ശബാബ് വാരികക്ക് വേണ്ടി (ജൂണ്‍ പതിനൊന്ന്) എഴുതിയ കവര്‍ സ്റ്റോറി ബ്ലോഗിലെ 'സീരിയസ് വായനക്കാര്‍ക്ക്' (സീരിയല്‍ വായനക്കാരല്ല!!) ഇവിടെ കട്ട് & പേസ്റ്റ് ചെയ്യുന്നു.
മെയ് മുപ്പത്തൊന്നിന് മെഡിറ്ററേനിയന്‍ കടലില്‍ ചിന്തിയ ചോര - Aid Flottilla - ഭൂമിയില്‍ ജീവിക്കാനുള്ള പതിനഞ്ച് ലക്ഷം മനുഷ്യരുടെ അവകാശനിഷേധത്തിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ്. ഗാസ ഒരു തുറന്ന ജയിലാണ്. ആകാശത്തിന് മറയിടാത്തത് കാരണം ശ്വസിക്കാന്‍ അവിടെ ഓക്സിജന്‍ ലഭിക്കും. അത് ഫ്രീയാണ്. ബാക്കി എന്ത് ലഭിക്കണമെങ്കിലും ഇസ്റാഈല്‍ കനിയണം. വെള്ളം, വെളിച്ചം, ഭക്ഷണം, മരുന്ന് തുടങ്ങി
മനുഷ്യജീവന് നിലനിര്‍ത്താന്‍ എന്തെല്ലാം ആവശ്യമായിട്ടുണ്ടോ അതെല്ലാം കൊണ്ടുവരേണ്ടത് ഇസ്റാഈല്‍ സേന കാവല്‍ നില്ക്കുന്ന ചെക്ക്പോസ്റ്റുകളിലൂടെയാണ്. വര്‍ഷങ്ങളായി ആ ചെക്ക്പോസ്റ്റുകള്‍ ഉപരോധത്തിന്റെ ഇരുമ്പ് മറ കൊണ്ട് അടച്ചുപൂട്ടിയിരിക്കയാണ്. ഫലസ്തീന് വിമോചനത്തിനു വേണ്ടി തീവ്രസമര മുറ കൈക്കൊള്ളുന്ന ഹമാസിന് വോട്ട് ചെയ്തു എന്നതാണ് ഗാസയിലെ പതിനഞ്ച് ലക്ഷം ജനങ്ങള്‍ ചെയ്ത തെറ്റ്.
മനുഷ്യജീവന് നിലനിര്‍ത്താന്‍ എന്തെല്ലാം ആവശ്യമായിട്ടുണ്ടോ അതെല്ലാം കൊണ്ടുവരേണ്ടത് ഇസ്റാഈല്‍ സേന കാവല്‍ നില്ക്കുന്ന ചെക്ക്പോസ്റ്റുകളിലൂടെയാണ്. വര്‍ഷങ്ങളായി ആ ചെക്ക്പോസ്റ്റുകള്‍ ഉപരോധത്തിന്റെ ഇരുമ്പ് മറ കൊണ്ട് അടച്ചുപൂട്ടിയിരിക്കയാണ്. ഫലസ്തീന് വിമോചനത്തിനു വേണ്ടി തീവ്രസമര മുറ കൈക്കൊള്ളുന്ന ഹമാസിന് വോട്ട് ചെയ്തു എന്നതാണ് ഗാസയിലെ പതിനഞ്ച് ലക്ഷം ജനങ്ങള്‍ ചെയ്ത തെറ്റ്.
ആശുപത്രികളില്‍ മരുന്നില്ല, പലചരക്കു കടകളില്‍ അരിയോ ഗോതമ്പോ ബാര്‍ളിയോ ഇല്ല. ഈജിപ്തില്‍ നിന്നും തുരങ്കങ്ങള്‍ വഴി കടത്തിക്കൊണ്ട് വരുന്ന വസ്തുക്കള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വില കൊടുക്കണം. ജീവന് നിലനിര്‍ത്തുക എന്നത് ഗാസയില്‍ ജനിച്ച ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം വലിയ പോരാട്ടമാണ്. ഒരു പനി വന്നാല്‍ പോലും മരണത്തിന്റെ വാതില്‍ പടിയിലാണ് അവന് കിടക്കുന്നത്. കാരണം ഗാസയില്‍ ശരിയായ ചികിത്സ ലഭിക്കാതായിട്ട് വര്‍ഷങ്ങളായി. ആന്റി ബയോട്ടിക് മരുന്നുകള്‍ പോലും ഉപരോധത്തിന്റെ പിടിയിലാണ്. ഇവിടെ ഇങ്ങനെ ഒരു മനുഷ്യസമൂഹം കഴിഞ്ഞുകൂടുന്നുണ്ട് എന്നത് ലോകത്തിന്റെ വിവരാവകാശ രജിസ്റ്ററില്‍ നിന്ന് എന്നേ നീക്കം ചെയ്യപ്പെട്ടതാണ്.
ലോകത്തിന്റെ പല കോണുകളിലുമുള്ള മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത ഏതാനും ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗാസയിലെ ജനങ്ങളെ ഓര്‍ക്കാന്‍ തയ്യാറായതാണ് മെയ് അവസാന വാരത്തിലെ സംഭവവികാസങ്ങളുടെ തുടക്കം. തുര്‍ക്കിയില്‍ ഒത്തുകൂടിയ അവര്‍ ആ പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടി തങ്ങളാല്‍ കഴിയുന്നത് ശേഖരിച്ചു. ഭക്ഷണ വസ്തുക്കള്‍, മരുന്നുകള്‍, വസ്ത്രം, സ്കൂള്‍ പുസ്തകങ്ങള്‍, വീല്‍ ചെയറുകള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍ തുടങ്ങി തീവ്രപരിശ്രമത്തിലൂടെ പതിനായിരം ടണ്‍ വസ്തുവകകള്‍ അവര്‍ ശേഖരിച്ചെടുത്തു. ആറു ചെറിയ കപ്പലുകളിലായി സൈപ്രസില്‍ നിന്നും ഗാസ ലക്ഷ്യംവെച്ച് നീങ്ങി. പിന്നെ സംഭവിച്ചതൊക്കെ നാം വാര്‍ത്തയില്‍ വായിച്ചതാണ്.
ദുരിതാശ്വാസ വസ്തുക്കളുമായി പുറപ്പെട്ട ഒരു സംഘത്തെ വെടിവെച്ചിടുന്നത് ആധുനിക മനുഷ്യചരിത്രം കണ്ട ഏറ്റവും കൊടിയ ക്രൂരതകളില്‍ ഒന്നാണ്. നിരായുധരായ എഴുനൂറ് മനുഷ്യാവകാശ പ്രവര്‍ത്തകരെ കടലില്‍ തടയുക എന്നത് ഇസ്റാഈലിനെ സംബന്ധിച്ചിടത്തോളം രക്തച്ചൊരിച്ചില്‍ ഇല്ലാതെ ചെയ്യാവുന്ന ഒന്നായിരുന്നു. ആ കപ്പല്‍ വ്യൂഹത്തെ തടഞ്ഞേ തീരൂ എന്നാണെങ്കില്‍ അതിന് അവരുടെ കോസ്റ്റ്ഗാര്‍ഡിന്റെ ഏതാനും ബോട്ടുകള്‍ മതിയാവുമായിരുന്നു. ഹെലികോപ്റ്ററില്‍ നിന്നും യന്ത്രത്തോക്കേന്തിയ കമാന്റോകള്‍ പറന്നിറങ്ങേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഗാസ തീരത്ത് നിന്ന് അറുപത്തഞ്ചു കിലോമീറ്റര്‍ അകലെ വെച്ച് ആക്രമിക്കപ്പെട്ട മാവി മര്‍മര എന്ന കപ്പലില്‍ നിരവധി പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അല്‍ജസീറ റിപ്പോര്‍ട്ടര്‍ ജമാല്‍ അല്ശയ്യാല് പറഞ്ഞത് യാതൊരു പ്രകോപനവും ഇല്ലാതെ ഇസ്റാഈല്‍ സേന നിറയൊഴിക്കുകയായിരുന്നു എന്നാണ്. കപ്പലില്‍ നിന്നും സമാധാനത്തിന്റെ ശുഭ്രപതാക ഉയര്‍ത്തിയിട്ടും അവര്‍ വെടിവെപ്പ് തുടര്‍ന്നു.
കപ്പലില്‍ ഉണ്ടായിരുന്നവര്‍ ഇസ്റാഈല്‍ സേനയെ കത്തിയും മാരകായുധങ്ങളുമായി ആക്രമിച്ചപ്പോഴാണ് സേന വെടിയുതിര്‍ത്തത് എന്നാണ് ഇസ്റാഈല്‍ ചമക്കുന്ന ഭാഷ്യം. ഇത്തരമൊരു മാരകാക്രമണം നേരിട്ട ആ സേനയുടെ ഒരു ഭടന് പോലും കൊല്ലപ്പെട്ടില്ല! പക്ഷെ, മാരകാക്രമണം നടത്തിയ പത്തു പേര് നിര്‍ദയം കൊല്ലപ്പെട്ടു! എത്ര `ബുദ്ധിപരമായ' വിശദീകരണം. കാലാകാലങ്ങളായി ഓരോ ആക്രമണ പരമ്പരകള്‍ക്കും ഒടുവില്‍ ഇസ്റാഈല്‍ ഇത്തരം വിശദീകരണങ്ങള്‍ നല്‍കാറുണ്ട്. അമേരിക്കയിലും യൂറോപ്പിലുമുള്ള അവരുടെ യജമാനന്മാര്ക്ക് ഫയല്‍ ക്ലോസ് ചെയ്യുവാന്‍ ഇത്തരം കണ്ടുപിടുത്തങ്ങള്‍ അത്യാവശ്യമാണ്.
മുപ്പതു രാഷ്ട്രങ്ങളിലെ പൗരന്മാരുമായാണ് കപ്പല്‍ വ്യൂഹം തുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ടത്. യുറോപ്യന്‍ രാജ്യങ്ങളിലെ പാര്‍ലമെന്റ് മെമ്പര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി എഴുനൂറ് പേര് അടങ്ങുന്ന സംഘത്തില്‍ മുന്‍ അമേരിക്കന്‍ അംബാസഡര്‍ എഡ്വേര്‍ഡ് പെക്കും ഉള്‍പ്പെട്ടിരുന്നു. ``കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഫലസ്തീന് വേണ്ടി ഞാന്‍ സംസാരിക്കുന്നുണ്ട്. പക്ഷെ, വാചകമടിക്കപ്പുറം ക്രിയാത്മകമായി വല്ലതും ചെയ്യണമെന്ന ആഗ്രഹമാണ് ഈ സന്നദ്ധ സംഘത്തില്‍ ചേരാന്‍ എന്നെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര ജലപരിധിയില്‍ വെച്ചാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഇസ്റാഈല്‍ ആക്രമണം നടത്തിയത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആ പ്രത്യാഘാതങ്ങള്‍ ഇസ്റാഈല്‍ മാത്രമായിരിക്കില്ല അനുഭവിക്കുക. അമേരിക്കക്കും ഫലസ്തീനും എല്ലാം ഇത് ദുരന്തങ്ങള്‍ സമ്മാനിച്ചേക്കും'' -എഡ്വേര്‍ഡ് പെക്കിന്റെ ഈ വാക്കുകള്‍ ഒരു നിഷ്പക്ഷ വിലയിരുത്തലിന് സഹായകമാണ്. ``ഗാസയെ ഉപരോധിക്കുന്നതിനു പകരം ഇസ്റാഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടുവരണം. ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച ആയുധമാണ് ഉപരോധം'' -കപ്പലില്‍ ഉണ്ടായിരുന്ന സ്വീഡിഷ് നോവലിസ്റ്റ് ഹെന്നിംഗ് മാന്കെല് ആവശ്യപ്പെട്ടത് ഇപ്രകാരമാണ്.
തുര്‍ക്കിയില്‍ നിന്നുള്ള ഈ കപ്പല്‍ വ്യൂഹത്തെ ഇസ്റാഈല്‍ സേന സ്വീകരിച്ച് ആശീര്‍വദിക്കും എന്ന് പ്രതീക്ഷിക്കാന്‍ മാത്രം വിഡ്ഢികള്‍ ആയിരുന്നില്ല അതില്‍ കയറിയിരുന്നത്. അറസ്റ്റ് വരിക്കാന്‍ സന്നദ്ധരായി തന്നെയാണ് അവര്‍ പുറപ്പെട്ടത്. ഇസ്റാഈല്‍ സേന ചെയ്യുമെന്ന് ലോകം പ്രതീക്ഷിച്ചതും അതാണ്. കപ്പല്‍ വ്യൂഹത്തെ അത് പുറപ്പെട്ടേടത്തേക്ക് തന്നെ തിരിച്ചു വിടുക, അല്ലെങ്കില്‍ അവയെ ഇസ്റാഈല്‍ തുറമുഖങ്ങളിലേക്ക് കൊണ്ടുപോവുക, അതുമല്ലെങ്കില്‍ കപ്പലില്‍ ഉള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുക. ഇവയില്‍ ഏതെങ്കിലും ഒന്ന് സമാധാനപരമായിത്തന്നെ അവര്‍ക്ക് ചെയ്യാമായിരുന്നു. പക്ഷേ, കപ്പലില്‍ ഉള്ളവരെ വെടിവെച്ച് വീഴ്ത്തുവാന്‍ കമാന്റോകളെ അയയ്ക്കുകയാണ് അവര്‍ ചെയ്തത്. ഈ ഭൂമുഖത്ത് ഇസ്റാഈല്‍ ഒഴികെ മറ്റൊരു രാജ്യവും ഇത്തരമൊരു കൊടുംക്രൂരത ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘത്തോട് ചെയ്യുമെന്ന് തോന്നുന്നില്ല.
സംഭവം നടന്ന ഉടനെ പല രാഷ്ട്ര നേതാക്കളും ഞെട്ടല്‍ അറിയിച്ചു. അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. അറബ് ലീഗ് യോഗം ചേരാന്‍ തീരുമാനിച്ചു. പത്രങ്ങള്‍ എഡിറ്റോറിയലുകള്‍ എഴുതി. ഇസ്റാഈല്‍ നടത്തുന്ന ഓരോ ആക്രമണ പരമ്പരകള്‍ക്കും പിറകെ ഇതൊക്കെ പതിവുള്ളതാണ്. ഒരു കടമ നിര്‍വഹിക്കുന്ന പോലെ എല്ലാവരും അത് കൃത്യമായി ചെയ്യുന്നു എന്ന് മാത്രം. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഈ പൊട്ടലും ചീറ്റലും നിലയ്ക്കുമെന്ന് എല്ലാവരെക്കാളും നന്നായി അറിയുന്നത് ഇസ്റാഈലിന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇവക്കൊന്നും പുല്ലുവില കല്പിക്കാന് അവര്‍ ഒരുക്കമല്ല.
അല്പമെങ്കിലും ക്രിയാത്മകമായി പ്രതികരിച്ചത് ഈജിപ്ത് മാത്രമാണ്. അവര്‍ അടച്ചിട്ടിരുന്ന റാഫ ചെക്ക് പോസ്റ്റ് തുറന്നുകൊടുത്തു. ഇസ്റാഈലിന്റെ അതിര്‍ത്തികള്‍ മാറ്റിനിര്‍ത്തിയാല്‍ ഗാസന്‍ ജനതയ്ക്ക് പുറം ലോകത്തേക്കുള്ള ഏക കവാടമാണ് റാഫ ക്രോസിംഗ്. ഗാസയില്‍ ഹമാസ് അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. ഇസ്റാഈലിന്റെയും അമേരിക്കയുടെയും സമ്മര്‍ദത്തിനു വഴങ്ങിയാണ് അത് ചെയ്തിരുന്നത്. ജീവന് നിലനിര്‍ത്താനുള്ള അവശ്യവസ്തുക്കള്‍ പോലും ഈജിപ്തില്‍ നിന്ന് ഭൂമിക്കടിയിലൂടെ തുരങ്കങ്ങള്‍ ഉണ്ടാക്കി ഒളിച്ചുകടത്തേണ്ട ഗതികേടിലായിരുന്നു ഫലസ്തീന് ജനത. ഇത്തരം തുരങ്കങ്ങള്‍ക്കുള്ളിലേക്ക് രാസവാതകങ്ങള്‍ കടത്തിവിട്ടാണ് ഇസ്റാഈല്‍ പ്രതിരോധം തീര്‍ത്തുകൊണ്ടിരുന്നത്. തുരങ്കങ്ങള്‍ കുഴിക്കാതിരിക്കുന്നതിനു വേണ്ടി അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ ഇരുമ്പ് ഭിത്തികള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഈജിപ്ത്. ഈ നീക്കങ്ങള്‍ക്കിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായതും റാഫ അതിര്‍ത്തി ഈജിപ്ത് തുറന്നു കൊടുത്തതും. ഇത് എത്ര കാലം തുറന്നിരിക്കുമെന്ന് പറയുക വയ്യെങ്കിലും ഇസ്റാഈലിന്റെ ചെയ്തികള്‍ക്കുള്ള മറുപടി എന്ന നിലയില്‍ അതിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.
മൂന്ന് വര്‍ഷമായി തുടരുന്ന ഗാസ ഉപരോധം ലോക ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ നിഷേധങ്ങളില്‍ ഒന്നാണ് എന്ന് ഈ ആക്രമണത്തിനു പിറ്റേ ദിവസം നോബല്‍ സമ്മാന ജേതാക്കളില്‍ ചിലര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം നെല്സന് മണ്ടേല, ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, മുന്‍ യു എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്, മുന്‍ ഫിന്നിഷ് പ്രസിഡന്റ് മാര്‍ട്ടി അഹ്തിസാരി, ബര്‍മീസ് സമര നായിക ഓങ്ങ് സാന്‍ സ്യൂകി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ എന്നിവരാണ് ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷം സമാധാന സമ്മാനം വാങ്ങിയ ദ നൊബേല്‍ ഒബാമ യുടെ ഒപ്പ് ഈ പ്രസ്താവനയില്‍ കണ്ടില്ല. ഗാസ ഉപരോധം ലോകചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ നിഷേധങ്ങളില്‍ ഒന്നാണ് എന്ന് പറയാന്‍ അദ്ദേഹത്തിന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും. ഓസ്ലോ അടക്കമുള്ള നിരവധി അന്താരാഷ്ട്ര ഉടമ്പടികളില്‍ സ്വതന്ത്ര കയറ്റുമതി ഇറക്കുമതി അവകാശമുള്ള ഗാസ തുറമുഖത്ത് ജീവന്‍രക്ഷാ മരുന്നുകള്‍ പോലും ഇറക്കാന്‍ അനുവദിക്കാത്ത ധിക്കാരത്തെ നാം എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
ഇസ്റാഈലിന്റെ ഈ കൊടുംക്രൂരത അരങ്ങേറിയതിന്റെ പിറ്റേ ദിവസം പുറത്തിറങ്ങിയ ഗാര്ഡിയന് പത്രം അതിന്റെ എഡിറ്റോറിയലില്‍ പറഞ്ഞപോലെ കുറ്റകരമായ അനാസ്ഥയാണ് ലോകരാഷ്ട്രങ്ങള്‍ ഗാസയിലെ ജനതയോട് ചെയ്യുന്നത്. സോമാലിയയിലെ കടല്‍ കൊള്ളക്കാരായിരുന്നു ഇതുപോലൊരു കൃത്യം ചെയ്തിരുന്നതെങ്കില്‍ നാറ്റോയുടെ യുദ്ധക്കപ്പലുകള്‍ ഇതിനകം തന്നെ സോമാലിയന്‍ തീരത്തേക്ക് നീങ്ങിയിട്ടുണ്ടാവുമായിരുന്നു എന്നും ഗാര്ഡിയന് പറയുന്നു. പക്ഷേ ഇസ്റാഈലിന് നേരെ ചെറുവിരല്‍ അനക്കാന്‍ ഭൂമുഖത്ത് ആരുമില്ല എന്നിടത്താണ് ഫലസ്ത്വീന് ജനതയുടെ ദുരവസ്ഥ അനന്തമായി നീളുന്നത്.
