ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ എനിക്ക് സഹതാപമുണ്ട്. കുട്ടികളെ കളിപ്പിച്ചും രാമായണം വായിച്ചും കഴിയേണ്ട പ്രായത്തിലാണ് വീ എസ്സിന്റെ ഉണ്ട തിന്നാന്‍ വിധിയുണ്ടായിരിക്കുന്നത്. പിള്ള ഒരു പ്രതീകമാണ്. അധികാര രാഷ്ട്രീയത്തിന്റെ എല്ലാ സുഖങ്ങളും അന്തസ്സും പതിറ്റാണ്ടുകളായി ആസ്വദിക്കുകയും വോട്ടു രാഷ്ട്രീയത്തിന്റെ ചീട്ടുകള്‍ സമര്‍ത്ഥമായി കളിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന മുഴുവന്‍ രാഷ്ട്രീയക്കാരുടെയും ഒരു നിഴല്‍ചിത്രമാണ് ബാലകൃഷ്ണപ്പിള്ള.
നമ്മുടെ സാംസ്കാരിക പരിസരത്തുനിന്നു നമുക്ക് ഈയിടെ ലഭിച്ച മറ്റൊരു പ്രതീകമുണ്ട്. അത് സൗമ്യയാണ്. പ്രതികരിക്കാന്‍ കഴിയാതെ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്ന ശബ്ദമില്ലാത്ത സാധാരണക്കാരന്റെ പ്രതീകം. അവള് മരണത്തിനു കീഴടങ്ങി. ഈ രണ്ടു പ്രതീകങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദൂരമാണ് നമ്മുടെ സംസ്കാരത്തിന്റെ ആകെത്തുകയെന്നു പറയേണ്ടിയിരിക്കുന്നു. തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു എന്നതല്ല സൗമ്യയുടെ കാലിക പ്രസക്തി. നമ്മുടെ വെളുത്ത ചുവരുകളെ പാടെ കയ്യടക്കിയിരിക്കുന്ന ഒരു 'മുസ്ലിപവര്‍ സംസ്കാരത്തെ' നമ്മളെക്കൊണ്ട് തന്നെ വായിപ്പിക്കുകയായിരുന്നു അവള് . നമ്മള് എവിടെ എത്തി നില്ക്കുന്നു എന്ന് വളരെ സൗമ്യമായി നമ്മെ ഉണര്‍ത്തുകയായിരുന്നു ആ മരണം. സൗമ്യമാര്‍ ഉണ്ടാവാതിരിക്കാനും നമ്മുടെ സാമൂഹ്യ ജീവിതത്തിനു പ്രകാശം പകരാനും വേണ്ടി നാം നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുത്തു അയച്ചവരാണ് പൂജപ്പുരയിലെ ഉണ്ട തിന്നാന്‍ പോകുന്നത്. ദിനേന കണ്ടു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് നമ്മുടെ പ്രതീക്ഷകലേക്ക് എത്ര ദൂരമുണ്ടെന്ന് അളക്കാതിരിക്കുന്നതാണ് നല്ലത്!!.
നിലവില്‍ രാജാക്കന്മാരായി വിലസുന്ന രാഷ്ട്രീയ നേതാക്കന്മാരെയും അവര്‍ ഉണ്ടാക്കിയ അഴിമതികളേയും തട്ടിച്ചു നോക്കുമ്പോള്‍ ബാലകൃഷ്ണപിള്ള ഒരു കൊടുംപാതകം ചെയ്തയാള്‍ എന്ന് പറഞ്ഞു കൂടാ. സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി ഇതിനെക്കാളേറെ ഖജനാവിന് നഷ്ടമുണ്ടാക്കിയ കരാറുകളില്‍ ഒപ്പിട്ട നിരവധി മന്ത്രിമാര്‍ നമുക്കുണ്ട്. അവരില്‍ പലര്‍ക്കും കോടതികളില്‍ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെടാന്‍ കഴിഞ്ഞു. പിള്ളക്കത് കഴിഞ്ഞില്ല. അടച്ചാക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല എങ്കിലും നോട്ടുകെട്ടുകള്‍ക്ക് മുമ്പില്‍ നിയമദേവതയുടെ കണ്ണ് കെട്ടുന്ന ന്യായാധിപന്മാര് നമ്മുടെ കോടതികളില്‍ ഉണ്ട് എന്നതാണ് സമീപകാല വിവാദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
പിള്ള ഒരു പ്രതീകം മാത്രമാണ്. കട്ടുമുടിക്കുന്നതില്‍ ഇടതു വലത് വ്യത്യാസമില്ലെങ്കിലും നറുക്ക് വീണത് പിള്ളക്കായിപ്പോയി. അയാളുടെ മെക്കിട്ടു കയറി ചാരിത്ര്യം പ്രസംഗിക്കുന്നവരോട് പുച്ഛവും സഹതാപവുമാണുള്ളത്. പിള്ള അകത്തു പോകുന്നതിനു രണ്ടു ദിവസം മുമ്പാണ് പ്രമാദമായ മറ്റൊരു ആരോപണം ഉയര്‍ന്നത്. കേന്ദ്ര മന്തി വയലാര്‍ രവിയും കരുണാകരന്റെ മകള്‍ പത്മജയും ബാര്‍ ലൈസന്‍സ് ഒപ്പിച്ചു കൊടുക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായി ഒരു മദ്യ വ്യവസായി പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു!. കൊടുത്ത സംഖ്യയുടെ കണക്കും അയാള്‍ പറഞ്ഞു!!. ഏത് വാര്‍ത്ത മുക്കണം ഏത് വാര്‍ത്ത കൊടുക്കണം എന്ന് നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കണക്കുണ്ട്. അത് അവര്‍ കൂട്ടമായിരുന്നു തീരുമാനിക്കുന്നതാണ്. അവര്‍ ഈ വാര്‍ത്ത കണ്ടതായി നടിക്കാത്തത് കൊണ്ട് കേന്ദ്ര മന്ത്രിയും ഭാവി മന്ത്രിയും തല്ക്കാലം രക്ഷപ്പെട്ടു. ഒരു ചാനലില്‍ ഇരുന്നു ലൈവായി ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടു അയാള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ രണ്ടു പേരും തയ്യാറായില്ല!!. ഒന്നും കൂട്ടിവായിക്കാതിരിക്കുകയാണ് ഇന്നത്തെക്കാലത്ത് നല്ലത്. എത്ര കുറച്ചറിയുന്നുവോ അത്രയും സുഖമായുറങ്ങാം എന്നാണല്ലോ പഴമൊഴി
ആയിരത്തിലൊരുവനാണ് ബാലകൃഷ്ണ പിള്ളയെങ്കിലും ഒരാളെങ്കിലും ഉള്ളിലാവുന്നു എന്നതിന്റെ സുഖം ഈ വാര്‍ത്ത നല്‍കുന്നുണ്ട്. സൗമ്യയെ പ്രതിനിധീകരിക്കുന്ന ശബ്ദം നഷ്ടപ്പെട്ട സാധാരണക്കാര്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്ത തന്നെയാണ്. ഇത്തരമൊരു നിയമപോരാട്ടം നടത്തിയ വീ എസ് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അദ്ദേഹത്തിനും കോടതികളില്‍ കയറിയിറങ്ങുന്ന ചില ദല്ലാളുമാര്‍ ഉണ്ട് എന്ന ആരോപണം സത്യമാകാതിരിക്കട്ടെ. ജയിലില്‍ ഇപ്പോള്‍ ഉണ്ട കൊടുക്കുന്നില്ല എന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. നല്ല ഭക്ഷണവും നല്ല താമസവുമാണ് അവിടെയുള്ളത് എന്നും മന്ത്രി പറയുന്നു. ശനിദശയിലും പിള്ളക്ക് ശുക്രന്റെ ഒരു ചെറിയ മിന്നലാട്ടമുണ്ട്!!.
Subscribe to:
Post Comments (Atom)
സൌമ്യയില്‍ നിന്നും ദൂരം അള ക്കേണ്ടിയിരുന്നത് പിള്ളയിലേക്കായിരുന്നില്ല.,കുഞ്ഞാലിക്കുട്ടിയിലെക്കായിരുന്നു...അതിനു താങ്കളുടെ
ReplyDeleteരാഷ്ട്രീയ അടിമത്വം അനുവദിക്കാത്തതില്‍ സഹതാപം രേഖപ്പെടുത്തട്ടെ.
Dear Sundar Raj
ReplyDeleteI select this as the best comment of the year. ഇത് ഏറ്റവും നന്നായി ആസ്വദിക്കുന്ന ഒന്നാമാത്തെയാള് ഞാനാണ്.
Off Topic: ഞാന്‍ മുരളിയുടെ കൂടെയാണ് കെട്ടോ.
This comment has been removed by the author.
ReplyDeleteചുകപ്പ് ഇല കൊഴിയുംപോള് പച്ചില ചിരിക്കും എന്നാ ഒരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍ ...അത് ഒര്മയാകുന്നു ഇപ്പോള്‍ ...
ReplyDeleteഅച്ചു വിന്നും ഉണ്ടാകും ഒരു ദിവസം മുന്‍പ് മകന് നടത്തിയ ചില ആഴിമതിയില്‍ അച്ഛനും കൂട്ടുനിന്നതിനടേ റിപ്പോര്‍ട്ട് വരുമ്പോള്‍ പിള്ളക്ക് ഒപ്പം കിടക്കാന്‍ അച്ച്ചുവിന്നും യോഗമുണ്ടാവട്ടെ .... ജിവിത സഹായാനത്തില് ഒപ്പം ..........
തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു എന്നതല്ല സൗമ്യയുടെ കാലിക പ്രസക്തി. നമ്മുടെ വെളുത്ത ചുവരുകളെ പാടെ കയ്യടക്കിയിരിക്കുന്ന ഒരു 'മുസ്ലിപവര്‍ സംസ്കാരത്തെ' നമ്മളെക്കൊണ്ട് തന്നെ വായിപ്പിക്കുകയായിരുന്നു അവള് . നമ്മള് എവിടെ എത്തി നില്ക്കുന്നു എന്ന് വളരെ സൗമ്യമായി നമ്മെ ഉണര്‍ത്തുകയായിരുന്നു ആ മരണം.
ReplyDeleteയോജിക്കുന്നു താങ്കളോട്.
"പിള്ള ഒരു പ്രതീകം മാത്രമാണ്. കട്ടുമുടിക്കുന്നതില്‍ ഇടതു വലത് വ്യത്യാസമില്ലെങ്കിലും നറുക്ക് വീണത് പിള്ളക്കായിപ്പോയി."
ReplyDeleteസ്വന്തക്കാര് കുടുങ്ങുമ്പോള്‍ "എല്ലാം കണക്കാ" എന്ന് പറയുന്ന പുതിയ അരാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമല്ലേ ഇതും?
