ഭൂമിയില്‍ മറ്റെല്ലാത്തിനും വില കൂടുമ്പോള്‍ റെയില്‍വേ ടിക്കറ്റിനു മാത്രം വില കൂട്ടാന്‍ പാടില്ല എന്ന് പറയുന്നതില്‍ എത്ര മാത്രം ഔചിത്യമുണ്ട്?. റെയില്‍വേയെ നഷ്ടത്തിലോടുന്ന ഒരു പൊതുമേഖല സ്ഥാപനമാക്കി ഇന്നുള്ള സര്‍വീസുകള്‍ കൂടി അവതാളത്തിലാക്കിയാല്‍ ആത്യന്തിക നഷ്ടം ആര്‍ക്കാണ്? ആഡംബര കാറുകളും ഹെലിക്കോപ്റ്ററുകളും സ്വന്തമായുള്ള ദേശീയ നേതാക്കന്മാര്ക്ക് ഒരു പക്ഷെ റെയില്‍വേ ഇല്ലെങ്കിലും ജീവിച്ചു പോകാന്‍ പറ്റിയേക്കും. പക്ഷെ ഈ പൊതുമേഖല സ്ഥാപനത്തെ നിലനിര്‍ത്തേണ്ടത് ഇന്നാട്ടിലെ സാധാരണക്കാരന്റെ ആവശ്യമാണ്. ഒരുകാലത്തും റെയില്‍വേയുടെ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പാടില്ല എന്ന വാശിയില്‍ മമത ബാനര്‍ജി കളിക്കുന്ന നാടകം ശുദ്ധ തോന്നിവാസമാണ്. അയമ്മയുടെ സാരിത്തുമ്പിലാണ് കോണ്‍ഗ്രസ്സിനെപ്പോലൊരു ദേശീയ പാര്‍ട്ടിയുടെ നട്ടെല്ല് കെട്ടിയിട്ടിരിക്കുന്നത് എന്ന് കാണുമ്പോള്‍ സഹതാപമുണ്ട്.
വില വര്‍ദ്ധനയെ ന്യായീകരിക്കുകയല്ല. പക്ഷെ ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിലോമീറ്ററിന് രണ്ടു പൈസ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇത്രമാത്രം ബഹളത്തിന്റെ ആവശ്യമുണ്ടോ? സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന സബര്‍ബന്‍, സെക്കണ്ട് ക്ലാസ് ട്രെയിനുകളില്‍ രണ്ടു പൈസയുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ വരുത്തിയിട്ടുള്ളത്. എക്സ്പ്രസ് സെക്കന്റ് ക്ലാസ് നിരക്കുകളില്‍ മൂന്നു പൈസയും സ്ലീപ്പര്‍ ക്ലാസ്സില്‍ അഞ്ചു പൈസയും. പത്തു പൈസ മുതല്‍ മുപ്പതു വരെ ആപേക്ഷികമായി വലിയ വര്‍ദ്ധന ഉള്ളത് എ സി ക്ലാസ്സുകളിലെ നിരക്കുകളിലാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടക്ക് ബസ് നിരക്കുകളില്‍ കിലോമീറ്ററിന് എത്ര പൈസയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് തട്ടിച്ചു നോക്കിയാല്‍ റെയില്‍വേ നിരക്കുകളുടെ അവസ്ഥ നമുക്ക് ബോധ്യപ്പെടും. ഒരൊറ്റ ഉദാഹരണം പറയാം. വള്ളിക്കുന്ന് നിന്നും കോഴിക്കോട്ടേക്ക് ട്രെയിന്‍ ടിക്കറ്റിനു മൂന്നു രൂപയാണ്. ഏകദേശം 20 കിലോമീറ്റര്‍ ദൂരമുണ്ടാകും. ബസ്സ് ടിക്കറ്റിനു അതിന്റെ അഞ്ചിരട്ടി കൊടുക്കണം. ഇപ്പോഴുള്ള നിരക്ക് മൂന്നു രൂപയില്‍ നിന്ന് നാല് രൂപ ആയാലും ഒരു തവണ ബസ്സിനു പോകുന്ന പൈസ കൊണ്ട് നാല് തവണ ട്രെയിനിനു പോകാം. ഇത്തരമൊരു നിരക്ക് വര്‍ദ്ധന വരുത്തിയതിനു ഒരു മന്ത്രിയെ ബജറ്റ് അവതരിപ്പിച്ചതിന്റെ പിറ്റേ ദിവസം തന്നെ പുറത്താക്കണം എങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എത്ര മന്ത്രിമാരെ നമുക്ക് ആ സ്ഥാനങ്ങളില്‍ ഇരുത്താന്‍ പറ്റും.
റെയില്‍വേയുടെ പ്രധാന വരുമാനം ചരക്കു കൂലിയില്‍ നിന്നാണ്. അവയുടെ വര്‍ദ്ധനവിനെക്കുറിച്ച് വ്യാകുലപ്പെടാത്ത രാഷ്ട്രീയക്കാര്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ കളികള്‍ക്ക് വേണ്ടിയാണ് യാത്രാ നിരക്കുകളിലുള്ള കാലോചിത വര്‍ദ്ധനക്കെതിരെ ചന്ദ്രഹാസം ഇളക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന മിതമായ വില വര്‍ദ്ധനവ് വരുത്തി റെയില്‍വേയുടെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുകയും ഇരട്ടപ്പാതകളുടെ നിര്‍മാണം, വൈദ്യതീകരണം എന്നിവ ത്വരിതപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൊട്ടിപ്പൊളിഞ്ഞ കമ്പാര്‍ട്ട്മെന്റുകളും കയറാന്‍ അറപ്പുളവാക്കുന്ന കക്കൂസുകളും ശോചനീയമായ പ്ലാറ്റ്ഫോമുകളുമൊക്കെ കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് വിധേയമാകേണ്ടാതുണ്ട്. ഇവക്കൊക്കെ പണം കണ്ടെത്താന്‍ കഴിയാനാവാതെ ഇന്ത്യന്‍ റെയില്‍വേയെ പാപ്പരാക്കി നിറുത്തുന്നത് കൊണ്ട് അല്പം വോട്ടു ലഭിച്ചേക്കാം, പക്ഷേ അത് ഈ നാടിന്റെ അടിസ്ഥാന യാത്രാ സൗകര്യ വികസനത്തിന്റെ കടക്കല്‍ കത്തി വെക്കലാവും.
കേരളത്തെ തീര്‍ത്തും അവഗണിച്ച റെയില്‍വെ ബജറ്റിനെ ഇപ്പഹയന് ന്യായീകരിക്കുകയാണ് എന്ന് പറഞ്ഞു കത്തിയൂരരുത്. കേരളത്തിനു കിട്ടിയ അവലോസുണ്ടയില്‍ തികഞ്ഞ വിഷമമുണ്ട്. സോണിയ ഗാന്ധിയുടെ ഇടത്തും വലത്തും കുത്തിയിരിക്കുന്ന നാലഞ്ചുകൊഞ്ഞാണന് മന്ത്രിമാര്‍ നമുക്കുണ്ട്. കേരളത്തിനു വേണ്ടി വായ തുറന്നു നാലക്ഷരം മിണ്ടുവാന്‍ കെല്‍പ്പില്ലാത്ത ഇത്തരക്കാര്‍ നൂറെണ്ണം കേന്ദ്രത്തില്‍ ഉണ്ടായിട്ടും കാര്യമില്ല. ബഹളം വെക്കുന്നവന്റെ വീതിച്ചെടുക്കലാണ് കേന്ദ്രത്തില്‍ നടക്കുന്നത്. കൂടുതല്‍ ഒച്ചയുണ്ടാക്കുന്ന ബംഗാളിന് കൂടുതല്‍ ഓഹരി. അതിനു താഴെ ഒച്ചയുണ്ടാക്കുന്ന തമിഴ്നാടിനു രണ്ടാമത്തെ ഓഹരി. മിണ്ടാതെ വായ കെട്ടി ഇരിക്കുന്ന കേരളത്തിന് അവസാന ഓഹരി.
ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്ന് ടി വി ചാനലുകളില്‍ കയറി വീരശൂര പരാക്രമികളാകുന്ന എം പി മാര്‍ ബാക്കി മുന്നൂറ്റി അറുപത്തഞ്ചു ദിവസവും ടി എ യും ഡി എ യും എഴുതി എടുക്കുന്ന തിരക്കിലായിരിക്കും. ബജറ്റ് കഴിഞ്ഞ ശേഷം അവലോസുണ്ടയും പിടിച്ചു ഒരു കൂട്ടക്കരച്ചിലാണ്!!!. എന്ത് പറയാന്‍. ഇതൊക്കെയാണ് കേരളത്തിന്റെ വിധി. ഇടതും വലതുമൊക്കെ ഇക്കാര്യത്തില്‍ കണക്കാണ്. അവനവന്റെ വയറ്റിനുള്ളിലേക്ക് മാക്സിമം കുത്തിനിറക്കുക എന്നതിലപ്പുറമുള്ള ഒരു പോളിസിയും ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. അടച്ചാക്ഷേപിക്കുകയല്ല, ഒന്നോ രണ്ടോ അപവാദങ്ങള്‍ ഏതെങ്കിലും പാര്‍ട്ടികളില്‍ കാണുമായിരിക്കും. പക്ഷേ കേരളം അനുഭവിക്കുന്ന നിരന്തര അവഗണനയുടെ തീക്ഷണത കുറക്കാന്‍ അവരെക്കൊണ്ടു മാത്രം കഴിയില്ല.
Related Posts
ശമ്പളം ഇത് മതിയോ എംപിമാരേ?
വില വര്‍ദ്ധനയെ ന്യായീകരിക്കുകയല്ല. പക്ഷെ ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിലോമീറ്ററിന് രണ്ടു പൈസ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇത്രമാത്രം ബഹളത്തിന്റെ ആവശ്യമുണ്ടോ? സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന സബര്‍ബന്‍, സെക്കണ്ട് ക്ലാസ് ട്രെയിനുകളില്‍ രണ്ടു പൈസയുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ വരുത്തിയിട്ടുള്ളത്. എക്സ്പ്രസ് സെക്കന്റ് ക്ലാസ് നിരക്കുകളില്‍ മൂന്നു പൈസയും സ്ലീപ്പര്‍ ക്ലാസ്സില്‍ അഞ്ചു പൈസയും. പത്തു പൈസ മുതല്‍ മുപ്പതു വരെ ആപേക്ഷികമായി വലിയ വര്‍ദ്ധന ഉള്ളത് എ സി ക്ലാസ്സുകളിലെ നിരക്കുകളിലാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടക്ക് ബസ് നിരക്കുകളില്‍ കിലോമീറ്ററിന് എത്ര പൈസയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് തട്ടിച്ചു നോക്കിയാല്‍ റെയില്‍വേ നിരക്കുകളുടെ അവസ്ഥ നമുക്ക് ബോധ്യപ്പെടും. ഒരൊറ്റ ഉദാഹരണം പറയാം. വള്ളിക്കുന്ന് നിന്നും കോഴിക്കോട്ടേക്ക് ട്രെയിന്‍ ടിക്കറ്റിനു മൂന്നു രൂപയാണ്. ഏകദേശം 20 കിലോമീറ്റര്‍ ദൂരമുണ്ടാകും. ബസ്സ് ടിക്കറ്റിനു അതിന്റെ അഞ്ചിരട്ടി കൊടുക്കണം. ഇപ്പോഴുള്ള നിരക്ക് മൂന്നു രൂപയില്‍ നിന്ന് നാല് രൂപ ആയാലും ഒരു തവണ ബസ്സിനു പോകുന്ന പൈസ കൊണ്ട് നാല് തവണ ട്രെയിനിനു പോകാം. ഇത്തരമൊരു നിരക്ക് വര്‍ദ്ധന വരുത്തിയതിനു ഒരു മന്ത്രിയെ ബജറ്റ് അവതരിപ്പിച്ചതിന്റെ പിറ്റേ ദിവസം തന്നെ പുറത്താക്കണം എങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എത്ര മന്ത്രിമാരെ നമുക്ക് ആ സ്ഥാനങ്ങളില്‍ ഇരുത്താന്‍ പറ്റും.
റെയില്‍വേയുടെ പ്രധാന വരുമാനം ചരക്കു കൂലിയില്‍ നിന്നാണ്. അവയുടെ വര്‍ദ്ധനവിനെക്കുറിച്ച് വ്യാകുലപ്പെടാത്ത രാഷ്ട്രീയക്കാര്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ കളികള്‍ക്ക് വേണ്ടിയാണ് യാത്രാ നിരക്കുകളിലുള്ള കാലോചിത വര്‍ദ്ധനക്കെതിരെ ചന്ദ്രഹാസം ഇളക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന മിതമായ വില വര്‍ദ്ധനവ് വരുത്തി റെയില്‍വേയുടെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുകയും ഇരട്ടപ്പാതകളുടെ നിര്‍മാണം, വൈദ്യതീകരണം എന്നിവ ത്വരിതപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൊട്ടിപ്പൊളിഞ്ഞ കമ്പാര്‍ട്ട്മെന്റുകളും കയറാന്‍ അറപ്പുളവാക്കുന്ന കക്കൂസുകളും ശോചനീയമായ പ്ലാറ്റ്ഫോമുകളുമൊക്കെ കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് വിധേയമാകേണ്ടാതുണ്ട്. ഇവക്കൊക്കെ പണം കണ്ടെത്താന്‍ കഴിയാനാവാതെ ഇന്ത്യന്‍ റെയില്‍വേയെ പാപ്പരാക്കി നിറുത്തുന്നത് കൊണ്ട് അല്പം വോട്ടു ലഭിച്ചേക്കാം, പക്ഷേ അത് ഈ നാടിന്റെ അടിസ്ഥാന യാത്രാ സൗകര്യ വികസനത്തിന്റെ കടക്കല്‍ കത്തി വെക്കലാവും.
