എന്‍ഡോസള്‍ഫാനെതിരെ നാല് വാക്ക് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനാണ്. അത് മാങ്ങാത്തൊലിയാണോ അതോ തേങ്ങാക്കുലയാണോ എന്ന് അറിയാത്തവര്‍ പോലും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇപ്പോള്‍ പിടിച്ചു നില്ക്കണമെങ്കില് ഈ പ്രകടനത്തില്‍ പങ്കെടുത്തേ പറ്റൂ. അതുകൊണ്ടാണ് ഇടിച്ചു കയറി ഞാനും പോസ്റ്റ് ഇടുന്നത് . ഇത്രയും വായിച്ചപ്പോഴേക്ക് നിങ്ങളൊരു നിഗമനത്തില്‍ എത്തിക്കാണും. ഈ പഹയന് എന്‍ഡോസള്‍ഫാന്റെ ആളാണ് എന്ന്. ഐ ഒബ്ജക്റ്റ് യുവര്‍ നിഗമനം.
എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കി വില്‍ക്കുന്ന ഒരു കമ്പനിയിലും എനിക്കോ എന്റെ അളിയന്മാര്ക്കോ ഒരു രൂപയുടെ ഷെയര്‍ പോലുമില്ല. കേന്ദ്ര കൃഷി മന്ത്രിക്കോ അദ്ദേഹത്തിന്റെ കുമ്പളങ്ങ സഹമന്ത്രിമാര്‍ക്കോ എന്‍ഡോസള്‍ഫാനില്‍ നിന്നും മുറക്ക് ശമ്പളം കിട്ടുന്നുണ്ടായിരിക്കാം. എനിക്കോ അളിയന്മാര്ക്കോ ഇതുവരെ ഒന്നും കിട്ടിയിട്ടില്ല!. അതുകൊണ്ട് തന്നെ ഈ വിഷ മരുന്നിന്റെ കൂടെ നില്‍ക്കേണ്ട ആവശ്യവും എനിക്കില്ല!. എന്‍ഡോസള്‍ഫാന്‍ എത്രയും പെട്ടെന്ന് നിരോധിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ, കേരളത്തില്‍ ജനിച്ചു വീഴുന്ന അംഗവൈകല്യമുള്ള എല്ലാ കുട്ടികളെയും എന്‍ഡോസള്‍ഫാന്റെ അക്കൌണ്ടില്‍ എഴുതുന്നത് ശരിയല്ല എന്നൊരു അഭിപ്രായവും എനിക്കുണ്ട്. അത്തരമൊരു പ്രചാരണമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കൃഷികള്‍ക്കും വിളകള്‍ക്കും തളിച്ച് കൊണ്ടിരിക്കുന്ന ആയിരം വിഷ മരുന്നുകളില്‍ ഒന്ന് മാത്രമാണ് എന്‍ഡോസള്‍ഫാന്‍. നാട്ടില്‍ ആര് കളവു നടത്തിയാലും കോഴി വാസുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന പോലെയുള്ള ഒരു ഏര്‍പാടാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്റെ പേരില്‍ നടക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കഴിഞ്ഞാല്‍ എല്ലാം ശുഭമായി എന്ന മട്ടിലാണ് പ്രചാരണങ്ങള്‍ . ഒരു സള്ഫാന് പോയാല്‍ അതിനേക്കാള്‍ വലിയ ഒരു സള്ഫാന് വരും എന്ന കാര്യം ഉറപ്പാണ്. എന്‍ഡോസള്‍ഫാനെതിരെയുള്ള സമരങ്ങള്‍ക്ക് വിപണിയിലെ അതിന്റെ എതിരാളികളായ വിദേശ കുത്തകകളുടെ ഫണ്ടിംഗ് ലഭിക്കുന്നുണ്ട് എന്ന ആരോപണം ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും ഉത്പാദിപ്പിക്കുകയും അത് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. നാല്പതു മില്യണ്‍ ഡോളറിന്റെ എന്‍ഡോസള്‍ഫാന്‍ ആണ് ഇന്ത്യ പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നത്. തീര്‍ച്ചയായും ഈ വിപണി കയ്യടക്കാനുള്ള വിദേശ കുത്തകകളുടെ നീക്കങ്ങളും നമ്മളറിയാതെ ഈ സമരത്തിനു പിന്നില്‍ ഉണ്ടായെന്നു വരാം. ഒരു കുട്ടിപ്പിശാചിനെ നാടുകടത്തി മറ്റൊരു തന്തപ്പിശാചിനെ കൊണ്ടുവരാനുള്ള സമരമായി ഈ പ്രക്ഷോഭങ്ങള്‍ മാറാതിരിക്കണമെങ്കില്‍ നമ്മുടെ കര്‍ഷകരുടെ തന്നെ തെറ്റായ കാഴ്ച്ചപ്പാടുകള്ക്കെതിരെയുള്ള സമരമായിക്കൂടി ഇതിനെ വളര്‍ത്തിയെടുക്കാന്‍ കഴിയണം.
ഒരു എന്‍ഡോസള്‍ഫാന്‍ മാത്രമല്ല നമ്മുടെ പ്രശ്നം. ആ ജനുസ്സില്‍ പെടുന്ന മാരകമായ നിരവധി കീടനാശിനികള്‍ നാം ദിവസവും കഴിക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും തളിക്കപ്പെടുന്നുണ്ട്. അതൊക്കെയും ജനിതകമായ തകരാറുകളും പാരിസ്ഥിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുമുണ്ട്. കാറ്റുപിടിക്കുന്ന സമരത്തിന്റെ ഈ പായ്ക്കപ്പലിനെ എന്ഡോസള്ഫാനുമപ്പുറത്തെ ഒരു തീരത്തേക്ക് കൊണ്ടുപോവുകയാണ് ഇപ്പോള്‍ വേണ്ടത്.
കേരളവും കര്‍ണാടകയും ഈ മരുന്ന് നിരോധിച്ചെങ്കില്‍ അത് നിരോധിക്കാത്ത സംസ്ഥാനങ്ങളാണ് ഇന്ത്യ മുഴുവനും ഉള്ളത്. അവിടെയൊക്കെ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അവിടങ്ങളില്‍ കാസര്ക്കോട്ടിലേത് പോലെ ജനിതക വൈകല്യങ്ങളുള്ള കുട്ടികള്‍ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഇല്ല എങ്കില്‍ നമ്മള് കാണിച്ചുകൊണ്ടിരിക്കുന്ന സെന്‍സേഷനല്‍ ചിത്രങ്ങളും സ്റ്റോറികളും മറ്റേതെങ്കിലും കുത്തകകള്‍ക്ക് ഈ സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള ആയുധങ്ങളായി മാറരുത്. എന്‍ഡോസള്‍ഫാന്‍ എന്നാല്‍ വലിയ തലയും ചെറിയ ഉടലുമുള്ള പാവം നാല് കുട്ടികള്‍ മാത്രമല്ലെന്നും നമ്മുടെ കാര്‍ഷിക അവബോധത്തിന്റെയും കാഴ്ചപ്പാടിന്റെയും കൂടി ഭാഗമാണ് അതെന്നും ആദ്യം മനസ്സിലാക്കേണ്ടത് നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്.
ഇലക്ഷന് റിസള്‍ട്ട് വരുന്നത് വരെയുള്ള ഗ്യാപ്പില്‍ ആഘോഷിക്കാന്‍ കിട്ടിയ ഒരു കരിമരുന്നായി എന്‍ഡോസള്‍ഫാന്‍ സമരത്തെ കാണുന്നതിനപ്പുറം അതിനു ചില മാനങ്ങള്‍ നല്കാന് നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്ക്കുന്ന സംഘടനകള്‍ക്കും അത്തരമൊരു ദിശാബോധം വേണം. 'എന്തോ സള്ഫാന്, ഏതോ മന്ത്രി' എന്ന മട്ടില്‍ കഥയറിയാതെ ആട്ടം കാണുന്നവരായി സമരക്കാര്‍ മാറരുത്. നമ്മുടെ മാധ്യമങ്ങളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന കാര്യം റിസള്‍ട്ട് അടുത്താല്‍ സള്‍ഫാനെ തിരിയിട്ടു തിരഞ്ഞാല്‍ കിട്ടില്ല എന്നതാണ്!!. വി എസ്സും ചാണ്ടിയും വീണ്ടും രംഗം കീഴടക്കും. വിള നശിപ്പിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായ ജൈവ മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാത്ത പക്ഷം ഇത്തരം സമരങ്ങള്‍ ഒരു പിശാചിന് മറ്റൊരു പിശാചിനെ പകരം വെക്കുന്ന അഭ്യാസമായി മാറുകയേയുള്ളൂ.എന്‍ഡോസള്‍ഫാനെതിരെയുള്ള ഈ പൊതുജന വികാരം വിനാശകാരികളായ മുഴുവന്‍ കീടനാശിനികള്‍ക്കെതിരെയും തിരിച്ചു വിടാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞാല്‍ അതായിരിക്കും കൂടുതല്‍ സൃഷ്ടിപരമായ സാമൂഹ്യ ഇടപെടലായി വിലയിരുത്തപ്പെടുക.
മ്യാവൂ: കേന്ദ്ര കൃഷി മന്ത്രിയുടെ മുഖത്തിന്റെ ഷെയ്പ്പ് ഇപ്പോള്‍ തന്നെ ശരിയല്ല. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂലമായ തീരുമാനവുമായി അദ്ദേഹം മുന്നോട്ടു പോകുന്ന പക്ഷം ആ ഷെയ്പ്പ് ഇനിയും വഷളാകാനുള്ള സാധ്യതയുണ്ട്!!. ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ജനിതകമാറ്റം വരുമെന്നാണ്!!.. ഐ ലവ് യു പറയേണ്ടതെങ്ങിനെ?
Subscribe to:
Post Comments (Atom)
എന്ടോ സുല്ഫാന് ജനിതക വൈകല്യ മുണ്ടാക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. അത് കൊണ്ടു തന്നെ അത് നിരോധിക്കേണ്ടത് തന്നെ യാണ് . പിന്നെ ഇത് മാത്രമല്ല വിഷം എന്ന വാദം ശരിയായിരിക്കാം . പക്ഷെ കാസരഗോട് ഭാഗത്ത് ഈറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എന്ടോസുള്ഫാനാണ്. അപ്പോള്‍ അവിടങ്ങളിലുള്ള വൈകല്യങ്ങള്‍ക്ക് കാരണം തീര്‍ച്ചയായും എന്ടോസുള്‍ഫാന്‍ തന്നെയാണ്.
ReplyDeleteഞാന്‍ ഈ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല, അത് കൊണ്ട് തന്നെ ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനവും അറിയില്ല. പക്ഷെ ഒന്നറിയാം, കാസര്‍കോട്ടെ ഓരോ ദുരന്ത ബാധിതനും എന്റെ സഹോദരര്‍ ആണ്. അവരുടെ വേദന എന്റെതുമാണ്. അതിനാല്‍ എന്ഡോസല്ഫാനെതിരെ ആര് കൊടി പിടിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം കൂടും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും BAN ENDOSULFAN
ReplyDeleteകേന്ദ്രം ഭരിക്കുന്നത് ബി ജെ പി ആയിരുന്നെങ്കില്‍ ഒരു പക്ഷെ ഈ പോസ്റ്റ് ഇങ്ങനെ ആയിരിക്കില്ലെന്ന് 'കരുതുന്നു'...!
ReplyDeleteകുറച്ചു കൂടി മൂര്‍ച്ച ഉണ്ടാകുമായിരുന്നു...!
എന്‍ഡോസള്‍ഫാന്‍ കഴിക്കൂ... ജീവിതം ആസ്വദിക്കൂ....!
ബഷീറിക്കാ, നിങ്ങള്‍ നല്ലൊരു എഴുത്തുകാരനാണ്.മുന്‍പൊരിക്കല്‍ താങ്കള്‍ പറഞ്ഞ പോലെ സര്വലോകബ്ലോഗന്മാര്ക്ക് അവാര്‍ഡ് ഒന്നുണ്ടെങ്കില്‍ ആ സ്വപ്നകൂട്ടില്‍ ആദ്യം ചേക്കേറുന്ന കിളി താങ്കളാവാതെ തരമില്ല. അതിനായി ഒരു അണ്ണാഹസാരെ ജനിക്കണമെങ്കില്‍ ആ വേഷം ഉറഞ്ഞാടാന്‍ ഈ എനിക്ക് പോലും ബാല്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ReplyDeleteപക്ഷേ ലോകത്ത് ഉണ്ടാവുന്ന ഏതിലും തലയിട്ട് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ അവനൊരു നല്ല ബ്ലോഗന് ആവില്ല എന്ന് എനിക്ക് തീരെ വിശ്വാസം പോരാ.ആ ഒരു അഭിപ്രായപ്രകടനത്തോടെ ഈ പോസ്റ്റ് ആരംഭിക്കേണ്ടായിരുന്നു എന്നു ഈ എളിയവനു ഒരു അഭിപ്രായമുണ്ട്....
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteബഷീര്‍ സാഹിബ് പറഞ്ഞത് പോലെ ഇത് ഇടവേളയിലെ ഒരു ഗ്യാപ് അടക്കാനുള്ള ഒറ്റമൂലി പോലെ തോന്നുന്നു.ചാനലുകള്‍ മറ്റു വിഷയങ്ങള്‍ ഒന്നും ഇല്ലാതെ വിഷമിക്കുകയല്ലേ?തൊട്ടടുത്ത തമിള്‍ നാട്ടിലും ഇത് ഉപയോഗിക്കുന്നുണ്ട്.കാസര്‍കോട് പറ്റിയത് മറ്റൊന്നാണ്.അവിടെ ആകാശത്ത് നിന്നാണ് ഇത് തളിച്ചത്.അതുകൊണ്ട് തന്നെ വേണുന്ന ഇടതെക്കാള്,വേണ്ടാത്ത ഇടത്താണ് വിഷം കൂടുതല്‍ വീണത്.മറ്റു സംസ്ഥാനങ്ങളില്‍ കൈ പമ്പ് കൊണ്ട് താഴെ നിന്നാണ് ഇത് തളിക്കുന്നത്.കാസര്‍കോട് ഉണ്ടായത് ഒരു വലിയ ദുരന്തം തന്നെയാണ്.പക്ഷെ അതിന്റെ ഉത്തരവാദി, എന്‍ഡോസല്‍ഫാനെക്കാള്‍ പ്ലാന്റെഷന്‍ കോര്‍പ്.അധികാരികളും അവര്‍ക്ക് കുട പിടിച്ച ചാരുകസേര ബുദ്ധിജീവികളായ ശാസ്ത്രഞ്ഞന്മാരും ആണ്.
ReplyDeleteഎന്ഡോിസല്ഫാാന്റെ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയത് അത് ജനിതക വൈകല്യങ്ങൾ ഉണ്ടാക്കുന്ന ഒന്നാം തരം വിഷം തന്നെയാണ്. പലരും ചോദിക്കുന്നു, എന്തുകൊണ്ട് ഇത് കേരളത്തിൽ മാത്രം വൈകല്ല്യങ്ങൾ സൃഷ്ടിക്കുന്നു എന്ന്. സത്യത്തിൽ കേരളത്തിൽ മാത്രമാണ് കൃഷിയിടങ്ങളിൽ മനുഷ്യർ ജീവിക്കുന്നുണ്ടാവുക. മറ്റു പ്രദേശങ്ങളിൽ ഇഷ്ടം പേലെ സ്പേസ് ഉള്ളതിനാൽ വിഷം തളിക്കുന്ന കൃഷിയിടങ്ങളിൽ ആരും ജീവിക്കുന്നില്ല. അതുകൊണ്ട് തന്നെ അവർക്ക് പ്രശ്നവുമില്ല. എന്നാൽ കേരളത്തിൽ കോപ്റ്ററുകളിലൂടെ വിഷം തളിക്കുമ്പോൾ കൃഷിയിടങ്ങൾക്ക് അടുത്തായി ജീവിക്കുന്ന കുറേ മനുഷ്യരിലേക്കത് എത്തിചേരുകയും തൽഫലമായി അവർ ഈ കീടനാശിനിയുടെ ഇരയാവുകയും ചെയ്തു. ജനസാന്ദ്രത കൂടിയ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ പോലെ കൃഷി ചെയ്യാനുള്ള സ്ഥലമില്ല. അതിനാൽ ഇത്തരത്തിലുള്ള വിഷപദാർത്ഥങ്ങളുപയോഗപെടുത്തികൊണ്ടുള്ള കൃഷികൾ നടപ്പിലാക്കാനും കഴിയില്ല. എത്രയോ വർഷങ്ങളായി ഈ എന്‍ഡോ സല്ഫാപന്റെ കെടുതികളെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്. ഭരണാധികാരികൾ മനുഷ്യരെ കൃഷിയിടങ്ങളിൽ നിന്നും യോഗ്യമായ സ്ഥലം കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുകയാണെങ്കിൽ കുറെ മനുഷ്യകുഞ്ഞുങ്ങളെ രക്ഷപെടുത്താമായിരുന്നു.
ReplyDeleteഭാരതമഹാരാജ്യം സർവ്വതലത്തിലും നിയന്ത്രിക്കുന്നതെന്നു നമ്മൾ കരുതുന്ന സോണിയാജീയുടെ കോലം എല്ലും തോലുമായി തന്നെ തുടരുമോ ബ്ലോഗറേ?
ReplyDeleteബഷീർ സാഹിബ്.... ആരോ ഹൈജാക്ക് ചെയ്യുന്നു അല്ലെങ്കിൽ അതിനു സാധ്യത കാണുന്നു എന്നു വെച്ച് അത്തരമൊന്ന് വരുന്നതു വരെ ഈ ചെകുത്താൻ എന്നു വെക്കാൻ പറ്റുമോ??
ReplyDeleteപിന്നെ കേരളത്തിൽ ഈ വിഷം മാരകമായ ദുരന്തം ഉണ്ടാക്കുന്നു... മറ്റുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും ഇത്തരം ദുരന്തങ്ങൾ കാത്തിരുന്ന് അതിനു ശേഷം ഈ വിഷം നിരോധിക്കാം എന്നു പറയുന്നതിൽ എന്തു ന്യായം?? വിഷം കഴിച്ചാൽ സമീർ തികോടി മരിക്കുമെങ്കിൽ അതു ബഷീർ വള്ളിക്കുന്നിനു ഏൽക്കില്ല എന്നതിൽ എന്തു യുക്തി?? വള്ളിക്കുന്നും കഴിക്കൂ മരിക്കുമോ എന്നു നോക്കിയ ശേഷം നിരൊധിക്കാം എന്നാണോ??
നിരോധിക്കട്ടെ.... വേറൊന്നു വരുമ്പോൾ ഇതിലും ശക്തിയായി നമുക്ക് പ്രതിരോധിക്കാം.. പ്രതിഷേധിക്കാം...
വിഷയത്തെ മറ്റൊരു തലത്തില്‍ നോക്കി കാണാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ചില വിയോജിപ്പുകള്‍ പറയാതെ വയ്യ .
ReplyDeleteകേരളത്തില്‍ ജനിച്ചു വീഴുന്ന അംഗവൈകല്യമുള്ള എല്ലാ കുട്ടികളെയും എന്‍ഡോസള്‍ഫാന്റെ അക്കൌണ്ടില്‍ എഴുതുന്നത് ശരിയല്ല
ഈ പരാമര്‍ശം വേണ്ടിയിരുന്നോ എന്ന് സംശയം .. അങ്ങേയറ്റം കഷ്ടപ്പെടുന്ന എന്‍ഡോ സള്ഫാന് ഇരകള്‍ക്ക് പുനരധിവാസവും ചികിത്സയും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നതില്‍ നിന്നും ഉത്തരവാദിത്വ പ്പെട്ടവര്‍ക്ക് ഒളിച്ചോടാന്‍ ഇത്തരം വാദങ്ങള്‍ സഹായകരമാകും .. ഇനി അല്പം എങ്കിലും ശാസ്ത്രീയമായി ചിന്തിച്ചാല്‍ തന്നെ രക്ത സാമ്പിളുകളില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് ക്യുമിലേറ്റ് ചെയ്തു വലിയ അളവില്‍ കാണപ്പെടുന്നു എന്ന് ലോകത്താകമാനം ഉള്ള നിരവധി പഠനങ്ങളില്‍ തെളിഞ്ഞതാണ് .. ( മൂന്നു മാസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗം നടത്തിയ രക്ത പരിശോധനയിലും ഇരകളില്‍ താങ്ങാവുന്നതിലും വലിയ അളവില്‍ എന്‍ഡോ സള്ഫാന് അംശം കണ്ടെത്തിയിട്ടുണ്ട് , ഇതും എന്‍ഡോ സള്ഫാന് വിരുദ്ധ ലോബ്ബിയിംഗ് ആണോ ?കഷ്ടം ! )
പിന്നെ ഇത് ഇന്ത്യയുടെ പ്രോഡക്റ്റ് ആണ് എന്നൊക്കെ പറഞ്ഞു അനുകൂല ദേശ വികാരം ഇളക്കുന്നത് നല്ലതല്ല .. വിദേശ കമ്പനികള്‍ തന്നെയാണ് ഇത് നിയന്ദ്രിക്കുന്നത് .. ഇന്ത്യയിലും ഉത്പാദിപ്പിക്കുന്നത് കൊണ്ട് ഇതൊരു ഇന്ത്യന്‍ പ്രോഡക്റ്റ് ആവില്ലല്ലോ .. മാത്രമല്ല ഇത്തരം വിഷ ഫാക്ടറികള്‍ ചുറ്റുപാടുകളെ മലിനീകരിക്കുകയും ചെയ്യും .
വേറെ ഏതോ കീടനാശിനി ലോബ്ബി ആണ് ഇതിനു പിന്നില്‍ എന്നൊക്കെ ഉള്ള എന്‍ഡോ സള്ഫാന് ലോബ്ബിയുടെ വാദം അധികം വിലപ്പോകില്ല .. പല രാജ്യത്തും ഇത് നിരോധിക്കുന്നതിന് മുന്‍പ് പഠനങ്ങള്‍ നടന്നിട്ടുണ്ട് ..ഉദാഹരണത്തിന് ന്യൂ സിലാണ്ടില്‍ എന്‍ഡോ സള്ഫാന് തളിച്ച ഏരിയയില്‍ കാന്‍സര്‍ വളരെ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ആണ് അവര്‍ നിരോധിച്ചത് .. ആസ്ട്രേലിയയില്‍ ആകട്ടെ ഇത് തളിച്ച അടുത്തുള്ള ജലാശയങ്ങളില്‍ ജെനിട്ടിക് ഡിസോര്‍ഡര്‍ വന്നു (two- and three-headed fish found in the Noosa River ).
ഒരു കുട്ടിപ്പിശാചിനെ നാടുകടത്തി മറ്റൊരു തന്തപ്പിശാചിനെ കൊണ്ടുവരാനുള്ള
ഇത്തരം വിഷങ്ങള്‍ ഇന്ത്യയില്‍ അനുവദിക്കാതെ ഇരിക്കാനുള്ള തീരുമാനം എടുക്കാനാണ് പരിസ്ഥിതി മന്ത്രാലയം അടക്കമുള്ള സ്ഥാപനങ്ങള്‍ .അല്ലാതെ , പഠനങ്ങളെ അവഗണിച്ചു, കെമികല്‍ ലോബ്ബിയുടെ പണം വാങ്ങി അവയുടെ മെഗാ ഫോണുകള്‍ ആകാനല്ല
.
മുന്‍പ് ലോക രാഷ്ട്രങ്ങള്‍ നിരോധിച്ച മുപ്പതോളം കീടനാശിനികള്‍ ആണ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി കൊടുത്തിരുന്നെങ്കില്‍ ഇന്ന് മറ്റുള്ളവര്‍ പഠനങ്ങള്‍ക്ക് ശേഷം നിരോധിച്ച അറുപതില്‍ പരം മാരക കീട നാശിനികള്‍ ഇന്ത്യയില്‍ അനുമതി ഉണ്ട് .. മറ്റു രാജ്യങ്ങള്‍ക്ക് അവരുടെ പൌരന്മാരുടെ ജീവനാണ് വലുതെങ്കില്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗത്തിന് പൌര താല്പര്യതെക്കാള് കമ്പനി താല്പര്യങ്ങള് ആണ് വലുത് എന്ന് ഏതു കൊച്ചു കുട്ടിക്ക് അറിയാം ... ( ഭരണ വര്‍ഗ്ഗത്തിന് ഓശാന പാടുന്നവര്‍ എത്ര ശ്രമിച്ചാലും സത്യം എല്ലാവര്ക്കും അറിയാം )
വിഷ രാസവസ്തുക്കള്‍ ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത് കളെ കുറിച്ച് അത് ഉപയോഗിക്കാന്‍ വിധിക്കപ്പെടുന്ന കൃഷിക്കാര്‍ക്ക് അറിവുണ്ടാകില്ല .പക്ഷെ ഇത്തരം വസ്തുക്കള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്കുന്നതിനു മുന്‍പും ശേഷവും നിരന്തര നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടു പഠനം നടത്തി, അതിനനുസരിച്ച് ഉറച്ച തീരുമാനം എടുത്തു രാജ്യത്തെ രക്ഷിക്കാനാണ് , കൃഷി, പരിസ്തി തി മന്ത്രാലയങ്ങള്‍ ...അല്ലാതെ തെളിവുകള്‍ കൊടുത്താലും ഇന്ത്യയിലെ ഭൂരി പക്ഷം പേരും ചാകട്ടെ എന്നിട്ട് ആലോചികാം എന്ന് മുടന്തന്‍ ന്യായം പറഞ്ഞു മാഫിയാകളുടെ നിയന്ത്രണത്തിന് വിധേയരായ ഗ്ലോറിഫൈഡ് വാലാട്ടി പട്ടി കളെ അല്ല നമുക്ക് വേണ്ടത് .
പോസ്റ്റ് വായിച്ചിട്ടും ബഷീർക്കാടെ ഭാഗം എന്തണെന്നു ക്ളിയർ ആയി മനസ്സിലായില്ലല്ലൊ.. ഇനി എനിക്കു മനസ്സിലാകത്തതു കൊണ്ടാണോ.. വേറൊരു ചെകുത്താൻ വാരാത്തിരിക്കാൻ വേണ്ടി മറ്റൊറു ശൈത്തനെ കൂടെ കൊണ്ടു നടക്കണൊ.. നമ്മൾ ഒരുമിച്ചു നില്ക്കും എന്ന വിശ്വാസം ഉണ്ടെങ്കിൽ പിശാച് ഏതു പവാറിന്റെ കോലത്തിൽ വന്നാലും നമുക്കെന്തു പേടിക്കാാൻ അല്ലെ..
ReplyDeleteപ്രധാന കള്ളനായ കോഴി വാസുവിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യട്ടെ. നമുക്ക് എല്ലാ സപ്പോര്‍ട്ടും കൊടുക്കാം. അതുപോലെ വരും നാളുകളില്‍ നാട്ടിലെ എല്ലാ കള്ളന്മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ഒരു സമരമായി നമുക്കിതിനെ മാറ്റുകയും ചെയ്യാം.
ReplyDeleteകോടികള്‍ ചെലവഴിച്ച് കാര്‍ഷിക ഗവേഷണം നടത്തുന്ന നമുക്ക് ഫലപ്രദമായ ജൈവകീടനാശിനികള്‍ കണ്ടെത്താന്‍ കഴിയില്ലേ? എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാജ്യങ്ങളില്‍ കാര്‍ഷികരംഗത്ത് എന്തെങ്കിലും പ്രതിസന്ധിയുണ്ടോ? അതോ അവരെല്ലാം കൃഷി നിര്‍ത്തി ഭാരതനാട്ടില്‍ ഉല്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്കായി കാത്തിരിക്കുകയാണോ? ആഹാരം കഴിക്കാന്‍ ആരോഗ്യമുള്ള മനുഷ്യരില്ലെങ്കില്‍ ഉല്പാദനം എത്ര കൂടിയാലും എന്ത് പ്രയോജനം?
ബഷീര്‍ക്കാ നിങ്ങള്‍ വിഷമിക്കണ്ട എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്തുകിട്ടുന്ന ലാഭം ഇല്ലെങ്കിലും നമുക്ക് കഞ്ഞികുടിച്ച് ജീവിക്കാം. ഈ പോസ്റ്റ് ഇട്ടതോടുകൂടി ഡയറിയില്‍ ബഷീര്‍ക്കായുടെ പേരും എഴുതിച്ചേര്‍ക്കാന്‍ പവാര്‍ നിര്‍ദേശം കൊടുത്തുവെന്നാണ് പുതിയ ജനസംസാരം.