കുഞ്ഞാലിക്കുട്ടി
മുസ്ടഫ
മുനീര്‍
ചാണ്ടി
ജേക്കബ്
സുധാകരന്
പിള്ള
പിള്ളയുടെ കൂട്ടുപ്രതിയിലൂടെ മാണി.
പിന്നെ മറുകണ്ടം ചാടിയ വീരന്, ജോസഫ്.
വിടുവായത്തം കൊണ്ട് അബ്ദുള്ളക്കുട്ടി.
അമ്പു കൊല്ലാത്തവര്‍ ആരുണ്ട് യു.ഡി.എഫില്‍?
അഞ്ചു വര്‍ഷം ഭരിച്ച എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ ഒരു മന്ത്രിക്കെതിരെ എങ്കിലും അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ടോ? ആകെ ഉണ്ടായിരുന്നത് വീരനും കുരുവിളയും. കുരുവിള ഇന്ന് യു.ഡി.എഫില്‍. വീരന് നേരെ ആരോപണം ഉയര്‍ത്തിയത് ദേശാഭിമാനി തന്നെ. അങ്ങേരെയും കൂടെ കൂട്ടി യു.ഡി.എഫ്.
vallikkunne,Don't do..Don't do.........
ReplyDeleteപോസ്റ്റിനെ പറ്റി പറയാന്‍ ഒന്നുമില്ലാ
ReplyDeleteആദ്യ കമന്റില്‍ സുന്ദര്‍ രാജ് പറഞ്ഞത് വ്യക്തം,
അതിന് വള്ളികുന്ന് നല്കിയതാവട്ടെ കോമാളിത്തരവും.
മുകളിലെ പല കമന്റുകളും പോസ്റ്റിന്റെ മര്‍മ്മത്തെ സ്പര്‍ശിക്കാതെ തങ്ങളുടെ രാഷ്ട്രീയ ഇസത്തിനായുള്ള അന്ധമായ വിധേയത്ത പ്രകടനമായി മാത്രമെ കാണാനാകൂ.
ReplyDeleteഇത്തരം പ്രകടനങ്ങളില്‍ മുങ്ങിപോകുന്നതാണ് ‘സൗമ്യ‘ യുടെ വിധി. സൗമ്യ നമ്മുടെ ചര്‍ച്ചകളില്‍ നിന്ന് എത്ര പെട്ടന്നാണ് മറഞ്ഞു പോയത്. ന്യൂസ് അവറുകളുടെ സായന്തന ചര്‍ച്ചകള്‍ക്ക് എരിവും പുളിയും ചേര്‍ത്ത മാധ്യമങ്ങള്‍ക്ക് സൗമ്യയിലെ ന്യൂസ് വാല്യൂ നഷ്ടപെട്ടിരിക്കുന്നു.
സൗമ്യ ഇന്നിന്റെ പ്രതികരണ ശേഷി നഷ്ടപെട്ട ജനതയുടെ സാക്ഷ്യപത്രമാണ്. കണ്മുന്നില് നടക്കുന്ന അക്രമങ്ങള്‍ക്ക് അവര്‍ക്ക് പ്രശ്നമേ അല്ല. മറിച്ച് അമേരിക്കന്‍ പ്രസിഡ്ന്റിന്റെ സെക്രട്ടറിയുടെ അടിവസ്ത്രത്തില്‍ പുരണ്ട ദ്രാവകത്തെ കുറിച്ചാണ് ആശങ്ക. എങ്ങിനെ അങ്ങിനെ ആവാതിരിക്കും. ദൃശ്യ ശ്രവ്യ അച്ചടി മാധ്യമങ്ങള്‍ അങ്ങിനെ ഒരു ജനതെയാണ് വളര്‍ത്തികൊണ്ടിരിക്കുന്നത്.
സൗമ്യ കള്‍ ഇനിയും സൃഷ്ടിക്കപെടാതിരിക്കട്ടെ....
പ്രിനസാദ് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ബഷീര്ക എന്തെഴുതിയാലും വിമര്‍ശിക്കുക എന്നതാണ് ചിലരുടെ പതിവ്. അദ്ദേഹത്തോടുള്ള അസൂയയാണോ മറ്റോ ആയിരിക്കണം കാരണം. യൂ ഡി എഫിനെ വിമര്‍ശിച്ചു എഴുതിയാലും എല്‍ ഡി എഫിനെ വിമര്‍ശിച്ചു എഴുതിയാലും അവര്‍ ബഷീര്കയെ വിമര്‍ശിക്കും. ബഷീര്ക, നിങ്ങള്‍ തുടര്‍ന്നും എഴുതുക. നിഷ്പക്ഷ നിലപാടുകളാണ് നിങ്ങളുടെ ബ്ലോഗിന്റെ ശക്തി.
ReplyDeleteഇവിടെ പിള്ളയെ നമുക്കു ഒഴിവാക്കാം സഗൌരവമായി സൌമ്യയും കാണാം.
ReplyDeleteതികഞ്ഞ ഭയപാടോടെ ഇവിടെത്തെ നീതിന്യായവ്യവസ്ഥയെ കണാം .ഇവിടെത്തെ സാധരണക്കാരൻ നിയമ പരിരക്ഷക്കായി സധൈര്യം നമ്മുടെ ഏതുകോടതിയെ ആശ്രയിക്കും . കഴിഞ്ഞ കാലങ്ങളീൽ ഇവിടെ വന്ന നിയമപ്രഖ്യാപനങ്ങൾ എത്രകണ്ടു സുതാര്യത യുള്ളതായിരുന്നു എന്നു ആലോചിക്കണ്ടിയിരിക്കുന്നു . പാലോളി മുഹമ്മദ് കുട്ടിപറഞ്ഞത് എത്ര സത്യം
This comment has been removed by the author.
ReplyDeleteപഞ്ചായത്ത് തിരഞ്ഞടുപ്പോട് കൂടി ഈ ബ്ലോഗ്ഗില്‍ അസൂയക്കാര് കൂടിയെന്ന് തോന്നുന്നു..
ReplyDeleteപതിനഞ്ചു വര്‍ഷം മുമ്പ് നടന്നെന്നു പറയപ്പെടുന്ന ഒരു പെണ് കേസ് വീണ്ടും വീണ്ടും വാഴിക്കാന്‍ കൊതിക്കുന്നതും സഹതാപം അര്‍ഹിക്കുന്ന കാര്യമാണ്.. കുഞ്ഞാലികുട്ടി വിഷയത്തെ പറ്റി ബഷീര്‍ക്ക അദ്ധേഹത്തിന്റെ മതത്തിന്റെ പരിതിയില്‍ നിന്ന് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്..
@ sundar raj sundar സൂപ്പര്‍ കമന്റ്.
ReplyDelete@ബഷീര്‍ക്ക വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്ന താങ്കളുടെ രീതി അഭിനന്ദനാര്‍ഹം ആണ്. ഇവിടെ പുലികളായ പല ബ്ലോഗ്ഗെര്മാരും ആ കാര്യത്തില്‍ ഇപ്പോഴും അടിയന്തിരാവസ്ഥകാലത്ത് തന്നെ ആണ്.
@ashraf ബഷീര്‍ക്ക നിക്ഷ്പക്ഷന് ആണെന്ന് ബഷീര്‍ക്ക പോലും പറയാന്‍ വഴിയില്ല. നിക്ഷ്പക്ഷം എന്നൊരു പക്ഷം ഇല്ല സുഹൃത്തേ. ശരിയിലേക്ക് എത്താന്‍ ഒരു ഒറ്റയടിപാതയും ഇല്ല.
ReplyDeleteപലതും കണ്ടില്ലെന്നു നടിക്കാൻ നമ്മുടെ മാധ്യമങ്ങൾക്ക് കഴിയും. കാണാത്തതു പലതും കണ്ടെന്നു നടിക്കാനും!
ReplyDeleteസ്വന്തം നെഞ്ചിനുനേരെ വിമർശനത്തിന്റെ മുള്ളുകൾ വരുമ്പോൾ, പടച്ചട്ടയണിഞ്ഞ് ഇസ്ലാമിക സംസ്കാരം പരിചയപ്പെടുത്തും ചിലർ അവർ പോലും ഇത്തരം രതിക്കഥകൾ വായിക്കാനും ചർച്ച ചെയ്യാനും കാണിക്കുന്ന അത്യുത്സാഹം നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു.
അനിവാര്യമായത് ചിലതു പരിചയപ്പെടുത്തുമ്പോൾ/പറയുമ്പോൾ അവിടെ സാമുദായിക ദ്രുവീകരണവും ഭിന്നിപ്പിന്റെ പഴുതുകളും സമുദായ ഐക്യത്തിന്റെ ആവശ്യകതയും അതിൽ വിള്ളൽ വീഴ്തുന്ന ഇത്തരം കാര്യങ്ങൾ ഇങ്ങനെ പരസ്യമായി പറയാമോ എന്ന് ആശങ്ക അയവിറക്കുന്നവരെയും കാണാം!! ഈ കപടതയെ കരുതിയിരിക്കുക!
ലേബൽ: ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേല്!
well said Basheer, keep up the good work
ReplyDeleteപറയാന്‍ എനിക്കും ഒന്നുമില്ല, പക്ഷേ ആദ്യ കമന്റ് ഞാന്‍ വളരെയേറെ ഇഷ്ടപ്പെട്ടു... ഒരുപക്ഷേ പോസ്റ്റിനേക്കാള്‍ കൂടുതല്‍....
ReplyDeleteപിള്ള മനസ്സില്‍ കള്ളമില്ലെന്നത് പഴയ കഥ. തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല എന്നേയുള്ളൂ. മാമന് ചവിട്ടിയാല്‍ പിള്ളക്കും പള്ളക്കും കേടുതന്നെ. പിള്ളയെ ശിക്ഷിച്ചപ്പോഴാണ് മന്ത്രി സുധാകരന് ഇതൊക്കെ കോടതികളുടെ പിള്ളാര് കളിയാണെന്ന് തോന്നിയത്. പണ്ട് അങ്ങേരു കോടതിക്ക് കേറി പണിഞ്ഞത് ഒരു ബലത്തിന് അങ്ങ് കീച്ചി. ഹോ ഇനി അതില്‍ നിന്നും ഊരിപ്പോരാന്‍ എന്തൊക്കെ കവാത്ത് വേണം ആവോ ?. കോടതിയെ കാണുമ്പോള്‍ കവാത്ത് മറക്കാതിരുന്നാല്‍ മതിയായിരുന്നു.
ReplyDeleteവയലാര്‍ രവിയും പത്മജയും മാന നഷ്ടത്തിന് കേസ് കൊടുത്താല്‍ മാനം പോവില്ലേ. ഹോ ഞാന്‍ ഈ നാട്ടുകാരന് അല്ലേ അല്ല.
This comment has been removed by the author.