കേരളത്തെ തീര്‍ത്തും അവഗണിച്ച റെയില്‍വെ ബജറ്റിനെ ഇപ്പഹയന് ന്യായീകരിക്കുകയാണ് എന്ന് പറഞ്ഞു കത്തിയൂരരുത്. കേരളത്തിനു കിട്ടിയ അവലോസുണ്ടയില്‍ തികഞ്ഞ വിഷമമുണ്ട്. സോണിയ ഗാന്ധിയുടെ ഇടത്തും വലത്തും കുത്തിയിരിക്കുന്ന നാലഞ്ചു
ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്ന് ടി വി ചാനലുകളില്‍ കയറി വീരശൂര പരാക്രമികളാകുന്ന എം പി മാര്‍ ബാക്കി മുന്നൂറ്റി അറുപത്തഞ്ചു ദിവസവും ടി എ യും ഡി എ യും എഴുതി എടുക്കുന്ന തിരക്കിലായിരിക്കും. ബജറ്റ് കഴിഞ്ഞ ശേഷം അവലോസുണ്ടയും പിടിച്ചു ഒരു കൂട്ടക്കരച്ചിലാണ്!!!. എന്ത് പറയാന്‍. ഇതൊക്കെയാണ് കേരളത്തിന്റെ വിധി. ഇടതും വലതുമൊക്കെ ഇക്കാര്യത്തില്‍ കണക്കാണ്. അവനവന്റെ വയറ്റിനുള്ളിലേക്ക് മാക്സിമം കുത്തിനിറക്കുക എന്നതിലപ്പുറമുള്ള ഒരു പോളിസിയും ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. അടച്ചാക്ഷേപിക്കുകയല്ല, ഒന്നോ രണ്ടോ അപവാദങ്ങള്‍ ഏതെങ്കിലും പാര്‍ട്ടികളില്‍ കാണുമായിരിക്കും. പക്ഷേ കേരളം അനുഭവിക്കുന്ന നിരന്തര അവഗണനയുടെ തീക്ഷണത കുറക്കാന്‍ അവരെക്കൊണ്ടു മാത്രം കഴിയില്ല.
Related Posts
ശമ്പളം ഇത് മതിയോ എംപിമാരേ?
KARAYUNNA KUNCHINE PALOLLU ???? SHAME ON INDIAN POLITICAL SYSTEM,,,,,NEED PROFESSIONALISM IN INDIAN RAILWAY ,,,,
ReplyDeleteThis comment has been removed by the author.
ReplyDeleteഇന്നലെ പത്ര സമ്മേളനം നടത്തിയപ്പോള്‍ ത്രിവേദി കൈ അടി നേടിയത് "ആദ്യം രാജ്യം , പിന്നെ ഫാമിലി , അത് കയിഞ്ഞു മാത്രം പാര്‍ട്ടി" എന്ന് പറഞ്ഞാണ് .... ആയമ്മ പിന്നെ വെചോണ്ടിരിക്കുമോ അയാളെ ... ബാകി ഉള്ളത് കൊഞ്ഞാണന് മാര്‍ അല്ല ബഷീര്‍ക്കാ ..... കൊണാപ്പന്‍ മാര്‍ ....
Deleteവേറെ ചില പദങ്ങളാണ് എന്റെ നാവില്‍ വന്നത്. 'അഭിസാരിക' വിഷയത്തില്‍ വി എസ് കുടുങ്ങിയത് പോലെ കുടുങ്ങേണ്ട എന്ന് കരുതി സംയമനം പാലിച്ചതാണ് :)
Deleteശബ്ദതാരാവലിയൊരെണ്ണം വാങ്ങി വെക്കൂ. ശുംഭന് പ്രകാശനും അഭിസാരിക കറിവേപ്പിലയുമൊക്കെയായി മാറുന്ന ആധുനിക തൊഴിലാളിവര്‍ഗ്ഗ യുഗത്തില്‍ കൊഞ്ഞാണന് അഥവാ കുഞ്ഞ്+ആണന് അതായത് നിഷകളങ്കപുരുഷന്, അഴിമതിയുടെ കറപുരളാത്തവന്‍ എന്നൊക്കെ ആക്കിയെടുക്കാന്‍ മിനിമം ഒരു ലോക്കല്‍ കമ്മിറ്റി മെംബര്ഷിപ്പെങ്കിലും എടുക്കൂ.
Deleteബഹുമാന്യനായ കേന്ദ്ര പ്രതിരോധ മന്ത്രി മൗനി ബാബ പിറവത്തു വന്ന് ഛർദ്ധിച്ചതിന്റെ നൂറിലൊന്ന് ഊർജ്ജവും ആവേശവുമുപയോഗിച്ച് കേന്ദ്ര കാബിനെറ്റിൽ വാ തുറന്നിരുന്നെങ്കിൽ............................
ReplyDeleteAthe athe, election aakumbol oodi vannu "paishachikaum mrugeeyaum" aayi CPMineyum achuthanandaneyum kuttam parayunna mauni babayum , olla samayam kondu makkade business nannakkan nadakkunna vayalarinte romanchavum okke keralathinu vendi vaa thurakkumo ?
ReplyDeleteപാളം തെറ്റിയ ബജറ്റ്, Mamatha-friendly അല്ലാത്തതിനാല്‍. വകുപ്പ് മന്ത്രി ഹരാകിരി ചെയ്തു.
ReplyDeleteബഷീര്‍ക്ക ഏതാ പാര്‍ടി. അല്ല അറിയാഞ്ഞിട്ടു ചോദിക്കുകയാണ്. കുറെ സഖാക്കളെ കുറ്റം പറയും, പിന്നെ കൊണ്ഗ്രസ്സുകാരെ പറയും. സത്യത്തില്‍ നിങ്ങള്‍ ഏതാ വകുപ്പ്?
ReplyDeleteവില വര്‍ദ്ധനയെ ന്യായീകരിക്കുകയല്ല. പക്ഷെ ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിലോമീറ്ററിന് രണ്ടു പൈസ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇത്രമാത്രം ബഹളത്തിന്റെ ആവശ്യമുണ്ടോ? i agree. veruthe bahalam vekkuakayanu.
ReplyDeleteThis comment has been removed by the author.
Deleteദീര് ഘ യാത്രക്കാ ണ് ഒട്ടുംമിക്ക യാത്രക്കാരും ട്രെയിനിനെ ആശ്രയിക്കുന്നത് അതുകൊണ്ട് ഈ രണ്ടു പൈസ എന്ന് പറഞ്ഞാല്‍ ഒരു വലിയ സംഖ്യ തന്നെ യാണ് സുഹുര്തെ .. കരയുന്ന കുട്ടിക്കേ പാലുള്ളൂ ... നമ്മള് നമ്മളുടെ പ്രതീശേധം എല്ലവിതതിലും അറിയിക്കണം എന്നാലെ രാഷ്ട്രീക്കാര്‍ അവരുടെ ജോലി ചെയ്യുകയുള്ളൂ
DeleteShihab പറഞ്ഞത് ശരിയാണ്. ദീര്‍ഘദൂര യാത്രക്കാരെ വിലക്കയറ്റം ബാധിക്കും. പക്ഷേ മറ്റെല്ലായിടത്തും വിലകൂടുമ്പോള്‍ റെയില്‍വേ മാത്രം അത് ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതില്‍ യുക്തിയുണ്ടോ? കോഴിക്കോട് തിരുവനന്തപുരം ഏതാണ്ട് 400 കിലോമീറ്റര്‍ കാണും. എക്സ്പ്രസ് ട്രെയിനില്‍ യാത്രാ ചെയ്യുമ്പോള്‍ ബജറ്റ് കണക്കു പ്രകാരം 12 രൂപയുടെ വര്‍ധനവ് ഉണ്ടാകും. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നിത്യോപയോഗ വസ്തുക്കളുടെ വില വര്‍ദ്ധനയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ വര്‍ദ്ധനവ് എത്രമാത്രം ചെറുതാണ് എന്നേ ഞാന്‍ പറഞ്ഞുള്ളൂ.
Deleteസത്യം സത്യം! നൂറല്ല, ഇത്തരം നൂറായിരം കോഞ്ഞാണന്മാര് ഉണ്ടായിട്ടും ഒരു കാര്യവുമില്ല. നമ്മുടെ വിധി! പാവം കേരള ജനത, എന്നും സതീഷന്മാരാകാനാ നമുക്ക് വിധി!!!!
