skip to main |
skip to sidebar
ലേഡീസ് ഓണ്‍ലി പഞ്ചായത്ത്
തദ്ദേശ സ്വയം ഭരണ സ്ഥാപനങളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പെടുത്താനുള്ള മുടിഞ്ഞ ശ്രമത്തിലാണ് കേരളത്തിലെ സഖാക്കള്‍. അതായത് അടുത്ത വര്‍ഷം മുതല്‍ പഞ്ചായത്ത്, മുനിസിപാലിറ്റി, കോര്‍പറേഷനുകളില്‍ ഏറ്റവും ചുരുങ്ങിയത് അമ്പത് ശതമാനം മഹിളാ മണികള്‍ ഭരിച്ചു കസര്‍ത്തും. (വിട്ട ഭാഗം പൂരിപ്പിക്കുകയാണെങ്കില്‍ ..അടുക്കളകളില്‍ പുരുഷന്മാര് കിടന്നു നരങ്ങും). വളരെ നല്ല കാര്യം തന്നെ . സ്ത്രീകള്‍ അധികാരത്തില്‍ വന്നാല്‍ നാട് നന്നാവുമെങ്കില്‍ നമ്മളായിട്ട് എതിര്‍ക്കുന്നതെന്തിനാ?. എതിര്‍ക്കാന്‍ നിന്നാല്‍ സ്ത്രീ വിരോധികള്‍, മൂരാച്ചികള്‍, മത മൗലിക വാദികള്‍, പിന്തിരിപ്പന്മാര് എന്നിങ്ങനെ പല പേരിലുള്ള വിളി കേള്‍ക്കേണ്ടി വരും. അതുകൊണ്ട് പരസ്യമായി എതിര്ക്കാതിരിക്കുന്നതാണ് ബുദ്ധി. എന്നാല്‍ ഉള്ളത് പറയാമല്ലോ, എനിക്കിതങ്ങോട്ട് ദഹിക്കുന്നില്ല. കാര്യങ്ങളൊക്കെ ഇപ്പോള്‍ തന്നെ കുഴഞ്ഞു മറിഞ്ഞു നീങ്ങുന്ന ഈ സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ കുളം തോണ്ടാന്‍ പോവുകയാണെന്ന് ആരോ വിളിച്ചു പറയുന്ന പോലെ..
സഖാക്കളെ, അറിയാഞ്ഞിട്ട് ചോദിക്കുവാ, ഇതിന്റെ വല്ല ആവശ്യവുമുണ്ടോ.. ഇന്നത്തെ നിലക്ക് പോയാല്‍ ആണും പെണ്ണും യൂ ഡീ എഫിനേ വോട്ടു ചെയ്യൂ എന്നത് ശരി തന്നെ.. പക്ഷെ നാല് വോട്ടു കിട്ടാന്‍ ഇതല്ലാതെ വേറെ വഴിയൊന്നും ഇല്ലേ.. സംവരണമാണത്രേ, സംവരണം!!!.. ഞങ്ങള്‍ ആണുങ്ങളെയിട്ട് കുരങ്ങു കളിപ്പിക്കുന്നതിനും ഒരു പരിധിയുണ്ട്. ഇപ്പോള്‍ തന്നെ മുപ്പത്തഞ്ച് ശതമാനം സംവരണം മഹിളാമണികള്‍ക്ക് ഉണ്ടല്ലോ. അതിന്റെ എടാകൂടങ്ങള്‍ തന്നെ എത്രയുണ്ടെന്ന് ഓരോ പഞ്ചായത്തിലും പോയി നോക്കിയാലറിയാം. അവയൊക്കെ എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ വല്ല സിന്ധു ജോയിയും എന്നെ അടിച്ചു കൊല്ലും. ഉള്ളത് പറഞ്ഞാല്‍ കഞ്ഞിയില്ലാതാവുന്ന കാലമാണ്. പുരുഷന്മാര്ക്ക് ഒരു സംഘടന ഇല്ലാത്തതിന്റെ ദോഷം ഇപ്പോഴാണ് ശരിക്കും അറിയുന്നത്.. എല്ലാ രാഷ്ട്രീയക്കാര്‍ക്കും വനിതാ വിഭാഗമുണ്ട്. ഒരെണ്ണത്തിന് പുരുഷ വിഭാഗമുണ്ടോ?. ഇത് അനീതിയല്ലേ.