ഫലസ്ത്വീന് ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടം കൂടുതല്‍ ആശങ്കാജനകമായ തലത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചന കൂടിയാണ് മെഡിറ്ററേനിയന്‍ കടലിലെ കൂട്ടക്കൊല നല്‍കുന്നത്. മാറ്റത്തിന്റെ കാറ്റുമായെത്തിയ ഒരു പ്രസിഡന്റ് വൈറ്റ്ഹൗസിലെ തിരിയുന്ന കസേരയില്‍ ഇരുന്നു കാറ്റുകൊള്ളുന്നുണ്ട്. അദ്ദേഹം പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ ഇതിനകം തന്നെ ആ പ്രതീക്ഷകളുടെ അര്‍ഥശൂന്യത തിരിച്ചറിഞ്ഞിട്ടുണ്ട്. ബരാക് ഒബാമ വൈറ്റ് ഹൗസില്‍ കയറിയതിന് ശേഷം ഫലസ്ത്വീനില്‍ കാര്യമായ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് എന്നതില്‍ കവിഞ്ഞു പ്രായോഗിക രംഗത്ത് അദ്ദേഹത്തില്‍ നിന്ന് കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടക്ക് എന്ത് ലഭിച്ചു എന്ന് ചോദിച്ചാല്‍ മനോഹരമായ ചില പ്രസംഗങ്ങള്‍ എന്നേ നമുക്ക് ഉത്തരം പറയാന്‍ പറ്റൂ. ഗാസയില്‍ ഉപരോധം തുടരുന്നു. കിഴക്കന്‍ ജറൂസലമില്‍ കുടിയേറ്റ കെട്ടിടങ്ങള്‍ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ജറൂസലമില്‍ പണിയുന്ന ഓരോ കുടിയേറ്റ കെട്ടിടവും ഫലസ്ത്വീനിന്റെ സ്വാതന്ത്ര്യസ്വപ്നങ്ങള്‍ക്ക് നേരെയുള്ള പ്രത്യക്ഷ ഭീഷണിയാണ്. ഗാസയുടെ ഉപരോധം നീക്കുകയും ജറൂസലമിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്യുക എന്ന ഒരു മിനിമം അജണ്ടയെങ്കിലും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രയേറെ വഷളാവുകയില്ലായിരുന്നു.
ഫലസ്ത്വീന് ജനതക്ക് സ്വന്തമായി ഒരു മണ്ണ് വാങ്ങിക്കൊടുക്കുവാന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ മുന്നില്‍ അഭ്യര്‍ഥനകള്‍ നടത്തി കാലം കഴിച്ചു കൂട്ടുവാനാണ് അറബ് ലീഗിന്റെ വിധി. ലോകത്തിന്റെ ചലനം നിയന്ത്രിക്കുന്ന പെട്രോള്‍ പോലൊരു തുരുപ്പ് ശീട്ട് കൈയിലുണ്ടായിട്ടും അതിനെ ഒരു സമ്മര്‍ദ ശക്തിയായി മാറ്റുവാന്‍ നാളിതുവരെ അവര്‍ക്ക് കഴിയാതെ പോയി. ഇസ്റാഈല്‍ എന്ന ഒരു രാജ്യത്തിന്റെ സമ്മര്‍ദ ശക്തിക്ക് മുന്നില്‍ അറബ് ലോകത്തിന്റെ മുഴുവന്‍ സമ്മര്‍ദ ശക്തിയും നിഷ്പ്രഭമാകുന്ന ദുരന്തമാണ് പതിറ്റാണ്ടുകളായി നാം കാണുന്നത്. ഇതിന് ഒരു മാറ്റം വരാത്തിടത്തോളം കാലം അന്താരാഷ്ട്ര ഉടമ്പടികളെയും നിയമങ്ങളെയും കാറ്റില്‍ പറത്തി ഇസ്റാഈല്‍ അധിനിവേശം തുടരുന്ന ക്രൂരകൃത്യങ്ങള്‍ക്ക് മുന്നില്‍ കാഴ്ചക്കാരായി നോക്കിനില്ക്കാന് മാത്രമേ അറബ് ലോകത്തിനു കഴിയൂ.
ഗാസയില്‍ എന്നാണു സമാധാനം കൈവരിക്കാന്‍ കഴിയുക ? ഒബാമയുടെ ഇപ്പോഴത്തെ മൌനം എന്താണാവോ? സമാധാനത്തോടെ ഉണ്ടുറങ്ങുന്ന ഗാസാ നിവാസികളുടെ സ്വപ്നം എന്നാണു പൂവണിയുക? കടലാക്രമണത്തിലൂടെ ഇസ്രായേല്‍ അവരുടെ പൈശാചിക മുഖം കൂടുതല്‍ കാണിച്ചിരിക്കുകയാണ്. . ഈ അവസരത്തില്‍ എങ്കിലും ഒബാമ മൌനം വെടിഞ്ഞില്ലെങ്കില്‍ , ഇസ്രായേല്‍ ഇനിയും കൂടുതല്‍ ശക്തിയോടെ ഗാസാ നിവാസികളെ ചവിട്ടിതാഴ്തും . എല്ലാ വഴികളും അടച്ചു അവരെ ഇഞ്ചിഞ്ചായ് കൊന്നൊടുക്കുന്ന നടപടികള്‍ കൂടുതല്‍ ത്വരിതഗതിയില്‍ ആക്കും . ഭക്ഷണവും , വെള്ളവുമില്ലാതെ വെറും വായു മാത്രം ആശ്രയമായി ഇവരിനി എത്ര നാള്. കൈകരുത്തും , ബുദ്ധിയും വൃഥാ പാഴാക്കിക്കളയുന്ന ഇന്നത്തെ യുവജനങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും..................
ReplyDelete@ girishvarma balussery...
ReplyDeleteഇറാന് മേല്‍ ഉപരോധം എര്പെടുത്തുന്ന തിരക്കിലാണ് ഒബാമ. ഗാസയിലേക്ക് നോക്കാന്‍ ആ പാവത്തിന് സമയം കിട്ടുന്നില്ല.
At last ...that day will come ..insha allah.....at that time no body will cry for israyeel....and America....
ReplyDeleteSorry kids of Falastine...We can only write now...we will fight for you in nearest future..Allahu Akbar ...
കഴിഞ്ഞ വര്‍ഷം സമാധാന സമ്മാനം വാങ്ങിയ ദ നൊബേല്‍ ഒബാമ യുടെ ഒപ്പ് ഈ പ്രസ്താവനയില്‍ കണ്ടില്ല. ഗാസ ഉപരോധം ലോകചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ നിഷേധങ്ങളില്‍ ഒന്നാണ് എന്ന് പറയാന്‍ അദ്ദേഹത്തിന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും.
ReplyDeleteഇത്തരം എടാകൂടങ്ങളിലൊന്നും ഇടപെടാതിരിക്കനല്ലേ ഒബാമക്ക് നൊബേല്‍ സമ്മാനം നേരത്തെ കൊടുത്തത്.
ലേഖനം വളരെ നന്നായി.
o my gaza
ReplyDeleteഅണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്ന് പറയുമ്പോലെയാണ് അമേരിക്കന്‍ പ്രസിഡന്റ്മാരുടെ കാര്യം. ഇസ്രായേലിന്റെ പ്രശ്നം വരുമ്പോഴാണ് തനിനിറം പുറത്താവുക. മറ്റു രാഷ്ട്രങ്ങള്‍ ശക്തമായി പ്രതികരിക്കാത്തതാണ് മനസ്സിലാക്കാന്‍ പ്രയാസം. അങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ ഒബാമയ്ക്കും ഇസ്രായേലിനെ ഒന്ന് പേടിപ്പിച്ചു നിര്‍ത്താന്‍ പറ്റുമായിരുന്നെനെ.
ReplyDeleteഅനീതിയുടെ തുരുത്തില് തകര്‍ന്ന പാര്‍പ്പിടങ്ങളും
ReplyDeleteകുടിയേറപ്പെട്ട നിലങ്ങളും നോക്കി നെടുവീര്‍പ്പിടുന്ന ഒരു ജനത.
സമാധാനത്തിന്റെ വ്യാജ കൊടിക്കൂറകള്‍ക്ക് നേരെ
തുറിച്ചുനോക്കുന്ന ഭീതിനിറഞ്ഞ കണ്ണുകള്‍
മരണത്തിന്റെ നിഴല്‍ അവരെ ഭീഷണിപ്പെടുത്തുന്നു
മനുഷ്യാവകാശത്തിന്റെ നീരുറവ അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു
ലോക നേതാക്കളേ നിങ്ങള്‍ ശിരസ്സ് കുനിക്കുക
ഹൃദയത്തില്‍ തൊട്ട ലേഖനം
അഭിനന്ദനങ്ങള്‍
വള്ളിക്കുന്നിനും ശബാബിനും
ദൈവ പ്രോക്തമായ പ്രവാചക വചനങ്ങളുമായി യഹൂദ സമൂഹത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരികുന്നവര്‍ക്ക് ഇനിയും ഒരു പാട് യാഥാര്‍ത്ഥ്യങ്ങള്‍ കാണനിരിക്കുന്നതെ ഉള്ളൂ.. മുപ്പതു രാഷ്ട്രങ്ങളിലെ എഴുനൂറ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ മാത്രമല്ല ഇസ്റാഈല്‍ സേന നിറയൊഴിച്ചത് ഈ നീധി നിഷേധത്തിന്നെതിരെ പ്രതികരിക്കുന്ന സകല നല്ല മനുഷ്യരുടെയും നെഞ്ഞിലെകായിരുന്നു. ബഷീര്‍ മാഷേ പോലെ പ്രതികരിക്കാന്‍ കഴിവുള്ളവര്‍ പ്രതികരിക്കും. മനുഷ്യരില്‍ നിന്ന് നന്മ വറ്റുന്നത് വരെ ... ശേഷം വൃക്ഷങ്ങളും കല്ലുകളും പ്രതികരിക്കാന്‍ തുടങ്ങുമത്രേ.. വരൂ എന്റെ പിറകില്‍ ഒരു ജൂതനായ അധമന് ഒളിച്ചിരിപ്പുണ്ട്. വധികൂ അവനെ... പ്രവാചകന് നമ്മോടു ഇത് നൂറ്റാണ്ട്കള്കു മുമ്പേ പറഞ്ഞു... ഇനിയും ലോകം ആ തിരു വചനങ്ങളുടെ പൊരുള്‍ അറിയാനിരിക്കുന്നത്തെ ഉള്ളൂ.
ReplyDeleteഇറാഖിനു ശേഷം ആഗോള സമൂഹത്തിനുതന്നെ ഭീഷണിയായ ഇറാന്, സിറിയ തുടങ്ങിയ ചില കൂട്ടസംഹാര ശേഷിയുള്ള രാജ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതെങ്ങനെ എന്ന് ആലോചിക്കുന്ന തിരക്കിലാണ് ഒബാമ, അതിനിടക്ക് ഇത്തരം നിസ്സാര കാര്യങ്ങള്‍ പറഞ്ഞു സ്വന്തം രാജ്യതാല്‍പ്പര്യം ഇല്ലാതാക്കണോ ?
ReplyDeleteഒരു സമ്മര്‍ദ ശക്തിയാകാന്‍ ഇത്രയേറെ അറബ്-ഇസ്ലാമിക രാജ്യങ്ങളില്‍ ഒന്നിനുപോലും ആകുന്നില്ല (ഒറ്റക്കോ കൂട്ടായോ) എന്നതാണ് ഏറ്റവും ദയനീയം.
അതെ,
ReplyDelete>> ഫലസ്ത്വീന് ജനതക്ക് സ്വന്തമായി ഒരു മണ്ണ് വാങ്ങിക്കൊടുക്കുവാന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ മുന്നില്‍ അഭ്യര്‍ഥനകള്‍ നടത്തി കാലം കഴിച്ചു കൂട്ടുവാനാണ് അറബ് ലീഗിന്റെ വിധി. ലോകത്തിന്റെ ചലനം നിയന്ത്രിക്കുന്ന പെട്രോള്‍ പോലൊരു തുരുപ്പ് ശീട്ട് കൈയിലുണ്ടായിട്ടും അതിനെ ഒരു സമ്മര്‍ദ ശക്തിയായി മാറ്റുവാന്‍ നാളിതുവരെ അവര്‍ക്ക് കഴിയാതെ പോയി. ഇസ്റാഈല്‍ എന്ന ഒരു രാജ്യത്തിന്റെ സമ്മര്‍ദ ശക്തിക്ക് മുന്നില്‍ അറബ് ലോകത്തിന്റെ മുഴുവന്‍ സമ്മര്‍ദ ശക്തിയും നിഷ്പ്രഭമാകുന്ന ദുരന്തമാണ് പതിറ്റാണ്ടുകളായി നാം കാണുന്നത്. ഇതിന് ഒരു മാറ്റം വരാത്തിടത്തോളം കാലം അന്താരാഷ്ട്ര ഉടമ്പടികളെയും നിയമങ്ങളെയും കാറ്റില്‍ പറത്തി ഇസ്റാഈല്‍ അധിനിവേശം തുടരുന്ന ക്രൂരകൃത്യങ്ങള്‍ക്ക് മുന്നില്‍ കാഴ്ചക്കാരായി നോക്കിനില്ക്കാന് മാത്രമേ അറബ് ലോകത്തിനു കഴിയൂ. <<
ശബാബില്‍ വായിച്ചിരുന്നു..
വിഷയം പോലെ എഴുത്തും തീക്ഷ്ണം!
കൈറോയിലെ 'ഒബാമപ്പാട്ടിനെ' കുറിച്ചു എന്ത് തോന്നുന്നു?
ReplyDeleteപുള്ളിപ്പുലിയുടെ പുള്ളിയും വൈറ്റ് ഹൌസിന്റെ ജൂത ബാന്ധവവും മായുന്നതല്ല!!
This comment has been removed by the author.
ReplyDeleteഗാസയില്‍ മാത്രമല്ല, അതിനപ്പുറം ദാര്‍ഫുര്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്നും നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ഉയരുന്നുണ്ട്. എന്താ വള്ളിക്കുന്നേ അതു കേള്‍ക്കാത്തത്? അതിനുള്ള ചെവി നിങ്ങള്‍ക്കില്ലേ? ഗാസയില്‍ ഒരു സ്ത്രീയെയും ബലാത്സംഗം ചെയ്തു കൊന്നതായി ആരും പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ ദാര്‍ഫുറില്‍ ബലാത്സംഗംചെയ്തിട്ട് വെടിവെച്ചുകൊന്ന എത്രയോ സംഭവങ്ങള്‍.
ReplyDeleteഅവരും മനുഷ്യരാണ്. ഓ.. അവര്‍ നമ്മുടെ സ്വന്തം കൂട്ടരല്ലല്ലോ ഇല്ലെ?
എന്തിനും ഏതിനും ഗാസയിലേക്കു നോക്കുന്ന നിങ്ങളുടെയൊക്കെ ലക്ഷ്യം വേറെയാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
Dear Basheer sab,
ReplyDeleteApart from this very relevent article, we expect from you to go ahead with the 2nd edition of your book on Palestine. It is high time now to reproduce it with the tens of your essays after the first edition!
Best Regards to you and Shabab weekly !
ബഷീര്‍
ReplyDeleteഇസ്രായേലിന്റെ മനുഷ്യ കുരുതി അധമം തന്നെ . തീര്‍ച്ചയായും അപലപിക്കപ്പെടെന്ട ഒന്നാണ് . എന്നാല്‍ മറുവശം നമ്മള് കാണുന്നുണ്ടോ ? . ചാനെല്‍ ഫൌര്‍ , ബീ ബീ സീ ഇവയില്‍ കാണിച്ച ദ്രിശ്യങ്ങള്‍ ഒന്ന് കാണുക . ഇസ്രയേല്‍ നേവി കപല് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ പോയപ്പോള്‍ ആണ് അവര്‍ ഹെളികപ്റെരില് നിന്നും ഇറങ്ങി പര്ശോടിക്കാന് പോയത് . പോയവന്മാര് അടികൊണ്ടു പുളയുന്നതും , മേല്‍ത്തട്ടില്‍ നിന്നും താഴേക്ക് വലിച്ചെറിയ പെട്ടതും ഒക്കെ നന്നായിട്ട് കാണാം . മനുഷ്യര്‍ അല്ലെ എഴുനൂറു പേര് ഉള്ള കപ്പലില്‍ ഇറങ്ങിയത് പത്തില്‍ താഴെ കമാണ്ടോകള്‍ ആണ് . ദേഹം നൊന്താല്‍ പ്രതികരിക്കുന്നത് ജൂതന് മാത്രം അല്ലല്ലോ . ബഷീര്‍ ആയാലും പ്രതികരിക്കില്ലേ ? പിന്നെ അവര്‍ ചെയ്തത് പോലെ വടിയും കമ്പിയും ഒന്നും ഇല്ലാത്ത കമാണ്ടോകള്‍ , തോക്കെടുത്ത് . അതാണ് നടന്നത് . പിന്നെ കപ്പലിനെ തടയാന്‍ എന്താണ് അവകാശം എന്നത് വേറെ കാര്യം . ഹിസ്ബുള്ളയും ,ഹമാസും പലസ്തിനികള്ക്കും , അറബ് മുസ്ലിങ്ങള്‍ക്കും , മറ്റു പലര്‍ക്കും , വിമോചന പ്രസ്ഥാനം ആയിരിക്കും , എന്നാല്‍ ഇസ്രായേലിനു അവരുടെ അന്തകന്മാര്‍ ആണ് അവര്‍ക്ക് കിട്ടുന്ന ആയുധ സഹായം തടയുക എന്നതാണ് ഇസ്രായേലിന്റെ അജണ്ട . അത് അവര്‍ക്ക് ജീവന് മരണ പ്രശ്നം ആണ് .
അതിന്റെ ഇടയില്‍ പെട്ട് ഉഴലുന്നതു സാധാരണക്കാരും . അറബ് ലീഗിനും , ഹിസ്ബുല്ലക്കും , ഹമസിനും എന്തുകൊണ്ട് ഇസ്രയേലിനെ നേരിട്റെതിര്ത്തു കൂടാ . ഈ മനുഷ്യ കവചതെ ഒഴിവാക്കരുതോ. ചിലര്‍ക്ക് പ്രശ്നം ഇന്ത്യ ഇസ്രയേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്നതില്‍ ആണ് . അതിനെന്താണ് പ്രശ്നം എന്ന് മനസിലാവുന്നില്ല . ഈ രണ്ടു രാജ്യങ്ങളും നേരിടുന്ന പൊതു ആയ പ്രശ്നങ്ങളില്‍ ഒന്നാണ് തീവ്ര വാദം. ഇസ്രയേല്‍ കൃഷി , സാങ്കേതികത എന്നിവയില്‍ പുരോഗമിച്ച ഒന്നാണ് . ആ മേഖലകളില്‍ സഹകരണം തേടുന്നതിനു വംശീയത ഒരു വിലക്ക് അല്ല .( നമ്മടെ അബ്ദുള്ളക്കുട്ടി സാഹിബ് മോഡിയെ പ്രകീര്തിച്ചത് ഓര്‍ക്കുക ). ആയുധ വ്യാപാരത്തിലെ പങ്കാളികളില്‍ ഒന്ന് ഇസ്രയേല്‍ ആണ് . ചൈനയെയും , അമേരിക്കയും ആശ്രയിക്കുന്നതില്‍ നിന്നും എത്രയോ ഭേദമല്ലേ അത് . മഹാത്മാ ഗാന്ധി , നെഹ്റു എന്നിവര്‍ ഇസ്രയേലിനെ അന്ഗീകരിച്ചിട്ടില്ല ,അത് കൊണ്ട് ഇന്നത്തെ ഇന്ത്യയും അന്ഗീകരിക്കരുത് എന്ന് പറയുന്നവരോട് ഒരു വാക്ക് . ഇന്ത്യയെ വെട്ടിമുറിച്ച് വര്‍ഗീയ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ രാജ്യങ്ങളെ എത്ര ലോകരാജ്യങ്ങള്‍ അന്ഗീകരിക്കതിരുന്നു എന്നൊന്ന് പറയാമോ . ഗാസയിലെ ജനങ്ങള്‍ക്ക് നീതി കിട്ടണം . അതിനൊപ്പം ഇസ്രായേലിന്റെ സുരക്ഷിതത്വവും സമരക്ഷിക്കപ്പെടെന്ടത് തന്നെ ആണ് . പിന്നെ ടര്‍ക്കി യുടെ വേദം ഒത്താല്‍ ഭയങ്കരം തന്നെ . കുര്ധുകള് ടെയും അര്മെനിയരുടെയും കൂട്ടക്കൊലക്ക് കാര്‍മികത്വം വഹിച്ചവരുടെ പ്രസംഗം ഭയങ്കരം തന്നെ .