ReplyDeleteപിന്നെ മമതയുടെ നാടകം! ബഡ്ജറ്റും നിര്‍ദ്ദേശങ്ങളുമൊന്നും പാര്‍ട്ടിയുടെ സ്വന്തം അമ്മ അറിയാതെ പ്രസവിച്ചുവീഴുമെന്ന് കരുതാന്‍ നമ്മള് അത്ര മണ്ടന്മാരോ?
This comment has been removed by the author.
ReplyDeleteWell written !
ReplyDeleteഅഭിസാരിക വിഷയത്തില്‍
എല്ലാ പത്രങ്ങളും ഒരേ സ്വരത്തില്‍ പറയുന്നു കേരളത്തിന് റയില്‍വേ ബജറ്റ് തന്നത് വട്ടപ്പൂജ്യം ആണെന്ന്.പക്ഷെ മനോരമ വാര്‍ത്ത മാത്രം വ്യത്യസ്ഥാമാണ്.ഇവിടെ എന്തൊക്കെയോ കിട്ടി എന്നാ ധ്വനി ഉണ്ടാക്കാന്‍ മനോരമ വാര്‍ത്ത വളചോടിചിരിക്കുന്നു.ഇതാണോ പത്ര ദര്മം.ഇവരാട് യഥാര്‍ത്ഥ ജന വന്ച്ചകര്‍.ജനങ്ങളെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങളെ മനോരമ എത്ര മറച്ചു വെച്ചാലും അത് ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.വാര്‍ത്തയെ വ്യവിച്ചരിക്കുന്നവരെ ഒറ്റപ്പെടുത്തുക.
ReplyDeleteമമതയെപ്പോലുള്ള രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നാണ് ഭാവം.പക്ഷേ ഏറ്റവും മികച്ചുനിന്ന ഒരു പൊതുമേഖലാസ്ഥാപനത്തെ ബീഡിക്കാശിന് വകയില്ലാത്ത എരപ്പാളിയാക്കിയതവരാണ്.റെയില്‍വേ പത്തു പൈസ നീക്കിയിരിപ്പില്ലാതെ,ഒരു പദ്ധതിയും നടപ്പിലാക്കാന്‍ നിവര്‍ത്തിയില്ലാതെ മുടന്തുന്നു.തങ്ങളുടെ ഭരണകാലത്ത് അഞ്ചുപ്രാവശ്യം ബസ്സ് ചാര്‍ജ് കൂട്ടിയ മാന്യന്മാര് ചാനലുകളിലൂടെ കുരക്കുന്നു.എല്ലാം ജനങ്ങള്‍ക്കുവേണ്ടി????
ReplyDeleteസാമാന്യം അറ്റാദായം നേടിത്തരുന്ന പൊതുമേഖലാ കച്ചോടങ്ങള് വരെ വിറ്റ്മുടിച്ചു കൊണ്ടിരിക്കുന്ന സര്‍ദാര്‍ജിക്ക് റെയില്‍വേയില്‍ ഒരു കണ്ണ് മുമ്പേയുള്ളതാണ്....കണക്കിലെങ്കിലും ഇതൊന്നു പെരുംനഷ്ടത്തിലായെന്നു വരുത്തിയിട്ടു വേണം വല്ല സായിപ്പിനോ അവരെ വെല്ലുന്ന പരമനാറികളായ സ്പെക്ട്രം മുതലാളിമാര്‍ക്കോ കാണിക്ക വെക്കാന്‍........,,,,,,,,,,,,,
ReplyDeleteഅതുകൊണ്ട് തന്നെ ചെറിയ ബുദ്ധിമുട്ടുകള്‍ സഹിച്ചായാലും ഭാരതത്തിന്റെ ജീവനാഡിയായ റെയില്പാളങ്ങളെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തേണ്ടത് 'അസ്സല് ഭാരതീയന്റെ' ആവശ്യവുമാണ്...
ബഷീര്‍ക്ക സൂചിപ്പിച്ച പോലെ നാമമാത്രമായ ഈ വര്‍ദ്ധന വഴി റെയില്‍വേയുടെ അര്ദ്ധപ്രാണനെങ്കിലും നിലനിര്‍ത്താനായാല്‍ അതിന്റെ ഗുണഭോക്താക്കകളും ഇപ്പോള്‍ കാര്യമറിയാതെ നിരക്കുവര്‍ദ്ധനയെ എതിര്‍ക്കുന്ന നാം തന്നെയായിരിക്കും...
എംപി മാരുടെ കാര്യം വിട്ടേക്കുക....
ഇരുപതല്ല ഇരുനൂറുപേര്‍ ഡല്‍ഹിക്ക് പോയിട്ടും കാര്യമില്ല....മന്ത്രിയും "അന്താരാഷ്ട്ര തന്ത്രി"യുമൊക്കെയാവുമെങ്കിലും ഹിന്ദിക്കാരനോട് മല്ലടിച്ച് ഒരു ബോഗിപോയിട്ട് തിരിച്ചുവരുമ്പോള്‍ കിടക്കാന്‍ ഒരു ബെര്‍ത്ത് ഒപ്പിച്ചെടുക്കാനുള്ള കപ്പാസിറ്റിയൊന്നും നമ്മള് മല്ലൂസ്പ്പഴങ്കഞ്ഞികള്ക്കില്ല....!
ഇന്ത്യ രാജ്യത്ത് എതെകിലും ഒരു ബജറ്റ് വിമര്ഷികാത്തത് ഉണ്ടോ?
ReplyDeleteകേന്ദ്രം എത്ര മുല്ലപെരിയാർ കണ്ടെതാ...മല്ലൂസിന്റെ വിലകളയാനല്ലാതെ ഹെന്ത്!
ReplyDeleteതിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ലോക്കല്‍ ട്രെയിനിന് 10 രൂപ ..ബസ്സിനു 25 രൂപയ്ക്കു മുകളില്‍ ...രണ്ടോ മൂന്നോ പൈസ കിലോമീറ്ററിനു കൂടിയാല്‍ എത്രവരും സുഹ്ര്ത്തുക്കളെ ...സഖാക്കള്‍ ഇന്നലെ ഉച്ചക്ക് കയറിഇരുന്നതാ ചാനലുകളില്‍.., അവര്‍ ഒരവസരം കിട്ടാന്‍ കാത്തിരിക്കുകയാ മേക്കപ്പും ചെയ്ത് ഷൈന്‍ ചെയ്യാന്‍ ..അവര്‍ പറയുന്നതെന്താണെന്ന് അവര്‍ക്കേ അറിയില്ല ....
ReplyDeleteട്രെയിന്‍ ഏഴു രൂപ, ബസ് മുപ്പതു രൂപ.
Deleteഅവലോസുണ്ടയും നല്ലൊരു പലഹാരമാണ്. അതിനെ അപന്മാനിക്കരുത്.
ReplyDeleteജയലളിതയുടെയും മമതബാനര്ജിയുടെയും പാര്‍ട്ടിയില്‍ മന്ത്രിയായിരിക്കുന്നവര് ഉറങ്ങി എഴുന്നേറ്റ ഉടനെ മന്ത്രിസ്ഥാനം ഉണ്ടോ എന്ന് ഉറപ്പിക്കുന്നത് നല്ലതാണു .കോണ്‍ഗ്രസിന്റെ മമതബാനര്‍ജിയും ആയുള്ള കൂട്ടുകെട്ട് ഒരു ഗതിഗേടിന്റെതാണ് .ബംഗാളില്‍ ഇരുന്നു കൊണ്ട് കേന്ത്രത്തെ അമ്ബൈതു ത്ള്ളിയിടാനുള്ള ഒരു പുതിയ ശ്രമത്തിലാണ് മമത എന്നും കരുതേണ്ടിയിരിക്കുന്നു
ReplyDeleteThis comment has been removed by the author.
