Follow up to the earlier post - ഷാഹിന തീവ്രവാദി തന്നെ!!!
ഒരാളെ കൊല്ലാന്‍ എളുപ്പമുണ്ട്. കൊന്നു കഴിഞ്ഞിട്ട് ശവം എന്ത് ചെയ്യണം എന്നിടത്താണ് പ്രശ്നം ഉള്ളത്. ഒരു മാതിരി കൊലപാതകികളൊക്കെ അവരുടെ ബ്രെയിന്‍ വര്‍ക്ക് ചെയ്യിപ്പിക്കുന്നത് ശവത്തെ എന്ത് ചെയ്യണം എന്ന ആലോചനക്കാണ്. അതിന്റെ സങ്കീര്‍ണതകള്‍ ആലോചിച്ചാണ് പലപ്പോഴും കൊല നടത്താതെ തിരിച്ചു പോകുന്നതും. എന്നാല്‍ വാര്‍ത്തയെ കൊല്ലുമ്പോള്‍ ആ പേടി വേണ്ട. വാര്‍ത്തയെ കൊന്നാല്‍ അതിന്റെ ആത്മാവും ശരീരവും ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു പോകും. 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍' എന്ന് പറഞ്ഞത് പോലെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകക്ക് എതിരെയുള്ള കര്‍ണാടക പോലീസിന്റെ നീക്കം മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയാവാതെ ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു കഴിഞ്ഞു.
എന്നെ അത്ഭുതപ്പെടുത്തുന്നത് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഈ വാര്‍ത്തയോട് സ്വീകരിച്ച നിലപാടാണ്. ഓരോ മിനുട്ടിലും ബ്രേക്കിംഗ് ന്യൂസുകള്‍ നല്കാന് മത്സരിക്കാരുള്ള ഒരൊറ്റ ചാനലും തങ്ങളുടെ ഒരു സഹപ്രവര്‍ത്തകക്ക് നേരെയുള്ള പോലീസ് അതിക്രമത്തെ കണ്ടതായി നടിച്ചില്ല. വാര്‍ത്തയുടെ അപ്രധാനമായ ഒരു സ്ലോട്ടില്‍ പോലും രണ്ടു വരി പറഞ്ഞില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ന്യൂസ് അവറുകളില്‍ വായിട്ടലക്കാറുള്ള അവതാരകര്‍ അവരുടെ നാക്ക് വിഴുങ്ങിയത് എന്ത് കൊണ്ടാണ്?. തങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളെ പത്ര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന അവകാശങ്ങളെ കാറ്റില്‍ പറത്തി നിയമക്കുരുക്കില്‍ പെടുത്തുമ്പോള്‍ ഉച്ചത്തില്‍ ശബ്ദിക്കുന്നതിനു പകരം കുറ്റകരമായ നിശ്ശബ്ദത എന്ത് കൊണ്ട്? ഞെട്ടിപ്പിക്കുന്നു ഈ മൗനം.
ഷാഹിന തെഹല്‍ക്കയുടെ റിപ്പോര്‍ട്ടര്‍ ആണ്. ഷാഹിനക്ക് പകരം ഏഷ്യാനെറ്റിന്റെ സിന്ധു സൂര്യകുമാറിന്റെ നേരെയായിരുന്നു പോലീസ് കേസെങ്കിലും എന്റെ ഈ ബ്ലോഗ് പോസ്റ്റ് ഉണ്ടാകുമായിരുന്നു. പക്ഷേ മാധ്യമങ്ങളുടെ ഈ മൗനം ഉണ്ടാകുമായിരുന്നോ?. ഇല്ല എന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. തെഹല്ക്കയെന്ന ഒരു സമാന്തര മീഡിയത്തെ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഏറെ ഭയപ്പെടുന്നു എന്നതിന്റെ സൂചന കൂടി ഈ തമസ്കരണം ഓര്‍മപ്പെടുത്തുന്നുണ്ട്. മലയാള മനോരമയുടെ ഒരു റിപ്പോര്‍ട്ടര്‍ക്കായിരുന്നു ഈ ഗതിയെങ്കില്‍ ആദ്യം മുഖപ്രസംഗം വരിക മാതൃഭൂമിയില്‍ നിന്നായിരിക്കും!!. ഏഷ്യാനെറ്റും ഇന്ത്യാവിഷനും നമ്മുടെ ടീവി സെറ്റുകള്‍ 'ബ്രേക്ക്' ചെയ്യും. ഒരാഴ്ചത്തേക്ക് വേറെ ഒരു ന്യൂസ് നോക്കേണ്ടി വരില്ല... പക്ഷെ ഇവിടെ ഒന്നും സംഭവിച്ചില്ല. ഷാഹിന ഏറെക്കാലം പണിയെടുത്ത ഏഷ്യാനെറ്റ് പോലും കമാന്നൊരക്ഷരം മിണ്ടിയില്ല.
ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കനിവ് കാണിച്ച മാതൃഭുമി നല്കിയ തലക്കെട്ട് 'മഅദനിക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം: അഞ്ചു പേര്‍ക്കെതിരെ കേസ്' എന്നാണ്. ഏറെ സംസാരിക്കുന്ന ഒരു തലക്കെട്ടാണിത്. റിപ്പോര്‍ട്ടില്‍ ഷാഹിനയുടെ കാര്യം പറയുന്നുണ്ടെങ്കിലും തലക്കെട്ടില്‍ ഷാഹിന അഞ്ചു പേരില്‍ ഒരാള്‍ മാത്രം!!. "സ്ഫോടന പരമ്പരക്കേസിന്റെ വിചാരണ ഒരു മാസത്തിനുള്ളില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്" എന്ന വാചകത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്!!!. "മാധ്യമ പ്രവര്‍ത്തകക്ക് എതിരെ കേസ്" എന്ന് വരേണ്ടിയിരുന്ന തലക്കെട്ട് "അഞ്ചു പേര്‍ക്കെതിരെ കേസ്' എന്നായി മാറിയതിനു പിന്നില്‍ വാര്‍ത്തയുടെ രാഷ്ട്രീയം ഉണ്ട്. ആ രാഷ്ട്രീയമാണ് ഇപ്പോള്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെപ്പോലും അസ്വസ്ഥപ്പെടുത്തേണ്ടത് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.
ഷാഹിനയുടെ വാര്‍ത്ത കൊടുക്കുന്നത് തീവ്രവാദികള്‍ക്ക് വളം നല്‍കുമെന്നാണ് ഒരു മാധ്യമ പ്രവര്ത്തകന് എന്നോട് ന്യായീകരണം പറഞ്ഞത്!!. വല്ലാത്ത ഒരു കണ്ടുപിടുത്തം തന്നെയാണത്. പോലീസ് ഭാഷ്യത്തിന്റെ നിജസ്ഥിതി അറിയാന്‍ പരിശ്രമിച്ച ഒരു പത്രപ്രവര്‍ത്തകക്ക് പിന്തുണ നല്‍കുന്നത് എങ്ങിനെയാണ് തീവ്രവാദികള്‍ക്കുള്ള വളമാകുക മാഷേ? അതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ലല്ലോ . മഅദനിയെയോ അദ്ദേഹം ഉയര്‍ത്തിയ തീവ്രവാദ സമീപനങ്ങളെയോ ഒട്ടും പിന്തുണക്കുന്ന ആളല്ല ഞാന്‍ . അത്തരക്കാര്‍ക്ക് പിന്തുണ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഒരു കുപ്പി എന്‍ഡോസള്‍ഫാന്‍ വാങ്ങി കുടിക്കുന്നതാണ് എന്നും എനിക്ക് അഭിപ്രായമുണ്ട്. പക്ഷെ ഇവിടെ ഉയര്‍ത്തേണ്ട പ്രശ്നം മഅദനിയല്ല, മാധ്യമ പ്രവര്‍ത്തകയുടെ ജാതിയോ മതമോ അല്ല, പോലീസ് പറയുന്നത് വിശ്വസിച്ചില്ലെങ്കില്‍ രാജ്യദ്രോഹി ആകുമോ ഇല്ലയോ എന്നതാണ്. അവര്‍ക്കെതിരെ ഒരു വാര്‍ത്ത കൊടുത്താല്‍ ഐ പി സി 506 വരുമോ ഇല്ലയോ എന്നതാണ്.