അഷറഫ്
ReplyDeleteനൂറ്റാണ്ടുകള്‍ക്കു മുന്നേ താങ്കളുടെ പ്രവാചകന് തുടങ്ങി വെച്ച ജൂത വിരോധം അല്ലെ പ്രശ്നങ്ങള്‍ക്ക് ഒക്കെ കാരണം . സ്നേഹത്തിന്റെ മതം എന്നാ പുറമ്തോള് ഇട്ട ഈ ചെന്നായയെ ലോകം നന്നായി മനസിലാക്കി തുടങ്ങിയിരിക്കുന്നു . മുസ്ലിം അല്ലാത്ത ഒരുവന് അധമന് ആണെന്നും അവനെ വധിച്ചാല്‍ സ്വര്‍ഗം എന്നും ഉള്ള ചിന്താ വെടിയാതെ സമാധാനം പുലരില്ല .
ഒരു നുറുങ്ങു
ReplyDeleteആയിരത്തൊന്നു രാവുകള്‍ എന്ന പുസ്തകം എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് വായിച്ചതു എന്ന് തോന്നുന്നു . കഥകള്‍ മറന്നു തുടെങ്ങി എന്നാലും ഒരു വരി മറക്കാന്‍ വയ്യ. ഒരു യോദ്ധാവ് (അതോ രാജാവോ ) പറയുന്നു " സമാധാനമോ ? അത് ക്രിസ്ത്യാനികള്‍ക്കും ബലഹീനര്‍ക്കും ഉള്ളതാണ് " .
ആ വരി മാത്രം ഓര്‍മയില്‍ നിന്ന് മായുന്നില്ല .
ബഷീര്‍ക്ക ,
ReplyDeleteവികാരം താങ്കളുടെ വിവേകത്തെ കീഴടക്കതിരിക്കട്ടെ എന്നാശംസിക്കുന്നു. മുകളിലെ രണ്ടു കമന്റ്സ് വളരെ പ്രസക്തം. പലസ്തീന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പുകള്‍ നമ്മള് ഇന്ന് നേരില്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ലോകം അതിലേറെയും. അറിഞ്ഞോ അറിയാതെയോ താങ്കള്‍ ഇത്തരകര്‍ക്ക് വളം ഇട്ടു കൊടുക്കരുതെന്ന് അഭ്യര്തികട്ടെ. പലസ്തീന് ജനതയ്ക്ക് നീതി ലഭിക്കേണം. അതുപോലെ തന്നെ ഇസ്രയേല്‍ ജനത സമാധാനത്തോടെ കഴിയുകയും ചെയ്യണം. സുടാനിലും മറ്റു ദരിദ്ര അഫ്രികാന്‍ രാജ്യങ്ങളിലും ഇതിലും ശ്രദ്ധിക്കപെടെണ്ട കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. എല്ലാം മതത്തിന്റെ കണ്ണിലൂടെ കാണാതിരിക്കുവാന്‍ ശ്രദ്ധിചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.
ഇന്ത്യയുടെ സമാധാന പങ്കാളിത്ത ശ്രമത്തിനു പാകിസ്താന്റെ പ്രതികരണങ്ങള്‍ നാം കാണുന്നുണ്ടല്ലോ? ഇതിലും മോശമാണ് ഇസ്രേല്‍ പലസ്തീന് ശത്രുത
ലുസിഫെര്‍
ReplyDeleteനിങ്ങള്‍ മനസ്സിലാകിയ പോലെ ഈ ജൂത വിരോധം പ്രവാചകനില്‍ നിന്ന് തുടങ്ങിയത് അല്ല - കൊല ചതി വഞ്ചന രാജ്യ ദ്രോഹം തുടങ്ങി കടന്നു ചെന്ന രാജ്യത്ത് നിന്നെല്ലാം ഭരണ കൂടം ആട്ടി ഓടിപ്പിക്കാന് മാത്രം കുടിലതയുടെ പര്യായങ്ങള്‍ ആയ അവരുടെ
നീച സംസ്കാരം കൊണ്ടാണ്. ( Jews were expelled from England, France, Austria, Germany, Lithuania, Spain, Portugal, Bohemia, Moravia and seventy-one other countries.) ലോകത്തിനു അതറിയാം. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഓഫര്‍ കളെ തട്ടി മാറ്റി പ്രവാചകനെ വധിക്കാന്‍ ഒരു പാട് ശ്രമിച്ചു - ദൈവ ഹിതം കൊണ്ട് മാത്രം ആ കുടിലതകള്‍ നിന്ന് രക്ഷപെട്ടു. എന്നാല്‍ യേശുവിന്റെ കാര്യത്തില്‍ സംഭവിച്ചതും അത് തന്നെ. .. കുറച് ജൂതരെ ഞാന്‍ ബാകി വെക്കുന്നത് ലോകത്തിനു ഇവരുടെ യഥാര്‍ത്ഥ സോഭാവം മനസ്സിലാവട്ടെ എന്ന് കരുതിയാണ് എന്ന് പറഞ്ഞ അഡോള്ഫ്് ഹിറ്റ്ലര്‍ - 1948 വരേക്കും സര്വു സോതന്ത്ര്യവും അനുഭവിച്ച ഒരു ജനതയുടെ മണ്ണില്‍ അക്രമമായി രൂപികരിച്ച ജൂത രാഷ്ട്രം - അവിടുത്തെ നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ ... അതൊരു അധമ സംസ്കാരത്തിന്റെ വാക്താകള്ക് മാത്രമേ കഴിയൂ. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ ആരെന്നു ലോകത്ത് മുന്വിധധിയില്ലതവരൊക്കെ മനസ്സിലാകുന്നുണ്ട്. മുഹമ്മദ് എന്നാ വാഗ്ദത്ത പ്രവാചകന് ഞങ്ങളുടെ യഹൂദരില്‍ നിന്നായില്ല എന്ന കാരണത്താല്‍ മാത്രം സത്യാത്മവിനെ കൊല്ലാന്‍ ശ്രമിച്ച ജൂതരോട് എത്ര മാത്രം സഹിഷ്ണുത പ്രവാചകന് കാണിച്ചു എന്നത് ചരിത്രം.. എന്നിട്ടും ഒരു ജൂതന്റെ മയ്യത്ത് കൊണ്ട് പോവുന്നത് കണ്ടു മദീനയുടെ തെരുവില്‍ എഴുന്നേറ്റു നിന്ന് ആദരവ് കാണിച്ച പ്രവാചകനെ മനസ്സിലാകിയെടത്ത് ലുസിഫെര്‍ പരാജയപെട്ടുവോ ..? ഞങളുടെ കൂടെ അല്ലാത്തവര്‍ അധമന് ആണെന്നും അവനെ വധിച്ചാല്‍ സ്വര്ഗംെ എന്നും ഉള്ള ചിന്ത യഥാര്‍ത്ഥ മുസ്ലിങ്ങള്ക്ക്െ ഒരിക്കലുമില്ല.. അത് ജൂതന്മാര്കും ജോര്ജ്ം ബുഷിന്നും അവരെ പിന്തങ്ങുന്നവര്കും മാത്രമാണ്..
മുസ്ലിം മതതീവ്രവാദത്തിനെതിരെയുള്ള വികാരമുപയോഗിച്ചു ഇസ്രായേലിനെ വെള്ളപൂശാന്‍ നോക്കുന്നവര്‍ ഇവിടെയുമുണ്ടോ? ഏതു ലോകത്താണാവോ ഇവര്‍ ജീവിക്കുന്നത്? ശരിതെറ്റുകള്‍ വിശകലനം ചെയ്തു തുടങ്ങിയാല്‍ ഇങ്ങോട്ട് കടിക്കുന്നവനെ തിരിച്ചു കടിക്കാന്‍ പോലുമവകാശമില്ലാത്ത രാജ്യമാണ് ഇസ്രായേല്‍ എന്ന് പറയേണ്ടി വരും. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ വൃത്തികേടിന്റെ ഉടമസ്ഥരാണവര്‍. തങ്ങളുടെ പഴയ ബുക്കില്‍ എന്താണ്ടൊക്കെയോ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് വലിഞ്ഞുകേറിവന്നിട്ട് താമസക്കാരനെ അടിച്ചോടിച്ച് ഉണ്ടാക്കിയെടുത്ത രാജ്യമാണല്ലോ ഇസ്രായേല്‍. ഹോളോക്കാസ്റ്റിനും ജൂതവിരോധത്തിനുമൊക്കെ പശ്ചാത്താപമായി ഇതിരുന്നോട്ടെ എന്ന് പറഞ്ഞ് ഒത്താശ ചെയ്തു കൊടുത്തത് അമേരിക്കയും ബ്രിട്ടനും. തെണ്ടിത്തരം കാണിക്കാന്‍ ലോകത്തൊരു രാജ്യത്തിനുമില്ലാത്ത അവകാശമാണ് ഇസ്രായേലിനുള്ളത്. അയല്‍ രാജ്യത്തിലേക്ക് ആരെയും എവിടുന്നും കടക്കാനനുവദിക്കാതിരിക്കുക, അവിടേക്ക് പോകുന്ന കപ്പല്‍ സ്വന്തം നാവികാതിര്ത്തിക്ക് പുറത്ത് വച്ചാക്രമിക്കുക, എന്നിട്ട് സെല്‍ഫ് ഡിഫന്‍സ് ആരോപിക്കുക - ഇതൊക്കെ വേറെ ആര്‍ക്കു പറ്റും? ഇത് സൂപ്പര്‍ പവര്‍ സ്പോണ്‍സേർഡ് ടെററിസം ആണെന്ന് പറയാന്‍ അമേരിക്കന്‍ വിരോധിയൊന്നുമാകണമെന്നില്ല.
ReplyDelete@ ദൃക്സാക്ഷി :
ReplyDeleteഡാര്‍ഫര്‍ കൂട്ടക്കൊലകളെ ഞാന്‍ ന്യായീകരിക്കുന്നു എന്ന ധ്വനി താങ്കളുടെ വരികളില്‍ ഉണ്ട്. അങ്ങനെയൊരു ധാരണ താങ്കള്‍ക്കു എങ്ങിനെ വന്നു എന്നറിയില്ല. ലോകത്ത് നടക്കുന്ന എല്ലാ അതിക്രമങ്ങളെയും എതിര്‍ത്ത ശേഷം മാത്രമേ ഫലസ്തീനെക്കുറിച്ച് മിണ്ടാവൂ എന്നാണ് വാദമെങ്കില്‍ അതിനോട് വിയോജിപ്പുണ്ട്.
"ജൂതന്മാര്ക്ക് സ്വതന്ത്രമായ ഒരു രാജ്യം വേണം, പക്ഷെ അത് ഫലസ്തീനികളുടെ നെഞ്ചില്‍ ചവിട്ടിക്കൊണ്ടാവരുത്" എന്ന് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ജൂതന്മാര്ക്ക് ഒരു രാജ്യം വേണ്ടത് തന്നെ. അത് നാലപതു ലക്ഷം ജനങ്ങളെ ആട്ടിയോടിച്ചിട്ടു വേണമോ എന്നതാണ് ചോദ്യം.
ഡാര്‍ഫര്‍ ആറേഴു വര്‍ഷം പഴക്കമുള്ള ഒരു വംശീയ കലാപമാണ്. ഫലസ്തീന് ആറ് പതിറ്റാണ്ട് നീണ്ട അധിനിവേശമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡാര്‍ഫറില്‍ വെടി നിര്‍ത്തല്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഫലസ്തീനില്‍ കൂട്ടക്കൊലകള്‍ തുടരുന്നു. Aid Flotilla അവസാനത്തെ ഉദാഹരണമാണ്.
സാമ്രാജ്യത്വം കാവല്‍ നില്ക്കുന്ന ഇസ്രാഈലിന്റെ അധിനിവേശത്തെക്കുറിച്ച് എഴുതിയാല്‍ എന്റെ മൂക്ക് തെറിക്കുമെങ്കില്, സോറി, ആ മൂക്ക് എനിക്ക് വേണ്ട. അവരെക്കുറിച്ച് നിശ്ശബ്ദനായാല്‍ ലഭിച്ചേക്കാവുന്ന കയ്യടികളും വേണ്ട.
lucifer said..."ഇസ്രയേല്‍ നേവി കപല് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ പോയപ്പോള്‍ ആണ് അവര്‍ ഹെളികപ്റെരില് നിന്നും ഇറങ്ങി പര്ശോടിക്കാന് പോയത്"
ReplyDeleteതാങ്കളുടെ ദീര്‍ഘമായ കുറിപ്പിന്റെ കാതല്‍ ഈ വരികളില്‍ ഉണ്ട്.
അന്താരാഷ്ട്ര ജല അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേന ചുവപ്പ് കൊടി കാട്ടിയാല്‍ മുപ്പതു രാജ്യങ്ങളിലെ ധീരാരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കപ്പല്‍ നിര്‍ത്തി കീഴടങ്ങേണ്ടിയിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?. ഏത് പ്രതിഷേധ സമരത്തിലും ചെറുത്തു നില്‍പ്പ് സ്വാഭാവികമാണ്. സമരങ്ങളില്‍ സംയമനം പാലിക്കേണ്ടത് പോലീസും പട്ടാളവുമാണ് എന്നത് സാമൂഹിക നീതിശാസ്ത്രത്തിലെ ബാലപാഠമാണ്. ചെറുത്തു നില്ക്കുന്ന നിരായുധരെ തോക്കെടുക്കാതെ തന്നെ കീഴാടക്കാന്‍ ഇസ്രയേല്‍ സേനക്ക് അറിയില്ല എന്ന് കരുതാന്‍ മാത്രം വിഡ്ഢികളാകണോ നമ്മള്?.
@ Ashraf Unneen & akhilesh : Noted your comments. Clear perspectives.
ReplyDelete@ Saleem EP : Second Edition for my book. Yep.. Good suggestion. I can include new articles. but I am afraid, less readers for serious topics nowadays. Anyway, Yuvatha Book House should take the initiative..
>>ലോകത്ത് നടക്കുന്ന എല്ലാ അതിക്രമങ്ങളെയും എതിര്‍ത്ത ശേഷം മാത്രമേ ഫലസ്തീനെക്കുറിച്ച് മിണ്ടാവൂ എന്നാണ് വാദമെങ്കില്‍ അതിനോട് വിയോജിപ്പുണ്ട്.<<
ReplyDelete--പാലസ്തീനെക്കുറിച്ചു മാത്രം മിണ്ടുന്നതിലാണു സംശയം. ദാര്ഫുറിനെക്കുറിച്ചെത്ര അലസമായി നിങ്ങള്‍ പറഞ്ഞു. ക്രൂരതയുടെ താരതമ്യത്തിന് നിങ്ങള്‍ തയ്യാറുണ്ടോ?
ഗാസയില്‍ മാത്രമല്ല പലസ്തീനികള്‍ ഉള്ളത്. വെസ്റ്റ് ബാങ്കിലുമുണ്ട്. അവിടെയെന്താ കുഴപ്പമില്ലാത്തത്? വാസ്തവത്തില്‍ ഹമാസല്ലെ കുഴപ്പത്തിനു കാരണം? ഇസ്ലാമിക തീവ്രവാദികളായ അവരല്ലെ യഥാര്‍ത്ഥ കുഴപ്പക്കാര്‍ ? ആദരണീയനായ അരഫാത്ത് പോലും അതല്ലേ പറഞ്ഞിരുന്നത്?
തങ്ങളുടെ കിത്താബിലുണ്ടെന്ന് പറഞ്ഞ് ഒരു ജനതയെ ഒന്നാകെ വെറുക്കാന്‍ മുസ്ലീംങള്ക്കേ സാധിക്കൂ. ഇസ്രയേലില്‍ എത്രയോ പേര് പലസ്തീനികളെ പിന്‍താങ്ങുന്നവരുണ്ട്. എന്നാല്‍ എതെങ്കിലും മുസ്ലീം ജൂതനെ പിന്താങ്ങുമോ? ജൂതര്‍ കേരളത്തിലുണ്ടായിരുന്നു. അവര്‍ ഈ നാടിനെ എത്രയോ സ്നേഹിച്ചിരുന്നു. ഇവിടെ ആരും മതം നോക്കി അവരെ വെറുത്തിരുന്നില്ല.
വെസ്റ്റ് ബാങ്കിലെ പത്സ്തീനികള്ക്കില്ലാത്ത ആവലാതിയാണ് വള്ളിക്കുന്നിനും കൂട്ടര്‍ക്കും ഗാസയെപ്പറ്റി. സുഹൃത്തേ, മുസ്ലീംങ്ങള്‍ എന്ന നിലയിലല്ലാത്തെ മനുഷ്യ സ്നേഹമെങ്കില്‍ മുസ്ലീം ഭരണാധികാരികളാല്‍, താലിബാനികളാല്‍ പീഡിപ്പിയ്ക്കപെടുന്ന എത്രയോ മനുഷ്യരുണ്ട്. അവരെക്കുറിച്ച് താങ്കള്‍ എഴുതിയ പൊസ്റ്റുകളുടെ ലിങ്കൊന്നു തരാമോ?
"അന്താരാഷ്ട്ര ജല അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേന ചുവപ്പ് കൊടി കാട്ടിയാല്‍ മുപ്പതു രാജ്യങ്ങളിലെ ധീരാരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കപ്പല്‍ നിര്‍ത്തി കീഴടങ്ങേണ്ടിയിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?. ഏത് പ്രതിഷേധ സമരത്തിലും ചെറുത്തു നില്‍പ്പ് സ്വാഭാവികമാണ്. സമരങ്ങളില്‍ സംയമനം പാലിക്കേണ്ടത് പോലീസും പട്ടാളവുമാണ് എന്നത് സാമൂഹിക നീതിശാസ്ത്രത്തിലെ ബാലപാഠമാണ്. ചെറുത്തു നില്ക്കുന്ന നിരായുധരെ തോക്കെടുക്കാതെ തന്നെ കീഴാടക്കാന്‍ ഇസ്രയേല്‍ സേനക്ക് അറിയില്ല എന്ന് കരുതാന്‍ മാത്രം വിഡ്ഢികളാകണോ നമ്മള്?."
ReplyDeleteബഷീരെ
ചെറുത് നില്‍ക്കാനും ഓടി സ്വന്തം വാഹനത്തിനു മറവില്‍ ഒളിക്കാനും ,ഇത് നടന്നത് നമ്മുടെ സെക്രട്ടേറിയറ്റ് നു മുന്പില് അല്ല ഇത് നടന്നത് . കടലിലാണ് . കയറില്‍ തൂങ്ങി ഇറങ്ങുന്ന കമന്ടോയെ കപ്പലില്‍ കാല് തൊടും മുന്‍പ് അടിച്ച വീഴ്ത്തുന്നത് വാര്‍ത്തയില്‍ കാണിച്ചിരുന്നു . താങ്കള്‍ കാണാന്‍ വഴിയില്ല . മറ്റുളവര്‍ കണ്ടിട്ടുണ്ടാവില്ല എന്ന് കരുതരുത് .