ഈ പോസ്റ്റിനു വസ്തുതകള്‍ വിശകലനം ചെയ്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല .
ReplyDeleteവൈകാരികമായി ചിന് ത്തിക്കുന്നവരും ,വസ്തുതാപരമായി ചിന്തിക്കുന്നവരും ഈ കാളകൂടതിനെതിരില് ഒറ്റക്കെട്ടായ സ്ഥിതിക്ക് പ്രത്യേകിച്ച് ...
ഞാനും വൈകാരികമായാണ് ചിന്തിക്കുന്നത് ..കാരണം പത്ര,ചാനല്‍ മാധ്യമങ്ങള്‍ കാണിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൃശ്യങ്ങള്‍ വിചാരത്തെ മറയ്ക്കുവാന്‍ മാത്രം കരലളിയിക്കുന്നവയാണ് ... ആരെ നിരോധിച്ചാലും സാധാരണക്കാരന് പോയിട്ട് കൊടും കുറ്റവാളിക്ക് പോലും ഈ ദുരന്തം ഉണ്ടാകരുതെന്ന് നമ്മള് ആഗ്രഹിക്കുന്നു ..
*പഴം ചാക്ക് : വള്ളിക്കുന്നിന്റെ പരിപ്പ് തല്ക്കാലം ലോക്കെറില്‍ വെച്ചാല്‍ മെയ് പതിമൂന്നിന്റെ ഫല പ്രഖ്യാപനം കൂടി കേള്‍ക്കാം. അല്ലെങ്കില്‍ ഞങ്ങളെല്ലാം കൂടി ചുമ്മാ എടുത്തോണ്ട് പോകും ... പറഞ്ഞില്ലാന്നു വേണ്ട ...
ബഷീര്ക പറയുന്നതിലും കാര്യമുണ്ട്..പക്ഷേ ഇത് വരെയുള്ള പഠനങ്ങള്‍ അനുസരിച്ച് ഈ വിഷം തന്നെയാണ് വില്ലന്‍...ഇത് പോയാല്‍ പകരം വേറെ വരും എന്ന് കരുതി ഇതിനെ അനുകൂലിക്കുന്നത് ശരിയല്ല...വേറെ വരട്ടെ അപ്പൊ നോക്കാം...കാസര്‍കോട്ടെ ജനിതക വൈകല്യത്തിന് വേറെ കാരണങ്ങള്‍ ഉണ്ടാവാം...അതൊക്കെ വിശദമായ പഠനം നടത്തി കണ്ടുപിടിക്കേണ്ടതുണ്ട്...തല്കാലം ഇത് നിരോധിക്കുക....ഇത് നിരോധിച്ചു എന്ന് കരുതി ആര്‍ക്കും നഷ്ടമില്ലല്ലോ..പവാറിനല്ലാതെ..
ReplyDeleteശരിക്കുള വസ്തുതകള്‍ എന്താണ് എന്നറിയില്ല, വിവരമുള്ളവര്‍ പറയുന്നതിനോട് യോജിക്കുക എന്ന അഭിപ്രായം മാത്രമാണ് എനിക്കുള്ളത്.
ReplyDeleteഎന്നിരുന്നാലും ഒരു പ്രദേശത്തെ മുഴുവന്‍ ജനതയുടെ വിലാപം കേള്‍ക്കില്ല എന്നു നിലപാട് ശരിയല്ല.
വള്ളിക്കാ ഹും
ReplyDeleteസങ്കതി നിങ്ങള്‍ നിങ്ങളെകൂടി കളിയാകി കാരണം താങ്കളും ഒരു പോസ്റ്റിടല്ലോ സ്റ്റൈലിനാണങ്കിലും
എന്തായാലും പത്രകാര്‍ക്കും അതുപോലെ ബ്ലോഗര്മാര്കും ഒരോ വിഷയം വേണമല്ലോ അല്ലേ
ഇനി ഇപ്പോ പുതിയ എന്തെങ്കൊലിം വരുന്നതു വരെ ഇതിനുപിന്നലെ നടക്കാം
ഇത്തരം വിഷയങ്ങളില്‍ കേവലം ഒരു പോസ്റ്റിന് വേണ്ടി ഇടപെടാതിരിക്കുക, ഈ സമരം ഒരു ദേശീയ പ്രശനമാക്കി മാറ്റി മാതൃകാപരമായി എന്‍ഡോ സള്ഫാന് ഇരകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചെയ്ത ഏക സംഘടന സോളിഡാരിറ്റി ആണ്. അവരെ പരാമര്‍ശിക്കാതെ എന്‍ഡോ സള്‍ഫാനെ കുറിച്ച് പോസ്റ്റ് എഴുതാന്‍ കഴിയുന്നത് മറ്റേ വിരോധം മനസ്സിലുള്ളത് കൊണ്ടാണ്. വള്ളിക്കുന്നേ, ഇതൊന്നും നിങ്ങള്‍ക്കു പറ്റിയ വിഷയമല്ല. മറ്റെന്തെങ്കിലും എഴുതൂ..
ReplyDelete@ ഷെബു
ReplyDeleteഇരകള്‍ക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും?
കെ റഹ്മത്തുല്ല മാസ്റ്റര്‍ (കിനാലൂര്‍ ജനജാഗ്രത സമിതി)
പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ കൈവശത്തില്‍ കേവം 150 ഏക്കര്‍ ഭൂമിയും സ്വകാര്യ അധീനതയില്‍ 3000 ഏക്കറോളം ഭൂമിയും ഉള്ള കിനാലൂര്‍ എസ്റ്റേറ്റ് പ്രദേശത്തേക്ക് എന്‍ എച്ച് 17 ബൈപ്പാസില്‍, മാളിക്കടവില്‍ നിന്ന് തുടങ്ങി കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, ഉണ്ണികുളം പഞ്ചായത്തുകളിലൂടെ കടന്നെത്തുന്ന പ്രത്യേക സമര്‍പ്പിത പാത എന്ന ആശയത്തെതന്നെ ചോദ്യം ചെയ്തുകൊണ്ടാണ് ജനജാഗ്രതാ സമിതി എന്ന പേരില്‍ ഒരു സമര സമിതി രൂപീകരിക്കപ്പെട്ടത്. എന്‍ എച്ച് 212 ല്‍ നിന്നും ഏഴ് കിലോമീറ്റര്‍ നീളത്തില്‍ പുല്ലാഞ്ഞിമേട് എന്ന് സ്ഥലത്തുനിന്ന് കിനാലൂര്‍ പദ്ധതി പ്രദേശത്തേക്ക് എസ്റ്റേറ്റ് ഭൂമിയിലൂടെ തന്നെ ഹൈവേ കണക്ടിവിറ്റി സാധ്യമാണെന്നിരിക്കെ ഇരുപത്തിയാറ് കിലോമീറ്റര്‍ നീളത്തില്‍ അതും പതിനേഴ് കിലോമീറ്റര്‍ വയലുകളില്‍ കൂടി ഒരു പ്രത്യേക റോഡു തന്നെ വേണമെന്ന വ്യവസായവകുപ്പ് മന്ത്രിയുടെയും ജില്ലാ കലക്ടറുടെയും ധാര്‍ഷ്ട്യം കലര്‍ന്ന നിര്‍ബന്ധം ഇതു സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. മലേഷ്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാ പത്രത്തിന്റെ കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എന്നും നിലവില്‍ ഒരു പ്രൊജക്ട് റിപ്പോര്ട്ടുപോലുമില്ലെന്നുമുള്ള യാഥാര്‍ഥ്യം വ്യവസായ വകുപ്പില്‍ നിന്നുതന്നെ വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ക്ക് ലഭിച്ച മറുപടിയിലൂടെ മനസ്സിലായി. ശേഷം വ്യാപകമായി ബോധവല്കരണത്തോടെ മുന്നോട്ടുപോയ സമരം അധികാരികള്‍ക്കു മുന്നില്‍ ശക്തമായ പ്രതിഷേധക്കൊടുങ്കാറ്റുയര്ത്തുകയായിരുന്നു.
അത്യന്തം ദുരൂഹമായിരുന്നു സമരത്തോടുള്ള സര്‍ക്കാറിന്റെ നിലപാട്. ജനങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ പരമാവധി മറച്ചുവെക്കാന്‍ ശ്രമമുണ്ടായി. റവന്യൂ അധികാരികള്‍ക്കും പി ഡബ്ലിയൂ ഡി വകുപ്പിനും ഇതു സംബന്ധിച്ച വിവരമൊന്നുമില്ലായെന്ന് ഞങ്ങള്‍ക്ക് എഴുതി നല്കിയ മറുപടി വ്യക്തമാക്കുന്നു. സര്‍വേ ജോലിക്ക് നിയോഗിക്കപ്പെട്ടത് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയെയാണ്. ഇതുമൂലം വില്ലേജ് ഓഫീസില്‍ പോലും സര്‍വേ നടപടി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാതെ പോയി. മന്ത്രിയും ജില്ലാ കലക്ടറും വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഞങ്ങളെ ക്ഷണിച്ചെങ്കിലും സ്വകാര്യ സര്‍വേ ഉദ്യോഗസ്ഥരോടാണ് കൂടുതല്‍ സമയവും അവിടെ സംസാരിച്ചത്. ഞങ്ങളുടെ ബദല്‍ റോഡ് നിര്‍ദേശത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ മന്ത്രിയും കലക്ടറും തയ്യാറായതുമില്ല. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്വകാര്യ കമ്പനിയുടെയും ബാലുശ്ശേരി എം എല്‍ എയുടെയും നേതൃത്വത്തില്‍ റോഡ് അലൈന്മെന്റ് സംബന്ധിച്ച് എല്‍ സി ഡി ഉപയോഗിച്ച് മെമ്പര്‍മാര്‍ക്ക് വിശദാംശങ്ങള്‍ നല്‍കിയിരുന്നു. പക്ഷെ, ഗ്രാമസഭയില്‍ ഇക്കാര്യങ്ങളെല്ലാം അവര്‍ തന്ത്രപൂര്‍വം മറച്ചുവെച്ചു.
വ്യവസായ മന്ത്രി എളമരം കരീമും ബാലുശ്ശേരി എം എല്‍ എ എ കെ ശശീന്ദ്രനും ജനപ്രതിനിധികള്‍ എന്ന നിലയില്‍ നിന്നും മാറി മറ്റാരുടെയോ താല്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായിട്ടാണ് ജനജാഗ്രതാ സമിതിക്ക് തോന്നിയിട്ടുള്ളത്. ഒരു പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ ഒന്നാകെ ശുദ്ധജലം കുടിക്കാനും ശുദ്ധ വായു ശ്വസിക്കാനുമുള്ള അവകാശത്തിനുവേണ്ടി സംഘടിച്ചു മുന്നോട്ട് വന്നപ്പോള്‍ അതിനു നേരെ ഭീഷണിയുടെയും ധിക്കാരത്തിന്റെയും ഭാഷയില്‍ സംസാരിച്ചവരാണിവര്‍. മാത്രമല്ല, 2010 മെയ് 6ന് മുഖ്യമന്ത്രി ഡല്‍ഹിയിലും ആഭ്യന്തര മന്ത്രി വിദേശത്തുമായിരിക്കെ അതിക്രൂരമായി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് കേരളമാകെത്തന്നെ സാക്ഷിയാണ്. ഈ തരത്തില്‍ ജനങ്ങളെ വെല്ലുവിളിച്ച അവരോട്, ശത്രുരാജ്യത്തോട് കാട്ടുന്ന യുദ്ധനീതിപോലും മറന്നുകൊണ്ട് പെരുമാറിയവരെന്ന നിലയില്‍ അവരെ ഞങ്ങള്‍ക്കൊരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ എളമരം കരീമിനും എ കെ ശശീന്ദ്രനുമായി വോട്ടു നല്‍കണമെന്ന് ആഗ്രഹമുള്ളവര്‍ ആരായാലും അവരുടെ കൂടെ കിനാലൂര്‍ സമരം നയിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല.
ReplyDeleteഈ സമരത്തില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം സോളിഡാരിറ്റിയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളെ തീവ്രവാദികളെന്നു വരെ വിളിച്ചാക്ഷേപിച്ചവരാണ് മന്ത്രിയും ശശീന്ദ്രനും അടക്കമുള്ളവര്‍. ഇവര്‍ തുടക്കമിട്ട കുപ്രചരണം പിന്നീട് സംസ്ഥാന വ്യാപകമായി സി പി എം നേതൃത്വത്തില്‍ തന്നെ നടപ്പാക്കുകയായിരുന്നു. എന്തിനേറെ മുഖ്യമന്ത്രി ഉറപ്പുനല്‍കിയ സര്‍വകക്ഷി യോഗം പോലും നടക്കാതെ പോയത് സോളിഡാരിറ്റിക്കാരെ ഒഴിവാക്കി വരാന്‍ പറഞ്ഞതിന്റെ പേരിലായിരുന്നു. ഞങ്ങള്‍ക്കൊപ്പം നിന്നവരെ ആരെയും മാറ്റിനിര്‍ത്തിക്കൊണ്ട് സര്‍വ കക്ഷിയോഗത്തിന് പോകാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. മാത്രമല്ല, നൂറ്റി അന്‍പതോളം പേരുടെ നേര്‍ക്ക് വധശ്രമത്തിന് എടുത്ത കേസില്‍ അറസ്റ്റിലായ ഏക പ്രതിയും ഒരു ജമാഅത്ത് പ്രവര്‍ത്തകനാണെന്നത് ശ്രദ്ധേയമാണ്. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അറസ്റ്റുചെയ്യാനായിരുന്നു പരിപാടി. പക്ഷേ, ജനജാഗ്രതാ സമിതിയും രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെട്ട ജനകീയ ഐക്യവേദിയും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് ഈ നീക്കം തടയുകയായിരുന്നു. ഈ രീതിയില്‍ ഐക്യത്തോടെയും കെട്ടുറപ്പോടെയും നീങ്ങിയ സമരസമിതിക്ക് താങ്ങാനാവുന്നതല്ല സോളിഡാരിറ്റിയുടെ പുതിയ നയം. മറ്റ് നൂറ്റി മുപ്പത്തിയെട്ട് മണ്ഡലങ്ങളില്‍ സോളിഡാരിറ്റി എല്‍ ഡി എഫിനെയോ യു ഡി എഫിനെയോ പിന്തുണയ്ക്കുന്നത് ഞങ്ങള്‍ക്ക് വിഷയമേ അല്ല.
ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അതേ സമയം വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന ദ്വിമുഖ വ്യക്തിത്വമുള്ളവരുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല. അവര്‍ക്ക് അവരുടെ മാര്‍ഗം; ഞങ്ങള്‍ക്ക് ഞങ്ങളുടേതും.
അവര്‍ വിശ്വാസ്യത കളഞ്ഞുകുളിച്ചു
ReplyDeleteളാഹാ ഗോപാലന് (ചെങ്ങറ സമരനായകന്)
സോളിഡാരിറ്റിയെക്കുറിച്ച് ഒരു പ്രത്യേക മതിപ്പാണ് എനിക്കുണ്ടായിരുന്നത്. ചെങ്ങറ സമരകാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനാല് ലോഡുകളിലായി ഭക്ഷണ സാധനങ്ങള്‍ അവര്‍ എത്തിക്കുകയുണ്ടായി. അതൊരു വലിയകാര്യമായി അന്ന് ഞങ്ങള്‍ കരുതിയിരുന്നു. ശേഷം, സോളിഡാരിറ്റിയുടെ വേദികളിലൊക്കെ ഞാന്‍ പങ്കെടുക്കാറുമുണ്ടായിരുന്നു. മര്‍ദ്ദിതരുടെയും പാവപ്പെട്ടവരുടെയും ഭാവി പ്രതീക്ഷയായി വരെ ഞാന്‍ സോളിഡാരിറ്റിയെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ ഏറ്റെടുത്ത സമരങ്ങളെപ്പോലും തുരങ്കംവെച്ച് തകര്‍ത്ത കമ്യൂണിസ്റ്റ് ഭരണകൂടത്തിന് വോട്ട് മറിച്ചുനല്‍കാനുള്ള സോളിഡാരിറ്റിയുടെ തീരുമാനം അവരിലുള്ള വിശ്വാസ്യത മുഴുവന്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു.
എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ബിജെപി ആയാലും പാവങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അറുതിവരില്ലെന്നും പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വികസന നയങ്ങളില്‍ മാനുഷിക മുഖം നല്‍കുന്നതിനും ഒരു ബദല്‍രാഷ്ട്രീയം ആവശ്യമാണെന്നും വാതോരാതെ സംസാരിച്ച സോളിഡാരിറ്റി യഥാര്‍ഥത്തില്‍ സ്വയം പരിഹാസ്യരാവുകയും ഞങ്ങളെപ്പോലുള്ള സമാധാന രാഷ്ട്രീയത്തിന്റെ വക്താക്കളെ കബളിപ്പിക്കുകയുമാണ് ചെയ്തത്. രാജഭരണ കാലത്തേക്കാള്‍ ഏകാധിപത്യ സ്വഭാവത്തോടുകൂടിയാണ് ഇന്നത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നിലകൊള്ളുന്നത്. ഗവര്‍ണറെപ്പോലും അധിക്ഷേപിക്കുകയും സ്ത്രീകളെ മൂത്രാഭിഷേകം നടത്തുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാര്‍ ഏകാധിപത്യ ഭരണമാണ് കാഴ്ചവെക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ കല്പിക്കുന്നത് മാത്രം ശരി എന്നത് ജനാധിപത്യമല്ല.
പ്രാസ്ഥാനികമായ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരിക്കെയും സോളിഡാരിറ്റിയുമായി സഹകരിച്ചിരുന്നത് അവര്‍ മുന്നോട്ടുവെച്ചിരുന്ന വികസന അജണ്ടകളുടെയും മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള സമരങ്ങളുടെയും അടിസ്ഥാനത്തിലാണ്. എന്നാല്‍ സി പി ഐ എമ്മുമായി സോളിഡാരിറ്റി നടത്തിയിരിക്കുന്ന ഈ നടപടിയോടെ അവരുമായുള്ള സഹകരണം അബദ്ധമാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. അധികാരത്തിനു വേണ്ടി മാത്രമുള്ളവയായിരുന്നു അവരുടെ ഡയലോഗുകള്‍. സോളിഡാരിറ്റിയുടെ ബദല്‍ രാഷ്ട്രീയം എന്ന പ്രയോഗവും സമരങ്ങളുമൊക്കെയും കേവലം നിലനില്പിന്റെയും മുഖം മിനുക്കലിന്റെയും പ്രശ്നം മാത്രമായേ കാണാനാവൂ.
ബോംബ് ഹെലികോപ്റ്ററില്‍ കൊണ്ട് മുകളില്‍ നിന്നിട്ടാലും പൊതിഞ്ഞു കെട്ടി താഴെ വെച്ച് പൊട്ടിച്ചാലും ഫലം ഒന്ന് തന്നെ. 81 രാജ്യങ്ങള്‍ നിരോധിച്ച ഈ വിഷം, നമ്മുടെ നാട്ടില്‍ നിരോധിക്കണമെങ്കില്‍ മാത്രം ഇനിയും പഠനം നടത്തണമെന്ന് ആര്‍ക്കാണ് വാശി ? പഠനത്തോട് അത്ര ആസക്തി ഉള്ളവര്‍ ആദ്യം അത് നിരോധിക്കട്ടെ. എന്നിട്ട് ഈ വിഷം ഇല്ലാത്ത കാലയളവില്‍ അവിടങ്ങളിലുണ്ടാകുന്ന മാറ്റം പഠിച്ചു പരീക്ഷ എഴുതട്ടെ.......... ഈ പറയുന്ന പവാറിന്റെയും മറ്റും വീട്ടുമുറ്റത്ത് ഇത് കൊണ്ട് തളിച്ച് പരീക്ഷണം നടത്താന്‍ അവര്‍ നിന്ന് കൊടുക്കുമോ? മരണത്തിന്റെ വിതരണക്കാരെ സംരക്ഷിക്കാന്‍ , അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ വെമ്പുന്ന അധികാരികള്‍ ഇവിടെയല്ലാതെ ലോകത്ത് മറ്റെവിടെയും കാണുമെന്ന് തോന്നുന്നില്ല...റോഡില്‍ നിന്ന് മൂത്രമൊഴിച്ചാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പറയുന്ന നമ്മുടെ നാട്ടില്‍ തന്നെയല്ലേ ഇതൊക്കെയും നടക്കുന്നത്?
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രിയ Noushad Vadakkel,
ReplyDeleteപോസ്റ്റുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങള്‍ അവിടെ നിന്നും ഇവിടെ നിന്നും കോപ്പി ചെയ്തു കൊണ്ട് വന്നു കാള മൂത്രം ഒഴിക്കുന്ന പോലെ നിര്‍ത്താതെ പേസ്റ്റ് ചെയ്യുന്ന ഈ പരിപാടി ഒന്ന് നിര്‍ത്തിക്കൂടെ സുഹൃത്തേ .. വിഷയത്തില്‍ പറയാനുള്ളത് പറയുക ..ഈ പോസ്റ്റിലെ വളരെ നല്ല സജീവമായ ചര്‍ച്ചയെ ആണ് താങ്കള്‍ നശിപ്പിക്കുന്നത് . ഇത്തിരി എങ്കിലും പരിസര ബോധം വേണ്ടേ ?
എല്ലാവരും നിരോധത്തെ കുറിച്ചു മാത്രം പറയുന്നു. നിരോധിച്ചാല്‍ മാത്രം മതിയോ? ആയിരക്കണക്കിന് മനുഷ്യ മക്കളെ ജീവിതത്തിനും മരണത്തിനും ഇടയില്‍ തീരാ ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞ വിഷം തളിച്ചവര്‍ ശിക്ഷിക്കപ്പെടേണ്ടതില്ലേ? കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം (മുട്ടില്‍ ഇഴയുന്ന ജീവിതങ്ങള്‍ക്ക് എന്തു നഷ്ട പര്‍ഹാരം!) കൊടുക്കേണ്ടതില്ലേ? സ്വന്തം നാടിനെയും നാട്ടാരെയും വന്‍കിട വ്യവസായികള്‍ക്ക് വേണ്ടി എന്നും ഒറ്റു കൊടുക്കുന്ന രാഷ്ട്രീയ കോമരങ്ങളെ നമ്മള് വലിച്ചു താഴെയിട്ടേ തീരൂ. (ഭോപ്പാല്‍ ഇരകളെ കൊഞ്ഞനം കുത്തി അമേരികന്‍ മുതലാളി നാടു വിട്ടത് നമ്മള് കണ്ടതല്ലേ?)
ReplyDeleteആ കള്ളന്മാരെയും അവര്‍ക്ക് കഞ്ഞി വെക്കുന്ന കാക്കമാരെയും ഈ നാട്ടിലെ നന്മ നിറഞ്ഞവര്‍ ആട്ടിയോടിക്കുന്ന കാലം വിദൂരമല്ല, അതിനുള്ള കാഹളം ഡല്‍ഹിയില്‍ മുഴങ്ങി കഴിഞ്ഞു.
ഒരു സൾഫാനെങ്കിൽ അതു... തത്കാലം അതെങ്കിലും നിരോധിക്കാനുള്ള ചങ്കൂറ്റം ഇവന്മാർ കാണിക്കട്ടെ... എല്ലാ വിഷങ്ങളും നിരോധിക്കണമെങ്കിൽ ആദ്യം ഇവരെയൊക്കെ നാടു കടത്തുകയാണു വേണ്ടതു...
ReplyDeleteഎന്റെ സമയം ശരിയല്ല എന്ന് തോന്നുന്നു. ഞാന്‍ എന്ത് എഴുതിയാലും ആളുകള്‍ തെറ്റിദ്ധരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാണു ഞാന്‍ എഴുതിയത്. പക്ഷെ നേരെ മറിച്ചാണ് പലരും മനസ്സിലാക്കിയത്. എന്റെ എഴുത്തിനു എന്തോ കുഴപ്പമുണ്ട്. ആ പൊന്നാട പറ്റിച്ച പണിയാണെന്ന് തോന്നുന്നു.
ReplyDeleteബഷീര്‍ പറഞ്ഞതില്‍ കാര്യം ഉണ്ടെങ്കിലും ഈ കാസര്‍കോട് മാത്രം ഇത്രയധികം ജനിതക വൈകല്യം ഉള്ളവര്‍ ജനിക്കുന്നതില്‍ എന്തെങ്കിലും ഉണ്ടോ? തമ്ഴ്ഹ് നാട്ടില്‍ എന്തോസള്‍ഫാന്‍ അടിച്ചുവരുന്ന പച്ചക്കറി പച്ചക്കും പുഴുങ്ങിയും വെട്ടി വിഴുങ്ങുന്ന മറ്റുള്ളവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും തെന്തു കൊണ്ടു വരുന്നില്ല. പക്ഷെ പത്രത്തിലെ ഫോട്ടോകള്‍ കാണുമ്പോള്‍ വേദന തോന്നുന്നു . ഇവിടെ എന്തിനും ഏതിനും പ്രതിഷേധിക്കുന്നവര്‍ ഇതിനൊന്നും പറയാനില്ലേ?
ReplyDeleteBasheer.. Very good write up.The views you expressed are of much importance.
ReplyDeleteBetter to change the initial comments to add as last para OR as an addendum.. NOt feels oaky to begin the post with such an apologetic manner.
എന്ടോ സള്ഫാന് is never ending.
ReplyDelete@ വള്ളിക്കുന്ന് ,
ReplyDeleteബാന്‍ എന്‍ഡോ സള്ഫാന് എന്ന് എഴുതി കാട്ടി കൊണ്ട് തന്നെ അതിനെ പുറകില്‍ നിന്ന് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ ആളുകള്‍ ഇടപെടും :).., ആദ്യ 'പാര'ഗ്രാഫ് മാത്രമല്ല ,പോസ്റ്റിലെ ഓരോ അരിയും ആളുകള്‍ പൊറുക്കും .. ഇപ്പൊ തന്നെ താങ്കളുടെ പോസ്റ്റിലെ ഒരു പരാമര്‍ശം, അംഗ വൈകല്യമുള്ള കുട്ടികള്‍ പിറന്നത് എന്‍ഡോ സള്ഫാന് കൊണ്ടാകണം എന്നില്ല എന്നൊക്കെ വരുന്നത് കഷ്ടമാണ് .. ഇത്രയും നരകിക്കുന്ന ഇരകളോട് നീതി കാണിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഉപയോഗിക്കുന്ന വാദഗതികള്‍ ഏറ്റു പിടിക്കുന്നത് നല്ലതാണോ എന്ന് ചിന്തിക്കുക ..
എന്‍ഡോ സള്‍ഫാന്റെ acute toxicity യും ഫുഡ് ചെയിന്‍ ല്‍ bio-accumulate ചെയ്യാനുള്ള പ്രവണതയും endocrine സിസ്റ്റത്തെ ബാധിക്കാനുള്ള കഴിവും ( മറ്റു ജീവികളില്‍ അടക്കമുള്ള ) നിരവധി പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ് എന്ന് അറിയുക ...
@ ഓള് ( ഇന്ക്ലുടിംഗ് മി )
എന്‍ഡോ സള്ഫാന് ഇരകള്‍ക്ക് കൂടി വേണ്ടിയാവട്ടെ പോരാട്ടം , , അവര്‍ക്ക് വേണ്ടി നിയമപരമായും സാമൂഹികമായും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് ചിന്തിക്കേണ്ടതുണ്ട് . .... ഇരകളോട് അവര്‍ ഒറ്റക്കല്ല എന്ന് പ്രവര്‍ത്തിയിലൂടെയും ബോധ്യപ്പെടുത്താന്‍ നമുക്ക് ആവേണ്ടതുണ്ട് ...എങ്കില്‍ മാത്രമേ ഒപ്പുകള്‍ പ്രസക്തമാകൂ ..കൂടെ മറ്റിടങ്ങളില്‍ ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികരിക്കുകയും
ജന രോക്ഷത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഏതു ഭരണാധികാരിക്കാണ് കഴിയുക ..? ജനാധിപത്യത്തില്‍ അധികാര സ്ഥാനങ്ങള്‍ ജനങ്ങള്‍ ഒപ്പിട്ടു തന്ന ബ്ലാങ്ക് ചെക്കല്ല എന്ന് അവരുടെ മേല്‍ കുതിര കയറുന്ന ഇത്തരം ഭരണ നേതൃത്വത്തെ ജനങ്ങള്‍ തന്നെ ബോധ്യപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് .
