ്യുന്നത് ഒക്കെ ശരിയാണെന്ന് താങ്കള്‍ക്കു അഭിപ്രായമുണ്ടോ ?
ചില കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു ..
1. ഒരു ഉത്തരേന്ത്യന്‍ സെക്സ് സിനിമ, ബസ് ജീവക്കാരന്റെ നേതൃത്വത്തിലുള്ള ഒരു മലയാള മാനഭംഗംആയെന്നും , പിന്നീടത് ആത്മഹത്യ ആയെന്നും ചാനലുകള്‍ കള്ള കഥ ഉണ്ടാക്കിയത് ഞാന്‍ വിശദമായി ഇവിടെ വിശദീകരിച്ചിരുന്നു ... താങ്കളുടെ അഭിപ്രായം എന്താണ് ? ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !"
2.പ്രവേശനത്തിന് ഒരു നിയന്ത്രണവും ഇല്ലാത്ത പോര്‍ക്കളം പോലുള്ള പരിപാടി ആളുകളെ തമ്മില്‍ തല്ലിക്കുക എന്നതില്‍ കവിഞ്ഞു മറ്റെന്തു ഗുണകരമായ കാര്യമാണ് ചെയ്യുന്നത് ? പല വട്ടം സ്റ്റുഡിയോ കളില്‍ ഇരുന്നു ചര്‍ച്ചിച്ച കാര്യങ്ങള്‍ തന്നെ , അതും വിവാദങ്ങള്‍ മാത്രം ഉള്‍കൊള്ളിച്ചു വ്യത്യസ്ത കക്ഷികളില്‍ പെട്ട പൊതു ജന ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന, ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരം പരിപാടികള്‍ പൊതു താല്പര്യം പരിഗണിച്ചു എത്രയും പെട്ടെന്ന് നിരോധിക്കണം എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ ?
3.ലീഗുകാരോട് : മുസ്ലിം ലീഗ് മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ വീട്ടില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യാവിഷന് വാര്‍ത്താ സംഘത്തിന് ക്രൂരമര്‍ദ്ദനം ഏറ്റ സംഭവത്തെ ക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ? വള്ളിക്കുന്നിന്റെ പോസ്റ്റൊന്നും അന്ന് കണ്ടില്ലല്ലോ ..അതോ ഏഷ്യനെറ്റിനു കിട്ടിയാലേ അടി അടി ആകൂ എന്നുണ്ടോ ?
4.കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണം വനിതാ മാധ്യമ പ്രവര്‍ത്തകരെ വരെ മര്‍ദ്ദിച്ചു വമ്പിച്ച വിജയ മാക്കിയ ആളുകളാണ് , ഏഷ്യാ നെറ്റ് തന്നെ സംഘടിപ്പിച്ച പരിപാടിയില്‍ ജയരാജന് അടിച്ചു (?) എന്നൊക്കെ പറഞ്ഞു വികാരം കൊള്ളുന്നത് .... കഷ്ടം !
ഹേയ്...ഇതു വല്ല ശുംഭന്മാരും ചെയ്തതാവാനെ വഴിയുള്ളൂ...
ReplyDeleteഒരു സാദാ മാര്ക്കിസ്റ്റുകാരന് എങ്കിലും ആയിരുന്നു ആക്രമി എങ്കില്‍ ഷാജഹാനു നേരെ ഒരു ബൊംബെങ്കിലും എറിയുമായിരുന്നു എന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധീ പോലുമില്ലാത്ത നിങ്ങളെന്തു ബ്ലോഗറാണു ഹേ...?
+++++
ലോകത്ത് നടക്കുന്ന സകല സംഭവ വികാസങ്ങളെയും കുഞ്ഞാലിക്കുട്ടിയുമായി ബന്ധിപ്പിക്കാന്‍ ചിലര്‍ കാണിക്കുന്ന ഉത്സാഹം കാണുമ്പൊള്‍ സഹതാപം കാണുന്നു. (see, Faizal Kondotty's comment :)
സസ്നേഹം
വഴിപോക്കന്
ReplyDelete>Faizal Kondotty said...
:
2.പ്രവേശനത്തിന് ഒരു നിയന്ത്രണവും ഇല്ലാത്ത പോര്‍ക്കളം പോലുള്ള പരിപാടി ......... മാത്രം ഉള്‍കൊള്ളിച്ചു വ്യത്യസ്ത കക്ഷികളില്‍ പെട്ട പൊതു ജന ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന, ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരം പരിപാടികള്‍ പൊതു താല്പര്യം പരിഗണിച്ചു എത്രയും പെട്ടെന്ന് നിരോധിക്കണം...
ഭാഗ്യം...ഗോവിന്ദച്ചാമി ഒരു മാര്ക്കിസ്റ്റുകാരാന് ആവാത്തതു. അങിനെ ആയിരുന്നെങ്കില്‍ ആ വിശയത്തില്‍ ബഷീര്‍ക്ക ഒരു പോസ്റ്റിട്ടിരുന്നെങ്കില്‍ ഇദ്ധേഹത്തിന്റെ കമന്റ് ഇങ്ങിനെ ആവുമായിരുന്നു
"പ്രവേശനത്തിന് ഒരു നിയന്ത്രണവും ഇല്ലാത്ത തീവണ്ടി പോലുള്ള യാത്റാ സംവിധാനങ്ങള്‍ ..............ഇങ്ങിനെ തുടങ്ങി..... സ്ത്രീകളുടെ ജീവിതം തന്നെ തകര്‍ക്കുന്ന തീവണ്ടികള്‍ പൊതു താല്പര്യം പരിഗണിച്ചു എത്രയും പെട്ടെന്ന് നിരോധിക്കണം"
:)
This comment has been removed by the author.
ReplyDelete@-Faizal Kondotty - ലീഗ് കാരോടുള്ളത് അവര്‍ പറയും. എന്നോട് ചോദിച്ചതിനു ഞാന്‍ പറയാം.
ReplyDeleteഓരോ വിഷയവും സംസാരിക്കേണ്ടത് അതിന്റെ സന്ദര്‍ഭവുമായി ബന്ധപ്പെട്ടാണ്. ഞാന്‍ FIR കാരന്റെ അര്‍മാദം കണ്ടു പുളകം കൊള്ളുന്നവനോ വിശ്വസിച്ചാലും ഇല്ലെങ്കിലും കണ്ടു ഞെട്ടുന്നവാണോ കണ്ണീര് സീരിയല്‍ കണ്ടു കരയുന്നവനോ അല്ല. അത്തരം കോമാളികളെ കാണുമ്പോള്‍ ചാനല്‍ സംസ്ക്കാരത്തോടു കടുത്ത പുച്ഛം തോന്നാറുള്ളവന് തന്നെ യാണ്. അതു കൊണ്ട് ചാനലുകളിലെ പരിപാടികളെ കുറിച്ച് നമുക്ക് പിന്നെയാകാം ചര്‍ച്ച.
ഇവിടുത്തെ ചോദ്യം ഇതാണ് "ഇത് കണ്ണൂരാണ് സൂക്ഷിച്ചോ" എന്നു പറയാന്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവിനെ അനുവദിക്കാമോ. നാടുവാഴികളുടെ കാലം കഴിഞ്ഞില്ലേ സഖാവേ. ഇത് പറഞ്ഞത് കുഞ്ഞാലിക്കുട്ടി ആണെങ്കിലും കുഞ്ഞൂഞ്ഞചായന് ആണെങ്കിലും അക്ബര്‍ ഇത് തന്നെ ചോദിക്കും. കാരണം ഞാന്‍ എല്ലാ നെറികേടുകളോടും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം എന്റെ മനസ്സിന് എന്നോ നേടിക്കൊടുത്തതാണ്.
ഈ വാര്‍ത്ത കാണിച്ച ചാനലിന്റെ മോശത്തരം ഇപ്പോള്‍ ഓര്‍മ്മ വന്നതില്‍ നിന്നും ഞാന്‍ മാസന്നിലാക്കുന്നു സുഹൃത്തെ താങ്കളെ പ്പോലുള്ളവരുടെ മനസ്സിന്റെ അടിമത്വം. ഇത് ആരാധനയാണ്. അതാവട്ടെ ഉത്പാദിപ്പിക്കുന്നത് വ്യക്തി പൂജയും ആള് ദൈവങ്ങളും.
@ Faizal Kondotty,
ReplyDeleteചാനലുകളും, പ്രിന്റ് - മീഡിയയും ചെയ്തതും, ചെയ്തു കൊണ്ടിരിക്കുന്നതുമെല്ലാം നല്ല കാര്യമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷെ, ചാനലുകളേയും മറ്റു മാധ്യമങ്ങളെയും വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഫൈസലിനും, മറ്റാര്‍ക്കും മര്‍ദ്ദനം എല്ക്കാനും പാടില്ല. അത് പോലെ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും കയ്യേറ്റം ചെയ്യപ്പെടുകയോ, ഭീഷണിപെടുത്തപ്പെടുകയോ ചെയ്യാമോ എന്നതല്ലേ ഷാജഹാന് പ്രശ്നം ഉയര്‍ത്തുന്ന ചോദ്യം? 'ഇത് കണ്ണൂരാണ്' എന്ന് ധാര്‍ഷ്ട്യത്തോടെ വിളിച്ചു പറയുന്ന സഖാവ് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? അദ്ദേഹത്തിന്റെ യാതൊരു ബലഹീനതയുമില്ലാത്ത ആ വാക്കുകള്‍ നല്കുന്ന സന്ദേശമെന്താണു?
എതിര് പാര്‍ട്ടിക്കാരനെ വ്യക്തിഹത്യ ചെയ്യുവാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ, യാതൊരു വിധ കലാ- സാഹിത്യ മൂല്യവുമില്ലാത്ത്ത 'സാക്ഷി' പോലെയുള്ള 'കൊമ്പന്' പരിപാടികളും , എ.പി. അബ്ദുള്ള കുട്ടിയുടെ പരസ്ത്രീ ബന്ധം 'പിടിച്ചു' , അത് മണിക്കൂറുകളോളം ചര്‍ച്ചയാക്കി പരിഹാസ്യരായിത്തീര്‍ന്ന ഒരു 'ജനതയുടെ ആത്മാവിഷ്കാര ചാനലിനെ മറന്നു കൊണ്ടാണോ താങ്കളുടെ കാടടച്ചു വെടിവെപ്പ്?
എതിര് പാര്ട്ടിക്കാര് വിമര്ശിക്കപ്പെടുമ്പോള് പാര്‍ട്ടിയും മാധ്യമങ്ങളും 'ബായി - ബായി ' ആവുകയും, തങ്ങള്‍ വിമര്ശിക്കപ്പെടുമ്പോള് cpm V/s media എന്ന രൂപത്തിലേക്ക് മാറുകയും ചെയ്യുന്നത് കാണുമ്പോള്‍ പറയാന്‍ തോന്നുന്നത് ആചാര്യന്റെ വാക്കുകളാണ്: "മാറ്റം ഒഴികെ മറ്റെല്ലാം മാറുന്നു!"
മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തില്‍ പലപ്പോഴും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഷാജഹാന് സംഭവം ഈ സില്‍സിലയിലെ അവസാനത്തെയല്ല ഒടുവിലത്തേത് മാത്രമാണ് എന്ന് വിശ്വസിക്കാനേ നിര്‍വാഹമുള്ളൂ. മുന്‍പ് കരിപ്പൂര്‍ വിമാന താവളത്തിന് സമീപം വെച്ച് മാധ്യമ പ്രവര്‍ത്തക മാര്ദ്ധിക്കപ്പെട്ടപ്പോള് അതിനെ ശക്തിയായി അപലപിച്ചിരുന്നു, ലീഗ് നേതൃത്വം. കുഞ്ഞാലിക്കുട്ടി നേരിട്ട് മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് ചോദിച്ചിരുന്നു. ജയരാജ സഖാവും, പാര്‍ട്ടിയും ന്യായീകരണവുമായി 'മുന്നോട്ട്' തന്നെയാണ്. പത്രക്കാര് അവരുടെ പണിയാണ് ചെയ്യുന്നതെന്നും, അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പറഞ്ഞിരുന്ന അച്ചുതാനന്ദ സഖാവ് മലമ്പുഴയിലെ യക്ഷിയുടെ പിറകിലെ മൌനത്തില്‍ തീര്‍ത്ത വാല്മീകത്തില് ഒളിച്ചിരിപ്പാണ്.
ചാനലുകളിലെ വൃത്തികേടുകള്‍ കണ്ടില്ലെന്നു നടിക്കുകയല്ല വേണ്ടത്. പ്രതികരിക്കണം. പക്ഷെ അതു ജയരാജന് മാധ്യമ പ്രവര്‍ത്തകനെ തല്ലുന്നത് കാണിക്കുമ്പോള്‍ മാത്രമല്ല തോന്നേണ്ടത്. അപ്പോഴല്ല ഈ ചാനലുകളൊക്കെ എന്ത് തോന്ന്യാസമാണ് കാണിക്കുന്നത് എന്നു ചോദിച്ചു "ഇല്ലാത്ത" മസില് കാണിക്കേണ്ടത്.
ReplyDeleteഈ വിഷയം ചൂടുള്ള ഒരു ചര്‍ച്ചയാവുമെന്നു കരുതിയില്ല. എല്ലാവരും ക്രിക്കറ്റ് ലഹരിയില്‍ ഇരിക്കുമ്പോള്‍ ഈ വിഷയം എഴുതി മൂഡ് കളയണോ എന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു.
ReplyDeleteഅക്ബര്‍ എഴുതിയത് പോലെ 'അനുയായികള്‍ക്ക് ഒന്നുകില്‍ രാജാവ് നഗ്നനനാണ് എന്നു വിളിച്ചു പറയാനുള്ള നിഷ്കളങ്കത വേണം അല്ലെങ്കില്‍ രാജാവിനെ തുണി ഉടുപ്പിക്കാനുള്ള ചങ്കൂറ്റം വേണം'.
ഫേസ്ബുക്കിലെ ചര്‍ച്ചകളില്‍ പ്രസക്തമായവ ഇവിടെ നൌഷാദ് വടക്കേല്‍ കൊടുത്തത് വായിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഇത്തരം ഫാസിസ്റ്റ് മനോഭാവങ്ങള്‍ക്ക് എതിരെ ശബ്ദിക്കാന്‍ മുന്നോട്ടു വരുന്നു എന്നത് ആശ്വാസകരമാണ്..
വഴിപോക്കന് ഫൈസലിനു കൊടുത്ത മറുപടി വല്ലാതെ ചിരിപ്പിച്ചു..
'ഇത് കണ്ണൂരാണ്' എന്ന് ധാര്‍ഷ്ട്യത്തോടെ വിളിച്ചു പറയുന്ന സഖാവ് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? അദ്ദേഹത്തിന്റെ യാതൊരു ബലഹീനതയുമില്ലാത്ത ആ വാക്കുകള്‍ നല്കുന്ന സന്ദേശമെന്താണു?"
ReplyDeleteനൗഷാദ് കുനിയില്‍ ഉയര്‍ത്തിയ ഈ ചോദ്യം ഞാന്‍ അടിവരയിടുന്നു.
!
ReplyDeleteഏതൊരു നേതാവും ഇത്തരം "അടുക്കള ധൈര്യം" പുറത്തെടുക്കുന്നത് ഇങ്ങിനെ എന്തിനും കൂടെ നിന്നു ചിരിക്കുന്ന വിഡ്ഢികളായ അനുയായികളെ മുന്നില്‍ കണ്ടാണ്. അവരാണ് രക്ഷാ കവചം. ബുദ്ധി കൊണ്ട് പോയി നേതാക്കളുടെ തിണ്ണയില്‍ പണയം വെച്ചാല്‍ അവര്‍ ഇട്ടു തരുന്ന എച്ചില് കഴിച്ചു സായൂജ്യമടയാം. കണ്ണൂരില്‍ ചെന്നാല്‍ പാര്‍ട്ടി അനുയായികള്‍ കൈര്കാര്യം ചെയ്യുമത്രേ . ഹെന്റമ്മോ....... ബൈ ബൈ ബുജികളെ.
ReplyDeleteഇനി ചാനലിനെ പറ്റി ഞാന്‍ ഒന്നും പറഞ്ഞില്ലെന്നു വേണ്ട. പറയേണ്ട സമയത്ത് ഇത് പോലെ പറഞ്ഞിട്ടുണ്ട്.
ReplyDeleteആടിനെ പട്ടിയാക്കുന്ന ടെലി "വിഷ" സംസ്കാരം
ഇതല്ലാതെ വേറെയും സന്ദര്‍ഭം പോലെ പറഞ്ഞിട്ടുണ്ട്. വേദി അറിഞ്ഞു വെടി വെക്കണം.
።
പേശീബലവും കുതന്ത്രങ്ങളും നുണപ്രചാരണങ്ങളും കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിടിച്ചുനില്‍ക്കുന്നത്. അത് കണ്ണൂരില്‍ മാത്രമല്ല. എവിടെയും അങ്ങനെ തന്നെയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസം ഹിംസയില്‍ അധിഷ്ഠിതമാണ്. കമ്മ്യൂണിസം അധികാരം പിടിച്ചടക്കിയ രാജ്യങ്ങളില്‍ അതില്‍ നിന്ന് മോചനം നേടാന്‍ അതാത് രാജ്യങ്ങളിലെ ജനങ്ങള്‍ കടുത്ത വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെ ജനാധിപത്യമായത്കൊണ്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം ക്രമപ്രവൃദ്ധമായി വര്‍ദ്ധിക്കാത്തത്കൊണ്ടും അതിന്റെ ഭീകരമുഖം അധികം ആളുകള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് മാത്രം. എന്നാല്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ പാര്‍ട്ടി സ്വേച്ഛാധിപത്യം തന്നെയാണ് നടക്കാറ്. മറ്റ് പത്രങ്ങള്‍ക്ക് വിലക്കുണ്ട്. പോളിങ്ങ് ബൂത്തുകളില്‍ മറ്റ് പാര്‍ട്ടി ഏജന്റുമാരെ ഇരിക്കാന്‍ അനുവദിക്കാറില്ല. പൗരന്മാരുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിയുടെ ലോക്കല്‍ മുതല്‍ അങ്ങോട്ട് നേതാവായി കഴിഞ്ഞാല്‍ താന്‍ ജനങ്ങളുടെ യജമാനനാണ് എന്നാണ് മാര്‍ക്സിസ്റ്റുകാര്‍ കരുതാറ്. തങ്ങള്‍ക്ക് മറ്റുള്ളവരെ എന്തും പറയാം. തങ്ങളെ പറ്റി മറ്റാരും ശബ്ദിക്കരുത് എന്നവര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. മറ്റ് പാര്‍ട്ടികളില്‍ പെട്ടവര്‍ അവരെ പോലെ ഒരുമ്പെടാത്തത്കൊണ്ടാണ് അവരുടെ ഇമ്മാതിരി പോക്രിത്തരങ്ങള്‍ വിജയിക്കാറുള്ളത്. മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് 24 മണിക്കൂറും രാഷ്ട്രീയമാണ്. എന്നാല്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ അതിന് കിട്ടുകയില്ല. ഇതൊക്കെ മനസ്സിലാക്കി നേരും നെറിയും പുലരണം എന്ന് ആഗ്രഹിക്കുന്നവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വെറുക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആ പാര്‍ട്ടി ശോഷിക്കാന്‍ തുടങ്ങിയത്.
ReplyDeleteഎന്തോ കണ്ണൂരില്‍ മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏകാധിപത്യപാര്‍ട്ടി എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം പഠിക്കാന്‍ മെനക്കെടാത്തത്കൊണ്ടാണ്. കണ്ണൂരിലും പാണ്ടന്‍ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുകയില്ല എന്നതാണ് സത്യം. കണ്ടല്‍ പാര്‍ക്ക് പൂട്ടേണ്ടി വന്നില്ലേ? നേരാം വണ്ണം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ വളരാമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ലെനിനും സ്റ്റാലിനും കാണിച്ചു കൊടുത്തിട്ടുണ്ട്. ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ച ശീലമോ പാരമ്പര്യമോ ലോകത്ത് എവിടെയും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇല്ല. അതിനുള്ള ഒരവസരമായിരുന്നു ഇന്ത്യയില്‍ . എന്നാല്‍ അവരതിന് മെനക്കെട്ടില്ല. ആദ്യം പറഞ്ഞു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന്. പിന്നെ ഇവിടെയുള്ളത് ബൂര്‍ഷ്വ ജനാധിപത്യമാണ് എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ചുരുക്കത്തില്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒട്ടും അറിയില്ല. അതിനവര്‍ പാകപ്പെട്ടിട്ടില്ല. അത്കൊണ്ടൊക്കെ ആ പാര്‍ട്ടി ഇവിടെയും നാശത്തിന്റെ വക്കിലാണ്. ഈ തെരഞ്ഞെടുപ്പില്‍ തന്നെ ബംഗാളിലും കേരളത്തിലും തോറ്റാല്‍ ആ നാശം പൂര്‍ണ്ണമാവും. ഇനി അഥവാ തോറ്റില്ലെങ്കിലും നശിച്ചേ തീരൂ. എന്തെന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യം വേരോടിക്കഴിഞ്ഞു. ജനാധിപത്യം ശീലിക്കാത്ത ഒരു പാര്‍ട്ടിക്കും ഇനി ഇന്ത്യയില്‍ നിലനില്ക്കാന് കഴിയില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനാധിപത്യത്തിലേക്ക് മാറാന്‍ കഴിയില്ല. എന്തെന്നാല്‍ അത് കമ്മ്യൂണിസത്തിന്റെ നിഷേധമായിരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിഷ്ക്കളങ്കമായോ പരിശുദ്ധമായോ ആദര്‍ശനിര്‍ഭരമായോ ചിലര്‍ കാണുന്നത് എന്ത്കൊണ്ടാണെന്ന് അറിയില്ല. ഒന്നുകില്‍ ലോകചരിത്രം പഠിക്കാഞ്ഞിട്ട്, അല്ലെങ്കില്‍ മാര്‍ക്സിസ്റ്റുകളുടെ മസ്സില് പവ്വറിനെ ഭയന്നിട്ട്. മറ്റെന്താണ് പറയാന്‍ കഴിയുക.
ബഷീര്ക എനിക്ക് ഇഷ്ടപെട്ടു ... കൊടുത്താല്‍ കന്നുരിലും കിട്ടും.....കാര്യം ഏതായാലും ഈ തല്ല് എനിക്ക് ഇഷ്ടപ്പെട്ടു. ഇത് ഷാജഹാന് കിട്ടേണ്ടിയിരുന്നത് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. 'പോളണ്ടി'നെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് എത്ര തവണ പറഞ്ഞതാ.. കേള്‍ക്കണ്ടേ?.
ReplyDeleteസഖാക്കള്‍ അഞ്ചു കൊല്ലം ഭരിച്ചപോള്‍ ഇങ്ങിനേ അപ്പോള്‍ ബംഗാള്‍ മാതിരി ഒരു മുപതു കൊല്ലം കുട്ടിസഖാക്കള്‍ ഭരിച്ചാല്‍ ..............ആലോചിക്കാന്‍ വയ്യ ....
നാട് കണ്ണൂരാ കളിഅധികം വേണ്ടാ ഒരടിയില്‍
ReplyDeleteഒതിങ്ങിയത് നന്നായി
This comment has been removed by the author.
ReplyDeleteHelicopter prejaranathe patti basheer bahiyude blog onnum kandilla...
ReplyDeleteതിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ.ക്കാരന് എന്ന നിലക്ക് യു.യു.സി. ആയി ജയിച്ചവന് ആണ് ഷാജഹാന് എന്ന് കേട്ടിട്ടുണ്ട്.
ReplyDeleteഎങ്കിലും ഒരു പൂര്‍വ്വ വിദ്യാര്‍ഥി എന്ന നിലക്ക് ഷാജഹാന് നേരെയുള്ള അക്രമത്തില്‍ പി.എസ്.എം.ഒ. കോളേജ് അലുംനി ശക്തിയായി പ്രതിഷേധിക്കുന്നു !