ഈ സംവരണത്തിന്റെ ലോജിക്കെന്താ കുട്ടി സഖാക്കളെ..? അമ്പതു ശതമാനം സീറ്റില്‍ സ്ത്രീകള്‍ക്ക് മാത്രമേ മത്സരിക്കാന്‍ പറ്റൂ.. സമ്മതിച്ചു. ബാക്കി അമ്പതു ശതമാനം സീറ്റിലോ. അവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും മത്സരിക്കാം. ഇതേതു കോത്താഴത്തെ നീതിയാണ് ?. പുരുഷന്മാര് എന്ന വര്‍ഗത്തെ മൊത്തം അപമാനിച്ച് അരിവാള്‍ ചുറ്റിക വീശിയെറിയാമെന്നാണ് വിചാരമെന്കില് നിങ്ങള്‍ പാഠം പഠിക്കാന്‍ പോകുന്നത്തെയുള്ളൂ. അമ്പതു ശതമാനം സീറ്റില്‍ സ്ത്രീകള്‍ ഏതായാലും ജയിച്ചു വരും. ബാക്കിയുള്ള അമ്പതു ശതമാനം ജനറല്‍ സീറ്റില്‍ എവിടെയെങ്കിലുമൊക്കെ സ്ത്രീകള്‍ ജയിച്ചു വന്നാല്‍ പുരുഷന്മാരുടെ ഗതിയെന്താവും. അവര്‍ ന്യൂനപക്ഷമാവും. പിന്നെ ഞങ്ങള്‍ ആണുങ്ങളാണെന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം. പഞ്ചായത്ത് ഭരണമെന്നാല്‍ ഫാഷന്‍ പരെഡോന്നുമല്ലല്ലോ സ്ത്രീ രത്നങ്ങളെ പിടിച്ചു എഴുന്നള്ളിക്കാന്‍.? ഉവ്വോ ? സ്ത്രീകളോട് ഇത്ര വലിയ സ്നേഹമുണ്ടെങ്കില്‍ നിങ്ങളുടെ പോളിറ്റ് കൂറോയില്‍ അവരെയങ്ങ് തിരുകി കേറ്റ്. അവിടെ കുളം തോണ്ടിയിട്ട് മതി പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും തോണ്ടാന്‍.. കോണ്ഗ്രസ്സ്കാരന് ഇതിനെ എതിര്‍ക്കില്ല. അതിനുള്ള നട്ടെല്ല് ഉണ്ടായിരുന്നെങ്കില്‍ അവര്‍ എന്നേ നന്നായേനേ. സ്ത്രീകള്‍ക്ക് നൂറു ശതമാനം സംവരണം എന്ന് പറഞ്ഞാലും അവര്‍ ഇളിച്ചോണ്ടിരിക്കും. സോണിയാജിയുടെ കാല് കഴുകിയ വെള്ളമാണല്ലോ അവരുടെ ഗംഗാ ജലം..
ഇനി മഹിളാ മണികളോട് രണ്ടു വാക്ക്. നാണമില്ലേ ഈ സംവരണം ചോദിച്ചു വാങ്ങാന്‍?. "സമത്വം വേണം, തുല്യത വേണം, ഞങ്ങള്‍ പുരുഷന്മാരെപ്പോലെ എന്തിനും ഏതിനും കഴിവുള്ളവരാണ് , തേങ്ങാക്കുല .." എന്നൊക്കെ വിളിച്ചു കൂവാന്‍ ആയിരം നാവാണല്ലോ നിങ്ങള്‍ക്ക്. പുരുഷന്മാരെപ്പോലെ തുല്യരാണ് എന്ന് ഉറച്ചു വിശ്വാസം ഉണ്ടെങ്കില്‍ സംവരണം വാങ്ങാതെ ജനറല്‍ സീറ്റില്‍ മത്സരിച്ചു ജയിക്കുന്നതല്ലേ അതിന്റെയൊരു ആണത്വം. (സോറി, പെണ്ണത്വം?) ഒന്നുകില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണ്, ഞങ്ങള്‍ക്ക് സംവരണം വേണം എന്ന് പറയുക (പട്ടിക ജാതി, ഓ ബി സി സംവരണം എന്നിവ പോലെ) അല്ലെങ്കില്‍ ഞങ്ങള്‍ തുല്യരാണ് നിങ്ങടെ സംവരണം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുക. രണ്ടാലൊന്ന് വേണം . ഇലക്ഷന് വരുമ്പോള്‍ സംവരണവും ഇലക്ഷന് ശേഷം സമത്വവും പറയുന്നത് അസംബന്ധമാണ്.