മ്യാവൂ: ദോഷം പറയരുതല്ലോ, കേരള പത്ര പ്രവര്‍ത്തക യൂണിയന് ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. വളരെ നല്ല കാര്യം. കള്ളന് കയറി മൂന്നാം ദിവസം പട്ടി കുരച്ചു എന്ന് പറയുന്ന പോലെ അല്പം വൈകിപ്പോയെങ്കിലും അവര്‍ അവരുടെ കടമ നിര്‍വഹിച്ചു!!. ഇനി ഷാഹിനയായി അവളുടെ പാടായി!!!
ഒരാളെ കൊല്ലാന്‍ എളുപ്പമുണ്ട്. കൊന്നു കഴിഞ്ഞിട്ട് ശവം എന്ത് ചെയ്യണം എന്നിടത്താണ് പ്രശ്നം ഉള്ളത്. ഒരു മാതിരി കൊലപാതകികളൊക്കെ അവരുടെ ബ്രെയിന്‍ വര്‍ക്ക് ചെയ്യിപ്പിക്കുന്നത് ശവത്തെ എന്ത് ചെയ്യണം എന്ന ആലോചനക്കാണ്. അതിന്റെ സങ്കീര്‍ണതകള്‍ ആലോചിച്ചാണ് പലപ്പോഴും കൊല നടത്താതെ തിരിച്ചു പോകുന്നതും. എന്നാല്‍ വാര്‍ത്തയെ കൊല്ലുമ്പോള്‍ ആ പേടി വേണ്ട. വാര്‍ത്തയെ കൊന്നാല്‍ അതിന്റെ ആത്മാവും ശരീരവും ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു പോകും. 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍' എന്ന് പറഞ്ഞത് പോലെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകക്ക് എതിരെയുള്ള കര്‍ണാടക പോലീസിന്റെ നീക്കം മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയാവാതെ ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു കഴിഞ്ഞു.
ഒരാളെ കൊന്നു കഴിഞ്ഞാല്‍ ആത്മാവിനോടൊപ്പം ശരീരവും അപ്രത്യക്ഷമാകുന്ന സംവിധാനമാണ് പടച്ചോന് ഉണ്ടാക്കിയിരുന്നതെങ്കില്‍ എന്നാലോചിച്ചു നോക്കൂ.. കൊലപാതകികകളുടെ പറുദീസയായി മാറും ഭൂമി. ഒരു എ കെ ഫോര്‍ട്ടി സെവന് കയ്യില്‍ ഉണ്ടായാല്‍ ക്ലീന്‍ ക്ലീനായി കാര്യം നടത്തി കയ്യും വീശി തിരിച്ചു പോരാം. (ഈ പാവം ഞാന്‍ പോലും ഒരു മൂന്നാലെണ്ണത്തിനെ ഇതിനകം തട്ടിയിട്ടുണ്ടാവും!!!). ഒരു വാര്‍ത്തയെ കുഴിച്ചു മൂടാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് അതിന്റെ ആത്മാവും ശരീരവും ആവിയായിപ്പൊയ്ക്കൊള്ളും എന്ന വിശ്വാസം കൊണ്ട് മാത്രമാണ്. തെഹല്ക്കയെപ്പോലുള്ള ചില സമാന്തര മീഡിയകളും ഇന്റര്‍നെറ്റും ഉള്ളത് കൊണ്ട് ഷാഹിനയുടെ കാര്യം നാലാള് അറിഞ്ഞു.
ചന്ദ്രിക (2 Dec 2010)
എന്നെ അത്ഭുതപ്പെടുത്തുന്നത് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഈ വാര്‍ത്തയോട് സ്വീകരിച്ച നിലപാടാണ്. ഓരോ മിനുട്ടിലും ബ്രേക്കിംഗ് ന്യൂസുകള്‍ നല്കാന് മത്സരിക്കാരുള്ള ഒരൊറ്റ ചാനലും തങ്ങളുടെ ഒരു സഹപ്രവര്‍ത്തകക്ക് നേരെയുള്ള പോലീസ് അതിക്രമത്തെ കണ്ടതായി നടിച്ചില്ല. വാര്‍ത്തയുടെ അപ്രധാനമായ ഒരു സ്ലോട്ടില്‍ പോലും രണ്ടു വരി പറഞ്ഞില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ന്യൂസ് അവറുകളില്‍ വായിട്ടലക്കാറുള്ള അവതാരകര്‍ അവരുടെ നാക്ക് വിഴുങ്ങിയത് എന്ത് കൊണ്ടാണ്?. തങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളെ പത്ര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന അവകാശങ്ങളെ കാറ്റില്‍ പറത്തി നിയമക്കുരുക്കില്‍ പെടുത്തുമ്പോള്‍ ഉച്ചത്തില്‍ ശബ്ദിക്കുന്നതിനു പകരം കുറ്റകരമായ നിശ്ശബ്ദത എന്ത് കൊണ്ട്? ഞെട്ടിപ്പിക്കുന്നു ഈ മൗനം.
ഷാഹിന തെഹല്‍ക്കയുടെ റിപ്പോര്‍ട്ടര്‍ ആണ്. ഷാഹിനക്ക് പകരം ഏഷ്യാനെറ്റിന്റെ സിന്ധു സൂര്യകുമാറിന്റെ നേരെയായിരുന്നു പോലീസ് കേസെങ്കിലും എന്റെ ഈ ബ്ലോഗ് പോസ്റ്റ് ഉണ്ടാകുമായിരുന്നു. പക്ഷേ മാധ്യമങ്ങളുടെ ഈ മൗനം ഉണ്ടാകുമായിരുന്നോ?. ഇല്ല എന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. തെഹല്ക്കയെന്ന ഒരു സമാന്തര മീഡിയത്തെ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഏറെ ഭയപ്പെടുന്നു എന്നതിന്റെ സൂചന കൂടി ഈ തമസ്കരണം ഓര്‍മപ്പെടുത്തുന്നുണ്ട്. മലയാള മനോരമയുടെ ഒരു റിപ്പോര്‍ട്ടര്‍ക്കായിരുന്നു ഈ ഗതിയെങ്കില്‍ ആദ്യം മുഖപ്രസംഗം വരിക മാതൃഭൂമിയില്‍ നിന്നായിരിക്കും!!. ഏഷ്യാനെറ്റും ഇന്ത്യാവിഷനും നമ്മുടെ ടീവി സെറ്റുകള്‍ 'ബ്രേക്ക്' ചെയ്യും. ഒരാഴ്ചത്തേക്ക് വേറെ ഒരു ന്യൂസ് നോക്കേണ്ടി വരില്ല... പക്ഷെ ഇവിടെ ഒന്നും സംഭവിച്ചില്ല. ഷാഹിന ഏറെക്കാലം പണിയെടുത്ത ഏഷ്യാനെറ്റ് പോലും കമാന്നൊരക്ഷരം മിണ്ടിയില്ല.

ഷാഹിനയുടെ വാര്‍ത്ത കൊടുക്കുന്നത് തീവ്രവാദികള്‍ക്ക് വളം നല്‍കുമെന്നാണ് ഒരു മാധ്യമ പ്രവര്ത്തകന് എന്നോട് ന്യായീകരണം പറഞ്ഞത്!!. വല്ലാത്ത ഒരു കണ്ടുപിടുത്തം തന്നെയാണത്. പോലീസ് ഭാഷ്യത്തിന്റെ നിജസ്ഥിതി അറിയാന്‍ പരിശ്രമിച്ച ഒരു പത്രപ്രവര്‍ത്തകക്ക് പിന്തുണ നല്‍കുന്നത് എങ്ങിനെയാണ് തീവ്രവാദികള്‍ക്കുള്ള വളമാകുക മാഷേ? അതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ലല്ലോ . മഅദനിയെയോ അദ്ദേഹം ഉയര്‍ത്തിയ തീവ്രവാദ സമീപനങ്ങളെയോ ഒട്ടും പിന്തുണക്കുന്ന ആളല്ല ഞാന്‍ . അത്തരക്കാര്‍ക്ക് പിന്തുണ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഒരു കുപ്പി എന്‍ഡോസള്‍ഫാന്‍ വാങ്ങി കുടിക്കുന്നതാണ് എന്നും എനിക്ക് അഭിപ്രായമുണ്ട്. പക്ഷെ ഇവിടെ ഉയര്‍ത്തേണ്ട പ്രശ്നം മഅദനിയല്ല, മാധ്യമ പ്രവര്‍ത്തകയുടെ ജാതിയോ മതമോ അല്ല, പോലീസ് പറയുന്നത് വിശ്വസിച്ചില്ലെങ്കില്‍ രാജ്യദ്രോഹി ആകുമോ ഇല്ലയോ എന്നതാണ്. അവര്‍ക്കെതിരെ ഒരു വാര്‍ത്ത കൊടുത്താല്‍ ഐ പി സി 506 വരുമോ ഇല്ലയോ എന്നതാണ്.