അമ്മയെ തചാലും രണ്ടു പക്ഷം.....
ReplyDeleteപോസ്റ്റ് വായിച്ചു. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം ഒരു നടയ്ക്ക് തീരില്ല. അത്കൊണ്ട് ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കുന്നു.
ReplyDelete1954ല്‍ ആണ് എന്ഡോസല്ഫാന് കണ്ടുപിടിക്കുന്നത്. ഇത് ഒരു ജനറിക് പെസ്റ്റിസൈഡ് ആണ്. അതായത് പേറ്റന്റ് ഇല്ല. ആര്‍ക്കും ഉല്പാദിപ്പിച്ച് വിപണനം നടത്താം. യൂറോപ്യന്‍ രാജ്യങ്ങളാണ് ഇത് ഉല്പാദിപ്പിച്ച് കയറ്റുമതി ചെയ്തിരുന്നത്. 1970മുതല്‍ എന്ഡോസല്ഫാന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് ഉപയോഗിച്ചു വരുന്നു. 1980ല്‍ ഇന്ത്യ എന്ഡോസല്ഫാന് ഉല്പാദിപ്പിക്കാന് തുടങ്ങി. ഇന്ന് ലോകകമ്പോളത്തില്‍ 70%വും ഇന്ത്യയാണ് എന്ഡോസല്ഫാന് കയറ്റുമതി ചെയ്യുന്നത്. അതായത് 40 വര്‍ഷമായി ഇന്ത്യയില്‍ എന്ഡോസല്ഫാന് ഉപയോഗിച്ചുവരുന്നു.
50 വര്‍ഷത്തില്‍ അധികം ഇത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ന് ആ യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍ എന്ന ഒറ്റക്കുടക്കീഴിലാണ്. ആകെ 27 അംഗരാജ്യങ്ങള്‍. 2001 ല്‍ യൂറോപ്യന്‍ യൂനിയന്‍ എന്ഡോസല്ഫാന് ക്രമേണ ഒഴിവാക്കാന്‍ തീരുമാനിക്കുന്നു. പേറ്റന്റ് ഇല്ലാത്തതിനാല്‍ മത്സരം അതും ഇന്ത്യയില്‍ നിന്ന് നേരിടുന്നത് ആ തീരുമാനത്തെ സ്വാധീനിച്ച ഘടകമാവാം. 2001ന് പ്രത്യേകതകളുണ്ട്. ആ വര്‍ഷമാണ് ജനീവയില്‍ Persistent Organic Pollutant നിയന്ത്രിക്കുന്നതിന് സ്റ്റോക്ക് ഹോം കണ്വെന്ഷന് ആരംഭിക്കുന്നത്. 172 രാജ്യങ്ങള്‍ ആ കണ്‍വെന്‍ഷനില്‍ ഒപ്പ് വെച്ചു. അമേരിക്കയും റഷ്യയും ഇസ്രായേലും മാറി നിന്നു. 2004 ല്‍ പ്രസ്തുത കണ്വെന്ഷന് പ്രാബല്യത്തില്‍ വന്നു.
2001 ല്‍ യൂറോപ്യന്‍ യൂനിയന്‍ എന്ഡോസല്ഫാന് ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും 2005ലാണ് ഉപയോഗം നിര്‍ത്തിവെക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നിട്ടും ഉല്പാദനം തുടര്‍ന്നു. 2007ല്‍ ഉല്പാദനവും നിര്‍ത്തി. എന്നിട്ടും വില്പന തുടര്‍ന്നു. 2010 ആണ് വില്പനയും നിര്‍ത്തിയത്. 2010 ഒക്ടോബറില്‍ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ എന്ഡോസല്ഫാന് Persistent Organic Pollutant ആണെന്ന് വോട്ടെടുപ്പിലൂടെ ലിസ്റ്റ് ചെയ്തു. എന്ഡോസല്ഫാന് POP ആണെന്ന് അവര്‍ തീരുമാനിച്ചത് ശരിയായ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്താതെ സംഘബലത്തിന്റെ പേരിലായിരുന്നു. ആ കണ്‍വെന്‍ഷനില്‍ 27അംഗരാജ്യങ്ങളുള്ള യൂറോപ്യന്‍ യൂനിയന്‍ വിചാരിച്ചാല്‍ എന്തും നടക്കും എന്നതാണ് അവസ്ഥ.
2001ല്‍ മറ്റൊന്ന് സംഭവിച്ചു. ഡല്‍ഹിയിലെ Centre for Science and Environment (CSE) എന്ന സന്നദ്ധ സംഘടന കാസര്‍ഗോഡ് പദ്ര വില്ലേജില്‍ പഠനം നടത്തി. എന്ഡോസല്ഫാന് ക്യാന്‍സറും ശിശുക്കളില്‍ ജനിത വൈകല്യങ്ങളും ഉണ്ടാക്കുമെന്ന് തെളിഞ്ഞതായി പ്രഖ്യാപിച്ചു. കേരള പ്ലാന്റേഷന് കോര്പ്പറേഷന് കാസര്‍ഗോഡ് പോലെ തന്നെ പാലക്കാട് തെങ്കര എന്ന സ്ഥലത്തും കശുമാവിന് തോട്ടമുണ്ട്. അവിടെയും കാസര്‍ഗോഡ് പോലെ തന്നെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം (1980-2000) എന്ഡോസല്ഫാന് തളിച്ചിരുന്നു. കേരളത്തിലാണ് ഏറ്റവും കുറഞ്ഞ അളവ് എന്ഡോസല്ഫാന് ഉപയോഗിക്കുന്നത്. CSE എന്ത്കൊണ്ട് കാസര്‍ഗോഡ് മാത്രം പഠനത്തിനായി തെരഞ്ഞെടുത്തു? ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ പോട്ടെ, പാലക്കാട്ട് എന്ത്കൊണ്ട് പോയില്ല. ഉത്തരം വ്യക്തമാണ് കാസര്‍ഗോഡ് മാത്രമേ ഇപ്പറയുന്ന രോഗങ്ങള്‍ ഉള്ളൂ. 1980 മുതലാണ് കാസര്‍ഗോഡ് എന്ഡോസല്ഫാന് തളിക്കാന്‍ തുടങ്ങിയത്. അതിന് മുന്‍പ് അവിടെ ഇത്തരം രോഗങ്ങള്‍ ഇല്ലായിരുന്നോ? ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ എന്ഡോസല്ഫാന്റെ കണക്കില്‍ വരവ് വെച്ചു. Centre for Science and Environment എന്ന സംഘടനയ്ക്ക് ഇതിനകം 56കോടി രൂപ ഫണ്ട് ലഭിച്ചിട്ടുണ്ട് എന്ന് വിവരാവകാശ നിയമപ്രകാരം തെളിവ് ലഭിച്ചിട്ടുണ്ട്. ഇതില്‍ 36 കോടിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.
മേല്‍പ്പറഞ്ഞതെല്ലാം നിങ്ങള്‍ കൂട്ടി വായിക്കുക. ബാക്കി ഏപ്രില്‍ 29ന് ശേഷം ഞാന്‍ എന്റെ ബ്ലോഗില്‍ വിശദമായി എഴുതും.
കോടിക്കണക്കിനു വിദേശ പണം നേടിത്തരുന്ന ഇ വിഷം ..നിരോധിക്കുന്നില്ല പോട്ടെ അത് മൂലം കഷ്ട്ടപ്പെടുന്ന ആളുകള്‍ക്ക് ഒരു നല്ല ചികിത്സയോ മറ്റോ നല്കാന് കുറച്ചു രൂപ ഈ കോടികളില്‍ നിന്നും ഈടാക്കാം എന്നാണു ആവശ്യം എന്തേ
ReplyDeleteThis comment has been removed by the author.
ReplyDelete@ Faizal Kondotty
ReplyDeleteഇരകളോട് നീതി കാണിക്കേണ്ടതുണ്ട്. ആര്‍ക്കും വിയോജിപ്പില്ലാത്ത ഒരു പ്രസ്താവമാണത്. എന്ടോസള്‍ഫാനെതിരെ ഒട്ടും ശ്രുതി തെറ്റാതെ നടക്കുന്ന ബഹുജന മുന്നേറ്റത്തെ കൊച്ചാക്കുക എന്നത് ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത കാര്യമാണ്. ഈ വലിയ ബഹളങ്ങള്‍ക്കിടയില്‍ ചില കാര്യങ്ങളെ ഒരു മറുപക്ഷ വായനക്ക് വിധേയമാക്കുന്നത് നന്നായിരിക്കും എന്ന ഒരു എളിയ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമായിരുന്നു ഞാന്‍. അത് വേണ്ട രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാനായോ എന്നെനിക്കു സംശയമുണ്ട്.
after reading the comment of KPS,
ReplyDelete---------------------
ഇപ്പൊ ശരത് പവാറും കൂട്ടരും ആരായി ..? ഇന്ത്യക്ക് വേണ്ടി പണിയെടുക്കുന്നവര്‍! ..
എന്‍ഡോ സള്ഫാന് നിര്‍മ്മിക്കുന്ന കമ്പനികള്‍ ആരായി .?. ഇന്ത്യക്കാരുടെ അളിയന്മാര് ! (ഛെ ഇവരെ ആണല്ലോ നമ്മള് കുറ്റം പറഞ്ഞത് ).. ,
( എന്‍ഡോ സള്ഫാന് ഗ്രാമങ്ങളിലും അല്ലാത്ത സ്ഥലങ്ങളിലും താരതമ്യ പഠനം നടത്തി എന്‍ഡോ സള്ഫാന് ഗ്രാമങ്ങളില്‍ ചലന ശേഷി ആറിരട്ടി കുറവാണ് എന്നും പത്തു വര്‍ഷത്തിനിപ്പുറത്തും രക്തത്തില്‍ എന്‍ഡോ സള്ഫാന് അംശം അപകടകരമാം വിധം കാണുന്നുണ്ടെന്നും കണ്ടെത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗത്തെയും അടിച്ചോടിക്കുക )
കേന്ദ്ര govt തന്നെ നടത്തിയ മറ്റു നിരവധി പഠനങ്ങള്‍ എന്തായി ..? ഫുഡ് ചെയിനില്‍ ഓരോ സ്റ്റേജ് കഴിയുമ്പോഴും ഇത് bio-accumulate ചെയ്യുന്നുണ്ടെന്ന് കണ്ടത്തിയ ശാസ്ത്ര പഠനങ്ങള്‍ ആരായി ..? എല്ലാവരും രാജ്യ ദ്രോഹികള്‍ !!!!!!
ഹോ ഓപ്പണ്‍ സോര്‍സ് ആയി ഇന്ത്യക്ക് കിട്ടിയ ഒരു സുന്ദര വസ്തുവിനെ ആണല്ലോ നമ്മള് കുറ്റം പറഞ്ഞത് ... !!! എണ്‍പത്തി ഒന്ന് രാജ്യങ്ങള്‍ നിരോധിച്ചത് ഇത് ഇന്ത്യയില്‍ ഉണ്ടാക്കുന്നത് കൊണ്ടാണത്രേ ..( എന്നാ പിന്നെ ഈ ഓപ്പണ്‍ സോര്‍സ് അവമ്മാര്ക്കു അവരുടെ രാജ്യത്ത് ഉണ്ടാക്കി കൂടെ എന്നൊന്നും ചോദിക്കരുത് , വിധേയത്വത്തില്‍ ചോദ്യം ഇല്ല )
ഇത് വിപണനം നടത്തുന്ന കമ്പനിയുടെ പേരും ആരും പറയരുത് ..ഇത് ഇന്ത്യയുടെ സ്വന്തം, ജനങ്ങളുടെ പ്രോഡക്റ്റ് ആണ് ..
നമ്മുടെ (കമ്പനി (?) സാധനത്തെ നമ്മള് കുറ്റം പറയുകയോ !
ജയ് ശരത് പവാര്‍ ..! ഇന്ത്യക്ക് വേണ്ടി , ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി മാത്രമാണ് ഇത്രയും ആക്ഷേപം സഹിച്ചും അങ്ങേരു നില കൊള്ളുന്നത്... ! അദ്ദേഹത്തിന് വേറെ ഒരു താല്പര്യവും ഇല്ല എന്ന് അങ്ങോട്ട് വിശ്വസിക്കുവിന്‍.. മുടന്തരായ കാസര്‍കോടന്‍ ഇരകളെ എറിഞ്ഞോടിക്കുവിന് പിന്നെ ഇപ്പോള്‍ എന്‍ഡോ സള്ഫാന് ഇരയായി ജനിച്ച കുട്ടികള്‍ വികൃത രൂപികള്‍ എന്ന് തോന്നാമെങ്കിലും പിന്നീട് പുതിയ ജീവി വര്‍ഗ്ഗങ്ങളുടെ പരിണാമത്തിനു ഇത് കാരണമാകും . അങ്ങിനെ ഇത് പരിണാമത്തിനു സഹായിക്കുന്നു എന്ന് കൂടെ പറഞ്ഞു കളയും ഇനി ..!
@ കെ.പി.സുകുമാരന്‍
ReplyDeleteഇത്തരമൊരു ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട തീര്‍ത്തും പ്രസക്തമായ ചില വാദഗതികള്‍ തന്നെയാണ് താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്. ഇരകളോട് ചേര്‍ന്ന് നില്ക്കുക എന്ന പ്രാഥമികമായ കടമ നിര്‍വഹിക്കുമ്പോഴും ഇത്തരം സന്ദേഹങ്ങളെ അപ്പാടെ തള്ളിക്കളയാന്‍ ആര്‍ക്കും ആവില്ല. ഈ വിഷയത്തില്‍ താങ്കളുടെ ബ്ലോഗില്‍ കൂടുതല്‍ വിശദമായി എഴുതും എന്ന് കണ്ടതില്‍ വളരെ സന്തോഷം.
This comment has been removed by the author.
ReplyDelete@ വള്ളിക്കുന്ന്
ReplyDeleteകാര്യങ്ങളെ ഒരു മറു പക്ഷ വായനക്ക് വിധേയമാക്കുന്നതില്‍ തെറ്റില്ല ..പക്ഷെ ഇപ്പോഴത്തെ സാഹചര്യം ഇത് നിരോധിക്കുക എന്നതും സ്റ്റോക്ക് ഹോം അന്താ രാഷ്ട്ര കണ് വെന്ഷനില് നാണം കെടാതെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി പിടിക്കുക എന്നതുമാണ് പ്രധാനം എന്നതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം കേരളത്തിന്റെ ശക്തമായ പൊതു വികാരം. അതിനിടയില്‍ ഇത്തരം മറു പക്ഷ വായനകള്‍ തെറ്റിധരിക്കപ്പെട്ടെക്കാം ..മാത്രമല്ല വീണ്ടും അനന്തമായ പഠനം എന്നൊക്കെ പറഞ്ഞു സര്‍ക്കാര്‍ ഒളിച്ചു കളിക്കുമ്പോള്‍ പ്രത്യേകിച്ചും ... മുന്‍ പഠനങ്ങള്‍ എല്ലാം തെറ്റാണെന്ന് വരുമോ ? അത്ര നല്ല സാധനം ആണോ ഇത് ?
ശരത് പവര്‍ പോലുള്ളവര്‍ക്ക് ജനങ്ങളുടെ താല്പര്യമാണ് വലുത് എന്നൊക്കെ വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് എത്രത്തോളം വിശ്വസനീയം ആണ് എന്ന് അവര്‍ തന്നെ ചിന്തിക്കട്ടെ ...
പിന്നെ താങ്കള്‍ പോസ്റ്റില്‍ പറഞ്ഞ പോലെ ജൈവിക കീട നിയന്ത്രണത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ട സമയം തന്നെയാണ് ഇത് ..നല്ല ഒരു അഭിപ്രായം തന്നെയാണ് അത് ... പക്ഷെ അതാണ് താങ്കളുടെ ചിന്ത എങ്കില്‍ എന്‍ഡോ സള്ഫാന് പോലുള്ള മാരക കീട നാശിനികളെ എന്തിനു ന്യായീകരിക്കാന്‍ മെനക്കെടണം ..! പ്രത്യേകിച്ച് പ്രാര്‍ഥിക്കാന്‍ മറ്റൊരു ഒളിഞ്ഞു നില്ക്കുന്ന മറ്റൊരു കാരണവും താങ്കളുടെ കാര്യത്തില്‍ ഇല്ലാത്ത സ്ഥിതിക്ക് :)
എന്‍ഡോ സള്‍ഫാനെതിരെ ഓരോ പൗരനും എന്ത് ചെയ്യാന്‍ പറ്റും എന്നത് ചെയ്യുക തന്നെ. ബഷീര്‍ക്കയെ പോലുള്ള കൂടുതല്‍ വായനക്കാരുള്ളവര് ഈ വിഷയത്തില്‍ കുറച്ചുകൂടി ശക്തമായി എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteഎൻഡോ സൾഫാൻ വിഷമാണെന്നതിൽ ആർക്കും തർക്കമില്ല . എവിടെ ആരു നിരോധിക്കുന്നു എന്നതിനേക്കാൾ എവിടെയൊക്കെ അതു മൂലം ദുരനുഭവങ്ങൾ ബാക്കി നിൽക്കുന്നു എന്ന നൊക്കിയാൽ പോരെ . തല വലുതും ഉടൽ ചെറുതുമായ നടക്കാനുള്ള പ്രായമായിട്ടും തറയിലെ പായയിൽ നെരങ്ങി കാലം കഴിക്കുന്ന പൊന്നോമനയെ കണ്ട് ഹൃദയം പൊട്ടുന്നവരുടെ ആ ദീന രോദനം ആരും ചെവി കൊള്ളുന്നില്ല.. ഇനിയും ഇങ്ങനെയുള്ള പൈതങ്ങൾ ഭൂമിയിലേക്ക് പിറക്കാതിരിക്കാൻ ഗർഭാശയത്തിൽ വെച്ച് തന്നെ അവയെ കൊലചെയ്യുന്നു ആരെ പഴിക്കണം? അവരും മനുഷ്യരല്ലെ മറ്റു രാജ്യങ്ങളെ പോലെയാണൊ നമ്മുടെ കേരളം പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ഇങ്ങനെയുള്ള വിഷ പദാർഥം ഹെലി കോപ്റ്ററുകളിൽ തളിക്കുമ്പോൾ എന്തെങ്കിലും മുകരുതലുകൾ എടുക്കാൻ അവരോട് ആരും തന്നെ പറയുന്നില്ല പറയുന്നതാകട്ടെ നടപ്പിലാക്കാൻ പറ്റാത്ത വാചക ക്കസർത്തൂകളും കുളവും കിണറുകളും മൂടി വെക്കുക മരുന്നുമായി വരുന്നവരേയും കാത്ത് നിന്നു ഇവയൊക്കെ മൂടി വെച്ചാൽ തന്നെ അത് എത്രത്തോളം പ്രായോചികമാകും.. ഇതൊക്കെ ആരു ചിന്തിക്കാൻ ഇപ്പോളെങ്കിലും ഒന്നു ചിന്തിച്ചിരുന്നെങ്കിൽ ആ ദുരിതമനുഭവിക്കുന്നവർക്കൊരു ആശ്വാസമായേനെ ... വിചിത്രമായ ഉടൽ,ശരീരത്തേക്കാൾ വലിയ തല,വളരെ ചെറിയ കൈകാലുകൾ,.. 10 വയസ്സു വരെ ഓടി ചാടി നടന്ന കുട്ടിക്ക് നടക്കുമ്പോൾ പാളി കാലുകൾ പോകുന്നതും ... അങ്ങിനെ ജന്മം കൊണ്ട് ഒത്തിരി വിരൂപരായ പൈതങ്ങളേയും മറ്റും കാണുന്നത് ചിലപ്പോ ഇതെല്ലാം ജഡാധരി ദൈവത്തിന്റെ ക്രൂരതയാകും അല്ലെ..
ReplyDelete“‘ കേരളത്തില്‍ ജനിച്ചു വീഴുന്ന അംഗവൈകല്യമുള്ള എല്ലാ കുട്ടികളെയും എന്‍ഡോസള്‍ഫാന്റെ അക്കൌണ്ടില്‍ എഴുതുന്നത് ശരിയല്ല എന്ന അഭീപ്രായം കണ്ടത് കൊണ്ട് ചോദിച്ചു പോയതാണേ... അളിയന്മാർക്ക് ഷെയർ ഉണ്ടെങ്കിലും ഇത്തിരി ചിന്തിക്കുന്നവർ ഈ വിഷം നിരോധിക്കുമായിരുന്നു .. താങ്കൾ പറഞ്ഞ പോലെ എന്തോ സള്ഫാന്, ഏതോ മന്ത്രി!" ഇന്നിന്റെ ദുരവസ്ഥ........
മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത രീതിയാണ് ഉത്പാദനരംഗത്തെ എളുപ്പവഴികളുടെ പ്രയോഗവല്കരണം. വേഗവും അളവും മുഖ്യമാനദണ്ഡങ്ങള് ആകുമ്പോള്‍ ഉല്പന്നത്തിന്റെ ഗുണമേന്മയും ഉത്പാദനരീതികളുടെ ശേഷിപ്പുകളും രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെടുന്നത് സ്വാഭാവികം. രാസകീടനാശിനികളും കളനാശിനികളുമെല്ലാം സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ കാര്ഷികോല്പാദനത്തിനു വിഘാതമാവുന്നത് ഇവിടെയാണ്. അനിയന്ത്രിതവും അശാസ്ത്രീയവുമായ രാസകീടനാശിനികളുടെ ഉപയോഗം ഇവയെ ജൈവനാശിനികളാക്കി മാറ്റിയിരിക്കുന്നു എന്നതാണ് വര്‍ത്തമാന കാലത്തെ ഏറ്റവും അസ്വസ്ഥമാക്കുന്ന സത്യം. രാസകീടനാശിനികള്‍ അപകടകാരികളായി മാറുന്നതിനു ആഗോള സമൂഹം സാകഷ്യം വഹിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.(continues)
ReplyDelete1950 -കളിലാണ് ഇനോര്‍ഗാനിക് രാസവസ്തുക്കളായ കാത്സ്യം ആര്‍സനേറ്റ്, കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്), ലെഡ് ആര്‍സനേറ്റ്, തുടങ്ങിയ മാരകമായ ഹെവി മെറ്റല്‍ സാന്നിധ്യമുള്ള കീടനാശിനികളില്‍ നിന്നും മാറി ഓര്‍ഗാനിക് സംയുക്തങ്ങളിലേക്ക് കാര്ഷികലോകം തിരിയുന്നത്. രണ്ടാം ലോകമഹായുദ്ധാനന്തരം രാജ്യങ്ങള്‍ തമ്മിലുള്ള അസംസ്കൃത വസ്തുക്കളുടെ കൈമാറ്റങ്ങളില്‍ തടസ്സം നേരിട്ടതോടെ യൂറോപ്പില്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന സസ്യജന്യ ജൈവകീടനാശിനികളായിരുന്ന നിക്കോട്ടിന്, പൈറിത്രം തുടങ്ങിയവയുടെ വരവ് നിലച്ചു. അതോടെ രസതന്ത്ര ഗവേഷണ രംഗത്ത് പുതിയ രാസകീടനാശിനികളുടെ വികസനത്തിനും ഉല്പാദനത്തിനും വേണ്ടിയുള്ള വ്യാപകമായ സമ്മര്‍ദ്ദം വന്നു. അങ്ങിനെയാണ് 1940 -ല്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഒരേസമയം 'ഹെക്സാ ക്ലോറോ സൈക്ലോഹെക്സേനിന്റെ' കീടനാശിനി സ്വഭാവം തെളിയിക്കപ്പെടുന്നത്. ഇന്ന് കാണുന്ന ഒരുവിധം എല്ലാ ഓര്‍ഗാനിക് രാസകീടനാശിനികളുടെയും അസ്ഥി എന്നു പറയുന്നത് 'ഹെക്സാ ക്ലോറോ സൈക്ലോഹെക്സേന്‍' ആണ്. ഇതില്‍ നിന്നാണ് ലിന്‍ഡേന്‍, ഡി ഡി റ്റി തുടങ്ങിയവയുടെ ഉത്ഭവം. ഇവയുടെ പ്രയോഗ വിജയം ഈ ദിശയില്‍ ഒട്ടേറെ കീടനാശിനികളുടെ നിര്‍മാണത്തിന് രസതന്ത്ര ലോകത്തിനു ഊര്‍ജ്ജമേകി. താരതമ്യേന എളുപ്പത്തില്‍ നടത്താവുന്ന 'ഡീല്‍സ്-ആല്‍ഡര്‍' റിയാക്ഷനിലൂടെ 'സൈക്ലോഡൈഈന്' വിഭാഗത്തില്‍ പെടുന്ന ഒട്ടേറെ രാസ കീടനാശിനികളാണ് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോള്‍ കാര്ഷികലോകത്തിനു മുന്നില്‍ അവതരിക്കപ്പെട്ടത്. പ്രയോഗഫലത്തിലെ താരതമ്യേനയുള്ള മേന്മ കൊണ്ടും ഓരോ കീടത്തിനും പ്രത്യേകമായുള്ള ഉല്പന്നങ്ങളുടെ (specificity ) ലഭ്യത കൊണ്ടും എളുപ്പത്തില്‍ പ്രചാരം ലഭിച്ചു. മേല്പറഞ്ഞ ക്ലോറിന്‍ അടങ്ങിയ ഓര്‍ഗനോ ക്ലോറസ് സംയുക്തങ്ങളോടൊപ്പം ഫോസ്ഫറസ് അടങ്ങിയ ഓര്‍ഗനോ ഫോസ്ഫറസ് വിഭാഗത്തിലുള്ള ബ്ലാഡേന്, പാരത്തിയോണ്‍ തുടങ്ങിയ സസതനികള്ക്ക് മാരകമായ ഒട്ടേറെ പുതിയ കീടനാശിനികളും ജര്‍മനിയില്‍ നിന്നും ലോക മാര്‍ക്കറ്റിലേക്ക് എത്തിച്ചേര്‍ന്നു. (continues)
ReplyDeleteപിന്നീട് ശരവേഗത്തിലായിരുന്നു വിവിധ രാസകീടനാശിനികളുടെ വരവ്. ഒടുവില്‍ ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം ലോകത്തിനു ബോധ്യം വരാന്‍ 1962 - ല്‍ റേച്ചല്‍ കാര്സന് പക്ഷികള്‍ പാടാനില്ലാത്ത മൂകവസന്തത്തെക്കുറിച്ചു പുസ്തകമെഴുതേണ്ടി വന്നു. ലോകത്താകമാനം അപകടകാരിയായ രാസകീട നാശിനികള്ക്കെതിരെ പ്രകൃതി സ്നേഹികളുടെ ഒരു മുന്നേറ്റമുണ്ടാകുന്നത് ഈയൊരു പുസ്തകത്തിന്റെ പ്രകാശനത്തോടെയാണ്. അനന്തരം യു എസില്‍ ഡി ഡി റ്റി നിരോധിച്ചു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ പ്രക്ഷോഭങ്ങളുടെ ഫലമായി ലോകരാജ്യങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു തുടങ്ങി. നിരോധിത കീട നാശിനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു അവയുടെ ഉത്പാദനവും വിതരണവും തടഞ്ഞു. ഡി ഡി റ്റി യോട് ഘടനാ സാമ്യമുള്ള 'ഹെക്സാ ക്ലോറോ സൈക്ലോ പെന്റ ഡൈഈന്‍ ' വിഭാഗത്തില്‍ പെട്ട അതീവ അപകടകാരിയായ ഓര്‍ഗനോ ക്ലോറസ് കീടനാശിനിയായ എന്‍ഡോസള്‍ഫാനും ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സഞ്ചിത വിഷമായും എന്‍ഡോക്രൈന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ അപകടപ്പെടുത്തുന്ന മാരക വസ്തുവായും പഠനങ്ങളിലൂടെ വെളിപ്പെട്ടതോടെ ആസ്ട്രേലിയ, ന്യൂസീലാന്റ് , യൂറോപ്യന്‍ യൂണിയന്, പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങള്‍, യു എസ് എ തുടങ്ങിയവരൊക്കെ നിരോധിച്ചപ്പോഴും ഇന്ത്യയും ബ്രസീലുമുള്പ്പെടെയുള്ളവര് പിന്നെയും ടണ്‍ കണക്കിന് എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിച്ചു തള്ളിക്കൊണ്ടേയിരുന്നു . രാസകീട നാശിനി ഉത്പാദന രംഗത്തെ ആഗോള ഭീമനായ ബെയര്‍ കോര്‍പറേഷന്റെ കൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയില്‍ ആണു നമ്മുടെ പൊതുമേഖല സ്ഥാപനമായ കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റെഡ്.