ലോകത്തെവിടെയും ഇങ്ങനെയൊരു സംവരണം ഇല്ലാത്തതിനാല്‍ കേരളത്തിലെ എല്ലാ പുരുഷന്മാര്ക്കും വേണ്ടി ഞാനിതാ പ്രതിഷേധിക്കുന്നു.. സര്‍വകേരള പുരുഷന്മാരേ സംഘടിക്കുവിന്‍.. , എന്റെ പിറകെ അണി ചേരുവിന്‍.. നഷ്ടപ്പെടാന്‍ അടുക്കള ഭക്ഷണം മാത്രം , തിരിച്ചു പിടിക്കാനുള്ളതോ നമ്മുടെയൊക്കെ ആണത്വവും..
ഇത് വായിച്ച് എന്നെ പിന്തിരിപ്പന് മൂരാച്ചി എന്ന് വിളിക്കല്ലേ..
ReplyDeleteദില്ലി: തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുവേണ്ട ഭരണഘടനാ ഭേദഗതി ബില്ലിന് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി.
ReplyDeleteഇതിനായി ഭരണഘടനയുടെ 243 ഡി ചട്ടത്തിലാണ് ഭേദഗതി വരുത്തിയത്. നിലവിലെ സംവരണസീറ്റുകളിലും ഇത് ബാധകമാകും. നിലവില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ മൂന്നിലൊന്നാണ് വനിതാ സംവരണം.
പാര്‍ലമെന്റിലും നിയമസഭയിലും വനിതകള്‍ക്കു 33% സംവരണം അനുവദിക്കുമെന്ന പ്രഖ്യാപനം പാലിക്കുന്നതിന്റെ ആദ്യപടിയായാണ് ഇത്തരമൊരു തീരുമാനം.
ഇതിനിടെ, കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ നേരത്തേതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തില്‍, മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും 50% പദവികള്‍ സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ഇടതു മുന്നണിയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് മെംബര്‍ മുതല്‍ കോര്പറേഷന് ചെയര്മാന് വരെയുള്ള പദവികളില്‍ ഇതു ബാധകമായിരിക്കും.
പാവം സഖാക്കള്‍ ഇവിടെ എന്തുചെയ്താലും കുറ്റം, എന്നാല്‍ അഹമെദ് സാഹിബ് അടക്കം ഉള്ളവര്‍ അവിടെ എന്ത് ചെയ്താലും!!!!!!
ജയ് ജയ് സിന്ദാബാദ്
ബഷീര്ക ഈ ന്യൂസ് കണ്ടിട്ടില്ലേ അല്ലെങ്കില്‍ മനപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്നതോ
നാസ്, ഈ നിയമം കൊണ്ട് വരുന്നത് കാണ്‍ഗ്രസ്സ് ആയാലും സീ പീ എം ആയാലും (ഇനി മുരളീധരന്റെ പാര്ടിയില്ലാ പാര്‍ടി ആണെങ്കില്‍ പോലും) എതിര്‍ക്കാതെ വയ്യ, ശുദ്ധ അസംബന്ധമാണ്.
ReplyDeleteപണ്ടു നമ്മുടെ ഉപ്പുപ്പായുടെ ഒരു വാരിയെല്ല് കൊടുത്താണ് ഈ പെണ്ണുങ്ങളെ ഉണ്ടാക്കിയത് ഇന്നിപ്പോള്‍ അത് തിരിച്ചു ചോദിക്കാം കാരണം അവര്‍ക്ക് എല്ലാം തുല്യത വേണല്ലൊ
ReplyDeleteThis comment has been removed by the author.