മ്യാവൂ: ദോഷം പറയരുതല്ലോ, കേരള പത്ര പ്രവര്‍ത്തക യൂണിയന് ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. വളരെ നല്ല കാര്യം. കള്ളന് കയറി മൂന്നാം ദിവസം പട്ടി കുരച്ചു എന്ന് പറയുന്ന പോലെ അല്പം വൈകിപ്പോയെങ്കിലും അവര്‍ അവരുടെ കടമ നിര്‍വഹിച്ചു!!. ഇനി ഷാഹിനയായി അവളുടെ പാടായി!!!
Much needed follow up indeed.
ReplyDeleteമുഖ്യധാര മാധ്യമങ്ങളില്‍ കണ്ടു വരുന്ന ഇത്തരം പ്രവണതകള്‍ ആണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മുഖ്യധാര മാധ്യമങ്ങള്‍ കാണിക്കാത്ത സാമൂഹിക പ്രതിബന്ധത നമുക്ക് കാണിക്കാം. ഈ പ്രശ്നം ഉയര്‍ത്തി കൊണ്ട് വരാന്‍ എല്ലാ ബ്ലോഗ്ഗെര്മാരും ശ്രമിക്കുക.
ReplyDeleteVery good. Congrats.
ReplyDeleteഅപ്രിയ സത്യങ്ങള്‍ കാണാതിരിക്കുക എന്നതായിരിക്കും പുതിയ മാധ്യമനയം.
ReplyDeleteവളരെ പ്രസക്തമായ വിഷയം, എന്നാല്‍ ആരും പറയാന്‍ ശങ്കിക്കുന്നത്.
This comment has been removed by the author.
ReplyDeleteമാധ്യമങ്ങളുടെ ഇരട്ടത്താപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍...ഇവര്‍ എല്ലാവരും എങ്ങോട്ടാണ് നമ്മെ കൊണ്ടുപോവുന്നത്...ഹിറ്റ്ലറുടെ ജര്മനിയിലെക്കോ അതല്ല മുസ്സോളനിയുടെ ഇറ്റലിയിലെക്കോ...അതോ സംഘ പരിവാറിന്റെ രണ്ടും കൂടിയ ആസ്ഥാനത്തെക്കോ..?
ReplyDeleteആ പേര് അവര്‍ക്ക് ഒരു ബാധ്യതയാണെന്ന് പച്ചക്കുതിരയിലെ 'ഷാഹിന 'നാമ'
ReplyDeleteവായിച്ചപ്പോള്‍ തോന്നിയിരുന്നു..! അന്ന് ഈ പേര് ഇത്ര മാത്രം
പുലിവാലാകുമെന്നു അവര്‍ കരുതിക്കാണില്ല. ലിംഗ മാറ്റം പോലും നിഷ്പ്രയാസം
സാധിക്കുന്ന ഇക്കാലത്ത് ഒരു പേര് മാറ്റാന്‍ എന്തെളുപ്പം..!
"ഷാ" കളഞ്ഞാല്‍ തന്നെ നല്ല ഒരു ജാതി തിരിയാപേരാവില്ലേ? അന്പ് എന്നൊക്കെ
കുട്ടിക്ക് പേരിട്ടത് ഈ പ്രയാസങ്ങളൊക്കെ മുന്‍ കൂട്ടി കണ്ടത്
കൊണ്ടാവുമല്ലോ.. പേര് മാറ്റാന്‍ ഒരു പ്രയാസമില്ല; പെരുമാറ്റം മാറ്റാനല്ലേ
പ്രയാസമുള്ളൂ..അത് കൊണ്ട് ഷാഹിന പേര് മാറ്റുക, അരുന്ധതീ റോയി യെ പോലെ
ആണ് കുട്ടിയാവാന്‍ ഈ പേരും വഹിച്ചോണ്ട് നടന്നാല്‍ പറ്റില്ല.. ഹിന രാജീവ്
എന്നാക്കിയാലും ഒരു കുഴപ്പവും വരാനില്ല.. ഗുണം ഒരു പാട് കിട്ടാനുമുണ്ട്.
സ്വര്‍ണ്ണത്തിന്റെ നിലവാരം പോലെ ഇത്തരം പേരുകളുടെ മാര്‍ക്കറ്റ്
ഒരിക്കലും താഴോട്ട് പോവില്ല മേലോട്ട് തന്നെയാവും..
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ആരും
ഇനി മിണ്ടിപ്പോവരുത്. പേരില്‍ ചതിയിരിക്കുന്നു.. പ്രതിയിരിക്കുന്നു..
വാദിയും പ്രതിയുമിരിക്കുന്നു; തീവ്രവാദിയിരിക്കുന്നു..
പൊയ്ത്തും കടവിന്റെ മതഭ്രാന്തന്, വീരേന്ദ്ര കുമാറിന്റെ രാമന്റെ ദുഃഖം,
ഇവ വീണ്ടും വായിച്ചു ഞാന്‍..
ബഷീര്‍ക്ക ഈ ലൈന്‍ കൊള്ളാം.....
ReplyDelete"മഅദനിയെയോ അദ്ദേഹം ഉയര്‍ത്തിയ തീവ്രവാദ സമീപനങ്ങളെയോ ഒട്ടും പിന്തുണക്കുന്ന ആളല്ല ഞാന്‍ . അത്തരക്കാര്‍ക്ക് പിന്തുണ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഒരു കുപ്പി എന്‍ഡോസള്‍ഫാന്‍ വാങ്ങി കുടിക്കുന്നതാണ് എന്നും എനിക്ക് അഭിപ്രായമുണ്ട്." ബഷീര്‍ ഇതെല്ലാ പോസ്റ്റിലും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കണം,,,!
ReplyDeleteThis comment has been removed by the author.
ReplyDeleteഷാഹിന തീവ്രവാദി തന്നെ!!! എന്ന പോസ്റ്റ് പുനപ്രസിദ്ധീകരിച്ച ചന്ദ്രികക്ക് നന്ദി. ഷാഫിക്ക് പ്രത്യേക നന്ദി.
ReplyDeleteഹ ഹ ഒന്നു പറയാന്‍ എന്തെല്ലാം പറയാതിരിക്കണം അല്ലേ ബഷീര്‍ക്കാ..............! ഇവിടെ ഒന്നു ഞെക്കി അഭിപ്രായം പറയണം...http://baijuvachanam.blogspot.com/2010/11/blog-post_27.html
ReplyDelete@ MOIDU THIRUVATTOOR
ReplyDeleteആ വാചകം ഞാനങ്ങു ഒഴിവാക്കിയാല്‍ പെരുത്തു സന്തോഷമാവും അല്ലേ..
@ ഉസ്മാന് ഇരിങ്ങാട്ടിരി
ഹീന രാജീവ്.. ഷാഹിനക്ക് താങ്കള്‍ കണ്ടെത്തിയ പേര് കൊള്ളാം. അതിനു പേറ്റന്റ്റ് ഉണ്ടോ?
സന്തോഷമല്ല, സാര്‍-അതാണ് നല്ലത് എന്ന് അഭ്യുതയ കാംക്ഷയോടെ ഉണര്ത്തിയെന്നെയുള്ളൂ... പിന്നെ, താങ്കള്‍ തീരെ പിന്തുണക്കാത്ത ഗണത്തിലേക്ക് ജമ'അതിനെയും SDPI യെയും, കൂട്ടണം..ഇവരെയൊക്കെ പല്ലും നഖവും ബ്ലോഗും ഉപയോഗിച്ച്, ശക്തിയുക്തം എതിര്‍ക്കുന്നു എന്ന് കൂടി ചേര്‍ത്തോളൂ...good luck!
