വാഹനങ്ങള്‍ പറന്നേക്കും, വള്ളിക്കുന്നില്‍ സര്‍വകക്ഷി യോഗം.

വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപം കൊടക്കാട് റോഡിനു ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. എം എല്‍ എ കുട്ടി അഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് വള്ളിക്കുന്ന് അങ്ങാടിയില്‍ സര്‍വ കക്ഷി യോഗം നടന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും സജീവമായി പങ്കെടുത്തു. റയിലിന് പടിഞ്ഞാറ് വശമുള്ളവര്‍ സ്ഥലം വിട്ടു കൊടുക്കാന്‍ തയ്യാറായാല്‍ എത്രയും പെട്ടെന്ന് അനുമതി ലഭിക്കുവാന്‍ വേണ്ടത് ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ഇ അഹമ്മദ്‌ പറഞ്ഞു. പ്രധാന സ്ഥല ഉടമ കോമത്ത് മുഹമ്മദ്‌ ഹാജി ഗ്രീന്‍ സിഗ്നല്‍ നല്‍കിക്കഴിഞ്ഞു. മിനി ഓവര്‍ ബ്രിഡ്ജ് വരുന്നതോടെ വള്ളിക്കുന്നിന്റെ മുഖച്ച്ചായ മാറുമെന്നും (ബോംബെ നഗരത്തെ പോലെ ആയില്ലെങ്കിലും!! ) വാഹനങ്ങള്‍ തീവണ്ടിക്കു മുകളിലൂടെ പറക്കുമെന്നും





















നമുക്ക് പ്രതീക്ഷിക്കാം. ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന മട്ടില്‍ എല്ലാത്തിനെയും എതിര്‍ത്ത് നടക്കുന്നവര്‍ക്ക് അത് തുടരാം. ( ചുമ്മാ പ്രകോപിപ്പിക്കാനാണേ ..) നിലാവുദിക്കുമ്പോള്‍ കൊടക്കാട് കുന്നില്‍ മുകളില്‍ നിന്നും ഒരു പ്രത്യേക ജീവിയുടെ ശബ്ദം കേള്‍കാറില്ലേ .. അവര്‍ ആ പണി തുടരട്ടെ .. നമുക്ക് മുന്നോട്ട് പോകാം.

ഇപ്പോള്‍ ആര്‍ക്കും സിന്ദാബാദ്‌ വിളിക്കുന്നില്ല. അതല്‍പ്പം കഴിഞ്ഞിട്ടാവാം..