ജയരാജന്മാരുടെ കാര്യം ധാരാളം പേര് എഴുതിയല്ലോ. അതില്‍ കൂടുതല്‍ ഒന്നും എഴുതാനില്ല.
bibin_cutriver said...
ReplyDeleteHelicopter prejaranathe patti basheer bahiyude blog onnum kandilla...
ഒന്നിന് പിറകെ ഒന്നായി വിഷയങ്ങള്‍ വന്നാല്‍ ഞാന്‍ എന്നാ ചെയ്യാനാ.. കാലൊന്നു നിലത്തുറച്ചിട്ടു വേണ്ടേ അടവെടുക്കാന്‍ എന്ന് പണ്ടൊരു കുരിക്കള്‍ പറഞ്ഞ പോലെയാണ് എന്റെ സ്ഥിതി.
@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്
ReplyDeleteനിങ്ങള്‍ പറഞ്ഞത് മനസ്സിരുത്തി വായിച്ചു. എല്ലാരും വായിച്ചു കാണും എന്ന് കരുതുന്നു..
വോട്ടറെ മര്‍ദ്ദിച്ച ദിവാകര്ന് മന്ത്രിയും, നാട്ടരെ മൈക്കില്‍ തെറിവിളിച്ച ശിവങ്കുട്ടിയും, തെരെഞ്ഞെടുപ്പുദ്ദ്യോഗസ്തനെ ഭീഷണിപ്പെടുത്തിയ ഈ പീ ജയരാജനും പിന്നെയീ ജയരാജനും എല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുന്നു.
ReplyDeleteഇത് ഏറനാട്ടിലെ “ജയരാജന്”
ReplyDeleteSee this youtube
http://www.youtube.com/watch?v=cOBiONGNAIg&feature=player_embedded
ഗുണ്ട – മാഫിയ രാഷ്ട്രീയം കേരളത്തില്‍ ഒരു പുതിയ സംഭവമാണോ?
ഷാജഹാന് എതിരെ നടന്ന അതിക്രമങ്ങളെ ആര്‍ക്കും ന്യായീകരിക്കാന്‍ ആവില്ല. മാധ്യമ സ്വാതന്ത്രം അനുവദിക്കെണ്ടാതുമാണ്. പി.ജയരാജന്റെ ഭീഷണി സ്വരത്തില്‍ ഉള്ള ഫോണ്‍ സംഭാഷണം വാര്‍ത്തയില്‍ കണ്ടു. തികഞ്ഞ ധാര്‍ഷ്ട്യത്തോടെ ഉള്ളതാണ് ഇത്തരക്കാരുടെ വാക്കുകള്‍.. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂത്ത് ലീഗ് അക്രമത്തിനിടെ അധ്യാപകന് കൊല്ലപ്പെട്ട സംഭവത്തില്‍ കോടതില്‍ പോയി സാക്ഷി പറയുന്നവരെ "കൊന്നുകളയും" എന്ന് ഇ.അഹമ്മദ് അടക്കം ഉള്ള ലീഗ് നേതാക്കള്‍ ഇരിക്കുന്ന പൊതു വേദിയില്‍ വച്ച് വധഭീഷണി മുഴക്കിയ മാന്യദേഹം ആണ് ഇത്തവണ ഏറനാട് മണ്ഡലം മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എന്ന് കൂടി ഈ അവസത്തില്‍ ഓര്‍ത്തുപോയി.. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ക്രൂരമായി ആകരമിക്കപ്പെട്ട ദീപയും, ഇന്നലെ കണ്ണൂരില്‍ കയ്യേറ്റത്തിന് വിധേയനായ ഷാജഹാനും ഏഷ്യാനെറ്റ് ചാനലില്‍ നിന്നുള്ളവര്‍ തന്നെ... ഇത്തരം സംഭവങ്ങളെ പൊതുസമൂഹം എതിര്‍ക്കെണ്ടാതാണ്..
ReplyDelete""ഏഴാം ക്ലാസ്സില്‍ തോറ്റാല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ ചേരാം!""
ReplyDeleteഏഴാം ക്ലാസിലെ പാഠപുസ്തകം കൂട്ടിയിട്ട് കത്തിക്കാന്‍ അറിഞ്ഞാല്‍ മുസ്ലീം ലീഗിലും ചേരാം.. സ്കൂളില്‍ പോകണം എന്നെ ഇല്ല...!!
""എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ലെനിനും സ്റ്റാലിനും കാണിച്ചു കൊടുത്തിട്ടുണ്ട്.""
ReplyDeleteസാര്‍ പതിവായി പറയുന്ന കുറെ പേരുകള്‍ വിട്ടുപോയി എന്നുതോന്നുന്നു. :) :)
@ ബഷീര്‍ വള്ളിക്കുന്ന്..
ReplyDeleteബഷീര്‍ ഭായ്. ഒരു സംശയം ഉണ്ട്? . ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്തകള്‍ നല്കിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപയെ, ദേശീയ പതാകയ്ക്ക്ലീ പകരം ഹരിത പതാക നാട്ടിയ ഗുകാര്‍ ,(കുഞ്ഞാലിക്കുട്ടിയുടെ സാനിധ്യത്തില്‍ തന്നെ) വളഞ്ഞിട്ടു ക്രൂരമായി മര്‍ദ്ദിച്ച സമയത്ത് ഈ താന്കള് ഈ "വള്ളിക്കുന്ന്" ബ്ലോഗ് തുടങ്ങിയിരുന്നോ? അതോ? ജിജ്ഞാസ കൊണ്ട് ചോദിച്ചതാണേ? തെറ്റിദ്ധരിക്കരുത്..!
This comment has been removed by the author.
ReplyDeleteഞാന്‍ ചൂണ്ടിക്കാണിക്കുന്ന കാര്യത്തിലെ പ്രാധാന്യം മറച്ചു വെച്ച് എന്നെ വളഞ്ഞിട്ട് തല്ലാന്‍ ശ്രമിക്കുന്നവരോട് :
ReplyDeleteഷാജഹാന് -ജയരാജന് സംഭവം നിര്‍ഭാഗ്യകരം തന്നെ എന്ന് എന്റെ ആദ്യ കമ്മെന്റില്‍ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് .. നിര്‍ഭാഗ്യകരം എന്ന് പറഞ്ഞാല്‍ അടിപൊളി എന്നാണോ അര്‍ഥം ?ഞാന്‍ അതിനെ അപലപിച്ചു എന്ന് അര്‍ഥം ..!
എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം അവ സ്വയം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ, ഒട്ടും നീതികരിക്കാന്‍ കഴിയാത്ത പുതിയ പ്രവണതകളെ എതിര്‍ക്കുക കൂടി ചെയ്യേണ്ടത് .. കാരണം ഇതൊരു സൃഷ്ടിച്ചെടുത്ത incident ആണ് .. മോഡറേറ്റര്‍മാര്‍ അങ്ങേയറ്റം ശ്രദ്ധിച്ചു നിക്ഷ്പക്ഷമായി നടത്തേണ്ട ഇത്തരം പൊതു പരിപാടിയില്‍ ചെറുതായി മൊട കണ്ടാല്‍ തന്നെ ആളുകള്‍ ഇടപെടും എന്നതില്‍ എന്ത് അത്ഭുതമാണു ഉള്ളത് ? ഒന്നുകില്‍ ഇത്തരം പരിപാടികള്‍ സ്റ്റുഡിയോയില്‍ വച്ച് നടത്തുക എന്നിട്ട് ന്യൂസ് ഹവരില്‍ ക്ഷണം സ്വീകരിച്ചു വന്നവര്‍ക്ക് നേരെ ഉറഞ്ഞു തുള്ളുക , അല്ലെങ്കില്‍ തല്ലു കൊള്ളാന്‍ തയ്യാറെടുത്തു പരിപാടിക്ക് പോകുക .. ( പക്ഷെ തല്ലു കിട്ടിയാല്‍ അത് ഒരാഴ്ചത്തെക്കുള്ള മുഴു സമയ വാര്‍ത്ത ആക്കരുത് എന്ന് മാത്രം )...
( ഇത്തരം പരിപാടികളിലെ കൂതറ അവതാരകര്‍ക്ക് തല്ലു കിട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ എന്ന് ഒരു പാര്‍ട്ടിയിലും പെടാത്ത ആളുകള്‍ തന്നെ പറയുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ ..പക്ഷെ ഇടതു പക്ഷ അനുഭാവികള്‍ പറഞ്ഞാ മാത്രം കുറ്റം അല്ലെങ്കില്‍ മഹത്തരമായ പ്രതികരണം..കൊള്ളാം കോയാ )
കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ പറയുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാര്‍ത്ത വരുത്താന്‍ പണം കൊടുത്തു എന്ന് .. ടു ജി അഴിമതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പങ്കും നാം കണ്ടതാണ് ...
ബുദ്ധി കൊണ്ട് പോയി നേതാക്കളുടെ തിണ്ണയില്‍ പണയം വെച്ചാല്‍ അവര്‍ ഇട്ടു തരുന്ന എച്ചില് കഴിച്ചു സായൂജ്യമടയാം..
ബുദ്ധി കൊണ്ടുപോയി ചാനലുകാരന്റെ കക്ഷത്തില്‍ വക്കുന്നതും നല്ലതല്ല ..അവര്‍ ഉരുട്ടി തരുന്ന ഉച്ചിഷ്ടങ്ങള്‍ കഴിച്ചു ജീവിതം പാഴാക്കാം എന്നല്ലാതെ .അല്ലെങ്കില്‍ എങ്ങിനെയാണ് ഹിന്ദി സെക്സ് ഫിലിം ഏഷ്യാ നെറ്റിലെ വാര്‍ത്താധിഷ്ടിത പരിപാടിയില്‍ കണ്ണൂരിലെ പീഡനവും ആത്മഹത്യയും ആയതു ? ഒരു നിലക്കും സാധ്യത ഇല്ലാത്ത കാര്യം !
പിന്നെ ഇന്ത്യ പോലുള്ള ഒരു വലിയ ജനാധിപത്യ രാജ്യത്ത് അരാഷ്ട്രീയ വാദമാണ് നല്ലതെന്ന് എനിക്ക് തോന്നുന്നില്ല ... അറിവും ധാര്‍മ്മിക ബോധവും പ്രതിബദ്ധതയും ഉള്ള യുവാക്കള്‍ തീര്‍ച്ചയായും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുക്കണം .. ഇപ്പോള്‍ നില നില്ക്കുന്ന പല ജീര്‍ണ്ണതകളെയും ഇല്ലാതാക്കാന്‍ ഇത്തരം സത്യ സന്ധമായ പരിശ്രമങ്ങള്‍ക്ക് കഴിയും , ഒരു കൂട്ടം നിസ്വാര്‍ത്ഥ അനുയായികള്‍ക്ക് പതുക്കെയാണെങ്കിലും നേതാക്കളെ തിരുത്താനും കഴിയും ..
ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ആണ് അല്പമെങ്കിലും മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നത് എന്ന് കാണാം ...അതിനാല്‍ ആണ് ഞാന്‍ ഇപ്പോഴും ഇടതു സഹയാത്രികന് ആയി തുടരുന്നത് ( വികിലീക്സ് പ്രകാരം കെ പി സുകുമാരന്‍ സാറിന്റെ സോണിയാ ഗാന്ധിക്ക് വരെ ഇടതു പക്ഷ മൂല്യങ്ങളോട് മതിപ്പാണ് ) ...
അപ്പോഴും നേതൃത്വത്തിന്റെ കൊള്ളരുതാത്ത ചെയ്തികളെ അപ്പാടെ എന്നെപ്പോലുള്ളവര്‍ അംഗീകരിക്കുന്നുമില്ല .. വി എസിന് സീറ്റ് നിഷേധിച്ചപ്പോള്‍ ഞാന്‍ ഇട്ട പോസ്റ്റ് തന്നെ ഉദാഹരണം ... കേരളത്തില്‍ അപ്പാടെ ജീര്‍ണ്ണിച്ചു നില്ക്കുന്ന യു ഡി എഫിനേക്കാള്‍ എത്രയോ നല്ലത് ഉയര്‍ന്ന മൂല്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ തന്നെയാണ് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവില്ല ...
@ ശ്രീജിത്ത് കൊണ്ടോട്ടി ,
ReplyDeleteമുസ്ലിം ലീഗ് മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ വീട്ടില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യാവിഷന് വാര്‍ത്താ സംഘത്തിന് ക്രൂരമര്‍ദ്ദനം എന്ന വാര്‍ത്ത ഈ മാസം വന്ന സമയത്ത് ബഷീര്‍ വല്ലിക്കുന്നിന് ബ്ലോഗ് ഉണ്ടായിരുന്നു ...
സാരമായി മര്‍ദനമേറ്റ ക്യാമറാമാന് ഷാജി കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പത്രത്തിലും ചാനലിലും വന്നിരുന്നു ... ( വാര്‍ത്തയുടെ ഒരു ലിങ്ക് ഇതാ ..
ബഷീര്‍ വള്ളിക്കുന്നിനു ചിലപ്പോള്‍ മാത്രം ബ്ലോഗ് ഉണ്ടാകുകയും പലപ്പോഴും ഇല്ലാതാകുകയും ചെയ്യാറുണ്ട് ... പിന്നെ നിക്ഷ്പക്ഷം ആയി ബ്ലോഗാന്‍ ബഷീര്‍ വള്ളിക്കുന്ന് വായനക്കാര്‍ തിരെഞ്ഞെടുത്ത സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് കിട്ടിയ ആള് ഒന്നും അല്ലല്ലോ :)
@ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
ReplyDeleteഊതുന്ന ചോദ്യം ആണെങ്കിലും നേരെ ചൊവ്വേ ഉത്തരം പറയാം. അന്ന് ബ്ലോഗില്‍ ഉണ്ടായിരുന്നില്ല. പത്ര റിപ്പോര്‍ട്ടിങ്ങില്‍ ആയിരുന്നു കാര്യമായ ശ്രദ്ധ. വര്‍ത്തമാനം പത്രത്തില്‍ 'ദേശാന്തരം' എന്ന പ്രതിവാര കോളം എഴുതുന്ന സമയമാണത് എന്ന് തോന്നുന്നു. അന്താരാഷ്ട്ര വിഷയങ്ങള്‍ .. കേരളത്തിലേക്ക് ഇറങ്ങി വന്നിരുന്നില്ല. ഹ..ഹ..
മ്യാവൂ.. ഇത്തരം ജിജ്ഞാസകള്‍ നന്നല്ല കെട്ടോ.
@ Faizal Kondotty
ReplyDeleteഎനിക്കിട്ടു ഇങ്ങനെ താങ്ങല്ലെടാ മോനെ.. സൂപ്പര്‍ ബ്ലോഗര്‍.. മണ്ണാങ്കട്ട.. ഞാനൊരു പാവമാണ്.. ജീവിച്ചു പൊയ്ക്കോട്ടേ..
@ Faizal Kondotty,
ReplyDeleteചാനലുകളും, പ്രിന്റ് - മീഡിയയും ചെയ്തതും, ചെയ്തു കൊണ്ടിരിക്കുന്നതുമെല്ലാം നല്ല കാര്യമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷെ, ചാനലുകളേയും മറ്റു മാധ്യമങ്ങളെയും വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഫൈസലിനും, മറ്റാര്‍ക്കും മര്‍ദ്ദനം എല്ക്കാനും പാടില്ല. അത് പോലെ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും കയ്യേറ്റം ചെയ്യപ്പെടുകയോ, ഭീഷണിപെടുത്തപ്പെടുകയോ ചെയ്യാമോ എന്നതല്ലേ ഷാജഹാന് പ്രശ്നം ഉയര്‍ത്തുന്ന ചോദ്യം? 'ഇത് കണ്ണൂരാണ്' എന്ന് ധാര്‍ഷ്ട്യത്തോടെ വിളിച്ചു പറയുന്ന സഖാവ് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? അദ്ദേഹത്തിന്റെ യാതൊരു ബലഹീനതയുമില്ലാത്ത ആ വാക്കുകള്‍ നല്കുന്ന സന്ദേശമെന്താണു?
എതിര് പാര്‍ട്ടിക്കാരനെ വ്യക്തിഹത്യ ചെയ്യുവാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ, യാതൊരു വിധ കലാ- സാഹിത്യ മൂല്യവുമില്ലാത്ത്ത 'സാക്ഷി' പോലെയുള്ള 'കൊമ്പന്' പരിപാടികളും , എ.പി. അബ്ദുള്ള കുട്ടിയുടെ പരസ്ത്രീ ബന്ധം 'പിടിച്ചു' , അത് മണിക്കൂറുകളോളം ചര്‍ച്ചയാക്കി പരിഹാസ്യരായിത്തീര്‍ന്ന ഒരു 'ജനതയുടെ ആത്മാവിഷ്കാര ചാനലിനെ മറന്നു കൊണ്ടാണോ താങ്കളുടെ കാടടച്ചു വെടിവെപ്പ്?
എതിര്‍പാര്‍ട്ടിക്കാരും, നേതാക്കളും വിമര്ശിക്കപ്പെടുമ്പോള് പാര്‍ട്ടിയും മാധ്യമങ്ങളും 'ബായി - ബായി ' ആവുകയും, തങ്ങള്‍ വിമര്ശിക്കപ്പെടുമ്പോള് കൊണ്ടോട്ടി നേര്‍ച്ചയിലെ 'പെട്ടി വരവി' നേക്കാള്‍ ആവേശത്തില്‍ മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണം അഴിച്ചു വിടുന്നത് എന്ത് കൊണ്ടാണ്?
മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തില്‍ പലപ്പോഴും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഷാജഹാന് സംഭവം ഈ സില്‍സിലയിലെ അവസാനത്തെയല്ല ഒടുവിലത്തേത് മാത്രമാണ് എന്ന് വിശ്വസിക്കാനേ നിര്‍വാഹമുള്ളൂ. മുന്‍പ് കരിപ്പൂര്‍ വിമാന താവളത്തിന് സമീപം വെച്ച് മാധ്യമ പ്രവര്‍ത്തക മാര്ദ്ധിക്കപ്പെട്ടപ്പോള് അതിനെ ശക്തിയായി അപലപിച്ചിരുന്നു, ലീഗ് നേതൃത്വം. കുഞ്ഞാലിക്കുട്ടി നേരിട്ട് മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് ചോദിച്ചിരുന്നു. കൊണ്ടോട്ടിയിലെ ഫൈസലും, ശ്രീജിയും സംഭവം 'നിര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിക്കുമ്പോഴും, ജയരാജ സഖാവും, പാര്‍ട്ടിയും ന്യായീകരണവുമായി , 'ധാര്‍ഷ്ട്യ' വുമായി (പ്രയോഗത്തില്‍ കടപ്പാട് എന്റെ സുഹൃത്ത് ശ്രീജിത്തിനോട്) 'മുന്നോട്ട്' തന്നെയാണ്!
>>>പിന്നെ ഇന്ത്യ പോലുള്ള ഒരു വലിയ ജനാധിപത്യ രാജ്യത്ത് അരാഷ്ട്രീയ വാദമാണ് നല്ലതെന്ന് എനിക്ക് തോന്നുന്നില്ല ... അറിവും ധാര്‍മ്മിക ബോധവും പ്രതിബദ്ധതയും ഉള്ള യുവാക്കള്‍ തീര്‍ച്ചയായും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുക്കണം .. ഇപ്പോള്‍ നില നില്ക്കുന്ന പല ജീര്‍ണ്ണതകളെയും ഇല്ലാതാക്കാന്‍ ഇത്തരം സത്യ സന്ധമായ പരിശ്രമങ്ങള്‍ക്ക് കഴിയും , ഒരു കൂട്ടം നിസ്വാര്‍ത്ഥ അനുയായികള്‍ക്ക് പതുക്കെയാണെങ്കിലും നേതാക്കളെ തിരുത്താനും കഴിയും ..<<<<
ReplyDeleteഇതാണ് കോയാ (your style) ഞാന്‍ പറഞ്ഞതിന്റെ ആകെത്തുക. അതിനു കഴിയണം. അല്ലാതെ അവിടെ ചാടി വീണു വിഷയം മറ്റു പലതും പറഞ്ഞു ബാലന്‍സ് ചെയ്യുകയല്ല വേണ്ടത് എന്നെ അടിയന് പറഞ്ഞുള്ളൂ കോയാ ....
ഓഫ് ടോപ്പിക്ക് .
ReplyDelete@ ബഷീര്‍ Vallikkunnu
ഇതൊക്കെ ഇലെക്ഷന് ചൂട് കൊണ്ടാണ് ഭായി ...
നിങ്ങളെ മിക്ക പോസ്റ്റുകളും സത്യത്തില്‍ പൊതുവേ എനിക്ക് ഇഷ്ടമാണ് .. എപ്പോഴും നോക്കുന്ന അപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്നാണ് വള്ളിക്കുന്ന് . കോം .. , ഇലെക്ഷന് വരും ..പോകും... നമ്മള്‍ക്ക് ഇവിടെ ഒക്കെ തന്നെ ഉണ്ടാകും.. ഉണ്ടാകണം ....പിന്നെ കഴിഞ്ഞ വര്‍ഷത്തെ ബ്ലോഗുകള്‍ താരതമ്യം ചെയ്താല്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ എന്ന പദവി താങ്കള്‍ക്കു അര്‍ഹത പ്പെട്ടത് തന്നെയാണ് എന്നാണ് എന്റെ പക്ഷം . .. മാക്സിമം വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ താങ്കള്‍ ശ്രമിച്ചിട്ടുണ്ട് .. , വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വൈവിധ്യങ്ങളായ വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ താങ്കള്‍ക്കു കഴിയട്ടെ .... നന്മകള് നേരുന്നു .
പിന്നെ ജിദ്ദയില്‍ വരുമ്പോള്‍ ഒരു ചായ എങ്കിലും വാങ്ങി തരണം ....
This comment has been removed by the author.
ReplyDelete@-@-@-നിലപാട്.
ReplyDelete@-പിന്നെ നിക്ഷ്പക്ഷം ആയി ബ്ലോഗാന്‍ ബഷീര്‍ വള്ളിക്കുന്ന് വായനക്കാര്‍ തിരെഞ്ഞെടുത്ത സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് കിട്ടിയ ആള് ഒന്നും അല്ലല്ലോ ?
@-പിന്നെ കഴിഞ്ഞ വര്‍ഷത്തെ ബ്ലോഗുകള്‍ താരതമ്യം ചെയ്താല്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ എന്ന പദവി താങ്കള്‍ക്കു അര്‍ഹത പ്പെട്ടത് തന്നെയാണ് എന്നാണ് എന്റെ പക്ഷം<<<< .
അപ്പൊ ഇതാണോ നിലപാട്. ഈ നിലപാടിനോടാണോ ഞാന്‍ വാദിച്ചത്. പടച്ചോനെ. ഞാന്‍ വെറുതേ സമയം കളഞ്ഞു
പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന് ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.
ReplyDeleteDear Basheer Bhai,
ReplyDeleteNext to Trivandrum, Kannur is the best place for a good reporter in Kerala. I am not talking about arm chair journalists. Those seriously interested to contribute something, Kannur is the best choice in northern part of the state. In this regard, I disagree with your view. TVM being the state capital It's an important station. political leaders of the state hails from this northern district. If you are posted at Malappuram as bureau chief of a daily or TV you may get enough time to relax. Calicut, even though the capital of erstwhile Malabar, town retains a calm atmosphere. Reporting in Kannur surely an enjoyable one for an enthusiatic reporter like Shajahan. It's a place of happenings. Journalists are familiar to all the people. Even laymen knows your name and the paper you represent.
He is from Vatakara amd he knows how to deal with crowds in such debates.
As someone pointed, I too have doubts about what exactly happened. They could not telecast the visuals of manhandling. By Just broadcasting a telephone call from Jayarajan they cannot convince the audience.
This comment has been removed by the author.