ReplyDeleteshahina story ezhuthiyal ma adani enna "TERRORISTINE" masangaloalam aagoshicha nammude "MUKKIYA"dhara pathrangalk enjithottathil nadanna yathartha krishiye patti ezhuthendi varum...ath pattillallo.. sathyam thurannezhuthiyal nammal padachundakkiya or terrorrstine nashtappedumallo....allenkil mathrubumiyil ezhuthiya pole adi vidagdamayi varthaye valachodikkan pattunna tholikkattiyulla lekakanamar venam...basheer bai..keep it up....
ReplyDeleteപോസ്റ്റ് നന്നായി. തികച്ചും ആലോചനീയം.
ReplyDeleteഇവിടത്തെ മാധ്യമങ്ങള്‍ക്ക് "തീവ്രവാദ വാര്‍ത്തയാണ് മുഖ്യം"ഏഷ്യാനെറ്റ് ഈ സമയം നാട്ടിലെ ചില ചക്കാലത്തി പെണ്ണുങ്ങളെ പോലെയാണ് പെരുമാറുന്നത് ...അവള്‍ക്കു അങ്ങനെ തന്നെ വേണം എന്ന നിലപാട് ...ഇനി ഇപ്പൊ എപ്പോഴാണോ ബാലകൃഷ്ണനെയും മാതൃഭൂമി തീവ്രവാദി ആക്കുന്നത് ...ഈ പോക്ക് പോകുകയാണെങ്കില്‍ അതും സംഭവിക്കും എന്ന് ഉറപ്പാണ് ..വീകിലീക്സിന്റെ ഉടമയ്ക്കെതിരെ പെണ്ണ് പിടുത്തത്തിനു കേസെടുത്ത മുതലാളിത്തം ...അവരുടെ എച്ചില് പട്ടികളായ ഇവിടത്തെ ഭരണകൂടം ഇനി തെഹല്‍ക്കയ്ക്ക് എതിരെയും വാളെടുത്താല്‍ അത്ഭുടപ്പെടാനില്ല
ReplyDeleteബഷീർ: നിങ്ങൾ ഈ ലൊകത്തൊന്നും അല്ലേ?
ReplyDeleteകുറഞ്ഞപക്ഷം ഒരു ബര്‍ഖാ ദത്ത് ,അല്ലങ്കിൽ ഒരു വീര്‍ സംഗ്വി അതൊന്നും അല്ലത്ത ഷാഹിന എന്ന മാധ്യമ പ്രവർത്തക വെറും ഒരു കൂലിതൊഴിലാളി പോലെയാണു. പയനീയർ ഗോപീകൃഷ്ണനെ രാജ ഡൽഹി ഓഫിസിൽ വിളിച്ചു നാൽപ്പത് വർഷം സുഖമായി ജീവിക്കാനുള്ള സമ്പത്തു കൊടുക്കാം എന്നു പറഞ്ഞു ഒരു മറുപടി ചിരിമാത്രം നൽകി പോയ ആ മാധ്യമപ്രവർത്തകൻ അനുഭവിച്ച പീഡനം മാധ്യമ ലൊകത്തെ ഞ്ഞെട്ടിക്കും അതു വാർത്ത ആയില്ല . ഇവിടെ ഷാഹിനയും ,ഗോപീകൃഷ്ണനും ഒന്നും മാധ്യമളൊകത്തിനു പ്രശ്നമല്ല
This comment has been removed by the author.
ReplyDeleteകുത്തക മാധ്യമ മുതലാളിമാരുടെ ചട്ടുകങ്ങള്‍ മാത്രമായി പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട പാവം വാര്‍ത്തക്കാര്‍ക്ക് കാര്യമാത്ര പ്രസക്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതല്ല ഇനി മാധ്യമ സംഘടനകളുടെ കൂട്ടായ എന്തെങ്കിലും തീരുമാനം ഈ ധീര വനിതക്കെതിരെ ഉണ്ടോ എന്നും അറിയില്ല.
ReplyDelete>>>പക്ഷെ ഇവിടെ ഉയര്‍ത്തേണ്ട പ്രശ്നം മഅദനിയല്ല, .... പോലീസ് പറയുന്നത് വിശ്വസിച്ചില്ലെങ്കില്‍ രാജ്യദ്രോഹി ആകുമോ ഇല്ലയോ എന്നതാണ്.>>>
ReplyDeleteഇവിടെ മഅദനി വിഷയമാവാന്‍ പാടില്ലെന്ന് പറയുന്നതിന്റെ സാംഗത്യം മനസ്സിലാവുന്നില്ല ബഷീര്‍ ഭായ്. ഷാഹിനയെ പറ്റിയുള്ള പോലീസ് ഭാഷ്യവും മഅദനിയെ കുറിച്ചുള്ള ഇഞ്ചിത്തോട്ടം വിശദീകരണവും വിശ്വാസ്യ യോഗ്യമല്ലാതാവുന്നിടത്ത് പ്രതിക്കൂട്ടിലാവേണ്ടത് കര്‍ണാടക പോലീസല്ലേ? സംരക്ഷിക്കപ്പെടേണ്ടത് ഷാഹിനയുടെതെന്നപോലെ മഅദനിയുടെയും മനുഷ്യാവകാശങ്ങളല്ലേ?
@ അനാര്യന്‍ :)
@അനാര്യന്‍-"ഇന്റെര്‍നെറ്റില്‍ മാത്രം ബാധകമായ ചില സാങ്കേതിക പദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്" എന്ന് വായിച്ചില്ലേ?
ReplyDeleteഷാഹിനയുടെ കമന്റ്സ് ഒന്നും കണ്ടില്ല.
ReplyDeleteഇനി അവര്‍ ഇതു നിര്‍ത്താന്‍ ബഷീര്കയോട് പറയാതിരുന്നാല്‍ മതിയായിരുന്നു
ഈ പത്രക്കാരെ ഇനിയും ഒരുപാട് പിടികിട്ടാനുന്ടെയ്.
അത്ഭുദം ഈ മാധ്യമ മൌനം
ReplyDeleteThis comment has been removed by the author.
ReplyDelete@അനാര്യന്‍,,,pls ask to"chandrika"
ReplyDeleteOliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്: ഷാഹിനേ... നീ സൂക്ഷിക്കുക, ഒപ്പമുളളവരെ
ReplyDeletehttp://oliyambukal.blogspot.com/2010/12/shahina-tehalka-madani-pdp.html
Kiran Thomas Thompil : അനുഭവങ്ങള്‍ പാളിച്ചകള്‍: മനുഷ്യാവകാശവും മാധ്യമസ്വാതന്ത്ര്യവും
http://kiranthompil.blogspot.com/2010/12/blog-post.html
ഈ വാര്‍ത്ത ചന്ദ്രികയില്‍ പ്രസിദ്ധീകരിക്ക പെട്ടതിന് ആശംസകള്‍,ഇടക്കെല്ലാം അതില്‍ എഴുതാറുണ്ടല്ലോ.
ReplyDeleteമാധ്യമങ്ങള്‍ ഒക്കെ ചട്ടുകമാകുന്നു എന്നതിന് തെളിവാണ് ഈ ഷാഹിന പ്രശ്നം എവിടെയും വാര്‍ത്ത ആകാതിരുന്നത്.ബ്ലോഗര്‍ എന്ന നിലയില്‍ ഇത് ചര്‍ച്ച ആക്കിയതില്‍ അഭിനന്ദനം ബഷീര്‍ സാബ്.
ഷാഹിനാക്ക് മീഡിയകളുടെ ഭാഗത്ത് നിന്നും പിന്തുണ കിട്ടുമെന്ന് കരുതുന്നത് വിഡ്ഢിത്വമാണ്. കാരണം കഴിഞ്ഞ പോസ്റ്റില്‍ എഴുതിയപോലെ ഒരാളെ തീവ്രവാദിയാക്കുന്നതിലും നിരപരാധിയാക്കുന്നതിലും മീഡിയകള്‍ക്ക് കാര്യമായ പങ്കുണ്ട്. ഗവര്‍മെന്റ് രഹസ്യാനേഷണ വിഭാഗങ്ങളിലും മറ്റും ജോലിചെയ്യുന്നവരും വിരമിച്ചവരുമായ സംഘപരിവാര്‍ പ്രതിബന്ധതയുള്ളവരും അവരോട് ആഭിമുഖ്യമുള്ള മീഡിയകളും ചേര്‍ന്നുള്ള സിണ്ടിക്കേറ്റാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ചില കേസ്സുകളില്‍ പിടിക്കപ്പെടുന്നവര്‍ മാനസിക വൈകല്യമുള്ളവരാണെന്നു പോലീസ് ഓഫീസര്‍മാര്‍ തന്നെ പ്രഖ്യാപനം നടത്തി രക്ഷപ്പെടുതുമ്പോള് മറ്റു ചിലരുടെ പ്രസ്ഥാന, കുടുംബ വിവരങ്ങള്‍ അടക്കമുള്ള ഫീച്ചറുകളും ക്ലിപ്പിങ്ങസുകളും വിവിധ ചാനലുകളിലും വാരികകളിലും ടോപ് സ്റ്റോറിയായി കാണാന്‍ സാധിക്കുന്നത്.