ReplyDeleteപരീക്ഷണാടിസ്ഥാനത്തിലുള്ള പഠനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നാഡീ വ്യവസ്ഥക്കും കിഡനികള്ക്കും ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചു തെളിവുകള്‍ ഏറെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യനില്‍ നടത്തിയ പഠനങ്ങളുടെ അഭാവമാണ് എന്‍ഡോസള്‍ഫാന്‍ അനുകൂലികളെ നിരോധനത്തിനെതിരെ തിരിയാന്‍ ഊര്‍ജ്ജമാകുന്നത്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യജീവികളുടെ നേരവസ്ഥ തന്നെയാണ് വെളിവുള്ളവര്‍ക്ക് ഏറ്റവും വലിയ തെളിവ്. കീടനാശിനി കോര്‍പറേറ്റുകളുടെ ചെലവില്‍ നക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നു പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നവന്റെ സാമര്‍ത്ഥ്യം ഒരു ജനതയുടെ പീഡിതാവസ്ഥക്കുള്ള മറുമരുന്ന് തേടുന്നവര്‍ക്ക് തടസ്സമാവരുത്. കാര്യ കാരണ ബന്ധങ്ങളുടെ പുറത്താണ് ശാസ്ത്ര സത്യങ്ങളുടെ നിലനില്‍പ്പ് തന്നെ. ഒരു പ്രദേശത്തങ്ങോളമിങ്ങോളം ഒരു തലമുറ മുഴുവന്‍ മാരകമായ രോഗങ്ങള്‍ക്ക് അടിപ്പെട്ടു പോകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അവിടെ അനിയന്ത്രിതമായി പ്രയോഗിക്കപ്പെടുന്ന എന്‍ഡോസള്‍ഫാന്‍ അല്ലെന്നു വാദിക്കുന്നവര്‍ മറിച്ചുള്ള കാരണം കൂടി വ്യക്തമാക്കേണ്ടതുണ്ട്. ലോകം ഹരിത രസന്തന്ത്രത്തെയും പരിസ്ഥിതി-സൗഹൃദ മുന്നറ്റങ്ങളെയും പുല്കുന്ന ഒരു കാലത്ത് വിഷം തളിച്ച് ഒരു തലമുറയെ കൊല്ലുന്ന ഭരണകൂടങ്ങള്‍ ചരിത്രത്തിലെ കറുത്ത ഏടുകള്‍ തങ്ങള്‍ക്കായി അടയാളപ്പെടുത്താന്‍ കാത്തുവെച്ചവര്‍ തന്നെ.
Q1. Who is no.1 producer of insecticide in India ?
ReplyDeleteAns. Dr. vijay mallya
I pity on endosulfan supporters here,
ReplyDeleteIndian companies produce more endosulfan than any other country, and they are bombarding the media and sympathetic government officials in India with misinformation.
it is clear that some people here misunderstood much even after they happened to know more than 4000 endosulfan poor victims in kasargod . How can u say these defects is not with endosulfan.. please go and see once, some of the villages, there is more than one infected children in each house regardless of cast,or anything. How horrible..!!
Committees, appointed by the Union government, had advised the government against use of Endosulfan near waterbodies. DONT U HEAR THIS..?
DO U KNOW THIS..?
ReplyDelete==================
Vijay Mallaya is the largest manufacturer of pesticides in India and largest distributor of pesticides in india and to poor third world countries..
In fact he is the largest manufacturer and distributor of unsustainable fertilizers and pesticides. And he has the clout to influence and channel government policies and decisions to suit his commercial illusions, and ventures.
"കാറ്റുപിടിക്കുന്ന സമരത്തിന്റെ ഈ പായ്ക്കപ്പലിനെ എന്ഡോസള്ഫാനുമപ്പുറത്തെ ഒരു തീരത്തേക്ക് കൊണ്ടുപോവുകയാണ് ഇപ്പോള്‍ വേണ്ടത്. "
ReplyDeleteഈ പറഞ്ഞതാണ് ഈ പോസ്റ്റിന്റെ ആകെ മൊത്തം spirit എന്നാണു ഞാന്‍ കാണുന്നത്. കമന്റിടുന്ന പലരും ആദ്യ പാരഗ്രാഫിലെ ചില വരികള്‍ വായിച്ചു തന്നെ jumping into a wrong conclusion സംഭവിക്കുന്നുണ്ട് എന്ന് തോന്നുന്നു. endo sulfaan മാത്രമല്ല ഇവിടത്തെ അന്തകന്മാര്‍ എന്നുള്ളത് എത്ര ശരിയാണ്. ഈ സമരം അതിനു മപ്പുറത്തേ വിഷം തളികളെ കൂടി ലക്ഷ്യം വെയ്ക്കട്ടെ എന്നതിനോട് വിയോചിക്കാനാവുമോ?
ഒരു വിദ മറ്റു പാരിസ്ഥിതിക സമരങ്ങളില്‍ നിന്നും ഈ സമരത്തില്‍ വ്യത്യസ്തമായി എനിക്ക് തോനുന്നുന്നത് ഈ വിഷയാത്തിലുള്ള പൊളിറ്റിക്കല്‍ പാര്ടികലുടായ് വൈകിയാണെങ്കിലും ഉള്ള ഇടപെടല്‍ ആണ് ....എന്ത് രാഷ്ട്രീയ ലാബ്തിനാന്കിലും എല്ലാരും ഈ വിഷയത്തില്‍ ഒട്ടകെട്ടനല്ലോ..(കേരളത്തില്‍) മുമ്പ് ചാലിയാര്‍ പുഴ ഗ്രാസിം ഫാക്ടറി മലിനമാക്കിയപോള് അതിനെതിരില്‍ സമരം ചെയ്തവരെ നേരിടാന്‍ ബിര്‍ള അണിനിരത്തിയത് citu ,stu, intuc. bms തുടങ്ങിയ political പാര്ടികലെ ആയിരുന്നു ..ഒരേ തൂവല്‍ പക്ഷികലായി മാവൂരില്‍ ഒരു സ്റ്റേജില്‍ അണിനിരന്നു സമരക്കാരെ അരാഷ്ട്ര വാദികളായി ചിത്രീകരിച്ചു. വാഴക്കാടും പരിസരത്തും വര്‍ധിച്ചു വരുന്ന ക്യാന്‍സര്‍ ര്രോഗങ്ങള് ഇതുകൊണ്ടല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇത് പോലേ വ്യാപകമായ പ്രചാരണം അന്നും ഉണ്ടായിരുന്നു രാവിലേ 6 മണിമുതല്‍ രാത്രി വൈകുവോളം നീണ്ട നിരയായിരുന്നു അന്ന് ദിനേശിന്റെ ആശുപത്രിയില്‍ ...ഇന്ന് വാഴക്കാട് മാറി ഹോസ്പിടല്‍ ബിസ്നെസ് ഇല്ല ..ചാലിയാറില്‍ തെളിഞ്ഞ വെള്ളം ഒഴുകുന്നു ..ഒരു നോക് കാണാന്‍ മണിക്കൂര്കല് കാത്തു നിന്നിരുന്ന ആ ആശുപത്രിയിലെ ഡോക്ടര്‍ ഇന്ന് ഒരു പ്രവാസിയാത് കാലത്തിന് നിയോഗമായിരിക്കാം ..നമുക്കും പ്രതീക്ഷിക്കാം മറ്റൊരു വഴക്കാടിന്നായി ...ഇതിലും വലിയ ഭൂതം വരും എന്ന് കരുതി ഇപ്പോള്‍ ഉള്ളതിനെ വെറുതേ വിടുന്നത് ശെരിയാണോ....ഈ വിഷയത്തില്‍ ഒരു മറു വായന കൊണ്ടുവന്നത് നന്നായി....
ReplyDeleteപറഞ്ഞത് കാര്യമാണെൻകിലും അനവസരത്തിലായിപ്പോയോന്ന് സംശയം...!
ReplyDeleteവായനയേ ഉള്ളൂ .....എഴുതാനുള്ള കഴിവില്ല .
ReplyDeleteകാര്യങ്ങള്‍ നന്നായി ഗ്രഹിക്കും .
എന്‍ഡോ സള്ഫാന് ...
മാങ്ങാത്തൊലിയാണോ അതോ തേങ്ങാക്കുലയാണോ
എന്ന് അറിയാത്തവര്‍ പോലും പ്രതിഷേധവുമായി രംഗത്തുണ്ട്.!!
പ്രതിഷേധിക്കട്ടെ " പാവങ്ങള്‍ "
Salam പറഞ്ഞതിനോട് നൂറു ശതമാനം ഞാന്‍ യോജിക്കുന്നു. പലരും എസ്സെന്‍സ് മനസ്സിലാക്കാതെ പ്രതികരിച്ചില്ലേ എന്നൊരു തോന്നല്‍. എന്‍ഡോ സള്ഫാന് നിരോധിക്കപെടെണ്ടത് തന്നെ.. ഇന്ന് തന്നെ പറ്റുമെങ്കില്‍ ഇന്ന്. പക്ഷെ അതിനായുള്ള പ്രക്ഷോഭങ്ങള്‍ എന്‍ഡോ സുല്ഫാനേ മാത്രം ലക്ഷ്യം വെക്കുന്നതില്‍ ഒരു അസ്വാഭാവികത. എന്‍ഡോ സല്ഫനെ ഹൈ പ്രയോരിടിയായും അതോടൊപ്പം തന്നെ എല്ലാ കീടനാശിനികള്‍ക്കും എതിരെ ഉള്ള ഒരു തുറന്ന സമരമാണ് ആവശ്യം എന്ന് തോന്നുന്നു.. എന്ടോ സല്ഫനെ മാത്രം ഉയര്‍ത്തി കാണിക്കുന്നത് കൊണ്ട് മറ്റു 'കീടനാശിനികളുടെ കീട മുതലാളിമാര്‍ മുതലെടുപ്പ് നടത്താനുള്ള സാധാതകളെ മുളയിലെ നുള്ളുക തന്നെ വേണം.. അല്ലാതെ ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്നിന്റെ പുറകെ പായേണ്ട ഗതികെടിലേക്ക് കേരള എത്തിപെടും. ദീര്‍ഘ വീക്ഷണത്തോടെ ഉള്ള ഒരു ലേഖനം ആയനെനിക്ക് തോന്നിയത് (എഴുത്തിന്റെ കാര്യത്തില്‍ വിവരം വട്ടം പൂജ്യം ആണേലും).
ReplyDeleteപലപ്പോഴും ചെറുകിട കര്ഷകക്കാര് വരെ കീടനാശിനികള്‍ അത്യാപത് വരുത്തുന്നു എന്നാ അറിവോടെയാണ് ഉപയോഗിക്കാറു.. ഒരു അനുഭവം പറഞ്ഞാല്‍ മുഷിയില്ലെന്ന് വിചാരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വയനാട് എന്റെ കുടുംബത്തിന്റെ കൂടെ താമസിച്ചിരുന്ന കാലം. ഒരു പ്രഭാതത്തില്‍ വീടുടമസ്തന് നാലഞ്ചു വാഴ കന്നുമായി വന്നു ഞങ്ങളുടെ താമസ സ്ഥലത്ത് കുഴിച്ചിട്ടു ഉമ്മയോട് പറഞു "ഇത്താ നിലം തുടച്ചും പാത്രം കഴുകിയും വരുന്ന വേസ്റ്റ് വെള്ളം ഇതില്‍ ഒഴിക്കണേ' എന്ന്. ഏക്കര്‍ കണക്കിന് വാഴ കൃഷി ഉള്ള നിങ്ങളെന്തിനാ ഇവിടെ രണ്ടു വഴ വെക്കുന്നെ എന്നായി ഉമ്മ. മറുപടി ഇങ്ങനെ "അതൊക്കെ മനുഷ്യന് തിന്നാന്‍ പറ്റുമോ, കൊടിയ വിഷം അല്ലെ കോരി ഒഴിക്കുന്നത്, ഇത് വീട്ടിലെ ആവശ്യത്തിനാ....' ആ തിന്നുന്നതും മനുഷ്യരല്ലേ എന്നായി ഉമ്മയുടെ ചോദ്യം, പക്ഷെ നോ മറുപടി..ഈ സംഭവത്തോടെ വണ്ണം കൂടിയ വയനാടന്‍ കായകള്‍ വാങ്ങുന്ന പതിവും അന്നും ഇന്നും എന്റെ വീട്ടില്‍ ഉപേക്ഷിചു. എന്ടോ സല്ഫനെതിരെ ഉള്ള പ്രക്ഷോഭങ്ങളെ കുറച്ചു കാണിക്കാനല്ല മറിച്ചു അത് എല്ലാ കീടനാശിനികളോടും ഉള്ള ഒരു ഒറ്റ കെട്ടായ പ്രക്ഷോഭം ആയാല്‍ നാടിനു വിദൂര ഭാവിയില്‍ ഗുണം മാത്രമേ ചെയ്യൂ എന്നാണ് പറഞ്ഞു വന്നത്...
ReplyDeleteഅമേരിക, ഇംഗ്ലണ്ട് അങ്ങനെ നീണ്ട നിരതന്നെ ഉണ്ട് എന്ടോ സള്ഫാന് നിരോധിത രാജ്യങ്ങള്‍ എന്ന് പറഞു ചാനെലുകളും പത്രങ്ങളും കൊട്ടി ഘോഷിക്കുന്നു. നമ്മുടെ നാട്ടുകാരുടെ കണ്ണ് തുറക്കാന്‍ ഒത്തൊരുമിച്ചു പോരാടാന്‍ അതൊരു motivation ആകുമെങ്കിലും അമേരികയിലും ബ്രിട്ടനിലും എല്ലാം മികാവാറും എല്ലാ കീടനാശിനികളും നിരോധിച്ചതാണെന്ന് പറയാന്‍ എന്തെ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു വിമ്മിഷ്ട്ടം..? നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നവരെ ശിക്ഷിക്കാന്‍ പഴുതുകളില്ലാത്ത നിയമങ്ങള്‍ ഇവരുടെ കരുത്തു കൂടിയാണെന്ന് നമ്മളുടെ ജനങ്ങളെ ബോധ്യപെടുതെണ്ട ബാധ്യത പത്രമാധ്യമങ്ങള്‍ മറന്നതോ അതോ മറന്നു എന്ന് നടിക്കുന്നതോ..?
നല്ലൊരു ലേഖനമായിട്ടുണ്ട് കേട്ടൊ ഭായ്
ReplyDelete“ഒരു എന്‍ഡോസള്‍ഫാന്‍ മാത്രമല്ല നമ്മുടെ പ്രശ്നം. ആ ജനുസ്സില്‍ പെടുന്ന മാരകമായ നിരവധി കീടനാശിനികള്‍ നാം ദിവസവും കഴിക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും തളിക്കപ്പെടുന്നുണ്ട്. അതൊക്കെയും ജനിതകമായ തകരാറുകളും പാരിസ്ഥിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുമുണ്ട്. കാറ്റുപിടിക്കുന്ന സമരത്തിന്റെ ഈ പായ്ക്കപ്പലിനെ എന്ഡോസള്ഫാനുമപ്പുറത്തെ ഒരു തീരത്തേക്ക് കൊണ്ടുപോവുകയാണ് ഇപ്പോള്‍ വേണ്ടത്....”
(benjaali മറ്റു പ്രദേശങ്ങളിൽ ഇഷ്ടം പേലെ സ്പേസ് ഉള്ളതിനാൽ വിഷം തളിക്കുന്ന കൃഷിയിടങ്ങളിൽ ആരും ജീവിക്കുന്നില്ല. അതുകൊണ്ട് തന്നെ അവർക്ക് പ്രശ്നവുമില്ല)
ReplyDeleteനിലവില്‍ ലഭ്യമായതും വിശ്വാസ്യയോഗ്യവുമായ പഠനറിപ്പോര്‍ട്ടുകള്‍ വെച്ചുനോക്കുമ്പോള്‍ അത് നിരോധിക്കപ്പെടേണ്ടതുതന്നെയാണ്.....ഈ ഗണത്തില്‍പ്പെടുത്താവുന്ന മറ്റു പലതിനെയും നേരിടാന്‍ ഈ മുന്നേറ്റത്തില്‍ നിന്നും ഊര്ജ്ജമുള്ക്കൊള്ളാനാകുമെന്നതിനാല് ഇതു തുടരട്ടെ........( എന്റെ സ്വന്തം അയല്പക്കത്തെ ഈ ദുരിതക്കാഴ്ചകള്‍ക്ക് മറയിടാന്‍ ഒരു ദൃശ്യമാമാങ്കത്തിനും കഴിയില്ല)
ഇത്തരം വിഷങ്ങള്‍ നിര്‍ത്തുവാനും ഇനിയൊരു ചര്‍ച്ചയുടെയൊക്കെ ആവശ്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല..അല്ലേലും ബഹുരാഷ്ട്രകുത്തകകളുടെയും സ്വരാഷ്ട്രകുത്തകകളുടെയും കയ്യില്‍ നിന്നും കാശും വാങ്ങി കീശയിലാക്കി, സ്വിസ്സ് ബാങ്കിലിട്ട് ലോകത്തെല്ലായിടത്തും കടലില്‍ കളഞ്ഞ സാധനങ്ങളൊക്കെ വാരിക്കെട്ടി ഇങ്ങിന്ഡ്യയില് കൊണ്ടു വില്ക്കാന് അനുവാദം കൊടുക്കുന്ന വ്രിത്തികെട്ട രാഷ്ട്രീയ തെമ്മാടികളെ നടുറോഡിലിട്ട് അടിച്ചുകൊല്ലാന്‍ നേരമായി. ഇല്ലെങ്കില്‍ അവശെഷിക്കുന്ന ഇന്‍ഡ്യാക്കാരനും അന്ത്യകൂദാശ നല്‍കിയേ ഈ മഹാന്മാര് അടങ്ങൂ
ReplyDeleteയൂറോപ്പിലും അമേരിക്കയിലും അംഗമാലിയിലും മറ്റും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു എന്നതു ശരി തന്നെ,
ReplyDeleteപക്ഷെ അതിനെക്കാള്‍ മുന്‍പ് അവിടങ്ങളില്‍ നിരോധിച്ച കീടനാശിനികള്‍ പലതും എന്തു കൊണ്ട് നാം ഇന്നും നിര്‍ലോഭം ഉപയോഗിക്കുന്നു? ആര്‍ക്കും ഒരു പ്റഷ്നവുമില്ല!
ഗുജറാത്തിലാണു ഇന്ത്യയില്‍ ഏറ്റവും അധികം എന്ഡോസല്ഫാന് ഉപയോഗിക്കുന്നത്, അവിടെ നോ പ്റൊബ്ലെം.
പാലക്കാട്ടാണു കാസര്ഗോഡേക്കാള് അധികം ഈ കീടനാശിനി ഉപയോഗിച്ചത്, അവിടെയും നോ പ്രോബ്ലാം!
കീടനാശിനികള്‍ ഏതായാലും അത് കീടങ്ങളെ നശിപ്പിക്കാനാണു, ഒപ്പം എല്ലാ ജീവികള്‍ക്കും ഹാനികരവുമായിരിക്കും. സൂക്ഷ്മവും പരിമിതവുമായി ഉപയോഗിച്ചില്ലെങ്കില്‍ എല്ലാ കീടനാശിനികളും അപകടകാരികള്‍ തന്നെയാണു.
അതാണു കാസര്‍ഗോഡ് ജില്ലയില്‍ സംഭവിച്ചതും.
സംസ്താനങ്ങള്ക്കു അവര്‍ക്കു ദോശകരമെന്നു ബോധ്യപ്പെട്ട കീടനാശിനി നിരോധിക്കാന്‍ വകുപ്പുണ്ടല്ലോ?
നാം നിരോധിക്കുകയും ചെയ്തു!
കീടനാശിനി തളിക്കുമ്പോള്‍ സംഭവിച്ച അപാകതയില്‍ നിന്നും തടിയൂരാന്‍ ചില ഏജന്‍സികള്‍ കാട്ടിക്കൂട്ടുന്ന കോപ്റായങ്ങള്‍ ജനം തിരിച്ചറിയണം.
ആദ്യം ദുരിത ബാധിതര്‍ക്കു അര്‍ഹമായ നഷ്റ്റപരിഹാരം ലഭിക്കാനാവട്ടെ നമ്മുടെ ഉപവാസം
@ Salam Pottengal, Nishana, മുരളീമുകുന്ദൻ, വഴിപോക്കന് & others
ReplyDeleteഈ പോസ്റ്റിന്റെ actual point ഉള്‍ക്കൊണ്ടു എന്ന് മനസ്സിലാക്കുന്നതില്‍ സന്തോഷമുണ്ട്.
നിഷാന സൂചിപ്പിച്ച വയനാട് സംഭവം നമ്മളെയെല്ലാം ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതാണ്. എത്രയേറെ വിഷമരുന്നുകളാണ് നമ്മുടെ കൃഷികള്‍ക്കു മേല്‍ തളിക്കപ്പെടുന്നത്. എത്ര കാലമായി ഇത് തുടരുന്നു. കാര്‍ഷിക വിളകളെ സംരക്ഷിക്കാന്‍ പ്രായോഗികമായ ഒരു ബദല്‍ ആണ് നമുക്ക് വേണ്ടത്. എന്ടോസള്ഫാന് നിരോധിക്കുക എന്ന ഒരു ചെറിയ ലക്ഷ്യത്തിലേക്ക് ഈ ജനകീയ മുന്നേറ്റം ചെറുതാകാതിരുന്നെങ്കില് എന്ന് ആഗ്രഹിച്ചു പോകുന്നത് അത് കൊണ്ടാണ്.
Faizal Kondotty said
ReplyDelete"... അതാണ് താങ്കളുടെ ചിന്ത എങ്കില്‍ എന്‍ഡോ സള്ഫാന് പോലുള്ള മാരക കീട നാശിനികളെ എന്തിനു ന്യായീകരിക്കാന്‍ മെനക്കെടണം ..!"
അപ്പോള്‍ രാമന് സീതയുടെ ആരാന്നാ പറഞ്ഞത്.. അളിയനോ അതേ അമ്മായിയുടെ മോനോ?
Well Said, Basheer. Keep up the good work.
ReplyDeletehttp://www.whybanendosulfan.org/facts-vs-myths.htm
"ഇല്ലതൂന്നു ഇറങ്ങുകയും ചെയ്തു, അമ്മാത് ഒട്ടു എത്തിയതും ഇല്ല"
ReplyDeleteഎന്ടോസള്ഫാന് അനുകൂലമായി എന്ന് തോന്നുന്ന പോലെ എഴുതിത്തുടങ്ങി, കുറച്ചു പോയപ്പോള്‍ എതിര്‍ത്ത്, വീണ്ടും നിരോധനം വേണ്ടെന്ന പോലെയാക്കി...
ശരിക്കും എന്താണാവോ ഉദ്ദേശിച്ചത്?
ഈ സംഭവം കേരളത്തില്‍ ഇനി തളിക്കാന്‍ പാടുണ്ടോ അതോ ഇല്ലേ?
എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കുന്നുണ്ട്.കാസര്‍കോട്ടെ ആറു പഞ്ചായത്തുകളില്‍ ഹെലികോപ്റെറില് നിന്നും എന്ഡോസള്ഫാന്തെളിച്ചിരുന്നു .എന്നാല്‍ ഒരുപഞ്ചായത്തില്‍ മാത്രമാണ് ആരോഗ്യപ്രശ്നങ്ങലുള്ളത്. അത് ഒരു പക്ഷെ അവര്‍ തുരങ്ക വെള്ളം ഉപയോഗികുന്നത് കൊണ്ടാവാം.
ReplyDeleteമറ്റുപഞ്ചായത്തുകളില്‍ സംസ്ഥാനശരാശരിയെക്കാള് താഴെയാണ് ആരോഗ്യപ്രശ്നങ്ങള്‍. പശ്ചിമബംഗാളില്‍ എന്തെങ്കിലും പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ല.എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയരാജ്യം ചൈനയാണ്.
എന്ഡോസള്ഫാന്ന് തുല്യമായതോ ചെലവ്കുറഞ്ഞതോ ആയ മറ്റൊരു കീടനാശിനി കണ്ടെത്തുന്നതുവരെ നിരോധിക്കേണ്ടത്ണ്ടെന്നു തോന്നില്ല.നിരോധിക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണ്.
കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ തെളിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ്റെഷന്‍ കോര്പോറെഷെന്ആണ്.ഇടതുമുന്നണി നയിച്ചിരുന്ന കാലത്ത്.
@ vallikkunnu,
ReplyDeleteഎന്‍ഡോ സള്ഫാന് പോലെ മാരക കീട നാശിനികളെ മിക്കതും നിരോധിക്കണം എന്നാണു താങ്കള്‍ ഉദ്ദേശിച്ചത് എങ്കില്‍ ,.... ചോദിക്കട്ടെ , ഇപ്പോള്‍ ഉയര്‍ന്ന എന്‍ഡോ സള്ഫാന് വിരുദ്ധ സമരം ക്ഷയിച്ചു ഫലം കാണാതെ വന്നാല്‍ , മറ്റു മാരക കീടനാശിനികള്‍ക്ക് എതിരായി സമരം വന്നാല്‍ അതിനു അധികാരി വര്‍ഗ്ഗം പ്രാധാന്യം കല്‍പ്പിക്കുമോ ? നേരെ മറിച്ചു ഈ സമരം വിജയിച്ചാല്‍ മറ്റു മാരക കീടനാശിനികള്‍ക്ക് എതിരെയും ശക്തമായ ഒരു ചിന്ത വരാന്‍ സാധ്യത ഇല്ലേ ..? ഇതൊരു തുടക്കം ആവില്ലെന്ന് ആര് കണ്ടു ...
പലരും ഇവിടെ അഭിപ്രായ പ്പെട്ട പോലെ ഈ ഭൂതത്തെ ആദ്യം കൊല്ലുക..എന്നിട്ട് മറ്റു ഭൂതങ്ങളെ തിരഞ്ഞു പിടിക്കുക ..അതല്ലേ ചെയ്യേണ്ടത് ...
അപ്പോള്‍ എന്‍ഡോ സള്ഫാന് എതിരെ ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങളെ താങ്കള്‍ സംശയ ദൃഷ്ടി യോടെ കാണരുതായിരുന്നു
താങ്കളുടെ പോസ്റ്റില്‍ നിന്നും
എന്‍ഡോസള്‍ഫാനെതിരെയുള്ള സമരങ്ങള്‍ക്ക് വിപണിയിലെ അതിന്റെ എതിരാളികളായ വിദേശ കുത്തകകളുടെ ഫണ്ടിംഗ് ലഭിക്കുന്നുണ്ട് എന്ന ആരോപണം ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്...എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും ഉത്പാദിപ്പിക്കുകയും അത് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. നാല്പതു മില്യണ്‍ ഡോളറിന്റെ എന്‍ഡോസള്‍ഫാന്‍ ആണ് ഇന്ത്യ പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നത്. തീര്‍ച്ചയായും ഈ വിപണി കയ്യടക്കാനുള്ള വിദേശ കുത്തകകളുടെ നീക്കങ്ങളും നമ്മളറിയാതെ ഈ സമരത്തിനു പിന്നില്‍ ഉണ്ടായെന്നു വരാം
താങ്കളുടെ ഈ പ്രസ്താവന എന്‍ഡോ സള്ഫാന് വിരുദ്ധ സമരത്തിന് അനുകൂലം ആണെന്ന് മനസ്സിലാക്കാന്‍ വലിയ വിഷമം ഉണ്ട് .... (ഇപ്പൊ സീത രാമന്റെ ഭാര്യ ആയില്ലേ .. :))
കേരളവും കര്‍ണാടകയും ഈ മരുന്ന് നിരോധിച്ചെങ്കില്‍ അത് നിരോധിക്കാത്ത സംസ്ഥാനങ്ങളാണ് ഇന്ത്യ മുഴുവനും ഉള്ളത്. അവിടെയൊക്കെ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അവിടങ്ങളില്‍ കാസര്ക്കോട്ടിലേത് പോലെ ജനിതക വൈകല്യങ്ങളുള്ള കുട്ടികള്‍ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്
ReplyDeleteഏറ്റവും പുതിയ പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് തമിള്‍ നാട്ടിലെ ചേരംപാടിയിലെ തേയില തോട്ടങ്ങളില്‍ കാസര്‍കോഡിനു സമാന മായ രീതിയിലുള്ള വൈകല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു . മുകളിലെ ചോദ്യം പ്രസക്തമാകുന്നത് അവിടെങ്ങളില്‍ പഠനം നടത്തുമ്പോഴാണ് ..