ReplyDeleteകമന്റുകൾ വായിച്ചു അവസാനം എത്തിയപ്പോഴേക്കും വാദിയും പ്രതിയും സുല്ല് ...കട്ടക്ക് കട്ട നിന്നു വാദിച്ച ആളുകൾ 'നിലപാടുകൾ' മാറ്റി.
ReplyDeleteഇവിടെ 'സംഭവത്തെ' അപലപിച്ച / അനുകൂലിച്ച ആരും കണ്ണൂർ മോഡൽ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പോർക്കളം (ആ പേരു തന്നെ മാറ്റണം) കേരളത്തിലെ മറ്റു പ13 ജില്ലകളിലും പരിപാടി അവതരിപ്പിക്കുന്നുണ്ടാവും. വടക്കൻ ജില്ലയിലെ അവതാരക്അൻ ഷാജഹാൻ ആണെന്നു തോന്നുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോടു ജില്ലയിലും ഇതു പോലെ ചാനൽ കവാത്ത് ഉണ്ടായിരുന്നു. അന്നൊന്നും പക്ഷെ ഇത്തരം ജയരാജന്മാരെ കണ്ടില്ല.
ഇനി പാർട്ടി ഇത്തരം പരിപാടിക്ക് ആളുകളെ അയക്കില്ല എന്നാണു കോടിയേരി സഖാവു പറഞ്ഞിരിക്കുന്നതു. നല്ല കാര്യം .. അങ്ങിനെ ഈ പരിപാടി ഒന്നു നിന്നു കിട്ടിയാൽ ഭാഗ്യം . പറ്റുമെങ്കിൽ ഇത്തരം ഗിമ്മിക്കുകൾ നിരോധിക്കാം ...
പൊതു ജന കാര്യങ്ങൾ ഒരു പരിധിവരെ ഇത്തരം ചർച്ചകൾ കൈകാര്യം ചെയ്യുന്നില്ല. ഇനി അഥവാ എന്തെങ്കിലും പരഞ്ഞു തുടങ്ങിയാൽ നമ്മുടെ സുൻദർ രാജ് മാഷു പറഞ്ഞപോലെ മമ്മൂഞ്ഞികൾ തന്നെ എല്ലാവരും ... ആരാ ഇതിന്റെയൊക്കെ യഥാർഥ പ്രായോജകർ എന്നു ആർക്കും മനസ്സിലാവില്ല.
ഓഫ്: നേതാക്കൾക്കിടയിലേക്കു ചെന്നാൽ തടി സുരക്ഷിതാവും എന്ന സഖാവ് ഷാജഹാന്റെ തോന്നൽ വെറുതെയായി ... ഇവിടെ ചങ്ങലയ്ക്കു തന്നെ ഭ്രാന്ത്.
@ അക്ബര്‍
ReplyDeleteplease let vallikkunnu to read this... I am pretty sure he will not find any controversy between my two statements .. I mentioned the super blogger term in the previous posts also just to defend him. But when i see his last response i want to convey him this are just for the sake of the instants and i don't want to hurt him at all as he is my favorite blogger ever.
Akbar, I still wonder why you are responding without knowing the facts and that off topic is merely for Basheer and not for you, my friend.
Akbar , You didn't notice the smiley in my first comment ..now i am also thinking the same കാര്യം അറിയാതെ വെറുതെ ഇടപെടുന്ന ഈ നിലപടുകാരനോടാണോ ഞാന്‍ വാദിച്ചത്.പടച്ചോനെ..?
@ vahiju
ReplyDeleteവളരെ നല്ലതു .. അങ്ങിനെ തന്നെ ആവട്ടെ... ഐ പി സി 142 , 147 ചേർത്തു കേസ് എടുത്തിട്ടുണ്ട്..
ഇനി നാവിനുള്ള ബലം ഫോണിലൂടെ അദ്ദേഹം അറിയിച്ചതിനാൽ അതിലെ കണ്ണൂർ ശൈലിയും പുതിയ അർഥ / നിർവ്വചനങ്ങളും മലയാള ഭാഷക്കു ലഭിക്കുമായിരിക്കും ...
എന്തെല്ലാം ശുംഭത്തരങ്ങൾ....
@-Faizal Kondotty
ReplyDeleteI didn’t meant that u have made any controversy between your two statements. To be honest I have realized that u have no policy and it may change at any time. So let me go for something better other than wasting time for simply argues with u.
Thank u very much.
All the very best. Bye.
@ Sameer Thikkodi
ReplyDeleteകമന്റുകൾ വായിച്ചു അവസാനം എത്തിയപ്പോഴേക്കും വാദിയും പ്രതിയും സുല്ല് ...കട്ടക്ക് കട്ട നിന്നു വാദിച്ച ആളുകൾ 'നിലപാടുകൾ' മാറ്റി
പ്രയോഗം ഇഷ്ടപ്പെട്ടു ..( ഇതും ഒരു നിലപാട് മാറ്റം ആയി ചിലര്‍ കാണില്ലെന്ന് വിശ്വസിക്കുന്നു ) ..
എന്റെ ആദ്യം മുതലുള്ള നിലപാടുകള്‍ വ്യക്തം ആണ്
1. പീഡന ആഘോഷത്തെ തുടര്‍ന്ന് കരിപ്പൂരില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന സ്ത്രീകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് അടക്കം മുസ്ലിം ലീഗ് മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ വീട്ടില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ക്യാമറമാന് ക്രൂര മര്‍ദനം ഏറ്റതും , ജയരാജന് ഷാജഹാനെ കയ്യേറ്റം (?) ചെയ്തതും ഒരുപോലെ അപലപനീയം ആണ്
2. അതെ സമയം ഷാജഹാന് അടക്കമുള്ള , പോര്‍ക്കള വീരന്മാര് ഒന്നുകില്‍ ഇത്തരം ജന പ്രതികരണം പെട്ടെന്ന് വന്നേക്കാവുന്ന, തമ്മില്‍ തല്ലിച്ച് രസിക്കുന്ന പരിപാടികള്‍ സ്റ്റുഡിയോയില്‍ വച്ച് മാത്രം നടത്തുക .. (ന്യൂസ് nights കാണുമ്പോള്‍ സ്റ്റുഡിയോ യില്‍ കയറി അടിക്കാന്‍ ജനങ്ങള്‍ക്ക് പലപ്പോഴും തോന്നാറുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ് , പക്ഷെ അതിനുള്ള സാഹചര്യം കുറവാണ്) അല്ലെങ്കില്‍ ഒന്നോ രണ്ടോ കിട്ടിയാലും ശരി സാഹസികമായി ഇത്തരം പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ നടത്തുക ..അതിനു പക്ഷെ കിട്ടുന്നത് വാങ്ങുക എന്നല്ലാതെ തല്ലു കിട്ടയതിന്റെ ദൃക് സാക്ഷി വിവരണം നടത്തി ഒരു ആഴ്ച അത് വാര്‍ത്താ ആഘോഷം ആക്കരുത് എന്ന് മാത്രം ..
2. കള്ള ന്യൂസ് ഉണ്ടാകുന്ന ,/ മോഡറേറ്റര്‍ തന്നെ പക്ഷം പിടിച്ചു വാര്‍ത്ത വളച്ചൊടിക്കുന്ന പ്രവണത എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം ..വല്ല സമൂഹത്തിനെതിരെ paid ന്യൂസ് കൊടുക്കുന്നവന്റെ കോടവള്ളി പിടിക്കുക തന്നെ വേണം അല്ലെങ്കില്‍ നാളെ നമ്മളുടെ കുടുംബത്തില്‍ വരെ കയറി ഇവന്മാര് എക്സ്ക്ലൂസിവുകള് ഉണ്ടാക്കും .... (വല്ല സെക്സ് പടത്തിലെയും നായികാ നായകന്മാര്ക്ക് ഒരാളുടെ ച്ഛായ ഉണ്ടായാല്‍ അവന്റെ/ അവളുടെ കഥ കഴിഞ്ഞു എന്നര്‍ത്ഥം )
-ഈ സന്ദര്‍ഭത്തില്‍ അല്ലാതെ വേറെ എപ്പോഴാണ് ചാനലുകാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ?-
3.പിന്നെ ഇനി നേതാക്കളുടെ അടുത്ത് വല്ല പോരായ്മകളും ഉണ്ടെങ്കില്‍ തന്നെ ഇടതു പക്ഷ പ്രസ്ഥാനം പോലുള്ള കുറച്ചെങ്കിലും മൂല്യങ്ങള്‍ ഉള്ള ബഹുജന പ്രസ്ഥാനത്തില്‍ നിന്നും അകന്നു മാറി നില്ക്കുന്നതല്ല യുക്തം പകരം അറിവും ധാര്‍മ്മിക ബോധവും പ്രതിബദ്ധതയും ഉള്ള യുവാക്കള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുത്തു ഇപ്പോള്‍ ജീര്‍ണ്ണതകളെ ഇല്ലാതാക്കാന്‍ ശ്രമിക്കണം ...
LAL SALAM !
@ Akbar
ReplyDeleteI don’t think you were arguing with me, this is just a plat form to share your thoughts and I am not the owner of this blog or the posts .. Honestly,by mistake you took an off topic which is fully meant for me and vallikkunnu . Be frank, my friend , I don’t care this types of personal stuffs and please continue your posts and comments wherever you wish... I ll not disturb you here anymore. Thanks for understanding ..
LAL SALAM !
കിട്ടേണ്ടത് കിട്ടേണ്ടത്ത് കിട്ടിയപ്പോള്‍ asianet ന് നൊന്തൂ !
ReplyDeleteശ്രീജിത്ത് പറഞ്ഞു : സാര്‍ പതിവായി പറയുന്ന കുറെ പേരുകള്‍ വിട്ടുപോയി എന്നുതോന്നുന്നു.
ReplyDeleteശ്രീജിത്തേ , ഞാന്‍ പതിവായി കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും എന്റെ ഓരോ പോസ്റ്റിലും കമന്റിലും പുതിയതായി ഒന്ന് പറയുന്നുണ്ട്. അതൊന്നും ചെറുപ്പക്കാരനായ ശ്രീജിത്തിന് പോലും മനസ്സിലാകാത്തത് സമൂഹമനസ്സ് അത്രമാത്രം യാഥാസ്ഥിതികമായി ഘനീഭവിച്ചുപോയത്കൊണ്ടാണ്. സമൂഹമനസ്സിന്റെ ഒരു യൂനിറ്റ് തന്നെയാണ് വ്യക്തിമനസ്സും. സമൂഹത്തില്‍ ഒരു മാറ്റവും വരാത്തതിന്റെ കാരണവും ഇപ്രകാരം ഘനീകൃതമനസ്സ് നിമിത്തമാണ്. തെറ്റോ ശരിയോ തന്റെ മനസ്സിന്റെ വിശ്വാസങ്ങള്‍ക്കപ്പുറം ഒന്നിനെയും മനസ്സ് കടത്തിവിടുന്നില്ല. ഇവിടെയും പുതിയ ഒരാശയം ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമോ ശീലമോ കമ്മ്യൂണിസ്റ്റുകള്‍ക്കില്ല. എന്ന്. അതിന്റെ അര്‍ത്ഥം പോലും ശ്രീജിത്തിന് മനസ്സിലാകാന്‍ വഴിയില്ലാത്തത്കൊണ്ട് എന്നോട് ചോദിച്ചേക്കാം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന്. ഇവിടെയുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണ് എന്ന് വിലയിരുത്തിക്കൊണ്ട് ജനകീയജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യവും മുന്നോട്ട് വെച്ചാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ലോകത്ത് മറ്റെല്ലാ ജനാധിപത്യരാജ്യങ്ങളിലും അപ്രകാരം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ബോണ്‍സായ് പാര്‍ട്ടിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ച് വിജയിക്കണമെങ്കില്‍ വിപ്ലവപൂര്‍വ്വ റഷ്യയോ ചൈനയോ പോലുള്ള രാജ്യങ്ങള്‍ വേണം. അതൊന്നും ഇനി നടക്കാന്‍ പോകുന്ന സംഗതികളല്ല. കാലഹരണപ്പെട്ട സിദ്ധാന്തവും പാര്‍ട്ടിപ്പരിപാടിയും മുറുകെ പിടിച്ച് കാരാട്ട്-പിണറായി-ജയരാജാദി പ്രഭൃതികള്‍ ശ്രീജിത്തിനെ പോലെയുള്ളവരെ പറ്റിക്കുകയാണ്.
ഞാന്‍ ചോദിക്കുന്നു: ജനാധിപത്യത്തില്‍ ഒന്നിലധികം രാഷ്ട്രീയപാര്‍ട്ടികള്‍ കൂടിയേ തീരൂ. ലോകത്ത് ഏറ്റവും ആധുനികമായ ഭരണസമ്പ്രദായം പാര്‍ലമെന്ററി രീതിയാണ്. അത്കൊണ്ട് ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ബൂര്‍ഷ്വാജനാധിപത്യം എന്നൊന്നില്ല എന്നും ഉള്ളത് ബഹുകക്ഷി ജനാധിപത്യം മാത്രമാണ് എന്നും അംഗീകരിക്കുകയും വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള പരിപാടി ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് നവീനമായ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിവര്‍ത്തിപ്പിച്ചുകൂടേ? എന്നാല്‍ ഈ ചോദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളോ അണികളോ കേട്ട മാതിരി നടിക്കുകയില്ല. എന്ത്കൊണ്ട്? മനസ്സിന്റെ ഘനീഭാവം. നേതാക്കള്‍ക്ക് ഉള്ള കാലത്തോളം ഇങ്ങനെ പോകണമെന്നേയുള്ളൂ. അണികള്‍ക്ക് ചിന്തിക്കുക എന്ന റിസ്ക്ക് എടുക്കുകയും വേണ്ട. എന്തായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടാന്‍ പോവുകയാണെന്ന് ശ്രീജിത്തിനും മനസ്സിലായിക്കാണും.
എല്ലാം ഇവിടെ പറയുന്നില്ല. ഇനിയും എഴുതണമല്ലോ. മെയ് 13 കഴിഞ്ഞിട്ട് കുറെ പറയാനുണ്ട് :)
@Faizal Kondotty ... 1. പീഡന ആഘോഷത്തെ തുടര്‍ന്ന് കരിപ്പൂരില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന സ്ത്രീകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് അടക്കം മുസ്ലിം ലീഗ് മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ വീട്ടില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ക്യാമറമാന് ക്രൂര മര്‍ദനം ഏറ്റതും , ജയരാജന് ഷാജഹാനെ കയ്യേറ്റം (?) ചെയ്തതും ഒരുപോലെ അപലപനീയം ആണ്..
ReplyDelete>> വീട്ടിലെ "വാർത്ത" റിപ്പോർട്ട് ചെയ്തു ക്രൂര മർദ്ധനം ... കൊള്ളാം ... ഷാജഹാനു കൈയേറ്റവും ഒപ്പം ഒരു ചോദ്യ ചിഹ്നവും ... ചെയ്തതു ആരായാലും തെറ്റ് തെറ്റായി കാണുവാനും അപലപിക്കാനും ശ്രമിക്കുകയെങ്കിലും ആവാം ...ലീഗനുഭാവകൾ അന്നു ചെയ്തതും തെറ്റ് തന്നെ .. അതു നേത്രുത്വം തന്നെ തിരിച്ചറിഞ്ഞ് മാപ്പു പരയുകയും ചെയ്തിട്ടുണ്ട് എന്നാണറിവ്. മാപ്പു പറയാൻ വേണ്ടി ഇനിയും ആരും തെറ്റുകൾ ചെയ്യാതിരിക്കട്ടെ...
മൂല്യ ങ്ങളും സദാചാരവും നിർണ്ണയിക്കുന്നതു അയാൾ ഏതു പാർട്ടിക്കാരൻ എന്നു നോക്കിയാവരുത്. അതു സ്വന്തം പാർട്ടിക്കാരൻ ആണെങ്കിലും സാധ്യമാവണം. ഷാജഹാനു അടി കിട്ടേണ്ട തെറ്റ് അയാൾ ചെയ്തു എന്നു തീരുമാനിക്കേണ്ടത് ബഹു: സഖാവ് അല്ല എന്നതു പോലെ തന്നെ അടിക്കാനോ ശിക്ഷ വിധിക്കാനോ അധികാരവും നിക്ഷിപ്തമല്ലല്ലോ.. അതല്ലെ അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തപ്പോൾ നാം മനസ്സിലാക്കുന്നതു. ഇത്തരം ചാനൽ ഗിമ്മിക്കുകൾ നിർത്തണം എന്നു തന്നെയാണു എന്റെയും എളിയ അഭിപ്രായം. തെരഞ്ഞെടുപ്പിനു വേണ്ടി മാത്രം തമ്മിൽ തല്ലിക്കാനുള്ള ഒരു ശ്രമം എന്ന് ഇതിനെ ആരെങ്കിലും സശയിച്ചു പോയാൽ കുറ്റം പറയാൻ ആവില്ല. ഇതു കൊണ്ട് സമൂഹത്തിനു എന്തെങ്കിലും ഗുണം ഉണ്ടാവുമെന്നും തോന്നുന്നില്ല...
നാം സഹോദരങ്ങൾ ... എന്തിന്റെ പേരിലായാലും തമ്മിൽ തല്ലുന്നതു (പോർ വിളിക്കുന്നതും) എന്തിനു വേണ്ടി?? ആശയങ്ങൾ സംവദിക്കപ്പെടട്ടെ... സംവേദനങ്ങൾ സഭ്യമാവട്ടെ ... മാന്യതയും വിനയവും കൈമുത്ലാവട്ടെ...
നല്ല നമസ്കാരം ...
ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ ഇനിയും ബുദ്ധി ഉറച്ചിട്ടില്ലാത്ത കുട്ടികളെ പോലെയാണ് ചില കുട്ടി സഖാക്കന്മാരുടെ പ്രതികരണം.
ReplyDeleteനമ്മുടെ പിണറായി സഖാവ് ഒന്നും മിണ്ടിയത് കണ്ടില്ലല്ലോ,
സഖാവ് ശശിക്ക് മുന്‍പും ഇവിടെ ഇതൊക്കെ നടന്നിട്ടുണ്ട് .
ReplyDeleteഎടൊ ഷാജഹാനെ (ഗോപാല ) തനിക്കൊന്നും ചരിത്രം അറിയില്ല വായിച്ചു നോക്കൂ
പുന്നപ്ര- വയലാര്‍ സമരകാലത്ത് തന്നെ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചേര്‍ത്തലയിലെ പാര്‍ട്ടി ക്യാമ്പുകളില്‍ അവിവാഹിതരായ സ്ത്രീപുരുഷന്മാര് ഒരുമിച്ചു കഴിഞ്ഞു വരുമ്പോള്‍ അവര്‍ക്കിടയില്‍ മനുഷ്യ സാധാരണമായ ചില ബന്ധങ്ങള്‍ ഉടലെടുത്തു.
അവിവാഹിതകളായ യുവതികള്‍ പ്രസവിക്കാനിടയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു. ക്യാമ്പിന്റെ സംഘാടകരില്‍ ഒരാളായിരുന്നു ദേവകികൃഷ്ണന്‍. ജന്മിക്കും നാടുവാഴിക്കും എതിരെ വാരിക്കുന്തം ഉയര്‍ത്തി വിപ്ലവം നടത്താനിറങ്ങിയവരുടെ കാല്പനിക ജീവിതം കൈവിട്ടുപോകുന്നു എന്ന് കണ്ട ദേവകി കൃഷ്ണന് നേതാവായ എ.കെ. ഗോപാലന്റെ ശ്രദ്ധയില്‍ ഈ പ്രശ്നം കൊണ്ടുവന്നു. എ.കെ.ജി നിസ്സാരവത്ക്കരിക്കുകയാണ് ചെയ്തത്. അദ്ദേഹം ദേവകി കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു: 'മഹത്തായ വിപ്ലവം കൈവരിക്കാന്‍, വേണ്ടി വന്നാല്‍ സ്ത്രീകള്‍ അവരുടെ ചാരിത്ര്യം ത്യജിക്കേണ്ടിവരും.' ദേവകി കൃഷ്ണന് എന്ന വീട്ടമ്മയ്ക്ക് ആ മറുപടി സ്വീകാര്യമായില്ല. തന്തയില്ലാത്ത മക്കളെ പോറ്റാന്‍ ഇവിടെ പറ്റില്ലെന്ന് പറഞ്ഞ്, തന്നോടൊപ്പം ക്യാമ്പില്‍ ചേര്‍ന്ന യുവതികളെയും കൂട്ടി അവര്‍ ഇറങ്ങിപ്പോയി.
വെറുതെ ശശിയെ കുറ്റം പറയുന്ന ബൂര്ഷസികളെ ,ഇത് നിങ്ങള്‍ നടത്തുന്ന വാണിഭവം അല്ല.താത്വികമായി വിലയിരുതുകയാനെങ്കില് ഞങ്ങളുടെ വല്യ നേതാവ് ലെനിന് വരെ മാത്ര്കയാണ്
"കമ്മ്യൂണിസം പഠിക്കൂ അര്‍മാദിക്കൂ "
@ Faizal Kondotty
ReplyDeleteഅക്ബര്‍ ചാലിയാര്‍ എന്റെ ഇഷ്ട ബ്ലോഗറാണ്. അദ്ദേഹത്തിന്റെ ഒരു ഫാന്‍ ആണ് ഞാന്‍ എന്നും പറയാം. താങ്കളാകട്ടെ കമന്റു കോളത്തില്‍ ഞാന്‍ ഏറ്റവും ശ്രദ്ധിക്കുന്ന പ്രതികരണങ്ങള്‍ എഴുതുന്ന ആളുമാണ്. ഞാനുമായി ബന്ധപ്പെട്ട നിങ്ങളുടെ ചില കമന്റുകളുടെ പേരില്‍ നിങ്ങള്‍ രണ്ടു പേരുടെയും പ്രതികരണങ്ങള്‍ കണ്ടു.
കമന്റ് കോളത്തില്‍ വരുന്ന വിമര്‍ശനങ്ങളെ ഏറെ ആസ്വദിച്ചു വായിക്കുന്ന ഒരാളാണ് ഞാന്‍. 'ബ്ലോഗര്‍ എല്ലാവരെയും വിമര്‍ശിക്കുക എന്നാല്‍ ബ്ലോഗ്ഗരെ ആരും വിമര്‍ശിക്കരുത്' എന്ന നിലപാട് ഫാസിസം ആണല്ലോ. അതുകൊണ്ട് തന്നെ പലതും തമാശയായി എടുക്കുകയാണ് എന്റെ പതിവ്. താങ്കളുടെ കമന്റിനു പ്രതികരണമായി ഞാന്‍ എഴുതിയതും ഒട്ടും സീരിയസ്സായിട്ടില്ല.
അതിനാല്‍ നിങ്ങള്‍ രണ്ടു പേരും വീ എസ്സും പിണറായിയും പോലെ പോര്‍ക്കളത്തില്‍ സൗഹൃദപൂര്‍വ്വം മുന്നോട്ടു നീങ്ങണമെന്ന് പോളിറ്റ് ബ്യുറോ എന്ന നിലക്ക് ഞാന്‍ കല്പിക്കുകയാണ്. നന്ദി.. നല്ല നമസ്കാരം.
http://kadalasupookkal.blogspot.com/2011/03/blog-post_29.html
ReplyDeletehttp://kottuvadi.blogspot.com/
ReplyDeleteഅടി തുടരുന്നു
ReplyDeleteബഷീര്കയുടെ ബ്ലോഗാണ് ഈ തിരഞ്ഞെടുപ്പിലെ താരം. മണിക്കൂറുകള്‍ കൊണ്ട് കമന്റ് ബോക്സ് നൂറു കവിഞ്ഞു. എമെയിലുളും ഫസിബുക്കിലും എല്ലാം ഈ പോസ്റ്റ് ആണ് ഇന്നത്തെ താരം. congrajulations.