ReplyDeleteഓ രാജ ഗോപാല്‍ കേരളത്തിന് വേണ്ടി ഒരുപാട് ചെയ്തു എന്നിട്ട് കേരളം അദ്ദേഹത്തിന് എന്ത് തിരിച്ചു ചെയ്തു ? അപ്പോള്‍ പിന്നെ ഒന്നും ചെയ്യാതിരിക്കുന്നതല്ലേ നല്ലത് ? ഇവിടെ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഡബിള്‍ ട്രാക്ക് ആക്കിയാലേ എന്തെങ്കിലും പുതിയ ട്രെയിന്‍ ഇടാന്‍ സാധിക്കു , പാളത്തിന്റെ കപ്പാസിട്ടിക്കു മൂന്നിരട്ടി വരെ ഇപ്പോള്‍ ഉപയോഗിക്കുകയാണ് , വയലാര്‍ജി, ആന്ടനിജി , കെ വീ തോമസ്ജി , കേ സീ വേണുഗോപാലന്‍ ഒക്കെ ഒന്നും ഒരു കുന്തവും കേരളത്തിന് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ അല്ല മുല്ലപ്പള്ളി ആയിരുന്നെങ്കില്‍ എന്തെങ്കിലും പ്രതീക്ഷിക്കാമായിരുന്നു അങ്ങേരെ ഹോം മിനിസത്രിയില് ഇട്ടുകളഞ്ഞു , റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം തമിഴന്മാര് ആണ് അവര്‍ നമ്മുടെ അലോട്ട്മെന്റ് പോലും മറിച്ചു തമിഴ്നാടില്‍ കൊണ്ട് ചെലവാക്കുന്നു പുനലൂര്‍ കൊല്ലം ഫണ്ട് തെങ്കാശിയില്‍ ചെലവാക്കും , കന്യാകുമാരി തിരുവനന്തപുരം ഫണ്ട് ആരുവമോഴിക്ക്പ്പുറം ചെലവാക്കും , ആര് ബാലകൃഷ്ണ പിള്ള റെയില്‍വേ മന്ത്രി ആയിരുന്നപ്പോള്‍ വല്ലപോഴും ഒക്കെ ചോദിക്കുമായിരുന്നു ഇതിപ്പോള്‍ ആരാ കേരള റെയില്‍ വെ മന്ത്രി ? ആര്യാടന് ആണെന്ന് തോന്നുന്നു ? ഉദ്യോഗതല ഒരു മീറ്റിങ്ങും നടന്നതായി തോന്നുന്നില്ല , കേരളാ മന്ത്രിസഭയില്‍ ആകെ തിരുവന്ചൂരും ഉമ്മന്‍ ചാണ്ടിയും ആണ് പ്രവര്‍ത്തിക്കുന്ന രണ്ടു പേര് ബാക്കി എല്ലാം കണക്കാണ് അപ്പോള്‍ പിന്നെ എന്ത് കിട്ടാന്‍?
ReplyDeleteരാജഗോപാല്‍ ഒരു ചുക്കും ച്യ്തിട്ടില്ല. എന്തെങ്കിലും ഒന്ന് പറയാന്‍ സാധിക്കുമോ? ടി വി യില്‍ ഇരുന്നു പ്രസംഗിക്കും. അതാണോ അയാള്‍ ചെയ്തത്
Deleteസ്വര്‍ണ്ണ ജയന്തി എക്സ്പ്രസ് ദല്‍ഹിക്ക്, അനന്തപുരി എക്സ്പ്രസ് ചെന്നൈക്ക് , തിരുവനതപുരം സ്റെഷന് വേറെ ഒരു എന്‍ട്രന്‍സ് , നേമം സ്റേഷന് , കൊച്ചു വേളി സ്റേഷന് എന്നിവയ്ക്ക് കൂടുതല്‍ പുരോഗതി ഫണ്ട്, അമൃത എക്സ്പ്രസ് പാലക്കാടിന് , ഗുരുവായൂര്‍ ചെന്നൈ ഇതെല്ലാം ഓ രാജഗോപാല്‍ ആണ് കൊണ്ട് വന്നത് , അഹമ്മദ് കൊണ്ടുവന്നു വണ്ടിയല്ല *ണ്ടി
Deleteഇ അഹമ്മദിന്റെ കാലത്ത് കിട്ടിയ വണ്ടികളുടെയും വന്ന ഓവര്‍ ബ്രിട്ജുകളുടെയും ഇരട്ടപ്പതയുടെയും പ്ലട്ഫോം വികസനത്തിന്റെയും കൊച്ചു ഫാക്ടറിയുടെയും കാര്യമൊക്കെ മറന്നോ.. ഓ രാജഗോപാല്‍ എന്ത് ഒലക്കയാണ് കേരളത്തിലേക്ക് കൊണ്ട് വന്നത്.
Deleteകേരളത്തിനു വല്ലതും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇ അഹമ്മദ് ആണ്. അദ്ദേഹത്തെ ആ വകുപ്പില്‍ നിന്ന് മാറ്റുകയും ചെയ്തു. പുതിയ പല വണ്ടികളും കൊണ്ട് വന്നത് അഹമ്മദ് സഹിബാനു. രാജഗോപാല്‍ അല്ല.
ReplyDeleteRead mainstream news paper . Don't spit communal hatred since O rajagal is from Bjp
DeleteI sent many complaint letters to Mr. E. Ahmed while his ministership. But he did not sent even an acknowledgement. Ahammed only flagged off the trains which Laloo allotted.
Deleteഅഹമ്മദിന്റെ അടുത്ത ഞാനും പല ആവശ്യങ്ങള്‍ക്ക് പോയിട്ടുണ്ട് സ്ഥിരം ചോദ്യം "ഇദിപ്പ ഞമ്മള് എന്താ ചെയ്യേണ്ടേ ഇതിപ്പം ആരെടെ വകുപ്പാ നമ്മള് പറഞ്ഞാല്‍ ഒള് കേള്‍ക്കോ എന്തോ , ഒരു കാര്യം ചെയ്യാം ഞാന്‍ ഇത് ആ മിനിസ്ടര്ക്ക് അയക്കാം ഓണ്‍ എന്തെങ്കിലും ചെയ്യട്ടെ"
DeleteUtter useless waste minister.
നിങ്ങള്‍ ഇ അഹമ്മദിനെ കാണാന്‍ വേണ്ടി എവിടെ പോയെന്നാ പറയുന്നത്. എ കെ ജി സെന്ററിലോ അതോ കര്യാലയത്തിലോ. അദ്ദേഹം ഡല്‍ഹിയിലെ ഓഫീസിലാണ് ഉണ്ടാവുക. അവിടെ പോയി കാണുന്നവരുടെ പ്രശ്നങ്ങള്‍ അദ്ദേഹം പരിഹരിച്ചു കൊടുക്കാറുണ്ട്.
Deleteബഷീര്‍ ഭായ് നമ്മുടെ പരപ്പനങ്ങാടി സ്റ്റേഷന് ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയത്രേ..ഇനി ആദര്‍ശമില്ലാത്ത ഒരൊറ്റ എണ്ണത്തിനെ ഞമ്മളെ സ്റ്റേഷനില്‍ കേറ്റൂലാ..ങ്ങ് ഹാ ഹാ
ReplyDeleteബഷീറിന്റെ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ ന്യായമാണ്.