മിക്ക സ്ഥലത്തും ഒരു പഠനവും നടന്നിട്ടില്ല എന്നതാണ് വസ്തുത .. ശരത് പവാറും ഇന്ത്യന്‍ കെമികല്‍ ലോബ്ബിയും വെറുതെ ഒഴിഞ്ഞു മാറാന്‍ പറയുന്നതാണ് ഈ മുടന്തന്‍ ന്യായം എന്ന് ആര്‍ക്കാണ് അറിയാത്തത്. എല്ലാ സംസ്ഥാങ്ങളിലും വോട്ടെടുപ്പ് നടത്തിയിട്ടാണോ BHC നിരോധിച്ചത് ..?
പിന്നെ എത്രെയോ പഠന സംഘങ്ങള്‍ , കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമിച്ച Banerji കമ്മറ്റിയും R.B. Singh കമ്മറ്റിയും അടക്കം എന്‍ഡോ സള്ഫാന് എതിരെ കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നറിയുക . .. പിന്നെ അതിനൊക്കെ പുറമേ ജീവിക്കുന്ന തെളിവുകള്‍ ഉള്ള കേരളവും കര്‍ണ്ണാടകയും ഇന്ത്യയില്‍ അല്ലെ .. ?
കാസര്‍കോഡ് ജില്ലയിലെ കൈത്തോട് എന്ന എന്‍ഡോ സള്ഫാന് തളിച്ച പ്രദേശത്ത് ഓരോ വീട്ടിലും ഒന്നിലധികം കുട്ടികള്‍ അംഗ വൈകല്യം വന്നവരുണ്ട് എന്ന് കൂടെ റിപ്പോര്‍ട്ട് ചെയ്യുന്നു .
ഇതൊക്കെ എന്‍ഡോ സള്ഫാന് വിരുദ്ധ ലോബ്ബിയുടെ കള്ള പ്രചാരണങ്ങള്‍ ആണ് എന്ന് അഭിപ്രായമുള്ളവര്‍ അവിടെ ഒന്ന് സന്ദര്‍ശിക്കണം എന്നാണു എനിക്ക് പറയാന്‍ ഉള്ളത് .. പിന്നെ എവിടെ നിന്നെങ്കിലും ഒരല്പം എന്‍ഡോ സള്ഫാന് സംഘടിപ്പിചു ഒരിത്തിരി വെള്ളത്തില്‍ കലര്‍ത്തി കുടിക്കുവാന്‍ ധൈര്യപ്പെടുക ..എന്നിട്ട് വാചാലരാകുക .. എന്‍ഡോ സള്ഫാന് ഇരകളുടെ രക്തത്തില്‍ ഇപ്പഴും മാരകമായ അളവില്‍ എന്‍ഡോ സള്ഫാന് അംശം ഉണ്ടെന്നു നിരന്തരം പരീക്ഷണങ്ങളില്‍ തെളിക്കപ്പെടുന്നതില് ഒരു കാര്യവും ഇല്ലേ ..? ആദ്യം എന്‍ഡോ സള്ഫാന് വിരുദ്ധ സമരത്തില്‍ ശക്തമായി അണി ചേര്‍ന്ന് വിജയിപ്പിക്കുക ..ഈ കൂട്ടായ്മയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മറ്റു മാരക കീടനാശിനികള്‍ക്ക് എതിരെയും ഒന്നായി പ്രതികരിക്കുക ..കൂടെ ജൈവിക നിയന്ത്രണ ത്തെക്കുറിച്ചു ചര്‍ച്ചകളും ചിന്തകളും സജീവമായി നടക്കട്ടെ ..
ലോകത്ത് നിരോധിച്ച അറുപത്തി ആറില്‍ പരം കീട നാശിനികള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനു കാരണം ഉത്തര വാദിത്വം നിറവേറ്റാത്ത പരിസ്ഥിതി കാര്‍ഷിക മന്ത്രാലയങ്ങള്‍ അന്നെന്നു അറിയുക ..(പരിസ്ഥിതി ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് ഒക്കെ എന്താണ് പിന്നെ പണി എന്നൊന്നും ചോദിക്കരുത് ) അപ്പോള്‍ ഈ ശക്തമായ സമരം അവരെ കണ്ണ് തുറപ്പിക്കാന്‍ ഉപയുക്തമാകട്ടെ ... ഹെല്‍ത്ത് ഈസ് വെല്‍ത്ത് ...അത് ഇന്ത്യന്‍ കമ്പനിയുടെ പ്രോഡക്റ്റ് ആയാലും ശരി ,
നമ്മുടെ കണ് മുന്നില്‍ നരകിച്ചുകഴിയുന്ന ജന്മങ്ങളെ നമ്മള് കണ്ടില്ലെന്നു നടിയ്ക്കരുത്. അതിനിടയാക്കുന്ന ഒരു മാരകവിഷം ( മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതും ) അത് തൂത്തെറിയപ്പെടുക തന്നെ വേണം.അത് എത്ര മില്യന്‍ വരുമാനം നേടിത്തരുന്നതായിരുന്നാല് കൂടിയും.
ReplyDeleteതലമാത്രം വളര്‍ന്നു വീര്‍ത്ത പിഞ്ചു കുഞ്ഞുങ്ങള്‍...ജനിച്ച നാള് മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞ് .. കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍ .. ജനിച്ചശേഷം ഒരിക്കല്‍ പോലും നിവര്‍ന്നു നിക്കാന്‍ ആകാതെ ഇന്നും തറയില്‍ ഇഴയുന്ന യൌവങ്ങള്‍ .. മാനസിക വൈകല്യം ബാധിച്ചു പിച്ചും പേയും പറയുന്നവര്‍.. പലതരത്തിലുള്ള അര്‍ബുദം ബാധിച്ചവര്‍ .. ദേഹമാസകലം പൊട്ടി പഴുത്ത വൃണങ്ങളുമായി ജീവിതത്തോട് മല്ലടിക്കുന്നവര്‍.മാംസ പിന്ടങ്ങളെ മാത്രം ഗര്‍ഭം ധരിക്കാന്‍ വിധിക്കപെട്ട യുവതികള്‍ ..അപസ്മാര രോഗികള്‍ . സഹോദരങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്ക് ഇറങ്ങിയ കൌമാരങ്ങള്‍ , ഗര്‍ഭ പാത്രവും മുലപ്പാലും വരെ വിഷമയമാക്കിയെന്നു പഠനങ്ങള്‍ അടി വരയിട്ടു പറഞ്ഞ എന്ടോസള്ഫാന് ....!!!
ReplyDeleteവേണ്ടാ നമുക്കീ എന്ടോസള്ഫാന്, വേണ്ടാ നമുകീ നരക യാതന .. .. ...
എന്ടോസള്ഫാന് നിരോധിക്കൂ തലമുറകളെ രക്ഷിക്കൂ ........ > http://our-statement.blogspot.com/2011/04/blog-post_23.html
എന്‍ഡോസള്‍ഫാന്‍ എത്രയും പെട്ടെന്ന് നിരോധിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ, കേരളത്തില്‍ ജനിച്ചു വീഴുന്ന അംഗവൈകല്യമുള്ള എല്ലാ കുട്ടികളെയും എന്‍ഡോസള്‍ഫാന്റെ അക്കൌണ്ടില്‍ എഴുതുന്നത് ശരിയല്ല എന്നൊരു അഭിപ്രായവും എനിക്കുണ്ട്.
ReplyDeleteസത്യം പറയാമല്ലോ ബഷീര്‍ വള്ളികുന്നിനു എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ താല്പര്യം ഒന്നും ഇല്ല വെറുതെ എല്ലാരും പറയുന്നത് കൊണ്ട് പറയുന്നതാണെന്ന് ആദ്യമേ പറഞില്ലേ ... പിന്നെ ഉള്ള താല്പര്യം സോളിഡാരിറ്റി മുന്‍പേ ഏറ്റടുത്ത ഒരു ഇഷ്യൂ ആയതിനാല്‍ ഇടവേളയില്‍ ഒരു കൊട്ട് അവര്‍ക്ക് കൊടുക്കാനാകുമോ എന്ന ഒരു ചെറു പരീക്ഷണം . കേരളത്തിന്റെ മനസാക്ഷി അത്ര വികൃതമല്ലാത്തത് കൊണ്ട് കാര്യം നടനില്ല .. ചില പോസ്റ്റുകളില്‍ വിജയിച്ച ഒരുമിച്ചു നിന്നുള്ള യുദ്ധം വിജയിക്കാനുള്ള സ്കോപ് ഈ വിഷയത്തില്‍ ഇല്ല. നൗഷാദ് വടക്കേതില്‍ , മൈപ് , ഷാനവാസ് , പോലുള്ള കുറെ കിടിലന്‍ ചിന്തകന്മാരുടെ പിന്തുണ തുടര്‍ന്നും കിട്ടാനും വൈകി, കിട്ടിയ ഒന്നിന് ആരോ കിടിലനായി കൊട്ടി , അതോടെ അത് നിന്നു . കിനാലൂരും , ചെങ്ങരയും , മൂലംപിള്ളിയും ഒക്കെ കട്ട് ചെയ്തു റെഡി ആക്കിയിട്ടുണ്ട് പോസ്ടന്‍ ഗ്യാപ് തരുനില്ല വായനക്കാര്‍. ഇല്ലങ്ങില്‍ കമന്റ് ബോക്സ് നിറയാന്‍ മാത്രം കട്ട് ആന്‍ഡ് പേസ്റ്റ് അവരായിട്ടു ഇട്ടേനെ .....
ReplyDeleteമ്യാവൂ : - അറബി മുന്‍ഷികളുടെ കേട്ടഴുത്ത് പണ്ടേ പോലെ ഫലികുനില്ല ..... മാഷെ ,,,, നേരം വെളുത്ത് ..... ജനത്തിന് കണ്ണ് നന്നായി കാണും ..
@ salim hamza
ReplyDeleteഎനിക്കൊന്നും മനസ്സിലായില്ല..
മുമ്പ് കുടിച്ച വല്ല മരുന്നും ദഹിക്കാതെ കിടക്കുന്നതാണോന്നു ഒരു സംശയം ഉണ്ട്.
@ എല്ലാരോടും: ഹംസ പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് ആര്‍ക്കെങ്കിലും മനസ്സിലായിട്ടുന്ടെങ്കില് ഒന്ന് പറഞ്ഞു തരണം.
ഈ സാധനം വരുത്തിവച്ച ദുരിതങ്ങളെ കുറിച്ച് കാണുമ്പോള്‍ വായിക്കുമ്പോള്‍ ഇത് നിരോധിക്കേണ്ടത് തന്നെഎന്നതില് യാതൊരു സംശയവുമില്ല. ഇതിനു പകരം ഇതിലും കൂടിയത് വരുമെന്ന് കരുതി പ്രതിഷേധിക്കാതിരിക്കാന്‍ കഴിയില്ല.
ReplyDelete@Basheer Vallikkunnu
ReplyDeleteബഷീര്‍ സാറെ, Salim Hamsa പറയുന്നത് മാത്രമല്ല Faisla Kondotty പരനതും താങ്കള്കു്ടെ മനസ്സിലാവും; താങ്കളിലെ കൊടികെട്ടിയ രാഷ്ട്രീയ വിധേയത്വം മാറ്റി വെച്ചാല്‍...
Regular reader of vallikkunnu.com ന്റെ privilege എടുത്ത് കൊണ്ട് തന്നെ പറയെട്ടെ, ഈ ഒരു situation ല്‍ പ്രത്യകിച്ചും Stockholm ല്‍ ഒരു decision Govt of India എടുക്കാനിരിക്കെ endosulfan നെ UPHOLD ചെയ്യുന്ന ഒരു പോസ്റ്റ് താങ്കളില്‍ നിന്നും ഉണ്ടാവരുതായിരുന്നു; അതിന് എന്ത് മറുവശം ഉണ്ടെങ്കിലും...
This comment has been removed by the author.
ReplyDelete// കേരളത്തില്‍ ജനിച്ചു വീഴുന്ന അംഗവൈകല്യമുള്ള എല്ലാ കുട്ടികളെയും എന്ഡോതസള്ഫാകന്റെ അക്കൌണ്ടില്‍ എഴുതുന്നത് ശരിയല്ല എന്നൊരു അഭിപ്രായവും എനിക്കുണ്ട്.//
ReplyDeleteകഷ്ടം; വള്ളിക്കുന്നിലെയോ എന്റെ നാടായ kuthuparamb ലോ ജനിച്ചു വീഴുന്ന അംഗവൈകല്യമുള്ള തോ ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ യോ എന്ഡോകസള്ഫാളന്റെ ACCOUNT ല്‍ ഇട്ടതായി എനിക്ക് ഇന്നു വരെ അറിവില്ല.. ബഷീര്കാകക് എവുടുന്നനവോ ഈ അറിവ്
താങ്കള്‍ തന്നെയാണോ മിസ്റ്റര്‍ ഖുല്ബൂെഷന് സുലോത്ര യുടെ നന്മ ഞങ്ങള്ക്ക്് പരിച്ചപെടുത്തിയത്
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്ട്ടികാരും ആവശ്യപെട്ടിട്ടും പ്രത്യാകിച്ചു കേരളത്തില്‍ നിന്നുള്ള കൊണ്ഗ്രെസ്സ് നേതാക്കള്‍ പോലും പറഞ്ഞിട്ടും കുലുക്കമില്ലാത്ത കേന്ദ്ര ത്തിനു ഇനിയും പഠനം വേണം എന്ന് പറഞ്ഞു നിരോധനത്തെ നീട്ടി കൊണ്ട് പോകുന്നത് പ്രതിഷേധാര്‍ഹം തന്നെ ....
ReplyDeleteതെരഞ്ഞടുപ്പ് കഴിഞ്ഞില്ലേ ഇനി വല്ല തെരഞ്ഞടുപ്പ് വരുന്നുണ്ടെങ്കില്‍ ഇവരില്‍ നിന്ന് വല്ലതും പ്രതീക്ഷിക്കാം അതുവരെ എന്‍ഡോസള്‍ഫാന്‍ മറ്റുള്ള സംസ്ഥാനങ്ങളികൂടി തേരോട്ടം നടത്തട്ടെ .... അപ്പോയെക്കും ശരദ് പവരിന്നും ബോധം വരും ഒപ്പം ജയറാം രമേഷിനും .
well said .
എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്ഫാന് ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ എന്റൊസള്ഫാന് അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!
ReplyDeleteകേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പിടിയിലാണ് എന്ന് കൊണ്ഗ്രെസ്സ് നേതാവ് വി.എം സുധീരന്. നിരോധത്തിനെതിരായി നിലപാടെടുക്കുന്ന കൃഷി മന്ത്രാലയത്തെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു..
നശിച്ച കാസര്‍കോടിന്റെ അഭിപ്രായം കണക്കിലെടുത്തല്ല എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതെന്ന്
കീടനാശിനി അനുകൂല സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ആന്ധ്ര ക്കാരന് പി ചെംഗല്‍ റെഡ്ഡി രംഗത്ത്. കൃഷി മന്ത്രി ശരത് പവാറില്‍ നിന്ന് ഈ എന്റൊസള്ഫാന് വിരുദ്ധ നിലപാട് ഒരിക്കലും എടുക്കുകില്ല എന്ന ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും ചെങ്കല്‍ റെഡ്ഡി. ഇവരെയൊക്കെ എന്റൊസല്ഫാനില്‍ മുക്കി കൊല്ലുകയാണ് വേണ്ടത്..;
ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ഓ.ടോ: എന്റൊസള്ഫാന് വിരുദ്ധസമരങ്ങളെ അധിക്ഷേപിക്കുന്ന ആന്ധയിലെയും, കേരളത്തിലെയും "ചെങ്കല്‍ റെഡ്ഡിമാര്‍" പൊതുജനത്തിന് മുന്പില് സ്വയം നാണം കെടുകയാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനും, വേറിട്ട ശബ്ദം ആകാനും ഉള്ള ഇത്തരം ശ്രമങ്ങള്‍ അപഹാസ്യം തന്നെ...
പന്നി കിണറ്റില്‍ വീണ പോലെ വരുന്നവരും പോകുന്നവരും എല്ലാവരും
ReplyDeleteകിട്ടിയ ചാന്‍സിന് എറിയുകയാണല്ലോ..?
പോസ്റ്റ് വായിക്കാതെ ആരെങ്കിലും കമന്ട് എഴുതുന്നുണ്ടോ ?!!!
@ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
ReplyDeleteനിങ്ങള്‍ എത്താന്‍ അല്പം താമസിച്ചെങ്കിലും ആ കുറവ് ഫൈസല്‍ നികത്തിയിട്ടുണ്ട് :)
ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്ന് പറയല്ലേ. ..
ReplyDeleteമാസാന്തം 125 ഖത്തര്‍ റിയാല്‍ :)
ReplyDeleteKTK Nadery ™ said...
ReplyDeleteമാസാന്തം 125 ഖത്തര്‍ റിയാല്‍ :)
?????
എനിക്ക് തരാനാണോ?
ഒരു നാട് മുഴുവന്‍ ഈ വിഷയത്തില്‍ ഒറ്റ കെട്ടായി അണിചേരുമ്പോള്‍ ബഷീര്‍ക്ക പോലെ ഒരാളില്‍ നിന്നും ഇത്തരം ലാഘവത്തോടെ ഉള്ള ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല. ഉദ്ദേശിച്ചത് എന്തോ ആകട്ടെ, അത് അവതരിപ്പിച്ച രീതി ഒരു ബെര്‍ളി നിലവാരത്തിലും താഴ്ന്നു പോയി. ഇങ്ങനെ ആയിരുന്നെങ്കില്‍ ആര്‍ക്കാനും വേണ്ടി ഇങ്ങനെ ഒക്കാനിക്കണ്ടായിരുന്നു ബഷീര്‍ക്കാ
ReplyDelete@ പത്രക്കാരന്
ReplyDeleteവിഷമിക്കണ്ട, ഞാനും മുദ്രാവാക്യം വിളിച്ചു കൂടെത്തന്നെയുണ്ട്. അല്പം ജലദോഷം ഉള്ളതുകൊണ്ട് എന്റെ ശബ്ദം സ്ലോ മോഷനിലാണ് വരുന്നത്.. അത്രേള്ളൂ..
എന്‍ഡോസള്‍ഫാന്‍ തന്നെയാണോ കാസര്‍കോട്ടെ വില്ലന്‍?
ReplyDeleteഎന്‍ഡോസള്‍ഫാന്‍ തെളികുന്നതിനുമുന്നേ അവിടെ ഈ പ്രശ്നങ്ങളൊന്നും ഉണ്ടായിരുനില്ലേ?
എന്‍ഡോസള്‍ഫാന്‍ നിര്‍ത്തിയതിനു ശേഷം കാര്യങ്ങള്‍ മെച്ചപെട്ടോ?
കാസര്‍കോട്ടെ ഒരു തോട്ടത്തില്‍ മാത്രമേ പ്രശ്നമുള്ളൂ എന്ന് പറയുന്നത് ശരിയാണോ?
>>>>കേന്ദ്ര കൃഷി മന്ത്രിയുടെ മുഖത്തിന്റെ ഷെയ്പ്പ് ഇപ്പോള്‍ തന്നെ ശരിയല്ല. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂലമായ തീരുമാനവുമായി അദ്ദേഹം മുന്നോട്ടു പോകുന്ന പക്ഷം ആ ഷെയ്പ്പ് ഇനിയും വഷളാകാനുള്ള സാധ്യതയുണ്ട്!!. ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ജനിതകമാറ്റം വരുമെന്നാണ്!<<<<
ReplyDeleteഇതിനൊരു 999 കിലോ വെയിറ്റ് ഉണ്ട് ബഷീര്‍ ജി!
KTK Nadery ™ said...
ReplyDeleteപന്നി കിണറ്റില്‍ വീണ പോലെ വരുന്നവരും പോകുന്നവരും എല്ലാവരും
കിട്ടിയ ചാന്‍സിന് എറിയുകയാണല്ലോ..?
=========================
ഡിയര്‍ KTK , പന്നി ചിലപ്പോഴെങ്കിലും കിണറ്റില്‍ വീഴുമെന്നു മനസ്സിലായില്ലേ .. അപ്പൊ കിട്ടിയ ചാന്‍സിന് എറിയുക തന്നെ .. :)
.....ഇതിനെക്കാള്‍ ഏറെ കൌതുകം ചില മത സംഘടനകളുടെ രംഗപ്രവേശം കാണുമ്പോഴാണ്. എന്ടോസള്ഫാവന് എന്ന് കേള്ക്കു മ്പോഴേ കൃമികടി തുടങ്ങുന്നവരായിരുന്നു ഇക്കൂട്ടരില്‍ ചിലര്‍.സോളിഡാരിറ്റി ദുരിത മേഖലയില്‍ സമര-സേവന പ്രവര്ത്തനനങ്ങള് നടത്തുമ്പോള്‍ പരിഹസിക്കുകയും അതിനെ മതദര്ശഞനവുമായി ബന്ധമില്ലാത്ത വെറും ഭൌതിക പ്രശ്നമായി ചുരുക്കുകയും ചെയ്തു ഇവര്‍. ഒരു കൂട്ടര് കുറെ കൂടിക്കടന്നു മറ്റു കീടനാശിനി കമ്പനികളില്‍ നിന്ന് പണം വാങ്ങി എന്ഡോനസള്ഫാ്നെ തകര്ക്കാ ന് വേണ്ടിയാണ് സോളിഡാരിറ്റി സമരം ചെയ്യുന്നത് എന്ന് കൂടി പറഞ്ഞു കളഞ്ഞു.എന്നാല്‍ നേരത്തെ പറഞ്ഞതൊന്നും തിരുത്താതെ തന്നെ ജാള്യത ലവലേശം ഇല്ലാതെ ഇപ്പോള്‍ ഇവരും എന്ഡോൂസള്ഫാനന് വിരുദ്ധ പ്രസ്താവനാ യുദ്ധം തുടങ്ങിയിരിക്കുന്നു. ഒരു കൂട്ടര് എന്ഡോൂസള്ഫാനനെതിരെ മൗനം പാലിക്കാന്‍ നമുക്ക് എന്തുണ്ട് ന്യായം എന്ന് ചോദിക്കുമ്പോള്‍ ,വേറൊരു കൂട്ടര് സമ്പൂര്ണ്ണന നിരോധം എന്നതില്‍ കവിഞ്ഞ ഒരു ഒത്തുതീര്പ്പി നും തയ്യാറല്ലത്രേ !!! കാലം പോയോരുപോക്കെ ,ഇത് ഏതായാലും ആദര്ശമ വ്യതിയാനമല്ല പ്രോത്സാഹിപ്പിക്കപ്പെടെണ്ട ധീരമായ നിലപാട് മാറ്റം തന്നെയാണ് ..
ReplyDeleteകാസര്ഗോ്ഡ് ജില്ലയിലെ പതിനൊന്നോളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പ്ലാ ന്റെഷന്‍ കോര്പഞറേഷന്റെ കശുമാവിന് തോട്ടങ്ങളില്‍ രണ്ടരപ്പതിട്ടാണ്ടുകാലം തുടര്‍ച്ച യായി എന്ഡോനസള്ഫാുന് വിഷം തളിച്ചതിന്റെ ഫലമായി ഒരു ജനവിഭാഗത്തെ മുഴുവന്‍ അതിജീവനം പോലും അസാധ്യമാകും വിധത്തില്‍ ദുരിതത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതക്കെതിരെയുള്ള സമരം അന്തിമഘട്ടത്തോടടുത്തിരിക്കുന്നു.
ReplyDeleteഎന്നാല്‍ ഇപ്പോള്‍ ഓടിക്കിതച്ചെത്തി സമരക്കോലം കെട്ടിയാടുന്ന മുഖ്യധാര രാഷ്ട്രീയപ്പാര്ട്ടിികളും അവരുടെ താളത്തിനൊത്ത് തുള്ളുന്ന മത-മതേതര -സാംസാരിക പ്രവര്ത്തതകരും ഇക്കാലമത്രയും ഈ വിഷയത്തില്‍ സ്വീകരിച്ചിരുന്ന നിലപാട് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.നമ്മള് പൗരസമൂഹം വിഡ്ഢികളെല്ലന്നു ബോധ്യപ്പെടുത്താനെങ്കിലും.
ഈ സമരമുഖത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി യെയും നമ്മള് കാസര്കോരട്ടുകാര് നാളിതുവരെയായി കണ്ടിട്ടില്ല .മാത്രവുമല്ല എന്താണ് എന്ഡോനസള്ഫാുന് ? ഇതുണ്ടാക്കിവെച്ച കെടുതികള്‍ എന്താണ് ? ഇങ്ങനെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ പോലും ഇവര്‍ ഇതുവരെ തയ്യാറായിരുന്നില്ല എന്നത് അനിഷേദ്ധ്യമായ വസ്തുതയാണ് . പി കരുണാകരന് എം പിയും സി എച്ച് കുഞ്ഞമ്പു എം എല്‍ എയും മാത്രമാണ് ഇതിനൊരപവാദം . കൂട്ടായ്മ എന്നനിലയില്‍ എന്ഡോെസള്ഫായന് വിരുദ്ധസമരസമിതിയും ഒപ്പം സോളിഡാരിറ്റി യുത്ത് മൂവ്മെന്റും ബോവിക്കാനം ആസ്ഥാനമായി പ്രവര്ത്തിസക്കുന്ന പുഞ്ചിരി ക്ലബ്ബും എന്ഡോനസള്ഫാ്ന് വിരുദ്ധ പ്രക്ഷോഭം കത്തിച്ചുനിര്ത്തു ന്നതില്‍ നിതാന്ത ജാഗ്രതപുലര്ത്തിപ .ഒപ്പം പ്രൊഫ:എം എ റഹ്മാന്, ഡോ:അംബികാസുതന്‍ മാങ്ങാട്,കെ എം അഹ്മദ്, പി വി സുധീര്‍, ഡോ:മോഹന്കു്മാര് ശ്രീ പഡ്റെ , കുമാര്‍, ലീലാകുമാരിയമ്മ, നാരായണന് പേരിയ തുടങ്ങിയവര്‍ സമരജ്വാല കെടാതെ സൂക്ഷിക്കാന്‍ കണ്ണും കാതും കൂര്പ്പി ചിരുന്നവരാണ് . എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത്പോലും ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെ വായില്നികന്നു അറിയാതെ പോലും എന്ഡോിസള്ഫാപന് എന്ന് വീഴാറില്ല .