ReplyDeleteധീരതയോടെ നയിച്ചോളൂ...
ReplyDeleteലക്ഷം ലക്ഷം പിന്നാലെ...
ഹാവൂ താങ്കെള്ക്കെങ്കിലും ഇത് പറയാനുള്ള ദൈര്യമുണ്ടായല്ലോ
ReplyDeleteഞാനൊക്കെ എന്നോ വിചാരിച്ചതാ ഇതൊക്കെ
പക്ഷെ ആരോട് പറയാന്‍ ...
എവിടെ പറയാന്‍ ...
ഞാനുമിതാ താങ്കളോടൊപ്പം
സംവരണം നല്ലത് തന്നെ. ഇത്രയ്ക്കു സംവരണം ദോഷമേ ചെയ്യൂ. ഇപ്പോള്‍ തന്നെ സ്ത്രീകള്‍ പ്രസിടന്റ്മാരായ ചില പഞ്ചായത്തിലും കോര്പറേഷന്ലും അവരുടെ കഴിവ് കേടും മാനസിക പീടനങ്ങളും നാം കേള്കുന്നു. സ്ത്രീകളുടെ കാര്യങ്ങള്‍ പറയാന്‍ സ്ത്രീകള്‍ ഉണ്ടാകുന്നതു നല്ലത് തന്നെ. അതികാര സ്ഥാനത്ത് അവര്‍ ഇരിക്കുന്നത് കൊണ്ട വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല. പുരുഷന്മാരുടെ ബുദ്ധി ഏതായാലും അവര്കില്ലല്ലോ. അതികാര വികെന്ത്രീകരണം മൂലം പഞ്ചായത്തുകള്‍ക്ക് ഇന്ന് അധികാരം കൂടിയിരിക്കുന്നു. പഴയ പോലെ മാസത്തിലൊരു സിറ്റിങ്ങും ചായ കുടിയും ടീ എ എഴുതി വാങ്ങലും മാത്രമല്ല ജോലി. ബാദ്യത കൂടിയിരിക്കുന്നു. പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളുടെ കൂടി ചുമതല ഇപ്പോള്‍ പഞ്ചായത്തിനുണ്ട്. അവിടെയൊക്കെ ആണുങ്ങളുടെ പോലെ തിരുമാനങ്ങള്‍ എടുക്കണോ അവ നടപ്പിലക്കണോ പെണ്ണുങ്ങള്‍ക്ക് കഴിയില്ല. അമ്പത് ശതമാനത്തില്‍ സ്ത്രീകള്‍ മാത്രം. ബാകിയുള്ള അമ്പതില്‍ വേണമെങ്കില്‍ സ്ത്രീകള്‍ക്ക് വീണ്ടും മത്സരിക്കാം. അവിടെയും അവര്‍ ജയിച്ചാല്‍ പെണ്ണുങ്ങളുടെ ഭരണം ഉറപ്പ്. സ്ത്രീ സംവരണം എന്നാല്‍ പെന്നുങ്ങല്ക് വേണ്ടി പെന്നുങ്ങലാല് ഭരിക്കുന്ന പെണ്ണുങ്ങളുടെ ഭരണം എന്നാണോ.....
ReplyDeleteസോണിയ ഗാന്ധി, പ്രതിഭ പാട്ടില്‍, മീര കുമാര്‍ പിന്നെ നിരുപമാ റാവു ഇനി എന്തിനാ സംവരണം, അധികാര സ്ഥാനത്തിന്റെ വലിപ്പം വെച്ച് നോക്കുമ്പോള്‍ ഇത് തന്നെ ബാക്കി എല്ലാ പുരുഷ കേസരികളുടെയും അധികാരസ്ഥാനത്തിന്റെ മുകളില്‍ വരും, ഇനിയിപ്പോള്‍ സുഷമ സ്വരാജ് വരുന്നു പോലും പ്രതിപക്ഷ നേതാവായി, എന്തിനാണ് നമ്മള് പഞ്ചായത്തുകളെ പറ്റി ചിന്തിച്ചു വിഷമിക്കുന്നത് പാര്‍ലിമെന്റില്‍ നിന്ന് ചിന്തിച്ചു തുടങ്ങാം നമുക്ക്
ReplyDeleteപക്ഷെ സഖാകന്മാരുടെ ഒരു ഭരണകേന്ദ്രങ്ങളിലും ഇത്ര സ്ത്രീ പ്രാധിനിത്യം എവിടെ തിരഞ്ഞാലും കണ്ടെത്തുക കുറചു ബുദ്ധിമുട്ടാകും,
:)
ReplyDeleteഞാനും അണിചേരുന്നു...സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുന്നു .പിന്നെന്തിനു സംവരണം ?? തുല്യ ശക്തികളായ അവര്‍ മത്സരിച്ചു നേടട്ടെ!!!