പിന്നെ നിരായുധാരെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉത്തമ മാതൃക വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകരാജ്യങ്ങളുടെ നാല് വര്‍ഷത്തില്‍ ഒരിക്കലെ കൂടിച്ചേരല്‍ ആയ ഒളിമ്പിക് ഗ്രാമത്തില്‍ കണ്ടിട്ടുണ്ട് . താങ്കള്‍ മറന്നിട്ടുണ്ടാവില്ലല്ലോ . അന്ന് കൊല്ലപ്പെട്ടവര്‍ ചെയ്ത കുറ്റം എന്തായിരുന്നു . കൊടുത്താല്‍ കൊല്ലത്തും കിട്ടും .അപ്പോള്‍ മനുഷ്യാവകാശം പറഞ്ഞാല്‍ ചിലപ്പോള്വിലപ്പോവില്ല .
"ലോകത്ത് നടക്കുന്ന എല്ലാ അതിക്രമങ്ങളെയും എതിര്‍ത്ത ശേഷം മാത്രമേ ഫലസ്തീനെക്കുറിച്ച് മിണ്ടാവൂ എന്നാണ് വാദമെങ്കില്‍ അതിനോട് വിയോജിപ്പുണ്ട്."
സുഹൃത്തേ , നമ്മുടെ തൊട്ടു അടുത്ത് കിടക്കുന്ന പാകിസ്താനില്‍ ദിനം ദിനം മരിച്ചു വീഴുന്നവര്‍ താങ്കളുടെ കണ്ണില്‍ പെട്ടില്ലെന്നുണ്ടോ ? അതോ അവരുടെ മരണത്തിനു ഉത്തരവാദികള്‍ സ്വന്തം വംശക്കാരന് എന്നത് ആണോ അതിനെ പറ്റി പറയുന്നതില്‍ നിന്ന് നിങ്ങളെ വിലക്കുന്നത് . മാസങ്ങള്‍ക്ക് മുന്‍പേ ശ്രീലങ്കയില്‍ കൂട്ടക്കുരുതിക്കിരയക്കപ്പെട്ട ആയിരങ്ങളെ താങ്കള്‍ കണ്ടില്ല അല്ലെ . ആ ശവങ്ങള് ക്കിടയില് താങ്കള്ള്‍ക്ക് ഒരു മുസ്ലിം നാമധാരിയെ കിട്ടതിരുന്നതാണോ താങ്കളുടെ തൂലിക ചലിക്കാതിരിക്കാന്‍ കാരണം . താങ്കളുടെ ഈ മനപൂര്‍വമായ മൌനത്തിനും ചിലപ്പോള്‍ മാത്രം അണ പൊട്ടുന്ന രോഷത്തിനും കാരണം എന്താണ് ?
വളരെ ചുരുക്കി പറഞ്ഞാല്‍ ജൂതന്മാരില് നിന്ന് ഉത്ഭവിച്ച രണ്ടു പ്രബല വംശങ്ങള്‍ തമ്മില്‍ ഇന്ന് മേല്കൊയ്മക്ക് വേണ്ടി പോരടിക്കുന്നു . സ്വന്തം വശത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുതല്ഭലമായി സ്വയം ശവക്കുഴി തോണ്ടുന്നു .
പൌരാണിക മത ഗ്രന്ഥങ്ങള്‍ പ്രകാരം ജൂതരുടെ നാടാണ് ഇസ്രയേല്‍ . അവര്‍ പലായനം ചെയ്തും peedanathinu ഇരയായും ഇന്ന് ലോകത്ത് നൂനപക്സം ആയി മാറി .അവരുടെ ചെറുത് നില്പാണ് ഈ രക്ത ചൊരിച്ചില്‍ ഉണ്ടാവാന്‍ കാരണം .
പ്രശ്ന പരിഹാരം വളരെ എളുപ്പം ആണ് . അഷറഫിനെ പോലെയുള്ളവരുടെ ജൂത വിരോധവും ആറിയാല് ഷാരോണിനെ പോലെ ഉള്ളവരുടെ മുസ്ലിം വിദ്വേഷവും മാറ്റിവെച്ചു ചിന്തിച്ചാല്‍ . പക്ഷെ പ്രവാചകന് പറഞ്ഞതിനെ മറക്കേണ്ടി വരും . ആരാണ് തയാര്‍ ?
"അന്താരാഷ്ട്ര ജല അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേന ചുവപ്പ് കൊടി കാട്ടിയാല്‍ മുപ്പതു രാജ്യങ്ങളിലെ ധീരാരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കപ്പല്‍ നിര്‍ത്തി കീഴടങ്ങേണ്ടിയിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?. ഏത് പ്രതിഷേധ സമരത്തിലും ചെറുത്തു നില്‍പ്പ് സ്വാഭാവികമാണ്. സമരങ്ങളില്‍ സംയമനം പാലിക്കേണ്ടത് പോലീസും പട്ടാളവുമാണ് എന്നത് സാമൂഹിക നീതിശാസ്ത്രത്തിലെ ബാലപാഠമാണ്. ചെറുത്തു നില്ക്കുന്ന നിരായുധരെ തോക്കെടുക്കാതെ തന്നെ കീഴാടക്കാന്‍ ഇസ്രയേല്‍ സേനക്ക് അറിയില്ല എന്ന് കരുതാന്‍ മാത്രം വിഡ്ഢികളാകണോ നമ്മള്?."
ReplyDeleteബഷീരെ
ചെറുത് നില്‍ക്കാനും ഓടി സ്വന്തം വാഹനത്തിനു മറവില്‍ ഒളിക്കാനും ,ഇത് നടന്നത് നമ്മുടെ സെക്രട്ടേറിയറ്റ് നു മുന്പില് അല്ല ഇത് നടന്നത് . കടലിലാണ് . കയറില്‍ തൂങ്ങി ഇറങ്ങുന്ന കമന്ടോയെ കപ്പലില്‍ കാല് തൊടും മുന്‍പ് അടിച്ച വീഴ്ത്തുന്നത് വാര്‍ത്തയില്‍ കാണിച്ചിരുന്നു . താങ്കള്‍ കാണാന്‍ വഴിയില്ല . മറ്റുളവര്‍ കണ്ടിട്ടുണ്ടാവില്ല എന്ന് കരുതരുത് .
പിന്നെ നിരായുധാരെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉത്തമ മാതൃക വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകരാജ്യങ്ങളുടെ നാല് വര്‍ഷത്തില്‍ ഒരിക്കലെ കൂടിച്ചേരല്‍ ആയ ഒളിമ്പിക് ഗ്രാമത്തില്‍ കണ്ടിട്ടുണ്ട് . താങ്കള്‍ മറന്നിട്ടുണ്ടാവില്ലല്ലോ . അന്ന് കൊല്ലപ്പെട്ടവര്‍ ചെയ്ത കുറ്റം എന്തായിരുന്നു . കൊടുത്താല്‍ കൊല്ലത്തും കിട്ടും .അപ്പോള്‍ മനുഷ്യാവകാശം പറഞ്ഞാല്‍ ചിലപ്പോള്വിലപ്പോവില്ല .
"ലോകത്ത് നടക്കുന്ന എല്ലാ അതിക്രമങ്ങളെയും എതിര്‍ത്ത ശേഷം മാത്രമേ ഫലസ്തീനെക്കുറിച്ച് മിണ്ടാവൂ എന്നാണ് വാദമെങ്കില്‍ അതിനോട് വിയോജിപ്പുണ്ട്."
സുഹൃത്തേ , നമ്മുടെ തൊട്ടു അടുത്ത് കിടക്കുന്ന പാകിസ്താനില്‍ ദിനം ദിനം മരിച്ചു വീഴുന്നവര്‍ താങ്കളുടെ കണ്ണില്‍ പെട്ടില്ലെന്നുണ്ടോ ? അതോ അവരുടെ മരണത്തിനു ഉത്തരവാദികള്‍ സ്വന്തം വംശക്കാരന് എന്നത് ആണോ അതിനെ പറ്റി പറയുന്നതില്‍ നിന്ന് നിങ്ങളെ വിലക്കുന്നത് . മാസങ്ങള്‍ക്ക് മുന്‍പേ ശ്രീലങ്കയില്‍ കൂട്ടക്കുരുതിക്കിരയക്കപ്പെട്ട ആയിരങ്ങളെ താങ്കള്‍ കണ്ടില്ല അല്ലെ . ആ ശവങ്ങള് ക്കിടയില് താങ്കള്ള്‍ക്ക് ഒരു മുസ്ലിം നാമധാരിയെ കിട്ടതിരുന്നതാണോ താങ്കളുടെ തൂലിക ചലിക്കാതിരിക്കാന്‍ കാരണം . താങ്കളുടെ ഈ മനപൂര്‍വമായ മൌനത്തിനും ചിലപ്പോള്‍ മാത്രം അണ പൊട്ടുന്ന രോഷത്തിനും കാരണം എന്താണ് ?
വളരെ ചുരുക്കി പറഞ്ഞാല്‍ ജൂതന്മാരില് നിന്ന് ഉത്ഭവിച്ച രണ്ടു പ്രബല വംശങ്ങള്‍ തമ്മില്‍ ഇന്ന് മേല്കൊയ്മക്ക് വേണ്ടി പോരടിക്കുന്നു . സ്വന്തം വശത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുതല്ഭലമായി സ്വയം ശവക്കുഴി തോണ്ടുന്നു .
പൌരാണിക മത ഗ്രന്ഥങ്ങള്‍ പ്രകാരം ജൂതരുടെ നാടാണ് ഇസ്രയേല്‍ . അവര്‍ പലായനം ചെയ്തും peedanathinu ഇരയായും ഇന്ന് ലോകത്ത് നൂനപക്സം ആയി മാറി .അവരുടെ ചെറുത് നില്പാണ് ഈ രക്ത ചൊരിച്ചില്‍ ഉണ്ടാവാന്‍ കാരണം .
പ്രശ്ന പരിഹാരം വളരെ എളുപ്പം ആണ് . അഷറഫിനെ പോലെയുള്ളവരുടെ ജൂത വിരോധവും ആറിയാല് ഷാരോണിനെ പോലെ ഉള്ളവരുടെ മുസ്ലിം വിദ്വേഷവും മാറ്റിവെച്ചു ചിന്തിച്ചാല്‍ . പക്ഷെ പ്രവാചകന് പറഞ്ഞതിനെ മറക്കേണ്ടി വരും . ആരാണ് തയാര്‍ ?
This comment has been removed by the author.
ReplyDeleteഅഷറഫ്
ReplyDeleteഇതു താങ്കളുടെ മാത്രം പ്രശ്നം അല്ല . നൂറ്റാണ്ട് കള്‍ക്ക് മുന്നേ താങ്കളുടെ പ്രവാചകനെ വധിക്കാന്‍ ഏതോ കുബുദ്ധികള്‍ ശ്രമിച്ചതിനു അവരുടെ നൂറു തലമുറക്കും അതിന്റെ പഴി ചാരി വെറുക്കുന്ന താങ്കളെ പോലുള്ളവരെ എന്ത് പറയാന്‍ . എന്തിനു കൂടുതല്‍ പറയുന്നു ലോകമനസാക്ഷിയെ മരവിപ്പിച്ച ഹിട്ലരുടെ ജൂത കൂട്ടക്കൊലയെ വാഴ്ത്താന്‍ കഴിയുന്ന താങ്കളുടെ മനസ് അപാരം തന്നെ . ജൂതന്റെ മയ്യത് കണ്ടു എഴുനേറ്റ നബി ചെയ്തത് അത്ര വലിയ കാര്യം ആണോ അഷ്റഫ്. , നമ്മുടെ യൊക്കെ നാട്ടില്‍ ഒരു ശവ ശരീരം സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ എഴുനെക്കാത്ത ആരുണ്ട് . അത് ജൂതനെന്നോ , മുസ്ലിം എന്നോ ഹിന്ദു എന്നോ ക്രിസ്ത്യന്‍ എന്നോ നോക്കിയിട്ടല്ല. താങ്കള്‍ എത്ര ജൂതന്മാരോട് ഇടപഴകിയിട്ടുണ്ട് . അവരുടെ സ്വഭാവം അത്ര മോശം ആണോ ?. സുഹൃത്തേ ബുദ്ധി യുരക്കും മുന്‍പേ മനസ്സില്‍ ചെലുത്തിയ വിദ്വേഷത്തിന്റെ വിത്തുകള്‍ വളര്‍ന്നു താങ്കള്‍ക്ക് കണ്ണ് കാണതയിരിക്കുന്നു. ഇത് താങ്കള്‍ക്ക് മാത്രം അല്ല , അക്ഷരാഭ്യാസം ഇല്ലാത്തവന് തൊട്ടു അഭ്യസ്ത വിദ്യന്‍ ആയ( അശ്രഫിനെയും , ബഷീറിനെയും പോലെ) ഏതൊരു മുസ്ലിമിനും ഇത് തന്നെയാണ് സ്ഥിതി .
ഇതിനൊക്കെ പരിഹാരമായി ആണല്ലോ പരിശുദ്ധ ജിഹാദ് ലോകമൊട്ടാകെ നടത്തുന്നത് . ദൈവ ദത്തമായതും മനുഷ്യരുടെ കൈ കടത്തല്‍ ഇല്ലാത്തതും , സ്നേഹത്തിന്റെ വാക്കുകള്‍ ഒതുന്നതും ആയ ഈ ഗ്രന്ഥം ലോകമൊട്ടാകെ ഉള്ള അസമാധനതിനു ഹേതു ആകുന്നതു എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ? അത് ലോകത്തിന്റെ മാത്രം കുഴപ്പം ആവാന്‍ വഴിയില്ല .
നിരായുധരായി ചെറുത്തു നില്ക്കുന്ന 'സമാധാന പ്രവര്‍ത്തകരുടെ' ചിത്രങ്ങള്‍ ഈ ടര്‍ക്കിഷ് പത്രത്തിന്റെ സൈറ്റില്‍ ഉണ്ട്.ലിങ്ക്..... കാക്കി വേഷം ധരിച്ച്,ചോരയൊലിപ്പിച്ച് കിടക്കുന്നവര്‍ ഇസ്രയേലി കാമാന്ണ്ടോകളാണ്..ചില ഫോട്ടോകളില്‍ 'സമാധാന പ്രവര്‍ത്തകരുടെ' കൈയില്‍ ഇരുമ്പ് പൈപ്പുകളും കത്തികളും കാണാം.
ReplyDeleteറോയിറ്റേഴ്സ് 'സമാധാനക്കാരുടെ' കൈയിലെ കത്തി ഒഴിവാക്കിയ ചിത്രം കൊടുത്തു ഐക്യ ദാര്‍ഡ്യം കാണിക്കുന്നത് ഇവിടെ കാണാം.ലിങ്ക്.....
കപ്പലില്‍ ഉണ്ടായിരുന്ന 'സമാധാന പ്രവര്‍ത്തകരുടെ' വിശദമായ വിവരങ്ങള്‍ ഇവിടെ കാണാം.ലിങ്ക്.....
@ bright
ReplyDeleteതാങ്കള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച മൂന്നു ലിങ്കുകളും ഞാന്‍ സന്ദര്‍ശിച്ചു. രക്തം പൊടിഞ്ഞ ഏതാനും ഇസ്രാഈല്‍ കമ്മാന്റോകളുടെ ഫോട്ടോകള്‍ കണ്ടു. വെടി വെച്ച് കൊല്ലപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ ഒരൊറ്റ ഫോട്ടോയും കണ്ടില്ല. വല്ലാത്ത നീതി ബോധം!!!.
(ഒമ്പത് പേരെ വെടിവെച്ചു കൊന്നതിനും നിരവധി പേരെ മാരകമായ പരിക്ക് എല്പിച്ചതിനും ഇടയില്‍ ഏതാനും കമാന്റോകളുടെ വെളുത്ത തൊലിയില്‍ അല്പം ചോര പൊടിഞ്ഞിരിക്കുന്നു..)
ചെന്നായയുടെ ചുണ്ടില്‍ പൊടിഞ്ഞ ചോരയെക്കുറിച്ച് സങ്കടപ്പെടുകയും അവന്റെ വയറ്റിലായ ആട്ടിന്‍കുട്ടിയെ മറന്നു കളയുകയും ചെയ്യുന്ന നീതി ബോധം. കലക്കി മാഷേ..
Excellent reply Mr. Basheer. He deserved it. I also visited those links. shits!
ReplyDeleteയഹൂദര്‍ റോമന്‍ രാജാക്കന്മാരുടെ സഹായത്തോടെ ക്രിസ്ത്യാനികളെ കൊന്നിരുന്നു . പിന്നീട് റോമന്‍ രാജാക്കന്മാര് ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ജൂതര്‍ക്കെതിരെ നീങ്ങി. ഇന്ന് അമേരിക്കന്‍ ഭരണകൂടത്തിന്റെ സസഹായത്തോടെ ജൂതര്‍ ഫലസ്തീനികളെ നിഷ്കരുണം കൊല്ലുന്നു. ഇത് വാസ്തവം മാത്രം.
ReplyDeleteഒരു യാഹൂതന്റെ ജീവനുപകരം നൂറു ഫലസ്തീനികള്‍ എന്നാണ് ഇസ്രായേലിന്റെ കണക്ക്. അതില്‍ സിവിലിയന്മാരും കുട്ടികളും സ്ത്രീകളും എല്ലാം സമം. വളര്‍ന്നു വരുന്ന തലമുറയെ കൊന്നു തീര്‍ക്കുക എന്ന അജണ്ട ഗാസയിലെ ബോംബു വര്‍ഷത്തില്‍ നാം കണ്ടതാണ്. രക്ത ഗന്ധമില്ലാതെ ഉറങ്ങാന്‍ കഴിയാത്ത ഒരു സമൂഹമായി ഇസ്രയേല്‍ ജനത മാറിക്കഴിഞ്ഞു.
വസ്തുത ഇതാണെങ്കിലും ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം ആരോപിക്കാനാണ് പലര്‍ക്കുമിഷ്ടം. ഒറ്റപ്പെട്ട കോണുകളില്‍ ചില മുസ്ലിം നാമധാരികള്‍ നടത്തുന്ന പേകൂത്തുകളെ ഏറ്റെടുക്കേണ്ട ബാധ്യത ഇസ്ലാമിനില്ല. അതിനെ നാം ഒരുകാരണ വശാലും പ്രോത്സാഹിപ്പിക്കുന്നുമില്ല. ജിഹാദ് എന്ന പദത്തിന്റെ പൊരുള്‍ പോലും മാറ്റിമറിക്കപ്പെട്ടിരിക്കുന്നു ഓക്സ്ഫോര്‍ഡ് അഡ്വാന്‍സ് ഡിക്ഷണറി 'ജിഹാദ്' എന്ന വാക്കിന് അവര്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് "A holy war fought by Muslims, against those who reject Islam' എന്നാണ്. അബദ്ധത്തിന്റെ ഈ കൊടിമരത്തില്‍ കേറിയാണ് പലരും വിളിച്ചു കൂവുന്നത്. വിശുദ്ധ ഖുര്‍ആനിലോ പ്രവാചക ചര്യയിലോ ഇത്തരമൊരു പദം ഇപ്രകാരം പരിചയപ്പെടുത്തിയിട്ടില്ല.മറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു:
`ഒരു മനുഷ്യനെ കൊല്ലുന്നത് ഒരു മനുഷ്യസമൂഹത്തെ മുഴുവന്‍ കൊല്ലുന്നതിനു തുല്യവും, ഒരു മനുഷ്യജീവന് രക്ഷിക്കുന്നത് മനുഷ്യസമൂഹത്തെ മുഴുവന്‍ രക്ഷിക്കുന്നതിന് തുല്യവും ആണ്' (വിശുദ്ധ ഖുര്‍ആന്‍ 5:32)
ഒരു യാഹൂതനെ കൊലപ്പെടു ത്തുന്നവന്‍ സകല യാഹൂതരെയും കൊന്നവനെ പോലെയാണെന്ന
യാഹൂത വേദഗ്രന്ഥ മായ തല്മൂദിന്റെ സങ്കുചിത അധ്യാപനവും നാം ചേര്‍ത്തുവായിക്കുക.