ReplyDeleteKPS സൂചിപ്പിച്ച കാര്യങ്ങള്‍ ശ്രദ്ധേയം തന്നെ. വെള്ളം ചേര്‍ക്കാതെ തനത് രൂപത്തില്‍ കമ്യൂണിസം ലോകത്ത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് മാത്രമല്ല, ഉള്ളിടത്ത് എല്ലാം തന്നെ “ഇത്ര വലത്തോ ഇടത് “ എന്ന് അത്ഭുതം കൂറേണ്ട സ്ഥിതിയിലുമാണ് . ശുദ്ധ കമ്യൂണിസം എന്നൊന്ന് ലോകത്ത് നില നിലനില്ക്കുന്നില്ല എന്ന് കട്ടായം. ഉള്ളതൊക്കെ എന്നോ കൊഴിഞ്ഞു പോയി എന്ന് അവരും സമ്മതിക്കും .
ReplyDeleteഎന്നാല്‍ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഫാഷിസ്റ്റ് വിരുദ്ധവും സാമ്രാജ്യത്ത വിരുദ്ധവുമായ ഇടത് നയങ്ങള്‍ക്ക് ഏറെ പ്രസക്തിയുന്ടെന്നതും മറന്നു കൂടാ. നമ്മുടെ ഭരണകൂടം രാജ്യത്തിന്റെ നയനിലപാടുകള്‍ രൂപീകരിക്കന്നത് അമേരിക്കന്‍ വിധേയത്വത്തിന്റെ അമ്മിക്കടിയില്‍ കിടന്നു കൊണ്ടാണെന്ന വിവരം വിക്കിലീക്സ് പുറത്തു വിട്ടപ്പോള്‍ ആരെങ്കിലും ഞെട്ടിയോ? ആണവകരാറിനു വേണ്ടി വിശ്വാസവോട്ടിന് കോഴ വിതരണം നടന്നപ്പോഴും ആരും ഞെട്ടിയില്ല. ആ ഞെട്ടല്‍ പോലും ഇല്ലാതായിപ്പോകുന്നിടതാണ് ഇടത് നയങ്ങള്‍ പ്രസക്തമാകുന്നതും ആകെണ്ടതും.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ. കേരളത്തിലെ വിശിഷ്യാ കണ്ണൂരിലെ സി പി എം നേതാക്കള്‍ ഇപ്പോഴും ഈ ലോകത്തല്ല ജീവിക്കുന്നത്.പഴയ നാട് വാഴി ജന്മിത്വ മനോഭാവവും ധാര്‍ഷ്ട്യവും മാത്രം കൈമുതലാക്കിയ മറ്റൊരു വലതു കക്ഷി എന്നല്ലാതെ ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും വഴക്കവും ഭാഷയും അവര്‍ക്ക് ഇപ്പോഴും അന്യമാണ് എന്ന് പറയാതെ വയ്യ. ഷാജഹാനെതിരായ കയ്യേറ്റം അതിന്റെ ഇങ്ങേയറ്റത്തെ ഉദാഹരണം മാത്രം.
ഇത് സി പി എമ്മിന് മാത്രം ബാധകമായതല്ല എന്നതും മറക്കരുത്. ജയരാജന്മാര് കണ്ണൂരില്‍ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും ബഷീറുമാര്‍ ഏറനാട്ടും പയറ്റുന്നു.പാനൂരില്‍ പൊട്ടിത്തെറിക്കുന്ന അതേ ബോംബുകള്‍ തന്നെ നാദാപുരത്തും പൊട്ടിത്തെറിക്കുന്നു. അല്ലെങ്കില്‍ ശാജഹാനില് നിന്നും എങ്ങനെയാണ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ മര്‍ദ്ദനത്തിനിരയായ ഇന്ത്യാവിഷന് കാമറാമാന് വ്യത്യസ്തനാവുന്നത് ?
തന്റെ പാര്‍ട്ടിയും നേതാക്കളും ചെയ്യുന്നത് എത്ര പ്രതിലോമാപരമാനെന്കിലും അതിനെ അന്ധമായി ന്യായീകരിക്കുക,വിധിയാണെന്നു കരുതി സമാധാനിക്കുക, അല്ലെങ്കില്‍ കണ്ണ് ചിമ്മുക.. ഇതേ കാര്യങ്ങള്‍ എതിര് പക്ഷത്തുള്ളവര്‍ ചെയ്യുമ്പോള്‍ ആദര്‍ശം, ജനാധിപത്യം , അഭിപ്രായ സ്വാതന്ത്ര്യം പൌരാവകാശം , പുട്ട്, പുട്ടുന്കുറ്റി , തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞു ചാടിയിറങ്ങുക. അതിനു ഇടത് , വലതു, പച്ച, ചുവപ്പ് എന്നൊന്നും വ്യത്യാസമില്ല.
ഉദാ:-സിന്ദു ജോയി സി പി എം വിട്ടപ്പോഴും ഷാജഹാനെ ജയരാജന് കയ്യേറ്റം ചെയ്തപ്പോഴും ഠപ്പേന്നു പോസ്ടിട്ട വള്ളിക്കുന്ന് , നാദാപുരത്ത് ബോംബു പൊട്ടി അഞ്ചു യുവാക്കള്‍ മരിച്ചത് അറിഞ്ഞ ഭാവം കാണിച്ചോ?
ബൌ ബൌ : എന്തൊക്കെയാണെങ്കിലും ബഷീര്‍ക്കന്റെ ബ്ലോഗ് വായിക്കുന്ന ഈ സുഖം ഒന്ന് വേറെ തന്നെയാണ്,കേട്ടോ..
@ ബിന്ഷേഖ്
ReplyDelete"സിന്ദു ജോയി സി പി എം വിട്ടപ്പോഴും ഷാജഹാനെ ജയരാജന് കയ്യേറ്റം ചെയ്തപ്പോഴും ഠപ്പേന്നു പോസ്ടിട്ട വള്ളിക്കുന്ന് , നാദാപുരത്ത് ബോംബു പൊട്ടി അഞ്ചു യുവാക്കള്‍ മരിച്ചത് അറിഞ്ഞ ഭാവം കാണിച്ചോ?"
താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്.
ശക്തമായി പ്രതികരിക്കേണ്ട ഒരു വിഷയമായിരുന്നു അത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വം കാണിക്കേണ്ട ആവശ്യം എനിക്കില്ല. ഭാര്യ സാരമായി പരിക്കേറ്റു ആശുപത്രിയില്‍ ആയിരുന്ന സമയത്താണ് ആ സംഭവം. അതുകൊണ്ട് തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. പല തവണ പലരായി ഇക്കാര്യം പല പോസ്റ്റുകളിലും ചൂണ്ടിക്കാണിച്ചത് കൊണ്ടാണ് വ്യക്തിപരമായ ഈ പ്രതികരണം നടത്തേണ്ടി വന്നത്. Take it cool..
"ഊതുന്ന ചോദ്യം ആണെങ്കിലും നേരെ ചൊവ്വേ ഉത്തരം പറയാം"
ReplyDeleteബഷീര്‍ ഭായ്.. എന്റെ ആ സംശയത്തെ "ഊതുന്ന ചോദ്യം" എന്നൊക്കെ പറഞ്ഞ് അങ്ങനെ നിസ്സരവല്ക്കരുത്. ചെറിയ സംഭവങ്ങളെ പോലും സൂക്ഷ്മമായി വിശകലം ചെയ്ത് പോസ്ടിടുന്ന താങ്കള്‍ മറ്റു പല വലിയ കാര്യങ്ങളെയും കണ്ടില്ലെന്നു നടിക്കുകയും, അവയെ എല്ലാം നിസാരവല്‍ക്കരിച്ചു തള്ളിക്കളയുകയും ചെയ്യുന്നു എന്ന് താങ്കളുടെ ഒരു വായനക്കാരന് എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുണ്ട്. അതിനു ഒരു ഉദാഹരണം ആയിട്ടാണ് ഞാന്‍ കരിപ്പൂരില്‍ വച്ച് കുഞ്ഞാലിക്കുട്ടിയുടെ സാനിധ്യത്തില്‍ മുസ്ലീം ലീഗ്കാര് ദീപ എന്ന ഏഷ്യാനെറ്റ് ലേഖികയെ ആക്രമിച്ചതിനെ പറ്റി പറഞ്ഞത്. അന്ന് താങ്കള്‍ ബ്ലോഗില്‍ സജീവം അല്ലായിരുന്നു എന്ന് പറഞ്ഞ്, എന്നാല്‍ പോസ്റ്റിലെ ഓരോ വരികളിലും ആ വിഷയവും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിക്കുകയും, അതിനോട് അനുബന്ധിച്ച് ലിങ്ക് ഇട്ടു പോകുകയും ചെയ്യുന്ന താങ്കള്‍ ഇവിടെ ഇതേ ഏഷ്യാനെറ്റ് ചാനലിലെ റിപ്പോര്‍ട്ടര്‍ക്ക് ഇതിനു മുന്‍പ് ഉണ്ടായ ക്രൂരമായ ആക്രമണത്തെ പറ്റി ഒന്നും പറഞ്ഞില്ല എന്ന് മാത്രമല്ല, ഈ സംഭവത്തെ പര്വതീകികരിക്കുകയും ചെയ്തു. പി.ജയരാജന് ചെയ്തത് തെറ്റാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനെ ന്യായീകരിക്കാന്‍ ഉദ്ദേശശവും ഇല്ല. എം.കെ മുനീറിന്റെ ഇന്ത്യാവിഷന് ചാനല്‍ ക്യാമറാമാന് ,മുസ്ലീം ലീഗ് നേതാവായ മട്ടാഞ്ചേരിയിലെ എം.എല്‍.എ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വച്ച് ഇതിലും വലിയ അളവില്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് താങ്കള്‍ ഒന്നും പ്രതികരിച്ചില്ല. ഇന്നത്തെ ഇന്ത്യാവിഷന് ചാനലില്‍ വരെ ആ ദ്രിശ്യങ്ങള്‍ നമ്മള് കണ്ടതല്ലേ. അതിനു ഒരാഴ്ച മുന്‍പ് ഇതേ ആളുകള്‍ ബി.എസ.പി നേതാവായ ഒരു മത പണ്ഡിതനെ ആക്രമിച്ചിരുന്നു. ഇതും വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. (നാദാപുരം ബോംബ് സ്പോടനം) മൂന്ന് ദിവസം മുന്‍പ് എന്തായാലും ബ്ലോഗില്‍ താങ്കള്‍ സജീവം ആണല്ലോ. ഇതെല്ലം താങ്കളുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആണ് എന്നറിയാം. പക്ഷെ ഒരു രാഷ്ടീയ പാര്‍ട്ടിയുടെ ആക്രമങ്ങളെ വെള്ളപൂശി മറ്റുള്ളതിനെ മാത്രം ഏകാപക്ഷീയം ആയി അടച്ചാക്ഷേപിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല. വിമര്‍ശങ്ങള്‍ ഏകപക്ഷീയം ആകുന്നത് വിശ്വാസ്യതക്ക് ക്ഷതം ഏല്‍പ്പിക്കും എന്ന് തോന്നുന്നു.
pitrusoonya madhyma pravarthanam ennu annu swaraj paranchthu ethram sraiyanu.............
ReplyDelete"മുന്‍പ് കരിപ്പൂര്‍ വിമാന താവളത്തിന് സമീപം വെച്ച് മാധ്യമ പ്രവര്‍ത്തക മാര്ദ്ധിക്കപ്പെട്ടപ്പോള് അതിനെ ശക്തിയായി അപലപിച്ചിരുന്നു, ലീഗ് നേതൃത്വം. കുഞ്ഞാലിക്കുട്ടി നേരിട്ട് മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് ചോദിച്ചിരുന്നു."
ReplyDeleteആദ്യം ലീഗ് നേതാക്കള്‍ ഈ കൊടികെട്ടലിനെയും, ദീപയെ ആക്രമിച്ചതിനെയും ന്യായീകരിക്കുകയാണ് ചെയ്തത്. കൊണ്ടോടിയില്‍ വച്ച് ഒരു ലീഗ് നേതാവ് ഇതെല്ലം പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രം ആണ് എന്ന് പ്രസംഗിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്. അവസാനം എല്ലാ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ നില്ക്കക്കള്ളി ഇല്ലാതെ ആണ് കുഞ്ഞാലിക്കുട്ടി ഈ സംഭവത്തെ അപലപിച്ചത്. ആ അപലപിക്കലിനു അത്ര ശക്തിയും ഇല്ലായിരുന്നു...!!
"കൊണ്ടോട്ടിയിലെ ഫൈസലും, ശ്രീജിയും സംഭവം 'നിര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിക്കുമ്പോഴും, ജയരാജ സഖാവും, പാര്‍ട്ടിയും ന്യായീകരണവുമായി , 'ധാര്‍ഷ്ട്യ' വുമായി (പ്രയോഗത്തില്‍ കടപ്പാട് എന്റെ സുഹൃത്ത് ശ്രീജിത്തിനോട്) 'മുന്നോട്ട്' തന്നെയാണ"
ReplyDelete@ നൗഷാദ് ഭായ് (കുനിയില്‍ )..
ഞാന്‍ ഒരു സി.പി.എം-കാരന് അല്ലാത്തതിനാല്‍ എനിക്ക് എന്റേതായ സ്വതന്ത്ര അഭിപ്രായം പറയേണ്ടി വരും. പാര്‍ട്ടി പറയുന്നതെല്ലാം ശരിയാണ് എന്ന് എനിക്ക് സ്ഥാപിക്കേണ്ട ആവശ്യവും ഇല്ലല്ലോ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂത്ത് ലീഗ് അക്രമത്തിനിടെ അധ്യാപകന് കൊല്ലപ്പെട്ട സംഭവത്തില്‍ കോടതില്‍ പോയി സാക്ഷി പറയുന്നവരെ "കൊന്നുകളയും" എന്ന് ഇ.അഹമ്മദ് അടക്കം ഉള്ള ലീഗ് നേതാക്കള്‍ ഇരിക്കുന്ന പൊതു വേദിയില്‍ വച്ച് വധഭീഷണി മുഴക്കിയ മാന്യദേഹം ആണ് ഇത്തവണ ഏറനാട് മണ്ഡലം മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി, പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയും സീതി ഹാജിയുടെ മകന് അയ ഇദ്ദേഹം തന്നെ. ഈ നിമിഷം വരെ ഈ കൊലവിളിയെ ഒരു മുസ്ലീം ലീഗ് നേതാവ് പോലും അപലപിച്ചിട്ടില്ല. താങ്കള്‍ എന്ത് പറയുന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.... പി.ജയരാജന് ധാര്‍ഷ്ട്യം ഉള്ള നേതാവ് തന്നെ.. അപ്പോള്‍ ഈ മാന്യ ദേഹമോ? വിരല്‍ ഇല്ലാത്തവരെ വിമര്‍ശിക്കുന്നവര്‍ കൈ ഇല്ലാത്തവരെ ന്യായാകരിക്കുകയാണ് എന്ന് തോന്നിയിട്ടുണ്ട്.. :)
കൈകൾക്കു
ReplyDeleteസ്വാധീനമില്ലാത്ത പി.ജയരാജൻ കയ്യേറ്റം ചെയ്തു എന്നു പറയുന്നത് തന്നെ വസ്തുതകൾക്ക് നിരക്കാത്തതാണ്.ഇ.പി ജയരാജനെപ്പോലെ മുൻകോപിയും,ധാർഷ്ട്യനുമല്ലപി.ജയരാജൻ. മിതവാദിയും,സൌമ്യനുമാണ്.അങ്ങനെയുള്ള ഒരാൾ പ്രകോപിതനാകണമെങ്കിൽ ഷാജഹാന്റെ ഭാഗത്തു നിന്നും കാര്യമായ പിഴവ് സംഭവിച്ചിട്ടുണ്ടാവണം .
ഷാജഹാൻ മാത്രമല്ല ഏഷ്യാനെറ്റിന്റെ പല റിപ്പോർട്ടർമാരും പക്ഷം ചേർന്ന് നിസ്പക്ഷത പറയുന്നവരാണ്.
ഇന്ത്യാവിഷൻ ക്യാമറാമാനെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ മർദ്ദിച്ചു റൂമിൽ പൂട്ടിവെച്ച് ഭീഷണിപ്പെടുത്തിയപ്പോൾ എവിടെയായിരുന്നു ഈ രോഷം പ്രകടിപ്പിക്കുന്നവരൊക്കെ..?
മുസ്ലിം ലീഗ് മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ വീട്ടില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യാവിഷന് വാര്‍ത്താ സംഘത്തിന് ക്രൂരമര്‍ദ്ദനം എന്ന വാര്‍ത്ത, ഇന്നത്തെ ഇന്ത്യാവിഷന് വാര്‍ത്തകളിലും, ഇന്നലത്തെ പോളിട്രിക്സ് പരിപാടിയിലും ഇതിന്റെ വീഡിയോ ദ്രിശ്യങ്ങും കാണിച്ചിരുന്നു. ഇതിനെ കുറിച്ചും ധ്ര്ഷ്ട്യം ഇല്ലാത്ത ഒരു ലീഗ് നേതാവും പ്രതികരിച്ചു കണ്ടില്ല. മുനീറിന്റെ ചാനലിനെ ഫോട്ടോ ഗ്രാഫര്‍ ആയതുകൊണ്ടാണോ എന്നും അറിയില്ല. നിര്‍ഭാഗ്യത്തിന് ബഷീര്‍ ഭായും ഈ വാര്‍ത്ത കണ്ടില്ല. അല്ലങ്കില്‍ ഒരു അടിപൊളി പോസ്റ്റ് വായിക്കാമായിരുന്നു. ഷാജി കൃഷ്ണാ. അത് ലീഗ് നേതാവിന്റെ മണ്ഡലം ആണ് എന്നപേരില്‍..?
ReplyDelete@ ബഷീര്‍ ഭായ്..
ReplyDeleteമഴക്കാലത്ത് തവളകള്‍ ഇറങ്ങുന്നപോലെ തെരഞ്ഞെടുപ്പ് സമയത്ത് അനോണികള്‍ വ്യാജപ്പേരുകളില്‍ വന്ന് വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത അശ്ലീല കമന്റുകള്‍ ഇട്ടു പോകുന്നുണ്ട്. മഹാന്മാര് അയ കമ്മ്യൂണിസ്റ് നേതാക്കള്‍ക്ക് എതിരെ, വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത, ഇത്തരം തരം താണ ആരോപണങ്ങള്‍ ഇടുമ്പോള്‍ Moderator ആയ താങ്കള്‍, ഇവയെല്ലാം കണ്ടില്ലെന്നു നടിച്ചു മൌനാനുവാദം നല്‍കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല.
പ്രിയ സുകുമാരന്‍ സാര്‍.. സാറിന്റെ മുന്‍പത്തെ കമ്മ്യൂണിസ്റ്റ് വിമര്‍ശന പോസ്റ്റുകളില്‍ ഞാന്‍ ഇതില്‍ പറഞ്ഞ പല കാര്യങ്ങള്‍ക്കും വ്യക്തമായി മറുപടി തന്നിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം, ഞാന്‍ ഉന്നയിച്ച പലതിനും താങ്കള്‍ മറുപടി തന്നിട്ടില്ലതാനും. ഇന്ന് മറ്റുകുറച്ചു തിരക്കുകളില്‍ ആയതിനാല്‍ വൈകി ആണ് വന്നത്.നാളെ വിശദമായി തന്നെ പ്രതികരിക്കാം.താങ്കളുടെ പോസ്റ്റില്‍ തന്നെ പലയിടത്തും എന്റെ പേര് പരാമര്‍ശിക്കുന്നത് കൊണ്ട് വ്യക്തമായ മറുപടി നല്‍കാതിരിക്കുന്നത് ശരിയുമാല്ലല്ലോ.. നന്ദി.. എല്ലാവര്ക്കും ശുഭരാത്രി നേരുന്നു... :)
ReplyDelete'ഇത് കണ്ണൂരാണ്' എന്ന് ധാര്‍ഷ്ട്യത്തോടെ വിളിച്ചു പറയുന്ന സഖാവ് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? അദ്ദേഹത്തിന്റെ യാതൊരു ബലഹീനതയുമില്ലാത്ത ആ വാക്കുകള്‍ നല്കുന്ന സന്ദേശമെന്താണു?"
ReplyDeleteനൗഷാദ് കുനിയില്‍ ഉയര്‍ത്തിയ ഈ ചോദ്യം ഞാനും അടിവരയിടുന്നു
ശ്രീജി,
ReplyDeleteബഷീര്‍ മാഷിന്റെ ഈ പോസ്റ്റില്‍ ഇടപെട്ടുകൊണ്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1 - സഖാവ് ജയരാജന്റെ ശൈലി ധാര്‍ഷ്ട്യം നിറഞ്ഞതാണ്. അത് ഒരു നാഗരിക സമൂഹത്തിനു യോജിച്ച നിലപാടല്ല.
ശ്രീജിത്തിന്റെ നിലപാട്: "ഷാജഹാന് എതിരെ നടന്ന അതിക്രമങ്ങളെ ആര്‍ക്കും ന്യായീകരിക്കാന്‍ ആവില്ല. മാധ്യമ സ്വാതന്ത്രം അനുവദിക്കെണ്ടാതുമാണ്. പി.ജയരാജന്റെ ഭീഷണി സ്വരത്തില്‍ ഉള്ള ഫോണ്‍ സംഭാഷണം വാര്‍ത്തയില്‍ കണ്ടു. തികഞ്ഞ ധാര്‍ഷ്ട്യത്തോടെ ഉള്ളതാണ് ഇത്തരക്കാരുടെ വാക്കുകള്‍.. "
2 - കൊണ്ടോട്ടിക്കടുത്ത കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം ദീപ ആക്രമിക്കപ്പെട്ട സംഭവം അപലപനീയമായിരുന്നു. മുസ്ലിം ലീഗും, കുഞ്ഞാലിക്കുട്ടിയും അതിനെ ശക്തമായി അപലപിച്ചിട്ടുണ്ട്.
ശ്രീജിത്തിന്റെ നിലപാട്: "... അവസാനം എല്ലാ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ നില്ക്കക്കള്ളി ഇല്ലാതെ ആണ് കുഞ്ഞാലിക്കുട്ടി ഈ സംഭവത്തെ അപലപിച്ചത്. ആ അപലപിക്കലിനു അത്ര ശക്തിയും ഇല്ലായിരുന്നു...!!"
താത്വികമായി നമുക്കിടയിലെ യോജിപ്പിന്റെ പോയിന്റുകള്‍ ആണിവ.ഈ വിഷയത്തില്‍ ഇനിയൊരു ചര്‍ച്ച ആവശ്യമില്ലല്ലോ.
ഇനി താങ്കള്‍ സൂചിപ്പിച്ച പി. കെ. ബഷീറിന്റെ വിവാദ പ്രസംഗത്തിലേക്ക് വരാം:
ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ തീര്‍ച്ചയായും നിയമവും, നീതിന്യായ വ്യവസ്ഥയും സംരക്ഷിക്കപ്പെടണം. നിയമം കയ്യിലെടുക്കുവാന്‍ ആരെയും അനുവദിച്ചു കൂടാ. പിഞ്ചു കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ വെട്ടി നുറുക്കുന്നതും, മിണ്ടാപ്രാണികളെ ചുട്ടെരിക്കുന്നതും, എതിര് പാര്‍ട്ടിക്കാരെ അറുകൊല ചെയ്യുന്നതും, അറസ്റ്റു ചെയ്തവരെ പോലീസ് സ്റ്റേഷന് കയ്യേറി മോചിപ്പിക്കുന്നതും, 300 ഓളം വരുന്ന തീവ്ര വാദികള്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച സംഭവം വെറും 30 പേരുടെ നിസ്സാര കുറ്റകൃത്യമായി വിലയിരുത്തപ്പെടുവാന്‍ ആഭ്യന്തര മന്ത്രാലയം ഇടപെടുന്നതും, പാര്‍ട്ടി ഓഫീസിന്റെ നിര്‍ദേശാനുസരണം കള്ള സാക്ഷി പറയുകയും, നിരപരാധികളെ കുറ്റവാളികളാക്കുന്നതും, ഇങ്ങനെ കള്ള സാക്ഷ്യം പറയുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കുന്നതും അപലപനീയമാണ് എന്നതാണ് എന്റെ നിലപാട്.