ReplyDeleteഒരു ഉദാഹരണം കാണുക:
കഴിഞ്ഞ 2006 സെപ്റ്റംബറില്‍ ഏഷ്യാനെറ്റ് ചാനല്‍ റിപ്പോര്‍ട്ടര്‍ സന്ധ്യ കോഴിക്കോട്ടെ ചില മുന്‍ സിമി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു കേരളത്തില്‍ നടക്കുന്ന സിമി വേട്ടയെ കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ള അവസരം ഒരുക്കിതരാമെന്നും ആവശ്യമെങ്കില്‍ മുഖം മറച്ചും അഭിമുഖം നല്‍കാമെന്നും പറഞ്ഞു സമീപിച്ചപ്പോള്‍ ഞങള്‍ പരസ്യമായി തന്നെ അഭിമുഖം നല്കാന് തയ്യാറാണെന്നു പറഞ്ഞു അതിനുള്ള സ്വൌകര്യവും നല്കി. പക്ഷെ ഇന്റര്‍വ്യൂ റെക്കോര്‍ഡ് ചെയ്ത കഴിഞ്ഞ ഉടനെ ഏഷ്യാനെറ്റ് ചെയ്തത് ഇങ്ങിനെ.”
സിമി പ്രവര്‍ത്തകരുടെ ഒളിത്താവളം കണ്ടെത്തിയ എക്സിക്ലുസിവ് ഫ്ലാഷ് ന്യൂസ് ആണ് രാപകലില്ലാതെ മിന്നി മറഞ്ഞത് മാത്രമല്ല ഉടനെ ആഭ്യന്തരമന്ത്രി മന്ത്രിയെ വിളിച്ചു തങ്ങളുടെ “ധീരമായ കണ്ടെത്തല്‍” വിളിച്ചു പറയേണ്ട താമസം തന്റെ പോലീസിന് നാളിതുവരെ കണ്ടെത്താന്‍ സാധിക്കാത്ത രഹസ്യം കണ്ടു പിടിച്ച ഏഷ്യാനെറ്റിനെ അഭിന്ദിക്കാനും കോടിയേരി മറന്നില്ല. പക്ഷെ തൊട്ടടുത്ത ദിവസം തന്നേ ഏഷ്യാനെറ്റ് ഇന്റെര്‍വ്യൂയില്‍ പങ്കെടുത്തവര്‍ കോഴിക്കോട് പത്ര സമ്മേളനം നടത്തുകയും ഏഷ്യനെറ്റിന്റെ “സിമി വേട്ടയുടെ” പൊള്ളത്തരം പുറത്തു കൊണ്ട് വരാനും അവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു.
എന്നാല്‍ പതിവുപോലെ ഈ വാര്‍ത്തയും മുസ്ലിം മാധ്യമങ്ങള്‍ അടക്കമുള്ള മുഖ്യധാര മാധ്യമങ്ങള്‍ കാണാതെ പോയി.
http://janasamaksham.blogspot.com/2010/05/blog-post_9194.html
@Anwar:
ReplyDeleteSIMI'ye support cheyyan vendi ullavayaano Muslim samudayathinte madhyamangal?
@ അനാര്യന്‍
ReplyDelete"കര്‍ണാടക പോലീസ് ഉണ്ടാക്കിയ ഇഞ്ചിത്തോട്ടം കേസില്‍ " എന്ന എന്റെ പോസ്റ്റിലെ വാചകത്തിലെ 'ഇഞ്ചിത്തോട്ടം' എന്ന വാക്ക് ചന്ദ്രികയില്‍ കണ്ടില്ല എന്നാണല്ലോ താങ്കള്‍ പറയുന്നത്. ഇഞ്ചിത്തോട്ടത്തോട് ചന്ദ്രികക്ക് എന്തെങ്കിലും വിരോധം ഉണ്ടാകേണ്ട ആവശ്യമുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് അത് ഞാന്‍ മുമ്പ് എഴുതിയ മഅദനിക്ക് മാത്രമാണോ ഇഞ്ചിത്തോട്ടമുള്ളത്? എന്ന പോസ്റ്റിന്റെ ലിങ്ക് ഉള്‍കൊള്ളുന്നതായിരുന്നു. ബ്ലോഗ് വായിക്കുന്ന ആര്‍ക്കും ആ ലിങ്കില്‍ ക്ലിക്കിയാല്‍ എന്റെ പോസ്റ്റില്‍ എത്താന്‍ പറ്റും. ഒരു പ്രിന്റെഡ് എഡിഷനില്‍ അത് കഴിയില്ലല്ലോ. വായനക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതി ഇത് പോലെ ആവശ്യം വേണ്ട ചില ചെറിയ എഡിറ്റിങ്ങുകള്‍ അവര്‍ നടത്തിയിട്ടുണ്ട്. അത് ലേഖനത്തിന്റെ താഴെ സൂചിപ്പിക്കുക എന്ന മാന്യതയും പത്രം ചെയ്തു. ഇതൊക്കെ ഒരു വിഷയം ആക്കാനുണ്ടോ സുഹൃത്തെ..
ബ്രേക്കിംഗ് ന്യൂസ് എന്ന് പറഞ്ഞാല്‍
ReplyDeleteആവശ്യമുള്ളിടതൊക്കെ ബ്രേക്ക് ഇടുന്ന ന്യൂസ് എന്നാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?
ബഷീര്‍ക്കയുടെ പോസ്റ്റുകള്‍ പത്രങ്ങളില്‍ കൂടുതലായി വന്നു തുടങ്ങിയതില്‍ സന്തോഷമുണ്ട്. മറ്റു മാധ്യമങ്ങളെ പ്പോലെ വാര്‍ത്ത മൂടി വെക്കാന്‍ തയ്യാറാകാതെ ഇത് പ്രസിട്ധീകരിച്ച ചന്ദ്രികക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteDear Malabari
ReplyDeleteഇന്ന് സിമി നാളെ ആര് കാത്തിരുന്നു കാണാം! അതാണ് ഷാഹിന നമ്മോടു പറഞ്ഞത്
Surely, as Shahina writes in her status message in Facebook:
“this is not a case against me as an individual, but it is a warning to the entire press community not to try to quash the cooked up stories by the police.”
Biased media – a version of Islamophobia too http://bit.ly/fYGTT6
ReplyDeletebasheer vallikunnu said : ഒരു എ കെ ഫോര്‍ട്ടി സെവന് കയ്യില്‍ ഉണ്ടായാല്‍ ക്ലീന്‍ ക്ലീനായി കാര്യം നടത്തി കയ്യും വീശി തിരിച്ചു പോരാം. (ഈ പാവം ഞാന്‍ പോലും ഒരു മൂന്നാലെണ്ണത്തിനെ ഇതിനകം തട്ടിയിട്ടുണ്ടാവും!!!).
ReplyDelete@basheer vallikunnu.
ഇ
മൂന്നാലെണ്ണത്തില്‍ ഞാനും പെടുമോ?? :-)
ഞങ്ങളില്‍ ഒരാളെ പോലീസ് കേസില്‍ കുടുക്കുകയോ (കേസെടുക്കുകയോ..) തീവ്ര വാദിയോ ഒക്കെ ആക്കിയാല്‍ ഈ ബഷീറുമാര്ക്ക് എന്താ പ്രശ്നം? അത് ഞങ്ങളുടെ ആഭ്യന്തര കാര്യം.. ഇതാണ് ഞങ്ങളുടെ ഒരു രീതി .. എവിടെ വരെ പോകുമെന്ന് നോക്കാം .. എന്നിട്ട് പറയാം ..