യുദ്ധ സന്ദര്‍ഭത്തില്‍ അവതരിച്ച (അവിശ്വാസികളെ നിങ്ങള്‍ കൊല്ലുക) എന്ന ഖുര്‍ആനിക വചനം സാമാന്യവല്ക്കരിച്ചു പറയുന്നതും ഈ ഗണത്തില്‍ പെട്ടതാണ്. ഇവിടെ ലൂസിഫറും അതാവര്തിചിരിക്കുന്നു എന്നുമാത്രം. നമസ്കരിക്കുന്നവര്‍ക്ക് നാശം എന്നു ഖുര്‍ ആന്‍ പറഞ്ഞിട്ടുണ്ട്. ഏതുതരം നമസ്കാരമാണിതെന്നു തൊട്ടു വരുന്ന സുക്തങ്ങളില്‍ വിശദീകരിച്ചു പറഞ്ഞത് നോകാത്ത ഒരു മൂഡന്, ആദ്യ വചനം മാത്രം സ്വീകരിചാലുള്ള സ്ഥിതി എന്തായിരിക്കും?!
one more thing, I beeen in Palastine twice. situation there is very tragic.
ReplyDeleteലുസിഫര്‍ ,
ReplyDelete"ലോകമനസാക്ഷിയെ മരവിപ്പിച്ച ഹിട്ലരുടെ ജൂത കൂട്ടക്കൊലയെ വാഴ്ത്താന്‍ കഴിയുന്ന താങ്കളുടെ മനസ് അപാരം തന്നെ ..... ". എന്റെ മനസ്സ് അക്രമികളോട് രൌദ്രവും പീഡിതരോട് ആര്‍ദ്രവുമാണ്. നിങ്ങളുടെ മനസ്സിലാക്കല്‍ അപാരം തന്നെ
"സുഹൃത്തേ ബുദ്ധി യുരക്കും മുന്‍പേ മനസ്സില്‍ ചെലുത്തിയ വിദ്വേഷത്തിന്റെ വിത്തുകള്‍ വളര്‍ന്നു താങ്കള്‍ക്ക് കണ്ണ് കാണതയിരിക്കുന്നു. " എന്റെ കരള്‍ പറിച്ചെടുത്തു തന്ന്നാലും നിങ്ങളത് കടലാസ് പൂവാണെന്നെ പറയൂ... ദ്രോണ - ഏകലവ്യ സംഭവം ഓര്മ വരുന്നു...
"ഇതിനൊക്കെ പരിഹാരമായി ആണല്ലോ പരിശുദ്ധ ജിഹാദ് നടത്തുന്നത് ". ഛെ ഛെ .. എനിക്ക് മതിയായി. നാട്ടിലൊരു ചൊല്ലുണ്ട് എറിഞ്ഞത് മാങ്ങക് - കൊണ്ടത് തേങ്ങക്ക് . വീണത് ചക്ക !!!. ഈ സംവാദത്തെ സമയമാം രഥത്തില്‍ കേറ്റാന്‍ നേരമായി...... .
എന്റെ ആദ്യ കമന്റിലെ പരമാര്‍ശം ലൂസിഫര്‍ തെറ്റായി മനസ്സിലാകിയത്തില് നിന്നാണ് ഈ വിലയിരുത്തലെങ്കില്‍ ഒരു വാക് കൂടി പറഞ്ഞു നിര്‍ത്തട്ടെ , പ്രവാചകന്റെ പ്രസ്തുത വചനം മൊത്തം മുസ്ലിമ്കലോടുള്ള പൊതു കല്പനയല്ല.. മറിച്ചു; അന്തി നാളില്‍ വരാനിരിക്കുന്ന ഒരു സംഭവത്തെ കുറിച്ചുള്ള പ്രവചനം മാത്രമാണത്.
ലൂസിഫറേ ഇങ്ങളേതു നാട്ടുകാരനാ? ഇങ്ങളീ പറഞ്ഞടത്തൊക്കെ കാഫറീങ്ങളല്ലേ ചത്തു തൊലഞ്ഞത്? അതിനു ഞമ്മളെന്തു വേണം? നമ്മടെ ദീനില്‍ പെടാത്തവരൊന്നും മനുഷന്മാരല്ലടോ.
ReplyDeleteഎങ്കിലും ബ്രൈറ്റേ, ഇങ്ങക്കു വേറേ പണിയൊന്നുമില്ലേ? നമ്മടെ ബഷീര്‍ സായ്വ് എത്ര ഈസിയായിട്ടാ അതിനെ ചുരുട്ടികൂട്ടിയന്നു നോക്ക്യേ!
“ചെന്നായയുടെ ചുണ്ടില്‍ പൊടിഞ്ഞ ചോരയെക്കുറിച്ച് സങ്കടപ്പെടുകയും അവന്റെ വയറ്റിലായ ആട്ടിന്‍കുട്ടിയെ മറന്നു കളയുകയും ചെയ്യുന്ന നീതി ബോധം. കലക്കി മാഷേ..“
ആട്ടിന്‍ കുട്ടി എപ്പോഴും ഞമ്മടെ ആള്‍ക്കാരാ. അല്ലാത്തവരൊക്കെ ചെന്നായ്ക്കളും.
പാകിസ്ഥാനില്‍ ആടും ചെന്നായും ഏതാണാവോ?
ദാര്‍ഫൂറില്‍ ആരാണാവോ?
വെസ്റ്റ് ബാങ്കില്‍ ആരാണാവോ?
കാശ്മീരില്‍ ആട്ടിയോടിക്കപെട്ട ആയിരകണക്കിന് പണ്ഡിറ്റ് കുടുംബങ്ങളുണ്ട്. അവരും ചെന്നായ്ക്കളായിരിയ്ക്കും. അതു കൊണ്ടാണ് അതൊന്നും സായ്വിന്റെ കണ്ണില്‍ പെടാതെ പോകുന്നത്.
അഷ്റഫ്
ReplyDeleteഇപ്പോള്‍ നമ്മുടെ നാട്ടില്‍ വരെ ധാരാളം ചക്ക ഉണ്ടാവുന്നുണ്ടല്ലോ ? അത് കാരണം താങ്കള്‍ക്ക് ഈ ചക്ക വലിയ കാര്യം ആവില്ല . പക്ഷെ ഞങ്ങള്‍ കാഫിരുകള്‍ക്ക് ഈ ചക്ക വലിയ പേടി ആണ് . ക്ഷമിക്കൂ .
അന്ത്യനാളിലെ പ്രവചനം ഭയങ്കരം . ചെടികള്‍ക്ക് നാക്ക് വരുന്ന കാലം എന്നാണാവോ . കാത്തിരിക്കാം അല്ലെ ?
ജൂതരുടെ നെറികെട്ട നീച സംസ്കാരത്തിന്റെ അല്പം തെളിവുകള്‍ നല്‍കാമോ ? ഇന്നുള്ള സമൂഹങ്ങളില്‍ നീചമായ പ്രവൃത്തികള്‍ ആരുടെതാണ് എന്ന് ആര്‍ക്കും തന്നെ സംശയം ഉണ്ടാവില്ല . ഒരു ജനതയെ അടച്ചു അക്ഷേപിക്കുനത് തികഞ്ഞ തെറ്റാണ് . പക്ഷെ തെറ്റിനെ ന്യായീകരിക്കാന്‍ നൂറു കാരണങ്ങളുമായി വരുന്നത് കാണുമ്പൊള്‍ പറയാതെ വയ്യ .
ഒരു സംശയം ദ്രോണരും ഏകലവ്യ സംഭവം , ഒന്ന് ആശയം വിശദം ആക്കാമോ ?
Mosadinte sub agent ano? Lucifer drakule...
DeleteMosadinte sub agent ano? Lucifer drakule...
Delete"ഡാര്‍ഫര്‍ ആറേഴു വര്‍ഷം പഴക്കമുള്ള ഒരു വംശീയ കലാപമാണ്. ഫലസ്തീന് ആറ് പതിറ്റാണ്ട് നീണ്ട അധിനിവേശമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡാര്‍ഫറില്‍ വെടി നിര്‍ത്തല്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഫലസ്തീനില്‍ കൂട്ടക്കൊലകള്‍ തുടരുന്നു."
ReplyDeleteബഷീര്‍ , സീനിയോറിടി നോക്കി അധാര്‍മിക പ്രവര്‍ത്തികള്‍ക്ക് ഗ്രേഡ് വെക്കുന്നുണ്ടോ താങ്കള്‍ . ഞാന്‍ മുന്‍പ് പറഞ്ഞ സംഭവങ്ങള്‍ക്കും അത്രയൊക്കെ പഴക്കം വരും . പിന്നെ ഡല്‍ഹിയിലെ തെരുവുകളില്‍ സര്‍ക്കാരിന്റെ അഞ്ചു കിലോ ഭക്ഷ്യ സഹായത്തില്‍ കഴിയുന്ന പന്ധിട്ടുകള്ക്കും ഏതാണ്ട് ആ പഴക്കം ഉണ്ടാവില്ലേ . യുദ്ധ തടവുകാരെ തലയില്‍ നിറയൊഴിച്ചു കൊന്ന സമീപകാല സംഭവം ആണ് ശ്രീലങ്കയിലെത് . താങ്കളെ പോലെ ഒരു ആള് അതൊന്നും അറിയാതിരിക്കാന്‍ വഴി യില്ലല്ലോ ?. അപ്പോള്‍ കാരണം മറ്റു ചിലതാണ് എന്നത് സ്വഭിവിക സംശയം മാത്രം .
""ചെന്നായയുടെ ചുണ്ടില്‍ പൊടിഞ്ഞ ചോരയെക്കുറിച്ച് സങ്കടപ്പെടുകയും അവന്റെ വയറ്റിലായ ആട്ടിന്‍കുട്ടിയെ മറന്നു കളയുകയും ചെയ്യുന്ന നീതി ബോധം. കലക്കി മാഷേ.""
ചെന്നയ്ക്കളോട് പൊരുതിയത് ആട്ടിന്കുട്ടികലോ, അതോ സൂത്രശാലികള്‍ ആയ കുറുക്കന്മാരോ? എന്തായാലും പത്തില്‍ താഴെ മാത്രം ഉള്ള ചെന്നായ്ക്കളെ വീഴ്ത്തിയ സമാധാന ആട്ടിന്കുട്ടികളുടെ കയ്യിലെ ആയുധങ്ങള്‍ കണ്ടല്ലോ ? അതിനു ശേഷം ചില കപ്പലുകള്‍ സമാധാനം ആയി ഗസ്സ യില്‍ എത്തിയതു അറിഞ്ഞിരിക്കുമല്ലോ . അപ്പോള്‍ ചോരക്കളിക്ക്
തയാര്‍ ആയി പോയവര്‍ ആയിരുന്നു എന്ന് വ്യക്തം .
ഒരു സംശയം , താങ്കള്‍ക്ക് പ്രസിദ്ധീകരണങ്ങളില്‍ എഴുതാന്‍ ഗാസയില്‍ ഒരു ആറു മാസത്തില്‍ എങ്കിലും ചോര വീഴണം അല്ലെ . അല്ലാത്തപ്പോള്‍ കുശ്ബു , ശ്രീശാന്ത് എന്നിവര്‍ തന്നെ ശരണം . എന്തിനും എഎതിനും എഴുതുക താങ്കളുടെ ഉത്തരവാദിത്വം അല്ല എന്ന് അറിയാം . താങ്കള്‍ ഇനി കണ്ണും കാതും അടച്ചോളൂ , അടുത്ത( മുസ്ലിം ) നിലവിളി വരെ .
ethu
ReplyDeleteലൂസിഫറിന്റെയും ദൃക്സാക്ഷിയുടെയും കമന്റുകളില്‍ അടങ്ങിയിരിക്കുന്ന സോദ്ദേശപരമായ ചൂണ്ടിക്കാട്ടലുകളെ ഞാന്‍ അംഗീകരിക്കുന്നു. മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്നത് ജാതിയുടെയും മതത്തിന്റെയും കണ്ണുകളിലൂടെ നോക്കിക്കാണരുത്. ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ജൂതാണോ ആരുമാകട്ടെ അക്രമിക്കപ്പെടുന്നവന് മനുഷ്യനാണ്. അതുകൊണ്ട് തന്നെ മതം നോക്കാതെ മര്‍ദിതന്റെ പക്ഷത്തു നില്‍ക്കണം.
ReplyDeleteപാക്കിസ്ടാനിലോ ദാര്ഫരിലോ നടക്കുന്ന കൂട്ടക്കുരുതികളെ ന്യായീകരിക്കേണ്ട ഒരാവശ്യവും എനിക്കില്ല. മതത്തിന്റെ പേരിലുള്ള തീവ്ര സമീപനങ്ങളെ എന്നും എതിര്‍ത്തു പോന്നിട്ടുള്ള ഒരാളാണ് ഞാന്‍. ഈ ബ്ലോഗിലെ തന്നെ പഴയ പോസ്റ്റുകളിലൂടെ കടന്നു പോകുന്നവര്‍ക്ക് അത് കാണാന്‍ പറ്റും. (സമയം കിട്ടുമ്പോള്‍ ഒന്ന് കണ്ണോടിച്ചു പോകാന്‍ ശ്രമിക്കണം)
ഒരു മുസ്ലിം എന്ന നിലക്ക് മുസ്ലിം വര്‍ഗീയതയെ എതിര്‍ക്കേണ്ടത് എന്റെ ഉത്തരവാദിത്വം ആണെന്ന് കരുതുന്നത് കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്. അതാരുടെയെങ്കിലും കയ്യടി കിട്ടാനല്ല. എന്ന് വെച്ചു ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനലക്ഷങ്ങളെക്കുറിച്ച് എഴുതിപ്പോയാല്‍ അവന് മത മൂരാചിയായി എന്ന് പറയുന്ന നിലപാടിനോട് മാന്യമായ വിയോജിപ്പുണ്ട്.
"മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്നത് ജാതിയുടെയും മതത്തിന്റെയും കണ്ണുകളിലൂടെ നോക്കിക്കാണരുത്. ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ജൂതാണോ ആരുമാകട്ടെ അക്രമിക്കപ്പെടുന്നവന് മനുഷ്യനാണ്. അതുകൊണ്ട് തന്നെ മതം നോക്കാതെ മര്‍ദിതന്റെ പക്ഷത്തു നില്‍ക്കണം."
ReplyDeleteബഷീര്‍ ഇതാണ് സത്യം . പലസ്ടിനിന്റെ ദുരിതങ്ങള്‍ നമ്മള് കാണാതിരിക്കരുത് അതുപോലെ ലോകത്ത് നടക്കുന്ന പീഡനങ്ങളും നോക്കികാണാന്‍ നമുക്കാവണം . എന്നാല്‍ ഭ്രാന്തന് നായുടെ മുന്നില്‍ പെട്ടാല്‍ കടി കിട്ടും എന്നറിയുന്നവര്‍ അതിനെ ഒഴിഞ്ഞു പോകാന്‍ ശ്രമിക്കണം , ചുരുങ്ങിയപക്ഷം അത് ഒരു ചങ്ങലയില്‍ ആവും വരെ . മറ്റു ഭ്രാന്തന് നായ്ക്കളെ കാണാതിരിക്കുകയും അരുത് . നായ ഒരാളെ മാത്രമേ കടിക്കാന്‍ നോക്കുന്നു എങ്കില്‍ അയാള്‍ അതിനെ എങ്ങനെ പ്രകോപിപ്പിക്കുന്നു എന്നെങ്ങിലും ശ്രദ്ധിക്കുക .
"മതത്തിന്റെ പേരിലുള്ള തീവ്ര സമീപനങ്ങളെ എന്നും എതിര്‍ത്തു പോന്നിട്ടുള്ള ഒരാളാണ് ഞാന്‍. ഈ ബ്ലോഗിലെ തന്നെ പഴയ പോസ്റ്റുകളിലൂടെ കടന്നു പോകുന്നവര്‍ക്ക് അത് കാണാന്‍ പറ്റും. (സമയം കിട്ടുമ്പോള്‍ ഒന്ന് കണ്ണോടിച്ചു പോകാന്‍ ശ്രമിക്കണം)"
താങ്കളുടെ എഴുത്ത് സ്ഥിരം വായിക്കുന്ന ഒരാളാണ് ഞാന്‍ . മദനി , സുഫിയ , ജമാത് , ലവ് ജിഹാദ് ഒക്കെ വീണ്ടും സമയം കണ്ടെത്തി കണ്നോടിക്കേണ്ട ആവശ്യം എനിക്കില്ല .
"ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനലക്ഷങ്ങളെക്കുറിച്ച് എഴുതിപ്പോയാല്‍ അവന് മത മൂരാചിയായി എന്ന് പറയുന്ന നിലപാടിനോട് മാന്യമായ വിയോജിപ്പുണ്ട്."
എഴുതാപ്പുറം വായിക്കുന്നതില്‍ എനിക്കും എതിര്‍പ്പുണ്ട് . തന്റെ മതത്തിലെ ആളുകളുടെ വേദന പോലെ തന്നെ ആണ് മറ്റുള്ളവരുടെതും എന്ന് മനസിലാക്കുന്നത് തനിക്കു കിട്ടാനുള്ള കൈയ്യടി കുറയ്ക്കും എന്ന് താങ്കള്‍ക്ക് ഇനിയെങ്കിലും തോന്നാതിരിക്കട്ടെ .
എന്റെ അഭിപ്രായം ഇത്ര മാത്രം . പലസ്തിനെ ജനതയ്ക്ക് നീതി ലഭിക്കണം . ഇസ്രായേലിനു സമാധാനവും . ഹിസ്ബുള്ള , ഹമാസ് , തീവ്ര ജൂത സംഘടനകള്‍ (ചബാദ് ) , മോസ്സാദ് എന്നിവരുടെ കൈകടത്തല്‍ ഇല്ലാത്ത ഒരു ഗാസ ഉണ്ടാവണം . അതിനു നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള ഒരു മത ഗ്രന്ഥവും അടിസ്ഥാനവും , തടസ്സവും ആവരുത് .
മനുഷ്യ വേദനയെ മതത്തിന്റെയോ കാലത്തിന്റെയോ അടിസ്ഥാനത്തില്‍ കാണരുത് . കുറഞ്ഞപക്ഷം താങ്കളെപോലെ ജനം അംഗീകരിച്ച എഴുത്തുകാര്‍.
അഷ്റഫ്
ReplyDeleteമറുപടിക്ക് കാക്കുന്നു .
ഗസ്സ യിലേക്ക് പോയ കപ്പലിനെ അതിന്റെ യാത്ര തിരിച്ചുവിടാന്‍ ഇസ്രാഎല്‍ ന്നു നല്ല ഒരുപാട് രീതികള്‍ ഉണ്ടോയിട്ടും അവര്‍ കപ്പലിന്നു നേരെ വെടിയുടിര്ക്കുന്നത് നമ്മള് ചാനെല്‍ ളിലൂടെ കണ്ടതാണ് , അങ്ങിനെ ആക്രമിച്ചാല്‍ സ്വയം രക്ഷര്തം ഈ ലുസിഫെര്‍ ആയാലും തന്നോകൊണ്ട് കഴിയുന്ന രീതിയില്‍ ചെറുത് നില്പ് നടത്തും. ലുസിഫെര്‍ നോട് ഒരു വാക്.. ഗസ്സ യില്‍ ഇസ്രേല്‍ അക്രമനതാല് ഓരോ ജീവനും അവര്‍ ഏതു മത വിശ്വാസി ആയാലും അതല്ല തങ്ങളുടെ ശത്രുവായാലും അവര്‍ മനുഷ്യരാണ് അത് മനസ്സിലാകേണ്ടത് ലുസിഫെര്‍.. താങ്കളാണ് കാരണം ഇവിടെ ലോക ജനത അപലപിച്ച ഗസ്സ ദുരന്തത്തെ കുറിച്ചാണ് ലേഖകന്‍ എഴുതിയത് അല്ലാതെ വെടി നിരത്തല്‍ പ്രക്യപിച്ച ഡാര്‍ഫര്‍ ന്റെ കഥ യല്ല , താങ്കള്‍ ഇവിടെ ലേഖകന്‍ പീഡിപിക്ക പെടുന്ന ഒരു കൂട്ട മനുഷ്യരുടെ അവസ്ഥ വിവരിക്കുമ്പോള്‍ അതിനെ സംശയോതോടെ കാണുന്നു , ഇവരെ കുറിച്ച് ബഷീര്‍ എഴുതിയത് സ്വന്തം സമുദായത്തില്‍ പെട്ടത് കൊണ്ടാനന്നു വിചാരിക്കുന്നു അദ്ധേഹത്തിന്റെ മറ്റു ലേഖനങ്ങള്‍ ഒന്നും കണ്ടിലെന്ന് നടിക്കുന്നു. ലുസിഫെര്ന്റെ കമ്മെന്റില്‍ "ഒരു സംശയം , താങ്കള്‍ക്ക് പ്രസിദ്ധീകരണങ്ങളില്‍ എഴുതാന്‍ ഗാസയില്‍ ഒരു ആറു മാസത്തില്‍ എങ്കിലും ചോര വീഴണം അല്ലെ" ലുസിഫെര്‍ .. ബഷീര്‍ ന്റെ വ്യത്യസ്ത ലേഖനങ്ങള്‍ ശബബില് ഞാന്‍ വാഴിച്ചിട്ടുണ്ട്, കണ്ണടച്ച് ഇരിട്ടാക്കുന്നത് സ്വയം സംദ്ര്തി നേടാനോ അതല്ല തങ്ങള്‍ക്കു വല്ലവരോടും പറയാനോ.