ReplyDeleteജനലക്ഷങ്ങളുടെ ആശ്രയമായ റെയില്‍വേ ചാര്‍ജ്ജ് കൂട്ടിയതില്‍ വലിയ തെറ്റില്ല. കാരണം ഇത്രയും കാലത്തിനിടെ എത്ര ബസ് ചാര്‍ജ്ജ് കൂട്ടി?! എത്ര ഇന്ധന വില കൂട്ടി. എന്നിട്ടും നമ്മള് ജീവിക്കുന്നില്ലേ? പിന്നെ മമത റെയില്‍വേയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ലാലൂ യാദവ് ചെയ്തതിന്റെ ആയിരത്തിലൊരംശം അതിനു ശേഷം ഉണ്ടായ മന്ത്രിമാര്‍ ചെയ്തിട്ടില്ല. മമത ബംഗാളിലെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മാത്രം റെയില്‍വേ വകുപ്പ് ഒരു ഇടത്താവലമാക്കിയ സ്ത്രീയാണ്. ലാലൂ യാദവ് കൊണ്ടുവന്ന വിദേശ സാങ്കേതിക വിദ്യയുടെ സഹാതാല് പ്രവര്‍ത്തിക്കുന്ന കൂട്ടിയിടി ഒഴിവാക്കുന്നന് ഉപകരണം അവര്‍ വേണ്ടെന്നു വെച്ചു. ഉടനെ എത്ര ട്രെയിന്‍ കൂട്ടിയിടി ഉണ്ടായി എന്ന് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കാരണം വെറും രാഷ്ട്രീയ വിരോധം. പിന്നെ വിലപേശല്‍ ശേഷി അടിസ്ഥാനമാക്കി മന്ത്രിസ്ഥാനവും വകുപ്പുകളും തീരുമാനിക്കുന്ന നമ്മുടെ സമ്പ്രദായമാണ് പ്രശ്നം. ഞാഞ്ഞൂലുകള് വിഷം വെക്കുന്നു. പണ്ട് ഒരു വേലു പാരവേച്ചാണ് പാലക്കാട് സേലം ഡിവിഷനില്‍ ലയിപ്പിച്ചത്. എന്നിട്ട് പിന്നീട് നമ്മുടെ മലബാറിലെ കോഴിബിരിയാണി പാര്‍ട്ടിയുടെ മന്ത്രി സഹമന്ത്രിയായി വന്നിട്ട് ആ ലയനം ക്യാന്‍സല്‍ ചെയ്യിച്ച് പാലക്കാട് തിരിച്ചെടുക്കാന്‍ നമുക്ക് കഴിഞ്ഞ്ഞ്ഞോ? ഇ. അഹമ്മദ് എന്തോ ഓലത്തി എന്നാ മട്ടില്‍ ഒരു കമന്റ് ഇവിടെ കണ്ടു. ലാലൂ യാദവ് അനുവദിച്ച വണ്ടികള്‍ക്ക് അവ ഒടിത്തുടങ്ങുംപോള് പച്ചക്കൊടി കാണിക്കലാണ് മൂപ്പര് ചെയ്തത്. (ഇപ്പൊ അല്ഹിന്ധിനു ഹജ്ജ് ക്വാട്ട ഒപ്പിക്കാന്‍ പെടാപ്പാട് പെടുകയാണ് അഹമ്മദ് മന്ത്രി-കഴിഞ്ഞ രണ്ടു വര്‍ഷം മൂപ്പര്‍ക്ക് ഈ ക്വാട്ടാ വകുപ്പില്ലായിരുന്നു) മുല്ലപ്പെരിയാര്‍ വിഷയതിലെന്നല്ല സര്‍വ്വ അന്തര്‍ സംസ്ഥാന വിഷയത്തിലും തമിഴ്നാടാണ് നമുക്ക് പാരയാകുന്നത്. കൊങ്കണ്‍ റെയില്‍വേ കേരളത്തിന്റെ കൂടി ഓഹാരിയിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും വണ്ടി ഓടുന്നതിന്റെ മെച്ചം അണ്ണാച്ചി നാട്ടുകാര്‍ക്ക്. മദാമ്മക്ക് തിരുതയും കരിമീനും പിടിച്ചു കൊണ്ട് പോയി പൊരിച്ചും കറിവെച്ചും കൊടുക്കുന്ന മന്ത്രിമാര്‍ സാധാരണ ജനങ്ങള്‍ പ്രതിഷേധിക്കുംപോള് തമിഴാന്റെ പഴം പച്ചക്കറി ഉപരോധം കാട്ടി നമ്മളെ അരുതെന്ന് പറഞ്ഞു പിന്തിരിപ്പിക്കുന്നു. എന്നിട്ടും ഒച്ചയുയര്‍ത്താതെ മന്ത്രിമാരും എം.പി.മാരും ആയ ക്ണാപ്പന്മാര് നിര്‍ജ്ജീവമായിരിക്കുന്നു. അവര്‍ക്ക് തങ്ങള്‍ക്ക് കിട്ടിയ സ്ഥാനമാനങ്ങള്‍ മതി. പോരാത്തതിന് റെയില്‍വേ ഓരോ ജനപ്രതിനിധിക്കും അനുവദിക്കുന്ന ഫ്രീ പാസുകള്‍ ഉണ്ടല്ലോ. അര്‍മാദിച്ചു ജനത്തിന്റെ നെഞ്ചത്ത് കേറാന്‍ ഇനി കൂടുതല്‍ വേണോ?
ReplyDeleteപറഞ്ഞതില്‍ ഒരു തെറ്റുണ്ടല്ലോ സഖാവേ... പാലക്കാട് ഡിവിഷന് സേലത്തു ലയിപ്പിക്കുകയല്ല ചെയ്തത്. മംഗലാപുരം മുതല്‍ സേലം വരെ ഉണ്ടായിരുന്ന പാലക്കാട് ഡിവിഷന് വിഭജിച്ചു പാലക്കാട്, സേലം എന്നീ രണ്ടു ഡിവിഷന് വരികയാണ് ചെയ്തത്. ഇത് നടക്കുന്നത് ലാലു പ്രസാദ് മന്ത്രിയായിരുന്ന സമയത്താണ്. അന്ന് ഇടതുപക്ഷം ആണ് കേന്ദ്ര ഭരണത്തെ പിന്താങ്ങിയത്. മാത്രമല്ല അന്ന് തമിഴ്നാട് ഭരിച്ചിരുന്ന ഡി.എം.കെ.യുമായി ആര്.ജെ.ഡി., സിപിഎം, എന്നിവര്‍ നല്ല സൌഹൃദത്തില്‍ ആയിരുന്നു. 65 എംപിമാര്‍ ഉണ്ടായിരുന്ന ഇടതുപക്ഷം അന്ന് ഈ കാര്യത്തില്‍ തികഞ്ഞ നിസംഗതയോടെയാണ് പെരുമാറിയത്. എന്നിട്ടാണ് 2 എംപി മാര്‍ ഉള്ള ഒരു പാര്‍ട്ടിയുടെ നെഞ്ചത്ത് കയറുന്നത്. ഇ അഹമ്മദ് മാത്രമല്ല ആരും കേരളത്തിന് കാര്യമായി ഒന്നും തന്നിട്ടില്ല. എന്‍.എച്ച്.17 - ല്‍ വന്ന മേല്പാലങ്ങള് നാഷണല്‍ ഹൈവേ അതോറിറ്റി കൂടി ഇടപെട്ടത് കൊണ്ടാണ് വന്നത്.