ReplyDeleteജയ് ജയ് സിന്ദാബാദ് ...
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteസമത്വ സുന്ദര ലോകത്തേക്കുള്ള ആദ്യ ചുവട് വയ്പ്.....അഭിവാദ്യങ്ങൾ സഖാക്കളേ:):):):):)
ReplyDeleteഅൻപതല്ല ഇനി എഴുപത്തിയഞ്ചു ശതമാനം സംവരണം വന്നാലും ഇവിടെ പ്രത്യേകിച്ചു ഭൂമികുലുക്കം ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ നാം തിരഞ്ഞെടുത്ത് അയക്കുന്ന പ്രതിനിധികളല്ല മറിച്ച് അവർക്ക് മുകളിലുള്ള ചില സമിതികൾ ആണ് ഭരണചക്രം തിരിക്കുന്നത്. ഈ പ്രതിനിധികൾ എന്ത് പറയണം, എപ്പോൾ എഴുന്നേൽക്കണം എപ്പോൾ കൈപൊക്കണം അതെല്ലാം ഇത്തരം സമിതികൾ തീരുമാനിക്കും. അതിനനുസരിച്ച് ആടുന്ന പാവകൾ മാത്രമാണ് ഭൂരിഭാഗം പ്രതിനിധികളും. അങ്ങനെ അനുസരിക്കാത്തവരെ മെരുക്കാൻ നേരത്തെ പറഞ്ഞ ജനപ്രാതിനിധ്യനിയമത്തിൽ കാലാകാലങ്ങളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ പറഞ്ഞ സമിതികൾക്ക് തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന കുറേപാവകളെ എളുപ്പത്തിൽ ഉണ്ടാക്കാൻ ഇതുമൂലം സാധിക്കും എന്നു മാത്രം. നീണാൽ വാഴട്ടെ ഈ ജനാധിപത്യം.
ReplyDeleteആദ്യമായി കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയ്ക്കു സാദ്ധ്യത വന്നപ്പോള്‍ അതിനു “നൂറു ശതമാനം സംവരണം കൊടുത്ത” പാര്‍ട്ടിയല്ലേ...
ReplyDeleteഇനി എല്ലാ കാര്യങ്ങളും ഫിഫ്റ്റിഫിഫ്റ്റിയായി നടക്കട്ടെ.
പറ്റുമെങ്കില്‍ പ്രസവവും...
ആരും മോശക്കാരല്ല...
ReplyDeleteനൂറുകൊല്ലം ഭരിച്ചാലും ഇന്ത്യ നന്നാവാനും പോണില്ല... അധവാ സമ്മതിയ്ക്കില്ല. കാരണം അതു നമ്മുടെ കുടുംബസ്വത്താണ്...
Basheer sahib
ReplyDeleteReservation for socially backward communities should be there.But 50 % Reservation for ladies is not that much desirable.
Let CPM reserve 50% for ladies in their Politbureau.Like let congress do the same with their CWC. That should be the first step.
എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് 50% സംവരണം. നല്ല ആശയം. സ്ത്രീ ജന്മം പുണ്ണ്യ ജന്മം. !!!
ReplyDeleteI agree to Manikandan.The wheel of rule is in some otherone's hand even the elected are male or female.It should be changed first.
ReplyDeleteThis comment has been removed by the author.
ReplyDeleteBasheer vallikunninu abhinandanangal
ReplyDeleteThis comment has been removed by the author.
ReplyDeleteYesterday I told my daughter about the "great" event happened in Parliament...Also my wife was present!
ReplyDeleteNow I want to support Basheer...
Can anyone help me out...?