ReplyDeleteതിരൂരില്‍ നിന്നുള്ള ഒരു ഡോക്ടര്‍ എഴുതിയത് വായിച്ചു. അദ്ദേഹം സൂചിപ്പിച്ച വീരന്, ജോസഫ്, അബ്ദുള്ള കുട്ടി, കുരുവിള എന്നിവര്‍ അടുത്ത കാലത്ത് മാത്രമാണ് സി.പി.എമ്മിന്റെ വല്യട്ടന്‍ മനോഭാവവും വികലമായ ആദര്‍ശവും കൊണ്ട് യു.ഡി.എഫില്‍ എത്തിയത്.
ReplyDeleteതാഴെ പറയുന്നവര്‍ എല്‍.ഡി.എഫ്.കാരാണ്:
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സുപ്രീം കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നു എന്ന് അഡ്വ. റാം കുമാര്‍.
സി.പി.എം. നേതാവ് പി. ശശി
ലോട്ടറി കേസ്സില്‍ ആരോപരണ വിധേയനായ തോമസ് ഐസക് (മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തെഴുതി)
ആഭ്യന്തര മന്ത്രിയുടെ മകന്റെ വീഡിയോ കാസ്സെറ്റ്
കിളിരൂര്‍ പെന്വനിഭ കേസ്സിലെ വി.ഐ.പി. യായ മന്ത്രി
ലാവലിന്‍ ഇടപാടിലൂടെ കോടികള്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുത്തിയ സംസ്ഥാന സെക്രട്ടറി
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്സില്‍ മന്ത്രി ഭാര്യ
ദേശാഭിമാനി ബോണ്ട്,
ഫാരിസ് - സാന്റിയാഗോ
മണിച്ചന്-സി.പി.എം. ഇടപാട്
........... അങ്ങിനെ നീളുന്നു പട്ടിക ......
ഇവരൊന്നും യു.ഡി.എഫ്.കാരല്ല സുഹൃത്തേ.
ഡോക്ടര്‍ ആര് കെ യുടെ കമന്റിനു സമദ് കാരാടന്‍ എഴുതിയ രസികന്‍ മറുപടി വായിച്ചു. എന്റെ വരികള്‍ പിന്‍വലിക്കേണ്ടി വരില്ല എന്ന് ഉറപ്പായി.
ReplyDelete"പിള്ള ഒരു പ്രതീകം മാത്രമാണ്. കട്ടുമുടിക്കുന്നതില്‍ ഇടതു വലത് വ്യത്യാസമില്ലെങ്കിലും നറുക്ക് വീണത് പിള്ളക്കായിപ്പോയി. അയാളുടെ മെക്കിട്ടു കയറി ചാരിത്ര്യം പ്രസംഗിക്കുന്നവരോട് പുച്ഛവും സഹതാപവുമാണുള്ളത്".
പിള്ളയും സൌമ്യയും - ഈ കൂട്ടിവയനയുടെ സാംഗത്യം ഇനിയും പിടികിട്ടുന്നില്ല!!!
ReplyDeleteഈ രണ്ടു പ്രതീകങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദൂരമാണ് നമ്മുടെ സംസ്കാരത്തിന്റെ ആകെത്തുകയെന്നു പറയേണ്ടിയിരിക്കുന്നു.
ReplyDeleteഈ ദൂരമാണ് ഇവിടെ അളക്കാന്‍ നോക്കുന്നത് . അത് കുഞ്ഞാലി കുട്ടിയോ ബാലകൃഷ്ണ പിള്ളയോ എന്നതൊക്കെ അപ്രസക്തമാണ് സാധാരണക്കാരന്
ക്ഷീരമുള്ള ഒരു ബ്ലോഗിന് ചുവട്ടിലും കുഞ്ഞാലിക്കുട്ടി തന്നെ 'കൊതുകിനു' കൌതുകം
ReplyDeleteപിള്ള ഒരു പ്രതീകം മാത്രമാണ്. കട്ടുമുടിക്കുന്നതില്‍ ഇടതു വലത് വ്യത്യാസമില്ലെങ്കിലും നറുക്ക് വീണത് പിള്ളക്കായിപ്പോയി.
ReplyDeleteഅടുത്ത നറുക്ക് ആർക്കാണാവോ?
ജയിലുകളില്‍ ഗോതമ്പുണ്ട മാറ്റി കഞ്ഞിയും പയരുമാക്കിയത് ഈ പിള്ള ജയില്‍ മന്ത്രിയായിരുന്നപ്പോള്‍ ആയിരുന്നത്രേ! പിള്ള ദീര്‍ഘദൃഷ്ടിയുള്ളവനാണ്!
ReplyDeleteഅതുകൊണ്ട് ഇനിമേലില്‍ ജയിലില്‍ ഗോതമ്പുണ്ട എന്ന് പറയരുത്!
Bachoo said:
ReplyDeleteപിള്ളയും സൌമ്യയും - ഈ കൂട്ടിവയനയുടെ സാംഗത്യം ഇനിയും പിടികിട്ടുന്നില്ല!!!
നമ്മുടെ സാംസ്കാരിക പരിസരത്ത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഉണ്ടായ രണ്ടു വാര്‍ത്തകളെ ഒന്ന് വിശകലനം ചെയ്തതാണ്. നമ്മുടെ സാമൂഹ്യ ജീവിതവും രാഷ്ട്രീയവും എല്ലാം എവിടെ എത്തി നില്ക്കുന്നു എന്ന് 'കൂട്ടിവായിക്കാന്‍' ശ്രമിച്ചതാണ്. അതിലപ്പുറമുള്ള സാംഗത്യമൊന്നും അവകാശപ്പെടുന്നില്ല.
ഒരേ സ്ഥാപനത്തില്‍ പഠിച്ചത് കൊണ്ടാണോ എന്നറിയില്ല ബഷീറിന്റെ ബ്ലോഗിനോട് ഒരു വല്ലാത്ത ഇഷ്ടമാണ്. കൂടുതല്‍ ബ്ലോഗുകള്‍ വായിക്കാറില്ല. പക്ഷെ ഇവിടെ സമയം കിട്ടുമ്പോഴൊക്കെ വരും. സൌമ്യാക്കുറിച്ച് എഴുതിയത് വളരെ നന്നായി.
ReplyDeleteനമ്മുടെ രാഷ്ട്രീയ പരിസരത്ത് നിന്ന് ലഭിച്ച മൂന്നാമത്തെ പ്രതീകത്തെ താങ്കള്‍ കാണാതെ പോയതെന്തേ? പിള്ളക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന സുപ്രീം കോടതി വിധി വന്ന ശേഷം UDF കാര്‍ ഗംഭീരമായ ഒരു സ്വീകരണം നടത്തിയിരുന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ആ കൂട്ടുകെട്ടിലെ നേതാക്കള്‍ എല്ലാവരും ഒന്നാം തരം ദൈവ വിശ്വാസികള്‍ ആണെന്നാണ് അവകാശപ്പെടാറ്. അവാരാന് ദൈവത്തിനെ കൂടി പരിഹസിക്കുന്ന ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തത്. (CPM കാര്‍ ജയില്‍ മോചിതരായി വരുന്നവര്ക്കാന് സ്വീകരണം കൊടുക്കാറ്. UDF കാര്‍ അവരെ കടത്തിവെട്ടിയിരിക്കുന്നു.)
ReplyDeleteThis comment has been removed by the author.
ReplyDelete>>>>>>>>>>ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ എനിക്ക് സഹതാപമുണ്ട്. കുട്ടികളെ കളിപ്പിച്ചും രാമായണം വായിച്ചും കഴിയേണ്ട പ്രായത്തിലാണ് വീ എസ്സിന്റെ ഉണ്ട തിന്നാന്‍ വിധിയുണ്ടായിരിക്കുന്നത്. പിള്ള ഒരു പ്രതീകമാണ്.>>>>>>>>>
ReplyDeleteശരിയാണ് , പിള്ള യുടെ പ്രായം സഹതാപമാര്ഹിക്കുന്നുണ്ട് എങ്കിലും , ആരെങ്കിലുമൊക്കെ സിക്ഷിക്കപ്പെട്ടാലെ ഈ നിയമവും നീതിയും എല്ലാവര്ക്കും ബാധകമാണെന്ന് എന്ന് ഒരു തിരിച്ചറിവ് ഉണ്ടാകുകയുള്ളൂ ........
<<<<<<>>>>
.
താങ്കള്‍ ഇപ്പോഴെങ്കിലും ഈ വീക്ഷണത്തില്‍ എത്തിയതില്‍ സന്തോഷമുണ്ട്
@@@ ഡോ.ആര് .കെ.തിരൂര്‍
താങ്കളുടെ ലിസ്റ്റില്‍ ഒരു എല്‍ . ടി .എഫ് നേതാവ് പോലും ഉള്‍പെടാത്തത് കൊണ്ടു, താങ്കളുടെ രാഷ്ട്രീയം എവിടെയും എങ്ങിനെയും
എത്തവും വില കുറഞ്ഞ രീതിയിലും താങ്കള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു .
സുഹ്ര്ത്തെ , യു, ഡി എഫ് നേതാക്കളില്‍ പലരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത് എല്‍ ഡി എഫ് ഭരണ കാലത്താണ് .
ഇനി യു ഡി എഫ് വരുമ്പോള്‍ അറിയാം ഇപ്പൊ ഭരിക്കുന്നവരില്‍ ആരൊക്കെ അഴിമതി ക്കാരല്ലാത്തവര്‍ ഉണ്ടെന്നു.
എന്തായാലും മോശമല്ലാത്ത ഒരു ലിസ്റ്റു കൂടി അധിവിദൂരമാല്ലാത്ത ഭാവിയില്‍ താങ്കള്‍ക്ക് ഇവിടെ നിന്ന് തന്നെ ലഭിക്കുന്നതാണ് .
ഞാനൊരു രാഷ്ട്രീയക്കാരനല്ല... രാഷ്ട്രീയ മേലാളന്മാരോ അവരുടെ മാമൂലുകളോ എന്നെ സ്വാധീനിച്ചിട്ടുമില്ല.... 1992 ലെ രാജീവിഗാന്ധി എന്ന സുന്ദര പ്രധാനമന്ത്രിയുടെ മരണം എന്നെ കരയിപ്പിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്ട്രീയം ഓര്‍ത്തല്ല... തൊട്ടു മുന്നിലത്തെ ഇലക്ഷന് പ്രചരണാര്‍ത്ഥം കേരളത്തില്‍ വന്ന അദ്ദേഹത്തിന്റെ സുന്ദര ശരീരം കശ്മലന്മാര് ചിന്നി ചിതറിപ്പിച്ചു കളഞ്ഞല്ലോ എന്ന സങ്കടമായിരുന്നു അതിനു പിന്നില്‍.....