ശുഭരാത്രി, ശ്രീജി.
ലാല്‍ സലാം അലൈകും :)
മുമ്പും ഇതുപോലെ അക്രമങ്ങളുണ്ടായിട്ടുണ്ട്........
ReplyDeleteഎന്തിന്റെ പേരിലാണെങ്കിലും മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്.
You can see the video here.
ReplyDeletehttp://www.youtube.com/watch?v=Lb_3uOgMeIw
This comment has been removed by the author.
ReplyDeleteതങ്ങളെക്കുറിച്ചുള്ള ഏഷ്യാനെറ്റിന്റെയും മനോരമയുടെയും മാതൃഭൂമിയുടെയും വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാവാറുണ്ടെന്ന സി.പി.എം ആരോപണത്തില്‍ ചിലപ്പോഴൊക്കെ കഴന്പുണ്ടെന്ന തോന്നലുണ്ടായിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയെക്കുറിച്ച് ജനങ്ങളുടെ ഉള്ളിലുള്ള ന്യായമായ സംശയങ്ങളുന്നയിച്ചതിന്റെ പേരില്‍ ഷാജഹാനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. വിമര്‍ശനങ്ങളെ ഇല്ലായ്മചെയ്യാന്‍ അതുന്നയിക്കുന്നവനെതിരേ തിരിയുന്ന, ഫാഷിസ്റ്റ് നയനിലപാടുകള്‍ പുലര്‍ത്തിവരുന്ന കമ്മ്യൂണിസ്റ്റുകളാണ് ആ പാര്‍ട്ടിയുടെ ശാപം.
ReplyDeleteജനാഭിലാഷങ്ങൾ പൂർണ്ണതയിലെത്തിക്കുന്നയാളാണ് യഥാർത്ഥ നേതാവെങ്കിൽ, കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ലെങ്കിൽ ഇതാ പീ ജയരാജന്ന്- ആഗോള മലയാള ടെലിവിഷൻ വാർത്താ പ്രേക്ഷകരുടെ പേരിൽ ഒരു ചൂടുമ്മ. സ്വീകരിച്ചാലും.
ReplyDeletehttp://baijuvachanam.blogspot.com/
ജയരാജന് സഖാവിന്റെ പരാക്രമം നിര്‍ഭാഗ്യകരം എന്നു VS പറഞ്ഞിരിക്കുന്നു. സംഭവം അന്വേഷിക്കും എന്നു കോടിയേരിയും. സന്തോഷമായി. ഈ രണ്ടു പേരുടെ വാക്കുകള്‍ മാത്രം മതി.
ReplyDeleteഏതു നേതാവിന്റെയും ഏതു ചെയ്തിയും അന്തമായി ന്യായീകരിക്കുകയും മറു ന്യായങ്ങള്‍ പറഞ്ഞു അതിനെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന വ്യക്തി പൂജകരുടെ രാഷ്ട്രീയ പരിസരത്ത് നിന്നും വല്ലപ്പോഴും തിരിച്ചറിവിന്റെ ഇത്തരം സ്വരങ്ങള്‍ കേള്‍ക്കുമ്പോഴാണ് രാഷിട്രീയത്തില് പ്രതീക്ഷകള്‍ ബാക്കിയാകുന്നത്.
ചില ചാനലുകളെ പോലെ ഇപ്പോള്‍ ചില ബ്ലോഗുകളും ഇലക്ഷന് കഴിയുന്നത് വരെ യു ഡി എഫ് പാട്ടത്തിനെടുതിരിക്കുകയാണെന്ന് തോന്നുന്നു...!
ReplyDeleteThis comment has been removed by the author.
ReplyDeleteFaizal Kondotty said...ഷാജഹാന് -ജയരാജന് സംഭവം നിര്‍ഭാഗ്യകരം തന്നെ , ജയരാജനെ തിരെ പോലീസ് കേസെടുത്തിട്ടുണ്ട് എന്നറിയാന്‍ കഴിഞ്ഞത് .
ReplyDeleteതാന്‍ മാത്രം ശരി എന്നും താന്‍ പറഞ്ഞത് എല്ലാവരും അംഗീകരിക്കണം എന്നുമാണ് പല അവതാരകരുടെയും ഭാവം ..ഈ അവതരണ ധാര്‍ഷ്ട്യം കാണുമ്പോള്‍ ഇവനിട്ട് ഒന്ന് പൊട്ടിക്കണം എന്ന് പലരും മനസ്സാലെ ആഗ്രഹിക്കാറുണ്ട് എന്നത് സത്യം .
മ്യാവൂ ..
തല്ലു കിട്ടിയാല്‍ അതും വാര്‍ത്താ ആഘോഷം ...!
സ്റ്റുഡിയോയില്‍ നിന്ന് : Mr . ഷാജി .. എന്താണ് സത്യത്തില്‍ സംഭവിച്ചത് ...
ഷാജി : ആ സനു , ഞാന്‍ സാഹസികമായി പരിപാടി അവതരിപ്പിച്ചു നിര്‍ത്തുമ്പോള്‍ ആളുകള്‍ വളയുകയായിരുന്നു ... ശ്രദ്ധേയമായ വസ്തുത , തല്ലു കിട്ടുന്നത് റെക്കോര്‍ഡ് ചെയ്യാനായി ക്യാമറയില്‍ കിട്ടുന്ന ഭാഗത്താണ് ഞാന്‍ ഇടതു കവിള് കാണിച്ചു നിന്നത് എന്നാല്‍ അവര്‍ എന്നെ നമ്മള് സ്ഥാപിച്ച ബോര്‍ഡിന് പിന്നിലേക്ക് പിടിച്ചു കൊണ്ട് പോകുകയും അവിടെ വച്ച് ഇരു കവിളിലും മാറി മാറി അടിക്കുകയും ആയിരുന്നു ... ഏതായായും ഒരു കാര്യം വ്യക്തമാണ് ക്യാമറയുടെ പൊസിഷന്‍ എവിടെയാണ് എന്നതിനെ പറ്റിയെല്ലാം നല്ല ബോധമുള്ള ആളു കളാണ് എന്നെ തല്ലിയത് സനു .. അതിനാല്‍ തന്നെ നല്ല കുറെ ദൃശ്യങ്ങള്‍ നമുക്ക് നഷ്ടമായിട്ടുണ്ട് ... ,
ഗുണപാഠം :ഇത്തരം ഹൈ voltage പരിപാടികള്‍ ഒന്നുകില്‍ സ്റ്റുഡിയോയില്‍ വച്ച് നടത്തുക, അല്ലെങ്കില്‍ തല്ലു കൊള്ളാന്‍ തയ്യാറെടുത്തു പോകുക
-------------------------------------
@-@-@-
ഇതൊക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്നു ഒരു കൂട്ടര് ധരിച്ചാല്‍ എന്ത് ചെയ്യും.വീണ്ടും ഓ അബ്ദുള്ളയുടെ വാക്കുകള്‍ കടമെടുത്തു ചോദിക്കുന്നു. ഇത് ഏതാ മോനെ ദുനിയാവ്.
കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിന് കണ്ണൂരില്‍ ദ്യൂട്ടിക്കു പോയത് ഓര്മ വരുന്നു. മുപ്പത്താറു മണിക്കൂര്‍ വെള്ളം പോലും കുടിക്കാന്‍ കിട്ടിയില്ല. അന്ധന്മാരെന്നു പറഞ്ഞുകൊന്ടുവന്ന വൃദ്ധന്മാരോടു കണ്ണ് കാണില്ലേ എന്ന് ചോദിച്ചാല്‍ "താന്‍ ഡോക്ടരാണോ ? " എന്ന് ചോദ്യം.ഇവിടെ ഇലക്ഷന് കമ്മീഷന് ഞങ്ങളാ എന്നാനു എജന്ടന്മാരുടെ ഭാവം. ഒരു ബൂത്തില്‍ ഇരുന്ന മൂന്നു പേരും ഒരു പാര്‍ട്ടിയുടെ ആല്ക്കാര്. . ഞാന്‍ ഉടക്കിയപ്പോള്‍ : " താന്‍ ഇന്ന് നേരെ ചൊവ്വേ വീട്ടില്‍ പോവില്ല " എന്ന് ഭീഷണി. വൈകുന്നേരം ഒരു വണ്ടി നിറയെ പോലിസ് വന്നതുകൊന്ടു ഇന്നും ജീവിച്ചിരിക്കുന്നു. നന്നായി ബഷീറേ.
ReplyDeleteകൊണ്ടോട്ടികാരോട് ഒരൊറ്റ ചോദ്യം..
ReplyDeleteനിങ്ങള്‍ രണ്ടു പേരുടെയും കമ്മന്റില് കണ്ട , പത്ര മാധ്യമങ്ങള്‍ ഇല്ലാ കഥ എഴുതുന്നു എന്നത് , അവര്‍ അത് ഇടതു പക്ഷത്തിനെതിരെ എഴുതുമ്പോള്‍ മാത്രമാണോ , അതല്ല കുഞ്ഞളിക്കുട്ട്ടിക്കു അനുകൂലമായി എഴുതുമ്പോള്‍ മാത്രമാണോ , അതുമല്ല കുഞ്ഞളിക്കുട്ടിക്കെതിരെ മുന്‍പ് എഴുതുകയും ഉണ്ടാക്കുകയും ചെയ്തതും അക്കൂട്ടത്തില്‍ പെടുത്താമോ ? (വെറുതെ ഒരു സംശയം ആണ് ..കാരണം കഴിഞ്ഞു ഐസ്ക്രീമ കാലത്ത്, റജീന കുഞ്ഞളിക്ക് അനുകൂലമായി പറഞ്ഞാല്‍ അത് പണം കൊടുത്തു സ്വാധീനിച്ചതും, എതിരായി പറഞ്ഞാല്‍ അത് സത്യാ വാര്‍ത്ത ആയതും നാം കണ്ടതാണ്..അത് കൊണ്ട് ചോദിച്ചതാ..)പിന്നെ പത്രക്കാര്‍ക്ക് കിട്ടിയ അടിയുടെ അളവ് കോല്, ഈ കൊണ്ടോട്ടിക്കാരന്‍ ആര് നല്‍കിയതാണ് (കമ്മന്റ്: എം.കെ മുനീറിന്റെ ഇന്ത്യാവിഷന് ചാനല്‍ ക്യാമറാമാന് ,മുസ്ലീം ലീഗ് നേതാവായ മട്ടാഞ്ചേരിയിലെ എം.എല്‍.എ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വച്ച് ഇതിലും വലിയ അളവില്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് താങ്കള്‍ ഒന്നും പ്രതികരിച്ചില്ല.)
@ Malathi and Mohandas
ReplyDeleteനിങ്ങള്‍ രണ്ടാളും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയാല്‍ പിന്നെ അതില്‍ അപ്പീല്‍ പോകേണ്ട ആവശ്യം ഉണ്ടോ?.. അതാണ് ഞാന്‍ പറഞ്ഞത്.. ഇത് സ്ഥലം കണ്ണൂരാ..
Malathi and Mohandas said...
കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിന് കണ്ണൂരില്‍ ദ്യൂട്ടിക്കു പോയത് ഓര്മ വരുന്നു. മുപ്പത്താറു മണിക്കൂര്‍ വെള്ളം പോലും കുടിക്കാന്‍ കിട്ടിയില്ല. അന്ധന്മാരെന്നു പറഞ്ഞുകൊന്ടുവന്ന വൃദ്ധന്മാരോടു കണ്ണ് കാണില്ലേ എന്ന് ചോദിച്ചാല്‍ "താന്‍ ഡോക്ടരാണോ ? " എന്ന് ചോദ്യം.ഇവിടെ ഇലക്ഷന് കമ്മീഷന് ഞങ്ങളാ എന്നാനു എജന്ടന്മാരുടെ ഭാവം. ഒരു ബൂത്തില്‍ ഇരുന്ന മൂന്നു പേരും ഒരു പാര്‍ട്ടിയുടെ ആല്ക്കാര്. . ഞാന്‍ ഉടക്കിയപ്പോള്‍ : " താന്‍ ഇന്ന് നേരെ ചൊവ്വേ വീട്ടില്‍ പോവില്ല " എന്ന് ഭീഷണി. വൈകുന്നേരം ഒരു വണ്ടി നിറയെ പോലിസ് വന്നതുകൊന്ടു ഇന്നും ജീവിച്ചിരിക്കുന്നു. നന്നായി ബഷീറേ.
കെ.പി.സുകുമാരന്‍ said...
ReplyDeleteകാലഹരണപ്പെട്ട സിദ്ധാന്തവും പാര്‍ട്ടിപ്പരിപാടിയും മുറുകെ പിടിച്ച് കാരാട്ട്-പിണറായി-ജയരാജാദി പ്രഭൃതികള്‍ ശ്രീജിത്തിനെ പോലെയുള്ളവരെ പറ്റിക്കുകയാണ്.
കെ പി എസ് മോശം എന്ന് പറഞ്ഞ ഇടതു പാര്‍ട്ടികളുടെ നയത്തെക്കുര്ച്ചു കെ പി എസിന്റെ മാഡം പറയുന്നത് കേള്‍ക്കൂ ( മാതൃഭൂമിയില്‍ നിന്നും)
ന്യൂഡല്‍ഹി: പ്രാദേശിക രാഷ്ട്രീയ കക്ഷികളേക്കാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് താത്പര്യം ഇടതുപക്ഷത്തോടാണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. കൂടുതല്‍ വിശ്വസിക്കാന്‍ പറ്റുന്നവര്‍ ഇടതുപക്ഷമാണെന്നാണ് സോണിയ കരുതിയതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് വാഷിങ്ടണിലേക്കയച്ച സന്ദേശത്തില്‍ പറയുന്നു........
കമ്യൂണിസ്റ്റുകാരില്‍ നല്ലൊരു വിഭാഗം നേതാക്കളും പ്രായോഗിക കാഴ്ചപ്പാടുള്ളവരും പാവപ്പെട്ടവരുടെ പ്രശ്നങ്ങളില്‍ താത്പര്യമുള്ളവരുമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും മുള്‍ഫോര്‍ഡ് പറയുന്നു. 'ഹിന്ദു' ദിനപ്പത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. .
========
അപ്പൊ കെ പി എസ് മാഷേ , കോണ്‍ഗ്രസ് നേതാക്കള്‍ വരെ സമ്മതിക്കുന്നു കമ്യൂണിസ്റ്റുകാരില്‍ നല്ലൊരു വിഭാഗം നേതാക്കളും പ്രായോഗിക കാഴ്ചപ്പാടുള്ളവരും പാവപ്പെട്ടവരുടെ പ്രശ്നങ്ങളില്‍ താത്പര്യമുള്ളവരുമാണെന്നാണ്.... , ഇനി ഈ വികി ലീക്സ് വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ പറയണേ .. ( ജൂലിയന്‍ അസാന്‍ജ് നമ്മുടെ ആളോ മറ്റോ ആണോ :) )...
ഇനി ,പ്രിയ കെ പി എസ് മാഷേ , താങ്കള്‍ ഒരു വലിയ കോണ്‍ഗ്രസ് അനുഭാവി ആണല്ലോ ... ഒന്ന് പറയൂ ..കോണ്‍ഗ്രസിന് വല്ല സിദ്ധാന്തവും ഉണ്ടോ ?ഉണ്ടെങ്കില്‍ എന്താണ് അത് ? പാര്‍ട്ടി പരിപാടി ഇല്ല എന്ന് ഞാന്‍ പറയില്ല ടു ജി , ആദര്‍ശ് , കോമണ്‍ വെല്‍ത്ത് അഴിമതികള്‍ , ISRO S ബാന്‍ഡ് കരാര്‍ എന്നിവയില്‍ ഒക്കെ ആ പരിപാടി നമ്മള് കണ്ടതാണ് .., അല്ല ഇനി ഇതൊക്കെ തന്നെയാണോ സിദ്ധാന്തവും , പലരെയും ഞാന്‍ കണ്ണുമടച്ചു വിശ്വസിച്ചു പോയി എന്ന് പറയുന്ന ഒരു നട്ടെല്ലില്ലാത്ത പ്രധാന മന്ത്രിയും ചാറ്റ് ചെയ്യുന്നവര്‍ക്ക് വരെ കേരള സീറ്റ് നല്കാന് ഒരു രാഹുല്‍ജിയും ...
. പിന്നെ കേരളത്തിലേക്ക് വന്നാല്‍ എന്താണ് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു ഡി എഫിന്റെ അവസ്ഥ .. കുഞ്ഞാലിക്കുട്ടി പോലുള്ളവരെ ഉള്പ്പെടുത്തുന്നതിലല്ല
അവരെയൊക്കെ അനുകൂലിക്കാനും വെള്ള പൂശാനും ഉള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഉത്സാഹം കാണുമ്പോള്‍ സത്യത്തില്‍ എന്താണ് കോണ്‍ഗ്രസ് ഇത്ര ചെറുതായി പ്പോകുന്നത് എന്ന് തോന്നാറുണ്ട്
@ Akbar
ReplyDeleteജനക്കൂട്ടത്തെ ഒരു നിയന്ത്രണവും ഇല്ലാതെ സംഘടിപ്പിച്ചു അവരെ മാക്സിമം പ്രകോപിച്ച് അവതാരിക്കല് നടത്തുക എന്നിട്ട് ജനങ്ങള്‍ സീറ്റില്‍ തന്നെ അടഞ്ഞു ഇരിക്കണം എന്നും പറയുക.. ഇത് രണ്ടും കൂടി നടക്കില്ല എന്ന് ഏതൊരാള്‍ക്കും അറിയാം അപ്പൊ പിന്നെ , ഒന്നുകില്‍ സ്വല്പം റിസ്ക് എടുത്തു തല്ലു കൊള്ളാന്‍ തയ്യാറായി ഇത്തരം ജനക്കൂട്ട പരിപാടി നടത്തുക ... അല്ലെങ്കില്‍ സാധാരണ ചെയ്യുന്ന പോലെ സ്റ്റുഡിയോയില്‍ വച്ച് ഇത്തരം അവതാരിക്കല് നടത്തുക.. എന്നിട്ട് അവതാരകന് താന്‍ എന്തോ സംഭവം ആണെന്ന് സ്വയം കരുതി ഗസ്റ്റ് കളെ ഫോണിലൂടെ എന്തും കുത്തി കുത്തി ചോദിക്കുക.. അല്പ സ്വല്പം അപമാനിക്കുക , എന്നിട്ട് എന്ത് മറുപടി പറഞ്ഞാലും ഉടനെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍ ചെയ്യിക്കുക .. എന്നിട്ട് വാര്‍ത്ത സൃഷ്ടിക്കുക . ..
സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം വേണ്ട എന്നല്ല ഞാന്‍ പറഞ്ഞത് .. പോര്‍ക്കാലം പോലുള്ള പരിപാടികള്‍ വച്ച് പ്രകോപിച്ച് ന്യൂസ് ഉണ്ടാക്കരുത് എന്നെ പറഞ്ഞുള്ളൂ .
സ്റ്റുഡിയോയില്‍ വച്ച് ഇവര്‍ ഉണ്ടാക്കി ഓലത്തുന്ന ന്യൂസ് കളെ പ്പറ്റി ധാരാളം ആക്ഷേപങ്ങള്‍ വരുന്നുണ്ട് .താങ്കളുടെ ബ്ലോഗില്‍ ചൂണ്ടിക്കാണിച്ച സംഭവത്തില്‍ തന്നെ മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രത കള്‍ ദുബായിയില്‍ ഒരു മലാളിയുടെ ഹോട്ടലില്‍ ഉണ്ട് എന്ന് തറപ്പിച്ചു പറഞ്ഞു കള്ള "എക്സ്ക്ലുസിവ് ന്യൂസ്" ഉണ്ടാക്കി , ആ ഹോട്ടല്‍ മുതലാളിയെ ഫോണിലൂടെ ചോദ്യം ചോദിച്ചു പരിഹസിച്ചു മാനം കെടുത്തിയത് ... ( ഞാനും കണ്ടിരുന്നു ആ ന്യൂസ് ഹവ്വര്‍ ) .അധികം താമസിയാതെ പ്രതികളെ ദുബായില്‍ അല്ല , ഇവിടെ നിന്നും അറസ്റ്റ് ചെയ്തു .
ഇത്തരം നല്ലതല്ലാത്ത പ്രവണതകള്‍ കൂടി വരികയാണ് എന്ന് ന്യൂസ് വീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും .. പിന്നെ യെവന്മാരുടെ ചോദ്യങ്ങളിലെ പരിഹാസങ്ങളും !
ഞാന്‍ ചോദിക്കട്ടെ സുഹൃത്തേ , moderate ചെയ്യേണ്ടതിനു പകരം പ്രകോപിച്ച് കുറ്റപ്പെടുത്തി അവതാരിക്കല് നടത്തിയാല്‍ ,അതും പൊതു ജനക്കൂട്ടത്തിനു നടുവില്‍, ആളുകള്‍ എണീറ്റ് പ്രതികരിക്കില്ലേ ...
അപ്പൊ ഒന്നുകില്‍ തല്ലു കൊള്ളാന്‍ തയ്യാറായി ഈ സാഹസിക കൃത്യം നടത്തുക... അല്ലെങ്കില്‍ സ്റ്റുഡിയോയില്‍ ഇരുന്നു ഗീര്‍വാണം മുഴക്കുക ..അതെ ഞാന്‍ പറഞ്ഞൊള്ളൂ
ചാനലുകാര്‍ക്ക് ഒരു പേടി ഉണ്ടാകുന്നത് നല്ലതാണ്. തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ സമൂഹമധ്യത്തില്‍ ഇടിച്ചു താഴ്ത്തുന്നത് ഒരു ഹരമായിരിക്കുന്നു എല്ലാവര്കും. ഒരു പെണ്ണ് ഒരു സുപ്രഭാതത്തില്‍ ചാനലിന്റെ ഓഫീസില്‍ കയറി വന്നു വല്ലതും പുലംബിയാല്‍ അത് ഫ്ലാഷ് ന്യൂസ് ആയും പിന്നെ ചച്ചയായും ആകൊഷിക്കുന്നവര്ക് ഒരു പാഠമാകട്ടെ ഇതെല്ലാം.
ReplyDeleteസമാധാനമായി… പുതിയപോസ്റ്റ് വന്നു.. ഇനി ദൈര്യത്തിൽ ഇവിടെ കമന്റിടാം :)
ReplyDeleteപോളിട്രിക്സിൽ ഇങ്ങിയെ ചില ട്രിക്സുകളുമായി ഇറങ്ങി സഖാക്കളെ ചൂടാക്കിയില്ലെങ്കിൽ ഇലക്ഷൻ പ്രചരണം തണുത്തു പോകും. ഇതിനു മുമ്പ് വി.എസ്. ഇഷ്യൂ വേറെ ട്രിക്സ്.. ആഹ്.. നടക്കട്ടെ..
കേരള പൊളിട്രിക്സിനെ കുറിച്ചു ഞാനും എഴുതിയിട്ടുണ്ട്. ബട്ട്, *ഞാനൊരൂ സമാധാനപ്രേമിയാണേ…
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ കാരണം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണെന്ന് രാമചന്ദ്രന് മാസ്റ്റര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയവുമായി ബന്ധപ്പെട്ടഅഴിമതിയെ എതിര്‍ത്തതിനായിരുന്നു ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തനിക്കെതിരെ തിരിഞ്ഞതെന്നും അദ്ദേഹം ഇന്നലെ പത്രസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രസ്താവിച്ചിരുന്നു.
ReplyDeleteUDF ലെ ഇതു പോലെ ഉള്ള അഴിമതികളെ കുറിച്ച് ബഷീര്‍ ഭായ് മനപൂര്‍വം എഴുതാത്തത് അന്നോ??? :P
കണ്ണൂര്‍ --സി പി എമ്മിന്റെ ഭീകര മുഖം --മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് .
ReplyDeletehttp://www.madhyamam.com/news/11408
This comment has been removed by the author.