ReplyDeleteഓ: ടോ: "ചന്ദ്രിക" യ്ക്ക് അഭിനന്ദനങ്ങള്‍ ... ഉപരിയായി ബഷീര്‍ സാഹിബിനും ... (കേസ് എടുത്തെന്ന് വാര്‍ത്ത അറിയുമ്പോള്‍ താങ്കള്‍ ഒരു സൂചന ബ്ലോഗിലൂടെ അറിയിക്കണം... )
@ Arafath Kochipally: സംശയിക്കാനുണ്ടോ.. ആദ്യ വെടി താങ്കള്‍ക്കു തന്നെ.
ReplyDelete@ Sameer Thikkodi: അത് തീര്‍ച്ചയായും തരാം. ബാക്കി കാര്യങ്ങളൊക്കെ നിങ്ങള്‍ നോക്കണം.
അപ്രിയ സത്യങ്ങള്‍ കാണാതിരിക്കുക എന്ന പുതുനയത്തിലേക്ക് മുഖ്യധാരാമാധ്യമങ്ങള്‍ നടന്നടക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന ബിംബം തകര്ന്നടിയുന്നിടത്താണ്.. ഫേസ്ബുക്കും ബ്ലോഗും പോലുള്ള ജനകീയബദല്‍ മീഡിയ ശ്രദ്ധേയമാവുന്നത്. ഷാഹിന രാജീവ് എന്ന പത്രപ്രവര്‍ത്തകയ്ക്ക് എതിരെ സ്റ്റേറ്റ് ചാര്‍ത്തിയ പട്ടങ്ങള്‍ അപ്പടി വിഴുങ്ങാനും ഇത്രകാലം തങ്ങള്കൊപ്പം ഉണ്ടായിരുന്ന സഹപ്രവര്ത്തകയേ കുറിച്ചുള്ള വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാനും സമയമുണ്ടായില്ല . പിന്നെ കാണുന്നത് വൈകി വന്ന വഴിപാട് പ്രസ്ഥാവനയാണ് പത്ര പ്രവര്‍ത്തകയൂണിയന്‍ വഹ. ഏതായാലും ചാനലിനും പത്രങ്ങള്‍ക്കും വേണ്ടാത്ത ഷാഹിനയെ ഇന്റ്ര്നെറ്റും കൈവിടുമോ??? കാത്തിരുന്നു കാണാം
ReplyDeleteആടിനെ പട്ടിയും, പിന്നെ അതിനെ പേപ്പട്ടിയും പിന്നെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യുന്ന നമ്മുടെ ജനാധിപത്യ രാജ്യത്ത് നാളെ ആരൊക്കെ എപ്പോളൊക്കെ, എങ്ങനൊക്കെ തീവ്രവാദികള്‍ ആവില്ലെന്ന് ആരറിഞ്ഞു.... നാടകമേ ഉലകം!!!
ReplyDeleteഷാഹിനയെ കൊല്ലുന്നതിന് മുന്‍പ് ഔരുപാട് മനുഷ്യനെ ഇക്കുട്ടര്‍ കൊന്ന് തള്ളിയിട്ടുണ്ട്. അത് ഇവിടെ കാണാം.
ReplyDelete1792-ല്‍ ഇംഗ്ലണ്ടിലെ പാര്‍ലമെന്റ് സംവാദങ്ങളില്‍ എഡ്മണ്ട് ബര്‍ക്കാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വാക്ക് ആദ്യം ഉപയോഗിക്കുന്നത്. രാജാവ്, പൗരോഹിത്യം, നിയമം എന്നിവയുടെ പുറത്ത് തിരുത്തല്‍ ശക്തിയായി നിലനില്‍ക്കുന്ന ഒന്നാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന രീതിയില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. ജാനാധിപത്യത്തിന്റെ ഈ കാവല്‍ നായ്ക്കള്‍ അധികാരത്തിന്റെ ചെരിപ്പു നക്കികളായ് മാറുമ്പോഴാണ് ബദലിന്റെ പ്രസ്ക്തിയേറുന്നത്. അതെ നമുക്കൊരു ഫിഫ്ത്ത് എസ്റ്റേറ്റെന്ന സങ്കല്‍പ്പത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു
ReplyDeletecontribution of the great muslim scholar vakkom maulavi to the reformation of kerala
ReplyDeleteഷാഹിനയ്ക്ക് തീവ്രവാദി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടും അതിനെക്കുറിച്ച് ദേശീയമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തമസ്കരിച്ചു കൊണ്ട് അവര്‍ക്ക് വേണ്ടി മുതലക്കണ്ണീര് ഒഴുക്കുന്ന താലിബാനി ബുജികള്‍ ഒന്നു മനസ്സിലാക്കുക, കണ്ണടച്ചാല്‍ കണ്ണടയ്ക്കുന്ന ആള് മാത്രമേ ഇരുട്ടിലാകൂ.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteI think Shahina and Burkha Dutt are symbols of our times. The media kept mum on both cases though for different reasons.
ReplyDeleteIn case of Burkha the media kept their silence in complicity, afraid of they themselves being exposed.
On the other hand, in Shahina's case too the media kept its silence in complicity, but this time in solidarity with the Sangh Parivaar mindset and its environment.
These are signs of our times. The relevance of a BRP Bhaskar, a Meera Kandasamy, a Sakriya or a Tehelka or An Arundhati is felt ever stronger.
ഇപ്പോള്‍ പടച്ചവന് അങ്ങിനെയാ ..
ReplyDeleteഇവിടെ ചെയ്യുന്നതിന് അങ്ങ് പരലോകം വരെ ചെല്ലാന്‍ കാത്തു നില്‍ക്കാറില്ല ശിക്ഷ കൊടുക്കാന്‍ ..
അപ്പപ്പോള്‍ കൊടുക്കും ..
അതാണ് പുതിയ ട്രെന്‍ഡ്..
അങ്ങാടിയിലെ ഒരു പെണ്ണിനെ പിടിച്ചു മന്യന്മാര്ക്കെതിരെ ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ ,
അവരുടെ കുടുമ്പം സഹിച്ച വേദനക്ക്..
കറുത്ത തുണി ഞങ്ങളുടെ നേതാവിന്റെ മുഖത്ത് ഇട്ടപ്പോള്‍ അദ്ദേഹം സഹിച്ച അപമാനതിനു.., ..
എല്ലത്തിനു കൂടിയുള്ള ചെറുത്..
അള്ളാഹു അക്ബര്‍ ...
എന്നിട്ടും ചന്ദ്രിക നിങ്ങളുടെ പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന് കാണുമ്പോള്‍,..
allahu akbar..
hello blogger
ReplyDeleteyou have good content but you need to customize your blogger design and template
for blogger templates and tricks and tips and hacks and adsense tips and tricks and seo just go to
Fire Blogger Tools
thanks !!!
This comment has been removed by the author.
ReplyDeleteബഷീര്‍ക്കാ,
ReplyDeleteമേലെയുള്ള കമന്റു കണ്ടോ? അവനെതോ ഹാക്കറോ പോക്കറൊ ആണ്. അവന് നിങ്ങള്ടെ ബ്ലോഗ്ന്റെ പരിപ്പെടുത്ത് തരാമെന്നു! പടച്ചോനെ, കര്‍ണാടക പൌലോസുമാര് 'വള്ളിക്കുന്ന്' കുളമാക്കുമോ!
"ഇങ്ങള് പോയി ജയിലിക്കിടന്നാ ഞമ്മക്കാരാന്നു"
@ അനാര്യന്‍ : റഹീം എന്നയാളുടെ കമന്റ് എന്റെ ഇമെയില്‍ ബോക്സിലും വന്നിരുന്നു. ബ്ലോഗില്‍ കാണുന്നില്ല. ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. വേറെ ചില കമന്റുകളും എന്റെ മെയില്‍ ബോക്സില്‍ ഉണ്ട്. ഇവിടെ കാണുന്നില്ല. ബ്ലോഗ്ഗര്‍ സാങ്കേതിക തകരാര്‍ എന്തോ ഉണ്ട് എന്ന് തോന്നുന്നു. നിങ്ങള്‍ സൂചിപ്പിച്ച കമന്റില്‍ ഡിലീറ്റ് ചെയ്യേണ്ടതായി ഒന്നും ഉണ്ടായിരുന്നില്ല.
ReplyDeleteഎന്നാപ്പിന്നെ അതൊന്നു വരുത്തിയിട്ടു തന്നെ കാര്യം.
ReplyDeleteറഹിമിന്റെ കമന്റ് ഇവിടെ റീപോസ്റ്റ് ചെയ്യുന്നു:
ഇപ്പോള്‍ പടച്ചവന് അങ്ങിനെയാ ..