ReplyDeleteറെന
ReplyDeleteഏതു ചാനല്‍ ആണ് ആ വെടിവയ്പ്പ് കാട്ടിയത് എന്ന് ഒന്ന് പറയാമോ ? . ചാനെല്‍ ഫോര്‍ , ബീ ബീ സീ ഇവയില്‍ പോയാല്‍ അന്നത്തെ സംഭവങ്ങളുടെ മൊത്തം കാണാം . അവര്‍ കപ്പലുകളോടെ നിര്‍ത്താന്‍ പറയുന്നതും , ഹെളികപ്റെരില് നിന്നും തൂങ്ങി ഇറങ്ങുന്ന കമന്ടോയെ ആട്ടിന്‍ കുട്ടികള്‍ അടിച്ചു വീഴ്ത്തുന്നതും , മുകള്‍ ഡെക്കില്‍ നിന്നും വലിചെരിയ്ന്നതും . അതിനു ശേഷം ആണ് വെടി വെപ്പുണ്ടായത് . അല്ല അതിനു ശേഷം ചില കപ്പലുകളെ ഇസ്രയേല്‍ തടഞ്ഞു തുറമുഖമായ ആഷ് ടോടില് കൊണ്ട് പോയി പരിശോടിച്ച ശേഷം വിട്ടയച്ചിരുന്നു . അറിഞ്ഞില്ലേ ? . പിന്നെ എന്തെങ്കിലും പറയാനായി വരും മുന്‍പേ മുകളിലെ കമന്റുകള്‍ എങ്കിലും വായിച്ചു നോക്കുക . ചിലപ്പോള്‍ മാത്രം അണ പൊട്ടുന്ന രോഷതിന്റെയും അല്ലാത്തപ്പോള്‍ ഉള്ള മൌനതിന്റെയും കാരണം ഒന്ന് ചോദിച്ചതാണ് . മനുഷ്യ സ്നേഹികള്‍ എന്ന് തൊണ്ട കീറുന്ന ഇവര്‍ ചിലനേരങ്ങളില്‍ ഇവര്‍ ഉറങ്ങുക ആയിരുന്നോ എന്നറിയാന്‍ മാത്രം . ശബ്ബാബ് ഞാന്‍ വായിച്ചിട്ടില്ല പിന്നെ ,ബഷീര്‍ ഇവിടെ കോപ്പി ചെയ്യുന്നവ പലസ്തിനെ പറ്റി മാത്രം ആണല്ലോ . അത് കൊണ്ട് ചോദിച്ചതാണ് . മറ്റു പല കൂട്ട കൊലകളെയും മനുഷ്യ അവകാശ നിഷേധങ്ങളെയും പറ്റി അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ട് .
This comment has been removed by the author.
ReplyDeleteഗസ്സ ഫ്ലോട്ടില യെ കുറിച്ച് വ്യാജ / പാരടി വീഡിയോ ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തതിനു ഇസ്രേല്‍ തന്നെ മാപ്പ് പറഞ്ഞത് ലുസിഫെര്‍ അറ ഞ്ഞി ട്ടുണ്ടാവില്ല (http://news.bbc.co.uk/2/hi/world/middle_east/10253357.stm), അവര്‍ ചെയുന്ന തെറ്റിന്നു അവര്‍ തന്നെ മാപ്പ് പറയുമ്പോള്‍ ഇവിടെ ലുസിഫെര്‍ ഇസ്രേല്‍ നോട് വല്ലാത്ത ഒരു മമത . ഇസ്രേല്‍ ആക്രമനതാല് ഭക്ഷണവും വസ്ത്രവും മില്ലാതെ നരകയാത ന അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ ക്ക് സഹായമെത്തിക്കുന്ന കപ്പലിനെ ആക്രമിച്ച ഇസ്രേല്‍ നര ഭോജികല്ക്കതിരെ കപ്പലിലുള്ള വര് സ്വയം രക്ഷര്തം എതിര്‍ത്തത് ഏത് ഒരു ലുസിഫെരും ചെയുന്നതെ ചെയ്തിട്ടുള്ളൂ , al jaseera ചാനേലില് ഇസ്രേല്‍ സൈന്യം പത്തോളം സമാദാന പ്രവര്‍ത്തകരെ നിഷ്കരുണം കൊന്നത് ( തുര്‍ക്കി , അമേരിക്ക എന്നിവിടങ്ങിളില്‍ നിന്ന് വന്നവര്‍ അടക്കം ) നമ്മള് കണ്ടതാണ്. താങ്കള്‍ ബഷീറിന്റെ ബ്ലോഗ് ഒന്ന് നല്ല രീതിയില്‍ നോക്കുന്നത് നല്ലതാണ് അപ്പോള്‍ മനസ്സിലാകും ഏതാണ്കിലും വിഭാകതിന്നു വേണ്ടി മാത്രം എഴുതുന്ന ഒരാളല്ല എന്ന് .. താങ്കളുടെ അഭിപ്രായം " നൂറു പേരെ കൊന്ന ഒരു കൊലയാളിക്ക് വേണ്ടി വാദിക്കുന്ന വക്കീലിന്റെ വാദത്തെ പോലെ യാണ് "
ReplyDeleteഅല്ല റെന: (1)ഗാസയില്‍ മാത്രമേ പാലസ്തീനികള്‍ ഉള്ളോ? വെസ്റ്റ് ബാങ്കില്‍ ആരാണ്? അവിടെയെന്താ കുഴപ്പമില്ലാത്തത്? (ഈ ചോദ്യത്തിന് ബഷീറും മറുപടി പറയുന്നില്ല.)
ReplyDelete(2) ഡാര്‍ഫുറില്‍ എവിടെ വെടിനിര്ത്തിയെന്നാ പറയുന്നത്? പത്രം ഇടയ്ക്കു നോക്കണം. ഇക്കഴിഞ്ഞയിടയില് 40 പേരാണ് കൊല്ലപ്പെട്ടത്.(ബഷീര്‍ പറയുന്നത് അതേപടി വിഴുങ്ങല്ലേ!
>>>“ഗസ്സ യില്‍ ഇസ്രേല്‍ അക്രമനതാല് ഓരോ ജീവനും അവര്‍ ഏതു മത വിശ്വാസി ആയാലും അതല്ല തങ്ങളുടെ ശത്രുവായാലും അവര്‍ മനുഷ്യരാണ്“<<<
ഹോ എത്ര സുന്ദരമായ ഉപദേശം!!!!!!
ഇക്കാര്യമൊന്നും മറ്റൊരിടത്തും ബാധകമല്ല!!
ഇതു തന്നെയാ ചങ്ങായീ ഇത്രേം നേരം ലൂസിഫര്‍ പറഞ്ഞോണ്ടിരിയ്ക്കുന്നത്. കമന്റാന്‍ വരുമ്പോള്‍ മിനിമം ബോധമെങ്കിലും വേണ്ടേ...?
@ Rena: യുക്തി ഭദ്രമായ മറുപടിയാണ് താങ്കള്‍ കൊടുത്തത്. ആ ലിങ്കില്‍ അവര്‍ കളിക്കുമോ എന്നറിയില്ല. The Israeli government has apologised after its press office emailed to journalists a spoof video about the flotilla which tried to dock in Gaza എന്ന് വ്യക്തമായി ബി ബി സിയുടെ ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരം വ്യാജ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ടാവണം സമാധാന പ്രവര്‍ത്തകര്‍ ആക്രമണം നടത്തി എന്ന് ഇവര്‍ പറയുന്നത്. ബീബീസിയും അല്ജസീറയുമടക്കം മുഖ്യധാരാ ചാനലുകള്‍ കാണിച്ച ദൃശ്യങ്ങള്‍ ഒന്നും ഈ പാവങ്ങള്‍ കണ്ടിട്ടില്ല. ഏതോ ഇസ്രായെലി വെബ് സൈറ്റിലെ വ്യാജ വീഡിയോ ആണ് ഇവര്‍ക്ക് ആധാരം. വിട്ടു കള.. ജീവിച്ചു പോകട്ടെ.
ReplyDelete@ ദൃക്സാക്ഷി: വെസ്റ്റ് ബാങ്കിനെ ക്കുറിച്ച് താങ്കള്‍ കുറെയായി ചോദിക്കുന്നു. ബുള്ഡോസരുകള് കൊണ്ട് വന്നു ഫലസ്തീനി വീടുകള്‍ തകര്‍ക്കുന്നതും പുതിയ കുടിയേറ്റ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും അതിന്റെ ചെറുത്തു നില്പ്പില് ആളുകള്‍ മരിച്ചു വീഴുന്നതും അവിടെ പുതുമയുള്ള ഒന്നല്ല. റെയ്ചല്കാരിയും മരിച്ചു വീണത് അവിടെയാണ്. ഫലസ്തീന് പ്രശ്നത്തിന്റെ രൂക്ഷമായ മുഖം കാണാവുന്നത് കിഴക്കന്‍ ജെരൂസലെമില്‍ ആണ്. അവിടെ പൂര്‍ണ സമാധാനമാണ് എന്ന് താങ്കളോട് ആരാണാവോ പറഞ്ഞത്?. വെസ്റ്റ് ബാങ്കിലെ സ്ഥിതി ഗതികളെക്കുരിച്ചു ഞാന്‍ പലപ്പോഴും എഴുതിയിട്ടുണ്ട്. ഫലസ്തീനെക്കുരിച്ചു ഞാന്‍ എഴുതിയ പുസ്തകം വാങ്ങിക്കാന്‍ കിട്ടും. അതിലും അക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. ഗാസയെക്കുറിച്ചു പറയുമ്പോള്‍ വെസ്റ്റ് ബാങ്കിനെക്കുരിച്ചു പറയാത്തതെന്ത്?, വെസ്റ്റ് ബാങ്കിനെക്കുരിച്ചു പറയുമ്പോള്‍ ഗാസയെക്കുറിച്ചു പറയാത്തതെന്ത് എന്നിങ്ങനെ ചോദിക്കുന്നത് കുട്ടികള്‍ മിട്ടായിക്ക് വാശി പിടിച്ചു കരയുന്ന പോലെ ബാലിശമാണ്. ലോകത്തെ മറ്റു മനുഷ്യാവകാശങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയാല്‍ മാത്രമേ ഫലസ്തീനെക്കുരിച്ചു എഴുതിയത് ശരിയാവൂ എന്ന് പറയുന്നതിലെ ന്യായം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
ഫലസ്തീനെക്കുരിച്ചു മാത്രമല്ല ഞാന്‍ എഴുതാറുള്ളത് . വര്‍ത്തമാനം പത്രത്തില്‍ ദേശാന്തരം എന്ന പ്രതിവാര പംക്തി ഏതാണ്ട് രണ്ടു വര്‍ഷം ഞാന്‍ എഴുതിയിട്ടുണ്ട്. അതിന്റെ ലക്കങ്ങള്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടില്ല. എവിടുന്നേലും കിട്ടുമെങ്കില്‍ നോക്കിയാല്‍ ഏതൊക്കെ വിഷയങ്ങള്‍ കൈകാര്യം ചെയ്തു എന്ന് അറിയാന്‍ പറ്റും.
ഇസ്രേല്‍ മനുഷ്യവകഷ് സംഘടന (B'T SELEM) തന്നെ പറയുന്നത് കഴിഞ്ഞ പത്തു വര്‍ഷ ത്തില്‍ ഇസ്രേല്‍ sainyam 6300 ഓളം ഗസ്സയിലെയും west ബന്കിലെയും പലെസ്തീന് ജനങ്ങളെ കൊന്നു എന്ന് ആണ് (വാസ്തവം ഇതിനെക്കാളും എത്രയോ കൂടുതാലന്കിലും ) , ഇസ്രേല്‍ ക്രൂരതക്ക് എതിരെ പ്രവര്‍ത്തിച്ച അമേരിക്കന്‍ വനിത യെ ബുല്ടോസര് കയറ്റി ധാരുണ മായി കൊന്നത് 'ദൃക്ഷാശി ' ആവാന്‍ കഴിയാത്തത് കൊണ്ട് ഈ പാവം ലുസിഫെരും D.സാക്ഷി യും അറിഞ്ഞിട്ടുണ്ടാവില്ല . ദൃസാക്ഷി :" ഡാര്‍ഫുറില്‍ എവിടെ വെടിനിര്ത്തിയെന്നാ പറയുന്നത്? പത്രം ഇടയ്ക്കു നോക്കണം" അത് തന്നെ യാണ് എനിക്ക് പറയാനുള്ളത് ഇവിടെ click ചെയൂ > http://english.aljazeera.net/news/africa/2010/02/2010223618950368.html . രണ്ടു വിഭാകതിന്റെ യും നേതാക്കാന്‍ മാര്‍ ചര്‍ച്ചയില്‍ വെടി നിരത്തല്‍ പ്രക്യപിച്ചതാണ് . ഞാന്‍ അതെ പറഞ്ഞുള്ളൂ അല്ലാതെ ബഷീറിന്റെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുഗിയിട്ടില്ല . ഈ ന്യൂസ് headline ഒന്ന് വഴിക്കുന്നത് നന്നായിരിക്കും (Sudan parties sign Darfur ceasefire ) ഇവിടെ ഒരു രാജ്യത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം ആണ് , കഴിഞ്ഞ അറുപത വര്ശോതലമായി സ്വന്തം മണ്ണില്‍ കുടിയേറിയ ഇസ്രേല്‍ കാപലികരെ തുരത്താന്‍ നടത്തുന്ന ഹമാസിന്റെ പ്രവര്‍ത്തങ്ങള്‍ നമ്മള് എതിര്‍ക്കുന്നു എങ്കില്‍ ബ്രിടിശുകാര്ക്ക് എതിരെ പോരാടിയ നമ്മുടെ സ്വാതന്ത്രിയ സമര സെനനനികളെ തള്ളിപരയുന്നതിന്നു തുല്യമാവും.
ReplyDeleteറെനെ
ReplyDeleteഞാന്‍ കഷ്ടപ്പെട്ട് ബുദ്ധി മുട്ടി എഴുതിയതൊക്കെ ദാ ഈ വീഡിയോയില്‍ ഉണ്ട് . ഇതൊക്കെ ഈ നാട്ടിലെ ചാനലുകള്‍ കാട്ടിയതാണ് . ഇസ്രയേല്‍ ഹെളികപ്റെരില് നിന്നും ബോട്ടില്‍ നിന്നും ഉള്ളത് . കാണാന്‍ തനിക്കൊക്കെ കണ്ണ് മാത്രം പോര എന്ന് തോന്നുന്നു . http://www.youtube.com/watch?v=pmhgPUXnzBU. ഈ വീഡിയോ ആണ് എല്ലാചാനലുകളും പ്രക്ഷേപണം ചെയ്തത് . ഇതില്‍ സമാധാന ആട്ടിന്‍ കുട്ടികളുടെ അടി കൊണ്ട് ഓടുന്നത് കമാണ്ടോകള്‍ ആണേ . രേനെയും ബഷീറിനെയും പോലെ സഹന ശേഷി അവര്‍ക്ക് ഉണ്ടാവാന്‍ വഴി യില്ല .
ബഷീര്‍
താങ്കള്‍ക്കെങ്കിലും വിവരമുള്ളതല്ലേ? റെനെ കാട്ടിയ ക്ലിപ്പ് സമാധാന പ്രവര്‍ത്തകരെ കളിയാക്കി ഇസ്രയേല്‍ ഉണ്ടാക്കി പത്രക്കാര്‍ക്ക് അയച്ചു കൊടുത്തതാണ് . അതിനാണ് അവര്‍ മാപ്പ് പറഞ്ഞത് . അല്ലാതെ നിങ്ങള്‍ വിചാരിക്കും പോലെ പോലെ അല്ല . അത് വായിച്ചാല്‍ മനസ്സില്‍ ആക്കവുന്ന്തല്ലേ ഉള്ളൂ . ( ഇനി മനസ്സിലാക്കുന്നതിനു താങ്കള്‍ക്കൊക്കെ വേറെ രീതി ആണോ എന്നറിയില്ല )
പിന്നെ വ്യാജ വീഡിയോ എന്നത് ആണവ രഹസ്യം പോലെ ഒന്നാണ് എന്നറിയിച്ച രേനെക്ക് നന്ദി . ഇത് ഇസ്രായേലിനു മാത്രം ഉള്ള സാങ്കേതിക വിദ്യ ആണ് അല്ലെ . അപ്പോള്‍ ബ്രൈറ്റ് തന്ന ലിങ്കിലെ ഫോട്ടോ എഡിറ്റിംഗ് എന്ത് ആയിരിക്കും അല്ലെ ?
"ഫലസ്തീനെക്കുരിച്ചു മാത്രമല്ല ഞാന്‍ എഴുതാറുള്ളത് . വര്‍ത്തമാനം പത്രത്തില്‍ ദേശാന്തരം എന്ന പ്രതിവാര പംക്തി ഏതാണ്ട് രണ്ടു വര്‍ഷം ഞാന്‍ എഴുതിയിട്ടുണ്ട്. അതിന്റെ ലക്കങ്ങള്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടില്ല. എവിടുന്നേലും കിട്ടുമെങ്കില്‍ നോക്കിയാല്‍ ഏതൊക്കെ വിഷയങ്ങള്‍ കൈകാര്യം ചെയ്തു എന്ന് അറിയാന്‍ പറ്റും."
ഹയ്യോ വയ്യ , അതൊന്നും ഇവിടെ കോപി പേസ്റ്റ് ചെയ്യാന്‍ തോന്നിയില്ലല്ലോ / അതല്ലേ ഞാന്‍ താങ്കളെ തെറ്റിദ്ധരിച്ചത് .
എന്തായാലും ഇത് തുറന്നു പറഞ്ഞതിന് നന്ദി . വര്‍ത്തമാനം എന്നൊരു പത്രം ഉണ്ട് എന്നറിയിച്ചതില് നന്ദി .
റെനെ വിവരക്കേട് ഒരു കുറ്റം അല്ല . പ്രത്യേകിച്ചും താങ്കളെ പോലെ ഉള്ളവര്‍ക്ക് ഒരു കിരീടം ആണ് . സൂക്ഷിച്ചോളൂ ബഷീര്‍ അതിനു അവകാശം പറഞ്ഞു വന്നേക്കാം ?
ഹമാസിനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സെനനികളോട് ഉപമിച്ച തന്നെയൊക്കെ നമിക്കണം . അപ്പോള്‍ നമ്പൂതിരിപ്പാട് മദനിയെ മഹാത്മാ ഗാന്ധി യോട് ഉപമിച്ചതുപോലെ അല്ലെ . വിവരക്കേടിന്റെ നോബല്‍ സമ്മാനം എതിരില്ലാതെ നെടുമല്ലോ ഈ കണക്കിന് .