ReplyDeleteകണ്ണൂരില്‍ സി പി എം ജനാധിപത്യത്തെ ഭയപെടുന്നു .കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാവപെട്ട പല യു ഡി ഫു വോട്ടര്‍മാരെയും വോട്ടു ചെയ്യാന്‍ സമ്മതിച്ചില്ല ..എനിട്ടും ജനങ്ങള്‍ അവരെ പിഴുതെറിഞ്ഞു .....
ReplyDeleteShajahan's Facebook status message:
ReplyDelete"i dont fight a war against cpm or p jayarajan.if they have silencing machine in their hand i will fight it.coz i stand for freedom to speak up.thanks for all those who supported me with their sms,calls,blog,and comments...."
http://www.facebook.com/#!/shajahan.kaliyath
An interview with Shajahan
ReplyDeletePls. visit: http://www.doolnews.com/asianet-reporter-shajahan-interview-674.html
പോര്‍ക്കളം പരിപാടിയില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഷാജഹാന് ഡൂള്‍ന്യൂസ് പ്രതിനിധി കെ.എം ഷഹീദുമായി സംസാരിക്കുന്നു.
ReplyDeleteഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന താങ്കളെ പി.ജയരാജന് എം.എല്‍.എ മര്‍ദിച്ചതായുള്ള വാര്‍ത്ത ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു സംഭവിച്ചത്?.
ഏഷ്യാനെറ്റിന്റെ പോര്‍ക്കളം ചിത്രീകരിക്കാനായിരുന്നു കണ്ണൂരില്‍ പോയത്. മൂന്ന് മണിക്കു തുടങ്ങേണ്ട പരിപാടിയായിരുന്നു. പിജയരാജന് എത്താന്‍ വൈകിയതുകൊണ്ട് പരിപാടി തുടങ്ങാന്‍ താമസിച്ചു. 4.40 നാണ് പിന്നീട് തുടങ്ങിയത്. പി.ശശി, കണ്ടല്‍ക്കാട്, പരിസ്ഥിതി, കല്യാശ്ശേരി മാര്‍ബിള്‍ ഭൂമി പ്രശ്നം പ്രശ്നം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രശ്നം, കണ്ണൂര്‍ മാലിന്യപ്രശ്നം, അബ്ദുല്ലക്കുട്ടി, ഐസ്ക്രീം കേസ് തുടങ്ങിയവയായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. ഈ വിഷയത്തില്‍ ജയരാജന് തരുന്ന മറുപടി കൃത്യമല്ലെന്ന് അവിടെ കൂടിയവര്‍ പറഞ്ഞുകൊണ്ടിരുന്നു.
ചര്‍ച്ച കഴിഞ്ഞിപ്പോള്‍ പിറകില്‍ നിന്ന് തള്ളുവന്നു. പി ശശി വിഷയത്തില്‍ ഇവിടെ എന്തിനാണ് ചര്‍ച്ച നടത്തിയതെന്ന് ചോദിച്ചായിരുന്നു ഇത്. അണികള്‍ പ്രകോപിതരാകുന്നുവെന്ന് കണ്ടപ്പോള്‍ സ്വയം രക്ഷക്കായി നേതാക്കന്മാര് നില്ക്കുന്ന ഭാഗത്തേക്ക് പോയി. എന്നാല്‍ അവിടെ നിന്ന് പിന്‍വശത്തുകൂടെ ഒരു അടി വന്നു. അതിനൊപ്പം അസഭ്യവര്‍ഷവുമുണ്ടായി. മോനേ… നീ ഈ പ്രശ്നം കണ്ണൂരില്‍ വന്ന് ഉന്നയിക്കുന്നോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. തിരിഞ്ഞ് നോക്കുമ്പോള്‍ അത് ജയരാജനായിരുന്നു.
(Contd.)
ജയരാജേട്ടാ നിങ്ങളാണോ ഇങ്ങിനെ ചെയ്യുന്നത്. നിങ്ങള്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയല്ലേയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്റെ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നു. ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തു. അപ്പോള്‍ മറ്റുള്ള ആളുകളും കൂടി. എന്നാല്‍ പോലീസ് വന്ന് ആക്രമണം നടത്തിയ ജയരാജനെ സംരക്ഷിക്കുകയാണ് ചെയ്തത്. ജയരാജനെ അവര്‍ കൊണ്ട് പോവുകയും എന്നെ അക്രമികളുടെ കൂട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നെ അവിടെയുണ്ടായിരുന്ന ചില സഹൃദയര്‍ വന്ന് എന്നെ സ്ഥലത്ത് നിന്ന് മാറ്റി വണ്ടിയില്‍ കയറ്റുകയായിരുന്നു. ഞാന്‍ കയറിയ വാഹനം തടയാനും ശ്രമിച്ചു. അപ്പോള്‍ പോലീസെത്തി അവരെ മാറ്റി. വണ്ടിക്കകത്തേക്ക് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു.
ReplyDeleteഞങ്ങള്‍ വാഹനത്തില്‍ കയറി അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു ഹോട്ടലിലേക്ക് പോയി. അരമണിക്കൂര്‍ കഴിഞ്ഞ് ജയരാജന് എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. നിങ്ങള്‍ ഒഞ്ചിയത്തെ റവല്യൂഷണറികളുടെ ഏജന്റായല്ലെ പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ചാണ് ജയരാജന് ‘കോണ്‍ഗ്രസുകാരുടെ അടുത്തു നിന്നു നീ എത്ര പണം വാങ്ങിയെടാ? നീ ഒഞ്ചിയത്തെ റവല്യൂഷനറിക്കാരുടെ ഏജന്റാണെന്ന് എനിക്കറിയാം. പി.ശശിയുമായി ബന്ധപ്പെട്ട ആരോപണമാണോ കണ്ണൂരിലെ തിരഞ്ഞെടുപ്പു വിഷയം? കോണ്‍ഗ്രസുകാരുടെ പണം വാങ്ങി ഇങ്ങനെ പരിപാടി അവതരിപ്പിച്ചാല്‍
(contd.)
...ഇനിയും നിനക്കു നാട്ടുകാരുടെ തല്ലു കിട്ടും’ -ഇതായിരുന്നു ഭീഷണി
ReplyDeleteയഥാര്‍ത്ഥത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ ജയരാജന് വരാന്‍ വൈകിയതിനാല്‍ പോകാനൊരുങ്ങിയ മറ്റ് നേതാക്കളെ ഞാന്‍ പറഞ്ഞിരുത്തുകയായിരുന്നു. ജയരാജന് വന്ന ശേഷമാണ് ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ ജയരാജന് എത്തും മുമ്പെ കോണ്‍ഗ്രസ് നേതാക്കളുമായി ഞാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ജയരാജന് ആരോപിച്ചത്. ഫോണ്‍ റിക്കോര്‍ഡ് ചെയ്യുകയാണെന്നറിഞ്ഞിട്ടും ജയരാജന് ഭീഷണി തുടരുകയായിരുന്നു.
അക്രമം നടക്കുമ്പോള്‍ മര്‍ദിക്കാന്‍ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ പി.ശശി വിഷയം കണ്ണൂരില്‍ ഉന്നയിക്കാന്‍ മാത്രം നീ ആയോ എന്നായിരുന്നു ജയരാജന് ചോദിച്ചത്. എന്നാല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഒഞ്ചിയം പ്രശ്നമാണ് അദ്ദേഹം ഉന്നിയിച്ചത്. സി.പി.ഐ.എമ്മിലെയും മറ്റ് പാര്‍ട്ടികളുടെയും ഇന്‍സൈഡ് സ്റ്റോറികള്‍ ഞാന്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതാവാം അവരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
(contd.)
യഥാര്‍ത്ഥത്തില്‍ ജയരാജന് എത്തും മുമ്പ് ഇത്തരത്തില്‍ വല്ല ചര്‍ച്ചകളും നടന്നിരുന്നോ?.
ReplyDeleteഒരിക്കലുമില്ല. അപ്പോള്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ലായിരുന്നു. ജയരാജന് വന്നപ്പോഴാണ് ചര്‍ച്ച തുടങ്ങിയത്. കോണ്‍ഗ്രസിനെതിരെ ചോദ്യങ്ങളുണ്ടാവുമ്പോള്‍ അതിന് മറുപടിപറയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. എനിക്ക് തോന്നുന്നത് കോണ്‍ഗ്രസ് കുറച്ച് കൂടി സഹിഷ്ണുതയോടെ കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞുവെന്നാണ്.
ഐസ്ക്രീം വിഷയം ചര്‍ച്ച ചെയ്ത സമയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് അതിനെ മറികടക്കാനെന്ന വണ്ണം ശശി വിഷയം ഉന്നയിക്കുകയായിരുന്നു. പിന്നെ ചോദ്യം സദസ്സ് ഏറ്റെടുത്തു. ഞാന്‍ മോഡറേറ്റര്‍ മാത്രമാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നത് സദസ്സ് ആണ്.
പൊതുവെ സി.പി.ഐ.എം മാധ്യമങ്ങളോടുള്ള ശത്രുതാപരമായ നിലപാട് മാറ്റുന്നതായാണ് കഴിഞ്ഞ കാലങ്ങളില്‍ അനുഭവപ്പെട്ടത്. സി.പി.ഐ.എം നേതാക്കളുടെ ശരീരഭാഷയില്‍ തന്നെ അത് പ്രകടമായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സംഭവം?.
എനിക്കൊരിക്കലും അങ്ങിനെ തോന്നിയിട്ടില്ല. മാധ്യമങ്ങളോട് എപ്പോഴൊക്കെ അസഹിഷ്ണുത കാണിക്കാന്‍ അവസരം കിട്ടുമോ അപ്പോഴൊക്കെ സി.പി.ഐ.എം പ്രകടിപ്പിക്കാറുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതേപോലെ വിഷയമുണ്ടായിരുന്നു. ചര്‍ച്ചയില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി പിന്‍വാങ്ങുകയും അവര്‍ ചര്‍ച്ചയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ തന്നെ റവല്യൂഷണിറി പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാല്‍ മറ്റൊരു ചാനലിന്റെ പരിപാടിയില്‍ നിന്ന് സി.പി.ഐ.എം നേതാക്കള്‍ പിന്‍വാങ്ങിയിരിക്കയാണ്. വടകരിയില്‍ ഞങ്ങള്‍ നടത്തിയ ഇലക്ഷന് എക്സ്പ്രസ് പരിപാടിയിലും സി.പി.ഐ.എം നേതാക്കള്‍ പങ്കെടുത്തില്ല. അതേസമയം കോഴിക്കോട് ഏഷ്യാനെറ്റ് സംഘടിപ്പിച്ച പോര്‍ക്കളം പരിപാടിയില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹം വളരെ ഉത്തരവാദിത്തത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു. അവിടെ സി.പി.ഐ.എമ്മിനെതിരെ ഉയര്‍ന്ന ചോദ്യങ്ങളോട് അദ്ദേഹം ഒട്ടും അസഹിഷ്ണഉത കാണിച്ചിട്ടില്ല. കോഴിക്കോട്ടും പോര്‍ക്കളം പരിപാടിയില്‍ മോഡറേറ്റര്‍ ഞാനായിരുന്നു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സി.പി.ഐ.എം ഇപ്പോഴും അനാവശ്യമായ അഗ്രസീവ്നെസ് കാണിക്കുന്നുണ്ട്.
(contd.)
ഞാന്‍ 13 വര്‍ഷമായി മാധ്യമ മേഖലിയുള്ളയാളാണ്. ഇതിന് മുമ്പും ഇത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴും ഈ പ്രശ്നമുണ്ടായിരുന്നു. 99ല്‍ തലശ്ശേരി അക്രമ സംഭവമുണ്ടായപ്പോള്‍ ബോംബുമായി ഞങ്ങളുടെ വാഹനത്തെ ആളുകള്‍ പിന്തുടരുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത് ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അത് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. നാദാപുരം മേഖലയിലും ഇതു പോലെ പ്രശ്നങ്ങളുണ്ടായിരുന്നു. അക്രമം ഉണ്ടാവുന്ന മേഖലകളില്‍ അണികള്‍ ഇതുപോലെ പെരുമാറാറുണ്ട്. പക്ഷെ എന്റെ അനുഭവത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന നേതാവ് ഇത്തരത്തില്‍ പെരുമാറുന്നത്.
ReplyDeleteസംഭവസമയം പോലീസ് ഇടപെടല്‍ എങ്ങിനെയായിരുന്നു?
പോലീസ് എന്നെ സംരക്ഷിക്കാനൊന്നും ശ്രമിച്ചില്ല. ജയരാജന് എന്തെങ്കിലും പറ്റിയോയെന്നായിരുന്നു അവര്‍ അന്വേഷിച്ചത്. പിന്നീട് വാഹനത്തിനകത്ത് കയറിയിട്ടും എന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് അവരെ മാറ്റാന്‍ ശ്രമിച്ചത്. രാത്രിയോടെ പോലീസ് വിളിച്ച് പരാതി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പരാതിപ്പെടാന്‍ ഞാനും തീരുമാനിച്ചിരുന്നു. ഇപ്പോള്‍ അവര്‍ കോഴിക്കോട്ടെത്തി എന്റെ മൊഴിയെടുത്തിട്ടുണ്ട്.
സംഭവത്തിന് ശേഷം സി.പി.ഐ.എം നേതാക്കന്മാര് ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ?
ReplyDeleteസി.പി.ഐ.എമ്മിന്റെ ഒരു നേതാവും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. നാദാപുരം മേഖലയിലൊക്കെയുള്ള ചില പ്രാദേശിക സി.പി.ഐ.എം പ്രവര്‍ത്തകര്‍ എന്നെ ഫോണില്‍ വിളിച്ച് പാര്‍ട്ടിക്ക് വേണ്ടി മാപ്പ് പറയുകയാണെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ കുറ്റസമ്മതം വളരെ ഹൃദയസ്പര്‍ശിയാണ്. ഈ പാര്‍ട്ടിക്കകത്ത് നന്മ അവശേഷിക്കുന്നുണ്ടെന്നതിന് ഉദാഹരണമാണിത്.
താങ്കളൊരു പഴയകാല എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. താങ്കളുടെ രാഷ്ട്രീയ പശ്ചാത്തലം താങ്കള്‍ ടാര്‍ജറ്റ് ചെയ്യപ്പെടാന്‍ കാരണമാകുന്നുണ്ടോ?
ഞാന്‍ ഒഞ്ചിയം മേഖലയില്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മടപ്പള്ളി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. പക്ഷെ എന്റെ രാഷ്ട്രീയമൊന്നും എന്റെ പത്രപ്രവര്‍ത്തന ജീവിതത്തെ സ്വാധീനിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ ശരിയും തെറ്റുമാണ് പ്രധാനം.
എസ്.എഫ്.ഐ കാലത്ത് നിരവധി തവണ എനിക്ക് അടികിട്ടിയിട്ടുണ്ട്. മടപ്പള്ളി കോളജില്‍ പഠിക്കുന്ന കാലത്ത് ആര്.എസ്.എസുകാരുടെ മര്‍ദനമേറ്റിട്ടുണ്ട്. ആ സമയത്ത് എന്നോടൊപ്പമുണ്ടായിരുന്ന ഒരു എസ്.എഫ് ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടിട്ടുണ്ട്. ചെയ്യുന്ന ജോലി ആത്മാര്തമായി ചെയ്യുകയെന്നതാണ് എന്റെ രീതി.
(contd.)
കേസിനെ എങ്ങിനെ സമീപിക്കും?
ReplyDeleteഇത്തരമൊരു കേസിന്റെ ഗതി കണ്ടറിയേണ്ടതുണ്ട്. പക്ഷെ ഞാനൊരിക്കലും പരാതി പിന്‍വലിക്കില്ല. ഇതൊരിക്കലും ജയരാജനെതിരായോ സി.പി.ഐ.എമ്മിനെതിരായോ ഉള്ള ഫൈറ്റല്ല. കാര്യങ്ങള്‍ തുറന്ന് പറയാനും ആശയ പ്രകടനത്തിനുള്ള അവകാശത്തിനുമായുള്ള പോരാട്ടമാണ്. ആളുകളെ നിശബ്ദരാക്കാനുള്ള ശ്രമത്തിനെതിരെയുള്ള പോരാട്ടമാണ്.
http://www.doolnews.com/asianet-reporter-shajahan-interview-674.html
This comment has been removed by the author.
ReplyDeleteഇത്തരമൊരു കേസിന്റെ ഗതി കണ്ടറിയേണ്ടതുണ്ട്. പക്ഷെ ഞാനൊരിക്കലും പരാതി പിന്‍വലിക്കില്ല. ഇതൊരിക്കലും ജയരാജനെതിരായോ സി.പി.ഐ.എമ്മിനെതിരായോ ഉള്ള ഫൈറ്റല്ല. കാര്യങ്ങള്‍ തുറന്ന് പറയാനും ആശയ പ്രകടനത്തിനുള്ള അവകാശത്തിനുമായുള്ള പോരാട്ടമാണ്. ആളുകളെ നിശബ്ദരാക്കാനുള്ള ശ്രമത്തിനെതിരെയുള്ള പോരാട്ടമാണ്.
ReplyDelete@ Noushad Kuniyil - Well done.
@ Noushad Kuniyil
ReplyDeleteThank you for posting Shajahan's full interview here. it gives a clear picture of what his arguments are. ഒഞ്ചിയത്തെ എസ് എഫ് ഐയുടെ സജീവ പ്രവര്ത്തകന് ആയിരുന്നത് കൊണ്ട് ഷാജഹാന് കണ്ണൂര്‍ സഖാക്കളുടെ സംവേദനക്ഷമതയുടെ അളവ് അറിയാതിരിക്കാന്‍ വഴിയില്ല!! അടി പാര്‍സലായി വരാനുള്ള സാധ്യത ഇനിയും കാണുന്നുണ്ട്.
ഷാജഹാന്റെ അഭിമുഖം വായിച്ചു. ഞാന്‍ മുകളില്‍ പറഞ്ഞപോലെ തികച്ചും അപലപനീയം ആണ് അദ്ദേഹത്തിനെതിരെ നടന്ന ഈ ആക്രമണം. അതിനെതിരെ ശക്തമായി തന്നെ പ്രധിഷേധം രേഖപ്പെടുത്തുന്നു. നൌഷാദ് ഭായ് അദ്ധേഹത്തിന്റെ വാക്കുകളും, ലിങ്കും എല്ലാം ബ്ലോഗിലും, ഫേസ്ബുക്കിലും എല്ലാം ഷെയര്‍ ചെയ്തതിനു നന്ദി..
ReplyDeleteഓ.ടോ: ലീഗുകാര്‍ അല്ലാത്ത ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ ഇന്ത്യാവിഷന് ക്യാമറാമാന് ഷാജി കൃഷണയുടെയും, ഏഷ്യാനെറ്റ് ലേഖിക ദീപയുടെയും, ഏറനാട്ടിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെയും അഭിമുഖങ്ങളും വിശദമായി തന്നെ പോസ്റ്റ് ചെയ്യണം എന്ന് അഭ്യര്‍ത്ഥന. ലിങ്ക് ഇല്ലെങ്കിലും കുഴപ്പം ഇല്ല കേട്ടോ..! ഇവിടെ പോസ്റ്റ് ചെയ്യണം എന്ന് ഇല്ല, ബ്ലോഗില്‍ പുതിയ ഒരു പോസ്റ്റായി എഴുതി അതിന്റെ ലിങ്ക് ഇവിടെ ഇട്ടാലും മതി..!! :(
ഏറനാട് ലീഗ് സ്ഥാനാര്‍ഥിയുടെ "സുപ്പര്‍ പ്രസംഗം" ഇന്നലെ രാത്രി വരെ ഉണ്ടായിരുന്നു യൂടൂബില്‍ ഉണ്ടായിരുന്നു. ഇന്ന് അവിടെ നിന്ന് അത് റിമൂവ് ചെയ്തതായി കണ്ടു. മുന്നേ തന്നെ അത് സേവ് ചെയ്ത് വച്ചതുകൊണ്ട് ബോറടിക്കുമ്പോള്‍ കാണാന്‍ ആയി..:)
ReplyDelete@ Sreejith..
ReplyDelete1) ഇവിടെ പോസ്റ്റ് ചെയ്യണം എന്ന് ഇല്ല, ബ്ലോഗില്‍ പുതിയ ഒരു പോസ്റ്റായി എഴുതി അതിന്റെ ലിങ്ക് ഇവിടെ ഇട്ടാലും മതി..!! :(
2) മുന്നേ തന്നെ അത് സേവ് ചെയ്ത് വച്ചതുകൊണ്ട് ബോറടിക്കുമ്പോള്‍ കാണാന്‍ ആയി..:)
ha..ha. ഇന്ന് ശ്രീജിത്ത് തകര്‍പ്പന്‍ ഫോമിലാണല്ലോ..
ഇന്ത്യയുടെ ബാറ്റ്സ്മാന്മാര് ഫോം ആയില്ല.. എന്നാല്‍ ഞാന്‍ അങ്ങ് ഫോം ആവാന്‍ തീരുമാനിച്ചു.. ഹ ഹ ഹ .. :)
ReplyDelete@-Sreejith kondottY/
ReplyDeleteഞാന്‍ താങ്കളോട് പൂര്‍ണമായും യോജിക്കുന്നു. താങ്കള്‍ പറഞ്ഞ പ്രസംഗം വിഷയമാക്കിയ ഒരു പോസ്റ്റില്‍ എന്റെ പ്രതികരണം.
Akbar said... Best Blogger Tips [Reply To This Comment]
ഇത് അറിവുകേടിന്റെ അധിക പ്രസംഗം. പ്രോത്സാഹിപ്പിച്ചു കൂടാ. ഇയാള്‍ക്ക് പിന്നില്‍ അണികള്‍ ഉണ്ടെങ്കില്‍ അവരോടു ഒരു വാക്ക്. ഇദ്ദേഹത്തെ തിരുത്തൂ.
ഇന്നലെ "ഇത് കണ്ണൂരാണ് സൂക്ഷിച്ചോ" എന്നു ജയരാജന് സഖാവ് പറയുന്നത് കേട്ടു. എന്താണ് ഇവരുടെ ഒക്കെ മനസ്സില്‍. ഇത് നാട് വാഴികളുടെ കാലമോ.
എന്ത് വിഡ്ഢിത്തം പറഞ്ഞാലും കയ്യടിക്കുന്ന അണികളാണ് ഇരവുടെ ഒക്കെ രക്ഷാകവചം.
link for the above mentioned post
ReplyDeletehttp://cheakuthan.blogspot.com/2011/03/blog-post_30.html
അക്ബര്‍ ഭായ്.. താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. മികച്ച ഒരു അഭിപ്രായ പ്രകടനം തന്നെ. :) എന്നാല്‍ ഇവരുടെ ഒക്കെ കൂടെ അണികള്‍ ഉണ്ടോ എന്നല്ല, ഇവരുടെ ഒക്കെ കൂടെ മാത്രമാണ് അണികള്‍ ഉള്ളത് എന്നാണ് എനിക്ക് തോന്നിയത്. അണികള്‍ മാത്രമല്ല നേതാക്കളും...!
ReplyDelete‘അടിമുന്നണി’ക്ക് ഇത്തവണ വോട്ടില്ല!
ReplyDeleteനമ്മളെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ സഖാവേ!