ഇവിടെ ചെയ്യുന്നതിന് അങ്ങ് പരലോകം വരെ ചെല്ലാന്‍ കാത്തു നില്‍ക്കാറില്ല ശിക്ഷ കൊടുക്കാന്‍ ..
അപ്പപ്പോള്‍ കൊടുക്കും ..
അതാണ് പുതിയ ട്രെന്‍ഡ്..
അങ്ങാടിയിലെ ഒരു പെണ്ണിനെ പിടിച്ചു മന്യന്മാര്ക്കെതിരെ ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ ,
അവരുടെ കുടുമ്പം സഹിച്ച വേദനക്ക്..
കറുത്ത തുണി ഞങ്ങളുടെ നേതാവിന്റെ മുഖത്ത് ഇട്ടപ്പോള്‍ അദ്ദേഹം സഹിച്ച അപമാനതിനു.., ..
എല്ലത്തിനു കൂടിയുള്ള ചെറുത്..
അള്ളാഹു അക്ബര്‍ ...
എന്നിട്ടും ചന്ദ്രിക നിങ്ങളുടെ പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന് കാണുമ്പോള്‍,..
allahu akbar..
ബഷീര്കയുടെ ലേഖനം ഫേസിബുക്കിലും ഇമെയിലും മറ്റും നന്നായി കറങ്ങുന്നുണ്ട്. നിങ്ങളുടെ പേര് മാത്രം ഇല്ല.
ReplyDeleteഈക്കിടന്ന് നിലവിളിക്കുന്ന നേരം കൊണ്ട് കാക്കമാര്‍ക്ക് ഒരു സ്വന്തം ചാനലങ്ങ് തുടങ്ങരുതോ? എങ്ങനെ മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനം തുടങ്ങാം എന്ന് നമുക്ക് മറ്റുള്ളവരെ കാണിച്ച് കൊടുക്കാം. സനാതന മൂല്യങ്ങളുടെ പേറ്റന്റ് നമ്മുടെ കുത്തകയായിരിക്കെ പ്രത്യേകിച്ചും. അതെങ്ങിനെ, ജേര്ണ്ണലിസ്റ്റായാല് ഗള്‍ഫില്‍ കാറ് കഴുകുന്ന കാശ് പോലും കിട്ടില്ലല്ലോ അല്ലേ? എങ്കില്‍ ഷാഹിനയെപ്പോലുള്ള ജേര്‍ണ്ണലിസ്റ്റുകളുടെ ഈമാന്‍ പരിശോധിക്കേണ്ട കാര്യമുണ്ടോ?
ReplyDeleteKaroly said...
ReplyDeleteഈ ടെഹെല്ക ചെയ്യുന്ന പണി എന്ത് കൊണ്ട് നമ്മുടെ മാധ്യമങ്ങളൊന്നും പിന്തുടരുന്നില്ല? എത്ര ഒപെരഷനുകള് ടെഹെല്ക നടത്തി? നമുക്കതിനൊക്കെ സമയമെവിടെ അല്ലെ?
ഇങ്ങിനെ ചര്‍വിത ചരവാനം നടത്താതെ, ആരെങ്കിലും തരുന്നത് വിളംബാതെ, ഈ പറയുന്ന രഫീകിനെയും ഒക്കെ ഒന്ന് പോയി കാണാന്‍ വലിയ ചെലവ് വരുമോ. മദനിയോട് താല്പര്യമില്ലെങ്കിലും ഈ രൂപത്തില്‍ ഒരു നിരപരാടിയെ ക്രൂശിക്കുന്നത കണ്ടില്ലെന്നു നടിക്കണോ?
ബഷീര്‍ വല്ലിക്കുന്നിനു ഉറക്കത്തില്‍ പോലും ഉറപ്പുള്ള കൊടും ഭീകരന് മദനിയുടെ നിരപരാധിട്വും അല്ലെങ്കില്‍
ReplyDeleteകര്‍ണാടക പോലീസിന്റെ ആ കേസില്‍ മദനിയെ കുട്ടവാളിയക്കാനുള്ള ശ്രമത്തിനെതിരെയാണ്
ഈ ഷാഹിന എന്ന അറബി പെരുകാരി ഇറങ്ങി പുറപ്പെട്ടത്
ഭീകരനെ സഹായിച്ചാല്‍ പിന്നെ അവരെ ഒമെനിക്കുകയാണോ വേണ്ടത് ?
എന്താ ഇപ്പൊ ഇങ്ങിനെ ?
ഓരോ പോസ്റ്റിലും മടനിക്കതിരെ ഒരു വരിയെങ്കിലും എഴുതാന്‍ ശ്രമിച്ചു
മതേതര സര്‍ട്ടിഫിക്കറ്റ് വാങ്ങി വിലസുന്ന ബഷീര്‍ വള്ളിക്കുന്ന് വളരട്ടെ
ഷാഹിനയുടെ പേര് വിറ്റിട്ടോ അല്ലെങ്കില്‍ പുതിയ പേര് കണ്ടെതിയിട്ടോ
മാധ്യമ രതി വ്യവസായത്തിന് കൂപ്പു കൈ
നാം മുതുകു കാണിച്ചു കൊടുത്തില്ലെങ്കിലും
ReplyDeleteഅടയാളം പതിക്കുവാനുള്ള സീലുകള്‍ റെഡിയാണ്
അതാണല്ലോ 'സാംസ്കാരിക' ഭാവം!
വാര്‍ത്ത ഇപ്പോള്‍ ടീവി ചാനലുകളിലും വരാന്‍ തുടന്ങ്ങി ,ഇന്ന് രാവിലെ കൈരളി ടീവി വാര്‍ത്തയില്‍ ഉണ്ടായിരിന്നു. ഇന്ന് രാത്രി മനോരമ ന്യൂസ് കാഴ്ചയിലും ഉണ്ടാകും,( time 10 .30 IST ) ഈ പോസ്റ്ന്റെ കാരണമാണോ ?
ReplyDelete@ Razak
ReplyDeleteThanks for the information. ഷാഹിന പ്രശ്നം കാറ്റ് പിടിക്കുന്നു എന്നതിന്റെ സൂചനയാണിത്. മുഖ്യ ധാരാ മാധ്യമങ്ങള്‍ പുറം തിരിഞ്ഞു നിന്നെങ്കിലും ഇന്റര്‍നെറ്റും ബ്ലോഗുകളും മറ്റു സമാന്തര മീഡിയകളും പ്രശ്നം സജീവമായി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഫലം കണ്ടു തുടങ്ങി എന്ന് വേണം പറയാന്‍. ഡിസംബര്‍ ഏഴിന് ഡല്‍ഹിയിലെ കര്‍ണാടക ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ വിദ്യാര്‍ഥികളും സാമൂഹ്യപ്രവര്‍ത്തകരും തീരുമാനിച്ചിട്ടുണ്ട്. Please see the facebook update about this protest
"A group of academicians, journalists, activists and students, met at TEFLAS in JNU, Delhi, to discuss the issues related to the slamming of a police case under IPC Section 506, against K K Shahina, a journalist with the Tehelka Magazine, for allegedly “intimidating witnesses” while she was preparing an investigative report on the case relating to Abdul Nasar Madani, the Chairman of People’s Democratic Party (PDP) Kerala. This group extended their solidarity to K K Shahina and condemned the police action as a serious threat to press freedom and democracy in India. We have decided to conduct a demonstration of protest in front of Karnataka Bhavan on 7th, December at 2.30 pm
വിഷയം ശക്തമാണ് ഇത് പോലുള്ള ഷാഹിനമാരുടെ മുഖം മുടിയില്‍ അല്പം ചെളിയെറിയാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ ഗുണം പോസ്റ്റ് അഭിനന്ദനം അര്‍ഹിക്കുന്നു .
ReplyDeleteബഷീര്‍ക്കാ..നല്ല ലേഖനം..
ReplyDeleteഞാന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തി.അവര്‍ നന്നാവൂല.
ആദ്യം മഅദനി, പിന്നെ തെളിവ് എന്നതായിരുന്നു കര്‍ണാടക പോലീസിന്റെ നയം. കര്‍ണാടക പോലീസിന്റെ തിരക്കഥയില്‍ അരങ്ങേറിയ ഇന്ചിത്തോട്ടത്തിലെ നാടകമാണ് ഷാഹിന പുറത്തു കൊണ്ട് വന്നത്. ഇനി ആദ്യം ഷാഹിന പിന്നെ തെളിവ് എന്ന രണ്ടാം പതിപ്പിനുള്ള പുറപ്പാടാണോ.??