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അന്നും ഇന്നും എന്ഡോോസള്ഫാിന് വിഷവുമല്ല ഒരു വിഷയവുമല്ല .കാസര്കോാട്ടെ ദുരന്ത ഭൂമിയില്‍ വന്നു എന്ഡോരസള്ഫാിന് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ കേരളീയ പൊതു സമൂഹത്തിന്റെ മുഴുവന്‍ വെറുപ്പും അനിഷ്ടവും നേടിയെടുത്ത മന്ത്രി കെ വി തോമസിന് പിന്തുണ പ്രഖ്യാപിച്ചു പ്രമേയം പാസാക്കിയവരാണ് ഇവിടത്തെ ഡി സി സി നേതൃത്വം .ഏകദേശം ഒരുവര്ഷംപ മുന്പ്ം അന്നത്തെ യുത്ത് കോണ്ഗ്രുസ് സംസ്ഥാന പ്രസിഡണ്ട് എം ലിജു ഒരു വാരികക്ക് നല്കി്യ അഭിമുഖത്തില്‍ എന്ഡോ്സള്ഫാ്നെതിരെ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും വിഷയം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്കൊഫണ്ടുവരുമെന്നും പറഞ്ഞിരുന്നു . എന്നാല്‍ ഈ പ്രശ്നത്തില്‍ ഒരു പ്രസ്താവനപോലും നല്കാൊന് യുത്ത് കോണ്ഗ്രുസിന്റെ ജില്ലാ നേതൃത്വം ഇക്കാലമത്രയും തയ്യാറായിരുന്നില്ല .എന്ഡോലസള്ഫാ്ന് മനുഷ്യ ശരീരത്തില്‍ ഒരു കുഴപ്പവും ഉണ്ടാക്കില്ല എന്ന കേന്ദ്ര കൃഷിവകുപ്പിന്റെ നിലപാട് തന്നെയാണ് കോണ്ഗ്രിസ്സിനും യൂത്ത് കോണ്ഗ്രടസ്സിന്നും ഉള്ളതെങ്കില്‍ രാഷ്രീയ ഗിമ്മിക്കിന്നു വേണ്ടിയാണെങ്കില്‍ പോലും പാവപ്പെട്ടവരോടൊപ്പം അന്തിയുറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്ത്തിനത്തിന് കാസര്ഗോിടിനെയും വേദിയാക്കാമായിരുന്നു.വാണിനഗറിലെ ഉദയന്റെയും, എന്കമജയിലെ ദേവി കിരണിന്റെയും കുടിലില്‍ അവരുടെ കിണറില്‍ നിന്നും വെള്ളം കുടിച്ച് അവരുണ്ടാക്കിയ ഭക്ഷണം കഴിച്ച് അവരോടൊപ്പം കിടന്നുറങ്ങട്ടെ.എന്നിട്ടാവാം എന്ഡോംസള്ഫാവന് ക്ലീന്‍ ചീട്ടു നല്കാാന്.നന്നേ ചുരുങ്ങിയത് കെ വി തോമസിനെ വെള്ളപൂശാന്‍ തിടുക്കം കാട്ടിയ വെളുത്തമ്പുവെങ്കിലും ധൈര്യം കാട്ടട്ടെ അവരുടെ കിണറില്‍ നിന്നും വെള്ളം കുടിക്കാന്‍ .
ReplyDeleteസി. പി .എമ്മും, ഡി. വൈ .എഫ്. ഐ യും, എസ്. എഫ് .ഐ യുമൊക്കെ ഇപ്പോള്‍ എന്ഡോടസള്ഫാുന് സമരമുഖത്ത് തിമിര്ത്താ്ടുകയാണ് .ഇതുകണ്ടാല്‍ തോന്നുക ഇക്കഴിഞ്ഞമാസം ഉണ്ടായ എന്തോ പ്രശ്നത്തിന്മേലുള്ള സമരകോലാഹലമാണെന്നാണ് .25 വര്ഷഇക്കാലം ഉറക്കം നടിച്ചു കിടന്നവര്‍ പെട്ടന്ന് ചാടി എഴുന്നേറ്റു കാട്ടിക്കൂട്ടുന്ന ഈ സമര വിഭ്രാന്തി കൌതുകമുളവാക്കുന്നുണ്ട്.വര്ഷപങ്ങള്ക്കുട മുമ്പ് എന്ഡോൂസള്ഫാകന് ദുരിതങ്ങള്‍ ചിത്രീകരിക്കാന്‍ ഡോക്ക്യുമെന്റെരി സംവിധായകനും എന്ഡോ്സള്ഫാുന് വിരുദ്ധ സമരനായകനുമായ എം എ റഹ്മാന് ക്യാമറയുമായി ദുരന്ത ഭൂമിയിലേക്ക് ചെന്നപ്പോള്‍ ആട്ടിയോടിക്കാന്‍ ശ്രമിച്ച വിപ്ലവ പാര്‍ട്ടി കളുടെ ഇപ്പോഴത്തെ സമരാവേശം കൊള്ളാം. വൈകിയുദിച്ച വിവേകത്തിനും നന്ദി പറയാതെ വയ്യ.അപ്പോഴും എവിടെയായിരുന്നു സഖാക്കളേ ഇക്കാലമത്രയും എന്ന് ചോദിക്കാന്‍ കാസര്കോുടിന്റെ പൌരബോധത്തെ നിങ്ങള്‍ അനുവദിക്കണം.
മുസ്ലിം ലീഗിന്ന് പക്ഷെ, ഇക്കാലമത്രയും ഇതൊരു സാമൂഹികമോ,രാഷ്ട്രീയമോ ആയ പ്രശ്നമാനെന്നുള്ള തിരിച്ചറിവേ ഉണ്ടായിരുന്നില്ല. “യാരോതളിക്കുന്ന യന്തോസള്ഫാണന്”.. എന്ന ഭാവമായിരുന്നു അവര്‍ക്ക് . തികച്ചും ശാസ്ത്രീയവും,നൂതനവുമായ രീതിയില്‍ ഒരു കോടി ചെലവഴിച്ച് സോളിഡാരിറ്റി നടപ്പിലാക്കിയ എന്‍ഡോ സള്ഫാംന് പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപന സമ്മേളനത്തില്‍ പോലുംപാര്‍ട്ടി യുടെ എം. എല്‍. എ ക്ക് പങ്കെടുക്കാനായില്ല.പരിപാടിയില്‍ പദ്ധതി രേഖ കയ്മാറാംഎന്ന് ഏറ്റ എം. എല്‍. എ പക്ഷെ അന്ന് വിദേശത്തു നിന്നും വരുന്ന മകളെ സ്വീകരിക്കാന്‍ പോകുന്ന തിരക്കിലായിരുന്നു. തല വളര്‍ന്നും തൊലികള്‍ വിണ്ടു കീറിയും കൈകാലുകള്‍ വളഞ്ഞും ഇഴഞ്ഞു നീങ്ങുന്ന നൂറുക്കണക്കിനു കുട്ടികള്‍ക്കു മുണ്ട് അച്ഛനും അമ്മയും.അവരുടെ വേദന പങ്കിട്ടു,ആശ്വാസ വര്ത്തുമാനങ്ങള്‍ പറഞ്ഞു അല്പടസമയം അവരോടു ചെലവഴിക്കാനുള്ള മനുഷ്യത്വപരമായുള്ള ഹൃദയ വിശാലത എന്തേ ജനപ്രതിനിധികള്ക്ക്ക ഇല്ലാതെ പോയിഎന്ന കണ്ണീരണിഞ്ഞ ചോദ്യം കസര്ഗോനടിന്റെ അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാതെ ഇപ്പോഴും അലയുന്നുണ്ട് .ഇതേ ലാഘവത്വം തന്നെയായിരുന്നു അദ്ധേഹത്തിന്റെ പാര്‍ട്ടി ക്കും . കഴിഞ്ഞ പാര്ല്മെന്റ് തിരഞ്ഞെടുപ്പ് സമയം നടന്ന ചാനല്‍ ചര്ച്ച്ക്കിടെ പാര്‍ട്ടി യുടെ ജില്ല നേതാവ് എന്ഡോപ സള്ഫാ്നേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് “എന്ഡോെസള്ഫാളന് തളിക്കുന്നത് ” ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നായിരുന്നു .നിരവധി സമരങ്ങളെ തുടര്‍ന്ന് മരുന്ന് തളി നിര്‍ത്തി പത്തു വര്ഷപങ്ങള് കഴിഞ്ഞപ്പോഴാണ് നേതാവ് പറയുന്നത് “തളിക്കുന്നത് ” ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന്. അജ്ഞത ഇത്രത്തോളം ആകാമോ എന്ന് ദയവു ചെയ്തു ആരും ചോദിച്ചു പോയേക്കരുത് ..പകരം മത്സര ഓട്ടം ഫിനിഷിംഗ് പോയന്റില്‍ എത്തുന്നതിന്റെ തൊട്ടു മുന്പ്യ ട്രാക്കില്‍ ചാടിക്കയറി ഓടിക്കൊണ്ടിരിക്കുന്ന അവരുടെ അതിസാമര്ത്യനത്തെ പ്രശംസിക്കുക …… ……….
ReplyDeleteഇനി ബി.ജെ.പി. യുടെ കാര്യവും ഒട്ടും വ്യതസ്തമല്ല .നേരത്തെ പാര്‍ട്ടി കേന്ദ്രം ഭരിക്കുമ്പോഴും പിന്നീടും സമുന്നതരായ ദേശീയ-സംസ്ഥാന നേതാക്കളൊക്കെയും പലവുരു കാസര്ഗോനഡ് വന്നിട്ടുണ്ട്.പക്ഷെ എന്ടോസള്ഫാരന് ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല.സോളിഡാരിറ്റി നടത്തിയ ബഹുജന മുന്നേറ്റത്തില്‍ പാര്‍ട്ടി യുടെ ജില്ലാ നേതാക്കളെ പങ്കെടുപ്പിക്കാന്‍ ഒന്നിലധികം തവണ ശ്രമം നടത്തിയതാണ്.നടന്നില്ല.സ്വന്തം നിലക്ക് ഒരു പ്രക്ഷോഭവും ഇവര്‍ സംഘടിപ്പിച്ചതുമില്ല.എന്നാല്‍ ഇപ്പോള്‍ ബി ജെ പി യും സമരമുഖത്ത് ആരുടെയും പിന്നിലല്ല.ധര്ണിയും ഉപവാസവുമൊക്കെയായി സമര രംഗം കൊഴുപ്പിക്കുന്നുണ്ട് അവരും.ഒരു കാലത്ത് കേരളത്തിലെ സകലമാന പരിസ്ഥിതി പ്രശ്നങ്ങളിലും ഇടപെടലുകള്‍ നടത്തിയിരുന്ന ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുംപെങ്ങാനോ ഒരു സര്വ്വേു നടത്തി പോയതിനു ശേഷം പിന്നെ ഈ ഭാഗത്ത് കണ്ടിരുന്നില്ല.ദാ,ഇപ്പോള്‍ അവരും തിരിച്ചെത്തിയിരിക്കുന്നു.പിന്നെ പു.സ.ക. മാത്രമായി എന്തിനു മാറി നില്ക്കതണം.അവരുമുണ്ട് ഇപ്പോള്‍ സമര മുന്നണിയില്‍.സാഹിത്യ-നാടക അക്കടമിസ്ടുകള്‍ ബാന്റു വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വളരെ ആഘോഷപൂര്വ്വകമാണ് സമര മുഖത്ത് എത്തിയിരിക്കുന്നത്.
.....ഇതിനെക്കാള്‍ ഏറെ കൌതുകം ചില മത സംഘടനകളുടെ രംഗപ്രവേശം കാണുമ്പോഴാണ്. എന്ടോസള്ഫാലന് എന്ന് കേള്ക്കു മ്പോഴേ കൃമികടി തുടങ്ങുന്നവരായിരുന്നു ഇക്കൂട്ടരില്‍ ചിലര്‍.സോളിഡാരിറ്റി ദുരിത മേഖലയില്‍ സമര-സേവന പ്രവര്ത്തനനങ്ങള് നടത്തുമ്പോള്‍ പരിഹസിക്കുകയും അതിനെ മതദര്ശഴനവുമായി ബന്ധമില്ലാത്ത വെറും ഭൌതിക പ്രശ്നമായി ചുരുക്കുകയും ചെയ്തു ഇവര്‍. ഒരു കൂട്ടര് കുറെ കൂടിക്കടന്നു മറ്റു കീടനാശിനി കമ്പനികളില്‍ നിന്ന് പണം വാങ്ങി എന്ഡോനസള്ഫാ്നെ തകര്ക്കാ ന് വേണ്ടിയാണ് സോളിഡാരിറ്റി സമരം ചെയ്യുന്നത് എന്ന് കൂടി പറഞ്ഞു കളഞ്ഞു.എന്നാല്‍ നേരത്തെ പറഞ്ഞതൊന്നും തിരുത്താതെ തന്നെ ജാള്യത ലവലേശം ഇല്ലാതെ ഇപ്പോള്‍ ഇവരും എന്ഡോൂസള്ഫാനന് വിരുദ്ധ പ്രസ്താവനാ യുദ്ധം തുടങ്ങിയിരിക്കുന്നു. ഒരു കൂട്ടര് എന്ഡോൂസള്ഫാനനെതിരെ മൗനം പാലിക്കാന്‍ നമുക്ക് എന്തുണ്ട് ന്യായം എന്ന് ചോദിക്കുമ്പോള്‍ ,വേറൊരു കൂട്ടര് സമ്പൂര്ണ്ണന നിരോധം എന്നതില്‍ കവിഞ്ഞ ഒരു ഒത്തുതീര്പ്പി നും തയ്യാറല്ലത്രേ !!! കാലം പോയോരുപോക്കെ ,ഇത് ഏതായാലും ആദര്ശമ വ്യതിയാനമല്ല പ്രോത്സാഹിപ്പിക്കപ്പെടെണ്ട ധീരമായ നിലപാട് മാറ്റം തന്നെയാണ് ..
ReplyDeleteസോളിഡാരിറ്റി അതിന്റെ രൂപീകരണത്തിന്റെ ഒന്നാം തിയതി മുതല്‍ തന്നെ ഈ മേഖലയില്‍ സമര -സേവന പ്രവര്ത്തനഗളില് സക്രിയമാണ്.പ്രശ്നത്തിന്റെ വ്യാപ്തിയം സങ്കീര്ണ്ണണതയും ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി നേരിട്ട് തന്നെയാണ് പ്രവര്ത്ത്നങ്ങള്ക്ക് മേല്നോ്ട്ടം വഹിക്കുന്നത് .കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി കരുണ വറ്റാത്ത കേരളത്തിലെ സുമനസ്സുകളില്‍ നിന്നും ശേഖരിച്ച തുകയോടൊപ്പം സോളിഡാരിറ്റി പ്രവര്ത്തരകരുടെ കയികധ്വാനവും ചെലവഴിച്ചു ഏകദേശം ഒരുകോടി രൂപയിലധികം വരുന്ന എന്ടോസള്ഫാിന് പുനരധിവാസ പദ്ധതിയുടെ പ്രവര്ത്തനനങ്ങള് പുരോഗമിച്ചുവരികയാണ് .കയറിക്കിടക്കാന്‍ വീടില്ലതിരുന്ന ഇരുപതോളം കുടുമ്പങ്ങള്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ തന്നെ വീട് നിര്മ്മി ച്ചു നല്കിത.നൂറുക്കണക്കിന് കുടുംബങ്ങള്ക്ക്വ കഴിഞ്ഞ രണ്ടര വര്‍ഷ മായി മുടങ്ങാതെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്തു വരുന്നു. ദുരിത ബാധിതരുടെ മക്കളുടെയും ഒപ്പം ദുരിതം പേറുന്ന കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയൂന്നി.അംഗവൈകല്യം ബാധിച്ച കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വാഹന സൌകര്യവും പുറത്തിറങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീട്ടില്‍ വെച്ചു തന്നെ വിദ്യ പകര്‍ന്നു കൊടുക്കുവാനുള്ള സൌകര്യവും ഏര്പ്പെ്ടുത്തി.തൊഴില്‍ പരിശീലന പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. ചികിത്സയാണ് പദ്ധതിയിലെ എടുത്തു പറയേണ്ട വകുപ്പ്.വിവിധ കേന്ദ്രങ്ങളില്‍ വിദഗ്ദ്ധരായ ഡോക്ടര്മാിരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ എത്തിയ രോഗികള്ക്ക്് ഇപ്പോഴും തുടര്‍ ചികിത്സ നല്കിം വരികയാണ് .വിദഗ്ദ ചികിത്സ നിര്ദ്ദേ ശിച്ച രോഗികള്ക്ക്് മംഗലാപുരത്തെ ആശുപത്രികളിലാണ് ചികിത്സ നല്കിി വരുന്നത്. കിടന്നിടത്ത് നിന്ന് എഴുന്നേല്ക്കാ ന് കഴിയാത്ത വാണി നഗറിലെ ഉദയന്‍ ഇപ്പോള്‍ കൈപിടിച്ചു നടക്കാനാവും.സമൂഹത്തില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു പോയ ദുരിത ബാധിതരുടെ മാനസികാരോഗ്യ വളര്‍ച്ചാ ലക്ഷ്യംവെച്ച് കമ്മ്യുനിട്ടി ഡെവലപ്മെന്റ് എന്ന വകുപ്പ് കൂടി പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്പ്പെ്ടുത്തി.വിദഗ്ദരെ പങ്കെടുപ്പിച്ചു ഇവര്‍ക്ക് ആവശ്യമായ കൌണ്സെലിംഗ് -വിനോദ പരിപാടികള്‍ നടത്തി വരുന്നുണ്ട്.
ഇപ്പോള്‍ ഏതായാലും ഒരു കാര്യം വ്യക്തമാണ് .കാസര്കോണട്ടെ എന്ടോസള്ഫാുന് വിരുദ്ധ സമര സമിതിയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും അതിശക്തമായ സമര പോരാട്ടം വളരെ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു .വാര്ത്തഷ മാധ്യമങ്ങളും ഈ വിഷയം ഗൌരവപൂര്‍വ്വം ഏറ്റെടുത്തു കഴിഞ്ഞു.സോളിഡാരിറ്റി ഒരു പടികൂടി മുന്നോട്ടു കടന്നു സമരത്തെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു.ദുരിത ബാധിതരെ നേരിട്ട് തന്നെ ദേശീയ -അന്തര്‍ ദേശീയ മാധ്യമ പ്രവര്ത്തികരുടെ മുന്നില്‍ എത്തിച്ച് അവരുടെ ദുരിത കഥ വിശദീകരിക്കുകയും അവരെ പങ്കെടുപ്പിച്ച് പാര്ല്മെന്റ്ക മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്മാവന് കെ ജി ബാലകൃഷ്ണന്റെ മുന്നില്‍ ദുരിത ബാധിതരെ ഹാജരാക്കി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി.
ReplyDeleteമാത്രമോ ,ഇനിയൊരു പഠന സംഘത്തെയും കാസര്ഗോുടിന്റെ മണ്ണിലേക്ക് കാലു കുത്താന്‍ അനുവദിക്കില്ലന്നു ദുരിത ബാധിതരെ ഇരുവശത്തും ഇരുത്തിക്കൊണ്ട് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ വെച്ച് മാധ്യമപ്രവര്ത്തതകരെയും പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തലകരെയും സാക്ഷി നിര്‍ത്തി ക്കൊണ്ട് തന്നെ സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചു കഴിഞ്ഞു .ഈ ഇച്ചാശക്തിയും ചങ്കുറപ്പും മാത്രം മതി ഈ സമരം തോല്ക്കാ നുള്ളതല്ല എന്ന് എന്ഡോസള്ഫാൊന്റെ കുഴലൂത്തുകാര്‍ക്കും ഒപ്പം നടേ പറഞ്ഞ കൂട്ടര്‍ക്കും ബോധ്യം വരാന്‍ .പിന്നെ എങ്ങിനെ മാറിനില്ക്കാ നാവും, സമര വിജയത്തിന്റെ പങ്കു പറ്റണം.എട്ടുകാലി മമ്മൂഞ്ഞുമാര് അപ്പോഴും ഒരു കാര്യം തുറന്നു പറയാന്‍ മറക്കരുത് ,ഇത്രയും കാലം എന്തേ നിങ്ങളുടെ നാവിറങ്ങിപ്പോയി ??
പിന്കു്റി:സമരം ശക്തിപ്പെടുന്നതോടെ ഗത്യന്തരമില്ലാതെ കേന്ദ്ര സര്ക്കാ്ര് ഒരു പക്ഷെ എന്ടോസള്ഫാ്ന് നിരോധിച്ചേക്കും.അതോടെ സമര മുഖത്ത് വൈകിയെത്തിയ രാഷ്ട്രീയ പാര്‍ട്ടി കളും അവരുടെ യുവജന വിദ്യാര്ഥിച പോരാളികളും മുഷ്ടി താഴ്ത്തി കൊടി അഴിച്ചു സ്ഥലം വിടും.എന്നാല്‍ ദുരിത ബാധിതര്‍ക്ക്് നഷ്ട പരിഹാരം നല്കിി സമ്പൂര്‍ണ്ണത പുനരധിവാസം ഉറപ്പു വരുത്തുന്നത് വരെ സോളിഡാരിറ്റി സമരമുഖത്ത് തന്നെ ഉണ്ടാകും. കാസര്ഗോതഡ് ജില്ലയിലെ അവസാന പ്രവര്ത്തറകനും മരിച്ചു വീഴുന്നത് വരെ.
അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലുള്ള അവസ്ഥയാണ് പവാരിനുള്ളത് ! അദ്ദേഹം രാപകലില്ലാതെ cricket -നു വേണ്ടി കഷ്ട്ടപ്പെടുകയല്ലേ? സത്യം പറഞ്ഞാല്‍ എന്താണ് എന്‍ഡോസള്‍ഫാന്‍ എന്ന് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം !!!!
ReplyDelete@ kondotties...I dont want to mix politics and this issue as you and other people are doing in kerala..
ReplyDeletebut as a science student, i have a doubt on this issue. if anyone can give me a clarification it will be better..
From my knowledge, every pestisides have its own drawback. But we are using all these , as vallikkunnu said, we dont have anyother option than this. If we are using DDT, it also has same or more problem than endosulfan. This DDT, which our farmers are still using, banned in many countries before banning endosulfan. But we are not ready to talk about other thing. As vallikkunnu said, it is not the problem of endosulfan only, but the main problem happend is because of careless use of enodsulfan. If anyone use any pesticides other than endosulfan without care, may be more or less danger it is..so my point is, the things which are happening in kerala now is just political drama only, nothing other than that
ജയറാം രമേശിന് മന്ത്രിസ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികാവകാശമില്ല
ReplyDeleteതൃശൂര്‍: എന്‍ഡോസള്‍ഫാന്‍ അനുകൂലമായി പ്രതികരിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന് മന്ത്രിസ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. ഒരു മന്ത്രിയില്‍ നിന്ന് ഇത്തരം അഭിപ്രായമുണ്ടാകാന്‍ പാടില്ല.
എന്‍ഡോസള്‍ഫാന്‍ ലോബിയുമായുളള കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ കൂട്ടുകെട്ടാണ് അതിനനുകൂല നിലപാട് എടുപ്പിക്കുന്നത്.
സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂലമായി ഇന്ത്യ വോട്ട് ചെയ്താല്‍ അത് ചരിത്രപരമായ വിഡ്ഢിത്തമാവുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി മനുഷ്യാവകാശ കൂട്ടായ്മ കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാനെ കുറിച്ച് നടത്തിയ 160 പഠനങ്ങള്‍ വ്യക്തമാക്കുന്നത് എന്‍ഡോസള്‍ഫാന്‍ മാരക വിഷമാണെന്നാണ്. ഒന്നോ രണ്ടോ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് അനുകൂലമായി വന്നിട്ടുളളത്. ആ റിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്‍ ലോബിയുടെ തല്‍പരരുടെതായിരുന്നു. അത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാനു വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( Madhyamam Daily)
This comment has been removed by the author.
ReplyDelete@ Rahim..
ReplyDeleteIt is pleasure to know that u r studying science. I was a formal science student during my college days, more over I am working here in an Int'l Medical research center where mostly dealing with genetics things and public health too. In other hand I am still a science student. So be honest, I think I have the chance to answer you doubts :)
Before that , You said we are mixing politics here, as Kerala is highly politically polarized, most of things may mix up with it. Still I don't thing this is a party based politics , It is a politics of public health and survival. But you must realize who want to destruct this strikes
, It is none other than congress party, who are not participating in this strike while a number of parties(even MSF)put their hands together . Can you tell the reason why our 6 central ministers, including AK Antony, are not making any comments on it..!
If we criticize Prime minister and central ministry for their inability to take decision, it doesn’t mean we are taking political advantage of the situation. It is the fact , that central ministry is stands for some lobbyist and not for the common people.
Well, about your doubts regarding the effect of EndoSulfan, let me say more than 20 official studies revealed its acute toxicity, bio-accumulation potential , and its role as an endocrine disruptor.(The content of Endosulfan ,more than affordable rate,is still present in the blood of victims even after 10 years!)
The Banerji Committee and R.B. Singh Committee, appointed by the Union government itself, had advised the government against use of Endosulfan near waterbodies.
More over we have thousands of living victims(with almost same symptoms)here in Kasargodu, Karnataka ,Tamil Nadu, and some north Indian states too.
Well,BHC and some other pesticides are already banned in India (the use of DDT also restricted ) .You can see a list here .I know this is incomplete..but I wonder what the the hell the central health & environmental ministry is doing, they cannot even study and ban these types of harmful chemicals.!!
Let me conclude, If this strike will win, it may lead to think people to strike against some other harmful insecticides,hence this strike will be count as a mild stone in the history of ban of insecticides and right to live. So be a part of it completely (even as MSF doing.)!
ബഷീര്‍ക്കാ,
ReplyDeleteചിലര്‍ (ഉദാ. @salimhamza) മലയാലത്തില്‍ തന്നെ മനുഷ്യര്‍ക്കു മനസ്സിലാവാത്ത ഭാഷയില്‍ കമന്റുന്നു മറ്റു ചിലര്‍ അല്പം കൂടി കടന്നു സാമ്രാജ്യത്വ ഭീകരന്മാരുടെ ഭാഷയിലും....
കത്തി ഊരിയില്ലെങ്കില്‍ ഈ ബ്ലൊഗ് സായ്പ്പുമ്മാര് അടിച്ചോണ്ട് പോവും...ജാഗ്രതയ്...
+++
നമുക്കു വേണ്ടെങ്കില്‍ ഈ കുന്ത്രാണ്ടം നമ്മളങ്ങ് നിരോധിച്ചാല്‍ പോരെ..
കാഷ്മീരിലും, പശ്ചിമ ബംഗാളിലും മറ്റും അതു നിരോധിക്കണം എന്നു നമ്മളെന്തിനു വാശി പിടിക്കണം?
അവിടെയാണല്ലോ, എന്തോക്കെയോ ചീഞ്ഞു നാറുന്നതായി പലര്‍ക്കും തോന്നുന്നത്
നാടടക്കി മൂടിടുക എന്നതു തികച്ചും ബലിശമല്ലേ സുഹ്രുത്തുക്കളെ?
സസ്നേഹം
വഴിപോക്കന്
ഇന്ത്യന്‍ സമൂഹം ബ്രിടീഷ്കാരെ നാട് കടത്തി ഇന്ത്യന്‍ മോചനത്തിനു , സ്വരാജിന് മുദ്രാവാക്യം വിളിച്ചു ,,,, തെരുവിലറങ്ങി , സമരം നടത്തി ജയിലില്‍ കിടന്നു ....
ReplyDeleteഞങ്ങള്‍ ആവേശത്തിന്റെ കൊടുമുടിയില്‍ പത്ത് അനക്ക് കത്തി വാങ്ങി കുത്തി പാകിസ്ഥാന് വാങ്ങാനുള്ള തിരക്കിലായിരുന്നു .
സമുദായം ഷബാനു കേസില്‍ ശരീഅത്തിന്റെ പ്രസക്സ്തി ചോദ്യം ചെയ്യപെട്ടപ്പോള്‍ ബുദ്ധിപരമായും , ഇസ്ലാമിക പ്രമാണം തെളിവാക്കിയും ഇസ്ലാമിനെ സമര്‍പിച്ചു
ഞങ്ങള്‍ ഒട്ടും പിന്നിലായില്ല ... ഒന്നും കെട്ടി രണ്ടു കെട്ടി ഇ എം എസ്സിന്റെ മോളേം കെട്ടി... പൊന്നാനി കൊണ്ടോയി കലിമ ചൊല്ലിച്ചു .
ഇന്ത്യന്‍ മതേതര സമൂഹം ശിലാന്യാസം മതേതര ഇന്ത്യക്ക് നാണക്കേട് എന്ന് വിലപിച്ചു .
ഞങ്ങള്‍ ഒന്നാം പേജില്‍ ഒലക്ക മുക്കി ശിലാന്യാസം വിവാദ ഭൂമിക്കു പുറത്താണ് എന്ന് സ്ഥാപിച്ചു .
എല്ലാരും ബുഷ് ഗോ ബാക്ക് .... അമേരിക്ക പശ്ചിമ ഏഷ്യയില്‍, ഇറാക്കില്‍ , അഫ്ഗാനില്‍ , ഫലസ്തീനില്‍ ... നരനായാട്ട് നിര്‍ത്താന്‍ പറഞ്ഞു .
ഞങ്ങള്‍ ആ അമേരിക്കന്‍ ഫണ്ട് വാങ്ങി ഇഫതാര്‍ നടത്തി ബിരിയാണി തിന്നു ഏമ്പക്കം വിട്ടു ,,, ഒബാമക്ക് സ്തുധി പാടി.
സമൂഹം മോഡി ഗുജറാത്തില്‍ നടത്തിയ മനുഷ്യ കൂട്ട കുരുതി ലോകത്തിനു മുന്പില് തുറന്നു കാണിക്കാന്‍ ശ്രമിച്ചു ....