ആര് ആരെ ആക്രമിക്കുന്നതും നിർഭാഗ്യകരം തന്നെ. പക്ഷെ ആക്രമിക്കപ്പെടുന്നതിന്റെ കാരണം ആരും ചർച്ചെയ്ക്കെടുക്കാറില്ല. ഒരു കാര്യമേ പറയാനുള്ളൂ. നാളേ കോൺഗ്രസ്സുകാരും ലീഗുകാരും ബി.ജെ.പിക്കാരും മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചാലും ഈ കമന്റാളികളൊക്കെ ഇങ്ങനെ തന്നെ പറഞ്ഞാൽ ജനാധിപത്യം ശക്തിപ്പെട്ടു. മോങ്ങാനിരുന്ന നായുടെ മുകളിൽ തേങ്ങാ വീണെന്നു പറയുമ്പോലെയാണ് സി.പി.എമ്മുകാരിൽ നിന്നും എന്തെങ്കിലും കൈപ്പിഴ പറ്റിക്കാണാൻ പലരും ആഗ്രഹിക്കുന്നത്. മമ്മൂട്ടി ഡി.വൈ.എഫ്. ഐ യെ പ്രശംസിച്ചതിനു മമ്മൂട്ടിപ്പടങ്ങൾ കാണിക്കുന്ന തിയേറ്റർ കത്തിക്കുമെന്ന് പറഞ്ഞവർ പോലും ഇവിടെ ഉണ്ട്. അന്നൊന്നും ആരുടെ പ്രതിഷേധവും കണ്ടില്ല.ജഗതീഷ് എന്ന സിനിമാതാരം എൽ.ഡി.എഫുകാരൊക്കെ കള്ള വോട്ടുകാരാണെന്ന് പറഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടില്ല. ഒരു.എൽ.ഡി.എഫുകാരനും യു.ഡി.എഫ് കൺ വെൻഷൻ കഴിഞ്ഞിറങ്ങുമ്മ ജഗതീഷിനെ “കാണാൻ“ കാത്തു നിന്നില്ല.ഷാഹിനയുടെ കാര്യം ബഷീർ വള്ളിക്കുന്നു തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. യുക്തിവാദികളെ വിശ്വാസികൾ സ്റ്റേജ് കയറി അടിക്കുന്നത് ഈയുള്ളവൻ നേരിട്ട് കണ്ടിട്ടൂണ്ട്. അത് വാർത്ത പോലുമാകാറില്ല. കാരണം ആർക്കു വേണം യുക്തിവാദികളെ? അവർക്ക് ജനാധിപത്യ അവകാശം ഇല്ലല്ലോ! ഒന്നു പോയിനെടേ! ജയ് ഹിന്ദ് റ്റി.വി നടത്തിയ പരിപാടിയാണെങ്കിൽ അവിടെ ആ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. കാരണം ജയ് ഹിന്ദ് റ്റി.വിയ്ക്ക് എൽ.ഡി.എഫിനെ ഫേവർ ചെയ്ത് പരിപാടി നടത്താൻ കഴിയില്ല. കൈരളിയ്ക്ക് എൽ.ഡി.എഫിനെയും ഫേവർ ചെയ്യേണ്ടി വരും. പക്ഷെ നിഷ്പക്ഷതയൂടെ മുഖം മൂടി അണിഞ്ഞവർ പക്ഷപാതപരമായി പെരുമാറുമ്പോൾ ചിലപ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന തിരിച്ചറിവ് അത്തരം മാദ്ധ്യമങ്ങളുടെ പ്രവർത്തകർക്ക് ഉണ്ടാകേണ്ടതാണ്. തനിക്ക് പറയാനുള്ളത് അടി കൊള്ളാതെ ചാനലിൽ ചെന്നിരുന്ന് പറഞ്ഞ് ചിത്രീകരിച്ച് കൂട്ടിച്ചേർത്ത് സം പ്രേഷണം ചെയ്യാമായിരുന്നല്ലൊ! അപ്പോൾ ഇതൊക്കെ മന:പൂർവ്വം ചെയ്യുന്നതല്ലേ? ഇവിടെയാണ് പെയിഡ് ന്യൂസ് പ്രതിഭാസം നമുക്ക് ഓർമ്മ വരുന്നത്!
ReplyDeleteശ്രീജിത്തേ ആ യു ട്യൂബ് ഒന്നു തരുമോ? എനിക്കും അത കാണാൻ കഴിഞ്ഞില്ല. sajimea@gmail.om
ReplyDelete"അടിസ്ഥാനപരമായി കമ്മ്യൂണിസം ഹിംസയില്‍ അധിഷ്ഠിതമാണ്. "
ReplyDeleteകെ.പി.സുകുമാരൻ സാർ, തന്നെതന്നെ! ആർ.എസ്.എസ്, എൻ.ഡി.എഫ്, കോൺഗ്രസ്സ് ഇവരൊന്നും ഒരു ഹിംസപ്രവർത്തികളും ചെയ്തിട്ടേയില്ല. മാർക്സിസ്റ്റുകാർ ഹിംസാത്മകമായി സമീപിക്കുമ്പൊൾ (അങ്ങനെ അല്ലാതെ അവർക്കൊരു മുഖമില്ലല്ലോ! ഹഹഹ!)ഒരു കരണം ആദ്യം കാട്ടി അടി വാങ്ങിയിട്ട് അടുത്ത കരണം കൂടി കാട്ടിക്കൊടുക്കുകയാണല്ലോ!സി.പി.എം മാത്രമേ ഉള്ളൂ മോശം മറ്റെല്ലാം ശ്രേഷ്ടം! അങ്ങനെ തന്നെ ഇരുന്നോട്ടേ!
പോളണ്ടിനെ കുറിച്ചു മിണ്ടരുത്. പി.ശശിയെ കുറിച്ചും മിണ്ടരുത്.
ReplyDeleteThis comment has been removed by the author.
ReplyDelete@ ഇ.എ.സജിം ഭായ് തട്ടത്തുമല..
ReplyDeleteഇവിടെ ക്ലിക്ക് ചെയ്താല്‍ ആ മനോഹരമായ പ്രസംഗം കേള്‍ക്കാം. കഴിയുമെങ്കില്‍ ഇപ്പോള്‍ തന്നെ കേള്‍ക്കണേ. ഇപ്പോള്‍ ഇത് വര്‍ക്ക് ആവുന്നുണ്ട്. നാളെ രാവിലെ എന്താകും എന്ന് പറയാന്‍ പറ്റില്ല. .ഞാന്‍ മെയില്‍ ചെയ്തിട്ടും ഉണ്ട്>.:)
This comment has been removed by the author.
ReplyDeleteഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ സീനിയര്‍ കറസ്പോണ്ടന്റ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ കോപ്പി ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം. അതില്‍ പറയുന്നത്, "ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു" എന്നാണ്. കയ്യേറ്റം ചെയ്തു, ആക്രമിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ അപ്പോള്‍ മാധ്യമസൃഷ്ടി അല്ലെ?
ReplyDeleteSFI പാരമ്പര്യം അവകാശപ്പെട്ടത് കൊണ്ടോ കമ്മ്യൂണിസ്റ്റായത് കൊണ്ടോ ഒന്നും കാര്യമില്ല മോനെ ഷാജഹാനേ......പേര് കൂടി മാറ്റാതെ രക്ഷയില്ല. സദാചാരത്തിന്റെ അപ്പോസ്തലൻമാരായ സഖാക്കളെ മുസ്ലിം പേര് വെച്ച് സദാചാര വിഷയങ്ങളിൽ വിമർശിച്ചാൽ അവർക്കത് സഹിക്കുമോ?
ReplyDeleteKaroly (secularmuslim.net)
@ ഇ.എ.സജിം തട്ടത്തുമല
ReplyDeleteലിങ്ക് കണ്ടു സന്തോഷമായില്ലേ.. ;).. ശ്രീജിത്തിന്റെ കൃത്യനിഷ്ഠ നോക്കൂ.. ഒരു ലിങ്ക് ചോദിച്ചപ്പോള്‍ എത്ര ലിങ്കാ തന്നത്.. (ഒരു പൂ മാത്രം ചോദിച്ചു.. ഒരു പൂക്കാലം നീ തന്നു.. )
@ sreejith
ReplyDeleteനിനക്കിനിയും തല്ലു കിട്ടും എന്ന് പറഞ്ഞാല്‍ .ഇത് വരെ തല്ലു കിട്ടിയിട്ടില്ല എന്ന് മനസ്സിലാക്കണം അല്ലെ ??.
അപ്പോള്‍ ജയരാജന് തല്ലാതെ തന്നെ തള്ളി എന്ന് പറഞ്ഞത് കളവായി
ഇത് കേട്ട നമ്മള് ആരായി .... ശശി സസി
(എന്നെ തല്ലല്ലേ ആ ശശി അല്ല ഈ സശി )
പീ കീ ബഷീറിനെ നേരിടാനായി പീ വീ അന്വരിനു സീ പീ എം പിന്തുണ
ReplyDeleteആരാണ് പീ വീ അന്‍വര്‍ അറിയില്ല എങ്കില്‍ പീ വീ മനാഫ് വധക്കേസിലെ പ്രതികള്‍ ആരൊക്കെ എന്ന് പരിശോധിക്കൂ
"മുട്ടനാടിനു നേരെ കാട്ടു പോത്തിനെ വിട്ടിട്ടു ഇവിടെ വന്നു വേദം ഓതുന്നു "
ബേപൂര്‍ നിയോജക മണ്ഡലത്തില്‍ കിനാലൂര്‍ കരീം കാലിടറുന്നു .
ReplyDeleteമറ്റൊരു അത്ഭുത കുട്ടി പിറക്കുകയാണോ ??
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കെട്ടെ
@ ഇ.എ.സജിം തട്ടത്തുമല,
ReplyDeleteകമ്മ്യൂണിസം അടിസ്ഥാനപരമായി ഹിംസയില്‍ അധിഷ്ടിതമാണ് എന്ന് ഞാന്‍ പറയുമ്പോള്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഉദ്ദേശിച്ച് മാത്രമാണ് എന്ന് സജിം മനസ്സിലാക്കുന്നത് എന്ത്കൊണ്ടാണ്? കമ്മ്യൂണിസത്തിന്റെ ഇങ്ങേത്തലക്കല്‍ നില്ക്കുന്ന നിസ്സാരമായൊരു സംഗതിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യാമഹാരാജ്യം പറയത്തക്ക മഹാകുഴപ്പങ്ങള് ഒന്നുമില്ലാതെ സമാധാനപരമായി അഭംഗുരം പോകുന്നത്കൊണ്ട് മാത്രം ഇപ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ ഒരു വിലാസം ഉണ്ട് എന്നേയുള്ളൂ. ഇപ്പോള്‍ തന്നെ അതിന്റെ രാഷ്ട്രീയപ്രസക്തി ഏറെക്കുറെ ഇല്ലാതായി. വരട്ടുതത്വപ്രകാരം രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുന്നത്കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
കമ്മ്യൂണിസത്തിന്റെ ഹിംസ എന്ന് ഞാന്‍ വിവക്ഷിച്ചത്, ലെനിന് , സ്റ്റാലിന് , മാവോ സേ തൂങ്ങ് , പോള്‍പോട്ട് തുടങ്ങി കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ എല്ലാം കമ്മ്യൂണിസം സ്ഥാപിക്കാന്‍ വേണ്ടി നടത്തിയ മനുഷ്യക്കുരുതികളെ കണക്കിലെടുത്തിട്ടാണ്. അവരോടൊക്കെ താരതമ്യം ചെയ്താല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളത് സാദാ ആക്രമണകാരികള്‍ മാത്രമാണ്. എന്നാല്‍ അനുകൂല സാഹചര്യം ഒത്ത് വന്നാല്‍ ഏത് സഖാവും ലക്ഷണമൊത്ത സ്റ്റാലിന് ആകും. അതാണ് ലെനിന് സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ലൈന്‍. കാറല്‍ മാര്‍ക്സ് ഇത്തരത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭാവനം ചെയ്തിരുന്നില്ല. തൊഴിലാളി വര്‍ഗ്ഗം എന്ന് മാര്‍ക്സ് പറയുമ്പോള്‍ അദ്ദേഹം കണക്കിലെടുത്തത് പണിയെടുക്കുന്ന മൊത്തം പേരെയും സമഗ്രമായി ഒരു വര്‍ഗ്ഗമെന്ന നിലയിലായിരുന്നു. ആ തൊഴിലാളിവര്‍ഗ്ഗമാണ് വിപ്ലവം നടത്തുക എന്നാണ് മാര്‍ക്സ് വിഭാവനം ചെയ്തിരുന്നത്. കമ്മ്യൂനിസ്റ്റ്പാര്ട്ടിയോ കമ്മ്യൂണിസ്റ്റുകാരോ വിപ്ലവം നടത്തുമെന്ന് മാര്‍ക്സ് ഒരിടത്തും പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകാരോ കമ്മ്യൂണിസ്റ്റ്പാര്ട്ടിയോ അല്ല തൊഴിലാളിവര്‍ഗ്ഗം.പണിയെടുക്കുന്നവരുടെ വര്‍ഗ്ഗം എന്നാണ് ആ വാക്കിന്റെ പച്ചമലയാളം. എന്നാല്‍ ലെനിന് ഒരു പാര്‍ട്ടിയുണ്ടാക്കി കമ്മ്യൂണിസ്റ്റ് എന്നും പേരും കൊടുത്ത് അധികാരം പിടിച്ചടക്കി. അങ്ങനെ കമ്മ്യൂണിസമെന്നാല്‍, മാര്‍ഗ്ഗം എന്തായാലും അധികാരം പിടിച്ചു പറ്റുന്ന ഒരു സംഘമായി അധ:പതിച്ചു. മാര്‍ക്സിസം വിസ്മൃതമാവുകയും ചെയ്തു. അല്ലെങ്കിലും മാര്‍ക്സ് വിഭാവനം ചെയ്ത പോലെ ഒരു ലോകം യാഥാര്‍ഥ്യമാവുമായിരുന്നില്ല എന്നത് വേറെ കാര്യം. പലരും സ്റ്റാലിനെ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ മാര്‍ക്സിസം എന്നൊരു ദര്‍ശനത്തെ അധികാരം പിടിച്ചടക്കാനുള്ള ഒരു തന്ത്രമായി വികസിപ്പിക്കുകയും ഒരേയൊരു നേതാവില്‍ സര്‍വ്വാധിപത്യം കേന്ദ്രീകരിക്കാനുമുള്ള ഉപായം ആവിഷ്ക്കരിച്ചത് ലെനിന് ആയിരുന്നുവല്ലൊ.
എന്തായാലും മനുഷ്യരാശിയുടെ സ്വാഭാവികരീതികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യവിരുദ്ധമായൊരു മാര്‍ഗ്ഗത്തിലൂടെ സമൂഹത്തെ നിര്‍ബ്ബന്ധിച്ച് നടാത്തിക്കൊണ്ടുപോകാനുള്ള ലെനിനിസ്റ്റ് അടവ്-തന്ത്രം ഇരുപതാം നൂറ്റാണ്ടില്‍ തുടങ്ങി ആ നൂറ്റാണ്ടില്‍ തന്നെ ഒടുങ്ങുകയും ചെയ്തു. ഇപ്പോള്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഉള്ളത് കഥയറിയാതെ ആട്ടം കാണുന്ന ചില കമ്മ്യൂനിസ്റ്റ് വിശ്വാസികള്‍ മാത്രമാണ്. അവര്‍ക്ക് രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കാനൊന്നും കഴിയില്ല. പിന്നെയുള്ളത് ഇപ്പോഴും ശൈശവം മാറാത്ത നമ്മുടെ ജനാധിപത്യമാണ്. സാരമില്ല, അത് എന്നെങ്കിലും പക്വത പ്രാപിക്കുമായിരിക്കും. രാജ്യം ഏത് തരത്തിലുമുള്ള സര്‍വ്വാധിപത്യത്തിലേക്ക് പോവുകയില്ല എന്ന് നിശ്ചയമായും സമാധാനിക്കാം.
കോണ്‍ഗ്രസിന് വല്ല സിദ്ധാന്തവും ഉണ്ടോ എന്ന് ഫൈസല്‍ കൊണ്ടോട്ടി എന്നോട് ചോദിക്കുന്നു. എന്തിനാണ് കോണ്‍ഗ്രസ്സിന് സിദ്ധാന്തം ഫൈസലേ എന്ന് തിരിച്ചു ചോദിക്കാനാണ് എനിക്ക് തോന്നുന്നത്. കോണ്‍ഗ്രസിന് അങ്ങനെ സിദ്ധാന്തമൊന്നും ഇല്ലാത്തത്കൊണ്ടാണ് ഇവിടെ ഇക്കാണുന്ന ജനാധിപത്യസ്വാതന്ത്ര്യവും പൌരാവകാശങ്ങളും നിലനില്ക്കുന്നതും എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും. കോണ്‍ഗ്രസ്സിന് ഒരു സിദ്ധാന്തമുണ്ടായിരുന്നെങ്കില് ആ സിദ്ധാന്തം വിജയിക്കാനും പ്രചരിക്കാനും സ്ഥാപിക്കാനും വേണ്ടി മറ്റ് സിദ്ധാന്തക്കാരെ അടിച്ചമര്‍ത്തുകയോ ഉന്മൂലനം ചെയ്യുകയോ പാര്‍ട്ടി ഏകാധിപത്യം സ്ഥാപിക്കുകയോ ചെയ്യുമായിരുന്നു. അതാണല്ലോ ലോകത്ത് കണ്ടുവരുന്നത്.
ReplyDeleteഇനി ഈ സിദ്ധാന്തം എന്തിനാണ് ഫൈസലേ? എതെങ്കിലും രാജ്യത്ത് ഏതെങ്കിലും സിദ്ധാന്തം പ്രായോഗികമായിട്ടുണ്ടോ? എവിടെ സിദ്ധാന്തമുണ്ടോ അവിടെ കുഴപ്പങ്ങളല്ലേ കാണുന്നത്? ലോകത്ത് പ്രബലമായ രണ്ട് സിദ്ധാന്തങ്ങളായ കമ്മ്യൂണിസത്ത്നും ഇസ്ലാമിസത്തിനും ഏകാധിപതികളെ സൃഷ്ടിക്കാനേ കഴിഞ്ഞിട്ടുള്ളൂ. സിദ്ധാന്തം സാക്ഷാല്‍ക്കരിച്ച ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തെയോ ഇസ്ലാം രാജ്യത്തെയോ ഫൈസലിന് കാണിച്ചു തരാന്‍ പറ്റുമോ? പോട്ടെ, ആ ദിശയിലേക്ക് നയിക്കുന്ന ഏതെങ്കിലും സിദ്ധാന്തരാജ്യം നിലവിലുണ്ടോ?
ഭരിക്കുന്ന സര്‍ക്കാരിന് സിദ്ധാന്തമല്ല വേണ്ടത്. പ്രായോഗികവീക്ഷണവും സമീപനവുമാണ് വേണ്ടത്. ഭരണത്തിന് നേതൃത്വം നല്കുന്ന രാഷ്ട്രീയപാര്‍ട്ടിക്കും വേണ്ടത് ഇപ്പറഞ്ഞ പ്രായോഗികമായ കാഴ്ചപ്പാടാണ്. സിദ്ധാന്തങ്ങള്‍ പ്രായോഗികതയ്ക്ക് വഴി മാറിയേ പറ്റൂ. എവിടെ സിദ്ധാന്തം പ്രായോഗികതയെ വഴിമുടക്കുന്നുവോ അവിടെ സ്റ്റാഗ്നേഷനും ആഭ്യന്തരക്കുഴപ്പവുമാണ് ഫലം. കോണ്‍ഗ്രസ്സ് ഭരിച്ചത്കൊണ്ടാണ് ഇന്ത്യ ഇക്കാണുന്ന രൂപത്തില്‍ ഇപ്പോഴുള്ളത്. സിദ്ധാന്തക്കാരായ ആര്ഷഭാരതക്കാരോ , കമ്മ്യൂണിസ്റ്റ്കാരോ , ഇസ്ലാമിസ്റ്റുകളോ ആയിരുന്നു സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ ഇന്നത്തെ ഇന്ത്യ ഈ കോലത്തില്‍ ആയിരിക്കുമായിരുന്നില്ല.
നാളെയും ഇന്ത്യ ഇന്നുള്ള പോലെ ശക്തമായ ജനാധിപത്യ-മതേതര രാജ്യമായി നിലനില്ക്കണമെങ്കില് കോണ്‍ഗ്രസ്സ് ശിഥിലമാവാതെ നിലനിന്നേ പറ്റൂ. വിശ്വാസികള്ക്കെന്താ പറയുന്നതിന്, അവര്‍ക്ക് അവരുടെ സിദ്ധാന്തനേതാവിന് അധികാരം കിട്ടണമെന്നേയുള്ളൂ. എന്നാല്‍ ഇവിടെ ഒറ്റ സിദ്ധാന്തക്കാരല്ല ഉള്ളത്. പല സിദ്ധാന്തക്കാരാണ്. എല്ലാ സിദ്ധാന്തക്കാര്‍ക്കും സ്വൈര്യമായി ജീവിയ്ക്കാന്‍ കോണ്‍ഗ്രസ്സ് വേണം.
ഇനി എല്ലാവരും ഒറ്റ സിദ്ധാന്തക്കാരായാലും രക്ഷയൊന്നും കിട്ടൂല്ല ഫൈസലേ. അത്കൊണ്ടാണ് സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ തകര്‍ന്നത്. ഇപ്പോള്‍ അറബ് രാജ്യങ്ങളില്‍ പ്രക്ഷോഭം നടക്കുന്നത്. കോണ്‍ഗ്രസ്സിന് സിദ്ധാന്തമില്ലാത്തത്കൊണ്ട് എന്റെ സിദ്ധാന്തം ഈ നാട്ടില്‍ നിര്‍ഭയനായി ജീവിച്ചുകൊണ്ട് എനിക്ക് ഉറക്കെ നാലാളോട് പറയാന്‍ കഴിയുന്നു.
"ശ്രീജിത്തിന്റെ കൃത്യനിഷ്ഠ നോക്കൂ.. ഒരു ലിങ്ക് ചോദിച്ചപ്പോള്‍ എത്ര ലിങ്കാ തന്നത്..."
ReplyDeleteബഷീര്‍ ഭായ്.. രണ്ട് വ്യത്യസ്ത കാര്യങ്ങളെ സംബന്ധിച്ചുള്ള ലിങ്കുകള്‍ ആണ് ഞാന്‍ ഇട്ടത്. അതില്‍ ഒന്ന് ഇ.എ സജീം ഭായ്-ക്കും മറ്റേത് പോസ്റ്റുമായി ബന്ധപ്പെട്ടതും ആണ്.
മഴക്കാലത്ത് തവളകള്‍ ഇറങ്ങുന്നപോലെ തെരഞ്ഞെടുപ്പ് സമയത്ത് അനോണികള്‍ വ്യാജപ്പേരുകളില്‍ വന്ന് വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത അശ്ലീല കമന്റുകള്‍ ഇട്ടു പോകുന്നുണ്ട്. കമ്മ്യൂണിസ്റ് നേതാക്കള്‍ക്ക് എതിരെ, വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത, ഇത്തരം തരം താണ ആരോപണങ്ങള്‍ ഇടുമ്പോള്‍ Moderator ആയ താങ്കള്‍, ഇവയെല്ലാം കണ്ടില്ലെന്നു നടിച്ചു മൌനാനുവാദം നല്‍കുന്നത് ശരിയാണോ?
@ Sreejith
ReplyDeleteതമാശിച്ചതാ ശ്രീജിത്ത്, കാര്യമായിട്ടല്ല.
താങ്കള്‍ സൂചിപ്പിച്ച അനോണി കമന്റുകള്‍. ഇമെയില്‍ ഐഡികളില്‍ വ്യാജമാരെ തടയാന്‍ ഭൂമിയില്‍ ഇന്നേ വരെ സംവിധാനങ്ങള്‍ ഉണ്ടായിട്ടില്ല. അത് വരുന്നത് വരെ നമുക്ക് ഇപ്പോഴുള്ള കമന്റ് ഓപ്ഷന് തുടരുകയയേ നിവൃത്തിയുള്ളൂ.
കമ്യൂണിസ്റ്റ് നേതാക്കളെ മാത്രമല്ല ഒരു നേതാവിനെതിരെയും അശ്ലീലം എഴുതാന്‍ പാടില്ല. അങ്ങനെയുള്ള കമന്റുകളൊന്നും ഇതുവരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശ്രീജിത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ പറയണം. പരിഹാരം കാണാം.