ReplyDeleteഇന്നത്തെ ചാനലുകള്‍ക്ക് രാഷ്ട്രീയം ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍.... അവര്‍ ചിലരെ വാഴ്ത്തുന്നു ചിലരെ വീഴ്ത്തുന്നു.... സാഹിത്യ സാംസ്കാരിക നായകന്മാര്ക്കും വ്യക്തമായ് രഷ്ട്രീയ വീക്ഷ്ണം തന്നെയുണ്ട്..... അതിനുദാഹരണമാണ് വള്ളിക്കുന്നിന്റെ ഈ ബ്ലോഗും, കുഞ്ഞാലിക്കുട്ടി സാഹിബിനും ഒരു ബ്ലോഗുണ്ട് എന്ന മുന്‍ ലേഖനവും.... അതില്‍ ഞാന്‍ മുഖം പൂഴ്ത്തി വായിച്ചിട്ടു നോക്കിയിട്ടും കുഞ്ഞാലിക്കുട്ടി എന്നു പോലും കണ്ടില്ല കുഞ്ഞാലികുട്ടി “സാഹിബ്” എന്നായിരുന്നു സംബോധന പോലും!!!!ബാലകൃഷ്ണപിള്ള അമ്പലം വിഴുങ്ങി ആണെന്ന് ആര്‍ക്കും അറിയാം!!! ആ കാര്യത്തില്‍ സംശയം ഒന്നുമില്ല തന്നെ.... സൌമ്യ വിഷയത്തില്‍ പക്ഷേ ഉപമിക്കുമ്പോള്‍ ബാലകൃഷ്ണപിള്ള ജയിലില്‍ പോയതിനേക്കാള്‍ വ്യക്തമായി നിരത്തിയ എല്ലാ തെളിവുകളും ഏതാണ്ട് സത്യമാണെന്ന് ജനങ്ങള്‍ക്ക് തോന്നിക്കുന്ന കുഞ്ഞാലിക്കുട്ടി വിഷയം ബഷീര്‍ വിട്ടുകളഞ്ഞത് മനപ്പൂര്‍വ്വമല്ല എന്ന് വായിക്കുന്ന 8 വയസ്സുകാരനും വ്യാക്തമാകും.... ഈ തലക്കെട്ട് പോലും എനിക്ക് ഉപമിക്കാന്‍ കഴിയുന്നത് “ഏത്തപ്പഴയും, പോത്തിറച്ചിയും“ എന്ന കോമ്പിനേഷനോടോ അല്ലെങ്കില്‍ “അലുവായും മുളകു ചമ്മന്തിയും” എന്ന കോമ്പിനേഷനൊടോ ആണ്!!!!
"പിള്ളയില്‍ നിന്ന് സൗമ്യയിലേക്ക് എത്ര ദൂരമുണ്ട്?"
ReplyDeleteഅധികമൊന്നുമില്ല ബഷീര്‍ക്കാ.
ഒരു ചിന്ന അല്‍ഷിമേഴ്സിന്റെ ദൂരം മാത്രം.
അതു കഴിഞ്ഞാല്‍ പിന്നെയും പഴേ പോലെ.
ജയ് ജയ് സിന്ദാവാ..
ധീരാ വീരാ മാവീരാ..
പൂക്കുറ്റീ പുലിക്കുട്ടീ..
ലച്ചം ലച്ചം പിന്നാലെ..
ഈ പറഞ്ഞതല്ല ദൂരമെങ്കില്‍
ഒരു നാല് പോസ്റ്റ് കൂടി
കഴിഞ്ഞോട്ടെ.അല്ലെ ബഷീര്‍ക്കാ..
ഓടോ:
|| ആയിരത്തിലൊരുവനാണ് ബാലകൃഷ്ണ പിള്ളയെങ്കിലും ഒരാളെങ്കിലും ഉള്ളിലാവുന്നു എന്നതിന്റെ സുഖം ഈ വാര്‍ത്ത നല്‍കുന്നുണ്ട്.||
ഊം.ബഷീര്‍ക്കാ മനസ്സിലാവുന്നുണ്ട്.
ഒരു ചേയ്ഞ്ച് ആരും ഇഷ്ടപ്പെടാതിരിക്കാതിരിക്കില്ല ;)
ഏത് വാര്‍ത്ത മുക്കണം ഏത് വാര്‍ത്ത കൊടുക്കണം എന്ന് നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കണക്കുണ്ട്. അത് അവര്‍ കൂട്ടമായിരുന്നു തീരുമാനിക്കുന്നതാണ്.
ReplyDeleteഇതിൽ അടിവരയിടുന്നു.
ബഷീര്‍ക്കാ,
ReplyDeleteസൌമ്യയില്‍ നിന്നും പിള്ളയിലേയ്ക്കുള്ള ദൂരം കണ്ടെത്തിക്കൊണ്ട് താങ്കള്‍ സമര്‍ഥമായി ഒന്നു ചിരിച്ചു.പക്ഷേ കണ്ടെത്തിയ ദൂരം അത്ര ശരിയായി തോന്നുന്നില്ല.ആ ദൂരത്തിന്റെ അളവുകോലെടുത്തപ്പോള് ആരോടൊക്കെയോ തികഞ്ഞ ഒരു വിധേയത്വം പുലര്‍ത്തിയോ എന്നൊരു സംശയം.തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ.അതേതു പ്രായത്തിലായാലും.
സുന്ദര്‍ രാജ്....ഒരു കയ്യടിയുണ്ട് കേട്ടോ....
Basheerkka sathyathil ningalkku kunjalikkuttiyumayi entenkinkilum relation undo? ningal kunjalikkutti sambavathinu sesham ezhuthunnathinu munne vare ningal ente manassile hero ayirunnu, ippo oru ................. ....vallayma...
ReplyDeleteപ്രത്യേകിച്ചൊന്നും പറഞ്ഞു വെക്കാത്ത പോസ്റ്റിംഗ് .ബ്ലോഗെഴുത്തും നല്ല മെയ് വഴക്കം വേണ്ട അഭ്യാസമായി മാറിക്കൊണ്ടിരിക്കുന്നു നന്ദി
ReplyDeleteഞാന്‍ എഴുതുന്ന എല്ലാ വിഷയത്തിലും കുഞ്ഞാലിക്കുട്ടിയെ നാല് തെറി വിളിക്കണം എന്ന മട്ടിലാണ് ചില കമന്റുകളുടെ പോക്ക്. രജീനയും കുഞ്ഞാലിക്കുട്ടിയും കേരളം പതിനഞ്ചു വര്‍ഷമായി ചര്‍ച്ച ചെയ്യുന്നതാണ്. ഇനിയും ചര്‍ച്ച ചെയ്യാവുന്നതുമാണ്. എന്റെ ബ്ലോഗില്‍ തന്നെ ഈ വിഷയം കടന്നു വന്ന നിരവധി പോസ്റ്റുകള്‍ ഉണ്ട്. കഴിഞ്ഞ പോസ്റ്റില്‍ എഴുതിയത് പോലെ "റജീന വിഷയത്തിലെ സത്യാവസ്ഥ എന്തായാലും ശരി ഈ കേസില്‍ നിന്ന് തടിയൂരാന്‍ പല നമ്പരുകളും ഒരുമിച്ചു കളിച്ചവരാണ് കുഞ്ഞാലിക്കുട്ടിയും റഊഫും. അതില്‍ അവര്‍ ഏതറ്റം വരെ പോയി എന്ന് കണ്ടെത്തേണ്ടത് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ ആണ്" എന്ന എന്റെ നിലപാട് ആരോടെങ്കിലുമുള്ള ഒരു വിധേയത്വമായി എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ തോന്നുന്നവര്‍ക്ക് അത് കരുതാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നുമില്ല. എനിക്ക് ശരിയെന്നു തോന്നുന്ന നിലപാടുകള്‍ പറയാനുള്ള അവകാശം എനിക്കും അത് തെറ്റാണ് എന്ന് പറയാനുള്ള അവകാശം വായനക്കാരനും ഉണ്ട്.
ReplyDelete@ നീര്വിളാകന് : സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയാനുള്ളത് എപ്പോഴും തുറന്നു പറയുന്ന താങ്കളുടെ രീതിയെ ആദരിക്കുന്നു.
ReplyDeleteകുഞ്ഞാലിക്കുട്ടിയെ 'സാഹിബ്' എന്ന് വിളിക്കുന്നത് പിണറായിയെ 'സഖാവ്' എന്ന് വിളിക്കുന്നത് പോലെ കരുതിയാല്‍ മതി.
"കുഞ്ഞാലിക്കുട്ടി സാഹിബിനും ഒരു ബ്ലോഗുണ്ട് എന്ന മുന്‍ ലേഖനവും.... അതില്‍ ഞാന്‍ മുഖം പൂഴ്ത്തി വായിച്ചിട്ടു നോക്കിയിട്ടും കുഞ്ഞാലിക്കുട്ടി എന്നു പോലും കണ്ടില്ല" എന്ന് നിങ്ങള്‍ എഴുതിയതിന്റെ ആലങ്കാരികത ആസ്വദിക്കുന്നു.
'കുഞ്ഞാലിക്കുട്ടി സാഹിബിനും ഒരു ബ്ലോഗുണ്ട്' എന്ന ലേഖനം ഞാന്‍ എഴുതിയിട്ടില്ല. 'കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്' എന്നായിരുന്നു അതിന്റെ പേര്. മുഖം പൂഴ്താതെ നോക്കിയിരുന്നെങ്കില്‍ 'സാഹിബി'ല്ലാത്ത കുറേക്കൂടി 'കുഞ്ഞാലിക്കുട്ടി'യെ കാണാമായിരുന്നു. (തമാശയാണേ.. ) 'അലുവായും മുളകു ചമ്മന്തിയും' എന്ന കോമ്പിനേഷന്‍ കലക്കി. 'അലുവയും മത്തിക്കറിയും' എന്നായാലോ?
പാവം പിള്ള ഇങ്ങനെ പോവുകയാണെങ്കില്‍ മരിച്ചു പോയ കരുണാകരനും ജയിലില്‍ പോകേണ്ടി വരുമല്ലോ.......
ReplyDeleteബഷീര്‍ക്ക, ദീരതയോടെ മുമ്പോട്ടു പോകൂ...
ReplyDeleteഏതോ ഒരു നേര്‍ച്ചപോലെ എല്ലാ ദിവസവും ഐസ്ക്രീം കേസ് ന്യൂസ് കൊടുത്തുകൊണ്ടിരിക്കുന്ന മാധ്യമം പത്രത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ലേക്ക് ഈ വള്ളിക്കുന്ന് ബ്ലോഗും അധപ്പധിക്കണം എന്നാണു ചില ആളുകളുടെ താല്പര്യം..
@ Bhagi..
ReplyDeleteHappy to see u here.. മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചു അല്ലേ.