Deleteമമത വാല് പൊക്കുന്നത് ബി ജെ പി യിലേക്ക് :
ReplyDelete''ആരാണ് വെള്ളം കലക്കിയത് " എന്ന് ആട്ടിന്‍ കുട്ടിയോട് ചെന്നായ ചോദിച്ച അതെ ചോദ്യം തന്നെയാണ് റയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയോട് മമത ചോദിച്ചു കൊണ്ടിരിക്കുന്നത്. ടിക്കറ്റ് ചാര്‍ജ് വര്ദ്ധിപ്പിചിരുന്നില്ലെങ്കില് ചോദിക്കേണ്ട ചോദ്യം മറ്റൊന്ന് ആകുമായിരുന്നു എന്നല്ലാതെ ഈ അദ്ധ്യായം ഇവിടെ തുറക്കുമായിരുന്നില്ല എന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. താന്‍ ഇവിടെ ഉണ്ടാകുമ്പോള്‍ തന്നോട് കാണിക്കേണ്ട വിധേയത്വത്തെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ്കാരോട് ത്രിവേദി വിധേയത്വം കാട്ടി എന്നതാണ് പ്രശനത്തിന്റെ മര്‍മ്മം. അല്ലാതെ റയില്‍വേ ബജറ്റ് രഹസ്യം അറിയാന്‍ തല്പര്യമുണ്ടാകുമായിരുന്നെങ്കില് ബജറ്റിനു മുമ്പ് തന്നെ അതറിയാന്‍ മമതക്ക് വഴികള്‍ വേറെ ഉണ്ടായിരുന്നല്ലോ. രാഷ്ട്രീയക്കാര്‍ വാല് പൊക്കുന്നത് എന്തിനാണെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ അറിഞ്ഞു വെക്കുക, ഇത് ബി ജെ പി മുന്നണിയിലേക്കുള്ള ചുവടു മാറ്റത്തിന്റെ ആദ്യ കാല്വെപ്പുകളില് ഒന്നാണ്.
അവലോസുണ്ട:) ഹാ അതെങ്കിലും നുണയാന്‍ യോഗമുണ്ടാവുമോ??
ReplyDelete... വെറുമെഴുത്ത് ...
മൊയ്തീനെ ആ ചെറിയെ സ്ക്രൂ ഡ്രൈവര്‍ ഇങ്ങെടുത്തേ...... ഇപ്പം ശരിയാക്കി തരാം......!!!!!
ReplyDeleteജപ്പാനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടുത്തെ ട്രെയിന്‍ സംവിതാനങ്ങള്‍ ധാരാളം ഉപയോഗിച്ചിട്ടുള്ള ഒരാള്‍ എന്ന നിലയില്‍, ഇന്ത്യയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും യാത്രാ സുഗമമാക്കുന്നതിനും, സമയവും പണവും ലാഭിക്കുന്നതാക്കാനും ഒരേ ഒരു വഴി, ഓരോ സംസ്ഥാനത്തും റെയില്‍ വകുപ്പ് ഉണ്ടാവുകയും ജപ്പാനിലെ പോലുള്ള കന്നെക്ടിവിടി ട്രെയിന്‍ സംവിധാനം സ്വകാര്യ മുതല്‍ മുടക്കോടെയും പങ്കളിത്ത്തോടെയും സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകയുമാണ്. മുപ്പതു വര്‍ഷമായി ഒരേ റൂട്ടില്‍ ഫാക്ടറിയിലെ ജോലിക്ക് യാത്ര ചെയ്യുന്ന ജപ്പാനിലെ ബ്രസീല്‍ സുഹൃത്ത് ഒരേ ഒരു ചാര്‍ജ് ആണ് ഇത്ര കാലമായും കൊടുക്കുന്നത്. ഒരേ റൂട്ടില്‍ ബുള്ളെറ്റ്, എക്സ്പ്രസ്സ്, സെമി എക്സ്പ്രസ്സ്, ലോക്കല്‍ എന്നീ സംവിധാനം ഉള്ളത് യാത്രക്കാര്‍ക്ക് കൃത്യ സമയത്ത് എത്താന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, വൃത്തിയും വെടിപ്പുമുള്ള വിശാലമായ റെയില്‍വേ സ്റ്റേനുകള്‍, കമ്പ്യൂട്ടര്‍ വല്കൃത ടച്ച് സ്ക്രീന്‍ സെല്‍ഫ് ടിക്കറ്റ് കൌണ്റെരുകള്, മിനിമം സ്റ്റാഫ്, പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്താത്ത, നൂറു ശതമാനം സമയ നിഷ്ഠ യുമുള്ള ഇലക്ട്രിക് ട്രെയിനുകള്‍, ധന ലാഭാത്തെക്കാലേറെ സമയ ലാഭം നല്കുന്നു. തുടക്കത്തിലെ മുതല്‍ മുടക്കല്ലാതെ മറ്റൊരു മുതല്‍ മുടക്കും കാര്യമായി ഇല്ല എന്നതും ഈ റെയില്‍ സംവിധാനത്തിന്റെ മാത്രം സവിശേഷതയാണ്. ജപ്പാനിലെ മാതൃകയില്‍ ചെലവ് കുറഞ്ഞതും, സമയ - ധന ലാഭം നളകുന്നതുമായ റെയില്‍ യാത്ര സംവിധാനങ്ങള്‍ ഉണ്ടാക്കി ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ നയം മാറ്റുക മാത്രമേ പോം വഴിയുള്ളൂ.
ReplyDeleteകേരളത്തിന് വേണ്ടത് അടിസ്ഥാന സൗകര്യ വികസനം ആണ്. എങ്കില്‍ മാത്രമേ കൂടുതല്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കുകയുള്ളൂ.
ReplyDeleteഎന്ന് വെച്ചാല്‍ ആധുനിക സിഗ്നലിംഗ്, എല്ലാ പാതകളിലും, ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും., ചരക്ക് തീവണ്ടികള്‍ക്ക് പ്രത്യേക പാത. മെമു ഓടാന്‍ വേറെ പാതകള്‍. പ്രധാന റോഡുകളില്‍ നാലുവരിയോടു കൂടിയ മേല്‍പ്പാലങ്ങള്‍.... ഇതൊക്കെ ഈ പറഞ്ഞ കൊഞ്ഞാണന്മാര് മുന്‍ഗണനാ ക്രമത്തില്‍ ചെയ്ത് തരുമോ? അവര്‍ക്ക് കയ്യടി കിട്ടുന്ന പണിയല്ലേ അറിയൂ?
ഇപ്പോള്‍ ഉള്ള പാതകളുടെ ശേഷിയുടെ 3-4 ഇരട്ടിയാണ് ഉപയോഗം. അത് പോരാഞ്ഞ് ഇപ്പോള്‍ മെമു കൂടി വരുന്നു. വല്ലാര്‍പാടം പോര്‍ട്ട് കൂടുതല്‍ ചരക്കുകള്‍ കൈകാര്യം ചെയ്തു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ഗുഡ്സ് ട്രെയിനുകളുടെ തള്ളിക്കയറ്റം കൂടി ആലോചിക്കാന്‍ പോലും സാധിക്കില്ല. ഈ തിരക്ക് പാളങ്ങളുടെ അറ്റകുറ്റപണികള്‍ പോലും അസാധ്യമാക്കുന്നു.