ഹാവൂ ലോകത്ത് എല്ലാവരും ഇസ്രേല്‍ ന്റെ നീച കൃത്യങ്ങള്‍ എതിര്താലും ആ പാവങ്ങളെ അനുകൂലിക്കാന്‍ എവിടെ ഒരു ലുസിഫെര്‍ ഉണ്ടല്ലോ സമാധാനമായി ..ഞാന്‍ എഴുതിയത് "ഗസ്സ ഫ്ലോട്ടില യെ കുറിച്ച് വ്യാജ / പാരടി വീഡിയോ ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തതിനു" എന്നാണ് . അതിലെ പാരടി എന്നാ വാകിന്നു കേരളത്തിലെ ഇസ്രേല്‍ ചാരന്മാര് മനസ്സിലാകുന്ന ഭാഷ എന്തെന്ന് അറിയില്ല. പിന്നെ 'വ്യാജ' എന്നാ പ്രയോകം ലുസിഫെര്‍ ചെയ്യാത്ത ഒരു തെറ്റിന് ലുസിഫെര്‍ മാപ്പ് പറയുമോ ഇല്ലാലോ അത് പോലെ - ഇസ്രേല്‍ ഗവണ്മെന്റ് - ഗസ്സ യില്‍ നടന്ന നര നായാട്ടിനെ നിസ്സാര വല്കരിച്ചു അതിലെ സമാദാന പ്രവര്തകാരെ കളിയാക്കി ഗസ്സ ഫ്ലോട്ടില സംഭവത്തെ തെറ്റായി ചിത്രീകരിച്ചതു കൊണ്ടാണ് ഇസ്രേല്‍ ഗവണ്മെന്റ് തന്നെ മാപ് പറയേണ്ടി വന്നത്. ഇനിയും വിസ്വസമില്ലങ്കില് യഥാര്‍ത്ഥ വീഡിയോ തന്നെ കാണൂ http://dai.ly/apQbAG (താങ്കളുടെ ഇസ്രേല്‍ ന്നു കൊണ്ട് വന്ന കണ്ണട മാറ്റിയിട്ടു കാണണം). ഗസ്സ ഫ്ലോട്ടില സംഭവത്തില്‍ പിടഞ്ഞു മരിച്ച സമാദന പ്രവര്‍ത്തകരെ കുറിച്ച് ചിന്തിക്കുന്നതിനു പകരം ലുസിഫെര്‍ ന്നു ഇഷ്ടമുണ്ടാവുക ഈ ഇസ്രേല്‍ വീഡിയോhttp://dai.ly/apQbAG കാണുംബോയായിരിക്കും, നാളെ ഇസ്രേല്‍ പലസ്ടീനിനെ മുഴുവന്‍ ച്ചുട്ടരിചാലും ലുസിഫെര്‍ ന്നു ന്യാങ്ങലുണ്ടാവും. ചിന്തിക്കൂ ലുസിഫെര്‍ താങ്കള്‍ കൊലയാളികള്‍ക്ക് വേണ്ടി യാണ് വാദിക്കുന്നത് ഓരോ ജീവനു വിലപെട്ടതാണ് അതിനെ ഇല്ലാതാക്കാന്‍ മുസ്ലിം ആയാലും ക്രിസ്ടിയാനിയയാലും ഹിന്ദുവായാലും എതിര്‍ക്കേണം , തെറ്റ് നമ്മുടെ ഉറ്റ സുഹുര്തിന്നനെങ്കിലും തെറ്റാണ് ചെയ്തെന്നു പറയാന്‍ കഴിയണം . ഒരു രാജ്യത്തിന്റെ സ്വതന്ത്ര്യതിന്നു വേണ്ടി പോരാടുന്ന ഒരു കൂട്ടം ജന വിഭാഗത്തെ ആ രാജ്യത്തിന്റെ സ്വാതന്ത്രിയ സമര സേനാനികള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയത് ആ അര്‍ത്ഥത്തിലാണ് ഹമാസിനെ കുറിച്ച് പറഞ്ഞത് ലുസിഫെര്‍ അതിന്നും വല്ല ഇസ്രേല്‍ മീനിംഗ് ഉണ്ടോ എന്ന അറിയില്ല.
ReplyDeleteഹമാസ് സ്വാതന്ത്ര്യ സമരസേനാനികളാണെന്ന് ബഷീറിനും രെനെയ്ക്കും ഉറപ്പാണ്. എന്നാല്‍ പലസ്തീന് പ്രസിഡണ്ട് അബ്ബാസിനും ഫതാ പാര്ട്ടിയ്ക്കുമൊന്നും അത്ര ഉറപ്പില്ല!! അതുകൊണ്ടാണല്ലോ അവര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.മണ്ടന്മാര്! പാലസ്തീന് പ്രശ്നം അവരേക്കാളും നിശ്ചയമുള്ള “മനുഷ്യസ്നേഹികള്‍” ഇവിടെയുള്ള കാര്യമൊന്നും അവര്‍ക്കറിയില്ല.
ReplyDeleteഹമാസിന്റെ സ്വാതന്ത്ര്യസമര രീതി കേട്ടോളു. അവരുടെ നേതാവായിരുന്നു ശൈഖ് യാസീന്‍. കക്ഷിയാണ് കിതാബ് നോക്കി പോരാളികള്‍ക്ക് വീര്യം കൊടുത്തിരുന്നത്. ഒരിയ്ക്കല്‍ ഇസ്രായേലില്‍ നിന്നും ഒരു പലസ്തീന് ബാലനെ പോലീസ് അറസ്റ്റു ചെയ്തു. ശരീരമാകെ ബോംബുകെട്ടി വച്ച് ഷഹീദാകാന്‍ വന്നതായിരുന്നു 14 വയസോ മറ്റോ ഉള്ള ആ ബാലന്. കൊച്ചുപയ്യനായതിനാല് അവന്റെ മനസു മാറിപ്പോയിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ആ കുട്ടിയാണ് പറഞ്ഞത് യസീനാണ് തന്നെ ഇതിനു പരഞ്ഞു വിട്ടതെന്ന്. ബോംബു പൊട്ടി ഷഹീദായാല്‍ സ്വര്‍ഗലോകം, അനേകം സുന്ദരിമാര്‍, ഇഷ്ടം പോലെ മദ്യം ഇതൊക്കെ കിട്ടുമെന്നു പറഞ്ഞാണ് ആ കുട്ടിയെ പറഞ്ഞുവിട്ടത്.
ഏതായാലും ഇസ്രായേല്‍ യാസീനെ ഇല്ലാതാക്കിയതോടെ ഇപ്പോള്‍ ചവേര്‍ സ്ഫോടനം ഇല്ല എന്നു തന്നെ പറയാം.
ഈ സ്വാതന്ത്ര്യസമരവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവും “ഒരേപോലാ“ണന്ന് ആര്‍ക്കാണറിയാത്തത്? സംശയമുള്ളവര്‍ ബഷീറിനോടും റെനെയോടും ചോദിച്ചു നോക്ക്...
'ഒരു രാജ്യത്തിന്റെ സ്വതന്ത്ര്യതിന്നു വേണ്ടി പോരാടുന്ന ഒരു കൂട്ടം ജന വിഭാഗത്തെ ആ രാജ്യത്തിന്റെ സ്വാതന്ത്രിയ സമര സേനാനികള്‍ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്' എന്ന് ഒരു വട്ടം പറഞ്ഞതാണ് , സാധാരണ ജനങ്ങളെ ബോംബ് വെച്ച് കൊല്ലുന്ന കിരാത നടപടികള്‍ എല്ലാവരും എതിര്‍ക്കുന്നത് പോലെ ഞാനും എതിര്‍ക്കുന്നു അത് ഹമാസ് ചെയ്താലും ഇസ്രേല്‍ ചെയ്താലും തെറ്റാണ് ഹമാസിന്റെ പലെസ്ടിന് വിമോചന പ്രവര്തങ്ങല്ക്കാന്, അതിന്നു അവര്‍ ചെയ്യുന്ന ചെറുത് നില്പിനെ യാണ് ഞാന്‍ പിന്തുണക്കുന്നത് അല്ലാതെ ഇസ്രേല്‍ സൈന്യം ചെയ്യുന്നത് പോലെ നിരപരാതികളെ കൊന്നു ഒടുക്കുന്നതിനോടല്ല.
ReplyDeleteതാങ്കളുടെ നാല് വരി കമ്മെന്റ് കൊണ്ട് നീതിക്ക് വേണ്ടി എഴുതുന്നവര്‍ അവരുടെ എഴുത്ത് നിറുത്തും എന്ന് കരുതേണ്ട.
ലുസിഫെര്‍ ഇതിനെടക്കു നോബല്‍ സമ്മാനം കൊടുക്കാനും തുടങ്ങിയോ ...ഇനി നോബല്‍ സമ്മാനം കിട്ടുന്നവരുടെ കാര്യം കഷ്ടം തന്നെ , ഇപ്പോം മനസ്സിലായി ഒബാമക്ക് എങ്ങിനെയാ ആ സമ്മാനം കിട്ടിയതന്നു
ReplyDelete.. ഇസ്രേല്‍ നു വേണ്ടി ദൃക്സാസ്ഖിയും , ലുസിഫെര്‍ ഉം ഒഴുക്കുന്ന കണ്ണീര് ആ ഇസ്രേല്‍ സര്‍ക്കാര്‍ അറിഞ്ഞിരുന്നെങ്കില്‍ ച്ചുരിങ്ങിയത് ഒരു Ambassadar പദവി അല്ലെങ്കില്‍ മോസാദില്‍ ഒരു അങ്ങത്വം എങ്കിലും കിട്ടിയേനെ .
ബഷീര്‍ യെവന്മാര് പറയുന്നത് കാര്യമാകേണ്ട dr.sukumar azhikode ന്റെ നേതൃത്വത്തില്‍ വന്ന വര്‍ത്തമാനം പത്രത്തെ കുറിച്ച് ഈ കുഞ്ഞുങ്ങള്‍ക്ക് അറിയാം സമയം കിട്ടിയിട്ടു ഉണ്ടാവില്ല കാരണം അവര്‍ മുസ്ലിം അനുകൂല news എവിടെ വരുന്നോ എന്ന് നോക്കി അതിനെതിരെ കമ്മെന്റ് ചെയ്യുന്ന തിരക്കിലായത് കൊണ്ടാവും .
@Rena:>>അവര്‍ മുസ്ലിം അനുകൂല news എവിടെ വരുന്നോ എന്ന് നോക്കി അതിനെതിരെ കമ്മെന്റ് ചെയ്യുന്ന തിരക്കിലായത് കൊണ്ടാവും .<<
ReplyDelete:- യെസ്, അവസാനം റെന കാര്യം പറഞ്ഞു. ഇതു തന്നെയാണ് ഈ വിഡ്ഡിയായ ദൃക്സാക്ഷി പറഞ്ഞോണ്ടിരുന്നത്. ബഷീര്‍, മുസ്ലീങ്ങളുടെ നിലവിളി മാത്രമേ കേള്ക്കുന്നുള്ളുവെന്നത്. അതിപ്പോ സമ്മതിച്ച സ്ഥിതിയ്ക്ക് ഇനിയെന്തു പറയാന്‍..
ബഷീര്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി എത്ര പോസ്റ്റും എഴുതിയ്ക്കോ. ആര്‍ക്കു ചേതം? എന്നാല്‍ അതൊക്കെ ബഷീറിന്റെ മനുഷ്യസ്നേഹം കൊണ്ടാണെന്നു പറയരുതെന്നു മാത്രം.
ഉള്ള കാര്യം അതെപോലെ പറയുന്നവരൊക്കെ ഇസ്രയെലിന്റെ അംബാസിഡര്മാരാണെങ്കില്, അതു സ്വീകരിയ്ക്കാന്‍ യാതൊരു മടിയുമില്ലന്നു പറയട്ടെ.
റെനെ
ReplyDeleteആദ്യം എന്റെ അഭിനന്ദനങ്ങള്‍ . ഇസ്രയേല്‍ അക്രമത്തെ പറ്റിയുള്ള തര്‍ക്കത്തെ യാതൊരു ബന്ധവു മില്ലാത്ത പാരടി വീടിഒയില് കൂട്ടിക്കെട്ടിയതിനു. പിന്നെ എന്നെ ഒരു വര്‍ഗീയ വാദി ആക്കിയത്തിനും .
മുന്‍പ് സൂചിപ്പിച്ച എന്റെ നിലപാട് ഒന്നുകൂടെ പേസ്റ്റ് ചെയ്യുന്നു . "എന്റെ അഭിപ്രായം ഇത്ര മാത്രം . പലസ്തിനെ ജനതയ്ക്ക് നീതി ലഭിക്കണം . ഇസ്രായേലിനു സമാധാനവും . ഹിസ്ബുള്ള , ഹമാസ് , തീവ്ര ജൂത സംഘടനകള്‍ (ചബാദ് ) , മോസ്സാദ് എന്നിവരുടെ കൈകടത്തല്‍ ഇല്ലാത്ത ഒരു ഗാസ ഉണ്ടാവണം . അതിനു നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള ഒരു മത ഗ്രന്ഥവും അടിസ്ഥാനവും , തടസ്സവും ആവരുത് ."
ഇത് എഴുതിയ എന്നെ പിന്നെയും വര്ഗീയവടി ആക്കിയ നിനക്ക് അഭിനന്ദനങ്ങള്‍ .
ഇസ്രായേലില്‍ നിന്ന് കൊണ്ട് വന്ന കണ്ണട ഊരാന്‍ എനിക്കൊരു പ്രയാസവും ഇല്ല്ല . ജന്മന ഉണ്ടായ മുസ്ലിം തിമിരം ബാധിച്ച നിന്റെയൊക്കെ കണ്ണിനു ചികിത്സ പോലുമില്ലല്ലോ , എന്നോര്‍ത്ത് സഹതാപം മാത്രം തോന്നുന്നു .
ഹമാസ് സ്വാതന്ത്ര്യ പ്രസ്ഥാനം ആണെങ്കില്‍ എല്‍ ടീ ടീ ഈ , കാശ്മീര്‍ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ നടക്കുന്ന ഭീകരര്‍ , ഫിലിപ്പീന്‍സില്‍ സ്വതന്ത്ര മുസ്ലിം രാജ്യത്തിനായി പോരടിക്കുന്ന മോരോ ഇസ്ലാമിക് ലിബെരഷോന് ഫ്രന്റ് , അസ്സമിലെ ഉള്‍ഫ ഇവരൊക്കെ സ്വാതന്ത്ര്യ സമര സേനാനികള്‍ ആവണം അല്ലെ . പുതിയ അറിവുകള്‍ക്ക് നന്ദി .
" ബഷീര്‍ യെവന്മാര് പറയുന്നത് കാര്യമാകേണ്ട dr.sukumar azhikode ന്റെ നേതൃത്വത്തില്‍ വന്ന വര്‍ത്തമാനം പത്രത്തെ കുറിച്ച് ഈ കുഞ്ഞുങ്ങള്‍ക്ക് അറിയാം സമയം കിട്ടിയിട്ടു ഉണ്ടാവില്ല"
അയ്യോ വയ്യ , സുകുമാര്‍ അഴീകൊടിന്റെ നേതൃത്വത്തില്‍ ആണല്ലേ പത്രം . വളരെ ഉന്നത നിലവാരം ആയിരിക്കും എന്ന് പിന്നെ പറയണോ . നാടൊക്കെ അറിയാവുന്ന കാര്യമല്ലേ അയാളുടെകയ്യിലിരുപ്പ് .
ഇസ്രേല്‍ നു വേണ്ടി ദൃക്സാസ്ഖിയും , ലുസിഫെര്‍ ഉം ഒഴുക്കുന്ന കണ്ണീര് ആ ഇസ്രേല്‍ സര്‍ക്കാര്‍ അറിഞ്ഞിരുന്നെങ്കില്‍ ച്ചുരിങ്ങിയത് ഒരു Ambassadar പദവി അല്ലെങ്കില്‍ മോസാദില്‍ ഒരു അങ്ങത്വം എങ്കിലും കിട്ടിയേനെ .
നന്ദി , ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയാണ് മോസ്സാദ് . അതില്‍ ചേരണമെങ്കില്‍ കുറച്ചു മാത്രം കഴിവൊന്നും പോര മോനെ . അതാണല്ലോ ലോകത്തെ മൊത്തം ഇസ്ലാമിസ്ടുകളെ അത് വര്‍ഷങ്ങളായി വിറപ്പിച്ചു കൊണ്ടിരിക്കുന്നത് .
ദൃക് സാക്ഷിയുടെ ശ്രദ്ധക്ക് , ബഷീറും രേനെയും ഒക്കെ പറയുന്ന മനുഷ്യ സ്നേഹം എന്നാല്‍ നമ്മള് കരുതുന്ന മുസ്ലിം സ്നേഹം തന്നെ ആണ് , കാരണം മുസ്ലിം അല്ലാത്ത ഒരുവനെ മനുഷ്യന് ആയി അവര്‍ കരുതുന്നില്ലഎന്നതാണ് , സിമ്പിള്‍ ഉത്തരം .
ഇനി ബഷീര്‍ ശബാബിലും വര്‍ത്തമാനത്തിലും എഴുതി കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ ന്യൂസ് കാണാന്‍ പറ്റിയില്ലെങ്കില്‍ കരുതിക്കോണം പലസ്തിനില്‍ വെടിവെപ്പ് ഉണ്ടായിട്ടുണ്ട് , എന്ന് കേട്ടോ .
ലുസിഫെര്‍ "മുന്‍പ് സൂചിപ്പിച്ച എന്റെ നിലപാട് ഒന്നുകൂടെ പേസ്റ്റ് ചെയ്യുന്നു . "എന്റെ അഭിപ്രായം ഇത്ര മാത്രം"" ഹോ ... ലുസിഫെര്‍ അങ്ങിനെയൊക്കെ എഴുതിയോ ...സോറി ട്ടോ ആട്ടിന്‍ തോലിട്ട ചെന്നയിക്കളെ തിരിച്ചറിയാന്‍ സ്വല്പ്പം താമസ്സിച്ചുപ്പോയി ,
ReplyDelete"കാശ്മീര്‍ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ നടക്കുന്ന ഭീകരര്‍" സ്വാതന്ത്രിയ സമര സെനനികലയിട്ടു ലുസിഫെര്ന്നു തോന്നുനെന്ടെങ്കില് സ്വാഭാവികം കാരണം ലുസിഫെറിനെ പോലുള്ളവര്‍ക്ക് ലോകം അങ്ങിനെ കാണണം എന്ന് ആഗ്രഹിക്കും എന്നലെ ഇന്ത്യയിലെ മുസ്ലിങ്ങളെ ഭീകരവാതികളക്കാന് കഴിയൂ ..
"ഇസ്രായേലില്‍ നിന്ന് കൊണ്ട് വന്ന കണ്ണട" ലുസിഫെര്‍ ന്നു പെട്ടന്ന് സംമ്മദിച്ചല്ലോ സമാദാനമായി കൊറച്ചു ദേഷ്യത്തോടെ യാണെങ്കിലും അത് മാറ്റിയിട്ടുണ്ടാവും എന്ന് കരുതുന്നു.
താങ്കളുടെ മോസ്സാദില് ചേരാനുള്ള ആഗ്രഹം സ്വാഭാവികം മാത്രം, ലോകത്തില്‍ പല രാജ്യങ്ങളിലും ചാരപ്രവര്തികള് നടത്തിയും അവിടങ്ങളില്‍ സ്പര്‍ദ്ധ ഉണ്ടാക്കിയും, തങ്ങളുടെ ക്രൂരതകളെ കുറിച്ച് എഴുതിയ ഇസ്രേല്‍ മാധ്യമ പ്രവര്തനെ(Uri Blau ഓഫ് Haaretz daily newspaper) തട്ടി കൊണ്ട് പോയി പീടിപിക്കുക ഒക്കെ ചെയ്ത ലോക ഗുണ്ടാ പട യായ മോസ്സടിലേക്ക് എളുപ്പം ഒരു ടിക്കറ്റ് കിട്ടും പ്രത്യാകിച്ചു ഈ കൊച്ചു കേരളത്തിലേക്ക് തന്നെ യാവും ആദ്യ നിയമനം കാരണം മോസ്സാദിന്റെ പ്രവര്ഹാനങ്ങള് കേരളത്തില്‍ ഉണ്ട് എന്ന് അടുത്തകാലത്തായി കേരളത്തിലെ പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ് .