ReplyDeleteThis comment has been removed by the author.
ReplyDeleteപണ്ടൊക്കെ ആടിനെ പേപ്പട്ടിയാണെന്നു വിളിച്ചു പറഞ്ഞു പിന്നെ ആ പേപ്പട്ടിയെ സൗകര്യത്തോടെ എറിഞ്ഞു കൊല്ലുന്ന പതിവായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചാണ്. ആദ്യം ആടിനെ എറിഞ്ഞു കൊല്ലും പിന്നെ അത് പേപ്പട്ടിയായിരുന്നുവെന്നതിനു തെളിവുകള്‍ ഉണ്ടാക്കും..
ReplyDelete@സ്വം
ReplyDeleteI don't think Mr. Basheer has stated anywhere that Mr. Ma’adani was a terrorist. Definitely, he has repeatedly said that Madani was an anomaly in a state like kerala where his immaturely bigotry-ridden speeches have never been called for and it was so unwise from the side of Mr. Madani to make such provoking remarks even if it was in the aftermath of the Babri demolition.
And Madani himself has conceded to this effect when he came back from Coimbatore jail and promised that he would not repeat those mistakes.
Well...
Thus, I fail to see the point of your jibe against Mr. Basheer at this juncture.
muslim peril valiya kuzhappamonnumilla,muslim prasnathekkurichu ezhudukayo samsarikkukayo cheyyunnavar theevravadiyayi,madabrandharayi....
ReplyDelete@സലാം
ReplyDeleteഅതെ, ശരിയല്ലാത്ത മദനിയെ വെള്ള പൂശാന്‍ ആരു ശ്രമിച്ചാലും
തീവ്രവാദിയക്കാന് എളുപ്പം
അങ്ങിനെ ശഹിനക്കും ആ പട്ടം കിട്ടിയപ്പോള്‍ ചില മരങ്ങള്‍
പെയ്യാന്‍ ശ്രമിക്കുന്നു !
അത് കണ്ടു സഹിക്കാന്‍ വയ്യാതെ എഴുതി പ്പോയതാ
ക്ഷമി !
മദനിയിലെ ശരി എന്റെ ചിന്തയെ അല്ല
മദനിയിലെ മനുഷ്യാവകാശം ഒരു വിഷയമായിരുന്നു
സ്വന്തം രാഷ്ട്രീയ തട്ടകം കൈമോശം വരുമെന്ന് കരുതിയ ചില ആള്കാര്
മദനിയെ ക്രൂശിക്കാന്‍ അരു നില്കുന്നു എന്നതും ...
അതിനു ബഷീരുമാര്‍ ബ്ലോഗിലൂടെ കോടി പിടിച്ചു എന്നതും എന്റെ
തോന്നലാവാം
പക്ഷെ തോന്നലുകള്‍ ചിലപ്പോള്‍ സത്യമായി പ്പോവുന്നു എന്ന സങ്കടവും
ജീവിതതിലുണ്ടാവാറുണ്ട്
chandrikayil mathramalla varthamanathilum athe divasam basheerkante same lekhanam vannu.. mabrook..
ReplyDeleteNIZAR CHETTIPPADI
@ Nizar Chettippadi
ReplyDeleteഅതെ നിസാര്‍.. വര്‍ത്തമാനത്തിലും അതെ ദിവസം തന്നെ വന്നു. അതിന്റെ കോപ്പി എനിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടാണ് സൂചിപ്പിക്കാതിരുന്നത്. ഒരേ പോസ്റ്റ് രണ്ടു പത്രങ്ങളില്‍ ഒരു ദിവസം വന്നു എന്നത് നല്ല കാര്യം. ചന്ദ്രിക എന്നെ അറിയിച്ച ശേഷമാണ് പ്രസിദ്ധീകരിച്ചത്. വര്‍ത്തമാനത്തില്‍ വന്നതിനു ശേഷമാണ് ഞാന്‍ അറിയുന്നത്.
ഇന്നലെ മനോരമ ന്യൂസ് കാഴ്ചയില്‍ വന്ന റിപ്പോര്‍ട്ട് കണ്ടു. ഷാഹിന പ്രശ്നത്തെ (അതിശക്തമായി എന്ന് പറയാനാവില്ലെങ്കിലും) നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കണ്ണടക്കാന്‍ കഴിയാത്ത വിധം ഷാഹിന ചില 'ഓളങ്ങള്‍ ' ഉണ്ടാക്കിത്തുടങ്ങി എന്ന് പറയാം.
ReplyDeletesalam pottengal said
ReplyDelete"Thus, I fail to see the point of your jibe against Mr. Basheer at this juncture."
Dear Mr. Salam
the point is, they are more concerned about my earlier posts rather than the post in discussion. They will not tolerate anyone's opinion(whether it is yes or no) if they are are not standing in a particular circle.
ആധുനിക ലോകത്തു വികാരഭരിതമായ എന്തു വിലക്കും വിറ്റഴിക്കപെടുമ്പോള് വാര്‍ത്തയെ വില്‍പ്പനച്ചരക്കാക്കിയ മാധ്യമങ്ങളും അതിന്റെ പിറകെ ഓടുന്നത് വെറും സ്വാഭാവികമാണ്. ഇവിടെ വായനക്കാരായ നമ്മളും വൈകാരികമായി വാര്‍ത്തയെ സമീപിച്ചാല്‍ കാര്യങ്ങള്‍ തഥൈവ!!!!!!!!!! വാര്‍ത്തകളുടെ ഉറവിടം ജനങ്ങളിലാണ് മരിച്ചു പോലിസിലല്ല, അതിന്റെ സത്യം ചികെഞ്ഞെടുക്കാന് മാധ്യമ പ്രവര്‍ത്തക അന്വേഷണത്തിനൊരുബെട്ടാല് അതവളുടെ കടമയല്ലെങ്കിലും പ്രോത്സാഹിക്കപ്പെടേണ്ട ഒന്നാണ് കാരണം വാര്‍ത്തയുടെ സത്യസന്തത തെളിയിക്കല്‍ അവളുടെ ധര്‍മ്മമാണ്.
ReplyDeleteഇത്തരം വിഷയങ്ങള്‍ക്ക് ബൂലോകത്തിലെങ്കിലും സ്ഥാനം ലഭിച്ചതില്‍ സന്തോഷിക്കാം..........
Shahina Nafeesa said:
ReplyDeleteKarnataka case update:The cases against me under 506 IPC and 149 IPC has been handed over to Crime branch, says reports from Bangalore. The Madikkeri unit of CB will probe in to it
This comment has been removed by the author.
ReplyDelete@salam / Basheer
ReplyDelete""they are more concerned about my earlier posts rather than the post in discussion. They will not tolerate anyone's opinion(whether it is yes or no) if they are are not standing in a particular circle""
thanks for make me a 'THEY'
im not that much big, and i know u r totally mistaken me...and u put me inside a circle !!!
do respect the way u blogged Shahina, if it helped her get out of the trap at the same time do criticize the way u used such poor soul who are victimised.....
in clear words,
chillu koottilrunne kallariyukayum kai kottichirikkukayum cheyyunna entho orith
manassilekku sookshichu noikkiyal kandekkam
samadhanam ashamsikkunnu
verun NJAN
മാതൃഭൂമി റിപ്പോര്‍ട്ട് : ഷാഹിനയ്ക്കെതിരായ നടപടി അപലപനീയം: സാംസ്കാരിക പ്രവര്‍ത്തകര്‍"
ReplyDeleteHere is the video of Shahina 'intimidating' the witness
ReplyDeletehttp://www.youtube.com/watch?v=sb2GuC7EQ9c&feature=player_embedded
http://www.tehelka.com/story_main48.asp?filename=Ne041210Why_is_this.asp
oru preshnam vannappol kaakkammar koottathode erangi ethanu varga sneham kettoda......koothara christyanikale...............
ReplyDeleteആമ്പിയര്‍ ആര്ക്കാണ്ടൊക്കെ പണയം വച്ചതിന്റെ കുഴപ്പമാ... അല്ലാതെ വസ്തുതകള്‍ തിരിയാഞ്ഞിട്ടല്ല......
ReplyDelete