കൂടുതല്‍ ട്രെയിനുകള്‍ ഓടണമെങ്കില്‍ വേറൊരു കാര്യം കൂടി ചെയ്യാം, ദീര്‍ഘദൂര എക്സ്പ്രസ്സ്/സൂപ്പര്‍ഫാസ്റ്റ് (ഇന്റര്‍സിറ്റി അല്ല) ട്രെയിനുകളുടെ സ്റ്റോപ്പ് 60 കിലോമീറ്റര്‍ ഇടവിട്ട് മാത്രമേ അനുവദിക്കാവൂ. അടിസ്ഥാന സൗകര്യ വികസനത്തിന് എല്ലാവരും ശബ്ദം ഉയര്‍ത്തും പക്ഷെ ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പ് നിയന്ത്രണം ആര്‍ക്കും പറ്റില്ല. നേരത്തെ പറഞ്ഞ കയ്യടിയുടെ പ്രശ്നം.
ലേഖനം കൊള്ളാം... പക്ഷെ താങ്കളുടെ മുന്‍പത്തെ അഭിസാര പോസ്റ്റ് കാരണം ഇതിനോട് നിസ്സഹകരണം പ്രഖ്യാപിക്കുന്നു.
ReplyDeleteറെയില്‍വേ യാത്രാക്കൂലി കൂട്ടിയതിനെ പറ്റി ബഷീറിന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു.
ReplyDeleteപക്ഷെ എന്താണ് യഥാര്‍ത്ഥ പ്രശ്നം?
ബാംഗ്ലൂര്‍, ചെന്നൈ, ഗോവ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു ഒരു ബസ് മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ ശക്തരായ ഇവരുടെ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും, റെയില്‍വേ ഉദ്യോഗസ്ഥരും. ഈ ഒറ്റ കാരണം കൊണ്ട് തന്നെ ഒരു രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടല്‍ കൂടുതല്‍ ട്രെയിന്കള്ക്കായി കേന്ദ്രത്തില്‍ ഉണ്ടാകുന്നില്ല.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി റെയില്‍വേ പാളത്തിനായി സ്ഥലം കണ്ടെത്തുന്നതും കേരളത്തില്‍ ബുദ്ധിമുട്ടാണ്. ഏറെ നാളായി തുടരുന്ന ശബരിമല സര്‍വ്വേ തന്നെ ഉദാഹരണം.
യാത്രാക്കൂലി കൂട്ടിയതിനെ എതിര്‍ക്കുന്നവര്‍ റെയില്‍വേ പോലെ ഒരു വലിയ സ്ഥാപനം എങ്ങനെ നടത്തണം എന്ന് കൂടി പറയണം. ലാലുവിന്റെ ഭരണ കാലത്ത് റെയില്‍വേ ലാഭത്തില്‍ ആയിരുന്നെങ്ങിലും അത് സുരക്ഷ ബജറ്റ് കുറച്ചത് കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ റെയില്‍വേ ഒരു ചരക്കു ബോഗിയില്‍ കൊണ്ട് പോകാവുന്ന പരമാവധി ഭാരം ഉയര്‍ത്തുകയും, ഒരു ട്രയിനിലെ ബോഗികളുടെ എണ്ണം കൂട്ടുകയും, ഒരു ബോഗി സര്‍വീസ് ചെയ്യുനതിനുള്ള ഇടവേള കൂട്ടുകയും ചെയ്തു. ഒറ്റ നോട്ടത്തില്‍ ഇവയൊക്കെ പ്രശ്നരഹിതം ആയി തോന്നാമെങ്കിലും, റെയില്‍ പാളത്തിനു ഇത് കാരണം ഉണ്ടായ തെയ്മാനങ്ങള്‍ ശരിയായി പഠനവിധേയം ആയിട്ടില്ല.
മമത വന്നപ്പോള്‍ സുരക്ഷ ബജറ്റ് വെട്ടി കുറക്കുകയും ചെയ്തു.
സ്ളീപര്‍ ക്ലാസ്സിലെ സീറ്റ് കൂട്ടിയ തീരുമാനവും ശരിയായില്ല (സൈഡില്‍ മൂന്നു സീറ്റ്). ഇപ്പോള്‍ സൈഡ് ബെര്‍ത്ത് കിട്ടുന്നത് എന്തോ ശിക്ഷ പോലെ ആണ്.
ട്രയിനിലെ ടോയിലെറ്റിനെ കുറിച്ച് സംസാരിക്കാതെ ഇരിക്കുന്നതാണ് ഭേദം. ഭക്ഷണവും ഒരു വക തന്നെ. ഇടയ്ക്ക് branded ഭക്ഷണം വില്‍ക്കാനുള്ള റെയില്‍വേയുടെ ശ്രമം ആഗോളവല്‍ക്കരണം എന്ന് പറഞ്ഞു നമ്മള് തടുക്കുകയും ചെയ്തു. ഇപ്പോള്‍ യാത്ര തുടങ്ങുന്നതിനു മുന്‍പേ ഭക്ഷണം പായ്ക്ക് ചെയ്താണ് ഭൂരിപക്ഷം പേരും ട്രെയിനില്‍ കയറുന്നത്.
ചുരുക്കം പറഞ്ഞാല്‍ ഇന്ത്യ പുരോഗമിച്ചു എങ്കിലും റെയില്‍വേ ഇന്നും ഒരു ദശാബ്ദം പിന്നില്‍ ആണ് ഓടുന്നത്.
കുറച്ചു പണം അധികം മുടക്കിയാലും സുരക്ഷിതമായ, സന്തോഷകരമായ ഒരു യാത്ര പ്രദാനം ചെയ്യാന്‍ റെയില്‍വേക്ക് കഴിയുമെങ്കില്‍ ഈ വില വര്‍ധനയെ നാം അന്ഗീകരിക്കണം.
പിന്നെ കേരളത്തില്‍ നിന്നുമുള്ള മന്ത്രിമാര്‍!
കേന്ദ്രത്തിന്റെ തണലില്‍ മന്ത്രിയായ ഇവര്‍ക്കൊന്നും സംസ്ഥാനത്തിനായി വിലപേശാനുള്ള കഴിവോ മറ്റു ചുറ്റുപാടോ ഉണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ അവരില്‍ നിന്നും അധികം പ്രതീക്ഷിക്കാതെ ഇരിക്കുന്നതാണ് നമുക്ക് നല്ലത്.
nurseumaarude arrestine kkurichu thaankalkonnum parayaanillaathinte kaaranangal njangalkkariyaam.
ReplyDeleteസോണിയ ഗാന്ധിയുടെ ഇടത്തും വലത്തും കുത്തിയിരിക്കുന്ന നാലഞ്ചു കൊഞ്ഞാണന് മന്ത്രിമാര്‍ നമുക്കുണ്ട്.
ReplyDelete----------------------------------------------------------------------------
അഞ്ചല്ല, കൊഞ്ഞാണന്മാര് ആറെണ്ണം ഉണ്ട് നമ്മുക്ക് കേന്ദ്രത്തില്‍.........
റെയില്‍വേ സഹ മന്ത്രി ആയിരുന്ന ആറാമത്തെ കൊഞാണനെ വള്ളിക്കുന്നങ്ങു മറന്നു പോയതാണോ, അതോ വിഴുങ്ങിയതോ ?
ടിക്കറ്റ് എടുക്കാതെ മലയാളി യാത്ര
ReplyDeleteചെയ്തലെ ഇവിടെയും വികസനം വരൂ എന്നാണു
തൊന്നുന്നത് . കേരളം ഒയിചുള്ള സംസ്റ്റനങ്ൻഘളില്ല് നിന്നു പകുതി പൊലും വരുമാനം റയിൾവെക്ക് ഇല്ല പക്ഷെ അവിടെ വികസനം കുതിക്കുന്നു!! അപ്പൊൽ വികസനതിന്റെ
മാനദന്ന്ദം കള്ള വണ്ടി കയറുക എന്നതല്ലെ