'മുസ്ലിപവര്‍' സംസ്കാരത്തെക്കാള്‍
ReplyDeleteകെടുകാര്യസ്ഥതയുടെ ഇരയായിരുന്നു സൌമ്യ.
റെയില്‍വേ ഒരുക്കെണ്ടിയിരുന്ന അവശ്യം
സുരക്ഷാ ക്രമീകരണങ്ങളെ അശ്രദ്ധയുടെ
പൊട്ടക്കിണറ്റില്‍ തള്ളിയ കുറ്റകരമായ നിസ്സംഗത.
നീക്കം എവിടെയോ പിഴച്ചത് കൊണ്ട് പിള്ള കുടുങ്ങി! വലിയ 'കുള്ളന്മാരും' 'പിള്ളകളും' ഒക്കെ ഇപ്പഴും പുറത്താ. നീതിശാസ്ത്രത്തിന്റെ
കാണാപ്പുറങ്ങളും അണിയറനാട്യങ്ങളും
കൂടുതല്‍ അനാവൃതമാകുന്ന ഇന്ന് ഇതൊന്നും
പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ നമുടെ മനസ്സു
പാകപ്പെടുന്നില്ല. സോഷ്യല്‍ സടാറ്റസും
മുന്‍ പദവികളും പശ്ചാതലവുമൊക്കെ നോക്കിയാണത്രെ
ജയിലിലെ പോലും ട്രീറ്റ്. പക്ഷെ പോസ്റ്റില്‍ ട്രീറ്റ് നേരെ തിരിഞ്ഞ് അല്പം കടുത്തു പോയോ എന്നൊരു തോന്നല്‍.
നിലവില്‍ രാജാക്കന്മാരായി വിലസുന്ന രാഷ്ട്രീയ നേതാക്കന്മാരെയും അവര്‍ ഉണ്ടാക്കിയ അഴിമതികളേയും തട്ടിച്ചു നോക്കുമ്പോള്‍ ബാലകൃഷ്ണപിള്ള ഒരു കൊടുംപാതകം ചെയ്തയാള്‍ എന്ന് പറഞ്ഞു കൂടാ......ഖജനാവിന് നഷ്ടമുണ്ടാക്കിയ കരാറുകളില്‍ ഒപ്പിട്ട നിരവധി മന്ത്രിമാര്‍ നമുക്കുണ്ട്. അവരില്‍ പലര്‍ക്കും കോടതികളില്‍ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെടാന്‍ കഴിഞ്ഞു. പിള്ളക്കത് കഴിഞ്ഞില്ല. അതല്ലേ സത്യവും, പിള്ള പുറത്തിറങ്ങും. പക്ഷേ;സൗമ്യ ?????????... പിന്നെ അടുത്തിട സന്തോഷ് എച്ചിക്കാനം പറഞ്ഞ ഒരു വാർത്ത കണ്ടൂ “ ബ്ലോഗെഴുത്തുകാരെല്ലാം വാൽ നക്ഷത്രങ്ങളാണെന്ന് ഉദിച്ച ഉടനേ അസ്തമിച്ചൂ പോകുന്ന നക്ഷത്രങ്ങൾ, വള്ളിക്കുന്നു അതു കണ്ടീല്ലേ, ശനിയാഴ്ചത്തെ മാത്രുഭൂമിയിൽ..എന്താ മറുപടി?
ReplyDelete@ ചന്തുനായര്‍
ReplyDeleteബ്ലോഗുകളുടെ പ്രസക്തിയെ വില കുറച്ചു കണ്ട എന്‍ എസ് മാധവന്റെയും സന്തോഷ് എച്ചിക്കാനത്തിന്റെയും പ്രസ്താവനകലോടുള്ള ബ്ലോഗ്ഗര്‍മാരുടെ പ്രതികരണങ്ങള്‍ കൂട്ടിയിണക്കി ഒരു ചര്‍ച്ച ബൂലോകം ഓണ്‍ലൈന്‍ സംഘടിപ്പിച്ചിരുന്നു. എന്റെ അഭിപ്രായം (മാധവന് ഒരു കമ്പിളി പുതപ്പു കൊടുക്കുമോ?) ഞാന്‍ അവിടെ പറഞ്ഞിട്ടുള്ളതിനാലാണ് ഇവിടെ അത് പോസ്റ്റ് ചെയ്യാത്തത്. ആ ചര്‍ച്ച ഇവിടെ വായിക്കാം .
ബാലകൃഷ്ണപിള്ള ഇവരിലൊരാൾ മാത്രം.....
ReplyDeleteഅഴിമതിയാരോപണവും കോടതിയിൽ കേസ്സുമില്ലാത്ത എത്ര രാഷ്ട്രീയക്കാരുണ്ട് കേരളത്തിൽ.... അവസരം കിട്ടുമ്പോഴെല്ലാം പൊതു ഖജനാവിൽ കയ്യിട്ടുവാരുന്നവരും ഇഷ്ടക്കാർക്കും ബന്ധക്കാർക്കും ‘വഴിവിട്ട്’ സഹായങ്ങൾ ചൈതുകൊടുക്കുന്ന രാഷ്ട്രീയക്കാരിലെ കൊള്ളരുതാത്തവർക്ക് വേണ്ടി കൊല്ലും കൊലവിളിയും നടത്തുന്നവർ ശ്രദ്ധിച്ചിരുന്നെങ്കിൽ!
അരാഷ്ട്രീയ വാദമുള്ളതുകൊണ്ടല്ല പറയുന്നത്. രാഷ്ട്രീയക്കാരിലെ മനം മടുപ്പിക്കുന്ന പ്രവണതകൾ കാണുമ്പോൾ ഇതല്ലതെ മറ്റെന്തു പറയാൻ
"...സൗമ്യ ഇന്നിന്റെ പ്രതികരണ ശേഷി നഷ്ടപെട്ട ജനതയുടെ സാക്ഷ്യപത്രമാണ്. കണ്മുന്നില് നടക്കുന്ന അക്രമങ്ങള്‍ക്ക് അവര്‍ക്ക് പ്രശ്നമേ അല്ല. മറിച്ച് അമേരിക്കന്‍ പ്രസിഡ്ന്റിന്റെ സെക്രട്ടറിയുടെ അടിവസ്ത്രത്തില്‍ പുരണ്ട ദ്രാവകത്തെ കുറിച്ചാണ് ആശങ്ക. എങ്ങിനെ അങ്ങിനെ ആവാതിരിക്കും. ദൃശ്യ ശ്രവ്യ അച്ചടി മാധ്യമങ്ങള്‍ അങ്ങിനെ ഒരു ജനതെയാണ് വളര്‍ത്തികൊണ്ടിരിക്കുന്നത്..."
ReplyDelete@ ബഷീര്‍ സാഹിബ് : ഇനിയിടുന്ന പോസ്റ്റുകള്‍ക്ക് മുകളിലും താഴെയുമായി കുറച്ച് 'കുഞ്ഞാലി, പുവാലീ, കന്നാലീ ...' എന്ന് കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും. ചിലര്‍ക്ക് കൂട്ടി വായിക്കാനും, കോമ്പിനേഷന്‍ മനസ്സിലാകാനും കോമ്പ്ലാന് കിട്ടിയേ മതിയാവൂ.
ReplyDelete@ മുജീബ് റഹ്മാന് ചെങ്ങര
ReplyDeletea) അതെ പ്രിന്സാദ് എഴുതിയ ആ വരികളില്‍ ഏറെ ചിന്തിക്കാനുണ്ട്.
b) നിങ്ങളുടെ ഉപദേശം മാനിച്ച് ഇനിയുള്ള ബ്ലോഗുകളില്‍ 'കുഞ്ഞാലി, പുവാലീ, കന്നാലീ ..." എന്നിവ പാകത്തിന് ചേര്‍ക്കാം.
Kurach prathikarichu poorthiyakkan kazhinhilla, appozhekkum net out pinne nhanum out.
ReplyDeleteAngine natilethiyaal ethryaum pettenn thirichu pooraanayirikkum thonnuka. ivide swasthamaayi joli cheythaal athil ninnum kittunnath veetukark chethhaan ayachu koduthaal mathiyalloo, pinne avaraayi avarude paddayi, katile maram thevarude aana, valiyedaa vali, avark athu mathi. nammal koodi chennaal pinne nadukarude, bandhukkalude okke prathi, kadam koduthilleeel paraaathi, kadamaayi koduth thirichu chodichaal vazhakk, thudangi gulfkaarannte panam ingane choodaan kure aalukal.
kadu kayari allee, angine plane natile ethiyaal ethrayum veegam emigration kazhikkanam ennathaan ellaa malanaarikaludeyum uddesam, athinaa ee parakkam pachil, pakshe eli manja )pathayam) yil petta poole parakkam panhittenthaa, munnile aal poyaalallee pinnile nhanenn malanarikkum munnoott pookaan pattoo. athaa ee khemayillayma. allathe plane il ninnum chadaanoo, jameelaamonjathiye varippunaraanoo onnum aakilla, enthayaalum pandu kaalathe athra kshemayillayma innathe kaalath undakumenn thonnunnilla, pand verum malappuram kakkaamaaryirunnallooo palacheruppum ittond plane kayariyirunnath, inna kurachokke avastha maariyillee, kshemikkuka, iniyum kurach koodi kazhinhaal purogathi undakum, adhogathi allaattoo.
Pinne vaimanikar nammale itt varram karakkunnath orthaal avarude niyamangal anusarikkathirikkunnathil arkaa malanarikaleyum kuttappeduthaan pattuka. orupaalam ittaal both side sanjaram veendee, ennalalleee santhulanam undakoo. Pinne plane le sundarikkoothakalude mattum mathiryum passengeroodulla avaganayum kandaal aaraa avare anusrikkuka, sangathi nammude gunathinaanengilum, eeth seat belt ninnathinu shesham irangalum, jathyalullath thoottaal pookillalloo, aanaye mthramallaa aana pindatheeyum peedikkanoo anusarikkanoo ennayirikkum Rafiq malanaripooleyullavarude manassilirupp, eeswaroo rakshathu
moideen kutty
പിള്ള യില്‍ നിന്നും സൌമ്യ യിലേക്കുള്ള ദൂരവും ട്രെയിനില്‍ നിന്ന് പൂജപ്പുരയിലെക്കുള്ള അകലവും കേരളീയ സമൂഹത്തിനു നല്ലതും സാമാന്യവുമായ ബോധ്യമുണ്ട്. അവര്‍ പ്രബുദ്ധ രാണ് എന്നാണ് വെപ്പ്. അവര്‍ക്ക് ഇല്ലാതെ പോയത് ദൂരം അളക്കാനുള്ള മാപിനികളാണ്.
ReplyDeleteമുസ്ലിപവരുകാരന് വിമാന കമ്പനി തുടങ്ങാന്‍ പോകുന്നു ..നാട്ടില്‍ സൌമ്യ്..റജീന ..പോലുള്ള സംഭവങ്ങള്‍ എങ്ങിനെ ഉണ്ടാവതിരിക്കും .