ഞങ്ങള്‍ കിട്ടിയ അവസരത്തില്‍ യു എന്നില്‍ ഞമ്മന്റെ ആളുകള്‍ സുരക്ഷിതരാണെന്ന് ഗീര്‍വാണം വിട്ടു.
ഇപ്പോള്‍ കേരളം എന്‍ഡോസള്‍ഫാന്‍ ഭീകരമാണ് എന്ന് അനുഭവ സാക്ഷ്യം പറയുന്നു ........
ഞങ്ങള്‍ എന്തോ സള്ഫാന് ഉപയോഗിച്ച് പച്ച ഹലുവ ഉണ്ടാക്കാമോ എന്ന പരീക്ഷണത്തിലാണ് .....
ക്ഷമിക്ക് വിവേകം , ബുദ്ധി കാലിന്റെ പെരുവിരലില്‍ നിന്നും പുറപെട്ടു . തലയിലെത്തന് സമയമെടുക്കും ...
അപ്പോള്‍ ശരി ഫിനിഷിംഗ് പൊയന്റില്‍ , പൂമലയുംയുമായി ഞങ്ങള്‍ കാണും .
ഒരു കേന്ദ്ര മന്തിയുണ്ടല്ലോ .. Arackaparambil കുര്യന് ആന്റണി ...! കേരള ജനത മുഴുവന്‍ ഒരേ പോലെ ശബ്ദം ഉയര്‍ത്തിയിട്ടും ഒന്നും പറയുന്നില്ലല്ലോ .... ഇന്നലെ സായി ബാബയെ അനുസ്മരിച്ചു അങ്ങേരു ഏഷ്യാ നെറ്റിലൂടെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു .. ഒരു നിര്‍ണ്ണായക സമയത്ത് സ്വന്തം ജനതയെ അനുസ്മരിക്കാത്ത നേതാക്കളെ ജനങ്ങളും വിസ്മരിക്കും എന്ന് ഇവര്‍ ഓര്‍ത്താല്‍ നന്ന് ...
ReplyDeleteജീവിക്കുന്ന നിരവധി തെളിവുകള്‍ ഇവിടെ ഉള്ള സ്ഥിതിക്ക് ഇനി ഒരു പഠനം വേണ്ട എന്നാണത്രേ കേരളത്തിലെ കോണ്‍ഗ്രസ്ന്റെ നിലപാട് , എന്നിട്ട് ഇന്ന് പ്രധാന മന്ത്രിയെ കണ്ടു ചായ കുടിച്ചു പിരിഞ്ഞ ചെന്നിത്തല പറയുന്നു ഐ സി എം ആര് പഠനം സമയ ബന്ധിതമായി നടപ്പാക്കും എന്ന് പി എം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട് എന്ന് ..ഛെ ഛെ ..! നാണക്കേട് !
ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ ഒരു ഏകാധിപത്യ പ്രവണതകളും അധിക കാലം വാഴില്ല എന്ന് സമീപ കാല സംഭവങ്ങള്‍ അടിവരയിട്ടത് തിരിച്ചറിഞ്ഞാല്‍ നന്ന്!!!
" ശ്രീജിത് കൊണ്ടോട്ടി. നിങ്ങള്‍ എത്താന്‍ അല്പം താമസിച്ചെങ്കിലും ആ കുറവ് ഫൈസല്‍ നികത്തിയിട്ടുണ്ട് :) "
ReplyDeleteകുറച്ച് താമസിച്ചു എന്നത് ശരിയാണ്. ഭയങ്കര ബിസി ആയിരുന്നു. ബ്ലോഗിലെ ഈ പണി മാത്രം ചെയ്താല്‍ പോരല്ലോ. ഇടക്കൊക്കെ ഓഫിസിലെ ജോലിയും ചെയ്യേണ്ടേ. :))
This comment has been removed by the author.
ReplyDeleteമരണവീട്ടില്‍ വച്ച് ശവത്തെ നോക്കി തമാശപറയുന്ന കഥാപാത്രങ്ങള്‍ ആയി ചില സിനിമകളില്‍ സുരാജും, സലിം കുമാറും ഒക്കെ അഭിനയിക്കുന്നത് കാണാം. അനവസരത്തില്‍ ഉള്ള ഇത്തരം കറുത്ത തമാശകളെ നോക്കി നമ്മുടെ പ്രേക്ഷകര്‍ കയ്യടിക്കുന്നതും കണ്ടിട്ടുണ്ട് ധാരാളം. ഈ പോസ്റ്റ് സത്യത്തില്‍ അത്തരം ഒരു പ്രതീതിയാണ് നല്‍കിയത് എന്ന് പറയാതെ വയ്യ. തീര്‍ത്തും സീരിയസ് ആയി മാത്രം ചര്‍ച്ച ചെയ്യേണ്ട ഈ മാനുഷിക പ്രശ്നത്തെ മറ്റെല്ലാ പോസ്റ്റുകളിലും കാണുന്നപോലെ തന്നെ ആക്ഷേപ ഹാസ്യപരമായി സമീപിച്ചത് ഉത്തരവാദിത്തപ്പെട്ട രീതിയില്‍ ഉള്ളതാണോ? എന്റൊസള്ഫാന് പ്രശ്നത്തെ ഇത്ര ലാഘവത്തോടെ ആയിരുന്നില്ല അവതരിപ്പിക്കെണ്ടിയിരുന്നത് എന്ന് തോന്നുന്നു. അവസരത്തിലും അനവസരത്തിലും ഉള്ള ഇത്തരം "ക്വാമഡികള്" യഥാര്‍ത്ഥ പ്രശ്നത്തെ മറച്ചുവക്കാനെ ഉപകരിക്കൂ. ഇന്ന് കേരളത്തില്‍ എന്റൊസള്ഫാന് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത എം.എസ.എഫ്-കാര്‍ കാണിച്ച ആത്മാര്‍ഥത പോലും ഈ പോസ്റ്റില്‍ കാണാന്‍ ആയില്ല എന്നതും നിരാശാജനകം ആണ്.. :( സൂപ്പര്‍ ബ്ലോഗര്‍ ബഹുമതി നല്കിയ ജനകോടിളുടെ വിശ്വാസത്തെ മാനിക്കണം എന്ന് അഭ്യര്‍ത്ഥന...:)
ReplyDeleteIt is not the question of DDT or endosulphan, the question of next and next generation.. Rahim & Co.. thing about ur children and thier next gen....
ReplyDeleteKondotties.. welldone. U r Sachin and sehwag.keep it up....
ഇന്ത്യയിലെ ചില ഉദ്യോഗസ്ഥ രാഷ്ട്രീയ പ്രഭുക്കളാണ് യഥര്‍ത്ഥ കീടങ്ങള്‍ എന്ന് തിരിച്ചറിയുക ....!!
ReplyDeleteഇത്തരം ആളുകളുടെ കഴുകന് കണ്ണുകളില്‍ സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെ തെളിനീരുകള്‍ ഉണ്ടാകും എന്ന് നാം വ്യാമോഹിക്കേണ്ട ...
ദുരിതം അനുഭവിക്കുന്ന ഒരു പറ്റം മനുഷ്യര്‍ക്ക് സ്വാന്തനം നല്ക്കാന് നാം നമ്മുടെ കണ്ണുകള്‍ തുറന്നു പിടിക്കുക ........!!!കഴുകന് കണ്ണുകളെ കുത്തിപോട്ടിക്കുക ...!!
This comment has been removed by the author.
ReplyDeleteEndosulfan is banned by more than 80 countries. But some of our Ministers still believe, it is not harmful. I have a question to them...
ReplyDelete"Are you and your family willing to get exposed to it, in the same way the so called victims had to ?"
http://www.hindu.com/2010/10/13/stories/2010101359230100.htm
ReplyDeleteThough Ministers of the LDF government have since written to the Union government seeking a ban on the manufacture, sale and use of Endosulfan, no supporting evidence contradicting the findings of the Mayee committee had ever been sent to the Centre by the State government. This was when the State government acknowledged that the health problems in 15 villages of Kasaragod district were on account of the aerial spraying of Endosulfan for more than two decades.
The Mayee committee had recommended the conduct of a comprehensive, well-designed and detailed health and epidemiological study in the entire plantation area. However, nothing was done in that direction for the past five years. A committee has been set up to conduct a study nearly three months ago, but it has only started its work. The use of Endosulfan had been banned in the State on the basis of a Kerala High Court order.
@ thiruvilackadan ,
ReplyDeleteഇഷ്ടപ്പെട്ടു ..ഇഷ്ടപ്പെട്ടു ..:)))! നന്ദി!
Good post and thinking :)
ReplyDelete.
ReplyDelete.
ReplyDelete@ഫൈസല്‍ കൊണ്ടോട്ടി...
ReplyDeleteഞാന്‍ മുന്‍പ് പറഞ്ഞത് ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നു, ഇതും പോളിടിക്സും കൂടി കുഴക്കേണ്ട യാതൊരു ആവശ്യവുമില്ല. അങ്ങിനെ എല്ലാം രാഷ്ട്രീയമായി കാണുന്ന ഒരു സംസ്ഥാനം ആയതു കൊണ്ടും, എല്ലാം പോളിടിക്സുമായി കൂടി കുഴക്കുംബോലാണ്, ഒന്നായി പോയ സര്‍വകക്ഷി സംഗത്തില്‍ വരെ ഭിന്നാഭിപ്രായം കാണേണ്ടി വരുന്നത്.
ഇനി യു ഡി എഫുകാര്‍ ഇതിനെ പോളിടികള് കണ്ടാല്‍, എല്‍ ഡി എഫ്ഫുകാര്ക്ക് കുറെ ഉത്തരങ്ങള്‍ കൊടുക്കേണ്ടി വരും, എന്‍ഡോ സള്ഫാന് ആകാശത്ത് നിന്ന് തളിക്കാന്‍ തുടങ്ങിയത്, എന്‍ഡോ സള്ഫാന് അല്ല ഈ അസുഗങ്ങള്ക്ക് കാരണം എന്ന തൊഴിലാളി നേതാവിന്റെ പ്രസ്താവന, ഈ ദുരന്തത്തിന് കാരണക്കാര്‍ ആയ പ്ലന്ടഷനെതിരെ കൈ കൊണ്ട നടപടി, അങ്ങിനെ തുടങ്ങി നിരവധി. ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല. മനുഷ്യരുടെ കാര്യം വരുമ്പോള്‍, അവിടെ രാഷ്ട്രീയം കലര്തുന്നത്, ആണും പെണ്ണും കേട്ടവര്‍ക്കു ചേര്‍ന്നതാണ്. അങ്ങിനെയുള്ളവര്‍ ആണല്ലോ രാഷ്ട്രീയത്തില്‍ ഇന്ന് നേതാക്കന്മാര് , അത് കൊണ്ട് കൂടെയാണല്ലോ, എന്‍ഡോ സല്ഫനെക്കള് വലിയ ദുരന്തം ആകുമെന്ന് എന്നും നാം ഭയപ്പെടുന്ന മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒരു നിലപാടും , തമിഴ് നാട്ടില്‍ മറ്റൊരു നിലപാടും എടുക്കാന്‍ ഒരേ രാഷ്ട്രീയ കക്ഷികള്‍ തന്നെ തയ്യാറാവുന്നത്. അത് കൊണ്ട് രാഷ്ട്രീയം അവിടെ നില്കട്ടെ..
ഇവിടെ വള്ളിക്കുന്ന് സാഹിബു പറഞ്ഞ പോലെ, ഈ ഒരു കീട നാശിനി നിരോധിച്ചത് കൊണ്ട് മാത്രം ഈ ദുരന്തം ഇല്ലാതാകുമോ എന്നതാണ് വിഷയം. ഇല്ല എന്ന് മാത്രമല്ല അതിനെക്കാള്‍ മാരകമായ പല കീട നാശിനികളും നാം തന്നെ ഉപയോഗിക്കുന്നുംണ്ട്. നാഴികക്ക് നാല്പതു വട്ടം, അവിടെ നിരോധിച്ചു, ഇവിടെ നിരോധിച്ചു എന്ന് തുടങ്ങി കുറെ രാജ്യങ്ങളുടെ പേര് പറയുന്ന നാം, അവിടങ്ങളില്‍ എല്ലാം എന്‍ഡോ സല്ഫനെക്കള് മുന്‍പേ നിരോധിച്ച കീട നാശിനികളെ പറ്റി മിണ്ടുന്നില്ല. എന്നാല്‍ അതൊക്കെയും യധേഷ്ട്ടം ഉപയോഗിക്കുന്നു. പകരം മറ്റൊരു ഫോര്‍മുല ഇല്ലാത്തിടത്തോളം കാലം, കീട നാശിനികള്‍ ഉപയോഗിക്കാതെ നമുക്ക് പറ്റില്ല. അതാണ് വേണ്ടത്. അല്ലെങ്കില്‍ വള്ളിക്കുന്ന് സാഹിബു പറഞ്ഞ പോലെ ലാത്ത പോയി മനാത്ത വന്നു എന്നെ പറയാന്‍ പറ്റൂ..
അത് കൊണ്ട് അന്നും ഇന്നും എന്നും ഒരു സയന്‍സ് വിദ്യാര്‍ഥി കൂടിയായ ഫൈസല്‍, രാഷ്ട്രീയ കണ്ണില്‍ നിന്ന് മാറി നിന്ന്, ഒരു സയന്‍സ് വിദ്യാര്‍ഥി ആയി എനിക്ക് മറുപടി തരൂ.
എന്റെ ചോദ്യം, ഒന്ന് കൂടി ആവര്‍ത്തിക്കുന്നു.
ഒന്ന്- എന്‍ഡോ സള്ഫാന് എന്ന കീട നാശിനി നിരോധിച്ചത് കൊണ്ട് മാത്രം ഈ പ്രശനം തീരുമോ?
രണ്ടു-എന്‍ഡോ സള്ഫാന് ഉപയോഗിച്ചതാണോ, അതല്ല അതുപയോഗിച്ചതിലെ രീതി ആണോ കാസര്‍കോട്ടെ പ്രശനം?
മൂന്നു- ഇനി എന്‍ഡോ സള്ഫാന് പകരം മറ്റേതു കീട നാശിനി ഇതുപോലെ ഉപയോഗിച്ചാലും പ്രശനം ഉണ്ടാവില്ലേ ? (ആകാശത്ത് നിന്ന് താളിക്കുമ്പോള്‍, കുടിവെള്ളത്തിലും മറ്റും കലരുന്നത്..പടച്ചോനെ..DDT എങ്ങാനും കുടി വെള്ളത്തില്‍ കലര്‍ന്നാല്‍...!!!)
പിന്കുറിപ്പ്: വഴിപോക്കാ..ഞമ്മളെ നാദാപുരത്തെ ബാഷയെക്കള് നല്ല ബേറെ ഒരു ബാഷയും ഇല്ല എന്നെനിക്കരിയാടോ ...ഇന്നലെ ഈ കുന്ത്രാണ്ടം വര്‍ക്ക് ചെയ്യേട്ടല്ലേ ,ആരാന്റെ ബാഷ കടം മാങ്ങണ്ട്യെ ബന്നത്..സോറി ട്ടാ..
This is utter nonsense. It is only your nonsense assumption that the whole brouhaha could be the handiwork of MNCs wanting to enter the indian pesticide market. So many studies made it clear it it is Endosulfan which caused havoc in Kasargod. And nowhere in the country were this deadly pesticide sprayed for closely two decades like in Kasargod. You are not the agent of any pesticide lobby. But you are simply uttering nonsense to get noticed.
ReplyDelete@ B--f FIROS
ReplyDeleteI like nonsense, it wakes up the brain cells.. :)
യു ഡി എഫ് ഭരണ കാലത്ത് 2004 മുതല്‍ 2006 വരെ കാസര്‍കോട് ജില്ലാപഞ്ചായത്ത് മൂന്ന് ബജറ്റുകളില്‍ പത്തുലക്ഷം രൂപ നീക്കിവച്ചതുമാത്രമായിരുന്നു രോഗികള്ക്കനുകൂലമായുണ്ടായ ഏക നടപടി. മുഖ്യമന്ത്രിമാരായ എ കെ ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും കാര്യമായ സഹായം അനുവദിച്ചില്ല. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന് വാണി നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും നിയമസഭയില്‍ ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അധികാരത്തിലെത്തിയപ്പോള്‍ 2006 ഓഗസ്റ്റ് 24ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ച 178 കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ നല്കി. ആദ്യം 133 കുടുംബങ്ങള്‍ക്കും പിന്നീട് 45 കുടുംബങ്ങള്‍ക്കും ഈ സഹായം ലഭിച്ചു. തുടര്‍ന്നു രോഗികള്‍ക്ക് വിദഗ്ധ ചികിത്സാസൗകര്യമേര്പ്പെടുത്തി. ആരോഗ്യസ്മാര്ട്ട് കാര്‍ഡ് അനുവദിച്ചു. രോഗികള്‍ക്ക് 2000 രൂപ പെന്ഷന് അനുവദിച്ചു. ഇവരെ പരിചരിക്കുന്നവര്‍ക്കും പ്രത്യേക സഹായധനമേര്പ്പെടുത്തി. രണ്ടു രൂപയക്ക് അരി രോഗികള്‍ക്കെല്ലാം അനുവദിച്ചു. അംഗവൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ വിദഗ്ധഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
ReplyDeleteപതിനൊന്ന് പഞ്ചായത്തുകളിലും മൊബൈല്‍ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ആദ്യബജറ്റില്‍തന്നെ അമ്പത് ലക്ഷം രൂപ ഈ സര്‍ക്കാര്‍ നീക്കിവെക്കുകയും ചെയ്തു. ശിവരാമന് കമ്മിഷന്റെ ശുപാര്‍ശകളും അത് നടപ്പിലാക്കിയ വി എസ് സര്‍ക്കാരിന്റെ നിലപാടുകളുമാണ് ഈ ദുരിതബാധിതര്‍ക്ക് ലഭിച്ച ഏറ്റവും വലിയ ആശ്വാസം...
ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്തു ? കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ചെയ്യിപ്പിക്കാന്‍ ഇതൊക്കെ അറിയാവുന്ന ആന്റണി അടക്കം ഉള്ള മഹാന്മാര് എന്ത് ചെയ്തു ? ഇപ്പോള്‍ ലോകത്ത് മുന്പില് നമ്മള് നാണം കെടുമ്പോള്‍ ഇവമ്മാര് എവിടെ ?
@ RAHIM'S
ReplyDeleteഒന്ന്- എന്‍ഡോ സള്ഫാന് എന്ന കീട നാശിനി നിരോധിച്ചത് കൊണ്ട് മാത്രം ഈ പ്രശനം തീരുമോ?
പക്ഷെ ഈ പ്രശനത്തിന് വലിയ ഒരു ആശ്വാസം ആകും , മാത്രമല്ല ഇതൊരു തുടക്കം ആണ് ..മറ്റു മാരക കീടനാശിനികള്‍ക്കെതിരെയും പ്രതികരിക്കാന്‍ ഇത് സഹായകം ആകും . കൂടാതെ ഇരകള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ധന സഹായത്തിനു സാധ്യത തെളിയും (കുഴപ്പം ഉള്ളത് കൊണ്ടാണല്ലോ നിരോധിക്കുന്നത് )
രണ്ടു-എന്‍ഡോ സള്ഫാന് ഉപയോഗിച്ചതാണോ, അതല്ല അതുപയോഗിച്ചതിലെ രീതി ആണോ കാസര്‍കോട്ടെ പ്രശനം?
രണ്ടും കുഴപ്പം തന്നെ , ഏരിയല്‍ സ്പ്രേ ഉപയോഗിക്കാത്ത തമിള്‍ നാട്ടിലും ഇപ്പോള്‍ ഹരിയാനയിലും ധാരാളം ഇരകള്‍ ഉണ്ട് എന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് കള്‍ പുറത്തു വരുന്നു .ഏരിയല്‍ സ്പ്രേ ഉപയോഗിച്ചപ്പോള്‍ കേരളത്തില്‍ പെട്ടെന്ന് ദുരന്തം വന്നു , മറ്റു സംസ്ഥാനങ്ങളില്‍ പതുക്കെ ആണെങ്കിലും ദുരിതം വരുന്നു എന്ന് മാത്രം
മൂന്നു- ഇനി എന്‍ഡോ സള്ഫാന് പകരം മറ്റേതു കീട നാശിനി ഇതുപോലെ ഉപയോഗിച്ചാലും പ്രശനം ഉണ്ടാവില്ലേ ?
മാരക കീടനാശിനികള്‍ എതിര്‍ക്കുക തന്നെ വേണ്ടം , മനുഷ്യരാണ് വലുത് കൃഷി അല്ല ..കമ്പനികളുടെ ലാഭവും അല്ല . .മറ്റു മാരക കീടനാശിനികള്‍ക്കെതിരെയും പ്രതികരിക്കാന്‍ ഈ എന്ടോ സള്ഫാന് സമരം വിജയം ഊര്‍ജ്ജം പകരും...
====
തിരിച്ചു ഒരു ചോദ്യം ചോദിച്ചോട്ടെ ?
ഇത് നിരോധിക്കാതെ ഇരുന്നാല്‍ ഉള്ള ലാഭം എന്താണ് ? മനുഷ്യ ജീവിതം ദുരിതം ആക്കുന്നതിലും വലുതാണോ ആ ലാഭങ്ങള്‍ ..?
http://www.madhyamam.com/news/73097/110427
ReplyDeletehttp://www.madhyamam.com/news/73097/110427
ReplyDeletehttp://www.madhyamam.com/news/73097/110427
ReplyDeletehttp://www.madhyamam.com/news/73097/110427
ReplyDeletehttp://www.youtube.com/watch?v=YlJ5nLwg_AA&feature=feedlik
ReplyDeleteഅവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത
ReplyDeleteന്യൂദല്‍ഹി: സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ഉപസമിതിയില്‍ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ഉല്പാദകരായ എക്സല്‍ കമ്പനിയുമായി നാലു വട്ടം ചര്‍ച്ച നടത്തിയത് ലോകരാഷ്ട്രങ്ങള്‍ കണ്ടുപിടിച്ചത് ജനീവ സമ്മേളനത്തിന്റെ മൂന്നാം നാളില്‍ ഇന്ത്യയെ നാണം കെടുത്തി. എതിര്‍പ്പുള്ള ഏക രാജ്യമായി ഇന്ത്...
http://www.madhyamam.com/news/73312/110427
എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോരുത്തര്‍ക്കും ഈ "നാണക്കേടില്‍" അഭിമാനിക്കാം..!!!
ReplyDeleteThis comment has been removed by the author.
ReplyDeleteഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദകരായ എക്സല്‍ കമ്പനിയുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുന്നത് പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ കൂടിക്കാഴ്ച പുറത്തായതോടെ കേരളത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി വിവിധ രാഷ്ട്ര പ്രതിനിധികള്‍ പരസ്യമായി പ്രചാരണം തുടങ്ങി. കേരളം തയാറാക്കിയ എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടിന്റെ ആധികാരികത ബോധ്യപ്പെട്ടുവെന്ന് വ്യക്തമാക്കിയ അവര്‍ റിപ്പോര്‍ട്ടിന്റെ കോപ്പികളെടുത്ത് പ്രതിനിധികള്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യാനും തുടങ്ങി. കേരള മുഖ്യമന്ത്രി മോലൊപ്പിട്ട ഇന്ത്യയില്‍ നിന്നുള്ള യഥാര്‍ഥ ശബ്ദമെന്ന നിലയില്‍ ഇറാന്റെ നേതൃത്വത്തിലായിരുന്നു റിപ്പോര്‍ട്ട് വിതരണം.
ReplyDeleteഈ സംഭവ വികാസങ്ങളെല്ലാമായതോടെ ഉപസമിതിയുടെ അധ്യക്ഷ പദവിയുള്ള ഖത്തര്‍ വിഷയത്തില്‍ കുറെ കൂടി ഗൗരവതരമായ നിലപാട് സ്വീകരിച്ചു. ഉപസമിതി അധ്യക്ഷ ഹല അലീശ ഇന്ത്യന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയ ശേഷം കേരളത്തിന്റെ നിലപാടറിയാന്‍ പ്രത്യേക സമയം കണ്ടെത്തി. കേരളത്തില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ഡോ. മുഹമ്മദ് അശീലുമായി അര മണിക്കൂര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയ അവര്‍ കേരളത്തിന്റെ യഥാര്‍ഥ അനുഭവങ്ങളും ഇന്ത്യന്‍ നിലപാടിനു പിന്നിലെ താല്പര്യങ്ങളും മുഹമ്മദ് അശീലില് നിന്ന് വിശദമായി ശേഖരിച്ചു. ദൈവം ഉദ്ദേശിച്ചാല്‍ ഈ മാരകവിഷം നമുക്ക് നിരോധിക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് അശീലുമായുള്ള കൂടിക്കാഴ്ചക്ക് ഉപസമിതി അധ്യക്ഷ വിരാമമിട്ടതെന്ന് ജനീവയില്‍ കേരളത്തില്‍ നിന്നുള്ള ഇരകളെ പ്രതിനിധീകരിക്കുന്ന ഡോ. മുഹമ്മദ് അശീല് 'മാധ്യമ'ത്തോടു പറഞ്ഞു.
( Madhyamam Daily)
=================
Congrats Mohammed Asheel for being a sound of poor victims
എന്‍ഡോസള്‍ഫാന്‍ :പ്രധാനമന്ത്രി കേരളത്തെ കബളിപ്പിച്ചു
ReplyDeletePublished on Wed, 04/27/2011 - 22:07 ( 3 hours 4 min ago)
(+)(-) Font Size
ShareThis
എന്‍ഡോസള്‍ഫാന്‍ :പ്രധാനമന്ത്രി കേരളത്തെ കബളിപ്പിച്ചു
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് കേരളത്തെ കബളിപ്പിച്ചു. കേരളത്തില്‍ നിന്ന് കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് വാഗ്ദാനം ചെയ്ത പോലെ എന്‍ഡോസള്‍ഫാന്‍ പഠനത്തിന് പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പഠന സമിതി അധ്യക്ഷന്‍ കൂടിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ ജനറല്‍ വിശ്വ മോഹന്‍ കടോച് വെളിപ്പെടുത്തി. .......
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ജനീവയിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദകരായ എക്സല്‍ കമ്പനി പ്രതിനിധികളുമായി നടത്തിയ കുടിയാലോചന. നാലോ അഞ്ചോ തവണ കൂടിക്കാഴ്ച ആവര്‍ത്തിച്ചതോടെ എന്‍ഡോസള്‍ഫാന്‍ ഉല്പാദകരായ എക്സല്‍ കമ്പനി മേധാവി ഗണേശന് ഹാളിലേക്ക് വരുമ്പോഴെല്ലാം 'ഇന്ത്യന്‍ ബോസ്' എന്ന് സമ്മേളന പ്രതിനിധികള്‍ പരിഹാത്തോടെ വിളിക്കാന്‍ തുടങ്ങിയിരുന്നു.(madhyamam)
@ഫൈസല്‍ കൊണ്ടോട്ടി,
ReplyDeleteഈ വിഷയത്തില്‍ രാഷ്ട്രീയമില്ല,
ഇരകളും വേട്ടക്കാരും മാത്രം
കേരളത്തില ഒരു ജനകീയ മുന്നേറ്റത്തെ സ്വന്തം പാര്‍ട്ടി അക്കൌണ്ടില്‍ എഴുതിച്ചേര്‍ക്കാന്‍ താങ്കളടക്കം പലരും കാണിക്കുന്ന ശ്രമങ്ങള്‍ ആ ഇരകളെ വിറ്റ് കാശാക്കുന്നതിനു തുല്യമല്ലേ?
@ഫൈസല്‍...
ReplyDeleteഎന്നോട് ചോദിച്ച ചോദ്യത്തിനു മറുപടി പറഞ്ഞു കൊണ്ട് തുടങ്ങാം...
ഇത് നിരോധിക്കാതെ ഇരുന്നാല്‍ ഉള്ള ലാഭം എന്താണ് ? മനുഷ്യ ജീവിതം ദുരിതം ആക്കുന്നതിലും വലുതാണോ ആ ലാഭങ്ങള്‍ ..?