"ദൃക് സാക്ഷിയുടെ ശ്രദ്ധക്ക്...." ഇന്റര്‍നെറ്റ് ഇലെ ഓരോ ബ്ലോഗ്ഉം നോക്കി അതില്‍ ഇസ്രേല്‍ വിരുദ്ധം വാര്‍ത്ത യുണ്ടോ / മുസ്ലിം അനുകൂല ന്യൂസ് എന്ന് നോക്കി അതിനെ ഭീകര വാത ന്യൂസ് / തീവ്രവാദത്തെ പ്രോല്സാഹിപിക്കുന്ന ന്യൂസ് എന്ന് കംമെന്റിടുക സഹായതിന്നു മോസാടില് അങ്ങമാവാന് പോകുന്ന ലുസിഫെര്‍ ന്റെ സഹായം പ്രതീക്ഷിക്കാം. കൊമ്മേന്റ്റ് അയച്ചതിന്റെ ലിങ്ക് കോപ്പി ചെയ്തു ഇസ്രേല്‍ സര്ക്കാരിന്നു പ്രത്യകം അയക്കാന്‍ മറക്കരുത് ഒപ്പം ഒരു കോപ്പി ലുസിഫെര്ന്നു അയക്കണം, കാരണം ചെയുന്ന ജോലിക്ക് പ്രതിഫലം കിട്ടേണ്ടെ.
റെനെ
ReplyDeleteനമ്മടെ മുല്ലപ്പള്ളി പറഞ്ഞല്ലോ രേനെക്ക് പരിചയമുള്ള വേറെ ചില ആള്‍ക്കാര്‍ക്ക് ഇവിടെ സ്വാധീനം ഉണ്ടെന്നു ? പ്ലീസെ ഒരു മെംബെര്‍ഷിപ് എടുത്തു തരൂ . അതാവുമ്പോള്‍ കാശു മാത്രം അല്ല , ഇനി ചത്ത് പോയാല്‍ സ്വര്‍ഗത് മദ്യപുഴയും , മുഴുത്ത മാറിടം ഉള്ള ഹൂരികളും ഒക്കെ കിട്ടുമെന്ന് കേട്ടിട്ടുണ്ട് .നിങ്ങളെ പോലെ ഒക്കെ ഒന്ന് സുഖിചോട്ടെ മാഷെ ഞങ്ങളും .
തിമിര ശത്ര ക്രിയ എന്തായാലും ചെയ്യുന്നില്ല എന്നു അറിഞ്ഞതില്‍ സന്തോഷം . ഞാന്‍ കണ്ണട തിരികെ വെക്കുന്നതില്‍ കുഴപ്പം ഇല്ലല്ലോ .
ഹായ് ലുസിഫെര്‍ -- ഇസ്രേല്‍ ണ്ടെ വ്യാജ / പാരടി വീഡിയോ താങ്കള്‍ കാണു മെന്നു കരുതി അതിലെ ഗസ്സ ഫ്ലോട്ടില സംഭവത്തെ തെറ്റായി ചിത്രീകരിക്കുന്നത് കാന്‍ മെന്നു കരുതി (അതിലെ പാടു കേട്ടിട്ട് താരാട് പാട്ടായി തോന്നിക്കാനും )... കാര്യങ്ങളെ നിക്ഷ്പക്ഷ മായി കാണാന്‍ പറ്റാത്ത താങ്കളോട് ഇങ്ങനെ കമന്റ് അഴച്ചു മനസ്സിലാക്കിക്കാന്‍ പറ്റുമെന്ന് ഒരു ഉറപ്പും ഇല്ല. ലുസിഫെര്‍ :"ഇത് എഴുതിയ എന്നെ പിന്നെയും വര്ഗീയവടി ആക്കിയ നിനക്ക് അഭിനന്ദനങ്ങള്‍" അത് ഞാന്‍ അര്‍ഹിക്കുന്നു.. കാരണം താങ്കളെ പോലുള്ളവര്‍ ഓരോ ബ്ലോഗിലുപോയി ലേഖഗന്റെ മതവും പാര്‍ടിയും നോക്കി അവരെ വര്‍ഗീയ വാതികളും അവര്‍ ഇന്ന മതത്തില്‍ നിന്നായത് കൊണ്ടാണ് ഇന്ന സമുടായതിന്നു അനുകൂല മായി പറയുന്നത് എന്നൊക്കെ .. എഴുത്തുകാരുടെ ഉദ്ധേശ ശുദ്ദി യെ ചോദ്യം ചെയ്യുന്നു. കാരണം താങ്കളെ പോലെ യാവും മറ്റു ള്ളവരും എന്ന് താങ്കള്‍ കരുതുന്നു .. ഇതിനെതിരെ ഒന്ന് എഴുതനമെന്നെ ഞാന്‍ കരുതിയുള്ളൂ.
ReplyDeleteതാങ്കള്‍ക്കാണ് തിമിരം ഭാതിച്ചത് എന്നതിനു ..താങ്കളുടെ ഈ കമ്മെന്റ് തന്നെ വലിയ ഒരു ഉദാഹരണമാണ്
ReplyDeleteകാരണം ഞാന്‍ ഏതു മതത്തില്‍നിന്നാണോ ഏതു വിഭാകത്തില്‍ നിന്നാണോ എന്നൊന്നും പറഞ്ഞില്ല എന്നാല്‍ താങ്കള്‍ അത് കണ്ടു പിടിച്ചു .. അപാരം തന്നെ , അങ്ങിനെയെങ്കില്‍ മുസ്ലിം അനുകൂല പ്രസ്താവനകള്‍ നടത്തുന്ന നമ്മുടെ രാഷ്ട്രീയ പാര്ടിക്കരെയും താങ്കള്‍ ക്ക് മുസ്ലിമും വര്‍ഗീയ വാതി കളും ആക്കാം . പാകിസ്താന് അവരുടെ രാഷ്ട്രീ യ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ ഇന്ത്യ യിലെ ജനങ്ങളെ സ്വാതീനിക്കുന്നു അതില്‍ ഇന്ത്യ ക്കാര് പെട്ട് പോയിടുന്ടെങ്കില് അവര്‍ രാജ്യ ദ്രോഹ മാന്‍ ചെയ്യുന്നത് ഇത്തരം പ്രവര്തങ്ങളെ പാകിസ്താനും അവരുടെ തീവ്ര വാത സന്ഗങ്ങളും മത ത്തെ കൂടു പിടിക്കുന്നു .. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ യാനന്നു അറിഞ്ഞാലും ലുസിഫെര്ന്നെ പോലുള്ളവര്‍ മുസ്ലിം തീവ്രവാതം എന്ന് അലമുറ യിട്ട് കൊണ്ടിരിക്കും കാരണം അവര്‍ക്ക് അവരുടെ ജോലി ചെയ്തല്ലേ പറ്റൂ
@lucifer
ReplyDelete"നൂറ്റാണ്ടുകള്‍ക്കു മുന്നേ താങ്കളുടെ പ്രവാചകന് തുടങ്ങി വെച്ച ജൂത വിരോധം അല്ലെ പ്രശ്നങ്ങള്‍ക്ക് ഒക്കെ കാരണം ."
ലുസിഫെര്‍..വിഡ്ഢിത്തം ഇത്ര വലുതായി എഴുന്നള്ളിക്കണോ. ജന്മ നാട്ടില്‍ രണ്ടാം കിട പൌരന്മാര് ആയി ജീവിക്കാന്‍ വിധിക്കപെട്ട ഒരു ജനതയെ മത ഭ്രാന്തന്മാര് ആയി ചിത്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ അത് നിങ്ങളുടെ സ്വന്തം കണ്ണിലെ തിമിരം കൊണ്ട് തന്നെ ആണ്.
"പൌരാണിക മത ഗ്രന്ഥങ്ങള്‍ പ്രകാരം ജൂതരുടെ നാടാണ് ഇസ്രയേല്‍ . അവര്‍ പലായനം ചെയ്തും peedanathinu ഇരയായും ഇന്ന് ലോകത്ത് നൂനപക്സം ആയി മാറി .അവരുടെ ചെറുത് നില്പാണ് ഈ രക്ത ചൊരിച്ചില്‍ ഉണ്ടാവാന്‍ കാരണം"
പാലസ്ടിന് മുഴുവന്‍ ജൂതന്മാരുടെത് ആയിരുന്നു എന്നാ ബൈബിള്‍ വാക്യം ഉപയോകിച്ചു ഇസ്രയേലിനെ ന്യായീകരിച്ച നിങ്ങളുടെ ബാക്ഗ്രൌണ്ട് മനസ്സിലാക്കാവുന്നതേ ഉള്ളൂ. അങ്ങനെ എങ്കില്‍ കുരാന്റെ അടിസ്ഥാനത്തില്‍ ജെറുസലേം മൊത്തം തങ്ങള്‍ക്കു അവകാശപെട്ടതാണ് എന്ന് എന്ത് കൊണ്ട് മുസ്ലീമ്കള്ക്ക് അവകാശപെട്ടു കൂടാ. അത് മാത്രം എങ്ങനെ വര്ഗീയ്യ വാദം ആകും. പിന്നെ താന്കള് പുതിയ എന്തോ കണ്ടു പിടിച്ച പോലെ പുലമ്പുന്ന ഹമാസ് - എന്ത് കൊണ്ട് ഇത്തരം സംഘടനകള്‍ ഉണ്ടായി. പ്രശ്നം അവര്‍ വരുന്നതിനു മുമ്പേ ഉള്ളതാണല്ലോ. 1920 കളുടെ തുടക്കത്തില്‍ പലസ്തീനിലെ പല ജില്ലകളിലും ജൂതന്മാര് വംശീയ്യ വെരി പൂണ്ടു നടത്തിയ അരുകൊലകലെക്കുരിച്ചു വിക്കി പീഡിയയില് ചെന്ന് നോക്കിയാല്‍ കാണാന്‍ പറ്റും. പിന്നെ ജൂതരെ പീഡിപ്പിച്ചത് കൂടുതല്‍ യൂരോപ്പയാന്സ് ആണ്. അതിനെന്തെങ്കിലും കാരണവും കാണും. ജൂതരെ തങ്ങളുടെ നാടുകളില്‍ നിര്‍ത്തുവാന്‍ ഒരു സായിപ്പിനും താല്പര്യം ഇല്ലായിരുന്നു, അത് കൊണ്ട് പലസ്തീന്‍കാരുടെ ഭൂമി ഭീകരവാദം കൊണ്ട് കയ്യടക്കി ഇസ്രായേല്‍ എന്നാ കൃത്രിമ രാഷ്ട്രം ഉണ്ടാക്കി? ആദ്യം ചരിത്രം വായിച്ചു പഠിക്കൂ, എന്നിട്ടാകാം മുന്‍വിധിയോടു കൂടി ഉള്ള വാക്കസര്തുകള്.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete@Lucifer
ReplyDelete"ഇനി ചത്ത് പോയാല്‍ സ്വര്‍ഗത് മദ്യപുഴയും , മുഴുത്ത മാറിടം ഉള്ള ഹൂരികളും ഒക്കെ കിട്ടുമെന്ന് കേട്ടിട്ടുണ്ട് .നിങ്ങളെ പോലെ ഒക്കെ ഒന്ന് സുഖിചോട്ടെ മാഷെ ഞങ്ങളും ."
ഓ. അതൊക്കെ ഓരോ വിശ്വാസത്തിന്റെ ഭാഗം അല്ലെ മാഷേ. ഈ ലോകത് കുറ്റം ചെയ്തവര്‍ അടുത്ത ജന്മത്തില് "നീച ജാതിക്കാരിയുടെ" യോനിയില്‍ പിറവി കൊള്ളൂമെന്ന പറഞ്ഞ മതത്തെക്കുറിച്ചും പിന്നെ കുരിശു യുദ്ധം നടത്തിയാല്‍ ഇപ്പറഞ്ഞ ഹൂറികളെ ഒക്കെ കിട്ടുമെന്ന് പറഞ്ഞ മാര്‍പാപയുടെ മതതെകുരിച്ചും ഒക്കെ ഞാന്‍ വിലംബണോ. വെറുതെ എന്തിനാ മാഷേ മലര്‍ന്നു കിടന്നു തുപ്പുന്നത്?
ഏതാണ്ട് പതിനെട്ടു കൊല്ലം മുന്‍പ് ഇതേ വാരികയില്‍ ഞാന്‍ കണ്ട താങ്കളുടെ എഴുത്തുകളുടെ തുടര്‍ച്ച.ഇങ്ങനെയെങ്കിലും പ്രതികരിക്കാന്‍ കഴിയുന്നത് അഭിനന്ദനാര്‍ഹമാണ്.
ReplyDeleteപേന താഴെ വച്ച് വായനക്ക് സമയമുണ്ടോ എന്നെനിക്കറിയില്ല.എങ്കില്‍ ഇത് കൂടി നോക്കുക. (സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുക.)
http://prathapashali.blogspot.com/
ഏതാണ്ട് പതിനെട്ടു കൊല്ലം മുന്‍പ് ഇതേ വാരികയില്‍ ഞാന്‍ കണ്ട താങ്കളുടെ എഴുത്തുകളുടെ തുടര്‍ച്ച.ഇങ്ങനെയെങ്കിലും പ്രതികരിക്കാന്‍ കഴിയുന്നത് അഭിനന്ദനാര്‍ഹമാണ്.
ReplyDeleteപേന താഴെ വച്ച് വായനക്ക് സമയമുണ്ടോ എന്നെനിക്കറിയില്ല.എങ്കില്‍ ഇത് കൂടി നോക്കുക. (സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുക.)
http://prathapashali.blogspot.com/
ഏതാണ്ട് പതിനെട്ടു കൊല്ലം മുന്‍പ് ഇതേ വാരികയില്‍ ഞാന്‍ കണ്ട താങ്കളുടെ എഴുത്തുകളുടെ തുടര്‍ച്ച.ഇങ്ങനെയെങ്കിലും പ്രതികരിക്കാന്‍ കഴിയുന്നത് അഭിനന്ദനാര്‍ഹമാണ്.
ReplyDeleteപേന താഴെ വച്ച് വായനക്ക് സമയമുണ്ടോ എന്നെനിക്കറിയില്ല.എങ്കില്‍ ഇത് കൂടി നോക്കുക. (സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുക.)
http://prathapashali.blogspot.com/
മുസ്ലീങ്ങള്‍ക്കെതിരെ മുസ്ലീങ്ങള്‍ നടത്തുന്ന യുദ്ധം അതാണ് ജിഹാധ്.ലോകം മുഴുവന്‍ നടക്കുന്നത് അതാണ് .കുറച്ചു കാപാലികന് മാര്‍ ചെയ്യുന്ന ക്രൂരതക്ക് എല്ലാവരും മറുപടി പറയെടി വരുക !!!!!!!!!!!വേറെ വഴിയില്ല ഞാനുള്‍പ്പെടെയുള്ള സമൂഹം ഒരു മുസ്ലിമിന്റെ മരണവാര്‍ത്ത ഉള്ളില്‍ സന്തോഷത്തോടെ ഏറ്റു വാങ്ങാന്‍ വിധിക്കപെട്ടിരിക്കുന്നു .ഒരിക്കല്‍ ഇസ്രയേലിലെ വെറുത്തിരുന്ന ഞാന്‍ മൌനമായി അവര്‍ക്കെതിരെ കണ്ണടക്കാന്‍ സീലിക്കുകയാണ്....എന്തുകൊണ്ട് ...........??????????
ReplyDeleteപലസ്തീന് പ്രദേശത്ത് പ്രശ്നങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്..
ReplyDeleteപലസ്തീനും ജൂതന്മാരും ആയുള്ള ബന്ധം നിങ്ങള്‍ ഖുറാനില്‍ നോക്കിയാല്‍ കാണാം ആധികാരികമായി പറയാന്‍ എനിക്ക് കഴിയില്ല..
ജൂതന്മാരായ എത്ര പ്രവാചകര്‍ നിങ്ങള്‍ക്കുണ്ട് അവരൊക്കെ എവിടെയാണ് താമസിച്ചിരുന്നത് എന്ന് പറയാമോ?
ഈസാ നബി ജൂതനല്ലേ.. അദ്ദേഹം എവിടെയാ ജീവിച്ചു മരിച്ചത്?
ചുറ്റും ശത്രുക്കളും വച്ചു ജീവിക്കുമ്പോള്‍ നിങ്ങള്‍ പറയുന്നത് പോലെ സമാധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ലല്ലോ,
ആക്രമിക്കപ്പെട്ട കപ്പല്‍ ആക്രമിക്കപ്പെടുന്നതിനു മെന്നു തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു..
തടയപ്പെടും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് ആ കപ്പല്‍ അവിടേക്ക് പോയത്. പലസ്തീനിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ എത്തുന്നുണ്ട്. ഇല്ലെന്നു പറയാന്‍ സാധിക്കില്ല അത് തടയേണ്ടത് ഇസ്രെലിന്റെ ആവശ്യമാണ് അവര്‍ കപ്പല്‍ പരിശോടിക്കുന്നത് അവര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം..
ഇ പറഞ്ഞ കപ്പല്‍ ആദ്യം ഇസ്രേല്‍ തുറമുഖത് വന്നു പരിഷധനക്ക് ശേഷം ഗാസയിലേക്ക് പോകാം എന്നാ ഇസ്രേല്‍ നിര്‍ദ്ദേശം അവഗണിച്ചതാണ് പ്രശ്നം ആയതു..
ജീവിക്കാനുള്ള അവകാശം ജൂതനും ഉണ്ട്.. പലസ്തീന് ജൂതന്റെയും ജന്മഭൂമി ആണ്..
ജൂതന്മാര് മുന്‍പുണ്ടായിരുന്ന രാജ്യങ്ങളിലൊന്നും അവര്‍ എഴാംകൂലികള് ആയിരുന്നില്ല.. കേരളത്തില്‍ ഉള്‍പ്പെടെ അവര്‍ വലിയ സ്ഥാനങ്ങള്‍ ലഭിച്ചിരുന്നു..
മരുഭൂമിയിലെ മലര്‍വാടി എന്നാണ് ഞാന്‍ ഇസ്രയേലിനെ പറ്റി പഠിച്ചിട്ടുള്ളത്.. വെള്ളം ഇല്ലാത്തതു കൊണ്ട് കടല്‍ വെള്ളം വറ്റിച്ചു വെള്ളമുണ്ടാകി അത് കൊണ്ട് അവര്‍ തോട്ടങ്ങള്‍ ഉണ്ടാക്കി..
എന്റെ അഭിപ്രായത്തില്‍ ലോകത്തില്‍ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനത ജൂതര്‍ ആണ്.. അവര്‍ പലസ്തെനില് ആയിരുന്നപ്പോള്‍ നിരന്തരം യുദ്ദങ്ങള്‍ ചെയ്തു.. റോമക്കാര്‍ അടിമകളാക്കി നാട് കടത്തി.. പരദേശികളെ പോലെ പല നാടുകളില്‍ അലഞ്ഞു നടന്നു.. യുറോപ്പില്‍ ക്രിസ്ത്യാനികളില്‍ നിന്നും വന്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി,, യേശുവിനെ വധിച്ചവര്‍ എന്നും പറഞ്ഞു അനേകം ജൂതരെ യുറോപ്പില്‍ പണ്ട് കാലങ്ങളില്‍ വധിച്ചിട്ടുണ്ട്..
ഇപ്പോള്‍ പലസ്തീനില്‍ നല്ലൊരു സര്‍ക്കാര്‍ ആണ് വേണ്ടത്.. പലസ്തീന് കാര്‍ക്ക് ആദ്യം ഒരു ഐക്യം വേണം.. ഇവിടെ ഇപ്പോള്‍ തന്നെ പലസ്തീന് രണ്ടു സര്‍ക്കാര്‍ ആണ് ഭരിക്കുന്നത് അവര്‍ തമ്മില്‍ തല്ലും വഴക്കും..
അത് ആദ്യം മാറട്ടെ അതിനു ശേഷം ഇശ്രെലിനെ ശരിയാകാം അതല്ലേ പലസ്തീന് അനുകൂലികളെ നല്ലത്..