ReplyDelete(ബഷീറിന്റെ നിഷ്പക്ഷതയെ വിമര്‍ശിക്കാതിരിക്കുക..കുഞ്ഞാലികുട്ടിയുടെ ബ്ലോഗിലുടെ.അദ്ദേഹം അത് വ്യക്തമാകിയതാണ്.)
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വേണ്ടി കോടതികളില്‍ ദല്ലാളായി പ്രവര്‍ത്തിക്കുന്ന ടിജി നന്ദകുമാര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി.
ReplyDeleteഇയാള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള കേസുകളുടെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനും മരവിപ്പിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചരടുവലികള്‍ നടക്കുന്നതായും ആരോപണമുണ്ട്. ടിജിഎന്‍ കുമാറെന്ന പേരിലും കംപ്ലൈന്റ് കുമാറെന്നും ഡല്‍ഹിയില്‍ അറിയപ്പെടുന്ന ഇയാള്‍ അച്യുതാനന്ദന്റെ വീട്ടിലും ഓഫീസിലും നിത്യസന്ദര്‍ശകനായിരുന്നുവെന്നും പറയപ്പെടുന്നു. എതിരാളികള്‍ക്കെതിരെ വി.എസ് സമര്‍പ്പിച്ചിട്ടുള്ള കേസുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവന്നത് കുമാറാണെന്ന് 'വീക്ഷണം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ അടുത്ത് നില്ക്കുന്ന ചിത്രങ്ങള്‍ കാട്ടിയാണ്, നന്ദകുമാര്‍ കോടതിയില്‍ തനിക്കുള്ള സ്വാധീനം വെളിപ്പെടുത്തിയിരുന്നത്. അത്തരത്തിലുള്ള ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്. വിമാനത്തില്‍ ജഡ്ജിമാരോടൊപ്പം യാത്ര ചെയ്ത് പരിചയപ്പെട്ട ശേഷം അവരുമായി സ്ഥാപിക്കുന്ന സൗഹൃദം ഉപയോഗിച്ചാണത്രെ ഇയാള്‍ കേസുകളില്‍ ഇടപെടുന്നത്. ഇപ്പോഴും ഇയാള്‍ക്കെതിരേ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണം നടക്കുന്നുണ്ട്.
വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാള്‍ക്കു 40 കോടിയുടെ സ്വത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയില്‍ ഒന്നരക്കോടിയുടെ വീടും സ്വന്തമായി നിര്‍മിച്ചിട്ടുണ്ട്. ബെന്‍സ്, സ്കോര്‍പ്പിയോ കാറുകളടക്കം നിരവധി ആഡംബര വാഹനങ്ങളും കുമാറിനുണ്ട്. ഡല്‍ഹിയില്‍ ആഡംബര ജീവിതം നയിക്കുന്ന ഇദ്ദേഹം അച്യുതാനന്ദന് മുഖ്യമന്ത്രിയായ ശേഷമാണ് സ്ഥിരമായി തലസ്ഥാനത്തെത്തുന്നത്. ജഡ്ജിമാരെ സ്വാധീനിച്ചു അനുകൂല വിധി സമ്പാദിച്ചു കോടികള്‍ വരുമാനമുണ്ടാക്കുന്നതായി ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഡിജിപി ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപിക്കു കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ കേസ് അന്വേഷണവും അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നാണ് ആരോപണം.
ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പേരില്‍, ഹൈക്കോടതി ജസ്റ്റിസുമാരുടെ പാനലില്‍ ഉള്‍പ്പെട്ട സമയത്ത് ജസ്റ്റിസ് സികെ അബ്ദുറഹീമിനെതിരേ വ്യാജ പരാതി അയച്ച കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആറും ഫയല്‍ ചെയ്തിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് എറണാകുളം ഡിവിഷനില്‍ 437/സിആര്‍/ഒസിബ്ല്യൂ/2/ഇകെഎം നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ 2010 ജൂലൈ ആറിനാണു കോടതിയില്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡിവൈഎസ്പി പി രഘുനാഥ് സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ ടിജി നന്ദകുമാര്‍ ജോമോന്റെ വ്യാജഒപ്പിട്ടതായി വ്യക്തമായിട്ടുണ്ടെന്ന് വിശദീകരണമുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 468, 469 വകുപ്പുകളാണ് കുമാറിനെതിരേ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എഫ്ഐആര്‍ ഫയല്‍ ചെയ്തെങ്കിലും തുടര്‍ന്ന് കാര്യമായ അന്വേഷണങ്ങള്‍ കുമാറിനെതിരേ ഉണ്ടായില്ല. ക്രൈം ബ്രാഞ്ചും അന്വേഷണം മരവിപ്പിച്ചു. വീണ്ടും കേസ് അന്വേഷിക്കണമെന്നു പരാതി ലഭിച്ചെങ്കിലും തുടര്‍ നടപടികള്‍ തടസപ്പെട്ടു. മുഖ്യമന്ത്രിക്കു വേണ്ടി ദല്ലാള്‍ പണി നടത്തുന്നതു ടിജി നന്ദകുമാറാണെന്ന് അഡ്വ. രാം കുമാറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായതോടെയാണ് ഇയാള്‍ക്കെതിരെയുള്ള പരാതികള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുക എന്ന ചിന്താഗതിക്കാരനാണ് പിണറായി വിജയന്. കടുത്ത സിപിഎം വിരുദ്ധനായ കെ കരുണാകരനുമായി പോലും അദ്ദേഹം സന്ധിചെയ്തു. എന്നാല്‍ വി.എസ്സ് അവസാനകാലത്തും ലീഡറെ വേട്ടയാടി.
ReplyDeleteഇപ്പോള്‍ യുഡിഎഫ് നേതാക്കളെ മാത്രമല്ല തരം കിട്ടിയാല്‍ സ്വന്തം കക്ഷിക്കാരേയും കശക്കുമെന്ന് വന്നിരിക്കുന്നു. പി ശശി പുറത്താകാന്‍ കാരണം വി എസ് മാത്രമാണെന്ന് സിപിഎം നേതാക്കള്‍ക്കറിയാം. തിരുവനന്തപുരത്തെ പത്രസമ്മേളനത്തില്‍ ശശിക്ക് എതിരെ മുഖ്യമന്ത്രിനടത്തിയ പരാമര്‍ശം മാത്രമാണ്മുഖ്യ കാരണം.കണ്ണൂരില്‍ എതിര്‍പ്പുകളെ നേരിട്ട് പാര്‍ട്ടി കെട്ടിപടുക്കാന്‍ ശ്രമിച്ചയാളാണ് ശശിയെന്ന് ഒപ്പമുള്ളവര്‍ പറയുമ്പോഴും അച്യൂതാനന്ദന് അതൊന്നും പ്രശ്നമല്ല. മുഖ്യമന്ത്രിസ്ഥാനം നല്‍കിയത് പാര്‍ട്ടിയാണെന്ന് മറ്റ് നേതാക്കള്‍ പലപ്പോഴും ഓര്‍മ്മിപ്പിച്ചപ്പോഴും വിഎസ് പുഛ്ചിച്ച് തള്ളിയിട്ടേയുള്ളു.പി.ശശി ഗതികെട്ട് പുറത്ത് പോകുന്നകാഴ്ചക്ക് അവര്‍ സാക്ഷ്യം വഹിച്ചു. കല്ല് വാതുക്കല് കേസ്സില്‍ വി എസ്സ് ഇടപെട്ടുവെന്ന് മുമ്പ് ഒരുമുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന ശശി പറഞ്ഞിട്ടും പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാന്‍ പിണറായി പേടിക്കുന്നത് വിഎസ്സ് തനിക്ക് എതിരേയും നടത്തിയേക്കാവുന്ന കുതന്ത്രങ്ങള്‍ ഓര്‍ത്തിട്ടാണ്. ശശിയുടെ അസുഖത്തിന് എതിരെ അന്വേഷണം നടത്തുമെന്നും 'എല്ലാത്തരം സുക്കേടിനും' കോയമ്പത്തൂര്‍ ആര്യ വൈദ്യ ശാലയില്‍ ചികിത്സ കിട്ടുമെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞ് വി എസ്സ് ശശിയെ വഷളാക്കി.
പാര്‍ട്ടി എടുത്ത രഹസ്യതീരുമാനം പോളിറ്റ് ബ്യൂറോ മെമ്പര്‍മാരായ പിണറായിവിജയനും കോടിയേരിയും മറച്ച് വെച്ചപ്പോഴാണ് കേന്ദ്രകമ്മിറ്റിഅംഗം വി എസ്സ് അച്യുതാനന്ദന് തീരുമാനം പുറത്താക്കിയത്. മുഖ്യമന്ത്രി എന്ന അധികാരസ്ഥാനത്തിരിക്കുന്ന തന്നെ തൊടാന്‍ പാര്‍ട്ടിക്ക് സാധിക്കാത്ത അവസ്ഥയാണിപ്പോഴെന്ന്വിഎസ് മനസ്സിലാക്കിയിരിക്കുന്നു. മുമ്പൊക്കെയായിരുന്നുവെങ്കില് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രി വരുമായിരുന്നു. സി പി എമ്മിന് ഇന്ന് അങ്ങനെയുള്ള നീക്കം നടത്താന്‍ ശക്തിയില്ലാതായിരിക്കുന്നു.പാര്‍ട്ടി സെക്രട്ടറിയാണ് പിണറായി. എന്നാല്‍ ശശി വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കും മുമ്പേ മുഖ്യമന്ത്രി വെളിപ്പെടുത്തല്‍ നടത്തിസെക്രട്ടറിക്ക് അല്ല മുഖ്യമന്ത്രിക്കാണ് വില എന്ന് തെളിയിച്ചിരിക്കുന്നു. പാര്‍ട്ടിക്ക് അതീതനായി വിഎസ് പോകുമ്പോള്‍ തിരിച്ച് വിളിക്കാന്‍ കഴിയാത്ത ദുര്യോഗം. ബംഗാളില്‍ ബുദ്ധദേവും കേരളത്തില്‍ വി എസ്സും പാര്‍ട്ടിയെ ധിക്കരിച്ച് സ്വന്തം സ്റ്റൈലില്‍ പോവുകയാണ്. തൊടാന്‍ പിണറായിഗ്രൂപ്പിന് ഭയം.