കൃഷിയിടങ്ങളില്‍ കീട നാശിനിയുടെ ഉപയോഗം ഞാന്‍ പറയാതെ താങ്കള്‍ക്കു അറിയുമായിരിക്കുമല്ലോ. ഇത് നിരോധിക്കാത്തത് കൊണ്ടുള്ള ലാഭവും അത് തന്നെ. എന്ടോ സല്ഫനെക്കള് മികച്ച മറ്റൊരു കീട നാശിനി ഇത്രയും ലാഭത്തില്‍ കിട്ടാനില്ല എന്നത് തന്നെയാണ്, അത് ഇത്രത്തോളം മാരകം ആണെന്നറിഞ്ഞിട്ടും കൃഷിക്കാര്‍ ഉപേക്ഷിക്കതിരിക്കുന്നത്.മനുഷ്യ ജീവിതം നില നിന്ന് പോകാന്‍ കൃഷിയുടെ ആവശ്യകത ഞാന്‍ പറയാതെ അറിയാമല്ലോ.
ഇനി ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ തന്ന പല മറുപടികളും എനിക്ക് തൃപ്തി തോന്നിയില്ല.
ഒന്ന്- എന്‍ഡോ സള്ഫാന് എന്ന കീട നാശിനി നിരോധിച്ചത് കൊണ്ട് മാത്രം ഈ പ്രശനം തീരുമോ?
അതിനു നിങ്ങള്‍ തന്നമാരുപടിയില്, തീരുമോ ഇല്ലെയോ എന്നില്ല.പകരം, അതൊരു തുടക്കം ആകും എന്ന് മാത്രേ പറയുന്നുള്ളൂ.ഞാന്‍ നിങ്ങളോട് പറഞ്ഞത്, ഒരു സയന്‍സ് വിദ്യാര്‍ഥി ആയി മറുപടി പറയാന്‍ ആണ്.അല്ലാതെ പോളിടികള് ചിന്തയോട് കൂടിയല്ല എന്ന് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ. എന്റെ ചോദ്യത്തിനു, ഈ വിഷയവുമായി പഠിച്ചതിനു ശേഷം ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ പറയട്ടെ. ഈ കീട നാശിനി നിരോധിച്ചത് കൊണ്ട് മാത്രം ഒരു ഫലവും ഇല്ല. ഇതിനെക്കാള്‍ മാരകമായ കീട നാശിനികള്‍ നാം തന്നെ ഉപയോഗിക്കുന്നുണ്ട്.ഇത്ര മാരകം അല്ലാത്തതും ഉണ്ട്. ഇതു കീട നാശിനി ആണെങ്കിലും അത് മോശം തന്നെയാണ് ശരീരത്തിനും, ആരോഗ്യത്തിനും. പ്രത്യേകിച്ച് അത് കുടിവെള്ളത്തിലൂടെ ഉള്ളിലേക്ക് വന്നാല്‍. അത് കൊണ്ട്, എന്റെ അഭിപ്രായത്തില്‍, ഒരു സമ്പൂര്‍ണ്ണ കീട നാശിനി നിരോധനം മാത്രേ ഇതിനു പരിഹാരം ഉള്ളൂ. എന്നാല്‍ അത് പ്രാവര്‍ത്തികം ആകണമെങ്കില്‍, പകരം ഒരു പോംവഴി നാം കണ്ടെത്തിയേ പറ്റൂ.അതില്ലാത്തിടത്തോളം കാലം ഈ കീട നാശിനിയുടെ മാത്രം നിരോധം ഒരു പ്രഹസനം മാത്രം, അതിനു വേണ്ടി ശബ്ദിക്കുന്നത്, പാവങ്ങളായ ആളുകളെ പറ്റിക്കുന്ന ഒരു തരം നാടകം ആയെ എനിക്ക് കാണാന്‍ പറ്റുന്നുള്ളൂ.
രണ്ടു-എന്‍ഡോ സള്ഫാന് ഉപയോഗിച്ചതാണോ, അതല്ല അതുപയോഗിച്ചതിലെ രീതി ആണോ കാസര്‍കോട്ടെ പ്രശനം?
ഇതിനു നിങ്ങള്‍ തന്ന മറുപടിയും ഒരു ശാസ്ത്ര വിദ്യര്തിയുടെതല്ല. എന്ടോ സള്ഫാന് ഉപയോഗിക്കുന്നത് കൊണ്ട് ഇതുപോലുള്ള അസുഗം വരുമായിരുന്നെങ്കില്‍, ലോകത്തുള്ള ഏകദേശം ജനതക്കും അസുഗം വരണം ആയിരുന്നു. എന്നാല്‍ കേരളത്തിലെ ഈ ഒരു സ്ഥലത്ത് മാത്രമാണ് ഇതുപോലുള്ള അസുഖം റിപ്പോര്‍ട്ട് ചെയ്തത്.അപ്പോള്‍ നിങ്ങള്‍ പറയും, തമിഴ് നാട്ടില്‍ ചിലയിടത്ത് കാണുന്നു എന്ന്.അവിടെയും അതുപയോഗിക്കുന്നതിലെ അശ്രദ്ധ മാത്രമാണ് ഈ ദുരന്തത്തിന്റെ കാരണം. എന്ടോ സള്ഫാന് അല്ല, ഏതു കീട നാശിനി ശരീരത്തിന്റെ ഉള്ളില്‍ ആയാലും അത് മാരകമായ അസുഗത്തിന് കാരണം ആകും.അല്ലാതെ അത് കൃഷിയിടത്തില്‍ താളിച്ചത് കൊണ്ടോ മനുഷ്യര്‍ക്ക് ഒരസുഘവും വരുമെന്ന് ആരും ഇതുവരെ റിപ്പോര്‍ട്ട് ച്യെതിട്ടില്ല. അപ്പോള്‍ മുന്‍പ് നിങ്ങള്‍ പറഞ്ഞ ഇരട്ട തലയുള്ള മീനിന്റെ കാര്യം!! അതും ഞാന്‍ പറഞ്ഞ പോലെ, മീന്‍ ജീവിക്കുന്ന കുളത്തിലെ, അല്ലെങ്കിലെ പുഴയിലെ വെള്ളത്തില്‍ കീട നാശിനി വന്നാല്‍, മനുഷ്യരെ പോലെ അതും അവരുടെ ശരീരത്തില്‍ വരികയും അത് അവരുടെ ജീനില്‍ മാറ്റം വരുത്തുകയും ചെയ്യും.
മൂന്നു- ഇനി എന്‍ഡോ സള്ഫാന് പകരം മറ്റേതു കീട നാശിനി ഇതുപോലെ ഉപയോഗിച്ചാലും പ്രശനം ഉണ്ടാവില്ലേ ?
നിങ്ങള്‍ പറയുന്നു കീട നാശിനികള്‍ എതിര്‍ക്കപ്പെടണം എന്ന്.അപ്പോള്‍ കൃഷിക്കര്ടെ കാര്യമോ?
അവര്‍ പട്ടിണി കിടന്നു മരിക്കട്ടെ എന്നാണോ, നാം പട്ടിണി കിടന്നു മരിക്കട്ടെ എന്നാണോ?
അങ്ങിനെ എല്ലാ കീട നാശിനികളും നിരോധിക്കാന്‍ മുതിര്‍ന്നാല്‍..!!??
ഇനി ഒന്ന് ചോദിക്കട്ടെ. ഈ കീട നാശിനികലെക്കള് മാരകമാണ് മനുഷ്യന് എന്ന് ലോകത്ത് എല്ലാ പഠന റിപ്പോര്ടുകളും, എന്തിനേറെ അതുണ്ടാക്കുന്ന കമ്പനികള്‍ വരെ പറഞ്ഞ, ബീഡിയും, സിഗരറ്റും അടങ്ങുന്ന പുകയില വസ്തുക്കള്‍ നിരോധിക്കാന്‍ എന്ത് കൊണ്ട് ഈ പറയുന്ന മനുഷ്യ സ്നേഹികള്‍ (?) തയ്യാറാവുന്നില്ല. കേരളത്തിലെ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ കഴിയുന്നതാണല്ലോ ഈ കാര്യം..എന്നിട്ടും...!!!
@വഴിപോക്കന് ,
ReplyDeleteസമരത്തിന്റെ ക്രെഡിറ്റ് ആരും അടിച്ചെടുക്കുന്നില്ല സുഹൃത്തേ.., എല്ലാവരും ഉള്‍പെട്ട സമരമായിട്ടാണ് ഇത് തുടങ്ങിയത് എന്ന് താങ്കള്‍ക്കു അറിയാമല്ലോ ..പകുതി വഴിയില്‍ നിന്ന് കോണ്‍ഗ്രസ് തന്ത്ര പൂര്‍വ്വം പിന് മാറിയത് കൊണ്ട് താങ്കള്‍ അടക്കം ഉള്ളവര്‍ക്ക് തോന്നുന്നു ഇത് ഇടതു മുന്നണി അടിച്ചെടുത്തു എന്ന് .. അതെ സമയം യൂത്ത് ലീഗും ബി ജി പിയും മറ്റു സംഘടനകളും ഈ സമരത്തില്‍ ഉണ്ട് ,,ഇനി കോണ്‍ഗ്രസ് മാറാനുള്ള കാരണം നോക്കൂ ..പ്രധാന മന്ത്രിയെ കണ്ട സര്‍വ്വ കക്ഷി സംഘത്തിനു അനുകൂലമായ ഉറപ്പു ലഭിക്കാത്തതിനാല്‍ സ്വാഭാവികമായും അതു വിമര്‍ശിക്കപ്പെട്ടു , പിന്നെ ചിന്നിതലയും ചാണ്ടിയും പ്രധാന മന്ത്രിയെ കണ്ടു പറഞ്ഞത് പഠനം വേഗത്തിലാക്കും എന്ന് ,,ഇനി ഒരു പഠനം വേണ്ട എന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് ലെ ആദ്യ നിലപാട് .
.ഇനി നോക്കൂ ഐ സി എം ആര് ഡയരക്ടര്‍ പറയുന്നു അങ്ങിനെ ഒരു നിര്‍ദേശവും പ്രധാന മന്ത്രിയില്‍ കിട്ടിയിട്ടില്ല എന്ന് ..ഈ നാടകം കളിയും ജനീവയിലെ എക്സല്‍ കമ്പനിയുമായി ചേര്‍ന്ന ഇന്ത്യ നടത്തുന്ന കള്ള കളിയും ആന്റണി അടക്കമുള്ളവരുടെ അപഹാസ്യമായ മൌനവും കോണ്‍ഗ്രസ് നെ പ്രതിക്കൂട്ടില്‍ ആകുമ്പോള്‍ ..അത് വിമര്ശിക്ക പ്പെടുക തന്നെ ചെയ്യും ..രാഷ്ട്രീയ ഇച്ചാ ശക്തി യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ചില്ല എന്ന് കുറ്റപ്പെടുത്ത്ന്നവരില് ഇടതു പക്ഷം മാത്രമല്ല വി എം സുധീരനെ പോലെയുല്ലാവരും ഉണ്ട് എന്ന് അറിയുക ..
ലോകത്തിനു മുന്നില്‍ തന്നെ നാണം കെടുന്ന അപഹാസ്യമായ നിലപാടുകള്‍ പരിഹസിക്കപ്പെടുക തന്നെ ചെയ്യും ..!അത് ആര്‍ക്കൊക്കെ ഇഷ്ടമായില്ലെങ്കിലും ശരി !
@ഫൈസല്‍...അങ്ങിനെ ലോകത്തിനു മുന്നില്‍ നാണം കെടുന്ന അപഹാസ്യമായ നിലപാടുകള്‍ എടുത്ത, ശരത് പവാറിന്റെ പറ്റി, ഇന്നും ഇടതു മുന്നണിയില്‍ തുടരുകയും, ആ ഇടതു മുന്നണിക്ക് വേണ്ടി പ്രചരണം നടത്താന്‍ വരെ ശരത് പവാര്‍ തയ്യാറാവുകയും ച്യ്യുമ്പോള്‍, പരിഹാസ്യമാകുന്നത്, ഈ രാഷ്ട്രീയ നാടകം അല്ലെ?
ReplyDelete@Rahim 's
ReplyDeleteസുഹൃത്തേ ഇഫ്ഫെക്റ്റ് നെക്കാളും , ലാഭത്തെക്കാളും മനുഷ്യ പക്ഷത് നിന്ന് ചിന്തിക്കുന്നതും ശാസ്ത്രം തന്നെയാണ് ,ഞങ്ങള്‍ക്ക് ഇവിടെ ഒരു ബയോ എത്തിക്സ് department ഉണ്ട് , അതിനെ പഠനങ്ങളിലും സെമിനാറുകളിലും എന്റെ ജോലിയുടെ ഭാഗമായും അല്ലാതെയും ഞാന്‍ പങ്കെടുക്കാറുണ്ട് .. it is really interesting. well, I think as a science student you have the chance to go through this !
ഉദാഹരണത്തിന് ആണവ റിയാക്ടറുകള്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാരം ആണ് ..പക്ഷെ ജപ്പാനിലെ പോലെ maximum ശ്രമിച്ചാലും നിയന്ത്രിക്കാന്‍ കഴിയാത്ത പ്രശങ്ങള്‍ ഉണ്ടാകാന്‍ ഒരു ചെറിയ ശതമാനം സാധ്യത എങ്കിലും ഉണ്ടെങ്കില്‍ അത് മനുഷ്യ ജീവിതത്തിനു വില കൂടുതല്‍ കല്പിച്ചു അത്തരം സാങ്കേതിക വിദ്യകള്‍ ഒഴിവാക്കപ്പെടണം ..
ഇത് പോളിടിക്സ് അല്ല, ബയോ എത്തിക്സ് ആണ് . അത് പോലെ പ്രകൃതിയുടെ ആഘാതം കഴിവതും കുറച്ചു കൊണ്ട് വരികയും വേണം ..
സുഹൃത്തേ മാരക കീടനാശിനികള്‍ എല്ലാം നിരോധിക്കപ്പെടനം .. അത് യുദ്ധ കാലാടിസ്ഥാനത്തില്‍ വേണം താനും , ജൈവിക നിയന്ത്രണം അടക്കമുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ! പക്ഷെ നിര്‍ഭാഗ്യകരം എന്ന് പറയട്ടെ അത്തരം ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല കുത്തകകളുടെ താല്പര്യ സംരക്ഷണ ത്തിനാണ് പലരും ശ്രമിക്കുന്നത് ( ഇപ്പൊ തന്നെ സ്റ്റോക്ക് ഹോമില്‍ എക്സെല്‍ കമ്പനിയുമായി പരസ്യ ചര്‍ച്ച നടത്തി ഇന്ത്യ നാണം കെടുന്നു ) ..
പറഞ്ഞു വരുന്നത് ഇപ്പോള്‍ പലര്‍ക്കും മാരക കീടനാശിനികള്‍ നിരോധിക്കേണ്ട ആവശ്യകതയിലെക്കും മറ്റു ജൈവിക കീട നിയന്ത്രണ മാര്‍ഗ്ഗങ്ങളെ ക്കുറിച്ച് ചിന്തിക്കാനും ഈ സമരങ്ങള്‍ കാരണ മായിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യം ആണ് .. കൂടാതെ എന്ടോ സള്ഫാന് ഇരകള്‍ക്കും ആ പ്രദേശത്തിന്റെ പുനരുദ്ധാരനതിനും മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ ചെയ്ത സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം , അതും ഈ സമരത്തിന്റെ മറ്റൊരു ഗുണമാണ് ... അതിനാല്‍ ഒരു പാട് പ്രതീക്ഷകള്‍ നല്കുന്ന ഈ സമരത്തില്‍ ഒരു എത്തിക്സ് ഉള്ള science student എന്നാ നിലയില്‍ താങ്കള്‍ അടകകം എല്ലാവരും കൈ കോര്‍ക്കുക
@Rahim's
ReplyDeleteശരത് പവാറിന്റെ പാര്‍ട്ടി എല്‍ ഡി എഫില്‍ ഉള്ളതിനാല്‍ സി പി എമ്മിനടക്കം കേന്ദ്ര നിലപാടിന് എതിരെ സമരം ചെയ്യാന്‍ അവകാശമില്ല എന്നാണു ചോദ്യം എങ്കില്‍ ..
ശരത് പവാറിനെ അനുകൂലിക്കാതെ അതിനെതിരെ പരസ്യമായ നിലപാട് ആണ് കേരളത്തിലെ എന്‍ സി പി നേതൃത്വം കൈ കൊണ്ടത് എന്നറിയാമല്ലോ .. അത് ശ്ലാഘനീയം ആണ് ..ഏതു പോലെ എന്ന് വച്ചാല്‍ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാരിന്റെ ഘടക കക്ഷിയായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ നയത്തെ തള്ളിപറഞ്ഞ് യൂത്ത് ലീഗ് ഈ സമരത്തില്‍ പങ്കെടുക്കുന്ന പോലെ , ഇ അഹമ്മദ് അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ ഇകാര്യത്തില്‍ മൌനം വെടിയണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ട പോലെ .. ഇത്തരം നിലപാടുകള്‍ അഭിനന്ദനാര്‍ഹം ആണ്
അത് പോലെ യു പി എ സര്‍ക്കാരിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിലെ നേതാവായ വി എം സുധീരന് ഇക്കാര്യത്തില്‍ ശക്തമായി ഇടപെടുന്നു ..അതും എല്ലാവരും അഭിനന്ദിക്കുന്നു ..അവിടെ സുധീരന് കോണ്‍ഗ്രസ് കാരനല്ലേ അദ്ദേഹത്തിനു ഈ സമരത്തില്‍ ധാര്‍മ്മികത ഇല്ല എന്നാരും പറയുന്നില്ല ..കാരണം നിലപാടുകള്‍ വ്യക്തമാണ് ..
പക്ഷെ ഉമ്മനും ചെന്നിത്തലയും പറയുന്നതോ ഇനി ഒരു പഠനം ആവശ്യമില്ല എന്ന് ഇവിടെ പ്രഖ്യാപിച്ചു പോയിട്ട് പ്രധാന മന്ത്രിയെ കണ്ടു പഠനം വേഗത്തിലാക്കാം എന്ന് ഉറപ്പു കിട്ടി എന്ന് പറഞ്ഞു പരിഹാസ്യരാകുന്നു..അങ്ങിനെ ഒരു നിര്‍ദേശവും പി എമ്മില്‍ നിന്ന് കിട്ടിയിട്ടില്ല എന്ന് പഠന സംഘം പറയുന്നു .. ആന്റണി അടക്കമുള്ളവര്‍ വാല്മീകത്തില് ഒളിക്കുന്നു ..
ജനീവയില്‍ കമ്പനി ലോബ്ബികള് കയറി ഇന്ത്യന്‍ ക്യാമ്പില്‍ ഞെരങ്ങുന്നു ലോകത്തിനു മുഉന്നില് നമ്മള് നാണം കെടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചു കളി നടത്തുന്നു .. ഇതാണ് വിമര്‍ശിക്കപ്പെടുന്നത് .. അതെ സമയം യൂത്ത് ലീഗും , വി എം സുധീരനും , കേരള എന്‍ സി പിയും നിലപാടുകള്‍ വ്യക്തമാക്കിയതിനാല്‍ അവരെ നമ്മള് അഭിനന്ദിക്കുന്നു ..ഒരു നിര്‍ണ്ണായക സമയത്ത് കേരളത്തിന്റെ പൊതു അഭിപ്രായത്തിനു ഒപ്പം നില്ക്കാന് കഴിഞ്ഞതില്‍ !
[ഫൈസല്‍...ഒടുവില്‍ നിങ്ങള്‍ ഞാന്‍ പറയുന്ന പൊഇന്ടിലെക്കു വന്നു കൊണ്ടിരിക്കുന്നു .സയന്‍സിലെ എത്തിക്സിനെ പറ്റി എനിക്കും നല്ല പിടിപാട് ഉണ്ട്..ഇവിടെ എത്തിക്സിനു ഒരു പ്രശനവും ഇല്ല. എന്ടോ സള്ഫാന് ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കാതെ , നമുക്ക് തോന്നിയ പോലെ ഉപയോഗിച്ച്, അതിനെ സയന്‍സിന്റെ എത്തിക്സുമായി കൂട്ടി കലര്തുന്നതില് യാതൊരു ഔചിത്യവും ഇല്ല. നിങ്ങള്‍ക്കറിയാമല്ലോ, ചൈനയില്‍ ഇത് ഇന്നും ഉപയോഗിക്കുന്നു. നിങ്ങളീ പറഞ്ഞ ഒരു പ്രശനവും അവിടെ ഉണ്ടായിട്ടില്ല. ഇനി നമ്മുടെ നാട്ടില്‍ തന്നെ ഇതിനെക്കാള്‍ മാരകമായ അഞ്ചോളം കീട നാശിനികള്‍ നാം ഉപയോഗിക്കുന്നു, അതിനും പ്രശനം ഇല്ല. എന്ത് കൊണ്ട്?
ReplyDeleteഅവിടെയാണ്, അതുപയോഗിച്ചതിലെ പ്രശനം ആണ് കാരണം എന്ന് പറയാന്‍ പറ്റുന്ന ഏറ്റവും വലിയ തെളിവ്.
എന്ടോ സള്ഫാന് പകരം , മറ്റേതു കീട നാശിനി ആയാലും വെള്ളത്തില്‍ കലര്‍ന്നാല്‍ , ചിലപ്പോള്‍ മരണത്തിനു തന്നെ കാരണം ആകും എന്നുള്ളത് നിങ്ങള്‍ക്കും അറിയാമല്ലോ.അതെ പോലെ, ആകാശത്ത് നിന്നും തളിച്ചത് കൊണ്ട്, അശാസ്ത്രീയമായ നടപടി കൊണ്ട്, അവിടെ ആ രീതിയില്‍ ദുരന്തം നടന്നു എന്ന് മാത്രം. ഇതൊക്കെ എഴുതിയതിനു അര്‍ഥം, അവിടെ ദുരന്തത്തില്‍ കഷ്ട്ടപ്പെടുന്നവരെ വിമര്ഷിക്കനല്ല. അവര്‍ക്ക് അര്‍ഹ്ഹമായ പരിഗണന നല്‍കണം എന്നതില്‍ സംശയം ഇല്ല.
നിങ്ങള്‍ പറഞ്ഞല്ലോ, ആണവ രിയാക്ട്ടരിനെ പറ്റി, അത് തന്നെ ഏറ്റവും വലിയ ഉദാഹരണം. ആ ഒരു ലോ കണ്ടു പിടിച്ചപ്പോള്‍, അമേരിക അത് ആദ്യം മോശം കാര്യത്തിനു ഉപയോഗിച്ച്. അതിന്നര്‍ത്ഥം, ആണവമോ, അല്ലെങ്കില്‍ ആ നിയമമോ തെറ്റ് എന്നല്ല. അതുപയോഗിക്കുന്നത് എങ്ങിനെ എന്നുള്ളതാണ്. ഒരു കത്തി തന്നെ നമുക്ക് നല്ലതിനും ചീത്ത കാര്യത്തിനും ഉപയോഗിക്കാം.എന്നാല്‍ ആരെങ്കിലും അത് മോശം കാര്യത്തിനു ഉപയോഗിച്ച് എന്ന് കരുതി , കത്തി തന്നെ നിരോധിക്കണം ഏന് പറയുന്നത് പോലെയാണ്, എന്ടോ സള്ഫാന് നിരോധിക്കണ എന്ന് പറയുന്നവരുടെ വാക്കുകള്‍.
പിന്നെ ഞാന്‍ മുന്‍പ് പറഞ്ഞ പോലെ, എന്തിനും ഏതിനും രാഷ്ട്രീയം കലര്‍ത്തുന്ന നിങ്ങളുടെ വാക്കുകള്‍ ചിലപ്പോളെങ്കിലും എനിക്ക് അരോചകമായി തോന്നിയിട്ടുണ്ട്. ഈ കമന്റില്‍ തന്നെ ജൈവിക ബദലിനെ പറ്റി പറയുന്നിടത്തും, താകള്‍ക്ക് വിരോഹമുള്ള പാര്‍ടി ഭരിക്കുന്നത് കൊണ്ട് കേണ്ട സര്‍ക്കാര്‍ അതിനു വേണ്ടത്ര ശ്രമിക്കുന്നില്ല എന്നുള്ള കമന്റു കണ്ടപ്പോള്‍, ഒന്നും കാണാതെ ഉള്ള നിങ്ങളുടെ ഈ വാചകങ്ങള്‍ ഒരു സയന്‍സ് വിദ്യര്തിയില് നിന്ന് വന്നു കൂടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയില്‍ നടക്കുന്ന ഇതുമായി ബന്ദപ്പെട്ട ഗവേശങ്ങള്‍ അറിയണമെങ്കില്‍, ആ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവരോട് ചോദിച്ചാല്‍ മതി. അല്ലെങ്കില്‍ വിദേശത്തെ ഏതെങ്കിലും സര്‍വകലാശാലയിലെ ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവര്‍, നമ്മുടെ രാജ്യത്തെ ഇതുമായി ബന്ദപ്പെട്ട ഗവേഷണത്തെ പറ്റി വാ തോരാതെ പറയുന്നത് കേട്ടാല്‍ മതി. ചുരുക്കുന്നു, അന്തമായ വിരോധം മാറ്റി വെച്ച് ചില കാര്യങ്ങള്‍ എങ്കിലും , താങ്കളുടെ ശരിയായ മനസ്സ് വെച്ച് പഠിക്കണം എന്നാവശ്യപ്പെടുന്നു.
ശരത് പവാറിനെ അനുകൂലിക്കാതെ അതിനെതിരെ പരസ്യമായ നിലപാട് ആണ് കേരളത്തിലെ എന്‍ സി പി നേതൃത്വം കൈ കൊണ്ടത് എന്നറിയാമല്ലോ .. അത് ശ്ലാഘനീയം ആണ്...
ReplyDeleteഹ ഹ ഹ ...ഇതെന്തു നിലപാട്. ശരത് പവാറിന്റെ പാര്‍ടി എന്ന് പറഞ്ഞാല്‍, പിന്നെ ശരത് പവാറിന്റെ പാര്‍ട്ടിയുടെ നിലപാടുള്ള പാര്‍ടി അല്ലെ?
പിന്നെ ചെന്നിത്തലയും ഉമ്മനും അങ്ങിനെ അനുകൂളിചെങ്കില്, അതവരുടെ അക്കൌണ്ടില്‍ എഴുതിയാല്‍ പോരെ..എന്തിനാണ് കൊണ്ഗ്രെസ്സിന്റെ അക്കൌണ്ടില്‍ എഴുതുന്നത്? കാരണം, സുധീരന് ആണെങ്കിലും, മറ്റു പല കൊണ്ഗ്രെസ്സുകാരും ഇത് നിരോധിക്കണം എന്ന് പറയുന്നു. വയലാര്‍ രവി പറയുന്നു, അങ്ങിനെ നിരവധി പേര്..അപ്പോള്‍ ഒരു പാര്‍ട്ടിയുടെ മേലെ ആരോപിക്കുന്നത് നിങ്ങള്‍ പറഞ്ഞ സ്ഥിതിക്കാനെങ്കില് ശരിയല്ലല്ലോ..
Rahim's
ReplyDeletesad to say you failed to realize what i really meant..
firstly , I didn't mention anything about Atom bomb , instead I talked about atomic reactors in the basis of what happened in japan recently..
=====================
Secondly I didn't blame VM sudheeran or youth league instead AK Antony and other central ministers must be blamed cos of their inability to open their mouth. Also PM jayaram ramesh , and sharath pavar seemed to acting under the pressure of chemical lobby. It must be opposed... And chennithala and ommen also playing a worse role.
===========
Thanks, let me singing off from this issue..I think it is enough and more :)
പോസ്റ്റ് .. കേരളത്തിന് ലഡ്ഡു , ഇന്ത്യക്ക് കഷായം!
ReplyDelete=======
ഇന്ത്യാ മഹാരാജ്യത്തെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നാണം കെടുത്തിയ, എന്റൊസള്ഫാന് കമ്പനിയുടെ കയ്യില്‍ നിന്നും കോടികള്‍ വാങ്ങി രാജ്യത്തെയും, പൊതുജന വികാരത്തെയും ഒറ്റുകൊടുത്ത ഭരണകൂടവും, രാഷ്ട്രീയ യൂദാസുമാരുമാണ് ലജ്ജിക്കേണ്ടത്...!!!
ReplyDeleteവേട്ടക്കാരുടെ പക്ഷം ചേര്‍ന്ന് ഇരകളെ ആക്രമിക്കുന്ന ജനവിരുദ്ധ ഭരണകൂടങ്ങള്‍ ആണ് പ്രതിസ്ഥാനത്ത്...!!!
എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം തന്നെയാണ്...!!!