ബഷീര്‍ ഭായ്.. ഞാനും അത് അത്ര സീരിയസ് ആയിട്ട് പറഞ്ഞതൊന്നും അല്ല. തമാശ തന്നെയാണ്..:)
ReplyDeleteതാങ്കള്‍ക്ക് മുകളിലെ ചില അനോണി കമന്റുകള്‍ മുഴുവന്‍ വായിച്ചിട്ടും അങ്ങനെ (വിഷയമായി ഒരു ബന്ധമില്ലാത്ത അനോണികളുടെ വ്യക്തിഹത്യാ കമന്റുകള്‍) ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ പിന്നെ ഞാന്‍ പറഞ്ഞിട്ട് വലിയ കാര്യമൊന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. ആ.. പോട്ടെ. അവരുടെ തട്ടകം, അവര്‍ ഇവിടെ അങ്ങ് അര്മാദിക്കട്ടെന്ന്.. :)
കൊണ്ടോട്ടികാരോട് വീണ്ടും..
ReplyDeleteകുറെ നേരമായല്ലോ ക്ലിക്കാന്‍ വേണ്ടി ഓരോന്ന് തരുന്നു. പി കെ ബഷീറിനെ ന്യായീകരിക്കുകയല്ല.എങ്കിലും, അയാള്‍ ഈ ഒരു പ്രസംഗം നടത്തുമ്പോള്‍ വെറും ഒരു പാര്‍ട്ടി പ്രവര്ത്തകന് മാത്രം ആയിരുന്നു. എന്നാല്‍ കേരളത്തിലെ ഒരു എം എല്‍ എ , പോലീസ് സ്ടഷന് മുന്പില് വെച്ച് നടത്തിയ പ്രസംഗത്തില്‍ "വേണമെങ്കില്‍ പോലീസ് സ്ടശന്റെ ഉള്ളില്‍ വെച്ചും ബോംബു ഉണ്ടാക്കും " എന്ന് പറഞ്ഞിട്ടുണ്ട്. താങ്കള്‍ മറന്നു പോയോ..ആ പറഞ്ഞതിന്റെ മൂന്നാം മാസം കേരളത്തിന്റെ പോലീസ് ഭരണം , ഈ ക്രിമിനലിന്റെ കയ്യില്‍ എല്പ്പിച്ചാണ് , ഏഴാം ക്ലാസ്സും ഗുസ്തിയും വിദ്യബ്യസമുള്ള കംമ്യൂനിസ്ട്ടുകാര്‍ അയാളോട് നന്ദി പറഞ്ഞത്..അല്ഷിമെര്സിന്റെ രോഗം ബാടിചിട്ടില്ലെങ്കില് ഒരു അഞ്ചു വര്‍ഷം പിന്നിലേക്ക് ഒന്ന് പോയി വാ "സഖാവേ"..
അല്ല ഭായ്, അറിയാഞ്ഞിട്ടു ചോദിക്കുവാ ഈ കൊണ്ടോട്ടിക്കാര്ക്കു (എല്ലാവര്‍ക്കുമല്ല) ആരെങ്കിലും മുസ്ലിം ലീഗില്‍ കൈവിഷം കൊടുത്തോ ?
ReplyDeleteഅതോ കൊണ്ടോട്ടിയില്‍ ദോശാഭിമാനി ഒഴികെ മറ്റു പത്രങ്ങളെല്ലാം നിര്‍ത്തലാക്കിയോ...
ഓടോ:
ഇന്നു ബഷീര്‍ ഭായിയുടെ പ്രൊഫൈല്‍ നോക്കി, രണ്ട് മൂന്നു റാങ്ക് ഒക്കെയുണ്ട് എന്നു കണ്ടപ്പോള്‍ ഞെട്ടി - പെട്ടെന്നു തന്നെ ആ ഞെട്ടല്‍ മാറി കാ..രണം.. വള്ളി...ക്കുന്ന് മല..പ്പുറം ജില്ല..യിലാണ..ല്ലോ... - അ..വി..ടെ...നിങ്ങ...ളൊക്കെ...കോ..പ്പി അടി..ച്ചു പാ...സാ...വുകയും...റാ..ങ്ക്..വാങ്ങു...കയും ഒ..ക്കെ ചെയ്യുമല്ലോ :)
എന്നാല്‍ ശശിയുടെ മാറ്റം താല്‍ക്കാലികമല്ല. കളങ്കിതമായ സദാചാരജീവിതം കേരളംപോലെ ഒരു സമൂഹത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ വഴിയില്‍ നിത്യമായി ഇരുള് വീഴ്ത്തിക്കളയും. ഏതു പാര്‍ട്ടിക്കും അയാള്‍ വലിയ ബാധ്യതയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം സദാചാരപ്രശ്നത്തെ വളരെ വിശാല അര്‍ത്ഥത്തില്‍ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പുന്നപ്ര- വയലാര്‍ സമരകാലത്ത് തന്നെ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചേര്‍ത്തലയിലെ പാര്‍ട്ടി ക്യാമ്പുകളില്‍ അവിവാഹിതരായ സ്ത്രീപുരുഷന്മാര് ഒരുമിച്ചു കഴിഞ്ഞു വരുമ്പോള്‍ അവര്‍ക്കിടയില്‍ മനുഷ്യ സാധാരണമായ ചില ബന്ധങ്ങള്‍ ഉടലെടുത്തു.
ReplyDeleteഅവിവാഹിതകളായ യുവതികള്‍ പ്രസവിക്കാനിടയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു. ക്യാമ്പിന്റെ സംഘാടകരില്‍ ഒരാളായിരുന്നു ദേവകികൃഷ്ണന്‍. ജന്മിക്കും നാടുവാഴിക്കും എതിരെ വാരിക്കുന്തം ഉയര്‍ത്തി വിപ്ലവം നടത്താനിറങ്ങിയവരുടെ കാല്പനിക ജീവിതം കൈവിട്ടുപോകുന്നു എന്ന് കണ്ട ദേവകി കൃഷ്ണന് നേതാവായ എ.കെ. ഗോപാലന്റെ ശ്രദ്ധയില്‍ ഈ പ്രശ്നം കൊണ്ടുവന്നു. എ.കെ.ജി നിസ്സാരവത്ക്കരിക്കുകയാണ് ചെയ്തത്. അദ്ദേഹം ദേവകി കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു: 'മഹത്തായ വിപ്ലവം കൈവരിക്കാന്‍, വേണ്ടി വന്നാല്‍ സ്ത്രീകള്‍ അവരുടെ ചാരിത്ര്യം ത്യജിക്കേണ്ടിവരും.' ദേവകി കൃഷ്ണന് എന്ന വീട്ടമ്മയ്ക്ക് ആ മറുപടി സ്വീകാര്യമായില്ല. തന്തയില്ലാത്ത മക്കളെ പോറ്റാന്‍ ഇവിടെ പറ്റില്ലെന്ന് പറഞ്ഞ്, തന്നോടൊപ്പം ക്യാമ്പില്‍ ചേര്‍ന്ന യുവതികളെയും കൂട്ടി അവര്‍ ഇറങ്ങിപ്പോയി.
പില്ക്കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പേരെടുത്ത ദേവകി കൃഷ്ണന് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ അമ്മയാണ്. ഒരു മലയാളി വീട്ടമ്മയുടെ കുടുംബ ജീവിത സങ്കല്പങ്ങളും സദാചാര നിഷ്ഠാബോധവുമാണ് ദേവകി കൃഷ്ണനിലൂടെ പ്രതിഫലിച്ചത്.
ലേഖകനെ തല്ലിയെന്ന് ഏഷ്യാനെറ്റിന്റെ പരാതിയിലില്ല
ReplyDeleteകണ്ണൂര്‍: കണ്ണൂരില്‍ ഏഷ്യാനെറ്റ് ലേഖകനെ പി ജയരാജന് എംഎല്‍എ തല്ലിയെന്ന ആരോപണം തെറ്റാണെന്ന് ഏഷ്യാനെറ്റ് ചാനലിന്റെ പരാതി വ്യക്തമാക്കുന്നു. കണ്ണൂര്‍ ടൌ പൊലീസ് സ്റ്റേഷനില്‍ ഏഷ്യാനെറ്റ് ജില്ലാ ലേഖകന്‍ ഷമ്മി പ്രഭാകര്‍ നല്കിയ പരാതിയില്‍ പറയുന്നത് കൈയേറ്റശ്രമം നടന്നുവെന്ന് മാത്രമാണ്. കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 'പോര്‍ക്കളം' പരിപാടിയുടെ ഷൂട്ടിങ്ങിനിടെ അവതാരകനായ ഷാജഹാനെ പി ജയരാജന് എംഎല്‍എ തല്ലിയെന്ന് മാധ്യമങ്ങള്‍ കാടിളക്കി നടത്തുന്ന പ്രചാരണം സത്യവിരുദ്ധമാണെന്നാണ് പരാതി വ്യക്തമാക്കുന്നത്. പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെ: ഇന്ന് 4.30 മുതല്‍ ആറു മണിവരെ കണ്ണൂര്‍ ടൌ സ്ക്വയറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ക്കളം പരിപാടിയുടെ ഷൂട്ടിങ് നടന്നിരുന്നു. പരിപാടി കഴിഞ്ഞയുടന്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിലുള്ള ഒരുസംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, ഏകദേശം മുപ്പതോളം പ്രവര്‍ത്തകര്‍ ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആയതിനാല്‍ വേണ്ട നിയമനടപടി സ്വീകരിക്കാന്‍ അപേക്ഷ'.
സംവാദം അവസാനിപ്പിച്ച് സംസാരിക്കുന്നതിനിടെ ജയരാജന് ഷര്‍ട്ടിന്റെ കോളറിനുപിടിക്കുകയും രണ്ടുതവണ നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി ഷാജഹാന് വെളിപ്പെടുത്തിയിരുന്നു. സ്വന്തം ചാനലും, ഷാജഹാനെ ഉദ്ധരിച്ച് മിക്ക മാധ്യമങ്ങളും ഈ കഥ ഏറ്റുപാടി. പൊലീസുകാരുടെ കണ്മുന്നിലായിരുന്നു സംഭവമെന്നും ഷാജഹാന് ആരോപിച്ചു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പരാതിയിലില്ല. തിങ്കളാഴ്ച വൈകിട്ട് ആറിന് നടന്ന സംഭവം കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് ചാനല്‍ സംപ്രേഷണംചെയ്ത് ഒരുമണിക്കൂറിനുശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയത്. പി ജയരാജന് എംഎല്‍എയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമെന്നാണ് ആദ്യം എഴുതിക്കാണിച്ചത്. പിന്നീടിത് ജയരാജന് കൈയേറ്റം ചെയ്തുവെന്നാക്കി. ചെറിയൊരു സംഭവത്തെ ഊതിപ്പെരുപ്പിക്കാവുന്ന തെരഞ്ഞെടുപ്പ് വിഷയമാക്കാമെന്നുകണ്ട് യുഡിഎഫ് നേതൃത്വം ഇടപെട്ടതോടെയാണ് നിറംപിടിപ്പിച്ച കഥകള്‍ പുറത്തുവന്നത്. ചാനലുകള്‍ സംപ്രേഷണംചെയ്ത ദൃശ്യങ്ങളിലൊന്നും ജയരാജനോ പ്രവര്‍ത്തകരോ ആക്രമിക്കുന്നത് കാണാനില്ല. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്രശ്നങ്ങളല്ല, പി ശശിക്കെതിരെയുള്ള ആരോപണവും കണ്ടല്‍പാര്‍ക്ക് വിഷയവുമാണ് ചര്‍ച്ചയാവുകയെന്ന് ഷാജഹാന് ആവര്‍ത്തിച്ചുപറഞ്ഞത് ജനത്തെ രോഷാകുലരാക്കിയിരുന്നു. ഇവരെ ശാന്തരാക്കാനുള്ള ജയരാജന്റെ ശ്രമത്തെയാണ് കൈയേറ്റമായി വ്യാഖ്യാനിച്ചത്. ഷാജഹാന്റെ പരാമര്‍ശം അനുചിതമായെന്ന് സംഭവസ്ഥലത്തുവച്ചുതന്നെ ജില്ലാലേഖകന്‍ ഷമ്മി പ്രഭാകര്‍ പറഞ്ഞിരുന്നു. ഇതിന് ജയരാജനോട് ഷമ്മി ക്ഷമാപണവും നടത്തി.
This comment has been removed by the author.
ReplyDeleteശശിക്കെതിരെ ഉയര്‍ന്നത് ലൈംഗിക പീഡനാരോപണം കാരാട്ട്
ReplyDeleteശശിക്കെതിരെ നടപടി പാര്‍ടി തീരു മാനിക്കും -വീ എസ്
അപ്പൊ ഷാജഹാനെ തനിക്കെന്താ അവിടെ കാര്യം
മ്യാവൂ
ഈ കയ്യാമം കയ്യാമം എന്നാല്‍ എന്താണ് സഖാക്കളെ
@ vahiju
ReplyDeleteരാഷ്ട്രട്രീയ ബധിരത ബാധിച്ചിട്ടില്ലെങ്കില്‍ ജയരാജന്റെ ഫോണ്‍ സംഭാ ശനം ഒന്ന് കൂടി കേള്‍ക്കൂ
'നിനക്ക് ഇനിയും തല്ലു കിട്ടും '
കണ്ണൂരിലെന്നല്ല സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് കാലം ഇപ്പോള്‍ കലികാലമാവുകയാണ്. എതിരാളികളോട് അടങ്ങാത്ത കലി. കുത്തിനോവിക്കാത്ത ആരോപണങ്ങള്‍ക്ക് പകരം നമ്മുടെ നേതാക്കള്‍ക്കെല്ലാം അടങ്ങാത്ത രോഷമാണ്. എല്ലാവര്ക്കും ഏറ്റവും കൂടുതല്‍ പറയാനുള്ളത് ജയിലിനെ കുറിച്ചായിരിക്കുന്നു. യു ഡി എഫ് നേതാക്കള്‍ ജയിലില്‍ മുന്നണിയോഗം ചേരേണ്ടിവരുമെന്നാണ് ഇടതുമുന്നണിയുടെ ഭീഷണി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടത് നേതാക്കള്‍ കൂട്ടത്തോടെ ജയിലിലാകുമെന്ന് യു ഡി എഫും. പരസ്പരം കടിച്ചുകീറുന്ന ഈ ശൈലി പക്ഷെ വോട്ടര്‍മാരോടും മാധ്യമ പ്രവര്‍ത്തകരോടും വേണോ എന്ന് നേതാക്കള്‍ ക്ഷമാപൂര്‍വം പരിശോധിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ.
ReplyDeleteഇടതു സ്ഥാനാര്‍ഥി പീ ടീ എ രഹീമിന്റെ പാര്‍ട്ടി നേതാവിന്റെ ബ്ലോഗില്‍ എഴുതിയത്
agrees with സുകുമാരൻ അഞ്ഞ്ചരക്കണ്ടി (regarding congress ideology)
ReplyDeleteഅതേ സമയം സെക്കുലരിസം ഒരു ഐഡിയോളജിയല്ല എന്ന തെറ്റിദ്ധാരണ വേണ്ട. ഏക ദൈവ വിശ്വാസം, മനുഷ്യ സമത്വം, വിശ്വാസ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം, സദാചാര മൂല്യങ്ങൾ തുടങ്ങിയവയുടെ ആകത്തുകയാണ് സെക്കുലരിസം.
സെക്കുലരിസം മാനത്ത് നിന്ന് പൊട്ടി വീണതുമല്ല. പലരും കരുതുന്നത് പോലെ ഇസ്ലാമിന്റെ രാഷ്ട്രീയ ദർശനം ഇസ്ലാമിസമല്ല, മറിച്ച് സെക്കുലരിസമാണ്. (ഇക്കാര്യത്തിലുള്ള ഇസ്ലാമിന്റെ സംഭാവന കാണാൻ എന്റെ സൈറ്റ് secularmuslim.net കാണുക).
കെ.പി.സുകുമാരന്‍ said...
ReplyDeleteകാലഹരണപ്പെട്ട സിദ്ധാന്തവും പാര്‍ട്ടിപ്പരിപാടിയും മുറുകെ പിടിച്ച് കാരാട്ട്-പിണറായി-ജയരാജാദി പ്രഭൃതികള്‍ ശ്രീജിത്തിനെ പോലെയുള്ളവരെ പറ്റിക്കുകയാണ്.
കെ പി എസ് മോശം എന്ന് പറഞ്ഞ ഇടതു പാര്‍ട്ടികളുടെ നയത്തെക്കുര്ച്ചു കെ പി എസിന്റെ മാഡം പറയുന്നത് കേള്‍ക്കൂ ( മാതൃഭൂമിയില്‍ നിന്നും)
ന്യൂഡല്‍ഹി: പ്രാദേശിക രാഷ്ട്രീയ കക്ഷികളേക്കാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് താത്പര്യം ഇടതുപക്ഷത്തോടാണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. കൂടുതല്‍ വിശ്വസിക്കാന്‍ പറ്റുന്നവര്‍ ഇടതുപക്ഷമാണെന്നാണ് സോണിയ കരുതിയതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് വാഷിങ്ടണിലേക്കയച്ച സന്ദേശത്തില്‍ പറയുന്നു........
കമ്യൂണിസ്റ്റുകാരില്‍ നല്ലൊരു വിഭാഗം നേതാക്കളും പ്രായോഗിക കാഴ്ചപ്പാടുള്ളവരും പാവപ്പെട്ടവരുടെ പ്രശ്നങ്ങളില്‍ താത്പര്യമുള്ളവരുമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും മുള്‍ഫോര്‍ഡ് പറയുന്നു. 'ഹിന്ദു' ദിനപ്പത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. .
========
അപ്പൊ കെ പി എസ് മാഷേ , കോണ്‍ഗ്രസ് നേതാക്കള്‍ വരെ സമ്മതിക്കുന്നു കമ്യൂണിസ്റ്റുകാരില്‍ നല്ലൊരു വിഭാഗം നേതാക്കളും പ്രായോഗിക കാഴ്ചപ്പാടുള്ളവരും പാവപ്പെട്ടവരുടെ പ്രശ്നങ്ങളില്‍ താത്പര്യമുള്ളവരുമാണെന്നാണ്.... , ഇനി ഈ വികി ലീക്സ് വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ പറയണേ .. ( ജൂലിയന്‍ അസാന്‍ജ് നമ്മുടെ ആളോ മറ്റോ ആണോ :) )...
================
..ഇതിനെ ക്കുറിച്ച് കെ പി എസിന്റെ മറുപടി കണ്ടില്ല
kps said
ReplyDeleteഭരിക്കുന്ന സര്‍ക്കാരിന് സിദ്ധാന്തമല്ല വേണ്ടത്. പ്രായോഗികവീക്ഷണവും സമീപനവുമാണ് വേണ്ടത്.
ബെസ്റ്റ് മാഷേ ബെസ്റ്റ് ..ഈ പ്രായോഗിക വീക്ഷണം ആണ് ടു ജി ,ആദര്‍ശ്, കോമണ്‍ വെല്‍ത്ത് അഴിമതികളും ISRO എസ് ബാന്‍ഡ് കരാറിലും കണ്ടത് , രാജക്കെതിരെയുള്ള നടപടി ഒരു വര്‍ഷത്തിലേറെ വൈകിച്ചതില്‍ സുപ്രീം കോടതി പ്രധാന മത്രിയുടെ ഓഫീസിനെ നിശിതമായി വിമര്‍ശിച്ചതും സ്പെക്ടറും ഇടപാടില്‍ രാജ അഴിമതി നടത്തിയിട്ടില്ല എന്ന് കപില്‍ സിബലും മനീഷ് തിവാരിയും പറയുന്നതും നാം കണ്ടു ....ഈ പ്രായോഗിക സമീപനങ്ങള്‍ രാജ്യം ഇഷ്ടപ്പെട്ടു മാഷേ , .
പിന്നെ ആന്ധ്രപ്രദേശിലേയും മഹാരാഷ്ട്രയിലേയും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നതിന് കാരണം ഒന്നും അങ്ങയുടെ പ്രായോഗിക സമീപനം ഉള്ള പാര്ട്ടിക്കാര് പറഞ്ഞു കണ്ടില്ല ... ഈ പ്രായോഗികം അഴിമതി നടത്തുന്നതില്‍ മാത്രമേ ഉള്ളൂ .. അല്ല , വിലക്കയറ്റം തടയാനും ഒന്നും ഒരു പ്രായോഗിക സമീപനവും സ്വീകരിച്ചതായി കണ്ടില്ല ...
@ faisal kondotty
ReplyDelete(ഒരാളെയെങ്കിലും നന്നാക്കാൻ പറ്റുമോയെന്ന് നോക്കട്ടെ)
താങ്കളുടെ അഴിമതി ലിസ്റ്റിൽ ലാവലിൻ വരാഞ്ഞത് കഷ്ടമായിപ്പോയി. ലാവലിൻ 2G യുടെ വലിപ്പമില്ലല്ലോ എന്ന് വാദിച്ചേക്കാം. കേരളത്തിൽ മാത്രം സ്കോപ്പുള്ള പാർടിക്കാർക്ക് ഇതിൽ കൂടുതൽ സ്കൂപ്പ് എങ്ങനെ കിട്ടാനാണ് മാഷേ?
രാഷ്ട്രീയ പാർടികളെ താരതമ്യപ്പെടുത്തേണ്ടത് അഴിമതിയുടെ വലുപ്പച്ചെറുപ്പം കൊണ്ടല്ല, മറിച്ച് അവയുടെ ആദർശം പരിഗണിച്ചാണ്. എല്ലാവർക്കും സ്വീകാര്യമായ രാഷ്ട്രീയ ദർശനമാണ് സെക്കുലരിസം. പലരും തെറ്റിദ്ധരിക്കുന്നത് പോലെ മാർക്സിസം പ്രതിനിധീകരിക്കുന്നത് സെക്കുലരിസമല്ല, മറിച്ച് അത് ഒരു നിരീശ്വര മൗലികവാദമാണ്. സാങ്കേതികമായി അത് ഒരു മതമാണെന്നർത്ഥം. ഏതെങ്കിലും ദൈവിക മതത്തിന്റെ അധീശത്വം അംഗീകരിക്കുന്നത് പോലും എതിർക്കുന്ന നാം ഒരു നിരീശ്വരവാദ മതത്തെ എങ്ങിനെ പിന്തുണക്കും?
മാർക്സിസ്റ്റ് പാർടി ഇന്ന് നേടിയിരിക്കുന്ന ജനസ്വാധീനം മതങ്ങളുടെ ആശയങ്ങൾ കടം കൊണ്ടുണ്ടാക്കിയതാണ്. അല്ലെങ്കിൽ കുടുംബത്തെ ബൂർഷ്വാ അധികാര സ്ഥാപനമായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ പാർടിക്കാരൻ ഇത്തരം ഒരു ആരോപണത്തിനെതിരെ ഇത്ര അമിതാവേശം കൊള്ളേണ്ടതുണ്ടോ?
പ്രശ്നം ഇത്രത്തോളം ആയിത്തീരുമെന്ന് പാവം ഷാജഹാൻ കരുതിക്കാണീല്ല
ReplyDeleteഅതു കൊണ്ടാണല്ലൊ വീണ്ടും വീണ്ടും ആവർത്തിച്ച് ചോദിച്ച് കൊണ്ട് ജയരാജനെ ദേശ്യം പിടിപ്പിച്ചത്,
എന്നാൽ അവിടെയും പിടിച്ച് മാറ്റാൻ ലീഗ് കാരുടെ ആവശ്യം വന്നു, ഇല്ലാത്ത ഐസ്ക്രീമിനെ കുറിച്ച് പറഞ്ഞാലും ലീഗ് കാർ ആത്മ സംയമനം പാലിക്കും, എന്നാൽ ഉള്ളത് പറയുംബോൾ സഖാക്കൾക്ക് ചൊറിഞ്ഞ് കയറും,
ഇനി ഷാജഹാൻ കണ്ണൂരിൽ വരുംബോൾ ജയരാജന്മാരെ യൊക്കെ നല്ലവണ്ണം ഓർമ്മയുണ്ടായാൽ നല്ലത്