അഴിമതിയാരോപണം വളഞ്ഞവഴിയില്‍ ഉന്നയിക്കുന്നതില്‍ മിടുക്കനാണ് വി എസ്സ്. മുഖ്യമന്ത്രിയായ ശേഷം തലസ്ഥാനത്ത് അദ്ദേഹം പത്രലോകത്ത് പുതിയ സര്‍ക്കിള്‍ സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം വിട്ടാല്‍ പത്രസമ്മേളനം വിളിക്കാന്‍ വിഎസ്സ് മടിക്കുന്നത് മറ്റിടങ്ങളില്‍ ഈ സര്‍ക്കിള്‍ ഇല്ലാത്തതിനാലാണ്.തലസ്ഥാനത്ത് തനിക്ക് ലഭിക്കുന്ന വാര്‍ത്താമാധ്യമ പിന്തുണ അന്യ ജില്ലയില്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. ഇഷ്ടപ്പെടാത്ത, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ തലസ്ഥാനത്ത് വിഎസ്സിന് നേരിടേണ്ടി വന്നിട്ടില്ല. എന്തും വിഎസ്സിന് അനൂകൂലമാകുന്ന സൂത്രപ്പണിയാണ് ഇപ്പോള്‍ തലസ്ഥാനത്ത് നടക്കുന്നത്. പാര്‍ട്ടിപത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന്് പിണറായി ഗ്രൂപ്പ് വിഎസ്സിനെ പുറം തള്ളിയപ്പോള്‍ വിഎസ് മറ്റ് പത്രങ്ങളേയും ചാനലുകളേയും വശത്താക്കി. പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്ത്തിക്കിട്ടുക മാധ്യമങ്ങള്‍ക്ക് നിസ്സാര കാര്യമല്ലല്ലോ. ചാനലുകള്‍ സന്തുഷ്ടരായി. സിപിഎം സംസ്ഥാന യോഗങ്ങള്‍ നടക്കുമ്പോള്‍ പണ്ട് എല്ലാം രഹസ്യമായിരുന്നു. ഇന്ന് തത്സമയം നാട്ടിലാകെ ലഭിക്കും. അത് സത്യസന്ധമായിരിക്കുകയും ചെയ്യും. പാര്‍ട്ടിനേതാക്കളെ ആരെന്ത് പഴിപറഞ്ഞാലും വി എസ്സിന് കുലുക്കമുണ്ടാകാറില്ല.
ReplyDeleteഎന്നാല്‍ തനിക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ വിമര്‍ശിച്ചാല്‍ മുഖ്യമന്ത്രി അവര്‍ക്കനുകൂലമായി പ്രതികരിക്കും.കുറച്ച് കാലമായി ഭരണരംഗത്തും പാര്‍ട്ടിക്കകത്തും കുറഞ്ഞ വിലയ്ക്ക് പബ്ലിസിറ്റി കിട്ടുന്നത് വി എസ്സിനാണ്. രാഷ്ട്രീയം വിലയിരുത്തന്നതില്‍ സിപിഎമ്മിന് ചില സംവിധാനങ്ങളൊക്കെയുണ്ടെന്ന് കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു സംവിധാനമേയുള്ളു. വി എസ്സിന്റെ മുഖ്യമന്ത്രിസംവിധാനം. പലപ്പോഴും വിഎസ്സ് പറയുന്നതിന് ആര്‍പ്പ് വിളിക്കുകയാണ് പിണറായി. മനസ്സില്‍ പലതും വെച്ച് കോമരം തുള്ളുമ്പോള്‍ എതിര്‍ഭാഗത്ത് തെങ്ങിന് പൂക്കുലയുമായി ഒരാള്‍ വെറുതെഒപ്പം തുള്ളും. പൂക്കുലകുറ്റി തുള്ളുക എന്നാണ് പറയുക. ഈ അവസ്ഥയിലാണ് പണറായി.മുമ്പില്‍ വിഎസ്സ്. പിന്നില്‍ പാര്‍ട്ടി. തരം താഴ്ത്തപ്പെട്ട നേതാവ് അധികാരം പയോഗിച്ച് മേധാവിത്തം സ്ഥാപിക്കുന്നതാണ് ഇപ്പോള്‍ സിപിഎമ്മില്‍ കണ്ടുകൊണ്ടിരിക്കുന്നത്. തരം പോലെ കാലുമാറുന്ന മറ്റ് പിബി മെമ്പര്‍മാരും മൗനം പാലിക്കുകയാണ്. ഇന്ന് ശശി നാളെ പിണറായി.എന്നാലും വി എസ്സിനെ തൊടാന്‍ പര്ട്ടിമടിക്കുന്നു.
അതിന് കാരണം വി എസ്സിന്റെ മുഖ്യമന്ത്രി പദവും കുടില ചിന്താഗതികളുമാണ്.അതില്‍ തങ്ങളും കുടുങ്ങുമോ എന്ന പേടി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തനിക്ക് ഇഷ്ടമില്ലാത്തവരെ മത്സരരംഗത്ത് നിന്ന് അകറ്റാന്‍ വി എസ്സിന്റെ തന്ത്രങ്ങള്‍ കാത്തിരിക്കുന്നുണ്ട്. സിപിഎമ്മില്‍ ആരുടെയൊക്കെ തലകളാണ് അപമാനത്താല്‍ ഉരുളുക എന്ന് അറിയാന്‍ പോകുന്നതേയുള്ളു.
ഇടനിലക്കാരന് കുമാര്‍ ആര്? മുഖ്യമന്ത്രി മറുപടി പറയണം യു.ഡി.എഫ്
ReplyDeleteമുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടനിലക്കാരന് കുമാര്‍ ആരാണെന്ന് വി.എസ് അച്യുതാനന്ദന് വ്യക്തമാക്കണമെന്ന് യു.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടി ജുഡീഷ്യറിയെ സ്വാധീനിക്കുന്ന ഇയാളെക്കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസുമായി കുമാര്‍ എന്ന ആള്‍ക്കുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരണം. സ്റ്റിംഗ് ഓപ്പറേഷന് നടത്തുക, ഗൂഢാലോചനക്ക് അവസരമൊരുക്കുക, ക്രിമിനലുകളെക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിക്കുക എന്നിങ്ങനെ യു.ഡി.എഫിനെ തകര്‍ക്കാനുള്ള കുറുക്കുവഴികളാണ് സി.പി.എമ്മും അച്യുതാനന്ദനും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യു.ഡി.എഫ്. യോഗത്തിന് ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യു.ഡി.എഫ് നേതാക്കളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. അഞ്ചുവര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ നിരത്താന്‍ കഴിയാതെ അവസാനത്തെ കച്ചിത്തുരുമ്പായി കണ്ടുപിടിച്ചത് യു.ഡി.എഫ്. നേതാക്കള്‍ക്കെതിരെയുള്ള വ്യക്തിഹത്യയും കുപ്രചാരണങ്ങളുമാണ്. നിയമപരമായും നിയമത്തിനതീതമായും നേതാക്കളെ വേട്ടയാടുന്നു. ബാലകൃഷ്ണപിള്ളയെയും വേട്ടയാടിയത് ഇത്തരത്തിലാണ്. യു.ഡി.എഫ് നേതാക്കളെ ജയിലിലടച്ചിട്ട് കൊലയാളികളെ തുറന്നുവിടുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നവര്‍ പുതുതായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും യു.ഡി.എഫിന് ജനങ്ങളുടെ പിന്തുണയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉണ്ടായ വിജയം ആവര്‍ത്തിക്കുക തന്നെ ചെയ്യും. കേരള മോചന യാത്രയിലെ ജനപങ്കാളിത്തം നല്കുന്ന സൂചനയിതാണ്. മുസ്ലിം ലീഗ് അംഗങ്ങള്‍ ഇല്ലാത്ത പാര്‍ലമെന്റാകും വരാന്‍ പോകുന്നതെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി പറഞ്ഞിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യു.ഡി.എഫിലെ ഘടകകക്ഷികളെ ക്ഷീണിപ്പിക്കാനാണ് നേതാക്കള്‍ക്കെതിരെ ആക്ഷേപങ്ങളുന്നയിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് കോടതി തന്നെ അവസാനിപ്പിച്ചതാണ്. ഇപ്പോള്‍ ആരോ പറഞ്ഞ് അത് കുത്തിപ്പൊക്കിയിരിക്കുന്നു.
പാമോലിന്‍ കേസില്‍ താന്‍ പ്രതിയാണെങ്കില്‍ കേസ് എടുക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസ് എടുക്കുന്നതിന് ആരെയാണ് പേടിക്കുന്നത്. താന്‍ അഴിമതി കാട്ടിയെങ്കില്‍ തന്റെ പേരില്‍ നടപടിയെടുക്കണം. പാമോലിന്‍ കേസില്‍ പ്രതിരോധത്തിലായിരിക്കുന്നത് യു.ഡി.എഫ് അല്ല എല്‍.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
കിളിരൂര്‍ കേസില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലാവ്ലിന് കേസില്‍ പ്രോസിക്യൂഷന് അനുമതിക്കെതിരെ നിയമയുദ്ധം നടത്തുന്നവരാണ് ധാര്മിതകയെക്കുറിച്ച് പറയുന്നത്. എല്ലാ കേസുകളും തേച്ചുമാച്ചുകളയാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരം മാക്ബത്തിന്റെ കയ്യില്‍ വരുമ്പോള്‍ ആര്ഭാടങ്ങളില് രമിക്കാന്‍ കാത്തിരുന്ന ലേഡിമാക്ബത്തിന്റെ ദയനീയമായ അന്ത്യം തന്നെയാവും, മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഈ തെരഞ്ഞെടുപ്പോടെ സംഭവിക്കുക.
ReplyDeleteകമ്മ്യൂണിസ്റ്റുകാര്‍ക്ക് ചരിത്ര ബോധമില്ല എന്ന ആക്ഷേപത്തിന് വളരെ പഴക്കമുണ്ട്. ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാനോ, വര്‍ത്തമാനത്തിന്റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിവോടെ മനസ്സിലാക്കാനോ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയാറില്ല. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വരട്ടുവാദക്കാരില്‍ ഒന്നാമനാണ് സഖാവ് വി.എസ്. അച്യുതാനന്ദന്. മലയാളിയുടെ ഭാഗ്യദോഷം കൊണ്ട് മുഖ്യമന്ത്രിക്കസേരയിലെത്തിയ ഈ മനുഷ്യന്റെ ലോകം, എത്ര ഇടുങ്ങിയതും, അജണ്ടകള്‍ എത്ര വികൃതവുമാണെന്ന് അഞ്ചു വര്‍ഷത്തിനിടയില്‍ അദ്ദേഹം നല്കിയ മുന്‍ഗണനകള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യമാവും. അതിവേഗതയുടെ സമകാലിക സംജ്ഞകളെ ഒട്ടും വായിച്ചെടുക്കാന്‍ കഴിയാത്ത പ്രാകൃതനായ ഒരു മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദന് എന്ന് ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പാണ്.
മലയാളിയുടെ ബുദ്ധിവൈഭവവും കര്‍മ്മശേഷിയും ലോക നിലവാരത്തോളം ഉയര്‍ന്നു നില്‍ക്കുകയും മലയാളി പയ്യന്മാര് സാങ്കേതിക മികവുകള്‍ കൊണ്ട് ലോക ഭൂപടങ്ങളില്‍ സാന്നിധ്യമറിയിക്കുകയും ചെയ്യുമ്പോഴാണ്, മസ്തിഷ്കം ദ്രവിച്ച ഒരു മുഖ്യമന്ത്രി വിടുവായത്തവും ഗോഷ്ടികളും കൊണ്ട് ലോകത്തിന് മുമ്പില്‍ അപഹാസ്യനാവുന്നത്. നിര്‍മ്മാണാത്മകമായ മലയാളിയുടെ സാമാന്യ ചിന്തകള്‍ക്ക് മീതെ, നശീകരണാത്മകതയുടെ പുതപ്പ് വലിച്ചിടുക മാത്രമായിരുന്നു അഞ്ചു വര്‍ഷക്കാലത്തെ അച്യുതാനന്ദ യുഗത്തിന്റെ നേട്ടം. എന്നിട്ടും യാതൊരു ജാള്യതയുമില്ലാതെ അധികാരം തിരിച്ചുപിടിക്കാമെന്ന് മന:പായസമുണ്ട്, ഇടതുസര്‍ക്കാറിന്റെ വികസന മുന്നേറ്റ യാത്രക്ക് കൊടിവീശിയിരിക്കുകയാണ് മുഖ്യമന്ത്രി.
ReplyDeleteസി.പി.എം. ഇപ്പോള്‍ ഒരു അഗ്നി പര്‍വ്വതമാണ്. ഉള്ളിലെ തീ ഏതു നിമിഷവും ലാവയായി പൊട്ടിയൊഴുകാന്‍ പാകത്തില്‍ തിളച്ചു മറിയുകയാണ്. ഒരു അങ്കത്തിനുകൂടി കോപ്പു കൂട്ടുന്ന അച്യുതാനന്ദന്റെ ഏകപക്ഷീയമായ മുന്നേറ്റത്തെ എങ്ങിനെ മലര്‍ത്തിയടിക്കണമെന്ന ഗവേഷണമാണ് ആ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. അതിനെ മറികടക്കാനുള്ള ഓവര്‍ സ്മാര്‍ട്ട്നസ് കാണിക്കുകയാണിപ്പോള്‍ മുഖ്യമന്ത്രി. ഇതിന് കൂട്ടിരിക്കാന്‍ നിരവധി ദുര്ഭൂതങ്ങള് അദ്ദേഹത്തിന് ചുറ്റുമുണ്ട്. പ്രവചനങ്ങള്‍ കൊണ്ട് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ് ഈ ദുര്ഭൂതങ്ങള്. അധികാരം മനുഷ്യനെ ഏറ്റവും മത്തുപിടിപ്പിക്കുന്നത് വാര്‍ദ്ധക്യ കാലത്താണെന്ന് നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് അച്യുതാനന്ദനാണ്. മലര്‍പൊടിക്കാരന്റെ കിനാവിനപ്പുറം നീളുകയില്ല ഈ സ്വപ്നങ്ങളെന്ന് സി.പി.എമ്മിനകത്ത് നന്നായറിയുന്ന ഒരാളേ ഉള്ളൂ. അത് സഖാവ് പിണറായി വിജയനാണ്. സമയമാവട്ടെ, അപ്പോള്‍ പറയാം എന്ന നിലപാടില്‍ നില്ക്കുകയാണിപ്പോള് അദ്ദേഹം.
രാഷ്ട്രീയത്തില്‍ പലപ്പോഴും കിടമത്സരങ്ങളും കുതികാല് വെട്ടുകളും നടക്കാറുണ്ട്. ആദര്‍ശത്തിന്റെ മൂടുപടം കൊണ്ടാണ് ഇതിനെ പലരും ന്യായീകരിക്കാറുള്ളത്
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പാര്‍ട്ടിയുടെ പ്രമുഖ നേതാവും ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി. ശശി എഴുതിയ കത്തിലെ വരികള്‍ ഇത്തരുണത്തില്‍ വായിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു.
ReplyDelete""നന്നേ ചെറുപ്പം മുതല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എളിയ പ്രവര്‍ത്തകനാണു ഞാന്‍. ജീവിതത്തിന്റെ നല്ലഭാഗവും ആരോഗ്യത്തിന്റെ നല്ലഘട്ടവും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പണ ബോധത്തോടെ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് എന്റെ ബോധ്യം. അതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. നിരവധി മര്‍ദ്ദനങ്ങളും ജയില്‍ വാസവും കേസുകളും അപവാദ പ്രചരണങ്ങളുമെല്ലാം സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ ആരോഗ്യം ഓടി നടക്കുവാനും സജീവമായി പ്രവര്‍ത്തിക്കുവാനും അനുവദിക്കുന്നില്ല. അത്തരമൊരു ഘട്ടത്തില്‍ ചികിത്സക്ക് വിധേയനായപ്പോള്‍, പരസ്യമായി അവഹേളിക്കുന്നതിന് കേന്ദ്ര കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് തയ്യാറായത്, വേദനയോടെ ഓര്‍മ്മിക്കുകയാണ്. സര്‍വ്വസൗകര്യങ്ങളുടെയും കൊടുമുടിയിലിരിക്കുന്ന അദ്ദേഹത്തിന്, സാധാരണ പ്രവര്‍ത്തകരുടെ ഇത്തരം വേദനകള്‍ ഓര്‍ക്കേണ്ട കാര്യമില്ല. കുടിപ്പക തീര്‍ക്കുന്നതിന് അദ്ദേഹത്തിന് നല്ല ഒരു അവസരം ലഭിച്ച സന്തോഷമാണ് കണ്ടത്''.
ഈ കത്തെഴുതിയ പി. ശശി ഒരു സാധാരണ സി.പി.എം പ്രവര്‍ത്തകനല്ല. വെറുമൊരു ജില്ലാ സെക്രട്ടറിയുമല്ല. അഞ്ചു വര്‍ഷം ഇ.കെ. നായനാര്‍ എന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന, പതിറ്റാണ്ടുകള്‍ ഒരേ പാര്‍ട്ടിയില്‍ ഉണ്ടുറങ്ങിയ വി.എസിന്റെ സഖാവാണ്.
ഈ സഖാവിനു പോലും അച്യുതാനന്ദനെക്കുറിച്ച് പറയാനുള്ളത് ഇത്തരത്തിലാണെങ്കില്‍, അദ്ദേഹം എതിരാളികളോട് കാണിക്കുന്ന കുടിപ്പകയെ രാഷ്ട്രീയ വൈരത്തിന്റെ തീക്കനലായി അല്ലാതെ എങ്ങനെ കാണാന്‍ കഴിയും? മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള ഒരു മുഖ്യമന്ത്രി കുടിപ്പക തീര്‍ക്കാനുള്ള ആയുധമായി തന്റെ അധികാരത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടുകയെന്നത് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനിവാര്യ ദൗത്യമാണ്. എഴുതിത്തയ്യാറാക്കിയ തിരക്കഥക്കനുസൃതമായി ആടിത്തിമര്‍ക്കുന്ന ഈ മുഖ്യമന്ത്രിക്കല്ലേ ഇപ്പോള്‍ ഒരു കൈവിലങ്ങാവശ്യം?..
Dear Viju,
ReplyDeleteWhy dont you start your own blog and not become a parasite here.
കൊയപ്പത്തിന് മേല്‍ കൊയപ്പം, സൌമ്യയെ വെറുതെ വിടുക അവള് മലയാളിയുടെ ഇരയല്ല ഒരു തമിഴണ്റ്റെ താണു അവനെ ആണെങ്കില്‍ ഇതേ പോലെ കേസുകളില്‍ കോടതി രണ്ടു മൂന്നു കേസില്‍ ഒരു കയ്യില്ലെന്ന കാര്യം പറഞ്ഞു വെറുതെ വിട്ടതാണു ആ തെമ്മാടി സൌമ്യയെ കൊന്നതിണ്റ്റെ ഉത്തരവാദിത്വം കോടതിക്കും റെയില്‍ വേക്കുമാണു
ReplyDeleteപിള്ള ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്റി ആയപ്പോല്‍ മുതല്‍ യു ഡീ എഫില്‍ നിന്നും അകന്നു അല്ലെങ്കില്‍ ഈ കേസ് സോള്‍വ് ചെയ്യാമായിരുന്നു
ഒരു പക്ഷെ ഗണേശണ്റ്റെ പ്റാറ്ഥന ഫലിച്ചു കാണും, അവന് നന്നായി ഭരിച്ചപ്പോള്‍ മന്ത്റിക്കസേര ഒരു കൊല്ലത്തേക്ക് ആയാല്‍ പോലും വേണം എന്നു ശഠിച്ചു ഇറക്കി വിട്ടതല്ലേ? പക്ഷെ ഒരു നായറ് വോട്ട് തിരിവ് ഇക്കാരണത്താല്‍ ഉണ്ടായേക്കാം അച്യുതാനന്ദണ്റ്റെ ടീ വിയിലേ ആനന്ദോത്സവം നായറ് വോട്ട് തിരിക്കാന്‍ പ്റേരകമാണു
കൊല്ലം തിരുവനന്തപുരം ജില്ല ആണു ഇത്തവണയും ആരു വരണം എന്നു തീരുമാനിക്കുന്നത്
കൊല്ലത്തെ എല്‍ ഡീ എഫ് മുന്‍ തൂക്കം പിള്ള പ്റശ്നം കുറയ്ക്കും , കോട്ടയം യു ഡീ എഫിനു നൂറു ശതമാനം വിജയം
കാരണം ജോസഫ് മാണി ലയനം ഉമ്മന്‍ ചാണ്ടിക്കു മുഖ്യമന്ത്റി പദം , മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരു വിഷയമല്ല കാരണം അവിടെ പെണ്ണുപിടി സര്‍വ സാധാരണം
അപ്പോള്‍ തിരുവനന്തപുരം ജില്ല ആണു ഇത്തവണ നിറ്ണ്ണായകം , പിണറായിയെ മുഖ്യമന്ത്റി ആക്കി കാണിച്ചാല്‍ തിരുവനന്തപുരം കിട്ടാം അചുതാനന്ദനു സീറ്റ് കൊടുത്താല്‍ തിരുവനന്തപുരം മറിയും , നല്ല ടൈറ്റ് ഫൈറ്റാണു വരുന്നത് , ഒന്നും പറയാന്‍ വയ്യ.
Well written.
ReplyDelete""അഴിമതി സാര്‍വത്രികമാകുമ്പോള്‍
ReplyDeleteപിടിക്കപെടുന്നവര്‍ രക്തസാക്ഷി !""
ഇതൊക്കെ കണ്ടു "പുറത്തുള്ളവര്‍" അകത്തു ചിരിക്കട്ടെ !